Posts

Showing posts from June, 2026

(1240) കെട്ടിക്കിടന്ന അറിവ്!

  ഒരു കാലത്ത്, ഗുരുവായ സേനകൻ്റെ ആശ്രമം സിൽബാരിപുരം ദേശത്തിലെ പ്രധാന ആശ്രമമായിരുന്നു. അവിടെ നിന്നും മിടുക്കരായ അനേകം ശിഷ്യന്മാർ പ്രശസ്‌തിയോടെ ലോകമെങ്ങും ജോലി ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ, പത്ത് ശിഷ്യന്മാർ ആശ്രമത്തിൽ പഠിച്ചു വരുന്ന സമയത്ത് ഒരു ശിഷ്യൻ ഗുരുവിനോട് സങ്കടമുണർത്തിച്ചു: "ഗുരുവേ, ഞങ്ങളിൽ ഏറ്റവും അറിവുള്ള ശങ്കുവിനോട് എന്ത് സംശയം ചോദിച്ചാലും ഒന്നും പറഞ്ഞു തരില്ല. മാത്രമല്ല, ഞങ്ങളെ പരിഹസിക്കുകയും ചെയ്യും" അതിനു പരിഹാരമുണ്ടാക്കാം എന്നു പറഞ്ഞ് ഗുരു അവനെ ആശ്വസിപ്പിച്ചു. പിന്നീട്, ഗുരു, ശങ്കുവിനെ വിളിപ്പിച്ചു: "നീ എൻ്റെ കൂടെ വരിക" ഗുരു ശങ്കുവിനെയും കൂട്ടി ആശ്രമത്തിൻ്റെ അതിർത്തിയിലൂടെ ഒഴുകിയിരുന്ന നീർച്ചാലിനു സമീപമെത്തി. അദ്ദേഹം അവനോടു പറഞ്ഞു: "ഈ വെള്ളം ഒരു കവിൾ കുടിച്ചു നോക്കൂ" അവൻ വെള്ളം കുടിച്ചു: "ഹായ്! എന്തൊരു രുചിയുള്ള ഉറവയാണിത് " അതിനു ശേഷം, ഗുരുവും ശിഷ്യനും കൂടി കുറെ അകലെയുള്ള കടൽത്തീരത്തെത്തി. ഗുരു പറഞ്ഞു: "നീ ഒരു കവിൾ വെള്ളം കുടിക്കുക" "ഗുരുവേ, ഉപ്പുരസം കാരണം ഇതു കുടിക്കാൻ പറ്റില്ലാ" എങ്കിലും ഗുരുവിനെ അനുസരിച്ച് വായി...

(1239) യോഗ എന്തിനു പഠിക്കണം?

  അങ്ങനെ മറ്റൊരു യോഗാദിനവും കടന്നുപോയിരിക്കുന്നു. പതിവിലും പ്രചാരം ഇത്തവണ കുറവായിരുന്നു. സമൂഹത്തിൻ്റെ പ്രശ്നങ്ങളും നിരാശകളും മറ്റും കൂടി വരുമ്പോൾ യോഗ ആശ്വാസമാകുമെന്നുള്ള ജനങ്ങളുടെ വിശ്വാസവും മങ്ങിത്തുടങ്ങി. പുതുതലമുറയിലെ കുട്ടികളിലെ ദുശ്ശീലങ്ങൾക്കു മുന്നിൽ മാതാപിതാക്കൾ നിസ്സഹായരായി പകച്ചു നിൽക്കുകയാണ്. അതിനൊപ്പം പുത്തൻ മാതാപിതാക്കൾക്ക് നല്ല മാതൃക കുട്ടികൾക്കു കാണിച്ചു കൊടുക്കാനും പറ്റുന്നില്ല. (ഉദാ: നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ക്ലാസിൽ ഉറങ്ങുന്നതു പതിവ്. അവൻ പാതിരാത്രി 12 കഴിഞ്ഞും ടാബുമായി ഇരിക്കാൻ കാരണം 2 മണിക്ക് ഫോൺ കഴിഞ്ഞ് ഉറങ്ങുന്ന മാതാപിതാക്കളുടെ മാതൃക!) കോവിഡ് കാലം കഴിഞ്ഞ് യോഗാ അധ്യാപകർക്കും ശരീര, മനശ്ശക്തികൾ ക്ഷയിച്ചിട്ടുണ്ട്. വലിയ അഭ്യാസത്തിനു പോകാതെ ഇരുന്നാൽ നന്ന്. നാമെല്ലാം യോഗ പഠിക്കാൻ വന്നതും ഒരു നിയോഗമാണ്. സത്യത്തിൽ യോഗ ഒന്നാന്തരം തന്ത്രമായി (കുതന്ത്രമല്ല) നമ്മുടെ സഹായം തേടുന്നവരെ ആശ്വസിപ്പിക്കാനാകും. കഴിഞ്ഞ ആഴ്ചയിലെ ഒരു ഉദാഹരണം: ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ സ്ഥിരമായി കാണുന്ന ഒരു പരിചയക്കാരൻ അടുത്തിരുന്ന് യാത്ര ചെയ്തപ്പോൾ ഞാൻ യോഗയെന്ന് അറിഞ്ഞ് അയാളുടെ വിഷമം പറയുകയു...

