Posts

Showing posts with the label കഥ -മഹാന്മാരുടെ കഥകള്‍

(1188) റോബർട്ട് ബ്രൂസ്!

  യൂറോപ്യൻ രാജ്യത്ത് (സ്കോട്ലൻ്റ്) ഭരിച്ചിരുന്ന മിടുക്കനായ രാജാവായിരുന്നു റോബർട്ട് ബ്രൂസ്. ഒരിക്കൽ, അയൽ രാജ്യമായ ഇംഗ്ലണ്ടിലെ രാജാവ് ആക്രമിച്ചപ്പോൾ അദ്ദേഹത്തിന് പിടിച്ചു നിൽക്കാൻ പറ്റിയില്ല. സ്വന്തം പട തോറ്റോടി. ബ്രൂസ് തലനാരിഴയ്ക്ക് രക്ഷപെട്ടു. അയാൾ അതിവേഗം ഓടി ഒരു ഗുഹയിൽ ചെന്ന് ഒളിച്ചു. ആകെ നിരാശനായി മൂകനായി ഗുഹയിൽ ഇരുന്നപ്പോൾ ഒരു കാഴ്ച കണ്ടു - ഒരു ചിലന്തി, ഗുഹയുടെ കവാടത്തിൽ ഒരറ്റത്തു നിന്നും വല കെട്ടാനായി മറ്റേ അറ്റത്തേക്കു ചാടുന്നു! ഒന്നാമത്തെ ചാട്ടത്തിൽ ചാടി പിടിക്കാൻ എത്തിയില്ല. രണ്ടാമതും പറ്റിയില്ല. എന്നാൽ, ചിലന്തി വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു. മൂന്ന്... നാല്... അഞ്ച്...ആറ്...അത്രയും തവണ പരാജയപ്പെട്ടു! പക്ഷേ, എഴാമത്തെ ചാട്ടത്തിൽ അത് ലക്ഷ്യം കണ്ടു! ഈ കാഴ്ച കണ്ടു കൊണ്ടിരുന്ന ബ്രൂസിനെ ഏറെ ചിന്തിപ്പിച്ച വിഷയമായി ഇത്. അയാൾ പിറുപിറുത്തു - "കേവലം, ഒരു ചിലന്തി ആദ്യത്തെ ആറു പ്രാവശ്യത്തെ പാഴായ പരിശ്രമം കണ്ടിട്ടും തോറ്റു പിന്മാറിയില്ല. ഒരു മനുഷ്യനായ എനിക്ക് എന്തുകൊണ്ട് വീണ്ടും പരിശ്രമിച്ചു കൂടാ?" അയാൾ ഗുഹയിൽ നിന്നും ഇറങ്ങി. രഹസ്യമായി തോറ്റോടിയ ഭടന്മാരെ കണ്ടുപിടിച്ച് സംഘം ചേർന്ന് ...

(1109) പൗലോ കൊയ്ലോ

  ലോക പ്രശസ്തനായ എഴുത്തുകാരൻ പൗലോ കൊയ്ലോയുടെ ജീവിതത്തിലെ ഒരു സംഭവ കഥ ഇവിടെ പറയാം - പൗലോയ്ക്ക് പ്രശസ്തിയൊന്നും വന്നിട്ടില്ലാത്ത കാലം. അയാൾ അനുഭവങ്ങൾക്കും നേർക്കാഴ്ചകൾക്കുമായി അലഞ്ഞുതിരിഞ്ഞു. അനേകം യാത്രകൾ നടത്തി ഗ്രീസിലൂടെ പോകുമ്പോൾ കയ്യിലെ പണമെല്ലാം തീർന്നു. വല്ലാതെ വിശപ്പ് തോന്നിയപ്പോൾ ഒരു ചെറിയ ഹോട്ടലിനു മുന്നിൽ ചെന്നു നിന്നു. പണമില്ലാത്തതിനാൽ വെളിയിൽ നിന്ന് അകത്തേക്കു നോക്കി. ഇതേ സമയം, ഹോട്ടലിൻ്റെ ഉടമ പൗലോയെ ശ്രദ്ധിച്ചു. അയാൾക്കു കാര്യം പിടികിട്ടി. ഉടമ ഇറങ്ങി വന്ന് പൗലോയെ അകത്തേക്ക് ഇരുത്തി സൗജന്യമായി ആഹാരം കൊടുത്ത് പറഞ്ഞയച്ചു. പിന്നീട്, കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ വലിയ എഴുത്തുകാരൻ എന്ന നിലയിലേക്ക് പൗലോ വളർന്നു. ഒരിക്കൽ, പഴയ ഹോട്ടലുടമയെ കാണണമെന്നും തിരികെ ഉപകാരം ചെയ്യണമെന്നും അദ്ദേഹത്തിനു തോന്നി. പക്ഷേ, പഴയ സ്ഥലത്ത് എത്തിയപ്പോൾ ആ ഹോട്ടൽ അവിടെ ഇല്ലായിരുന്നു. ഉടമ 200 കിലോമീറ്റർ അകലെയുള്ള കൃഷിസ്ഥലത്താണ് താമസിക്കുന്നതെന്ന് അറിവു കിട്ടി. പൗലോ അവിടെയെത്തി അയാളെ കണ്ടു ചോദിച്ചു - "ഞാൻ അങ്ങേയ്ക്ക് എന്താണു ചെയ്തു തരേണ്ടത്?" ഉടൻ, അയാൾ പറഞ്ഞു -"താങ്കൾ വിശപ്പു സഹിക്കാൻ പറ്റാതെയാണ് അന...

