Skip to main content

Posts

IMPORTANT POST

eBook-55-self-help-16-no-abortion-foeticide

ഓരോ മനുഷ്യജന്മവും ജീവനും അമൂല്യമാണ്! 'eBooks-55-no-abortion-foeticide' digital online book is a part of self-improvement 'how-to' Malayalam digital book series. Author- Binoy Thomas, Price- FREE. This book content includes definition and origin of human life, different stages of zygote, embryo, foetus, premature baby, miscarriage, contraception, MTP act of India, data and statistics of abortion rates of world countries, Indian states mainly Kerala. Also, merits and demerits of birth control methods like morning after pills, oral contraceptives, IUD like copper-T, condoms. Some points of infertility treatments with IVF, multiple pregnancy are discussed in book. Side effects of abortion methods like D&C, D&E, IDX, EVA, MVA and some sex guidelines are also given. ലോകത്തെ ദോഷകരമായി ബാധിച്ചിരിക്കുന്ന ഭ്രൂണഹത്യ, അബോര്‍ഷന്‍-ഗര്‍ഭഛിദ്രം, ജനനനിയന്ത്രണം, സെക്സ്, ലൈംഗികത എന്നിങ്ങനെ തലക്കെട്ടുള്ള വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സെല്‍ഫ് ഹെല്‍പ് പരമ്പരയിലെ മലയാളം ഓണ്‍ലൈന...
Recent posts

(1043) ബ്രാഹ്മണൻ്റെ അന്തസ്സ്!

  സിൽബാരിപുരം ദേശത്ത് ഒരു ബ്രാഹ്മണ യുവാവ് പല വിഷയങ്ങളിലും അപാരമായ പാണ്ഡിത്യം നേടി. ഒരു കുഗ്രാമമായതിനാൽ വേറെ അറിവുള്ളവർ അവിടെ ഉണ്ടായിരുന്നില്ല. അതിനാൽ, അയാൾക്ക് വല്ലാത്ത മുഷിപ്പ് അനുഭവപ്പെട്ടു. ഒടുവിൽ, അറിവു നേടാനും പാണ്ഡിത്യമുള്ളവരുമായി സംവദിക്കാനും വേണ്ടി അയാൾ യാത്ര പുറപ്പെട്ടു. കുറെ ദൂരം പോയപ്പോൾ കയ്യിലുണ്ടായിരുന്ന ആഹാരവും വെള്ളവും തീർന്നു. എന്നാൽ, ഒരു സ്ഥലത്ത് എത്തിയപ്പോൾ പ്രായമായ ഒരു സ്ത്രീ അയാളോടു ചോദിച്ചു- "മോനെ കണ്ടിട്ട് അകലെ നിന്നും ക്ഷീണിച്ചു വരികയാണെന്ന് തോന്നുന്നല്ലോ. ഇതാ ഞാൻ പാളയിൽ കോരിയ വെള്ളം കുടിച്ചോളൂ" വളരെ ദാഹിച്ചു നിൽക്കുകയാണെങ്കിലും അയാൾ വൃദ്ധയെ സൂക്ഷിച്ചു നോക്കി. അയാൾ പിറുപിറുത്തു - "ഈ വൃദ്ധ താണ ജാതിയിൽ പെട്ടതാണെന്നു സംശയമുണ്ട്" അതിനാൽ, വൃദ്ധയോട് മാറി നിൽക്കാൻ പറഞ്ഞിട്ട് വെള്ളം കോരി കുടിച്ചു. കാര്യങ്ങൾ മനസ്സിലാക്കിയ വൃദ്ധ ചോദിച്ചു - "മോന് എങ്ങോട്ടാണ് പോകേണ്ടത്?" യുവാവ് പറഞ്ഞു -"ഞാൻ ഒട്ടേറെ പാണ്ഡിത്യമുള്ളവനാണ്. ഇനിയും അഗാധമായ അറിവു തേടി ഇറങ്ങിയതാണ്. എങ്കിൽ മാത്രമേ എനിക്ക് സന്തോഷം ലഭിക്കുകയുള്ളൂ" അന്നേരം വൃദ്ധ പറഞ്ഞു -"അറിവ...

