Posts

Showing posts from April, 2021

ഡയോജനീസ് നൽകിയ സന്ദേശം

പണ്ട്, യവന ദേശം എന്നറിയപ്പെട്ടിരുന്ന ഗ്രീസ് ഒട്ടേറെ മഹാന്മാർക്കു ജന്മം നൽകിയ നാടാണല്ലോ. ഡയോജനീസ് ഒരു ഗ്രീക്ക് ദാർശനികനും തത്വചിന്തകനുമായിരുന്നു. അദ്ദേഹം തുർക്കിയിൽ ബി.സി. 412 കാലത്ത് ജനിച്ചു. പിന്നീട്, ഗ്രീസിലെ ഏതൻസിലേക്ക് വന്നു. അവിടെ വലിയൊരു വീപ്പയിൽ കിടന്നുറങ്ങി. പകൽ, ഭിക്ഷ യാചിച്ച് ഓരോ ദിവസത്തെയും ആഹാരം കണ്ടെത്തിയിരുന്നു. ഈ വിധത്തിൽ ജീവിതകാലം മുഴുവനും ദരിദ്രനായി ജീവിച്ചു. അദ്ദേഹത്തിന്റെ ദർശനങ്ങൾ പരമ്പരാഗത സമ്പ്രദായങ്ങൾക്ക് എന്നും എതിരായിരുന്നു. ബി.സി. 323 കാലഘട്ടത്തിൽ ഡയോജനീസ് അന്തരിച്ചുവെന്ന് കരുതപ്പെടുന്നു. അന്നത്തെ സമൂഹം ഡയോജനീസിനെ കണ്ടിരുന്നത് ഒരു ഭ്രാന്തനായിട്ടായിരുന്നു. അതേസമയം, തമാശകളിൽ ഒളിപ്പിച്ച ഫിലോസഫി പലർക്കും മനസ്സിലായതുമില്ല. അദ്ദേഹം കയ്യിലൊരു കത്തിച്ച റാന്തൽ വിളക്കുമായി നടക്കുന്നതു കണ്ടപ്പോൾ ആളുകൾ ചോദിച്ചു - "ഈ പകൽ സമയത്ത് വിളക്കും വെളിച്ചവും എന്തിന്?" അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു - "ഞാൻ മനുഷ്യനെ തേടുകയാണ് !" സാധാരണ ജനങ്ങൾ അദ്ദേഹത്തെ പരിഹസിച്ചു. പക്ഷേ, ഇവിടെ നല്ല മനുഷ്യൻ ഇല്ലെന്നും നാം നല്ല മനുഷ്യനെ തിരഞ്ഞു കണ്ടുപിടിക്കണമെന്നുമായിരുന്നു

കുതിരയുടെ ദിക്ക്!

പണ്ടു പണ്ട്, സിൽബാരിപുരം രാജ്യത്തെ ഗതാഗതത്തിന് കുതിരവണ്ടികൾ ഉപയോഗിച്ചിരുന്നു. ചരക്കുനീക്കത്തിന് കാളവണ്ടികളും. ധനികർക്കു മാത്രമേ സ്വന്തമായി കുതിരവണ്ടികൾ ഉണ്ടായിരുന്നുള്ളൂ. സാധാരണക്കാർക്കു കൂലി കൊടുത്തു സഞ്ചരിക്കാനായി നാടുവാഴികളുടെ കീഴിൽ ഒട്ടേറെ കുതിരകളും വണ്ടിവലിക്കാരും ഉണ്ടായിരുന്നു. അവിടെയുള്ള ഗ്രാമത്തിൽ രാവുണ്ണി എന്നു പേരുള്ള ധനികൻ പാർത്തിരുന്നു. അയാൾക്ക് കുതിര സവാരി ചെയ്യുന്നതിന് ലക്ഷണമൊത്ത ഒരു കുതിരയുണ്ടായിരുന്നു. അതിന്മേൽ പ്രഭാത സവാരി ചെയ്യുന്നതിൽ സന്തോഷവും അഹങ്കാരവും അയാൾ കണ്ടെത്തി. ദിവസവും, ഏകദേശം അഞ്ചു മൈൽ ദൂരമെങ്കിലും കുതിരപ്പുറത്ത് തലയെടുപ്പോടെ രാവുണ്ണി യാത്ര ചെയ്യും. ഒരു ദിവസം - കുതിരസവാരിക്കിടയിൽ മുന്നിലൂടെ ഒരു ചെമ്പൻകുതിര മിന്നൽ പോലെ പാഞ്ഞു പോകുന്നതു കണ്ട് രാവുണ്ണി ഞെട്ടി! തന്റെ കുതിരയേക്കാൾ ശക്തിയുള്ള അതിനെ ആരാണു നയിക്കുന്നത്? രാവുണ്ണി അപരിചിതന്റെ കുതിരയെ പിന്തുടരാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് കുതിരക്കുളമ്പുകൾക്ക് വേഗമെടുക്കാനായില്ല. അടുത്ത ദിവസവും ഇതേ പോലെ തന്നെ സംഭവിച്ചു. കൊട്ടാരത്തിൽ നിന്നുള്ള പ്രധാന വീഥിയിൽ നിന്നാണ് അതിവേഗത്തിൽ ചെമ്പൻകുതിര വരുന്നതെന്നു പിടികിട്ടി. എന്

പുഞ്ചിരിയുടെ സ്വാഗതം!

പണ്ടു പണ്ട്, കോസലപുരംരാജ്യത്ത് ഒരു സന്യാസി ജീവിച്ചിരുന്നു. ക്ഷമയും ശാന്തതയും കാത്തു സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയുണ്ടാകും. അതുകൊണ്ടുതന്നെ 'പുഞ്ചിരിസന്യാസി' എന്ന പേരില്‍ അദ്ദേഹം അറിയപ്പെട്ടു. ഈ സന്യാസിയുടെ പ്രശസ്തി ദൂരെയുള്ള കൊട്ടാരത്തിലുമെത്തി. വിക്രമ രാജാവിന് സന്യാസിയെ നേരിട്ടു കണ്ടാൽ കൊള്ളാമെന്ന് ആശയുദിച്ചു. എന്നാൽ വേഷപ്രച്ഛന്നനായി പോകാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. സന്യാസി എന്നും രാവിലെ അമ്പലത്തിൽ പോകുന്നുണ്ടെന്ന് അറിവു കിട്ടി. ഒരു ദിവസം- രാവിലെ, സാധാരണക്കാരനെപ്പോലെ രാജാവ് അമ്പലപ്പറമ്പിലെ ആൽമരച്ചുവട്ടിൽ കാത്തു നിന്നു. സന്യാസിയെ എങ്ങനെ ദേഷ്യം പിടിപ്പിക്കാമെന്നായി രാജാവിന്റെ ചിന്ത. സന്യാസിയുടെ 'തനിക്കൊണം' പുറത്തുകൊണ്ടുവരണം.   സന്യാസി വന്നപ്പോൾ രാജാവ് പരിഹസിക്കാൻ തുടങ്ങി. അപ്പോൾ സന്യാസി പുഞ്ചിരിച്ചു കൊണ്ട് പോകാൻ തുടങ്ങിയപ്പോൾ ചീത്ത വിളിക്കാൻ തുടങ്ങി. ഉടൻ ആളുകൾ തടിച്ചു കൂടി. അപ്പോഴും സന്യാസി പുഞ്ചിരിച്ചു. പിന്നീട്, രാജാവ് കോപം ഭാവിച്ച് അലറി. ആ സമയത്തും അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരി മാഞ്ഞില്ല. എന്നാൽ, ആളുകൾ രാജാവിനെ വളഞ്ഞു. കയ്യേറ്റം

സൗഹൃദത്തിന്റെ ആഴം അളക്കുന്ന വിദ്യ!