(1100) പ്രഫ. എം.കെ. സാനുമാഷ്

  മലയാള സാഹിത്യത്തിലെ മഹത്തായ വ്യക്തിത്വമായിരുന്നു പ്രഫ. എം.കെ. സാനു എന്ന സാനുമാഷിൻ്റേത്. കുട്ടിക്കാലം മുതൽക്ക് ശ്രീനാരായണ ഗുരുവും കുമാരനാശാനും അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചിരുന്നു. അതിനാൽത്തന്നെ, മിക്കവാറും ചുണ്ടിൽ വിരിയുന്നത് കുമാരനാശാൻ്റെ 'നളിനി' എന്ന കവിതയിലെ വരികളായിരുന്നു - "അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" അതായത് - അന്യരുടെ ജീവന് ഉപകരിക്കും വിധത്തിൽ സ്വന്തം ജീവിതത്തെ ധന്യമാക്കുന്നവരാണ് വിവേകികൾ എന്ന വാക്കുകൾ സാനുമാഷിൻ്റെ ജീവിതത്തിൽ സാർഥകമായി. എന്നാൽ, ഈ കവിതാ ശകലത്തെ പ്രയോഗിച്ചപ്പോൾ അധ്യാപകൻ്റെ പരിഹാസവും ഒരിക്കൽ സാനുവിന് നേരിടേണ്ടി വന്നു. സാനു, സ്കൂൾ വിദ്യാർഥിയായി പഠിക്കുന്ന കാലത്ത് ഒരു അധ്യാപകൻ ക്ലാസ്സിലെത്തി. ഓരോ വിദ്യാർഥിയും ഭാവിയിൽ ആരായിത്തീരണം എന്ന് ഒരു കടലാസിൽ എഴുതി കൊടുക്കാൻ ആവശ്യപ്പെട്ടു. മറ്റു കുട്ടികൾ വലിയ ജോലികൾ എഴുതിയപ്പോൾ സാനു എഴുതിയത് മുകളിൽ കൊടുത്തിരിക്കുന്ന കവിതാശകലമായിരുന്നു. അത് ക്ലാസ്സിൽ ഉച്ചത്തിൽ വായിച്ച് ആ അധ്യാപകൻ പരിഹസിച്ചു. എങ്കിലും സാനു തൻ്റെ ജീവിതശൈലിയിൽ യാതൊരു മാറ്റവും വരുത്തിയില്ല. മറ്റൊരിക്കൽ, സ്കൂൾ കാലത്ത് ഒരു പ്രസ...

(892) ഇഡ സ്കഡർ

  സാധാരണയായി ചികിൽസയുമായി ബന്ധപ്പെട്ട് എല്ലാവരും കേൾക്കാൻ ഇടയുള്ള ഒരു പ്രയോഗം - "വെല്ലൂർക്ക് കൊണ്ടുപോയിട്ടും രക്ഷപ്പെട്ടില്ല" അതായത്, ആധുനിക വൈദ്യശാസ്ത്രത്തിന്റെ പരമാവധി ചെയ്തു എന്നർഥം. ഇങ്ങനെ, മികവിന്റെ സ്ഥാപനമായ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂർ എന്ന സ്ഥാപനം ഉണ്ടായത് എങ്ങനെയെന്ന് അറിയുക... അമേരിക്കൻ മിഷനറി പ്രവർത്തകനും ഡോക്ടറുമായ ജോൺ സ്കഡറുടെ പുത്രി ഇഡാ സ്കഡർ (Ida Sophia Scudder) 1870 കാലത്ത് തമിഴ്നാട്ടിലെ ദിണ്ടിവനം എന്ന ഗ്രാമത്തിലാണ് ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്കു പോയെങ്കിലും പിതാവിനെ സഹായിക്കാനായി ഇരുപതാമത്തെ വയസിൽ ഇന്ത്യയിൽ തിരിച്ചെത്തി. ഗ്രാമീണ മേഖലകളിൽ അക്കാലത്ത് സ്ത്രീകളുടെ ശരാശരി ആയുസ് ഇരുപത്തിനാല് വയസ്സായിരുന്നു! കാരണം, പുരുഷന്മാരായ ഡോക്ടർമാർ സ്ത്രീകളെ ചികിൽസിക്കാൻ പാടില്ല എന്ന ദുരാചാരവും അന്ധവിശ്വാസവും ഒക്കെ അക്കാലത്ത് ഉണ്ടായിരുന്നു. വൈദ്യശാസ്ത്രപഠനം നടത്തിയ സ്ത്രീകൾ അക്കാലത്ത് ഉണ്ടായിരുന്നുമില്ല. പ്രസവത്തോടെ സ്ത്രീകൾ മരണപ്പെടുന്ന  ദുരവസ്ഥയായിരുന്നു ഇന്ത്യയിലെ ഗ്രാമങ്ങളിൽ ഉണ്ടായിരുന്നത്. 1894 കാലത്ത്, ഒരു പാതിരാത്രിയിൽ ഇഡയും പിതാവും താമസിക്കു...

(590) ജോൺ ചാപ്മാൻ

അമേരിക്കയിലെ ആപ്പിൾ കൃഷിയിൽ വിപ്ലവം സൃഷ്ടിച്ച മഹാനായ വ്യക്തിയാണ് ജോൺ ചാപ്മാൻ. തുടക്കത്തിൽ വീടുകളുടെ മുറ്റത്തും പരിസരത്തും പൂന്തോട്ടവും മറ്റും വച്ചു പിടിപ്പിക്കുന്ന ഒരു ജോലിക്കാരനായി ഈ രംഗത്തേക്കു കടന്നുവന്നു. പിന്നീട്, സ്വന്തമായി നഴ്സറി തുടങ്ങി. അങ്ങനെ, അമേരിക്കൻ ഐക്യനാടുകളിലെ കുടിയേറ്റ പടിഞ്ഞാറൻ മേഖലയുടെ ഉന്നമനത്തിനായി  ആപ്പിൾ ചെടികൾ നട്ടുപിടിപ്പിച്ചു. വേലി കെട്ടി നന്നായി കൃഷിയെ സംരക്ഷിച്ചു.  പിന്നീട്, കുറച്ചു കൂടി വ്യാപിപ്പിക്കാൻ അനേകം ആപ്പിൾ നഴ്സറി തുടങ്ങി. ഒഹിയോ, ഇലിനോയിസ്, വെസ്റ്റ് വെർജീനിയ , പെനിസിൽവാനിയ എന്നിവടങ്ങിയ പതിനായിരം ഏക്കറിൽ കൂടുതൽ ആപ്പിൾ തോട്ടങ്ങൾ സൃഷ്ടിച്ചു. കൂടാതെ , ചെടികൾ ദൂരദേശങ്ങളിലേക്കും അയച്ചു തുടങ്ങി.  അങ്ങനെ നീണ്ട നാൽപതു വർഷങ്ങൾ പിന്നിട്ടപ്പോൾ ആപ്പിൾ കൃഷിയിൽ ഒരു വിപ്ലവം തന്നെ അദ്ദേഹം സൃഷ്ടിച്ചു. ആളുകൾ അദ്ദേഹത്തെ സ്നേഹത്തോടെ ജോണി ആപ്പിൾസീഡ് എന്നു വിളിച്ചു. അദ്ദേഹം ഒരു മിഷനറി കൂടിയായിരുന്നു. അദ്ദേഹത്തോടുള്ള ബഹുമാനാർഥം ഒഹിയോ (USA)-ൽ മ്യൂസിയം പണിത്, ഗവൺമെന്റ് രാജ്യത്തിനു സമർപ്പിച്ചു. ................ Malayalam eBooks-590- Great stories - 21 - https:/...

