Posts

Showing posts with the label കടപ്പാട്-നന്ദി

(1248) കുറുക്കൻ്റെ ശൈലി!

  സിൽബാരിപുരം കാട്ടിലെ ഒരു കഥ. രാജാവായ സിംഹത്തിന് ഒരിക്കൽ കുറുക്കനെ സഹായിയായി കിട്ടി. അന്നു മുതൽ, കുറുക്കൻ ഓരോ മൃഗങ്ങളുടെ സങ്കേതവും, വരുന്ന വഴിയും വ്യക്തമായി മനസ്സിലാക്കി സിംഹത്തിന് ഇരയെ പിടിക്കാൻ വഴിയൊരുക്കി. അതേസമയം, കുറുക്കൻ സൗമ്യനായി മറ്റു മൃഗങ്ങളുടെ മുന്നിൽ അഭിനയിച്ചതിനാൽ മൃഗങ്ങളെ ചതിക്കുന്നത് കുറുക്കനെന്ന് അവർക്കു മനസ്സിലായില്ല. കുറുക്കൻ മാനുകളുടെ താവളം നോക്കി നടക്കുന്നതിനിടയിൽ, കുറച്ച് വേട്ടക്കാർ വലിയ ഒരു കിടങ്ങ് ഉണ്ടാക്കുന്നതു കണ്ടു. സർക്കസ് പരിശീലനത്തുള്ള മൃഗങ്ങളെ പിടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ കണ്ണിൽ പെടാതെ കുറുക്കൻ തിരികെ നടന്നു. അവൻ പിറുപിറുത്തു: "കാട്ടിലെ മൃഗങ്ങൾക്ക് ഞാൻ വളരെ മാന്യനാണ്. അവറ്റകളെ ഒറ്റിക്കൊടുക്കുന്നത് ഞാൻ ആണെന്ന് ആർക്കും അറിയില്ല. അതിനാൽ, ഈ സിംഹത്തെ വേട്ടക്കാർ കൊണ്ടുപോയാൽ പിന്നെ എനിക്കു രാജാവാകാൻ പറ്റിയേക്കും" അവൻ സിംഹത്തോടു പറഞ്ഞു: "രാജാവേ, മാനുകളുടെ പുതിയ സങ്കേതം ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്. നമുക്ക് നാളെ രാവിലെ അങ്ങോട്ടു പോകാം" അടുത്ത ദിവസം രാവിലെ സിംഹം മുന്നിലായി നടന്നു. കുറുക്കൻ പിറകെയും. പെട്ടെന്ന്, ചതിക്കുഴിയിൽ സിംഹം പതിച്...

(1245) കറവക്കാരൻ!

  പണ്ട് സിൽബാരിപുരം ദേശമാകെ മനോഹരമായ അനേകം ഗ്രാമങ്ങൾ ചേർന്നതായിരുന്നു. അവിടെയുള്ള പുഷ്‌കരൻ നല്ലൊരു കറവക്കാരനാണ്. എന്നാൽ സ്വന്തമായി ഒരു ആടോ പശുവോ ഒന്നും അയാൾക്കില്ല. അയലത്തെ മുതലാളിക്ക് വലിയ ഗോശാലയുണ്ട്. ഏതാണ്ട്, ആ ഗ്രാമത്തിലെ പാലിൻ്റെ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ ഈ ഒരു ഗോശാല ധാരാളമായിരുന്നു. അവിടെ മുതലാളിക്ക് വേറെ ഒരുപാട് സേവകന്മാർ ഉണ്ടായിരുന്നെങ്കിലും പുഷ്കരൻ്റെ കൈപ്പുണ്യം നാട്ടുകാർക്കെല്ലാം അറിയാവുന്നതാണ്. അങ്ങനെ ആത്മാർഥമായി ജോലി ചെയ്തു വരുന്ന സമയത്ത് ഒരു ദിവസം പുഷ്‌കരനു പനി പിടിച്ചു. പണി ചെയ്യാൻ പറ്റാത്ത വിധം കിടപ്പിലാകയാൽ ഗോശാലയിലേക്ക് ഒരാഴ്ച വരാൻ പറ്റിയില്ല. അതിനു ശേഷം അയാൾ ഗോശാലയിലേക്ക് ചെന്നപ്പോൾ മുതലാളി ഗർജ്ജിച്ചു: "നീ എങ്ങോട്ടാ? നിനക്ക് തോന്നുമ്പോൾ വന്നു ജോലി ചെയ്യാൻ ഇതെന്താ സത്രമാണോ?" ഉടൻ, പുഷ്‌കരൻ വിറച്ചു കൊണ്ട് പറഞ്ഞു: "മുതലാളീ, എന്നോടു പൊറുക്കണം. പനി കാരണം ഒന്ന് എണീറ്റ് നിൽക്കാൻ പോലും പറ്റില്ലായിരുന്നു. ഞാൻ ഭാര്യയെ വിട്ട് തറവാട്ടിൽ ഈ വിവരം അറിയിച്ചിരുന്നു" മുതലാളി അലറി!: "പ്‌ഫ! നീ എന്നോടു ന്യായം പറയാൻ വളർന്നോടാ? ഇനി ഒരു നിമിഷം പോലും ഈ തറവാട്ടിൽ നിന്ന...

(1240) കെട്ടിക്കിടന്ന അറിവ്!

  ഒരു കാലത്ത്, ഗുരുവായ സേനകൻ്റെ ആശ്രമം സിൽബാരിപുരം ദേശത്തിലെ പ്രധാന ആശ്രമമായിരുന്നു. അവിടെ നിന്നും മിടുക്കരായ അനേകം ശിഷ്യന്മാർ പ്രശസ്‌തിയോടെ ലോകമെങ്ങും ജോലി ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ, പത്ത് ശിഷ്യന്മാർ ആശ്രമത്തിൽ പഠിച്ചു വരുന്ന സമയത്ത് ഒരു ശിഷ്യൻ ഗുരുവിനോട് സങ്കടമുണർത്തിച്ചു: "ഗുരുവേ, ഞങ്ങളിൽ ഏറ്റവും അറിവുള്ള ശങ്കുവിനോട് എന്ത് സംശയം ചോദിച്ചാലും ഒന്നും പറഞ്ഞു തരില്ല. മാത്രമല്ല, ഞങ്ങളെ പരിഹസിക്കുകയും ചെയ്യും" അതിനു പരിഹാരമുണ്ടാക്കാം എന്നു പറഞ്ഞ് ഗുരു അവനെ ആശ്വസിപ്പിച്ചു. പിന്നീട്, ഗുരു, ശങ്കുവിനെ വിളിപ്പിച്ചു: "നീ എൻ്റെ കൂടെ വരിക" ഗുരു ശങ്കുവിനെയും കൂട്ടി ആശ്രമത്തിൻ്റെ അതിർത്തിയിലൂടെ ഒഴുകിയിരുന്ന നീർച്ചാലിനു സമീപമെത്തി. അദ്ദേഹം അവനോടു പറഞ്ഞു: "ഈ വെള്ളം ഒരു കവിൾ കുടിച്ചു നോക്കൂ" അവൻ വെള്ളം കുടിച്ചു: "ഹായ്! എന്തൊരു രുചിയുള്ള ഉറവയാണിത് " അതിനു ശേഷം, ഗുരുവും ശിഷ്യനും കൂടി കുറെ അകലെയുള്ള കടൽത്തീരത്തെത്തി. ഗുരു പറഞ്ഞു: "നീ ഒരു കവിൾ വെള്ളം കുടിക്കുക" "ഗുരുവേ, ഉപ്പുരസം കാരണം ഇതു കുടിക്കാൻ പറ്റില്ലാ" എങ്കിലും ഗുരുവിനെ അനുസരിച്ച് വായി...

