(1224) കുതിരയുടെ അവകാശി!
ആന്ധ്രയിലെ മര്യാദ രാമണ്ണ എന്ന മര്യാദരാമൻ ന്യായാധിപനായി തുടരുന്ന കാലത്ത് തൻ്റെ ബുദ്ധിയും നിരീക്ഷണ പാടവവും ഉപയോഗിച്ച് നിരവധി കുറ്റങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരിക്കൽ, ഒരു വ്യാപാരി കുതിരയുമായി ചന്തയിലേക്കു പോകുകയായിരുന്നു. അയാൾ അതിനെ വല്ലാതെ പണിയെടുപ്പിക്കുമെങ്കിലും കാര്യമായ ആഹാരം കൊടുക്കുകയുമില്ല. അതുകാരണം, കുതിര മെലിഞ്ഞതായിരുന്നു. അയാൾ പോകുന്നതിനൊപ്പം ഒരു കർഷകൻ്റെ കുതിര ഒപ്പം വന്നു. അതിനെ കണ്ട് വ്യാപാരി പിറുപിറുത്തു - "എങ്ങനെയും ഇവൻ്റെ മിടുക്കൻ കുതിരയെ തട്ടിയെടുക്കണം!" വ്യാപാരി കുതിരയെ നിർത്തി കർഷകനോടു സംസാരിച്ച് ക്രമേണ ചങ്ങാത്തം ഭാവിച്ചു - "എനിക്ക് നിൻ്റെ കുതിരപ്പുറത്തു കയറി ചന്ത വരെ പോകണമെന്ന് ഒരു ആഗ്രഹം" കർഷകൻ അതു സമ്മതിച്ചു. വ്യാപാരി ആ കുതിരയുടെ പുറത്ത് കയറാൻ തൻ്റെ യജമാനൻ സമ്മതിച്ചതിനാൽ കുതിര അനുസരിച്ചു. ആ സമയത്ത് സാധുവായ കർഷകൻ മെലിഞ്ഞ കുതിരയെ തലോടി പറഞ്ഞു -"നിനക്ക് തിന്നാൻ കുറച്ച് മുതിര തരാം" എന്നിട്ട് ആ കുതിരപ്പുറത്ത് കർഷകൻ കയറി ചന്തയിലേക്ക് യാത്രയായി. വ്യാപാരി ചന്തയിൽ ചെന്നപ്പോൾ വലിയ ഒച്ചയിട്ട് കച്ചവട സാധനങ്ങൾ വിളിച്ചു കൂവി ആളുകളുടെ ശ്രദ്ധ തിരിച്ചു. ആ...