Posts

Showing posts from March, 2024

(921) ഭാഗ്യനിർഭാഗ്യങ്ങൾ?

ബുദ്ധമതത്തിന്റെ ചൈനീസ് മാതൃകയാണ് സെൻബുദ്ധമതം. ജപ്പാനിലും അത് പ്രശസ്തിയാർജ്ജിച്ചു. സെൻ എന്ന വാക്ക് ജാപ്പനീസ് ഭാഷയിലെ ധ്യാനം എന്ന അർത്ഥമാണ്. സെൻ കഥകളും സെൻ ഗുരുക്കന്മാരും ഏറെ പ്രശസ്തി പിടിച്ചുപറ്റി. ഇനി ഒരു സെൻ ബുദ്ധ കഥ പറയാം - ഒരിക്കൽ ഒരു കർഷകൻ തന്റെ കൃഷിയിടത്തിൽ പണി ചെയ്യുകയായിരുന്നു. അതിനിടയിൽ മറ്റൊരു കുതിരയെ അടുത്ത പറമ്പിൽ കണ്ടപ്പോൾ കർഷകന്റെ കുതിര അതിന്റെ കൂടെ കടന്നു കളഞ്ഞു. ഈ കാര്യം കേട്ടിട്ട് അയൽവാസി പറഞ്ഞു - "കാലക്കേട്. ആ കുതിരയെ നഷ്ടപ്പെട്ടു" കർഷകൻ ഒന്നും മിണ്ടിയില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കർഷകന്റെ കുതിര തിരികെ വന്നു. പക്ഷേ, അതോടൊപ്പം മൂന്നു വലിയ കുതിരകളും ഉണ്ടായിരുന്നു. അന്നേരം, അയൽവാസി പറഞ്ഞു - "ഈ കർഷകന്റെ ഒരു ഭാഗ്യം നോക്കുക.. ഒന്നിനു പകരം മൂന്നു കുതിരകൾ!" അതിനും കർഷകൻ മൗനം പാലിച്ചു. പുതിയ കുതിരകളെ കണ്ടപ്പോൾ കർഷകന്റെ ഏക മകന് വലിയ ആശ്ചര്യമായി. അവൻ അപ്പനോടു നിർബന്ധിച്ച് പുതിയ കുതിരപ്പുറത്ത് സവാരി ചെയ്യാനുള്ള അനുവാദം കിട്ടി. പക്ഷേ, അനുസരണമില്ലാത്ത കുതിര വെകിളി പിടിച്ച് അവനെ കുലുക്കി താഴെയിട്ടു. കാൽ ഒടിഞ്ഞു കിടന്നപ്പോൾ പിന്നെയും അയൽവാസി അവിടെയെത്തി കർഷകനോടു

(920) നായുടെ കടപ്പാട്!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് മനോഹരൻ എന്നു പേരായ ഒരാൾ ജീവിച്ചിരുന്നു. അയാൾക്ക് കുറെ ആടുകൾ സ്വന്തമായുണ്ട്. അതിനെ തീറ്റിക്കാനായി കാടു പിടിച്ചു കിടക്കുന്ന സ്ഥലത്തേക്ക് എന്നും രാവിലെ പോകും. അതിനു ശേഷം ഏതെങ്കിലും മരച്ചുവട്ടിൽ കിടന്ന് അയാൾ ഉറങ്ങും. ഉച്ചയ്ക്കു മുൻപ് ആട്ടിൻപറ്റവുമായി തിരികെ മടങ്ങും. എന്നാൽ, ചില ദിവസങ്ങളിൽ ഒരു പ്രശ്നം നേരിടാറുണ്ട്. മനോഹരൻ ഉറങ്ങുന്ന സമയത്ത് അനുസരണക്കേടുള്ള ഏതെങ്കിലും ആട് വഴിതെറ്റി മേഞ്ഞു നടക്കും. പിന്നെ അതിന്റെ പിറകേ പോയി കണ്ടുപിടിക്കുന്നത് കുറെ സമയം കളയുന്ന കാര്യമാണ്. അതിനൊരു പരിഹാരമായി അയാൾ ഒരു നാടൻ നായ്ക്കുട്ടിയെ ചന്തയിൽ നിന്നും വാങ്ങി. പിന്നീടുള്ള കാലം, ആ നായ ആടുകൾ ചിതറി നടക്കാതെ അവനെ സഹായിച്ചു. കുറെ വർഷങ്ങൾ ഈ വിധത്തിൽ കടന്നുപോയി. ക്രമേണ നായയുടെ കഴിവും കരുത്തും കാലം ചോർത്തിയെടുത്തു. ജോലി നന്നായി ചെയ്യുന്നില്ലെന്ന് തോന്നിയപ്പോൾ അയാൾക്ക് അതിനെ എവിടെയെങ്കിലും ഉപക്ഷിക്കണമെന്നു തോന്നി. ഒരു ദിവസം, അവശനായ നായയുമായി അയാൾ കാട്ടിലേക്കു നടന്നു. കുറെ അകലെ എത്തിയപ്പോൾ ഒരു മരത്തിന്റെ ചുവട്ടിൽ കയർ കടിച്ചു മുറിക്കാൻ പറ്റാത്ത രീതിയിൽ നായയെ കെട്ടിയിട്ടു. എന്നിട്ട് അയാൾ കാ

(919) സംഖ്യകൾ തോൽക്കുന്നിടം

  അവർ പത്തു പേരുണ്ടായിരുന്നു. പൂജ്യം, ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത് എന്നായിരുന്നു അവരുടെ പേരുകൾ. ഒരിക്കൽ, ഒരു വാക്കു തർക്കം ഉണ്ടായപ്പോൾ പതിവു പോലെ ഒൻപത് അഹങ്കാരത്തോടെ എട്ടിനെ തല്ലി. പക്ഷേ, എട്ടിന് തിരിച്ചടിക്കാനുള്ള ശക്തി ഇല്ലാത്തതിനാൽ അവന്റെ കലിപ്പ് ഏഴിനോടു തീർത്തു. അന്നേരം ഏഴ് ഓർത്തു - "ഞാൻ ഒരു തെറ്റും ചെയ്യാതെ വെറുതെ അടി വാങ്ങി. എട്ടിനെ തിരികെ ഒന്നും ചെയ്യാനും പറ്റില്ല. എങ്കിൽ തൊട്ടടുത്ത ആറിനെ തല്ലാം" ആറ് അതു പോലെ അഞ്ചിനെ തല്ലി, അഞ്ച് നാലിനെയും. നാല് മൂന്നിനെ. മൂന്ന് രണ്ടിനെ. രണ്ട് ഒന്നിനെയും തല്ലി. പക്ഷേ, ഒന്ന് പൂജ്യത്തിനെ തല്ലുന്നതിനു മുൻപ് ആലോചിച്ചു - "ഇതൊരു സ്ഥിരം പരിപാടിയാണ്. ഇത് അവസാനിപ്പിച്ചേ മതിയാകൂ" ഒന്ന് പൂജ്യത്തിനെ തല്ലുന്നതിനു പകരം അവനെ ചേർത്തു പിടിച്ചു. പെട്ടെന്ന്, മറ്റുള്ള എട്ടു പേരും ഞെട്ടി! കാരണം അവർ ഒന്നിച്ചപ്പോൾ 10 ആയിരിക്കുന്നു! ഉടൻ, അവർ തിരിച്ചടി തുടങ്ങി. അവർ രണ്ടിനെ അടിച്ചു. പിന്നെ മുന്നോട്ടു നീങ്ങി മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത് എന്നിവരെയും തല്ലി. അതിൽ പിന്നെ ഒൻപതിന് ദേഷ്യം വന്നാൽ സ്വയം കടിച്ചമർത്തുന്

(918) ആത്മശോധന!

