Posts

IMPORTANT POST

eBook-55-self-help-16-no-abortion-foeticide

ഓരോ മനുഷ്യജന്മവും ജീവനും അമൂല്യമാണ്! 'eBooks-55-no-abortion-foeticide' digital online book is a part of self-improvement 'how-to' Malayalam digital book series. Author- Binoy Thomas, Price- FREE. This book content includes definition and origin of human life, different stages of zygote, embryo, foetus, premature baby, miscarriage, contraception, MTP act of India, data and statistics of abortion rates of world countries, Indian states mainly Kerala. Also, merits and demerits of birth control methods like morning after pills, oral contraceptives, IUD like copper-T, condoms. Some points of infertility treatments with IVF, multiple pregnancy are discussed in book. Side effects of abortion methods like D&C, D&E, IDX, EVA, MVA and some sex guidelines are also given. ലോകത്തെ ദോഷകരമായി ബാധിച്ചിരിക്കുന്ന ഭ്രൂണഹത്യ, അബോര്‍ഷന്‍-ഗര്‍ഭഛിദ്രം, ജനനനിയന്ത്രണം, സെക്സ്, ലൈംഗികത എന്നിങ്ങനെ തലക്കെട്ടുള്ള വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സെല്‍ഫ് ഹെല്‍പ് പരമ്പരയിലെ മലയാളം ഓണ്‍ലൈന

(992) വികൃതിക്കുരങ്ങൻ !

  പണ്ടു കാലത്തു നടന്ന സിൽബാരിപുരം ദേശത്തെ ഒരു കഥ. അക്കാലത്ത് നാടും കാടും ഇടകലർന്ന് ആ ദേശം കാണപ്പെട്ടു. അവിടെ തടി മുറിച്ചു ആശാരിപ്പണികൾക്കായി കൊടുക്കുന്ന ഒരു സ്ഥലമുണ്ട്. നാട്ടിൽ നിന്ന് ദിവസവും ആളുകൾ അതിരാവിലെ മരം വെട്ടാനായി കാട്ടിലേക്ക് പോകും. ഉച്ചയ്ക്കു മുൻപ് പണിശാലയിൽ കൊണ്ടുവന്ന് അറത്തു മുറിക്കാൻ തുടങ്ങുകയും ചെയ്യുകയാണു പതിവ്. എന്നാൽ, തലേ ദിവസം വലിയ ഒരു മരത്തടി കിട്ടിയെങ്കിലും അത് മുഴുവനായി അറത്തു മുറിക്കാനായില്ല. പക്ഷേ, അറത്തത് അനുസരിച്ച് ഒരു തടിക്കഷണം പൂളായി ഇടയിൽ വച്ചിട്ട് അവർ ഊണു കഴിക്കാനായി അടുത്തുള്ള വീട്ടിലേക്ക് പോയി. ആ സമയത്ത് കുറെ കുരങ്ങന്മാർ ആ അറക്കശാലയിലേക്ക് ചാടിക്കയറി. അന്നേരം വൃദ്ധനായ കുരങ്ങൻ താക്കീത് കൊടുത്തു -" ഇത് മനുഷ്യരുടെ പണിശാലയാണ്. നമ്മൾ ഇവിടെ ചാടിക്കളിക്കുന്നത് അപകടമാണ് " പക്ഷേ, ദുർബലനായ ആ കുരങ്ങനെ ആരും കേട്ടതില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരു വികൃതിക്കുരങ്ങൻ പാതി അറത്ത തടികൾക്കിടയിൽ മരപ്പൂള് വച്ചിരിക്കുന്നത് കണ്ടപ്പോൾ അതിൽ പിടിച്ച് ഇളക്കാൻ തുടങ്ങി. "ടപ്പോ" എന്ന ശബ്ദത്തോടെ പൂള് മാറി ശക്തിയായി രണ്ടു പാളികളും ഒന്നിച്ചു! ഇടയിൽ പെട്ട് അവൻ്റെ കാലൊടിഞ്ഞ

(991) കൊറ്റിയുടെ സൂത്രം!

