Posts

Showing posts from January, 2025

(1036) മനസ്സു വായന!

  ഒരു ദിവസം, ഹോജ മുല്ല ചന്തയിലേക്ക് നടക്കുകയായിരുന്നു. നടന്നുനടന്ന് ഒരു മുക്കവലയിലെത്തി. അന്നേരം, അപരിചിതനായ ആൾ എതിരെ വരുന്നുണ്ടായിരുന്നു.  അയാൾ ഹോജയോടു ചോദിച്ചു - "മുല്ലാക്കാ, അക്സെഹിർ പട്ടണത്തിലേക്ക് ഇതിൽ എതുവഴിയിലൂടെ ഞാൻ പോകണം?" എന്നാൽ, ഇതിനു മറുപടി പറയാതെ ഹോജ അമ്പരന്നു! കാരണം, തൻ്റെ പേര് ഹോജ മുല്ലയെന്ന് ഇയാൾക്ക് അറിയാമല്ലോ. അല്ലെങ്കിൽ മുല്ലാക്കയെന്ന് വിളിക്കാൻ സാധ്യതയില്ല. ഉടൻ, ഹോജ അയാളോടു ചോദിച്ചു - "താങ്കളെ എനിക്ക് മുൻപരിചയമില്ല. ഇയാൾ ഈ ദേശക്കാരനുമല്ല. എന്നിട്ടും ഞാൻ മുല്ലാക്കയെന്ന് അറിഞ്ഞത് എങ്ങനെ?" അപ്പോൾ, അപരിചിതൻ ഒരു നിമിഷം ആലോചിച്ചു. താൻ വെറുതെ വിളിച്ചതെന്ന് പറയേണ്ടതില്ല. അല്പം പൊങ്ങച്ചം തട്ടിയേക്കാം. "ഞാൻ മുല്ലാക്കയെ ആദ്യമാണു കാണുന്നത്. എന്നാൽ, എനിക്കു മറ്റുള്ളവരുടെ മനസ്സ് വായിക്കാനുള്ള വിദ്യ കൈവശമുണ്ട്!" "ഹോ!" ഹോജ അതുകേട്ട് അത്ഭുതം കൂറി. അന്നേരം, അപരിചിതൻ വീണ്ടും ചോദിച്ചു - "പട്ടണത്തിലേക്ക് ഏതു വഴിയിലൂടെ പോകണം?" ഉടൻ, ഹോജ ചുട്ട മറുപടി കൊടുത്തു - "അതിനുള്ള മറുപടി ഞാൻ മനസ്സിൽ പറഞ്ഞു കഴിഞ്ഞു. താങ്കൾ മനസ്സു വായിച്ച് അറിഞ്ഞ ...

(1035) കളഞ്ഞു കിട്ടിയ സ്വർണ്ണക്കിഴി!

  ഹോജ മുല്ലയുടെ ദാരിദ്ര്യ കാലമായിരുന്നു അത്. ഒരു ദിവസം, വഴിയിലൂടെ അദ്ദേഹം നടന്നു നീങ്ങിയപ്പോൾ ഒരു കിഴി നിലത്തു കിടക്കുന്നതു കണ്ടു. അയാൾ അതെടുത്തു. ഉടനെ, ആ കിഴിയുടെ കെട്ട് അഴിച്ചു നോക്കിയപ്പോൾ ഹോജ ഞെട്ടി! നിറയെ സ്വർണ്ണ നാണയങ്ങൾ! തൻ്റെ ദാരിദ്ര്യം മാറ്റാൻ ഇതു മതിയല്ലോ എന്ന് ഓർത്തപ്പോൾ അയാൾക്ക് വലിയ സന്തോഷം തോന്നി. എന്നാൽ, മറ്റൊരു കാര്യം ഓർത്തപ്പോൾ വിഷമവും തോന്നി. കാരണം, ആ നാട്ടിലെ നിയമം അനുസരിച്ച് ഏതെങ്കിലും സാധനം കളഞ്ഞു കിട്ടിയാൽ അത് ചന്തയിലെ ഒരു ഉയർന്ന കല്ലിൽ കയറി നിന്ന് ഉച്ചത്തിൽ മൂന്നു തവണ കിട്ടിയ സാധനം എന്താണെന്ന് വിളിച്ചു പറയണം. അതിനു ശേഷവും ആരും അവകാശവാദം ഉന്നയിച്ചില്ലെങ്കിൽ അത് അയാൾക്കു സ്വന്തമാക്കാം. നിയമം തെറ്റിച്ചാൽ കടുത്ത ശിക്ഷയാണു ഫലം. ഈ കിഴി വിട്ടുകളയാൻ ഹോജയുടെ ദാരിദ്ര്യം അനുവദിച്ചില്ല. അതിനായി അയാൾ ഒരു ബുദ്ധി കണ്ടു പിടിച്ചു. അതിരാവിലെ ചന്തയിലേക്കു ചെന്നു. അവിടെ നിന്ന് മൂന്നു പ്രാവശ്യം ഉച്ചത്തിൽ വിളിച്ചു കൂവി - "സ്വർണ്ണനാണയങ്ങൾ ഉള്ള ഈ കിഴി വഴിയിൽ കിടന്നു കിട്ടിയതാണ്. ഇത് നിങ്ങൾ ആരുടെയെങ്കിലും ആണോ?" മൂന്നു തവണയും ഇത് ആവർത്തിച്ചെങ്കിലും ആരും മുന്നോട്ടു വന്നില്ല. കാരണ...

