Posts

Showing posts with the label കഥ -ഹോജ-മുല്ലാ-കഥകള്‍

(1192) ഹോജയുടെ ദിശ!

  ഹോജയുടെ ജീവിത കാലത്ത്, അനേകം വ്യത്യസ്തമായ ചിന്താരീതിയും സങ്കൽപ്പങ്ങളും ആശയങ്ങളുമെല്ലാം മനോഹരമായ കഥകൾക്കു സാക്ഷ്യം വഹിച്ചു. ഒരു ദിവസം, ഹോജ കഴുതപ്പുറത്ത് വഴിയിലൂടെ പോകുകയാണ്. എന്നാൽ, ഹോജ കുതിരയെ നിയന്ത്രിക്കുന്നില്ലാത്തതിനാൽ അത് തോന്നിയപോലെ പല ദിക്കുകളിലൂടെയും പോകുകയാണ്. കുറെ ദിവസങ്ങളായി ഇങ്ങനെ പോകുന്നതു കണ്ടപ്പോൾ വഴിയിലൂടെ വന്നവർ ഹോജയോട് സംസാരിക്കാൻ വേണ്ടി നിൽക്കാൻ പറഞ്ഞെങ്കിലും കഴുതപ്പുറത്ത് ഹോജ യാത്ര തുടർന്നു. പക്ഷേ, ഒരിക്കൽ, യാതൊരു ദിശാബോധവുമില്ലാതെ കഴുതപ്പുറത്ത് സഞ്ചരിക്കുന്ന ഹോജയെ ആളുകൾ തടഞ്ഞിട്ട് ചോദിച്ചു - "ഞങ്ങൾ പല തവണയായി നിൽക്കാൻ പറഞ്ഞിട്ടും താങ്കൾ അതു കേൾക്കാത്ത മട്ടിൽ എങ്ങോട്ടാണ് പോകുന്നത്?" ഉടൻ, ഹോജ പറഞ്ഞു -"കാരണം, ഞാനല്ല പോകുന്നത്. കഴുതയാണ് അതിന് ഇഷ്ടമുള്ള ദിക്കിലേക്ക് പോകുന്നത്. ഞാൻ അതിൻ്റെ പുറത്ത് ഇരിക്കുന്നു എന്നു മാത്രം! മാത്രമല്ല, കഴുത എവിടെ വിശ്രമിക്കുന്നുവോ, അവിടെ ഇറങ്ങി ഞാൻ ജോലി ചെയ്യും" ആളുകൾ ഹോജയുടെ വിചിത്രമായ മറുപടി കേട്ട് പൊട്ടിച്ചിരിച്ചു. ആശയം: ഇതുപോലെ, പോകേണ്ട ദിശയറിയാതെ നിയന്ത്രണമില്ലാതെ ജീവിക്കരുത്. സ്വന്തം ചിന്തകളും ആശയങ്ങളും തീരുമാനങ...

(1175) പണത്തിൻ്റെ സന്തോഷം!

  ഒരിക്കൽ, അകലെയുള്ള ഒരു സ്ഥലത്തേക്ക് ഹോജ നടന്നു പോകുകയായിരുന്നു. കുറെ ദൂരം ചെന്നു കഴിഞ്ഞപ്പോൾ പാതയോരത്തുള്ള ഒരു മരത്തണലിൽ ഒരാൾ ഇരിക്കുന്നതു കണ്ടു. അയാളുടെ മുഖത്ത് ഏതോ കാരണത്താൽ ദുഃഖം തോന്നിയതിനാൽ ഹോജ കാരണം തിരക്കി. അയാൾ പറഞ്ഞു -"ഞാനൊരു ധനികനാണ്. പക്ഷേ, ഈ തുണിസഞ്ചിയിലെ  പണമൊന്നും എനിക്ക് സന്തോഷം തരുന്നില്ല. അതിനാൽ ഞാൻ സമാധാനവും സന്തോഷവും തേടി അയൽനാട്ടിലേക്കു പോകുകയാണ്" ഉടൻ, ഹോജയുടെ ബുദ്ധി ഉണർന്നു പ്രവർത്തിച്ചു. ഹോജ ആ സഞ്ചി തട്ടിപ്പറിച്ചു കൊണ്ട് വേഗത്തിൽ ഓടി. അയാൾ പിറകെയും. കുറെ ദൂരം കഴിഞ്ഞപ്പോൾ ഹോജ വഴിയിൽ സഞ്ചി ഉപേക്ഷിച്ച് മരത്തിൻ്റെ മറവിൽ ഒളിച്ചു. കുറെ പിറകിലായി ഓടി അവശനായി വന്ന ധനികൻ വഴിയിൽ കിടന്ന സഞ്ചി എടുത്ത് സന്തോഷത്തോടെ നെഞ്ചോടു ചേർത്ത് പറഞ്ഞു -"ഹോ! യാത്ര പോകാനുള്ള പണം എനിക്കു തിരിച്ചു കിട്ടിയല്ലോ!" ഉടൻ, മരത്തിൻ്റെ മറവിൽ നിന്നും അയാളുടെ അടുക്കലേക്കു വന്ന് ഹോജ പറഞ്ഞു - "ഏതു കാര്യത്തിനും പണം വേണം. അത് കൈവിട്ടു പോയ കുറച്ചു നിമിഷങ്ങൾ പണത്തിൻ്റെ വിലയും അത് കിട്ടിയപ്പോൾ സന്തോഷവും എന്താണെന്ന് താങ്കൾക്ക് അനുഭവിക്കാനും മനസ്സിലാക്കാനും പറ്റിയില്ലേ?" അയാൾ ഹോജയോ...

(1174) ഹോജയുടെ രഹസ്യങ്ങൾ!