പണ്ടുപണ്ട്, സിൽബാരിപുരംദേശത്ത് കുഞ്ചു എന്നൊരു സാധു മനുഷ്യൻ ജീവിച്ചിരുന്നു. കരിമ്പിൻകൃഷി ചെയ്തിരുന്നതിനാൽ പഞ്ചാരക്കുഞ്ചു എന്നായിരുന്നു വിളിപ്പേര്. നാട്ടുകാർക്കെല്ലാം കുഞ്ചുവിനെ വലിയ ഇഷ്ടമാകയാൽ സുഹൃത്തുക്കളെന്നു പറഞ്ഞാൽ കുഞ്ചുവിന് സ്വകാര്യ അഹങ്കാരമായി തോന്നിയിരുന്നു. അങ്ങനെയിരിക്കെ, ആ ദേശത്ത് കരിമ്പിൻകൃഷിക്ക് ഏതോ അജ്ഞാതരോഗം പിടിപെട്ട് കുഞ്ചുവിന്റെ കൃഷിയാകെ നശിച്ചുപോയി. അയാൾ പട്ടിണിയിലായി. അതേ സമയം, അവന്റെ കൂട്ടുകാർ മറ്റു കൃഷികളിലും പണികളിലും ഏർപ്പെട്ടിരുന്നതിനാൽ അവരൊന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതുമില്ല. ആ സമയത്ത്, കുഞ്ചു തന്റെ ഉറ്റ ചങ്ങാതിമാരോട് കുറച്ചു വെള്ളിനാണയങ്ങൾ കടം ചോദിച്ചു. എന്നാൽ മറുപടികൾ നിരാശാജനകമായിരുന്നു - "കടം കൊടുക്കാനുള്ള പണമൊന്നും എന്റെ കയ്യിലില്ല" "മകളുടെ വിവാഹ ആവശ്യത്തിനുള്ള പണം, നിനക്കു കടം തരാനാവില്ല" "കുഞ്ചുവിന് പണം തന്നാലും എങ്ങനെ വീട്ടാനാണ്? ഇനി തന്റെ കരിമ്പു കൃഷിയൊന്നും ഈ ദേശത്ത് നടക്കില്ല" "വേറെ ആരോടെങ്കിലും ചോദിക്ക് " കുഞ്ചുവിന്റെ മനസ്സിൽ പഞ്ചാരമധുരമായി സൂക്ഷിച്ചിരുന്ന സൗഹൃദങ്ങൾ കാഞ്ഞിരത്തിൻകുരു പോലെ കയ്ച്ചു തുട

തലച്ചോറില്ലാത്ത ആട്!

ഉണ്ണിക്കുട്ടന്റെ സ്കൂൾ അവധിക്കാലം. ഒരു ദിവസം ഉറങ്ങാൻ നേരം നാണിയമ്മയോട് അവൻ ചോദിച്ചു - " കിഴക്കേതിലെ രാജു സൂത്രക്കാരൻകുറുക്കനാണെന്ന് നാണിയമ്മച്ചി പറയുന്നതു കേട്ടല്ലോ. അതെന്താ കുറുക്കന് സൂത്രമെല്ലാം അറിയാവോ?" നാണിയമ്മ മറുപടിയായി ഒരു കള്ളക്കുറുക്കന്റെ കഥ പറഞ്ഞു തുടങ്ങി- ഒരു കാലത്ത്, സിൽബാരിപുരംരാജ്യം കൊടുംകാടായിരുന്നു. ആ കാട്ടിലെ രാജാവായിരുന്നു ശിങ്കൻസിംഹം. കാട്ടിലെ മൃഗങ്ങൾക്കെല്ലാം അവനെ പേടിയായിരുന്നു. ആനയും കടുവയും കരടിയുമെല്ലാം അവന്റെ വഴിയിൽ വരിക പോലുമില്ല. കാലം മുന്നോട്ടു നീങ്ങവേ, ശിങ്കന്റെ ശൗര്യമെല്ലാം അസ്തമിച്ചു. ഇരയെ ഓടിച്ചു പിടിക്കാനുള്ള കഴിവൊക്കെ നഷ്ടപ്പെട്ടു. അതിന്റെ മടയിൽ നിന്ന് ഇറങ്ങുന്നത് വല്ലപ്പോഴും മാത്രമായി. അവൻ വിശന്നു വലഞ്ഞു. പട്ടിണിമൂലം അവശനായി. കടുവയും പുലിയും മറ്റും ബാക്കിയാക്കി പോകുന്ന മാംസം എന്തെങ്കിലും കിട്ടിയാൽ ഭാഗ്യം. ഒരു ദിവസം - കാട്ടിൽ കനത്ത മഴ പെയ്തു. അന്നേരം ഒരു വയസ്സൻകുറുക്കൻ മഴ നനയാതിരിക്കാൻ വേണ്ടി സിംഹത്തിന്റെ മടയിലേക്ക് അറിയാതെ കയറി നിന്നു. സിംഹം വളരെ സന്തോഷത്തോടെ കുറുക്കനെ വളഞ്ഞു. ശിങ്കൻസിംഹം പറഞ്ഞു - "ഹാവൂ... എത്ര നാളായി വായ്ക്ക് രുചിയുള്

പൊട്ടക്കിണറ്റിലെ മനുഷ്യത്തവളകൾ

സിൽബാരിപുരംഗ്രാമത്തിലെ ഒരു പൊട്ടക്കിണറ്റിലായിരുന്നു ചിന്നൻതവളയും കുടുംബവും താമസിച്ചിരുന്നത്. ചിന്നൻതവള ആകാശത്തേക്കു നോക്കി മക്കളോടു പറയും- "എന്റെ കുട്ടികളേ, മുകളിലേക്കു നോക്കൂ.... വട്ടത്തിൽ കാണുന്നതാണ് ആകാശം, താഴെ ഭൂമി. അതായത് നാം താമസിക്കുന്ന ഇവിടം. നമ്മളല്ലാതെ ഈ ഭൂമിയിൽ വേറെ ജീവികളില്ല!" മക്കളെല്ലാം അതേറ്റു പറഞ്ഞുകൊണ്ടിരുന്നു. ചിന്നൻതവളയ്ക്കു കിണറിനു വെളിയിൽ മറ്റാരു ലോകമുണ്ടെന്ന് അറിയില്ലായിരുന്നു. മാത്രമല്ല, കിണർ പള്ള കയറി കിടന്നിരുന്നതിനാൽ പക്ഷികൾ പറക്കുന്നതുപോലും നന്നായി കാണാൻ കഴിഞ്ഞിരുന്നില്ല. ആ കിണറിന്റെ അരികിലുളള മരത്തിൽ വന്നിരിക്കാറുള്ള പൊന്നൻകാക്കയ്ക്ക് ചിന്നൻതവളയുടെ ഈ വാചകങ്ങൾ കേട്ട് ദേഷ്യം വന്നു. "ഈ പൊട്ടക്കിണറ്റിലെ തവളയെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ ബാക്കി കാര്യം! " അവൻ താഴേക്കു പറന്ന് ചിന്നൻതവളയെ കൊത്തിയെടുത്ത് മുകളിലേക്ക് പറന്നു. തവള കണ്ണുമിഴിച്ച് ആകാശത്തിലൂടെ പറക്കവേ വിസ്മയിച്ചു! എന്തുമാത്രം സ്ഥലങ്ങൾ! എത്ര തരം ജീവികൾ! കാളവണ്ടിയിൽ മനുഷ്യർ യാത്ര ചെയ്യുന്നു! പൊന്നൻകാക്ക പറന്നു നടന്ന് വളരെയധികം കാഴ്ചകൾ അവനെ കാട്ടിക്കൊടുത്തുകൊണ്ട് പറഞ്ഞു - "ഇപ്പോൾ

എളിമയെന്നാൽ ഒന്നുമില്ലായ്മയല്ല!

