Posts

Showing posts from 2022

(600) അധിക യോഗ്യത!

ബിനിൽ വലിയൊരു കമ്പനിയിൽ ഇരുപത് വർഷങ്ങൾക്കു മുൻപ് ജോലി ചെയ്യുന്ന സമയം.  അവിടെ അഞ്ചു പേരുടെ ജോലി ഒഴിവു വന്നപ്പോൾ പത്രത്തിൽ പരസ്യം വന്നു. നൂറു കണക്കിന് അപേക്ഷകൾ പതിവുപോലെ ഹ്യൂമൻ റിസോഴ്സ് ഡിപാർട്ട്മെൻ്റിലേക്ക് ഇരമ്പിയെത്തി. അവരുടെ അപേക്ഷകൾ പരിശോധിച്ച് മികച്ചതെന്നു തോന്നിയ നൂറു പേരെ പരീക്ഷയ്ക്കു വിളിച്ചു. പിന്നീട്, കൂടുതൽ മാർക്കു കിട്ടിയ പതിനഞ്ച് ഉദ്യോഗാർഥികൾ അഭിമുഖത്തിനെത്തി. അതിൽ, ബിനിലിൻ്റെ സുഹൃത്ത് പ്രകാശും ഉണ്ടായിരുന്നു. ഇൻ്റർവ്യൂ നടക്കുന്ന ദിവസം അവർ ജോലിക്കാര്യങ്ങളൊക്കെ സംസാരിച്ചതുമാണ്.  അതും കഴിഞ്ഞ് നിയമനം കൊടുക്കേണ്ട അഞ്ചു പേരെ റാങ്ക് ചെയ്യുന്ന അവസാന ഘട്ടത്തിലേക്ക്. രണ്ടാഴ്ച കഴിഞ്ഞ് പുതിയ അഞ്ചുപേർ ജോലി സ്ഥലത്ത് സ്വയം പരിചയപ്പെടുത്തി മുന്നിലൂടെ നടക്കുമ്പോഴാണ് പ്രകാശിന് നിയമനം കിട്ടിയില്ലല്ലോ എന്ന് ബിനിൽ  ഓർത്തത്.  അവൻ്റെ വീട്ടിലെ ഫോൺ നമ്പർ, കാടുപോലത്തെ ഒരു ബുക്കിൽ മുൻപെങ്ങോ കുറിച്ചെങ്കിലും ബിനിലിന് അത് തപ്പിയെടുക്കാനായില്ല. ഏകദേശം, മൂന്നു മാസം എങ്കിലും മുന്നോട്ടു പോയിക്കഴിഞ്ഞപ്പോൾ ഒരു വൈകുന്നേരം- കോട്ടയം മാർക്കറ്റിലെ കോഫീ ഹൗസിൽ വച്ച് അവിചാരിതമായി ബിനിൽ അയാളെ കണ്ടുമുട്ടി. "പ്രകാശ

(599) കഴുകനും കാട്ടുകോഴിയും

പണ്ടുപണ്ട്, ഒരു കാട്ടിൽ കാട്ടുകോഴികൾ യഥേഷ്ടം ചിക്കിച്ചികഞ്ഞു തീറ്റി എടുത്തിരുന്ന സമയം. കറുത്ത തൂവലുള്ള പൂവൻകോഴിയായിരുന്നു അവരുടെ നേതാവ്.  ഒരു ദിനം - രാവിലെ, ദൂരെ ദിക്കിൽ നിന്നും ചുവന്ന തൂവലുള്ള കാട്ടുപൂവൻകോഴി അവിടെയെത്തി. ഉടൻതന്നെ കറുമ്പനും ചുവപ്പനും കൂടി ഘോരയുദ്ധം പോലെ തോന്നിച്ച കോഴിപ്പോര് തുടങ്ങി. ഒടുവിൽ, കറുമ്പന് പരുക്കേറ്റ് ജീവനും കൊണ്ട് ഓടി അടുത്തുള്ള ഗുഹയിൽ രക്ഷപ്രാപിച്ചു. അനന്തരം, ചുവന്ന പൂവൻകോഴി തൻ്റെ വിജയം ആഘോഷിക്കാൻ അടുത്തുള്ള പാറയുടെ ഏറ്റവും പൊക്കമുള്ള ഭാഗത്തേക്കു പറന്നു കയറി. എന്നിട്ട്, പരമാവധി ശക്തിയിൽ ''കൊക്കരക്ക..കോ" എന്നു വിജയഭേരി മുഴക്കി. അപ്പോഴാണ്, ആ കാഴ്ച കഴുകൻ്റെ ദൃഷ്ടിയിൽ പെട്ടത്. ഞൊടിയിടയിൽ, കഴുകൻ ചുവന്ന കോഴിയെ റാഞ്ചി. അവൻ്റെ ഗീർവാണം പെട്ടെന്നു കരച്ചിലായി മാറിയതു കേട്ട്, കറുമ്പൻകോഴി ഗുഹയിൽ നിന്നും ആശ്വാസത്തോടെ ഇറങ്ങി വീണ്ടും അവരുടെ നേതാവായി വിലസി. ഗുണപാഠം - താൽക്കാലിക വിജയങ്ങളിൽ മത്തുപിടിച്ചാൽ ആപത്താണ്. Malayalam digital books-599-Aesop stories-21-pdf file- https://drive.google.com/file/d/1pd4MaR-4ZVXoZ4QaklyYtznLLDYdbyYs/view?usp=sharing

(598) പ്രഭുവിന്റെ കഴുത

ആ ദേശത്തെ പ്രഭുവിന് ധാരാളം കൃഷിത്തോട്ടങ്ങൾ ഉണ്ടായിരുന്നു. അതിനാൽത്തന്നെ, ധാന്യങ്ങളും പഴങ്ങളും മറ്റും ചുമന്നുകൊണ്ടു വരാനായി അനേകം കഴുതകളെ അദ്ദേഹം പരിപാലിച്ചിരുന്നു.  ഒരു ദിവസം പ്രഭു ചന്തയിൽ പോയി മറ്റൊന്നിനെയും കൂടി വാങ്ങാമെന്നു തീരുമാനിച്ചു. കച്ചവടക്കാരനോട് പ്രഭു പറഞ്ഞു - "ഞാൻ ഇക്കൂട്ടത്തിലെ ഒരെണ്ണത്തിനെ കൊണ്ടുപോയി ഒരാഴ്ച നോക്കട്ടെ. നല്ലതാണെങ്കിൽ പണം തരാം. അല്ലെങ്കിൽ തിരികെ ഏൽപ്പിക്കും" അപ്പോൾ, താണു വണങ്ങി കച്ചവടക്കാരൻ പറഞ്ഞു: "ഉവ്വ്, പ്രഭോ, എങ്കിൽ അങ്ങനെയാകട്ടെ" പ്രഭു തൻ്റെ മാളികയിലെത്തി മറ്റുള്ള കഴുതകളുടെ ഇടയിലേക്ക് പുതിയവനെ സ്വതന്ത്രമായി ഒരു ദിവസം വിട്ട് അതിനെ നിരീക്ഷിച്ചു.  ആ കഴുതയുടെ ചങ്ങാത്തം, അക്കൂട്ടത്തിലെ ഏറ്റവും തീറ്റിയെടുക്കുന്ന എന്നാൽ, ഒട്ടും പണിയെടുക്കാത്ത കഴുതയുമായിട്ടായിരുന്നു! ആ കഴുതയുടെ സ്വഭാവം ഒരു ദിനം കൊണ്ടുതന്നെ പ്രഭുവിന് മനസ്സിലായി.  അടുത്ത ദിവസം, ആ പുതിയ കഴുതയെ കച്ചവടക്കാരനു തിരികെ കൊടുക്കുകയും ചെയ്തു. ഗുണപാഠം - വെറും ഒരു ദിവസത്തെ ചങ്ങാത്തം നോക്കിയാൽ ഒരാളുടെ സ്വഭാവം അറിയാൻ പറ്റും. Malayalam digital series-598-Aesop-20 pdf file- https://drive.goo

(597) വാനര സംഘം

ഒരിക്കൽ, രാജാവ് നായാട്ടിനു പോയപ്പോൾ ഒരു വാനര സംഘത്തിൻ്റെ കളികൾ അദ്ദേഹത്തിനു നന്നേ ബോധിച്ചു.  കൊട്ടാരഭൃത്യന്മാരുടെ സഹായത്തോടെ അവറ്റകളെ വലയിലാക്കി കൊട്ടാരത്തിലെത്തിച്ചു. പിന്നീട്, കമ്പിവേലി കെട്ടി കുരങ്ങുകളെ കൊട്ടാരവളപ്പിൽ പാർപ്പിച്ച് പലതരം പരിശീലനങ്ങൾ കൊടുത്തു കൊണ്ടിരുന്നു.  മനുഷ്യരുടെ തരത്തിലുള്ള വസ്ത്രങ്ങൾ ധരിപ്പിച്ച് മാസത്തിൽ ഒരു തവണ ജനങ്ങൾക്കു മുന്നിൽ പ്രദർശനവും നടത്തിവന്നു. മനുഷ്യരെ അനുകരിച്ച് അവറ്റകൾ കാണിക്കുന്ന അഭ്യാസപ്രകടനങ്ങളിൽ രാജാവ് അഭിമാനം പൂണ്ടു. അങ്ങനെയിരിക്കെ, സദസ്സിൽ കുരങ്ങന്മാർ ചിട്ടയായി അഭ്യാസം നടത്തിയ ഒരു ദിനം, കുബുദ്ധിയായ കൊട്ടാരഭൃത്യൻ ആരും ശ്രദ്ധിക്കാത്ത വിധത്തിൽ ഒരു വാഴപ്പഴം അവറ്റകളുടെ ഇടയിലേക്ക് എറിഞ്ഞു. അന്നേരം, പഠിച്ച കാര്യങ്ങളൊക്കെ മറന്ന്, ആ പഴത്തിനായി വാനരപ്പട പരസ്പരം ആക്രമിക്കാൻ തുടങ്ങി. പഴം കയ്യിലുള്ള കുരങ്ങൻ കൊട്ടാരത്തിൽ നിന്നും കോട്ട മതിൽ ചാടിക്കടന്ന് കാട്ടിലേക്ക് ചീറിപ്പാഞ്ഞു. മറ്റുള്ള കുരങ്ങന്മാർ പിറകെയും!  ജനങ്ങൾ ആർത്തു ചിരിച്ചു. അതേസമയം, രാജാവ് വിളറിപ്പോയി. ഗുണപാഠം: ജാത്യാലുള്ളത് ആർക്കും മാറ്റാനാവില്ലല്ലോ! മലയാളം ഡിജിറ്റൽ പുസ്തകങ്ങൾ-597-pdf file- https

(596) പ്രാർഥന മഹാസമ്മേളനം

ബിനീഷിൻ്റെ അയൽപക്കത്തുള്ള ദമ്പതികൾ ഒരു ദിവസം വീട്ടിലേക്കു കടന്നു വന്നു. ആദ്യം കുശലാന്വേഷണം നടത്തിയെങ്കിലും അവരുടെ ലക്ഷ്യം മറ്റൊന്നായിരുന്നു - ഒരു മിനിബസ് നിറയെ ആളുകളെ ആൾദൈവത്തിൻ്റെ പ്രാർഥനയുടെ മഹാസമ്മേളനത്തിന് എത്തിക്കുക! പക്ഷേ, ബിനീഷ് തൻ്റെ നയം വ്യക്തമാക്കി - "എനിക്ക് ഇത്തരം കാര്യങ്ങളിൽ യാതൊരു താൽപര്യവുമില്ല" എന്നാൽ, ഈ മറുപടിയിലൊന്നും അവർ തോൽക്കാൻ തയ്യാറായില്ല. അതിനായി അവർ പല വേലത്തരങ്ങളും പുറത്തെടുത്തു തുടങ്ങി - "മരിച്ചാൽ സ്വർഗ്ഗത്തിൽ പോകണമെങ്കിൽ....സാറിൻ്റെ വചനം കേൾക്കണം" "ഞാൻ ഞങ്ങളുടെ സഭയുടെ ഞായറാഴ്ചയുള്ള കുർബാനയ്ക്ക് പള്ളിയിൽ പോകാറുണ്ട്. എനിക്കതു മതി" "പള്ളീലെ മാതാവിലൊന്നും വിശ്വസിച്ചിട്ട് യാതൊരു കാര്യവുമില്ല. സാറിൻ്റെ സ്പീച്ച് ഒരു തവണ ഒന്നു കേട്ടു നോക്കണം. ബിനീഷിൻ്റെ സകലമാന തെറ്റിദ്ധാരണയും മാറിക്കിട്ടും" ഉടൻ, ബിനീഷിന് ദേഷ്യം വന്നു - "ഈശോയുടെ അമ്മ പരിശുദ്ധമാതാവിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്ന ആളാണ്. നിങ്ങൾ പറയുന്ന ഈ സാറ്, കോളജ് പ്രഫസറായി റിട്ടയർ ചെയ്ത ആളാണല്ലോ. യു.ജി.സി ശമ്പളം കിട്ടിക്കൊണ്ടിരുന്നപ്പോൾ അതായിരുന്നു സുവിശേഷ പ്രചാരണത്തേക്കാൾ വല