  ബിജേഷ് കോളേജിൽ ബിരുദത്തിനു പഠിക്കുന്ന സമയം. അടുത്ത ക്ലാസ്സിലെ രസതന്ത്ര വിദ്യാർഥിയായിരുന്നു മനു. ബിരുദം കിട്ടിയ പാടേ മനു കേരളത്തിനു പുറത്തുചാടി. പൊങ്ങിയത് ബാംഗ്ലൂരിലെ ഒരു സാധാരണ കമ്പനിയിൽ.  ഒരു ദിവസം, അവിടെയുള്ള ജോലി സ്ഥലത്തേക്കു കൈനറ്റിക് ഹോണ്ടയിൽ പോകുന്ന സമയത്ത് മനുവിന്റെ സ്കൂട്ടറിനു പിറകിൽ ഒരു ഓട്ടോ ഉരസി. അതിനൊപ്പം കയ്യും റോഡിൽ ഉരസി. പിന്നെ, ആശുപത്രിയിൽ ചെന്ന് മുറിവ് കെട്ടിയ മലയാളി നഴ്സിന്റെ മനസ്സുമായി ഉരസി പ്രണയത്തീ പടർന്നു പിടിച്ചപ്പോൾ വിവാഹവും കഴിഞ്ഞു. അവൾ മിടുക്കിയായിരുന്നു. ഗൾഫിലെ MOH പരീക്ഷ പാസായി ജോലിക്കു കയറിയപ്പോൾ അക്കൂട്ടത്തിൽ മനുവും വിമാനം പിടിച്ചു. ഇപ്പോഴും ബിജേഷിന്റെ facebook സുഹൃത്താണ് മനു. അങ്ങനെയിരിക്കെ, ഒരു ദിവസം ഗൾഫിലുള്ള  മലയാളി അസ്സോസ്സിയേഷൻ പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്താൻ ഒരു കഥ ബിജേഷിന് അയച്ചു. ഓൺലൈൻ പ്രൂഫ്, എഡിറ്റ് ചെയ്യാനായിരുന്നു അത്. പക്ഷേ, ക്ലീഷേ ഐറ്റമായതിനാൽ അവർ അതു തള്ളുമെന്ന് ബിജേഷ് പറഞ്ഞപ്പോൾ അയാൾ നീരസം പ്രകടിപ്പിക്കാൻ തുടങ്ങി. പിന്നെ, ബിജേഷ് വിചാരിച്ചു - "ഞാൻ പറയാനുള്ളതു വഴിപാടു പോലെ പറഞ്ഞു. ഇനിയൊക്കെ അവൻ തീരുമാനിക്കട്ടെ" വേഗത്തിൽ, ബിജേഷ് അ

(917) ബാർബർ ബാലൻ!

  ബിനീഷ് കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളായി മുടി വെട്ടിക്കാനായി പോകുന്നത് ഒരേ ബാർബർ ഷോപ്പിലാണ്. ആ കടയിലെ അയാളുടെ പേര് തൽക്കാലം ബാലൻ എന്നു കൊടുക്കാം. അതിനിടയിലാണ് കോവിഡ് കാലം വന്നത്. അന്നേരം ലോക് ഡൗൺ സമയത്ത് പുറത്തിറങ്ങാൻ പോലും കഴിയാൻ പറ്റാതായി. അന്നേരം ഭാര്യ പറഞ്ഞു - "മുടി ഞാൻ വെട്ടാമോ എന്ന് നോക്കട്ടെ" ബിനീഷിന്റെ തലയിൽ അവൾ കന്നിയങ്കം കുറിച്ചു. ഏതാണ്ട് മുക്കാൽ മണിക്കൂർ കൊണ്ട് ചീപ്പും കത്രികയും പലതരം സർക്കസുകൾ കാട്ടി മുടി വെട്ടിക്കഴിഞ്ഞു. ഉടൻ, കണ്ണാടിയിൽ പോയി നോക്കിയപ്പോൾ - "എടീ.. ഇനി നീ തന്നെ വെട്ടിയാ മതി. സംഗതി സൂപ്പറാ!" പിന്നെ, കോവിഡ് കാലമൊക്കെ കഴിഞ്ഞിട്ടും ഭാര്യതന്നെ മുടി മുറിച്ചു കൊണ്ടിരുന്നു. ഇതിനിടയിൽ ബാർബർബാലന്റെ കടയുടെ മുന്നിലൂടെ കവലയിലേക്കു ബിനീഷ് പോകുമ്പോൾ അയാൾ കാണാത്ത മട്ടിൽ നിൽക്കാൻ തുടങ്ങി. സാധാരണയായി എന്തെങ്കിലും കുശലം അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതാണ്. പിന്നെയും മാസങ്ങൾ മുന്നോട്ടു ചാടിക്കൊണ്ടിരുന്നു. ഒരാഴ്ച മുൻപ് അയാൾ നേരേ എതിരേ നടന്നു വന്നപ്പോൾ മുഖം കടന്നൽകുത്ത് ഏറ്റു വീർത്തതു പോലെ! ബിനീഷ് ഭാര്യയോടു പറഞ്ഞു - "എടീ ഞാൻ കട മാറിപ്പിടിച്ചെന്നായിരിക്കും അയാള

