Posts

Showing posts from May, 2021

Simple I.Q. Test series

Image
This is an I.Q test series in Malayalam from E-books mainly for children. Some questions are simple but moderate and very tough questions are there. You can read as digital online for free! 1. ഒരിടത്ത്, ഒരു ബുദ്ധിമാനായ രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാജ്യത്തിലെ നല്ലൊരു ഭാഗവും കൊടും കാടാണ്. അതിൽ നിറയെ വന്യമൃഗങ്ങളും. പൊതുവെ, എല്ലാ രാജാക്കന്മാരിലും കണ്ടു വന്നിരുന്ന വിനോദമായ മൃഗവേട്ടയ്ക്കു രാജാവും മന്ത്രിയും പോകുക പതിവായിരുന്നു. ഒരു ദിവസം - രാവിലെ നായാട്ടിനു പുറപ്പെടാൻ നേരം കൊട്ടാരത്തിലെ കാവൽഭടൻ ഓടി വന്നു - "അങ്ങുന്നേ.. അടിയനൊരു കാര്യം ബോധിപ്പിക്കാനുണ്ട്.." "എന്താണ്? നീ പറഞ്ഞുകൊള്ളുക" "ഇന്നത്തെ നായാട്ടിന് അങ്ങ് പോകരുത്. ഒരു കടുവ ആക്രമിക്കുന്നതായി ഞാൻ സ്വപ്നം കണ്ടു! ഹോ.. ഭയങ്കരം.. ഞാൻ തൂണിൽ ചാരി തളർന്നിരുന്നുപോയി!" "ശരി.. നീ സത്യസന്ധനാണെന്ന് എനിക്കറിയാം. അതിനാൽ ഞാനൊരു പരീക്ഷണത്തിനില്ല" അങ്ങനെ, രാജാവ് നായാട്ടിൽനിന്നും ഒഴിവായി. മന്ത്രിയും രണ്ടു ഭടന്മാരും യാത്രയായി. അവരെ കടുവ ആക്രമിച്ചു കൊല്ലുകയും ചെയ്തു. വിവരമറിഞ്ഞ് ഉടൻതന്നെ കാവൽഭടനെ വിളിച്ചു വരുത്ത

നായയുടെ നന്ദി! (Dog's gratitude)

Image
Welcome to my Malayalam eBooks conversion to online free reading!  This story explains the need of thanksgiving, virtues, gratitude, obligation and indebted mind for personality development. ഒരു കാലത്ത്, സിൽബാരിപുരംദേശത്ത് പൊതുവേ നന്ദിയും കടപ്പാടുമൊന്നുമില്ലാത്ത ദുഷ്ടരായ സമൂഹമായിരുന്നു ജീവിച്ചിരുന്നത്. അസൂയയും ഏഷണിയും പല്ലുകടിയും അസംതൃപ്തിയും കൊണ്ട് പരസ്പരം ശല്യപ്പെടുത്തുന്ന ശൈലിയായിരുന്നു അവരുടേത്. വിരലിലെണ്ണാൻ മാത്രമേ നല്ല മനുഷ്യരുണ്ടായിരുന്നുള്ളൂ. അവിടെ, ഒരു സാധുവായ എഴുത്താശാൻ ജീവിച്ചിരുന്നു. അദ്ദേഹം അവിവാഹിതനാണ്. പാതയോരത്ത് ഒറ്റ മുറിയുള്ള കൊച്ചുകുടിലിലായിരുന്നു ജീവിതം. ഒരു ദിവസം - രാവിലെ മുതൽക്കേ നല്ല മഴ തുടങ്ങിയിരുന്നു. ആശാൻ കട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു. അപ്പോൾ വാതിൽക്കൽ ഒരാൾ നനഞ്ഞൊലിച്ച് ആശാനെ വിളിച്ചു. ആ വഴിയാത്രക്കാരനെ അദ്ദേഹം വിളിച്ചു കയറ്റി സന്തോഷത്തോടെ കട്ടിലിൽ ഇരിക്കാൻ അനുവാദം കൊടുത്തു - "ആരുമില്ലാത്ത എനിക്ക് കുറെ നേരം മിണ്ടാനും പറയാനും ഒരു കൂട്ടായല്ലോ" കുറച്ചു കഴിഞ്ഞ് മറ്റൊരാൾ മഴയത്ത് ഓടിക്കയറി. അയാളെ ആശാൻ അകത്തേക്കു വിളിച്ചപ്പോൾ ഒന്നാമൻ പറഞ്ഞു - "കട്ടില

ശങ്കുണ്ണിയും രാജകുമാരിയും

Image
Malayalam digital books are now available for online reading. Enjoy the world of folk tale (nadodikathakal) series. ശങ്കുണ്ണിയും രാജകുമാരിയും സിൽബാരിപുരം രാജ്യം പുലികേശൻ ഭരിച്ചിരുന്ന കാലം. അദ്ദേഹത്തിന്റെ ഏക പുത്രിയായിരുന്നു പുഷ്പവല്ലി രാജകുമാരി. അവൾ തോഴിമാരുമൊത്ത് ഒരു ദിവസം രാവിലെ പുഴയിൽ നീരാടാൻ പോയി. എല്ലാവർക്കും നന്നായി നീന്തലറിയാം. സാധാരണയായി രാജകുമാരിയുടെ കഴുത്തിലണിഞ്ഞിരിക്കുന്ന രത്നമാല പുഴക്കടവിൽ ഊരി വച്ചിട്ടാണ് വെള്ളത്തിൽ കളിക്കാനും കുളിക്കാനും ഇറങ്ങാറുള്ളത്. എന്നാൽ, ആ ദിനം അവൾ അതു മറന്നു പോയി. ആ സമയത്ത്, പുഴവെള്ളത്തിൽ എവിടെയോ മാല നഷ്ടപ്പെട്ടു! രാജകുമാരി തോഴിമാരൊപ്പം കളിച്ചു ചിരിച്ചു തിരികെ കൊട്ടാരത്തിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട കാര്യം അറിയുന്നത്. ഉടൻ, രാജാവിന്റെ .ഇരുപതു ഭടന്മാർ പുഴക്കരയിലേക്ക് കുതിച്ചു. അവർ ചെന്നയുടൻ, എല്ലാവരും കൂടി വെള്ളത്തിലേക്ക് എടുത്തു ചാടി. പിന്നെയൊരു ബഹളമായിരുന്നു. ഏതു ഭടന്റെ കയ്യിലാണോ കിട്ടുന്നത് അവന് പാരിതോഷികമായി എന്തെങ്കിലും കിട്ടുമെന്നു തീർച്ചയാണ്. ആ വെപ്രാളത്തിൽ പുഴവെള്ളം കുത്തിക്കലങ്ങി ഒഴുകി. വൈകുന്നേരം വരെ മുങ്ങിയിട്ടും ആർക്കും കിട്ടിയില്ല. അവർ

പറയേണ്ടത് പറയണം!

