Posts

Showing posts from December, 2025

(1189) സന്യാസിയുടെ മാമ്പഴം!

  സിൽബാരിപുരം ദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു സന്യാസിയുണ്ടായിരുന്നു. അയാൾ അയൽ രാജ്യത്തെ പൗരനാണെന്നാണ് ആളുകൾ പറയുന്നത്. മിക്കവാറും ഏതെങ്കിലും മരത്തണലിൽ ആകും വിശ്രമവും ഉറക്കവും. ഒരു ദിവസം, ചന്തയിലേക്ക് കുതിരവണ്ടിയിൽ പോകുകയായിരുന്നു ആ നാട്ടിലെ പ്രഭു. അയാൾ ഒട്ടും വിട്ടുവീഴ്ചയില്ലാതെ അമിത ലാഭത്തിൽ കച്ചവടം ചെയ്യുന്നവനാണ്. അയാൾ നോക്കിയപ്പോൾ സന്യാസി ചില തൈകൾക്ക് വെള്ളം ഒഴിക്കുന്നതു കണ്ടു. ഈ സന്യാസി എന്താണു ചെയ്യുന്നതെന്ന് അറിയാൻ വേണ്ടി പ്രഭു കുതിരവണ്ടിയിൽ നിന്നും ഇറങ്ങി. അദ്ദേഹം ചോദിച്ചു - "ഇത് വഴിയോരമാണ്. നിങ്ങൾ ഇവിടെ എന്തു ചെയ്യുകയാണ്?" സന്യാസി പറഞ്ഞു -"ഇത് നല്ല രുചിയുള്ള ഇനം മാമ്പഴത്തിൻ്റെയും ചക്കപ്പഴത്തിൻ്റെയും കുരു കുഴിച്ചിട്ട് ഞാൻ വളർത്തിയ തൈയാണ്. അതു വാടിപ്പോകാതെ അടുത്തുള്ള കുളത്തിലെ വെള്ളം കൊണ്ടു വന്ന് ഒഴിക്കുകയാണ് " ഉടൻ, പ്രഭു പരിഹാസത്തോടെ ചോദിച്ചു - "താങ്കൾ എന്തൊരു മണ്ടനാണ്? ഈ മാവും പ്ലാവും ഫലം തരുന്നതിനു മുൻപ് വയസ്സായ ഇയാൾ മരിക്കില്ലേ? എന്നെ നോക്കൂ. ഞാൻ ലാഭം കിട്ടാത്ത ഒന്നിലും സമയം കളയില്ല" സന്യാസി പറഞ്ഞു -"ഈ പ്രവൃത്തി കൊണ്ട് മറ്റുള്ളവർക്കു ല...

(1188) റോബർട്ട് ബ്രൂസ്!

  യൂറോപ്യൻ രാജ്യത്ത് (സ്കോട്ലൻ്റ്) ഭരിച്ചിരുന്ന മിടുക്കനായ രാജാവായിരുന്നു റോബർട്ട് ബ്രൂസ്. ഒരിക്കൽ, അയൽ രാജ്യമായ ഇംഗ്ലണ്ടിലെ രാജാവ് ആക്രമിച്ചപ്പോൾ അദ്ദേഹത്തിന് പിടിച്ചു നിൽക്കാൻ പറ്റിയില്ല. സ്വന്തം പട തോറ്റോടി. ബ്രൂസ് തലനാരിഴയ്ക്ക് രക്ഷപെട്ടു. അയാൾ അതിവേഗം ഓടി ഒരു ഗുഹയിൽ ചെന്ന് ഒളിച്ചു. ആകെ നിരാശനായി മൂകനായി ഗുഹയിൽ ഇരുന്നപ്പോൾ ഒരു കാഴ്ച കണ്ടു - ഒരു ചിലന്തി, ഗുഹയുടെ കവാടത്തിൽ ഒരറ്റത്തു നിന്നും വല കെട്ടാനായി മറ്റേ അറ്റത്തേക്കു ചാടുന്നു! ഒന്നാമത്തെ ചാട്ടത്തിൽ ചാടി പിടിക്കാൻ എത്തിയില്ല. രണ്ടാമതും പറ്റിയില്ല. എന്നാൽ, ചിലന്തി വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു. മൂന്ന്... നാല്... അഞ്ച്...ആറ്...അത്രയും തവണ പരാജയപ്പെട്ടു! പക്ഷേ, എഴാമത്തെ ചാട്ടത്തിൽ അത് ലക്ഷ്യം കണ്ടു! ഈ കാഴ്ച കണ്ടു കൊണ്ടിരുന്ന ബ്രൂസിനെ ഏറെ ചിന്തിപ്പിച്ച വിഷയമായി ഇത്. അയാൾ പിറുപിറുത്തു - "കേവലം, ഒരു ചിലന്തി ആദ്യത്തെ ആറു പ്രാവശ്യത്തെ പാഴായ പരിശ്രമം കണ്ടിട്ടും തോറ്റു പിന്മാറിയില്ല. ഒരു മനുഷ്യനായ എനിക്ക് എന്തുകൊണ്ട് വീണ്ടും പരിശ്രമിച്ചു കൂടാ?" അയാൾ ഗുഹയിൽ നിന്നും ഇറങ്ങി. രഹസ്യമായി തോറ്റോടിയ ഭടന്മാരെ കണ്ടുപിടിച്ച് സംഘം ചേർന്ന് ...