(563) എം.കെ.സാനു മാസ്റ്റർ

M.K. Sanu Master- എം.കെ. സാനുമാഷിന്റെ കുട്ടിക്കാലത്തെ ഒരു അനുഭവം. സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഒരു ദിവസം അധ്യാപകൻ  ക്ലാസ് മുറിയിലെത്തിയപ്പോൾ കുട്ടികളോട് ഒരു കാര്യം ആവശ്യപ്പെട്ടു - "നിങ്ങൾക്ക് വലുതാകുമ്പോൾ ആരായിത്തീരണം എന്ന് ഒരു കടലാസിൽ കുറിച്ചു തരിക" കൊച്ചു സാനുവിന്റെ മനസ്സിലേക്ക് അന്നേരം ഇരച്ചെത്തിയത് കുമാരനാശാന്റെ കവിതാശകലമായിരുന്നു. ആ കവിത പേപ്പറിൽ ഇങ്ങനെ എഴുതി - "അന്യജീവിതത്തിനുതകി  സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" അന്ന്, എഴുതിയ വാക്കുകൾ അതേപടി ജീവിതത്തിൽ പകർത്തിയ മഹത് വ്യക്തിത്വമാണ് ശ്രീ. സാനുമാസ്റ്റർ. 80 പുസ്തകം, സ്കൂൾ/ കോളജ് അധ്യാപകൻ, നിരൂപകൻ, പ്രഭാഷകൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നിങ്ങനെ അനേകം മേഖലകളിൽ പടർന്നു പന്തലിച്ച വ്യക്തിത്വം! സാനു മാഷ്- ഒരു മനുഷ്യന്റെ സ്വജീവിതം എപ്രകാരം അർത്ഥവത്താക്കാമെന്ന ചോദ്യത്തിനുള്ള മികച്ച ഉത്തരമാകുന്നു ആ ധന്യജീവിതം! Malayalam eBooks-563 PDF file-  https://drive.google.com/file/d/11EqnDh7n1KWSHfiZiEwSTkFGvHwPGRa9/view?usp=sharing

(556) ഡെമസ്തനീസിന്റെ വിക്ക്!

ബി.സി. നാലാം നൂറ്റാണ്ടിൽ പ്രശസ്തനായ ഗ്രീക്ക് തത്വചിന്തകനും പ്രഭാഷകനുമാണ് ഡെമസ്തനീസ്. എന്നാൽ, അദ്ദേഹത്തിന്റെ കുട്ടിക്കാലം ദുരിതമായിരുന്നു. സംസാരിക്കുന്നതിലുള്ള തടസ്സമായിരുന്നു കുട്ടിയായിരുന്ന കാലത്ത് ഏറെ ബുദ്ധിമുട്ടിച്ചത്. വിക്കുള്ളതിനാൽ "വിക്കൻ" എന്ന് സഹപാഠികൾ കളിയാക്കിയിരുന്നു. അങ്ങനെയിരിക്കെ, അവിചാരിതമായി വഴിയോരത്ത് ഒരു പ്രഭാഷകന്റെ പ്രസംഗം കേൾക്കാൻ ഇടയായി. അതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് തന്റെ വിക്കിനെ മറികടക്കാനുള്ള പ്രയത്നം ആരംഭിച്ചു. വായിൽ കല്ലുകൾ നിറച്ചു കൊണ്ട് സംസാരിക്കാൻ തുടങ്ങി. കടൽത്തീരത്ത്, ഉച്ചത്തിൽ തിരമാലയുടെ ഹുങ്കാര ശബ്ദത്തോട് ഏറ്റുമുട്ടുന്ന വിധത്തിൽ നിരന്തരമായി സംസാരിച്ചു. മാത്രമല്ല, തുടർച്ചയായി വാക്കുകൾ പറഞ്ഞുകൊണ്ട് കുന്നുകൾ കയറിയിറങ്ങി. ഇങ്ങനെ അനേകമായുള്ള വർഷങ്ങളുടെ പരിശ്രമത്താൽ ലോകം കണ്ട മികച്ചൊരു പ്രഭാഷകനായി ഡെമസ്തനീസ് മാറി. ഈ പുതിയ കാലത്ത്, (2021) അമേരിക്കൻ പ്രസിഡന്റായ ജോ ബൈഡൻ വിക്കുള്ള ആളായിരുന്നു. ചെറുപ്പം മുതൽ സ്പീച്ച് തെറാപ്പി ചെയ്ത് തുടർച്ചയായി സംസാരം പരിശീലിച്ച് അദ്ദേഹവും പരിമിതികളെ മറികടന്നു. ചിന്താശകലം: ഉപാധികൾ വയ്ക്കാത്ത കഠിനപ്രയത്നം കുറെ വർഷങ്ങൾ ത...

