Posts

Showing posts from December, 2023

(836) സ്വയം തിരിച്ചറിയണം!

ജർമ്മനിയിലെ ബെർളിൻ നഗരം. അവിടെയുള്ള സിനിമ തീയറ്ററിൽ സിനിമ കാണാനെത്തിയതാണ് ഹിറ്റ്ലർ. പക്ഷേ, വേഷം മാറിയായിരുന്നു അദ്ദേഹം അവിടെയെത്തിയത്. അതിനൊരു കാരണം ഉണ്ടായിരുന്നു - ഹിറ്റ്ലറിനെ സ്തുതിക്കുന്ന ഒരു ദേശഭക്തിഗാനം തുടക്കത്തിൽ വേണമെന്നുള്ളത് നിർബന്ധമാണ്. പ്രജകൾ ഏകാധിപതിയായ ഹിറ്റ്ലറെ എങ്ങനെ ബഹുമാനിക്കുന്നു എന്ന് അറിയുകയും ചെയ്യാമല്ലോ. സിനിമ തുടങ്ങുന്നതിനു മുൻപുള്ള ഗീതം തുടങ്ങി. എല്ലാവരും ചിട്ടയായി എണീറ്റു നിന്ന് കൈകൾ നീട്ടി ആദരവോടെ ഗാനം ഏറ്റുപാടിക്കൊണ്ടിരുന്നു. ഹിറ്റ്ലറിന് അങ്ങേയറ്റം അഭിമാനവും ഗർവ്വും തോന്നി. പക്ഷേ, അദ്ദേഹം സീറ്റിൽ ഇരിക്കുകയായിരുന്നു. ഉടൻ, അടുത്തു നിന്ന ആൾ പതിയെ ഹിറ്റ്ലറോടു പറഞ്ഞു - "ഹേയ്! സഹോദരാ, എണീറ്റു നിൽക്കുക. അല്ലെങ്കിൽ ആ തെണ്ടി കണ്ടാൽ നിന്റെ കഥ കഴിക്കും!" ചിന്തിക്കുക: "എല്ലാ നന്മകളുടെയും അടിസ്ഥാന ശില സ്വയമുള്ള ബഹുമാനമാണ്" (ജോൺ ഹെർസ്ചൽ ) "എല്ലാറ്റിനും ഉപരിയായി നിങ്ങളെത്തന്നെ ആദരിക്കുക" (പൈതഗോറസ് ) നാം മറ്റുള്ളവരെ ചതിക്കുമ്പോൾ സ്വയം ചതിക്കപ്പെടുന്നു. പ്രഭാത ധ്യാനം / deep thought/ meditation നമ്മെ സ്വയം അറിയാൻ ഉപകരിക്കും. അത് അഹങ്കാരവും അഹംഭാവ

(835) സുര ഉണ്ടായ കഥ!

  ഹിമാലയത്തിന്റെ താഴെ സ്ഥിതി ചെയ്യുന്ന ഗ്രാമം. അവിടെയുള്ള സുരൻ എന്നു പേരുള്ള ആൾ എല്ലാ ദിവസവും ഹിമാലയത്തിലെ മലമ്പ്രദേശത്തു കൂടി നടന്ന് കാട്ടുതേനും പച്ചമരുന്നുകളും മറ്റും ശേഖരിക്കുന്നതു പതിവാണ്. ഒരിക്കൽ, അയാൾ പോയപ്പോൾ ഒരു കാഴ്ച കണ്ടു - മരച്ചുവട്ടിൽ കിളികൾ കുഴഞ്ഞു വീണു കിടക്കുന്നു. ചിലത് വേച്ചുവേച്ച് നടക്കുന്നു. അയാൾ ക്ഷമയോടെ അവിടെ കാത്തു നിന്നപ്പോൾ ഒരു കുരങ്ങൻ അങ്ങോട്ടു വന്ന് ആ മരത്തിലെ മൂന്നു ശിഖരങ്ങൾ യോജിക്കുന്ന കവിളിൽ ഊറിയ ചുവന്ന ദ്രാവകം കുടിക്കുന്നു. പിന്നീട് അതും മത്തുപിടിച്ചപ്പോലെ കിറുങ്ങി നടന്നു. വാസ്തവത്തിൽ ആ ദ്രാവകം മദ്യമായിരുന്നു. മരത്തിലെ പഴച്ചാറുകൾ ഒഴുകി ശിഖരത്തിനിടയിലെ പൊത്തിൽ ശേഖരിക്കപ്പെട്ടു. മുകളിലെ കൊമ്പിൽ സ്ഥിരമായി ഗോതമ്പു തിന്നു കൊണ്ട് കിളികൾ ഇരിക്കുമ്പോൾ അത് ഈ പഴച്ചാറിലേക്കു വീണ് പുളിച്ചു ചീറി വീഞ്ഞായി മാറി. ദിവസങ്ങൾ കഴിയും തോറും അത് മദ്യമായി മാറി. അതാണ് ഇവറ്റകൾ കുഴഞ്ഞു വീഴാൻ കാരണമായത്. സുരൻ ഈ ലഹരിയുടെ വിവരം വരുണൻ എന്ന ചങ്ങാതിയെ അറിയിച്ച് അവർ സ്ഥിരമായി മദ്യപിക്കാൻ തുടങ്ങി. ഇരുവരും അത് ചന്തയിൽ ചെന്നു വിറ്റു തുടങ്ങി. പിന്നീട്, ആവശ്യക്കാർ ഏറിയതോടെ ആ മരത്തിൽ ഇത് ഉണ്ടാകുന്

(834) രാജകുമാരിയുടെ തുമ്മൽ!