Image
Malayalam eBooks for personality development, read online free stories! പണ്ടുപണ്ട്, സിൽബാരിപുരംരാജ്യത്ത് മാൻ, കാട്ടുപന്നി, മയിൽ, കാട്ടുപോത്ത് എന്നിവയെ വേട്ടയാടാൻ പാടില്ലെന്ന് ശൂരപാണി രാജാവിന്റെ കല്പനയുണ്ടായിരുന്നു. ചിന്തിക്കുക.. അക്കാലത്ത്, അവിടെയുള്ള ആശ്രമത്തിലെ ഗുരുജിയുടെ ശിഷ്യന്മാർ അല്പം പിശകായിരുന്നു. ഗുരുജിയുടെ ശ്രദ്ധ കുറഞ്ഞാൽ തെറ്റു ചെയ്യാൻ തക്കം പാർത്തിരിക്കും. ഒരിക്കൽ, ഗുരുജിക്ക് ഒരാഴ്ച നടപ്പു യാത്രയുള്ള ദിക്കിലേക്ക് പോകണമായിരുന്നു. ആ ദിനങ്ങൾ ശിഷ്യന്മാർക്ക് അർമാദിക്കാൻ കിട്ടിയ സുവർണ്ണാവസരമായി. നാലാം ദിവസം കാട്ടിലെ മാനിനെ വേട്ടയാടാൻ ശിഷ്യന്മാർ തീരുമാനിച്ചു. അവർ ഒരെണ്ണത്തിനെ വളയാൻ നോക്കിയെങ്കിലും വേട്ടയാടി പരിചയമില്ലാത്തതിനാൽ മാൻ കബളിപ്പിച്ച് ഓടിക്കൊണ്ടിരുന്നു. ശിഷ്യന്മാർ പിറകെയും. അങ്ങനെ ഓടിയോടി കാടിന്റെ അതിർത്തിഗ്രാമത്തിലെ കൊട്ടാരപണ്ഡിതന്റെ പറമ്പിൽ മാൻ പാഞ്ഞുകയറി ഒരു വലിയ കുഴിയിൽ വീണു. ശിഷ്യന്മാർ മരവള്ളി കൊണ്ട് കുടുക്കുണ്ടാക്കി മാനിനെ കയറ്റാൻ നോക്കുന്നത് പണ്ഡിതന്റെ ശ്രദ്ധയിൽ പെട്ടു . അവരുടെ വസ്ത്രധാരണം നോക്കിയപ്പോൾത്തന്നെ ഗുരുജിയുടെ ശിഷ്യന്മാരെന്ന് പണ്ഡിതനു പിടികിട്ടി. ഏറെക്കാല

How to be a good student?

Image
15 SUPER TIPS for students from Malayalam EBOOKS. Read online now! ഏറ്റവും മികച്ച വിദ്യാർത്ഥിയാകാനുള്ള 15 വഴികൾ 1. ടി.വി. സീരിയലുകൾ ഒഴിവാക്കുക. ശിഥിലമാകുന്ന കുടുംബങ്ങളും അപഥ സഞ്ചാരങ്ങളും ചതികളും പരദൂഷണങ്ങളും നിറഞ്ഞ കുടുംബചിത്രം കുട്ടികളിൽ പതിയും. കുടുംബം ഏതാണ്ട് ഇതുപോലെയെന്ന് തെറ്റിദ്ധരിക്കപ്പെടും. 2. ഏഴേകാല്‍ മണിക്കൂര്‍ കുട്ടികൾ ഉറങ്ങണം. പരീക്ഷയുടെ തലേ ദിവസം ഉറക്കമിളയ്ക്കരുത്. ഉറക്കത്തിലാണ് പഠിച്ച വസ്തുതകളെ ഓർമകളാക്കി അലമാരയിലെന്ന പോലെ അടുക്കി സൂക്ഷിക്കുന്നത്. മാതാപിതാക്കളും നേരത്തേ ഉറങ്ങാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ കുട്ടികളും അതിനൊപ്പിച്ച് എണീറ്റിരിക്കും. 3. ബേക്കറി, ഹോട്ടൽഭക്ഷണം ഒഴിവാക്കുക. യാത്രകളിൽ ഇതത്ര പ്രായോഗികമല്ലെങ്കിലും അത്യാവശ്യ സമയത്തല്ലാതെ ദുശ്ശീലവും കൊതിയും മൂലം കഴിക്കുന്നത് ഒഴിവാക്കാമല്ലോ. 4. കുട്ടികൾ പഴങ്ങളും പച്ചക്കറികളും കഴിക്കില്ലെന്ന് മാതാപിതാക്കൾ മിക്കപ്പോഴും പരാതിപ്പെടാറുണ്ട്. അതു കുറച്ചൊക്കെ പരിഹരിക്കാൻ ഒരു മാർഗ്ഗമിതാണ് - പഴം-പച്ചക്കറികൾ കൃഷി ചെയ്യുമ്പോൾ കുട്ടികളെ കൂടെ കൂട്ടുക. വിളവെടുക്കുമ്പോൾ എന്റെ മോൻ / മോൾ കൃഷി ചെയ്തതാണെന്ന് പലരോടും പറയുക. കുട്ടികളുടെ ആത്മാഭി

ശ്വാസതടസ്സം മാറിയപ്പോൾ!