(555) ഡാവിഞ്ചിയുടെ ഗുരു

ഒരിക്കൽ ഡാവിഞ്ചിയുടെ ഗുരു ഒരു ചിത്രം വരച്ചു കൊണ്ടിരുന്നപ്പോൾ അസുഖം പിടിപെട്ടു. ഉടൻ, ഗുരു അത് പൂർത്തിയാക്കാനായി ഡാവിഞ്ചിയോടു പറഞ്ഞു. യാതൊരു മടിയും കൂടാതെ അത് പൂർത്തിയാക്കി അദ്ദേഹത്തെ കാണിച്ചു. തന്റെ ശിഷ്യൻ തന്നേക്കാൾ മിടുക്കനാണെന്നു മനസ്സിലാക്കിയ ഗുരു ഡാവിഞ്ചിയെ അഭിനന്ദിച്ചു.  തൻ്റെ കാലശേഷവും ഈ മഹത്തായ കലാരൂപം ശിഷ്യനിലൂടെ ലോകം മുഴുവൻ കാണുമെന്ന് ഗുരുവിന്റെ ഉറപ്പായിരുന്നു.  ഉടൻ തന്നെ അദ്ദേഹം മറ്റൊന്നുകൂടി തീരുമാനിച്ചു - ഇനി ഒരിക്കലും ചിത്രരചന ചെയ്യില്ലെന്നു പറഞ്ഞ് വിരമിക്കുകയും  ചെയ്തു! ചിന്താശകലം - ഇക്കാലത്ത്, ഒരാൾ മറ്റൊരാളിന്റെ കഴിവുകൾ അംഗീകരിക്കുന്നത് വളരെ വിരളമാണ്. പദവിക്കും അംഗീകാരത്തിനും പ്രശസ്തിക്കും അധികാരത്തിനും പൊങ്ങച്ചത്തിനും വേണ്ടി മൽസരിക്കുന്ന ജനതകൾ സർവ്വ സാധാരണമായിരിക്കുന്നു. മലയാളം ഡിജിറ്റൽ പുസ്തക പരമ്പര -555-മഹാന്മാരുടെ കഥകൾ - 18 PDF - https://drive.google.com/file/d/10Jbn9xRsAYUem1M0zxaNuBahywjTmygL/view?usp=sharing

(554) ഡാവിഞ്ചിയുടെ ചിത്രം

ലിയനാർദോ ഡാവിഞ്ചി ഒരിക്കൽ യേശുവിന്റെ അന്ത്യഅത്താഴത്തിന്റെ ചിത്രം മനോഹരമായി പൂർത്തിയാക്കി. അതിനു ശേഷം, തന്റെ സുഹൃത്തിനോട് നിഷ്പക്ഷമായി അഭിപ്രായം പറയാൻ ആവശ്യപ്പെട്ടു. അയാൾ പറഞ്ഞു - "എനിക്ക് ഈ ചിത്രം മുഴുവനും അതിമനോഹരമായി തോന്നുന്നു. യാതൊരു തെറ്റുകുറ്റങ്ങളും ഇതിൽ കാണാൻ കഴിയുന്നില്ല" ഡാവിഞ്ചി ചോദിച്ചു - "ഉം. ശരി. എങ്കിൽ പറയുക, താങ്കളെ ചിത്രത്തിന്റെ ഏതു ഭാഗമാണ് ഏറ്റവും ആകർഷിച്ചത്?" സുഹൃത്ത്: "യേശുവിന്റെ കയ്യിലുള്ള കാസ (പാനപാത്രം) എനിക്ക് ഏറെ ഇഷ്ടപ്പെട്ടു" ഉടൻ, തന്റെ ബ്രഷ് എടുത്ത് ഡാവിഞ്ചി കാസ മായ്ച്ചു കളഞ്ഞു! സുഹൃത്ത് അമ്പരപ്പോടെ അതിനെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു - "ഇവിടെ യേശുവാണ് കേന്ദ്ര കഥാപാത്രം. അതിനേക്കാൾ ആകർഷിക്കുന്ന എന്തെങ്കിലും ഈ ചിത്രത്തിൽ വരാൻ പാടില്ല!" ചിന്താവിഷയം - നമ്മുടെയെല്ലാം ജീവിതത്തിൽ ഈ ആശയത്തിന് ഏറെ പ്രസക്തിയുണ്ട്. ഏർപ്പെട്ടിരിക്കുന്ന കർമ്മത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ശ്രദ്ധ കളയുന്ന വിധത്തിൽ വേറെ ഏതെങ്കിലും വിഷയങ്ങൾ ഉണ്ടെങ്കിൽ ഈ നിമിഷം തന്നെ ആട്ടിപ്പായിക്കുക. ചില ഉദാഹരണങ്ങൾ - പഠനത്തിനിടയിലുള്ള പ്രണയം, ജോലിക്കിടയിലുള്ള ...

(552) അനന്ത പൈ - Anant Pai

അനന്ത പൈ എന്ന മഹാപ്രതിഭ! രണ്ടാം വയസ്സില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട കര്‍ണാടകയിലെ കര്‍ക്കല സ്വദേശി അനന്ത പൈ. പൈമാം എന്നാണു സഹപ്രവർത്തകർ അദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടികളെ വളരെയേറെ സ്നേഹിച്ച അനന്ത് പൈയ്ക്ക് കുട്ടികളില്ലായിരുന്നു. ഇന്ത്യയിലെ കുട്ടികളെല്ലാം ഞങ്ങളുടെയാണെന്നു അവർ പറയുമായിരുന്നു. വളരെ പോസിറ്റീവ് എനർജി തരുന്ന പ്രകൃതമായിരുന്നു അനന്ത പൈ. കുട്ടികൾ അദ്ദേഹത്തെ അങ്കിൾ പൈ (Uncle Pai) എന്നു വിളിച്ചിരുന്നു. കർണാടക സംസ്ഥാനത്ത്, മംഗലാപുരത്തെ കർക്കലയിൽ അനന്ത പൈ, 1929ൽ ജനിച്ചു. രണ്ടു വയസ്സാകുമ്പോഴേക്കും അവന്റെ മാതാപിതാക്കൾ മരണമടഞ്ഞു. പന്ത്രണ്ടാം വയസ്സിൽ അനന്ത പൈ ബോംബെയിലേക്കു ചേക്കേറി. 1954 കാലത്ത്, ആദ്യ ഉദ്യമമായ കുട്ടികളുടെ മാസികയായ മാനവ് (Manav) പരാജയപ്പെടുകയാണു ചെയ്തത്. പിന്നെ, ടൈംസ് ഓഫ് ഇന്ത്യയിൽ ജോലി കിട്ടി. അവിടെ, 'മാൻ‌ഡ്രേക്ക്', 'ഫാന്റം' സീരീസ് ചെയ്ത ഇന്ദ്രജൽ പുസ്തകങ്ങളുടെ ചുമതല കിട്ടി. (Mandrake, The Phantom, Indrajal comics) എങ്കിലും അദ്ദേഹത്തിനു മനസ്സു നിറയെ ഭാരതീയ പുരാണവും നാടോടികഥകളുമായിരുന്നു. ആ ജോലി വിട്ടു. പിന്നെ, അതിനായി അമർചിത്രകഥ ( മരണമില്ലാത്ത ചിത്രക...

തൂവാലയുടെ കടുംകെട്ട് !

