Posts

Showing posts from February, 2022

Malayalam eBooks-525-സമയംകൊല്ലികൾ

Image
സമയംകൊല്ലികളെ വളർത്തരുത്! ഏതാനും വർഷങ്ങൾക്കു മുൻപ് ബിനീഷിന്റെ രണ്ടുവർഷ കാലയളവിനുള്ളിൽ മൊബൈൽ ഫോണിലൂടെ അനേകം മണിക്കൂറുകൾ കത്തിച്ചു തീർത്ത ഒരു പഴയ സുഹൃത്തിനേക്കുറിച്ച് ആകട്ടെ ഈ സംഭവ കഥ. അയാളുടെ പേര് തൽക്കാലത്തേക്ക് ജയൻ എന്നു വിളിക്കാം. ആളൊരു വി.ഐ.പി. കുടുംബത്തിലെ അംഗമാണ്. ബിരുദാനന്തര ബിരുദവും വേറെ കുറച്ചു കോഴ്സുകളുമൊക്കെ കയ്യിലുള്ള ആളാണെങ്കിലും ഒരിടത്തും തികച്ച് മൂന്നു മാസം ജോലി ചെയ്യാറില്ല. കാരണം, ഒട്ടും ഫ്ലെക്സിബിൾ അല്ലെന്നു ചുരുക്കം. ചിലപ്പോൾ ബോസ് പറയും ഒന്ന് അഡ്ജസ്റ്റ് ചെയ്യണം , പ്രൊജക്റ്റിൽ മാറ്റം വരുത്തണം എന്നു പറഞ്ഞാൽ പിന്നെ ദേഷ്യപ്പെട്ട് രാജിവച്ചു സലാം പറയുന്നതാണ് ഈ കക്ഷിയുടെ സ്ഥിരം രീതികൾ. അങ്ങനെ വർഷങ്ങൾ മുന്നോട്ടു പോയി. അയാൾക്ക് 32 വയസ്സുള്ളപ്പോഴാണ് അവിചാരിതമായി ബിനീഷിന്റെ സുഹൃത്തായി മാറിയത്. ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ ചോദിച്ചായിരുന്നു തുടക്കം. പുസ്തകം, ലൈബ്രറി, ഡിജിറ്റൽ വിദ്യകൾ, പ്രസാധനം , വായന ഇത്യാദി കാര്യങ്ങൾ ഒക്കെ മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കുന്ന സേവനത്തിൽ ബിനീഷിനു സന്തോഷമേയുള്ളൂ. എല്ലാ ആഴ്ചയിലും അവധി ദിവസങ്ങളിൽ കുറച്ചു നീളമുള്ള ഫോൺ കോള