  വാരാണസിയിലെ രാജാവായി ബ്രഹ്മദത്തൻ ഭരിച്ചിരുന്ന കാലം. അദ്ദേഹത്തിന് ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൾ കൊട്ടാരവളപ്പിലൂടെ കളിച്ചു വളർന്നത് അനന്തരവന്റെ കൂടെയായിരുന്നു. അവർ യുവതീയുവാക്കൾ ആയപ്പോൾ പ്രണയവുമായി. രാജാവിനും ഏറെ സന്തോഷമായി. വിവാഹം നടത്താൻ തീരുമാനിച്ചപ്പോൾ മറ്റൊരു ചിന്ത അദ്ദേഹത്തിന്റെ മനസ്സിൽ കയറിക്കൂടി. മകളെ അയൽ രാജാവിന്റെ മകനുമായി നടത്തിയാൽ ആ രാജ്യവും എന്റെ സ്വന്തമാകും. മാത്രമല്ല, അനന്തരവനെ മറ്റൊരു ദേശത്തെ രാജാവിന്റെ മകളുമായി വിവാഹം ചെയ്യിച്ചാൽ ആ രാജ്യത്തിലും തനിക്ക് ഒരു ശക്തി ലഭിക്കും. അതിനാൽ, രാജാവ് ഈ പ്രണയ വിവാഹത്തെ എതിർത്ത് രാജകുമാരിയെ മുറിക്കു പുറത്തു പോകാൻ അനുവദിച്ചില്ല. അനന്തരവൻ ഒരു തോഴിയുമായി ആലോചിച്ചു - "രാജകുമാരിക്ക് പ്രേത ബാധയുണ്ടെന്ന് പ്രചരിപ്പിച്ച് ശ്മശാനത്തിലെ ശവത്തിന്റെ പുറത്തു കിടത്തി മന്ത്രവാദം ചെയ്യണം. അന്നേരം, മുളകുപൊടി ഞാൻ ശവമായി കിടക്കുന്ന വിരിപ്പിൽ നീ തൂവിയതിനാൽ ഞാൻ തുമ്മും. അന്നേരം, നീ "പ്രേതം" എന്നു വിളിച്ചു കൂവി മറ്റുള്ള തോഴിമാരുമായി ഓടണം. അപ്പോൾ, ഞാനും കുമാരിയും രക്ഷപ്പെട്ടു കൊള്ളാം" അവർ അങ്ങനെ പ്രേതബാധ അഭിനയിച്ച് ശ്മശാനത്തിലെത്ത

(833) നന്മ തേടിയ രാജാവ്

  വാരാണസി ഭരിച്ചിരുന്നത് ബ്രഹ്മദത്തൻ രാജാവായിരുന്നു. അദ്ദേഹത്തിന്റെ മകനായി ബോധിസത്വൻ ജനിച്ചു. അച്ഛന്റെ മരണശേഷം, ഏറെ ശ്രദ്ധയോടെ അദ്ദേഹം നാടു ഭരിച്ചു. യാതൊരു കുറ്റവും കുറവും ഇല്ലാതെയുള്ള ഭരണത്തിൽ പ്രജകൾ ഏറെ സന്തോഷമായി കഴിഞ്ഞു വന്നു. എന്നാൽ, രാജാവിന് ഒരു സംശയം ഉണ്ടായി - "എന്നെ പേടിച്ച് ആളുകൾ ഒന്നും പറയാത്തതാണോ? എന്തെങ്കിലും കുറ്റവും കുറവും ഇല്ലാതെ ആർക്കെങ്കിലും ഭരണം സാധ്യമാകുമോ?" ഇത് സ്വയം തിരിച്ചറിയാനായി രാജാവ് വേഷം മാറി യാത്ര തുടങ്ങി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കോസല രാജ്യത്തിന്റെ അതിർത്തിയിലെത്തി. ആ സമയത്ത് കോസലരാജാവും ഇതേ പോലെ നല്ല ആളായിരുന്നതിനാൽ സ്വയം തെറ്റുകുറ്റങ്ങൾ മനസ്സിലാക്കാനായി എതിരേ നടന്നു വരുന്നുണ്ടായിരുന്നു. എന്നാൽ, അവർ കണ്ടുമുട്ടിയ സ്ഥലം വളരെ ഇടുങ്ങിയ ഒരു തൊണ്ടായിരുന്നു. ഏതെങ്കിലും ഒരാൾ പിറകോട്ടു പോകാതെ മറ്റേ ആൾക്ക് മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥ. ആരാണ് മുന്നോട്ടു പോകേണ്ടത്? അവർക്കു സംശയമായി. പ്രായത്തിൽ മൂത്ത ആളിന് മുന്നോട്ടു പോകാം എന്ന തീരുമാനത്തിൽ എത്തിയെങ്കിലും അവർക്ക് ഒരേ വയസ്സായിരുന്നു. അന്നേരം, കോസലരാജാവ് പറഞ്ഞു - "ഞാൻ നന്മയെ നന്മ കൊണ്ട് നേരിടുന്നു. ത