(1187) കാഴ്ചശക്തിയെ കാത്തുസൂക്ഷിക്കുന്ന 25 മാർഗ്ഗങ്ങൾ!

  നിത്യജീവിതത്തിലെ പലതരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കണ്ണിനെ നല്ല ആരോഗ്യത്തിൽ നിലനിർത്താൻ പറ്റും. 1. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശക്തമായ കാറ്റ് അടിച്ചാൽ കണ്ണിൽ പോറലുകൾ വീഴാം. അലർജി വരാം. 2. AC തണുപ്പ് മുഖത്തേക്ക് അടിക്കുന്ന രീതി ഒഴിവാക്കണം. 3. മുടി ഹീറ്റ് ചെയ്യുന്നത് ഒഴിവാക്കുക. 4. ഹെയർ ഡൈ, ഷാംപൂ, മുഖത്തുള്ള സൗന്ദര്യവർദ്ധക സാധനങ്ങൾ കുറയ്ക്കണം / ഒഴിവാക്കുക. കണ്ണിൽ സോപ് പോകാതെ ശ്രദ്ധിക്കണം. 5. കിടന്നുകൊണ്ട് വായിക്കരുത്. താഴേക്ക് കുനിഞ്ഞ് വായിക്കരുത്. കണ്ണിന് മർദ്ദം കൊടുക്കരുത്. ബലൂൺ പോലെ യാതൊന്നും ശക്തിയായി ഊതി വീർപ്പിക്കരുത്. 6. കണ്ണിൽ കരട് പോയാൽ തിരുമ്മരുത്. വെള്ളത്തിൽ കഴുകുക. 7. ഫോണിലും ഡിജിറ്റൽ സ്ക്രീനിലും Blue light ഒഴിവാക്കുന്ന eye comfort ON/ blue light filter ON ചെയ്യുക. 8. Screen brightness തീരെ കുറച്ചും വളരെ കൂട്ടിയും വായിക്കരുത്. മുറിയിലെ വെളിച്ചം അനുസരിച്ച് അത് ക്രമീകരിക്കുക. 9. Radiation ഉള്ള സാധാരണ ബൾബ്, CFL ഒഴിവാക്കി LED ബൾബ് ഉപയോഗിക്കുക. 10. ലേസർ ലൈറ്റ് ഒഴിവാക്കണം. 11. വിഡിയോ, ഫോട്ടോ എന്നിവ നല്ലതാക്കാൻ അമിത പ്രകാശം മുഖത്തേക്ക് വരുത്തരുത്. 12. ന്യായമായ വെളിച്ചത്തിൽ ജ...

(1186) ചങ്ങാതിയുടെ ചതി!