മലയാളം ഡിജിറ്റൽ ഗുരുകുലം കഥകൾ- 524

Image
പണ്ടു കാലങ്ങളിലെ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഗുരുക്കന്മാർ പ്രയോഗിച്ചു വന്നിരുന്ന കാര്യമാണ് സന്മാർഗ കഥകൾ. അത്തരം രണ്ടു കഥകൾ വായിക്കുക. പണ്ടുപണ്ട്, സിൽബാരിപുരം ദേശത്തെ വീരമണിഗുരുജിയുടെ ആശ്രമം. അദ്ദേഹം കുട്ടികളോടു കഥ പറയാൻ തുടങ്ങി. ഒരിക്കൽ, നല്ല ചൂടുള്ള വേനൽക്കാലത്തെ ഉച്ച കഴിഞ്ഞ സമയം. ആശ്രമത്തിന്റെ വരാന്തയിൽ മൺകലത്തിൽ നിറയെ കുടിവെള്ളം വച്ചിരുന്നു. ഏതോ കുട്ടി വെള്ളം കുടിച്ച ശേഷം അതു മൂടി വയ്ക്കാൻ മറന്നു. ആ തക്കം നോക്കി ഒരു കാക്ക മൺകലത്തിൽ തലയിട്ടു വെള്ളം കുടിച്ചു. എന്നിട്ട് അത്ഭുതത്തോടെ കലത്തിനോടു ചോദിച്ചു - " ഈ വേനൽക്കാലത്തും എങ്ങനെയാണ് ഇതിനുള്ളിൽ നീ ഇത്രയും തണുത്ത വെള്ളം സൂക്ഷിക്കുന്നത്?" കലം പറഞ്ഞു- " ഞാൻ വയലിൽ കളിമണ്ണായി കഴിഞ്ഞിരുന്ന കാലത്ത് വെള്ളം എന്റെ ഉറ്റ ചങ്ങാതിയായിരുന്നു. ഞങ്ങൾ കുഴഞ്ഞുമറിഞ്ഞ ങ്ങനെ കളിച്ചു രസിച്ചിരുന്ന പണ്ടത്തെ സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു " ഉടൻ, കാക്ക ചോദിച്ചു - "അതെങ്ങനെ ശരിയാകും? ആ കളിമണ്ണ് തീച്ചൂളയിൽ ചുട്ടെടുത്തപ്പോൾ വെള്ളമൊക്കെ പോയല്ലോ? പിന്നെ എങ്ങനെയാണ് ചങ്ങാത്തം ശരിയാകുന്നത് ?" മൺകലം പറഞ്ഞു - "അക്കാലത്തെ വെള

(523) കൗൺസലിങ്ങ് കോഴ്സ് ഉപേക്ഷിച്ച കഥ

Image
ബിനീഷ് തന്റെ ജില്ലയിലുള്ള യൂണിവേഴ്സിറ്റിയിൽ കൗൺസലിങ്ങ് കോഴ്സിന് ചേരാൻ തീരുമാനിച്ചു. അതിനു മുന്നോടിയായി മലയാളത്തിലുള്ള മികച്ച നാലഞ്ച് കൗൺസലിങ്ങ് പുസ്തകങ്ങൾ വാങ്ങി വായിച്ചു. അവന് അതെല്ലാം നന്നേ ബോധിച്ചു. കാരണം, മനസ്സു വിഷമിച്ചിരിക്കുന്ന ആളുകളെ ആശ്വസിപ്പിക്കാൻ പറ്റുന്ന വിശിഷ്ടമായ ജോലിയാണല്ലോ ഇത്. മാത്രമല്ല, ഇക്കാലത്ത് പ്രശ്നങ്ങളും കിട മൽസരങ്ങളും കൂടി വരികയുമാണ്. അങ്ങനെ, യൂണിവേഴ്സിറ്റിയിൽ കൗൺസലിങ്ങ് കോഴ്സ് പുതിയ ബാച്ച് അഡ്മിഷന്റെ സമയമായി. ബിനീഷ് പഠന രംഗത്തു നിന്നും വിട്ടു നിന്നിട്ട് കുറെ വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഒരു മധ്യവയസ്ക്കനു പഠിക്കാൻ കുറച്ചു ബുദ്ധിമുട്ടായേക്കാം. എന്നാൽ, അതിനു മുൻപ് ഒന്നു റിലാക്സ് ചെയ്യാൻ പോയേക്കാമെന്ന് തോന്നി. ആ ഞായറാഴ്ച ലുലുമാളിലേക്ക് സകുടുംബം കാറു വിട്ടു. അവിടെ ചെന്നപ്പോൾ ഭാര്യയും മോളും മമ്മിയും കൂടി ഏതോ തുണിത്തരങ്ങൾ വാങ്ങാൻ കടയിൽ കയറി. എന്റെ സെലക്ഷന് അവിടെ കാര്യമില്ലാത്തതു കൊണ്ട് നടുത്തളത്തിലെ ഒരു സീറ്റിലിരുന്നു.  അടുത്ത സീറ്റിൽ ഫോണിൽ തല കുമ്പിട്ടിരുന്ന ആളെ കണ്ട് പൊടുന്നനെ സന്തോഷം ഇരട്ടിയായി. അത് തന്റെ കോളജിൽ സീനിയർ ആയി പഠിച്ച മിടുക്കനായ സന്തോഷ്. അദ്ദേഹത്തേപ്പ