 ഹോജ കൊട്ടാരത്തിലെ രാജാവിൻ്റെ സുഹൃത്തായി നടന്നിരുന്ന കാലം. കൊട്ടാരത്തിൻ്റെ രഹസ്യങ്ങൾ പലതും ഹോജയ്ക്ക് അറിയാമെന്ന് ആളുകൾ പരക്കെ വിശ്വസിച്ചിരുന്നു. ഒരു ദിവസം - നാട്ടിലെ ഒരാൾ ഹോജയെ കണ്ടപ്പോൾ ചോദിച്ചു: "ഹോജയ്ക്ക് കൊട്ടാരത്തിലെ രഹസ്യങ്ങൾ അറിയാമോ?" ഹോജ പറഞ്ഞു -"ശരിയാണ്. എനിക്കു പല രഹസ്യങ്ങളും അറിയാം" ഉടൻ, നാട്ടുവാസിക്ക് ആവേശം ഇരച്ചുകയറി - "എങ്കിൽ രണ്ടു രഹസ്യം എന്നോടു പറയാമോ?" ഹോജാ അയാളോട് മറ്റൊരു ചോദ്യം ചോദിച്ചു - "അതിന്, തനിക്ക് രഹസ്യങ്ങൾ സൂക്ഷിക്കാൻ അറിയാമോ?" അയാൾ പറഞ്ഞു -"ഞാൻ രഹസ്യം സൂക്ഷിക്കാൻ വളരെ മിടുക്കനാണ്. ചത്താലും ഞാൻ ആരോടും പറയില്ല" ഹോജ ചിരിച്ചു - "ഞാനും അങ്ങനെയുള്ള ഒരാളാണ്. ചത്താലും ആരോടും പറയില്ല. അതിനാൽ, എനിക്ക് താങ്കളോടു പറയാൻ നിവൃത്തിയില്ല" വാസ്തവത്തിൽ, പരദൂഷണങ്ങളും ഏഷണികളും പറഞ്ഞു നടക്കുന്ന ദുശ്ശീലമുള്ള അയാൾ അരമനരഹസ്യങ്ങൾ കിട്ടാത്ത നിരാശയിൽ തിരിഞ്ഞു നടന്നു. Written by Binoy Thomas, Malayalam eBooks- 1174- Hoja stories - 103, PDF- https://drive.google.com/file/d/1ABjeDwNRvZcMzH3FIRLT6M5j_7SFDl5g/view?usp=drivesdk

(1173) ഹോജയുടെ കൈക്കൂലി!

  ഒരിക്കൽ, ഹോജ മുല്ല ഒരു ധനികനുമായി വഴക്കുണ്ടാക്കി. അതിനിടയിൽ, ഹോജ അയാളെ ചീത്ത വിളിക്കുകയും ചെയ്തു. ഉടൻ, ധനികൻ ന്യായാധിപൻ്റെ അടുക്കലെത്തി പരാതി ബോധിപ്പിച്ചു. അതിനെ തുടർന്ന് ഭടന്മാർ വന്ന് ഹോജയെ വീട്ടിൽ നിന്നും പിടിച്ചു കൊണ്ടുപോയി. ന്യായാധിപൻ വലിയൊരു കൈക്കൂലിക്കാരനെന്ന് ഹോജയ്ക്ക് അറിയാമായിരുന്നു. അതിനാൽ, വരുന്ന വഴിയിൽ നിന്നും രണ്ട് ഉരുളൻ കല്ലുകൾ ഓരോ കീശയിലും ഇട്ടു. ന്യായാധിപൻ ഹോജയെ വിസ്തരിക്കാൻ തുടങ്ങിയപ്പോൾ കോപിച്ചു. അതേസമയം, ഹോജ തൻ്റെ കീശയിലെ കല്ലുകൾ പുറമെ കാണാതെ നേരെ വയ്ക്കുന്നതായി ഭാവിച്ചു. ഉടൻ, ന്യായാധിപൻ പിറുപിറുത്തു - "ഇവൻ്റെ രണ്ടു കീശയിലും നാണയങ്ങളുണ്ടന്ന് എന്നെ സൂചിപ്പിച്ചതാണ്" അദ്ദേഹം ശബ്ദമുയർത്തി ധനികനെ ശകാരിച്ചു - "ഹോജ വളരെ നല്ല മനുഷ്യനാണ്. അയാൾ ചീത്ത വാക്കുകൾ പറയുന്ന ആളല്ല. അതിനാൽ നിങ്ങൾക്കു പോകാം" ധനികൻ നിരാശയോടെ നടന്നു നീങ്ങിയപ്പോൾ ന്യായാധിപൻ ഹോജയുടെ അടുക്കലെത്തി ചോദിച്ചു - "താങ്കൾ ചീത്ത വിളിച്ചെന്ന് എനിക്കറിയാം. തീർച്ചയായും ശിക്ഷ അർഹിക്കുന്ന കാര്യമാണ്. ഞാൻ ഇളവു ചെയ്തതിൻ്റെ പ്രതിഫലമായി തൻ്റെ കീശയിൽ ഉള്ളത് എനിക്കു തരിക" ഉടൻ, ഹോജ രണ്ട് ഉരുളൻ കല്...

(1171) കളഞ്ഞു പോയ ഉറക്കം!

  ചിലപ്പോൾ വിചിത്രമായി ചിന്തിക്കുന്ന ഹോജയുടെ സ്വഭാവം വെളിപ്പെടുത്തുന്ന രണ്ട് സന്ദർഭങ്ങൾ വായിക്കാം. ഹോജമുല്ല ഒരു യാത്ര കഴിഞ്ഞ് മടങ്ങിവരുന്ന സമയം. ചിലർ അയാളുടെ അടുത്തേയ്ക്ക് ഓടി വന്നു പറഞ്ഞു -"മുല്ലാക്കയുടെ കഴുതയെ ആരോ മോഷ്ടിച്ചു കടന്നു കളഞ്ഞു" ഹോജ ഉടൻ മുട്ടുകുത്തി വഴിയിൽ പ്രാർഥിച്ചു - "ദൈവമേ, ഭാഗ്യമായി!" ഈ വിചിത്രമായ പ്രാർഥന കേട്ട് മറ്റുള്ളവർ കാരണം തിരക്കി. ഹോജ പറഞ്ഞു- "കള്ളന്മാർ കഴുതയെ കൊണ്ടുപോയ നേരത്ത് ഞാൻ അതിൻ്റെ പുറത്ത് ഉണ്ടായിരുന്നെങ്കിൽ എന്നെയും ഇപ്പോൾ കാണാതെ പോകുമായിരുന്നു!" ............. ഒരിക്കൽ, ഹോജ വഴിയിലൂടെ എന്തോ സാധനം തെരഞ്ഞു നടന്നപ്പോൾ ആളുകൾ ചോദിച്ചു - "മുല്ലാക്കയുടെ എന്തു കാര്യമാണ് ഈ വഴിയിൽ നഷ്ടപ്പെട്ടത്?" ഹോജ പറഞ്ഞു -"കഴിഞ്ഞ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. അതിനാൽ, ഞാൻ എൻ്റെ കളഞ്ഞു പോയ ഉറക്കം അന്വേഷിക്കുകയാണ്!" ഈ മറുപടി കേട്ട് ആളുകൾ പരിഹസിച്ചു ചിരിച്ചു. Written by Binoy Thomas, Malayalam eBooks- 1171-Hoja stories - 101, PDF- https://drive.google.com/file/d/1Ni5pWkw0uZyh4DyzK3nLgO4516PCYMDM/view?usp=drivesdk

(1170) ഹോജയുടെ താക്കോൽ!

