Posts

Showing posts from March, 2021

ന്യായമായ ലാഭവിഹിതം

ഒരു കാലത്ത്, സിൽബാരിപുരംരാജ്യത്ത് വ്യവസായവും കൃഷിയുമൊക്കെ ഏറെ അഭിവൃദ്ധി പ്രാപിച്ചിരുന്നു. കച്ചവടക്കാരിലെ പ്രധാനിയായിരുന്നു രങ്കൻ. അയാൾക്ക് അനേകം തുണിമില്ലുകളും ഗോതമ്പുപാടങ്ങളും പലചരക്കുകടകളുമൊക്കെ ഉണ്ടായിരുന്നു. ഈ കച്ചവടക്കാരന്‍, വർഷത്തിൽ ഒരിക്കൽ ധാനധർമ്മം ചെയ്യാറുണ്ട്. എല്ലാ പ്രാവശ്യവും അടുത്തുള്ള ആശ്രമത്തിലേക്ക് എന്തെങ്കിലും കൊടുക്കുകയാണു പതിവ്. ഇത്തവണ രങ്കൻ കുതിരവണ്ടിയില്‍ ആശ്രമത്തിൽ എത്തിച്ചേർന്നു. എങ്കിലും, സാധനസാമഗ്രികൾ ഒന്നും ഒപ്പം കരുതിയിരുന്നില്ല. ഗുരുജി ആ ധനികനെ ആദരപൂർവ്വം സ്വീകരിച്ചു. അപ്പോൾ, അയാൾ ഗുരുജിയുടെ കയ്യിലേക്ക് ഒരു സഞ്ചി നീട്ടി. പക്ഷേ, ഗുരുജി വാങ്ങാൻ മടിച്ചു - "ഇതിലെന്താണുള്ളത്?" രങ്കൻ പറഞ്ഞു - "ആയിരം പണമാണ്. ആശ്രമത്തിലെ കാര്യങ്ങൾക്ക് ഉപകരിക്കുമല്ലോ" ഗുരുജി നിർദ്ദേശിച്ചു - "ഇതിനു മുൻപു പലതവണയായി താങ്കൾ വിവിധ സാധനങ്ങൾ തന്നിരുന്നു. അന്നദാനം നടത്തിയപ്പോഴും ഉപ്പ്, പഞ്ചസാര, ശർക്കര, തേന്‍ എന്നിവയൊക്കെയും ഞാന്‍  രുചിച്ചു നോക്കിയ ശേഷം ആശ്രമവാസികൾക്കു കൊടുത്തു. കുന്തുരുക്കവും കര്‍പ്പൂരവും തന്നപ്പോള്‍ ഞാന്‍ മണത്തുനോക്കി ഗുണം മനസ്സിലാക്കി. ഒരിക്കൽ, രങ്

ഗുരുത്വം

സിൽബാരിപുരംകൊട്ടാരത്തിൽ പുതിയൊരു കൃഷിമന്ത്രിയെ നിയമിക്കാൻ തീരുമാനമായി. അതിനുള്ള രാജകല്പന വിളംബരം ചെയ്തു. അതിൻപ്രകാരം കൃഷി വിജ്ഞാനമുള്ള പത്തുപേരെ രാജസഭയിലെ പണ്ഡിതന്മാർ തെരഞ്ഞെടുത്തു. ഈ പത്തുപേരിൽ ഒരാളായിരിക്കും അടുത്ത മന്ത്രിയാവുക. അന്ന്, ചിങ്ങമാസം ഒന്നാം തീയതിയായിരുന്നു. അവർ പത്തുപേരും അകലെയുള്ള ആശ്രമത്തിലെ ഗുരുജിയുടെ അനുഗ്രഹം വാങ്ങി അന്നു തന്നെ സന്ധ്യയ്ക്കു മുൻപ് തിരികെ കൊട്ടാരത്തിലെത്തുന്ന ഒരു ചടങ്ങുകൂടി ബാക്കിയുണ്ട്. അതിനു ശേഷം രാജാവിന് ഇഷ്ടമുള്ളയാളെ മന്ത്രിയായി വാഴിക്കും. അങ്ങനെ, അതിരാവിലെ പത്തുപേരും യാത്രയായി. കുറെ ദൂരം പിന്നിട്ടപ്പോൾ അവർക്കൊരു കായൽ കടക്കണമായിരുന്നു. കായലിന്റെ അക്കരെയാണ് ഗുരുജിയുടെ ആശ്രമം സ്ഥിതി ചെയ്തിരുന്നത്. അതിനാൽ, ആശ്രമംവകയായി ഒരു കടത്തുകാരനും വള്ളവും അവിടെയുണ്ട്. അയാൾ ഇവരെ സ്വാഗതം ചെയ്തു- "വരൂ ... നമുക്ക് ആശ്രമത്തിലേക്കു തോണിയിൽ പോകാം. എല്ലാവരും നന്നായി പിടിച്ചിരുന്നോണം. വളരെ ആഴമുള്ള കായലാണ്" ഇതു കേട്ടയുടൻ, ചിന്തു എന്നു പേരായ ഒരുവന് പേടിയായിത്തുടങ്ങി. അവൻ പറഞ്ഞു - "എനിക്ക് ഈ വെള്ളം കണ്ടിട്ട് പേടിയാകുന്നു. ഞാനിവിടെ നിന്നോളാം. നിങ്ങൾ പോയി വന്നോളൂ

തേനീച്ചകളുടെ ലോകം

നൂറ്റാണ്ടുകൾക്കു മുൻപ്, സിൽബാരിപുരംരാജ്യം മനോഹരമായ പ്രകൃതിഭംഗികൊണ്ട് ആരെയും ആകർഷിക്കുന്നതായിരുന്നു. ഒരിക്കൽ, ഒട്ടേറെ അത്ഭുത സിദ്ധികളുണ്ടായിരുന്ന ഒരു സന്യാസി കോസലപുരത്തേക്കു നടന്നു പോകുകയായിരുന്നു. അവിടെയുള്ള ക്ഷേത്ര ദർശനമായിരുന്നു ലക്ഷ്യം. ഇടയ്ക്ക്, ക്ഷീണം തോന്നിയപ്പോൾ അദ്ദേഹം ഒരു മരച്ചുവട്ടിൽ വിശ്രമിച്ചു. അതിനിടയിൽ, ഒരാൾ അടുത്തുണ്ടായിരുന്ന കയ്യാലയുടെ കല്ലുകൾ മെല്ലെ ഇളക്കിയെടുക്കുന്നത് സന്യാസിയുടെ ശ്രദ്ധയിൽ പെട്ടു. ഒരു മൺകലത്തിലേക്ക് ചെറുതേൻ അടകൾ അടർത്തിയിട്ട് അയാൾ സ്ഥലം വിട്ടു. കുറച്ചു കഴിഞ്ഞപ്പോൾ സന്യാസി തേനീച്ചക്കൂടിന്റെ അടുത്തെത്തി. അദ്ദേഹം റാണിതേനീച്ചയോടു ചോദിച്ചു - "ആ മനുഷ്യൻ നിങ്ങളുടെ ഒരു വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായ തേൻ മോഷ്ടിച്ചു കൊണ്ടുപോയതിൽ നിനക്കു വിഷമം തോന്നുന്നില്ലേ?" റാണി പറഞ്ഞു - "മനുഷ്യന് ഞങ്ങളുടെ തേൻ മോഷ്ടിക്കാനേ പറ്റൂ. തേനുണ്ടാക്കുന്ന കഴിവ് മോഷ്ടിക്കാനാവില്ല" സന്യാസി- "നിന്റെ കൂട് ഈ കയ്യാലയിൽ വയ്ക്കാതെ ഉയർന്ന മരപ്പൊത്തിലായിരുന്നെങ്കിൽ അയാൾ വരില്ലായിരുന്നു?" റാണി- "മുകളിലായാലും കരടി വലിഞ്ഞുകയറി തേൻ കൊണ്ടു പോകും. ഇങ്ങനെ ആരു കൊണ്ടു

ചെറിയ ദുശ്ശീലം ആദ്യം മാറ്റുക!