(1238) അലസതയുടെ ഫലം?

  "അലസതയുള്ള മനസ്സ് ചെകുത്താൻ്റെ പണിപ്പുരയാണ് " എന്നുള്ള പഴഞ്ചൊൽ പ്രയോഗം വളരെ പ്രശസ്‌തമാണ്. അതിനെ സാധൂകരിക്കുന്ന ഒരു കഥയാണിത്. പണ്ട്, സിൽബാരിപുരം രാജ്യമാകെ കൊടുംകാടായി കിടന്നിരുന്ന കാലം. കാടിൻ്റെ രാജാവായി കരുത്തനായ സിംഹമുണ്ട്. മാത്രമല്ല, വ്യത്യസ്തമായ മൃഗങ്ങളാൽ സമ്പന്നമായിരുന്നു അവിടം. ഒരിക്കൽ, പതിവുപോലെ സിംഹരാജൻ വേട്ടയ്ക്കിറങ്ങി. അന്ന് സിംഹം അതുവരെ പോകാത്ത ഒരു വഴിയിലൂടെ മുന്നോട്ടു പോയി. ഏറെ ദൂരം പിന്നിട്ടപ്പോൾ പുള്ളിമാനുകളുടെ സങ്കേതത്തിൽ ചെന്നു പെട്ടു. അവിടമാകെ നൂറു കണക്കിന് മാനുകൾ ഉണ്ടായിരുന്നു. ആദ്യമായി സിംഹത്തെ കണ്ട മാനുകൾ ചിതറിയോടി. പക്ഷേ, മാനുകളുടെ സംരക്ഷകനും നേതാവുമായ മാൻ ഓടാതെ നിന്നു. കാരണം, അവൻ്റെ പിറകിൽ ഓടാൻ വയ്യാതെ കിടക്കുന്ന ഏതാനും മാനുകൾ ഉണ്ടായിരുന്നു. അവൻ സിംഹത്തോടു പറഞ്ഞു: "മൃഗരാജാവേ ഞങ്ങളുടെ സങ്കേതത്തിൽ അനേകം മാനുകളുണ്ട്. ഇവിടെ കിടക്കുന്ന മാനുകൾ രോഗികളാണ്. അതിനാൽ നാളെ മുതൽ ഞങ്ങൾ തെരഞ്ഞെടുത്ത് ഓരോ മാനിനെയും അങ്ങയുടെ ഗുഹയിൽ എത്തിക്കാം " സിംഹത്തിന് അത് സന്തോഷമായി : "ഞാൻ അതു സമ്മതിച്ചിരിക്കുന്നു. അതിനാൽ ഇവിടെ അടുത്തുള്ള ഗുഹയിലാകും ഇനി ഞാൻ താമസിക്കുന്...

(1237) തേങ്ങയേറ്!