  ഹോജയുടെ മണ്ടത്തരം വെളിപ്പെടുത്തുന്ന ഒരു കഥ. ഒരു ദിവസം, ഹോജ വഴിയിലൂടെ ഏതോ സാധനം കളഞ്ഞു പോയതിനാൽ തപ്പി നടക്കുകയാണ്. അതു കണ്ട്, വഴിയിലൂടെ പോയവർ ഹോജയോടു ചോദിച്ചു- "എന്താണു താങ്കൾക്കു നഷ്ടപ്പെട്ടത്?" ഹോജ പറഞ്ഞു - "എൻ്റെ അലമാരയുടെ താക്കോലാണ് " ഉടൻ, ആളുകൾ പറഞ്ഞു -"ഹൊ! അതു വലിയ കഷ്ടമായി പോയല്ലോ. ഞങ്ങൾ സഹായിക്കാം" പെട്ടെന്ന്, അവരും കൂടി വഴിയിലൂടെ താക്കോൽ നോക്കി നടന്നു. ഒടുവിൽ ആളുകൾ മടുത്തു.  അവർ ചോദിച്ചു - "എവിടെ വച്ചാണ് താക്കോൽ നഷ്ടപ്പെട്ടത് എന്ന് ഓർക്കാൻ പറ്റുന്നുണ്ടോ?" ഹോജ പറഞ്ഞു -"എൻ്റെ വീട്ടിൽ വച്ചാണ് താക്കോൽ പോയത് " ഉടൻ, ആളുകൾ ദേഷ്യപ്പെട്ടു -"താൻ ഞങ്ങളുടെ സമയം വെറുതെ കളഞ്ഞു. വീട്ടിൽ പോയത് വഴിയിലാണോ തപ്പുന്നത്?" അപ്പോൾ, ഹോജ പറഞ്ഞു -"വീടിനുള്ളിൽ വെളിച്ചം തീരെയില്ല. അവിടെ എങ്ങനെ കണ്ടു പിടിക്കാനാണ്? അതുകൊണ്ടാണ് ഇത്രയും വെട്ടമുള്ള വഴിയിൽ തപ്പാമെന്നു വിചാരിച്ചത്" ആളുകൾ ഹോജയുടെ മണ്ടത്തരം കേട്ട് ആർത്തു ചിരിച്ച് അവിടെ നിന്നും പോയി. Written by Binoy Thomas, Malayalam eBooks- 1170 - Hoja Stories - 100, PDF- https://drive.google....

(1169) ഇരിക്കുന്ന കൊമ്പ്!

  ഹോജ മുല്ല ഒരിക്കൽ, വിറകിൻ്റെ ആവശ്യം വന്നപ്പോൾ പാതയോരത്തുള്ള മരത്തിൽ കയറി ഒരു കമ്പ് വെട്ടാൻ തുടങ്ങി. അതു കണ്ട്, ഒരു വഴിപോക്കൻ പറഞ്ഞു -"എടോ, താൻ ഇപ്പോൾ വെട്ടുന്നത് ഇരിക്കുന്ന കമ്പാണ്! താൻ താഴെ വീഴും!" ഹോജയ്ക്ക് അത് ഇഷ്ടപ്പെടാതെ ദേഷ്യമായി - "ഞാൻ വീഴുമെന്ന് പറയാൻ താൻ ദൈവമാണോ?" ആ അപരിചിതൻ പിന്നീട് ഒന്നും മിണ്ടാതെ മുന്നോട്ടു നടന്നു. ഏതാനും നിമിഷങ്ങൾക്കകം ഹോജ വെട്ടിയിരുന്ന കമ്പും അതിൻമേൽ ഇരുന്ന ഹോജയും താഴെ വീണു! ഉടൻ, ഹോജ ഏന്തിവലിഞ്ഞ് മുൻപ് മുന്നറിയിപ്പ് കൊടുത്ത ആളിൻ്റെ പിറകെ ഓടി ഒപ്പമെത്തി - "ഹോ! താങ്കളുടെ പ്രവചനശക്തി അപാരമാണ്. ഞാൻ എന്നാണു മരിക്കുക എന്നു കൂടി പറയണം" വഴിയാത്രക്കാരൻ പറഞ്ഞു: "അത് എനിക്ക് അറിയില്ല" പക്ഷേ, ഹോജ നിരന്തര ശല്യമായി അയാളുടെ പിറകേ നടന്നപ്പോൾ അയാൾ പറഞ്ഞു -"താൻ ഇപ്പോൾത്തന്നെ മരിക്കും!" അത് കേട്ട നിമിഷം ഹോജ ബോധം കെട്ട് താഴെ വീണു! പേടിച്ചു പോയ യാത്രക്കാരൻ ഉച്ചത്തിൽ ബഹളം വച്ച് ആളെ കൂട്ടി. ഹോജയ്ക്ക് മരണപ്പെട്ടു എന്നു തോന്നിയ ആളുകൾ അയാളെ ചുമന്നുകൊണ്ട് ശ്മശാനത്തിലേക്കു പോയി. അതിനിടയിൽ അങ്ങോട്ടുള്ള വഴി കൃത്യമായി അറിയാൻ മേലായിരുന...

(1168) ഹോജയുടെ ഭാഗ്യം!

