Posts

IMPORTANT POST

eBook-55-self-help-16-no-abortion-foeticide

ഓരോ മനുഷ്യജന്മവും ജീവനും അമൂല്യമാണ്! 'eBooks-55-no-abortion-foeticide' digital online book is a part of self-improvement 'how-to' Malayalam digital book series. Author- Binoy Thomas, Price- FREE. This book content includes definition and origin of human life, different stages of zygote, embryo, foetus, premature baby, miscarriage, contraception, MTP act of India, data and statistics of abortion rates of world countries, Indian states mainly Kerala. Also, merits and demerits of birth control methods like morning after pills, oral contraceptives, IUD like copper-T, condoms. Some points of infertility treatments with IVF, multiple pregnancy are discussed in book. Side effects of abortion methods like D&C, D&E, IDX, EVA, MVA and some sex guidelines are also given. ലോകത്തെ ദോഷകരമായി ബാധിച്ചിരിക്കുന്ന ഭ്രൂണഹത്യ, അബോര്‍ഷന്‍-ഗര്‍ഭഛിദ്രം, ജനനനിയന്ത്രണം, സെക്സ്, ലൈംഗികത എന്നിങ്ങനെ തലക്കെട്ടുള്ള വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സെല്‍ഫ് ഹെല്‍പ് പരമ്പരയിലെ മലയാളം ഓണ്‍ലൈന...

(1088) ഗുഹയിലെ നിധി!

 പണ്ട്, സിൽബാരിപുരം ദേശത്ത് ഗുരുവിൻ്റെ ആശ്രമം പ്രശസ്തമായിരുന്നു. എന്നാൽ, ആ ദേശത്ത് പലിശയ്ക്കു പണം കൊടുക്കുന്ന ഒരു ദുരാഗ്രഹി വളർന്നു വന്നു. ക്രമേണ അയാൾ മുതലാളിയായി മാറി. അയാളുടെ വട്ടിപ്പലിശയ്ക്കു മുന്നിൽ നാട്ടുകാർക്ക് പിടിച്ചു നിൽക്കാനായില്ല. കടം വാങ്ങിയ പലരും സർവ്വതും നഷ്ടമായി ദൂരെ ദിക്കിലേക്ക് പുറപ്പെട്ടു പോയി. ഒടുവിൽ, ചില ആളുകൾ ഗുരുവിൻ്റെ അടുക്കലെത്തി ആവലാതികൾ ബോധിപ്പിച്ചു. അപ്പോൾ ഗുരു പറഞ്ഞു - "അയാളെ ശിക്ഷിക്കാനുള്ള അധികാരമൊന്നും എനിക്കില്ല. എന്നാൽ, അവന് വലിയ സമ്പത്ത് കിട്ടുന്നതും അല്ലെങ്കിൽ നാശം വരുന്നതുമായ ഒരു അവസരം ഞാൻ കൊടുക്കുന്നുണ്ട് " നാട്ടുകാർ പിരിഞ്ഞു പോയി. അടുത്ത ദിവസം, മുതലാളിയെ ഗുരു ആളയച്ച് ആശ്രമത്തിൽ വരുത്തി കാര്യങ്ങൾ അവതരിപ്പിച്ചു. അതിൻപ്രകാരം, അതിരാവിലെ ഗുരുവിൻ്റെ അടുക്കൽ മുതലാളി എത്തിച്ചേർന്നു. അവർ കാട്ടിലേക്കു യാത്രയായി. ഒടുവിൽ, ഇരുവരും ഒരു ഗുഹയുടെ മുന്നിലെത്തി. അന്നേരം ഗുരു പറഞ്ഞു - "ഗുഹയുടെ ഉള്ളിൽ ലോകം ഇതുവരെ കണ്ടില്ലാത്ത രത്നശേഖരമുണ്ട്. പക്ഷേ, നിനക്ക് അതിൽ നിന്നും ഒരെണ്ണം മാത്രം എടുക്കാം. കവാടം ഇപ്പോൾ രാവിലെ കുറച്ചു നേരം മാത്രമേ തുറന്നിരിക്കുകയുള്ളൂ...

A greedy man!

