Posts

IMPORTANT POST

eBook-55-self-help-16-no-abortion-foeticide

ഓരോ മനുഷ്യജന്മവും ജീവനും അമൂല്യമാണ്! 'eBooks-55-no-abortion-foeticide' digital online book is a part of self-improvement 'how-to' Malayalam digital book series. Author- Binoy Thomas, Price- FREE. This book content includes definition and origin of human life, different stages of zygote, embryo, foetus, premature baby, miscarriage, contraception, MTP act of India, data and statistics of abortion rates of world countries, Indian states mainly Kerala. Also, merits and demerits of birth control methods like morning after pills, oral contraceptives, IUD like copper-T, condoms. Some points of infertility treatments with IVF, multiple pregnancy are discussed in book. Side effects of abortion methods like D&C, D&E, IDX, EVA, MVA and some sex guidelines are also given. ലോകത്തെ ദോഷകരമായി ബാധിച്ചിരിക്കുന്ന ഭ്രൂണഹത്യ, അബോര്‍ഷന്‍-ഗര്‍ഭഛിദ്രം, ജനനനിയന്ത്രണം, സെക്സ്, ലൈംഗികത എന്നിങ്ങനെ തലക്കെട്ടുള്ള വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സെല്‍ഫ് ഹെല്‍പ് പരമ്പരയിലെ മലയാളം ഓണ്‍ലൈന...

(1253) അപ്പൂപ്പനും അമ്മൂമ്മയും!

  പണ്ട്, സിൽബാരിപുരം ദേശത്ത് പിശുക്കരായ ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവരുടെ ഈ ദുരാഗ്രഹം നിമിത്തം മക്കളും കൊച്ചുമക്കളുമെല്ലാം അവരെ ഉപേക്ഷിച്ചു കോസലപുരത്തേക്കു പോയിരുന്നു. കുറെ പറമ്പുകളും കൃഷികളുമെല്ലാം അവർക്കുണ്ട്. പ്രായത്തെ വെല്ലുവിളിച്ചു കൊണ്ട് രണ്ടുപേരും പതിയെ പറമ്പിലെ പണികൾ ചെയ്തു തീർക്കും. കാരണം, പണിക്കാർക്കു കൂലി കൊടുക്കാനും അവരുടെ പിശുക്ക് അനുവദിച്ചിരുന്നില്ല. ഒരിക്കൽ, റംബുട്ടാൻ പഴങ്ങൾ നിറഞ്ഞു നിൽക്കുന്ന മരത്തിൽ നിന്നും അയലത്തെ വികൃതികളായ കുട്ടികൾ സന്ധ്യ മയങ്ങുമ്പോൾ പഴങ്ങൾ പറിക്കാൻ തുടങ്ങി. അവിടെ തത്തകൾ കൂട്ടമായി വന്ന് റംബുട്ടാൻ തിന്നുന്നത് തടയാനായി കയറുപിരിച്ച് ഉണ്ടാക്കിയ വല മരത്തിന്മേൽ വിരിച്ചിട്ടുണ്ടായിരുന്നു. പഴങ്ങൾ പോകുന്നത് മനസ്സിലാക്കിയ അപ്പൂപ്പൻ പറഞ്ഞു: "വലയുള്ളതിനാൽ ഇത് പറിക്കുന്നത് ആ കുട്ടികളാകാനാണു സാധ്യത" അന്നേരം അമ്മൂമ്മ ഒരു പരിഹാരവുമായി രംഗത്തു വന്നു: "ആരായാലും രാത്രിയിലാണു വരുന്നത്. നമുക്കൊരു കാര്യം ചെയ്യാം. നിങ്ങൾ ഒരു വടിയുമായി മരത്തിൽ സന്ധ്യയാകുമ്പോൾ കയറിയിരിക്കുക. കുട്ടികൾ മരത്തിലേക്കു കയറി വരുമ്പോൾ അവരെ തല്ലി താഴെയിടണം. താഴെ ഒളിച്ചു...