  പണ്ടുകാലത്തെ സിൽബാരിപുരം ദേശം. അവിടെ വിക്രമൻ രാജാവായിരുന്നു ഭരിച്ചിരുന്നത്. ഒരിക്കൽ മഴക്കാലം പതിവിലേറെ നീണ്ടുനിന്നപ്പോൾ പലതരം കൃഷികൾക്കും നാശം നേരിട്ടു. മാമ്പൂവ് മഴയത്ത് പൊഴിഞ്ഞു പോയതിനാൽ മാങ്ങയുടെ ക്ഷാമം കൂടുതലായിരുന്നു. അതേസമയം, ഒരു ദിവസം രാവിലെ എണീറ്റപ്പോൾ രാജാവിന് മാമ്പഴം തിന്നാൻ കൊതി തോന്നി. അദ്ദേഹം, ഭൃത്യന്മാരോടു പറഞ്ഞെങ്കിലും അവർ വല്ലാത്ത വിഷമത്തിലായി : "നമ്മൾ എവിടെ നിന്നും മാമ്പഴം കൊണ്ടു വരും?" അവർ പേടിച്ച് പരസ്പരം പിറുപിറുത്തു. എങ്കിലും രാജാവിനോടു കാര്യം പറഞ്ഞപ്പോൾ അദ്ദേഹം കോപിക്കുകയാണു ചെയ്തത്. ഭൃത്യന്മാർ നാടെങ്ങും പാഞ്ഞു നടന്നെങ്കിലും കേടുള്ള മാങ്ങയാണു കിട്ടിയത്. അങ്ങനെ, സമയം കടന്നുപോയി വൈകുന്നേരമായി. അന്നേരം, ഒരു നാടോടി കൊട്ടാര മുറ്റത്തെത്തി. അവൻ്റെ കയ്യിൽ ഒരു ചെറിയ കുട്ടയുണ്ടായിരുന്നു. ഭൃത്യന്മാർ തടഞ്ഞുനിർത്തി: "എന്താടാ, ഈ കുട്ടയിൽ?" നാടോടി വിറച്ചു കൊണ്ടു പറഞ്ഞു: "രാജാവിനു സമ്മാനിക്കാൻ സേലം മാമ്പഴവുമായി വന്ന ഒരു നാടോടിയാണ് " ഉടൻ, ഭൃത്യന്മാർ അവനെ സന്തോഷത്തോടെ രാജാവിൻ്റെ മുന്നിലെത്തിച്ചു. രാജാവ് ഒരു സേലം മാമ്പഴം ആർത്തിയോടെ തിന്നുമ്പോൾ പറഞ്ഞു: ...

(1236) ഉപ്പിൻ്റെ കഥ!

  "ഉപ്പില്ലാത്തതെല്ലാം കുപ്പയ്ക്കു കൊള്ളാം" എന്നുള്ള പഴഞ്ചൊൽ പ്രയോഗം നിങ്ങളിൽ പലരും കേട്ടിരിക്കാൻ ഇടയുണ്ട്. അതായത്, ഉപ്പ് ചേർക്കാത്ത ആഹാരം മാലിന്യത്തിൽ എറിയാം എന്ന് അർത്ഥം. കഥയുടെ ഉറവിടം ഒന്നു വായിച്ചാലോ? പണ്ട്, സിൽബാരിപുരം രാജ്യം വാണിരുന്നത് വീരവർമ്മൻ ആയിരുന്നു. അയാൾക്ക് അഞ്ച് പുത്രിമാർ ജനിച്ചു. മാസത്തിൽ ഒരിക്കൽ കൊട്ടാരത്തിൽ പണ്ഡിത സദസ്സ് നടത്തുന്ന പതിവുണ്ട്. അവിടെ തൻ്റെ അഞ്ച് പെൺമക്കളെയും പ്രത്യേകം ഇരിപ്പിടങ്ങളിൽ അദ്ദേഹം ഇരുത്തി രാജ്യ കാര്യങ്ങളിൽ താല്പര്യം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഒരിക്കൽ, കൊട്ടാര സദസ്സിൽ അങ്ങനെ സമ്മേളനം നടക്കുമ്പോൾ രാജാവിന് മക്കളുടെ കഴിവ് എല്ലാവരെയും അറിയിക്കാൻ എന്തെങ്കിലും ചോദിക്കണമെന്നു തോന്നി. അദ്ദേഹം മൂത്ത മകളോടു ചോദിച്ചു: "നീ എനിക്ക് ഒരു സമ്മാനം തരികയാണെങ്കിൽ എന്താകും തരിക?" ഉടൻ അവൾ പറഞ്ഞു: "ഞാൻ അച്‌ഛന് ഏറ്റവും വലിയ രത്നക്കല്ല് തരും" അന്നേരം എല്ലാവരും ആരവം മുഴക്കിയപ്പോൾ രാജാവിന് അഭിമാനമായി. രണ്ടാമത്തെ മകളോടു ചോദ്യം ആവർത്തിച്ചപ്പോൾ സ്വർണ്ണം എന്നു പറഞ്ഞു. മൂന്നാമത്തെ കുമാരി വെള്ളി എന്നും നാലാമത്തെ കുമാരി കാട്ടുതേൻ എന്നും ഉത്തരം കേ...