(832) നന്മ നിറഞ്ഞവൻ

  കാശിയിലെ രാജാവിന്റെ രാജപുരോഹിതനായി ബോധിസത്വൻ അവതാരമെടുത്തു. കാളകൻ എന്നു പേരുള്ള സേനാനായകൻ വലിയ അഴിമതിക്കാരനായി അവിടെയുണ്ട്. അയാൾ രാജാവിനെ മുഖം കാണിക്കാൻ ആരെങ്കിലും വന്നാൽ കൈക്കൂലി വാങ്ങിയിട്ടേ പ്രജകളെ കടത്തിവിടാറുള്ളൂ. ഒരിക്കൽ, ഒരു സാധുവായ മനുഷ്യന് കയ്യിൽ പണമില്ലാത്തതിനാൽ രാജാവിനെ കാണാൻ കാളകൻ സമ്മതിച്ചില്ല. പക്ഷേ, രാജപുരോഹിതൻ അയാളെ മറികടന്ന് ആ പ്രജയെ രാജാവിനു മുന്നിൽ എത്തിച്ചു. ഇതോടെ കാളകന് പുരോഹിതനോടു വല്ലാത്ത പകയായി. രാജാവിനെ കണ്ട്, പലതരം ഏഷണികൾ പറഞ്ഞെങ്കിലും ഒടുവിൽ അയാൾ മറ്റൊരു തന്ത്രം പറഞ്ഞു - "രാജാവേ, അങ്ങയുടെ പ്രശസ്തി മങ്ങിയിരിക്കുന്നു. ഇനി അടുത്ത രാജാവാകാനുള്ള ശ്രമത്തിലാണ് പുരോഹിതൻ. അതുകൊണ്ട് അയാളെ കൊല്ലുകയാണ് ബുദ്ധി!" രാജാവ് അതു ശരിവച്ചു -  "പക്ഷേ, എങ്ങനെ തക്കതായ കാരണമില്ലാതെ അയാളെ കൊല്ലും?" അതിനും കാളകൻ ഒരു സൂത്രം ഉപദേശിച്ചു - "ഒരിക്കലും നടക്കാത്ത കാര്യം ചെയ്തു തരാൻ അയാളോടു പറയുക. അതു ധിക്കരിച്ചതിനാൽ ശിക്ഷയാകാം" രാജാവ് പുരോഹിതനോട് ഒരു ദിവസം കൊണ്ട് കൊട്ടാര ഉദ്യാനം ഉണ്ടാക്കാനും മാളിക പണിയാനും നീന്തൽക്കുളം ഉണ്ടാക്കാനും പറഞ്ഞെങ്കിലും രാജപുരോഹിതന്റെ

(831) ധർമ്മിഷ്ഠനായ വരൻ

  കാശിയിലെ ഒരു ബ്രാഹ്മണനായി ബോധിസത്വൻ ജനിച്ചു. അദ്ദേഹം തക്ഷശിലയിൽ പോയി ഏറെ വിജ്ഞാനം സമ്പാദിച്ചു. പിന്നീട്, അനേകം ആളുകളെ പഠിപ്പിച്ചു. വിവിധ സംശയങ്ങൾക്കു നിവൃത്തി വരുത്താനായി എല്ലാ ദിവസവും ആളുകൾ ഈ പണ്ഡിതന്റെ പക്കൽ എത്തുമായിരുന്നു. ഒരിക്കൽ, നാലു പെൺമക്കൾ ഉള്ള ഒരു ബ്രാഹ്‌മണന്റെ അടുക്കൽ നാലു ബ്രാഹ്മണ യുവാക്കൾ എത്തിച്ചേർന്നു. വിവാഹമായിരുന്നു ലക്ഷ്യം. ഒന്നാമത്തെ യുവാവ് കുലീനനായിരുന്നു. രണ്ടാമൻ ജ്ഞാനിയായിരുന്നു. മൂന്നാമൻ ധർമ്മിഷ്ഠനായിരുന്നു. നാലാമൻ സുന്ദരനും. ഇവരിൽ ഏതാണ് ഉത്തമം എന്ന് പിതാവ് ആശങ്കയിലായി. ഉടൻ, അയാൾ പണ്ഡിതന്റെ  അടുക്കലേക്ക് പോയി. വരന്മാരുടെ ഗുണങ്ങൾ വിവരിച്ചു. അന്നേരം, ബോധിസത്വൻ പറഞ്ഞു - "ധർമ്മിഷ്ഠനെ തെരഞ്ഞെടുക്കണം. കാരണം, മറ്റുള്ളവ എല്ലാം ഉണ്ടെങ്കിലും ധർമ്മം പാലിക്കുന്നില്ലെങ്കിൽ യാതൊരു പ്രയോജനവുമില്ല" ആ പിതാവ് തന്റെ പെൺമക്കൾക്ക് നാല് ധർമ്മിഷ്ഠരെ കണ്ടുപിടിച്ച് വിവാഹം ചെയ്തു കൊടുത്തു. Written by Binoy Thomas, Malayalam eBooks-831- Jataka tales - 93, PDF - https://drive.google.com/file/d/1hUfK-73FUChHNcd6J9c1d6i4fbIOogUz/view?usp=drivesdk