  സിൽബാരിപുരം രാജ്യത്തെ ഒരു ഗ്രാമത്തിലായിരുന്നു ചങ്ങാതികളായ വീരമണിയും ദാമുവും താമസിച്ചിരുന്നത്. ഒരിക്കൽ, രാജ്യത്തെ ഏറ്റവും നല്ല ജ്യോതിഷാലയത്തിൽ പഠനത്തിനായി അവർ ചേർന്നു. രണ്ടു വർഷമായി ആശ്രമത്തിൽ താമസിച്ച് പഠിച്ച ശേഷം അവർ ഗുരുവിനോട് യാത്ര പറഞ്ഞ് കാട്ടിലൂടെയുള്ള എളുപ്പ വഴിയിൽ നാട്ടിലേക്ക് നടക്കാൻ തുടങ്ങി. "നമുക്ക് കൊട്ടാരത്തിലെ ജ്യോതിഷികളായി എങ്ങനെയും കയറിപ്പറ്റണം" വീരമണി അങ്ങനെ പറഞ്ഞപ്പോൾ ദാമു അതിനെ അനുകൂലിച്ചു. എന്നാൽ, അതേ സമയം ദാമു ചിന്തിച്ചത് മറ്റൊരു വിധത്തിലായിരുന്നു. അവൻ പിറുപിറുത്തു - "കൊട്ടാരത്തിൽ രണ്ട് ജ്യോതിഷ പണ്ഡിതൻ്റെ ആവശ്യമില്ല. ഒരാളെ മാത്രമേ നിയമിക്കൂ. എങ്ങനെയും എനിക്ക് ആ ജോലി കിട്ടിയേ തീരൂ!" അവർ നടന്നു പോകുന്നതിനിടയിൽ, നായാട്ടിനായി കാട്ടിലൂടെ പോകുന്ന രാജാവ് എതിരെ വന്നു. കുതിരപ്പുറത്തു നിന്നും രാജാവ് ഇറങ്ങി അവർ ആരാണെന്ന് തിരക്കി. ഉടൻ, രാജാവ് പറഞ്ഞു -"നിങ്ങൾ ജ്യോതിഷം നന്നായി പഠിച്ചോ എന്ന് എനിക്കറിയണം. ദാമു എൻ്റെ ഭാവി പ്രവചിക്കുക. പിന്നെ, വീരമണിയും" വീരമണിയെ രാജാവ് മാറ്റിനിർത്തി. തുടർന്ന്, ദാമു തൻ്റെ കവിടി നിരത്തി നോക്കിയപ്പോൾ ഞെട്ടി! രാജാവ് അല്പാ...

(1185) കാഴ്ച ശക്തിയെ സഹായിക്കുന്ന ആഹാരങ്ങൾ!

  കണ്ണിൻ്റെ കാഴ്ചയെ ആരോഗ്യത്തിൽ നിർത്തുന്ന വിറ്റമിനുകൾ - A , B6 , B9 , B12 , C , E, എന്നിവയാണ്. കൂടാതെ, Antioxidant, Omega 3 fatty acid, Zinc എന്നിങ്ങനെ പലതരം കാര്യങ്ങൾ കണ്ണിനെ സഹായിക്കുന്നുണ്ട്. Vitamin A - വെളിച്ചം കുറവുള്ള സമയത്ത് കണ്ണിൻ്റെ കാഴ്ചയെ സഹായിക്കുന്നു. ഇതിൻ്റെ കുറവ് Night blindness (അന്തിക്കുരുട്) എന്ന രോഗം വരുത്തുന്നു. അതായത്, സന്ധ്യ മയങ്ങിയാൽ പിന്നെ കാഴ്ച തീരെ കുറവായിരിക്കും. ജീവകം - എ ( Vitamin A) അടങ്ങിയ ആഹാരങ്ങൾ നോക്കാം.  ക്യാരറ്റ് -ബീറ്റാ കരോട്ടിൻ അടങ്ങിയതാണ്. അത് വിറ്റമിൻ A ശരീരത്തിൽ ഉണ്ടാക്കാൻ കാരണമാകുന്നു. ചീര - പച്ചച്ചീരയാണ് ചുവന്ന ചീരയേക്കാൾ കൂടുതൽ വിറ്റമിൻ A അടങ്ങിയത്. അതിലുള്ള ല്യൂട്ടിൻ, സിയോസാന്തിൻ എന്നിവ കണ്ണിലെ റെറ്റിനയെ UV radiation ൽ നിന്നും സംരക്ഷിക്കും. ബ്രോക്കോളിയും ചീര പോലെ സഹായിക്കും. Capsicum (Bell pepper) - ചുവന്ന ക്യാപ്സിക്കമാണ് പച്ച /മഞ്ഞയേക്കാൾ കൂടുതൽ വിറ്റമിൻ A ഉള്ളത്. മധുരക്കിഴങ്ങ് - ബീറ്റാ കരോട്ടിൻ സഹായിക്കുന്നു. മാമ്പഴം, പപ്പായ എന്നിവയിലും വിറ്റമിൻ A ഉണ്ട്. Vitamin B - ഇതിൽ B6, B9, B12 വകഭേദങ്ങളാണ് കണ്ണിന് കൂടുതൽ ഗുണമാകുന്നത്. കണ്ണ...

(1184) അഹങ്കാരിയായ ആന!