  ഒരു ദിവസം, ഹോജമുല്ല രാവിലെ എണീറ്റപ്പോൾ ചിന്തിച്ചു - ഇന്ന് രാജാവിനെ കാണാൻ പോകണം. പക്ഷേ, എന്തെങ്കിലും ചെറിയ സമ്മാനമോ കാഴ്ചവസ്തുവോ ഇല്ലാതെ എങ്ങനെ പോകും? ഹോജ തൻ്റെ വീട്ടിൽ എല്ലായിടത്തും നോക്കിയിട്ടും യാതൊന്നും കിട്ടിയില്ല. പിന്നെ, മുറ്റത്തേക്ക് ഇറങ്ങി. അന്നേരം, പറമ്പിലെ വലിയ മത്തങ്ങ കണ്ണിൽ പെട്ടു. ഉടൻ, അയാൾ അതുമായി കൊട്ടാരത്തിലേക്ക് യാത്രയായി. പക്ഷേ, വഴിയിൽ വച്ച് സുഹൃത്ത് ചോദിച്ചു - "ഹോജ ഇതുമായി എങ്ങോട്ടാണ്?" കൊട്ടാരത്തിലേക്ക് എന്നു മനസ്സിലായപ്പോൾ സുഹൃത്ത് പറഞ്ഞു -"ഇത്രയും വലിയ മത്തങ്ങയുമായി രാജാവിനെ കാണുന്നത് നാണക്കേടാണ്. ഇതിലും എത്രയോ ഭേദമാണ് ഒരു ചെറുനാരങ്ങയുമായി പോകുന്നത്?" സുഹൃത്ത് തമാശയ്ക്കു പറഞ്ഞിട്ട് നടന്നു പോയി. പക്ഷേ, ഹോജ അതു ഗൗരവമായിട്ട് എടുത്ത് തിരികെ വീട്ടിലെത്തി മത്തങ്ങ അവിടെ വച്ചു. എന്നിട്ട് ഒരു ചെറുനാരങ്ങയുമായി കൊട്ടാരത്തിലെത്തി. ആ ദിവസം, രാവിലെ ഏതോ കാര്യത്തിന് രാജാവ് കോപാകുലനായി നടക്കുന്ന സമയത്താണ് ഹോജാ രാജാവിൻ്റെ കയ്യിലേക്ക് നാരങ്ങാ കൊടുത്തത്. അദ്ദേഹം, ദേഷ്യത്തോടെ ഹോജയുടെ തലയിലേക്ക് നാരങ്ങാ എറിഞ്ഞു! ഉടൻ, ഹോജ സന്തോഷത്തോടെ തിരിഞ്ഞോടി സുഹൃത്തിൻ്റെ അടുക്ക...

(1166) ഹോജയുടെ നാണയം!

  ഹോജയുടെ ദാനധർമ്മത്തിനും ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. ആളുകളുടെ നോട്ടത്തിൽ അർഹിക്കുന്നവർക്ക് ചിലപ്പോൾ കൊടുക്കില്ല. അർഹത ഇല്ലെന്ന് സാധാരണക്കാർക്കു തോന്നുന്നവർക്കു പണം കൊടുത്തെന്നും വരും! ഒരു ദിവസം - അപരിചിതനായ ആൾ ഹോജയുടെ അടുക്കലെത്തി ചോദിച്ചു - "അങ്ങ് എന്നോട് അലിവു കാട്ടണം. 10 വെള്ളിനാണയം കടമായി തന്നാൽ വലിയ ഉപകാരമായിരുന്നു" ഉടൻ, ഹോജ ചോദിച്ചു - "താങ്കൾ മദ്യപിക്കുമോ?" "ഉവ്വ്" അയാൾ സമ്മതിച്ചു. ഹോജ വീണ്ടും ചോദിച്ചു -"താൻ പുകവലിക്കുമോ?" "ഉം" "ധൂർത്തടിക്കാറുണ്ടോ?" "അതും എനിക്കുണ്ട് " "മുച്ചീട്ടു കളിക്കാറുണ്ടോ?" "അതും എനിക്കുണ്ട്, യജമാനനേ" അന്നേരം, ഹോജ 10 നാണയം അവനു കൊടുത്തു വിട്ടു! ഇതെല്ലാം കണ്ടുകൊണ്ട് ഒരാൾ അവിടെ നിൽപ്പുണ്ടായിരുന്നു. അയാൾ ഹോജയെ സമീപിച്ച് 10 നാണയം കടം ചോദിച്ചു. ഹോജ ആദ്യത്തെ ആളിനോടു ചോദിച്ച അതേ ചോദ്യങ്ങൾ രണ്ടാമനോടും ആവർത്തിച്ചു. പക്ഷേ, അതിനു കിട്ടിയ മറുപടിയെല്ലാം നേരേ വിപരീതമായിരുന്നു. അപ്പോൾ ഹോജ പറഞ്ഞു -"നിനക്ക് ഞാൻ ഒരു നാണയം പോലും തരില്ലാ" ഉടൻ, രണ്ടാമൻ നീരസപ്പെട്ടു - "കു...

(1165) ധനികൻ്റെ തോണിയാത്ര!

  ഒരിക്കൽ, ഹോജമുല്ല കുറെ അകലെയുള്ള ഒരു നാട്ടിലേക്കു പോകുകയായിരുന്നു. ആഴമേറിയ നദിയിലൂടെ ഒരു തോണിയിലാണ് യാത്ര. കൂടെ കുറെ ആളുകളുമുണ്ട്. അവരിൽ ഒരു ധനികനായ മനുഷ്യനുമുണ്ടായിരുന്നു. അയാൾ ആദ്യമായി ജലയാത്ര നടത്തുന്ന ആളായതിനാൽ വല്ലാത്ത പേടിയുണ്ടായിരുന്നു. ഹോജ നോക്കിയപ്പോൾ ധനികൻ വെപ്രാളപ്പെടുന്നതു കണ്ടു. ഹോജ പിറുപിറുത്തു - "ഹും! ഈ പണക്കാരനു പേടി തോന്നാൻ കാരണം, സമ്പത്ത് ഉപേക്ഷിച്ചു പോകാനുള്ള മരണഭീതിയാണ്" ധനികൻ്റെ ശല്യം വല്ലാതായപ്പോൾ ഹോജ അയാളെ വെള്ളത്തിലേക്ക് ഉന്തിയിട്ടു! എന്നിട്ട്, വൈകാതെ തന്നെ അയാളുടെ കുപ്പായത്തിൽ വലിച്ച് വള്ളത്തിൽ തിരിച്ചു കയറ്റി. ഹോജ ചോദിച്ചു - "തൻ്റെ വെള്ളത്തെ പേടിക്കുന്ന രീതി ഇപ്പോൾ എങ്ങനെയുണ്ട്?" അയാൾ വിറച്ചു കൊണ്ടു പറഞ്ഞു -"ഇപ്പോൾ പേടി കുറവുണ്ട്!" ഉടൻ, ഹോജ തൻ്റെ പതിവു വേദാന്തം തുടങ്ങി - "ആകെ നനഞ്ഞവന് വെള്ളത്തെ പേടിക്കേണ്ട, അവന് കുളിരു തോന്നില്ല. വിശന്ന് വലഞ്ഞവനേ ആഹാരത്തിൻ്റെ രുചിയറിയൂ. വെയിലത്ത് വാടിത്തളർന്നവനേ തണൽമരത്തിൻ്റെ സുഖമറിയൂ" Written by Binoy Thomas, Malayalam eBooks-1165 - Hoja stories - 96, PDF - https://drive.google.com/fi...