(1096) കടപ്പാടിൻ്റെ കണക്ക്!

  പണ്ടുപണ്ട്, സിൽബാരിപുരം രാജ്യമാകെ ഘോരവനമായിരുന്നു. എല്ലാത്തരം മൃഗങ്ങളും ധാരാളമായി അവിടെ പാർത്തിരുന്നു. ഒരു ദിവസം, നിലത്തു കിടന്ന ഒരു പഴമെടുത്ത് കരിങ്കുരങ്ങൻ ആർത്തിയോടെ കഴിക്കുന്ന സമയം. പെട്ടെന്ന്, പതുങ്ങി വന്ന സിംഹം അവൻ്റെ മേൽ ചാടി വീണു! പക്ഷേ, കുരങ്ങൻ തലനാരിഴയ്ക്കു രക്ഷപ്പെട്ട് അടുത്ത മരത്തിലെ വള്ളിയിൽ ചാടിപ്പിടിച്ച് മുകളിലെത്തി. മുകളിലെത്തിയ കുരങ്ങൻ ഞെട്ടി! ഒരു കാട്ടുവാസി തേൻ ശേഖരിക്കാനായി ശിഖരത്തിൽ കെട്ടിയ മരവള്ളിയായിരുന്നു അത്. അയാൾ തേൻ ശേഖരിക്കുകയാണ്. അന്നേരം, താഴെ നിരാശയോടെ സിംഹം, മുകളിലേക്ക് നോക്കി നിൽക്കുകയാണ്. സിംഹം കുറച്ചു നേരം ആലോചിച്ചപ്പോൾ കുരങ്ങൻ്റെ ഇറച്ചിയേക്കാൾ രുചിയാണ് മനുഷ്യന്. അന്നേരം സിംഹം സൂത്രം പ്രയോഗിച്ചു - "എടാ, കരിങ്കുരങ്ങാ, നിൻ്റെ വംശം മുഴുവൻ നശിപ്പിക്കുന്ന മനുഷ്യനാണ് അവൻ. കരിങ്കുരങ്ങ് രസായനം ഉണ്ടാക്കി അവൻ കച്ചവടം ചെയ്യുന്നവനാണ്. അതിനാൽ അവനെ കടിച്ചു മാന്തി താഴെയിടുക" എന്നാൽ, കുരങ്ങൻ അതു കേട്ട ഭാവം നടിച്ചില്ല. അപ്പോൾ, സിംഹം അടവു മാറ്റി - ''ഹേയ്, മനുഷ്യാ, നിനക്ക് കരിങ്കുരങ്ങനെ വേണ്ടെങ്കിൽ അതിനെ വലിച്ചു താഴെയിട്. എനിക്ക് വല്ലാതെ വിശക്കുന്നു...

(1089) മഴ നനഞ്ഞ കുട!

പണ്ട്, രാമു എന്നൊരാൾ സിൽബാരിപുരം ദേശത്തിലെ ഒരു സാധാരണക്കാരനായി ജീവിച്ച കാലം. അവിടെ മഴക്കാലം പതിവിലേറെ നീണ്ടതായിരുന്നു. മാത്രമല്ല, വേനൽ മഴയും ശക്തമായിരുന്നു. അയാളുടെ കയ്യിൽ എപ്പോഴും വലിയൊരു കാലൻകുടയും കാണുമായിരുന്നു. ഒരു ദിവസം രാവിലെ ചെറിയ ചാറ്റുമഴ തുടങ്ങി. രാമു കുടയും ചൂടി അമ്പലത്തിലേക്കു പോയി. അവിടെയൊരു കല്യാണത്തിൽ സംബന്ധിക്കാനായിരുന്നു യാത്ര. പിന്നീട് ശക്തമായ വെയിൽ തെളിഞ്ഞു. കല്യാണ സദ്യയ്ക്ക് ഇരുന്നപ്പോഴാണ് നനഞ്ഞ കുട ഒരു ബാധ്യതയായി അയാൾക്കു തോന്നിയത്. ആളുകൾ തിങ്ങി നിറഞ്ഞതിനു സമീപമുള്ള മേശയിൽ കുട വയ്ക്കാൻ നോക്കി. നടന്നില്ല. മടിയിൽ വയ്ക്കാൻ നോക്കി. പറ്റിയില്ല. ഉടൻ രാമു ഉച്ചത്തിൽ പറഞ്ഞു -"നാശം! ഈ കുട വല്ലാത്ത ശല്യമായല്ലോ!" അയാൾ കുട മേശക്കാലിൽ ചാരിവച്ചു. ആ മേശയുടെ അടിയിൽ സ്ഥിരമായി തമ്പടിച്ചിരുന്ന ഒരു കൂട്ടം ഉറുമ്പുകൾ കുടയുടെ ശീലയിലേക്ക് കയറിത്തുടങ്ങി. അവറ്റകൾ വരിവരിയായി എല്ലാവരും ശീലമടക്കുകളിൽ വിശ്രമിച്ചു. കല്യാണ സദ്യ കഴിഞ്ഞ് രാമു കുടയുമായി തിരികെ വീട്ടിലേക്കു നടന്നു. അതിനിടയിൽ വെയിൽ മാറി വീണ്ടും മഴക്കാറ് മാനത്ത് കൂടുകൂട്ടി. രാമുവിന് ഒരു തടിപ്പാലം കൂടി കടന്നാൽ മാത്രമേ വീട്ടിലേക...

(1080) പണി ചെയ്യാത്തവൻ?