(1252) ശങ്കുവിൻ്റെ കരവിരുത്!

  പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് വീരഭദ്രൻ എന്ന രാജാവായിരുന്നു. അയാൾ ഒരു ദുരാഗ്രഹിയായിരുന്നു. നികുതി വളരെ കൂടുതലാകയാൽ ജനങ്ങൾക്ക് ദുരിതമായി. രാജ്യത്തെ ഗുരുകുലങ്ങളും ആശ്രമങ്ങളും അംഗബലം അനുസരിച്ച് ഖജനാവിലേക്ക് നികുതിപ്പണം കൊടുക്കണം എന്നൊരു നിയമമുണ്ട്. അതിനാൽ, 100 വെള്ളിനാണയം വിദ്യാർഥികളുടെ പ്രവേശനത്തിനായി വാങ്ങിയിട്ട് ഗുരുക്കന്മാർ അതിൽ നിന്നും നികുതിപ്പണം കൊട്ടാരത്തിൽ ഏൽപ്പിക്കും. ഒരിക്കൽ, ചിത്രകലയിൽ ഏറെ താല്പര്യമുണ്ടായിരുന്ന ശങ്കു എന്ന വിദ്യാർഥി അവിടെയുള്ള ഒരു ഗുരുവിൻ്റെ അടുക്കലെത്തി. പക്ഷേ, അദ്ദേഹം പറഞ്ഞു: "100 നാണയം തന്നാൽ മാത്രമേ നിന്നെ ഇവിടെ ശിഷ്യനായി സ്വീകരിക്കാൻ പറ്റൂ!" അവൻ നിരാശനായി തിരികെ വീട്ടിലെത്തി. കയ്യിലെ ഉളികൊണ്ട് അനേകം കല്ലുകളിലും തടികളിലും കൊത്തുപണികൾ പരിശീലിച്ചത് വെറുതെ ആയിരിക്കുന്നു. ഈ രാജ്യത്ത് സാധുക്കൾക്ക് പഠിക്കാൻ പറ്റില്ലെന്ന് എല്ലാവരും അഭിപ്രായപ്പെട്ടപ്പോൾ അയൽരാജ്യമായ കോസലപുരത്തേക്ക് പോകാൻ വീട്ടുകാർ ശങ്കുവിനെ അനുവദിച്ചു. ഏറെ അകലെയുള്ള അവിടേക്ക് നടന്നു പോകുന്ന ചില പ്രദേശങ്ങൾ കാട്ടിലൂടെയായിരുന്നു. കുറെ ദൂരം നടന്നപ്പോൾ ശങ്കുവിന് വല്ലാത്ത നിരാശയും തള...

(1251) ചേർച്ചയില്ലാത്ത കൂട്ട്!