(595) ജ്യോൽസ്യന്റെ ഭാവി

പണ്ടുപണ്ട്, ഒരു ദേശത്ത്, ആളുകളുടെ ഭാവി പ്രവചിച്ചിരുന്ന ജ്യോൽസ്യൻ ഉണ്ടായിരുന്നു. അയാൾ ദിവസവും രാവിലെ ചന്തയിൽ പോയി ഇരിപ്പുറപ്പിക്കും. വൈകുന്നേരം വരെ അയാളുടെ മുന്നിൽ ആളുകൾ ഓരോ കാര്യത്തിനായി വന്നുകൊണ്ടിരുന്നു. ഒരു ദിനം - ഒരാൾ ഓടിവന്ന് ജ്യോൽസ്യനോടു പറഞ്ഞു - "അങ്ങയുടെ വീട് ഏതോ മോഷ്ടാവ് കുത്തിത്തുറന്ന് സാധനങ്ങളെല്ലാം കൊണ്ടു പോയിരിക്കുന്നു!" ഉടൻ, ജ്യോൽസ്യൻ ഒരു ഭ്രാന്തനെപ്പോലെ നിലവിളിച്ചു കൊണ്ട് വീട്ടിലേക്ക് ഓടി. അതിനിടയിൽ, ഇതു കണ്ട ഏതോ ഒരുവൻ വിളിച്ചുകൂവി - " മറ്റുള്ള എല്ലാവരുടെയും ഭാവി മുൻകൂട്ടി പറയുന്ന തൻ്റെ സ്വന്തം കാര്യം എന്തു കൊണ്ട് താൻ സ്വയം അറിഞ്ഞില്ല?" ഗുണപാഠം - സ്വന്തം കാര്യത്തിൽ പ്രാവർത്തികമാക്കാൻ കഴിയാത്ത ഒന്നിനും വേറെ ജീവിതത്തിൽ പ്രസക്തിയുണ്ടാവില്ല. Malayalam digital books-595-AESOP FABLES-18 pdf- https://drive.google.com/file/d/1YbSLfX18LMa4S9cY5I31CS3wNcFL6jWk/view?usp=sharing

(594) ട്രയിൻ സിഗ്നൽ

ബിനിൽ പതിവു പോലെ ജോലിയും കഴിഞ്ഞ് വൈകുന്നേരം റെയിൽവേ സ്റ്റേഷനിൽ എത്തി. ആകെ നാലു ട്രാക്കുകൾ മാത്രമുള്ള ഇടത്തരം സ്റ്റേഷൻ. സിമന്റ് ബഞ്ചിൽ മൂടുറപ്പിച്ച് താടിക്കു കയ്യും കൊടുത്ത് വീട്ടു പ്രാരബ്ധങ്ങൾ ആലോചിച്ച് കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു കൊച്ചിന്റെ കിലുക്കിച്ചിരി കേട്ടപ്പോഴാണ് അയാൾ ചിന്തയിൽ നിന്നും ഉണർന്നത്. ഏതാണ്ട് , ഒന്നര രണ്ടു വയസ്സുള്ള ഓമനത്തമുള്ള കുട്ടി പ്ലാറ്റ്ഫോമിലൂടെ ഓടിക്കളിക്കുകയാണ്. കൊച്ചിന്റെ അപ്പൻ അതെല്ലാം ഐഫോണിൽ വീഡിയോ എടുക്കുന്നുമുണ്ട്. ഫുൾ സ്ലീവ് ഷർട്ടും വുഡ്ലാൻഡ് ഷൂസും മറ്റുമുള്ള അയാൾ ഏതോ നല്ല ഉദ്യോഗസ്ഥനാണെന്നു തോന്നുന്നു. അതിനിടയിൽ, കണ്ണിനു വിശ്രമം കൊടുക്കാൻ പാകത്തിന് അകലത്തിലേക്ക് ബിനിൽ തന്റെ ദൃഷ്ടികളെ പായിച്ചു. റെയിൽവേ മൂന്നാം ട്രാക്കിന്റെ അറ്റത്തായി പച്ച സിഗ്നൽ തെളിഞ്ഞു നിൽക്കുന്നത് കണ്ണിൽപ്പെട്ടു. പക്ഷേ, കോളാമ്പിയിലൂടെ ട്രയിൻ വരുന്ന തൊന്നും ഇതുവരെ വിളമ്പിയതുമില്ലല്ലോ. പക്ഷേ, ഇവിടെ സ്റ്റോപ് ഇല്ലാത്ത ട്രയിൻ, എഞ്ചിൻ, ഗുഡ്സ്, റിപ്പയർ തുടങ്ങിയ വണ്ടികളൊന്നും അറിയിപ്പില്ലാതെ പാഞ്ഞു പോകും! ഉടൻ, ബിനിൽ തന്റെ പരോപകാര കുടുക്കയിലേക്ക് ഒരെണ്ണം കൂടി കുടഞ്ഞിട്ടു - "കൊച്ചിനെ പിടിച്

(593) കോപം കുറയ്ക്കുന്ന വിദ്യ

സിൽബാരിപുരം ഗ്രാമത്തിലെ ആശ്രമത്തിൽ ഗുരുവിനു കീഴിൽ ഇരുപത് ശിഷ്യന്മാർ പഠിച്ചു വന്നിരുന്ന കാലം. അതിൽ, ഒരു ശിഷ്യനായ പുഷ്കരന് അടക്കാനാവാത്ത കോപം മൂലം പലതവണ ഗുരുവിന്റെ കയ്യിൽ നിന്നും ശിക്ഷ കിട്ടിയിട്ടുണ്ട്. എന്നാൽ, അതുകൊണ്ടൊന്നും അവനിൽ ഒരു മാറ്റവും ഉണ്ടായില്ല. അതുകൊണ്ട്, ഗുരു മറ്റൊരു വിദ്യ പ്രയോഗിച്ചു. ഗുരു കുറെ ഇരുമ്പാണികളും ഒരു ചുറ്റികയും പലകയും അവനെ ഏൽപ്പിച്ചു. "ഇനിമേൽ, നിനക്കു കോപം ഇരച്ചു വരുമ്പോൾ ഓരോ പ്രാവശ്യവും ഈ പലകമേൽ  ആണി അടിക്കുക! " അവൻ പിന്നീട് അങ്ങനെ ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ കോപിക്കുന്ന സമയത്ത് അതിശക്തമായി ആണി അടിച്ചുകയറ്റി. പിന്നെ, ശക്തി കുറഞ്ഞു. കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാത്തവണയും കോപിച്ചപ്പോൾ ആണി അടിച്ചില്ല. കാരണം, കോപത്തിന്റെ ഉഗ്രത കുറഞ്ഞു വന്നു.  ഒരു മാസം കഴിഞ്ഞപ്പോൾ പലകമേൽ ആണി പുതിയതായി അടിച്ചില്ല. വല്ലപ്പോഴും മാത്രമായി കോപം അമർഷത്തിലേക്കു ചുരുങ്ങി. പിന്നെ, പിറുപിറുക്കൽ മാത്രം. ഒടുവിൽ അവന്റെ മനസ്സിനു ശാന്തത കൈവന്നു. ഒരു ദിവസം അവൻ ആ പലകയിലെ ആണികൾ എണ്ണി നോക്കിയപ്പോൾ ഇത്രയും തവണ ദേഷ്യപ്പെട്ടതിൽ പശ്ചാത്താപം അനുഭവപ്പെട്ടു. ഓരോ ആണിയും ചുറ്റികയുടെ മറുവശം കൊണ്ട് ഇള

(592) വഴിയിലെ വീഴ്ച

 അന്നൊരു ചൊവ്വാഴ്ചയായിരുന്നു. ബിനീഷ് പ്രൈവറ്റ് സ്കൂൾ അധ്യാപകനാണ്. വൈകുന്നേരം ജോലി കഴിഞ്ഞ് ടെയിൻ പിടിക്കാൻ ഉറയിൽവേ റോഡിലൂടെ നടക്കവേ, പെട്ടെന്നാണത് സംഭവിച്ചത്! രണ്ടറ്റം കൂട്ടിക്കെട്ടിയ വൃത്താകൃതിയിലുള്ള കട്ടിയുള്ള പ്ലാസ്റ്റിക് ചരടിൽ ഷൂസ് കുടുങ്ങിയപ്പോൾ കാലിൽ വാരി അലക്കിയ പോലുള്ള കനത്ത വീഴ്ച! ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ ചരടിൽ കോർത്ത ദൗർഭാഗ്യം വന്നു മുട്ടടിച്ചു വീണതിനാൽ നടക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു. ഇടതു കയ്യിലെ തൊലി നല്ലതുപോലെ ഉരഞ്ഞ് രക്തം കുറച്ചു പോയി. അടുത്ത ആശുപത്രിയിൽ പോയി ടി.ടിയും പുതിയ ചീട്ടും  ഓട്ടോക്കൂലിയും മറ്റുമായി കുറെ രൂപയും പോയിക്കിട്ടി. ലീവ് കിട്ടിനുള്ള ബുദ്ധിമുട്ടു കാരണം അടുത്ത ദിനം ബുധനാഴ്ച സ്കൂളിൽ പോയി. അന്ന് സ്കൂളിൽ അസംബ്ലി ഉണ്ട്. അന്നത്തെ, പ്രസംഗം ചെയ്തത് ഒരു വൈദികനായിരുന്നു. അദ്ദേഹം ഇംഗ്ലീഷിൽ നന്നായി സംസാരിക്കുന്ന അധ്യാപകനും കൂടിയാണ്.  അന്ന് അദ്ദേഹം പറഞ്ഞ കഥ വേണമെങ്കിൽ ചുരുക്കി പറയാവുന്നതേയുള്ളൂ പക്ഷേ, അത് വലിച്ചു നീട്ടി പറഞ്ഞപ്പോൾ അര മണിക്കൂർ നിൽക്കേണ്ടി വന്നു. ബിനീഷിന്റെ കാലിൽ നീരായി. അതേസമയം, അസംബ്ലിയിൽ നിന്ന മൂന്നു കുട്ടികൾ തലകറങ്ങിയപ്പോൾ വെള്ളം കുടിക്

(591) പൊലീസ് ഉദ്യോഗസ്ഥൻ

  (ഒരു സാങ്കല്പിക കഥ പറയാം. എന്തെങ്കിലും സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികമാണ്) സുധാകരൻ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. ഇപ്പോൾ ദീർഘകാലത്തെ സർവീസ് കഴിഞ്ഞിരിക്കുന്നു. പൊലീസ് ക്വാർട്ടേഴ്സും ഒഴിഞ്ഞ് ടൗണിന് അടുത്തായി സ്വന്തമായി നല്ലൊരു വീട് വാങ്ങി. അതും വലിയൊരു ഹൗസിങ് കോളനിയിൽ. അങ്ങനെയിരിക്കെ, അവിടെ കോളനിയുടെ ഒരു ഇലക്ഷൻ നടന്നു. സുധാകരൻ സെക്രട്ടറി സ്ഥാനത്തേക്കു മൽസരാർഥിയായി.  വിജയം ഉറപ്പാക്കിയ സുധാകരൻ എല്ലാവർക്കും ഒരു റിസപ്ഷനും പ്ലാൻ ചെയ്തു. അക്കാര്യം ടൗണിലെ ഒന്നാന്തരം കേറ്ററിങ്ങ് ഏജൻസിയുമായി വിളിച്ചു സംസാരിക്കുകയും ചെയ്തു. ആ കോളനിയിലെ നിയമപ്രകാരം അടുത്ത ദിനം വോട്ടെണ്ണിയപ്പോൾ സുധാകരൻ എട്ടു നിലയിൽ പൊട്ടി. വെറും ഒൻപത് വോട്ട്!  40 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തിൽ എതിരാളി വിജയിച്ചിരിക്കുന്നു. അന്ന്, സുധാകരൻ ഒരു പോള കണ്ണടച്ചില്ല. ഭാര്യയ്ക്കും ഉറക്കം കിട്ടിയില്ല. വിജയം ഉറപ്പിച്ചിട്ടും എവിടെയാണ് പിഴച്ചതെന്ന് അറിയില്ല. പിന്നീട്, അതിന്റെ അന്വേഷണമായി. ഒരാഴ്ച കഴിഞ്ഞപ്പോൾ അടുത്ത വീട്ടിലെ വേലക്കാരി വിവരം ചോർത്തി ഭാര്യയെ ധരിപ്പിച്ചു - " ചേച്ചീ, ഇവിടത്തെ സാറ് പണ്ട് ജോലി ചെയ്ത സ്ഥലത്തെ വേറൊരു സാറ് ഈ കോളന

(590) ജോൺ ചാപ്മാൻ

അമേരിക്കയിലെ ആപ്പിൾ കൃഷിയിൽ വിപ്ലവം സൃഷ്ടിച്ച മഹാനായ വ്യക്തിയാണ് ജോൺ ചാപ്മാൻ. തുടക്കത്തിൽ വീടുകളുടെ മുറ്റത്തും പരിസരത്തും പൂന്തോട്ടവും മറ്റും വച്ചു പിടിപ്പിക്കുന്ന ഒരു ജോലിക്കാരനായി ഈ രംഗത്തേക്കു കടന്നുവന്നു. പിന്നീട്, സ്വന്തമായി നഴ്സറി തുടങ്ങി. അങ്ങനെ, അമേരിക്കൻ ഐക്യനാടുകളിലെ കുടിയേറ്റ പടിഞ്ഞാറൻ മേഖലയുടെ ഉന്നമനത്തിനായി  ആപ്പിൾ ചെടികൾ നട്ടുപിടിപ്പിച്ചു. വേലി കെട്ടി നന്നായി കൃഷിയെ സംരക്ഷിച്ചു.  പിന്നീട്, കുറച്ചു കൂടി വ്യാപിപ്പിക്കാൻ അനേകം ആപ്പിൾ നഴ്സറി തുടങ്ങി. ഒഹിയോ, ഇലിനോയിസ്, വെസ്റ്റ് വെർജീനിയ , പെനിസിൽവാനിയ എന്നിവടങ്ങിയ പതിനായിരം ഏക്കറിൽ കൂടുതൽ ആപ്പിൾ തോട്ടങ്ങൾ സൃഷ്ടിച്ചു. കൂടാതെ , ചെടികൾ ദൂരദേശങ്ങളിലേക്കും അയച്ചു തുടങ്ങി.  അങ്ങനെ നീണ്ട നാൽപതു വർഷങ്ങൾ പിന്നിട്ടപ്പോൾ ആപ്പിൾ കൃഷിയിൽ ഒരു വിപ്ലവം തന്നെ അദ്ദേഹം സൃഷ്ടിച്ചു. ആളുകൾ അദ്ദേഹത്തെ സ്നേഹത്തോടെ ജോണി ആപ്പിൾസീഡ് എന്നു വിളിച്ചു. അദ്ദേഹം ഒരു മിഷനറി കൂടിയായിരുന്നു. അദ്ദേഹത്തോടുള്ള ബഹുമാനാർഥം ഒഹിയോ (USA)-ൽ മ്യൂസിയം പണിത്, ഗവൺമെന്റ് രാജ്യത്തിനു സമർപ്പിച്ചു. ................ Malayalam eBooks-590- Great stories - 21 - https://drive.google.