(830) നരകത്തിലെ രാജാവ്

  വാരാണസി ഭരിച്ചു കൊണ്ടിരുന്നത് പിംഗളൻ എന്ന ദുഷ്ടനായ രാജാവായിരുന്നു. അയാളുടെ മകനായി ബോധിസത്വൻ ജനിച്ചു. മകൻ സൽസ്വഭാവിയായിരുന്നു. ഒരിക്കൽ, രാജാവ് രോഗം നിമിത്തം അകാല ചരമം അടഞ്ഞു. ആളുകൾ ഈ വാർത്ത അറിഞ്ഞ് നൃത്തമാടി. മകനെ യുവരാജാവായി വാഴിച്ച് ആ രാജ്യമെങ്ങും സന്തോഷത്തിലായി. അദ്ദേഹം തന്റെ പ്രജകളുടെ ക്ഷേമം തിരക്കി പലയിടത്തും സഞ്ചരിച്ചപ്പോൾ എവിടെയും സംതൃപ്തി കാണാൻ പറ്റി. തിരികെ, കൊട്ടാര വാതിലിനു സമീപം വന്നപ്പോൾ കാവൽ ഭടൻ കരയുന്നതു കണ്ടു. രാജാവ് വിവരം അവനോടു തിരക്കി. അപ്പോൾ, അവൻ പറഞ്ഞു -"രാജാവ് ജീവിച്ചിരുന്ന കാലത്ത് ഓരോ പ്രാവശ്യവും വാതിൽ കടന്നു പോകുമ്പോൾ എന്റെ കയ്യിലെ കുന്തം തട്ടി മുഖത്തേക്കു ഇടിക്കുമായിരുന്നു. എന്റെ പേടി നരകവാതിലിൽ ചെല്ലുമ്പോൾ കാവൽഭടനെ ഇടിച്ച് ശിക്ഷയായി രാജാവിനെ തിരികെ ഇങ്ങോട്ടു വിടുമോ?" യുവരാജാവ് അവനെ ആശ്വസിപ്പിച്ചു. Written by Binoy Thomas, Malayalam eBooks-830- Jataka stories - 92, PDF - https://drive.google.com/file/d/1Q28KTTUY6VlTRsn9i0cBL7TtfjyraUPe/view?usp=drivesdk

(829) സഹോദരന്റെ മൂല്യം

  കാശിരാജ്യത്തെ രാജാവിന്റെ അടുക്കൽ പരാതികളുമായി പ്രജകൾ എത്തി - "രാജാവേ, നാട്ടിലെങ്ങും മോഷണം കാരണം ജീവിക്കാൻ പറ്റുന്നില്ല. അങ്ങ് ഒരു പരിഹാരമുണ്ടാക്കണം" രാജാവ്, ഉടൻതന്നെ ഭടന്മാരെ പല ഭാഗങ്ങളിലേക്കു വിട്ടു. ഏതാനും ഭടന്മാർ കാടിനോടു ചേർന്നുള്ള അതിർത്തിയിൽ വേഷം മാറി നടന്നപ്പോൾ മൂന്നുപേർ പാടത്ത് കിളച്ചു കൊണ്ടിരിക്കുന്നതു കണ്ടു. അതിനടുത്തായി ഒരു സ്ത്രീയും. ഉടൻ, ഭടന്മാർക്കു സംശയം തോന്നിയതിനാൽ മൂന്ന് ആണുങ്ങളെയും കൊട്ടാരത്തിലെത്തിച്ചു. പക്ഷേ, ആ സ്ത്രീ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് രാജാവിനോടു പറഞ്ഞു - "അങ്ങ്, ദയവായി എന്റെ ഭർത്താവിനെയും മകനെയും ആങ്ങളയെയും വെറുതെ വിടണം. കാരണം, അവർ നിരപരാധികളാണ്. എനിക്ക് ആരും തുണയില്ലാതെ വരും" അന്നേരം, രാജാവ് നിഷേധിച്ചു - " മൂവരെയും വിടാൻ പറ്റില്ല. നീ പറയുന്ന ഒരാളെ വിടാം" പെട്ടെന്ന്, സ്ത്രീ പറഞ്ഞു - "എങ്കിൽ, എന്റെ സഹോദരനെ വിട്ടാലും" രാജാവിന് ആശ്ചര്യമായി - "എന്തുകൊണ്ടാണ് ഭർത്താവിനെയും മകനെയും പരിഗണിക്കാഞ്ഞത്?" സ്ത്രീ ഒട്ടും കൂസാതെ പറഞ്ഞു - "ഇനി ഞാൻ ഒരു കല്യാണം കഴിച്ചാൽ ഭർത്താവും പിന്നെ മകനും ഉണ്ടാകും. എന്നാൽ, സഹോദരന

(828) ഓ...പിന്നെയാകട്ടെ!