  പണ്ടുകാലത്തെ, സിൽബാരിപുരം കാട്ടിലെ ഒരു കഥയാവട്ടെ അടുത്തത്. ഒരിക്കൽ, കാട്ടിലെ ഒറ്റയാനായ കാട്ടാന കരുത്തോടെ അഹങ്കാരത്തോടെ നടക്കുന്ന സമയം. എതിരെ ആരും വരുന്നതു പോലും ഇഷ്ടമല്ലാത്ത പ്രകൃതമായിരുന്നു ആ കാട്ടാനയ്ക്ക്. ഒരു ദിവസം, അവൻ നടക്കവേ, എതിർ വശത്തായി ഒരു മുയൽ പുല്ലു തിന്നു നടക്കുന്നതു കണ്ടു. അവൻ തുമ്പിക്കൈ കൊണ്ട് ഒരു തട്ടു കൊടുത്തു. മുയൽ തെറിച്ച് ഒരു പള്ളയിലേക്ക് തെറിച്ചു വീണു! മുയൽ ആനയെ ശപിച്ചു - "ഞാൻ ദുർബലനായതുകൊണ്ടാണ് നീ ഈ ധിക്കാരം കാണിച്ചത് " പറഞ്ഞു തീർന്നതും മുയൽ ഓടി മാളത്തിൽ കയറി. ആന തുടർന്ന് മുന്നോട്ടു പോയപ്പോൾ താഴ്ന്നു കിടന്ന ഒരു മരച്ചില്ലയിലെ കിളിക്കൂട് കണ്ടു. ഉടൻ, തുമ്പിക്കൈ നീട്ടി ആ ചില്ല ഒടിച്ചെറിഞ്ഞു! മുട്ടകൾ പൊട്ടിയപ്പോൾ കിളികൾ പറഞ്ഞു -"നിനക്ക് ഞങ്ങൾ യാതൊരു ഉപദ്രവങ്ങളും ചെയ്തില്ലല്ലോ. പിന്നെ എന്തിനാണ് ഈ ചതി ചെയ്തത്?" ആന യാതൊന്നും പറയാതെ അവിടെ നിന്നും പോയി. കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ ഒരു വലിയ ചിതൽപുറ്റ് കണ്ടപ്പോൾ ആന കാൽ കൊണ്ട് ഒറ്റ ചവിട്ടിൽ അത് തെറിപ്പിച്ചു! അവറ്റകൾ ചിതറിയോടി! അവൻ വെള്ളം കുടിക്കാനായി ആറ്റു തീരത്തേക്കു നടന്നു. ആവോളം വെള്ളം കുടിച്ചിട്ട...

(1183) ശങ്കുണ്ണിയുടെ വില!

പണ്ടുകാലത്തെ സിൽബാരിപുരം ദേശത്ത് മഹാനായ ഒരു സന്യാസി ജീവിച്ചിരുന്നു. അദ്ദേഹം വഴിയിലൂടെ നടന്നു പോകവേ, ഒരു മരച്ചുവട്ടിൽ കിടക്കുന്ന യുവാവിനെ (ശങ്കുണ്ണി) കണ്ടു. സന്യാസി അയാളുടെ വിഷമം എന്താണെന്ന് തിരക്കി. അന്നേരം, യുവാവ്  പറഞ്ഞു -"എൻ്റെ നാട്ടുകാർ എന്നെ നിരന്തരമായി ആക്ഷേപിക്കുകയും കളിയാക്കുകയും ചെയ്യുന്നു. അവർ എന്നെ മണ്ടനെന്നും പൊട്ടനെന്നും വിളിക്കുന്നതു കേട്ട് ഞാൻ മനം മടുത്ത് പുറപ്പെട്ടു പോന്നതാണ്. യാതൊരു വിലയുമില്ലാത്ത ഈ ജന്മം ഞാൻ മടുത്തു" ഉടൻ, സന്യാസി അവനോടു ചോദിച്ചു - "എൻ്റെ കണ്ണിന് കാഴ്ച കുറവാണ്. അതുകൊണ്ട് നിൻ്റെ രണ്ടു കണ്ണും എനിക്കു തന്നാൽ ഞാൻ ആയിരം സ്വർണ്ണ നാണയം തരാം" ഉടൻ, യുവാവ് ഞെട്ടലോടെ പറഞ്ഞു -"എനിക്ക് ഒരു ലക്ഷം സ്വർണ്ണ നാണയം തന്നാലും ഞാൻ കണ്ണുകൾ തരില്ല" അന്നേരം, സന്യാസി പറഞ്ഞു -"നിൻ്റെ രണ്ട് കണ്ണുകൾക്ക് ഒരു ലക്ഷം സ്വർണ്ണ നാണയത്തേക്കാൾ വിലയുണ്ടെങ്കിൽ, നിൻ്റെ ചെവിക്കും തലച്ചോറിനും കൈകൾക്കും കാലുകൾക്കും എല്ലാം കൂടി എത്ര മാത്രം വിലയുണ്ടാകും?" അന്നേരം, യുവാവ് കിടന്ന കിടപ്പിൽ നിന്നും ഞെട്ടിയെണീറ്റ് സ്വന്തം നാട്ടിലേക്ക് ഉറച്ച കാൽച്ചുവടുകൾ വച്ച് മടങ...