(1042) സ്കോളിയോസിസ് (Scoliosis)

  1. നട്ടെല്ലിൻ്റെ വക്രത അഥവാ വളവ് 10 ഡിഗ്രിയിലും കൂടുന്നതാണ് Scoliosis എന്ന രോഗാവസ്ഥയിൽ എത്തിക്കുന്നത്. 25-40 ഡിഗ്രി വരെ പലതരം ജീവിത ശൈലി കൊണ്ടും Brace എന്ന പ്ലാസ്റ്റിക് കവചം പുറത്ത് വച്ചു കെട്ടിയും നിയന്ത്രിച്ചു നിർത്താം. 80% ആളുകളിലും ഇത് പ്രയോജനം ചെയ്യാറുണ്ട്. 40- 45 മുകളിലേക്ക് വന്നാൽ സർജറി വേണ്ടി വരാറുണ്ട്. 2. പെൺകുട്ടികളിലാണ് കൂടുതലായും ഈ രോഗം കാണപ്പെടുന്നത്. പാരമ്പര്യം ഒരു രോഗ ഘടകമാണ്. 3. രോഗം നാലു തരമുണ്ട്. ഒന്നാമത്തെ Congenital Scoliosis - ഇത് ജന്മനാ ഉള്ളതാണ്.  രണ്ടാമത് - Ideopathic type- ഏറ്റവും കൂടുതലായി കാണുന്നത്. ഇതിൻ്റെ കാരണം ഇപ്പോഴും അറിയില്ല. മൂന്നാമതായി Neuro muscular type, നാലാമത്, പ്രായക്കൂടുതലുള്ളവരിൽ കാണുന്ന degenerative type. ഇതിൽ മൂന്നാമന് സർജറി സാധാരണയായി വേണ്ടി വരാറുണ്ട്. 4. രോഗികൾ 6 മാസത്തിൽ ഒരിക്കൽ എങ്കിലും Ortho. doctor ൻ്റെ സഹായം തേടി വളവിൻ്റെ അവസ്ഥ അറിയേണ്ടതാണ്. X ray, CT Scan, MRI എന്നിവ സഹായിക്കും. 5. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ശക്തമായ വേദന എന്നിവ നട്ടെല്ലിൻ്റെ വളവ് ആന്തരിക അവയവങ്ങളെ ശല്യം ചെയ്യുന്നു എന്ന അവസ്ഥയിൽ സർജറി വേണ്ടി വരാറുണ്ട്. 6. C...

(1041) വഴക്കിൻ്റെ കാരണം!

  എന്തു കാര്യം സംഭവിച്ചാലും അതു നർമ്മ ഭാവനയോടെ കാണാൻ ഹോജ മുല്ലയ്ക്ക് അപാരമായ കഴിവുണ്ടായിരുന്നു.  ഒരു ദിവസം, രാത്രിയിൽ രണ്ടു പേർ ഹോജയുടെ വീടിനു മുന്നിലെ വഴിയിൽ വഴക്കടിക്കുകയായിരുന്നു. ഹോജ വീട്ടിലിരുന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു.  ആ പ്രദേശത്ത് രാത്രിയിൽ നല്ല തണുപ്പായതിനാൽ ഹോജ നല്ലൊരു കമ്പിളിപ്പുതപ്പ് പുതച്ചു കൊണ്ട് വരാന്തയിലേക്കു വന്നു. ഹോജ പിറുപിറുത്തു - "അവർ ആരായാലും ഒരു വഴക്ക് തീർപ്പാക്കുന്നത് എന്തുകൊണ്ടും നല്ല കാര്യമാണ് " അയാൾ വഴിയിലേക്കു ചെന്നതും ഹോജയുടെ കമ്പിളിപ്പുതപ്പ് വലിച്ചെടുത്ത് രണ്ടു പേരും കൂടി വഴിയിലൂടെ അതിവേഗം ഓടി! രണ്ടു കള്ളന്മാരുടെ വഴക്കിനിടയിൽ വിലയുള്ള കമ്പിളിപ്പുതപ്പ് കിട്ടിയപ്പോൾ രണ്ടു പേരും തർക്കം മറന്നതു നോക്കി ഹോജ അമ്പരന്നു! തിരികെ വീട്ടിലെത്തിയ ഹോജയോട് ആമിന ചോദിച്ചു- "വഴിയിലെ വഴക്ക് എന്തിനു വേണ്ടിയായിരുന്നു?" ഹോജ പറഞ്ഞു -"എൻ്റെ പുതപ്പ് കിട്ടാൻ വേണ്ടിയുള്ള വഴക്കായിരുന്നു!" Written by Binoy Thomas, Malayalam eBooks-1041-ഹോജാ കഥകൾ- 37, PDF- https://drive.google.com/file/d/1OXrffDMgOERlFhFTNXSV1mo00H_5qgKH/view?usp=drivesdk

(1040) മുല്ലായുടെ പശുക്കിടാവ്!