Image
മേഘമോൾ വീട്ടിൽ വന്നാലുടൻ മമ്മിയോട് (റീന) സ്കൂളിലെ വിശേഷങ്ങൾ വിളമ്പിത്തുടങ്ങും. അത്തരമൊരു വിശേഷത്തിലേക്ക്.. "മമ്മീ..എന്റെ ക്ലാസിലെ മിയയ്ക്ക് ശ്വാസം മുട്ടലാണ്. അവളുടെ കയ്യിലൊരു ചെറിയ മരുന്നുണ്ട്. അതു വായിൽവച്ച് ഞെക്കിയാൽ അവൾക്കു കുറയും" "നിന്റെടുത്താണോ ആ കൊച്ചിരിക്കുന്നത്?" "ങാ.. ഇന്നു മുതൽ ടീച്ചർ ഇരുത്തി. മമ്മീ.. അവളുടെ കൂടെ ഇരിക്കാൻ ആർക്കും ഇഷ്ടമല്ല " "അതെന്താ?" " അവള് പേഷ്യന്റാണെന്ന് ചില പിള്ളേര് പറയുന്നതു കേട്ടു . അതു കൊണ്ട് ആരും കൂട്ടില്ല. ക്ലാസ്സില്‍ മേലായ്കയുള്ളവരെ ഒറ്റപ്പെടുത്തും. ആരും കാണാതിരിക്കാൻ വേണ്ടി മരുന്നടിക്കാൻ വാഷ് റൂമിൽ പോകും" "മോളേ, ആസ്ത്മയ്ക്ക് ഇൻഹേലർ വച്ച് പഫ് എടുക്കുന്നതാണ്. വയ്യാത്തവരെ ഒറ്റപ്പെടുത്തുന്നത് ദൈവത്തിനു നിരക്കാത്ത പണിയാണ്. എന്റെ കൊച്ച് അങ്ങനൊന്നും കാണിക്കരുത് " മമ്മിയാകട്ടെ, പപ്പ (ബിജേഷ്) വന്നപ്പോഴേ ഇക്കാര്യം പറഞ്ഞു. അന്നു മുതൽ അവർ കുടുംബപ്രാർഥനയിൽ മിയയുടെ രോഗശമനവും ദൈവത്തോട് ആവശ്യപ്പെട്ടു തുടങ്ങി. അതിനിടയിൽ, ബിജേഷ് ഒരു തത്വചിന്ത വിളമ്പി - "നിങ്ങളു രണ്ടും ഒരു കാര്യം ഓർത്തോണം - ആ കൊച്ചിന്റ

Personality development stories in Malayalam

Image
1988-ലെ SSLC പരീക്ഷ അടുത്ത സമയം. പക്ഷേ, ബിജേഷ് ഇതൊന്നും വകവയ്ക്കാതെ ക്രിക്കറ്റുകളി പ്രധാന കാര്യമായി കണ്ടു നീങ്ങാൻ തുടങ്ങി. ട്യൂഷൻ ഉണ്ടെങ്കിലും കൂട്ടുകാരുടെ കൂടെ കളിച്ചു നടന്നാൽ പ്രീഡിഗ്രിക്ക് നല്ല കോളേജിലൊന്നും പ്രവേശനം കിട്ടില്ലെന്നു വീട്ടുകാർ മനസ്സിലാക്കി. അവർ കൂടിയാലോചിച്ചു. ബിജേഷിനെ ഒന്നു വീഴ്ത്താൻ എന്താ വഴി? അവന് ഒരു ഓഫർ കൊടുക്കാമെന്ന് അവസാനം അവർ തീരുമാനിച്ചു. "എടാ, ബിജേഷേ, നീയിങ്ങ് വന്നേ. ഇത്തവണ പത്താം ക്ലാസിൽ ഫസ്റ്റ് ക്ലാസ് വാങ്ങിയാൽ പുത്തൻ കളർ ടിവി നമ്മുടെ വീട്ടിൽ മേടിക്കും. അന്നേരം, നിനക്ക് ക്രിക്കറ്റ് കളി കാണാൻ ദൂരെ പോകേണ്ടല്ലോ" ആ ക്രിക്കറ്റ് പ്രേമിയുടെ മനസ്സിൽ ലഡു പൊട്ടി. ഫലമോ, റിസൽറ്റ് വന്നപ്പോൾ ആ പ്രദേശത്തു നിന്ന് അവനു മാത്രം ഫസ്റ്റ് ക്ലാസ്!  വീട്ടുകാരും വാക്കു പാലിച്ചു. ടി.വി അടുത്തെങ്ങും ഇല്ലാത്തതിനാൽ അയൽപക്കത്തുള്ള വീട്ടുകാരും വീട്ടിൽ നിറഞ്ഞു. അക്കാലത്ത്, ദൂരദർശൻ മലയാളം ചാനൽ എപ്പോഴും കിട്ടില്ല. ഡൽഹി ദൂരദർശൻ അനുവദിക്കുന്ന കുറച്ചു സമയം മാത്രം. എങ്കിലും എന്തെങ്കിലും കണ്ടാൽ മതിയെന്ന സംതൃപ്തിയിൽ വൈകുന്നേരം ഏഴുമണി മുതൽ നിറയെ ആളാണ്. അവർ ചാരിയിരുന്ന് ഭിത്തിയുടെ ചായമടി

പെൻസിൽ പറഞ്ഞ കഥ

Image
MALAYALAM EBOOK FOR PERSONALITY DEVELOPMENT ഉണ്ണിക്കുട്ടന്റെ സ്റ്റഡി ടേബിളിൽ ഒരു പെൻഹോൾഡർ ഇരിപ്പുണ്ടായിരുന്നു. അതിനുള്ളിൽ ഒരു പെൻസിലും പേനയും ചങ്ങാതിമാരായിരുന്നു. അവർ തമ്മിൽ സംസാരിക്കുകയായിരുന്നു: "എടോ, പെൻസിൽ... നീ കുറച്ചു ദിവസമായി പണിക്കൊന്നും പോകുന്നില്ലേ?" "ഓ....എന്തു പറയാനാ, ഉണ്ണിക്കുട്ടന് നിന്നെ മതിയല്ലോ. ഗമയിൽ ഷർട്ടിന്റെ പോക്കറ്റിൽ കുത്തി നടക്കുന്നതു കാണാമല്ലോ '' "എനിക്കു വലിയ ഇഷ്ടമുണ്ടായിട്ടില്ല. വെറുതെ എന്നെ ദുരുപയോഗം ചെയ്യുകയാണ്. അവൻ ക്ലാസിലിരിക്കുമ്പോൾ വെറുതെ എന്നെ കുത്തി വരച്ച് മഷി തീർത്തു കൊണ്ടിരിക്കും. മഷി തീർന്നാൽ റീഫിൽ മാറ്റിയിടാതെ പുതിയത് വാങ്ങും. പിന്നീട്, എന്റെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കും'' പെൻസിൽ പറഞ്ഞു - "നിന്റെ മഷിക്ക് തെളിഞ്ഞ നീലനിറമുള്ളതു കൊണ്ട് എന്റെ കറുപ്പു മഷിയെ ഭയങ്കര അവഗണനയാണ് " മിസ്റ്റർപേന: "എടാ, അങ്ങനൊന്നും വിചാരിക്കേണ്ട. ഒരു ചിത്രം വരയ്ക്കണമെങ്കിൽ നിന്റെ സഹായം വേണം. എന്റെ മഷി മായ്ക്കാൻ പറ്റില്ലല്ലോ" മിസ്റ്റർപെൻസിൽ: "നീ പറഞ്ഞതു ശരിയാണ്. കഴിഞ്ഞ ആഴ്ച ഉണ്ണിക്കുട്ടൻ സ്കൂളിൽ എന്നെ ബോക്സിലാക്കി കൊ

സർവ വ്യാപിയായ ദൈവം!