" ഗർർർ..." ശിങ്കൻസിംഹത്തിന്റെ അലർച്ചയിൽ കാടാകെ നടുങ്ങി വിറച്ചു. വീരൻകൊമ്പനാന വഴിമാറി നടന്നു. വരയൻപുലി മരത്തിൽ നിന്ന് ഇറങ്ങിയില്ല. മുരടൻകടുവ മടയിൽ ഒളിച്ചിരുന്നു. കിളികൾ പേടിച്ച് തലങ്ങും വിലങ്ങും പറന്നു പോയി. പതിവുപോലെ ശിങ്കൻസിംഹം രാവിലെ ഇരതേടാൻ ഇറങ്ങിയിരിക്കുന്നു! ഇന്ന് ആരെയാണു പിടിക്കുക? വനജീവികൾ അങ്കലാപ്പിലായി. ചെറിയ കാട്ടുചെടികളും പൂക്കളും നിറയെ ഉണ്ടായിരുന്ന പ്രദേശത്തിലൂടെ അതെല്ലാം ചവിട്ടിമെതിച്ച് സിംഹരാജൻ നടന്നു നീങ്ങിയപ്പോൾ - "രാജാവേ, ഞങ്ങൾ തേൻ കുടിക്കുന്ന പൂക്കളെ ദയവായി നശിപ്പിക്കല്ലേ. ഈ കാട്ടിൽ ഇവിടെ മാത്രമേ ഇത്തരം പൂക്കൾ വളരുന്നുള്ളൂ" പൊന്നൻതേനീച്ചയായിരുന്നു അത്. അതു കേട്ട് ശിങ്കൻസിംഹം അലറി - "ഗർർർ..... ഞാൻ രാജാവായിരിക്കുന്ന കാട്ടിൽ എന്റെ നേരേ സംസാരിക്കാൻ ആരാടാ വളർന്നിരിക്കുന്നത്?" കാരണം, തേനീച്ച സിംഹത്തിന്റെ കണ്ണിൽപ്പെട്ടില്ല. "രാജാവേ, ഞാൻ ഈ മഞ്ഞപ്പൂവിന്മേൽ ഇരിക്കുന്ന പൊന്നൻതേനീച്ചയാണ്" സിംഹം അലറിച്ചിരിച്ചു - "എടാ, കീടമേ, എന്നോടു സംസാരിക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു?" സിംഹം ആ പൂവ് ചവിട്ടിമെതിച്ചു. മഞ്ഞപ്പൂവ് ഉണ്ടായിരുന്ന ചെടികള

മനുഷ്യനും ഭൂതത്താനും

സിൽബാരിപുരംദേശവും കോസലപുരംദേശവും സൗഹൃദം പുലർത്തിയിരുന്ന നാട്ടുരാജ്യങ്ങളായിരുന്നു. കച്ചവടക്കാർ ഇരുദേശങ്ങളിലും വന്നും പോയുമിരുന്നു. അക്കൂട്ടത്തിൽ മൺപാത്രങ്ങൾ വിൽക്കുന്നവരായിരുന്നു കേശുവും ചന്തുവും. മാസത്തിൽ ഒരിക്കൽ അവർ കോസലപുരംചന്തയിലേക്കു പോകും. പോകുന്ന വഴിയിൽ രണ്ടു മണിക്കൂർ നടക്കേണ്ടത് ഏതാണ്ട് ചെറിയൊരു മരുഭൂമി പോലെ തോന്നിക്കുന്ന പ്രദേശത്തുകൂടിയായിരുന്നു- എവിടെ നോക്കിയാലും പച്ചപ്പു കാണാൻ കഴിയാത്ത മണൽക്കാട്. ആ പ്രദേശത്തിന്റെ പകുതി ദൂരം ചെല്ലുമ്പോൾത്തന്നെ ചുമടുമായി കേശുവും ചന്തുവും ക്ഷീണിച്ചിരിക്കും. ഭാഗ്യത്തിന്, അവിടെ വലിയൊരു മരം ഏകനായി നിൽപ്പുണ്ടായിരുന്നു. വലിയ ഇലകളാൽ കുടപിടിച്ച് അനേകം യാത്രക്കാരെ തണലേകി സഹായിച്ചുകൊണ്ടിരുന്ന മരമായിരുന്നു അത്. ആ മരച്ചുവട്ടിൽ ചുമടിറക്കി വച്ച് അല്പനേരം മയങ്ങിട്ടാവും സാധാരണയായി ഇരുവരുടെയും പിന്നീടുള്ള യാത്ര. ഒരിക്കൽ, പതിവില്ലാത്ത വിധം കാലാവസ്ഥയിൽ പ്രകടമായ മാറ്റം സംഭവിച്ചു. ആ വൻമരവും അതിന്റെ മുറം പോലുള്ള ഇലകൾ അപ്പാടെ കൊഴിച്ച് എല്ലും തോലുമായി കാണപ്പെട്ടു. ആ സമയത്താണ് കേശുവും ചന്തുവുംഅതുവഴി വന്നത്. അവര്‍  ചുമടിറക്കി വിശ്രമിക്കാമെന്നു കരുതി. പക്ഷേ, പതിവിനു വിപര

സാത്വികരുടെ പ്രാർത്ഥന ദൈവം കേൾക്കും!

വല്യമ്മയുടെ ആങ്ങളയെ അച്ഛന്‍ എന്നായിരുന്നു ബിജു വിളിച്ചുകൊണ്ടിരുന്നത്. അച്ഛനും അമ്മായിയും താമസിക്കുന്ന പഴയ വീടിന്റെ വെട്ടുകല്ലിന്റെ ഇടയിൽ പലയിടത്തും ചെറുതേനീച്ചകൾ തമ്പടിച്ചിട്ടുണ്ട്. മുരിങ്ങമരത്തിന്റെ പൊത്തില്‍  മാത്രമല്ല, അവിടെയുള്ള കയ്യാലയിലും ചെറുതേനീച്ചകളുടെ കോളനികളുണ്ട്. പിന്നെ, വലിയൊരു മൂവാണ്ടൻമാവ്, ഒരു പഴഞ്ചൻപുളിമരം ഇത്യാദി ആകർഷണങ്ങളൊക്കെ ഉള്ളതിനാൽ ആ പറമ്പിലൂടെ കറങ്ങി നടക്കുന്നത് ബിജുവിന്റെ സ്കൂൾ അവധി ദിനങ്ങളിലെ പതിവു പരിപാടിയാണ്. എന്നാൽ, ചാണകം മെഴുകിയ വരാന്തയിലെ ചാരുകസേരയിൽ മലർന്നു കിടപ്പുണ്ടാവും  അച്ഛന്‍. അവന്‍ മാവിനെ തോന്നുംപടി എറിയുമ്പോൾ ഓടിന്മേൽ കല്ലു വീഴുമെന്നു ഭയന്നാകാം,  അച്ഛന്‍ ഞരങ്ങും - "എടാ, ചെറക്കാ..... പോടാ..... അവിടന്ന്..... " എന്നാൽ, ആരിത് ഗൗനിക്കുന്നു? കാരണം,  എണീറ്റ് വരാന്‍ കഴിയാതെ അച്ഛന്‍ പ്രമേഹരോഗത്തിന്റെ കരാളഹസ്തത്തിലാണ്. മുന്തിയ ഇനം ഡയബറ്റിസ്. ചാരുകസേരയിൽ കിടന്ന കിടപ്പിൽ മൂത്രം അറിയാതെ പോകും. പ്രതിവിധിയായി കസേരത്തുണിയുടെ താഴെയായി വലിയൊരു പാത്രം വച്ചിരിക്കുന്നതു കാണാം. മിക്കപ്പോഴും അതു നിറഞ്ഞിരിക്കും. അച്ഛനും അമ്മായിക്കും മക്കളില്ല. എന്നാലോ? പരമസാത്വ

പുഞ്ചിരി നല്ലൊരു മരുന്ന്!

