Posts

IMPORTANT POST

eBook-55-self-help-16-no-abortion-foeticide

ഓരോ മനുഷ്യജന്മവും ജീവനും അമൂല്യമാണ്! 'eBooks-55-no-abortion-foeticide' digital online book is a part of self-improvement 'how-to' Malayalam digital book series. Author- Binoy Thomas, Price- FREE. This book content includes definition and origin of human life, different stages of zygote, embryo, foetus, premature baby, miscarriage, contraception, MTP act of India, data and statistics of abortion rates of world countries, Indian states mainly Kerala. Also, merits and demerits of birth control methods like morning after pills, oral contraceptives, IUD like copper-T, condoms. Some points of infertility treatments with IVF, multiple pregnancy are discussed in book. Side effects of abortion methods like D&C, D&E, IDX, EVA, MVA and some sex guidelines are also given. ലോകത്തെ ദോഷകരമായി ബാധിച്ചിരിക്കുന്ന ഭ്രൂണഹത്യ, അബോര്‍ഷന്‍-ഗര്‍ഭഛിദ്രം, ജനനനിയന്ത്രണം, സെക്സ്, ലൈംഗികത എന്നിങ്ങനെ തലക്കെട്ടുള്ള വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സെല്‍ഫ് ഹെല്‍പ് പരമ്പരയിലെ മലയാളം ഓണ്‍ലൈന...

(1036) മനസ്സു വായന!

  ഒരു ദിവസം, ഹോജ മുല്ല ചന്തയിലേക്ക് നടക്കുകയായിരുന്നു. നടന്നുനടന്ന് ഒരു മുക്കവലയിലെത്തി. അന്നേരം, അപരിചിതനായ ആൾ എതിരെ വരുന്നുണ്ടായിരുന്നു.  അയാൾ ഹോജയോടു ചോദിച്ചു - "മുല്ലാക്കാ, അക്സെഹിർ പട്ടണത്തിലേക്ക് ഇതിൽ എതുവഴിയിലൂടെ ഞാൻ പോകണം?" എന്നാൽ, ഇതിനു മറുപടി പറയാതെ ഹോജ അമ്പരന്നു! കാരണം, തൻ്റെ പേര് ഹോജ മുല്ലയെന്ന് ഇയാൾക്ക് അറിയാമല്ലോ. അല്ലെങ്കിൽ മുല്ലാക്കയെന്ന് വിളിക്കാൻ സാധ്യതയില്ല. ഉടൻ, ഹോജ അയാളോടു ചോദിച്ചു - "താങ്കളെ എനിക്ക് മുൻപരിചയമില്ല. ഇയാൾ ഈ ദേശക്കാരനുമല്ല. എന്നിട്ടും ഞാൻ മുല്ലാക്കയെന്ന് അറിഞ്ഞത് എങ്ങനെ?" അപ്പോൾ, അപരിചിതൻ ഒരു നിമിഷം ആലോചിച്ചു. താൻ വെറുതെ വിളിച്ചതെന്ന് പറയേണ്ടതില്ല. അല്പം പൊങ്ങച്ചം തട്ടിയേക്കാം. "ഞാൻ മുല്ലാക്കയെ ആദ്യമാണു കാണുന്നത്. എന്നാൽ, എനിക്കു മറ്റുള്ളവരുടെ മനസ്സ് വായിക്കാനുള്ള വിദ്യ കൈവശമുണ്ട്!" "ഹോ!" ഹോജ അതുകേട്ട് അത്ഭുതം കൂറി. അന്നേരം, അപരിചിതൻ വീണ്ടും ചോദിച്ചു - "പട്ടണത്തിലേക്ക് ഏതു വഴിയിലൂടെ പോകണം?" ഉടൻ, ഹോജ ചുട്ട മറുപടി കൊടുത്തു - "അതിനുള്ള മറുപടി ഞാൻ മനസ്സിൽ പറഞ്ഞു കഴിഞ്ഞു. താങ്കൾ മനസ്സു വായിച്ച് അറിഞ്ഞ ...