(916) രാജാവിന്റെ പ്രണയം

 വിജയനഗരത്തിലെ കൊട്ടാരത്തിൽ കൃഷ്ണദേവരായർ വല്ലാതെ ആശയക്കുഴപ്പത്തിലായ സമയമായിരുന്നു അത്. അന്നേരം, തെനാലിരാമൻ അവിടെയെത്തി കാര്യങ്ങൾ അന്വേഷിച്ചു. രാജാവ് അടുത്തിടെ പരിചയപ്പെട്ട ഒരു സുന്ദരിയായ യുവതിയെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു. പക്ഷേ, ചില സ്വഭാവ ദൂഷ്യങ്ങൾ ആരൊക്കയോ അവളേക്കുറിച്ച് പറഞ്ഞത് രാജാവിനു വിവരം കിട്ടി. തെനാലിയും അതേ അഭിപ്രായം തന്നെയാണ് രാജാവിനോടു പറഞ്ഞത്. അയാൾ പറഞ്ഞു - "രാജാവേ, അങ്ങയുടെ അളവറ്റ സമ്പത്തും കൊട്ടാരത്തിലെ സുഖ സൗകര്യങ്ങളും അനുഭവിക്കാൻ വേണ്ടി അവൾ മനപ്പൂർവ്വം രാജാവിനെ കുടുക്കിയതാണ് " ഉടൻ രാജാവ് തർക്കിച്ചു - "എങ്കിൽ, തെനാലി അതു തെളിയിച്ചാൽ ഞാൻ ഈ വിവാഹം ഉപേക്ഷിക്കാം" അനന്തരം, തെനാലി അവൾ താമസിക്കുന്ന ഗ്രാമത്തിലെ ഒരു മരച്ചുവട്ടിൽ വേഷം മാറി സന്യാസിയായി. അവൾ അതുവഴി നടന്നു പോയപ്പോൾ ഒരു സ്വർണ്ണ നാണയം കൊടുത്തിട്ട് പറഞ്ഞു - "എനിക്ക് ചന്തയിൽ നിന്നും ഏതാനും പഴങ്ങൾ വാങ്ങിത്തരാമോ?" യാതൊരു വിലയുമില്ലാത്ത പഴങ്ങൾ മേടിക്കാൻ സ്വർണനാണയം തന്ന ഈ സന്യാസി വളരെ ധനികനായിരിക്കും എന്ന് അവൾ ചിന്തിച്ചു. കുറച്ചു ദിവസങ്ങൾ ഇതുപോലെ പഴങ്ങൾ വാങ്ങി കുറെ സ്വർണനാണയങ്ങൾ അവൾ സമ്പാദി

(915) പണ്ഡിതന്റെ തോൽവി

  ഒറീസ്സയിലെ ഒരു പണ്ഡിതൻ വിജയനഗരം കൊട്ടാരത്തിലെത്തി. അദ്ദേഹം വളരെ പ്രശസ്തനായതിനാൽ വാഗ്വാദത്തിന് ആരും മുന്നോട്ടു വന്നില്ല. കൃഷ്ണ ദേവരായർരാജാവിന് നാണക്കേടായി. സാധാരണയായി കൊട്ടാര പണ്ഡിതന്മാർ തോൽക്കുമ്പോൾ അവസാന ആശ്രയമായി രാജാവ് തെനാലിയെ വിളിക്കുന്നതു പതിവാണ്. കാരണം, തെനാലിക്ക് വളഞ്ഞ വഴിയും വികൃതിയും ചതിയും ബുദ്ധിയും യുക്തിയും എല്ലാം കൈവശമുണ്ട്. കാര്യങ്ങൾ കേട്ടപ്പോൾ തെനാലി ശ്രമിച്ചു നോക്കാമെന്ന് രാജാവിനോടു പറഞ്ഞു. അന്നു രാത്രി തികഞ്ഞ പണ്ഡിതന്റെ ഭാവത്തിൽ ചുവന്ന പട്ടുതുണിയിൽ പൊതിഞ്ഞ ഒരു സാധനവുമായി സന്ദർശകനായ പണ്ഡിതന്റെ മുന്നിലൂടെ നടന്നു. അയാൾ തെനാലിയോടു ചോദിച്ചു - "ഇതെന്താണ്?" തെനാലി : "തിലകാഷ്ഠ മഹിഷ ബന്ധനം എന്ന മഹാ ഗ്രന്ഥമാണ്. തർക്കശാസ്ത്രത്തിന്റെ അക്ഷയ ഖനിയാണിത്. താങ്കൾ വായിച്ചുണ്ടാകും എന്നു കരുതുന്നു'' പണ്ഡിതൻ : "അത്... എനിക്കറിയാം" തെനാലി തുടർന്നു - "എങ്കിൽ, നാളെ ഈ ഗ്രന്ഥത്തിന്റെ പണ്ഡിതന്മാരെ താങ്കളുമായി മൽസരിക്കാൻ വിളിക്കാം" പണ്ഡിതൻ പേടിച്ചു പോയി. ഒരു വിറകു വെട്ടുകാരന്റെ വേഷത്തിൽ അയാൾ അന്നു രാത്രിയിൽ കൊട്ടാരത്തിൽ നിന്നും ഒളിച്ചോടി! തിലകാഷ്ഠ മഹിഷ

(914) ഗുസ്തിക്കാരന്റെ ഒളിച്ചോട്ടം

  ദില്ലിയിലെ സുൽത്താന്റെ കീഴിൽ പരിശീലിച്ച് മികച്ച ഗുസ്തിക്കാരനെന്ന് പ്രശസ്തിയുള്ള ഒരു മല്ലൻ ഒരിക്കൽ വിജയനഗരത്തിലും എത്തി. അയാൾ കൃഷ്ണ ദേവരായരുടെ കൊട്ടാരത്തിലെത്തി. കൊട്ടാരത്തിന്റെ കീഴിലെ മിടുക്കരായ മല്ലന്മാരെ എല്ലാം അയാൾ തോൽപ്പിച്ചു. രാജാവിനു നാണക്കേടായി. ഒടുവിൽ, മല്ലനെ ഓടിക്കാനായി തെനാലിയോട് എന്തെങ്കിലും ഉപായം ഉണ്ടോ എന്ന് അഭിപ്രായം ചോദിച്ചു. ശ്രമിച്ചു നോക്കാമെന്നായി തെനാലിരാമൻ. അന്നു രാത്രിയിൽ രഹസ്യമായി മല്ലന്റെ അടുക്കൽ തെനാലി എത്തി ചോദിച്ചു - "സംഖ്യാക്രമത്തിലുള്ള ഗുസ്തി മൽസരം അറിയാമോ?" ഉടൻ, ഗുസ്തിക്കാരൻ പകച്ചു. എങ്കിലും ജാള്യത പുറമേ കാട്ടാതെ അയാൾ പറഞ്ഞു - "എനിക്ക് ഏതു രീതിയിലും ഉള്ള ഗുസ്തികളും അറിയാം" തെനാലി പറഞ്ഞു - "ശരി, എങ്കിൽ നാളത്തെ മൽസരം സംഖ്യാ ക്രമത്തിലുള്ള ഗുസ്തിയായിരിക്കും. കൊട്ടാരത്തിലെ ഇനിയും ഗോദയിൽ ഇറങ്ങാത്ത മല്ലന്മാർ ആ രീതിയിൽ പ്രശസ്തരാണ്" അന്നു രാത്രി ഗുസ്തിക്കാരന് ഉറങ്ങാൻ കഴിഞ്ഞില്ല. പുതിയ രീതി തനിക്ക് പരിചയമില്ലാത്തതിനാൽ വേഗം കുറയാനും തോൽക്കാനും സാധ്യതയുണ്ട്. ഇതുവരെ കിട്ടിയ പൊൻനാണയങ്ങളുമായി വേഷം മാറി സ്ഥലം വിടണം. അങ്ങനെ, പുലർച്ചെ ഒരു വിറകു

(913) പ്രസവിച്ച പാത്രങ്ങൾ!