ഒരു കാലത്ത്, സിൽബാരിപുരംരാജ്യത്ത് പുതുവർഷ ആരംഭം വലിയ ആലോഷമായിരുന്നു. അങ്ങനെ, ചിങ്ങം-ഒന്ന് വന്നെത്തി. അന്നേ ദിവസം, അത്ഭുത സിദ്ധികളുള്ള ഗുരുജിയുടെ ആശ്രമത്തിൽ രാവിലെ മുതൽ വലിയ തിരക്കാണ്. പുതുവർഷത്തിൽ, ഗുരുജിയുടെ അനുഗ്രഹം കിട്ടിയാൽ ആ വർഷം മുഴുവൻ നേട്ടങ്ങൾ ഉണ്ടാകുമത്രെ. ഓരോ വർഷവും ആളുകൾ കൂടി വരികയാണ്. ഇത്രയും തിരക്ക് ഗുരുജിക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. വരാന്തയും മുറ്റവും മുഴുവൻ തിങ്ങിനിറഞ്ഞ ആളുകൾ ആശ്രമത്തിന്റെ സ്വകാര്യതയ്ക്കു ശല്യമായതിനാൽ, ഇത്തവണ ഗുരുജി അനുഗ്രഹത്തിനു മുൻപായി ഒരു നിബന്ധന മുന്നോട്ടുവച്ചു- "എല്ലാവരും, നിങ്ങളുടെ ഏതെങ്കിലും ഒരു ദു:ശീലം സ്വന്തം ജീവിതത്തിൽ നിന്ന് കളയണം. ഒഴിവാക്കിയ ദു:ശീലം ഏതെന്ന് എന്നോടു പറയുകയും വേണം, അന്നേരം ഞാൻ അനുഗ്രഹിക്കുകയും ചെയ്യും" ആളുകൾക്ക് അതിനോട് യാതൊരു എതിർപ്പുമുണ്ടായിരുന്നില്ല. ഓരോരുത്തരായി അദ്ദേഹത്തിന്റെ മുറിയിലേക്ക് കടന്നു വന്നു. ഒന്നാമൻ പറഞ്ഞു - "ഗുരുജീ, ഞാൻ ഉച്ചയുറക്കം നിർത്തി. അതെന്റെ ദു:ശീലമായിരുന്നു. എന്നെ അനുഗ്രഹിച്ചാലും" ഗുരുജി പറഞ്ഞു - "നിന്റെ ഉറക്കം നിന്റെ മാത്രം കാര്യമാണ്. എന്നാൽ, നിന്റെ പശുക്കളെ മേയാൻ അഴിച്ചുവി

എറിഞ്ഞാൽ പൂച്ച നാലുകാലിൽ!

പ്രാചീന സിൽബാരിപുരംരാജ്യത്ത് അനേകം അന്ധവിശ്വാസങ്ങളും മന്ത്രവാദികളും മന്ത്രവാദിനികളുമൊക്കെ ഉണ്ടായിരുന്ന കാലമായിരുന്നു അത്. രുക്കു എന്ന മന്ത്രവാദിനി ഒരു ഗുഹയിലാണു ജീവിച്ചിരുന്നത്. ഒപ്പം, ഒരു കറുമ്പിപ്പൂച്ചയും അവർക്കു കൂട്ടായി ഗുഹയിലുണ്ടായിരുന്നു. ഈ മന്ത്രവാദിനി ഒരു മാന്ത്രിക വടിയിൽ കയറിയിരുന്നാൽ ഉടൻ പറക്കുകയായി. വടിയുടെ പിന്നിൽ കറുമ്പിയും അള്ളിപ്പിടിച്ചു കിടന്നുകൊള്ളും.  അങ്ങനെ, ഒരു പ്രാവശ്യം ആകാശത്തുകൂടി പറക്കവേ, ശക്തമായ കൊടുങ്കാറ്റ് വീശിത്തുടങ്ങി. പക്ഷേ, ഓർക്കാപ്പുറത്ത്, ആഞ്ഞുവീശിയ കാറ്റിൽ അവർ താഴേക്കു പതിച്ചു! കൊടുംകാട്ടിൽ വന്നു വീണപ്പോഴേക്കും രുക്കുവിന്റെ ബോധം പോയി. എന്നാൽ, ഭാഗ്യത്തിന് കറുമ്പിപ്പൂച്ചയ്ക്ക് പരിക്കൊന്നും പറ്റിയില്ല. തന്റെ യജമാനത്തിയെ വിളിച്ചുണർത്താൻ ചെന്ന പൂച്ച ഞെട്ടിവിറച്ചു! ഒരു വലിയ പെരുമ്പാമ്പ്, മന്ത്രവാദിനിയെ വിഴുങ്ങാൻ വാ പൊളിച്ചു നിൽക്കുന്നു! പൂച്ച പിന്നെ, ഒരു നിമിഷം പോലും പാഴാക്കിയില്ല. പാമ്പിന്റെ കഴുത്തിലേക്കു പറന്നു വീണ് നഖങ്ങൾ ആഴ്ത്തി അള്ളിപ്പിടിച്ചു. എന്നിട്ട്, പാമ്പിന്റെ കഴുത്ത് കടിച്ചു മുറിക്കാൻ തുടങ്ങി. പാമ്പ് ശക്തമായി പൂച്ചയെ കുടഞ്ഞു കളയാനായി പുളഞ്ഞെങ്കില

പ്രാർത്ഥനയുടെ മനോഭാവം

സിൽബാരിപുരംരാജ്യം പുരോഗതി പ്രാപിച്ചിരുന്ന കാലം. അന്ന്, പ്രധാന ക്ഷേത്രത്തിലെ ഉൽസവമായിരുന്നു. അതിനിടയിൽ പലതരം ആളുകള്‍ തിങ്ങി നിറഞ്ഞ സദസ്സിൽ പ്രശസ്തനായ സന്യാസി പ്രസംഗിക്കാനെത്തി. സർവമത പ്രാർഥന കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു - "ഇനി നിങ്ങളുടെ വ്യക്തിപരമായ പ്രാർഥനകൾ മൗനം വെടിയാതെ ഈശ്വരനു സമർപ്പിക്കാനുള്ള സമയമാണ്" ആ സമയത്ത്, ഓരോ ആളിന്റെ പ്രാർഥനയും സന്യാസിക്ക് വെളിപ്പെട്ടു- മരം വെട്ടുകാരൻ പ്രസന്നമായ കാലാവസ്ഥ നോക്കി വ്യാകുലപ്പെട്ടു- "എന്റെ ഭഗവാനേ, നല്ല കാറ്റും മഴയും വരുത്തണമേ. കാട്ടിൽ അങ്ങനെ വന്നാലും എനിക്കു ഗുണമൊന്നുമില്ലല്ലോ. ഈ നാട്ടിലെ വഴിമുടക്കിക്കൊണ്ടു മരങ്ങൾ കടപുഴകണമേ'' വൈദ്യൻ ഇങ്ങനെ പ്രാർഥിച്ചു - "ഭഗവാനേ, പലതരം രോഗങ്ങൾ പിടിപെട്ട് ജനങ്ങൾ എന്റെ പക്കൽത്തന്നെ ചികിൽസയ്ക്കു വരണമേ'' ശവപ്പെട്ടി കച്ചവടക്കാരൻ -  "ഭഗവാനേ, ആ വൈദ്യന്റെ ചികിൽസ ഫലിക്കാതെ എനിക്ക് കച്ചവടം കിട്ടണേ" വർക്ഷോപ്പ് ഉടമ പ്രാർഥിച്ചു- "ഭഗവാനേ, പുതിയ വണ്ടികൾക്കു വരെ വേഗം തകരാറ് വരണേ" പല്ലു ചികിൽസകൻ പ്രാർഥിച്ചു - "ദൈവമേ, മധുരമെല്ലാം തിന്ന് എല്ലാവരുടെയും പല്ലു ദ്രവിക്കണമേ"

