Posts

IMPORTANT POST

eBook-55-self-help-16-no-abortion-foeticide

ഓരോ മനുഷ്യജന്മവും ജീവനും അമൂല്യമാണ്! 'eBooks-55-no-abortion-foeticide' digital online book is a part of self-improvement 'how-to' Malayalam digital book series. Author- Binoy Thomas, Price- FREE. This book content includes definition and origin of human life, different stages of zygote, embryo, foetus, premature baby, miscarriage, contraception, MTP act of India, data and statistics of abortion rates of world countries, Indian states mainly Kerala. Also, merits and demerits of birth control methods like morning after pills, oral contraceptives, IUD like copper-T, condoms. Some points of infertility treatments with IVF, multiple pregnancy are discussed in book. Side effects of abortion methods like D&C, D&E, IDX, EVA, MVA and some sex guidelines are also given. ലോകത്തെ ദോഷകരമായി ബാധിച്ചിരിക്കുന്ന ഭ്രൂണഹത്യ, അബോര്‍ഷന്‍-ഗര്‍ഭഛിദ്രം, ജനനനിയന്ത്രണം, സെക്സ്, ലൈംഗികത എന്നിങ്ങനെ തലക്കെട്ടുള്ള വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സെല്‍ഫ് ഹെല്‍പ് പരമ്പരയിലെ മലയാളം ഓണ്‍ലൈന...

(1259) കിളിയുടെ ശാപം!

സിൽബാരിപുരം രാജ്യത്ത് ജീവിച്ചിരുന്ന രംഗൻ എന്ന രാജാവിന് വിചിത്രമായ ചില സ്വഭാവ രീതികൾ ഉണ്ടായിരുന്നു. മറ്റുള്ളവരുടെ വിഷമം കാണുമ്പോഴും കേൾക്കുമ്പോഴും ആനന്ദിക്കുന്ന ദുശ്ശീലം അയാൾക്കുണ്ട്.  ഒരിക്കൽ, പരുന്ത് ആക്രമിക്കാൻ വന്ന നേരത്ത്, ഒരു ചെറിയ കിളി രക്ഷപെടാനായി കൊട്ടാരത്തിലെ വലകളും കയറുകളും പണി സാധനങ്ങളുമൊക്കെ സൂക്ഷിച്ചിരുന്ന മുറിയിലേക്ക്  അതിവേഗം പറന്നു കയറി. പക്ഷേ, ആ വലയിൽ കുടുങ്ങി അതിനു ചിറകടിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. ഈ കാഴ്ച രാജാവ് കണ്ടപ്പോൾ ആ കിളിയെ രക്ഷിക്കാൻ കൂട്ടാക്കിയില്ല. പകരം, അയാൾ കിളിയുടെ ഒരു കാലിൽ കട്ടിയുള്ള ചരടു കെട്ടി. എന്നിട്ട് അത് പറന്നു പോകാൻ ശ്രമിക്കുന്നതും കാലിലെ ചരടു മൂലം പിറകോട്ടു വീഴുന്നതുമൊക്കെ കണ്ടപ്പോൾ അയാൾക്ക് വല്ലാത്ത സന്തോഷം തോന്നി. തൻ്റെ വിശ്രമ മുറിയുടെ ജനാലക്കമ്പിയിൽ ചരട് ബന്ധിച്ചിരുന്നു. അയാൾക്ക് അതൊരു ക്രൂരവിനോദമായി മാറി. വിശ്രമമില്ലാതെ ആ ചെറുകിളി പറന്നുയരാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ, വീഴ്ചയായിരുന്നു ഫലം. അടുത്ത ദിവസം, എവിടെ നിന്നോ വന്ന ഒരു പൂച്ച കൊട്ടാരത്തിൽ കയറി ആഹാരം കട്ടുതിന്നാൻ നടന്നു. അങ്ങനെ, കിളിയുടെ മുറിയിലും കയറി. അന്നേരം, കിളിയുടെ ഈ ദു...

(1258) പവിഴപ്പുറ്റ്!

