Posts

IMPORTANT POST

eBook-55-self-help-16-no-abortion-foeticide

ഓരോ മനുഷ്യജന്മവും ജീവനും അമൂല്യമാണ്! 'eBooks-55-no-abortion-foeticide' digital online book is a part of self-improvement 'how-to' Malayalam digital book series. Author- Binoy Thomas, Price- FREE. This book content includes definition and origin of human life, different stages of zygote, embryo, foetus, premature baby, miscarriage, contraception, MTP act of India, data and statistics of abortion rates of world countries, Indian states mainly Kerala. Also, merits and demerits of birth control methods like morning after pills, oral contraceptives, IUD like copper-T, condoms. Some points of infertility treatments with IVF, multiple pregnancy are discussed in book. Side effects of abortion methods like D&C, D&E, IDX, EVA, MVA and some sex guidelines are also given. ലോകത്തെ ദോഷകരമായി ബാധിച്ചിരിക്കുന്ന ഭ്രൂണഹത്യ, അബോര്‍ഷന്‍-ഗര്‍ഭഛിദ്രം, ജനനനിയന്ത്രണം, സെക്സ്, ലൈംഗികത എന്നിങ്ങനെ തലക്കെട്ടുള്ള വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സെല്‍ഫ് ഹെല്‍പ് പരമ്പരയിലെ മലയാളം ഓണ്‍ലൈന

(956) ബീർബൽ ബർമ്മയിലേക്ക് !

 അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിൽ ബീർബൽ പ്രശസ്തനായി കഴിയുന്ന കാലം. രാജാവിൻ്റെ സ്യാലനായിരുന്ന ഹുസൈൻ ഖാന് മന്ത്രിയായി ജീവിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അയാൾ പല ദൂതന്മാരെയും ഉപയോഗിച്ച് മന്ത്രിസ്ഥാനത്തിനു വേണ്ടി വാശി പിടിച്ചു. മാത്രമല്ല, ബീഗത്തിൻ്റെ പിന്തുണയും ഖാനുണ്ടായിരുന്നല്ലോ. ഹിന്ദുവായ ബീർബലിന് രാജകൊട്ടാരത്തിൽ കിട്ടുന്ന പ്രാധാന്യമായിരുന്നു പ്രധാന കാരണം. ഒടുവിൽ, രാജാവ് അവരോടായി പറഞ്ഞു - "അയൽരാജ്യമായ ബർമ്മയിലേക്ക് ഒരു രഹസ്യ കത്തുമായി ബീർബലും ഹുസൈനും കൂടി പോകണം. തിരികെ വരുമ്പോൾ ഉചിതമായ നടപടി സ്വീകരിക്കാം" രണ്ടു പേരും കൂടി ബർമ്മയിലെത്തി രാജാവിനു കത്തു കൈമാറി. അവർക്കു താമസിക്കാൻ സൗകര്യവും കൊടുത്തു. എന്നാൽ, കത്തിലെ വിവരം വായിച്ച് ബർമ്മരാജാവ് ഞെട്ടി! "ഈ രണ്ടു പേരെയും തൂക്കിക്കൊല്ലുക" ഉടൻ, രാജാവും ന്യായാധിപനും അവരെ ഞെട്ടിക്കുന്ന ഇക്കാര്യം പറഞ്ഞിട്ടും ബീർബലിനു യാതൊരു കുലുക്കവും ഇല്ലായിരുന്നു. അവരെ തൂക്കുമരത്തേക്കു കൊണ്ടുപോകുന്ന സമയത്ത് ബീർബൽ ഹുസൈനോടു എന്തോ പിറുപിറുത്തു. തുടർന്ന്, രാജാവിനോട് ബീർബൽ പറഞ്ഞു - "രാജാവേ എന്നെ ആദ്യം തൂക്കിലേറ്റണം " ഹുസൈൻ ഖാൻ വി

(955) ബീർബൽ പേർഷ്യയിൽ !