Image
Malayalam e-books for spiritual health, read online now!  സിൽബാരിപുരംദേശത്ത് പ്രശസ്തമായ ഒരു ക്ഷേത്രമുണ്ടായിരുന്നു. അവിടെ രാവിലെയും വൈകുന്നേരവും അനേകം ഭക്തർ എത്തിയിരുന്നു. ഒരിക്കൽ, ഗുരുജി ആ വഴി നടന്നു പോകുകവേ, ഒരുവൻ അദ്ദേഹത്തോടു ചോദിച്ചു - "ഗുരുവേ, ദൈവം എല്ലായിടത്തും ഉണ്ടെന്നാണല്ലോ സങ്കൽപം. അങ്ങനെയെങ്കിൽ ദൈവത്തോടു പ്രാർഥിക്കാനായി ഈ ക്ഷേത്രത്തിൽ ആളുകൾ വരുന്നത് എന്തിനാണ്?" ഗുരുജി പറഞ്ഞു - "താങ്കൾ എന്റെ കുടെ വരിക. ഞാൻ ഉത്തരം കാട്ടിത്തരാം" അവർ നടന്ന് ഗുരുജിയുടെ ആശ്രമത്തിലെത്തി. വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ പ്രാർഥിക്കാൻ തുടങ്ങി. എന്നാൽ, ആ സമയത്ത് ഒരു ശിഷ്യൻ ആശ്രമത്തിൽ നിന്നിറങ്ങി കാടിനുള്ളിലേക്ക് നടന്നു. ഗുരുജിയും അയാളും ശബ്ദമുണ്ടാക്കാതെ ശിഷ്യനെ പിന്തുടർന്നു. ശിഷ്യൻ കണ്ണടച്ച് ഒരു മരച്ചുവട്ടിലിരുന്ന് ഉഗ്രമായി പ്രാർഥിക്കാൻ തുടങ്ങി. കുറച്ചു സമയം കഴിഞ്ഞ് കണ്ണു തുറന്നപ്പോൾ ഗുരുജിയും അപരിചിതനും തൊട്ടു മുന്നിൽ ! ശിഷ്യനോട് സംശയം ചോദിക്കാൻ ഗുരുജി അപരിചിതന് അനുവാദം കൊടുത്തു. അയാൾ ചോദിച്ചു - "ഈശ്വരൻ സർവ വ്യാപിയായി തൂണിലും തുരുമ്പിലും ഉണ്ടെന്നാണ് വിശ്വാസം. പക്ഷേ, നീ എന്തിനാണ് ഈ

പോത്തിനോടു വേദം ഓതരുത്!

Image
Online reading spiritual Malayalam stories from my EBOOKS. സിൽബാരിപുരംദേശത്ത് വീരമണിഗുരുജി ആശ്രമം നടത്തിവരികയായിരുന്നു. ഒരിക്കൽ, അദ്ദേഹം ശിഷ്യന്മാരോടു പറഞ്ഞു - "ഈശ്വരൻ പ്രപഞ്ചത്തിലെ എല്ലാ ജീവികളിലും അടങ്ങിയിരിക്കുന്നു. ഈശ്വരന്റെ ഊർജംതന്നെ സർവ ജീവജാലങ്ങൾക്കും കൊടുത്തിരിക്കുന്നു. അതിനാൽ, ഏതിനെയും താണുവണങ്ങിയാൽ അവയുടെ ഊർജം നിങ്ങൾക്ക് അനുകൂലമായി വരും. ആദ്യം നിങ്ങൾ അവറ്റകളെ ബഹുമാനിച്ചാൽ തിരികെ ബഹുമാനം ലഭിക്കുകയും ചെയ്യും" പിന്നീട്, ശിഷ്യരിൽ ഒരാൾ ചന്തയിലേക്ക് പുറപ്പെട്ടു. ആശ്രമത്തിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ഗുരുജി പറഞ്ഞയച്ചതാണ്. അവൻ കാടുപിടിച്ചു കിടക്കുന്ന ഒറ്റയടിപ്പാതയിലൂടെ കുറെ ദൂരം ചെന്നപ്പോൾ ഒരാൾ ഓടി വരുന്നതു കണ്ടു. അയാൾ ഓടുന്നതിനിടയിൽ വിളിച്ചുകൂവി - "ഈ വഴിയിലൂടെ കാട്ടുപോത്ത് മുക്രയിട്ട് വരുന്നുണ്ട്. വേഗം രക്ഷപ്പെട്ടോളൂ..'' ശിഷ്യന് ഇതു കേട്ടിട്ട് ലേശം പോലും പേടി തോന്നിയില്ല. കാരണം, ഗുരുജിയുടെ വാക്കുകൾ അവനു ധൈര്യമേകി. മുന്നറിയിപ്പു കൊടുത്ത പോലെ തന്നെ കാട്ടുപോത്ത് വെകിളി പിടിച്ച് അങ്ങോട്ട് ഓടിയടുത്തു. ഉടൻ, ശിഷ്യൻ വിനീതനായി ഇരുകരങ്ങളും കൂപ്പി കാട്ടുപോത്തിനെ താണു വണങ്ങ