കവികളുടെ ദുരിതകാലം (ഇ-ബുക്ക് - 522)

Image
പണ്ടുപണ്ട്, ബിജേഷിന്റെ സ്കൂൾകാലം. സഹപാഠി ജോയി (ശരിപ്പേരല്ല) ബോണിഫസ് സ്കൂളിൽ പഠിച്ചത് ഏതാണ്ട് നാലാം ക്ലാസുവരെ. അതു കഴിഞ്ഞ് റ്റി.സിയും മേടിച്ച് അവൻ വേറൊരു സ്കൂളിലേക്കു പോയി. അതിനിടയിലെ ചില കാര്യങ്ങൾ എഴുതാൻ തോന്നുന്നു - അതൊരു എയ്ഡഡ് സ്കൂളായിരുന്നു. അന്ന് , പ്രശസ്തമായ സ്കൂളിൽ പലതും എയ്ഡഡ് മലയാളം മീഡിയം ആയിരുന്നു. ബാലകലോൽസവം, സയൻസ് എക്സിബിഷൻ എന്നു ഞങ്ങൾ വിളിച്ചിരുന്ന രണ്ടു സംഭവങ്ങൾക്കായി മിക്കവാറും മറ്റുള്ള സ്കൂളിൽ പോകേണ്ടി വരും. ചിലപ്പോൾ സംഘാടനം സ്വന്തം സ്കൂളിൽ ആകുമ്പോൾ വേറെ സ്കൂൾ കുട്ടികൾ അന്നേരം ഇങ്ങോട്ടും വരും. അതൊരു രസമാണ്. ഞങ്ങൾക്ക് വളരെ എളുപ്പമായി തോന്നിയത് സയൻസ് എക്സിബിഷനാണ്, കാരണം, ഓരോ ആളും എന്തെങ്കിലും ചെയ്യണമെന്നു പറഞ്ഞാൽ പിന്നെ അന്നാട്ടിലെ പറമ്പുകളിലൂടെ മുകളിലോട്ടു നോക്കി നടപ്പാണ്. എങ്ങനെയെങ്കിലും ഒരു പക്ഷിക്കൂട് ഒപ്പിക്കും. അതുകൊണ്ടുതന്നെ, എക്സിബിഷന്റെ പ്രധാന ആകർഷണം പക്ഷിക്കൂടുകളായിരുന്നു. ഏതാണ്ട് കൂട് ഫാക്ടറി പോലെ തോന്നിക്കും. എന്നാൽ, അന്നും കുറച്ചു ധീരന്മാർ ഉണ്ടായിരുന്നു. അവർ അപകടം പിടിച്ച കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് പേര് അറിയാൻ വയ്യാത്ത വലിയ പക്ഷിക്കൂടുകൾ കൊണ്ട

ശിഷ്യന്മാരുടെ കിടമൽസരം (Malayalam eBooks-521)