  ഹോജ മുല്ലയും ഭാര്യ ആമിനയും കൂടി ഒരു പശുവിനെ വളർത്തിയിരുന്നു. അതു വളർന്നു വലുതായി പശുക്കിടാവും ഉണ്ടായി. ഒരു ദിവസം രാവിലെ പശുക്കിടാവിനെ ഹോജ അഴിച്ചു വിട്ട് പറമ്പിലൂടെ പുല്ലു തിന്നാൻ വിട്ടു. പശുവിനെ കറക്കാനുള്ള സമയമായി. പശു പാൽ ചുരത്തണമെങ്കിൽ കിടാവിനെ ആദ്യം കുടിപ്പിക്കണമല്ലോ. അതിനു വേണ്ടി കിടാവിനെ പിടിക്കാൻ ഹോജ കുറെ ശ്രമിച്ചു. പക്ഷേ, കിടാവ് തുള്ളിക്കളിച്ചു നടക്കുകയാണ്. അതിനെ പിടിക്കാൻ പറ്റുന്നില്ല. അയാൾക്കു വല്ലാത്ത ദേഷ്യമായി. ഒരു വടിയെടുത്ത് പശുവിനെ തല്ലി. അതുകണ്ട്, ആമിന ഓടി വന്നു ദേഷ്യപ്പെട്ടു - "നിങ്ങൾ എന്തിനാ മനുഷ്യാ, പാവം പശുവിനെ തല്ലുന്നത്?" അന്നേരം, ഹോജ പറഞ്ഞു -"എടീ ഇത്  ഈ പശുവിൻ്റെ കഴിവുകേടാണ്. അതിൻ്റെ കുഞ്ഞിനെ മര്യാദ പഠിപ്പിക്കേണ്ടത് അമ്മയല്ലേ?" Written by Binoy Thomas, Malayalam eBooks-1040- Hoja story Series - 36, PDF- https://drive.google.com/file/d/1KiwhKcC0PB31Dv8zh66FbE6Po4h74u7X/view?usp=drivesdk

(1039) ഹോജ കുടിച്ച കഞ്ഞി!

  ഒരിക്കൽ, ഹോജയും ഭാര്യ ആമിനയും തമ്മിൽ വഴക്കു കൂടി. അവസാനം, ആമിന പിറുപിറുത്തു - "അയാൾക്ക് എന്തെങ്കിലും ശിക്ഷ കൊടുത്തേ മതിയാവൂ" കുറച്ചു നേരം ആലോചിച്ചപ്പോൾ ഭാര്യയ്ക്ക് ഒരു ഉപായം തോന്നി. ഉച്ചയ്ക്ക് കഞ്ഞി കൊടുക്കുമ്പോൾ അടുപ്പിൽ നിന്നും കലം എടുത്ത് അതേ പടി ഉഗ്രമായ ചൂടിൽ കൊടുക്കണം. വായ പൊള്ളുമല്ലോ. അവർ രണ്ടു പേരും ഉച്ചയ്ക്ക് കഴിക്കാനിരുന്നു. പക്ഷേ, ഭാര്യയുടെ കഞ്ഞി തണുപ്പിക്കാൻ ആ സ്ത്രീ മറന്നു പോയിരുന്നു. ചൂടുള്ള കഞ്ഞി വായിലേക്ക് വച്ചപ്പോൾ തന്നെ പൊള്ളി കണ്ണിലൂടെ കണ്ണീർ ധാരയായി ഒഴുകി! ഹോജ രണ്ടാമതായി അവിടെ വന്ന് ഇരുന്ന സമയം ഇതു ശ്രദ്ധിച്ച് അവളോടു ചോദിച്ചു - "നീ എന്തിനാണ് കരയുന്നത്?" പെട്ടെന്ന്, ആ സ്ത്രീ കള്ളം പറഞ്ഞു -"ഞാൻ മരിച്ചു പോയ അമ്മയെ ഓർത്തിട്ടാണ് കരഞ്ഞത് " ഹോജയും കഞ്ഞി കുടിച്ച് പൊള്ളാനായി ആമിന കള്ളം പറഞ്ഞതായിരുന്നു. ഉടൻ, കഞ്ഞി കഴിച്ച ഹോജയുടെ വായ പൊള്ളിയപ്പോൾ ഭാര്യ പറ്റിച്ചതാണെന്ന് അയാൾക്കു മനസ്സിലായി. ഹോജയുടെ കണ്ണീർ കണ്ട് ഭാര്യ ചോദിച്ചു - ''നിങ്ങൾ എന്തിനാണു മനുഷ്യാ കരയുന്നത്?" ഹോജ പറഞ്ഞു -"നിൻ്റെ അമ്മയെ ഓർത്താണ്. കാരണം, ആ നല്ല അമ്മ നിനക്ക് ...

(1038) ഹോജയുടെ നീന്തൽ!