(1035) കളഞ്ഞു കിട്ടിയ സ്വർണ്ണക്കിഴി!

  ഹോജ മുല്ലയുടെ ദാരിദ്ര്യ കാലമായിരുന്നു അത്. ഒരു ദിവസം, വഴിയിലൂടെ അദ്ദേഹം നടന്നു നീങ്ങിയപ്പോൾ ഒരു കിഴി നിലത്തു കിടക്കുന്നതു കണ്ടു. അയാൾ അതെടുത്തു. ഉടനെ, ആ കിഴിയുടെ കെട്ട് അഴിച്ചു നോക്കിയപ്പോൾ ഹോജ ഞെട്ടി! നിറയെ സ്വർണ്ണ നാണയങ്ങൾ! തൻ്റെ ദാരിദ്ര്യം മാറ്റാൻ ഇതു മതിയല്ലോ എന്ന് ഓർത്തപ്പോൾ അയാൾക്ക് വലിയ സന്തോഷം തോന്നി. എന്നാൽ, മറ്റൊരു കാര്യം ഓർത്തപ്പോൾ വിഷമവും തോന്നി. കാരണം, ആ നാട്ടിലെ നിയമം അനുസരിച്ച് ഏതെങ്കിലും സാധനം കളഞ്ഞു കിട്ടിയാൽ അത് ചന്തയിലെ ഒരു ഉയർന്ന കല്ലിൽ കയറി നിന്ന് ഉച്ചത്തിൽ മൂന്നു തവണ കിട്ടിയ സാധനം എന്താണെന്ന് വിളിച്ചു പറയണം. അതിനു ശേഷവും ആരും അവകാശവാദം ഉന്നയിച്ചില്ലെങ്കിൽ അത് അയാൾക്കു സ്വന്തമാക്കാം. നിയമം തെറ്റിച്ചാൽ കടുത്ത ശിക്ഷയാണു ഫലം. ഈ കിഴി വിട്ടുകളയാൻ ഹോജയുടെ ദാരിദ്ര്യം അനുവദിച്ചില്ല. അതിനായി അയാൾ ഒരു ബുദ്ധി കണ്ടു പിടിച്ചു. അതിരാവിലെ ചന്തയിലേക്കു ചെന്നു. അവിടെ നിന്ന് മൂന്നു പ്രാവശ്യം ഉച്ചത്തിൽ വിളിച്ചു കൂവി - "സ്വർണ്ണനാണയങ്ങൾ ഉള്ള ഈ കിഴി വഴിയിൽ കിടന്നു കിട്ടിയതാണ്. ഇത് നിങ്ങൾ ആരുടെയെങ്കിലും ആണോ?" മൂന്നു തവണയും ഇത് ആവർത്തിച്ചെങ്കിലും ആരും മുന്നോട്ടു വന്നില്ല. കാരണ...

(1034) സുൽത്താനെ കണ്ട ഹോജ!