Image
സിൽബാരിപുരം രാജ്യത്ത് അനേകം ചെറു ഗ്രാമങ്ങൾ ഉണ്ടായിരുന്നു. അതിനെല്ലാം ഓരോ നാടുവാഴിയെയും അധികാരപ്പെടുത്തിയിരുന്നു. ഇവരുടെയെല്ലാം മക്കൾക്കു വിദ്യാഭ്യാസം കൊടുക്കാൻ വേണ്ടി മാത്രമായി വീരമണി ഗുരുജിയുടെ ഗുരുകുലമായിരുന്നു ഏർപ്പെടുത്തിയിരുന്നത്. ഒരിക്കൽ, ഇരുപതോളം കുട്ടികൾ പഠനത്തിനിടയിൽ അനാവശ്യമായ മൽസര ബുദ്ധി പ്രകടിപ്പിച്ചു തുടങ്ങി. ഏതു കാര്യത്തിലും ഞാനാണ് കേമൻ എന്നു ഗുരുജിയെയും കൂട്ടുകാരെയും ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഗുരുജിക്ക് അത് അസഹ്യമായി അനുഭവപ്പെട്ടു. ഇതിനെന്താണ് ഒരു പോംവഴി? ഒന്നു ശ്രമിച്ചു നോക്കാമെന്ന് അദ്ദേഹം തീരുമാനിച്ചു. ഒരു ദിവസം തന്റെ ശിഷ്യഗണങ്ങളുമായി വൈകുന്നേരം കടൽത്തീരത്തു വന്നു. ചിലർ ഓടിക്കളിച്ചു. ചിലർ മണ്ണു ശിൽപങ്ങൾ ഉണ്ടാക്കി. മറ്റുള്ള ചിലരാകട്ടെ, തിരയടിക്കുമ്പോൾ വെള്ളത്തിൽ മുങ്ങിക്കുളിച്ചു. അടുത്ത ദിവസം അവർ പോയത് ഒരു പുഴയോരത്താണ്. അവിടെ പുഴവക്കത്ത് അനേകം മരങ്ങൾ നിൽപ്പുണ്ടായിരുന്നു. ഗുരുജി എല്ലാവരോടുമായി പറഞ്ഞു - "നിങ്ങൾ ഇവിടെ എത്ര തരം മരങ്ങൾ ഉണ്ടെന്ന് ഓർത്തിരിക്കണം " അവർ തിരികെ ആശ്രമത്തിലെത്തി. അദ്ദേഹം അവരോടു ചോദിച്ചു - "കടൽത്തീരത്ത് ഓരോ ശിഷ്യനും കണ്ടതായ ഏറ്റവ

(520) പഴയ കഥയും പുതിയ കഥയും!

Image
പണ്ടുപണ്ട് , സിൽബാരിപുരം ദേശമാകെ കാടായിരുന്നു. ഏതാനും കാട്ടുവാസികളായ മനുഷ്യർ മാത്രം അതിനുള്ളിൽ താമസിച്ചിരുന്നു. ഒരിക്കൽ, ഒരു കറുത്ത കാട്ടാട് ഒറ്റയ്ക്ക് തീറ്റി തിന്നു നടക്കുകയായിരുന്നു. അപ്പോഴാണ് ഒരു വേടൻ അതുവഴി പോയത്. അയാൾ ഈ ആടിനെ കണ്ടു. പക്ഷേ, കയർ പിരിച്ചുണ്ടാക്കിയ വലയും കുടുക്കും അവന്റെ കയ്യിൽ ഇല്ലായിരുന്നു. അവൻ തിടുക്കത്തിൽ ഗുഹയിൽ പോയി അതുമായി മടങ്ങിവന്നു. വല വീശാൻ ഒരുങ്ങിയപ്പോൾ കാട്ടാട് അതിന്റെ ഭാഗ്യമെന്നു പറയട്ടെ, വേടനെ കണ്ടു കഴിഞ്ഞിരുന്നു ! അത് കാട്ടിലൂടെ കുതിച്ചു പാഞ്ഞു! വേടൻ പിറകെയും!കുറെ ദൂരം പിന്നിട്ടപ്പോൾ കാട്ടാട് മറ്റൊരു അതിജീവന തന്ത്രം പുറത്തെടുത്തു. കറുത്ത പോലത്തെ ഇലകൾ മൂടിയ ഇരുണ്ട നിറമുള്ള ഒരു കാട്ടുമരം കണ്ടപ്പോൾ അതിനടിയിൽ ഒളിച്ചു ! അപ്പോൾ കാട്ടാട് ആ മരത്തിനോടു പറഞ്ഞു - "നിന്റെ ഇലകളും ചില്ലകളും കാറ്റത്ത് ഇളകിമാറിയാൽ അയാൾ എന്നെ കണ്ടുപിടിക്കും " മരം പറഞ്ഞു - "നിന്നെ രക്ഷിക്കുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. ഞാൻ അനങ്ങാതെ പിടിച്ചു നിൽക്കാം " അന്നേരം, വേടൻ പള്ളപ്പടർപ്പുകൾ ഇളക്കി നോക്കിയെങ്കിലും ആടിന്റെ പൂട പോലും അവിടെ കണ്ടില്ല. കുറെ ശാപ വാക്കുകൾ ഉരുവിട്ടുകൊണ

