Posts

Showing posts from June, 2024

(944) ഏറ്റവും മൂല്യം?

  സിൽബാരിപുരംദേശത്തിലെ പ്രശസ്തമായ ആശ്രമത്തിന് അളവറ്റ സമ്പത്തുണ്ടായിരുന്നു. കുതിരകൾ, കഴുതകൾ, വാഴക്കുലകൾ, പച്ചക്കറികൾ, പുരാവസ്തു ശേഖരം, സ്വർണ്ണവും വെള്ളിയും ചേർന്ന പാത്രങ്ങൾ... അങ്ങനെ വൻ ശേഖരമുണ്ടായിരുന്നു. പത്തു ശിഷ്യന്മാർ പഠനം പൂർത്തിയായി വീട്ടിലേക്കു മടങ്ങാൻ സമയമായി. അന്നേരം, ശിഷ്യന്മാരുടെ കഴിവും പ്രായോഗിക ബുദ്ധിയും എത്രയുണ്ടെന്ന് നോക്കാനായി ഗുരു അവരെ അരികിലേക്കു വിളിച്ചു. "ഇതൊരു തമാശക്കളിയാണ്. എങ്കിലും നിങ്ങളിൽ ആരാണു കേമൻ എന്നറിയാൻ ഒരു കൗതുകം തോന്നുന്നു. ഈ ആശ്രമത്തിലെ എന്തിലാണോ നിങ്ങൾ തൊടുന്നത് അതെല്ലാം നിങ്ങൾക്കു സ്വന്തമായിരിക്കും എന്നു സങ്കൽപ്പിക്കുക. അന്നേരം, ഇവിടെ ആരാണ് ഏറ്റവും സമ്പന്നൻ എന്നറിയാമല്ലോ" കളി ആരംഭിച്ചു. ഒന്നാമൻ സ്വർണ്ണത്തളിക തൊട്ടു. രണ്ടാമൻ വെള്ളി, മൂന്നാമൻ വിലയേറിയ മോതിരങ്ങൾ, നാലാമൻ ധാന്യപ്പുര, അഞ്ചാമൻ പഴയ വാൾ, ആറാമൻ കുതിരകൾ, ഏഴാമൻ കഴുതകൾ, എട്ടാമൻ പച്ചക്കറികൾ, ഒൻപതാമൻ വീട് എന്നിങ്ങനെ തൊട്ടു സ്വന്തമാക്കി. അതേസമയം, പത്താമൻ ഗുരുവിനെ കെട്ടിപ്പിടിച്ചു! ഗുരു പ്രഖ്യാപിച്ചു - " എന്നെ തൊട്ടതിലൂടെ ഈ ആശ്രമവും സകല സമ്പത്തുക്കളും സ്വന്തമാകുമെന്ന് ഇവൻ ബുദ്ധി കണ്ടു!

(943) വഴികൾ തിരിച്ചറിയണം!

