Posts

Showing posts from January, 2021

മണ്ടന്മാരുടെ ലോകം

സിൽബാരിപുരംരാജ്യത്തിലെ ഗ്രാമത്തിൽ കേശു എന്നൊരു കൃഷിക്കാരനുണ്ടായിരുന്നു. ഒരിക്കൽ, അയാൾ ഒരു ജന്മിയുടെ പറമ്പില്‍ കിളച്ചു കൊണ്ടിരുന്നപ്പോൾ- "ണ്...ടിം'' ആ ശബ്ദം കേട്ട് കേശു ഞെട്ടി. "ഹായ്, സ്വർണ്ണ നിധി !" അയാൾ, തൂമ്പ മാറ്റി വച്ച് നാലുപാടും എത്തി നോക്കി. "ഭാഗ്യം! ആരുമില്ല!" പിന്നെ, കുനിഞ്ഞിരുന്ന് മണ്ണു മെല്ലെ മാറ്റിനോക്കിയപ്പോൾ വെറുമൊരു കല്ലായിരുന്നു അത്. കടുംനീലനിറമുള്ള അത്തരം കല്ല് കേശു ആദ്യമായി കാണുകയായിരുന്നു. എങ്കിലും, സ്വർണ നിധി അല്ലാത്തതിനാൽ അയാൾക്കു നിരാശ തോന്നി. അന്നത്തെ പണി കഴിഞ്ഞപ്പോൾ ആ കല്ല് അയാൾ തോർത്തിൽ കെട്ടി വീട്ടിലേക്കു കൊണ്ടുവന്നു. അടുത്ത ദിവസം രാവിലെ ചന്തയിലുള്ള പഴയ സാധനങ്ങൾ എടുക്കുന്ന കടയിൽ പോയി. അവിടെ കാട്ടിയപ്പോൾ കടക്കാരൻ പറഞ്ഞു - "തന്റെ കയ്യിൽ ഈ കല്ല് വച്ചിട്ടെന്തിനാ? പത്തു വെള്ളിനാണയം തന്നേക്കാം" കേശു സന്തോഷത്തോടെ നീങ്ങിയപ്പോൾ കടക്കാരൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു - "വെറും മണ്ടൻ! ചന്തയിലെ  ആഭരണക്കടയിൽ കൊടുത്താൽ ഒരു സ്വർണനാണയമെങ്കിലും കിട്ടും!" എന്നാൽ, നാണയവുമായി വീട്ടിലേക്കു മടങ്ങുംനേരം കേശു പറഞ്ഞു - " വെറും മണ്ടൻ! ആ

ഇരുട്ടിന്‍ മറയത്ത്

സില്‍ബാരിപുരംഗ്രാമത്തിലെ ഒരു ആശ്രമം. ഒരിക്കൽ, ഗുരുജി തന്റെ ആശ്രമത്തിലെ രണ്ടു മുറികളിലേക്ക് മണ്ണെണ്ണ വിളക്കു കൊണ്ടു വയ്ക്കാൻ രണ്ടു ശിഷ്യന്മാരോടു പറഞ്ഞു. അവർ തിരികെയെത്തിയപ്പോൾ അദ്ദേഹം അന്വേഷിച്ചു - "നിങ്ങൾ ആ മുറിയിൽ എന്താണു കണ്ടത്?” ഒന്നാമത്തെ ശിഷ്യൻ പറഞ്ഞു - "കൂരിരുട്ടു നിറഞ്ഞ മുറി. വിളക്കിനു ചുറ്റും അതിനെ പേടിപ്പിക്കുന്ന ഇരുട്ട്. ചിലപ്പോൾ വിളക്ക് അണച്ചേക്കാൻവരെ കഴിവുള്ള ഇരുട്ട്!" ഇതേ ചോദ്യത്തിന് രണ്ടാമന്റെ ഉത്തരം മറ്റൊരു വിധത്തിലായിരുന്നു- "ആ മുറിയാകെ പ്രകാശിച്ച് സുന്ദരമായി കാണപ്പെടുന്നു. എന്റെ വിളക്കിന്റെ വെളിച്ചത്തെ ഇരുട്ടിനു പേടിയാണ്. വിളക്ക് മുന്നോട്ടു പോയപ്പോൾ ഇരുട്ടു പിറകോട്ടു പോയി ഒളിച്ചുകൊണ്ടിരുന്നു" അപ്പോള്‍, ഗുരുജി പറഞ്ഞു- “ഒരേസമയം, ഒരേ കാര്യത്തെ നമുക്കു നല്ലതായും ചീത്തയായും കാണാന്‍ സാധിക്കും. നാം പ്രകാശമുള്ള കണ്ണുകള്‍കൊണ്ടു നോക്കിയാല്‍ അവിടമാകെ പ്രകാശമായി ഭവിക്കും. അതേസമയം, അന്ധകാരമുള്ള കണ്ണുകള്‍ ഇരുട്ടിനെ ദര്‍ശിക്കും. അതിനാല്‍, സ്വന്തം കാഴ്ചപ്പാട് ആയിരിക്കും സുപ്രധാനം. അതാകട്ടെ, നിങ്ങളുടെ സ്വന്തം നിയന്ത്രണത്തിലും!" ചിന്തിക്കുക...   (Malayalam