പണ്ടുപണ്ട്, സിൽബാരിപുരം ദേശമാകെ പലതരം കൃഷിയിടങ്ങളാൽ സമ്പന്നമായിരുന്നു. അവിടെ ഏറ്റവും കൂടുതൽ കരഭൂമിയുണ്ടായിരുന്നത് ശങ്കുണ്ണി എന്ന നാടുവാഴിക്കാണ്. മാത്രമല്ല, ഏകദേശം നൂറു പേരോളം അവിടെ പണിയെടുക്കുന്നുണ്ടായിരുന്നു. ഒരിക്കൽ, നാടുവാഴിയുടെ തോട്ടങ്ങളിൽ കൃഷികൾക്കെല്ലാം ഏതോ അജ്ഞാത രോഗം പിടിപെട്ട് വലിയ കൃഷിനാശം ഉണ്ടായി. അതോടെ നാടുവാഴിക്ക് പണിക്കാർക്കുള്ള കൂലി കൊടുക്കാനും ബുദ്ധിമുട്ടുകൾ നേരിട്ടു. ഒരു ദിവസം രാത്രിയിൽ പണിക്കാരുടെ കുടിലിൽ അവരുടെ നേതാവ് രഹസ്യമായി യോഗം ചേർന്നു. "കൂട്ടുകാരെ, നാടുവാഴിയുടെ കീഴിൽ ഇവിടെ നിന്നിട്ട് ഇനി യാതൊരു കാര്യവുമില്ല. കൂലി കൃത്യമായി കിട്ടുമെന്ന് തോന്നുന്നില്ല. രോഗം ബാധിച്ച തോട്ടങ്ങൾ തീയിട്ട് നശിപ്പിച്ചു കഴിഞ്ഞ് പുതിയ തൈകൾ വച്ച് ഇനി എന്നാണ് നാടുവാഴിക്ക് വരുമാനമാകുന്നത്?" മറ്റുള്ള തൊഴിലാളികളും അയാളുടെ അഭിപ്രായത്തോടു യോജിച്ചു - "ശരിയാണ് അടുത്ത രാത്രിയിൽ ദൂരെയുള്ള കോസല ദേശത്തേക്ക് പോകണം" അവർ ഒരു സംഘമായി രാത്രിയിൽ നടന്നു നീങ്ങി. കുറെ ദൂരം നടന്ന് ഒരു ആലിൻചുവട്ടിൽ വിശ്രമിച്ചു. അവിടെ കിടന്നുറങ്ങിയിരുന്ന സന്യാസി ഇവരുടെ സംസാരം കേട്ട് ഉണർന്നു - "ഈ രാത്രിയിൽ...

(1000) ഈ വെബ്സൈറ്റ് അനുഭവ കഥ!

ഇപ്പോൾ 1000 ഇ-ബുക്കുകൾ എൻ്റെ ഈ സൈറ്റിൽ ആയ സന്തോഷം വായനക്കാരുമായി പങ്കുവയ്ക്കട്ടെ! ഇത്തവണ ഒരു അനുഭവ കഥയാണ് വേണമെങ്കിൽ പ്രചോദന കഥയെന്നും പറയാം. 2015-ൽ ഈ വെബ്സൈറ്റ് തുടങ്ങിയപ്പോൾ ആദ്യം ഞാൻ തീരുമാനിച്ചിരുന്നത് വലിയ ഡിജിറ്റൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനായിരുന്നു. നൂറു പേജിനു മുകളിൽ വരുന്നവ. അങ്ങനെ, ആറുമാസങ്ങൾ കൊണ്ട് അത്തരം ഒരെണ്ണം ('മനം നിറയെ സന്തോഷം') ആദ്യത്തെ ഇ-ബുക്കായി 2015 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരിച്ചു. പുസ്തക വില 100 രൂപ എന്നാണെങ്കിലും സൗജന്യമായി മുഴുവൻ വായിച്ചിട്ട് ഓൺലൈനായി വില തരാനും തരാതിരിക്കാനുമുള്ള സ്വാതന്ത്ര്യം വായനക്കാർക്കുണ്ടായിരുന്നു. ഒരു ദിവസം MBBS, MD ഉള്ള ഒരു ഡോക്ടറിൻ്റെ ഇ-മെയിൽ എനിക്കു വന്നു. അദ്ദേഹത്തിന് ആനന്ദം എന്ന വിഷയത്തിൽ ഒരു ദുർഘടമായ സംശയം. എനിക്ക് വളരെ അഭിമാനം തോന്നിയ കാര്യമെങ്കിലും ഒരു പ്രശ്നമുണ്ടായിരുന്നു - ആ സമയത്ത് BSNL internet കിട്ടിയിരുന്നത് Landline Cable വഴിയായിരുന്നു. 1 GB data എന്നാൽ സ്വർണ്ണവിലയുള്ള സമയം. മാസം ആയിരം രൂപ ബില്ലടച്ചാലും നന്നായി refer ചെയ്യാനുള്ള internet കിട്ടുന്നില്ലായിരുന്നു. അതുകാരണം, online work, സംശയങ്ങൾ, വിവിധ ഡിജിറ്റൽ സഹായ...

(920) നായുടെ കടപ്പാട്!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് മനോഹരൻ എന്നു പേരായ ഒരാൾ ജീവിച്ചിരുന്നു. അയാൾക്ക് കുറെ ആടുകൾ സ്വന്തമായുണ്ട്. അതിനെ തീറ്റിക്കാനായി കാടു പിടിച്ചു കിടക്കുന്ന സ്ഥലത്തേക്ക് എന്നും രാവിലെ പോകും. അതിനു ശേഷം ഏതെങ്കിലും മരച്ചുവട്ടിൽ കിടന്ന് അയാൾ ഉറങ്ങും. ഉച്ചയ്ക്കു മുൻപ് ആട്ടിൻപറ്റവുമായി തിരികെ മടങ്ങും. എന്നാൽ, ചില ദിവസങ്ങളിൽ ഒരു പ്രശ്നം നേരിടാറുണ്ട്. മനോഹരൻ ഉറങ്ങുന്ന സമയത്ത് അനുസരണക്കേടുള്ള ഏതെങ്കിലും ആട് വഴിതെറ്റി മേഞ്ഞു നടക്കും. പിന്നെ അതിന്റെ പിറകേ പോയി കണ്ടുപിടിക്കുന്നത് കുറെ സമയം കളയുന്ന കാര്യമാണ്. അതിനൊരു പരിഹാരമായി അയാൾ ഒരു നാടൻ നായ്ക്കുട്ടിയെ ചന്തയിൽ നിന്നും വാങ്ങി. പിന്നീടുള്ള കാലം, ആ നായ ആടുകൾ ചിതറി നടക്കാതെ അവനെ സഹായിച്ചു. കുറെ വർഷങ്ങൾ ഈ വിധത്തിൽ കടന്നുപോയി. ക്രമേണ നായയുടെ കഴിവും കരുത്തും കാലം ചോർത്തിയെടുത്തു. ജോലി നന്നായി ചെയ്യുന്നില്ലെന്ന് തോന്നിയപ്പോൾ അയാൾക്ക് അതിനെ എവിടെയെങ്കിലും ഉപക്ഷിക്കണമെന്നു തോന്നി. ഒരു ദിവസം, അവശനായ നായയുമായി അയാൾ കാട്ടിലേക്കു നടന്നു. കുറെ അകലെ എത്തിയപ്പോൾ ഒരു മരത്തിന്റെ ചുവട്ടിൽ കയർ കടിച്ചു മുറിക്കാൻ പറ്റാത്ത രീതിയിൽ നായയെ കെട്ടിയിട്ടു. എന്നിട്ട് അയാ...