  ഒരിക്കൽ, കോസലപുരത്തു നിന്നും സിൽബാരിപുരത്തെ പ്രശസ്തമായ ആശ്രമം ലക്ഷ്യമാക്കി ഒരു യുവാവ് യാത്രയായി. ചിങ്ങമാസത്തിലെ ആദ്യ തിങ്കളാഴ്ച ദിവസമാണ് അവിടെയുള്ള കളരിയിൽ യുവാക്കളെ ചേർക്കുന്നത്. അന്ന്, ഉച്ചയ്ക്കു മുൻപ് അവിടെ എത്തണം എന്ന വിചാരത്താൽ അവൻ വേഗത്തിൽ നടക്കാൻ തുടങ്ങി. എന്നാൽ, അതിനിടയിൽ ഒരു വലിയ ആൽമരച്ചുവട്ടിൽ എത്തിയപ്പോൾ വഴികൾ രണ്ടായി പിരിയുകയാണ്. അവിടെ ഒരു വൃദ്ധൻ ഇരിപ്പുണ്ടായിരുന്നു. വഴി ഏതെന്ന് അവൻ ചോദിച്ചു മനസ്സിലാക്കി.  പിന്നീട് - "എനിക്ക് ഇന്ന് ഉച്ചയ്ക്കു മുൻപ് അവിടെ എത്താൻ കഴിയുമോ?" അന്നേരം, വൃദ്ധൻ പറഞ്ഞു - "പതിയെ പോയാൽ ഉച്ചയ്ക്കു മുൻപ് അവിടെയെത്താം!" ഉടൻ, വേഗത്തിൽ നടന്നുകൊണ്ട് യുവാവ് പറഞ്ഞു - "പതിയെ നടന്നാൽ ഇന്നെങ്ങും എത്തില്ല. ഈ വൃദ്ധന് സ്ഥിരബുദ്ധി പോയിരിക്കുന്നു!" അവൻ വേഗത്തിൽ നടക്കാൻ തുടങ്ങി. കുറെ ദൂരം കഴിഞ്ഞപ്പോൾ ആ വഴിയെല്ലാം പ്രത്യേക തരം പായൽ കാരണം വല്ലാത്ത വഴുക്കലായിരുന്നു. അവൻ അതു വക വയ്ക്കാതെ നടന്നപ്പോൾ തെന്നിവീണു! കാൽ ഒടിഞ്ഞിരിക്കുന്നു! ഈ വർഷം ഇനി കാൽ ഒടിഞ്ഞവനെ കളരിയിൽ ചേർക്കില്ല! അയാൾ കരഞ്ഞു കൊണ്ട് ഒരു മരക്കമ്പിന്റെ സഹായത്തോടെ എന്തിവലിഞ്ഞ് തിര

(942) വീട്ടമ്മയുടെ തപസ്സ്!

  പണ്ടുകാലത്തെ സിൽബാരിപുരം ഗ്രാമം. അവിടെ വേലു എന്നു പേരുള്ള ഒരാൾ ജീവിച്ചിരുന്നു. അയാൾ ചെറുപ്പം മുതൽക്കുതന്നെ യോഗ അഭ്യസിച്ചു പോന്നു. ഒരു ദിവസം, അയാൾ സർവ്വതും ഉപേക്ഷിച്ച് കാട്ടിലെ ഗുഹയിലേക്കു തപസ്സ് ചെയ്യാനായി പോയി. കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ അയാൾക്ക് അപാരമായ യോഗശക്തി കിട്ടി. അതോടൊപ്പം അഹങ്കാരം മനസ്സിൽ ഉരുണ്ടുകൂടി. തിരികെ നാട്ടിലേക്കു മടങ്ങുന്ന വഴിയിൽ വച്ച് ഒരു മരത്തിൽ ഇരുന്ന കുയിൽ വേലുവിന്റെ തോളിലേക്ക് കാഷ്ഠിച്ചു! ഉടൻ, ദേഷ്യം പൂണ്ട് ഉഗ്ര തപശ്ശക്തിയോടെ ആ പക്ഷിയെ നോക്കിയപ്പോൾ അത് കരിഞ്ഞ് നിലം പതിച്ചു! അയാളുടെ ശക്തി അങ്ങനെ ഉറപ്പാക്കിയപ്പോൾ വീണ്ടും ഗർവ്വ് വർദ്ധിച്ചു. അതിനിടയിൽ വേലുവിന് വിശന്നു. അയാൾ ഒരു വീടിന്റെ മുന്നിലെത്തി പല തവണ വിളിച്ചിട്ടും ആരും വിളി കേട്ടില്ല. അയാൾ തിരികെ നടന്നപ്പോൾ ആ വീടിനകത്തു നിന്നും വീട്ടമ്മ ഇറങ്ങി വന്നു - "ആരാണ്? എന്താ വേണ്ടത്?" ഉടൻ, വേലു കോപം കൊണ്ട് ജ്വലിച്ചു. "ഞാൻ നിന്നെ എത്ര തവണയായി വിളിക്കുന്നു? എന്റെ ശക്തി നിനക്ക് അറിയാമോ? ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്നതു നീ കണ്ടോളൂ" അന്നേരം, വീട്ടമ്മ പറഞ്ഞു - "കുയിലിനെ ചെയ്ത പോലെ എന്റെ അടുത്ത് വേലുവിന്റെ

(941) സന്യാസിയുടെ ത്യാഗം!