  പണ്ടുകാലത്ത്, സിൽബാരിപുരം ദേശത്തിൻ്റെ പടിഞ്ഞാറ് സമുദ്രമായിരുന്നു. കരയിൽ നിന്നും നോക്കിയാൽ വളരെ അകലെയായി സമുദ്രത്തിൽ അനേകം ചെറുദ്വീപുകളുമുണ്ട്. എന്നാൽ, ഒരു ദ്വീപിൽ പോലും ജനവാസമില്ല. ഈ ദ്വീപുകളുമായി ബന്ധപ്പെട്ട് അനേകം സംഭവ കഥകളും കെട്ടുകഥകളും പ്രേതകഥകളുമൊക്കെ നാട്ടിൽ പ്രായമേറിയവർ പറയാറുണ്ട്. ഒരിക്കൽ, പുഷ്‌ക്കരൻ എന്നൊരു മുക്കുവൻ മീൻ പിടിക്കാനായി ചെറുതോണിയിൽ കടലിലൂടെ പോകവേ, അപ്രതീക്ഷിതമായി വൻ കൊടുങ്കാറ്റ് ആഞ്ഞടിച്ചു! അവന് വള്ളം നിയന്ത്രിക്കാനായില്ല. വള്ളത്തിൽ തലയടിച്ച് അവൻ്റെ ബോധവും മറഞ്ഞു! പിന്നീട്, ഒരു ദിവസം കഴിഞ്ഞ് ബോധം വരുമ്പോൾ ഒരു ദ്വീപിൻ്റെ തീരത്തടിഞ്ഞ വള്ളത്തിൽ അവൻ്റെ കാൽ കുരുങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ, നേരം പുലരാൻ ഏതാനും മണിക്കൂറുകൾ കൂടിയുണ്ട്. എവിടെയും നേരിയ വെളിച്ചം മാത്രം! വളരെ ബുദ്ധിമുട്ടി വിശപ്പിനായി ദ്വീപിലൂടെ അവൻ അലഞ്ഞുതിരിഞ്ഞു. പരിചയമില്ലാത്ത ചില പഴങ്ങൾ തിന്ന് വിശപ്പടക്കി. അതിനിടയിൽ വലിയൊരു പവിഴപ്പുറ്റ് കണ്ടു. അക്കാലത്ത്, ചുവന്ന പവിഴം കിട്ടിയാൽ കൊട്ടാരത്തിൽ ഏൽപ്പിക്കണമെന്ന് രാജകല്പനയുണ്ടായിരുന്നു. മാത്രമല്ല, വളരെ ഉയർന്ന വിലയും കിട്ടും. ആ കാര്യം മനസ്സിലോർത്ത് നേര...

(1257) ഭരണിയിലെ അത്ഭുതം!

