Posts

Showing posts from August, 2021

മലയാളം കഥാസാഗരം

Image
Malayalam Kathasagaram eBooks for digital reading 1. ഗുരുകുലം കഥകൾ പണ്ടുപണ്ട്, സിൽബാരിപുരംരാജ്യത്തിലെ ഒരു ഗുരുകുലം. അവിടെ, ഗുരുജിയുടെ ശിക്ഷണത്തിൽ പത്തു കുട്ടികൾ ഗുരുകുലത്തിൽത്തന്നെ താമസിച്ചായിരുന്നു പഠിച്ചിരുന്നത്. ഈ ഗുരുജിയാകട്ടെ, അക്കാലത്തുണ്ടായിരുന്ന മറ്റുള്ള ഗുരുക്കന്മാരിലും ആശാന്മാരിലും കണ്ടുവന്നിരുന്ന കർക്കശസ്വഭാവമൊന്നും ഇല്ലാത്ത ശാന്തപ്രകൃതിയും സൗമ്യനുമായിരുന്നു. മാത്രമല്ല, തന്റെ ശിഷ്യര്‍ക്ക് നല്ല സ്വാതന്ത്ര്യവും അദ്ദേഹം അനുവദിച്ചു. പകലത്തെ പഠനത്തിനു ശേഷം, എന്നും വൈകുന്നേരം കുട്ടികളുമായി അദ്ദേഹം അടുത്തുള്ള തോട്ടിൽ കുളിക്കാൻ പോകുക പതിവാണ്. കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യവുമായിരുന്നു അത്. വെള്ളത്തിൽ കുളിക്കുന്നതിനേക്കാൾ അവർ രസം പിടിച്ചത് വെള്ളത്തിൽ കളിക്കാനായിരുന്നു. ഒരു ദിവസം- അവർ കുളിച്ചു കൊണ്ടിരുന്നപ്പോൾ തോടിന്റെ അക്കരയിൽ കുറച്ചകലെയായി ഉരുണ്ട വലിയൊരു പാറപൊട്ടിക്കാൻ ഒരാൾ ഉരുക്കുകൂടം ഉപയോഗിച്ച് ആഞ്ഞടിക്കുന്നുണ്ടായിരുന്നു. ഒരു കുട്ടി അങ്ങോട്ടു നോക്കിയിട്ട് ഗുരുജിയോട് ചോദിച്ചു: "അയാൾ കൂടം പൊക്കിയതിനു ശേഷമാണല്ലോ അതിന്റെ മുൻപേ അടിച്ചതിന്റെ ഒച്ച ഇവിടെ നമ്മൾ കേൾക്കുന്നത്? അതെ

നേർവഴിയുടെ കഥകൾ!

Image
മാതാപിതാക്കളും കുട്ടികളും വായിക്കേണ്ട കഥകൾ 1. ശർക്കരയിലെ കയ്പ് സില്‍ബാരിപുരംരാജ്യത്തിലെ പ്രധാനപ്പെട്ട ഒരു ആശ്രമം. അവിടെ ഗുരുജിയുടെ കീഴില്‍ ഇരുപതു ശിഷ്യന്മാര്‍ ഉണ്ടായിരുന്നു. ഒരു ദിവസം രാവിലെ, പാചകം ചെയ്യുന്ന ശിഷ്യന്‍ ഗുരുജിയോടു പറഞ്ഞു:"ഗുരുജീ, അടുക്കളയിലെ ശര്‍ക്കര തീര്‍ന്നിരിക്കുന്നു. വൈകുന്നേരം പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ എന്തുചെയ്യും?” "ചന്തയില്‍നിന്ന് ശര്‍ക്കര കൊണ്ടുവന്നിരുന്ന ആള്‍ എവിടെ?” "ഈ ആഴ്ച അയാള്‍ വന്നില്ല. എന്തുപറ്റിയെന്ന് അറിയില്ല" വേഗം ശര്‍ക്കര തീരാന്‍ കാരണമുണ്ട്- അതീവ സ്വാദുള്ള ശര്‍ക്കര ചേര്‍ത്ത് ഉണ്ടാക്കുന്ന അരിപലഹാരങ്ങള്‍ ആശ്രമത്തിലെ എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. ശിഷ്യന്മാര്‍ നല്ലതുപോലെ തിന്നുകയും ചെയ്യും. ഉടന്‍, ഗുരുജി അഞ്ചു ശിഷ്യന്മാരെ വിളിച്ചുവരുത്തി പറഞ്ഞു: "നിങ്ങള്‍ നാലു ഭരണിയുമായി ചന്തയില്‍ പോയി ശര്‍ക്കര വാങ്ങി വരിക. ഭരണിയുടെ മൂടി അടയ്ക്കാന്‍ മറക്കരുത്. ഒരാള്‍ പണസഞ്ചി പിടിക്കട്ടെ" അവര്‍ ചന്തയില്‍ ചെന്ന് ഭരണികളില്‍ ശര്‍ക്കരയുമായി തിരികെ മടങ്ങി. തോളില്‍ വച്ച് അത് ചുമന്നപ്പോള്‍ ഒരുവന്‍ പറഞ്ഞു: "ഇതിന്റെ മൂടി മാറ്റുകയാണെങ്കില്‍ വക്കിൽ പി