രണ്ടു കുസൃതി ചോദ്യങ്ങൾ

1. നാലക്ഷരം ഉള്ള ഒരു വാക്ക്. അതിന്റെ ഒന്നും രണ്ടും മൂന്നും നാലും ചേര്‍ന്നാല്‍ ഒരു സംഖ്യ. മൂന്നും നാലും കൂടിയാല്‍ വിഷം. ഒന്നും രണ്ടും ചേര്‍ത്താല്‍ ഭര്‍ത്താവ്. ഒന്നും നാലും ചേര്‍ന്നാല്‍ ഇടി കിട്ടും. ഒന്നും മൂന്നും ചേര്‍ന്നാലോ? ഒരു മരം. അങ്ങനെയെങ്കില്‍ ആ വാക്ക് ഏതായിരിക്കും? 2. ഇനി രണ്ടാമത്തെ ചോദ്യം. അന്‍പത് രൂപ കൊടുത്ത് രാമു ചന്തയില്‍ നിന്നും പത്ത് മുട്ടകള്‍ വാങ്ങി. അതില്‍ ആദ്യം, 2 എണ്ണം പൊട്ടിച്ചു. പിന്നെ, 2 എണ്ണം പൊരിച്ചു. പിന്നെ, 2 എണ്ണം തിന്നു. ബാക്കി എത്ര മുട്ടകള്‍ അവിടെ ഉണ്ടാവും? ഒന്നാമത്തെ ഉത്തരം- പതിനഞ്ച്. രണ്ടാമത്തെ ഉത്തരം- രണ്ടു മുട്ട കൊണ്ടാണ് എല്ലാം ചെയ്തത്. അപ്പോള്‍, ഉത്തരം 8.

ബുദ്ധിയും യുക്തിയും

 1.  നിങ്ങൾ ഒരു 1990 മോഡല്‍ ബസ് ഓടിക്കുകയാണ്. ഒന്നാമത്തെ സ്റ്റോപ്പിൽ വച്ച് പത്തു വയസ്സുള്ള ഒരു കുട്ടി കയറി. രണ്ടാമത്തെ സ്റ്റോപ്പിൽ 25 വയസ്സുള്ള ചെറുപ്പക്കാരൻ കയറി. മൂന്നാമത്തെ സ്റ്റോപ്പിൽ മധ്യവയസ്കനായ ബസ് ഡ്രൈവർ കയറി. നാലാമത്തെ സ്റ്റോപ്പിൽ 50 വയസ്സുള്ള പോലീസുകാരൻ കയറി. അഞ്ചാമത്തെ സ്റ്റോപ്പിൽ 55 വയസ്സുള്ള മെക്കാനിക്ക് കയറി. ആറാമത്തെ സ്റ്റോപ്പിൽ 70 വയസ്സുള്ള ആളും കയറി. എങ്കിൽ ബസ് ഡ്രൈവറുടെ വയസ്സ് എത്ര? 2. അടുത്ത ചോദ്യം- ഒരു തോട്ടത്തിൽ 20 തേങ്ങയും 10 ഓറഞ്ചും 15 സപ്പോട്ടയും 25 കൈതച്ചക്കയും കുറച്ചു മാങ്ങയും ഉണ്ടായിരുന്നു. അതിൽ, അപ്പൂട്ടൻ കുറച്ചു മാങ്ങാ പറിച്ചു. അവന്റെ ഭാര്യ സാവിത്രി ഏതാനും മാങ്ങാ  തിന്നു. എങ്കിൽ മിച്ചം എത്ര മാങ്ങ അയാളുടെ കയ്യിൽ ഉണ്ടാവും? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം- ഉത്തരം പറയുന്ന ആളിന്റെ വയസ് തന്നെ! ഒരു ബസ് ഡ്രൈവര്‍ ഇടയ്ക്ക് ബസില്‍ കയറിയെങ്കിലും വയസ്സ് നേരിട്ട് തന്നിട്ടില്ല. പിന്നെയുള്ള ബസ് ഡ്രൈവര്‍ താങ്കളാണ്. അതിനാല്‍, സ്വന്തം വയസ്സ് പറയണം. രണ്ടാമത്തെ ഉത്തരം ഇതാ- അപ്പു ടെൻ മാങ്ങ പറിച്ചതിൽ സാവി ത്രീ മാങ്ങ തിന്നു. ബാക്കി 7 കാണും.

കരിയർ നയം വ്യക്തമാക്കുക

പതിനെട്ട് വയസ്സിനുള്ളിൽ കണ്ടെത്തിയ ഒരൊറ്റ ലക്ഷ്യബോധത്തിൽതന്നെ നിരന്തരം പരിശ്രമിക്കുന്നവർക്ക് കരിയർ വിജയം ഏതാണ്ട് ഉറപ്പെന്നു പറയാം. ലക്ഷ്യം കണ്ടെത്താൻ സ്വന്തം ഇഷ്ടവും കഴിവും കർമ്മശേഷിയും ഏതിലെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. അതിനാൽ, അഭിരുചി പരീക്ഷകൾ ഓൺലൈനിൽ സൗജന്യമായി ലഭ്യമാണ്.  ഇങ്ങനത്തെ ആപ്റ്റിട്യൂഡ് ടെസ്റ്റുകൾ സത്യസന്ധമാകാൻ നാലെണ്ണമെങ്കിലും പങ്കെടുക്കുക- ഓരോന്നിന്റെയും വ്യത്യസ്ത ജോലികൾക്കുള്ള മാർക്ക് കിട്ടിയത് പേപ്പറിൽ കുറിച്ചു വച്ച് താരതമ്യപ്പെടുത്തുക. അതിനു ശേഷം ഒരാൾക്ക് ഏതു മേഖലയിലാണ് മിടുക്കെന്നും എവിടെ തിളങ്ങാമെന്നും ജീവിത വിജയം കിട്ടുമെന്നുമൊക്കെ ശാസ്ത്രീയമായി അപഗ്രഥിക്കാം. പ്രമേഹരോഗികൾ അല്ലാത്തവർക്ക് ദിവസവും ഒരു സ്പൂൺ ചെറുതേൻ കുടിക്കുന്നത് ബുദ്ധിശക്തിയെ ഉണർത്തും. അല്പം ശ്രമിച്ചാൽ വീടിന്റെ തറയിൽ നിന്നും ചിരട്ട വഴി മൺകലത്തിലേക്ക് തേനീച്ച കോളനി സ്ഥാപിച്ച് ശുദ്ധമായ തേൻ കിട്ടും. അതിനു മടിയുള്ളവർക്ക് റെഡിമേഡ് തേനീച്ചയടക്കമുള്ള തേനീച്ചപ്പെട്ടികൾ വാങ്ങാൻ കിട്ടും. കുട്ടികളില്‍ മാത്രമല്ല, ഏതു പ്രായക്കാരിലും തേൻ ബുദ്ധിശക്തി ഉണർത്തും. തെളിഞ്ഞ ബുദ്ധിശക്തിയിലാണ് നല്ല കരിയര്‍ കടന്നുവരിക. സ്നേഹ