ബിനീഷിന്റെ കോളജ് പഠനകാലത്ത് ബിരുദാനന്തര ബിരുദ കോഴ്സായപ്പോൾ വീട്ടിൽ കൈനറ്റിക് ഹോണ്ടയുടെ സ്കൂട്ടർ എടുത്തിരുന്നു. രാവിലെ കോളജിൽ പോകാൻ താമസിച്ചാൽ സ്കൂട്ടറിൽ പറക്കുന്നതു പതിവായി. ഒരിക്കൽ വാഹനത്തിന്റെ പിറകിലത്തെ ടയർ തേഞ്ഞുതീർന്ന് ടയർ മിനുസമായി. ട്യൂബ് ലെസ് ടയർ അത്ര പ്രചാരത്തിലായിട്ടില്ലാത്ത കാലം. ടയർ മൊട്ടയായി എന്നു സാരം. ചേട്ടനോട് പറഞ്ഞപ്പോൾ -"ഓ...പിന്നെയാകട്ടെ. കുറച്ചു കൂടി പോട്ടെ" ബിനീഷും അതിനോട് അനുകൂലിച്ചു. കുറെ ദിവസങ്ങൾ കഴിഞ്ഞ് കോളജിലേക്കു പോകുന്ന വഴി. ഏറ്റുമാനൂർ പാറോലിക്കൽ കവല കഴിഞ്ഞപ്പോൾ പടക്കം പൊട്ടുന്ന ഒച്ചയോടെ ടയർ പൊട്ടി വണ്ടിയുടെ നിയന്ത്രണം ബുദ്ധിമുട്ടായി. അത് പാളി എതിരേ വന്ന പാണ്ടിലോറിയുടെ അടിയിൽ പോകാതെ വെട്ടിച്ച് വീഴാതെ നിർത്തിയതു ഭാഗ്യമായി. രണ്ടാമത്ത സന്ദർഭം. ബിനീഷിന്റെ ഹോബി എഴുത്തും വായനയുമാണ്. എന്നാൽ കാര്യമായ വേഗമില്ല എന്നുള്ളതാണ് ഒരു പോരായ്മ. അങ്ങനെ, നല്ല മൂഡ് ഉള്ളപ്പോൾ മാത്രം എഴുതുന്ന രീതിയിൽ ഒരു തിരക്കഥയും തുടങ്ങി. പലപ്പോഴും ഓ...പിന്നെയാകട്ടെ എന്നു മനസ്സു മന്ത്രിക്കും. പക്ഷേ, പകുതി പോലും ആകുന്നതിനു മുൻപ് അതേ ശൈലിയിലുള്ള സിനിമ തീയറ്ററിൽ ഹിറ്റായി. മൂന്നാമത്തെ സന്ദ

(827) രാജാവിന്റെ കടപ്പാട്

  ഒരിക്കൽ, കാശിരാജാവിന്റെ കൊട്ടാരത്തിലേക്ക് ഒരു സന്യാസി കടന്നുവന്നു. ഉടൻ, രാജാവ് തന്റെ സിംഹാസനത്തിൽ നിന്നും എണീറ്റ് വണങ്ങി സന്യാസിയെ ആ സിംഹാസനത്തിൽ ഇരുത്തി. അന്നേരം, കൊട്ടാരവാസികൾ അമ്പരന്നു. രാജാവ് പറഞ്ഞു - "വേഗം, അമൃതേത്തിനുള്ള ഒരുക്കങ്ങൾ നടത്തുക" വീണ്ടും സമീപമുണ്ടായിരുന്നവർ ഞെട്ടി. സാധാരണയായി സന്യാസിമാർക്ക് ഊട്ടുപുരയിലെ ഇരിപ്പിടത്തിലാണ് സദ്യ കൊടുക്കാറു പതിവ്. അവിടെയും കാര്യങ്ങൾ തീർന്നില്ല. രാജാവ് കല്പിച്ചു - "എന്റെ കിടപ്പറയ്ക്കു തുല്യമായ രീതിയിൽ സന്യാസിക്ക് ഉറങ്ങാനുള്ള സൗകര്യം ഒരുക്കുക" ഉടനെ, ആളുകൾ പലതും പിറുപിറുക്കാൻ തുടങ്ങി - "എന്തൊക്കയോ ദുരൂഹത തോന്നുന്നുണ്ട്" ഇത്തരം അടക്കം പറച്ചിലുകൾ രാജകുമാരൻ അവിചാരിതമായി കേട്ടു. അവൻ രാജാവിനെ വിവരം അറിയിച്ചു. രാജാവ് പറഞ്ഞു - "ഞാൻ കുറച്ചു വർഷങ്ങൾക്കു മുൻപ് യുദ്ധത്തിൽ പരിക്കേറ്റ് വസ്ത്രങ്ങൾ പോലും ഇല്ലാതെ ഓടി അവശതയായി ചെന്നു വീണത് ഏതോ ഒരു മുറ്റത്തായിരുന്നു. ഞാൻ ആരെന്നോ ഏതെന്നോ എന്നു ചോദിക്കാതെ മുറിവെല്ലാം വച്ചുകെട്ടി മരുന്നും തന്ന് കുറെ ദിവസങ്ങൾ കഴിഞ്ഞിട്ടാണ് വിട്ടത്. ആ സന്യാസിയെ നിങ്ങൾക്കു പരിചയപ്പെടുത്തുന്നതിനു മ