(589) കലവും തവളയും

  സിൽബാരിപുരം നാട്ടിലെ ഒരു വീട്. അവിടത്തെ വീട്ടമ്മ അരി വേവിക്കാനായി അലുമിനിയംകലത്തിൽ ആദ്യമേ വെള്ളം നിറച്ച് അടുപ്പത്തു വച്ചു. അന്നേരം , ഒരു ചെറിയ പച്ചത്തവള തുള്ളിക്കളിച്ചു മുറ്റത്തു കൂടി നടക്കുന്നുണ്ടായിരുന്നു. അത് ചാടി അടുക്കളയിലേക്കു കടന്നു. പിന്നെയും കൂത്താടിയപ്പോൾ കലത്തിലെ വെള്ളത്തിലേക്ക്. അപ്പോൾ വെള്ളത്തിന് ഇളം ചൂടു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ തവള പറഞ്ഞു - " ഹായ്, ഇത് കാട്ടിലെ നീരുറവയുടെ ചൂടു പോലെ. നല്ല രസമുണ്ട് !" കുറച്ചു കൂടി വെള്ളം ചൂടായപ്പോൾ അവൻ പറഞ്ഞു - " ഈ ചൂടൊക്കെ നിയന്ത്രിക്കാൻ എന്റെ തൊലിക്കു പറ്റുമല്ലോ " എന്നാൽ, ആ സമയത്ത് വീട്ടമ്മ അടുപ്പിലേക്ക് കുഴലൂതി തീ ആളിക്കത്തിച്ചതിനാൽ വെള്ളം പെട്ടെന്നു ചൂടു കൂട്ടി. അന്നേരം, തവള ആത്മവിശ്വാസത്തോടെ ചാടിയെങ്കിലും കലത്തിന് അപാരമായ ചൂടായിക്കഴിഞ്ഞിരുന്നു. കയ്യും കാലും പൊള്ളി വെള്ളത്തിലേക്കു തവള വീണു. വീണ്ടും ചാടിയെങ്കിലും ശക്തി ചോർന്നുപോയി. ഏതാനും തവണ കൂടി ചാടി പരാജയപ്പെട്ടു. പിന്നെ, ചോറിനൊപ്പം വെന്തു മലയ്ക്കാനായിരുന്നു ആ തവളയുടെ വിധി! ചിന്താശകലം - വിദ്യാർഥികളിൽ ഏറിയ പങ്കും ഇങ്ങനെ പരാജയമടഞ്ഞിട്ടുണ്ട്. ഓരോ ദിവസവും പ

(588) പാമ്പിനു പാൽ കൊടുത്താൽ?

  ഒരിക്കൽ, കൃഷിക്കാരൻ തന്റെ പണികൾ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു. അന്നേരം , വഴിയിൽ ഒരു പാമ്പ് ചത്തതു പോലെ കിടക്കുന്നതു കണ്ടു. അയാൾക്ക് അലിവു തോന്നി. അതിന്റെ തലയിലേക്ക് കയ്യിലുണ്ടായിരുന്ന പാത്രത്തിലെ കുടിവെള്ളം കോരിയൊഴിച്ചു. കുറച്ചു വിട്ടിലുകളെയും പ്രാണികളെയും അതിനു തിന്നാൻ കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ അതിന് അനങ്ങാമെന്നായി. പിന്നീട്, അയാൾ പാമ്പ് ഇഴഞ്ഞു പോകട്ടെ എന്നു കരുതി വാലിൽ പിടിച്ച് ഇളക്കി . പെട്ടെന്ന്, പാമ്പ് തല പൊക്കി അയാളുടെ കയ്യിൽ ആഞ്ഞു കൊത്തി. അനന്തരം, കൃഷിക്കാരന്റെ കണ്ണിൽ ഇരുട്ടു കയറുമ്പോൾ അയാൾ അവ്യക്തമായി പുലമ്പി - "ഈ നന്ദികെട്ട വർഗ്ഗത്തെ സഹായിച്ച എനിയ്ക്ക് ഇതു തന്നെ വേണം!" ഗുണപാഠം : ഉള്ളിൽ വിഷം നിറച്ചവരെ സഹായിച്ചാലും അവർ തനിനിറം പുറത്തെടുക്കും. …………… Malayalam eBooks-588 - Aesop - 17 PDF file - https://drive.google.com/file/d/1oxRFTkxCpn-3IzlOSP0_x2T4-W_vHWBT/view?usp=drivesdk

(587) കാക്കക്കുളി

ഒരു തടാകത്തിന്റെ തീരത്ത്, കാക്ക മരച്ചില്ലയിൽ കൂടുകെട്ടി സുഖമായി താമസിച്ചു വരികയായിരുന്നു. ഒരു ദിവസം, കൂട്ടിലിരുന്ന് തടാകത്തിലേക്കു നോക്കിയപ്പോൾ വെള്ളത്തിൽ ഒട്ടേറെ സമയം ചെലവഴിച്ചു കൊണ്ട് മീൻ പിടിക്കുന്ന കൊക്കിനെ അവൻ നിരീക്ഷിച്ചു - "ഹോ! എന്തൊരു വെളുത്ത സുന്ദരനാണ് ആ കൊക്ക്. ഞാനും അതുപോലെ ആയിരുന്നെങ്കിൽ!" കുറെ നേരം അതു നിരീക്ഷിച്ചപ്പോൾ അവനൊരു ബുദ്ധി തോന്നി - "കൊക്കിനെപ്പോലെ ഏറെ നേരം വെള്ളത്തിൽ കിടന്നാൽ ഞാനും തൂവലുകൾ വെളുത്തു സുന്ദരനാകും!" അതിനായി കാക്ക തന്റെ മരത്തിലെ കൂടുവിട്ട് വെള്ളത്തിന്റെ മുകളിലൂടെ തൂവലുകൾ വിടർത്തി ഒഴുകി നടക്കാൻ തുടങ്ങി. ഇതിനിടയിൽ വിശന്നപ്പോൾ കൊക്കിനെപ്പോലെ മീൻ പിടിക്കാൻ ശ്രമിച്ചു. പക്ഷേ, ഒന്നും തന്റെ നീളം കുറഞ്ഞ ചുണ്ടിൽ കിട്ടിയില്ല. എന്നാൽ, കാക്ക തോറ്റു പിന്മാറാൻ തയ്യാറല്ലായിരുന്നു. അങ്ങനെ, അവൻ രണ്ടു ദിവസം കൊണ്ട് വെള്ളത്തിൽ ചത്തുപൊങ്ങി! ഗുണപാഠം - കാക്ക കുളിച്ചാൽ കൊക്കാവില്ല എന്നുള്ള സത്യം ഉൾക്കൊണ്ട്, ഒരിക്കലും പറ്റാത്ത കാര്യത്തിൽ വെറുതെ ഭ്രമിച്ചു പിറകേ പോയി നശിക്കരുത്! Malayalam eBooks - 587-Aesop stories-16 PDF file - https://drive.google.com/file/

(586) വിമർശനബുദ്ധി

അന്ധനായ ഒരു മനുഷ്യന് പലതരം കഴിവുകളുണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു -മൃഗങ്ങളെ കൈ കൊണ്ടു തടവിയാൽ അതിന്റെ രോഗങ്ങളും പ്രത്യേകതകളും പറയുന്ന രീതി. ഒരിക്കൽ, ഗ്രാമവാസിയായ ഒരാൾ ഇദ്ദേഹത്തെ സമീപിച്ചു. അന്ധന്റെ കഴിവുകൾ വിമർശനബുദ്ധിയോടെ പരിശോധിക്കുകയായിരുന്നു അവന്റെ ലക്ഷ്യം. അതിനായി ഒരു ചെന്നായ്ക്കുട്ടിയെ അന്ധന്റെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു - "ഇത് ഏതു മൃഗത്തിന്റെ കുട്ടിയാണെന്നു പറയുക" ഉടൻ അദ്ദേഹം മൊഴിഞ്ഞു - " ഇത് കുറുക്കന്റെ കുഞ്ഞോ ചെന്നായുടെ കുഞ്ഞോ ആയിക്കോട്ടെ. പക്ഷേ, ഇതിനെ ആട്ടിൻപറ്റത്തിന്റെ അടുക്കലേക്കു വിടരുത് ! " ഗുണപാഠം - ഒരെണ്ണം നല്ലതോ ചീത്തയോ എന്ന് മുളയിലേ അറിയാം. അത് വലുതാകാൻ കാത്തിരിക്കേണ്ട ആവശ്യമില്ല. Malayalam eBooks-586 - Aesop stories -15 PDF - https://drive.google.com/file/d/1ff5oXzubsyd2Czw9s3Pm-t_0f7UBGfeI/view?usp=drivesdk

(585) ആടിന്റെ കൊമ്പ്

  ഒരു ഗ്രാമത്തിൽ യജമാനന്റെ ആട്ടിൻപറ്റത്തെ മേയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ആട്ടിടയൻ. എന്നാൽ, ആ കൂട്ടത്തിലെ ഒരു മുട്ടനാടിന് യാതൊരു അനുസരണവും ഉണ്ടായിരുന്നില്ല. അത് കൂത്താടി താഴ്‌വാരങ്ങളിലേക്ക് ഇറങ്ങി. ആട്ടിടയൻ അതു ശ്രദ്ധിച്ചപ്പോൾ ആദ്യം ചൂളമടിച്ച് ആടിനെ തിരികെ വിളിക്കാൻ ശ്രമിച്ചു.  ആട് അതു കാര്യമാക്കിയില്ല. പിന്നെ, അവൻ ഉച്ചത്തിൽ കൂവിയെങ്കിലും ആട് പിന്നെയും കേട്ടതായി ഭാവിച്ചില്ല. ആട്ടിടയനു ദേഷ്യം ഇരച്ചുകയറി. അവൻ കരിങ്കല്ലെടുത്ത് ഒറ്റയേറ്! ആടിന്റെ ഒരു കൊമ്പിന്റെ പാതി ഒടിഞ്ഞു നിലത്തുവീണു! ആട് ഉടൻ പേടിച്ച് അവന്റെ അരികിലേക്ക് മടങ്ങിയെത്തി. പക്ഷേ, അവൻ പേടിയോടെ ആടിനോടു പറഞ്ഞു - "നിന്റെ കൊമ്പ് ഒടിഞ്ഞ കാര്യം നീ യജമാനനോടു ദയവു ചെയ്ത് പറയരുത് " അതു കേട്ട്, ആട് പറഞ്ഞു - " ഈ കാര്യം ഞാൻ യജമാനനോടു പറഞ്ഞില്ലെങ്കിലും എന്റെ കൊമ്പ് എല്ലാം വിളിച്ചു പറയും!" ഗുണപാഠം - സത്യം മൂടി വയ്ക്കാൻ പറ്റുന്ന ഒന്നല്ല. Malayalam eBooks-585- ഈസോപ് 20 കൾ - 14 PDF - https://drive.google.com/file/d/1fPVZBNl7LUOYIzo7d2JjDIXLLduh9CtJ/view?usp=drivesdk

(584) ആമയിറച്ചി

ഒരിക്കൽ, ആമയ്ക്ക് ആകാശമൊക്കെ ചുറ്റിക്കറങ്ങി വിദൂര കാഴ്ചകൾ കാണണമെന്ന് ഒരു ആഗ്രഹം ഉദിച്ചു. അവൻ അതിനായി പരുന്തിന്റെ സഹായം തേടി. പരുന്തിന് ആമയിറച്ചി ഇഷ്ടമാണെന്ന് ആമയ്ക്ക് അറിയാമായിരുന്നു. ഫലത്തിൽ ശത്രു തന്നെയാണെങ്കിലും തന്റെ കട്ടിയുള്ള ആമത്തോടിൽ അവന് ആത്മവിശ്വാസമുണ്ടായിരുന്നു. പരുന്ത് ഈ ആവശ്യം അംഗീകരിക്കുകയും ചെയ്തു. അങ്ങനെ, പരുന്ത് ആമയെ തന്റെ നഖങ്ങളിൽ കോർത്തു പിടിച്ചു കൊണ്ട് പറക്കാൻ തുടങ്ങി. ആമയാകട്ടെ, ആകാശ കാഴ്ചകൾ ആസ്വദിച്ചു പറന്നു കൊണ്ടിരുന്നു. ആ സമയത്ത് സമീപത്തു കൂടി പറന്നു പോയ കാക്കയ്ക്ക് ആമയിറച്ചിയിൽ കൊതി തോന്നി. കാക്ക ഇപ്രകാരം പറഞ്ഞു - " ഹേയ്, പരുന്തേ , നീ ഇവനെയും കൊണ്ട് പറക്കുന്നതിനു പകരം സ്വാദിഷ്ഠമായ ആമയിറച്ചി തിന്നാൻ നോക്ക് " പക്ഷേ, പരുന്ത് നിസ്സഹായതയോടെ പറഞ്ഞു - " ഈ ആമയുടെ പുറം തോടിന് ഭയങ്കര കട്ടിയാണ്. എനിക്ക് ഇറച്ചി എടുക്കാൻ പറ്റില്ലല്ലോ " ബുദ്ധിമാനായ കാക്ക വിടാൻ ഭാവമില്ലായിരുന്നു - " നീ ആമയുമായി ഏറ്റവും ഉയരത്തിൽ പറന്നു നിന്ന് ആ കാണുന്ന വലിയ പാറയിലേക്ക് ഇതിനെ ഇടുക " പരുന്ത് അപ്രകാരം ചെയ്തപ്പോൾ ആമത്തോട് പൊട്ടിച്ചിതറി! വെളിയിൽ വന്ന രുചികരമായ ആമയിറച്ച

