Posts

IMPORTANT POST

eBook-55-self-help-16-no-abortion-foeticide

ഓരോ മനുഷ്യജന്മവും ജീവനും അമൂല്യമാണ്! 'eBooks-55-no-abortion-foeticide' digital online book is a part of self-improvement 'how-to' Malayalam digital book series. Author- Binoy Thomas, Price- FREE. This book content includes definition and origin of human life, different stages of zygote, embryo, foetus, premature baby, miscarriage, contraception, MTP act of India, data and statistics of abortion rates of world countries, Indian states mainly Kerala. Also, merits and demerits of birth control methods like morning after pills, oral contraceptives, IUD like copper-T, condoms. Some points of infertility treatments with IVF, multiple pregnancy are discussed in book. Side effects of abortion methods like D&C, D&E, IDX, EVA, MVA and some sex guidelines are also given. ലോകത്തെ ദോഷകരമായി ബാധിച്ചിരിക്കുന്ന ഭ്രൂണഹത്യ, അബോര്‍ഷന്‍-ഗര്‍ഭഛിദ്രം, ജനനനിയന്ത്രണം, സെക്സ്, ലൈംഗികത എന്നിങ്ങനെ തലക്കെട്ടുള്ള വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സെല്‍ഫ് ഹെല്‍പ് പരമ്പരയിലെ മലയാളം ഓണ്‍ലൈന

(918) ആത്മശോധന!

  ബിജേഷ് കോളേജിൽ ബിരുദത്തിനു പഠിക്കുന്ന സമയം. അടുത്ത ക്ലാസ്സിലെ രസതന്ത്ര വിദ്യാർഥിയായിരുന്നു മനു. ബിരുദം കിട്ടിയ പാടേ മനു കേരളത്തിനു പുറത്തുചാടി. പൊങ്ങിയത് ബാംഗ്ലൂരിലെ ഒരു സാധാരണ കമ്പനിയിൽ.  ഒരു ദിവസം, അവിടെയുള്ള ജോലി സ്ഥലത്തേക്കു കൈനറ്റിക് ഹോണ്ടയിൽ പോകുന്ന സമയത്ത് മനുവിന്റെ സ്കൂട്ടറിനു പിറകിൽ ഒരു ഓട്ടോ ഉരസി. അതിനൊപ്പം കയ്യും റോഡിൽ ഉരസി. പിന്നെ, ആശുപത്രിയിൽ ചെന്ന് മുറിവ് കെട്ടിയ മലയാളി നഴ്സിന്റെ മനസ്സുമായി ഉരസി പ്രണയത്തീ പടർന്നു പിടിച്ചപ്പോൾ വിവാഹവും കഴിഞ്ഞു. അവൾ മിടുക്കിയായിരുന്നു. ഗൾഫിലെ MOH പരീക്ഷ പാസായി ജോലിക്കു കയറിയപ്പോൾ അക്കൂട്ടത്തിൽ മനുവും വിമാനം പിടിച്ചു. ഇപ്പോഴും ബിജേഷിന്റെ facebook സുഹൃത്താണ് മനു. അങ്ങനെയിരിക്കെ, ഒരു ദിവസം ഗൾഫിലുള്ള  മലയാളി അസ്സോസ്സിയേഷൻ പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്താൻ ഒരു കഥ ബിജേഷിന് അയച്ചു. ഓൺലൈൻ പ്രൂഫ്, എഡിറ്റ് ചെയ്യാനായിരുന്നു അത്. പക്ഷേ, ക്ലീഷേ ഐറ്റമായതിനാൽ അവർ അതു തള്ളുമെന്ന് ബിജേഷ് പറഞ്ഞപ്പോൾ അയാൾ നീരസം പ്രകടിപ്പിക്കാൻ തുടങ്ങി. പിന്നെ, ബിജേഷ് വിചാരിച്ചു - "ഞാൻ പറയാനുള്ളതു വഴിപാടു പോലെ പറഞ്ഞു. ഇനിയൊക്കെ അവൻ തീരുമാനിക്കട്ടെ" വേഗത്തിൽ, ബിജേഷ് അ

(917) ബാർബർ ബാലൻ!