eBooks-519 -മാങ്ങാ കച്ചവടം

Image
ബിനീഷിന്റെ പുരയിടത്തിൽ നല്ലതുപോലെ മാങ്ങാ പിടിക്കുന്ന രണ്ടു വലിയ മാവുണ്ട്. എല്ലാ വർഷവും ഒരേ സമയത്ത് മാങ്ങാ പാകമാകുകയും ചെയ്യും. അത് കഴിഞ്ഞ പത്തു വർഷങ്ങളായി ഒരു മൊത്തക്കച്ചവടക്കാരൻ തന്നെയാണ് കൊണ്ടു പോകുന്നത്.  എന്നാൽ, മാവ് പൂക്കുമ്പോൾത്തന്നെ ഒറ്റ വില പറഞ്ഞ് വാക്ക് ഉറപ്പിക്കുകയും ചെയ്യും. മാങ്ങാ പറിക്കാൻ പെട്ടി ഓട്ടോയും ഓടിച്ച് വരും. സഞ്ചി അറ്റത്തു പിടിപ്പിച്ച മാങ്ങാത്തോട്ടിയുമായി ഒരു മെലിഞ്ഞ ചെറുപ്പക്കാരനാണ് മാവിൽ കയറുക. അവർ ഏതോ അച്ചാറു കമ്പനിയ്ക്ക് നേരിട്ട് കയറ്റിവിടും. അങ്ങനെയിരിക്കെ, ഒരു വർഷം മാവ് പൂത്തു. പതിവിനു വിപരീതമായി മെലിഞ്ഞവൻ മാത്രമായി ഗേറ്റ് കടന്നു വന്നു- "സാറേ, നാലായിരം രൂപയ്ക്ക് മാങ്ങാ കച്ചവടമുറപ്പിക്കട്ടെ" "ഇയാൾടെ ആശാൻ എവിടെ ? അയാളുമായിട്ടാണല്ലോ വർഷങ്ങളായിട്ടുള്ള ഇടപാട്?" "അയ്യോ! സാറത് അറിഞ്ഞില്ലേ? ആശാന് അടുത്തയിടയ്ക്ക് ഒരു വലിയ നഷ്ടം വന്നു. ലക്ഷങ്ങൾ പോയി. എന്നോടു തന്നെത്താൻ ചെയ്തോളാൻ പറഞ്ഞു" ബിനീഷ് പറഞ്ഞു - "ശരി. ഓ.കെ. പക്ഷേ, താൻ പറഞ്ഞ നാലായിരത്തിന് മുകളിൽ ആരു പറഞ്ഞാലും ഞാൻ കച്ചവടമാക്കും. അതു പിന്നെ പറഞ്ഞില്ല എന്നു പറഞ്ഞേക്കരുത് !"