മുൾച്ചെടിയും ഇലച്ചെടിയും

Image
This is a Malayalam motivation story from my E-books for online reading! സിൽബാരിപുരംദേശത്ത് ഗുരുജിയുടെ ആശ്രമത്തിൽ മനോഹരമായ ഉദ്യാനമുണ്ടായിരുന്നു. അതിന്റെ പ്രത്യേകത എന്താണെന്നോ? ഇലച്ചെടികൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ! കാട്ടിലുള്ളതും നാട്ടിലുള്ളതുമായ പല തരം ഇലച്ചെടികൾ ഭംഗിയോടെ നില്പുണ്ട്. അതിൽ, പഴയ തറവാടുകളിൽ കണ്ടു വന്നിരുന്ന ഇനങ്ങളും ഉണ്ടായിരുന്നു. ആശ്രമത്തിൽ വരുന്ന അതിഥികൾ ചെടികളെക്കുറിച്ച് ചോദിക്കും. അപ്പോൾ ഗുരുജി വാചാലനാകും- "എനിക്ക് ഇലച്ചെടികളോട് പണ്ടേ ഒരിഷ്ടമൊക്കെയുണ്ട്. ഒന്നാമതായി ഇവയ്ക്ക് മുള്ളുകളില്ലല്ലോ. എന്നാലോ? പൂച്ചെടികൾക്ക് മുള്ളുകൾ സാധാരണമാണ്. എത്ര കുട്ടികളുടെ കയ്യിൽ ഇത്തരം മുള്ളു തറച്ചു കയറിയിരിക്കുന്നു? രണ്ടാമത്തെ കാര്യം - ഇലനിറമായതിനാൽ എക്കാലവും ഒരേ നിറത്തിൽ അങ്ങനെതന്നെ നിൽക്കും. പൂച്ചെടിയിലെ പൂവാണെങ്കിൽ കൊഴിഞ്ഞു പോകുമ്പോഴും പൂവില്ലാത്ത സമയത്തും യാതൊരു ഭംഗിയുമില്ല. ഇനി വേറൊരു സംഗതി കൂടെയുണ്ട് - പൂമ്പൊടി ചിലർക്ക് തുമ്മലും മൂക്കൊലിപ്പും ശ്വാസമുട്ടലുമൊക്കെ ഉണ്ടാക്കും" ഇത്രയും പറഞ്ഞ് സ്വയം മിടുക്കനെന്ന് ഗുരുജി അഹങ്കരിക്കും. കേൾക്കുന്നവരൊക്കെ അതു ശരിയെന്ന മട്ടിൽ

നിഴൽദൈവം!

Image
ഒരിക്കൽ, സിൽബാരിപുരംദേശത്ത് കേശു എന്നൊരു പരമ ഭക്തൻ ജീവിച്ചിരുന്നു. അയാൾ സാത്വികമായി ജീവിതശൈലിയും സ്വീകരിച്ചിരുന്നു. ഒരു ദിവസം - രാത്രിയിൽ ഉറക്കത്തിനിടയിൽ അയാൾ ഭഗവാനെ സ്വപ്നം കണ്ടു. അപ്പോള്‍, കേശു ആവശ്യപ്പെട്ടു - "ഭഗവാനേ, അങ്ങ് എപ്പോഴും എന്റെ കൂടെ ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതായിരിക്കും എനിക്ക് ഏറ്റവും ആനന്ദം നൽകുക" ഭഗവാൻ പുഞ്ചിരിയോടെ പറഞ്ഞു - "ശരി, അങ്ങനെയാവട്ടെ ഭക്താ. ഞാൻ ഒരു നിഴലായി നിന്റെ ഒപ്പം എപ്പോഴും കാണും " "ഭഗവാനേ, അങ്ങനെയെങ്കിൽ ദൂരെയുള്ള സിൽബാരിപുരംക്ഷേത്രത്തിൽ ഒരാഴ്ച കൊണ്ട് എനിക്ക് എത്താൻ എളുപ്പമാകും. ഒറ്റയ്ക്ക് കാടിനുള്ളിലൂടെയുള്ള വഴി തെറ്റുകയുമില്ല, വന്യമൃഗങ്ങളെയും പേടിക്കേണ്ടല്ലോ" ഭഗവാൻ അതു സമ്മതിച്ചു. കേശു ക്ഷേത്രം ലക്ഷ്യമാക്കി നടന്നുതുടങ്ങി. അയാൾ നടക്കുമ്പോൾ രണ്ടു നിഴലുകൾ കാണാമായിരുന്നു. ഏതെങ്കിലും ഒന്ന് അയാളുടേതും മറ്റൊന്ന് ഭഗവാന്റെയും ആയിരിക്കുമെന്ന് ഊഹിച്ചു. കുറെ ദൂരം പിന്നിട്ടപ്പോൾ കാടിനുളളിലൂടെയുള്ള വഴി ദുർഘടമായി വന്നു. അതിനിടയിൽ എപ്പോഴോ അവന്റെ കാലിൽ മുള്ളു തറച്ചു. മുള്ള് ഔരിക്കളഞ്ഞ് വേദനയോടെ മുന്നോട്ടു നടന്നു. അവൻ നോക്കിയപ്പോൾ ഒ

അതൃപ്തിയുടെ മാതൃക!

പണ്ടുപണ്ട്.... സിൽബാരിപുരംദേശത്ത്, ചിന്നൻ എന്നൊരു തവളയുണ്ടായിരുന്നു. അവൻ പുൽമേട്ടിലൂടെ പുൽച്ചാടികളെ തിന്ന് സുഖമായി കഴിയുകയായിരുന്നു. ഒരു ദിവസം - പുല്ലിലൂടെ ചാടി നടന്നപ്പോൾ, ഒരു പാമ്പ് അവനെ വിഴുങ്ങാൻ ചാടിപ്പിടിച്ചു. അവൻ ശക്തിയായി പിടച്ചപ്പോൾ പാമ്പിന്റെ വായിൽ നിന്ന് തെറിച്ചു വീണു. തവള ചാടി ആൽമരത്തിൽ കയറി രക്ഷപ്പെട്ടു! അപ്പോൾ മുതൽ മരത്തിൽ നിന്ന് ഇറങ്ങാതെ 'പോക്രോം...പോക്രോം' എന്നു കരഞ്ഞുകൊണ്ടിരുന്നു. ആൽമരത്തിലായിരുന്നു വനദേവതയുടെ വാസസ്ഥലം. ചിന്നന്റെ തുടർച്ചയായുള്ള ശബ്ദം വനദേവതയ്ക്കു ശല്യമായി. വനദേവത ചിന്നനു മുന്നിൽ പ്രത്യക്ഷപ്പെട്ടു - "നിന്റെ പോക്രോം ശബ്ദം എനിക്ക് അരോചകമാണ്. ഒന്നു നിർത്താമോ ഈ ശല്യം?" "വനദേവത എന്നോടു ക്ഷമിച്ചാലും. ഞാൻ പേടിച്ചു കരയുന്നതാണ്. താഴെയിറങ്ങിയാൽ എന്നെ പാമ്പു പിടിക്കും. എന്നെ രക്ഷിച്ചാൽ കരച്ചിൽ നിർത്താം" "പാമ്പിന്റെ ആഹാരമാണു തവളകൾ. അതിനാൽ എനിക്ക് പ്രകൃതിനിയമം തെറ്റിക്കാനാവില്ല " "എങ്കിൽ ഈ മരത്തിനു കീഴിലുള്ള കുളത്തിലെ വെള്ളത്തിൽ കഴിയാൻ അനുവദിക്കണം" "ശരി... അങ്ങനെയാകട്ടെ. വെള്ളത്തിൽ മുങ്ങുമ്പോൾ നിന്റെ തൊലിയിലൂടെ ശ്വ

തൂവാലയുടെ കടുംകെട്ട് !