സിൽബാരിപുരം ഗ്രാമത്തിൽ മരം വെട്ടുകാരനായിരുന്ന ചീരൻ എന്നു പേരായ മനുഷ്യൻ അസംതൃപ്തമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. അതിനൊരു കാരണമുണ്ടായിരുന്നു - തന്റെ അയൽവാസികൾ പലരും വളരെ അഭിവൃദ്ധി പ്രാപിച്ചിരിക്കുന്നു! തനിക്കു മാത്രം യാതൊരു പുരോഗതിയുമില്ല. അങ്ങനെ, അയാൾ കാടിനുള്ളിലേക്ക് മൂർച്ച കൂട്ടിയ മഴുവുമായി യാത്ര തിരിച്ചു. കാട്ടിൽ എവിടെയോ ചന്ദന മരങ്ങൾ കൂട്ടമായി നിൽക്കുന്നുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വന്യമൃഗങ്ങളെ പേടിച്ച് പോകാതിരുന്നാൽ തനിക്ക് ഒന്നും നേടാനാവില്ല. അയാൾ കാട്ടിലൂടെ അലഞ്ഞുതിരിഞ്ഞ് ഒരു ഗുഹയുടെ മുന്നിലെത്തി. അതിനുള്ളിൽ ഒരു യോഗി ധ്യാനത്തിൽ ഇരിപ്പുണ്ടായിരുന്നു. ചീരൻ അദ്ദേഹത്തോടു ചോദിച്ചു - "ഈ കാട്ടിൽ എവിടെയോ ചന്ദന മരങ്ങൾ നിൽപ്പുണ്ടെന്ന് അറിഞ്ഞു. എവിടെയാണത്?" യോഗി പറഞ്ഞു - "കിഴക്കു ദിക്കിലേക്ക് പോകുക. വലിയ തേക്കു മരം കാണും. അതിനു ശേഷമുള്ള അരുവി കടന്നാൽ വിലപിടിപ്പുള്ള ചന്ദന മരങ്ങൾ കാണാം" ചീരനു സന്തോഷമായി. അന്നേരം അവന് ഒരു സംശയം തോന്നി. "ഗുരുവിന് കൃത്യമായി അറിയാമെങ്കിൽ ചന്ദന മരങ്ങൾ പലപ്പോഴായി മുറിച്ചു വിൽക്കാമല്ലോ. ഇവിടെ ഇരുന്നിട്ട് എന്തു കിട്ടാനാണ്?" അദ്ദേഹം

(940) സ്വർണ്ണവും നീതിയും

  ഒരു ദിവസം - അക്ബർ ചക്രവർത്തി കൊട്ടാര വരാന്തയിലൂടെ ഉലാത്തിയപ്പോൾ ഒരു ചിന്ത കടന്നുവന്നു. ഒരു ചോദ്യമായിരുന്നു അത്. ഈ ചോദ്യം ചോദിച്ചാൽ ബീർബൽ ആശയക്കുഴപ്പത്തിലാകും! അദ്ദേഹം ഊറിച്ചിരിച്ചു. ബീർബൽ മുന്നിലെത്തിയപ്പോൾ രാജാവ് ചോദിച്ചു - "ബീർബൽ, ഒരേ സമയം നീതിയും സ്വർണ്ണവും താങ്കൾക്കു മുന്നിൽ വന്നാൽ ഏതായിരിക്കും തിരഞ്ഞെടുക്കുക?" ഉടൻ, തെല്ലും ആശങ്കയില്ലാതെ ബീർബൽ പറഞ്ഞു - "തീർച്ചയായും സ്വർണ്ണം തിരഞ്ഞെടുക്കും!" രാജാവ് അത്ഭുതപ്പെട്ടു - "ന്യായമായ ശമ്പളവും സമ്പത്തും ഉള്ള താങ്കൾക്ക് സ്വർണ്ണത്തോട് ഇത്ര ആർത്തിയോ?" ബീർബൽ പുഞ്ചിരിച്ചു - "പ്രഭോ, അങ്ങയുടെ ഭരണത്തിൻ കീഴിൽ നീതി സൗജന്യമായി പ്രജകൾക്ക് കിട്ടുന്നുണ്ട്. എന്നാൽ, സ്വർണ്ണം അങ്ങനെ കിട്ടുന്നില്ല!" രാജാവിന് ബീർബലിന്റെ മറുപടി ഏറെ ഇഷ്ടമായി. Written by Binoy Thomas, Malayalam eBooks - 940-Birbal stories - 22, PDF - https://drive.google.com/file/d/1Hqo1DOsjEBspMuHRWnURSkUOAJrlqVxJ/view?usp=drivesdk