(1034) സുൽത്താനെ കണ്ട ഹോജ!

  ഹോജ മുല്ല കൊട്ടാരത്തിലെത്തി സുൽത്താനെ കണ്ടുവെന്ന് വാർത്ത പരന്നു. ഈ കാര്യം കേട്ടവരിൽ എല്ലാവരും വിശ്വസിച്ചില്ല. അക്കൂട്ടർ മറ്റുള്ളവരോടു തർക്കിക്കുകയും ചെയ്തു. അന്നേരം, ചിലർ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു - "നമുക്ക് എല്ലാവർക്കും കൂടി മുല്ലാക്കയുടെ വീട്ടിലെത്തി നേരിട്ട് ചോദിക്കാം" എല്ലാവരും ആ അഭിപ്രായത്തോട് യോജിച്ചു. അവർ നടന്ന് ഹോജയുടെ വീട്ടിലെത്തി കാര്യം ചോദിച്ചു. അന്നേരം യാതൊരു മടിയും കൂടാതെ അദ്ദേഹം പറഞ്ഞു -"ശരിയാണ്. ഞാൻ കൊട്ടാരത്തിലെത്തി സുൽത്താനെ കണ്ടു. അന്നേരം, സുൽത്താൻ എന്നോടു സംസാരിക്കുകയും ചെയ്തു" എല്ലാവരും അതുകേട്ട് അമ്പരന്നു! അവരിൽ ഒരാൾ ഭയഭക്തിബഹുമാനത്തോടെ ചോദിച്ചു - "സുൽത്താൻ എന്താണ് ഹോജയോടു പറഞ്ഞത്? കേൾക്കാൻ ഞങ്ങൾക്കു തിടുക്കമായി?" ഹോജ പറഞ്ഞു -"ഞാൻ സുൽത്താനെ കാണുക എന്ന ലക്ഷ്യത്തോടെ കൊട്ടാര വാതിൽക്കൽ എത്തി. അന്നേരം, സുൽത്താൻ പറഞ്ഞു -"ഛീ, ധിക്കാരീ, നീ എന്നെ കാണാൻ ആഗ്രഹിക്കുന്നുവോ? എൻ്റെ കൺമുന്നിൽ മേലിൽ കണ്ടു പോകരുത്!" ജനങ്ങൾ അതുകേട്ട് പൊട്ടിച്ചിരിച്ചു! Written by Binoy Thomas, Malayalam eBooks-1034 - Hoja Stories - 30, PDF- https://d...

(1033) ഹോജയുടെ മോതിരം!