(1164) പരദേശികളുടെ മോഷണം!

  കുറെ കാലം, ഹോജ ഒരു ഗ്രാമത്തിലെ ന്യായാധിപനായി ജോലി ചെയ്തിരുന്നു. ആ കാലത്ത് അദ്ദേഹത്തിൻ്റെ തീരുമാനങ്ങൾ മിക്കവയും ഏറെ വിചിത്രങ്ങളായിരുന്നു. അത്തരം ഒരു കഥയിലേക്ക്... ഒരു ദിവസം, ആ ഗ്രാമത്തിലെ ഒരാൾ ഓടിക്കിതച്ച് ഹോജയുടെ വീടിനു മുന്നിലെത്തി നിലവിളിച്ചു - "പ്രഭോ, പാതിരാത്രിയിൽ രണ്ടു കള്ളന്മാർ എന്നെ പിടിച്ചു കെട്ടി തല്ലി അവശനാക്കി. എന്നിട്ട് എൻ്റെ വീട്ടിലെ പണവും ആഭരണവും പാത്രങ്ങളും എല്ലാം അവർ കൊണ്ടുപോയി. കുറച്ചു മുൻപ് അയൽപക്കത്തുള്ളവർ അറിഞ്ഞപ്പോഴാണ് എനിക്ക് അവിടെ നിന്നും അനങ്ങാൻ പറ്റിയത്. അങ്ങ് എന്നെ സഹായിക്കണം. കള്ളന്മാരെ പിടിച്ച് എനിക്ക് നഷ്ടമായത് വീണ്ടെടുക്കണം" ഉടൻ, ഹോജ മറ്റൊരു ചോദ്യമാണ് അയാളോടു ചോദിച്ചത് - "മറ്റു സാധനങ്ങളുടെ കൂട്ടത്തിൽ താങ്കളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ചോ?" അയാൾ പറഞ്ഞു -"ഇല്ല, പ്രഭോ!" ഹോജ തുടർന്നു - " അങ്ങനെയെങ്കിൽ, ആ കള്ളന്മാർ ഈ ഗ്രാമത്തിലുള്ളവരല്ല. ഇവിടെയുള്ള കള്ളന്മാർ മോഷണം പാതിവഴിയിൽ നിർത്തി പോകില്ല. മുഴുവൻ സാധനങ്ങളും കൊണ്ടുപോകും" അയാൾ ചോദിച്ചു - "യജമാനനേ, ഇനി ഞാൻ എന്തു ചെയ്യും?" ഹോജ പറഞ്ഞു -"അടുത്ത ഗ്രാമത്തിലെ ന്യായ...

(1163) ആടിൻ്റെ തല!

  ഹോജയുടെ നാട്ടിൽ ഒരു പിശുക്കനായ മനുഷ്യൻ താമസിച്ചിരുന്നു. അയാൾ കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുത്താണ് ഈ ധനമത്രയും ഉണ്ടാക്കിയത്. അതിനാൽ, ഹോജയ്ക്ക് പണം കടമായി ഒരിക്കലും അയാളുടെ കയ്യിൽ നിന്നും കിട്ടിയില്ല. അങ്ങനെ പിശുക്കനെ ഹോജ ഒരു ശത്രുവായിട്ടാണ് കണ്ടിരുന്നത്. ഒരു ദിവസം ആ ധനികൻ്റെ ആട് ഒരു കലത്തിൽ തലയിട്ടു. അതിൻ്റെ തല പുറത്തെടുക്കാൻ പറ്റാതെ വെപ്രാളപ്പെട്ട് നടക്കുന്നതു കണ്ടപ്പോൾ ആളുകൾ പറഞ്ഞു -"മുതലാളീ, ആ കലം തല്ലിപ്പൊട്ടിച്ചാൽ ആടിൻ്റെ തല പുറത്തെടുക്കാമല്ലോ" അയാൾ പറഞ്ഞു - "ചന്തയിൽ നിന്നും ഞാൻ പണം കൊടുത്തു വാങ്ങിയ കലം പൊട്ടിക്കാതെ എങ്ങനെയെങ്കിലും ആടിൻ്റെ തല വെളിയിൽ എടുക്കണം" അന്നേരം, ആളുകൾ പറഞ്ഞു - "മുതലാളീ, എന്തെങ്കിലും സൂത്രവിദ്യയിലൂടെ ഇതു പരിഹരിക്കാൻ ഹോജയ്ക്കു കഴിയും" അങ്ങനെ, ഹോജ അവിടെയെത്തി. അരയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് ആടിൻ്റെ കഴുത്തു വെട്ടി! എന്നിട്ട് ആ കലം കലിപ്പോടെ എറിഞ്ഞ് ഉടച്ചു! അപ്പോൾ അടിൻ്റെ തലമാത്രം എടുത്ത് ഹോജ ആ പിശുക്കനു കൊടുത്തു. തൻ്റെ കലവും ആടും പോയ വിഷമത്തിൽ പിശുക്കൻ തളർന്നു വീണു! Written by Binoy Thomas, Malayalam eBooks-1163 - Hoja stories -...

(1157) പിഴയിട്ട ശാപം!