  സിൽബാരിപുരം ദേശത്തുള്ള ഒരു കുളം. അവിടെ വലിയൊരു മരത്തിൽ ദൂരെ ദിക്കിൽ നിന്നും ഒരു കൊറ്റി പറന്നു വന്ന് ഇരിപ്പായി. പ്രായമേറിയതിനാൽ കാഴ്ച കുറഞ്ഞു. മാത്രമല്ല, അതിവേഗം മീനെയും ഞണ്ടിനെയും കൊത്തിയെടുക്കാനുള്ള കഴിവും പോയിരിക്കുന്നു. അതിനാൽ ആ കുളത്തിലെ മീനുകളെയും ഞണ്ടുകളെയും കണ്ട് വിഷമിച്ചിരിക്കാനേ കൊറ്റിക്ക് കഴിഞ്ഞുള്ളൂ. അന്നേരം ആ പക്ഷിക്ക് ഒരു സൂത്രം തോന്നി. അത് കുളക്കരയിൽ ചെന്നിരുന്ന് കണ്ണടച്ച് കരഞ്ഞു കൊണ്ടിരുന്നു. അതു കണ്ടിട്ട് ഒരു ഞണ്ട് വിവരം തിരക്കി. കൊറ്റി പറഞ്ഞു: "എന്നോട് കുറുക്കൻ ജ്യോൽസ്യൻ പറഞ്ഞു അടുത്ത അഞ്ചു വർഷം ഇവിടെ മഴ പെയ്യില്ലെന്ന്. അന്നേരം ഈ കുളം വറ്റി വരണ്ടു പോകും. നിങ്ങളെല്ലാം നശിക്കും. ഒരുപാട് മീനുകളെയും ഞണ്ടുകളുമൊക്കെ തിന്നിട്ടുണ്ട്. ആ പാപത്തിന് ശാപമോക്ഷം കിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുകയാണ് " അവരെല്ലാം കുളത്തിലെ ജലപ്പരപ്പിൽ വന്നു. ഇതിനുള്ള പ്രതിവിധി എന്തെന്ന് കൊറ്റിയോടു ചോദിച്ചു. ഒടുവിൽ അവൻ പറഞ്ഞു -"ഒരിക്കലും വറ്റാത്ത ആമ്പൽക്കുളം കിഴക്കു ദിക്കിലെ പാറക്കെട്ടുകൾക്ക് അടിയിൽ ഉണ്ട്. അങ്ങോട്ട് നിങ്ങളെ ഓരോരുത്തരെയായി ഞാൻ കൊണ്ടു പോകാം. അങ്ങനെ എൻ്റെ പാപങ്ങൾക്ക് ഒരു പരിഹാര

(990) ചെട്ടിയാരുടെ സ്വർണ്ണക്കട്ടി!