(826) ദമ്പതികളുടെ സന്യാസം

  കാശിയിലെ ഒരു ധനിക ബ്രാഹ്മണ കുടുംബത്തിൽ ബോധിസത്വൻ ജനിച്ചു. അവൻ യുവാവായപ്പോൾ മാതാപിതാക്കൾ പറഞ്ഞു - "ഞങ്ങൾക്ക് നിന്റെ വിവാഹം നടന്നു കാണണം" യുവാവ് നിരസിച്ചു - "എനിക്ക് സന്യസിക്കണമെന്നാണ് ആഗ്രഹം" പക്ഷേ, മാതാപിതാക്കൾ തുടർച്ചയായി ശല്യം ചെയ്തപ്പോൾ വിവാഹം മുടക്കാനായി അവൻ മനോഹരമായ ഒരു സുവർണ്ണ ശില്പം ഉണ്ടാക്കിയിട്ട് അവരോടു നിർദ്ദേശിച്ചു - "ഇതുപോലൊരു പെൺകുട്ടിയെ കിട്ടിയാൽ എനിക്കു സമ്മതമാണ്" അത്തരം ഒരാളെ വീട്ടുകാർ കണ്ടെത്തില്ലെന്ന് അവൻ വിശ്വസിച്ചു. ഭൃത്യന്മാർ നാടുനീളെ ആ ശില്പവുമായി അലഞ്ഞ് ഒരു ബ്രാഹ്മണ കുടുംബത്തിലെ അതുപോലത്തെ യുവതിയെ കണ്ടെത്തി. പക്ഷേ, അവൾ സന്യസിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മാതാപിതാക്കളെ അറിയിച്ചെങ്കിലും ഒടുവിൽ, കല്യാണം നടന്നു. അവർ തുല്യമായി ചിന്തിക്കുന്ന രീതിയാണെന്ന് മനസ്സിലാക്കിയപ്പോൾ യുവാവ് പറഞ്ഞു - "നമുക്ക് ഈ അളവറ്റ പണമൊക്കെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ദാനം ചെയ്യണം. എന്നിട്ട് സന്യസിക്കാൻ പോകാം" അങ്ങനെ,  സ്വത്തെല്ലാം ദാനം ചെയ്തു. ഭിക്ഷാടനം നടത്തി ഓരോ ദിക്കിലൂടെയും നടന്നു. ഭിക്ഷയായി കിട്ടിയ പലതും കഴിച്ചപ്പോൾ യുവതിയ്ക്കു വയറുകടി വന്നു. എങ്ക

(825) അച്ഛനെ ഉപേക്ഷിച്ച മകൻ

  വാരാണസിയിലെ ഒരു ഗ്രാമത്തിലുള്ള കുടുംബം. അവിടെ പ്രായമായി കിടപ്പിലായ അച്ഛനുണ്ടായിരുന്നു. കൂടാതെ, മകനും ഭാര്യയും കൊച്ചു മകനും അടങ്ങുന്ന വീട്. മകനും കൊച്ചു മകനും നല്ല രീതിയായിരുന്നുവെങ്കിലും മകന്റെ ഭാര്യ ഒരു ദുഷ്ടയായിരുന്നു. ഭാര്യയ്ക്ക് ആ വൃദ്ധനെ ഒട്ടും ഇഷ്ടമല്ലാത്തതിനാൽ എങ്ങനെയും അയാളെ ഒഴിവാക്കാൻ തന്റെ ഭർത്താവിനെ നിർബന്ധിച്ചു കൊണ്ടിരുന്നു. എന്നാൽ, ക്രമേണ അവളുടെ സംസർഗ്ഗം മൂലം അയാളും അച്ഛനെ എവിടെയെങ്കിലും ഉപേക്ഷിക്കാമെന്നു സമ്മതിച്ചു. ഭാര്യ പറഞ്ഞു - "ആരും കടന്നുവരാത്ത കാടുപിടിച്ചു കിടക്കുന്ന ചുടുകാട്ടിൽ കുഴിയെടുത്ത് അതിൽ മൂടാം. നാളെ രാവിലെ കാളവണ്ടിയിൽ കിടത്തി രഹസ്യമായി കൊണ്ടുപോകണം" ഈ സംസാരം കുട്ടിയായ കൊച്ചുമകൻ കേട്ടു. അവന് അപ്പൂപ്പനെ വളരെ ഇഷ്ടമായിരുന്നു. അടുത്ത ദിവസം രാവിലെ കുട്ടി, അപ്പൂപ്പന്റെ ഒപ്പം ചെന്നു കിടന്നു. കാളവണ്ടിയിൽ അവനും വരണമെന്നു പറഞ്ഞ് ഉച്ചത്തിൽ കരയാൻ തുടങ്ങിയപ്പോൾ ആരും ബഹളം കേൾക്കാതിരിക്കാൻ വേണ്ടി അയാൾക്കു സമ്മതിക്കേണ്ടി വന്നു. അപ്പനും മകനും, അപ്പൂപ്പനെ കാളവണ്ടിയിൽ കിടത്തി ചൂടുകാട്ടിൽ ചെന്നു. അപ്പൻ തൂമ്പ കൊണ്ട് കുഴിയെടുത്തു. അപ്പൂപ്പനെ അതിലേക്ക് ഇടുന്നതിന് തൊട്ടു

