Posts

Showing posts from October, 2021

മലയാളം ഡിജിറ്റൽ വായന (Malayalam Digital Reading)

Image
മലയാളം ഡിജിറ്റൽ വായനയിലെ പ്രധാനകാര്യങ്ങൾ 1. ഡിജിറ്റല്‍ വായനയുടെ ഗുണങ്ങള്‍ 1. ലോകത്തെവിടെയും പെട്ടെന്ന് വായിക്കാം. ഒരു ഇന്റര്‍നെറ്റ്‌ കണക്ഷന്‍ മതിയാവും. ഓണ്‍ലൈന്‍ ആയി വായിക്കാം. അല്ലെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് എക്കാലവും വായനക്കാരന്റെ ഡിവൈസില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. 2. പുസ്തകം വാങ്ങാനുള്ള യാത്ര വേണ്ട. കാത്തിരിപ്പുവേണ്ടാത്ത ചെലവുകുറഞ്ഞതും വേഗമേറിയതുമായ വായന. 3. ബുക്ക്‌ഷെല്‍ഫിന്റെ വിലയും സ്ഥലവും വേണ്ട. എക്കാലവും സൂക്ഷിക്കാം. 4. പഴയ പുസ്തകങ്ങളുടെ അലെര്‍ജി പേടിക്കേണ്ട. 5. എഴുത്തുകാരന‌് ആരുടേയും സഹായമില്ലാതെ പ്രസിദ്ധീകരിക്കാം. പിന്നീടും തെറ്റുകള്‍ തിരുത്താം. 6. ഇരുട്ടിലും വായിക്കാം. ഇഷ്ടമുള്ള ഫോണ്ടില്‍, നിറത്തില്‍ വലുതാക്കി വായിക്കാം. 7. പെട്ടെന്ന് റഫറന്‍സ് സാധ്യമാകുന്നു. 8. യാത്രകളിലും മറ്റും വായനയെ വിനോദമാക്കാം. 9. മരങ്ങള്‍ മുറിക്കപ്പെടാതെ പരിസ്ഥിതിയെ നോവിക്കാതെ, പേപ്പര്‍ വേണ്ടാത്ത വായന. 10. ഡിജിറ്റല്‍പുസ്തകങ്ങള്‍ കുട്ടികളുടെ സ്കൂള്‍ബാഗ്‌ ഭാരം ഒഴിവാക്കും. 11. പ്രായമായവര്‍ക്കുപോലും മറ്റുള്ളവരെ ആശ്രയിക്കാതെ ഭാരംകുറഞ്ഞ ഡിജിറ്റല്‍വായന നല്ലത്. 12. കുട്ടികളും യുവതലമുറയും സ്മാര്‍‌ട്ട്ഫോണ്‍-ടാബ് ഒ

കുട്ടികള്‍ക്കുള്ള കഥകള്‍ (Children's Stories)

Image
5 ബാലകഥകൾ- കുട്ടികൾ വായിച്ചു വളരട്ടെ! 1. ഗുരുകുല സ(മ്പദായം നിലവിലുണ്ടായിരുന്ന പഴയ കാലം. രാജാവിന്റെയും മ(ന്തിയുടെയും മക്ക‌ള്‍ ആശ്രമത്തിലെ ഗുരുവിന്റെ അടുക്കല്‍നിന്നു കുറച്ചുവര്‍ഷങ്ങ‌ള്‍ നീണ്ട വിദ്യാഭ്യാസം നേടി. പഠനത്തിനൊടുവില്‍ കൊട്ടാരത്തിലേക്കുള്ള മടക്ക യാത്രയുടെ സമയമായി. ഗുരു അവരെ വിളിച്ചതിനുശേഷം പറഞ്ഞു: “നിങ്ങളുടെ പഠനം പൂര്‍ത്തിയായിരിക്കുന്നു. നിങ്ങ‌ള്‍ വന്ന സമയത്തെക്കാള്‍ കാട് ഇപ്പോ‌ള്‍ വളര്‍ന്നിരിക്കുന്നു. എന്നാ‌ല്‍, ഏതു ദിക്കിലൂടെ പോയാലും കൊട്ടാരത്തിലെത്താനുള്ള പ്രധാന വഴിയില്‍ എത്തിച്ചേരും. സ്വയ രക്ഷയ‌്‌ക്കായി നിങ്ങള്‍ അഞ്ചുപേര്‍ക്കും ഓരോ മഴു തന്നുവിടുന്നു. എന്നാല്‍, ഓരോ ആളും തനിച്ചു യാത്ര ചെയ്യണം” അവര്‍ യാത്ര തുടങ്ങി. ഒന്നാമ‌‌ന്‍ കുറെ ദൂരം ചെന്നപ്പോ‌ള്‍ അകലെ ഒരു പുള്ളിമാന്‍ നില്‍ക്കുന്നത് കണ്ടു. “ഹാ, തടിച്ചുകൊഴുത്ത മാന്‍, അതിനെ കൊന്ന് ഇറച്ചിയുമായി രാജസന്നിധിയില്‍ ചെന്ന് ആഘോഷിക്കണം” അവന്‍ കയ്യിലുള്ള മഴുവുമായി അതിന്റെ മുന്നിലേക്ക്‌ ചാടി വീണെങ്കിലും അതെങ്ങോ പോയി മറഞ്ഞു. കലിപൂണ്ട അവന്‍ മഴു തലങ്ങും വിലങ്ങും വീശി. അതേസമയം, രണ്ടാമ‌‌ന്‍ മറ്റൊരു വഴിയിലൂടെ നടന്നപ്പോള്‍ അവനും ഒരു മാ‌ന്‍ വഴിയ