  ഹോജ മുല്ല കൊട്ടാരത്തിലെത്തി സുൽത്താനെ കണ്ടുവെന്ന് വാർത്ത പരന്നു. ഈ കാര്യം കേട്ടവരിൽ എല്ലാവരും വിശ്വസിച്ചില്ല. അക്കൂട്ടർ മറ്റുള്ളവരോടു തർക്കിക്കുകയും ചെയ്തു. അന്നേരം, ചിലർ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു - "നമുക്ക് എല്ലാവർക്കും കൂടി മുല്ലാക്കയുടെ വീട്ടിലെത്തി നേരിട്ട് ചോദിക്കാം" എല്ലാവരും ആ അഭിപ്രായത്തോട് യോജിച്ചു. അവർ നടന്ന് ഹോജയുടെ വീട്ടിലെത്തി കാര്യം ചോദിച്ചു. അന്നേരം യാതൊരു മടിയും കൂടാതെ അദ്ദേഹം പറഞ്ഞു -"ശരിയാണ്. ഞാൻ കൊട്ടാരത്തിലെത്തി സുൽത്താനെ കണ്ടു. അന്നേരം, സുൽത്താൻ എന്നോടു സംസാരിക്കുകയും ചെയ്തു" എല്ലാവരും അതുകേട്ട് അമ്പരന്നു! അവരിൽ ഒരാൾ ഭയഭക്തിബഹുമാനത്തോടെ ചോദിച്ചു - "സുൽത്താൻ എന്താണ് ഹോജയോടു പറഞ്ഞത്? കേൾക്കാൻ ഞങ്ങൾക്കു തിടുക്കമായി?" ഹോജ പറഞ്ഞു -"ഞാൻ സുൽത്താനെ കാണുക എന്ന ലക്ഷ്യത്തോടെ കൊട്ടാര വാതിൽക്കൽ എത്തി. അന്നേരം, സുൽത്താൻ പറഞ്ഞു -"ഛീ, ധിക്കാരീ, നീ എന്നെ കാണാൻ ആഗ്രഹിക്കുന്നുവോ? എൻ്റെ കൺമുന്നിൽ മേലിൽ കണ്ടു പോകരുത്!" ജനങ്ങൾ അതുകേട്ട് പൊട്ടിച്ചിരിച്ചു! Written by Binoy Thomas, Malayalam eBooks-1034 - Hoja Stories - 30, PDF- https://d...

(1033) ഹോജയുടെ മോതിരം!

  ഒരിക്കൽ, ഹോജ മുല്ലയോട് യാത്ര പറയാനായി സുഹൃത്തായ ഒരു വ്യാപാരി വീട്ടിലെത്തി. വ്യാപാരിക്ക് പണം ഏറെയുണ്ടെങ്കിലും അത്യാഗ്രഹം ഏറെയായിരുന്നു. ദൂരെ വ്യാപാര ആവശ്യത്തിനു പോകുകയായിരുന്നു അയാളുടെ ലക്ഷ്യം. ഹോജയും വ്യാപാരിയും തമ്മിലുള്ള സംസാരത്തിനിടയ്ക്ക് ഹോജയുടെ കയ്യിൽ കിടന്ന വില പിടിച്ച മോതിരം അയാൾ ശ്രദ്ധിച്ചു. ഉടൻ, അത് എങ്ങനെയെങ്കിലും സ്വന്തമാക്കണമെന്ന് വ്യാപാരിക്ക് ദുരാശ തോന്നി. അതിനായി സുഹൃത്ത് ഒരു തന്ത്രം പ്രയോഗിച്ചു. "ഹോജാ, ഞാൻ എന്നാണ് മടങ്ങിവരികയെന്ന് പറയാൻ കഴിയില്ല. പക്ഷേ, അത്രയും നാൾ താങ്കളെ കാണാതെ ഇരിക്കുന്നതിൽ എനിക്കു വളരെ വിഷമമുണ്ട്. അതിനാൽ, കയ്യിലെ മോതിരം എനിക്കു തരിക. അതു കാണുമ്പോൾ ഹോജയെ ഞാൻ ഓർമ്മിക്കും. അതെനിക്ക് ആശ്വാസമാകും" വ്യാപാരിയുടെ ആർത്തി മനസ്സിലാക്കിയ ഹോജ മറുതന്ത്രം പുറത്തെടുത്തു. "പ്രിയ സുഹൃത്തേ. ഞാൻ ഇതേ കാര്യം പറയാൻ വരികയായിരുന്നു. താങ്കളെ പിരിഞ്ഞ് ഇരിക്കുന്നതിൽ എനിക്കും വിഷമമുണ്ട്. അതുകൊണ്ട് ഈ മോതിരം താങ്കൾക്കു ഞാൻ കൊടുത്തു വിട്ടില്ല എന്ന് ഓർക്കുമ്പോൾ ഏറെ വേദനയോടെ ഈ മോതിരം കാണുന്ന ഓരോ നിമിഷവും ഞാൻ ഓർമ്മിക്കും" ഹോജയുടെ തന്ത്രത്തിൽ പരാജയപ്പെട്ട വ്യാപാരി...