ബുദ്ധിയും നര്‍മ്മവും

1. രാമു ഒരു കൊതിയനാണ്. സ്കൂളിൽ പോകുന്ന വഴി നല്ലൊരു മാന്തോപ്പുണ്ട്. കിളികൾ ഒന്നുപോലും കൊണ്ടു പോകാതെ മുഴുവനും തിന്നണമെന്ന ആശയാൽ അവൻ എന്നും എണ്ണാറുണ്ടായിരുന്നു. ഒരു ദിവസം അവൻ നോക്കിയപ്പോൾ അതിൽ 10 എണ്ണം കിളി കൊണ്ടുപോയി. എങ്കിൽ, ബാക്കി എത്ര മാങ്ങ മാവിൽ ഉണ്ടാകും? 2. അടുത്ത കുസൃതി ചോദ്യം- ആണിനും പെണ്ണിനും പൊതുവായുള്ളത് എന്ത്? 3. മഹാത്മാഗാന്ധി പ്രകൃതിജീവനത്തിൽ ഏറെ ശ്രദ്ധിച്ചിരുന്ന ആളായിരുന്നു. അഹിംസ എന്ന തത്വത്തെ ലോകത്തിനു മുന്നിൽ തെളിയിച്ചു കൊടുത്ത അദ്ദേഹത്തിന് ചിട്ടയായ ജീവിത ശൈലി ഉണ്ടായിരുന്നു. അദ്ദേഹം കുളിക്കുമ്പോൾ ഈ വലതു കയ്യ് നനയാറില്ലായിരുന്നു. (വലതു കയ്യ് ഉയർത്തി വെള്ളം കോരി ഒഴിക്കുന്നതായി കാണിക്കുക). എന്താണു അതിനു പിന്നിലെ രഹസ്യം? ഉത്തരങ്ങള്‍ 1. ഒന്നാമത്തെ ഉത്തരം- 38 മാങ്ങ കാണും. കാരണം, എണ്ണാറുണ്ടായിരുന്നല്ലോ. 8 x 6 = 48. 2. രണ്ടാമത്തെ ഉത്തരം- 'ണ' 3. മൂന്നാമത്തെ ഉത്തരം- ഗാന്ധിജി കുളിക്കുമ്പോൾ നിങ്ങളുടെ വലതു കയ്യ് എങ്ങനെയാണു നനയുക?

ബുദ്ധിയുണ്ടോ?

1. ഒരിക്കൽ താമരശ്ശേരി ചുരം ഇറങ്ങി വരികയായിരുന്നു പപ്പു എന്ന ഡ്രൈവറുടെ ലോറി. അതിൽ നിറയെ സവാളച്ചാക്കുകളായിരുന്നു. സമയം പോയതിനാൽ പപ്പു നല്ല വേഗത്തിലായിരുന്നു ലോറി ഓടിച്ചിരുന്നത്. പെട്ടെന്നാണ് അതു സംഭവിച്ചത്! ഒരു ഗര്‍ഭിണിയായ പശു ലോറിയുടെ കുറുകെ ചാടി! ആ നിമിഷം ലോറി ഡ്രൈവർ പപ്പുവിന്റെ കണ്ണ് എവിടെയായിരിക്കും? 2.  ഒരിക്കൽ രാമു തന്റെ വെളുത്ത നിറമുള്ള കാറുമായി മറ്റൊരു സ്ഥലത്തേക്ക് ഓടിച്ചു പോകുകയായിരുന്നു. സമയം ഏകദേശം അഞ്ചു മണി കഴിഞ്ഞിരുന്നു. പോകും വഴി വലിയൊരു മരത്തിന്റെ നിഴൽ വഴിക്കു കുറുകെ വീണു കിടന്നിരുന്നു. അതിനു മുന്നിലെത്തിയപ്പോൾ രാമുവിന് ഒരു കൗതുകം തോന്നി. അവൻ വാഹനം നിർത്തി ഒരു കാര്യം ആലോചിച്ചു - എങ്ങനെയാണ് ആ നിഴലിന്മേൽ കാർ കയറാതെ മുന്നോട്ടു പോകാൻ കഴിയുക? കാർ പിറകിലേക്കു പോകാനും പാടില്ല. മറ്റു വഴിയേ പോകാനും പറ്റില്ല. സൂര്യന്റെ നിഴൽ മായും വരെ കാത്തിരിക്കാനും പാടില്ല. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ അവന് ഒരു ബുദ്ധിയുദിച്ചു. അവൻ അതിൽ വിജയിച്ച് കാർ മുന്നോട്ടു പോയി.  എങ്ങനെ? ഉത്തരം- 1. ഉത്തരം- പപ്പുവിന്റെ കണ്ണ് അയാളുടെ മുഖത്തു തന്നെ. 2. ഉത്തരം- എത്ര വലിയ നിഴലാണെങ്കിലും കുറുകെ കടക്കുമ്പോൾ കാറിന്റെ അടി

ഉത്തരം പറയാമോ?

രണ്ടു ചോദ്യങ്ങള്‍  1. ര എന്ന അക്ഷരത്തിൽ തുടങ്ങി ര എന്ന അക്ഷരത്തിൽ തീരുന്ന അർഥമുള്ള ഒരു വാക്ക് പറയാമോ? 2. സിൽബാരിപുരംരാജ്യത്ത് ഇരുപത് വർഷങ്ങൾക്കിടയിൽ രണ്ടു മഹാ യുദ്ധങ്ങൾ നടന്നു. പിന്നീട് ഭരിച്ച രാജാവായ വിക്രമരാജൻ തികഞ്ഞ രാജ്യസ്നേഹിയായിരുന്നു. ഒരിക്കൽ, അദ്ദേഹം ഒരു രാജകല്പന ഇറക്കി - "ഒന്നാം സിൽബാരിപുരം കഴിഞ്ഞ് പത്തു വർഷത്തിനുളളിൽ യുദ്ധത്തിന്റെ സ്മാരകമായി സ്വന്തം പുരയിടത്തിൽ സ്വയം സ്ഥാപിച്ച എന്തെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ആയിരം സ്വർണ്ണ നാണയങ്ങൾ സമ്മാനമായി ലഭിക്കും" കല്പന ഇറങ്ങിക്കഴിഞ്ഞ് സ്ഥാപിച്ചിട്ടു കാര്യവുമില്ലല്ലോ. പക്ഷേ, ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു ഗ്രാമവാസി കൊട്ടാരത്തിലെത്തി- "അടിയൻ, കല്ലിൽ ഫലകം പണ്ടേ സ്ഥാപിച്ചിരുന്നു. ദയവായി വന്നു നോക്കിയാലും" വർദ്ധിച്ച ഉൽസാഹത്തോടെ രാജാവും മന്ത്രിയും അയാളുടെ പുരയിടത്തിലെത്തി മുറ്റത്തു സ്ഥാപിച്ചിരുന്ന രണ്ടു കൽഫലകങ്ങൾ വായിച്ചു- ഒന്നാമത്തെ കല്ലിൽ ഇങ്ങനെ - "ഒന്നാം സിൽബാരിപുരംയുദ്ധത്തിൽ വീരമൃത്യു വരിച്ച ഭടന്മാർക്ക് പ്രണാമം'' രണ്ടാമത്തെ കല്ലില്‍- “രണ്ടാം സില്‍ബാരിപുരം യുദ്ധത്തില്‍ രാജ്യത്തെ നയിച്ച രാജാവ് നീണാള്‍ വാഴട്ടെ” അവന്റെ