ഒരിക്കൽ ശ്രീബുദ്ധൻ ആൽമരച്ചുവട്ടിൽ ഒരു പ്രഭാഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ധാരാളം ആളുകൾ അവിടെ തടിച്ചുകൂടിയിരുന്നു. അദ്ദേഹം, ഒരു തൂവാല കയ്യിലെടുത്ത് ആളുകളോട് ചോദിച്ചു - "എന്റെ കയ്യിൽ എന്താണ്?" "തൂവാല " ആളുകൾ പറഞ്ഞു. പിന്നീട്, ശ്രീബുദ്ധൻ അതിൽ രണ്ടു കെട്ടുകൾ ഇട്ടു. എന്നിട്ട്, ആളുകളുടെ നേർക്ക് ആ തൂവാല ഉയർത്തിക്കാട്ടി പറഞ്ഞു - "ഇപ്പോൾ മുൻപ് നിങ്ങൾ കണ്ട തൂവാലയുടെ രൂപം മാറി അത് ഉപയോഗശൂന്യമായിരിക്കുന്നു. ഞാൻ നിങ്ങളോട് ഒരു ചോദ്യം കൂടി ചോദിക്കട്ടെ. എങ്ങനെയാണ് പഴയ തൂവാലയുടെ രൂപത്തിലേക്ക് മാറ്റുന്നത്?" അന്നേരം, ആളുകൾ വിളിച്ചു പറഞ്ഞു - "എങ്ങനെയാണോ അതിൽ കെട്ടുണ്ടാക്കിയത്, അതിനു വിപരീതമായി പ്രവർത്തിച്ചാൽ കെട്ടഴിഞ്ഞ് പഴയ തൂവാലയായി മാറും'' ശ്രീബുദ്ധന് ആ മറുപടി നന്നേ ബോധിച്ചു. അനന്തരം അദ്ദേഹം ചോദിച്ചു - "അങ്ങനെയെങ്കിൽ നിങ്ങളെ പലതരം ദുശ്ശീലങ്ങൾ ബാധിച്ചിട്ടുണ്ടല്ലോ. ആ കെട്ടുകൾ എന്തുകൊണ്ടാണ് ഈ വിധം നിങ്ങൾ അഴിച്ചു കളഞ്ഞ് സ്വതന്ത്രമാകാത്തത് ?" അനേകം, ദുശ്ശീലങ്ങള്‍ പേറുന്ന ആള്‍ക്കൂട്ടം അമ്പരന്നുപോയി! ചിന്തിക്കുക... ഒരു മനുഷ്യന്റെ ഓരോ ദുശ്ശീലവും തുടക്കത

സന്തോഷം കെടുത്തിയ വിദ്യ!

സിൽബാരിപുരംരാജ്യം ശൂരപാണിരാജാവ് ഭരിച്ചിരുന്ന കാലം. പേരു സൂചിപ്പിക്കുന്ന പോലെ തന്റെ കൈ കൊണ്ട് അസ്ത്ര വിദ്യയിൽ വീരശൂരനാണെന്ന് ലോകമെങ്ങും ഖ്യാതിയുണ്ടായിരുന്നുരാജാവിന്. അദ്ദേഹത്തിന്റെ താൽപര്യപ്രകാരം ഇടയ്ക്കിടെ കൊട്ടാര മൈതാനിയിൽ അമ്പെയ്ത്തു മൽസരം നടക്കാറുണ്ട്. ഒരിക്കൽ, അത്തരം മൽസരം നടക്കുകയായിരുന്നു. അതിനിടയില്‍- "കടലേ... ചൂടു നിലക്കടലേ...." കാണികളായ ആളുകൾക്കിടയിലൂടെ നടന്ന് ഒരു പയ്യൻ കടല വിൽക്കുകയാണ്. അടുത്തുള്ള ഗ്രാമത്തിലെ പത്തു വയസ്സുകാരനായിരുന്നു അത് -മാണിക്കൻ. അന്ന്, വിൽപന കൂടുതലാകയാൽ കയ്യിലെ സാധനം പെട്ടെന്നു വിറ്റുതീർന്നു. അതു കാരണം, അവൻ കൗതുകത്തോടെ മൽസരാർഥികൾ അമ്പെയ്യുന്നത് നോക്കി നിന്നു. അതിനിടയിൽ ആരോ ഉപേക്ഷിച്ചതായ തുണിസഞ്ചി നിലത്തു കിടന്നത് അവന്റെ കാലിൽ തട്ടി. അതു തുറന്നു നോക്കിയപ്പോൾ വലിയ ഇരുമ്പാണിയും ഞാണിൽ തൊടുക്കുന്ന അഗ്രം കേടുപറ്റിയ ഒരു അമ്പും!  അതു വച്ച് കളിക്കാമെന്നു കരുതി മാണിക്കൻ സഞ്ചിയുമായി വീട്ടിലേക്കു മടങ്ങി. പോകുംവഴി അവന്റെ മനസ്സുനിറയെ ഒരു വൃത്തത്തിനുള്ളിൽ അമ്പെയ്തു കൊള്ളിക്കുന്ന മൽസരമായിരുന്നു. കാടുപിടിച്ചു കിടന്ന നടപ്പാതയിൽ കണ്ട ഒരു വലിയ മരത്തിന്മേൽ കല്ലുകൊണ്

സെക്വയ മരങ്ങൾ നൽകുന്ന മഹത്തായ സന്ദേശം!