ഒരിക്കൽ ശ്രീബുദ്ധൻ ആൽമരച്ചുവട്ടിൽ ഒരു പ്രഭാഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ധാരാളം ആളുകൾ അവിടെ തടിച്ചുകൂടിയിരുന്നു. അദ്ദേഹം, ഒരു തൂവാല കയ്യിലെടുത്ത് ആളുകളോട് ചോദിച്ചു - "എന്റെ കയ്യിൽ എന്താണ്?" "തൂവാല " ആളുകൾ പറഞ്ഞു. പിന്നീട്, ശ്രീബുദ്ധൻ അതിൽ രണ്ടു കെട്ടുകൾ ഇട്ടു. എന്നിട്ട്, ആളുകളുടെ നേർക്ക് ആ തൂവാല ഉയർത്തിക്കാട്ടി പറഞ്ഞു - "ഇപ്പോൾ മുൻപ് നിങ്ങൾ കണ്ട തൂവാലയുടെ രൂപം മാറി അത് ഉപയോഗശൂന്യമായിരിക്കുന്നു. ഞാൻ നിങ്ങളോട് ഒരു ചോദ്യം കൂടി ചോദിക്കട്ടെ. എങ്ങനെയാണ് പഴയ തൂവാലയുടെ രൂപത്തിലേക്ക് മാറ്റുന്നത്?" അന്നേരം, ആളുകൾ വിളിച്ചു പറഞ്ഞു - "എങ്ങനെയാണോ അതിൽ കെട്ടുണ്ടാക്കിയത്, അതിനു വിപരീതമായി പ്രവർത്തിച്ചാൽ കെട്ടഴിഞ്ഞ് പഴയ തൂവാലയായി മാറും'' ശ്രീബുദ്ധന് ആ മറുപടി നന്നേ ബോധിച്ചു. അനന്തരം അദ്ദേഹം ചോദിച്ചു - "അങ്ങനെയെങ്കിൽ നിങ്ങളെ പലതരം ദുശ്ശീലങ്ങൾ ബാധിച്ചിട്ടുണ്ടല്ലോ. ആ കെട്ടുകൾ എന്തുകൊണ്ടാണ് ഈ വിധം നിങ്ങൾ അഴിച്ചു കളഞ്ഞ് സ്വതന്ത്രമാകാത്തത് ?" അനേകം, ദുശ്ശീലങ്ങള്‍ പേറുന്ന ആള്‍ക്കൂട്ടം അമ്പരന്നുപോയി! ചിന്തിക്കുക... ഒരു മനുഷ്യന്റെ ഓരോ ദുശ്ശീലവും തുടക്കത...

എഡിസൺ ബൾബ് (Edison's bulb)

എഡിസൺ തന്റെ പരീക്ഷണശാലയിൽനിന്നും വളരെ നാളത്തെ പരിശ്രമം കൊണ്ട് താൻ കണ്ടെത്തിയ ബൾബുമായി പുറത്തുവന്നു. അദ്ദേഹം അത് അവിടെ കാത്തു നിന്ന പത്രക്കാരുടെയും മറ്റാളുകളുടെയും മുന്നിൽ പ്രദർശിപ്പിക്കുവാൻ തയ്യാറായി. അവരെല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നു. അത് പ്രവർത്തിപ്പിക്കാനുള്ള ഒരുക്കത്തിനായി ആ ബൾബ് തന്റെ അസിസ്റ്റന്റിന്റെ കയ്യിലേക്ക് നൽകി. നിര്‍ഭാഗ്യത്തിന്, അയാളുടെ കയ്യിൽ നിന്നും അത് നിലത്ത് വീണ് പൊട്ടി! എഡിസണ്‍ കോപിക്കുമെന്നു ഭയന്ന് എല്ലാവരും നിശബ്ദരായി. ബള്‍ബ്‌ പൊട്ടിച്ച ആള്‍ പേടിച്ചു വിറച്ചു!  എന്നാല്‍, ഒന്നും സംഭവിച്ചില്ല. നിരാശയോടെ എഡിസൺ അവിടെ കൂടിയവരോട് പറഞ്ഞു- "ഇത് വീണ്ടും ഉണ്ടാക്കാന്‍ ഒരുദിവസം വേണ്ടിവരും. അതിനാൽ നാളെ വൈകിട്ട്  പ്രദർശനം ഉണ്ടായിരിക്കും" പിന്നീട്, അദ്ദേഹം പരീക്ഷണശാലയിലേക്ക് പോയി. പിറ്റേ ദിവസം, എല്ലാവരും വന്നു ചേർന്നു. എഡിസൺ ബൾബുമായി അവർക്ക് മുന്നിലെത്തി. അദ്ദേഹം ചുറ്റും നോക്കി. അപ്പോള്‍, തന്റെ അസിസ്റ്റൻറ് ദൂരെ മാറി നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം അയാളെ അരികിലേക്ക് വിളിച്ചു. എല്ലാവരും ആകാംക്ഷയോടെ നോക്കിയപ്പോള്‍ ആ ബൾബ് അയാളെ ഏൽപ്പിച്ച ശേഷം വേണ്ട ഒരുക്കങ്ങൾ നടത്തി. അ...