  ബിനീഷ് കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളായി മുടി വെട്ടിക്കാനായി പോകുന്നത് ഒരേ ബാർബർ ഷോപ്പിലാണ്. ആ കടയിലെ അയാളുടെ പേര് തൽക്കാലം ബാലൻ എന്നു കൊടുക്കാം. അതിനിടയിലാണ് കോവിഡ് കാലം വന്നത്. അന്നേരം ലോക് ഡൗൺ സമയത്ത് പുറത്തിറങ്ങാൻ പോലും കഴിയാൻ പറ്റാതായി. അന്നേരം ഭാര്യ പറഞ്ഞു - "മുടി ഞാൻ വെട്ടാമോ എന്ന് നോക്കട്ടെ" ബിനീഷിന്റെ തലയിൽ അവൾ കന്നിയങ്കം കുറിച്ചു. ഏതാണ്ട് മുക്കാൽ മണിക്കൂർ കൊണ്ട് ചീപ്പും കത്രികയും പലതരം സർക്കസുകൾ കാട്ടി മുടി വെട്ടിക്കഴിഞ്ഞു. ഉടൻ, കണ്ണാടിയിൽ പോയി നോക്കിയപ്പോൾ - "എടീ.. ഇനി നീ തന്നെ വെട്ടിയാ മതി. സംഗതി സൂപ്പറാ!" പിന്നെ, കോവിഡ് കാലമൊക്കെ കഴിഞ്ഞിട്ടും ഭാര്യതന്നെ മുടി മുറിച്ചു കൊണ്ടിരുന്നു. ഇതിനിടയിൽ ബാർബർബാലന്റെ കടയുടെ മുന്നിലൂടെ കവലയിലേക്കു ബിനീഷ് പോകുമ്പോൾ അയാൾ കാണാത്ത മട്ടിൽ നിൽക്കാൻ തുടങ്ങി. സാധാരണയായി എന്തെങ്കിലും കുശലം അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതാണ്. പിന്നെയും മാസങ്ങൾ മുന്നോട്ടു ചാടിക്കൊണ്ടിരുന്നു. ഒരാഴ്ച മുൻപ് അയാൾ നേരേ എതിരേ നടന്നു വന്നപ്പോൾ മുഖം കടന്നൽകുത്ത് ഏറ്റു വീർത്തതു പോലെ! ബിനീഷ് ഭാര്യയോടു പറഞ്ഞു - "എടീ ഞാൻ കട മാറിപ്പിടിച്ചെന്നായിരിക്കും അയാള

(916) രാജാവിന്റെ പ്രണയം

 വിജയനഗരത്തിലെ കൊട്ടാരത്തിൽ കൃഷ്ണദേവരായർ വല്ലാതെ ആശയക്കുഴപ്പത്തിലായ സമയമായിരുന്നു അത്. അന്നേരം, തെനാലിരാമൻ അവിടെയെത്തി കാര്യങ്ങൾ അന്വേഷിച്ചു. രാജാവ് അടുത്തിടെ പരിചയപ്പെട്ട ഒരു സുന്ദരിയായ യുവതിയെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു. പക്ഷേ, ചില സ്വഭാവ ദൂഷ്യങ്ങൾ ആരൊക്കയോ അവളേക്കുറിച്ച് പറഞ്ഞത് രാജാവിനു വിവരം കിട്ടി. തെനാലിയും അതേ അഭിപ്രായം തന്നെയാണ് രാജാവിനോടു പറഞ്ഞത്. അയാൾ പറഞ്ഞു - "രാജാവേ, അങ്ങയുടെ അളവറ്റ സമ്പത്തും കൊട്ടാരത്തിലെ സുഖ സൗകര്യങ്ങളും അനുഭവിക്കാൻ വേണ്ടി അവൾ മനപ്പൂർവ്വം രാജാവിനെ കുടുക്കിയതാണ് " ഉടൻ രാജാവ് തർക്കിച്ചു - "എങ്കിൽ, തെനാലി അതു തെളിയിച്ചാൽ ഞാൻ ഈ വിവാഹം ഉപേക്ഷിക്കാം" അനന്തരം, തെനാലി അവൾ താമസിക്കുന്ന ഗ്രാമത്തിലെ ഒരു മരച്ചുവട്ടിൽ വേഷം മാറി സന്യാസിയായി. അവൾ അതുവഴി നടന്നു പോയപ്പോൾ ഒരു സ്വർണ്ണ നാണയം കൊടുത്തിട്ട് പറഞ്ഞു - "എനിക്ക് ചന്തയിൽ നിന്നും ഏതാനും പഴങ്ങൾ വാങ്ങിത്തരാമോ?" യാതൊരു വിലയുമില്ലാത്ത പഴങ്ങൾ മേടിക്കാൻ സ്വർണനാണയം തന്ന ഈ സന്യാസി വളരെ ധനികനായിരിക്കും എന്ന് അവൾ ചിന്തിച്ചു. കുറച്ചു ദിവസങ്ങൾ ഇതുപോലെ പഴങ്ങൾ വാങ്ങി കുറെ സ്വർണനാണയങ്ങൾ അവൾ സമ്പാദി