  ഒരു ഗ്രാമത്തിലെ കുപ്രസിദ്ധനായ രത്നചന്ദ്രൻ എന്നു പേരുള്ള കൊള്ളപ്പലിശ വാങ്ങുന്നവന്റെ വിവരങ്ങൾ തെനാലിരാമന്റെ ചെവിയിലെത്തി. പലരോടും അന്വേഷിച്ചപ്പോൾ അയാൾ കൊടും ചതിയനെന്ന് മനസ്സിലായി. തെനാലി ആ നാട്ടുകാരനായ യോഗയ്യ എന്ന മനുഷ്യനെ ചില കാര്യങ്ങൾ പറഞ്ഞു കൊടുത്ത് രത്നചന്ദ്രന്റെ അടുക്കലേക്കു വിട്ടു. മൂന്നു ചെമ്പുപാത്രങ്ങൾ കടമായി ഒരാഴ്ചത്തേക്കു വാങ്ങി യോഗയ്യ വീട്ടിലേക്കു മടങ്ങി. ഒരാഴ്ച കഴിഞ്ഞ് രത്നചന്ദ്രനു മുന്നിലേക്ക് ആറ് പാത്രങ്ങളാണ് അയാൾ നിരത്തിയത്. യോഗയ്യ പറഞ്ഞു - "ഈ മൂന്നു പാത്രങ്ങൾ പ്രസവിച്ച മൂന്നു കുഞ്ഞുങ്ങളാണ് മറ്റുള്ള മൂന്നു ചെറിയ പാത്രങ്ങൾ" ഉടൻ, രത്നചന്ദ്രൻ വിചാരിച്ചു - ഈ മനുഷ്യന് ചിത്തഭ്രമമുണ്ട്. അത് ഉറപ്പിച്ചു പറഞ്ഞേക്കാം - "ങാ, ശരിയാണ്. ഞാൻ തരുമ്പോൾ ആ മൂന്നു പാത്രങ്ങളും ഗർഭിണിയായിരുന്നു" രത്നചന്ദ്രനു വലിയ സന്തോഷമായി. യോഗയ്യ വീണ്ടും തെനാലിയുടെ പക്കലെത്തി. പിന്നെയും ചില നിർദ്ദേശങ്ങൾ തെനാലി അവനു കൊടുത്തു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും രത്നചന്ദ്രനു മുന്നിൽ യോഗയ്യ എത്തി - "അങ്ങ് എനിക്ക് വലിയ അഞ്ച് സ്വർണ്ണ പാത്രങ്ങൾ നൽകണം. പഴയതു പോലെ ഒരാഴ്ച കഴിഞ്ഞ് തിരികെ തരാം" അന്നേരം

(912) മാംസം കഴിക്കാത്തവൻ!

  ഒരു ദിവസം, തെനാലിയും രാജാവും ഒരു സേവകനും കൂടി ചണ്ഡാല ഗ്രാമം കാണാൻ പോയി. സാധാരണയായി അവിടെയുള്ളവരെ വിജയനഗരത്തിൽ പ്രവേശിപ്പിക്കുകയില്ല. അതിനുള്ള പ്രധാന കാരണം, അക്കൂട്ടർ ചത്ത മാംസം ഭക്ഷിക്കും എന്ന പ്രശ്നമായിരുന്നു. യാത്രക്കിടയിൽ സേവകൻ അമർഷം പൂണ്ടു പറഞ്ഞു - "ഈ ഗ്രാമത്തിലുള്ളവരെ സമ്മതിക്കണം. എങ്ങനെയാണ് ചത്ത മാംസം കഴിക്കുന്നത്?" തെനാലി അതിനുള്ള മറുപടിയായി പറഞ്ഞു: "നമ്മൾ ആ സാഹചര്യത്തിലാണു ജീവിക്കുന്നത് എങ്കിൽ കഴിക്കാതെ പറ്റില്ല. അന്നേരം, ഞാനും കഴിച്ചു പോകും" ഉടൻ സേവകൻ അതിനെ പുച്ഛിച്ചു - "ഞാൻ ഒരിക്കലും കഴിക്കില്ല" അന്നേരം, തെനാലി രാജാവിനോടു പറഞ്ഞു - "ഇയാളുടെ വീരവാദം പൊളിക്കണം" രാജാവ് സേവകനോടു പറഞ്ഞു - " നീ ഒരാഴ്ച ഇവിടെ താമസിക്കുക. ഭക്ഷണം എങ്ങനെ നേരിടുമെന്ന് അറിയാമല്ലോ" സേവകൻ വെല്ലുവിളി ഏറ്റെടുത്തു. ചണ്ഡാല ഗ്രാമത്തിലെ പ്രധാന ഭക്ഷണം കൂവരകും ചത്ത മൃഗങ്ങളുടെ ഇറച്ചിയുമായിരുന്നു. അയാൾ അതു കഴിക്കാതെ നാലു ദിവസം പട്ടിണി കിടന്നു. ശരീരം തളർന്നു ജീവൻ പോകുമെന്ന് വന്നപ്പോൾ ഗ്രാമവാസികൾ കൊടുത്ത ഭക്ഷണം ഏതെന്നു നോക്കാതെ ആർത്തിയോടെ കഴിച്ചു! തെനാലിയുടെ ന്യായവാദത്