അമേരിക്കയിലെ കലിഫോർണിയ നിത്യഹരിതവനങ്ങളിലെ ജയന്റ് സെക്വയ മരങ്ങൾ വളരെ പ്രശസ്തമാണ്. ഏതാണ്ട്, 35,600 ഏക്കറില്‍ വ്യാപിച്ചിരിക്കുന്നു. ഇപ്പോള്‍ ലോകത്ത് ഏറ്റവും അധികകാലം ജീവിച്ചിരിക്കുന്ന ജീവജാലമാകുന്നു ഇത്. (മറ്റുള്ള ബഹുമതികള്‍ വേറെ മരങ്ങള്‍ക്കാണ്- ഏറ്റവും നീളം കൂടിയ മരം- കോസ്റ്റ് റെഡ് വുഡ്, ഏറ്റവുമധികം ജീവിച്ചത്-ഗ്രേറ്റ്‌ ബേസിന്‍ പൈന്‍, വീതികൂടിയത് - മോണ്ടെസുമ സൈപ്രസ്‌)   സാധാരണയായി 1800 മുതല്‍ 2700 വര്‍ഷങ്ങള്‍ നീളുന്ന ജയന്റ് സെക്വയ മരങ്ങളുടെ  ജീവിതകാലം ആരെയും അമ്പരിപ്പിക്കും. കലിഫോർണിയവനങ്ങളില്‍ മിക്കവാറും എല്ലാ വര്‍ഷത്തിലും   കാട്ടുതീ പടര്‍ന്നു പിടിക്കാറുണ്ട്. ഈ മരങ്ങളുടെ അപാരമായ തൊലിക്കട്ടി മൂലം കാട്ടുതീയെ തോല്പിക്കാനാവുന്നു!  എങ്കിലും തീ ഏല്‍പ്പിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള വടുക്കള്‍ മരത്തൊലിയില്‍ കാണാം.  ശാസ്ത്രനാമം- Sequoiadendron giganteum.  രണ്ടായിരം വർഷങ്ങൾക്കു മേൽ വളരുന്ന ജയന്റ് സെക്വയ മരങ്ങൾ ഒട്ടേറെയാണ്. കൂട്ടത്തില്‍ ഏറ്റവും വലുത് ജനറല്‍ ഷെര്‍മാന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഡാള്‍ട്ടന്‍, ലിങ്കന്‍, വാഷിംഗ്‌ടണ്‍, റൂസ്‌വെല്‍റ്റ്‌ തുടങ്ങിയ മഹാന്മാരുടെ പേരുകള്‍ വലിയ മരങ്ങള്‍ക്ക് കൊ

ഒരു അത്ഭുത കഥ!

Image
യൂറോപ്പിലേക്ക് കുടിയേറിയ വീട്ടിലെ ദൈവ വിശ്വാസത്തിലൂന്നിയ അനുഭവകഥ വായിക്കാം - ഒരിക്കൽ, കോട്ടയംകാരിയായ നഴ്സും കുടുംബവും, കൂടെ ജോലി ചെയ്യുന്ന സുഹൃത്തിന്റെ വീട് സന്ദർശിച്ചു. അന്ന് വൈകുന്നേരമായപ്പോൾ, ക്രിസ്ത്യൻ കുടുംബത്തിന്റെ രീതി അനുസരിച്ചുള്ള സന്ധ്യാപ്രാർഥന സമയത്ത്, ആ വീട്ടിലെ കൊച്ചുകുട്ടി മുതിർന്നവരേക്കാൾ തീഷ്ണമായി യേശുവിന്റെ അമ്മയായ പരിശുദ്ധ മാതാവിനോടു പ്രാർഥിക്കുന്നതു കാണാനിടയായി. അതിഥികൾ ഇതു കണ്ട്, അമ്പരന്നു! അവർ ചോദിച്ചു - "മോൾക്ക് എങ്ങനെയാണ് മാതാവിനോട് ഇത്രയും ഭക്തി കിട്ടിയത്?" അതിനെപ്പറ്റി അവർ പറഞ്ഞു തുടങ്ങി - സാധാരണ ദൈവഭക്തിയുള്ള ക്രിസ്തീയ കുടുംബത്തിന്റെ പ്രാർഥനയ്ക്കിടയിൽ കുട്ടി ഇടയ്ക്ക് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്- "മമ്മീ.. നമ്മൾ പ്രാർഥിക്കുന്ന ഈശോയും മാതാവും എവിടെയാ ഇരിക്കുന്നത്? എനിക്കെന്താ കാണാൻ പറ്റാത്തത് ? അവർക്കു നമ്മളെ കാണാവോ?" അവളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരമൊന്നും പറയാതെ എന്തെങ്കിലുമൊക്കെ പറഞ്ഞ് അവർ തടി തപ്പും. ഒരിക്കൽ, ഒരു പാർട്ടിയിൽ പങ്കെടുക്കാനായി കുടുംബം വളരെ തിടുക്കത്തിൽ ഒരുങ്ങി. അതിനിടയിൽ കുട്ടിയുടെ പപ്പ നേരത്തേ ഗാരിജിൽ എത്തി വാഹനം ക്ലീൻ ചെയ്

പോടാ പുല്ലേ! എന്ന് മേലിൽ പറയരുത്!

വാസുദേവൻ കെ.പി. എന്ന മുഴുവൻ പേര് ഉച്ചരിച്ചത് സ്കൂളിൽ ഹാജരെടുത്ത അധ്യാപകർ മാത്രമായിരുന്നു. ഏഴാം തരത്തിൽ തോറ്റതോടെ അതും അവസാനിച്ചു. അപ്പനും അമ്മയും വിളിച്ചിരുന്ന ചുരുക്കപ്പേര് വാസുക്കുട്ടൻ. തൊഴിൽ പുല്ലുചെത്ത് ആയതിനാൽ രണ്ടും സമം ചേർത്ത് ചെത്തിമിനുക്കി പുല്ലുവാസു എന്നൊക്കെ ചെല്ലപ്പേരുള്ള സാധു മനുഷ്യനാണ് ഈ കൊച്ചുകഥയിലെ താരം. പതിവുപോലെ രാവിലെതന്നെ പുളിക്കലെ പറമ്പിൽനിന്ന് അയാൾ പുല്ലുവെട്ടിക്കൊണ്ടിരുന്ന സമയത്ത്, അയൽപക്കത്തുള്ള ജോർജും നാലഞ്ചു കൂട്ടുകാരും കൂടി ആ വഴി നടന്നു വരുന്നുണ്ടായിരുന്നു. അക്കാലത്ത്, കോണ്ടസാ കാറും അംബാസഡറും കുറച്ചു പ്രിമീയർ പത്മിനികളും മുതലാളിമാരുടെ മാത്രം കുത്തകയായി തുടരുന്ന കാലം. കോളജിലെ സഹപാഠികൾക്ക് ഇന്നത്തേപ്പോലെ ചെത്തു ബൈക്കുകളൊന്നും ഇല്ല. ജോർജിനെ കൂട്ടുകാർ കാണാൻ വീട്ടിലെത്തിയതിനൊരു വിശേഷമുണ്ട്-  എം.ബി.എയ്ക്ക് യൂണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ ഒന്നാം റാങ്ക് കിട്ടിയത് ജോർജിന്! ആ സന്തോഷത്തിൽ ജോർജിന്റെ അഭിമാനം പെട്ടെന്ന് അഹങ്കാരത്തിലേക്ക് ചുവടു മാറ്റിയിരുന്നു. കൂട്ടുകാരോട് അങ്ങനെ സംസാരിച്ചുകൊണ്ട് പുല്ലു വാസുവിന്റെ മുന്നിലൂടെ പോയപ്പോൾ അയാൾ ബീഡിക്കറയുള്ള പല്ലുകാട്ടി ചിരിച്ചു

