Posts

Showing posts from February, 2024

(900) തെനാലിയുടെ നായ!

  ഒരു ദിവസം, വിജയനഗരത്തിലെ കൃഷ്ണദേവരായരുടെ കൊട്ടാരത്തിലേക്ക് പത്ത് നായ്ക്കളെ അന്യദേശത്തു നിന്നും കൊണ്ടുവന്നു. മുന്തിയ ഇനം നായ്ക്കളായിരുന്നു അവറ്റകൾ. തെനാലിയെ കണ്ടപ്പോൾ രാജാവിന് എന്തെങ്കിലും ഒരു ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യം ചോദിക്കണമെന്ന് തോന്നി. അദ്ദേഹം സദസ്യരോടായി പറഞ്ഞു - "ഈ പത്തു നായ്ക്കളെയും പത്ത് ആളുകൾക്ക് കൊണ്ടുപോകാം. പക്ഷേ, ഒരു മാസം കഴിഞ്ഞ് തിരികെ എത്തിക്കുമ്പോൾ പട്ടിയുടെ വാല് നിവർത്തി കൊണ്ടുവരുന്ന ആളിന് 100 സ്വർണ്ണ നാണയം സമ്മാനമായി ലഭിക്കുന്നതാണ് " അങ്ങനെ, ആദ്യത്തെ ഒൻപതു നായ്ക്കളും ഓരോ ആളും കൊണ്ടുപോയി. പത്താമനായി തെനാലി വന്നു. പത്താമത്തെ നായയെ കൊണ്ടുപോയി. ആദ്യത്തെ ഒൻപതു പേരും നായുടെ വാലിന്റെ വളവ് നിവർത്താനുള്ള കഠിന ശ്രമങ്ങൾ ആരംഭിച്ചു. ഒരാൾ വാലിൽ കമ്പ് വച്ചു കെട്ടി. മറ്റൊരുവൻ കുഴലിൽ വാൽ കയറ്റി വച്ചു. വേറൊരുവൻ അവന്റെ നായെ തിരുമ്മുകാരന്റെ അടുക്കൽ കൊണ്ടുപോയി. ഒരാൾ നായെ വാലിൽ തലകീഴായി കെട്ടിത്തൂക്കി. രാജാവ് പറഞ്ഞ ദിവസം വന്നെത്തി. നായ്ക്കളുമായി ആദ്യത്തെ ഒൻപതു പേരും കൊട്ടാരത്തിലെത്തി. പക്ഷേ, എല്ലാവരുടെയും നായയുടെ വാലുകൾ വളഞ്ഞുതന്നെ! രാജാവ് ആകാംക്ഷയോടെ പത്താമനായ തെനാലിയെ

(899) തെനാലിയുടെ ദാനം!