സിൽബാരിപുരംദേശത്ത് പ്രശസ്തമായ ഒരു ആശ്രമമുണ്ടായിരുന്നു. അവിടെ ഗുരുജിയുടെ കീഴിൽ കുട്ടികൾ ഓരോ വർഷവും കൂടിക്കൂടി വന്നു. അതിനാൽ, പണ്ടു പഠിച്ചു പോയ മിടുക്കരായ രണ്ടു ശിഷ്യന്മാരെ കുട്ടികളുടെ കാര്യങ്ങൾ നോക്കാൻ അദ്ദേഹം നിയമിച്ചു. രങ്കൻ, ശങ്കു എന്നായിരുന്നു അവരുടെ പേരുകൾ. എങ്കിലും, ഈ ശിഷ്യന്മാർ പരസ്പരം മൽസരിക്കാൻ തുടങ്ങി. അതിനൊരു കാരണവുമുണ്ടായിരുന്നു- ഗുരുജിക്ക് പ്രായമേറെയായി. അവിവാഹിതനായ അദ്ദേഹത്തിന്റെ കാലശേഷം, സമ്പന്നമായ ആശ്രമം ഇനി തങ്ങളിൽ ഒരാൾക്ക് ലഭിക്കും! അവരുടെ മിടുക്ക് കൂടി വന്നപ്പോൾ മൽസരവും അസൂയയും കടന്ന് പരസ്പരം ശത്രുതയിലേക്ക് കാര്യങ്ങൾ കടന്നു. ഗുരുജിക്ക് ചില രോഗങ്ങളാൽ ശ്രദ്ധയും കുറഞ്ഞു. ഒരു ദിവസം, രങ്കൻ ഉറച്ചൊരു തീരുമാനമെടുത്തു - ശങ്കുവിനെ വിഷം കൊടുത്ത് അപായപ്പെടുത്തുക! എന്നിട്ട്, ഈ ആശ്രമത്തിന്റെ അടുത്ത ഗുരുജിയാവണം! രങ്കൻ അതിനായി കുറച്ചകലെയുള്ള ഒരു വൈദ്യന്റെ അടുക്കലെത്തി, മനുഷ്യരെ ചികിൽസിക്കുന്ന മരുന്നുകൾ മാത്രമല്ല, വൈദ്യന്റെ കൈവശം എലി, പന്നി, പ്രാണികൾ, കീടങ്ങൾ എന്നിവയെ കൊല്ലുന്ന ഉഗ്രവിഷങ്ങളുമുണ്ട്. അവൻ വിവരങ്ങൾ ബോധിപ്പിച്ചു. നൂറു വെള്ളിനാണയം ഏൽപ്പിക്കുകയും ചെയ്തു. "വൈദ്യരേ, ശങ്കുവ

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല!

This self help story is taken from my Malayalam digital book series, a good example for reducing the suicide rate in Kerala state. Read online for better insights and increase your positive outlook. ഓരോ ദിനപത്രവും നോക്കിയാൽ സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യകൾ കൂടി വരികയാണ്. ഭൂരിഭാഗത്തിനും വഴിവയ്ക്കുന്നത് മറ്റുള്ളവരെ വിധിച്ചു വധിക്കുന്ന മലയാളിയുടെ വിഷപ്പുകയും തീയും തുപ്പാൻ ശേഷിയുള്ള ഭീകരൻ അവയവമായ നാവാണ്!  എവിടെയെങ്കിലും ഒരു ദൗര്‍ബല്യം കണ്ടാൽ അതിൽ തൂങ്ങിയാടി സർക്കസ് നടത്തുകയെന്നത് ശരാശരി മലയാളിയുടെ ദുശ്ശീലമായിക്കഴിഞ്ഞു! എന്നാൽ അതിനെ മറികടക്കാൻ കഴിയുന്ന ആത്മബലം ഏവർക്കും ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ. ഒരു ദൃഷ്ടാന്തം നോക്കുക.... പണ്ടുപണ്ട്, ഹൈറേഞ്ച് മേഖലയിൽ കർഷകനായിരുന്ന ഔതക്കുട്ടി കൃഷിയിറക്കാൻ വേണ്ടി അന്നാട്ടിലെ പ്രമാണിയായ ആളിൽ നിന്നും പണം കടം വാങ്ങി. അക്കാലത്ത്, ക്രിസ്ത്യൻപ്രമാണിമാരുടെ വീട് ഇപ്പോഴത്തെ ബ്ലേഡ് ബാങ്കിനു സമം.  പണത്തിന്റെ പലിശയാകട്ടെ വട്ടിപ്പലിശ എന്ന ഓമനപ്പേരിൽ കുപ്രസിദ്ധി നേടിയിരുന്നു. സാധാരണയായി പുരയിടത്തിന്റെ ആധാരമാണ് ഈടായി മുതലാളിയുടെ നിലവറയിൽ വച്ചു പൂട്ടുന്നത്. അത്

കോപത്തിന് കാരണമാകുന്ന എടുത്തുചാട്ടം

ഒരിക്കൽ, അവധി ദിനത്തിൽ പപ്പയും മമ്മിയും മോങ്കുട്ടനും കൂടി ഷോപ്പിങ്ങിനു പോയി. അവർ ഷോപ്പിങ് മാളിൽ നിന്ന് കുറെ സാധനങ്ങൾ വാങ്ങിയ കൂട്ടത്തിൽ നാലു വലിയ മാമ്പഴവും വാങ്ങി. അവർ വീട്ടിലെത്തിയ ഉടനെ മോങ്കുട്ടൻ രണ്ടു മാങ്ങാ ധൃതിയിൽ എടുത്തു. അതിൽ ഒരു ചെറുതും ഒരു വലുതുമുണ്ടായിരുന്നു. ചെറിയ മാമ്പഴം കറമുറാന്ന് കടിച്ചു തിന്നാൻ തുടങ്ങി. പപ്പാ അതു ശ്രദ്ധിച്ചെങ്കിലും ഒന്നും മിണ്ടാതെ നിരീക്ഷിച്ചു. താൻ ഭക്ഷണം കഴിക്കുമ്പോൾ വേണ്ടതായ മര്യാദകൾ പഠിപ്പിച്ചല്ലോ. എന്നിട്ടും മോങ്കുട്ടൻ?ആകെയുള്ള നാലു മാങ്ങയിൽ രണ്ട് എടുക്കുകയെന്നു വച്ചാൽ, അത്യാർത്തി തന്നെ, യാതൊരു സംശയവുമില്ല! അല്പം ദേഷ്യത്തോടെ അയാള്‍ പറഞ്ഞു- "എടാ, മോങ്കുട്ടാ, നിന്നോട് എത്ര തവണ പറഞ്ഞു തന്നിട്ടുണ്ട് അത്യാർത്തി കാട്ടരുതെന്ന്, രണ്ടു മാങ്ങാ എന്തിന് എടുത്തു?" അവൻ നിഷ്കളങ്കമായ ചിരിയോടെ പറഞ്ഞു- "പപ്പാ, ഒരെണ്ണം എനിക്ക്. മറ്റേത് വൈകുന്നേരം ജോമോൻ വരുമ്പോ  കൊടുക്കാനാ" പപ്പാ ചമ്മിപ്പോയി. അപ്പുറത്തെ വീട്ടിലെ ജോമോൻ എന്നും കളിക്കാൻ വരുന്ന സഹപാഠിയാണ്. മറ്റൊരിക്കൽ, മോങ്കുട്ടൻ ഷോപ്പിങ് മാളിൽ കയറിയപ്പോൾ ഐസ്ക്രീം ഓർഡർ ചെയ്യാൻ മെനു കാർഡ് കയ്യിലെടുത്തു. അ