ഓണക്കാലത്തെ പലതരം വായനകൾ

Image
ചിന്തിപ്പിക്കുന്ന കഥകൾ (Malayalam digital reading stories) 1. ആരും അനാഥരല്ല! പുറത്താകെ മഞ്ഞു വീണുതുടങ്ങിയതിനാല്‍ ഡ്രൈവിങ്ങും ഷോപ്പിങ്ങുമെല്ലാം അടുത്തയാഴ്ചയാവട്ടെ- അവധിദിനം ടിവി കണ്ടുതീര്‍ക്കാന്‍തന്നെ അവള്‍ തീരുമാനിച്ചിരുന്നു. രാവിലെതന്നെ, ടിവി ഓണ്‍ ചെയ്തു. അപ്പോഴും, കൂട്ടുകാരി സബിത ഉറക്കമായിരുന്നു. മൂന്നു മലയാളം വാര്‍ത്താ ചാനലുകള്‍ മാത്രമേ ഇവിടെ കിട്ടുകയുള്ളൂ. എന്നാലും, സ്വന്തം നാട്ടിലെ കശപിശകള്‍ കണ്ടില്ലെങ്കില്‍ എന്തോ ഒരു വല്ലായ്ക. കര്‍ശനമായ നിയമങ്ങളും അവ കൃത്യമായി പാലിക്കുകയും ചെയ്യുന്ന വിദേശ രാജ്യത്തു വന്നപ്പോഴാണ് ഇന്ത്യയിലെ അനീതികളെക്കുറിച്ച് ഏതൊരു പ്രവാസിക്കും അനുഭവപ്പെടുന്ന അമര്‍ഷം അവളിലും നുരഞ്ഞുപൊന്തിയത്. ഇടയ്ക്ക് ഏതോ ഇംഗ്ലീഷ് ചാനല്‍ വന്നപ്പോള്‍ ശബ്ദം ലേശം കൂടിപ്പോയി. ഉടന്‍ വന്നു, റൂം മേറ്റിന്റെ അലര്‍ച്ച- “എടീ..ജിഷേ..ആ പണ്ടാരം ഒന്നു നിര്‍ത്താവോ നിനക്ക്?” “ഓ...സോറി..” അവള്‍ റിമോട്ട് അമര്‍ത്തി ഒച്ച കുറച്ചു. അതിനിടയില്‍ മലയാളം ചാനലില്‍ ഒരാള്‍ അഭിമുഖത്തില്‍ പറയുകയാണ്‌- “ആരും ഇവിടെ അനാഥരായി ജനിക്കുന്നില്ല; പക്ഷേ, ഇവിടെ നാം അനാഥരെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത് സുഹൃത്തുക്കളെ..” അതുകേട്ട

എങ്ങനെ ജീവിതത്തില്‍ സംതൃപ്തി നേടാം? (How to be satisfied with your life)