  ഒരിക്കൽ, കൃഷ്ണദേവരായർ തന്റെ സദസ്സിലുണ്ടായിരുന്ന തെനാലി രാമനോട് പറഞ്ഞു - " താങ്കൾക്ക് ആവശ്യത്തിൽ കവിഞ്ഞ സ്വത്ത് ഉണ്ടല്ലോ. മാത്രമല്ല, കൊട്ടാരത്തിൽ നിന്നും നല്ല ശമ്പളവും. അതിനാൽ ഒരു ഉത്തമ ബ്രാഹ്മണനു ചേരും വിധം ധാനധർമ്മങ്ങൾ ചെയ്തു കൂടെ?" തെനാലി ചോദിച്ചു - "അങ്ങ് എന്തു ദാനമാണ് ഉദ്ദേശിക്കുന്നത്?" രാജാവ് പറഞ്ഞു - "ഒരു വീട് ദാനമായി കൊടുക്കുക" ഉടൻ, തെനാലി അതു സമ്മതിച്ചു. പക്ഷേ, തെനാലിക്ക് മറ്റുള്ളവർക്ക് വീട് ദാനം ചെയ്യുന്നതിൽ യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല. അതിനാൽ അയാൾ ഒരു ഉപായം കണ്ടുപിടിച്ചു - തന്റെ സ്വന്തം വീട് ദാനം ചെയ്യുന്നതായി ഭാവിക്കുക! അടുത്ത ദിവസം സ്വന്തം മാളികയുടെ മുന്നിൽ തെനാലി ഒരു പലകയിൽ എഴുതി വച്ചു - "ഉള്ളതിൽ സംതൃപ്തി തോന്നുന്ന ആളിന് ഈ വീട് കൊടുക്കുന്നതാണ് " ആരും കുറെ ദിവസത്തേക്ക് ഈ മാളിക വേണമെന്ന് ആഗ്രഹിച്ച് അവിടെ വന്നില്ല. എന്നാൽ, ഒരു ബ്രാഹ്മണൻ അവിടെത്തി. തെനാലിയോട് വീട് ചോദിച്ചു.  തെനാലി ചോദിച്ചു - "താങ്കൾ ഇപ്പോൾ താമസിക്കുന്ന വീട് എപ്രകാരമാണ് ?" ബ്രാഹ്മണൻ പറഞ്ഞു - "അത് ചെറിയ വീടാണ്. മാത്രമല്ല, വളരെ പഴയതുമാണ് " അന്ന

(898) ടൈംപീസിന്റെ കഥ

  സിൽബാരിപുരംദേശത്തെ ഒരു പ്രമാണിയുടെ തറവാട്. അയാളുടെ മുറിയിൽ ഒരു പഴയ ടൈംപീസ് ഇരിപ്പുണ്ടായിരുന്നു. അതിന്റെ കീ കൊടുക്കാൻ കുറെ സമയം വേണ്ടി വരും. പക്ഷേ, മുതലാളി എന്നും രാവിലെ കൃത്യമായി അതിന്റെ സ്പ്രിങ്ങ് മുറുക്കും. അത് അയയുന്ന മുറയ്ക്ക് മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും സെക്കന്റ് സൂചിയും ക്രമമായി കറങ്ങുകയും ചെയ്യും. ഒരു ദിവസം, സെക്കന്റ് സൂചി മറ്റുള്ളവരോടു പറഞ്ഞു - "എത്രയോ വർഷങ്ങളായി ഞാൻ ഒരേ ദിശയിൽ കറങ്ങി വല്ലാതെ മടുത്തിരിക്കുന്നു. നമുക്ക് എല്ലാവർക്കും ഈ കറക്കം നിർത്തിയാലോ? അന്നേരം, മുതലാളി നമ്മളെ ഉപേക്ഷിക്കുമ്പോൾ പിരിമുറുക്കമില്ലാതെ സ്വസ്ഥമായി കഴിയാമല്ലോ" അന്നേരം മണിക്കൂർ സൂചി പറഞ്ഞു - " അതു നിന്റെ മാത്രം കാര്യമാണ്. എനിക്ക് വളരെ ചെറിയ ദൂരം പതിയെ പോയാൽ മതി. ഞാൻ ചലിക്കുന്നത് മറ്റുള്ളവർക്കു കാണാൻ പോലും പറ്റുന്നില്ലാ" ഉടനെ, മിനിറ്റ് സൂചി ഇടപെട്ടു- "അതു ശരിയാണ്. സെക്കന്റ് സൂചി പോലെ വേഗത്തിൽ എനിക്കും കറങ്ങേണ്ട കാര്യമില്ല" അതേസമയം, സെക്കൻഡ് സൂചി ഒന്നും മിണ്ടിയില്ല. പക്ഷേ, അവൻ അടുത്ത ദിവസം മുതൽ ഓട്ടം നിർത്തി. അവന്റെ കറക്കത്തിന്റെ സമയക്രമം വച്ചായിരുന്നു മറ്റുള്ളവരുടെ ക