ഞണ്ടും കടലമ്മയും

സിൽബാരിപുരംദേശത്തിന്റെ കിഴക്കുദിക്കു മുഴുവനും മനോഹരമായ കടൽത്തീരമായിരുന്നു. അവിടെ എല്ലാ ദിവസവും വൈകുന്നേരം ഒരു യോഗിവര്യൻ സൂര്യാസ്തമയ സമയത്ത് ധ്യാനിക്കാൻ വരുന്നത് പതിവായിരുന്നു. അദ്ദേഹത്തിന്റെ ദൃഷ്ടി മിക്കപ്പോഴും നീലക്കടലിൽ ആയിരിക്കും. അവിടെ ചില മുക്കുവക്കുട്ടികൾ പഞ്ചാരമണൽപ്പരപ്പിൽ ഓടിക്കളിക്കുന്നുണ്ടാവും. എന്നാൽ, ആ ബഹളമൊന്നും യോഗിയെ തെല്ലും ബാധിക്കാറില്ലായിരുന്നു. ഒരു ദിനം - അദ്ദേഹം കടൽക്കാറ്റിന്റെ തണുപ്പിൽ സന്തോഷത്തോടെ ഇരിക്കവേ, ഒരു ഞണ്ട് അതിന്റെ കൂട്ടുകാരൻഞണ്ടിന്റെ കാൽപാടുകൾ നോക്കി പിറകേ പോകുന്നതു കണ്ടു. പെട്ടെന്ന് - ശക്തമായ ഒരു തിര വന്ന് രണ്ടു ഞണ്ടുകളെയും അടിച്ചു തെറിപ്പിച്ച് കടലിലേക്കു തിരികെ കൂട്ടിക്കൊണ്ടുപോയി. പിന്നെ, ഒരു മണിക്കൂർ കഴിഞ്ഞ് ഒരു ഞണ്ടിനെ കടൽത്തിര തീരത്തേക്ക് വീണ്ടും എറിഞ്ഞു. അവൻ ദേഷ്യത്തോടെ മണലിൽ കൂടി നടന്ന് യോഗിയുടെ അരികിലെത്തി. യോഗിയെ ഞണ്ട് ഇറുക്കാൻ ഭാവിച്ചപ്പോൾ അദ്ദേഹം പറഞ്ഞു - "ഞാൻ നിനക്ക് ദ്രോഹമൊന്നും ചെയ്തില്ലല്ലോ. പിന്നെ, എന്തിനാണ് എന്നെ കുത്തിനോവിക്കുന്നത്?" "ഹേ... സന്യാസീ... തനിക്ക് കണ്ണു കണ്ടു കൂടെ? ഞാനും കൂട്ടുകാരനും കൂടി ആർക്കും യാതൊരു ഉപദ്ര

കലാകാരന്റെ കൗശലം

സിൽബാരിപുരംരാജ്യവും കോസലപുരംരാജ്യവും ശത്രുതയിൽ കഴിഞ്ഞിരുന്ന കാലം. സൈന്യബലത്തിൽ ഇരു രാജ്യങ്ങളും ഏകദേശം തുല്യമായിരുന്നു. വീരകേശു രാജാവ് യുദ്ധത്തിനായി ഒരുങ്ങിയെങ്കിലും ഒരു രാത്രിയിൽ മിന്നലാക്രമണത്തിലൂടെ അദ്ദേഹത്തെ കോസലരാജാവ് ആക്രമിച്ചു. പിന്നീട്, പൊരിഞ്ഞ പോരാട്ടം നടന്നു. ഒടുവിൽ വീരകേശു അയാളെ വധിച്ചു. അപ്പോൾ, അയാളുടെ കൂട്ടാളികൾ പിന്തിരിഞ്ഞോടി. എങ്കിലും, യുദ്ധത്തിനിടയിൽ വീരകേശുവിന്റെ വലതുകണ്ണിനു മുറിവുപറ്റി കാഴ്ച പോയി. അതു പിന്നീട് നീക്കം ചെയ്തു. ഇടതുകാൽ മുട്ടിനു താഴെ അറ്റുപോയി. ആറു മാസത്തെ വിദഗ്ധ ചികിൽസകൾക്കു ശേഷം രാജാവ് സുഖം പ്രാപിച്ചു. പിന്നീട് യുദ്ധങ്ങളൊന്നും ഉണ്ടായില്ല. ഒരു ദിവസം, രാജാവിന് ഒരു മോഹമുദിച്ചു- തന്റെ എണ്ണഛായാചിത്രം ഈ ഭിത്തിയിൽ അലങ്കരിക്കണം. ഇനി വരുംതലമുറ എന്നെ ഒരിക്കലും മറക്കാതിരിക്കാൻ ഇതൊരു നല്ലൊരു കാര്യമായിരിക്കും. പക്ഷേ, ഒരു പ്രശ്നം അപ്പോൾ രാജാവിനെ അലട്ടി. ഒരു കണ്ണും പാതി കാലും ഇല്ലാത്ത രാജാവിന്റെ ചിത്രം എങ്ങനെ മനോഹരമാകും? വൈകല്യങ്ങളോടെ ജനിച്ചു ജീവിച്ചു മരിച്ച രാജാവായിട്ടല്ലേ ഈ ലോകം എന്റെ ചിത്രം കാണുന്നവർക്കു തോന്നുകയുള്ളൂ? വാസ്തവത്തിൽ രാജാവിന് അംഗഭംഗം വന്നത് നാല്പത്തഞ്ച

ഭഗവാന്റെ സാമീപ്യം

സിൽബാരിപുരംരാജ്യത്ത് പ്രശസ്തമായ ഒരു ഗുരുകുലമുണ്ടായിരുന്നു. വീരമണി  എന്നു പേരായ ഗുരുജി ഓരോ വർഷവും പത്തു കുട്ടികളെ വീതം അവിടെ താമസിച്ചു പഠിക്കാൻ തെരഞ്ഞെടുക്കും. അഞ്ചു വർഷത്തെ പഠനശേഷം ഓരോ സംഘവും തിരികെ വീട്ടിലേക്കു മടങ്ങുകയും ചെയ്തിരുന്നു. ഓരോ വർഷത്തെയും ഏറ്റവും മിടുക്കനായ ശിഷ്യന് സമ്മാനമായി നൽകാൻ നൂറു സ്വർണനാണയങ്ങൾ കൊട്ടാരംവകയായി ഏർപ്പെടുത്തിയത് കുട്ടികൾക്കൊരു പ്രോൽസാഹനമായി മാറി. അങ്ങനെ, ഒരു വിദ്യാരംഭ ദിനം അടുത്തുവന്നു. അന്ന്, പുതിയ കുട്ടികളെ എഴുത്തിനിരുത്തുകയും പഠനം പൂർത്തിയായവർ മടങ്ങുകയും ചെയ്യും. ഇത്തവണ, പത്തുപേരിൽ സമ്മാനത്തിന് ഒരുപോലെ യോഗ്യരായ നാലു പേരുണ്ടായിരുന്നു. വീരമണിഗുരുജി അവരെ വിളിച്ച് ഇപ്രകാരം പറഞ്ഞു - "നിങ്ങൾ നാലുപേരും സാൽബാരിവനത്തിൽ പോകണം. അതിനുള്ളിൽ നാലു ദിക്കിലേക്കും ഓരോ ആളും പോയി നിങ്ങൾ ഓരോരുത്തർക്കും ഏറ്റവും ഇഷ്ടമുള്ള പഴം ഇവിടെ എനിക്ക് കൊണ്ടുവന്നു തരണം" അടുത്ത പ്രഭാതത്തിൽ കയ്യിലൊരു തുണി സഞ്ചിയുമായി അവർ യാത്ര തിരിച്ചു. ഉച്ചയായപ്പോൾ കാട്ടിലെത്തി. പിന്നീട്, നാലു ദിക്കിലേക്കു തിരിഞ്ഞു. ഒന്നാമന് ഏറ്റവും ഇഷ്ടമുള്ളത് കാട്ടു മുന്തിരിയായിരുന്നു. അവൻ തന്റെ സഞ്ചി നിറയെ മ