കുസൃതിചോദ്യങ്ങള്‍

ചോദ്യങ്ങള്‍   1. ഒരു കിലോ ഇരുമ്പിനാണോ ഒരു കിലോ പഞ്ഞിക്കാണോ തൂക്കം കൂടുതൽ? 2. ഇനി അടുത്ത  ചോദ്യം. ഇവിടെ എത്ര ആറ്  എഴുതിയിട്ടുണ്ട്? 6666666666666666666666666 3. ഒരു അഭ്യാസി ഒരേ സമയം ഒരു ആല്‍മരത്തിന്റെ പല ശാഖകളിൽ ഒൻപത് തത്തകൾ ഇരിക്കുന്നതു കണ്ടു. അയാൾ ഒരെണ്ണം വെടിവച്ചിട്ടു. ബാക്കി മരത്തിൽ എത്രയുണ്ടാകും? ഉത്തരങ്ങള്‍ 1. ഒന്നാമത്തെ ഉത്തരം- തുല്യം. കാരണം, രണ്ടും ഒരു കിലോ വീതം എടുത്തു. 2. രണ്ടാമത്തെ ഉത്തരം- ചോദ്യത്തിലെ ആറും ചേര്‍ക്കണം. അപ്പോള്‍ 26 !  3. മൂന്നാമത്തെ ഉത്തരം- പക്ഷികള്‍ ഇനി മരത്തില്‍ ഒന്നുമില്ല. കാരണം, വെടിയൊച്ച കേട്ടതേ മറ്റുള്ളവ പറന്നു പോയി.

വയസ്സന്‍കുതിരയുടെ വിധി

ഒരിക്കൽ, സിൽബാരിപുരംരാജ്യത്തെ വെറും സാധാരണക്കാരൻ മാത്രമായിരുന്നു സോമു. അയാൾക്ക് സർവ്വ ഐശ്വര്യങ്ങളും വന്നു തുടങ്ങിയത്, ചെമ്പൻകുതിരയെ ചന്തയിൽ നിന്നും വാങ്ങിയതോടെയാണ്. കച്ചവട കാര്യങ്ങൾക്ക് ഇടനിലക്കാരനായി ദൂരദേശത്തേക്കു മിന്നൽവേഗത്തിൽ ചെല്ലുന്നത് ഈ കുതിരപ്പുറത്തായിരുന്നു. പിന്നെ, ഓരോ കച്ചവടത്തിലും അയാൾ ലാഭം കൊയ്തു തുടങ്ങി. വൈകാതെ അന്നാട്ടിലെ പ്രമാണിയായി മാറുകയും ചെയ്തു. നല്ല ഉശിരുള്ള ചെമ്പൻ കുതിരയുടെ പുറത്താണ് സോമുവിന്റെ സവാരിയെല്ലാം. അയാൾ തന്റെ കുതിരയ്ക്ക് മേൽത്തരം മുതിരയും കടലയും ഗോതമ്പുമൊക്കെ കൊടുക്കാൻ യാതൊരു മടിയും കാട്ടിയിരുന്നില്ല. വർഷങ്ങൾ പിന്നെയും മുന്നോട്ടു കടന്നു പോയി. അതിനിടയിൽ, ചെമ്പൻകുതിരയുടെ കുതിപ്പുശേഷി കുറഞ്ഞു തുടങ്ങി. അതോടൊപ്പം സോമുവിന്റെ കുതിരയോടുള്ള സമീപനവും മാറിത്തുടങ്ങി. ഭക്ഷണം കുറച്ചു. അയാൾ കുതിരയോടു ദേഷ്യപ്പെട്ടു - "വലിവു കുറവെങ്കിൽ നിനക്ക് കുറച്ചു തീറ്റിയും മതി" അവസാനം, സവാരിക്കു കൊള്ളില്ലെന്നായപ്പോർ അയാൾ കുതിരച്ചന്തയിലെത്തി മറ്റൊന്നിനെ വാങ്ങി. കുറച്ചു നാളുകൾ മറ്റാരും കാണാതെ കുതിര ലായത്തിന്റെ പിറകുവശത്ത് ചെമ്പനെ കെട്ടിയിട്ടു. ഒരു ദിനം, അയാൾ ചെമ്പനു മുന്നില

ഞാനോ നീയോ വലുത്?

ഒരിക്കൽ, സിൽബാരിപുരംരാജ്യത്ത് കടുത്ത വേനൽക്കാലം അനുഭവപ്പെട്ടു. വെള്ളം കുടിക്കാൻ കാട്ടിലെ മൃഗങ്ങൾക്കെല്ലാം എക ആശ്രയം സിൽബാരിപ്പുഴയായിരുന്നു. അവിടെ വെള്ളം കുടിക്കാൻ മൃഗങ്ങൾ വരുമ്പോൾ ഒരു കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പലതിന്റെയും കഥ കഴിയും. സാധാരണയായി സിംഹം വരുമ്പോൾ മറ്റുള്ള മൃഗങ്ങൾ മാറി മരത്തിന്റെ മറവിൽ ഒളിച്ചു നിൽക്കും. ശിങ്കൻസിംഹത്തിന്റെ കണ്ണിൽപ്പെട്ടാൽ പിന്നെ തീർന്നു! ശക്തിയുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് പുലിയും ആനയും മാനും പോത്തും കരടിയും പന്നിയും പക്ഷികളുമെല്ലാം ഈ വിധം പരസ്പരം സുരക്ഷ നോക്കിയിരുന്നു. അങ്ങനെയിരിക്കെ, ഒരു ദിവസം- സിംഹം വെള്ളം കുടിക്കാൻ വന്ന അതേ സമയത്തുതന്നെ ശൂരൻകടുവയും നദിക്കരയിലെത്തി. രണ്ടു പേരും പരസ്പരം നോക്കി ഗർജിച്ചു.  ശിങ്കൻസിംഹം പറഞ്ഞു - "ഞാൻ കാട്ടിലെ രാജാവാണ്. ഈ നദിയുടെയും അധിപൻ ഞാനാണ്. ഞാൻ കുടിച്ചു കഴിഞ്ഞ് നീ കുടിച്ചോളൂ" കടുവ മുരണ്ടു - "ഈ രാജ്യത്തെ സിംഹമില്ലാത്ത കാടുകളിലെല്ലൊം ഞങ്ങൾ കടുവകളാണ് രാജാവ്. നിനക്കു മുൻപ് നൂറ്റാണ്ടുകളായി കടുവകളായിരുന്നു ഈ കാടിന്റെ രാജാക്കന്മാർ! ഏറെ പാരമ്പര്യമുള്ള രാജവംശമാ എന്റേത്. ഞാൻ കുടിച്ചു കഴിഞ്ഞ് നീ കുടിച്ചോ അല്ലെങ്കിൽ