 The Greedy Moneylender A long time ago, in the land of Silbaripuram, a guru's ashram was famous. However, a greedy moneylender emerged in that land, gradually becoming a wealthy landlord. The villagers couldn't withstand his exorbitant interest rates. Many who borrowed money lost everything and left for distant lands. Eventually, some people approached the guru and presented their complaints. The guru then said, "I don't have the authority to punish him. However, I'm giving him an opportunity that will either bring him immense wealth or lead to his ruin." The villagers dispersed. The next day, the guru sent for the moneylender and explained the situation to him at the ashram. Accordingly, the moneylender arrived at the guru's place early in the morning. They journeyed into the forest and finally reached the entrance of a cave. At that moment, the guru said, "Inside the cave is a treasure trove of gems the world has never seen. But you can only take o...

(1087) പ്രമേഹം കുറയ്ക്കാം!

  ആഗോള പ്രമേഹ രോഗികളിൽ 95 ശതമാനവും Type - 2 പ്രമേഹം. അതിന്റെ കാരണങ്ങൾ - 1. Insulin resistance = മതിയായ അളവിൽ ഇൻസുലിൻ ഉണ്ടാകുന്നില്ല / ശരീരത്തിന് പ്രയോജനപ്പെടുത്താൻ പറ്റുന്നില്ല. 2. പ്രായം - പ്രായം 45 മേൽ കൂടുമ്പോൾ സാധ്യത വർദ്ധിക്കുന്നു 3. പിരിമുറുക്കം - Stress hormones / കോശങ്ങളിൽ വിഷമയം ഉണ്ടാകുന്നു 4. വിഷാദം - കൂടുതൽ ആഹാരം അളവറിയാതെ 5. പാർശ്വഫലങ്ങൾ ഉള്ള ഇംഗ്ലീഷ് മരുന്നുകൾ 6. അമിത വണ്ണം, belly fat, മെല്ലെ നടക്കുന്നവർ. മടിയന്മാർ, മടിച്ചികൾ. കാറും Two Wheeler ഒരുമിച്ച് ഉള്ളവർ (അകലെ കാറിലും അടുത്ത് ഇരു ചക്രത്തിലും പോകും) 7. ഇൻഡ്യൻ വംശജർ (ജനിതക ഘടന) 8. അമർഷം, അസംതൃപ്തി വെറുപ്പ്, നിരാശ കൊണ്ടു നടക്കുന്നവർ 9. ഊർജ്ജം ചെലവാകാത്ത ജോലി ചെയ്യുന്ന കസേര ജോലികൾ 10. അമിതാഹാരം, ചോറ് കൂടുതൽ കഴിക്കുന്നവർ. ഇതിന് എന്താണു ചെയ്യാൻ പറ്റുക? കഴിക്കുന്ന ആഹാരം ഉണ്ടാക്കുന്ന ഊർജ്ജം, ചെയ്യുന്ന ജോലിയിൽ ഊർജം മിച്ചം വരാതെ നോക്കണം. അതായത് ഊർജ്ജം കത്തിക്കാത്ത മെയ്യനങ്ങാത്ത ജോലിയെങ്കിൽ കൊഴുപ്പ് ആയി ശരീരത്തിൽ അടിയുന്നു. ശരീര അവയവങ്ങളിൽ അടിയുന്നു. പഴങ്ങൾ പ്രകൃതിയുടെ ഉൽപന്നമെന്നു കരുതി ഒറ്റത്തവണ കൂടുതൽ കഴിച്ചാലും പ്രമേഹം...

(1086) പ്രായമേറിയ ഉൽക്ക!