  ഒരിക്കൽ, സിൽബാരിപുരം കാട്ടിലൂടെ ഒരു ആമ പതിയെ നടന്നു നീങ്ങുന്ന സമയം. ഒറ്റയ്ക്കു നടക്കുന്നതിനിടയിൽ വല്ലാത്ത മുഷിപ്പ് അവനു തോന്നിയതിനാൽ ഒരു കൂട്ടിന് ആരെയെങ്കിലും വേണമെന്ന് തോന്നി. അപ്പോൾ അതുവഴി ഒരു കലമാൻ വന്നു. ആ കലമാൻ അവൻ്റെ സങ്കേതത്തിലെ കൂട്ടുകാരുമായി പിണങ്ങി വന്നവനായിരുന്നു. അതിനാൽ ആമയുമായി ചങ്ങാത്തം കൂടി. എന്നാൽ, ഇതെല്ലാം കണ്ട് മരത്തിലിരുന്ന കാക്ക ഉപദേശിച്ചു: "വേഗം ഇല്ലാത്ത ആമയും വേഗം കൂടിയ കലമാനും ഒരിക്കലും ചേർന്നു പോകില്ല" പക്ഷേ, അവർ അതിനെ ചിരിച്ചുതള്ളി. സമയം വൈകുന്നേരം ആയപ്പോൾ, ഒരു കടുവ അതിലെ വന്നു. കലമാൻ ഒരു നിമിഷം ശങ്കിച്ചു നിന്നു. കാരണം, ചങ്ങാതിയെ ആപത്തിൽ തനിച്ചാക്കി പോകണമോ എന്നുള്ള ആശങ്കയായിരുന്നു അത്. പക്ഷേ, ആ നിമിഷത്തിൽ കടുവ കലമാനിനെ ചാടി പിടിച്ചു! ആമയാകട്ടെ, സ്വന്തം രക്ഷയ്ക്കായി കയ്യും കാലും തലയുമെല്ലാം കട്ടിയുള്ള തോടിനുള്ളിലാക്കി. മാനിൻ്റെ കരച്ചിൽ കേട്ട് കാക്ക പറന്നു വന്ന് രംഗം നിരീക്ഷിച്ചു. കടുവ മാനിനെ കടിച്ചു വലിച്ച് ഗുഹയിലേക്കു കൊണ്ടുപോയി. അന്നേരം, കാക്ക ആമയെ ശകാരിച്ചു: "നിൻ്റെ ചങ്ങാത്തം കാരണം ആ മാനിൻ്റെ ജീവൻ പോയതു നീ കണ്ടില്ലേ?" ഉടൻ, ആമ പറഞ്ഞു: ...

(1250) സഞ്ചിയിലെ നിധി!

  സിൽബാരിപുരത്തെ ഒരു വലിയ തറവാട്ടിലെ കഥ. ശങ്കുണ്ണിയുടെ തറവാട്ടിൽ നല്ല സ്വത്ത് പാരമ്പര്യമായി ഉള്ളതാണ്. മക്കൾ 3 ആൺകുട്ടികളായിരുന്നു. അവർ വലുതായപ്പോൾ മൂന്നു പേർക്കും ചൂതുകളിയിൽ താല്പര്യം വന്നുതുടങ്ങി. ക്രമേണ ആ ദുശ്ശീലം കൂടി വന്നപ്പോൾ തറവാട്ടിലെ സമ്പത്തെല്ലാം ക്ഷയിച്ചു തുടങ്ങി. ഇതെല്ലാം കണ്ടുകേട്ട് ശങ്കുണ്ണിയുടെ ആരോഗ്യവും ക്ഷയിച്ചു തുടങ്ങിയിരുന്നു. തറവാട്ടിലെ സമ്പത്തെല്ലാം പോയി. മക്കൾ കൃഷിയൊന്നും ചെയ്യാത്തതിനാൽ പറമ്പുകൾ കാടുകയറി തുടങ്ങി. അയാൾക്ക് മക്കളുടെ ഈ അവസ്ഥ ആലോചിച്ച് യാതൊരു സമാധാനവുമില്ലായിരുന്നു. ഒരു ദിവസം, ശങ്കുണ്ണി മക്കളെ കട്ടിലിൻ്റെ അടുക്കലേക്ക് വിളിച്ച് ഇപ്രകാരം പറഞ്ഞു: "ഞാൻ എൻ്റെ ചങ്ങാതിക്ക് ഒരിക്കൽ കടമായി 100 സ്വർണ്ണ നാണയം കൊടുത്തിരുന്നു. എന്നാൽ, അവൻ അതുമായി നാടുവിട്ടു പോയി. എങ്കിലും കോസലപുരത്ത് വ്യാപാരത്തിൽ ഏർപ്പെട്ട് അവൻ വലിയ വ്യാപാരിയായി മാറി. പിന്നീട് പ്രഭുവായി. ഇപ്പോൾ, ന്യായാധിപനാണ്. എന്നാൽ, അയാൾ കുറ്റബോധം തോന്നി നിങ്ങൾ മൂന്നു മക്കൾക്കായി മൂന്ന് സഞ്ചി നിറയെ സ്വർണ്ണ നാണയങ്ങളുമായി വരുന്നുണ്ട്" ഇതു പറഞ്ഞതിനു ശേഷം, ശങ്കുണ്ണി അന്ത്യശ്വാസം വലിച്ചു! ശങ്കുണ്ണി പറഞ്ഞതു പ...