  ഒരേ സമയം, ബുദ്ധിയും യുക്തിയും അടങ്ങിയ കാര്യങ്ങളും മണ്ടത്തരങ്ങളും ഒരു പോലെ ചെയ്തിരുന്ന ആളായിരുന്നു ഹോജ മുല്ല. ഒരിക്കൽ, ഹോജയുടെ ഭാര്യാമാതാവ് (അമ്മായിയമ്മ) പുഴയിൽ കുളിച്ചു കൊണ്ടിരുന്നപ്പോൾ കാലു തെറ്റി ഒഴുക്കിൽ പെട്ട് മുന്നോട്ട് ഒഴുകിപ്പോയി. ഹോജ ഈ വിവരം അറിഞ്ഞ് ഓടിയെത്തി. പെട്ടെന്ന് പുഴയിലേക്കു ചാടി. ഉടൻ, ആളുകൾ ഓടിക്കൂടി എന്നാൽ ഹോജ ഒഴുക്കിനെതിരായി നീന്താൻ തുടങ്ങി. കണ്ടവരെല്ലാം അന്തിച്ചു നിന്നു. അവർ ഹോജയോടു  വിളിച്ചു കൂവി - "ഹേയ്, ഹോജ, ആ സ്ത്രീ ഒഴുകിപ്പോയത് താഴേക്കാണ്. താൻ എതിർ ദിശയിൽ എന്തിനാണ് നീന്തുന്നത്?" ഹോജ തിരികെ വിളിച്ചു കൂവി - "എൻ്റെ അമ്മായിയമ്മ പറയുന്നതിൻ്റെ എതിരാവും ചെയ്യുക. നിങ്ങൾ കാണുന്നതിൻ്റെ എതിരായിരിക്കും പോകുക. അവരുടെ തലതിരിവ് എനിക്ക് പല തവണയായി അനുഭവമുള്ള കാര്യമാണ് " ആളുകൾ ഹോജയുടെ മണ്ടത്തരം ഓർത്ത് ആർത്തുചിരിച്ചു. Written by Binoy Thomas, Malayalam eBooks-1038 - Hoja stories - 34, PDF- https://drive.google.com/file/d/19OD-hV3TpvGZfCjhovyUmKg-aroy3pW2/view?usp=drivesdk

(1037) പണക്കാരൻ ആകുന്ന വഴി!

  ഹോജമുല്ലയ്ക്ക് യാതൊരു പണിയും ഇല്ലാതിരുന്ന കാലമായിരുന്നു അത്. എന്നാൽ, വെറുതെ ഇരിക്കുകയാണെന്ന് കരുതാനും വയ്യ. കാരണം, ആളുകളുടെ അടുത്ത് വീരവാദം മുഴക്കുകയും തർക്കിക്കാൻ പോകുകയും ഒക്കെ ചെയ്യുന്നത് ഹോജയുടെ സ്ഥിരം പരിപാടികളാണ്. ചിലപ്പോൾ മറ്റുള്ളവരെ പരിഹസിക്കാനും പോകാറുണ്ട്. അന്നേരം, ആളുകൾ തിരിച്ചും നാണം കെടുത്തി വിടും. എങ്കിലും ഹോജ തൻ്റെ ജീവിത ശൈലി ഒട്ടും മാറ്റാൻ തയ്യാറായിരുന്നില്ല. ഒരു ദിവസം, അദ്ദേഹം ചന്തയിലെ തിരക്കുള്ള ദിനത്തിൽ അവിടെയുള്ള ഉയർന്ന കല്ലിൻ്റെ മുകളിൽ കയറി നിന്നു വിളിച്ചു കൂവി - "പെട്ടെന്ന് പണക്കാരൻ ആകാനുള്ള വിദ്യ വേണമെന്നുള്ളവർ ഇവിടെ വരിക!" അപ്പോൾ, ആളുകൾ ഹോജയുടെ ചുറ്റിനും തടിച്ചു കൂടി. കാരണം, അവരുടെയെല്ലാം പ്രധാന ലക്ഷ്യം പെട്ടെന്ന് മുതലാളിയാകുക എന്നുള്ളതായിരുന്നു. അവരെല്ലാം ഒരുമിച്ച് വെപ്രാളത്തോടെ ചോദിച്ചു - "ഹോജാ, ഞങ്ങൾക്ക് എത്രയും പെട്ടെന്ന് അത് പറഞ്ഞു തരിക!" പെട്ടെന്ന്, ഹോജ ഗൗരവത്തോടെ പറഞ്ഞു -"നിങ്ങളിൽ എത്ര പേർക്ക് ഈ ആവശ്യം ഉണ്ടെന്ന് അറിയാനാണ് ഞാൻ എല്ലാവരോടും ചോദിച്ചത്. ഇത്രയും വലിയ ഒരു ജനക്കൂട്ടത്തിന് മുഴുവൻ ആവശ്യമാകയാൽ ഞാൻ ഇപ്പോൾത്തന്നെ ആ വിദ്യ അന്...