(568) ഉപകാര സ്മരണ!

കോട്ടയം ജില്ലയിലെ 16 വർഷത്തെ സ്വകാര്യ ആശുപത്രി ജോലിക്കുശേഷം ഒരു സ്ത്രീ കഴിഞ്ഞ മാസം വിരമിച്ചു. അതായത്, ആ സ്ത്രീ തന്റെ ജോലിക്കാലം പൂർത്തിയാക്കി റിട്ടയർ ചെയ്തു. ഓ... അതിൽ എന്താ ഇത്ര കാര്യം? വലിയ കാര്യമൊന്നുമില്ല. എന്നാൽ, അത്ര ചെറുതല്ലാത്ത ഒരു കാര്യമുണ്ടുതാനും. നമുക്ക് 16 വർഷം പിറകിലേക്കു പോകാം. ബിനീഷിന്റെ ഭാര്യ ലാബ് ടെക്നീഷൻ കോഴ്സ് പഠിച്ച പ്രൈവറ്റ് ഹോസ്പിറ്റലിൽ സ്ഥിരമായ ജോലി ഒഴിവുണ്ടെന്നും വരണമെന്നും പറയാൻ അവളെ HR ൽ നിന്നും വിളിച്ചു. അവൾ ജോലിക്കു പോകുന്നില്ലെന്ന് വിസമ്മതം അറിയിച്ചു. അപ്പോഴാണ് ഈ ദമ്പതികൾ മറ്റൊരു കാര്യം ആലോചിച്ചത്. അടുത്ത ബുധനാഴ്ചത്തെ മനോരമ പത്രത്തിൽ ഇതിനുള്ള പരസ്യം ഇടും. ആർക്കെങ്കിലും ജോലി കിട്ടും. എന്നാൽ, പരിചയമുള്ള സുഹൃത്തുക്കളിൽ ആരെങ്കിലും ജോലി ഏറ്റവും അത്യാവശ്യമായി നിൽക്കുന്നുണ്ടെങ്കിൽ?അപ്പോൾ ഭാര്യ പറഞ്ഞു - "എന്റെ സീനിയറായി പഠിച്ച ചേച്ചി അവരുടെ കൊച്ചിനു ഏതോ രോഗം വന്നപ്പോൾ പണ്ട് അവിടെ നിന്നും പോയി. പക്ഷേ, ഇപ്പോൾ ജോലി തിരക്കി നടക്കുന്നെന്ന് കേട്ടു" "അല്ലെങ്കിലും ഗ്യാപ് വന്നാൽ പിന്നെ ആരും എടുക്കില്ല" അയാൾ പൊതു തത്വം വിളമ്പി. ഉടൻ തന്നെ, അവൾ ആശുപത്രിയിൽ ...

(520) പഴയ കഥയും പുതിയ കഥയും!

Image
പണ്ടുപണ്ട് , സിൽബാരിപുരം ദേശമാകെ കാടായിരുന്നു. ഏതാനും കാട്ടുവാസികളായ മനുഷ്യർ മാത്രം അതിനുള്ളിൽ താമസിച്ചിരുന്നു. ഒരിക്കൽ, ഒരു കറുത്ത കാട്ടാട് ഒറ്റയ്ക്ക് തീറ്റി തിന്നു നടക്കുകയായിരുന്നു. അപ്പോഴാണ് ഒരു വേടൻ അതുവഴി പോയത്. അയാൾ ഈ ആടിനെ കണ്ടു. പക്ഷേ, കയർ പിരിച്ചുണ്ടാക്കിയ വലയും കുടുക്കും അവന്റെ കയ്യിൽ ഇല്ലായിരുന്നു. അവൻ തിടുക്കത്തിൽ ഗുഹയിൽ പോയി അതുമായി മടങ്ങിവന്നു. വല വീശാൻ ഒരുങ്ങിയപ്പോൾ കാട്ടാട് അതിന്റെ ഭാഗ്യമെന്നു പറയട്ടെ, വേടനെ കണ്ടു കഴിഞ്ഞിരുന്നു ! അത് കാട്ടിലൂടെ കുതിച്ചു പാഞ്ഞു! വേടൻ പിറകെയും!കുറെ ദൂരം പിന്നിട്ടപ്പോൾ കാട്ടാട് മറ്റൊരു അതിജീവന തന്ത്രം പുറത്തെടുത്തു. കറുത്ത പോലത്തെ ഇലകൾ മൂടിയ ഇരുണ്ട നിറമുള്ള ഒരു കാട്ടുമരം കണ്ടപ്പോൾ അതിനടിയിൽ ഒളിച്ചു ! അപ്പോൾ കാട്ടാട് ആ മരത്തിനോടു പറഞ്ഞു - "നിന്റെ ഇലകളും ചില്ലകളും കാറ്റത്ത് ഇളകിമാറിയാൽ അയാൾ എന്നെ കണ്ടുപിടിക്കും " മരം പറഞ്ഞു - "നിന്നെ രക്ഷിക്കുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. ഞാൻ അനങ്ങാതെ പിടിച്ചു നിൽക്കാം " അന്നേരം, വേടൻ പള്ളപ്പടർപ്പുകൾ ഇളക്കി നോക്കിയെങ്കിലും ആടിന്റെ പൂട പോലും അവിടെ കണ്ടില്ല. കുറെ ശാപ വാക്കുകൾ ഉരുവിട്ടുകൊണ...