ദാനത്തിനു പ്രശസ്തി വേണമോ?

ശ്രീബുദ്ധന്റെ കാലത്ത് ബാസവഭട്ടാചാര്യ എന്നൊരു ധനികൻ ജീവിച്ചിരുന്നു. വളരെയേറെ സമ്പത്തിന് ഉടമയായിരുന്നു അയാൾ. എന്നാലോ? പണ സമ്പാദനത്തിന്റെ മാർഗങ്ങൾ വളരെ ദുഷിച്ചതായിരുന്നു. വട്ടിപ്പലിശയ്ക്ക് പണം കടം കൊടുക്കുക, തിരിച്ചടവ് മുടങ്ങുമ്പോൾ പണയ വസ്തു കൈവശപ്പെടുത്തുക, ആളുകളെ ഭീഷണിപ്പെടുത്തുക എന്നിങ്ങനെ അസാന്മാർഗികമായി സ്വർണവും വജ്രശേഖരവും വസ്തുവകകളും കുന്നുകൂടി. എന്നാൽ, ഇതിനൊപ്പം മനസ്സമാധാനവും പോയിത്തുടങ്ങി. അങ്ങനെയിരിക്കെ, ബാസവന് ഒരു ബുദ്ധിയുദിച്ചു - തന്റെ പാപങ്ങൾ പോയി ഐശ്വര്യവും മനസ്സുഖവും കൈവരാൻ ശ്രീബുദ്ധനെ ഈ മാളികയിലേക്ക് കൊണ്ടു വന്നാൽ മതിയല്ലോ. ആ അനുഗ്രഹം കിട്ടിയാൽ താൻ രക്ഷപ്പെടും. അയാൾ ശ്രീബുദ്ധന്റ മുൻപാകെ ഈ ആവശ്യം ഉന്നയിച്ചു. ഇതു കേട്ട് ശ്രീബുദ്ധനൊപ്പം ഉണ്ടായിരുന്നവർ നെറ്റി ചുളിച്ചു മുറുമുറുത്തു- "ഈ വഞ്ചകന്റെ ക്ഷണം ശ്രീബുദ്ധൻ സ്വീകരിക്കുമോ? സ്വീകരിച്ചാൽത്തന്നെ അവന്റെ മാളികയിൽ പോകുന്നതു ന്യായമോ?" പക്ഷേ, ശ്രീബുദ്ധൻ മാളികയിലേക്ക് വരാമെന്ന് സമ്മതിച്ചു. അതിനൊപ്പം ഒരു വ്യവസ്ഥയും മുന്നോട്ടു വച്ചു - "ഈ വരുന്ന വൈശാഖ മാസത്തിലെ ആദ്യ ദിനത്തിൽ ഞാൻ താങ്കളുടെ ഭവനം സന്ദർശിക്കും. അന്ന്, ആയിരം

കള്ളം പറയുന്നവർ സംശയാലുക്കൾ!

ബിനീഷ് തന്റെ പുതിയ ജോലിക്കാര്യം തറവാട്ടിൽ അറിയിച്ചു. അവരാകട്ടെ, ഒരു കുറ്റവാളിയെ നോക്കുന്ന തരത്തിൽ സംശയത്തിന്റെ മുനയൊളിപ്പിച്ച ചോദ്യങ്ങളുടെ ശരവർഷം നടത്തി. അന്നേരം ബിനീഷ് ചിന്തിച്ചു - താൻ കള്ളം പറഞ്ഞ് ഇവരെ പറ്റിക്കാറില്ലല്ലോ? പൊങ്ങച്ചം പറയാറുമില്ല. പിന്നെന്തു കൊണ്ടാണ് ഇത്തരത്തിലുള്ള സുഖിക്കാത്ത സംസാരം? കുറച്ചു മാസങ്ങൾ കഴിഞ്ഞ് ലൈബ്രറിയിലെ ഒരു മാസികയിൽ വന്ന മനശ്ശാസ്ത്ര ലേഖനം ബിനീഷിന്റെ കണ്ണിലുടക്കി. അത് ഇപ്രകാരമായിരുന്നു- നാം എന്തെങ്കിലും സ്വയംനേട്ടമുള്ള കാര്യം ഒരു വ്യക്തിയോടു പറയുമ്പോൾ തിരികെ അനേകം സംശയങ്ങൾ ഉന്നയിച്ചാൽ ചില കാര്യങ്ങൾ ആ വ്യക്തിയുടെ മനസ്സിൽ കാണും. ഒന്ന് - മറ്റുള്ളവരെ അംഗീകരിക്കാനുള്ള മടി /അസൂയ/ ഇടുങ്ങിയ ചിന്താഗതി. രണ്ട് - കേട്ടതു സത്യമാണോ എന്നറിയാനുള്ള സിബിഐ ചോദ്യങ്ങൾ പുറത്തു വിടുന്ന അശുഭം അല്ലെങ്കിൽ നെഗറ്റീവ് എനർജി. ചെറു കാര്യങ്ങൾക്കു വരെ കള്ളവും പൊങ്ങച്ചവും പറയുന്ന സ്വഭാവക്കാർ മറ്റുള്ളവർ പറയുന്നതും അങ്ങനെയെന്ന് സംശയിക്കും! മൂന്ന് - മറ്റുള്ളവരോടു പറഞ്ഞു നടക്കാനുള്ള വിവരം ശേഖരിക്കൽ. നാം പറയുന്ന കാര്യങ്ങളിലെ നല്ല അംശങ്ങളെ ഒതുക്കുകയും ചീത്ത കാര്യങ്ങളെ വലുതാക്കിയെടുക്കുകയും ചെയ