വാക്യത്തിൽ പ്രയോഗിക്കുക (comedy, jokes)

ഇപ്പോൾ വിദ്യാർഥികൾക്കു സഹായമാകുന്ന 105 വാക്യത്തിൽ പ്രയോഗം മറ്റൊരു പേജിൽ ലഭ്യമാണ്- https://www.malayalamplus.com/2022/04/blog-post.html തമാശയുള്ള പ്രയോഗങ്ങൾ മാത്രമായി ചിലത് താഴെ കൊടുത്തിരിക്കുന്നു- ഉണ്ണിക്കുട്ടന്‍ ക്ലാസ്സിലെ ഒന്നാന്തരം ഉഴപ്പനായിരുന്നു. വാക്യത്തിൽ പ്രയോഗിക്കാൻ നൽകിയ വാക്കുകൾക്ക് അവന്റെ ഉത്തരങ്ങള്‍ ദാ...ഇങ്ങനെ... നാലരക്കോടി - നാലേമുക്കാലിനുള്ള ബസ്സ് കിട്ടാനായി ഞാൻ നാലരക്കോടി. സിംഹാസനം- അഭ്യാസിയായ സിംഹം, സര്‍ക്കസ് കൂടാരത്തിലെ തീവളയത്തിലൂടെ ചാടിയപ്പോള്‍ സിംഹാസനം പൊള്ളി. കാട്ടാന- നാലുപേര്‍കൂടി എന്നെ വളഞ്ഞിട്ടു തല്ലിയപ്പോള്‍ ഞാനെന്തു കാട്ടാനാ? ഉത്തരം മുട്ടുക- വീടിന്റെ പൊട്ടിയ ഓടുമാറ്റി ഇറങ്ങിയപ്പോള്‍ എന്റെ തലയില്‍ ഉത്തരം മുട്ടി. ഇനിമേല്‍- ഊണുകഴിക്കാന്‍ വിളിച്ചപ്പോള്‍ അച്ഛൻ പറഞ്ഞു- ഇനിമേല്‍ കഴുകിയിട്ട് വരാമെന്ന്. തട്ടിമുട്ടി ജീവിക്കുക- ശശി തിരക്കേറിയ ബസിലെ കണ്ടക്ടറായതിനാല്‍ തട്ടിമുട്ടി ജീവിച്ചുപോന്നു. വിമ്മിഷ്ടം - പതിവായി സര്‍ഫ് സോപ്പ് ഉപയോഗിച്ച് മടുത്ത അമ്മയ്ക്ക് അച്ഛൻ ഇന്നലെ വാങ്ങിക്കൊണ്ടുവന്ന വിമ്മിഷ്ടമായി. മതികെട്ടാന്‍- അതിര്‍ത്തിത്തര്‍ക്കം ഉള്ളതിനാല്‍ മതില്‍ പണിയുന്നവരോട്

എഡിസൺ ബൾബ് (Edison's bulb)

എഡിസൺ തന്റെ പരീക്ഷണശാലയിൽനിന്നും വളരെ നാളത്തെ പരിശ്രമം കൊണ്ട് താൻ കണ്ടെത്തിയ ബൾബുമായി പുറത്തുവന്നു. അദ്ദേഹം അത് അവിടെ കാത്തു നിന്ന പത്രക്കാരുടെയും മറ്റാളുകളുടെയും മുന്നിൽ പ്രദർശിപ്പിക്കുവാൻ തയ്യാറായി. അവരെല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നു. അത് പ്രവർത്തിപ്പിക്കാനുള്ള ഒരുക്കത്തിനായി ആ ബൾബ് തന്റെ അസിസ്റ്റന്റിന്റെ കയ്യിലേക്ക് നൽകി. നിര്‍ഭാഗ്യത്തിന്, അയാളുടെ കയ്യിൽ നിന്നും അത് നിലത്ത് വീണ് പൊട്ടി! എഡിസണ്‍ കോപിക്കുമെന്നു ഭയന്ന് എല്ലാവരും നിശബ്ദരായി. ബള്‍ബ്‌ പൊട്ടിച്ച ആള്‍ പേടിച്ചു വിറച്ചു!  എന്നാല്‍, ഒന്നും സംഭവിച്ചില്ല. നിരാശയോടെ എഡിസൺ അവിടെ കൂടിയവരോട് പറഞ്ഞു- "ഇത് വീണ്ടും ഉണ്ടാക്കാന്‍ ഒരുദിവസം വേണ്ടിവരും. അതിനാൽ നാളെ വൈകിട്ട്  പ്രദർശനം ഉണ്ടായിരിക്കും" പിന്നീട്, അദ്ദേഹം പരീക്ഷണശാലയിലേക്ക് പോയി. പിറ്റേ ദിവസം, എല്ലാവരും വന്നു ചേർന്നു. എഡിസൺ ബൾബുമായി അവർക്ക് മുന്നിലെത്തി. അദ്ദേഹം ചുറ്റും നോക്കി. അപ്പോള്‍, തന്റെ അസിസ്റ്റൻറ് ദൂരെ മാറി നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം അയാളെ അരികിലേക്ക് വിളിച്ചു. എല്ലാവരും ആകാംക്ഷയോടെ നോക്കിയപ്പോള്‍ ആ ബൾബ് അയാളെ ഏൽപ്പിച്ച ശേഷം വേണ്ട ഒരുക്കങ്ങൾ നടത്തി. അ