  പണ്ട്, സിൽബാരിപുരം ഗ്രാമത്തിലെ രാവുണ്ണിയും ദാസനും അയൽക്കാരായിരുന്നു. എങ്കിലും അവർ തമ്മിൽ കാര്യമായ ചങ്ങാത്തമൊന്നും ഇല്ലായിരുന്നു. കാരണം, രാവുണ്ണിയുടെ അസൂയയും അത്യാഗ്രഹവുമായി ദാസന് യോജിച്ച് പോകാൻ പറ്റിയിരുന്നില്ല. ഒരു ദിവസം, ദാസൻ വിറക് ശേഖരിക്കാൻ കാട്ടിലൂടെ പോയപ്പോൾ കാട്ടാനയുടെ ചിന്നംവിളി കേട്ട് അയാൾ പേടിച്ച് ദിക്കറിയാതെ ഓടി. അതുവരെ പോകാത്ത ഉൾക്കാട്ടിലേക്കു പോയപ്പോൾ ഇടതൂർന്ന മരങ്ങൾ കാരണം സൂര്യപ്രകാശം ഒട്ടും അവിടെ പതിക്കുന്നില്ലായിരുന്നു. മൃഗങ്ങളെ പേടിച്ച് അയാൾ ഒരു ഗുഹയിൽ കയറി ഒളിച്ചു. പെട്ടെന്ന്, അവൻ്റെ കാൽ തട്ടി  "ണിം"  എന്നൊരു മണിശബ്ദം കേട്ടു. നേരിയ വെളിച്ചത്തിൽ നോക്കിയപ്പോൾ അതൊരു വലിയ ഭരണിയാണെന്നു മനസ്സിലായി. അവൻ ഭാരമേറിയ അതും ചുമന്ന് കുറച്ച് വെട്ടമുള്ള സ്ഥലത്തെത്തി. ദാസൻ നോക്കിയപ്പോൾ ഭരണിക്ക് ശക്തിയായി ഉറപ്പിച്ച ഒരു തടിയുടെ അടപ്പുണ്ടായിരുന്നു. അത് ഏറെ ബലം പ്രയോഗിച്ച് ഇളക്കിമാറ്റി! അന്നേരം, അവിടമാകെ പുക നിറഞ്ഞു. അതിനൊപ്പം ഭീകരമായ ഒരു അട്ടഹാസവും മുഴങ്ങി! "ഏറെ നൂറ്റാണ്ടുകൾക്കു മുൻപ് ഒരു മന്ത്രവാദി എന്നെ അടിമയാക്കി ഈ ഭരണിയിൽ അടച്ചതാണ്. ഇന്ന് നീയാണ് എന്നെ സ്വതന്ത്രമാക്കിയ...

(1256) തത്ത വരുത്തിയ വിന!

  പണ്ട്, സിൽബാരിപുരം ദേശത്ത് ശങ്കുണ്ണി എന്നു പേരുള്ള ഒരു ജന്മി ജീവിച്ചിരുന്നു. ഏറെ സമ്പത്തുള്ള തറവാട്ടിൽ അനന്തരാവകാശികൾ ആരുമില്ലായിരുന്നു. കുട്ടികൾ ഉണ്ടാകുന്നതിനു മുൻപ് ഭാര്യ മരണപ്പെട്ടതിനാൽ ബന്ധുക്കളില്ലാതെ അദ്ദേഹം ഒറ്റയ്‌ക്കാണു കഴിഞ്ഞിരുന്നത്. ഒരു വളർത്തു നായയും പൂച്ചയും അയാളുടെ ഉറ്റ ചങ്ങാതിമാരാണ്. വീടിനകത്ത് കാര്യസ്ഥനും ഭൃത്യനും, പുറത്ത് കുറെ പണിക്കാരും മിക്കവാറും അവിടെയുണ്ടാകും. ഒരിക്കൽ, ആ വലിയ തറവാടിൻ്റെ വരാന്തയിൽ അദ്ദേഹം ഒരു കിളിക്കൂട് തൂക്കിയിട്ടു. അതിൽ, മനോഹരമായ ഒരു തത്തയായിരുന്നു ഉണ്ടായിരുന്നത്. അതിനെ സംസാരിക്കാനും ശങ്കുണ്ണി പരിശീലിപ്പിച്ചു. ഒരു ദിവസം ശങ്കുണ്ണി ചന്തയിൽ പോയ സമയത്ത്  തറവാട്ടിലെ കാര്യസ്ഥനെ സ്വാധീനിക്കാനായി ഭൃത്യൻ ശ്രമം നടത്തി. അവസാനം അവൻ പറഞ്ഞു: "ഈ തറവാട്ടിലെ വലിയ സ്വത്തിന് അനന്തരാവകാശികളായി ആരുമില്ല. അതുകൊണ്ട് വിശ്വസ്തനായ അങ്ങ് പറഞ്ഞാൽ യജമാനൻ എവിടെ വേണമെങ്കിലും വരും. അങ്ങനെ കോസലപുരത്തെ അമ്പലത്തിലേക്ക്  പോകുന്ന വഴി കാട്ടിൽ വച്ച് അയാളെ കൊന്നു കളയാൻ പറ്റും" അന്നേരം, കാര്യസ്ഥൻ ഞെട്ടലോടെ പറഞ്ഞു: "ആരെങ്കിലും അറിഞ്ഞാൽ രാജാവ് നമുക്ക് ക്രൂരമായ വധശിക്ഷ വിധി...