  പണ്ടൊരിക്കൽ, സിൽബാരിപുരം ദേശത്ത് ഒരു വ്യാപാരിയായ ചെട്ടിയാർ ജീവിച്ചിരുന്നു. അയാൾ നല്ലവണ്ണം കച്ചവടം നടത്തി മാന്യമായി ജീവിച്ചു പോന്നു. എന്നാൽ, കുറെ കാലം മുന്നോട്ടു പോയപ്പോൾ കച്ചവടമെല്ലാം പൊളിഞ്ഞു. അയാൾ ദാരിദ്ര്യത്തിലായി. എങ്കിലും പ്രാർഥനകളും ഈശ്വരപൂജയും ഒന്നും മുടക്കിയില്ല.  ഒരു ദിവസം ഉറക്കത്തിനിടയിൽ ചെട്ടിയാർ സ്വപ്നം കണ്ടു. ഒരു സന്യാസി അയാൾക്കു പ്രത്യക്ഷപ്പെട്ടിട്ട് ഇങ്ങനെ പറഞ്ഞു -"ദാരിദ്ര്യത്തിനിടയിലും നിൻ്റെ കൃത്യനിഷ്ഠയും ദൈവ വിശ്വാസവും എനിക്കു വളരെ ഇഷ്ടമായിരിക്കുന്നു. നാളെ ഒരു സന്യാസി നിൻ്റെ വീട്ടിൽ വരും. അയാളെ തലയ്ക്കടിച്ചാൽ തുല്യ അളവിലുള്ള സ്വർണ്ണക്കട്ടിയായി മാറും" അടുത്ത ദിവസം, ചെട്ടിയാരുടെ താടിയും മുടിയും വെട്ടിയൊതുക്കാനായി ക്ഷുരകൻ അങ്ങോട്ടു വന്നു. എന്നാൽ, അതിനു പിറകേ സന്യാസിയും കയറി വന്നു. ക്ഷുരകൻ വന്ന കാര്യം ഒന്നും ഓർക്കാതെ കയ്യിലുള്ള ഉലക്കയെടുത്ത് സന്യാസിയുടെ തലയിൽ അടിച്ചു. അയാൾ സ്വർണ്ണ കട്ടിയായി മാറിയ കാഴ്ച കണ്ട് ക്ഷുരകനും അത്ഭുതമായി! സ്വർണക്കട്ടി ചെട്ടിയാർ വീടിനുള്ളിൽ രഹസ്യമായി സൂക്ഷിച്ചു. ക്ഷുരകന് കുറെ പണം കൊടുത്ത് ഈ വിവരം ആരോടും പറയരുത് എന്നുറപ്പാക്കി. എന്നാൽ, ക

(989) ആനയെ തിന്ന കുറുക്കൻ!

  സിൽബാരിപുരം രാജ്യമാകെ കൊടുംകാടായി കിടന്ന കാലം. പതിവുപോലെ കുറുക്കൻ ആഹാരം തേടിയിറങ്ങി. അതിൻ്റെ വഴിയിൽ ഒരു ആന ചത്തു കിടക്കുന്നതു കണ്ടു. പക്ഷേ, കുറുക്കൻ പറഞ്ഞു -" ശരിക്കും ഒരു സദ്യയാണിത്. എന്നാൽ ഇതിൻ്റെ കട്ടിയേറിയ തൊലി കടിച്ചു മുറിക്കാൻ എനിക്കു പറ്റില്ലല്ലോ" അവൻ ശങ്കിച്ചു നിന്നപ്പോൾ ഒരു സിംഹം അതുവഴി വന്നു. കുറെ ദൂരം മാറി നിന്നിട്ട് സിംഹത്തോടു പറഞ്ഞു -"ഈ ആനയെ മറ്റാരും തിന്നാതെ ഞാൻ കാവൽ നിൽക്കുകയായിരുന്നു. അങ്ങ് ദയവായി ഇതു കഴിച്ചാലും" ഉടൻ, സിംഹം അലറി - "ഞാൻ മറ്റാരും പിടിച്ച ഇരയെ തിന്നാറില്ല. എനിക്കു വേട്ടയാടി പിടിക്കുന്ന മാംസം മാത്രം മതി '' സിംഹം അതിൻ്റെ വഴിക്കു പോയി. ഉടൻ, അവൻ അടവൊന്നു മാറ്റി. ഒരു പുലി അതുവഴി പോയപ്പോൾ ഈ കാര്യം പറഞ്ഞു -"വരൂ. സുഹൃത്തേ, സിംഹം പിടിച്ച ആനയാണിത്. സിംഹം കുളിക്കാൻ പോയതാണ്. വേണ്ട മാംസം തിന്നോളൂ" പുലി മുരണ്ടു - "സിംഹം കണ്ടാൽ എൻ്റെ കഥ കഴിക്കും" പുലി ഓടിപ്പോയി. പിന്നെ വന്നത് ഒരു കഴുതപ്പുലിയാണ്. സിംഹത്തെ പേടിയാണ് എന്നു പറഞ്ഞപ്പോൾ കുറുക്കൻ പറഞ്ഞു - "സിംഹം വരുമ്പോൾ ഞാൻ അപായ സൂചന തരാം" കഴുതപ്പുലി ആനത്തൊലി കടിച

(988) പുലിയായ കഴുത!