  ഹോജയുടെ കയ്യിൽ പണം ഉണ്ടായിരുന്ന കാലമായിരുന്നു അത്. ഒരിക്കൽ, അയാൾ ഏതോ കാര്യം ആലോചിച്ചു കൊണ്ട് വഴിയിലൂടെ നടന്നു പോകുകയാണ്ട്. അന്നേരം, കാൽപാദം ഒരു കല്ലിൽ തട്ടി. ഹോജയുടെ വിരലിൽ രക്തം പൊടിഞ്ഞു. അയാൾ ദേഷ്യത്തോടെ കല്ലിനെ ശപിച്ച് ദേഷ്യം തീർത്തു. "നീ ഒരായിരം പ്രാവശ്യം തുലഞ്ഞു പോകട്ടെ" എന്നാൽ, പെട്ടെന്ന് പിറകിൽ നിന്നും ഒരാൾ അലറി വിളിച്ചു - "നീ എന്തിനാണ് എന്നെ ശപിച്ചത്?" ഹോജ ക്ഷമയോടെ പറഞ്ഞു -"ഞാൻ ശപിച്ചത് കല്ലിനെയാണ് " പക്ഷേ, ആ അപരിചിതന് അതു സ്വീകാര്യമായില്ല. അയാൾ ന്യായാധിപൻ്റെ പക്കൽ പരാതിയുമായി സമീപിച്ചു. അതിൻപ്രകാരം ഹോജയെ വിചാരണ ചെയ്യാൻ അവിടേക്ക് വിളിപ്പിച്ചു. സാധാരണയായി ഒരു കല്ലിനെ അത്തരത്തിൽ ആരും ശപിച്ചതു കേട്ടിട്ടില്ലാത്തതിനാൽ ന്യായാധിപന് ഹോജാ തെറ്റുകാരനായി തോന്നി. കോടതി ഹോജയ്ക്ക് 10 വെള്ളിനാണയം പിഴ വിധിച്ചു. എന്നാൽ, ഹോജയ്ക്ക് ദേഷ്യം ഇരച്ചുകയറി. അയാൾ 20 നാണയം ആ മനുഷ്യൻ്റെ കയ്യിലേക്ക് കൊടുത്ത് പറഞ്ഞു -"നീ രണ്ടായിരം പ്രാവശ്യം തുലഞ്ഞു പോകട്ടെ!" ശാപത്തിൻ്റെ പിഴ ഇരട്ടിച്ചു കൊടുത്ത് ഹോജ തൻ്റെ ശാപവും ഇരട്ടിയാക്കി സ്ഥലം വിട്ടു! Written by Binoy Thomas, Malay...

(1156) ഹോജയുടെ അപൂർവ്വ വസ്തു!

  ഹോജയ്ക്ക് എന്തൊക്കെയോ അപൂർവ്വമായ അറിവുകളും കഴിവുകളും ഉണ്ടെന്ന് ആ നാട്ടുകാർ വിശ്വസിച്ചിരുന്നു. ഒരിക്കൽ, ആ ദേശത്തിലൂടെ നാല് തത്വചിന്തകന്മാരായ ബുദ്ധിജീവികൾ കടന്നു പോകുകയായിരുന്നു. ബൗദ്ധികമായ ചോദ്യോത്തരങ്ങളും ദർശനങ്ങളും വാക്പോരുകളും തർക്കശാസ്ത്രങ്ങളുമെല്ലാം അവർക്ക് പ്രിയപ്പെട്ടതായിരുന്നു. അതുവഴി പോയപ്പോൾ  അവരോട് ഹോജയെ കാണുന്നത് നല്ലതായിരിക്കുമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. അങ്ങനെ, ഹോജയുടെ വീട്ടിൽ നാലുപേരും എത്തി ഹോജയോടു പറഞ്ഞു -"ഞങ്ങൾ സത്യാന്വേഷികളാണ്. അങ്ങയിൽ നിന്നും പരമസത്യങ്ങൾ ഞങ്ങൾക്ക് അറിയണമെന്നുണ്ട് '' ഉടൻ, ഹോജ പറഞ്ഞു -"എനിക്കു സമ്മതമാണ്. പക്ഷേ, നിങ്ങൾ ഓരോ ആളും 50 വെള്ളി നാണയം വീതം എൻ്റെ ഉത്തരത്തിനായി തരണം" അവർ ഞെട്ടലോടെ പറഞ്ഞു -"ഞങ്ങളുടെ ചോദ്യത്തിന് 50 നാണയം വളരെ വലിയ കൂലിയാണ്. എന്താണ് താങ്കൾ ഇങ്ങനെ ചോദിക്കുന്നത്?" ഉടൻ ഹോജ പറഞ്ഞു -"അപൂർവ്വമായ അറിവിന് കനത്ത വിലയാണ്. ഉദാഹരണത്തിന് രാജാവിൻ്റെ കിരീടത്തിലെ വജ്രക്കല്ല് അപൂർവ്വമായതിനാൽ അതിൻ്റെ വില ആയിരം സ്വർണ്ണ നാണയമല്ലേ?" അവർ മറുപടിയൊന്നും പറയാതെ തിരിഞ്ഞു നടന്നു. Written by Binoy Thomas, Mala...

(1155) ഹോജയും നാടുവാഴിയും

  ഹോജ മുല്ല താമസിച്ചിരുന്ന പ്രദേശത്തെ നാടുവാഴിയും ഹോജയും തമ്മിൽ നല്ല സൗഹൃദമായിരുന്നു. ഹോജയുടെ പ്രവൃത്തികളും നർമ്മഭാവനയുമെല്ലാം നാടുവാഴിക്ക് ഏറെ ഇഷ്ടമായിരുന്നു. ഒരു ദിവസം അവരുടെ സംസാരത്തിനിടയിൽ സ്വർഗ്ഗവും നരകവും എന്ന വിഷയം കടന്നുവന്നു. അന്നേരം, നാടുവാഴി ഹോജയോടു ചോദിച്ചു - "എടോ, എനിക്ക് സ്വർഗ്ഗത്തിലെത്താൻ താൻ ഒരു വഴി പറഞ്ഞു തരാമോ?" ഉടൻ, ഹോജ പറഞ്ഞു -"മുഴുവൻ സമയവും അങ്ങ് കിടന്നുറങ്ങിയാൽ സ്വർഗ്ഗത്തിലെത്താം" ഇതു കേട്ട് നാടുവാഴി അത്ഭുതപ്പെട്ടു. "എടോ, താൻ എന്തു മണ്ടത്തരമാണ് ഈ പറയുന്നത്?" ഹോജാ തുടർന്നു - "പ്രഭോ, ദിവസം മുഴുവൻ ദുഷ്കർമ്മങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്നാൽ മാത്രമേ അങ്ങേയ്ക്ക് സ്വർഗ്ഗത്തിലെത്താൻ സാധിക്കൂ. അങ്ങയുടെ കാര്യത്തിൽ അതിനുള്ള എളുപ്പവഴി മുറിക്കു വെളിയിൽ വരാതെ ഉറങ്ങുകയാണ് " ഹോജ പറഞ്ഞതിൻ്റെ പൊരുൾ നാടുവാഴിക്കു പിടികിട്ടി. കാരണം, അയാൾ പകൽ മുഴുവനും പണിക്കാർക്ക് ആവശ്യമായ കൂലി കൊടുക്കാതെ അടിമപ്പണി കൊടുക്കുന്നു. നാട്ടുകാർക്ക് അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നു. ഇത്തരം രീതികൾ ദുഷ്കർമ്മത്തിൽ വരുന്നു! Written by Binoy Thomas, Malayalam eBooks-1155- H...