(583) പ്രഭുവിന്റെ വളർത്തു നായ

  പ്രഭുവിന്റെ വളർത്തുനായയ്ക്ക് പകൽ സമയത്ത്, അലഞ്ഞുതിരിഞ്ഞു നടക്കാൻ അനുവാദമുണ്ട്. അവൻ അങ്ങനെ നടക്കവേ, ഒരു ദിവസം - കാട്ടിൽ നിന്നും നാട്ടിലേക്ക് എത്തി നോക്കിയ ചെന്നായയെ കണ്ടു.  " ഏയ്, ചങ്ങാതീ നീ മെലിഞ്ഞ് എല്ലും തോലുമായല്ലോ. എന്റെ കൂടെ പോന്നോളൂ. യജമാനൻ എനിക്ക് എല്ലാ നേരവും യഥേഷ്ടം പോത്തിറച്ചി തരും. അതുതന്നെ നിനക്കും ഞാൻ ശരിയാക്കിത്തരാം" ചെന്നായയുടെ വായിൽ വെള്ളമൂറി - "ഹാവൂ. വേട്ടയ്ക്കു പോകാതെ ദിവസവും പോത്തിറച്ചി! ഞാനും വരും" അങ്ങനെ, അവർ ഒന്നിച്ച് നടന്നു പോകവേ, ചങ്ങാതിയുടെ കഴുത്തിലെ രോമം കൊഴിഞ്ഞിരിക്കുന്നത് ചെന്നായയുടെ ശ്രദ്ധയിൽപ്പെട്ടു. "നിന്റെ കഴുത്തിനു ചുറ്റും എങ്ങനെയാണ് പൂട പൊഴിഞ്ഞു പോയത്?" അന്നേരം, നിസ്സാര ഭാവത്തിൽ വളർത്തുനായ പറഞ്ഞു - "ഓ, അത് രാത്രിയിൽ പ്രഭുവിന്റെ മാളികയ്ക്കു മുന്നിൽ കഴുത്തിൽ ചങ്ങലയിട്ടു കെട്ടിയിടുന്നതു കൊണ്ടാണ് !" ചെന്നായ അതു കേട്ട് ഞെട്ടി! "പകൽ പോത്തിറച്ചി! രാത്രി ബന്ധനം! ത്ഫൂ...!" അങ്ങനെ മുരണ്ടുകൊണ്ട് ചെന്നായ കാട്ടിലേക്കു തിരിഞ്ഞോടി. ഗുണപാഠം - സ്വാതന്ത്ര്യം മറ്റെന്തിനേക്കാളും സുപ്രധാനമാണ്. Malayalam eBooks - 583 - ഈസോ

(582) ചെന്നായും ആട്ടിൻകുട്ടിയും

ഒരിക്കൽ, ആറുമാസം പ്രായമായ ആട്ടിൻകുട്ടി ഒരു കുന്നിൻ ചരിവിലൂടെ ഒഴുകുന്ന വെള്ളം കുടിച്ചു കൊണ്ടു നിൽക്കുകയായിരുന്നു. ഉടൻ, അതുവഴി വന്ന ചെന്നായ മുകളിൽ നിന്ന് ഇതു കണ്ടു. അവൻ പറഞ്ഞു - "എന്റെ ഇന്നത്തെ അത്താഴം കുശാലായി. എന്നാൽ, ഇതിനെ തിന്നുന്നതിനു മുൻപ് എന്തെങ്കിലും കാരണം അതിനെ ബോധിപ്പിക്കണം " ചെന്നായയെ കണ്ട ആട്ടിൻകുട്ടി ഞെട്ടി വിറച്ചു. ചെന്നായ പറഞ്ഞു - "ഞാൻ കുടിക്കുന്ന വെള്ളം നീ കലക്കിയിരിക്കുന്നു. അത് ക്ഷമിക്കാൻ പറ്റുന്ന തെറ്റല്ല " ആട്ടിൻകുട്ടി നിലവിളിച്ചു - "ഞാൻ താഴെ വരുന്ന വെള്ളമാണു കുടിക്കുന്നത്. അങ്ങ് കുടിച്ച ശേഷമുള്ള വെള്ളമാണ് എനിക്കു കിട്ടുന്നത്" ഉടൻ, അവൻ മറ്റൊരു തന്ത്രം പുറത്തെടുത്തു - "കഴിഞ്ഞ വർഷം നീ എന്നെ ചീത്ത വിളിച്ചിട്ട് ഓടിപ്പോയത് എനിക്കു ക്ഷമിക്കാൻ പറ്റില്ല" ആട്ടിൻകുട്ടി ഇങ്ങനെ പറഞ്ഞു - "ഞാൻ അതിന് കഴിഞ്ഞ വർഷം ഈ ഭൂമിയിൽ ഇല്ലായിരുന്നു. ജനിച്ചിട്ട് വെറും ആറു മാസമേ ആയുള്ളൂ. " അതും വിഫലമായെന്ന് അറിഞ്ഞപ്പോൾ ചെന്നായ ആട്ടിൻകുട്ടിയുടെ അടുത്തു ചെന്ന് ദേഷ്യപ്പെട്ടു - "നീയല്ലെങ്കിൽ നിന്റെ അപ്പനായിരിക്കും. അത് ക്ഷമിക്കാൻ പറ്റുന്ന കാര്യമല്

(581) സിംഹത്തിന്റെ സമാധാന സഖ്യം

ഒരിക്കൽ, സിംഹത്തിന്റെ ശിങ്കിടിയായി കുറുക്കൻ കഴിഞ്ഞിരുന്ന കാലം. ഒരു ദിവസം, അകലെയുള്ള കുന്നിൽ പുറത്ത്‌ മേഞ്ഞു നടന്നിരുന്ന വലിയ കഴുതയെ കണ്ടപ്പോൾ സിംഹം കുറുക്കനോടു പറഞ്ഞു - "ഞാൻ കഴുതകളുമായി സമാധാന സഖ്യം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്ന് നീ പോയി അവനോടു പറയുക " കുറുക്കൻ ഇതു കഴുതയോടു പറഞ്ഞപ്പോൾ അതിന് വലിയ അഭിമാനവും അഹങ്കാരവും തോന്നി. കാരണം, സിംഹരാജാവ് താനുമായി സഖ്യത്തിനു ക്ഷണിച്ചിരിക്കുന്നു! തിടുക്കത്തിൽ ഗുഹയിലേക്ക് കയറിച്ചെന്ന കഴുതയെ ആ നിമിഷം തന്നെ സിംഹം അടിച്ചുവീഴ്ത്തി. സിംഹം പറഞ്ഞു - "ഞാൻ ഒന്നു മയങ്ങിയിട്ടു വരാം. നീ കാവലായി ഇരുന്നോണം. മാംസം ഒട്ടും തിന്നാൻ പാടില്ല. എന്റെ ശാപ്പാടു കഴിഞ്ഞുളളത് നിനക്കു തരാം. അല്ലെങ്കിൽ നിന്റെ കാര്യവും ഇതു പോലെയാകും" എന്നാൽ, കുറുക്കനു തന്റെ കൊതി അടക്കാൻ പറ്റിയില്ല. അവൻ ആടിന്റെ തലച്ചോറു തിന്നു. കുറെ കഴിഞ്ഞപ്പോൾ സിംഹം വന്നപ്പോൾ കോപം കൊണ്ട് അലറി.  അന്നേരം കുറുക്കൻ പറഞ്ഞു - " ഒരു സിംഹം സഖ്യമുണ്ടാക്കാൻ വിളിച്ചു എന്നു വിശ്വസിച്ച് ഓടി വന്ന ആ കഴുത ഈ കാട്ടിലെ ഏറ്റവും വലിയ മണ്ടൻ ആയിരുന്നു. അതുകൊണ്ടു തന്നെ തലച്ചോറ് അവന് ഉണ്ടായിരുന്നില്ല" അത് സി

(580) രാക്കുയിലും കർഷകനും

ഒരു കർഷകൻ രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ അടുത്തുള്ള മരത്തിൽ നിന്ന് രാക്കുയിൽ മനോഹരമായി പാടുന്നതു കേട്ടു. അതിനെ പിടിച്ചാൽ തനിക്ക് എല്ലാ ദിവസവും പാട്ടു കേൾക്കാമല്ലോ എന്ന വിചാരത്താൽ കെണി വച്ച് അതിനെ പിടിച്ചു കൂട്ടിൽ അടച്ചു. കർഷകൻ പറഞ്ഞു - "നീ എനിക്കു വേണ്ടി എപ്പോഴും പാട്ടു പാടിക്കൊണ്ടിരിക്കണം" രാക്കുയിലിന്റെ മറുപടി ഇപ്രകാരമായിരുന്നു - "ഞങ്ങൾ രാക്കുയിലുകൾ ബന്ധനത്തിൽ ആയിരിക്കുമ്പോൾ പാടാറില്ല. സന്തോഷത്തിൽ മതിമറന്നു മാത്രമേ പാടാൻ തോന്നുകയുള്ളൂ. എന്നെ മോചിപ്പിച്ചാൽ അമൂല്യമായ മൂന്നു രഹസ്യങ്ങൾ പറഞ്ഞു തരാം" അയാൾ അതു വിശ്വസിച്ച് കിളിയെ തുറന്നു വിട്ടു. പക്ഷേ, അടുത്ത മരക്കൊമ്പിൽ ഇരുന്നു കൊണ്ട് കിളി വാക്കു പാലിച്ചു. "ഇതാ, ആ മൂന്നു കാര്യങ്ങൾ - ഒന്ന് - തടവുകാരുടെ വാക്ക് വിശ്വസിക്കരുത്. രണ്ട് - കയ്യിൽ കിട്ടിയതിനെ ഉപേക്ഷിക്കരുത്. മൂന്ന് - നഷ്ടപ്പെട്ടതിനെ ഓർത്ത് എല്ലാക്കാലവും ദുഃഖിക്കരുത്. അതിനു ശേഷം രാക്കുയിൽ വിദൂരദേശത്തേക്ക് പറന്നു പോയി! Malayalam eBooks- 580 - Aesop -9 PDF file - https://drive.google.com/file/d/1mmA08dCww_5KdtyfFQNmMhq6_KcX-GIS/view?usp=drivesdk

(579) മുയലും സുഹൃത്തുക്കളും

  മുയൽ എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു. ഒരിക്കൽ, കുറെ ചെന്നായ്ക്കൾ സ്വാദുള്ള മുയലിറച്ചി തപ്പി ഇറങ്ങിയിട്ടുണ്ടെന്ന് മുയലിനു വിവരം കിട്ടി. അവൻ ഉടൻതന്നെ സുഹൃത്തായ കുതിരയെ സമീപിച്ച് സഹായിക്കണമെന്ന് അപേക്ഷിച്ചു. അപ്പോൾ, കുതിര പറഞ്ഞു - "എനിക്കു നേരമില്ല. യജമാനൻ സവാരിക്കു പോകാൻ വിളിക്കും. നീ മറ്റുള്ള കൂട്ടുകാരോടു ചോദിക്കൂ " മുയൽ വെപ്രാളത്തോടെ കാളയെ കണ്ടു കാര്യം പറഞ്ഞു. കാള കൈമലർത്തി - "എനിക്കു നിലമുഴുതു മറിക്കാൻ പോകാനുണ്ട്. നീ ആടിനോടു പറഞ്ഞു നോക്ക്" ആടിനെ സമീപിച്ചപ്പോൾ അവൾ പറഞ്ഞു - "എന്നേക്കാൾ കരുത്തൻ മുട്ടനാടാണ് " മുയൽ മുട്ടനാടിനോടു ചോദിച്ചപ്പോൾ അവൻ മറ്റൊന്നു പറഞ്ഞു - "ഞങ്ങൾ മുട്ടനാടിന്റെ ഇറച്ചിയും ചെന്നായ്ക്കൾക്ക് ഇഷ്ടമാണ്. ഞാൻ രക്ഷപ്പെടാൻ നോക്കട്ടെ " ഉടൻ, ഒരു പശുക്കിടാവിനെ കണ്ടു. സഹായം ചോദിച്ചപ്പോൾ അതു പറഞ്ഞു - " ഇത്രയും മുതിർന്നവർക്ക് നിന്നെ സഹായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ എങ്ങനെ സഹായിക്കാനാണ്?" മുയൽ അടുത്ത കൂട്ടുകാരനെ നോക്കി നടന്നപ്പോൾ ചെന്നായ്ക്കൾ മുയലിനെ വളഞ്ഞു. എങ്കിലും അതിന്റെ ഭാഗ്യത്തിന് അടുത്തു കണ്ട ഒരു മാളത്തിലേക്കു കയറി രക്ഷ