കൊക്കും കുറുക്കനും

ഒരിക്കൽ, ഒരു കുറുക്കൻ സിൽബാരിപുരംകാട്ടിലൂടെ നടന്നപ്പോൾ, മനോഹരമായ വെള്ളച്ചിറകുകൾ വിരിച്ച് പറന്നു നടക്കുന്ന കൊക്കിനെ കണ്ടു. ഇതു കണ്ട്, കുറുക്കന് അസൂയ മൂത്തു - "ഹൊ! ഇവന്റെ ഒരു യോഗം. എങ്ങോട്ടു വേണമെങ്കിലും തോന്നുംപടി പറക്കാമല്ലോ. എനിക്ക് എപ്പോഴും നിലത്തു കൂടെ നടക്കാനാണു ദുർവിധി" അപ്പോൾ ഒരു കുരുട്ടുബുദ്ധി അവന്റെ മനസ്സിൽ ചിറകടിച്ചു - "ഹേയ്, കൊക്കമ്മാവാ, കുറച്ചു നാളായി നിനക്കൊരു സദ്യ തരണമെന്നു വിചാരിക്കുന്നു. നാളെ ആകട്ടെ?" കൊക്ക്  പറഞ്ഞു - "ശരി. അങ്ങനെയാവട്ടെ. എനിക്കു സന്തോഷമേയുള്ളൂ" പറഞ്ഞ പ്രകാരം, അടുത്ത ദിവസം കൊക്ക് കുറുക്കന്റെ അടുത്തെത്തി. സദ്യയായി കുടിക്കാൻ പരന്ന പാത്രത്തിൽ കൊടുത്തു. കൊക്കിന് കുടിക്കാനായില്ല. സൂത്രക്കാരൻ കുറുക്കൻ തന്നെ പറ്റിക്കുകയായിരുന്നെന്ന് കൊക്കിനു മനസ്സിലായി. പക്ഷേ, കുറുക്കൻ പറഞ്ഞു - "സുഹൃത്തേ, ഇതു ഞാൻ ഉപയോഗിക്കുന്ന പരന്ന പാത്രമാണ്. നിനക്കു വേണ്ടി കുഴിവുള്ള പാത്രം ഉണ്ടാക്കാൻ എനിക്കറിയില്ലല്ലോ'' "ചങ്ങാതീ, എന്നെ വിളിച്ചതിനു നന്ദി. നാളെ ഉച്ചയ്ക്ക് സദ്യ എന്റെ കൂടെയാവട്ടെ. കുറുക്കച്ചൻ വരണം" കുറുക്കൻ സന്തോഷത്തോടെ ആ ക്ഷണം

തളരാത്ത പരിശ്രമം

സിൽബാരിപുരത്തെ വലിയ തറവാടായിരുന്നു ശങ്കുണ്ണിയുടേത്.  ഒരു ദിവസം, രാവിലെ അയാളുടെ ഭാര്യ അടുക്കള വരാന്തയിൽ ഒരു ഭരണി കൊണ്ടുവന്നു വച്ചു. തൈരു കടയാനായി കടകോൽ എടുക്കാൻ അടുക്കളയിലേക്കു പോയപ്പോൾ ശങ്കുണ്ണിയുടെ വിളി വന്നു - "എടീ, നമ്മളൊരു കാര്യം മറന്നു. അപ്പുണ്ണീടെ കൊച്ചിന്റെ നൂലുകെട്ടിന് പോകണ്ടേ?" ഭാര്യ തലയില്‍ കൈ വച്ചു പറഞ്ഞു- "ശ്ശൊ! ഞാനതു മറന്നു. ദാ, ഞാൻ മുഷിഞ്ഞതു മാറ്റി വരാം" ഉടന്‍തന്നെ, ആ സ്ത്രീ വസ്ത്രം വാരിച്ചുറ്റി ഓടിവന്നു. പിന്നെ, അവർ രണ്ടു പേരും വീടു പൂട്ടി അപ്പുണ്ണിയുടെ വീട്ടിലേക്കു പോയി.  ആ സമയത്ത് പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. മുറ്റത്തു കളിച്ചു കൊണ്ട് രണ്ടു തവളക്കുഞ്ഞുങ്ങൾ എങ്ങോട്ടെന്നില്ലാതെ ചാടിക്കൊണ്ടിരുന്നു. അവ രണ്ടും ചാടി അടുക്കള വരാന്തയിൽ കയറി. പിന്നെ, ഒന്നാമത്തെ തവളക്കുഞ്ഞൻ ഒറ്റച്ചാട്ടത്തിന് തൈരു ഭരണിയിലേക്ക് വീണു. രണ്ടാമനും അവനു പിറകെ ചാടി. അപ്പോൾ മാത്രമാണ് തങ്ങൾ അപകടത്തിലായെന്ന് അവർക്കു മനസ്സിലായത്.  ഒന്നാമൻ നിലവിളിച്ചു കൊണ്ട് അല്പനേരം തുഴയാൻ നോക്കി. രക്ഷയില്ലെന്നു മനസ്സിലാക്കി അവന്‍ രണ്ടാമനോട് പറഞ്ഞു- "എടാ, മരമണ്ടാ, നമുക്ക് ഇത്രയും ആയുസ്സേ ഭഗവാന്

കുടുംബലാഭം

പണ്ട്, സിൽബാരിപുരംരാജ്യത്ത് ഹിമാലയസാനുക്കളിലൂടെയുള്ള കൈലാസ യാത്രയും കഴിഞ്ഞ് ഒരു സന്യാസി എത്തിച്ചേർന്നു. പല തരം ദിവ്യശക്തികൾ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരുപാടു കാലത്തെ ധ്യാനത്തിനു ശേഷം കാട്ടിലെ ജീവജാലങ്ങളോട് വിശേഷം തിരക്കി അദ്ദേഹം നടക്കാൻ തുടങ്ങി. കുറെ നടന്നു ക്ഷീണിച്ചപ്പോൾ വലിയൊരു മരച്ചുവട്ടിൽ അദ്ദേഹം ഇരുന്നു. കൂടെ, ഒരു പ്രാവും അയാളുടെ മടിയില്‍ വന്നിരുന്നു. അപ്പോൾ അടുത്ത മരത്തിൽ ഒരു അണ്ണാൻ മരത്തിലെ പഴം തിന്നുകൊണ്ടിരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. പെട്ടെന്ന്, അണ്ണാനെ തിന്നാൻ വലിയൊരു പക്ഷി പറന്നടുത്തു. അണ്ണാൻ പഴവും താഴെയിട്ട് അടുത്ത മരത്തിലേക്കു ചാടി. അതിനൊപ്പം പക്ഷിയും ഓരോ ശിഖരങ്ങളിലേക്കു പറന്ന് ഇരിക്കാനും തുടങ്ങി. ക്രമേണ രണ്ടു പേർക്കും വേഗം കൂടി. ചുറ്റുപാടുമുള്ള മരച്ചില്ലകളിലൂടെ മിന്നൽപ്പിണർ പോലെ അണ്ണാനും, പിറകെ പക്ഷിയും പറഞ്ഞു. കുറെ നേരം കഴിഞ്ഞപ്പോൾ രണ്ടു പേരും ക്ഷീണിതരായി. ഒടുവിൽ, പക്ഷി പറന്ന്, അണ്ണാന്റെ തൊട്ടടുത്തെത്തിയതും - അണ്ണാൻ ഒരു മരപ്പൊത്തിൽ കയറി രക്ഷപ്പെട്ടു! പക്ഷി ദേഷ്യത്തോടെ മരപ്പൊത്തിൽ കുറച്ചു കൊത്തിയ ശേഷം, നിരാശനായി സ്ഥലം വിട്ടു. കുറച്ചു കഴിഞ്ഞ്, അണ്ണാൻ മരപ്പൊത്തിന്റെ