  ഒരിക്കൽ, ഹോജ മുല്ലയോട് യാത്ര പറയാനായി സുഹൃത്തായ ഒരു വ്യാപാരി വീട്ടിലെത്തി. വ്യാപാരിക്ക് പണം ഏറെയുണ്ടെങ്കിലും അത്യാഗ്രഹം ഏറെയായിരുന്നു. ദൂരെ വ്യാപാര ആവശ്യത്തിനു പോകുകയായിരുന്നു അയാളുടെ ലക്ഷ്യം. ഹോജയും വ്യാപാരിയും തമ്മിലുള്ള സംസാരത്തിനിടയ്ക്ക് ഹോജയുടെ കയ്യിൽ കിടന്ന വില പിടിച്ച മോതിരം അയാൾ ശ്രദ്ധിച്ചു. ഉടൻ, അത് എങ്ങനെയെങ്കിലും സ്വന്തമാക്കണമെന്ന് വ്യാപാരിക്ക് ദുരാശ തോന്നി. അതിനായി സുഹൃത്ത് ഒരു തന്ത്രം പ്രയോഗിച്ചു. "ഹോജാ, ഞാൻ എന്നാണ് മടങ്ങിവരികയെന്ന് പറയാൻ കഴിയില്ല. പക്ഷേ, അത്രയും നാൾ താങ്കളെ കാണാതെ ഇരിക്കുന്നതിൽ എനിക്കു വളരെ വിഷമമുണ്ട്. അതിനാൽ, കയ്യിലെ മോതിരം എനിക്കു തരിക. അതു കാണുമ്പോൾ ഹോജയെ ഞാൻ ഓർമ്മിക്കും. അതെനിക്ക് ആശ്വാസമാകും" വ്യാപാരിയുടെ ആർത്തി മനസ്സിലാക്കിയ ഹോജ മറുതന്ത്രം പുറത്തെടുത്തു. "പ്രിയ സുഹൃത്തേ. ഞാൻ ഇതേ കാര്യം പറയാൻ വരികയായിരുന്നു. താങ്കളെ പിരിഞ്ഞ് ഇരിക്കുന്നതിൽ എനിക്കും വിഷമമുണ്ട്. അതുകൊണ്ട് ഈ മോതിരം താങ്കൾക്കു ഞാൻ കൊടുത്തു വിട്ടില്ല എന്ന് ഓർക്കുമ്പോൾ ഏറെ വേദനയോടെ ഈ മോതിരം കാണുന്ന ഓരോ നിമിഷവും ഞാൻ ഓർമ്മിക്കും" ഹോജയുടെ തന്ത്രത്തിൽ പരാജയപ്പെട്ട വ്യാപാരി...

(1032) കീശയുടെ വിശപ്പ്!

  ഒരിക്കൽ, ഹോജ മുല്ല ഒരു സൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. തീൻമേശയിൽ അനേകം വിഭവങ്ങൾ നിരന്നു. ഹോജ കഴിക്കാൻ തുടങ്ങി. അന്നേരം, എതിർ വശത്തുള്ള ഒരാൾ എന്തോ കള്ളത്തരം ഒപ്പിക്കുന്നതുപോലെ ഹോജയ്ക്കു തോന്നി. കണ്ടാൽ മാന്യനാണെന്നു തോന്നും വിധമാണ് വസ്ത്രധാരണം. ഹോജ അല്പം കുനിഞ്ഞു നോക്കിയപ്പോൾ ആ മാന്യൻ കുപ്പായത്തിൻ്റെ വലിയ കീശയിലേക്ക് നല്ല വിഭവങ്ങൾ നിറയ്ക്കുകയാണ്! ഹോജ കഴിച്ചു കഴിഞ്ഞ് ചൂടു ചായ കുടിക്കാതെ വച്ചു കൊണ്ടിരുന്നു. മാന്യൻ എഴുന്നേറ്റ നിമിഷം ചൂടു ചായ അയാളുടെ നിറഞ്ഞ കീശയിലേക്ക് ഹോജ ഒഴിച്ചു! പെട്ടെന്ന്, അയാൾ ദേഷ്യപ്പെട്ടപ്പോൾ അവരുടെ ചുറ്റിനും ആളുകൾ തടിച്ചു കൂടി. അവരോടായി ഹോജ പറഞ്ഞു -"ഈ മാന്യൻ്റെ വലിയ കീശയ്ക്കു ഭയങ്കര വിശപ്പാണ്. വിശിഷ്ട ആഹാരങ്ങളെല്ലാം അത് അകത്താക്കിക്കഴിഞ്ഞു. അന്നേരം, ദാഹശമനത്തിനായി ഞാൻ ചൂടുചായ കൊടുത്തതാണ്!" കപട മാന്യൻ്റെ ആഹാര മോഷണത്തിനുള്ള ഹോജയുടെ ചുട്ട മറുപടി എല്ലാവർക്കും ഇഷ്ടമായി. Written by Binoy Thomas, Malayalam eBooks-1032 -ഹോജാ കഥകൾ - 28, PDF - https://drive.google.com/file/d/1omsgl5lV-Kj5W_P40ZSuYFLYHfuEEMD7/view?usp=drivesdk

(1031) ഹോജയുടെ ക്ഷമാപണം!