(897) വിളക്കിന്റെ ചൂട്

  ഒരു ദിവസം, പതിവു പോലെ അക്ബറും ബീർബലും കൂടി പ്രഭാത നടത്തത്തിനു പോയി. തടാകത്തിനു സമീപത്തിരുന്ന് അവർ കുറച്ചുനേരം സംസാരിച്ചു. അതിനിടയിൽ, തടാകത്തിലെ വെള്ളത്തിൽ ബീർബൽ കൈ മുക്കിയിട്ട് പെട്ടെന്ന് കൈ വലിച്ചു - "ഹോ! അപാരമായ തണുപ്പ്!" അന്നേരം, രാജാവ് ഒരു തമാശയായി ബീർബലിനോടു ചോദിച്ചു - "ഇത്രയും തണുത്ത വെള്ളത്തിൽ ആർക്കെങ്കിലും ജീവൻ പോകാതെ ഒരു രാത്രി മുഴുവൻ ഇതിൽ നിൽക്കാൻ കഴിയുമോ?" ബീർബൽ: "ഉവ്വ്, മഹാരാജാവേ, നല്ലൊരു പ്രതിഫലം കൊടുത്താൽ അതു സാദ്ധ്യമാണ്" ഉടൻ, അതു പരീക്ഷിക്കാൻ രാജാവ് തയ്യാറായി. ബീർബൽ ഒരാളെ ഏർപ്പാടാക്കി. അവൻ രാത്രി മുഴുവൻ നിന്ന് രാവിലെ കൊട്ടാരത്തിലെത്തി. രാജാവ് അത്ഭുതത്തോടെ ചോദിച്ചു - " നീ എങ്ങനെയാണ് ഈ സാഹസത്തിൽ തണുപ്പിനെ അതിജീവിച്ചത്?" അന്നേരം, അയാൾ പറഞ്ഞു - "രാത്രി മുഴുവൻ ഒരു തെരുവു വിളക്ക് കത്തി നിൽപ്പുണ്ടായിരുന്നു. ഞാൻ അതിലേക്കു നോക്കി നിന്നപ്പോൾ മനസ്സിനു ചൂടു തോന്നി" പക്ഷേ, രാജാവിന് ബീർബലിനെയും ആ മനുഷ്യനെയും തോൽപ്പിക്കണമെന്ന് വാശി തോന്നി. അദ്ദേഹം പറഞ്ഞു - " വിളക്കിൽ നിന്നും ചൂടു കിട്ടിയ നിനക്ക് സമ്മാനം തരാൻ പറ്റില്ല" ഉടൻ തന

(896) രാമുവിന്റെ ഉറക്കം?

  രാമു നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരനാണ്. സാധാരണയായി രോഗങ്ങൾ കാര്യമായി അവനെ ബാധിക്കാറില്ല. എന്നാൽ, ഒരിക്കൽ രാമുവിന് ഒരു രോഗം പിടിപെട്ടു. അതുകാരണം ആശുപത്രിയിൽ 3 മാസം കിടക്കേണ്ടി വന്നു. പിന്നീട്, രോഗം ഭേദമായി അവൻ വീട്ടിലെത്തി. പക്ഷേ, അടുത്ത 50 days തുടർച്ചയായി അവൻ ഒട്ടും ഉറങ്ങിയില്ല! ചോദ്യം:  തുടർച്ചയായി 50 days രാമു ഉറങ്ങാത്തതിനാൽ അവന് എന്തു സംഭവിക്കും? ഉത്തരം: രാമുവിന് ഒന്നും സംഭവിക്കില്ല. കാരണം, അവൻ ഉറങ്ങാതിരുന്നത് തുടർച്ചയായ 50 days പകൽ ആണ്. ആ 50 രാത്രിയിൽ അവൻ സുഖമായി ഉറങ്ങി! Written by Binoy Thomas, Malayalam eBooks-896- Riddles - 57, PDF - https://drive.google.com/file/d/1DVrEgbBN8IcVzTDqw_ThlmiJwCawdIUr/view?usp=drivesdk

(895) എവറസ്റ്റ് പർവ്വതം ?