(939) ഒന്നാമത്തെ വിഡ്ഢി

  ഒരു ദിവസം - അക്ബർ ചക്രവർത്തി ചില ആലോചനകളിൽ മുഴുകിയ സമയം. അന്നേരം, ഒരു പുതിയ ചിന്ത അദ്ദേഹത്തിനു തോന്നി. കൊട്ടാര സദസ്സിൽ എപ്പോഴും ബുദ്ധിമാൻമാരുടെ മൽസരമാണു നടക്കുന്നത്. തന്റെ രാജ്യത്ത് വിഢികൾ ആരും ഇല്ലാത്ത പോലാണു കാര്യങ്ങൾ പോകുന്നത്. ബുദ്ധി മത്സരമല്ലാതെ വിഢികൾക്കും ഒരു മൽസരം വേണം. അതിനായി ബീർബലിനെ വിളിച്ചു. "ബീർബൽ, ഈ രാജ്യത്തെ ഏറ്റവും വലിയ പത്ത് വിഡ്ഢികളെ താങ്കൾക്കു കണ്ടു പിടിക്കാൻ പറ്റുമോ?" ബീർബൽ മറുപടിയായി പറഞ്ഞു - "പ്രഭോ, എനിക്ക് പത്തു ദിവസത്തെ സമയം നൽകിയാൽ ഞാൻ ശ്രമിക്കാം" രാജാവ് അനുവദിച്ചു. അടുത്ത ദിവസം, ബീർബൽ വഴിയിലൂടെ നടക്കാൻ ഇറങ്ങി. അന്നേരം, വിചിത്രമായ കാഴ്ച കാണാൻ ഇടയായി. ഒരു കഴുതപ്പുറത്ത് കയറിയിരുന്ന് ഒരാൾ വരുന്നത് ബീർബൽ കണ്ടു. കഴുത വേച്ചുവേച്ച് ക്ഷീണിതനായിരുന്നു. എന്നാൽ, കഴുതപ്പുറത്ത് ഇരുന്ന മനുഷ്യന്റെ തലയിൽ വലിയൊരു ചുമടുണ്ടായിരുന്നു! ബീർബൽ അത്ഭുതത്തോടെ ചോദിച്ചു - "താങ്കൾ എന്തിനാണ് ചുമട് തലയിൽ വച്ചിരിക്കുന്നത്? അതു കഴുതപ്പുറത്ത് വയ്ക്കാൻ വയ്യേ?" ഉടൻ, അയാൾ പറഞ്ഞു - "താങ്കൾ എന്തൊരു വിഢിയാണ്. കഴുത ക്ഷീണിച്ചു നടക്കാൻ വയ്യാതിരിക്കുന്നത് താൻ കണ്ടില്