  ഒരിക്കൽ, ഹോജ മുല്ലയെ കാണാനായി നാട്ടിലെ ഒരു പണ്ഡിതൻ നാളെ വരുമെന്ന് അറിയിച്ചു. പക്ഷേ, അക്കാര്യത്തിൽ താൽപര്യം ഇല്ലാത്തതിനാൽ, സൂത്രക്കാരനായ ഹോജ അത് ഒഴിവാക്കാനായി തീരുമാനിച്ചു. അതിനാൽ, അടുത്ത ദിവസം രാവിലെ അയാൾ വീട്ടിൽ നിന്നും വേറൊരു യാത്ര പോയി. കുറച്ചു കഴിഞ്ഞ് പണ്ഡിതൻ അവിടെ വന്നപ്പോൾ ഹോജ ഇല്ലെന്നു മനസ്സിലായി. വാതിലും ജനാലയുമൊക്കെ അടച്ചിരുന്നതിനാൽ അയാൾക്ക് ദേഷ്യം ഇരച്ചുകയറി. "ഞാൻ വരുമെന്ന് മുൻകൂട്ടി അറിയിച്ചിട്ട് ആ കഴുത എവിടെയോ പോയിരിക്കുന്നു!" വരാന്തയിൽ നിന്നും തിരികെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ അവിടെ ഒരു കരിക്കട്ട കിടക്കുന്നതു കണ്ടു. അയാൾ അത് കുനിഞ്ഞെടുത്തു. പിന്നെ, വീടിൻ്റെ വാതിലിനു മുകളിലായി 'കഴുത' എന്ന് എഴുതിവച്ചു. എന്നിട്ട്, പിറുപിറുത്തുകൊണ്ട് അവിടം വിട്ടു. വൈകുന്നേരമായപ്പോൾ ഹോജ വീട്ടിലേക്ക് മടങ്ങിയെത്തി. വാതിലു മുകളിലായി 'കഴുത' എന്ന് എഴുതിയതു കണ്ടു. ഉടൻ, ഹോജ നേരെ പണ്ഡിതൻ്റെ വീട്ടിലേക്കു നടന്നു. അവിടെ എത്തി പണ്ഡിതനെ കണ്ടു - "അങ്ങ് ദയവായി എന്നോടു ക്ഷമിക്കണം. എൻ്റെ വീട്ടിലേക്കു വരുമെന്നു പറഞ്ഞിരുന്ന കാര്യം ഞാൻ മറന്നു പോയിരുന്നു. പക്ഷേ, എൻ്റെ വാതിലിനു മുകളി...

(1030) പണക്കാരൻ്റെ തല!

  ഒരിക്കൽ, ഹോജ മുല്ലയ്ക്ക് പണത്തിന് വളരെ ആവശ്യമായ ഒരു സമയം വന്നു. സാധാരണയായി പരിചയക്കാർ ആരും അയാൾക്ക് പണം കടം കൊടുക്കാറില്ലായിരുന്നു. കാരണം, തിരികെ കിട്ടില്ല! എങ്കിലും, ഹോജ തിടുക്കത്തിൽ ഒരു പണക്കാരൻ്റെ മാളിക മുറ്റത്ത് എത്തി. ചുറ്റുപാടും നോക്കിയപ്പോൾ ഒരു വേലക്കാരൻ പറമ്പിൽ നിൽപ്പുണ്ടായിരുന്നു. അയാളോട് ഹോജ ചോദിച്ചു - "നിൻ്റെ യജമാനനെ എനിക്ക് കാണേണ്ട അത്യാവശ്യമുണ്ട്" ഉടൻ, ഒന്നും മിണ്ടാതെ അവൻ അകത്തേക്ക് ഓടിപ്പോയി. കുറച്ചു കഴിഞ്ഞ് മടങ്ങിവന്നു പറഞ്ഞു -"യജമാനൻ ദൂരെ ഒരു യാത്ര പോയിരിക്കുന്നു. ഒരാഴ്ച കഴിഞ്ഞേ മടങ്ങിവരൂ" വേലക്കാരൻ വൈകിയപ്പോൾത്തന്നെ അതു കള്ളം പറയാനായി താമസിക്കുന്നതാണെന്ന് ഹോജയ്ക്കു പിടികിട്ടിയിരുന്നു. ഹോജ അതു മനസ്സിലാകാത്ത മട്ടിൽ നിന്നപ്പോൾ അകത്തേ മുറിയിലെ ജനാലയിലൂടെ പതിയെ ഒരു തല പ്രത്യക്ഷപ്പെട്ടത് അദ്ദേഹം കണ്ടു. ഉടൻ, തിരികെ നടക്കാൻ തുടങ്ങിയപ്പോൾ ഹോജ പറഞ്ഞു - "നീ നിൻ്റെ യജമാനനോടു പ്രത്യേകമായി ഈ കാര്യം പറയണം -യാത്ര പോകുമ്പോൾ തല മാത്രമായി ജനാല അരികത്ത് വച്ചിട്ടു പോയാൽ ആരെങ്കിലും അത് മോഷ്ടിച്ചു കൊണ്ടു പോകുമെന്ന്!" Written by Binoy Thomas, Malayalam eBooks -...