eBooks-519 -മാങ്ങാ കച്ചവടം

Image
ബിനീഷിന്റെ പുരയിടത്തിൽ നല്ലതുപോലെ മാങ്ങാ പിടിക്കുന്ന രണ്ടു വലിയ മാവുണ്ട്. എല്ലാ വർഷവും ഒരേ സമയത്ത് മാങ്ങാ പാകമാകുകയും ചെയ്യും. അത് കഴിഞ്ഞ പത്തു വർഷങ്ങളായി ഒരു മൊത്തക്കച്ചവടക്കാരൻ തന്നെയാണ് കൊണ്ടു പോകുന്നത്.  എന്നാൽ, മാവ് പൂക്കുമ്പോൾത്തന്നെ ഒറ്റ വില പറഞ്ഞ് വാക്ക് ഉറപ്പിക്കുകയും ചെയ്യും. മാങ്ങാ പറിക്കാൻ പെട്ടി ഓട്ടോയും ഓടിച്ച് വരും. സഞ്ചി അറ്റത്തു പിടിപ്പിച്ച മാങ്ങാത്തോട്ടിയുമായി ഒരു മെലിഞ്ഞ ചെറുപ്പക്കാരനാണ് മാവിൽ കയറുക. അവർ ഏതോ അച്ചാറു കമ്പനിയ്ക്ക് നേരിട്ട് കയറ്റിവിടും. അങ്ങനെയിരിക്കെ, ഒരു വർഷം മാവ് പൂത്തു. പതിവിനു വിപരീതമായി മെലിഞ്ഞവൻ മാത്രമായി ഗേറ്റ് കടന്നു വന്നു- "സാറേ, നാലായിരം രൂപയ്ക്ക് മാങ്ങാ കച്ചവടമുറപ്പിക്കട്ടെ" "ഇയാൾടെ ആശാൻ എവിടെ ? അയാളുമായിട്ടാണല്ലോ വർഷങ്ങളായിട്ടുള്ള ഇടപാട്?" "അയ്യോ! സാറത് അറിഞ്ഞില്ലേ? ആശാന് അടുത്തയിടയ്ക്ക് ഒരു വലിയ നഷ്ടം വന്നു. ലക്ഷങ്ങൾ പോയി. എന്നോടു തന്നെത്താൻ ചെയ്തോളാൻ പറഞ്ഞു" ബിനീഷ് പറഞ്ഞു - "ശരി. ഓ.കെ. പക്ഷേ, താൻ പറഞ്ഞ നാലായിരത്തിന് മുകളിൽ ആരു പറഞ്ഞാലും ഞാൻ കച്ചവടമാക്കും. അതു പിന്നെ പറഞ്ഞില്ല എന്നു പറഞ്ഞേക്കരുത് !" ...

കടപ്പാട് നിറഞ്ഞ ജീവിതം

Image
കടപ്പാട് ഒരു സവിശേഷ ജീവിതശൈലി! 1. അനന്തമായ വ്യാപ്തി കടപ്പാട് എന്ന വാക്കില്‍ കടയും പാടുമൊന്നും ഒളിച്ചിരിപ്പില്ല; പകരം കഷ്ടപ്പാട്,   നന്ദി, ത്യാഗം എന്നിവയൊക്കെ അതില്‍ അന്തര്‍ലീനമായിരിക്കുന്നു. നാം വിചാരിക്കുന്നതിനേക്കാള്‍ അപ്പുറത്താണ‌ു കടപ്പാടിന്റെ പാദമുദ്രകള്‍. ഏതെങ്കിലും ഒരു പുസ്തകത്തിന്റെ ആദ്യ താളുകള്‍ മറിച്ചാല്‍ ഏറ്റവും കൂടുതല്‍ പുസ്തക സമര്‍പ്പണം കണ്ടുവരുന്നത്‌ ദൈവത്തിനും മാതാപിതാക്കള്‍ക്കും പിന്നെ ഭാര്യയ‌്ക്കും ഗുരുജനങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും. എന്നാല്‍ വാസ്തവം എന്താണ‌്? കടപ്പാട് അവിടെ തീരുന്നുണ്ടോ? മാതാപിതാക്കളോട് കടപ്പെട്ടിരിക്കുമ്പോള്‍ അവരുടെ   അപ്പനപ്പൂന്മാരില്ലെങ്കില്‍ അവരും നമ്മളും ഈ ഭൂമിയില്‍ ഇല്ല. അപ്പോള്‍ പിന്നിലേക്ക് അനന്തമായി നീളുന്ന കടപ്പാട്. സഹോദരങ്ങ‌‌ള്‍, ജീവിതപങ്കാളി, കുട്ടിക‌ള്‍ എന്നിവരും നമ്മെ സഹായിക്കുന്നവരാണ‌്. അതു കൂടാതെ, ഗുരുജനങ്ങളോടും നാം കടപ്പെട്ടിരിക്കുന്നു. ബിരുദാനന്തരബിരുദം വരെ പഠിക്കുന്നവ‌ര്‍ ഏകദേശം നൂറിലേറെ അധ്യാപകരുടെ ശിക്ഷണം കിട്ടിയവരാകും. ഒരു നെന്മണി- കൃഷിയിടങ്ങള്‍, പണിക്കാര്‍, സംഭരണക്കാ‌ര്‍, വിതരണക്കാ‌ര്‍, കടകള്‍... കടന്നു പാചക...