  അക്ബറിൻ്റെ കൊട്ടാരത്തിലെ ബീർബലിൻ്റെ ബുദ്ധി സാമാർഥ്യത്തെക്കുറിച്ച് അയൽ രാജ്യങ്ങളിലും അറിവു കിട്ടി. മാത്രമല്ല, പേർഷ്യയിലെ ഷാ ചക്രവർത്തി ഇതേക്കുറിച്ച് അറിയാൻ ഇടയായി. അദ്ദേഹം ബീർബലിനെ ആദരിക്കാനും അതിലുപരിയായി പരീക്ഷിക്കാനുമായി ഒരു ദൂതൻ മുഖേന ക്ഷണക്കത്ത് കൊടുത്തയച്ചു. അക്ബറിനും ബീർബലിനും അതു സന്തോഷമായി. ബീർബൽ കുറെ ആഴ്ചകൾ സഞ്ചരിച്ച് പേർഷ്യയിലെത്തി. ആ കൊട്ടാരത്തിലേക്ക് കാൽ വച്ച ബീർബൽ ഞെട്ടി! ഒരേ പോലെ വേഷം ധരിച്ച പത്തു പേർ! ഷാ ചക്രവർത്തിയായി വേഷമണിഞ്ഞു നിൽക്കുന്നു! ഇത് മന:പൂർവ്വമായ പരീക്ഷണമാണെന്ന് ബീർബലിനു മനസ്സിലായി. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു -" ബുദ്ധിമാനായ ബീർബലിനു സ്വാഗതം!" അതിനിടയിൽ ഓരോ ആളിൻ്റെ മുന്നിലൂടെ നടക്കാതെ എല്ലാവരെയും ഒരു നിമിഷം നിരീക്ഷിച്ചു. തുടർന്ന്, യഥാർഥ ഷായുടെ അടുക്കലെത്തി നന്ദി അറിയിച്ചു. പക്ഷേ, ഷാ അത്ഭുതത്തോടെ ചോദിച്ചു - "ബീർബൽ, എങ്ങനെയാണ് മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത എന്നെ ഈ പത്തു പേരിൽ നിന്നും കണ്ടുപിടിച്ചത് ?" ബീർബൽ പറഞ്ഞു -"പ്രഭോ, മറ്റുള്ളവരുടെ മുഖത്ത് ബഹുമാനം മാത്രമല്ല, അങ്ങയുടെ മുഖത്തേക്ക് പാളി നോക്കുന്നുണ്ടായിരുന്നു. എന്നാൽ, അങ്ങയുട