(911) തത്തയുടെ ഭക്തി

  വിജയനഗരത്തിലെ കൃഷ്ണ ദേവരായരുടെ കൊട്ടാരത്തിൽ വളരെ ഇണങ്ങി വളരുന്ന ഒരു തത്ത ഉണ്ടായിരുന്നു. ഏതു നേരവും തത്ത ഭക്തിയുള്ള വചനങ്ങൾ പറഞ്ഞു കൊണ്ടിരിക്കും. ഇത്രയും ദൈവാശ്രയമുള്ള തത്തയെ കൃഷ്ണ ദേവരായർ വളരെ ബഹുമാനത്തോടെ ആയിരുന്നു കണ്ടിരുന്നത്. ഒരിക്കൽ, ഈ തത്തയുടെ പ്രാർഥനയെ കുറിച്ച് രാജാവ് തെനാലിയോടു സംസാരിച്ചു. തെനാലിക്ക് അതത്ര സുഖിച്ചില്ല. അയാൾ പറഞ്ഞു - " പ്രാർഥനയും നാമജപവും മറ്റും തത്തയുടെ വേലയാണ്" ഉടൻ രാജാവ് പറഞ്ഞു - "നീ തത്തയുടെ ഭക്തി കാപട്യമെന്നു തെളിയിച്ചാൽ 100 പൊൻപണം നൽകുന്നതാണ് " അടുത്ത ദിവസം,  തെനാലിയുടെ നിർദ്ദേശപ്രകാരം തത്തയുടെ കൂടിനു താഴെ ഒരു പൂച്ചയെ കെട്ടിയിട്ടു. അതുകണ്ട്, തത്ത നിലവിളിക്കാൻ തുടങ്ങി. "കുർർർ..." എന്നുള്ള ശബ്ദം ദിവസം മുഴുവനും പുറപ്പെടുവിച്ചു കൊണ്ടിരുന്നു. ഒരിക്കൽ പോലും നാമജപം ഇല്ലായിരുന്നു. തെനാലി രാജാവിനോടു പറഞ്ഞു - "പാവം തത്ത! ഒരു പൂച്ചയെ കണ്ടാൽ തീരുന്ന ഭക്തിയേ അതിനുള്ളൂ" രാജാവ് 100 സ്വർണനാണയം തെനാലിക്കു കൊടുത്തു. Written by Binoy Thomas, Malayalam eBooks-911-Tenali stories- 26, PDF - https://drive.google.com/file/d/1o3V-xdoDKZ6Vc

(910) രാജാവും റാണിയും

  ഒരിക്കൽ, കൃഷ്ണ ദേവരായർ ഒരു കവിതയെഴുതി. സംഗതി പരമ ബോറായിരുന്നു. രാത്രിയിൽ കിടക്കാൻ നേരം റാണിയെ അതു പാടി കേൾപ്പിച്ചു. പ്രകൃതിയെ വർണ്ണിക്കുന്ന കവിത ഏറെ നേരത്തേക്ക് ഉണ്ടായിരുന്നു. അതിനിടയിൽ റാണി കോട്ടുവായ വിട്ടു. അത് രാജാവിനെ ചൊടിപ്പിച്ചു. ഉടൻ രാജാവ് അവിടെ നിന്നും ഇറങ്ങി പോന്നു. പിന്നീട് ഏതാനും ആഴ്ചകളായി കിടപ്പറയിൽ എത്തുന്നില്ലായിരുന്നു. റാണിക്ക് വല്ലാത്ത ദുഃഖം തോന്നി. തെനാലി രാമനോടു പറഞ്ഞാൽ എന്തെങ്കിലും പോംവഴി കിട്ടുമെന്ന് റാണി വിചാരിച്ചു. അങ്ങനെ, തെനാലിയോടു കാര്യങ്ങൾ പറഞ്ഞു. അടുത്ത ദിവസം, ദർബാർ ഹാളിൽ നെൽകൃഷി എങ്ങനെ കൂട്ടാമെന്നും ഭക്ഷ്യക്ഷാമം കുറയ്ക്കാമെന്നും രാജാവും മന്ത്രിമാരും പ്രധാന കൃഷിക്കാരും ചർച്ച നടത്തുകയായിരുന്നു. അവിടെ തെനാലി കടന്നു കയറി. അവൻ പറഞ്ഞു - "എന്റെ കയ്യിലുള്ള ഈ നെൽവിത്ത് വിതച്ചാൽ ഇതുവരെ കിട്ടിയിട്ടില്ലാത്ത വലിയ വിളവു കിട്ടും. പക്ഷേ, ഒരു വ്യവസ്ഥയുണ്ട് - ഒരിക്കലും കോട്ടുവായ ഇടാത്ത ആളായിരിക്കണം ഇതു വിതയ്ക്കണ്ടത്" രാജാവ് ഇടപെട്ടു - "താൻ എന്തു മണ്ടത്തരമാണ് ഈ പറയുന്നത്? ഒരിക്കലും കോട്ടു വായ ഇടാത്ത ആരും ഈ ഭൂമിയിൽ ഇല്ല" അതു പറഞ്ഞതിനൊപ്പം രാജാവ് കോട്ടു വായ

(909) ഭടന്മാരുടെ വെട്ട്!

  തെനാലിരാമൻ രാജാവിനെ കളിയാക്കി ചിത്രം വരച്ചതിനാൽ വധശിക്ഷ നടപ്പാക്കാൻ കൃഷ്ണ ദേവരായർ ഉത്തരവിട്ടു. കാട്ടിൽ കൊണ്ടുപോയി വധിക്കാൻ രണ്ടു ഭടന്മാരെ ഏർപ്പെടുത്തി. മൂർച്ചയേറിയ ഊരിപ്പിടിച്ച വാളുമായി തെനാലിയുടെ ഇടത്തും വലത്തുമായി രണ്ടു ഭടന്മാരും നടന്നു. തെനാലിയുടെ ശത്രുക്കളായ രണ്ട് ഭടന്മാരായിരുന്നു അത്. തെനാലിയുടെ സൂത്രങ്ങൾ പരാജയപ്പെടാനായി രാജാവ് മനപ്പൂർവ്വം ഏർപ്പാട് ചെയ്തതായിരുന്നു. നടക്കുന്ന വേളയിൽ തെനാലി പലതും ആലോചിച്ചു കൊണ്ടിരുന്നു. അന്നേരം, തുംഗഭദ്രാ നദിയുടെ തീരത്തുകൂടി അവർ നടക്കുകയായിരുന്നു. പെട്ടെന്ന് തെനാലി പറഞ്ഞു - "ഞാനൊരു ശുദ്ധ ബ്രാഹ്മണനാണ്. എനിക്ക് പ്രാർഥിക്കാനുള്ള സമയമായി. ഞാൻ വെള്ളത്തിൽ മുങ്ങി രക്ഷപ്പെടുമെന്ന് നിങ്ങൾക്കു പേടി വേണ്ട. അതിനായി നിങ്ങൾ മുന്നിലും പിറകിലുമായി തൊട്ടടുത്ത് നിന്നു കൊള്ളൂ. ഞാൻ മുങ്ങാൻ നോക്കിയാൽ ആഞ്ഞു വീശി എന്റെ തല വെട്ടിക്കോളൂ!" അവർക്കു സമ്മതമായി. തെനാലി പ്രാർഥിച്ചു വെള്ളത്തിൽ നിന്നു. അതീവ ജാഗ്രതയോടെ തെനാലിയുടെ മുന്നിലും പിന്നിലും തൊട്ടടുത്ത് വാള് ഓങ്ങി രണ്ടു പേരും നിന്നു. പെട്ടെന്ന്, മിന്നൽ വേഗത്തിൽ തെനാലി വെള്ളത്തിൽ മുങ്ങി! ഉടൻ, രണ്ടു പേരും സർവ്വ ശക്