ഒരു മഴക്കാലം (Malayalam short story)

Image
ഏതാണ്ട്, 1993-95 കാലം.   അന്നും രാവിലെ പൂവൻകോഴി കൂവിയതു കേട്ട്, സൂര്യൻ പേടിച്ച് ഭൂമിയിലേക്ക് എത്തി നോക്കിയപ്പോൾ സംഗതി സുപ്രഭാതം! പിന്നെയും സമയം ഇഴഞ്ഞുനീങ്ങി. സൂര്യനെ വായിനോക്കി ചുറ്റിത്തിരിഞ്ഞ് ഭൂമിയുടെ തലതിരിഞ്ഞ് ഉച്ചയായി. "ണ്റീം..ൺ...ഡ്രീം.." പോസ്റ്റ്മാൻ സൈക്കിൾ ശബ്ദം മുഴക്കിയപ്പോൾ ബെന്നിച്ചൻ മൂക്കറ്റം തട്ടിയ ശേഷമുള്ള ഉച്ചമയക്കത്തിലായിരുന്നു.  അവൻ പെട്ടെന്ന് എണീറ്റ് മുണ്ടുകുത്തി മുറ്റത്തേക്ക് വച്ചുപിടിച്ച് ഒരു രജിസ്റ്റേർഡ് കവർ കൈപ്പറ്റുകയും ചെയ്തു. 'ഓൺ ഐ.ജി.എസ്' എന്ന് പ്രിന്റ് ചെയ്ത കവർ തുറക്കുന്നതിനു മുൻപുതന്നെ ബെന്നിച്ചനു കാര്യം പിടികിട്ടിയിരുന്നു. പി.എസ്.സി പരീക്ഷാ ഹാൾ ടിക്കറ്റ്! പക്ഷേ, അവൻ അതു വായിച്ച് കണ്ണു മിഴിച്ചു.  ഇത് ഏതു പോസ്റ്റാണ്?  ഞാൻ ഇങ്ങനെയൊരെണ്ണം അയച്ചിരുന്നോ? ഏതു കാലത്ത്? "സർക്കാരു കാര്യം എന്നു നേരെയാകാനാ? നാലഞ്ച് കൊല്ലം ഇതൊക്കെ ആരാണ് ഓർത്തു വയ്ക്കുന്നത്?" പത്താംതരം വിജയമായിരുന്നു ആ ജോലിയുടെ ഏക യോഗ്യത. അക്കാലത്ത് പഠിക്കാത്ത ഏതൊരു ഉദ്യോഗാർഥിയുടെയും ആത്മഗതം പോലൊന്ന് അവിടെയും നെടുവീർപ്പിട്ടു - "ങാ... ഇതൊക്കെ തലേവരയുള്ളവനു കിട്ടും. അല്ലെങ