(915) പണ്ഡിതന്റെ തോൽവി

  ഒറീസ്സയിലെ ഒരു പണ്ഡിതൻ വിജയനഗരം കൊട്ടാരത്തിലെത്തി. അദ്ദേഹം വളരെ പ്രശസ്തനായതിനാൽ വാഗ്വാദത്തിന് ആരും മുന്നോട്ടു വന്നില്ല. കൃഷ്ണ ദേവരായർരാജാവിന് നാണക്കേടായി. സാധാരണയായി കൊട്ടാര പണ്ഡിതന്മാർ തോൽക്കുമ്പോൾ അവസാന ആശ്രയമായി രാജാവ് തെനാലിയെ വിളിക്കുന്നതു പതിവാണ്. കാരണം, തെനാലിക്ക് വളഞ്ഞ വഴിയും വികൃതിയും ചതിയും ബുദ്ധിയും യുക്തിയും എല്ലാം കൈവശമുണ്ട്. കാര്യങ്ങൾ കേട്ടപ്പോൾ തെനാലി ശ്രമിച്ചു നോക്കാമെന്ന് രാജാവിനോടു പറഞ്ഞു. അന്നു രാത്രി തികഞ്ഞ പണ്ഡിതന്റെ ഭാവത്തിൽ ചുവന്ന പട്ടുതുണിയിൽ പൊതിഞ്ഞ ഒരു സാധനവുമായി സന്ദർശകനായ പണ്ഡിതന്റെ മുന്നിലൂടെ നടന്നു. അയാൾ തെനാലിയോടു ചോദിച്ചു - "ഇതെന്താണ്?" തെനാലി : "തിലകാഷ്ഠ മഹിഷ ബന്ധനം എന്ന മഹാ ഗ്രന്ഥമാണ്. തർക്കശാസ്ത്രത്തിന്റെ അക്ഷയ ഖനിയാണിത്. താങ്കൾ വായിച്ചുണ്ടാകും എന്നു കരുതുന്നു'' പണ്ഡിതൻ : "അത്... എനിക്കറിയാം" തെനാലി തുടർന്നു - "എങ്കിൽ, നാളെ ഈ ഗ്രന്ഥത്തിന്റെ പണ്ഡിതന്മാരെ താങ്കളുമായി മൽസരിക്കാൻ വിളിക്കാം" പണ്ഡിതൻ പേടിച്ചു പോയി. ഒരു വിറകു വെട്ടുകാരന്റെ വേഷത്തിൽ അയാൾ അന്നു രാത്രിയിൽ കൊട്ടാരത്തിൽ നിന്നും ഒളിച്ചോടി! തിലകാഷ്ഠ മഹിഷ