വിളക്കും പണവും (518)

Image
പണ്ടുപണ്ട്, സിൽബാരിപുരംരാജ്യം സാമ്പത്തികമായി പുരോഗതി പ്രാപിച്ചിരുന്നില്ല. ശക്തിവേലു എന്ന രാജാവായിരുന്നു അവിടം ഭരിച്ചിരുന്നത്. കൊട്ടാരം വക ജോലികൾക്കു പോലും ന്യായമായ ശമ്പളം കിട്ടിയിരുന്നില്ല.   അക്കൂട്ടത്തിൽ വരുന്ന കൊട്ടാര ജോലിക്കാരായിരുന്നു കേശുവും ചീരനും . അവർക്ക് ഞായറാഴ്ച്ച ദിവസം മാത്രം ജോലി ചെയ്യേണ്ടതില്ല. അന്ന്, അവർ ഗ്രാമത്തിലെ ആൽത്തറയിൽ ഒന്നിച്ചു കൂടും. എന്നാലോ? അവരുടെ പ്രധാന സംസാരം ജോലിയുടെ തുച്ഛമായ കൂലിയും കഷ്ടപ്പാടും ആയിരിക്കും. കൊട്ടാരത്തിൽ നിന്ന് വലിയ തൂക്കുവിളക്കുമായി അനേകം സ്ഥലങ്ങളിൽ വെളിച്ചം പകർന്ന് തിരികെ കൊട്ടാരത്തിൽ എത്തിച്ചേരുക എന്നതായിരുന്നു കേശുവിന്റെ ജോലി.  അതേസമയം, ചീരൻ കൊട്ടാരത്തിൽനിന്ന് പണവുമായി പലയിടങ്ങളിൽ പകൽ മുഴുവനും സഞ്ചരിക്കണം. പതിവു പോലെ ഒരു ദിനം അവർ  സംസാരിച്ചത് നമുക്ക് ഒന്നു ശ്രദ്ധിക്കാം - കേശു പറഞ്ഞു- "ഹോ! ഇന്നലെ ഞാൻ വീട്ടിലെത്തിയപ്പോൾ സമയം പാതിരാ കഴിഞ്ഞു.  ആദ്യം സന്ധ്യാസമയത്ത് വഴി വിളക്കുകൾ തെളിച്ചു. അമ്പല വിളക്കുകൾ കത്തിച്ചു. ചുറ്റുവിളക്കും തെളിച്ചു. പിന്നീട്, ചില തറവാടുകളിലെത്തി നിലവിളക്കു തെളിച്ചു. ഇതിനിടയിൽ ഉൾഗ്രാമത്തിലേക്ക് പോകുന്ന ചിലർക്ക് കൈവ

പുസ്തകമേളകൾ (മലയാളം ഇ ബുക്ക്- 517)

Image
കോട്ടയത്തുള്ള ബിജേഷിന്റെ കമ്പനിജോലിയുടെ ശമ്പളത്തിൽ നിന്ന് ചെലവു കഴിഞ്ഞ് മാസാവസാനം കാര്യമായി ഒന്നും ഉണ്ടാവാറില്ല. അയാളുടെ വിനോദം പുസ്തക വായനയാണ്. എന്നാൽ, പുതിയ പുസ്തകങ്ങൾക്കെല്ലാം വലിയ വിലയാണ്. അതുകൊണ്ട് , കാശു വീശാനില്ലാത്ത സാദാ പുസ്തക പ്രേമികൾ ചെയ്യുന്ന പോലെ യൂസ്ഡ് പുസ്തകങ്ങൾ വാങ്ങുകയേ ഇവനും നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഒരു ശനിയാഴ്ച വൈകുന്നേരം, ജോലി കഴിഞ്ഞ് ചെറുകഥകളുടെ സമാഹാരം തടയുമോ എന്നറിയാൻ പഴയ പുസ്തകക്കടയിൽ ചെന്നപ്പോൾ അവിടെ കാര്യമായ പുസ്തകങ്ങളൊന്നുമില്ല! കുറെ മാസികകളും കീറിയതും മറ്റുമായ ചിലതു മാത്രം! "എന്താ, ചേട്ടാ? കട ഒഴിയുകയാണോ?" " ഏയ്, ഇല്ല മോനേ, രണ്ടു ദിവസം കഴിയുമ്പോൾ ഇതെല്ലാം കൊണ്ടുപോയ ആൾ കാറിൽ ഇവിടെത്തന്നെ എത്തിക്കും " ബിജേഷിന് കാര്യം മനസ്സിലായില്ലെന്ന് കടക്കാരനു പിടികിട്ടി. അയാൾ തുടർന്നു - " ദർശന പുസ്തകോൽസവം വകയായി ഒരു സമ്മാനം കൊടുക്കുന്നുണ്ട് - ഏറ്റവും നല്ല വീട്ടു ലൈബ്രറി മൽസരം നടക്കുവല്ലേ? അതിന് അവർ വീട്ടിൽ പരിശോധിക്കാൻ ചെല്ലുമ്പോൾ പുസ്തകങ്ങൾ നിറച്ചു കാണിക്കാൻ ഈ പുസ്തകങ്ങൾ വാടകയ്ക്ക് എടുത്തതാണ് !" ബിജേഷ് ചിരിച്ചു കൊണ്ടു പറഞ്ഞു - "എത്ര നല്