Survival of human beings

Image
Now, my Malayalam digital eBooks are available as online reading for super fast reading! കാലിൽ തറച്ച മുള്ള്! ചന്ദ്രു എന്നു പേരായ രാജാവ് സില്‍ബാരിപുരംരാജ്യം ഭരിച്ചിരുന്ന കാലം. അദ്ദേഹം ഓരോ മാസത്തിന്റെയും ആദ്യ ദിനത്തിൽ കാട്ടിലുള്ള കാവിൽ വിളക്കു കൊളുത്തി പ്രാർഥിക്കാനായി പോകും. അവിടെ പ്രാർഥിക്കാൻ രാജകുടുംബത്തിനു മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. മൂന്നു ദിവസത്തെ വ്രതമെടുത്ത് പാദരക്ഷകൾ ധരിക്കാതെ ലളിതമായ വേഷത്തിൽ രാജാവ് ഒറ്റയ്ക്ക് പോകണമെന്നുള്ളത് പണ്ടേയുള്ള ആചാരമാണ്. രാജകുടുംബത്തിന്റെ ഐശ്വര്യത്തിനു നിദാനം അതാണത്രെ. അതിനായി ആ പ്രദേശം മുൾവേലി കെട്ടി തിരിച്ച് വൃത്തിയായി സൂക്ഷിച്ചു പോന്നു. ഒരിക്കൽ, രാജാവ് കാവിൽ പ്രാർഥിച്ചു മടങ്ങുന്ന സമയം. ഒറ്റയടിപ്പാതയിലൂടെ നടന്നപ്പോൾ പെട്ടെന്നാണ് അത് സംഭവിച്ചത് - രാജാവിന്റെ കാലിൽ വലിയൊരു മുള്ള് തറച്ചു കയറിയിരിക്കുന്നു! വേദന എന്തെന്നറിയാതെ സുഖലോലുപതയിൽ മുഴുകി ജീവിച്ചിരുന്ന രാജാവിന് വേദന പതിന്മടങ്ങ് കൂടുതലായി അനുഭവപ്പെട്ടു. മുള്ള് വലിച്ചൂരിയ ശേഷം, നിലത്തു കിടന്ന ഒരു മരക്കമ്പിന്റെ സഹായത്താൽ കൊട്ടാരത്തിലെത്തി.  ഉടൻ, അദ്ദേഹം ഒരു രാജകല്പന പുറപ്പെടുവിച്ചു - "കാട്ടി

karnante danam

  Arjunanum Karnanum ഒരു ദിവസം , അർജ്ജുനൻ കൃഷ്ണനോട് സംശയം ഉന്നയിച്ചു - " കൃഷ്ണാ , ഞാനും നന്നായി ദാനം ചെയ്യാറുണ്ട് . പക്ഷേ , എന്തുകൊണ്ടാണ് കർണ്ണനെ എല്ലാവരും ദാനത്തിന്റെ രാജാവായി കരുതുന്നത് ?” കൃഷ്ണൻ അർജ്ജു നനുമായി ഒരു മലയുടെ അടുത്തേക്ക് പോയി . അവിടെ ചെന്ന കൃഷ്ണൻ തന്റെ ശക്തി കൊണ്ട് അത് സ്വർണ്ണ മലയാക്കി മാറ്റി . അനന്തരം , അർജ്ജുനനോട് പറഞ്ഞു - " അർജ്ജുനാ , ഈ സ്വര്‍ണ മല നിന്റെയാണ് . നീ ഇത് ജനങ്ങൾക്ക് ദാനമായി നൽകിയാലും . ഇന്ന് സൂര്യൻ അസ്തമിക്കുന്നതിനു മുൻപ് ദാനം പൂർത്തിയാക്കണം . ബാക്കി വരുന്ന സ്വർണ്ണം വീണ്ടും കല്ലായി മാറും” അർജ്ജുനൻ സന്തോഷത്തോടെ ഒരു മഴു കൊണ്ട് ആ സ്വർണ്ണമലയുടെ ഒരു വശത്തു നിന്ന് മുറിച്ചെടുത്ത് ദാനം ചെയ്യാൻ തുടങ്ങി . ആളുക ള്‍ വളരെയധികമായിരുന്നു . അവിടം ബഹളമ യമായി . എന്നാല്‍ , അസ്തമിക്കാൻ ഒരു നാഴിക മാത്രം ഉള്ളപ്പോൾ ഒരു ചെറിയ ഭാഗം പോലും തീർന്നിട്ടില്ല ! അര്‍ജുനന് വെപ്രാളമായി . കൃഷ്ണൻ അർജ്ജുനനോട് ചോദിച്ചു - " ഞാന്‍ ഇനി എന്ത് ചെയ്യണം ? മല എനിക്ക് തിരികെ തരുന്നോ ?” അർജ്ജുനൻ പറഞ്ഞു - “ തിരികെ എടുത്തോളൂ കൃഷ്ണാ , എനിക്ക് ഇനി വയ്യ” കൃഷ്ണൻ ഉടൻ തന്ന