ചാർളി ചാപ്ലിൻ

Image
Malayalam eBooks about Charlie Chaplin ചാപ്ലിന്റെ മഹത് വചനങ്ങള്‍ ശ്രദ്ധിക്കൂ.. He was a famous Hollywood comedian film actor who lived in USA. Now, try to understand that great life! ചാർളി ചാപ്ലിൻ (1889-1977) ലോകം കണ്ട ഏറ്റവും മികച്ച ഹാസ്യനടനാണ്. അഞ്ചു വയസു മുതൽ എണ്‍പത് വയസുവരെ അഭിനയം തുടർന്നു. ട്രാംപ് എന്ന കഥാപാത്രമാണ് നാം ഏറ്റവും കൂടുതൽ കണ്ടതും ചാപ്ലിൻ അവതരിപ്പിച്ചതും. അദ്ദേഹത്തിന്റെ മറക്കാനാവാത്ത ഒരു അനുഭവം കേള്‍ക്കൂ.. ചാപ്ലിന്‍ താമസിച്ചിരുന്ന തെരുവിന്റെ അവസാന അറ്റത്ത് ഒരു അറവുശാലയുണ്ടായിരുന്നു. ഒരിക്കൽ ആടുകളെ കൂട്ടത്തോടെ അങ്ങോട്ടു കൊണ്ടു പോകുന്നതിനിടയിൽ ഒരെണ്ണം ചാടിപ്പോയി. അതിനെ പിടിക്കാനായി ആളുകൾ പിറകെയും. ആട് രക്ഷപ്പെടാനായി ഓടി നടക്കുന്ന വിക്രിയകൾ കണ്ട് ചാർളി ചാപ്ലിൻ പൊട്ടിച്ചിരിച്ചു. എന്നാൽ, താമസിയാതെ ആളുകൾ വളഞ്ഞു പിടിച്ച് അറവുശാലയിലേക്ക് കൊണ്ടുപോയി. അപ്പോൾ മാത്രമാണ്- ആടു കാട്ടിയത് വിക്രിയയല്ല, അതിന്റെ ജീവന്മരണ പോരാട്ടമായിരുന്നെന്ന് അവനു മനസ്സിലായത്. അന്നേരം, പൊട്ടിക്കരഞ്ഞുകൊണ്ട് അവരതിനെ കൊല്ലുമെന്ന് അമ്മയോടു പറഞ്ഞു. ഒരിക്കൽ, ആഴ്ചകളോളം രോഗബാധിതനായി ചാപ്ലിൻ കിടന്നപ്പോൾ മുറിക്കു വ...

മഹാകവി ഉള്ളൂർ / ശ്രീനാരായണഗുരു

മഹാകവി ഉള്ളൂർ സാഹിത്യ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന സമയം- ശ്രീനാരായണഗുരു ആത്മീയതയിലും. ഒരിക്കല്‍, അദ്ദേഹം  ഗുരുവിനെ കാണാന്‍ ആശ്രമത്തിലെത്തി. ഉള്ളൂര്‍ തന്റെ കാർ ശിവഗിരികുന്നിനു താഴെയുള്ള വഴിയിൽ നിർത്തി. ഒരു നിമിഷത്തെ ആലോചനക്കു ശേഷം ഉള്ളൂർ തലപ്പാവും കസവു നേരിയതും എടുത്തു കാറിന്റെ സീറ്റിൽ വെച്ചു. ചെരുപ്പ് ഊരിയിട്ടു. ഔദ്യോഗിക പദവിയുടെ ചന്ദസും അലങ്കാരങ്ങളും ഉപേക്ഷിച്ചു. അദ്ദേഹം കുന്നിന്റെ പടവുകൾ കയറി. കുന്നിനു മുകളിൽ ശ്രീനാരായണ ഗുരു ഉള്ളൂരിനെ സ്വീകരിക്കാൻ കാത്തു നിന്നിരുന്നു. രണ്ടുപേരും ആശ്രമത്തിലേക്ക് നടന്നു. ഏറെ നേരം വർത്തമാനം പറഞ്ഞു. ആ തമിഴ് ബ്രാഹ്മണപ്രതിഭയെ അങ്ങേയറ്റം ആദരിച്ചുകൊണ്ടാണ് ഗുരു സംഭാഷണം നടത്തിയത്. പിന്നീട്, ഗുരു ഉള്ളൂരിനെ ഉച്ചയൂണിന് ക്ഷണിച്ചു. അവർ ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിൽ എത്തി. അവിടെ ഒന്നുരണ്ട് സന്യാസി ശിഷ്യന്മാരും കുറെ ഹരിജൻകുട്ടികളും ഊണ് കഴിക്കാൻ ഉണ്ടായിരുന്നു. വേഷം കൊണ്ടും രൂപം കൊണ്ടും അത്ര യോഗ്യരല്ലാത്ത ഹരിജൻകുട്ടികളെ കണ്ട് ഉള്ളൂർ ചെറുതായൊന്നു പകച്ചതുപോലെ ഗുരുവിനു തോന്നി. വേടക്കിടാത്തനിൽ ആധ്യാത്മിക വെളിച്ചം കണ്ട കവിയാണ് ഉള്ളൂർ. നീലപ്പുലക്കള്ളിയെ...

തോമസ് ആൽവാ എഡിസൺ

അമേരിക്കനായിരുന്ന തോമസ് ആൽവാ എഡിസൺ(1847-1931), അമേരിക്കൻ പേറ്റന്റുകൾ 1093 എണ്ണം നേടി ലോകത്തെ അമ്പരിപ്പിച്ചു. അദ്ദേഹം 'മെൻലോ പാർക്കിലെ മാന്ത്രികൻ' എന്നറിയപ്പെടുന്നു. അനേകം സർവേകളിലും അഭിപ്രായ വോട്ടെടുപ്പുകളിലും ഈ ഭൂഗോളത്തിൽ ജീവിച്ചിരുന്ന പ്രതിഭകളിൽ ആദ്യ പത്തിൽ സ്ഥാനം പിടിച്ച വ്യക്തിയാണിത്. ഫോണോഗ്രാഥ്, ചലച്ചിത്രക്യാമറ(കൈനറ്റോഗ്രാഫ്), വൈദ്യുത ബൾബ്, ആദ്യത്തെ വ്യാവസായിക ഗവേഷണ ലാബ്, യാന്ത്രിക വോട്ടിങ്ങ് സംവിധാനം, റെക്കോഡ് ചെയ്ത സംഗീതം, ഇലക്ട്രോണിക് ബാറ്ററി, വൈദ്യുത നിർമാണ വിതരണ സംവിധാനങ്ങൾ, ഓഹരി വില കാട്ടുന്ന ടിക്കർ, ഫ്ലൂറോസ്കോപ്പ്, കാർബൺ മൈക്രോഫോൺ...എന്നിങ്ങനെ അനേകം കണ്ടുപിടിത്തങ്ങൾ നടത്തി ശ്രദ്ധേയനായി. എഡിസണിനു സ്കൂൾ പഠനകാലത്ത്  ഒന്നിലും പൂർണമായി ശ്രദ്ധിക്കാനായില്ലെന്ന് സത്യം. അധ്യാപകനായിരുന്ന റവറന്റ് അങ്കിൾ എന്ന അധ്യാപകൻ 'പതറിയ ബുദ്ധിയുള്ളവൻ' എന്നാണ് എഡിസനെ നിർവചിച്ചത്!  പിന്നീട്, ഒരു ദിവസം, എഡിസണ്‍ സ്കൂളില്‍നിന്നും വീട്ടില്‍ വന്നപ്പോള്‍ അദ്ധ്യാപിക അമ്മയ്ക്ക് കൊടുക്കാന്‍ വേണ്ടി ഒരു കത്ത് അവനെ ഏല്‍പ്പിച്ചിരുന്നു. എഡിസനെ സ്കൂളില്‍നിന്നും കൊണ്ടുപൊയ്ക്കോളൂ എന്നായിരുന്നു അതിന്റ...