താന്‍പാതി ദൈവം പാതി

ഒരിക്കൽ, സിൽബാരിപുരംആശ്രമത്തിലെ ഗുരുവും ശിഷ്യനായ രാജകുമാരനും കൂടി വഴിയിലൂടെ നടക്കവേ, രങ്കന്‍ എന്നു പേരായ ഒരു സാധുമനുഷ്യൻ ഭിക്ഷയെടുക്കുന്നതു കണ്ടു. രാജകുമാരന് ദയ തോന്നി തന്റെ വിരലിലെ രത്നമോതിരം അയാൾക്കു കൊടുത്തു. അതുമായി വലിയ സന്തോഷത്തോടെ സ്വപ്നം കണ്ട് അയാൾ സ്വന്തം വിരലില്‍ അണിഞ്ഞു വീട്ടിലേക്കു മടങ്ങി. പക്ഷേ, വഴിയിൽ മുഖംമൂടിയണിഞ്ഞ ഒരു കള്ളൻ അയാളെ പിന്തുടർന്നു - "നിൽക്കടാ, അവിടെ!" കള്ളൻ നോക്കിയപ്പോള്‍ ഒരു പിച്ചപ്പാത്രമല്ലാതെ യാതൊന്നും കണ്ടില്ല. എന്നാല്‍, ആ ഒറ്റയടിപ്പാതയില്‍ മരങ്ങള്‍ തിങ്ങിനിറഞ്ഞതിനാല്‍ സൂര്യപ്രകാശം ഒട്ടുമേ താഴെ പതിക്കുന്നില്ലായിരുന്നു. ഇരുണ്ട വഴിയില്‍ രത്നമോതിരം തിളങ്ങുന്നതു കണ്ട് രത്നമെന്നു മനസ്സിലാക്കിയ കള്ളന്‍ മോതിരം കൊള്ളയടിച്ചു. മല്ലനായ കള്ളനെ അനുസരിക്കാനേ അയാൾക്കു കഴിഞ്ഞുള്ളൂ. അടുത്ത ദിവസം, രാവിലെ പതിവുപോലെ അമ്പലത്തിലേക്കു ഗുരുവും ശിഷ്യനും നടന്നപ്പോൾ വീണ്ടും രങ്കന്‍ അവരുടെ മുന്നിലൂടെ പിച്ചപ്പാത്രവുമായി പോകുന്നതു കണ്ടു. ശിഷ്യൻ ചോദിച്ചു- "താങ്കൾ എന്തിനാണ് ഇനിയും പിച്ചയെടുക്കുന്നത്. പ്രഭുവായി ജീവിക്കാനുള്ള പണം ഇന്നലത്തെ രത്നമോതിരം വിറ്റാൽ കിട്ടുമല്ലോ?&q

വെള്ളത്തിലായ രത്നക്കല്ല്

പണ്ടുപണ്ട്, സിൽബാരിപുരംദേശത്ത്, മാമച്ചൻ എന്നൊരു മനുഷ്യൻ ജീവിച്ചിരുന്നു.  വലിയ ദൈവഭക്തനായിരുന്ന അയാൾ സദാസമയവും പ്രാർഥിക്കുന്ന ഒരു കാര്യമുണ്ട്- "ഭഗവാനേ, എന്നെ ഒരു പണക്കാരനാക്കണേ!" എന്നാൽ, ഭഗവാൻ ഒട്ടും കനിഞ്ഞില്ല. പക്ഷേ, അയാൾ പ്രാർഥനയ്ക്ക് ഒട്ടും മുടക്കം വരുത്തിയില്ല. ഒരു ദിവസം, കൂലിപ്പണി കഴിഞ്ഞ് വൈകുന്നേരം സിൽബാരിപ്പുഴയിൽ കുളിക്കാൻ വന്നതാണ് മാമച്ചൻ. കുളി കഴിഞ്ഞു കരയ്ക്കു കയറി അല്പനേരം, മരച്ചുവട്ടിലിരുന്ന് തന്റെ പ്രയാസങ്ങളൊക്കെ ഓർക്കുകയായിരുന്നു അയാൾ. അതിനിടയിൽ പതിവുപോലെ തന്റെ പ്രാർഥനയും തുടങ്ങി - "ഭഗവാനേ, എന്നെ ഒരു കാശുകാരനാക്കണേ" അതേസമയം, ആ വലിയ മരത്തിന്റെ മറവിൽ ഒരു സന്യാസി ഇരിപ്പുണ്ടായിരുന്നു. മാമച്ചന്റെ പ്രാർഥന കേട്ട് അയാൾ പൊട്ടിച്ചിരിച്ചു. അപ്പോൾ, മാമച്ചൻ അമർഷത്തോടെ പറഞ്ഞു - "രണ്ടു ദിനം കൊണ്ട് തോളിൽ മാറാപ്പു കയറ്റാനും മാളികപ്പുറത്തേറ്റാനും ഭഗവാന് ഒരുപോലെ നിസ്സാര കാര്യമാണെന്ന് സന്യാസിക്ക് അറിയില്ലേ? എന്റെ പ്രാർഥന ന്യായമല്ലേ?" സന്യാസി അല്പനേരം കണ്ണടച്ച് മിണ്ടാതിരുന്നു. പിന്നീട്, പറഞ്ഞു - "ഈ പ്രാർഥന നീ വർഷങ്ങളായി പ്രാർഥിക്കുന്നതാണെന്ന് ഞാൻ മനസ്സിലാക്കു

പൂവന്‍കോഴി

ഒരുകാലത്ത്, സില്‍ബാരിപുരംരാജ്യമാകെ കാടായിരുന്നു.  മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്നതിനാല്‍ നട്ടുച്ചയ്ക്ക് മാത്രമേ കാടിനുള്ളില്‍ നല്ല വെളിച്ചം വരികയുള്ളൂ. എന്നാല്‍, നേരം പുലര്‍ന്നെന്ന് എല്ലാ മൃഗങ്ങളെയും അറിയിക്കുന്ന പണി എന്നും കൃത്യമായി പാലിച്ചു പോന്നിരുന്നത് ചിന്നന്‍കോഴിയായിരുന്നു. അവന്‍ ലക്ഷണമൊത്ത കാട്ടുപൂവന്‍കോഴിയാണ്. അന്നു രാവിലെയും അവന്‍ തക്കും മുക്കും നോക്കി ആരും അടുത്തില്ലെന്ന് ഉറപ്പാക്കി വെളുപ്പിന് നീട്ടിക്കൂവി- “കൊക്കരക്കോ..കോ..” തന്റെ ശബ്ദത്തില്‍ അഭിമാനം പൂണ്ടു നില്‍ക്കവേ രണ്ടു കണ്ണുകള്‍ ഇരുട്ടില്‍ തിളങ്ങുന്നതു കണ്ട് ചിന്നന്‍ ഞെട്ടി- ചെമ്പന്‍കുറുക്കന്‍! ഉടന്‍, ചിന്നന്‍കോഴി ജീവനുംകൊണ്ട് പാഞ്ഞു. പിറകേ ചെമ്പനും. അവന്‍ അലറി- “നില്‍ക്കടാ, അവിടെ..നിന്നെയിന്ന് ഞാന്‍ ശരിയാക്കും" കുറെ ദൂരം പിന്നിട്ടപ്പോള്‍ ചെമ്പന് വഴിതെറ്റി. എന്നാല്‍, ഇതറിയാതെ ചിന്നന്‍  വെപ്രാളം പിടിച്ച് ഓടിവന്ന വഴിയില്‍ ആശ്രമത്തിലെ സന്യാസിയും ഒരു പ്രാവും ഇരിപ്പുണ്ടായിരുന്നു. അപ്പോള്‍ പ്രാവ് ചോദിച്ചു- “ഹേയ്..കരിങ്കോഴീ, നീ ഇത്ര ധൃതിയില്‍ എങ്ങോട്ടാ?” അവന്‍ അണച്ചുകൊണ്ടു പറഞ്ഞു- “കുറുക്കന്‍ എന്റെ പിറകെയുണ്ട്..” അവന്‍