പുരാണകഥകള്‍ മഹാഭാരതം

  കര്‍മഫലം കുരുക്ഷേത്രയു ദ്ധം കഴിഞ്ഞു . പാണ്ഡവര്‍ വിജയിച്ചു . കൗരവര്‍ കൊല്ലപ്പെട്ടു . മക്കളെ നഷ്ടപ്പെട്ട ധൃതരാഷ്ട്രർ കൃഷ്ണനോട് ചോദിച്ചു - " എന്റെ നൂറു പുത്രന്മാരും മരി ക്കാന്‍ കാരണം എന്താണ് ?" അപ്പോള്‍ കൃഷ്ണന്‍ മറുപടി പറഞ്ഞു - " അന്‍പതു മുന്‍ജ ന്മങ്ങൾ ക്കു മുന്‍പ് , അങ്ങ് ഒരു വേട്ടക്കാരൻ ആയിരുന്നു . അതിനിടയില്‍ , അമ്പെയ്ത ഒരു കിളി പറന്നു പോയ ദേഷ്യത്തിൽ കൂട്ടിലുണ്ടായിരുന്ന നൂറു കുഞ്ഞുങ്ങളെയും കൊന്നു കളഞ്ഞു . അച്ഛ നായ ആണ്‍ കിളി നിസ്സഹായതയോടെ യും വേദനയോടെയും അതു കണ്ടുകൊണ്ടിരുന്നു . അ വിടെ , സ്വന്തം പിതാവിനു മക്കളുടെ മരണം കണ്ടുകൊണ്ടിരിക്കുവാൻ കാരണമായതാണ് ഇപ്പോഴത്തെ വേദന യ്ക്കു കാരണം” ധൃതരാഷ്ട്രർ വീണ്ടും ചോദിച്ചു - " അങ്ങനെയെങ്കില്‍ , അതിന് അന്‍പതു ജന്മങ്ങ ളുടെ കാലതാമസം ഉണ്ടായ തെങ്ങനെ ?” അപ്പോള്‍ കൃഷ്ണ ഭഗവാന്‍ പറഞ്ഞു - " കഴിഞ്ഞ അന്‍പതു ജന്മങ്ങൾ അ ങ്ങ് , നൂറു പുത്രന്മാരുണ്ടാകാനുള്ള പുണ്യം നേടുകയായിരുന്നു ! " ആശയത്തിലേക്ക് വരാം ... ഇവിടെ സൂചിപ്പിച്ചപോലെ , ഓരോ വ്യക്തിയും ചെയ്യുന്ന നല്ലതും ചീത്തയുമായ കര്‍മങ്ങള്‍ക്ക് യഥാക്രമം നല്ലതും ചീത