മലയാളം ഡിജിറ്റൽ ബുക്സ്-516

Image
കുട്ടിയുടെ കിളിക്കൂട് പണ്ടുപണ്ട്, സിൽബാരിപുരംരാജ്യം വീരവർമ്മൻ എന്നു പേരായ രാജാവ് ഭരിച്ചു വന്നിരുന്ന കാലം. അളവറ്റ സമ്പത്തു കൊണ്ട് ഖജനാവ് നിറഞ്ഞിരുന്നതിനാൽ അതിന്റെ അഹങ്കാരം രാജാവിന്റെ എല്ലാ കാര്യങ്ങളിലും പ്രതിഫലിച്ചിരുന്നു. ഒരിക്കൽ, രാജാവിന്റെ പത്തു വയസ്സുള്ള കൊച്ചുരാജകുമാരന് ഒരാഗ്രഹം ഉദിച്ചു. തന്റെ മുറിക്കു മുന്നിൽ കിളിക്കൂടുകൾ കൊളുത്തിയിടണം. കാണാൻ നല്ല ചേലുള്ള കൂടുകൾ വേണംതാനും! ഉടൻതന്നെ ഭടന്മാർ അടുത്തുള്ള തോട്ടങ്ങൾ അരിച്ചു പെറുക്കി. കൂടുതലും കാക്കയുടെ ചുള്ളിക്കമ്പ് പെറുക്കി വച്ച് കവരക്കമ്പുകൾക്കിടയിൽ ഉണ്ടാക്കിയിട്ടുള്ള കാക്കക്കൂടുകളായിരുന്നു. ഭംഗിയില്ലാത്ത കുറച്ചു കിളിക്കൂടുകൾ കണ്ടെങ്കിലും അതിലൊന്നും അവർക്കു തൃപ്തി വന്നില്ല. ഒടുവിൽ, അവർ ഒരു മാന്തോപ്പിൽ എത്തിച്ചേർന്നു. അതൊരു ജന്മിയുടേതാണ്. അവിടെ കേശു എന്നൊരു കുട്ടി മാങ്ങാ പറിക്കാൻ മരത്തിന്റെ മുകളിൽ തോട്ടിയുമായി ഇരിപ്പുണ്ടായിരുന്നു. മാങ്ങകൾ നിലത്തു വീഴുന്ന ശബ്ദം കേട്ട് ഭടന്മാർ മുകളിലേക്കു നോക്കി. ഒരു ഭടൻ ആ മാവിന്റെ ചെറു ചില്ലയിൽ ഞാന്നു കിടക്കുന്ന തൂക്കണാം കുരുവികളുടെ ഏതാനും കൂടുകൾ കണ്ടു വിളിച്ചു കൂവി - "ഹൊ! ഭാഗ്യം! അതി മനോഹരമായ കൂടു