  ചോദ്യം - 1 എവറസ്റ്റ് പർവ്വതം കണ്ടുപിടിക്കുന്നതിനു മുൻപ് ലോകത്തെ ഏറ്റവും വലിയ പർവ്വതം ഏതായിരുന്നു? എവറസ്റ്റ് തന്നെ! കാരണം അതിനു മുൻപും എവറസ്റ്റ് അവിടെയുണ്ടായിരുന്നു. ചോദ്യം - 2 വാങ്ങാൻ പറയുന്നവൻ ആ സാധനം ഉപയോഗിക്കുന്നില്ല. വാങ്ങാൻ പോകുന്നവൻ ആ സാധനം ഉപയോഗിക്കില്ല. അത് ഉണ്ടാക്കുന്നവൻ ആ സാധനം ഉപയോഗിക്കില്ല. ഉപയോഗിക്കുന്ന ആൾ സാധനം വാങ്ങിയ കാര്യം അറിയുന്നുമില്ല. എന്താണ് ആ സാധനം? ശവപ്പെട്ടി. ചോദ്യം -3 ഏറ്റവും കൂടുതൽ നിങ്ങളെ support ചെയ്യുന്ന പഴം? സപ്പോട്ട Written by Binoy Thomas, Malayalam eBooks-895 - Riddles - 56- PDF - https://drive.google.com/file/d/1ZSSa5ejS91FvMabACYPuv4tm2rFexmVF/view?usp=drivesdk

(894) കുറ്റവാളിയുടെ മുറി ?

 ഒരു രാജ്യത്തെ രാജാവ് വളരെ നീതിമാനും സത്യസന്ധനുമായിരുന്നു. അതിനാൽ, കുറ്റവാളികൾക്ക് ശിക്ഷ കൊടുക്കുന്നതിൽ യാതൊരു വിട്ടുവിഴ്ചയുമില്ലായിരുന്നു. ഒരു ദിവസം, ഒരു കുറ്റവാളിയെ കോടതി വധശിക്ഷയ്ക്കു വിധിച്ചു. അന്നേരം, രാജാവിന് ഒരു ആശയം തോന്നി. കുറ്റവാളിക്ക് നല്ല ബുദ്ധിശക്തി ഉണ്ടെങ്കിൽ ശിക്ഷയിൽ നിന്നും ഒഴിവാകട്ടെ. അതിനായി രാജാവ് 5 ജയിൽ മുറികൾ പണിതു. ഒന്നാമത്തെ മുറിയിൽ ഒരു കടുവ. രണ്ടാമത്തെ മുറിയിൽ ഒരു ദിവസം പട്ടിണി കിടന്ന പുലി. മൂന്നാമത്തെ മുറിയിൽ 5 ദിവസം പട്ടിണി കിടന്ന കരടി. നാലാമത്തെ മുറിയിൽ 10 ദിവസം പട്ടിണി കിടന്ന ചെന്നായ്ക്കൾ. അഞ്ചാമത്തെ മുറിയിൽ 20 ദിവസം പട്ടിണി കിടന്ന സിംഹം. ചോദ്യം: കുറ്റവാളി ഏതു ജയിൽ മുറി തിരഞ്ഞെടുക്കും? ഉത്തരം: അഞ്ചാമത്തെ സിംഹത്തിന്റെ മുറി. കാരണം, 20 ദിവസം പട്ടിണി കിടന്ന സിംഹത്തിന് ജീവൻ കാണില്ല. അല്ലെങ്കിൽ ഒന്നിനും വയ്യാ. Written by Binoy Thomas, Malayalam eBooks-894 - Riddles - 55. PDF - https://drive.google.com/file/d/1A4nOgLWpLGJvllKLOqByNRsyIaRiLOni/view?usp=drivesdk

(893) എത്ര ദിവസം ?