  പണ്ടു പണ്ട്, സിൽബാരിപുരം ദേശത്ത് സാധുവായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾക്ക് ആകെ സമ്പാദ്യമായി ഉണ്ടായിരുന്നത് ഒരു കഴുതയാണ്. രാവിലെ ചന്തയിൽ പോയി കച്ചവടക്കാരുടെ ചാക്കുകൾ കഴുത ചുമന്ന് പലയിടങ്ങളിൽ എത്തിക്കും. അതിനുള്ള കൂലിയും കിട്ടും. ഒരിക്കൽ മറ്റൊരു നാട്ടിൽ നിന്നും തിരികെ കഴുതയുമായി നടന്നത് ദൂരം കുറഞ്ഞ എളുപ്പവഴിയായ കാട്ടിലൂടെയായിരുന്നു. അവിടെ ഒരു പുലി ചത്തുകിടക്കുന്നതു കണ്ടപ്പോൾ അയാൾക്ക് ഒരു സൂത്രം തോന്നി. പുലിയുടെ തോലുരിഞ്ഞ് വീട്ടിലെത്തി അത് വെയിലത്ത് ഉണക്കി. എന്നിട്ട് പുലിത്തോൽ ഭംഗിയായി കഴുതയെ ധരിപ്പിച്ചു. രാത്രിയിൽ ധാന്യങ്ങൾ തിന്നുവാനായി കൃഷിയിടങ്ങളിൽ ഇറക്കിവിട്ടു. കാരണം കൂടുതൽ തീറ്റി തിന്നാൽ നന്നായി കഴുത പണിയുമല്ലോ. ഒന്നാമത്തെ ദിവസം തന്നെ, ഒരാൾ അകലെ നിന്നും ഈ പുലിയെ കണ്ട് ഓടുകയും ചെയ്തു. രാത്രിയിൽ പുലിയിറങ്ങുന്നതിനാൽ ആളുകൾ പേടിച്ച് വീടിനു വെളിയിൽ ഇറങ്ങാതെ സന്ധ്യക്കു മുൻപേ, വീട്ടിൽ കയറുന്നതു പതിവായി. അങ്ങനെ, കഴുത തടിച്ചു കൊഴുത്തു. ഒരു ദിവസം, കഴുത കരിമ്പു തിന്നു കൊണ്ടിരുന്നപ്പോൾ അലഞ്ഞു തിരിഞ്ഞു വന്ന പെൺകഴുതയുടെ ശബ്ദം കേട്ട് പുലിവേഷം കെട്ടിയ കഴുത അമറി - "ബ്രേ...ബ്രേ..." ആ ശബ്ദം

(987) നിധി തേടിയ സഹോദരങ്ങൾ!