(1182) കൂട്ടിൻ്റെ പ്രശ്നം!

  ഒരിക്കൽ, സിൽബാരിപുരം ദേശത്തിലെ മരംവെട്ടുകാരൻ ദാമുവിന് നല്ലയിനം മരം നോക്കി ഉൾകാട്ടിലേക്കു പോകേണ്ടി വന്നു. അവിടെ അനേകം മൃഗങ്ങൾ ഉണ്ടായിരുന്നു. ഉൾകാട്ടിലെ ഒരു ചെന്നായയുടെ ചങ്ങാതികളാണ് എറിയൻപരുന്തും കാട്ടുപൂച്ചയും. ഒരിക്കൽ, ചെന്നായ്ക്ക് കടുവയുടെ ആക്രമണമേറ്റു. എന്നാൽ, ചെന്നായ ഏറെ ദൂരം ഓടി രക്ഷപ്പെടാനായി നോക്കിയതിനാൽ മറ്റുള്ള രണ്ടു കൂട്ടുകാരും ഇതറിഞ്ഞില്ല. ദാമു ചെന്നായുടെ അരികിലൂടെ നടന്നു പോയപ്പോൾ ചെന്നായുടെ കരച്ചിൽ കേട്ടു. ദാമുവിന് മനസ്സലിവു തോന്നി വെള്ളവും ആഹാരവും കൊടുത്തു. ആ നന്ദിയിൽ ദാമുവിൻ്റെ പിറകേ ചെന്നായും കൂടെ പോന്നു. ഏതാനും  ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചെന്നായ പഴയ ആരോഗ്യസ്ഥിതി കൈവരിച്ചു. എന്നാൽ, അതേ സമയം, എറിയൻപരുന്തും കാട്ടുപൂച്ചയും ചെന്നായെ കാട്ടിലൂടെ അന്വേഷിച്ചു നടക്കുകയായിരുന്നു. ഇതിനിടയിൽ ചെന്നായ നാട്ടിൽ താമസം തുടങ്ങിയെന്ന് ഏതോ പക്ഷി വന്ന് എറിയനെ അറിയിച്ചു. തുടർന്ന്, രാത്രിയിൽ എറിയനും കാട്ടുപൂച്ചയും ദാമുവിൻ്റെ വീടിൻ്റെ പിറകിൽ വന്നു. അന്നേരം, അവർക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. അപ്പോൾ, കാട്ടുപൂച്ച പറഞ്ഞു -"നീ കോഴിക്കുഞ്ഞുങ്ങളെ റാഞ്ചിയെടുത്തോളൂ. ഞാൻ കോഴിയെ തിന്നുകൊള്ളാം"...

(1181) കുറുക്കനും മുതലയും!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് ഒരു തടാകത്തിൽ ധാരാളം മീനുകളും മുതലകളും തവളകളും എന്നിങ്ങനെ അനേകം ജീവികൾ ഒരുമിച്ച് താമസിച്ചു വന്നിരുന്ന കാലം. അവിടെ, ഒരു മുതലയുടെ പുറത്ത് ചാടിക്കളിക്കുന്നത് ചങ്ങാതിയായ തവളയുടെ സ്ഥിരം പരിപാടിയാണ്. ഒരു ദിവസം, മുതല തവളയോടു പറഞ്ഞു -"എനിക്ക് കുറുക്കൻ്റെ ഇറച്ചി തിന്നാൻ വല്ലാതെ കൊതി തോന്നുന്നു. നീ എങ്ങനെയെങ്കിലും ഒരെണ്ണത്തിനെ ഈ വെള്ളത്തിൽ ഇറക്കണം. ബാക്കി കാര്യം ഞാനേറ്റു" തവള പറഞ്ഞു - "കുറുക്കന്മാർ മഹാ സൂത്രശാലികളാണ്. എന്തായാലും ഞാൻ ശ്രമിച്ചു നോക്കാം" തവള ചാടി കാട്ടിലേക്കു പോയി. കുറുക്കനുമായി സൗഹൃദം സ്ഥാപിച്ചു. തവള അവനെ തടാകത്തിലേക്കു വരാൻ പ്രോൽസാഹിപ്പിച്ചു - "അവിടെ തടാകത്തിൽ രുചിയേറിയ മീനുകളെ ഞാൻ നിനക്ക് പിടിക്കാൻ പാകത്തിന് വിളിച്ചു കൊണ്ടുവരാം" അങ്ങനെ, അവർ രണ്ടു പേരും തടാകക്കരയിലെത്തി. കുറുക്കൻ വെള്ളത്തിൽ ഇറങ്ങിയ നേരത്ത്, പാറ പോലെ എന്തോ ഒന്ന് വെള്ളത്തിൽ പൊങ്ങി കിടക്കുന്നതു കണ്ടു. കുറുക്കൻ പതിയെ പിറകിലേക്കു വലിഞ്ഞു. "അതൊരു മുതലയാണല്ലോ. ഞാൻ ഈ വെള്ളത്തിൽ ഇറങ്ങുന്നില്ല" ഉടൻ, തവള പറഞ്ഞു -"ആ മുതല കഴിഞ്ഞ ദിവസം ചത്തു പൊന്തിയ...