ചങ്ങാത്തം നിറഞ്ഞ കഥക്കൂട്ട്

Image
മലയാളം ഡിജിറ്റൽ കഥക്കൂട്ട് 1. കടല്‍ത്തീരത്തെ സുഹൃത്ത് ആ കടല്‍ത്തീരം മനോഹരമായിരുന്നു. അതിനൊരു കാരണമുണ്ട്- അവിടെ കീറിയ സാരിയുടുത്ത് ഒരു സ്ത്രീ ആ ബീച്ചിലെ കുപ്പിച്ചില്ലുകളും മറ്റുള്ള മാലിന്യങ്ങളും സ്വന്തം കൈകൊണ്ട് പെറുക്കിയെടുത്ത് ദൂരെ കളയും. എന്നിട്ട്, അതിന്റെ കൂലിപോലെ അന്നത്തെ ആഹാരത്തിനുള്ള വകയ്ക്കായി ബീച്ചില്‍ ഉല്ലസിക്കുന്ന ആളുകളുടെ അടുക്കല്‍ കൈനീട്ടും. പക്ഷേ, വിനോദയാത്രയിലെ ഈ രസംകൊല്ലിയെ ഭൂരിഭാഗം ആളുകളും ഓടിച്ചുവിടും! ഒരു ദിവസം- ബീച്ചില്‍ ആ സ്ത്രീ മഴക്കാലത്ത് പട്ടിണിമൂലം മരിച്ചുകിടന്നു. അപ്പോള്‍, പത്രക്കാരും പ്രാദേശിക ചാനല്‍കാരും എഴുതി- “സേവനത്തിന്റെ മഹത്തായ മാതൃക" “സഫലമീ ജീവിതം" “നന്മയുടെ നിറകുടം" അവിടെ സ്ഥിരമായി വൈകുന്നേരം പോയിരുന്ന ആളുകള്‍ അപ്പോഴാണ്‌ തങ്ങള്‍ ഒരു ശല്യമായി കണ്ടിരുന്ന പിച്ചക്കാരി ചെയ്ത കര്‍മം ഓര്‍ത്തത്-വൃത്തിയുള്ള ബീച്ച്..പ്ലാസ്റ്റിക്‌ കുപ്പികളും കവറുകളും കുപ്പിച്ചില്ലുകളും ഭക്ഷണ പാനീയ അവശിഷ്ടങ്ങളും ഇല്ലാത്ത കടല്‍ത്തീരം..അവിടെ തങ്ങളുടെ കാലുകള്‍ സുരക്ഷിതമായിരുന്നു! ആ പഞ്ചാരമണലില്‍ കുട്ടികള്‍ വീടുകള്‍ തീര്‍ത്തും ഓടിക്കളിച്ചും ആനന്ദിച്ചു! അങ്ങനെ ധാരാളം സഹത...

ഗുണപാഠ കഥകൾ

Image
Malayalam eBooks of soft stories with moral values ബസ് യാത്രകൾക്കിടയിൽ ബിനീഷ് ചേതമില്ലാത്ത ഒരു ഉപകാരം ചെയ്യാറുണ്ട്. തന്റെ സീറ്റ് പ്രായമായവർക്കോ കുട്ടികളുമായി വരുന്നവർക്കോ വേണ്ടി എണീറ്റു കൊടുക്കുന്നതിൽ അയാൾ സന്തോഷം കണ്ടെത്തുന്നു.  അപ്പോൾ സ്വാഭാവികമായും ഒരു സംശയം നമുക്കു തോന്നും- എങ്കിൽപിന്നെ എന്തിനാണ് അയാൾ സീറ്റിൽ ഇരിക്കാൻതന്നെ പോകുന്നത്? അതിന് അയാൾക്ക് ഉത്തരമുണ്ട് - അയാൾ ഇരുന്നില്ലെങ്കിൽ ആരോഗ്യമുള്ള സാധാരണക്കാർ ഇരിക്കും. അവർ മറ്റുള്ളവർക്കായി എണീറ്റു കൊടുക്കില്ല. അതായത്, സീറ്റുകൾ ആവശ്യക്കാർക്കായി ബിനീഷ് മുൻകൂർ റിസർവ് ചെയ്യുന്നുവെന്ന് സാരം. ഇങ്ങനെ, വർഷങ്ങളായി പല യാത്രകളിലും ചെയ്തു വന്നപ്പോൾ ഒരിക്കൽ, ഒരാശയം അയാളുടെ മനസ്സിലേക്കു കടന്നു വന്നു - ഈ ചെറിയ ഉപകാരം കിട്ടുന്നവർ പ്രത്യുപകാരത്തിന് ശ്രമിക്കുമോ? അങ്ങനെ, ദീർഘദൂര യാത്രകളിൽ ബിനീഷിന്റെ കൊച്ചു പരീക്ഷണവും നടത്തി നോക്കി. സംഗതി ഇതാണ്- പല അവസരങ്ങളിലായി ഏഴ് പേർക്ക് തന്റെ സീറ്റ് ഒഴിഞ്ഞു കൊടുത്ത് ആ സീറ്റിന്റെ മുന്നിലായി ബിനീഷ് നിന്നു. ഉപകാരം കിട്ടിയ ആറു പേരും അയാൾക്കു മുൻപു തന്നെ സീറ്റൊഴിഞ്ഞ് മുന്നിൽ നിൽക്കുന്ന ബിനീഷിനെ നോക്കുക പോലും ചെയ്യാതെ...

നായയുടെ നന്ദി! (Dog's gratitude)

Image
Welcome to my Malayalam eBooks conversion to online free reading!  This story explains the need of thanksgiving, virtues, gratitude, obligation and indebted mind for personality development. ഒരു കാലത്ത്, സിൽബാരിപുരംദേശത്ത് പൊതുവേ നന്ദിയും കടപ്പാടുമൊന്നുമില്ലാത്ത ദുഷ്ടരായ സമൂഹമായിരുന്നു ജീവിച്ചിരുന്നത്. അസൂയയും ഏഷണിയും പല്ലുകടിയും അസംതൃപ്തിയും കൊണ്ട് പരസ്പരം ശല്യപ്പെടുത്തുന്ന ശൈലിയായിരുന്നു അവരുടേത്. വിരലിലെണ്ണാൻ മാത്രമേ നല്ല മനുഷ്യരുണ്ടായിരുന്നുള്ളൂ. അവിടെ, ഒരു സാധുവായ എഴുത്താശാൻ ജീവിച്ചിരുന്നു. അദ്ദേഹം അവിവാഹിതനാണ്. പാതയോരത്ത് ഒറ്റ മുറിയുള്ള കൊച്ചുകുടിലിലായിരുന്നു ജീവിതം. ഒരു ദിവസം - രാവിലെ മുതൽക്കേ നല്ല മഴ തുടങ്ങിയിരുന്നു. ആശാൻ കട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു. അപ്പോൾ വാതിൽക്കൽ ഒരാൾ നനഞ്ഞൊലിച്ച് ആശാനെ വിളിച്ചു. ആ വഴിയാത്രക്കാരനെ അദ്ദേഹം വിളിച്ചു കയറ്റി സന്തോഷത്തോടെ കട്ടിലിൽ ഇരിക്കാൻ അനുവാദം കൊടുത്തു - "ആരുമില്ലാത്ത എനിക്ക് കുറെ നേരം മിണ്ടാനും പറയാനും ഒരു കൂട്ടായല്ലോ" കുറച്ചു കഴിഞ്ഞ് മറ്റൊരാൾ മഴയത്ത് ഓടിക്കയറി. അയാളെ ആശാൻ അകത്തേക്കു വിളിച്ചപ്പോൾ ഒന്നാമൻ പറഞ്ഞു - "കട്ടില...