(914) ഗുസ്തിക്കാരന്റെ ഒളിച്ചോട്ടം

  ദില്ലിയിലെ സുൽത്താന്റെ കീഴിൽ പരിശീലിച്ച് മികച്ച ഗുസ്തിക്കാരനെന്ന് പ്രശസ്തിയുള്ള ഒരു മല്ലൻ ഒരിക്കൽ വിജയനഗരത്തിലും എത്തി. അയാൾ കൃഷ്ണ ദേവരായരുടെ കൊട്ടാരത്തിലെത്തി. കൊട്ടാരത്തിന്റെ കീഴിലെ മിടുക്കരായ മല്ലന്മാരെ എല്ലാം അയാൾ തോൽപ്പിച്ചു. രാജാവിനു നാണക്കേടായി. ഒടുവിൽ, മല്ലനെ ഓടിക്കാനായി തെനാലിയോട് എന്തെങ്കിലും ഉപായം ഉണ്ടോ എന്ന് അഭിപ്രായം ചോദിച്ചു. ശ്രമിച്ചു നോക്കാമെന്നായി തെനാലിരാമൻ. അന്നു രാത്രിയിൽ രഹസ്യമായി മല്ലന്റെ അടുക്കൽ തെനാലി എത്തി ചോദിച്ചു - "സംഖ്യാക്രമത്തിലുള്ള ഗുസ്തി മൽസരം അറിയാമോ?" ഉടൻ, ഗുസ്തിക്കാരൻ പകച്ചു. എങ്കിലും ജാള്യത പുറമേ കാട്ടാതെ അയാൾ പറഞ്ഞു - "എനിക്ക് ഏതു രീതിയിലും ഉള്ള ഗുസ്തികളും അറിയാം" തെനാലി പറഞ്ഞു - "ശരി, എങ്കിൽ നാളത്തെ മൽസരം സംഖ്യാ ക്രമത്തിലുള്ള ഗുസ്തിയായിരിക്കും. കൊട്ടാരത്തിലെ ഇനിയും ഗോദയിൽ ഇറങ്ങാത്ത മല്ലന്മാർ ആ രീതിയിൽ പ്രശസ്തരാണ്" അന്നു രാത്രി ഗുസ്തിക്കാരന് ഉറങ്ങാൻ കഴിഞ്ഞില്ല. പുതിയ രീതി തനിക്ക് പരിചയമില്ലാത്തതിനാൽ വേഗം കുറയാനും തോൽക്കാനും സാധ്യതയുണ്ട്. ഇതുവരെ കിട്ടിയ പൊൻനാണയങ്ങളുമായി വേഷം മാറി സ്ഥലം വിടണം. അങ്ങനെ, പുലർച്ചെ ഒരു വിറകു

(913) പ്രസവിച്ച പാത്രങ്ങൾ!