(1255) രാജാവിനെ പറ്റിച്ച പ്രജകൾ!

  പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്ന വിക്രമൻരാജാവിൻ്റെ കാലത്തെ ഒരു കഥ. പലതരം ഭരണ പരിഷ്‌കാരങ്ങൾ പരീക്ഷിക്കാനും നടപ്പിലാക്കാനും രാജാവിന് ഏറെ താല്പര്യമുണ്ടായിരുന്നു. ഒരു ദിവസം, കുറെ കർഷകർ രാജാവിനെ മുഖം കാണിക്കാൻ എത്തി. "മഹാരാജാവേ, ഞങ്ങളുടെ കൃഷി മുഴുവൻ എലികൾ നശിപ്പിക്കുകയാണ്. വിളകൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും പണ്ടെങ്ങും ഇല്ലാത്ത വിധം എലിശല്യം കൂടിയിരിക്കുന്നു. അങ്ങ് ഞങ്ങൾക്കായി എന്തെങ്കിലും ചെയ്യണം" രാജാവ് ഒരു ദിവസം മുഴുവൻ ആലോചിച്ചിട്ട് അടുത്ത പ്രഭാതത്തിൽ ഒരു കല്പന പുറപ്പെടുവിച്ചു: "എലിയെ നിയന്ത്രിക്കുന്നതിനായി പുതിയ നിയമം ഇന്നു മുതൽ നിലവിൽ വരും. പ്രജകളിൽ ആർക്കും എത്ര എണ്ണം എലികളെയും പിടിച്ച് കൊട്ടാരത്തിൽ സാക്ഷ്യപ്പെടുത്തിയാൽ ഓരോ എലിക്കും ഒരു വെള്ളി നാണയം പ്രതിഫലമായി തരുന്നതാണ്" പണിയൊന്നുമില്ലാതെ നടന്ന അനേകം ആളുകൾ എലിയെ പിടിക്കാൻ ഓടി നടന്നു. ചില കുടുംബങ്ങൾ മുഴുവനായും കെണികൾ വച്ച് എലികളെ പിടിച്ച് കൊട്ടാരത്തിലെത്തിച്ച് നാണയങ്ങൾ സമ്പാദിച്ചു. കിട്ടുന്ന എലികളെ അപ്പോൾത്തന്നെ രാജകൊട്ടാരത്തിലെ ഭൃതന്മാർ കൊന്നുകളഞ്ഞിരുന്നു. എന്നാൽ, രണ്ടുമാസം കഴിഞ്ഞപ്പോൾ എലികൾ ഒന്നും നാട്ടുകാർക...

(1254) രണ്ടു കുടിയന്മാർ!