അസംതൃപ്തിയുടെ മനസ്സ്

ഉണ്ണിക്കുട്ടന്‍ സ്കൂളില്‍നിന്നും വന്നയുടന്‍ കഴിക്കാനിരുന്നു. പതിവുപോലെ ഉപ്പുമാവിലേക്ക് ശര്‍ക്കര ചീവിയിടാന്‍ നാണിയമ്മ വന്നപ്പോള്‍ അവന് അതു വേണ്ട,  ഏത്തപ്പഴം മതിയെന്ന്. നാണിയമ്മ അകത്തേ അടുക്കളയിലേക്കു പോയവഴി  ഉപ്പുമാവു കോഴിക്ക് എറിഞ്ഞു കൊടുത്തു.  പിന്നെ, ഏത്തപ്പഴം നോക്കിയപ്പോള്‍ അതില്‍ എലി കരണ്ടിരിക്കുന്നു. “അയ്യോടാ, കുട്ടാ, പഴം എലി കടിച്ചല്ലോ. ഇനി മോന് എന്താ വേണ്ടത്?” “എന്നാല്‍, ഉപ്പുമാവു തന്നേയ്ക്ക്" അപ്പോള്‍ നാണിയമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു- “ഹി...ഹി...ഉണ്ണിക്കുട്ടനു കടിച്ചതുമില്ല, പിടിച്ചതുമില്ല..." അന്നു കിടക്കാന്‍ നേരം, അവന്‍ ചോദിച്ചു- “കടിച്ചതുമില്ല, പിടിച്ചതുമില്ല എന്നു പറഞ്ഞാല്‍?” നാണിയമ്മ ഒരു കഥ പറഞ്ഞു തുടങ്ങി- പണ്ടുപണ്ട്, സിൽബാരിപുരംരാജ്യമാകെ കൊടുംകാടായിരുന്നു. അതിന്റെ രാജാവ് ശിങ്കൻസിംഹമായിരുന്നു. അവന്റെ അലർച്ച കേട്ടാൽ കാടാകെ നടുങ്ങി വിറയ്ക്കും! ഒരു ദിവസം- രാവിലെ ശിങ്കൻ എണീറ്റപ്പോൾത്തന്നെ വല്ലാത്ത വിശപ്പു തോന്നി. അവൻ മടയിൽ നിന്ന് പുറത്തേക്കിറങ്ങി, തൊട്ടു മുന്നിൽ ഒരു കരിങ്കോഴി മണ്ണിരകളെ കൊത്തിവലിച്ചുകൊണ്ടിരിക്കുന്നതു കണ്ടു. തീറ്റിയിൽ മാത്രമായിരുന്നു അതിന്റെ ശ്രദ്ധ. സിം

ചെരുപ്പുകുത്തിയുടെ ധ്യാനം

ഒരിക്കൽ, ശ്രീബുദ്ധൻ പ്രഭാഷണം കഴിഞ്ഞ് മറ്റൊരിടത്തേക്കു പോകുകയായിരുന്നു. എപ്പോഴും ഒരു സംഘം അനുയായികൾ അദ്ദേഹത്തെ അനുഗമിക്കാറുണ്ട്. അവർ പ്രധാന പാതയിലൂടെ നടന്നു പോകുമ്പോൾ വലിയൊരു ഘോഷയാത്ര അതുവഴി വന്നു. ആ ദേശത്തെ രാജാവിന്റെ ആഘോഷ പരിപാടിയുടെ ഭാഗമായിരുന്നു അത്. ചെണ്ടകൊട്ടും മേളവും എല്ലാം ഉൾപ്പെടെ സർവത്ര ബഹളമയം. അപ്പോൾ, ശ്രീബുദ്ധൻ ശ്രദ്ധിച്ചത് മറ്റൊരാളെയായിരുന്നു - ഒരു ചെരുപ്പുകുത്തി. അവിടെ ആ ബഹളമെല്ലാം പോയപ്പോൾ അയാൾ അതിലൊന്നും ശ്രദ്ധിക്കാതെ തന്റെ കർമ്മം ചെയ്തു കൊണ്ടിരിക്കുന്നു! ഉടൻ, ശ്രീബുദ്ധൻ തന്റെ അനുയായികളോടു പറഞ്ഞു - "നിങ്ങൾ ആ ചെരുപ്പുകുത്തിയെ നോക്കുക. അയാളാണ് ശരിയായ ഗുരു!" അവർ അമ്പരപ്പോടെ ചോദിച്ചു - " അയാളോ? ഒരു ചെരുപ്പുകുത്തി എങ്ങനെയാണ് ഗുരുവായിരിക്കുന്നത്? അങ്ങ് , പറഞ്ഞത് ഞങ്ങൾക്കു മനസ്സിലായില്ല '' ശ്രീബുദ്ധൻ പ്രതിവചിച്ചു - "ഒരു ഗുരുവിനു വേണ്ട യഥാർഥ ഗുണം അയാളിലുണ്ട്. ചുറ്റുപാടും രാജാവിന്റെ ഘോഷയാത്രയുടെ ബഹളമാണെങ്കിലും ചെരിപ്പിന്റെ വള്ളി തുന്നുന്നതിൽ മാത്രം ഏകാഗ്രതയോടെയും തീഷ്ണതയോടെയും കൂടി തന്റെ കർമ്മത്തിൽ മാത്രം വ്യാപൃതനായിരിക്കുന്ന അയാളാണ് ഗുരുവാകേണ്ടത്!&quo

സൗഹൃദം ഒരു ആപേക്ഷിക സിദ്ധാന്തം

ഒരു ദിവസം ബിജുക്കുട്ടനെ തേടി അകന്ന ബന്ധത്തിലുള്ള അങ്കിളും ആന്റിയും വന്നു. അങ്കിൾ വലിയ വെപ്രാളത്തോടെ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു - "എന്റെ ബിജുക്കുട്ടാ, നീയെന്നെയൊന്ന് സഹായിക്കണം. എന്റെ മകൾക്ക് IELTS എല്ലാത്തിനും 7 സ്കോർ കിട്ടി. ഓസ്ട്രേലിയയ്ക്കു സ്റ്റുഡന്റ് വിസയിൽ പോകാനാണു പ്ലാൻ. അവിടത്തെ യൂണിവേഴ്സിറ്റിയിൽ ആദ്യ വർഷത്തെ മുഴുവൻ ഫീസും അടച്ചാൽ മാത്രമേ വിസ പാസ്സാകൂ. ഞങ്ങൾ പകുതി നാലര ലക്ഷം അടച്ചിട്ടുണ്ട്. ഇനിയൊരു നാലര കൂടി വേണം. ഇല്ലെങ്കിൽ ആകെ കുഴപ്പത്തിലാകും" ഇതു കേട്ട് ബിജുക്കുട്ടന്റെ കണ്ണു തള്ളി! "അല്ലാ... നിങ്ങളെന്താ ഒരു പ്ലാനിങ്ങുമില്ലാതെ ഇതിലേക്ക് എടുത്തു ചാടിയത്?" "മോനേ, ഒരാള് ഇന്നലെ വരെ തരാമെന്നു പറഞ്ഞിരുന്നതാ. ഇന്നു രാവിലെ നടക്കില്ലെന്നു പറഞ്ഞ് ഉഴപ്പി" "എനിക്ക് സഹായിക്കണമെന്നുണ്ട്. പക്ഷേ, ഞാൻ ഉള്ള സത്യം പറയാലോ, എന്നേക്കൊണ്ട് പറ്റുന്ന കാര്യമല്ല. കയ്യിൽ വച്ചിട്ട് തരാത്തതല്ല" അന്നേരം, ആന്റി കരച്ചിലിന്റെ വക്കോളമെത്തി. അങ്കിൾ മറ്റൊരു നിർദ്ദേശം വച്ചു- "മോൻ ഒരു കാര്യം ചെയ്യ്. ചോദിച്ചാൽ കിട്ടാവുന്ന വിദേശത്തുള്ള ഒരാൾ എന്റെ മനസ്സിലുണ്ട്. ഞാൻ ചോദിച