(1249) രാജാവ് ജോലിക്കു പോയ കഥ!

  പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് പ്രതാപൻ എന്ന രാജാവായിരുന്നു. കൊട്ടാരത്തിലെ ഭൃത്യന്മാർക്ക് വെള്ളിനാണയങ്ങൾ കൂലിയായി കൊടുക്കാൻ അദ്ദേഹത്തിന് വല്ലാത്ത മടിയായിരുന്നു. അതിനായി അദ്ദേഹം ഒരു മാസത്തെ ശമ്പളം ഒന്നര മാസം കഴിയുമ്പോൾ മാത്രമാണു നൽകുന്നത്. ഒരു ദിവസം, കൊട്ടാരത്തിലെ ഭൃത്യന്മാർക്ക് ശമ്പളം കൊടുക്കുന്ന ദിവസമായി. പക്ഷേ, രാജാവ് ഭൃത്യന്മാരോടു പറഞ്ഞു: "നിങ്ങളുടെ പണികൾ ശരിയായ രീതിയിൽ അല്ല ഇപ്പോൾ നടക്കുന്നത്. കൊട്ടാര മുറികളിൽ എവിടെ നോക്കിയാലും വൃത്തിക്കുറവ് കാണാം. അതിനാൽ ഈ മാസം ശമ്പളമായി 50 നാണയം മാത്രമേ ഉണ്ടാകൂ" രാജാവിൻ്റെ കല്പന വിഷമത്തോടെ കേട്ടു നിൽക്കാനേ അവർക്കു കഴിഞ്ഞുള്ളൂ. എന്നാൽ, ആ സമയത്താണ് ദൂരെ ദിക്കിലുള്ള സന്യാസി കൊട്ടാരം സന്ദർശിച്ചത്. രാജാവിൻ്റെ ഈ പ്രവൃത്തി സന്യാസിക്ക് ഇഷ്‌ടപ്പെട്ടില്ല. അദ്ദേഹം രാജാവിനോടു പറഞ്ഞു: "അവരുടെ കുടുംബങ്ങൾ ഇവിടുത്തെ പണിക്കൂലി കാരണമാണ് കഴിയുന്നത്. ജോലിയുടെ മഹത്ത്വം രാജാവിന് അറിയില്ല" രാജാവ് യാതൊരു പ്രശ്‌നവുമില്ലെന്ന മട്ടിൽ നിന്നപ്പോൾ സന്യാസി പറഞ്ഞു: "രാജാവ് ജോലി ചെയ്ത് പണിക്കൂലി വാങ്ങാനായി നിൽക്കാത്തതിനാൽ ഞാൻ പറഞ്ഞതു മനസ്സിലാകി...

(1248) കുറുക്കൻ്റെ ശൈലി!