(578) അടിമയും സിംഹവും

ആൺഡ്രോക്കിൾ എന്നു പേരുള്ള ഒരു അടിമയ്ക്ക് യജമാനന്റെ ശിക്ഷകളെ വല്ലാത്ത പേടിയായിരുന്നു. അതു ഭയന്ന് അവൻ ഒരു ദിവസം കാട്ടിലേക്ക് ഒളിച്ചോടി. കാട്ടിലൂടെ പോകുമ്പോൾ ഒരു സിംഹം ഞരങ്ങുന്നത് അവൻ കണ്ടു. കാട്ടുവള്ളികളിൽ കുടുങ്ങിയ അതിന്റെ കാലിൽ വലിയ മുള്ളു തറച്ചിട്ടുണ്ടായിരുന്നു. അടിമ രണ്ടും കല്പിച്ച് മുള്ളു വലിച്ചൂരി കാട്ടുവള്ളികൾ മുറിച്ചു മാറ്റി സിംഹത്തെ രക്ഷിച്ചു. അതിനുള്ള നന്ദിയായി സിംഹവും അവനും ഒരു ഗുഹയിൽ താമസിച്ചു. അവനുള്ള ആഹാരമായി സിംഹം വേട്ടയാടി പിടിച്ച മാംസം പങ്കിടുകയും ചെയ്തു. പിന്നീട്, അടിമയുടെ യജമാനൻ പരാതിപ്പെട്ടത് അനുസരിച്ച് രാജാവിന്റെ ഭടന്മാർ ആൺഡ്രോക്കിളിനെ പിടിച്ചു കെട്ടി സിംഹത്തിനു മുന്നിൽ എറിയാൻ തീരുമാനമായി. അതിനായി ഗുഹയിൽ ഒളിച്ചിരുന്ന സിംഹത്തേയും അവർ വലയിലാക്കിയിരുന്നു. ശിക്ഷ നടപ്പാക്കാനുള്ള ദിവസം വന്നു ചേർന്നു. വിശന്നു വലഞ്ഞ സിംഹം അടിമയുടെ അടുക്കലേക്ക് അലറിയടുത്തെങ്കിലും തന്റെ രക്ഷകനെ കണ്ട സിംഹം അവനെ സ്നേഹത്തോടെ തൊട്ടുരുമ്മിയതേ ഉള്ളൂ. ഈ അത്ഭുതം കണ്ട് രാജാവ് വിവരങ്ങൾ തിരക്കി സത്യാവസ്ഥ അറിഞ്ഞു. പിന്നീട്, അടിമയെയും സിംഹത്തേയും മോചിപ്പിച്ചു. ഗുണപാഠം - നന്ദി എന്നുള്ളത് മഹത്തായ കാര്യമാണ്.

(577) കോഴിമുട്ടയും കക്കയും

  ഒരു നാട്ടിൻപുറത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ ഉണ്ടായിരുന്നു. ഓരോ പ്രദേശത്തെയും വീടുകളുടെ പിന്നാമ്പുറത്ത് എത്തി കോഴിക്കൂട്ടിൽ നിന്നും മുട്ടകൾ മോഷ്ടിച്ച് തിന്നുന്നത് അവന്റെ പതിവു ശീലമായിരുന്നു. ഒരിക്കൽ, കോഴിക്കൂടിന്റെ കീഴിലായി ഒരു വലിയ കക്ക കിടക്കുന്നത് നായയുടെ കണ്ണിൽപ്പെട്ടു. അവൻ തിടുക്കത്തിൽ അതെടുത്ത് കടിച്ചെങ്കിലും അതിൽ കടി കൊള്ളാതെ വിഴുങ്ങുകയും ചെയ്തു. കുറെ നേരം കഴിഞ്ഞ് വയറ്റിൽ വലിയ എരിച്ചിൽ അനുഭവപ്പെട്ടു തുടങ്ങി. അന്നേരം അവൻ ആരോടെന്നില്ലാതെ പറഞ്ഞു - "എനിക്ക് ഇതുതന്നെ വരണം. ഉരുണ്ടിരിക്കുന്ന സാധനമെല്ലാം കോഴിമുട്ടയാണെന്നു കരുതിയ ഞാൻ എന്തൊരു പടുവിഢിയാണ് !" ഗുണപാഠം - മുന്നും പിന്നും നോക്കാതെയുള്ള എടുത്തു ചാട്ടം ആർക്കും നന്നല്ല. Malayalam eBooks-577-Aesop-6 PDF file - https://drive.google.com/file/d/1GF1bccTVOHQAnGoy83iVBTB_YGRJ9Y1X/view?usp=drivesdk

(576) ചെന്നായുടെ വിമർശനം

  കൊടുംകാടിനോടു ചേർന്നു കിടക്കുന്ന പ്രദേശമായിരുന്നു അത്. ഒരിക്കൽ, ഒരു ചെന്നായ അതു വഴി ഇര തേടി നടക്കുകയായിരുന്നു. അപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്! ഒരു വീടിന്റെ വരാന്തയിലിരുന്ന് ഏതാനും ആട്ടിടയന്മാർ ഒന്നാന്തരം മുട്ടനാടിന്റെ ഇറച്ചി തിന്നുകൊണ്ടിരിക്കുന്നു. അവന്റെ വായിൽ വെള്ളമൂറി. അന്നേരം, ദേഷ്യവും നിരാശയും അവന്റെ മനസ്സിലേക്ക് ഓടിയെത്തി. ഒരു പരാതിയെന്നോണം ചെന്നായ് അവരോടു പറഞ്ഞു - "ഞാൻ ആടിനെ തിന്നാൽ നിങ്ങൾ എത്രമാത്രം ബഹളം ഉണ്ടാക്കുമായിരുന്നു. നിങ്ങൾ തിന്നുമ്പോൾ മാത്രം ഒരു പ്രശ്നവുമില്ല!" ഗുണപാഠം - മറ്റുള്ളവരുടെ തെറ്റുകളെ വിമർശിക്കാൻ എല്ലാവർക്കുമുള്ള മിടുക്ക് സ്വന്തം തെറ്റുകളിൽ കാണാറില്ല. Malayalam eBooks-576-Aesop-5 PDF- https://drive.google.com/file/d/1JT8X-kR_rKjt4SCYnv6WD4FBZSmANGu6/view?usp=drivesdk

(575) കുരങ്ങിന്റെ ചാപല്യം

  കഴുതയും കുരങ്ങനും ഒരു കുരങ്ങൻ കാട്ടിൽ നിന്നും നാട്ടിലെത്തി. അടുത്തു കണ്ട വീടിനു മുകളിലൂടെ നടന്ന് പലതരം കോപ്രായങ്ങൾ കാണിച്ചു കൊണ്ടിരുന്നു. ആളുകൾ ഇതുകണ്ട് തടിച്ചു കൂടി പൊട്ടിച്ചിരിക്കുകയും ചെയ്തു. ഇതെല്ലാം ആ വീട്ടുടമയുടെ പറമ്പിൽ കെട്ടിയിരുന്ന കഴുത കാണുന്നുണ്ടായിരുന്നു. അപ്പോൾ, അവന്റെ മനസ്സിലും ഇതുപോലൊന്ന് മിന്നി. അടുത്ത ദിനം രാവിലെ യജമാനൻ കെട്ടഴിച്ചപ്പോൾ വളരെ പ്രയാസപ്പെട്ട് വീടിന്റെ മേൽക്കൂരയിൽ കയറി നിന്ന് കുരങ്ങൻ കാണിച്ചതു പോലെയുള്ള വികൃതികൾ കാട്ടാൻ തുടങ്ങി. പക്ഷേ, കഴുത ഇതിനിടയിൽ മേഞ്ഞ ഓടുകൾ പലതും നശിപ്പിച്ചു. ഇതുകണ്ട് , യജമാനൻ വടിയെടുത്ത് കഴുതയെ പൊതിരെ തല്ലി അവിടെ നിന്നും ഓടിച്ചു. അന്നേരം, കഴുത പറഞ്ഞു - " ഒരു കുരങ്ങൻ വീടിനു മുകളിൽ കയറി കാണിച്ചത് ആളുകൾ ആസ്വദിച്ചു. എന്നാൽ, അതേ കാര്യം ഞാൻ ചെയ്തപ്പോൾ എല്ലാവർക്കും പ്രശ്നമായി " ആശയം - അവനവന്റെ നിലയ്ക്കും വിലയ്ക്കും അനുസരിച്ച് മാത്രം പെരുമാറുക. ആരെയും അനുകരിക്കാൻ ശ്രമിക്കരുത്. മലയാളം ബ്ലോഗ് കഥകൾ -575 - ഈസോപ് - 4 PDF - https://drive.google.com/file/d/1BcsYJcgABPr_b-knAYgao7s_zilY3cMY/view?usp=drivesdk

(574) മുളയും ആൽമരവും

ഒരു കൊച്ചു കഥ കുട്ടികൾക്ക് ഒരു നാട്ടിൽ വൃക്ഷങ്ങളുടെ രാജാവായ ആൽമരം ഉഗ്രപ്രതാപിയായി വാണിരുന്ന കാലം. ഒരിക്കൽ അവിടമാകെ ശക്തമായ കൊടുങ്കാറ്റു വീശി. ആൽമരത്തിനു കാറ്റിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. അത് ഹുങ്കാര ശബ്ദത്തോടെ നിലം പതിച്ചു. വീണതാകട്ടെ, മുളകൾക്കിടയിലേക്ക് ആയിരുന്നു. ആ കിടന്ന കിടപ്പിൽ ദയനീയമായി ആൽമരം ഒരു മുളയോടു ചോദിച്ചു - "നീ എങ്ങനെയാണ് എന്നെപ്പോലും വീഴ്ത്തിയ കൊടുങ്കാറ്റിനെ തോൽപ്പിച്ചത്?" മുള സവിനയം പറഞ്ഞു - " നീ കൊടുങ്കാറ്റിനോടു മൽസരിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ തല കുമ്പിട്ട് കാറ്റിനൊപ്പം നൃത്തമാടി. യാതൊരു വഴക്കിനും പോയില്ല! " ഗുണപാഠം -  എളിമ നിറഞ്ഞ ജീവിതം എന്തിനെയും കീഴ്പ്പെടുത്തി ജീവിത വിജയം കൊണ്ടുവരും! മലയാളം ഡിജിറ്റൽ പുസ്തകങ്ങൾ - 574 - ഈസോപ്പിന്റെ കഥകൾ -3 PDF- https://drive.google.com/file/d/1fkQJGv4LsuhNXhL-IrJr0qb_vSaajZ_1/view?usp=drivesdk

(573) പ്രാവും കാക്കയും

കുട്ടിക്കഥകൾ ഒരു ദേശത്ത്, വീടിനു മുന്നിൽ പ്രാവിൻകൂട് തൂങ്ങിക്കിടപ്പുണ്ടായിരുന്നു. മിക്കവാറും മുഴുവൻ സമയവും അതിനുള്ളിലായി അതിന്റെ ജീവിതം. കുറച്ചുനേരം, കൂടിനു വെളിയിലിറക്കും. കാലിൽ കയർ കെട്ടി യജമാനൻ ഏതെങ്കിലും മരച്ചുവട്ടിൽ കെട്ടുകയാണു പതിവ്. എങ്കിലും ആ പ്രാവിന് അഹങ്കാരത്തിനു കുറവൊന്നുമില്ലായിരുന്നു. ഒരിക്കൽ, അത് കൂട്ടിൽ പത്തു മുട്ടകൾ ഇട്ടു. അതോടെ പ്രാവ് അതിന്റെ പരിസരത്തു വരുന്ന മറ്റു കിളികളോട് പത്തു മുട്ടകൾ ഇട്ട കേമം പറയാൻ തുടങ്ങി. ഒരു ദിവസം കാക്കയോടും ഈ വിശേഷം വിളമ്പി. അന്നേരം, കാക്ക പരിഹസിച്ചു - " നീ മുട്ടകൾ ഇട്ടതിന് സന്തോഷിക്കാൻ ഇത്രമാത്രം എന്തിരിക്കുന്നു? ഈ മുട്ട വിരിഞ്ഞ് ഉണ്ടാകുന്ന പത്തു കുഞ്ഞുങ്ങളും നിന്നെപ്പോലെ കാരാഗൃഹത്തിൽ കഴിയേണ്ടതിൽ നിനക്ക് ദു:ഖമില്ലേ?" ഗുണപാഠം - സ്വാതന്ത്ര്യം എന്നത് മറ്റെന്തിനേക്കാളും വലിയ സന്തോഷമാണ്. ഈസോപ് കഥകൾ - 2, eBook -573 PDF file - https://drive.google.com/file/d/1WTp0H3PogIbWnLFUHOcYOCNlC5PuVH-s/view?usp=drivesdk