  ഒരു ഗ്രാമത്തിൽ ഒരു മുതലാളി ജീവിച്ചിരുന്നു. അയാളുടെ വീടിന്റെ അതിർത്തി പങ്കിടുന്ന ആൾ ഒരു സാധുവായിരുന്നു. അയൽവാസിയുടെ പറമ്പ് സ്വന്തമാക്കാൻ വേണ്ടി മുതലാളി അതിർത്തിയിലെ ചെറുമതിൽ പൊളിച്ചു കളഞ്ഞു. ഉടൻ, അയൽവാസി ഒരു നല്ല മതിൽ പണിയാൻ തീരുമാനിച്ചു. അയാൾ കുറച്ചു പണിക്കാരെ വിളിച്ചു. എത്രയും പെട്ടെന്ന് മതിൽ പണിയാൻ അവരോടു പറഞ്ഞു. എട്ട് പണിക്കാർ ചേർന്ന് 5 ദിവസം കൊണ്ട് ആ മതിൽ നിർമ്മിച്ചു. ചോദ്യം : അതേ മതിൽ 4 പണിക്കാർ ചേർന്ന് പണിയാൻ എത്ര ദിവസം വേണം? ഉത്തരം: Zero! കാരണം, ആ മതിൽ പണിതു കഴിഞ്ഞു. അതേ മതിൽ വീണ്ടും നിർമ്മിക്കാൻ പറ്റില്ല. Written by Binoy Thomas, Malayalam eBooks-893- Riddles -54. PDF - https://drive.google.com/file/d/1w0ff9vKuhgTuQj0kh4hEGOu3oS5VXVHe/view?usp=drivesdk

(892) ഇഡ സ്കഡർ

  സാധാരണയായി ചികിൽസയുമായി ബന്ധപ്പെട്ട് എല്ലാവരും കേൾക്കാൻ ഇടയുള്ള ഒരു പ്രയോഗം - "വെല്ലൂർക്ക് കൊണ്ടുപോയിട്ടും രക്ഷപ്പെട്ടില്ല" അതായത്, ആധുനിക വൈദ്യശാസ്ത്രത്തിന്റെ പരമാവധി ചെയ്തു എന്നർഥം. ഇങ്ങനെ, മികവിന്റെ സ്ഥാപനമായ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂർ എന്ന സ്ഥാപനം ഉണ്ടായത് എങ്ങനെയെന്ന് അറിയുക... അമേരിക്കൻ മിഷനറി പ്രവർത്തകനും ഡോക്ടറുമായ ജോൺ സ്കഡറുടെ പുത്രി ഇഡാ സ്കഡർ (Ida Sophia Scudder) 1870 കാലത്ത് തമിഴ്നാട്ടിലെ ദിണ്ടിവനം എന്ന ഗ്രാമത്തിലാണ് ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്കു പോയെങ്കിലും പിതാവിനെ സഹായിക്കാനായി ഇരുപതാമത്തെ വയസിൽ ഇന്ത്യയിൽ തിരിച്ചെത്തി. ഗ്രാമീണ മേഖലകളിൽ അക്കാലത്ത് സ്ത്രീകളുടെ ശരാശരി ആയുസ് ഇരുപത്തിനാല് വയസ്സായിരുന്നു! കാരണം, പുരുഷന്മാരായ ഡോക്ടർമാർ സ്ത്രീകളെ ചികിൽസിക്കാൻ പാടില്ല എന്ന ദുരാചാരവും അന്ധവിശ്വാസവും ഒക്കെ അക്കാലത്ത് ഉണ്ടായിരുന്നു. വൈദ്യശാസ്ത്രപഠനം നടത്തിയ സ്ത്രീകൾ അക്കാലത്ത് ഉണ്ടായിരുന്നുമില്ല. പ്രസവത്തോടെ സ്ത്രീകൾ മരണപ്പെടുന്ന  ദുരവസ്ഥയായിരുന്നു ഇന്ത്യയിലെ ഗ്രാമങ്ങളിൽ ഉണ്ടായിരുന്നത്. 1894 കാലത്ത്, ഒരു പാതിരാത്രിയിൽ ഇഡയും പിതാവും താമസിക്കു