(1032) കീശയുടെ വിശപ്പ്!

  ഒരിക്കൽ, ഹോജ മുല്ല ഒരു സൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. തീൻമേശയിൽ അനേകം വിഭവങ്ങൾ നിരന്നു. ഹോജ കഴിക്കാൻ തുടങ്ങി. അന്നേരം, എതിർ വശത്തുള്ള ഒരാൾ എന്തോ കള്ളത്തരം ഒപ്പിക്കുന്നതുപോലെ ഹോജയ്ക്കു തോന്നി. കണ്ടാൽ മാന്യനാണെന്നു തോന്നും വിധമാണ് വസ്ത്രധാരണം. ഹോജ അല്പം കുനിഞ്ഞു നോക്കിയപ്പോൾ ആ മാന്യൻ കുപ്പായത്തിൻ്റെ വലിയ കീശയിലേക്ക് നല്ല വിഭവങ്ങൾ നിറയ്ക്കുകയാണ്! ഹോജ കഴിച്ചു കഴിഞ്ഞ് ചൂടു ചായ കുടിക്കാതെ വച്ചു കൊണ്ടിരുന്നു. മാന്യൻ എഴുന്നേറ്റ നിമിഷം ചൂടു ചായ അയാളുടെ നിറഞ്ഞ കീശയിലേക്ക് ഹോജ ഒഴിച്ചു! പെട്ടെന്ന്, അയാൾ ദേഷ്യപ്പെട്ടപ്പോൾ അവരുടെ ചുറ്റിനും ആളുകൾ തടിച്ചു കൂടി. അവരോടായി ഹോജ പറഞ്ഞു -"ഈ മാന്യൻ്റെ വലിയ കീശയ്ക്കു ഭയങ്കര വിശപ്പാണ്. വിശിഷ്ട ആഹാരങ്ങളെല്ലാം അത് അകത്താക്കിക്കഴിഞ്ഞു. അന്നേരം, ദാഹശമനത്തിനായി ഞാൻ ചൂടുചായ കൊടുത്തതാണ്!" കപട മാന്യൻ്റെ ആഹാര മോഷണത്തിനുള്ള ഹോജയുടെ ചുട്ട മറുപടി എല്ലാവർക്കും ഇഷ്ടമായി. Written by Binoy Thomas, Malayalam eBooks-1032 -ഹോജാ കഥകൾ - 28, PDF - https://drive.google.com/file/d/1omsgl5lV-Kj5W_P40ZSuYFLYHfuEEMD7/view?usp=drivesdk

(1031) ഹോജയുടെ ക്ഷമാപണം!