(572) സ്കൂൾ ആനിവേഴ്സറി

ബിനീഷിന്റെ ഭാര്യയുടെ (റീന) എൽ.പി.സ്കൂൾ കാലത്തെ ഒരു കഥ. നാലാം തരം വരെയുള്ള പഠനത്തിനിടയിൽ ആ കുട്ടി പഠിക്കാനും ചെറിയ കലാ കായിക മൽസരങ്ങൾക്കുമെല്ലാം ഒന്നാമതായി. സ്കൂൾ വാർഷികം (ആനിവേഴ്സറി ) മാത്രമായിരുന്നു അക്കാലത്തെ വലിയ പരിപാടിയായി സ്കൂളിൽ ഉണ്ടായിരുന്നത്. അന്ന്, മാതാപിതാക്കളും പരിസരവാസികളും എല്ലാം വരുന്ന ദിവസമാണ്. പഠിക്കുന്ന കുട്ടികൾക്ക് ഗമ കാണിക്കാൻ പറ്റുന്ന ദിനം. മാത്രമല്ല, കലാപരിപാടികൾക്കു ചേരുന്നവർക്കും ഗ്ലാമർ പരിവേഷമുണ്ട്. അങ്ങനെ ആ ദിനം വന്നെത്തി. അടുത്ത തിങ്കളാഴ്ചയാണു പരിപാടികൾ. പക്ഷേ, അതിനു മുൻപ്, റീനമോളുടെ അപ്പനെ അത്യാവശ്യമായി ഹെഡ്മിസ്ട്രസ് വിളിപ്പിച്ചു. വളരെ ബഹുമാനത്തോടെ അവർക്കു മുന്നിൽ കൈകൂപ്പിയപ്പോൾ ഇരിക്കാൻ പറഞ്ഞു. പിന്നെ കാര്യം അവതരിപ്പിച്ചു. "ഇത്തവണയും ക്ലാസിൽ ചേട്ടന്റെ മോളു തന്നെയാണ് ഒന്നാമത്. പക്ഷേ, ഒരു പ്രശ്നമുണ്ട്. ഇവിടത്തെ പാർട്ടിക്കാരൻ കുമാറിന്റെ മകൾക്ക് ഇത്തവണയെങ്കിലും ബെസ്റ്റ് ഔട്ട് ഗോയിങ്ങ് സ്റ്റുഡന്റ് അവാർഡ് കൊടുത്തില്ലെങ്കിൽ പ്രശ്നമാകും. കഴിഞ്ഞ ആനിവേഴ്സറി കഴിഞ്ഞ് അയാൾ എന്നെ കാണാൻ വന്നിരുന്നു" ഇവിടെ മുഴുവനാക്കും മുൻപ് റീനയുടെ പപ്പ ഇടപ്പെട്ടു - "എന്റെ

(571) ഫാൽക്കൺ

ഫാൽക്കൺ പക്ഷിയെന്നാൽ അറബിനാടുകളിലെ പരുന്താണ്. ആ പക്ഷിയെ ഗൾഫ് നാടുകളിൽ ധൈര്യത്തിന്റെയും അഭിമാനത്തിന്റെയും അന്തസ്സിന്റെയും പര്യായമായി അറബികൾ കണ്ടു വരുന്നു. UAE രാജ്യത്ത് ദേശീയ പക്ഷിയും കൂടിയാണ് ഫാൽക്കൺ. ഈ പരുന്തിനെ പ്രയോജനപ്പെടുത്തി പലതരം വിനോദങ്ങളും പന്തയങ്ങളും മൽസരങ്ങളും അവിടത്തുകാർ നടത്താറുണ്ട്. ഈ പക്ഷിയ്ക്ക് ഇത്രമാത്രം പ്രാധാന്യം  കൊടുക്കാൻ ചരിത്രങ്ങളുടെ പഴക്കമുള്ള മറ്റൊരു വസ്തുതയുണ്ട് -പണ്ടുകാലത്ത് ആഹാരമില്ലാതെ മണലാരണ്യത്തിലെ കൊടും ചൂടിൽ  വലഞ്ഞിരുന്ന അറബികൾക്ക് ആഹാരമെത്തിച്ചിരുന്നത് ഫാൽക്കണുകൾ ആയിരുന്നു. ഇണക്കി വളർത്തിയിരുന്ന ഇവറ്റകൾ ദൂരെ ദേശത്തു നിന്നു പോലും ഇരകളെ ഓടിച്ച് അല്ലെങ്കിൽ കാലിൽ കോർത്ത് യജമാനന്റെ പക്കൽ കൊണ്ടു വരുമായിരുന്നു! ഇനി ഒരു കൊച്ചു സംഭവ കഥയിലേക്കു വരാം. ഒരിക്കൽ, ഷാർജയിൽ ഫാൽക്കൺ പക്ഷികളുടെ ഒരു മൽസരം നടക്കുകയായിരുന്നു. സംഘാടകർ ഉയർന്ന ആകാശത്ത് ഇരയെ കെട്ടി പറത്തും. അത് ഒരേ സമയത്ത് പറക്കാൻ അനുവദിക്കുന്ന അനേകം ഫാൽക്കണുകളിൽ ഏറ്റവും വേഗത്തിൽ കൊത്തിയെടുക്കുന്ന പക്ഷിയെ ജേതാവായി പ്രഖ്യാപിക്കും. വളരെ വലിയ തുകയുള്ള സമ്മാനം അതിന്റെ യജമാനനു കിട്ടും. മൽസരം ആരംഭിച്ച് പരുന്തുകളെ പറത

(570) നഴ്സിങ് ജോലി

ബിനീഷിന്റെ ചേച്ചി യു.എസ് ഗവൺമെന്റ് ഹോസ്പിറ്റലിലെ സീനിയർ നഴ്സാണ്. ഗവൺമെന്റ് വക ഒരു ഹോസ്പിറ്റൽ സോണിന്റെ ഇന്റർവ്യൂ ബോർഡിൽ അംഗമായിട്ട് ഏതാനും വർഷങ്ങളായി. മഹാമാരി കാലത്ത്, അമേരിക്കയിൽ അനേകം ആളുകൾ മൃതിയടഞ്ഞു. ഭൂരിഭാഗവും ഡെൽറ്റ വകഭേദമാണ് നാശം വിതച്ചത്. അതു പിന്നിട്ട്, വകഭേദം മാറി ഒമിക്രോൺ വരുന്ന സമയം. വിമാന സർവീസുകൾ വളരെ ചുരുക്കമായി മാത്രമേ തുടങ്ങിയിട്ടുള്ളൂ. ഒരു ദിവസം, വെളുപ്പിന് ചേച്ചി ഫോൺ ചെയ്തു - "ഞങ്ങളുടെ ഹോസ്പിറ്റലിലേക്ക് വാക്സിൻ സെക്ഷനിലേക്ക് അർജന്റായി ഒരു നഴ്സിനെ വേണം. ബി.എസ്.സിയും റജിസ്ട്രേഷനും മതി. ഫീസ് ഒന്നുമില്ല. ടിക്കറ്റ് ചാർജ് മാത്രം മതി. അതും ഇവിടെ വരുമ്പോൾ റീഫണ്ട് ചെയ്യും. ഇന്നുതന്നെ അവരോട് കോൺടാക്റ്റ് ചെയ്യാൻ പറയണം" ഉടൻ, ബിനീഷ് തികച്ചും ന്യായമായ ഒരു സംശയം ചോദിച്ചു - "അവിടത്തന്നെയുള്ള കൂട്ടുകാരുടെ അനിയത്തിമാരൊക്കെ കാണില്ലേ? പിന്നെ, ഞാനെന്തിനാ വെറുതെ" അവൾ പറഞ്ഞു - "അതു വളരെ എളുപ്പമാണ്. പക്ഷേ, ഒരു ഫ്രണ്ടിനെ സഹായിച്ചാൽ മറ്റുള്ളവർ പിണങ്ങും. ഞാനെന്തിനാ വെറുതെ ആൾക്കാരുടെ മുഷിച്ചിൽ സമ്പാദിക്കുന്നത് ? ഞാനിത് ചേതമില്ലാത്ത ഉപകാരം ചെയ്യാന്നു വച്ചതാ. ഒരു മലയാളിക്ക

(569) സഭയുടെ ചൊറിച്ചിൽ

ബിനീഷ് റോമൻ കത്തോലിക്കാ സഭയിലെ അംഗമാണ്. ബിനീഷിനു പരിചയമുള്ള മറ്റൊരു ക്രിസ്തീയ സഭാംഗമായ അങ്കിളുണ്ട്.  അയാൾ കത്തോലിക്ക സഭയെ കുറ്റം പറയാൻ വലിയ ഉൽസാഹം കാട്ടാറുണ്ട്. ഒരിക്കൽ പറഞ്ഞു- "നിങ്ങളൊക്കെ എന്തിനാണ് യേശുവിനോടു നേരിട്ടു പ്രാർഥിക്കാതെ പുണ്യവാളന്മാരോടു പ്രാർഥിക്കുന്നത്?" "അങ്കിളേ, യേശുവും മനുഷ്യനായിട്ടാണ് ഈ ഭൂമിയിൽ പിറന്നത്. വിശുദ്ധിയോടെ ജീവിച്ചവരോടു പ്രാർഥിച്ചാലും തീർച്ചയായും ഗുണം കിട്ടും. എനിക്ക് ഒരുപാട് കാര്യസാധ്യങ്ങൾ കിട്ടിയിട്ടുണ്ട്" അതിനു മറുപടിയായി പരിഹാസഭാവം അയാളുടെ മുഖത്തു വിരിഞ്ഞു - "ഓ, അതായിരിക്കും നിങ്ങള് യേശുവിന്റെ അമ്മയോടു പ്രാർഥിക്കുന്നത്" "അങ്കിളേ, അത്രയ്ക്ക് നല്ല ഒരു അമ്മയ്ക്ക് ആയിരിക്കുമല്ലോ ഇത്രയും നല്ലൊരു മകൻ പിറക്കുക! അതിൽ എന്താ തെറ്റുള്ളത്?" മറ്റൊരിക്കൽ അയാൾ വിമർശിച്ചു - "നിങ്ങളുടെ സഭക്കാര് മറ്റുള്ള സഭക്കാർക്കു വേണ്ടി പ്രാർഥിക്കാറില്ല" "അങ്കിളേ, മറ്റുള്ളവരുടെ കാര്യം അറിയില്ല. പക്ഷേ, ഞാൻ മതമൊന്നും നോക്കാതെ അത്യാവശ്യമുള്ളവർക്കു വേണ്ടി പ്രാർഥിക്കാറുണ്ട്" അയാൾ ജയിക്കാൻ വേണ്ടി കഴിഞ്ഞ പത്തു വർഷങ്ങളിൽ പല നമ്പരുകളു

(568) ഉപകാര സ്മരണ!

കോട്ടയം ജില്ലയിലെ 16 വർഷത്തെ സ്വകാര്യ ആശുപത്രി ജോലിക്കുശേഷം ഒരു സ്ത്രീ കഴിഞ്ഞ മാസം വിരമിച്ചു. അതായത്, ആ സ്ത്രീ തന്റെ ജോലിക്കാലം പൂർത്തിയാക്കി റിട്ടയർ ചെയ്തു. ഓ... അതിൽ എന്താ ഇത്ര കാര്യം? വലിയ കാര്യമൊന്നുമില്ല. എന്നാൽ, അത്ര ചെറുതല്ലാത്ത ഒരു കാര്യമുണ്ടുതാനും. നമുക്ക് 16 വർഷം പിറകിലേക്കു പോകാം. ബിനീഷിന്റെ ഭാര്യ ലാബ് ടെക്നീഷൻ കോഴ്സ് പഠിച്ച പ്രൈവറ്റ് ഹോസ്പിറ്റലിൽ സ്ഥിരമായ ജോലി ഒഴിവുണ്ടെന്നും വരണമെന്നും പറയാൻ അവളെ HR ൽ നിന്നും വിളിച്ചു. അവൾ ജോലിക്കു പോകുന്നില്ലെന്ന് വിസമ്മതം അറിയിച്ചു. അപ്പോഴാണ് ഈ ദമ്പതികൾ മറ്റൊരു കാര്യം ആലോചിച്ചത്. അടുത്ത ബുധനാഴ്ചത്തെ മനോരമ പത്രത്തിൽ ഇതിനുള്ള പരസ്യം ഇടും. ആർക്കെങ്കിലും ജോലി കിട്ടും. എന്നാൽ, പരിചയമുള്ള സുഹൃത്തുക്കളിൽ ആരെങ്കിലും ജോലി ഏറ്റവും അത്യാവശ്യമായി നിൽക്കുന്നുണ്ടെങ്കിൽ?അപ്പോൾ ഭാര്യ പറഞ്ഞു - "എന്റെ സീനിയറായി പഠിച്ച ചേച്ചി അവരുടെ കൊച്ചിനു ഏതോ രോഗം വന്നപ്പോൾ പണ്ട് അവിടെ നിന്നും പോയി. പക്ഷേ, ഇപ്പോൾ ജോലി തിരക്കി നടക്കുന്നെന്ന് കേട്ടു" "അല്ലെങ്കിലും ഗ്യാപ് വന്നാൽ പിന്നെ ആരും എടുക്കില്ല" അയാൾ പൊതു തത്വം വിളമ്പി. ഉടൻ തന്നെ, അവൾ ആശുപത്രിയിൽ

(567) രാത്രിയോട്ടം!