(1180) കാട്ടാടിൻ്റെ വിധി!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശമാകെ കാടായി കിടന്നിരുന്ന കാലത്തെ കഥയാണിത്. എന്നാൽ, അയൽരാജ്യമായ കോസലപുരത്തു നിന്നും വേട്ടക്കാർ പലരും ഇവിടെ എത്തിയിരുന്നു. പതിവു പോലെ അന്നും നദിക്കരയിൽ ഒരു വേട്ടക്കാരൻ എത്തി. കാരണം, കടുത്ത വേനൽക്കാലം ആയതിനാൽ കാട്ടുമൃഗങ്ങൾ വെള്ളം കുടിക്കാൻ അവിടെ വരും. അന്നേരം, വല എറിഞ്ഞോ വെടിവച്ചോ അവറ്റകളെ പിടിക്കാനാകും. അതിനിടയിൽ, വെള്ളം കുടിക്കാനായി ഒരു കാട്ടാട് നദിക്കരയിലെത്തി. അന്നേരം, വേട്ടക്കാരൻ അതിനെ കണ്ടു. അയാൾ ഉയരം കൂടിയ ഒരു മരത്തിൻ്റെ മറവിൽ ചാരി നിന്ന് തോക്കു ചൂണ്ടി ഉന്നം പിടിച്ചു. പക്ഷേ, ആട് വെള്ളം കുടിക്കാൻ കുനിയുന്നതിനു മുൻപ് ചുറ്റുപാടും നോക്കിയപ്പോൾ വേട്ടക്കാരനെ കണ്ടു.  എന്നാൽ, ആട് വെള്ളത്തിലേക്കു ചാടാൻ നോക്കിയപ്പോൾ ഒരു മുതല അതിനെ കൊതിയോടെ നോക്കി കിടക്കുകയാണ്! എങ്കിൽ, പിറകിലേക്ക് ഓടാം എന്നു വിചാരിച്ച് ആട് നോക്കിയപ്പോൾ ഞെട്ടി! ഒരു കടുവ പിറകിൽ നിന്ന് ചാടാൻ തക്കം പാർത്ത് നിൽക്കുന്നു! ആട് നോക്കിയപ്പോൾ കാടിനുള്ളിലേക്ക് മറ്റൊരു വഴി കണ്ടു. പക്ഷേ, ആ വഴിയിൽ അകലെ കാട്ടു തീ പിടിച്ചത് കണ്ടപ്പോൾ ഇനി രക്ഷപെടാൻ നോക്കിയിട്ട് യാതൊരു കാര്യവുമില്ല എന്ന് ആട് മനസ്സിലാക്കി. ആ...

(1179) രാജ്യത്തിൻ്റെ പകുതി!