(954) രാജാവിൻ്റെ മുദ്രമോതിരം

  അക്ബർ ചക്രവർത്തിക്ക് വേഷപ്രച്ഛന്നനായി ജനങ്ങളുടെ ഇടയിൽ നടക്കുന്നത് വളരെ താൽപര്യമുള്ള കാര്യമായിരുന്നു. അതുവഴി ഭരണം മെച്ചപ്പെടുത്താമെന്ന് അദ്ദേഹം വിചാരിച്ചു. എന്നാൽ, ബീർബലിന് ഈ കാര്യത്തിൽ യോജിപ്പില്ലായിരുന്നു. കാരണം, ചക്രവർത്തിയെ ആളുകൾ തിരിച്ചറിഞ്ഞാൽ കുഴപ്പമാണ്. ശത്രുക്കൾക്കു രാജാവിനെ വകവരുത്താനും എളുപ്പമായിരിക്കും. ഇത് പല തവണയായി ബീർബൽ രാജാവിൻ്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അദ്ദേഹം അതൊക്കെ അവഗണിച്ചു. ഒരു ദിവസം കറങ്ങാനിറങ്ങിയ രാജാവ് നേരം ഇരുട്ടിയത് അറിഞ്ഞതേയില്ല. വേഗത്തിൽ കൊട്ടാരത്തിലെത്താൻ വേണ്ടി ഒരു കുറുക്കുവഴിയിലൂടെ അദ്ദേഹം നടന്നു. അന്നേരം, ഒരു കള്ളൻ അദ്ദേഹത്തിനു മുന്നിലേക്കു ചാടി വീണു! ഉടൻ, രാജാവ് പറഞ്ഞു -"ഞാൻ അക്ബർ ചക്രവർത്തിയാണ്" പക്ഷേ, കള്ളൻ പൊട്ടിച്ചിരിച്ചു. തൻ്റെ വേഷം കണ്ടിട്ടാണ് മനസ്സിലാകാത്തത് എന്നു മനസ്സിലാക്കിയ രാജാവ് വിരലിലെ മുദ്ര മോതിരം കള്ളനെ കാണിച്ചു. എന്നിട്ടും അയാൾ വിശ്വസിച്ചില്ല. കള്ളൻ അട്ടഹസിച്ചു - "നീ വെറുതെ രക്ഷപെടാനായി പറയുന്ന വ്യാജ മോതിരമാണിത്. അത് ഞാൻ പരിശോധിക്കട്ടെ. ഇങ്ങു തരൂ" രാജാവ് മോതിരം കൊടുത്തതും കള്ളൻ അതുമായി ഓടി! രാജാവ് പിറകെയും. കുറ

(953) ഭാര്യ പറഞ്ഞത്!

  വേഷം മാറി അക്ബർ ചക്രവർത്തിയും ബീർബലും കൂടി നാട്ടിലൂടെ നടക്കുകയായിരുന്നു. ഭരണത്തിൽ പ്രജകളുടെ നിലപാടും താൽപര്യങ്ങളും അറിയുകയായിരുന്നു ഉദ്ദേശ്യം. ഒരു വീടിൻ്റെ മുന്നിലെത്തിയപ്പോൾ ആ വീട്ടിലെ സ്ത്രീ ഭർത്താവിനോട് ദേഷ്യപ്പെട്ടു - "നിന്നെ എന്തിനു കൊള്ളാം. തൂണു പോലെ നിൽക്കുന്ന ഒരെണ്ണം! ത്ഫൂ!" അന്നേരം രാജാവ് ബീർബലിനോടു പറഞ്ഞു -"അയാൾ ഉരുക്കു പോലെയുള്ള ശരീരം ഉള്ളവനാണ്. എന്നിട്ടും ഭാര്യയെ എന്തിന് പേടിക്കണം?" ബീർബൽ : "ഭർത്താക്കന്മാർക്കു ഭാര്യമാരെ പേടിയാണ്" എന്നാൽ, അവർ നടന്നുനീങ്ങിയപ്പോൾ ബീർബൽ പറഞ്ഞ സത്യം ശരിയാണോ എന്നു പരിശോധിക്കാൻ രാജാവ് തീരുമാനിച്ചു. അടുത്ത ദിവസം 100 ഭർത്താക്കന്മാരെ രാജാവ് ദർബാർ ഹാളിൽ വിളിച്ചു വരുത്തി. എന്നിട്ട് പറഞ്ഞു -"ഭാര്യ പറയുന്നത് മാത്രം അനുസരിക്കുന്നവർ ഇടതു ഭാഗത്തേക്കും അനുസരിക്കാത്തവർ വലത്തേക്കും നീങ്ങി നിൽക്കുക" ഒരാൾ ഒഴികെ ഇടതു വശത്തേക്കു നീങ്ങി നിന്നു. ധീരനായ ഒരാൾ ഉണ്ടല്ലോ എന്നു പറഞ്ഞ് രാജാവ് സമാധാനിച്ചു. എന്നാൽ, ബീർബൽ അവനോടു ചോദിച്ചു - "നീ എന്താണ് ഭാര്യ പറയുന്നത് അനുസരിക്കാത്തത്?" അവൻ: "ഇത് ഭാര്യ പറഞ്ഞിട്ടാണ്. അവൾ പ

(952) വിചിത്ര വിഢികൾ!

  അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലെ മുറിയിൽ എട്ട് മണ്ടന്മാർ ഒന്നിച്ചായി. അതിനുശേഷം, അടുത്ത പ്രഭാതത്തിൽ എട്ടു പേരെയും രാജാവിൻ്റെ മുന്നിൽ എത്തിച്ചു. രാജാവ് ചോദിച്ചു - "ബീർബൽ, താങ്കൾ ഞാൻ പറഞ്ഞ വ്യവസ്ഥകൾ മറന്നുപോയോ? ഇത് എട്ടു പേർ മാത്രമല്ലേ ഉള്ളൂ? മറ്റു രണ്ടു പേർ എവിടെ?" ബീർബൽ മറുപടി പറയുന്നതിനു മുൻപു തന്നെ പൊട്ടിച്ചിരിച്ചു. രാജാവ് അതുകണ്ട് അമ്പരന്നു നിൽക്കുകയാണ്. അതിനുശേഷം, ബീർബൽ പറഞ്ഞു -"ഒൻപതാമത്തെയും പത്താമത്തെയും വിഡ്ഢികൾ നമ്മൾ രണ്ടു പേരുമാണ്!" രാജാവ് അത്ഭുതത്തോടെ തുടർന്നു - "ബീർബൽ, താങ്കൾക്ക് എട്ടു പേരെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ. അതല്ലേ സത്യം?" ബീർബൽ അതു നിരസിച്ചു - "അല്ല പ്രഭോ. ഈ നാട്ടിൽ അനേകം വിഢികൾ ഉണ്ട്. എന്നാൽ, എല്ലാവരെയും കണ്ടു കേട്ട് മനസ്സിലാക്കി മണ്ടത്തരം ഓരോ ആളിൽ നിന്നും കിട്ടുക ഒരിക്കലും നടക്കാത്ത കാര്യമാണ്. അപ്പോൾ, അത്തരം ഉത്തരവിട്ട രാജാവും അതിനായി അലഞ്ഞ ഞാനും വിചിത്ര വിഢികളാണ്!" അതുവരെ ഗൗരവത്തിലായിരുന്ന രാജാവിന് പെട്ടെന്ന് ചിരി പൊട്ടി! Written by Binoy Thomas, Malayalam eBooks-952- Birbal stories - 27, PDF- https://drive.google

(951) മോതിരം നഷ്ടമായപ്പോൾ!

  അക്ബർ ചക്രവർത്തിയോട് പത്തു വിഡ്ഢികളെ കൊണ്ടുവരാമെന്നാണ് ബീർബൽ പന്തയം വച്ചിരുന്നത്. അങ്ങനെ, പതിവുപോലെ നടന്നപ്പോഴാണ് വഴികളിൽ ഇരുട്ടു വീണ കാര്യം ബീർബൽ അറിഞ്ഞത്. അന്നത്തെ നടപ്പിനിടയിൽ ഒരു മണ്ടനെയും കിട്ടിയില്ലല്ലോ എന്ന് ആലോചിച്ചു നടക്കുകയായിരുന്നു അദ്ദേഹം. നിലാവിൻ്റെ വെട്ടം മാത്രമേ ആ വഴിയിൽ ഉണ്ടായിരുന്നുള്ളൂ. കുറെ ദൂരം പിന്നിട്ടപ്പോൾ ഒരാൾ നിലാവിൻ്റെ വെളിച്ചമുള്ള സ്ഥലത്ത് നിലത്തു കുത്തിയിരുന്ന് എന്തോ തിരയുകയാണ്! ബീർബൽ ചോദിച്ചു - "താങ്കൾ എന്താണ് തിരയുന്നത്?" അയാൾ തല ഉയർത്തി പറഞ്ഞു -"എൻ്റെ നഷ്ടപ്പെട്ട മോതിരം തിരയുകയാണ്" ബീർബൽ: "മോതിരം ഇവിടെയാണ് താഴെ വീണത് എന്ന് ഉറപ്പാണോ? എങ്കിൽ ഞാനും സഹായിക്കാം" അപരിചിതൻ : "ഹേയ്! അല്ല. മോതിരം വീണത് നമ്മുടെ പിറകിൽ നിൽക്കുന്ന വലിയ മരച്ചുവട്ടിലാണ്. പക്ഷേ, അവിടെ മരം കാരണം നിലാവില്ലാത്തതിനാൽ താഴെ മുഴുവൻ ഇരുട്ടാണ്. അവിടെ ഒരിക്കലും കിട്ടില്ല. അതുകൊണ്ട് വെളിച്ചമുള്ള ഇവിടെ തപ്പി നോക്കാം!" ഈ വിചിത്രമായ മറുപടി കേട്ടപ്പോൾ ബീർബലിനു ചിരിയടക്കാനായില്ല. അയാളെയും കൂട്ടി ബീർബൽ കൊട്ടാരത്തിലേക്കു നടന്നു. Written by Binoy Thomas, Malayalam