Personality development stories in Malayalam

Image
1988-ലെ SSLC പരീക്ഷ അടുത്ത സമയം. പക്ഷേ, ബിജേഷ് ഇതൊന്നും വകവയ്ക്കാതെ ക്രിക്കറ്റുകളി പ്രധാന കാര്യമായി കണ്ടു നീങ്ങാൻ തുടങ്ങി. ട്യൂഷൻ ഉണ്ടെങ്കിലും കൂട്ടുകാരുടെ കൂടെ കളിച്ചു നടന്നാൽ പ്രീഡിഗ്രിക്ക് നല്ല കോളേജിലൊന്നും പ്രവേശനം കിട്ടില്ലെന്നു വീട്ടുകാർ മനസ്സിലാക്കി. അവർ കൂടിയാലോചിച്ചു. ബിജേഷിനെ ഒന്നു വീഴ്ത്താൻ എന്താ വഴി? അവന് ഒരു ഓഫർ കൊടുക്കാമെന്ന് അവസാനം അവർ തീരുമാനിച്ചു. "എടാ, ബിജേഷേ, നീയിങ്ങ് വന്നേ. ഇത്തവണ പത്താം ക്ലാസിൽ ഫസ്റ്റ് ക്ലാസ് വാങ്ങിയാൽ പുത്തൻ കളർ ടിവി നമ്മുടെ വീട്ടിൽ മേടിക്കും. അന്നേരം, നിനക്ക് ക്രിക്കറ്റ് കളി കാണാൻ ദൂരെ പോകേണ്ടല്ലോ" ആ ക്രിക്കറ്റ് പ്രേമിയുടെ മനസ്സിൽ ലഡു പൊട്ടി. ഫലമോ, റിസൽറ്റ് വന്നപ്പോൾ ആ പ്രദേശത്തു നിന്ന് അവനു മാത്രം ഫസ്റ്റ് ക്ലാസ്!  വീട്ടുകാരും വാക്കു പാലിച്ചു. ടി.വി അടുത്തെങ്ങും ഇല്ലാത്തതിനാൽ അയൽപക്കത്തുള്ള വീട്ടുകാരും വീട്ടിൽ നിറഞ്ഞു. അക്കാലത്ത്, ദൂരദർശൻ മലയാളം ചാനൽ എപ്പോഴും കിട്ടില്ല. ഡൽഹി ദൂരദർശൻ അനുവദിക്കുന്ന കുറച്ചു സമയം മാത്രം. എങ്കിലും എന്തെങ്കിലും കണ്ടാൽ മതിയെന്ന സംതൃപ്തിയിൽ വൈകുന്നേരം ഏഴുമണി മുതൽ നിറയെ ആളാണ്. അവർ ചാരിയിരുന്ന് ഭിത്തിയുടെ ചായമടി...

മനുഷ്യനും ഭൂതത്താനും

സിൽബാരിപുരംദേശവും കോസലപുരംദേശവും സൗഹൃദം പുലർത്തിയിരുന്ന നാട്ടുരാജ്യങ്ങളായിരുന്നു. കച്ചവടക്കാർ ഇരുദേശങ്ങളിലും വന്നും പോയുമിരുന്നു. അക്കൂട്ടത്തിൽ മൺപാത്രങ്ങൾ വിൽക്കുന്നവരായിരുന്നു കേശുവും ചന്തുവും. മാസത്തിൽ ഒരിക്കൽ അവർ കോസലപുരംചന്തയിലേക്കു പോകും. പോകുന്ന വഴിയിൽ രണ്ടു മണിക്കൂർ നടക്കേണ്ടത് ഏതാണ്ട് ചെറിയൊരു മരുഭൂമി പോലെ തോന്നിക്കുന്ന പ്രദേശത്തുകൂടിയായിരുന്നു- എവിടെ നോക്കിയാലും പച്ചപ്പു കാണാൻ കഴിയാത്ത മണൽക്കാട്. ആ പ്രദേശത്തിന്റെ പകുതി ദൂരം ചെല്ലുമ്പോൾത്തന്നെ ചുമടുമായി കേശുവും ചന്തുവും ക്ഷീണിച്ചിരിക്കും. ഭാഗ്യത്തിന്, അവിടെ വലിയൊരു മരം ഏകനായി നിൽപ്പുണ്ടായിരുന്നു. വലിയ ഇലകളാൽ കുടപിടിച്ച് അനേകം യാത്രക്കാരെ തണലേകി സഹായിച്ചുകൊണ്ടിരുന്ന മരമായിരുന്നു അത്. ആ മരച്ചുവട്ടിൽ ചുമടിറക്കി വച്ച് അല്പനേരം മയങ്ങിട്ടാവും സാധാരണയായി ഇരുവരുടെയും പിന്നീടുള്ള യാത്ര. ഒരിക്കൽ, പതിവില്ലാത്ത വിധം കാലാവസ്ഥയിൽ പ്രകടമായ മാറ്റം സംഭവിച്ചു. ആ വൻമരവും അതിന്റെ മുറം പോലുള്ള ഇലകൾ അപ്പാടെ കൊഴിച്ച് എല്ലും തോലുമായി കാണപ്പെട്ടു. ആ സമയത്താണ് കേശുവും ചന്തുവുംഅതുവഴി വന്നത്. അവര്‍  ചുമടിറക്കി വിശ്രമിക്കാമെന്നു കരുതി. പക്ഷേ, പതിവിനു ...

ശമ്പളമില്ലാത്ത ജോലി

സിൽബാരിപുരംരാജ്യം ഉഗ്രപ്രതാപൻ എന്ന രാജാവ് ഭരിച്ചിരുന്ന കാലം. രാജ്യത്ത് കലാകാരന്മാർക്ക് വളരെയേറെ പ്രോൽസാഹനം കിട്ടിയിരുന്ന സുവർണ കാലമായിരുന്നു അത്. കൊട്ടാരത്തിലെ പ്രധാന ശില്പിയായിരുന്നു ഉണ്ണിത്താൻ. കൊട്ടാരവാസികൾക്കായി അനേകം വീടുകൾ ഉണ്ണിത്താൻ പണി തീർത്തിട്ടുണ്ട്. അതിനെല്ലാം നല്ല പ്രതിഫലം രാജാവ്, ഉണ്ണിത്താന് കൊടുത്തിരുന്നു. ഒടുവിൽ, അറുപതു വയസ്സായപ്പോൾ ഉണ്ണിത്താൻ ജോലിയിൽനിന്നും വിരമിക്കാൻ രാജകല്പനയായി. നല്ല സമ്പാദ്യവുമായി തന്റെ സ്വന്തം നാടായ കോസലപുരത്തേക്ക് പോയി അവിടത്തെ തറവാട്ടു വീട്ടിലേക്ക് മടങ്ങിയെത്തി വിശ്രമജീവിതം കഴിക്കാമെന്നും അയാൾ കണക്കു കൂട്ടി. രാജാവിനോട് യാത്രാനുമതി ചോദിക്കാൻ ചെന്നപ്പോൾ രാജാവ് പറഞ്ഞു- "താങ്കൾ പോകാൻ വരട്ടെ. അസംഖ്യം വീടുകൾ പണിത് നല്ല പ്രതിഫലവുമായി സന്തോഷത്തോടെ മടങ്ങുകയാണല്ലോ. എന്നാൽ, ഇതിനെല്ലാം പകരമായി കൊട്ടാരത്തിനടുത്ത് ഒരു വീടുകൂടി എനിക്കു പണിതു തരണം. പണി സാധനങ്ങളെല്ലാം സൗജന്യമായി ലഭിക്കും. ഇതിനു പക്ഷേ, പ്രതിഫലമുണ്ടാവില്ല" "അടിയനു സന്തോഷമേയുള്ളൂ തിരുമനസ്സേ. ഞാൻ നാളെത്തന്നെ പണി തുടങ്ങുകയായി" ശില്പിയുടെ മനസ്സില്‍ ഉരുണ്ടുകൂടിയ ചില വിപരീത ചിന്തകൾ ശി...