(891) നിന്ദയുടെ സമ്മാനം

  വിജയനഗരത്തിലെ കൃഷ്ണ ദേവരായരുടെ കൊട്ടാരത്തിൽ അനേകം കുതിരകൾ ഉണ്ടായിരുന്നു. അതിൽ, രാജാവിന് ഏറ്റവും ഇഷ്ടമുള്ള ഒരു കുതിരയുമുണ്ട്. ഈ കുതിരയുടെ കഴിവും ബുദ്ധിസാമർഥ്യവും വിവരിക്കാൻ രാജാവിന് നൂറു നാവായിരുന്നു. ഇതു കേട്ട് തെനാലി രാമന് അമർഷം വന്നു. അവൻ പറഞ്ഞു - "രാജാവേ, ഇതിലും കഴിവുള്ള കുതിരയെ അങ്ങ് ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്" അന്നേരം, രാജാവ് പറഞ്ഞു - "എങ്കിൽ അങ്ങനെ ഒരു കുതിരയെ കൊണ്ടുവരാൻ താങ്കൾക്കു പറ്റുമോ?" തെനാലി ആ വെല്ലുവിളി സ്വീകരിച്ചു. അടുത്ത ദിവസം, രോഗം ബാധിച്ച് എല്ലും തോലുമായി ചാകാറായ ഒരു കുതിരയെ രാജാവിന്റെ മുന്നിലേക്ക് തെനാലി കൊണ്ടുവന്നു. രാജാവ് ദേഷ്യത്തോടെ അവനോടു പറഞ്ഞു - " ഈ കുതിരയ്ക്കാണോ എന്റെ കുതിരയേക്കാൾ കഴിവുണ്ടെന്നു പറഞ്ഞത് ?" തെനാലി: "അതേ പ്രഭോ. അങ്ങ് എന്റെ കൂടെ അടുത്തുള്ള നദിയുടെ ഭാഗത്തേക്ക് വന്നാലും" രാജാവും തെനാലിയും മെലിഞ്ഞ കുതിരയും ഒരു പാലത്തിന്റെ മുകളിലെത്തി. എന്നിട്ട് നല്ല ആഴമുള്ള നദിയിലേക്ക് തെനാലി ആ കുതിരയെ തള്ളിയിട്ടു! കുതിര രക്ഷപെടാൻ പോലും നോക്കാതെ ജീവൻ വെടിഞ്ഞു. അന്നേരം, രാജാവിനു വീണ്ടും ദേഷ്യം വന്നു - &q