(824) കുരുവിയും വലയും

  പണ്ടുപണ്ട്, സിൽബാരിപുരംരാജ്യം, നല്ലയിനം ചണകൃഷിക്കു പ്രസിദ്ധമായിരുന്നു. ഒരിക്കൽ, ഒരു കർഷകൻ തന്റെ പാടത്ത്, ചണവിത്തുകൾ എറിയുന്ന നേരത്ത്, ഒരു പറ്റം കുരുവികൾ പറന്നു വന്നു. അവരുടെ നേതാവ് പറഞ്ഞു - "നമ്മുടെ ദേശത്ത് ഇത്തരം കൃഷി സ്ഥലങ്ങൾ യാതൊന്നും ഇല്ലല്ലോ. ഇനിയുള്ള കാലം ഇവിടെ ജീവിക്കാം. നോക്കൂ. ആ കൃഷിക്കാരൻ വിശാലമായ പാടത്ത് കൃഷിയിറക്കാൻ പോകുന്നതു കണ്ടില്ലേ? ഏതാനും മാസങ്ങൾ കാത്തിരുന്നാൽ പിന്നീട് നമ്മുടെ സുവർണ്ണ കാലമായിരിക്കും" അതു മറ്റുള്ള കിളികൾക്കു സ്വീകാര്യമായി. എന്നാൽ, സംഘത്തിലെ ഏറ്റവും മുതിർന്ന പക്ഷി പറഞ്ഞു - "അത് ചണവിത്താണ് എന്നു തോന്നുന്നു. അങ്ങനെയെങ്കിൽ നമുക്കു ദോഷം വരാനും അതു മതി" എന്നാൽ, തുടർന്നു പറയാൻ ആ പക്ഷിയെ സമ്മതിക്കാതെ അവരെല്ലാം പരിഹസിക്കാൻ തുടങ്ങി. അന്നേരം, നേതാവ് പറഞ്ഞു - "ഇതാണ് കിഴവനെ നമ്മുടെ കൂടെ കൂട്ടിയാലുള്ള കുഴപ്പം. എന്തിനും ഏതിനും പേടിയാണ് മുന്നിൽ നിൽക്കുക. നമ്മുടെ പുരോഗതിക്ക് ഇയാൾ ഒരു തടസ്സമാണ്. ഇപ്പോൾത്തന്നെ താങ്കൾ ഇവിടം വിട്ടു പോകുക" എല്ലാവരും ഒരുമിച്ചു ചിലച്ച് നേതാവിനു പിന്തുണ കൊടുത്തപ്പോൾ കിഴവൻ പക്ഷി ദൂരെ ദിക്കിലേക്കു പറന്നു പോയി. കുറെ

(823) കയ്പുള്ള മാമ്പഴം

  കാശിരാജ്യത്ത് മന്ത്രിയായി ബോധിസത്വൻ കഴിയുന്ന കാലം. ഒരിക്കൽ, വേട്ടയ്ക്ക് രാജാവിനൊപ്പം പോയ മന്ത്രിക്ക് ഒരു മാങ്ങാപ്പഴം വീണു കിട്ടി. അതു കഴിച്ചപ്പോൾ, രുചി കൊണ്ട് അദ്ദേഹം മതിമറന്നു. തുടർന്ന്, ആ മാവിന്റെ ഒരു തൈ പറിച്ചെടുത്ത് കൊട്ടാര വളപ്പിൽ നട്ടു. വെറും മൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ ചെറു മാവിൽ മാങ്ങകൾ ഉണ്ടായി. അപൂർവ്വമായ രുചിയിൽ എല്ലാവരും അത്‌ഭുതപ്പെട്ടു. പിന്നീട്, ആ മാവ് വലുതായപ്പോൾ അതിഥികളെ സ്വീകരിക്കാനും മറ്റും മാങ്ങാപ്പഴം ഉപയോഗിച്ചു തുടങ്ങി. മാങ്ങയുടെ പ്രശസ്തി അയൽരാജ്യങ്ങളിലും എത്തി. ഈ വാർത്ത അറിഞ്ഞ അയൽ ദേശത്തെ രാജാവ് കുറച്ചു മാങ്ങകൾ സമ്മാനമായി തന്നു വിടണമെന്ന് കാശിരാജാവിനോട് ദൂതൻ വഴി അറിയിച്ചു. പക്ഷേ, കാശിരാജാവ് മറ്റൊരു കാര്യം പിറുപിറുത്തു - "ഈ മാങ്ങകൾ കിട്ടിയാൽ രാജാവ് അവിടെ കൊട്ടാരവളപ്പിലും ഇത്തരം മാവ് കിളിർപ്പിക്കും. പിന്നെ, എന്റെ രാജ്യത്തിന്റെ പ്രശസ്തി കുറയുകയും ചെയ്യും" അതിനാൽ, വളരെ നേർത്ത സൂചി കൊണ്ട് മാങ്ങാണ്ടിയുടെ കിളിർപ്പ് അടർത്തിക്കളഞ്ഞ് മാങ്ങകൾ കൊടുത്തു വിട്ടു. രാജാവ് മാങ്ങാണ്ടികൾ കുഴിച്ചിട്ടെങ്കിലും ഒരെണ്ണം പോലും കിളിർത്തില്ല. വിത്തിനു കേടു വരുത്തിയിട്ടാണ് മാങ്ങകൾ

