(1248) കുറുക്കൻ്റെ ശൈലി!
സിൽബാരിപുരം കാട്ടിലെ ഒരു കഥ. രാജാവായ സിംഹത്തിന് ഒരിക്കൽ കുറുക്കനെ സഹായിയായി കിട്ടി. അന്നു മുതൽ, കുറുക്കൻ ഓരോ മൃഗങ്ങളുടെ സങ്കേതവും, വരുന്ന വഴിയും വ്യക്തമായി മനസ്സിലാക്കി സിംഹത്തിന് ഇരയെ പിടിക്കാൻ വഴിയൊരുക്കി. അതേസമയം, കുറുക്കൻ സൗമ്യനായി മറ്റു മൃഗങ്ങളുടെ മുന്നിൽ അഭിനയിച്ചതിനാൽ മൃഗങ്ങളെ ചതിക്കുന്നത് കുറുക്കനെന്ന് അവർക്കു മനസ്സിലായില്ല. കുറുക്കൻ മാനുകളുടെ താവളം നോക്കി നടക്കുന്നതിനിടയിൽ, കുറച്ച് വേട്ടക്കാർ വലിയ ഒരു കിടങ്ങ് ഉണ്ടാക്കുന്നതു കണ്ടു. സർക്കസ് പരിശീലനത്തുള്ള മൃഗങ്ങളെ പിടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ കണ്ണിൽ പെടാതെ കുറുക്കൻ തിരികെ നടന്നു. അവൻ പിറുപിറുത്തു: "കാട്ടിലെ മൃഗങ്ങൾക്ക് ഞാൻ വളരെ മാന്യനാണ്. അവറ്റകളെ ഒറ്റിക്കൊടുക്കുന്നത് ഞാൻ ആണെന്ന് ആർക്കും അറിയില്ല. അതിനാൽ, ഈ സിംഹത്തെ വേട്ടക്കാർ കൊണ്ടുപോയാൽ പിന്നെ എനിക്കു രാജാവാകാൻ പറ്റിയേക്കും" അവൻ സിംഹത്തോടു പറഞ്ഞു: "രാജാവേ, മാനുകളുടെ പുതിയ സങ്കേതം ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്. നമുക്ക് നാളെ രാവിലെ അങ്ങോട്ടു പോകാം" അടുത്ത ദിവസം രാവിലെ സിംഹം മുന്നിലായി നടന്നു. കുറുക്കൻ പിറകെയും. പെട്ടെന്ന്, ചതിക്കുഴിയിൽ സിംഹം പതിച്...