  ഒരു ഗ്രാമത്തിലെ കുപ്രസിദ്ധനായ രത്നചന്ദ്രൻ എന്നു പേരുള്ള കൊള്ളപ്പലിശ വാങ്ങുന്നവന്റെ വിവരങ്ങൾ തെനാലിരാമന്റെ ചെവിയിലെത്തി. പലരോടും അന്വേഷിച്ചപ്പോൾ അയാൾ കൊടും ചതിയനെന്ന് മനസ്സിലായി. തെനാലി ആ നാട്ടുകാരനായ യോഗയ്യ എന്ന മനുഷ്യനെ ചില കാര്യങ്ങൾ പറഞ്ഞു കൊടുത്ത് രത്നചന്ദ്രന്റെ അടുക്കലേക്കു വിട്ടു. മൂന്നു ചെമ്പുപാത്രങ്ങൾ കടമായി ഒരാഴ്ചത്തേക്കു വാങ്ങി യോഗയ്യ വീട്ടിലേക്കു മടങ്ങി. ഒരാഴ്ച കഴിഞ്ഞ് രത്നചന്ദ്രനു മുന്നിലേക്ക് ആറ് പാത്രങ്ങളാണ് അയാൾ നിരത്തിയത്. യോഗയ്യ പറഞ്ഞു - "ഈ മൂന്നു പാത്രങ്ങൾ പ്രസവിച്ച മൂന്നു കുഞ്ഞുങ്ങളാണ് മറ്റുള്ള മൂന്നു ചെറിയ പാത്രങ്ങൾ" ഉടൻ, രത്നചന്ദ്രൻ വിചാരിച്ചു - ഈ മനുഷ്യന് ചിത്തഭ്രമമുണ്ട്. അത് ഉറപ്പിച്ചു പറഞ്ഞേക്കാം - "ങാ, ശരിയാണ്. ഞാൻ തരുമ്പോൾ ആ മൂന്നു പാത്രങ്ങളും ഗർഭിണിയായിരുന്നു" രത്നചന്ദ്രനു വലിയ സന്തോഷമായി. യോഗയ്യ വീണ്ടും തെനാലിയുടെ പക്കലെത്തി. പിന്നെയും ചില നിർദ്ദേശങ്ങൾ തെനാലി അവനു കൊടുത്തു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും രത്നചന്ദ്രനു മുന്നിൽ യോഗയ്യ എത്തി - "അങ്ങ് എനിക്ക് വലിയ അഞ്ച് സ്വർണ്ണ പാത്രങ്ങൾ നൽകണം. പഴയതു പോലെ ഒരാഴ്ച കഴിഞ്ഞ് തിരികെ തരാം" അന്നേരം

(912) മാംസം കഴിക്കാത്തവൻ!

  ഒരു ദിവസം, തെനാലിയും രാജാവും ഒരു സേവകനും കൂടി ചണ്ഡാല ഗ്രാമം കാണാൻ പോയി. സാധാരണയായി അവിടെയുള്ളവരെ വിജയനഗരത്തിൽ പ്രവേശിപ്പിക്കുകയില്ല. അതിനുള്ള പ്രധാന കാരണം, അക്കൂട്ടർ ചത്ത മാംസം ഭക്ഷിക്കും എന്ന പ്രശ്നമായിരുന്നു. യാത്രക്കിടയിൽ സേവകൻ അമർഷം പൂണ്ടു പറഞ്ഞു - "ഈ ഗ്രാമത്തിലുള്ളവരെ സമ്മതിക്കണം. എങ്ങനെയാണ് ചത്ത മാംസം കഴിക്കുന്നത്?" തെനാലി അതിനുള്ള മറുപടിയായി പറഞ്ഞു: "നമ്മൾ ആ സാഹചര്യത്തിലാണു ജീവിക്കുന്നത് എങ്കിൽ കഴിക്കാതെ പറ്റില്ല. അന്നേരം, ഞാനും കഴിച്ചു പോകും" ഉടൻ സേവകൻ അതിനെ പുച്ഛിച്ചു - "ഞാൻ ഒരിക്കലും കഴിക്കില്ല" അന്നേരം, തെനാലി രാജാവിനോടു പറഞ്ഞു - "ഇയാളുടെ വീരവാദം പൊളിക്കണം" രാജാവ് സേവകനോടു പറഞ്ഞു - " നീ ഒരാഴ്ച ഇവിടെ താമസിക്കുക. ഭക്ഷണം എങ്ങനെ നേരിടുമെന്ന് അറിയാമല്ലോ" സേവകൻ വെല്ലുവിളി ഏറ്റെടുത്തു. ചണ്ഡാല ഗ്രാമത്തിലെ പ്രധാന ഭക്ഷണം കൂവരകും ചത്ത മൃഗങ്ങളുടെ ഇറച്ചിയുമായിരുന്നു. അയാൾ അതു കഴിക്കാതെ നാലു ദിവസം പട്ടിണി കിടന്നു. ശരീരം തളർന്നു ജീവൻ പോകുമെന്ന് വന്നപ്പോൾ ഗ്രാമവാസികൾ കൊടുത്ത ഭക്ഷണം ഏതെന്നു നോക്കാതെ ആർത്തിയോടെ കഴിച്ചു! തെനാലിയുടെ ന്യായവാദത്