(1154) ഹോജയുടെ ചങ്ങാതികൾ!

  ഒരു കാലത്ത്, ഹോജയ്ക്ക് ധാരാളം പണം കൈവശമുണ്ടായിരുന്നു. അതു കൊണ്ടുതന്നെ ചുറ്റിനും സുഹൃത്തുക്കൾ ഉണ്ടായിരുന്നു. കാരണം, ഹോജയ്ക്ക് പണം ചെലവാക്കുന്നതിൽ ഒരു മടിയും ഉണ്ടായിരുന്നില്ല. ഇതെല്ലാം കണ്ട് ഒരു പ്രായമേറിയ അയൽവാസി ഹോജയെ കണ്ടപ്പോൾ ചോദിച്ചു - "ഹോജാ, താങ്കൾക്ക് അനേകം ചങ്ങാതിമാർ ഉണ്ടല്ലോ. എങ്കിലും ഇപ്പോൾ എത്രയെണ്ണം ഉണ്ടാകും?" ഹോജ യാതൊരു മടിയും കൂടാതെ പറഞ്ഞു - "ഇപ്പോൾ എത്ര കൂട്ടുകാർ ഉണ്ടെന്ന് എനിക്കറിയില്ല. എന്നാൽ, ഞാൻ ദരിദ്രനാകുന്ന ദിവസം കൃത്യമായി എത്ര ചങ്ങാതികൾ ഉണ്ടെന്ന് ഉറപ്പായും താങ്കളോട് പറയാം" ആപത്തു കാലത്താണ് ആരൊക്കെ കൂടെ ഉണ്ടാകും എന്ന സത്യം മനസ്സിലാക്കാൻ പറ്റുന്നത് എന്ന ആശയം അയൽവാസിക്ക് ഈ വിധം ലളിതമായി പറഞ്ഞു കൊടുക്കാൻ ഹോജയ്ക്കു കഴിഞ്ഞു. Written by Binoy Thomas, Malayalam eBooks-1154 - Hoja stories - 90, PDF- https://drive.google.com/file/d/1XfVjfUi3zZpGxBjq_WS-Xu0X9AFp7uKq/view?usp=drivesdk

(1153) ഹോജയുടെ മകൻ!

  ഹോജാകഥകളിൽ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ കടന്നു വരുന്നത് ഭാര്യ ആമിനയുടെ കാര്യം മാത്രമാണ്. മകൻ്റെ പരാമർശം വളരെ ചുരുക്കം കഥകളിൽ മാത്രമേ ഉള്ളൂ. ഹോജയുടെ മകൻ രംഗത്തു വരുന്ന ഒരു കഥ വായിക്കൂ. ഒരു ദിവസം, ഹോജയുടെ മകൻ അടുത്ത വീട്ടിലെ കിണറ്റിൽ നിന്നും വെള്ളം കൊണ്ടുവരാൻ മൺകുടവും എടുത്തു കൊണ്ടു പോകുകയാണ്. അന്നേരം ഹോജാ പറഞ്ഞു -"എടാ, നീ ഇവിടെ വരൂ!" അവൻ ഹോജയുടെ അടുക്കലെത്തിയപ്പോൾ അയാൾ അവൻ്റെ കാൽ തുടയിൽ കൈവച്ച് വീശിയടിച്ചു! അവൻ കരഞ്ഞു കൊണ്ട് വെള്ളമെടുക്കാനായി ഓടിപ്പോയി. ഇതത്രയും കണ്ടുകൊണ്ട് ഹോജയുടെ സുഹൃത്ത് അവിടെ നിൽപ്പുണ്ടായിരുന്നു.  അയാൾ ഹോജയോട് പരിഭവപ്പെട്ടു - "നിങ്ങൾ എന്തൊരു മനുഷ്യനാണ്? ആ കുട്ടി കുടം താഴെയിട്ടില്ലല്ലോ? പിന്നെ എന്തിനാണ് ഇങ്ങനെ യാതൊരു ആവശ്യവും ഇല്ലാതെ തല്ലിയത്?" ഉടൻ, ഹോജ പറഞ്ഞു -"തല്ലിൻ്റെ ആവശ്യം ഇപ്പോഴാണ്. അല്ലാതെ, കുടം താഴെയിട്ടിട്ട് അവനെ തല്ലിയിട്ട് എന്തു പ്രയോജനം? പൊട്ടിയ കുടം വീണ്ടും ഒന്നിക്കുമോ? ഈ അടി കിട്ടിയതിനാൽ നല്ലവണ്ണം ശ്രദ്ധിച്ച് കുടത്തിൽ വെള്ളവുമായി തിരികെ വരട്ടെ" Written by Binoy Thomas, Malayalam eBooks-1153-Hoja stories - 89, PDF- https:...

(1152) ഹോജയുടെ മന്തൻ പള്ളി!

  ഒരു കാലത്ത്, ഹോജയ്ക്ക് ഏതോ ഒരു അത്യാവശ്യ കാര്യസാധ്യം വേണ്ടി വന്നു. ആ സമയത്തൊക്കെ അയാൾക്ക് ദൈവ വിശ്വാസം കൂടുതലായിരിക്കും. അങ്ങനെ അയാൾ കുറച്ച് അകലെയുള്ള വലിയ പള്ളിയിൽ പോകാൻ തുടങ്ങി. അങ്ങനെ എല്ലാ ദിവസവും മുടങ്ങാതെ കാര്യം സാധിച്ചു കിട്ടാനായി പ്രാർഥിക്കും. എന്നാൽ, ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴും യാതൊന്നും നടന്നില്ല. അയാൾ നിരാശനായി. അത് ഹോജാ തൻ്റെ സുഹൃത്തിനോടു പറഞ്ഞു. അന്നേരം, സുഹൃത്ത് പറഞ്ഞു -"ഹോജാ, എനിക്ക് വിശ്വാസമുള്ള ഒരു ചെറിയ പള്ളിയുണ്ട്. അവിടെ പോയി പ്രാർഥിച്ചാൽ കാര്യം നടക്കും" അതിൻപ്രകാരം ഹോജാ അവിടെ ചെന്നു പ്രാർഥിച്ചപ്പോൾ അതിശയമായി. കാര്യം സാധിച്ചു! ഹോജാ ഉടൻ വലിയ പള്ളിയിലേക്കു വേഗത്തിൽ നടന്നു. അവിടെ ചെന്ന് അതിനുള്ളിൽ കയറിയിട്ട് നീരസപ്പെട്ടു - "വലിയ പള്ളിയാണെന്ന് പറഞ്ഞിട്ട് എന്തു കാര്യം? ഞാൻ ഒരു ചെറിയ പള്ളിയിൽ പോയി കാര്യം നടന്നുകിട്ടി. വലിപ്പം മാത്രമേയുള്ളൂ. ഇതൊരു മന്തൻപള്ളിയാണ്'' ഹോജ പിന്നെ ഒരിക്കലും അവിടെ പ്രാർഥിക്കാനായി വന്നിട്ടില്ല. Written by Binoy Thomas, Malayalam eBooks-1152 -Hoja stories -88, PDF- https://drive.google.com/file/d/1whNhCF282CsayRgEYimfRJo1BC...