  പണ്ടുപണ്ട്, സിൽബാരിപുരം രാജ്യത്തിൻ്റെ പകുതിയോളം മരുഭൂമിയായിരുന്നു. ഒരിക്കൽ, അവിടത്തെ വിക്രമൻരാജാവിന് കോസലപുരം രാജ്യത്തിലേക്ക് യാത്ര പോകേണ്ടതായി വന്നു. കോസല രാജാവിനെ കാണുന്നതിനാൽ വില പിടിച്ച വജ്ര കിരീടവും പട്ടുവസ്ത്രങ്ങളും സ്വർണമാലകളും അയാൾ അണിഞ്ഞിരുന്നു. അതേ സമയം, വേഗത്തിൽ പോയി തിരിച്ചു വരേണ്ടതായ കൊട്ടാരത്തിലെ ആവശ്യവും രാജാവിനു വന്നു. അതിനാൽ, രാജാവ് ദൂരക്കുറവുള്ള മരുഭൂമിയിലൂടെയുള്ള വഴി തെരഞ്ഞെടുത്തു. പക്ഷേ, അതൊരു വേനൽക്കാലമായിരുന്നു. മണൽപ്പരപ്പിലെ ചൂട് രാജാവ് വിചാരിച്ചതിലും കൂടുതലായിരുന്നു. പാതി ദൂരം കുതിരപ്പുറത്ത് പോയപ്പോൾത്തന്നെ പരവേശം മൂലം കയ്യിലെ വെള്ളമെല്ലാം വേഗം കുടിച്ചു തീർത്തു. എന്നിട്ടും ഉടൻ തന്നെ വീണ്ടും അയാളുടെ തൊണ്ട വരണ്ടു. മാത്രമല്ല, കുതിരയും ക്ഷീണിച്ചിരുന്നു. രാജാവ് വിഷമിച്ച് മുന്നോട്ട് മെല്ലെ പോകവേ, അകലെ മരുഭൂമിയിൽ കാണപ്പെടുന്ന ഒരു വൃക്ഷം കണ്ടു. അവിടെ എത്തിയപ്പോൾ ഒരു വൃദ്ധൻ തുണിസഞ്ചിയും വടിയുമായി ഇരിക്കുന്നതു കണ്ടു. രാജാവിനെ കണ്ട മാത്രയിൽ വൃദ്ധൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി. അതുകണ്ട്, രാജാവ് കോപം കൊണ്ട് ജ്വലിച്ചു. "ഞാൻ ഈ രാജ്യത്തെ രാജാവ് ആണെന്ന് നിനക്കറിയാമോ?" വ...

(1178) ബുദ്ധി വേണ്ടതായ സമയം!

  പണ്ട്, സിൽബാരിപുരം രാജ്യമാകെ നാടും കാടും ഇടകലർന്ന് കിടന്നിരുന്ന കാലം. അതൊരു വേനൽക്കാലമായിരുന്നു. ഒരു ദിവസം ചെന്നായ വിശന്നു വലഞ്ഞ് കാട്ടിൽ നിന്നും നാട്ടിലിറങ്ങി. പറമ്പിലൂടെ തീറ്റി തിന്നു നടക്കുകയായിരുന്ന പൂവൻകോഴിയെ കണ്ടപ്പോൾ ആദ്യമേ ചാടി വീഴാൻ ചെന്നായ നോക്കിയെങ്കിലും കോഴി അടുത്ത മരത്തിലേക്ക് പറന്നു പൊങ്ങുമെന്ന് അവനു മനസ്സിലായി. ചെന്നായ മറ്റൊരു സൂത്രം പ്രയോഗിച്ചു. മാന്യമായി കുറച്ചു മാറി നിന്ന് കോഴിയോടു ചോദിച്ചു- "നീയാണ് ഈ നാട്ടിലെ ആളുകളെ രാവിലെ മനോഹരമായ ശബ്ദത്തിൽ കൂവി എഴുന്നേൽപ്പിക്കുന്നതെന്ന് എല്ലാവരും പറയുന്നു. പക്ഷേ, ആ ശബ്ദം കേൾക്കാൻ എനിക്കു കൊതിയായി" ആ പുകഴ്ത്തലിൽ കോഴിക്ക് വലിയ ഗർവ്വ് തോന്നി. ഉടൻ, കോഴി പറഞ്ഞു -"ദാ, താൻ കണ്ടോളൂ!" എന്നു പറഞ്ഞു കൊണ്ട് കണ്ണടച്ച് - "കൊക്കരക്കോ.. കോ.." എന്നു നീട്ടി കൂവി. എന്നാൽ, കോഴി കണ്ണടച്ചു കൂവി നിന്ന സമയത്ത് ചെന്നായ പാഞ്ഞു വന്ന് കോഴിയുടെ ചിറകിൽ കടിച്ച് നടന്നു. ആ പൂവൻകോഴി ഒട്ടും ബഹളം വച്ചില്ല. അസാമാന്യ ധീരനെന്ന് നടിച്ചു. ചെന്നായുടെ ശക്തിയല്ല, ബുദ്ധിയാണ് തന്നെ കീഴടക്കിയത്. അതുപോലെ തൻ്റെ ബുദ്ധിയും ഉപയോഗിച്ചാലേ രക്ഷപ്പെടാനാകൂ...

(1177) വിരട്ടുന്ന വിദ്യ!