(1029) ഹോജയുടെ പ്രസംഗം!

  ഹോജ മുല്ലയെ പരിഹസിക്കാനായി ചിലർ തക്കം പാർത്തിരുന്നു. അവർ ഒരിക്കൽ, ഹോജയെ പ്രസംഗിക്കാനായി ക്ഷണിച്ചു. ആ നാട്ടിലെ എല്ലാവരും ഒന്നിച്ചു കൂടിയിരുന്ന ചടങ്ങായിരുന്നു അത്. ഹോജയ്ക്ക് പ്രസംഗിക്കാൻ കഴിവുണ്ടായിരുന്നില്ല. എങ്കിലും എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങിയെങ്കിലും, എന്തെങ്കിലും സൂത്രം വഴിയായി ഇതിൽ നിന്നും രക്ഷപ്പെടാനായി ഹോജ ആലോചിച്ചു. ആദ്യ ദിനം വന്നെത്തി. ഹോജ പ്രസംഗ വേദിയിൽ കയറി ചോദിച്ചു- ''ഞാൻ പറയാൻ പോകുന്ന കാര്യത്തേക്കുറിച്ച് നിങ്ങൾക്കറിയാമോ?" ആളുകൾ പറഞ്ഞു -"ഞങ്ങൾക്കറിയില്ലാ" അന്നേരം, അവിടെ നിന്നും ഇറങ്ങി നടന്നു കൊണ്ട് ഹോജ വിളിച്ചു കൂവി - "ഈ പ്രസംഗത്തിൻ്റെ ലക്ഷ്യം പോലും അറിയില്ലാത്ത നിങ്ങളോട് എനിക്ക് ഒന്നും പറയാനില്ല" ഹോജ മുങ്ങിയതാണെന്ന് മനസ്സിലാക്കി ആളുകൾ അടുത്ത ദിവസം അയാളെ വിളിച്ച് വേദിയിൽ കയറ്റി. പതിവു ചോദ്യം ഹോജ ആവർത്തിച്ചു. ഉടൻ, ആളുകൾ മറുപടി മാറ്റി - "ഞങ്ങൾക്കെല്ലാം പ്രസംഗ വിഷയവും ലക്ഷ്യവും അറിയാം" അന്നേരം, ഹോജ പറഞ്ഞു -"എല്ലാവർക്കും അറിയാവുന്ന സ്ഥിതിക്ക് ഞാൻ ആവർത്തിക്കുന്നതിൽ അർത്ഥമില്ല" ഇത്തവണയും ഹോജ ഇറങ്ങി നടന്നപ്പോൾ ആളുകൾ വീണ്...

(1028) ഹോജയുടെ സ്വർണ്ണ നാണയങ്ങൾ!