സിൽബാരിപുരം രാജ്യത്ത് ഒരു ആശ്രമത്തിലെ ഗുരുവിനെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെയാണു കണ്ടിരുന്നത്. കാരണം, അദ്ദേഹം കോപിച്ച അവസരങ്ങളിൽ ചിലരെ ശപിച്ച കുറെ സംഭവങ്ങൾ നാട്ടുകാർ പേടിയോടെ ഓർക്കാറുണ്ട്. ഒരു ദിവസം, രണ്ടു മദ്യപാനികൾ വഴിയിലൂടെ തെന്നിത്തെറിച്ച് നടക്കുകയായിരുന്നു. അന്നേരം, ഗുരുവും ഏതാനും ശിഷ്യന്മാരും അതുവഴി വന്നു. ഗുരു അവരെ ദേഷ്യത്തോടെ നോക്കി. ആ സമയത്ത് ശിഷ്യന്മാർ വിചാരിച്ചത് കുടിയന്മാരെ ശപിക്കുമെന്നാണ്. എന്നാൽ, ഗുരു അവരോട് യാതൊന്നും പറയാതെ, പാതയോരത്ത് നിന്ന ഒരു ചെടിയുടെ കമ്പ് ഒടിച്ചെടുത്തു. എന്നിട്ട്, അതിൽ ഒരു കുടിയനെ നല്ലതുപോലെ അടിച്ചു. അവൻ അടികൊണ്ട് നിലവിളിച്ചു! പക്ഷേ, രണ്ടാമനെ അടിച്ചില്ല. അതുകഴിഞ്ഞ് ഗുരുവും ശിഷ്യരും മുന്നോട്ടു പോയപ്പോൾ ഒരു ശിഷ്യൻ ചോദിച്ചു: "ഗുരുവേ, അങ്ങ് എന്തുകൊണ്ടാണ് രണ്ടാമനെ തല്ലാതെ വിട്ടത്?" അന്നേരം ഗുരു പറഞ്ഞു: "ഇവർ രണ്ടു പേരും സ്ഥിരമായി മദ്യം സേവിക്കുന്നവരാണ്. അതിൽ രണ്ടാമൻ സ്വയം നശിക്കുന്നു. മറ്റാരെയും ഉപദ്രവിക്കാറില്ല. എന്നാൽ, ഒന്നാമൻ അങ്ങനെയല്ല. അവൻ വീട്ടിൽ ചെന്ന് ഭാര്യയെയും കുട്ടികളെയും തല്ലുന്നവനാണ്. എൻ്റെ തല്ല് അവനു കിട്ടിയതിനാൽ ഇനി അവന് വേറ...

(1253) അപ്പൂപ്പനും അമ്മൂമ്മയും!

  പണ്ട്, സിൽബാരിപുരം ദേശത്ത് പിശുക്കരായ ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവരുടെ ഈ ദുരാഗ്രഹം നിമിത്തം മക്കളും കൊച്ചുമക്കളുമെല്ലാം അവരെ ഉപേക്ഷിച്ചു കോസലപുരത്തേക്കു പോയിരുന്നു. കുറെ പറമ്പുകളും കൃഷികളുമെല്ലാം അവർക്കുണ്ട്. പ്രായത്തെ വെല്ലുവിളിച്ചു കൊണ്ട് രണ്ടുപേരും പതിയെ പറമ്പിലെ പണികൾ ചെയ്തു തീർക്കും. കാരണം, പണിക്കാർക്കു കൂലി കൊടുക്കാനും അവരുടെ പിശുക്ക് അനുവദിച്ചിരുന്നില്ല. ഒരിക്കൽ, റംബുട്ടാൻ പഴങ്ങൾ നിറഞ്ഞു നിൽക്കുന്ന മരത്തിൽ നിന്നും അയലത്തെ വികൃതികളായ കുട്ടികൾ സന്ധ്യ മയങ്ങുമ്പോൾ പഴങ്ങൾ പറിക്കാൻ തുടങ്ങി. അവിടെ തത്തകൾ കൂട്ടമായി വന്ന് റംബുട്ടാൻ തിന്നുന്നത് തടയാനായി കയറുപിരിച്ച് ഉണ്ടാക്കിയ വല മരത്തിന്മേൽ വിരിച്ചിട്ടുണ്ടായിരുന്നു. പഴങ്ങൾ പോകുന്നത് മനസ്സിലാക്കിയ അപ്പൂപ്പൻ പറഞ്ഞു: "വലയുള്ളതിനാൽ ഇത് പറിക്കുന്നത് ആ കുട്ടികളാകാനാണു സാധ്യത" അന്നേരം അമ്മൂമ്മ ഒരു പരിഹാരവുമായി രംഗത്തു വന്നു: "ആരായാലും രാത്രിയിലാണു വരുന്നത്. നമുക്കൊരു കാര്യം ചെയ്യാം. നിങ്ങൾ ഒരു വടിയുമായി മരത്തിൽ സന്ധ്യയാകുമ്പോൾ കയറിയിരിക്കുക. കുട്ടികൾ മരത്തിലേക്കു കയറി വരുമ്പോൾ അവരെ തല്ലി താഴെയിടണം. താഴെ ഒളിച്ചു...