(938) ബീഗത്തിന്റെ തോൽവി

  അക്ബർ ചക്രവർത്തിയുടെ മന്ത്രിമാരുടെ ഗണത്തിലേക്ക് ബീർബൽ തെരഞ്ഞെടുക്കപ്പെട്ടു. അതിൽ പലർക്കും അമർഷമുണ്ടായിരുന്നു. അക്കൂട്ടത്തിൽ, ഏറ്റവും ദേഷ്യപ്പെട്ടത് അക്ബർ ചക്രവർത്തിയുടെ ഭാര്യ ബീഗമായിരുന്നു. കാരണം, ബീഗത്തിന്റെ സഹോദരനായ  ഹുസൈൻ ഖാനെ മന്ത്രിയാക്കാനായി അവർ ഉറപ്പിച്ചിരുന്നു. അക്കാര്യം രാജാവിനും അറിയാമായിരുന്നു. അവർ രണ്ടു പേരും കൂടി ആലോചിച്ചപ്പോൾ ഒരു കുബുദ്ധി രാജാവിന്റെ തലയിൽ ഉദിച്ചു. അത് ഇപ്രകാരമായിരുന്നു - സാധാരണ അക്ബർ-ബീർബൽ സൗഹൃദ സംഭാഷണത്തിന് ഇടയിൽ തങ്ങൾ പിണക്കത്തിലാണെന്ന് രാജാവ് പറയുന്നു. പിണക്കം മാറ്റാനായി ബീർബൽ ബീഗത്തെ വിളിക്കും. പക്ഷേ, ബീഗം മന:പൂർവ്വമായി അവിടെ വരാതിരിക്കണം. അന്നേരം, രാജകല്പന നിറവേറ്റാൻ പറ്റാത്ത ബീർബലിനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റണം! അവരുടെ പദ്ധതി അനുസരിച്ച് രാജാവും റാണിയും വഴക്ക് അഭിനയിച്ചു. സാധാരണയായി അവരുടെ പിണക്കം മാറ്റുന്നത് ബീർബൽ ആയിരുന്നല്ലോ. പതിവു പോലെ റാണിയെ വിളിക്കാൻ ബീർബൽ ചെന്നു. പക്ഷേ, ബീഗം വല്ലാതെ ദേഷ്യപ്പെട്ട് അന്തപ്പുരത്തിന്റെ വാതിൽ അടച്ചു. ഉടൻ, ബീർബലിന്റെ അടുക്കലേക്ക് ഒരു ദൂതൻ പാഞ്ഞു വന്നു. അവൻ രഹസ്യമായി ചില വിവരങ്ങൾ പറഞ്ഞു. റാണി അതു കേൾക്കാനായി അക

(937) ഗുജറാത്തി

  ഒരിക്കൽ, അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് ഒരു പരദേശി കടന്നുവന്നു. അനേകം ലോക ഭാഷകൾ ഒരേ സമയം കൈകാര്യം ചെയ്യാൻ കഴിയുന്ന ആളായിരുന്നു അയാൾ. കൊട്ടാര സദസ്സിനു മുന്നിൽ അറബി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, സംസ്കൃതം, പേർഷ്യൻ എന്നിങ്ങനെ പലതിലും സംസാരിച്ച് അയാൾ തിളങ്ങി. ഇതിനിടയിൽ രാജാവ് സദസ്യരോടു ചോദിച്ചു- "ഈ പണ്ഡിതന്റെ സംസാരം  കേട്ടിട്ട് ജന്മദേശം എവിടെയെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ?" അനേകം ഭാഷകൾ പറഞ്ഞതു കേട്ട് അമ്പരന്ന് ഇരുന്ന കൊട്ടാരവാസികൾ ഒന്നും മിണ്ടാതെ തല കുനിച്ചു. അതിനു ശേഷം, ബീർബലിനോടു രാജാവ് ചോദിച്ചു. ബീർബൽ പറഞ്ഞു - "രാജാവേ നാളെ രാവിലെ ഞാൻ ഉത്തരം തരാം" അതിനു ശേഷം, ബീർബൽ ഒരു സേവകനെ ചില കാര്യങ്ങൾ ഏൽപ്പിച്ചു. അതിരാവിലെ, പണ്ഡിതൻ ഉറങ്ങിക്കിടന്ന കട്ടിലിനു സമീപം സേവകൻ എത്തി. എന്നിട്ട്, പെട്ടെന്ന് തണുത്ത വെള്ളം പണ്ഡിതന്റെ മേൽ ഒഴിച്ചിട്ട് അയാൾ ഒളിച്ചു. അന്നേരം, ഞെട്ടി ഉണർന്ന പണ്ഡിതൻ ദേഷ്യപ്പെട്ടു - "ഇതെവിടെ നിന്നാണ് തണുത്ത വെള്ളം വീണത്? എന്റെ സ്വപ്നമാണോ ഇത്?" ഈ പറഞ്ഞത് ഗുജറാത്തി ഭാഷയിലായിരുന്നു. അടുത്ത രാജസദസ്സിൽ ബീർബൽ, പണ്ഡിതനൊരു ഗുജറാത്തിയെന്ന് പറഞ്ഞു. സത്യ