മഹാഭാരതം കഥകള്‍

  അർജുനന്റെ ഗർവ് ശ്രീകൃഷ്ണൻ അർജുനന്റെ ഗർവ് കുറയ്ക്കുന്ന ഒരു കഥയാവട്ടെ അടുത്തത്‌ . ഒരു ദിവസം , ശ്രീകൃഷ്ണനും അർജുനനും ഉദ്യാനത്തിലി രി ക്കുകയായിരുന്നു . സംഭാഷണങ്ങൾക്കിടയിൽ , താൻ അസ്ത്രവിദ്യയിൽ ലോകത്തിലെ ഏറ്റവും കേമൻ എന്ന് അർജുനൻ വീമ്പിളക്കി . ശ്രീകൃഷ്ണൻ അതു സമ്മതിച്ചുവെങ്കിലും , അതിന്റെ പൊങ്ങച്ചം ഒന്നു ശമിപ്പിക്കണമെന്ന് തീരുമാനിച്ചു . അപ്പോൾ കൃഷ്ണ ഭഗവാൻ പറഞ്ഞു : " അർജുനാ , നീ അസ്ത്രവിദ്യയിൽ അജയ്യനെങ്കിലും ദാനശീലത്തിൽ കർണനെ വെല്ലാൻ ഈ ലോകത്തിലാരുമില്ല " താനും ദാനശീലത്തിൽ ആരുടെയും പിറകിലല്ലെന്ന് അർജുനൻ വാദിച്ചു . ആ സമയത്ത് , അവരുടെ അരികിലേക്ക് കരഞ്ഞുകൊണ്ട് ഒരു സാധു ബ്രാഹ്മണൻ കടന്നു വന്നു - " എന്റെ ഭാര്യ മരണമടഞ്ഞു . ശവദാഹത്തിനായി ചന്ദനത്തടി ഒരിടത്തും കിട്ടാനില്ല , ദയവായി എന്നെ നിങ്ങൾ ഈ ആപത്തിൽനിന്ന് രക്ഷിച്ചാലും " ഇതു തന്നെയാണ് തന്റെ ദാനശീലം തെളിയിക്കാൻ പറ്റിയ അവസരമെന്നു കരുതി അർജുനൻ പല ദിക്കുകളിലും ചന്ദന വിറക് തേടിയലഞ്ഞു . പക്ഷേ , ഒരിടത്തും കിട്ടാതെ തിരികെയെത്തി . അനന്തരം , ശ്രീകൃഷ്ണൻ , ബ്രാഹ്മണനെ കർണന്റെ കൊട്ടാരത്തിലേക്ക് പറഞ്ഞയച്ചു . കർണ്ണനും ചന

Mahabharatham kathakal

  ദുര്യോധനന്റെ സംശയം ഒരിക്കല്‍ , ദുര്യോധനൻ ഒരു സങ്കടവുമായി ശ്രീകൃഷ്ണ ന്‍റെ അടുക്കലെത്തി - " ശ്രീ കൃഷ്ണാ , ഈ ലോകത്തുള്ളവരെല്ലാം എന്നെ ഒരു ദുഷ്ടനായിട്ടാണ് കാണുന്നത് . എന്നാലോ ? ധർമ്മപുത്രരെ നല്ലവനായിട്ടും . ഞാനെന്തു തെറ്റാണ് ചെയ്തത് ? ഞാൻ ധർമ്മം മാത്രമല്ലേ ചെയ്തിട്ടുള്ളൂ ?" " ദുര്യോധനാ , നിന്റെ ചോദ്യത്തിന് ഞാൻ നാളെ ഉത്ത രമേകാം . നീ ഒരു കാര്യം ചെയ്യണം , നാളെ വരുമ്പോൾ എവിടെ നിന്നെങ്കിലും ഒരു നല്ല മനുഷ്യനെ കൂട്ടി വരിക " " ശരി , അങ്ങനെയാവട്ടെ " ദുര്യോധനൻ അത്തരം ആളിനെ അന്വേഷിച്ചു പോയി . ഉടന്‍തന്നെ , ശ്രീ കൃഷ്ണൻ ധർമ്മപുത്രരെ വിളിച്ചു . ദുര്യോധനോട് പറഞ്ഞപോലെ മറ്റൊരു വ്യവസ്ഥയും പറഞ്ഞു : " നാളെ വരുമ്പോൾ എവിടെ നിന്നെങ്കിലും ഒരു ചീത്ത മനുഷ്യനെ കണ്ടെത്തി കൂട്ടി ക്കൊ ണ്ടു വരിക " അതിന്‍പ്രകാരം , ധര്‍മപുത്രര്‍ ഒരു ചീത്ത മനുഷ്യനെ തിരക്കി നടപ്പായി . അടുത്ത ദിവസം ദുര്യോധനനും ധർമപുത്രനും ഒരേസമയത്ത് ശ്രീകൃഷ്ണന്റെ മുമ്പിലെത്തി . പ ക്ഷേ , മറ്റാരും കൂടെയില്ലായിരുന്നു ! അപ്പോള്‍ , ശ്രീകൃഷ്ണൻ ദുര്യോധനോടു ചോദിച്ചു - " ഇതെന്തു പറ്റി ? ഒരു