(908) തെനാലിയുടെ ചിത്രം

 വിജയനഗരത്തിലെ രാജാവായ കൃഷ്ണ ദേവരായർ പുതിയ കൊട്ടാരം പണികഴിച്ചു. അവിടമാകെ ചുവർ ചിത്രങ്ങൾ വരച്ചു ചേർത്തു. അതു കണ്ടു കൊണ്ട് തെനാലിയും രാജാവും നടക്കുന്ന വേളയിൽ ഒരു സുന്ദരിയായ യുവതിയുടെ ചിത്രം നോക്കി അവർ നിന്നു. പുറം തിരിഞ്ഞ് ഇരിക്കുന്ന യുവതിയുടെ ചിത്രത്തിൽ മുഖം മാത്രം വരച്ചിട്ടില്ല. തെനാലി ചോദിച്ചു - "ഇതെന്താണ് രാജാവേ, ശില്പി അവളുടെ മുഖം വരയ്ക്കാൻ മറന്നു പോയതാണോ?'' രാജാവ് പരിഹസിച്ചു - "താൻ എന്തൊരു മണ്ടനാണ്? എടോ, നോക്കുന്ന ആളിന്റെ മനോധർമ്മം അനുസരിച്ച് ഏതു മുഖവും സങ്കൽപ്പിക്കാം" തെനാലി വാശിയോടെ പറഞ്ഞു - "ഞാനും ചിത്രകല പഠിക്കാൻ പോകുകയാണ്. എന്നിട്ടു വേണം ഇത്തരം അവസരങ്ങളിൽ എനിക്കു ചിത്രം വരയ്ക്കാൻ" അയാൾ ഒരു മാസം ചിത്രരചന പഠിച്ചു. തുടർന്ന്, കൊട്ടാരം വകയായുള്ള വേനൽക്കാല വസതിയുടെ ചുവരിൽ തെനാലി വരച്ചു. രാജാവും തെനാലിയും അതു വീക്ഷിക്കാൻ എത്തിയപ്പോൾ രാജാവ് ദേഷ്യപ്പെട്ടു - "എന്താടോ ഇത്? കുറച്ചു കൈകളും കണ്ണുകളും തലകളും മറ്റും പലയിടത്തായി വരച്ചിരിക്കുന്നത്? മനുഷ്യ രൂപം പോലും ഇവിടെ കാണാൻ പറ്റുന്നില്ല!" ഉടൻ, തെനാലി പറഞ്ഞു- "നന്നായി നോക്കിയാൽ നമ്മുടെ മനോധർമം

(907) പഞ്ചസാരയും മണ്ണും!

  കൃഷ്ണ ദേവരായരുടെ കൊട്ടാരത്തിന്റെ പിന്നിലുള്ള മുറ്റത്ത് വിശേഷപ്പെട്ട പഞ്ചസാര ഉണക്കാൻ ഇട്ടിരിക്കുകയായിരുന്നു. പഞ്ചസാര ഉണക്കി കട്ടയാക്കി ദീർഘകാലത്തേക്ക് സൂക്ഷിച്ച് ഒരു പലഹാരം പോലെ തിന്നുന്നത് രാജാവിന് ഏറെ ഇഷ്ടമായിരുന്നു. ഒരിക്കൽ പഞ്ചസാര നോക്കി രാജാവ് നിന്നപ്പോൾ തെനാലി അതു വഴി വന്നു. അയാൾ ചോദിച്ചു - "രാജാവേ, ഇത് എന്താണ് ഉണക്കാൻ ഇട്ടിരിക്കുന്നത്?" ഉടൻ, തെനാലിയെ പറ്റിക്കണമെന്ന് വിചാരിച്ച് രാജാവ് പറഞ്ഞു- "ഇത് വിശേഷ തരത്തിലുള്ള മണ്ണ് ഉണക്കാൻ ഇട്ടതാണ്" തെനാലി അതു കണ്ട്, അത്ഭുതത്തോടെ നോക്കുന്നതു രാജാവ് നന്നായി ആസ്വദിച്ചു. കാരണം, തെനാലി എല്ലാവരെയും പറ്റിക്കുന്ന ആളാണല്ലോ. ഇത്തവണ അയാളെ പറ്റിച്ചെന്നു പറഞ്ഞ് രാജാവ് രാജ്ഞിയോടും മറ്റും പറഞ്ഞ് ചിരിച്ചു. അടുത്ത ദിവസം, തെനാലിയും മകനും കൂടി ആ മണ്ണ് തിന്നുന്നത് കണ്ടപ്പോൾ രാജാവ് ഞെട്ടി! "നിങ്ങൾ എന്താണ് ഈ മണ്ണു തിന്നുന്നത്?" തെനാലി പറഞ്ഞു - "രാജാവേ, ഞങ്ങളുടെ പ്രിയപ്പെട്ട വളർത്താട് ദീനം മൂലം ചത്തുപോയി. അതിന്റെ പരിഹാരമായി മണ്ണു തിന്നാമെന്ന് വിചാരിച്ചു" ഉടൻ, രാജാവിന് തെനാലിയുടെ സൂത്രം പിടികിട്ടി. അതിൽ പിന്നെ, ഒരിക്കലും ത

(906) പാൽ കുടിക്കാത്ത പൂച്ച!

  ഒരിക്കൽ, നാട്ടിലെങ്ങും എലികൾ വല്ലാതെ പെറ്റുപെരുകി. എലി പെരുകിയാൽ നാട്ടിലെങ്ങും ഭക്ഷണ ദൗർലഭ്യമുണ്ടാകുമെന്ന് പരക്കെ ഒരു വിശ്വാസമുണ്ടായിരുന്നു. വിജയനഗരത്തിലെ കൃഷ്ണ ദേവരായർ അതിനൊരു ബുദ്ധി കണ്ടെത്തി - എല്ലാ വീട്ടിലും പൂച്ചകളെ വളർത്തുക. അതിനായി അടുത്ത ദേശത്തു നിന്നും അനേകം പൂച്ചകളെ കൊട്ടാരത്തിലെത്തിച്ചു. ഓരോ പ്രജയും വീട്ടിലേക്കു പൂച്ചകളുമായി പോയി. പൂച്ചയ്ക്കു പാലും മറ്റും വാങ്ങാൻ അവർക്ക് പണവും അനുവദിച്ചു. തെനാലിയും ഒരു പൂച്ചയെ വാങ്ങി. അതിനുള്ള പണവും വാങ്ങി. എന്നിട്ട് പാൽ വാങ്ങി മകനു കൊടുത്തു. പൂച്ചയ്ക്ക് ഒട്ടും കൊടുത്തില്ല. ഒരു മാസം കഴിഞ്ഞപ്പോൾ രാജാവ് എല്ലാ പൂച്ചകളെയും കൊണ്ടുവരാൻ പറഞ്ഞു.  അന്നേരം, തെനാലി ഒരു ബുദ്ധി പ്രയോഗിച്ചു. നല്ലതുപോലെ തിളച്ച പാൽ ആദ്യമായി പൂച്ചയുടെ മുന്നിലേക്ക് വച്ചു. അത് ആർത്തിയോടെ കുടിക്കാനായി ശ്രമിച്ചപ്പോൾ അതിന്റെ മുഖവും വായും നാവുമെല്ലാം പൊള്ളി! പിന്നെ, പാൽ കാണുമ്പോൾ പൂച്ച ഓടിയൊളിക്കും. രാജാവിനു മുന്നിൽ വന്ന പൂച്ചകളെല്ലാം പാൽ കുടിച്ചു തടിച്ചു കൊഴുത്തിരുന്നു. എന്നാൽ, തെനാലിയുടെ പൂച്ച മാത്രം മെലിഞ്ഞ് ഉണങ്ങി വന്നതു കണ്ടപ്പോൾ രാജാവ്  ദേഷ്യപ്പെട്ടു - "തെനാലീ... താൻ