സൂര്യനേക്കാൾ പഴക്കമുള്ള ഉൽക്കാശില! മർച്ചീസൺ ഉൽക്ക ഒട്ടേറെ പ്രത്യേകതയുള്ളതാണ്. വെറുതെ ഭൂമിയിൽ വീണു കിടന്നത് പിന്നീട് ശേഖരിച്ചതല്ല. പകരം, ഉൽക്കാപതനം നടന്ന സമയത്ത് പൊട്ടിത്തെറിച്ച പാറക്കല്ലുകൾ നേരിട്ട് എടുത്തതാണ്. സെപ്റ്റംബർ 28, 1969 കാലത്താണ് ഇതു സംഭവിച്ചത്. ഓസ്ട്രേലിയ - വിക്ടോറിയ 160 കി.മീ. അടുത്തായി മർച്ചീസൺ എന്ന സ്ഥലത്താണ് ഈ ഉൽക്ക ആകാശത്ത് പൊട്ടിത്തെറിച്ചത്. അങ്ങനെയാണ് ഉൽക്കകൾക്ക് ആ സ്ഥലനാമം പേരായി കിട്ടിയത്. കല്ലുകൾ ഏകദേശം 32 കി.മീ. പ്രദേശത്ത് ഒട്ടാകെ ചിതറിക്കിടന്നു. അങ്ങനെ ഏകദേശം നൂറു കിലോഗ്രാം പലയിടത്തും നിന്നായി കിട്ടി. അവയിൽ വലുതിന്  7 കിലോ വരെ ഭാരം ഉണ്ടായിരുന്നു. ഓസ്ട്രേലിയൻയൂണിവേഴ്സിറ്റിയായ മെൽബൺയൂണിവേഴ്സിറ്റി പറയുന്നത് ഈ ഉൽക്കയുടെ മണം ഏതാണ്ട് മദ്യത്തിൻ്റെ സാമ്യം ഉണ്ടായിരുന്നു എന്നാണ്. കാൺബണേഷ്യസ് കോൺഡ്രൈറ്റ് വിഭാഗത്തിൽ വരുന്ന ഉൽക്ക ശിലയാണിത്. അനേകം കാർബൺ സംയുക്തങ്ങളും വെള്ളവും വിചിത്രങ്ങളായ അമിനോ ആസിഡുകളും ഇതിൽ നിറഞ്ഞിരുന്നു. ഭൂമിയിൽ സാധാരണമായ പത്തൊൻപത്  അമിനോ ആസിഡുകളല്ലാതെ ഭൂമിയിൽ ഇല്ലാത്ത 70 ലേറെ ഈ കല്ലുകളിൽ ഉണ്ടായിരുന്നു. പ്രോട്ടീനുകളുടെ നിർമ്മിതിയിലെ അടിസ്ഥാന ഘടകമ...

(1085) രാഷ്ട്രീയ രോഗി

  ഒരിക്കൽ, കേരളത്തിൽ ഇലക്ഷൻ്റെ പ്രചാരണം തുടങ്ങി. ഒരു പ്രമുഖ നേതാവിനേക്കുറിച്ച് ഏതോ ദിനപത്രം പുകഴ്ത്തി എഴുതിയത് വായിച്ചതിൻ്റെ രത്നച്ചുരുക്കം ഇതാണ് - നേതാവിൻ്റെ ചിത്രവും അതിനൊപ്പം പാർട്ടി അനുഭാവിയായ ഒരു സാധാരണക്കാരൻ്റെ ചിത്രവും. ആ സാധാരണ മനുഷ്യൻ്റെ അമ്മയ്ക്ക് ഒരു സർജറി ഉടൻ വേണമെന്ന് ഡോക്ടർമാർ കുറിച്ചു. അത് തിരുവനന്തപുരത്തെ പ്രശസ്തമായ ഹോസ്പിറ്റലിൽ ചുരുങ്ങിയ ചെലവിൽ ചെയ്യാൻ പറ്റും. പക്ഷേ, ഏകദേശം ഒന്നു മുതൽ രണ്ടുവർഷം വരെ നീളുന്ന വെയിറ്റിങ്ങ് ലിസ്റ്റിലാണ് രോഗികൾ. ആ രോഗികൾ ശക്തിയുള്ള മരുന്നുകൾ കഴിച്ച് ദിവസങ്ങൾ നീട്ടി വിടുകയാണ്. കാര്യങ്ങൾ ഈ വിധമെന്ന് ആ മനുഷ്യന് തോന്നിയതിനാൽ അയാൾ ഒരു കുറുക്കുവഴി തേടി. ആ പ്രമുഖ നേതാവിൻ്റെ വീട്ടിലേക്ക് രാവിലെ എത്തി തിരുവനന്തപുരത്തെ ആശുപത്രി അധികാരികൾക്ക് ഒരു എഴുത്ത് വാങ്ങി. അവിടെ കൊടുത്ത ആഴ്ചയിൽ അയാളുടെ അമ്മയുടെ സർജറി നടന്നു. ആ സ്ത്രീ രക്ഷപ്പെടുകയും ചെയ്തു. ആ നന്ദി പ്രകടനമാണ് പത്രക്കാർ ഇലക്ഷൻ തന്ത്രമായി പ്രയോഗിച്ചത്. കരുണയുടെ വൻമരം, ആശ്രയമില്ലാത്തവരുടെ അത്താണി, നന്മയുടെ നിറകുടം, സാത്വികൻ, സത്കർമ്മി, പുണ്യപുരുഷൻ, അവതാരം എന്നിങ്ങനെ പത്രത്തിൽ എഴുതി ഇളക്കി മറിച്ചു...