പുഛിസ്റ്റുകൾ

സിൽബാരിപുരംദേശത്ത് പുഴക്കരയിലായി വലിയൊരു ആൽമരം നിന്നിരുന്നു. അതിന്റെ പിറകിലായി മാങ്ങ തിങ്ങിനിറഞ്ഞ മാവും, മറ്റു ചില ചെറു മരങ്ങളുമൊക്കെയുണ്ട്. ആൽമരം ശക്തനായതിനാൽ അതിന്റെ അഹങ്കാരവും പൊങ്ങച്ചവുമൊക്കെ അവൻ കാട്ടിയിരുന്നു. പലതരം കിളികൾ ചോദിച്ചു - "ആൽമരമേ.....ഞങ്ങൾ നിന്റെ ചില്ലയിൽ കൂടുവച്ചോട്ടെ?” അപ്പോൾ ആൽമരം കണ്ണുരുട്ടി പറയും- "എനിക്ക് അതൊന്നും ഇഷ്ടമല്ല. പിറകിൽ നിൽക്കുന്ന മാവിനോട് ചോദിക്ക്" അവർ മാവിനോടു ചോദിക്കുമ്പോൾത്തന്നെ അവരെ സ്വാഗതം ചെയ്യും. പിന്നെ, എലികളും പാമ്പുകളും വേരുകൾക്കിടയിൽ മാളമുണ്ടാക്കാൻ അനുവാദം ചോദിച്ചപ്പോഴും ആൽമരം അതു നിരസിച്ചു - "എനിക്കു മാത്രമല്ല വേരുകൾ ഉള്ളത്. മാവിനപ്പുറം അനേകം ചെറുമരങ്ങൾ നില്പുണ്ട്. അങ്ങോട്ടു പോകൂ..." ഇവിടെയും, മാവിന്റെ ചുവട്ടിൽ അവറ്റകൾ അഭയം തേടും. അടുത്തതായി വൻതേനീച്ചകൾ മരത്തിന്റെ വലിയ ശിഖരത്തിൽ പറ്റിച്ചേരാൻ ശ്രമിച്ചപ്പോൾ അത് പറഞ്ഞു - "എനിക്കു നിന്റെ തേൻ ആവശ്യമില്ല. മാവിലേക്കു ചേക്കേറുക" തേനീച്ചക്കൂട്ടം മാവിൽ താമസമാക്കി. എട്ടുകാലികളും ശലഭങ്ങളും ഇലയുടെ മറവിൽ ഇരിക്കാൻ അനുവാദം ചോദിച്ചപ്പോൾ ആൽമരം അവരെ വിരട്ടി. അന്നേരം, മാവില...

നന്ദികെട്ട കുമാരന്‍

പണ്ടുപണ്ട്, സിൽബാരിപുരംദേശത്ത് എവിടെ നോക്കിയാലും കൃഷിയിടങ്ങൾ കാണാമായിരുന്നു. വേനൽക്കാലത്തെ  ഒരു ദിനം - സ്വദേശിയായ കുമാരൻ എന്നൊരു യുവാവ് പണിക്കു പോയ കൃഷിയിടത്തിന്റെ സമീപമുള്ള വലിയൊരു മാവിൻചുവട്ടിൽ കുറച്ചു നേരം വിശ്രമിക്കുന്നതിനായി ഇരുന്നു.  അപ്പോൾ മാവ് പറഞ്ഞു - "നിനക്കു തണലേകാൻ കഴിഞ്ഞതിൽ എനിക്കു സന്തോഷമേയുള്ളൂ. മതിയാവോളം ഇരുന്നുകൊള്ളൂ" യുവാവിന് സന്തോഷമായി. അരമണിക്കൂർ കഴിഞ്ഞപ്പോൾ അവൻ അവിടം വിട്ടു. അടുത്ത ദിവസവും പണികൾ അതേ കൃഷിയിടത്തിലാകയാൽ, ആ മാവിനു ചുവട്ടിൽത്തന്നെ വിശ്രമിക്കാനായി ഇരുന്നു. അപ്പോൾ, തണൽകൊണ്ടുമാത്രം അവനു സംതൃപ്തി തോന്നിയില്ല. വല്ലാത്ത വിശപ്പു തോന്നിയതിനാൽ മാവിനോടു ചോദിച്ചു - "എനിക്കു വിശക്കുന്നു. നിന്റെ കയ്യിൽ നാലഞ്ച് മാങ്ങാപ്പഴം എടുക്കാൻ കാണുമോ?" മാവ് സന്തോഷത്തോടെ പറഞ്ഞു - "മാങ്ങയുടെ സമയം കഴിഞ്ഞിരിക്കുന്നു. എങ്കിലും, എന്റെ ഏറ്റവും മുകളിലുള്ള ശിഖരത്തിൽ ഇതുപോലെ അത്യാവശ്യക്കാർക്കു കൊടുക്കാൻ വേണ്ടി ഏതാനും മാങ്ങകൾ ഞാൻ ഇലകൾക്കിടയിൽ സൂക്ഷിച്ചിട്ടുണ്ട്" എന്നിട്ട്, കാറ്റ് ഇല്ലാഞ്ഞിട്ടും മാവ് തന്റെ കൊമ്പുകുലുക്കി അഞ്ചു മാങ്ങകൾ താഴെയിട്ടു. കുമാരൻ ആർത്തിയ...