(905) കിട്ടിയതിന്റെ പകുതി

  കൃഷ്ണദേവരായർ രാജാവായിരിക്കുന്ന വിജയനഗര കൊട്ടാരത്തിലേക്ക് കുച്ചിപ്പുഡി സംഘം കടന്നുവന്നു. എന്നാൽ, തെനാലിരാമനെ ആ പരിപാടിയിൽ പങ്കെടുപ്പിക്കാൻ രാജാവിനു താൽപര്യം ഇല്ലായിരുന്നു. കാരണം, എല്ലായ്പ്പോഴും എന്തെങ്കിലും വികൃതി ഒപ്പിക്കാൻ തെനാലിക്ക് ഒരു പ്രത്യേക വിരുതുണ്ട്. അതിനാൽ, കലാപരിപാടി നടക്കുന്ന സദസ്സിലേക്ക് അയാളെ കടത്തി വിടരുതെന്ന് രണ്ടു കാവൽക്കാരെ ചട്ടം കെട്ടിയിരുന്നു. ആ പരിപാടി നടക്കുന്ന സമയത്ത് തെനാലിക്ക് രണ്ടു ഭടന്മാരും പ്രവേശനം നിഷേധിച്ചു. ഉടൻ തെനാലി ഒരു സൂത്രം പ്രയോഗിച്ചു. "എന്നെ കടത്തിവിട്ടാൽ എനിക്ക് കിട്ടുന്നതിൽ പകുതി ഓരോ ആളിനും ഞാൻ പ്രതിഫലമായി തരുന്നതായിരിക്കും" ഉടൻ, അവർ അയാളെ കടത്തി വിട്ടു. കാരണം, തെനാലിക്ക് രാജാവ് മിക്കവാറും സ്വർണ്ണ നാണയങ്ങൾ സമ്മാനമായി കൊടുക്കാറുണ്ട്. രാജാവ് തനിക്കു പ്രവേശനം നിഷേധിച്ചതിനാൽ വല്ലാത്ത അമർഷം തെനാലിക്ക് ഉണ്ടായിരുന്നു. അതിനാൽ തെനാലി ആ പരിപാടി അലങ്കോലമാക്കി നിർത്തിച്ചു. ഉടൻ, രാജാവിന് കലശലായ ദേഷ്യം വന്നു. ശിക്ഷയായി 10 ചാട്ടവാറടി വിധിച്ചു. അന്നേരം, തെനാലി കാവൽക്കാരായ രണ്ടു പേരെയും വിളിച്ചു - "ഞാൻ പറഞ്ഞ പ്രകാരം എനിക്കു കിട്ടിയ സമ്മാനത്തിന്റെ

(904) ഒരു കൊയ്ത്തുകാരൻ!

  ഏകദേശം 75 വർഷങ്ങൾക്കു പിറകിൽ പഴകിയ ഒരു സംഭവ കഥയാകട്ടെ അടുത്തത്. ചെറുപ്പത്തിൽത്തന്നെ അപ്പൻ മരിച്ചു പോയ കുടുംബത്തിൽ അമ്മയും മകനും മാത്രം. അവൻ കൊച്ചു കുട്ടിയായിരുന്ന സമയത്തു മിടുക്കനെന്ന പേരു സമ്പാദിച്ചു തുടങ്ങിയിരുന്നു. അമ്മയ്ക്കു പണി പാടങ്ങളിലെ കൊയ്ത്താണ്. അക്കാലത്ത്, കൂലിയായി നെല്ലു മാത്രമാണ് കൊടുത്തിരുന്നത്. അത് വീട്ടിൽ വന്ന് നെല്ലുകുത്തി അരിയെടുത്ത് കലത്തിലിട്ട് അടുപ്പിൽ വയ്ക്കും. പൊതുവേ, ദാരിദ്ര്യമായിരുന്നു അവരുടെ കൂട്ട്. പക്ഷേ, മിതഭാഷിയായിരുന്ന ആ കുട്ടി ഇന്നത്തെ പത്താം ക്ലാസ്സിനു തുല്യമായ പരീക്ഷ അന്ന് മികച്ച മാർക്ക് വാങ്ങി ജയിച്ചു. പാവപ്പെട്ടവരുടെ സ്ഥിരം ചോദ്യമായ "ഇനിയെന്ത്?" എന്നുള്ള ചോദ്യം ആ അമ്മയുടെ മനസ്സിലും ആളി. അന്നേരം, സ്കൂളിലെ ടീച്ചർ വീട്ടിലെത്തി പറഞ്ഞു - "ഇവനെ പഠിപ്പിക്കാൻ കോളേജിൽ അയയ്ക്കണം. അല്ലാതെ പണിക്ക് കൊണ്ടുപോകരുത്" പക്ഷേ, അക്കാലത്ത് കോളേജ് അടുത്ത പ്രദേശത്തൊന്നും ഉണ്ടായിരുന്നില്ല. ഏതാണ്ട്, 30 കിലോമീറ്റർ അകലെയുള്ള കോളജിൽ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കണം. അതിനു വേണ്ടിയ പണത്തിനായി ആ സ്ത്രീ കൊയ്ത്തിനു സ്ഥിരമായി പോകുന്ന വലിയ വയലുകൾ ഉള്ള തറവാട്ടിൽ ചെന്

(903) കുതിരയും ചവറ്റുകൊട്ടയും!