  ഒരിക്കൽ, ഹോജ മുല്ലയെ കാണാനായി നാട്ടിലെ ഒരു പണ്ഡിതൻ നാളെ വരുമെന്ന് അറിയിച്ചു. പക്ഷേ, അക്കാര്യത്തിൽ താൽപര്യം ഇല്ലാത്തതിനാൽ, സൂത്രക്കാരനായ ഹോജ അത് ഒഴിവാക്കാനായി തീരുമാനിച്ചു. അതിനാൽ, അടുത്ത ദിവസം രാവിലെ അയാൾ വീട്ടിൽ നിന്നും വേറൊരു യാത്ര പോയി. കുറച്ചു കഴിഞ്ഞ് പണ്ഡിതൻ അവിടെ വന്നപ്പോൾ ഹോജ ഇല്ലെന്നു മനസ്സിലായി. വാതിലും ജനാലയുമൊക്കെ അടച്ചിരുന്നതിനാൽ അയാൾക്ക് ദേഷ്യം ഇരച്ചുകയറി. "ഞാൻ വരുമെന്ന് മുൻകൂട്ടി അറിയിച്ചിട്ട് ആ കഴുത എവിടെയോ പോയിരിക്കുന്നു!" വരാന്തയിൽ നിന്നും തിരികെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ അവിടെ ഒരു കരിക്കട്ട കിടക്കുന്നതു കണ്ടു. അയാൾ അത് കുനിഞ്ഞെടുത്തു. പിന്നെ, വീടിൻ്റെ വാതിലിനു മുകളിലായി 'കഴുത' എന്ന് എഴുതിവച്ചു. എന്നിട്ട്, പിറുപിറുത്തുകൊണ്ട് അവിടം വിട്ടു. വൈകുന്നേരമായപ്പോൾ ഹോജ വീട്ടിലേക്ക് മടങ്ങിയെത്തി. വാതിലു മുകളിലായി 'കഴുത' എന്ന് എഴുതിയതു കണ്ടു. ഉടൻ, ഹോജ നേരെ പണ്ഡിതൻ്റെ വീട്ടിലേക്കു നടന്നു. അവിടെ എത്തി പണ്ഡിതനെ കണ്ടു - "അങ്ങ് ദയവായി എന്നോടു ക്ഷമിക്കണം. എൻ്റെ വീട്ടിലേക്കു വരുമെന്നു പറഞ്ഞിരുന്ന കാര്യം ഞാൻ മറന്നു പോയിരുന്നു. പക്ഷേ, എൻ്റെ വാതിലിനു മുകളി...

(1030) പണക്കാരൻ്റെ തല!

  ഒരിക്കൽ, ഹോജ മുല്ലയ്ക്ക് പണത്തിന് വളരെ ആവശ്യമായ ഒരു സമയം വന്നു. സാധാരണയായി പരിചയക്കാർ ആരും അയാൾക്ക് പണം കടം കൊടുക്കാറില്ലായിരുന്നു. കാരണം, തിരികെ കിട്ടില്ല! എങ്കിലും, ഹോജ തിടുക്കത്തിൽ ഒരു പണക്കാരൻ്റെ മാളിക മുറ്റത്ത് എത്തി. ചുറ്റുപാടും നോക്കിയപ്പോൾ ഒരു വേലക്കാരൻ പറമ്പിൽ നിൽപ്പുണ്ടായിരുന്നു. അയാളോട് ഹോജ ചോദിച്ചു - "നിൻ്റെ യജമാനനെ എനിക്ക് കാണേണ്ട അത്യാവശ്യമുണ്ട്" ഉടൻ, ഒന്നും മിണ്ടാതെ അവൻ അകത്തേക്ക് ഓടിപ്പോയി. കുറച്ചു കഴിഞ്ഞ് മടങ്ങിവന്നു പറഞ്ഞു -"യജമാനൻ ദൂരെ ഒരു യാത്ര പോയിരിക്കുന്നു. ഒരാഴ്ച കഴിഞ്ഞേ മടങ്ങിവരൂ" വേലക്കാരൻ വൈകിയപ്പോൾത്തന്നെ അതു കള്ളം പറയാനായി താമസിക്കുന്നതാണെന്ന് ഹോജയ്ക്കു പിടികിട്ടിയിരുന്നു. ഹോജ അതു മനസ്സിലാകാത്ത മട്ടിൽ നിന്നപ്പോൾ അകത്തേ മുറിയിലെ ജനാലയിലൂടെ പതിയെ ഒരു തല പ്രത്യക്ഷപ്പെട്ടത് അദ്ദേഹം കണ്ടു. ഉടൻ, തിരികെ നടക്കാൻ തുടങ്ങിയപ്പോൾ ഹോജ പറഞ്ഞു - "നീ നിൻ്റെ യജമാനനോടു പ്രത്യേകമായി ഈ കാര്യം പറയണം -യാത്ര പോകുമ്പോൾ തല മാത്രമായി ജനാല അരികത്ത് വച്ചിട്ടു പോയാൽ ആരെങ്കിലും അത് മോഷ്ടിച്ചു കൊണ്ടു പോകുമെന്ന്!" Written by Binoy Thomas, Malayalam eBooks -...