  ഒരു ദിവസം, രാവിലെ ജോലിക്കു പോകാതെ വീടിൻ്റെ വരാന്തയിൽ കുത്തിയിരുന്ന ഹോജയെ കണ്ടപ്പോൾ ഭാര്യ ആമിനയ്ക്ക് ദേഷ്യമിളകി - "എല്ലാ വീട്ടിലെയും ആണുങ്ങൾ പണിക്കു പോകുന്നുണ്ട്. നിങ്ങൾ മാത്രം ഇവിടെ ഇരിക്കുന്നു!" ഹോജ പറഞ്ഞു -"ഞാൻ പണിക്കു പോയില്ലെങ്കിലും അള്ളാഹു എനിക്ക് വേണ്ടിയ പണം ഈ വീട്ടിൽ കൊണ്ടുവന്നു തരും!" അതേസമയം, അടുത്ത വീട്ടിലെ വ്യാപാരി ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. അയാൾക്ക് ഒരു കൗതുകം തോന്നി 100 സ്വർണ്ണ നാണയങ്ങൾ അടങ്ങിയ കിഴി ജനാലയിലൂടെ താഴേക്ക് ഇട്ടു! ഹോജ അതു തുറന്നു നോക്കി ഭാര്യയോടു പറഞ്ഞു -"ദേ, നീ നോക്ക്. അള്ളാഹു തന്ന നാണയങ്ങൾ! ഞാൻ പറഞ്ഞത് നീ ഇപ്പോഴെങ്കിലും വിശ്വസിച്ചല്ലോ?" കുറച്ചു കഴിഞ്ഞ് വ്യാപാരി വന്നു പറഞ്ഞു -"നിൻ്റെ ദാരിദ്ര്യം അറിഞ്ഞ് ഞാനാണ് നാണയക്കിഴി തന്നത് " പക്ഷേ, ഹോജ അതു സമ്മതിക്കാതെ ഒരു സൂത്രം പ്രയോഗിച്ചു - "ഇതെനിക്ക് അള്ളാഹു തന്നതാണ്. ഭാര്യയോട് ഞാൻ അങ്ങനെ കിട്ടുമെന്ന് നേരത്തേ പറഞ്ഞിരുന്നതാണ്. സംശയമുണ്ടെങ്കിൽ അവളോടു ചോദിക്ക് " ഭാര്യയും അതു ശരിവച്ചു. ഉടൻ, കൊട്ടാരത്തിലെ ന്യായാധിപൻ്റെ അടുക്കലെത്തി ഈ തർക്കം പരിഹരിക്കണമെന്ന് വ്യാപാരി...

(1027) ഭാണ്ഡത്തിലെ കല്ലുകൾ!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്തെ ഒരു യുവാവ് കോസല ദേശത്തേക്കു പോകുകയായിരുന്നു. അന്നേരം, പിറകിൽ നിന്നും ഒരു വൃദ്ധൻ വിളിച്ചു - "മോനേ, എന്നെ ഒന്നു സഹായിക്കാമോ? എൻ്റെ മൂന്ന് ഭാണ്ഡക്കെട്ടുകൾ ആ പുഴയുടെ കുറുകെ കടന്ന് അക്കരെ എത്തിച്ചു തരാമോ?" അയാൾ തുടർന്നു - "ഒന്നാമത്തെ കെട്ടിൽ ചെമ്പു നാണയങ്ങളാണ്. രണ്ടാമതിൽ വെള്ളിയാണ്. മൂന്നാമതിൽ സ്വർണ്ണ നാണയമാണ്. എനിക്കു നിന്നെ വിശ്വസിക്കാമോ?" ഉടൻ, യുവാവ് പറഞ്ഞു -"ഞാൻ വളരെ സത്യസന്ധനാണ്. ആദ്യം ഞാൻ പുഴ കടന്നിട്ട് താങ്കളെ പിടിച്ചു കൊണ്ട് അക്കരെ വിടാം" അങ്ങനെ എല്ലാം അക്കരെ എത്തി. തുടർന്ന്, അവർക്ക് ചെറിയ തടിപ്പാലത്തിലൂടെ കടന്നു പോകണമായിരുന്നു. അന്നേരം, വൃദ്ധൻ പതിവു ചോദ്യം ചോദിച്ചു - "എനിക്ക് നിന്നെ വിശ്വസിക്കാമോ?" അന്നേരം, യുവാവ് പറഞ്ഞു -"ഇയാൾ എന്തൊരു മണ്ടനാണ്? പുഴ കടന്നപ്പോൾ എന്നെ വിശ്വാസമായില്ലേ?" അങ്ങനെ രണ്ടു തവണയായി പാലവും അവർ കടന്നു മുന്നോട്ടു പോയി. അവർ ഒരു കുന്നിൻ്റെ താഴ്‌വാരത്തിലെത്തി. അപ്പോൾ, വൃദ്ധൻ പറഞ്ഞു -"നീ ആദ്യം ഈ കുന്ന് കയറി അവിടെ കാണുന്ന കുടിലിനുള്ളിൽ പാണ്ടക്കെട്ടുകൾ വച്ചിട്ട് എൻ്റെ കൈ പിടിക്കാൻ...