(890) ഓട്ടക്കുടം

  സിൽബാരിപുരംദേശം വരൾച്ച ബാധിച്ച സമയം. ഒരു സ്ത്രീ ദൂരെയുള്ള കിണറ്റിൽ നിന്നും വെള്ളം കോരി രണ്ടു കുടങ്ങളിൽ നിറയ്ക്കും. എന്നിട്ട്, വിലങ്ങനെ ഒരു അലകുള്ള കമ്പിന്റെ രണ്ടറ്റത്തുമായി കുടം കെട്ടിയിടും. പിന്നെ, കമ്പ് തോളിൽ വിലങ്ങനെ എടുത്തു വച്ച് നടക്കും. വീട്ടിൽ എത്തുമ്പോൾ ഒരു കുടത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമേ കാണാറുള്ളൂ. കാരണം, വലതു വശത്തു സ്ഥിരമായി തൂക്കിയിരുന്ന കുടത്തിന് ചെറിയ ചോർച്ചയുണ്ടായിരുന്നു. എന്നാൽ, ആ വീട്ടുകാരി അതു കാര്യമാക്കിയില്ല. പക്ഷേ, കുടത്തിന് വലിയ വിഷമമായി. അത് പറഞ്ഞു - "അമ്മച്ചീ, ഇത്രയും ദൂരം എന്നെയും തൂക്കി വന്നിട്ട് കാൽ ഭാഗത്തോളം വെള്ളം, ചെറിയ ദ്വാരത്തിലൂടെ വഴിയിൽ നഷ്ടപ്പെടും. ഒന്നെങ്കിൽ, എന്റെ ചോർച്ച തടയുക. അല്ലെങ്കിൽ എന്നെ ഉപേക്ഷിച്ച് പുതിയ കുടം വാങ്ങാമല്ലോ" ഉടൻ, ആ സ്ത്രീ പറഞ്ഞു - "നിന്റെ ചോർച്ച കുറെ മാസങ്ങൾക്കു മുൻപ് ഞാൻ അറിഞ്ഞതാണ്. എനിക്ക് കുറച്ചു ചുണ്ണാമ്പ് വച്ച് അത് അടയ്ക്കാം. പക്ഷേ, ചോർച്ചയുടെ പ്രയോജനം ഓർത്തപ്പോൾ വേണ്ടെന്നു വച്ചു" പക്ഷേ, പ്രയോജനം എന്താണെന്ന് കുടത്തിനു മനസ്സിലായില്ല. അടുത്ത ദിനം രാവിലെ കിണറ്റു കരയിലേക്കു നടന്നപ്പോൾ വലതു കുടം വെള്ളവ

(889) കള്ളൻ ആരാണ്?

  സിറ്റിയിലെ ഒരു ന്യൂ ജനറേഷൻ ബാങ്ക്.  അവിടെ ഒരു അപരിചിതൻ ബ്രീഫ് കേസും കോട്ടുമിട്ട് ബാങ്കിൽ കയറി. അവിടെ നിന്നും പണവുമായി പോകുന്നവരെ അയാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കൂടുതൽ പണവും കുറഞ്ഞ ആരോഗ്യവുമുള്ള ആളിനെ ഒടുവിൽ കണ്ടെത്തി. അയാൾ പുറത്തിറങ്ങിയ പിറകിലായി അപരിചിതൻ ഇറങ്ങി. ബാങ്കിന്റെ പിറകിലൂടെയുള്ള ചെറിയ വഴിയിലൂടെ പണവുമായ നടന്ന ആളിനെ അയാൾ ഉന്തി വീഴിച്ചു.  പക്ഷേ, വേറെ ആളുകൾ നടന്നു വന്നതിനാൽ അപരിചിതൻ മുന്നോട്ട് നടക്കാൻ ശ്രമിച്ചു. ഉടൻ, പോലീസ് വന്നു. സംശയം തോന്നിയ പോലീസ് ഓഫീസർക്ക് മോഷണശ്രമം ആയിരുന്നുവെന്ന് മനസ്സിലായി. വീണ ആളിനെ ബോധം പോയതിനാൽ ആശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ, പോലീസ് ഓഫീസർ അവിടെ കണ്ട നാലു പേരെ ചോദ്യം ചെയ്തു. അന്നേരം അപരിചിതൻ പറഞ്ഞു - "ഞാൻ അരമണിക്കൂറായി ഈ ബസ് വെയിറ്റിങ്ങ് ഷെഡിൽ നിൽക്കുകയായിരുന്നു" ഉടൻ, പോലീസ് ഓഫീസർ അവന്റെ കോട്ടിൽ തൊട്ടു. എന്നിട്ട് അവനെ അറസ്റ്റ് ചെയ്തു. ചോദ്യം: എന്താണ് തെളിവ് കിട്ടിയത്? ഉത്തരം: കോട്ടിൽ നല്ല തണുപ്പായിരുന്നു. കാരണം, അവൻ അല്പം മുൻപു വരെ എസിയിൽ ഇരിക്കുകയായിരുന്നു. അര മണിക്കൂർ വെയിറ്റിങ്ങ് ഷെഡിൽ എന്നു കള്ളം പറഞ്ഞതാണ്. Written by Binoy Thomas, Ma

(888) രാജകുമാരിയും പ്രേതവും!