ഡയോജനീസും അലക്സാണ്ടറും

അലക്സാണ്ടർചക്രവർത്തി തന്റെ സാമ്രാജ്യം വിപുലീകരിച്ചുകൊണ്ടിരുന്നു. ഒട്ടേറെ രാജ്യങ്ങൾ പിടിച്ചടക്കി. എതിർത്തവരെയെല്ലാം വെട്ടിനിരത്തി. ആ രാജ്യങ്ങളിലെ വിലപിടിച്ചതെല്ലാം സ്വന്തമാക്കി ജൈത്രയാത്ര തുടർന്നു. അങ്ങനെ, അലക്സാണ്ടറുടെ പോരാട്ടവീര്യവും അസാമാന്യധൈര്യവും യുദ്ധം ആസൂത്രണം ചെയ്യുന്ന മികവുമെല്ലാം ലോകമെങ്ങും അറിയപ്പെട്ടു. 'മഹാനായ അലക്സാണ്ടർ' എന്ന പേരിൽ ചക്രവർത്തി പ്രശസ്തനായി. അദ്ദേഹം തിരികെ ഗ്രീസിൽ എത്തിയപ്പോൾ വലിയ വരവേല്പാണു ലഭിച്ചത്. ആളുകൾ അദ്ദേഹത്തെ അഭിനന്ദിക്കുകയും മുഖസ്തുതി പാടുകയും ചെയ്തു കൊണ്ടിരുന്നു. എന്നാൽ, ഗ്രീസിലെ തത്വചിന്തകനായിരുന്ന ഡയോജനീസ് മാത്രം അലക്സാണ്ടറിന്റെ നയങ്ങളോടും പ്രവൃത്തികളോടും പരസ്യമായി എതിർപ്പു കാട്ടിയിരുന്ന മഹാനായിരുന്നു- "എന്തിനാണ് മറ്റുള്ള രാജ്യങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തി സാമ്രാജ്യം സൃഷ്ടിക്കുന്നത്?" "അവരെ കൊള്ളയടിച്ച് അളവില്ലാത്ത ധനസമ്പാദനം എന്തിന്?" “യുദ്ധങ്ങള്‍ ഉണ്ടാക്കുന്ന വേദനകള്‍ എത്ര ഘോരമാണ്?”  ഇത്യാദി ചോദ്യങ്ങൾ ധൈര്യസമേതം അദ്ദേഹം ഉന്നയിച്ചിരുന്നു. ഇങ്ങനെയെങ്കിലും, തന്നെ വന്നു കാണാൻ കൂട്ടാക്കാത്ത ഡയോജനീസിനെ നേരിട്ടു കണ്ടു കളയ...

ഡയോജനീസ് നൽകിയ സന്ദേശം

പണ്ട്, യവന ദേശം എന്നറിയപ്പെട്ടിരുന്ന ഗ്രീസ് ഒട്ടേറെ മഹാന്മാർക്കു ജന്മം നൽകിയ നാടാണല്ലോ. ഡയോജനീസ് ഒരു ഗ്രീക്ക് ദാർശനികനും തത്വചിന്തകനുമായിരുന്നു. അദ്ദേഹം തുർക്കിയിൽ ബി.സി. 412 കാലത്ത് ജനിച്ചു. പിന്നീട്, ഗ്രീസിലെ ഏതൻസിലേക്ക് വന്നു. അവിടെ വലിയൊരു വീപ്പയിൽ കിടന്നുറങ്ങി. പകൽ, ഭിക്ഷ യാചിച്ച് ഓരോ ദിവസത്തെയും ആഹാരം കണ്ടെത്തിയിരുന്നു. ഈ വിധത്തിൽ ജീവിതകാലം മുഴുവനും ദരിദ്രനായി ജീവിച്ചു. അദ്ദേഹത്തിന്റെ ദർശനങ്ങൾ പരമ്പരാഗത സമ്പ്രദായങ്ങൾക്ക് എന്നും എതിരായിരുന്നു. ബി.സി. 323 കാലഘട്ടത്തിൽ ഡയോജനീസ് അന്തരിച്ചുവെന്ന് കരുതപ്പെടുന്നു. അന്നത്തെ സമൂഹം ഡയോജനീസിനെ കണ്ടിരുന്നത് ഒരു ഭ്രാന്തനായിട്ടായിരുന്നു. അതേസമയം, തമാശകളിൽ ഒളിപ്പിച്ച ഫിലോസഫി പലർക്കും മനസ്സിലായതുമില്ല. അദ്ദേഹം കയ്യിലൊരു കത്തിച്ച റാന്തൽ വിളക്കുമായി നടക്കുന്നതു കണ്ടപ്പോൾ ആളുകൾ ചോദിച്ചു - "ഈ പകൽ സമയത്ത് വിളക്കും വെളിച്ചവും എന്തിന്?" അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു - "ഞാൻ മനുഷ്യനെ തേടുകയാണ് !" സാധാരണ ജനങ്ങൾ അദ്ദേഹത്തെ പരിഹസിച്ചു. പക്ഷേ, ഇവിടെ നല്ല മനുഷ്യൻ ഇല്ലെന്നും നാം നല്ല മനുഷ്യനെ തിരഞ്ഞു കണ്ടുപിടിക്കണമെന്നുമായിരുന്നു ...