  ഒരിക്കൽ, തെനാലിരാമന് 100 സ്വർണ്ണ നാണയം രാജാവായ കൃഷ്ണ ദേവരായർ സമ്മാനമായി നൽകി. അത് അവിടെയുള്ള പൂജാരിമാർക്ക് ഇഷ്ടമായില്ല. കാരണം, ഒരു നായയെ പട്ടിണി കിടത്തി അതിന്റെ വാൽ നിവർത്തി രാജാവിനെ കാണിച്ച് സമ്മാനം നേടിയതിനാൽ ആയിരുന്നു അത്. പൂജാരിമാർ നായയുടെ ശാപം തെനാലിക്കു വരുമെന്ന് വലിയ പ്രചാരണം നടത്തി. അതിനെ തുടർന്ന്, രാജാവ് തെനാലിയോടു പറഞ്ഞു - "കൊട്ടാരത്തിലെ പൂജാരിമാർ പറയുന്നതു കേൾക്കുക. പരിഹാര ക്രിയകൾ ചെയ്യുക" പൂജാരിമാർക്ക് സന്തോഷമായി. അവർ തെനാലിയെ സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞു - "പൂജകൾ നടത്തിക്കഴിയുമ്പോൾ നിങ്ങൾക്ക് പണം തരണമല്ലോ. അതിനായി എന്റെ മിടുക്കനായ കുതിരയെ വിറ്റു കിട്ടുന്ന പണം നിങ്ങൾക്കു തരാം. എന്താ? സമ്മതമാണോ?" അവർക്കു വലിയ സന്തോഷമായി. കാരണം, കുതിരയ്ക്ക് 100 സ്വർണനാണയമെങ്കിലും തീർച്ചയായും കിട്ടും. അങ്ങനെ, പൂജകൾ കഴിഞ്ഞു. അവർ പണം ആവശ്യപ്പെട്ടു. തെനാലി അവരോടൊപ്പം ചന്തയിലേക്കു പോയി. കുതിരയ്ക്കൊപ്പം ഒരു ചവറ്റുകൊട്ടയും ഉണ്ടായിരുന്നു. തെനാലി ചന്തയിൽ ചെന്ന് വിളിച്ചു കൂവി - "ഞാനിതാ, ഈ കുതിരയെ വെറും ഒരു ചെമ്പുനാണയത്തിന് വിൽക്കാൻ പോകുന്നു. പക്ഷേ, അവനൊപ്പം ഈ ചവറ്റുകൊട്ടയും ക

(902) കുപ്പിയിലെ മണം?

  പണ്ടുപണ്ട്, ഉഗ്രപതിരാജാവ് ഭരിച്ചിരുന്ന  രാജ്യമായിരുന്നു അത്. ഒരിക്കൽ, പുതിയ മന്ത്രിയെ നിയമിക്കേണ്ട ആവശ്യം വന്നു. തെരഞ്ഞെടുത്ത നൂറ് ആളുകൾ കൊട്ടാരത്തിലെത്തി മന്ത്രി ജോലിക്കായി മൽസരിച്ചു. അവസാനം മിടുക്കരായ അഞ്ചു പേർ അവശേഷിച്ചു. ആ അഞ്ചു പേരിൽ ഏറ്റവും ബുദ്ധിമാനെ മന്ത്രിയാക്കാൻ രാജാവ് തീരുമാനിച്ചു. നീളമുള്ള 5 അടച്ച കുപ്പികൾ രാജാവ് കൊണ്ടു വന്നു. ഓരോ ആൾക്കും ഓരോ കുപ്പി കൊടുത്തിട്ടു പറഞ്ഞു-  "കാട്ടിലെ അമ്പലച്ചുവട്ടിൽ നിൽക്കുന്ന ഇലഞ്ഞിമരത്തിന്റെ ചുവട്ടിൽ നിൽക്കണം. എന്നിട്ട് ഒരു മിനിറ്റു കഴിഞ്ഞ് മണം മാത്രമായി കുപ്പിയിൽ ശേഖരിച്ചു കൊണ്ടുവരിക" ചോദ്യം - ഈ പരീക്ഷണത്തിൽ ഒരാൾ മാത്രം ജയിച്ച് മന്ത്രിയായി. എങ്ങനെ? ഉത്തരം - അവൻ കുപ്പിയിൽ വെള്ളം നിറച്ച് കൊണ്ടു പോയി. മരച്ചുവട്ടിൽ ചെന്ന് വെള്ളം കളഞ്ഞു. അന്നേരം, അവിടത്തെ വായു മാത്രം കുപ്പിയിൽ കയറി. മറ്റുള്ളവരുടെ കുപ്പിയിൽ കൊട്ടാരത്തിലെ വായു നേരത്തേ ഉണ്ടായിരുന്നു. Written by Binoy Thomas, Malayalam eBooks-902- Riddles -58. PDF - https://drive.google.com/file/d/15ZQJCtEjbNvj1az2rPQDJNLvxeOvyiZ4/view?usp=drivesdk

(901) പാലവും ഭൂതവും

  വിജയനഗരത്തിലെ തുംഗഭദ്ര നദിക്കു കുറുകെ ഒരു പാലം പണിയാൻ രാജാവ് തീരുമാനിച്ചു. പക്ഷേ പണി പൂർത്തിയായ സമയത്ത് അത് ഇടിഞ്ഞു വീണു. ഇത് ഭൂതത്തിന്റെ കോപമാണെന്ന് പലരും അന്ധവിശ്വാസം പ്രകടിപ്പിച്ചു. അത് പിന്നീട് പണിയാൻ ആരും മുന്നോട്ടു വന്നില്ല. എന്താണ് ഇതിനൊരു പോംവഴിയെന്ന് രാജാവ് ഒരു സന്യാസിയുമായി ആലോചിച്ചു. അയാൾ പറഞ്ഞു - "പണ്ട് നരബലി നടത്തിയിരുന്ന നദീ തീരമായിരുന്നു ഇവിടം. പാലം പണിതിട്ട് ഒരു നരബലി നടത്തിയാൽ മാത്രമേ പാലത്തിന് സ്ഥിരമായ നിലനിൽപ്പുള്ളൂ" രാജാവ് പിന്നെയും കുഴങ്ങി. നരബലിക്കുള്ള ആളിനെ എവിടെ കിട്ടും? വെറുതെ ഏതെങ്കിലും ആളിനെ കൊന്നാൽ ജനവികാരം തനിക്ക് എതിരാകുമെന്ന് രാജാവിന് അറിയാമായിരുന്നു. ഒടുവിൽ, രാജാവ് തെനാലിയെ വിളിച്ചു. അയാൾ പറഞ്ഞു - "രാജാവേ, ഓരോ പാലം പണിയുമ്പോഴും നരബലിക്കായി ആളിനെ കിട്ടാൻ യാതൊരു പ്രയാസവുമില്ല. കൊടും ക്രൂരന്മാരായ കുറ്റവാളികൾക്ക് നാം വധശിക്ഷയാണല്ലോ കൊടുക്കുന്നത്. അതിലെ ആളുകളെ നരബലിക്കു കൊടുക്കാം. വെറുതെ കൊന്നുതള്ളുന്നവരെ ഇങ്ങനെ പ്രയോജനപ്പെടുത്താമല്ലോ" രാജാവിന് തെനാലിയുടെ ബുദ്ധിശക്തിയിൽ അഭിമാനം തോന്നി. Written by Binoy Thomas, Malayalam eBooks-901 - Tena