(822) കാട്ടിലെ നിധി

  ബോധിസത്വൻ ഒരു ഭൂവുടമയായി അവതരിച്ച കാലം. അദ്ദേഹത്തിന് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. ആ ചങ്ങാതിക്കു പ്രായമേറെ ഉണ്ടായിരുന്നെങ്കിലും ഭാര്യയ്ക്ക് പ്രായം കുറവായിരുന്നതിനാൽ ചില ഭയാശങ്കകൾ അയാൾക്കുണ്ടായിരുന്നു. തന്റെ മരണശേഷം, അളവറ്റ സ്വത്തുക്കളുമായി പുനർ വിവാഹം ചെയ്ത് ഏക മകനെ ഉപേക്ഷിച്ച് എങ്ങോട്ടെങ്കിലും ഭാര്യ പോകുമോ? അതിനാൽ രഹസ്യമായി പണമെല്ലാം സ്വർണ്ണമാക്കി മാറ്റി കാട്ടിൽ കുഴിച്ചിടണം. അതിനു വേണ്ടി വേലക്കാരനെ കൂട്ടുപിടിച്ച് അടയാളമുള്ള കാട്ടിലെ സ്ഥലത്ത് സ്വർണ്ണക്കുടം കുഴിച്ചിട്ടു.  ഭൂവുടമ പറഞ്ഞു -"മകൻ യുവാവാകുമ്പോൾ അവനെ നീ ഇതു കാണിച്ചു കൊടുക്കണം" കുറെ കാലം കഴിഞ്ഞപ്പോൾ അയാൾ മരിച്ചു. മകൻ യുവാവായി. ഒരു ദിവസം, ഭാര്യയും മകനും കൂടി വേലക്കാരനോടു സംശയം ചോദിച്ചു - "അദ്ദേഹത്തിന്റെ സമ്പത്ത് എവിടെയെന്ന് നിനക്ക് അറിയില്ലേ?" സത്യം പറയാനുള്ള സമയമായെന്നു വേലക്കാരനു തോന്നിയതിനാൽ അവൻ മകനെയും കൂട്ടി കാട്ടിലേക്കു വിനയത്തോടെ നടന്നു. ഒരിടത്തു ചെന്നപ്പോൾ അയാൾ നിന്നു - "ഹൊ! മേലനങ്ങി പണിയെടുക്കാത്ത നിനക്ക് യാതൊന്നും തരില്ല!" പെട്ടെന്നുള്ള വേലക്കാരന്റെ മനം മാറ്റത്തിൽ മകൻ അന്ധാളിച്ചു. പക്ഷേ,

(821) രാജാവും വായാടിയും

  ബ്രഹ്മദത്തൻ കാശിയിലെ രാജാവായി വാണിരുന്ന കാലം. അവിടത്തെ മന്ത്രിയായിരുന്നു ബോധിസത്വൻ. കൊട്ടാര സഭയിലെ രാജപുരോഹിതൻ മഹാ പണ്ഡിതനായിരുന്നു. പക്ഷേ, അയാൾക്ക് ഒരു ദുശ്ശീലമുണ്ടായിരുന്നു - വായാടിത്തരം! എന്തിലും ഏതിലും അവസരം നോക്കാതെ അറിവ് വിളമ്പുന്നത് മറ്റുള്ളവർക്കെല്ലാം അരോചകമായിരുന്നു. ആർക്കും സംസാരിക്കാനുള്ള അവസരം കൊടുക്കാതിരിക്കുന്നത് അയാളുടെ ശീലമായിരുന്നു. രാജാവ് ഈ കാര്യത്തിൽ വല്ലാതെ നീരസപ്പെട്ടുവെങ്കിലും രാജപുരോഹിതനായതിനാൽ അദ്ദേഹം ഒന്നും മിണ്ടിയില്ല. ഒരു ദിവസം, രാജാവും കൂട്ടരും രാജവീഥിയിലൂടെ പ്രഭാത സവാരി ചെയ്യുമ്പോൾ ഒരു കാഴ്ച കണ്ടു. കുറെ കുട്ടികൾ ഒരു മുടന്തന്റെ ചുറ്റിനും കൂടി നിന്ന് ഞങ്ങൾക്ക് ആനയെയും കുതിരയെയും കാണിച്ചു തരണമെന്ന് വാശി പിടിക്കുകയാണ്. അന്നേരം അയാൾ കല്ലെടുത്ത് ഇലകൾ തിങ്ങി നിറഞ്ഞ ആൽമരത്തിലേക്ക് എറിയാൻ തുടങ്ങി. കിറുകൃത്യമായി എറിഞ്ഞ് ഓരോ ഇലയും അടർത്തി മാറ്റിയപ്പോൾ ഒരു ആനയുടെ ആകൃതി അവിടെ തോന്നിച്ചു. അതേ പോലെ, കുതിരയുടെ ആകൃതിയും ഇലകൾ അടർന്നു വീണ ഭാഗത്ത് കുട്ടികൾക്കു കാണാനായി. അവരെല്ലാം കയ്യടിച്ച് തുള്ളിച്ചാടി. പക്ഷേ, രാജാവിനെയും ഭടന്മാരെയും കണ്ടപ്പോൾ കുട്ടികൾ പേടിച്ച് ഓടിപ്പോയി. മ