Image
മലയാളം ഡിജിറ്റൽ ബുക്ക്- സംതൃപ്തിയുള്ള ജീവിതം നേടുക! 1. സംതൃപ്തനായ രാജാവ് വീരകേശു എന്ന രാജാവ് സില്‍ബാരിപുരംരാജ്യം ഭരിച്ചു വന്നിരുന്ന കാലം. രത്നക്കല്ലുകളുടെ വ്യാപാരത്തിലൂടെ അദ്ദേഹം വളരെയധികം പണം സമ്പാദിച്ചു. എല്ലാ ദിവസവും ഖജനാവിലെ രത്നശേഖരം കാണുന്നത് അദ്ദേഹത്തിനു ഹരമായിരുന്നു. എങ്കിലും, ഇനിയും വിശേഷപ്പെട്ട മരതകവും മാണിക്യവും പുഷ്യരാഗവും കോസലപുരത്തെ രാജാവിന്റെ പക്കല്‍ ഉണ്ടെന്നറിഞ്ഞ് അദ്ദേഹത്തിനു സന്തോഷമൊക്കെ പോയി. പിന്നെ, കൊട്ടാരം മോടിപിടിപ്പിക്കുന്നതിലായി ശ്രദ്ധ. ഒരുപാടു പണം വാരിയെറിഞ്ഞ് ഗംഭീരമാക്കി. എന്നും രാവിലെ അതിന്റെ ഭംഗി ആസ്വദിക്കുന്നതിലായി സന്തോഷം. എന്നാല്‍, ചിത്തിരപുരംകൊട്ടാരം ഇതിലും മനോഹരമെന്നു കേട്ടപ്പോള്‍ അതും നിര്‍ത്തി. ഏറ്റവും വലിയ കൊട്ടാര ഉദ്യാനം ഉണ്ടാക്കുന്നതിലായി പിന്നീടുള്ള കമ്പം. എങ്കിലും, കാര്‍ത്തികപുരംരാജ്യത്ത് ഇതിലും വലുതുണ്ടെന്നു വിവരം കിട്ടിയപ്പോള്‍ അവിടേക്കും നോക്കാതായി. രാജ്യപ്രതാപം വിളിച്ചോതുന്ന ലോകത്തിലെ ഏറ്റവും വലിയ ഗോപുരം ഒരു വര്‍ഷം കൊണ്ട് പണിതു. അതിന്റെ ചുവട്ടില്‍ നിന്ന് മുകളിലേക്കു നോക്കി അഭിമാനം കൊണ്ടു. എന്നാല്‍, കേശവപുരംരാജ്യത്ത് ഇതിലും ഉയരമുള്ള ഗോപുരം ഉണ

മലയാളം വായനയിലെ കഥയും കാര്യവും

Image
കഥയും കാര്യവും മനുഷ്യമൃഗങ്ങൾ! അല്പം പൊക്കം കൂടിയപ്പോള്‍ - “അവനു കൊന്നത്തെങ്ങിന്റെ പൊക്കമാണ്" എപ്പോഴും മറവിയുള്ളവരെ - “അരണയുടെ ബുദ്ധിയാ" വെയിലുള്ളപ്പോള്‍ മഴ പെയ്താല്‍ മനുഷ്യര്‍ പറയും- “കുറുക്കന്റെ കല്യാണമാണ്" വെളുത്തവരെ കല്യാണബ്രോക്കര്‍ പറയുന്നത് - “ഗോതമ്പുമണിയുടെ നിറമാ പെണ്ണിന്" “ആപ്പിള്‍ പോലിരിക്കും" മുഖം വീര്‍പ്പിച്ചു നടന്നാല്‍- “അവളുടെ മുഖത്ത് കടന്നല്‍ കുത്തിയ പോലെ" ദുഃഖം കയറിയ മുഖം എങ്കില്‍- “കാര്‍മേഘം കേറിയ മോന്തായം" മണ്ടത്തരം കാട്ടുമ്പോള്‍- “അവന്റെ തലയില്‍ നിറച്ചും കളിമണ്ണാ" വണ്ണമുള്ള കാലു കണ്ടാല്‍ - “വാഴത്തട പോലത്തെ കാല്" നീളമുള്ള തലമുടി കണ്ടാല്‍- “അവളുടെ പനങ്കുല പോലത്തെ മുടി" വലിയ ശാപ്പാടും കഴിഞ്ഞു ഉറങ്ങുന്നവരെ- “പെരുമ്പാമ്പ് ഇര വിഴുങ്ങി കിടക്കുവാ" സ്ത്രീകളെ മോശമായി നോക്കിയാല്‍ - “കഴുകന്റെ കൊത്തിപ്പറിക്കുന്ന നോട്ടം" മെലിഞ്ഞ ശരീര പ്രകൃതിയെ - “ഈര്‍ക്കിലി വണ്ണം" ഭീമാകാരമായ ശരീരമിളകിയുള്ള വരവിനെ - “ദേ...പത്തേമാരി വരുന്നുണ്ട്" ഒരു കാര്യത്തില്‍ നിന്നും പിന്മാറാതെ ഇരിക്കുന്നവരെ - “ഉടുമ്പ് പിടിച്ചപോലെ" ഒരാള്‍ മറ