(950) മണ്ടന്മാരുടെ വാശി!

  ബീർബൽ മൂന്നു വിഡ്ഢികളെ കൊട്ടാരത്തിൽ പാർപ്പിച്ചു. രാജാവ് പറഞ്ഞപോലെ കൂടുതൽ മണ്ടന്മാർക്കായി ബീർബൽ യാത്ര തിരിച്ചു. അങ്ങനെ, വഴിയിലൂടെ പോകവേ, രണ്ടു പേർ മൽപ്പിടിത്തം നടത്തുന്നതു കണ്ടു! അവർ പരസ്പരം ആക്രോശിക്കുന്നുണ്ടായിരുന്നു. ഒന്നാമൻ അലറി - "നീ എൻ്റെ പോത്തിനെ നിൻ്റെ കടുവയെ കൊണ്ട് കൊല്ലിക്കുമോ?" രണ്ടാമനും കീഴടങ്ങിയില്ല - "നിൻ്റെ കാട്ടുപോത്ത് കടുവയെ തൂക്കി എറിയുമെന്നോ?" ബീർബൽ അന്ധാളിച്ചു - "ഇവന്മാർക്ക് കാട്ടുപോത്തും കടുവയും സ്വന്തമായി ഉള്ളവരാണ്!" ബീർബൽ ഇടപെട്ടു- "നിങ്ങൾ തമ്മിലടിക്കുന്നത് നിർത്തൂ. വഴക്കിടാനുള്ള കാരണം പറയുക. ഞാൻ പരിഹാരം കാണാൻ സഹായിക്കാം" ഒന്നാമൻ പറഞ്ഞു തുടങ്ങി- "കൂട്ടുകാരായ ഞങ്ങൾ വനദേവതയെ പ്രീതിപ്പെടുത്താനുള്ള തപസ്സ് തുടങ്ങാൻ പോകുകയാണ്. ആദ്യം ഞാൻ ചോദിക്കുന്ന വരം ഒരു കാട്ടുപോത്തിനെയും അവൻ ഒരു കടുവയെയും ആണ്. എന്നാൽ, അവൻ്റെ കടുവ എൻ്റെ പോത്തിനെ തിന്നുമെന്ന് ഭീഷണിപ്പെടുത്തുകയാണ്" അന്നേരം രണ്ടാമൻ ദേഷ്യപ്പെട്ടു - "ഇവൻ പറയുന്നത് കാട്ടുപോത്ത് കൊമ്പിൽ തൂക്കി കടുവയെ എറിഞ്ഞു കൊല്ലുമെന്നാണ്" ബീർബലിനു ചിരി അടക്കാൻ കഴിഞ്ഞില്ല. മണ്ടന്