  സിൽബാരിപുരം ദേശത്ത് ഒരു ദരിദ്ര കുടുംബത്തിലെ നാലു സഹോദരങ്ങൾ നാടു വിടാനുള്ള കാര്യത്തേക്കുറിച്ച് ആലോചിച്ചു തുടങ്ങി. അങ്ങു ദൂരെ, കിഴക്കു ദിക്കിലെ മലയടിവാരത്തിൽ ദിവ്യന്മാർ ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അവർക്ക് നിരവധി മന്ത്രങ്ങളും അത്ഭുത വിദ്യകളും അറിയാമത്രെ! അവർ അങ്ങോട്ടു യാത്രയായി. കുറെ ദിവസങ്ങൾ നടന്നപ്പോൾ ഒരു ഗുഹയിലെ സന്യാസിയുടെ അടുക്കൽ അഭയം തേടി. തങ്ങളുടെ ലക്ഷ്യം അവർ പറഞ്ഞു. ആദ്യമൊന്നും സന്യാസി യാതൊന്നും പറഞ്ഞു കൊടുക്കാതെ ഒഴിവാക്കാൻ നോക്കി. എങ്കിലും ഈ കാടുമുഴുവനും നിധി കിട്ടാനായി അലഞ്ഞുനടക്കുമെന്ന് അവർ പറഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ മനസ്സലിഞ്ഞു. "ഞാൻ നിങ്ങൾക്ക് നാലു പേർക്കും ഓരോ തിരി തെളിച്ചു തരാം. കാട്ടിലൂടെ നടക്കുമ്പോൾ എപ്പോൾ തിരി കെട്ടുപോയാലും അവിടെ കുഴിച്ചാൽ നിധി കിട്ടും. പക്ഷേ, അത്യാർത്തി പാടില്ല" അവർ നാലാളും തിരിയുമായി നടന്നുനീങ്ങി. കുറെ ദൂരം കഴിഞ്ഞപ്പോൾ ഒന്നാമൻ്റെ തിരി കെട്ടു. അവിടെ കുഴിച്ചപ്പോൾ പുരാതനമായ കുറെ ചെമ്പു പാത്രങ്ങൾ കിട്ടി. അവൻ പറഞ്ഞു - "ചേട്ടന്മാരെ നമുക്ക് ഇത് കൊട്ടാരത്തിൽ കൊടുത്താൽ നല്ല പണം കിട്ടും. നമുക്ക് പങ്കിടാം. എൻ്റെ കൂടെ പോരൂ" മറ്റുള്ളവർ പറഞ

(986) അറിവ് നേടിയ സിംഹം!

  സിൽബാരിപുരം ദേശത്തെ ഒരു കർഷക കുടുംബത്തിൽ നാല് ആൺമക്കൾ ഉണ്ടായിരുന്നു. ആദ്യത്തെ മൂന്നു പേരും പലതരം അറിവുകൾ നേടി വീട്ടിൽ തിരികെ എത്തി. ഏറ്റവും ഇളയ മകന് കൃഷി മാത്രമേ അറിയാമായിരുന്നുള്ളൂ. അതിനാൽ മറ്റുള്ളവർ അവനെ ഗൗനിച്ചില്ല. ഒരു ദിവസം കർഷകൻ അന്തരിച്ചു. കുടുംബം പട്ടിണി ആകുമെന്ന് ഓർത്ത് അടുത്ത ദേശത്തേക്കു പോകാൻ മൂന്നു മക്കളും തീരുമാനമായി. കർഷകനായ നാലാമനെ കൂടെ കൂട്ടാൻ അവർ തയ്യാറായില്ല. ഉടൻ, നാലാമൻ പറഞ്ഞു -"ദയവായി എന്നെയും കൂടി കൊണ്ടുപോകൂ. എനിക്ക് പിന്നെ ഇവിടെ സ്വന്തക്കാരായി ആരും ഇല്ലല്ലോ" അവർ നിരസിച്ചു - "ഞങ്ങൾ വിജ്ഞാനം കൊണ്ട് കൊട്ടാരത്തിലെ ജോലികൾ തരപ്പെടുത്താനാണു ശ്രമം. നിന്നെ കൊണ്ടു പോയാൽ അതൊരു ബാധ്യതയാകും" എങ്കിലും തുടർച്ചയായി അപേക്ഷിച്ചപ്പോൾ അവർ സമ്മതം മൂളി. കാട്ടിലൂടെ ഒരുപാടു ദൂരം നടക്കണമായിരുന്നു. പോകുന്ന വഴിയിൽ മുറിവേറ്റ സിംഹം അവശനായി കിടക്കുന്നതു കണ്ടു. ഉടൻ, കുറച്ചു വൈദ്യം വശമുള്ളവൻ പറഞ്ഞു -"സിംഹമായാലും എൻ്റെ മരുന്നുകൾ വഴി അതു രക്ഷപ്പെടട്ടെ" പെട്ടെന്ന്, കർഷകൻ പറഞ്ഞു -"ആവശ്യമില്ലാതെ എന്തിന് അറിവ് പ്രയോഗിക്കുന്നു?" പക്ഷേ, പ്രയോജനമില്ലെന്നു തോന്നിയ