  സിൽബാരിപുരം രാജ്യത്തിൻ്റെ കിഴക്കു പ്രദേശം മുഴുവനും കാടായിരുന്നു. വളരെ വിസ്തൃതമായ ആ കാട്ടിൽ പലതരം മൃഗങ്ങളാൽ സമ്പന്നമായ കാലമായിരുന്നു അത്. ഒരിക്കൽ, നാട്ടിലെ നായ്ക്കൾ തമ്മിൽ ഉഗ്രമായ പോരാട്ടം നടന്നു. അതുവരെ നേതാവായിരുന്ന വലിയ നായ തോറ്റപ്പോൾ ആ പ്രദേശം വിട്ട് ഓടി എത്തിയത് ഈ കാട്ടിലായിരുന്നു. പക്ഷേ, കാട്ടിൽ ഇര തേടാനുള്ള പ്രാവീണ്യം അതിനില്ലായിരുന്നു. പിന്നെ, പഴകിയ മാംസ അവശിഷ്ടങ്ങൾ നോക്കി നടന്നപ്പോൾ ചത്ത കടുവയുടെ എല്ലിൻ കഷണങ്ങൾ കിട്ടി. അതിൽ കടിച്ചു വലിച്ചു കൊണ്ടിരുന്നപ്പോൾ ഒരു കടുവ പതുങ്ങി വന്നത് നായ കണ്ടു! താൻ കുടുങ്ങിയെന്ന് ഉറപ്പായ സ്ഥിതിയിൽ നായ ബുദ്ധി പ്രയോഗിച്ചു - "ഹോ! ഈ കടുവയുടെ എല്ലുകൾ തീരാറായി. നാളെ അടുത്ത കടുവയെ കണ്ടെത്തി കൊല്ലേണ്ടി വരും!" ഇതുകേട്ട്, കടുവ മരത്തിൻ്റെ മറവിലേക്ക് ഒളിച്ചു. കടുവ പിറുപിറുത്തു - "കാട്ടിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഈ മൃഗം ഭയങ്കരനാണ്. കടുവയുടെ എല്ലുകൾ മാത്രം തിന്നുന്ന ഭീകരൻ!" കടുവ പേടിച്ച് തിരികെ പോയതു കണ്ട് മരത്തിൽ ഇരുന്ന് ഇതെല്ലാം കണ്ടുകൊണ്ടിരുന്ന അണ്ണാൻ ഉച്ചത്തിൽ ചിരിച്ചു. അണ്ണാൻ മരത്തിലൂടെ ചാടി കടുവയുടെ പിറകേ പോകുന്നതു ശ്രദ്ധിച്ച് നായയ്ക്ക...

(1176) ഒരു കരാറിൻ്റെ കഥ!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശമാകെ കൊടുംകാടായിരുന്നു. കാട്ടിലെ പരമ്പരാഗത ശത്രുക്കളായി കീരികളും പാമ്പുകളും തുടരുന്ന കാലം. ഒരിക്കൽ, ശക്തനായ ഒരു കീരിയും ഉഗ്രവിഷമുള്ള പാമ്പും നേർക്കു നേർ വന്നു. എന്നാൽ, പതിവിനു വിപരീതമായി അവർ രണ്ടു പേരും ചിന്തിച്ചു - "ഈ പോരാട്ടത്തിൽ സ്വന്തം ജീവൻ പോകാൻ സാധ്യതയുണ്ട്. അതിനാൽ ആക്രമണം ഒഴിവാക്കുന്നതാണ് ബുദ്ധി" അങ്ങനെ അവർ ഒരു സമാധാന സന്ധി ഉണ്ടാക്കി. പാമ്പ് പറഞ്ഞു -"നിനക്ക് എന്തെങ്കിലും ആപത്ത് വന്നാൽ ഞാൻ നിന്നെ രക്ഷിക്കും. എനിക്ക് ആപത്തുണ്ടായാൽ നീ രക്ഷിക്കണം" ആ കരാർ കീരിക്കും സമ്മതമായി. അങ്ങനെ കുറെ ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം - ഒരു വേട്ടക്കാരൻ മൃഗശാല നടത്തുന്നവർക്ക് പിടിച്ചു കൊടുക്കാനായി വലിയ പാമ്പിനെ തപ്പി നടക്കുകയായിരുന്നു. പലയിടത്തും അയാൾ വല വിരിച്ചു മുന്നോട്ടു പോയി. അന്നേരം, ആ വലിയ പാമ്പ് അതിൽ കുടുങ്ങി. പക്ഷേ, വേട്ടക്കാരൻ മറ്റു വലകൾ നോക്കാനായി മുന്നോട്ടു പോയിരുന്നു. പാമ്പ് രക്ഷപ്പെടാനായി വലകൾക്കിടയിൽ കിടന്ന് ചീറ്റി. ആ സമയത്ത്, കീരിയും അതിൻ്റെ കുഞ്ഞും അവിടെ ഓടിയെത്തി. പക്ഷേ, കീരി വലകൾ കടിച്ചു മുറിക്കുന്നത് വളരെ സാവധാനമായിരുന്നു. കീരിക്കുഞ്ഞ...