ബിനീഷിന്റെ സുഹൃത്തായ ശ്യാമിന്റെ മകൻ കാനഡയ്ക്കു പോകുന്ന വിവരം പറയാൻ വിളിച്ചു. അവരുടെ സംസാരത്തിനിടയ്ക്ക് അർദ്ധരാത്രിയിൽ ഏതു വാഹനത്തിലാണ് എയർപോർട്ടിൽ വിടുന്നത് എന്നുള്ള ചോദ്യത്തിനു മറുപടിയായി അയാൾ പറഞ്ഞു - "നീ അറിയുന്ന ആളാണ്. നിന്റെ ജൂനിയറായി പഠിച്ച റീന കുവൈറ്റിലാണല്ലോ. അവളുടെ ഹസ്ബന്റ് പുതിയൊരു സിഫ്റ്റ് ഡിസയർ എടുത്തു. അതു വിളിക്കാമെന്ന് വിചാരിച്ചു. അവനോടു പറഞ്ഞില്ല" ബിനീഷ് ചോദിച്ചു - "അവർ രണ്ടു നില വീടൊക്കെ പുതിയത് വച്ചല്ലോ. അയാൾ ടാക്സിയോടുന്നത് നാണക്കേടല്ലേ?" ശ്യാം ചിരിച്ചു - "ഏയ്, ഇത് ടാക്സിയൊന്നുമല്ല. പ്രൈവറ്റാണ്. കള്ളയോട്ടമാണ്" അതു കേട്ടപ്പോൾ ബിനീഷ് ചെറുതായി ബോധവൽക്കരിക്കാൻ ശ്രമിച്ചു - "കോട്ടയം തിരുനക്കര സ്റ്റാൻഡിൽ ഈ പൊരിവെയിലത്ത് എത്ര കാറാണ് ഓട്ടമൊന്നും ഇല്ലാതെ കിടക്കുന്നത് ? അവരാണെങ്കിൽ ടാക്സി പെർമിറ്റിന് രൂപ അടയ്ക്കുന്നതല്ലേ?" ശ്യാം അത് നിസ്സാരമായി തള്ളിക്കളഞ്ഞു മൊഴിഞ്ഞു - "ഓ..എനിക്കിപ്പോ ആരായാലെന്താ. എയർപോർട്ടിൽ ടൈമിൽ ചെല്ലണം. അത്രയേ ഉള്ളൂ" കുടം കമഴ്ത്തിവച്ച് വെള്ളം ഇനിയും ഒഴിക്കുന്നതിൽ യാതൊരു കാര്യവുമില്ലെന്ന് ബിനീഷിനു മനസ്സിലായതി

(566) പ്രകാശിക്കുന്ന ഗുഹ!

ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ നിന്നും ഏകദേശം 75 കിലോമീറ്റർ സഞ്ചരിച്ചാൽ വെയിറ്റോമോ എന്ന 'മിന്നാമിനുങ്ങുകളുടെ ഗുഹ' എന്നു പേരുള്ള പ്രശസ്തമായ സ്ഥലത്തെത്തും. ആ ഗുഹയുടെ അടുത്തേക്ക് ബോട്ടിൽ മാത്രമേ ചെല്ലാനാകൂ. ആ ഗുഹക്കുള്ളിൽ ലക്ഷക്കണക്കിന് പ്രത്യേക സ്പീഷീസിലുള്ള മിന്നാമിനുങ്ങുകൾ താവളമടിച്ചിട്ടുണ്ട്. അവയെല്ലാം നിരന്തരമായി പ്രകാശം പുറപ്പെടുവിക്കുന്ന ജീവികളാണ്. പക്ഷേ, ഒരു സുപ്രധാന കാര്യം ശ്രദ്ധിക്കണം. എന്തെങ്കിലും ശബ്ദം ഗുഹയ്ക്കുള്ളിൽ കേട്ടാൽ അവർ എല്ലാവരും ഒരുമിച്ച് പ്രകാശം പെട്ടെന്ന് നിർത്തി ഗുഹ മുഴുവൻ ഇരുട്ടിലാക്കും. ചിന്താശകലം - ജീവിതമാകെ പ്രകാശമാക്കുന്ന വ്യക്തിത്വം ഏറെ ശ്രേഷ്ഠമാണ്. എന്നാൽ, അത് എപ്പോഴും എല്ലായിടത്തും കൊടുക്കാനുള്ളതല്ല. സ്വന്തം ജീവിതം ബലികഴിച്ചുള്ള നിസ്വാർഥ സേവനം ചെയ്ത് മഹാന്മാർ പലരും ഈ ഭൂമിയിൽ പിറവി കൊണ്ടു. എന്നാൽ, അത് സാധാരണ ജീവിതം നയിക്കുന്നവർക്ക് ദുരിതമേ സമ്മാനിക്കൂ . അത് ഒരു ദൗർബല്യമായി കണ്ട് മറ്റുള്ളവർ നിങ്ങളെ പിഴിയാൻ അനുവദിക്കരുത്! അങ്ങനെ വരുമ്പോൾ ഗുഹയിലെ പ്രാണികളെപ്പോലെ പ്രകാശിക്കുന്നത് നിർത്തിവയ്ക്കണം! Malayalam eBooks-566-nanmakal-28 PDF file- https://drive.google.c

(565) ചില ബസ് യാത്രകൾ

ബിനുമോൻ പതിവു പോലെ ജോലിക്കു പോകാനായി കോട്ടയം ട്രാൻസ്പോർട്ട് സ്റ്റേഷനിൽ വന്നു നിന്ന ബസിലേക്കു ചാടിക്കയറി. മിക്കവാറും സീറ്റുകളും കാലിയാണ്. ഒരു സീറ്റിലേക്ക് ഇരിക്കാൻ തുടങ്ങിയപ്പോൾ അതിൽ കറുത്ത തടിയൻ പഴ്സ് കിടക്കുന്നു. ഉടൻ, അവൻ വിളിച്ചു കൂവി - "ആരുടെയാണ് പഴ്സ് ? ഇവിടെ ഒരു പഴ്സ് കിടക്കുന്നു" വേഗം, കണ്ടക്ടർ അങ്ങോട്ടു വന്നു. "ആരുടെയാ അത്?" പെട്ടെന്ന്, പിറകിലിരുന്ന ആൾ വേഗം ആ പഴ്സുമായി വലതു വശത്ത് സ്റ്റാർട്ടായി നിൽക്കുന്ന തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിനുള്ളിലേക്ക് ഓടിക്കയറി ഉടമസ്ഥനെ ഏൽപ്പിച്ചു. തിരികെ വന്ന് ബസിൽ കയറി. ഈ ബസിൽ കോട്ടയം വരെ യാത്ര ചെയ്ത ആളിനെ ഓർത്തതു കൊണ്ട് അയാൾക്ക് അങ്ങനെ സഹായിക്കാൻ പറ്റി. മറ്റൊരു ദിനം - ഇതേ ബസിൽ രാവിലെ ബിനുമോൻ പോകുമ്പോൾ ഒരു യാത്രക്കാരനും കണ്ടക്ടറും തമ്മിൽ കശപിശ! ഒരു രൂപ ബാക്കി യാത്രക്കാരന് കിട്ടാനുണ്ട്. പക്ഷേ, കണ്ടക്ടറിന്റെ കയ്യിൽ നിറയെ രണ്ട്, അഞ്ച്, പത്ത് നാണയങ്ങളാണ്. ഒരു രൂപയില്ല. "ഇയാള് ഒരു രൂപ തന്നാൽ ഞാൻ രണ്ടു രൂപ തരാം. യാത്രക്കാര് തരാതെ ഞാൻ എവിടുന്ന് ചില്ലറ തരാനാ?" യാത്രക്കാരനും വിട്ടു കൊടുത്തില്ല - "കൃത്യം ചില്ലറയും കയ്യിൽ പി

(564) ഒരു കണ്ണടയുടെ കഥ

ബിജേഷ് കോളജിൽ ബിരുദത്തിനായി പഠിക്കുന്ന സമയം. അടുത്ത ക്ലാസിൽ പഠിക്കുന്ന മെറിൻ ഒരു ദിവസം റെയ്ബാൻ കൂളിങ്ങ് ഗ്ലാസ് പോലത്തെ കണ്ണടയും വച്ചാണു വന്നത്. കൂട്ടുകാർ എല്ലാവരും രണ്ടാം നിലയുടെ വരാന്തയിൽ ഓരോ കമന്റും പറഞ്ഞു നിൽക്കുമ്പോൾ മെറിന്റെ കാര്യം ആരോ പറഞ്ഞു. ഒരാൾ പറഞ്ഞു - "എന്തെങ്കിലും കാഴ്ചയ്ക്ക് പ്രശ്നം കാണും" ഉടൻ, അടുത്തവൻ പറഞ്ഞു - "ഉം. പിന്നേ! അതങ്ങു പള്ളീൽ പറഞ്ഞാൽ മതി. ഡോക്ടർ കുറിച്ചത് പവർ ഉള്ള ലെൻസ് ആയിരിക്കും. പക്ഷേ, ഇവൾ കുറച്ചു ഫാഷൻകാരിയാണല്ലോ. അതുകൊണ്ട് ബ്രൗൺ കളർ എടുത്തതായിരിക്കും" ഭൂരിഭാഗവും അതിനെ ശരിവച്ചു. പിന്നെ, കുറച്ചുപേർ അവളെ കാണുമ്പോൾ ഇതിന്റെ പേരിൽ കമന്റടിക്കാനും തുടങ്ങി. വർഷങ്ങൾ പലതും പിന്നിട്ടു. ഒരിക്കൽ, കോട്ടയം ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൽ വച്ച് മെറിനെ കണ്ടപ്പോഴേ ബിജേഷിനു മനസ്സിലായി. കാരണം, അപ്പോഴും അവളുടെ മുഖത്ത് ബ്രൗൺ നിറമുള്ള കണ്ണടയുണ്ടായിരുന്നു. "മെറിൻ, തന്റെ കണ്ണട കാണുമ്പോഴേ എനിക്കു പെട്ടെന്ന് തിരിച്ചറിയാൻ പറ്റി" "ഓ, ബിജേഷ്, അക്കാലത്ത് നിങ്ങളുടെ ക്ലാസ്സിലെ കുട്ടികൾ എന്നെ കളിയാക്കിയത് ഓർക്കുന്നുണ്ടോ?" "ഉം. ശരിയാണ്, ഇയാളുടെ ഗ്ലാ

(563) എം.കെ.സാനു മാസ്റ്റർ

M.K. Sanu Master- എം.കെ. സാനുമാഷിന്റെ കുട്ടിക്കാലത്തെ ഒരു അനുഭവം. സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഒരു ദിവസം അധ്യാപകൻ  ക്ലാസ് മുറിയിലെത്തിയപ്പോൾ കുട്ടികളോട് ഒരു കാര്യം ആവശ്യപ്പെട്ടു - "നിങ്ങൾക്ക് വലുതാകുമ്പോൾ ആരായിത്തീരണം എന്ന് ഒരു കടലാസിൽ കുറിച്ചു തരിക" കൊച്ചു സാനുവിന്റെ മനസ്സിലേക്ക് അന്നേരം ഇരച്ചെത്തിയത് കുമാരനാശാന്റെ കവിതാശകലമായിരുന്നു. ആ കവിത പേപ്പറിൽ ഇങ്ങനെ എഴുതി - "അന്യജീവിതത്തിനുതകി  സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" അന്ന്, എഴുതിയ വാക്കുകൾ അതേപടി ജീവിതത്തിൽ പകർത്തിയ മഹത് വ്യക്തിത്വമാണ് ശ്രീ. സാനുമാസ്റ്റർ. 80 പുസ്തകം, സ്കൂൾ/ കോളജ് അധ്യാപകൻ, നിരൂപകൻ, പ്രഭാഷകൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നിങ്ങനെ അനേകം മേഖലകളിൽ പടർന്നു പന്തലിച്ച വ്യക്തിത്വം! സാനു മാഷ്- ഒരു മനുഷ്യന്റെ സ്വജീവിതം എപ്രകാരം അർത്ഥവത്താക്കാമെന്ന ചോദ്യത്തിനുള്ള മികച്ച ഉത്തരമാകുന്നു ആ ധന്യജീവിതം! Malayalam eBooks-563 PDF file-  https://drive.google.com/file/d/11EqnDh7n1KWSHfiZiEwSTkFGvHwPGRa9/view?usp=sharing

(562) കോപം ആവശ്യമാണ്!

ബിനീഷ് ഒരിക്കൽ എയർപോർട്ടിലേക്ക് മമ്മിയെ യാത്രയാക്കാൻ പോയ അവസരം. അടുത്ത പ്രദേശത്തുള്ള ടൊയോട്ട എറ്റിയോസ് കാർ ഓടിക്കുന്ന അങ്കിളിനാണ് സാധാരണയായി രാത്രിയോട്ടം കൊടുക്കാറ്. കാരണം, സ്വന്തം കാറ് പാതിരാത്രിയിൽ ഓടിച്ചാൽ ഉറങ്ങുമോ എന്നൊരു പേടി ബിനീഷിന് ഉണ്ടുതാനും. കുറച്ചു രൂപ ലാഭം നോക്കി റിസ്ക് എടുക്കാൻ വയ്യെന്ന് അവന്റെ മനസ്സു പറഞ്ഞു. ബിനീഷ്  യാത്രയ്ക്കിടയിൽ ഫോണിൽ ചില ഓൺലൈൻ വർക്കുകളുടെ റഫറൻസ് നടത്താൻ ആ യാത്രാ സമയം ഉപയോഗിച്ചു. പക്ഷേ, തിരികെ പോന്നപ്പോൾ പുലർച്ചെ ഒന്നര കഴിഞ്ഞു കാണും. ആ സമയത്ത് ആ ഡ്രൈവറോട് എന്തെങ്കിലും വർത്തമാനം പറഞ്ഞുകൊണ്ടിരുന്നില്ലെങ്കിൽ അയാൾ ഉറങ്ങിപ്പോയാലോ? അതിനാൽ, ഫോൺ ജീൻസ് പോക്കറ്റിൽ തിരുകി വർത്തമാനം പറഞ്ഞിരുന്നു. അതിനിടയിലാണ് ആ കാര്യം ബിനീഷ് ശ്രദ്ധിച്ചത് - ആ കാർ റോഡിന്റെ ഇടതു വശത്തേക്ക് സാധാരണ നിലയിൽ നിന്നും കുറച്ചു കൂടി റോഡ് അരികിലേക്കു നീങ്ങിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഉടൻ അവൻ ആ കാര്യം ഡ്രൈവറുടെ ശ്രദ്ധയിൽ പെടുത്തി. അയാൾ മറുപടി പറഞ്ഞത് ഇങ്ങനെ - "ഞാൻ നോക്കുമ്പോൾ സൈഡ് കറക്റ്റാണല്ലോ" അയാൾ ചുമ്മാ പൊട്ടൻകളിച്ചു. ബിനീഷ് പറഞ്ഞു - "അല്ലാ അങ്കിളേ, ലെഫ്റ്റിലേക്ക് കുറച്ചു കയ

(561) യോഗാചാര്യൻ ആരാണ്?