  സിൽബാരിപുരം കാട്ടിലെ ഒരു കഥ. രാജാവായ സിംഹത്തിന് ഒരിക്കൽ കുറുക്കനെ സഹായിയായി കിട്ടി. അന്നു മുതൽ, കുറുക്കൻ ഓരോ മൃഗങ്ങളുടെ സങ്കേതവും, വരുന്ന വഴിയും വ്യക്തമായി മനസ്സിലാക്കി സിംഹത്തിന് ഇരയെ പിടിക്കാൻ വഴിയൊരുക്കി. അതേസമയം, കുറുക്കൻ സൗമ്യനായി മറ്റു മൃഗങ്ങളുടെ മുന്നിൽ അഭിനയിച്ചതിനാൽ മൃഗങ്ങളെ ചതിക്കുന്നത് കുറുക്കനെന്ന് അവർക്കു മനസ്സിലായില്ല. കുറുക്കൻ മാനുകളുടെ താവളം നോക്കി നടക്കുന്നതിനിടയിൽ, കുറച്ച് വേട്ടക്കാർ വലിയ ഒരു കിടങ്ങ് ഉണ്ടാക്കുന്നതു കണ്ടു. സർക്കസ് പരിശീലനത്തുള്ള മൃഗങ്ങളെ പിടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ കണ്ണിൽ പെടാതെ കുറുക്കൻ തിരികെ നടന്നു. അവൻ പിറുപിറുത്തു: "കാട്ടിലെ മൃഗങ്ങൾക്ക് ഞാൻ വളരെ മാന്യനാണ്. അവറ്റകളെ ഒറ്റിക്കൊടുക്കുന്നത് ഞാൻ ആണെന്ന് ആർക്കും അറിയില്ല. അതിനാൽ, ഈ സിംഹത്തെ വേട്ടക്കാർ കൊണ്ടുപോയാൽ പിന്നെ എനിക്കു രാജാവാകാൻ പറ്റിയേക്കും" അവൻ സിംഹത്തോടു പറഞ്ഞു: "രാജാവേ, മാനുകളുടെ പുതിയ സങ്കേതം ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്. നമുക്ക് നാളെ രാവിലെ അങ്ങോട്ടു പോകാം" അടുത്ത ദിവസം രാവിലെ സിംഹം മുന്നിലായി നടന്നു. കുറുക്കൻ പിറകെയും. പെട്ടെന്ന്, ചതിക്കുഴിയിൽ സിംഹം പതിച്...

(1247) കുമാരൻ്റെ ഭക്തി!

  പണ്ട്, സിൽബാരിപുരം ദേശത്ത് ഒരു ഭക്തൻ ജീവിച്ചിരുന്നു. ഭക്തിയോഗത്തെ വളരെ കൂടുതലായി ആശ്രയിച്ചിരുന്ന അയാളുടെ പേര് കുമാരൻ എന്നായിരുന്നു. കുമാരൻ തൻ്റെ കുടുംബത്തിൻ്റെ യാതൊരു ആവശ്യങ്ങളിലും ശ്രദ്ധിക്കാത്തതിനാൽ ഭാര്യയായിരുന്നു വീട്ടുകാര്യങ്ങൾ നോക്കിയിരുന്നത്.  അതിനായി ആ സ്‌ത്രീ അയലത്തെ വലിയ തറവാട്ടിൽ അടുക്കള ജോലികൾക്കു പോയിട്ടാണ് കുടുംബം പുലർത്തിയത്. അതേസമയം, കുമാരൻ ഏതെങ്കിലും തീർഥാടനത്തിലും ആശ്രമ പരിസരത്തും പ്രാർഥനകളിലും നടന്നിട്ട് ഇടയ്ക്കു മാത്രം പണികൾക്കു പോകും. ചില രോഗശല്യങ്ങളുള്ള ഭാര്യ മിക്കവാറും കുമാരനോടു വഴക്കു കൂടുകയും ചെയ്യുന്നത് പതിവായിരുന്നു. എന്നാലോ? കുമാരൻ ചില ഭക്തിചിന്തകൾ അവളോടു വിളമ്പുകയും ചെയ്യും. ഒരു ദിവസം, കുമാരൻ പ്രശസ്തമായ ഒരു ദേവീക്ഷേത്രത്തിലേക്കു നടക്കുകയായിരുന്നു. ക്ഷേത്രത്തിന് ഏറെ സ്ഥലം സ്വന്തമായുണ്ട്. അവൻ ആ പ്രദേശത്ത് എത്തി. അന്നേരം, ഒരു മരത്തിലെ പൊത്തിൽ നിന്നും കുറച്ചു കിളിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് അവൻ അവിടെ നിന്ന് അതു ശ്രദ്ധിച്ചു. പക്ഷേ, അങ്ങോട്ട് പറന്നു വന്നത് വലിയ വേറെ ഏതോ പക്ഷിയായിരുന്നു. ഈ കുഞ്ഞുങ്ങളെ തിന്നാൻ വന്ന വലിയ പക്ഷിയെ നോക്കിയപ്പോൾ അതിൻ്റെ വല...