ചെരുപ്പുകുത്തിയുടെ ധ്യാനം

ഒരിക്കൽ, ശ്രീബുദ്ധൻ പ്രഭാഷണം കഴിഞ്ഞ് മറ്റൊരിടത്തേക്കു പോകുകയായിരുന്നു. എപ്പോഴും ഒരു സംഘം അനുയായികൾ അദ്ദേഹത്തെ അനുഗമിക്കാറുണ്ട്. അവർ പ്രധാന പാതയിലൂടെ നടന്നു പോകുമ്പോൾ വലിയൊരു ഘോഷയാത്ര അതുവഴി വന്നു. ആ ദേശത്തെ രാജാവിന്റെ ആഘോഷ പരിപാടിയുടെ ഭാഗമായിരുന്നു അത്. ചെണ്ടകൊട്ടും മേളവും എല്ലാം ഉൾപ്പെടെ സർവത്ര ബഹളമയം. അപ്പോൾ, ശ്രീബുദ്ധൻ ശ്രദ്ധിച്ചത് മറ്റൊരാളെയായിരുന്നു - ഒരു ചെരുപ്പുകുത്തി. അവിടെ ആ ബഹളമെല്ലാം പോയപ്പോൾ അയാൾ അതിലൊന്നും ശ്രദ്ധിക്കാതെ തന്റെ കർമ്മം ചെയ്തു കൊണ്ടിരിക്കുന്നു! ഉടൻ, ശ്രീബുദ്ധൻ തന്റെ അനുയായികളോടു പറഞ്ഞു - "നിങ്ങൾ ആ ചെരുപ്പുകുത്തിയെ നോക്കുക. അയാളാണ് ശരിയായ ഗുരു!" അവർ അമ്പരപ്പോടെ ചോദിച്ചു - " അയാളോ? ഒരു ചെരുപ്പുകുത്തി എങ്ങനെയാണ് ഗുരുവായിരിക്കുന്നത്? അങ്ങ് , പറഞ്ഞത് ഞങ്ങൾക്കു മനസ്സിലായില്ല '' ശ്രീബുദ്ധൻ പ്രതിവചിച്ചു - "ഒരു ഗുരുവിനു വേണ്ട യഥാർഥ ഗുണം അയാളിലുണ്ട്. ചുറ്റുപാടും രാജാവിന്റെ ഘോഷയാത്രയുടെ ബഹളമാണെങ്കിലും ചെരിപ്പിന്റെ വള്ളി തുന്നുന്നതിൽ മാത്രം ഏകാഗ്രതയോടെയും തീഷ്ണതയോടെയും കൂടി തന്റെ കർമ്മത്തിൽ മാത്രം വ്യാപൃതനായിരിക്കുന്ന അയാളാണ് ഗുരുവാകേണ്ടത്!...

Guru Nithyachaithanya yathi

ഗുരു നിത്യചൈതന്യയതി  ഗുരുവിന്റെ യഥാർഥ നാമം ജയചന്ദ്ര പണിക്കർ എന്നായിരുന്നു. ജയചന്ദ്രന് ആറു വയസ്സുള്ളപ്പോൾ അവന്റെ ക്ലാസിൽ ക്രിസ്ത്യാനി മുസ്ലീം ഹിന്ദു കുട്ടികളെല്ലാം കൂട്ടുകാരായി ഉണ്ടായിരുന്നു. ഒരു ദിവസം ഗോപാലപിള്ളസാർ ക്ലാസ് എടുക്കുന്നതിനിടെ എല്ലാവരോടുമായി ചോദിച്ചു - "ഈ ക്ലാസിലെ ക്രിസ്ത്യാനികൾ എണീറ്റു നിൽക്ക '' ഉടൻ, കുറച്ചു കുട്ടികൾ എണീറ്റു. അക്കൂട്ടത്തിൽ അവന്റെ ഉറ്റ ചങ്ങാതിയായ പീറ്ററും ഉണ്ടായിരുന്നു. അങ്ങനെ, ജയചന്ദ്രനും അവന്റെ കൂടെ എണീറ്റു. കാരണം, താൻ ഏതു മതക്കാരനെന്ന് ആ കുട്ടിക്ക് അറിയില്ലായിരുന്നു. ഉടൻ, ഗോപാലപിള്ളസാർ അവനെ തറപ്പിച്ചു നോക്കി പറഞ്ഞു - "ഇരിക്കടാ, അവിടെ " അവൻ ഇരുന്നു. പിന്നെ സാർ പറഞ്ഞു - "ഇനി മുസ്ലീങ്ങൾ എണീറ്റു നിൽക്കുക" അപ്പോൾ ജയചന്ദ്രൻ നോക്കിയപ്പോൾ കൂട്ടുകാരായ ബീരാൻകുട്ടിയും മറ്റും എണീറ്റിരിക്കുന്നു. ഉടൻ, അവൻ വീണ്ടും എണീറ്റു. അന്നേരം, സാർ വീണ്ടും കോപത്തോടെ പറഞ്ഞു - "നീ ഇരിക്ക് " ജയചന്ദ്രൻ അതോടെ ആശയക്കുഴപ്പത്തിലായി. പിന്നെ, സാർ ആവശ്യപ്പെട്ടത് - "ഈ ക്ലാസിലെ ഹിന്ദു കുട്ടികൾ എണീക്ക്" ഇത്തവണ മറ്റു പലരും എണീറ്റെങ്കിലും രണ്ടു ...

15- ശബ്ദതാരാവലി

Sabdatharavali PDF Malayalam dictionary Malayalam eBooks-477-great stories-15- Sabdatharavali dictionary in Malayalam Author- Binoy Thomas, Price- FREE ശബ്ദതാരാവലി, മലയാളം നിഘണ്ടു,  ശ്രീകണ്‌ഠേശ്വരം  ജി. പദ്മനാഭപിള്ള   Online browser reading →download →offline reading of this safe Google Drive PDF file-477 is free.  Click here- https://drive.google.com/file/d/1xRwY-0S8wSSN9etsBzu_fOreUVStisA1/view?usp=sharing This is a great story and profile of Sreekandeswaram G. Padmanabha Pillai. He was an eminent author, writer in Malayalam literature. Famous work includes first Malayalam full dictionary- Sabdatharavali. ശബ്ദതാരാവലി എന്ന ആദ്യത്തെ സമ്പൂര്‍ണ്ണ മലയാളം നിഘണ്ടു മിക്കവരുടെയും വീട്ടില്‍ കാണും. പക്ഷേ, അതിന്റെ രചയിതാവിനെ അറിയുമോ? ശ്രീകണ്‌ഠേശ്വരം ജി. പദ്മനാഭപിള്ള എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ പേര്‍. എങ്കിലും 'ശ്രീകണ്‌ഠേശ്വരം' എന്നറിയപ്പെട്ടു. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം സ്വദേശി.  മെട്രിക്കുലേഷന്‍ പരീക്ഷ തോറ്റപ്പോള്‍ അദ്ദേഹം പഠനം നിര്‍ത്തി. പിന്നെ, സ...