സോപ്പുവെള്ളം

ബിജോഷിന്റെ പറമ്പില്‍ മാനംമുട്ടുന്ന തരത്തിലുള്ള കുറെ നാടന്‍തെങ്ങുകള്‍ നില്‍പ്പുണ്ട്. അക്കൂട്ടത്തില്‍, കഴിഞ്ഞ നാൽപതു വർഷത്തിലേറെയായി നിന്ന നല്ല കായ്ഫലമുള്ള തെങ്ങ് സ്ഥിതി ചെയ്യുന്നത് വെറും നാലു വർഷം മാത്രം പ്രായമായ അലക്കുകല്ലിന്റെ അടുത്താണ്. സ്ഥിരമായി തേങ്ങയിടാന്‍ ഷര്‍ട്ട്‌ ഇല്ലാതെ വരുന്ന ചേട്ടന് വയറിന്മേല്‍ സിക്സ് പായ്ക്ക് മസില്‍ തെളിഞ്ഞു നില്‍ക്കുന്നതിനാല്‍ ഋതിക് റോഷന്‍ എന്നാണു  വീട്ടില്‍ എല്ലാവരും പരപ്സരം പറയുക. അയാള്‍ നല്ലൊരു മനുഷ്യനാണ്. അലക്കുകല്ലും തെങ്ങും അടുത്തു നിൽക്കുന്നതു കണ്ടപ്പോൾ ഒരു ദിവസം തെങ്ങുകയറാൻ വന്ന ആ ചേട്ടൻ പറഞ്ഞു - "ഈ അലക്കു കല്ല് തെങ്ങിൻ മൂട്ടില് വേണ്ടാരുന്നു. വേരു പോകും" അപ്പോൾ പപ്പാ പറഞ്ഞു - "ഒരു ഒതുക്കത്തിൽ സൗകര്യമുള്ള സ്ഥലം അവിടെയേ കിട്ടിയുള്ളൂ" പിന്നെ, മമ്മി ന്യായീകരിച്ചു -  "ഇവിടെ പറമ്പിൽ വേറൊരു കല്ലു കൂടിയുണ്ട്. മോള് മാത്രമേ അവിടെ നനയ്ക്കാറുള്ളൂ" ഋതിക് ഒന്നും ശേഷം പറഞ്ഞില്ല. മറ്റുള്ളവർക്ക് കാര്യഗൗരവം മനസ്സിലായതുമില്ല. ഒരു ദിവസം, കരുത്തനായ തെങ്ങ്, നിറയെ തേങ്ങകളോടെ കിണറിന്റെ മോട്ടോറും പൈപ്പുകളും അടുത്തുള്ള മാവും തകർത്തു കൊണ്ട് ആർത്

ഉത്തരം പറയാമോ?

ചോദ്യം-1  സിൽബാരിപുരം രാജ്യത്തിൽ വിക്രമ രാജാവ് ഭരിച്ചിരുന്ന കാലം. കോസലപുരത്തു നിന്നും ഒരു രാജഗുരു തന്റെ കൊട്ടാരസദസ് സന്ദർശിക്കുന്ന വിവരമറിഞ്ഞപ്പോൾ അദ്ദേഹം രാജഗുരുവിന് ഒരു സമ്മാനം നൽകാൻ തീരുമാനിച്ചു. ഏതു ദിവസമാണ് കൊട്ടാരം സന്ദർശിക്കുന്നത് ആ തീയതിക്കു തുല്യമായ ഗ്രാം സ്വർണ മോതിരമായി പണിതു നൽകും. അതായത്, ഒന്നാം തീയതി മുതൽ മുപ്പത്തൊന്നു വരെ 1 ഗ്രാം മുതൽ 31 ഗ്രാം വരെ ഉണ്ടാക്കണമെന്നു ചുരുക്കം. അതിനാൽ, രാജാവ് സ്വർണപണിക്കാരനെ വിളിച്ച് 31 മോതിരത്തിന് ഉത്തരവു കൊടുത്തു.  എന്നാൽ, 5 മോതിരങ്ങൾ മാത്രമാണ് തട്ടാൻ ഉണ്ടാക്കിയത്! അതായത്, 5 മോതിരം കൊണ്ട് ഏതു ദിവസം വന്നാലും തുല്യമായ ഗ്രാം കൊടുക്കാൻ പറ്റുമായിരുന്നു. ചോദ്യമിതാണ്- ആ 5 മോതിരങ്ങൾ എത്ര ഗ്രാം വീതം ഉണ്ടായിരുന്നു? ചോദ്യം-2  രാമച്ചന്റെ അച്ഛന് ആറു മക്കൾ. ഒന്നാമൻ Raju, രണ്ടാമൻ Saju, മൂന്നാമൻ Taju നാലാമൻ Uju, അഞ്ചാമൻ Vaju എങ്കിൽ, ആറാമന്റെ പേര് എന്തായിരിക്കും? ചോദ്യം-3 കോശിമുതലാളി ഒരു പുതിയ മോഡൽ വീട് പണിത് അവിടെ താമസമാക്കി. അതിനുള്ളിൽ, ആകെ വൃത്താകൃതിയിലുള്ള നാലു മുറികൾ മാത്രം. ഒരിക്കൽ, അയാള്‍ കടയിൽ പോയ ശേഷം തിരികെ വന്നപ്പോൾ മുറിയിൽ വച്ചിരുന്ന ആയിരം രൂപ കാ

തളിക പറഞ്ഞ കഥ

ഒരിക്കല്‍, സില്‍ബാരിപുരംകൊട്ടാരം വലിയ പുരോഗതി കൈവരിച്ചിരുന്ന സമയം. കൊട്ടാരത്തില്‍ ജോലിയുള്ള ആളുകളുടെ മക്കള്‍, പലതരം കൊട്ടാര സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവതീയുവാക്കള്‍ എന്നിവരുടെ വിവാഹപ്രായം ആകുമ്പോള്‍ ഒരു സംഘമായി ആ ദേശത്തെ ആശ്രമത്തില്‍ ഗുരുജിയുടെ അടുക്കലെത്തുന്ന ഒരു പതിവുണ്ട്. പണ്ടെങ്ങോ, രാജാവ് ഏര്‍പ്പെടുത്തിയ പരിപാടിയാണ്. നല്ലൊരു കുടുംബ ജീവിതം സാധ്യമാക്കുന്ന ജീവിതശൈലി സ്വീകരിക്കാനും  ആശയങ്ങള്‍ പങ്കിടാനും സംശയങ്ങള്‍ ചോദിക്കാനും അവിടെ അവസരമുണ്ട്. ഗുരുജി മാര്‍ഗനിര്‍ദേശം കൊടുക്കാറുമുണ്ട്.  ഒരിക്കല്‍, പത്ത് യുവാക്കള്‍ അവിടേക്കു വന്നു. വിവിധങ്ങളായ സംഭാഷണങ്ങള്‍ക്കിടയില്‍ അവര്‍ക്കായി പത്തു കോപ്പ(ചൈനയിലെ കളിമണ്ണുകൊണ്ടുള്ള പരന്ന വായുള്ള പാത്രം) ചായ കൊണ്ടു വന്ന് ഒരു തളികയില്‍ വച്ചു. നല്ല ചിത്രപ്പണികള്‍ ഉണ്ടായിരുന്ന കോപ്പകള്‍ ആദ്യമേ ആളുകള്‍ എടുത്തുതുടങ്ങി. പിന്നെ, ഉള്ളവ കാണാന്‍ ഭംഗിയില്ലാത്ത കപ്പുകള്‍ ആയിരുന്നു. ഏറ്റവും ഒടുവില്‍ എടുത്ത കപ്പ്‌  പോറലുകള്‍ വീണ നിറമില്ലാത്ത പഴയ ഒരെണ്ണം. ചായ കുടിച്ച് കഴിഞ്ഞപ്പോള്‍ അവരോടു ഗുരുജി  ചോദിച്ചു- “ഏറ്റവും നല്ല ചായ ആരാണു കുടിച്ചത്? ഏറ്റവും മോശം ചായയായി