നിങ്ങള്‍ കേള്‍ക്കാത്ത കഥകള്‍! (Untold Malayalam stories)

Image
4 മലയാളം കഥകള്‍ (MALAYALAM EBOOK KATHAKAL) 1. നാടോടിയുടെ ഭാണ്ഡക്കെട്ട് പണ്ടുപണ്ട്, സിൽബാരിപുരം രാജ്യത്തിലെ ഗ്രാമത്തിലേക്ക് നാടോടികളായ ഒരു കുടുംബം വന്നു ചേർന്നു. അവരുടെ കുലത്തൊഴിൽ തെങ്ങുകയറ്റമാണ്. അച്ഛനും മകനും തങ്ങളുടെ തൊഴിലിൽ മിടുക്കർതന്നെ. മഴക്കാലത്ത്, തെങ്ങ് തെന്നിക്കിടന്നാലും പട്ടിണി ഒഴിവാക്കാൻ എങ്ങനെയും അതിൽ വലിഞ്ഞുകയറും. അച്ഛന്റെ കയ്യിലൊരു വലിയ ഭാണ്ഡക്കെട്ടുമുണ്ട്. ഈ ഗ്രാമത്തിൽ ഒരുപാട് തെങ്ങിൻതോപ്പുകൾ ഉണ്ടെന്നറിഞ്ഞ് എത്തിയതാണ്. തെങ്ങുകൾ അനേകമുണ്ടെങ്കിലും ദിവസവും കുറച്ചു തെങ്ങുകൾ മാത്രമേ കയറാൻ പറ്റിയിരുന്നുള്ളൂ. കാരണം, ഇവിടത്തെ തെങ്ങുകൾക്കെല്ലാം മാനംമുട്ടുന്ന ഉയരമാണ്! ഭൂരിഭാഗം തെങ്ങുകള്‍ക്കും വല്ലാത്ത ഉയരവും കായ്ഫലം  കുറവുമാകയാല്‍ കൊന്നത്തെങ്ങുകളെന്ന പേരു നന്നായി ചേരും.  അതുകൊണ്ടെന്താ? പെട്ടെന്ന് ക്ഷീണിച്ചു പരവേശപ്പെടുകയും ചെയ്യും.  എന്തായാലും, കൂലി കുറവെങ്കിലും പട്ടിണി കൂടാതെ അവർ അവിടെ താമസമാക്കി.  ഒരു ദിവസം -  അച്ഛൻ ഭാണ്ഡക്കെട്ടു തുറന്ന് തുണിയെടുക്കുന്ന വേളയിൽ തുണിയിൽ പൊതിഞ്ഞ ഒരു കിഴി മകന്റെ കണ്ണിൽപ്പെട്ടു- "അഛാ, പാണ്ടക്കെട്ടിനകത്ത്.. കിഴി.. അതിനുള്ളിൽ എന്താ?" പിതാവ് പ