ശമ്പളമില്ലാത്ത ജോലി

സിൽബാരിപുരംരാജ്യം ഉഗ്രപ്രതാപൻ എന്ന രാജാവ് ഭരിച്ചിരുന്ന കാലം. രാജ്യത്ത് കലാകാരന്മാർക്ക് വളരെയേറെ പ്രോൽസാഹനം കിട്ടിയിരുന്ന സുവർണ കാലമായിരുന്നു അത്. കൊട്ടാരത്തിലെ പ്രധാന ശില്പിയായിരുന്നു ഉണ്ണിത്താൻ. കൊട്ടാരവാസികൾക്കായി അനേകം വീടുകൾ ഉണ്ണിത്താൻ പണി തീർത്തിട്ടുണ്ട്. അതിനെല്ലാം നല്ല പ്രതിഫലം രാജാവ്, ഉണ്ണിത്താന് കൊടുത്തിരുന്നു. ഒടുവിൽ, അറുപതു വയസ്സായപ്പോൾ ഉണ്ണിത്താൻ ജോലിയിൽനിന്നും വിരമിക്കാൻ രാജകല്പനയായി. നല്ല സമ്പാദ്യവുമായി തന്റെ സ്വന്തം നാടായ കോസലപുരത്തേക്ക് പോയി അവിടത്തെ തറവാട്ടു വീട്ടിലേക്ക് മടങ്ങിയെത്തി വിശ്രമജീവിതം കഴിക്കാമെന്നും അയാൾ കണക്കു കൂട്ടി. രാജാവിനോട് യാത്രാനുമതി ചോദിക്കാൻ ചെന്നപ്പോൾ രാജാവ് പറഞ്ഞു- "താങ്കൾ പോകാൻ വരട്ടെ. അസംഖ്യം വീടുകൾ പണിത് നല്ല പ്രതിഫലവുമായി സന്തോഷത്തോടെ മടങ്ങുകയാണല്ലോ. എന്നാൽ, ഇതിനെല്ലാം പകരമായി കൊട്ടാരത്തിനടുത്ത് ഒരു വീടുകൂടി എനിക്കു പണിതു തരണം. പണി സാധനങ്ങളെല്ലാം സൗജന്യമായി ലഭിക്കും. ഇതിനു പക്ഷേ, പ്രതിഫലമുണ്ടാവില്ല" "അടിയനു സന്തോഷമേയുള്ളൂ തിരുമനസ്സേ. ഞാൻ നാളെത്തന്നെ പണി തുടങ്ങുകയായി" ശില്പിയുടെ മനസ്സില്‍ ഉരുണ്ടുകൂടിയ ചില വിപരീത ചിന്തകൾ ശി

അന്ധൻ്റെ കാഴ്‌ച

പണ്ടു പണ്ട്, വീരവർമ്മൻരാജാവ് സിൽബാരിപുരംരാജ്യം ഭരിച്ചിരുന്ന കാലം. യാതൊരു മുന്നറിവുമില്ലാതെ കോസലപുരംരാജാവ് മിന്നലാക്രമണം നടത്തി. ഉഗ്രപതി എന്ന രാജാവിന്റെ സൈന്യത്തിനു മുന്നിൽ വീരവർമ്മനു പിടിച്ചു നിൽക്കാനായില്ല. ദേഹമാസകലം മുറിവേറ്റ് മരിക്കുമെന്ന് ഉറപ്പായപ്പോൾ രാജകീയ വേഷങ്ങളെല്ലാം വലിച്ചെറിഞ്ഞു കൊട്ടാരത്തിന്റെ കുടുസ്സുമുറിയിലെത്തി രഹസ്യ തുരങ്കത്തിലെത്തി അകത്തു കയറി. പിന്നെയാരും പിറകേ കയറാതിരിക്കാൻ വലിയ ഓടാമ്പൽ കവാടത്തിനു കുറുകെ വലിച്ചിട്ടു.  ഏതു കാലത്തും വെളിച്ചം കിട്ടാനായി അനേകം മിന്നാമിനുങ്ങുകളെ തുരങ്കത്തിൽ രാജാവ് പണ്ടേ, കയറ്റിയിട്ടുണ്ടായിരുന്നു. ഇതിനോടകം അതു പെറ്റുപെരുകിയിരുന്നു. ആ വെളിച്ചത്തിൽ രാജാവ് ഏന്തി വലിഞ്ഞ് തുരങ്കം അവസാനിക്കുന്ന കാട്ടിലെത്തി. അവിടെ കാട്ടിലെ ഗുഹയ്ക്കുള്ളിലായിരുന്നു തുരങ്കത്തിന്റെ അവസാന കവാടം. അതാകട്ടെ, അകത്തുനിന്നു മാത്രം തുറക്കാവുന്ന വിധത്തിലായിരുന്നു. കാരണം, കാട്ടിൽ നിന്ന് കൊട്ടാരത്തിലേക്ക് തുരങ്കത്തിലൂടെ ആരും വരാൻ പാടില്ലല്ലോ. രാജാവ് തുരങ്കത്തിന്റെ കവാടത്തിലെത്തി. മൂടി തുറക്കുന്നതിനിടയിൽ കവാടത്തിനിടയിലൂടെ കല്ലും മണ്ണുമെല്ലാം രാജാവിന്റെ മുഖത്തേക്കു പതിച്ചു! അയാൾ

വരട്ടുന്യായം

സിൽബാരിപുരം രാജ്യത്തെ ഏറ്റവും വലിയ കായലായിരുന്നു സിൽബാരിക്കായൽ. അത്, മൽസ്യസമ്പത്തുകൊണ്ട് പ്രശസ്തവുമായിരുന്നു. ഒരിക്കൽ, അഞ്ചു വലിയ മീനുകൾ ഒരു കൂട്ടമായി വെള്ളത്തിൽ കളിച്ചു നടക്കുന്നത് മുക്കുവനായിരുന്ന ശങ്കുവിന്റെ ശ്രദ്ധയിൽപെട്ടു. ഒന്നാമത്തെ മീൻ വെള്ളത്തിൽ ഉയർന്നു വന്നപ്പോൾ മുക്കുവന്റെ വല കണ്ടയുടനെ താണു വന്നിട്ട് മറ്റുള്ളവരോടു പറഞ്ഞു - "ഞാൻ എന്റെ അമ്മയെ ഒന്നു കണ്ടിട്ട് ഇപ്പോൾ വരാം. നിങ്ങളിവിടെ കളിച്ചോളൂ" അവൻ ഊളിയിട്ടു പോയ നിമിഷം തന്നെ മുക്കുവൻ വലയെറിഞ്ഞു കഴിഞ്ഞിരുന്നു. നാലു മീനുകളും വലയിലായി. വല കോരിയപ്പോൾ മീനുകൾ രക്ഷപ്പെടാനുള്ള ചാട്ടം തുടങ്ങി.  എന്നാൽ, രണ്ടാമൻമാത്രം ചത്തതുപോലെ അനങ്ങാതെ കിടന്നു. മുക്കുവന്‍ കായൽക്കരയിൽ വച്ച് വല നിവർത്തു. രണ്ടാമനെ നോക്കി അയാൾ പറഞ്ഞു - "മാളികവീട്ടിലേക്ക് ചത്ത മീനെയും കൊണ്ട് ചെന്നാൽ കുഴപ്പമാണ്" കാരണം, പ്രഭുവിന്റെ മാളികവീട്ടിലേക്കാണ് മുക്കുവൻ പ്രധാനമായും മീൻ പിടിക്കുന്നത്. നല്ല വിലയും കിട്ടും. ഉടൻ തന്നെ, ആ മീനെ അയാള്‍ കായലിലേക്കു വലിച്ചെറിഞ്ഞു! അങ്ങനെ, രണ്ടാമൻ ജീവനുംകൊണ്ട് ആഴങ്ങളിലേക്ക് ഊളിയിട്ടു. മുക്കുവൻ മറ്റുള്ള മൂന്നു മീനുകൾ മീൻകൂടയിലാക