യോഗാചാര്യന്മാരെ ഞാനിതുവരെയും ഒരിടത്തും കണ്ടിട്ടില്ല! പകരം, യോഗാ അധ്യാപനത്തിൽ ഒതുങ്ങുന്ന അധ്യാപകരാണ് എനിക്കു കാണാൻ  പറ്റിയിട്ടുള്ളത് ഇന്നത്തെ അത്യാധുനിക ലോകത്തിൽ അത് സ്വാഭാവികമാണുതാനും. എന്നാൽ, പേരിനൊപ്പം യോഗാചാര്യൻ, യോഗ ശ്രേഷ്ഠൻ, യോഗ ഗുരു എന്നിങ്ങനെ അനേകം ആളുകൾ തെറ്റിദ്ധരിപ്പിക്കാറുണ്ട്. അതു വഴി ആളുകളെ കബളിപ്പിക്കാറുമുണ്ട്. യോഗാചാര്യൻ എന്നാൽ യോഗയെ ആചരിക്കുന്ന ആളാണ്. അത് ഏതാണ്ട് ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്ന പോലെയാണ്. യമനിയമാദികളുടെ 10 ഘടകങ്ങൾ പോലും ആചരിക്കുന്ന ആരുണ്ട്? വിശദമായി പറഞ്ഞാൽ  പ്രശസ്തി ആഗ്രഹിച്ചാൽ? രോഗസൗഖ്യം സാക്ഷ്യമായി പറയിച്ചാൽ?മതങ്ങളുടെ മറവിൽ ജോലി സമ്പാദിച്ചാൽ? പരസ്പരം അധര സേവയും പാദസേവയും ചെയ്ത് അവാർഡ്, പൊന്നാട, ഷീൽഡ്, കസവ് എന്നിവ സമ്പാദിച്ചാൽ? ഗ്രൂപ്പിസം കളിച്ച് Open call ഇല്ലാതെ ശിങ്കിടികൾക്ക് മാനദണ്ഡങ്ങൾ കൂടാതെയുള്ള പദവി, ജോലി, വേതനം എന്നിവയുടെ സമ്പാദനം? കൊടുക്കൽ? യോഗ നാച്ചുറോപ്പതി ചികിൽസ നൽകാൻ അധികാരമുള്ളത് BNYS എന്ന ഡോക്ടർ ബിരുദത്തിൽ യോഗയിലും നാച്ചുറോപ്പതിയിലുമാണ് ബിരുദം നൽകുന്നത്. അപ്പോൾ, അനേകം വ്യാജ വൈദ്യന്മാരുടെ ചികിൽസകൾ? യോഗയെ പൂർണമായി ആചരിക്കുമ്പോൾ അവിടെ

(560) തീയറ്റർ ആർട്ടിസ്റ്റ്

 ഇംഗ്ലണ്ടിലെ കെന്റ് പ്രവിശ്യയിൽ നടന്ന സംഭവം. ഒരിക്കൽ, ആറു വയസ്സുള്ള പെൺകുട്ടിയുടെ അമ്മയെ സ്കൂളിലേക്ക് പ്രധാന അധ്യാപിക വിളിച്ചു വരുത്തി ശകാരിച്ചു - " ഈ കുട്ടിയെ ഏതെങ്കിലും സ്‌പെഷൽ സ്കൂളിൽ ചേർക്കുക. കാരണം, ഇവൾക്ക് ക്ലാസ്സിൽ ശ്രദ്ധയുമില്ല, എല്ലാവരെയും ശല്യം ചെയ്യുന്നുമുണ്ട് " അമ്മ കുട്ടിയെ ചൈൽഡ് സൈക്കോളജിസ്റ്റിനെ കാണിച്ചു. അവർ നിരീക്ഷിച്ചതിനു ശേഷം, കുട്ടിയെ അടുത്ത പൂന്തോട്ടത്തിലേക്കു കൊണ്ടുപോയി. റേഡിയോ ഗാനം കേൾപ്പിച്ചു. ആ കുട്ടി പൂക്കളും ചെടികളും ആസ്വദിച്ചു കൊണ്ട് മതിമറന്നുള്ള ഡാൻസ് ചെയ്തു. അന്നേരം, ഡോക്ടർ അമ്മയോടു പറഞ്ഞു - " ഈ കുട്ടിയെ നൃത്തം പഠിപ്പിക്കുന്ന സ്കൂളിൽ ചേർക്കുക " അമ്മ അങ്ങനെ ചെയ്തു. ആ കുട്ടി പിന്നീട് പ്രശസ്തയായ ഡാൻസർ , തിയറ്റർ ആർട്ടിസ്റ്റ് കൊറിയോഗ്രാഫർ എന്നിങ്ങനെ ആയി മാറുകയും ചെയ്തു. പേര് - ഗില്ലിയൻ ബാർബറ ലിനെ! ( Gillian Barbara Lynne, English actress, ballerina, dancer, theatre artist, choreographer) ചിന്താശകലം - നാം മനുഷ്യർ അനേകം കഴിവുകളുമായി ഈ ഭൂമിയിൽ പിറന്നുവീഴുന്നു. ചിലർക്ക് കഴിവുണ്ടെന്ന് ഒരു ജന്മം കൊണ്ടു പോലും മനസ്സിലാക്കാൻ കഴിയാറില്ല. മറ്റു ചിലർക്ക

(559) അക്ബർ ചക്രവർത്തിയുടെ മുഖവില

ഒരിക്കൽ അക്ബറും ബീർബലും വേഷം മാറി ജനഹിതം മനസ്സിലാക്കാനായി നാട്ടിൻപുറത്തു കൂടി നടക്കുകയായിരുന്നു. ആദ്യം ഒരു വിറകുവെട്ടുകാരനോട് ബീർബൽ ചോദിച്ചു - "നിങ്ങളുടെ അക്ബർരാജാവിന്റെ ഭരണമെങ്ങനെയുണ്ട്?" അയാൾ പറഞ്ഞു - "വളരെ നല്ല ഭരണം" ബീർബൽ തുടർന്നു - "എന്നാൽ കേട്ടോളൂ. ഇന്ന് രാവിലെ അക്ബർ ചക്രവർത്തി മരിച്ചു" ഉടൻ, വിറകുവെട്ടുകാരൻ നിലവിളിച്ചു. അവർ കുറെ ദൂരം പോയപ്പോൾ സംഭാരം (മോര്) വിൽക്കുന്ന സ്ത്രീയെ കണ്ടു പഴയ ചോദ്യം ആവർത്തിച്ചു. മറുപടി ഇങ്ങനെയായിരുന്നു - "ഓ.. രാജാവിന് ഞങ്ങളുടെ കഷ്ടപ്പാടു വല്ലതും അറിയണോ, സുഖമായി കഴിഞ്ഞാൽ പോരേ?" അന്നേരം, ബീർബൽ പറഞ്ഞു - "രാജാവ് ഇന്നു രാവിലെ മരിച്ചു" ഇതുകേട്ട്, ആ സ്ത്രീ സന്തോഷത്തോടെ പറഞ്ഞു - "ഞാൻ ഇപ്പോൾത്തന്നെ കൊട്ടാരത്തിന്റെ പരിസരത്തേക്കു പോകയാണ്. നല്ലതുപോലെ സംഭാരം വിൽക്കാൻ പറ്റും" ചിന്തിക്കാൻ - ആളുകൾ നമുക്കു നൽകുന്ന മുഖവില കൂടിപ്പോയാൽ അഹങ്കരിക്കുകയോ കുറഞ്ഞാൽ വിഷമിക്കുകയോ ചെയ്യരുത്. കാരണം, അത് നൽകുന്ന ആളിനെ ആശ്രയിച്ച് ആപേക്ഷികമായ ഒന്നായിരിക്കും. Malayalam eBooks-559- Akbar and Birbal stories-2 PDF file-  https://d

(558) ഒരുമിച്ചുള്ള പ്രവർത്തനം

 ഒരിക്കൽ, ഒരു മനുഷ്യനിലെ അവയവങ്ങൾ എല്ലാവരും കൂടി സംസാരിച്ചിരിക്കുകയായിരുന്നു. ഓരോ ആളും ചെയ്യുന്ന ജോലിയേക്കുറിച്ച് ആയിരുന്നു അന്നത്തെ ചർച്ച. കണ്ണുകൾ പറഞ്ഞു - " ഈ മനുഷ്യന് എന്തെങ്കിലും കാണണമെങ്കിൽ ഞങ്ങൾ വിചാരിക്കണം" ചെവികൾ : " കേൾക്കണമെങ്കിൽ ഞാൻ മാത്രം പണിയെടുക്കണം" കാലുകൾ: "നടക്കണമെങ്കിൽ ഞാൻ കനിയണം" കൈകൾ : "എന്തെങ്കിലും പണിയെടുക്കണമെങ്കിൽ എന്റെ സഹായം വേണം” മൂക്ക് : " മണം അറിയണമെന്നുണ്ടെങ്കിൽ ഞാനും വേണം" ശ്വാസകോശം: "ജീവൻ വേണമെങ്കിൽ ശ്വസിക്കണം" വൃക്ക : "മൂത്രം പോകണമെങ്കിൽ ഞാൻ വിചാരിക്കണം" ഹൃദയം: "രക്തം ഒഴുക്കണമെങ്കിൽ എന്റെ സങ്കോചവികാസം വേണം" എല്ല്: "മനുഷ്യനെ താങ്ങി നേരേ നിർത്തണമെങ്കിൽ എന്റെ സഹായം വേണം" കരൾ: "വിഷത്തെ നിർവീര്യമാക്കുന്നത് ഞാനാണ്" തല: "ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനുഷ്യന്റെ മനസ്സ് എനിക്കുള്ളിലാണ് ഞാൻ ഒളിപ്പിച്ചിരിക്കുന്നത്" ഇതിനിടയിൽ, വയറു നിറയെ ആഹാരം ആ മനുഷ്യൻ കഴിച്ചതേ ഉണ്ടായിരുന്നുള്ളൂ. അത് മറ്റുള്ള അവയവങ്ങളുടെ ശ്രദ്ധയിൽ പെട്ടു. "ഈ വയറിന് എന്തു സുഖമാണ്. രുചിയേറിയ ഭക

(557) ശീർഷാസനം അരുത്!

Headstand (ശീർഷാസനം) എന്ന യോഗയിലെ അപകടം! നരവംശ ശാസ്ത്രം (Anthropology) പറയുന്നത് മനുഷ്യനും കുരങ്ങും പിറന്നത് ഒരേ പൂർവികരിൽ നിന്നാണെന്ന്. അതായത്, കുരങ്ങ് പരിണമിച്ചല്ല, പകരം കുരങ്ങും മനുഷ്യനും സഹോദരങ്ങളായി വരും. ഒരേ മാതാപിതാക്കൾക്ക് പിറന്ന രണ്ടു ശ്രേണികൾ! ആ സമയത്ത്, നീണ്ട കയ്യുള്ള ഗിബ്ബൺ കുരങ്ങിന്റെ (Gibbons Monkey) ശാഖയും മനുഷ്യനായ സങ്കരശാഖയും രണ്ടായി പിരിഞ്ഞു. ഏതാണ്ട് 15-20 മില്യൻ വർഷങ്ങൾക്കു മുൻപു നടന്ന കാര്യം. പക്ഷേ, മനുഷ്യ ശാഖ വികസിച്ചു. കുരങ്ങ് പഴയ പടി തന്നെ. ഇന്നത്തെ Homo sapiens മനുഷ്യൻ പിറന്നിട്ട് ഏകദേശം 1.95 ലക്ഷം വർഷങ്ങളേ ആയുള്ളൂ. അതിനു മുൻപ് ഇന്നത്തെ മനുഷ്യന്റെ അനേകം പഴയ പതിപ്പുകൾ - ഹൊമിനിഡെ, ഡെനിസോവാൻസ്, നിയാണ്ടർത്താൽ, ക്രോമാഗ്നൻ, ഹോമോ ഇറക്ടസ്,  ഹോമോ ലാബിലിസ്, ആസ്ട്രേല പിതേകസ്, ആർഡിപിതിസിൻസ്, എന്നിങ്ങനെ പലതരം ഉണ്ടായിരുന്നു. അവരുടെ കാലക്രമത്തിൽ കാലത്തിലൂടെ പിറകിലേക്കു പോകും തോറും കൂന് കൂടി വന്നു. ഒടുവിൽ കയ്യും കാലും കുത്തി തല താഴ്ത്തിയുള്ള ഗിബൺകുരങ്ങിനോടു സാമ്യമുള്ള അവസ്ഥയിലായിരുന്നു. ഇനി കാര്യത്തിലേക്കു വരാം- തല ഉയർന്ന അവസ്ഥയിൽ വന്നപ്പോഴാണ് ബുദ്ധിശക്തി ഏറ്റവും ഉയർന്നത്. പണ്ട