(1151) ഹോജയുടെ നിലനില്പ്!

  ഏതു സാഹചര്യത്തിലും ഹോജയുടെ നർമ്മഭാവന ഏറെ പ്രശസ്തമാണ്. ചെറിയ ഒരു ദൃഷ്ടാന്ത കഥ വായിക്കൂ. ഹോജ പതിവായി ആരാധനാലയത്തിൽ പോകാറുണ്ട്. പക്ഷേ, അവിടെ ഒരു പ്രശ്നവും ആളുകൾ നേരിടുന്നുണ്ടായിരുന്നു. അതായത്, ചെരിപ്പുകൾ ഊരി നടയിൽ ഇട്ടതിനു ശേഷം ആളുകൾ പ്രാർഥിക്കാൻ ഉള്ളിലേക്ക് പ്രവേശിക്കുന്നു. കുറെ സമയം കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ സ്വന്തം ചെരിപ്പ് കിടന്നിടത്ത് ഒരു പൊടി പോലും കാണില്ല! ഈ കാര്യം ഹോജയെയും വല്ലാതെ അലട്ടിയിരുന്നു. അതിനാൽ പഴയ ചെരിപ്പുകൾ കഴിവതും അയാൾ അവിടെ വരാൻ ഉപയോഗിച്ചിരുന്നു. എന്നാൽ, ഒരിക്കൽ ഹോജ പുതിയ ചെരിപ്പ് വാങ്ങി പ്രാർഥനയ്ക്കു വന്നു. ആ ചെരിപ്പ് മോഷണം പോകാനുള്ള സാധ്യത ഓർത്തപ്പോൾ അയാൾ രണ്ടും കല്പിച്ച് ചെരിപ്പിട്ട് ആദ്യമായി ആരാധനാലയത്തിൽ കയറി! പ്രാർഥന കഴിഞ്ഞ് ഹോജ ഇറങ്ങിയപ്പോൾ ഒരാൾ പറഞ്ഞു -"എടോ! ചെരിപ്പിട്ടുള്ള പ്രാർഥനയ്ക്ക് യാതൊരു നിലനില്പുമില്ലാ" ഉടൻ, ഹോജ പറഞ്ഞു -"അതു ശരിയാവാം. പക്ഷേ, ഞാൻ ചെരിപ്പില്ലാതെ അകത്തു കയറിയാൽ പുറത്തെ ചെരിപ്പിന് യാതൊരു നിലനില്പുമില്ല" അയാൾ അതുകേട്ട് കണ്ണുമിഴിച്ചു! Written by Binoy Thomas, Malayalam eBooks-1151 - Hoja - 87, PDF- https://drive.google.co...

(1150) ഹോജയുടെ സൂപ്പ്!

  ചില അവസരങ്ങളിൽ ഹോജയുടെ കയ്യിൽ നിന്നും പലരും വിവിധ സാധനങ്ങൾ കബളിപ്പിച്ചു കൊണ്ടുപോയിട്ടുണ്ട്. ഒരിക്കൽ, ഹോജയുടെ സുഹൃത്ത് ഒരു കോഴിയെ ഹോജയ്ക്കു കൊടുത്തു. അതേ സമയം, കോഴിയെ ദാനം ചെയ്ത കാര്യം ആ സുഹൃത്ത് പലരോടും പൊങ്ങച്ചമായി വിളമ്പിയിരുന്നു. അതു കേട്ടപ്പോൾ ചിലർ വിചാരിച്ചു - ഹോജയുടെ പാചകം കൊട്ടാരത്തിൽ വരെ പ്രശസ്തമാണ്, അതിനാൽ ഇന്ന് ഹോജയുടെ വീട് സന്ദർശിച്ചാൽ രുചിയേറിയ കോഴിവിഭവം എന്തെങ്കിലും തരപ്പെടും! ഹോജ കോഴിയെ കൊന്ന് സ്വാദേറിയ കോഴിസൂപ്പ് ഉണ്ടാക്കി. അന്നേരം, വാതിലിൽ ഒരു മുട്ടു കേട്ടു. വാതിൽ തുറന്നപ്പോൾ ഒരാൾ വീടിനകത്തേക്കു കയറി പറഞ്ഞു - "ഇന്ന് ഹോജയ്ക്കു കോഴിയെ സമ്മാനിച്ച ആളിൻ്റെ സഹോദരനാണു ഞാൻ" വന്നതിൻ്റെ ഉദ്ദേശ്യം മനസ്സിലായ ഹോജാ അടുക്കളയിൽ നിന്നും ഒരു കോപ്പയിൽ സൂപ്പ് വിളമ്പി അയാൾക്കു കൊടുത്തു. അവൻ തിരികെ പോയപ്പോൾ സൂപ്പ് കിട്ടിയ കാര്യം ബന്ധുവിനോടു പറഞ്ഞു. അയാൾ പാഞ്ഞ് ഹോജയുടെ വീട്ടിലെത്തി പറഞ്ഞു - "ഇന്ന് കോഴിയെ തന്ന ആളിൻ്റെ ബന്ധുവാണ് ഞാൻ " ഹോജ വിഷമത്തോടെ കോപ്പയുടെ പകുതി സൂപ്പും പകുതി ചൂടുവെള്ളവും നിറച്ച് സൂപ്പ് വിളമ്പി. അവൻ അതു ശാപ്പിട്ടു കഴിഞ്ഞ് വേഗം പോയി അവൻ്റെ ബന്ധുവിനോടു പറ...