An Incarnation!

  Once, election campaigning began in Kerala. A prominent daily newspaper published an article praising a leading political leader. Here's a summary of what was written: The article featured a picture of the leader alongside a picture of an ordinary party supporter. Doctors had advised that this ordinary man's mother needed immediate surgery. It could be done at a famous hospital in Thiruvananthapuram at a low cost. However, patients were on a waiting list that stretched from one to two years. These patients were prolonging their days by taking strong medications. Feeling that things were going this way, the man sought a shortcut. He arrived at the prominent leader's house in the morning and obtained a letter addressed to the Thiruvananthapuram hospital authorities. His mother's surgery took place within the week he submitted the letter there. The woman was saved. This expression of gratitude was used by the journalists as an election strategy. The newspaper stirred up ...

(1084) രണ്ട് കൂട്ടുകാർ

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് നല്ലൊരു ചന്ത സ്ഥിതി ചെയ്തിരുന്നു. ആ ചന്തയിലേക്ക് എളുപ്പ മാർഗത്തിൽ പോകണമെങ്കിൽ കാടിനോടു ചേർന്നു കിടക്കുന്ന ഒറ്റയടി പാതയിലൂടെ പോകണം. നേരെയുള്ള വഴിയിലൂടെ ആണെങ്കിൽ വളരെ ദൂരം യാത്ര ചെയ്യേണ്ടിവരും. അതിനാൽ ആൾക്കാർ ഈ വഴിയായിരുന്നു തെരഞ്ഞെടുത്തുകൊണ്ടിരുന്നത്. ഒരു ദിവസം, ഒരു കച്ചവടക്കാരൻ അതിലൂടെ യാത്ര ചെയ്യുകയാണ്. കുറെ പാണ്ടക്കെട്ടുകൾ  അയാളുടെ കയ്യിലുണ്ടായിരുന്നു. മാത്രമല്ല, പഴക്കിഴി അരയിൽ കെട്ടി വെച്ചിട്ടുണ്ടായിരുന്നു. അതിൽ 100 സ്വർണ്ണ നാണയങ്ങളുണ്ട്. അയാൾ നടന്നു നീങ്ങുന്നതിനിടയിൽ വഴിയിൽ വച്ച് ഈ സ്വർണ്ണക്കിഴി താഴെ പുല്ലിലേക്ക് വീണത് അയാളുടെ ശ്രദ്ധയിൽ പെട്ടില്ല. അയാൾ അറിയാതെ മുന്നോട്ട് പോയി.  അതിനു പിറകെയായി കുറേസമയം കഴിഞ്ഞ്, രണ്ട് കൂട്ടുകാർ വർത്തമാനം പറഞ്ഞത് നടന്നുവരികയായിരുന്നു. അപ്പോൾ, ഒന്നാമൻ ഈ കിഴി കണ്ടു. പെട്ടെന്ന്, അവൻ കുനിഞ്ഞ് എടുത്തു. എന്നിട്ട് അവൻ ആവേശത്തോടെ പറഞ്ഞു - "ഇന്ന് എൻ്റെ ഭാഗ്യദിവസമാണ്. ഞാൻ ഇതുകൊണ്ട് സുഖമായി അന്യദേശത്ത് പോയി ജീവിക്കും" ഇത് കേട്ട് രണ്ടാമൻ പറഞ്ഞു - "നീ അങ്ങനെ പറയരുത്. നമ്മുടെ രണ്ടുപേരുടെയും ഭാഗ്യമാണ് എന്ന് വേണം പറയാ...