  ഒരിക്കൽ, രാജകുമാരിയും തോഴിമാരും കാട്ടിലെ കുളത്തിൽ കുളിക്കാനായി പോയി. അതിനിടയിൽ, ഒരു കാട്ടാന വന്നപ്പോൾ രാജകുമാരി തല കറങ്ങി വീണു. മറ്റുള്ളവർ ഓടി. അവൾക്കു ബോധം വന്നപ്പോൾ രാത്രിയായിരുന്നു. ഒരു ഗുഹയിൽ കയറി ഒളിച്ചു. ഗുഹയിലെ പ്രേതം അവളിൽ പ്രവേശിച്ചു. അവൾ ആ രാത്രിയിൽ കൊട്ടാരത്തിലെത്തി. അവളിലെ പ്രേതത്തെ ഒഴിപ്പിക്കാൻ മഹാ മാന്ത്രികൻ വന്നു. മാന്ത്രികൻ പ്രേതത്തോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. പ്രേതം ഒരു വ്യവസ്ഥ പറഞ്ഞു - " ഒരു വർഷത്തിൽ വെറും ഏഴു ദിവസം മാത്രം ഞാൻ മാറി നിൽക്കാം. മറ്റുള്ള ദിവസങ്ങളിൽ ഞാൻ ഇവിടെ കാണും. ദിവസങ്ങൾ താങ്കൾക്കു നിശ്ചയിക്കാം" ബുദ്ധിമാനായ മാന്ത്രികൻ 7 ദിവസങ്ങൾ തെരെഞ്ഞെടുത്തു. അന്നേരം, പ്രേതം എന്നന്നേയ്ക്കുമായി കൊട്ടാരം വിട്ടു പോയി. ചോദ്യം:  മാന്ത്രികൻ എന്തു സൂത്രമാണ് പ്രയോഗിച്ചത്? ഇത്തരം:  മാന്ത്രികന്റെ 7 ദിവസങ്ങൾ - തിങ്കൾ, ചൊവ്വാ, ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ എന്നിവ ആയിരുന്നു. ഒരു വർഷത്തിലെ എല്ലാ ദിവസങ്ങളും ഇതിൽ ഉൾപ്പെടും. Written by Binoy Thomas, Malayalam eBooks-888-Brain teasers - 52, PDF- https://drive.google.com/file/d/1wtQsS5GNyGoVPXOdBw3Ob9m6H3Ry9alU/view?u

(887) സ്വർണ്ണക്കിഴി നഷ്ടമായത് എങ്ങനെ?

  ഒരു ആഭരണ വ്യാപാരി ചന്തയിലൂടെ നടന്നപ്പോൾ 1000 സ്വർണ്ണനാണയങ്ങൾ അടങ്ങിയ കിഴി നഷ്ടപ്പെട്ടു. ഉടൻ, അയാൾ വിളിച്ചു കൂവി - "എന്റെ കിഴി കണ്ടുപിടിച്ചു തരുന്ന ആളിന് ഞാൻ 100 സ്വർണ്ണ നാണയം സമ്മാനമായി നൽകും" കുറെ കഴിഞ്ഞപ്പോൾ രാമുവിന് ചന്തയിലെ സാധനങ്ങൾക്ക് ഇടയിൽ നിന്നും കിഴി കിട്ടി. രാമു വ്യാപാരിക്കു കൊടുത്തു. സമ്മാനം ആവശ്യപ്പെട്ടു. അന്നേരം, അത്യാഗ്രഹിയായ കച്ചവടക്കാരൻ 100 നാണയങ്ങൾ രാമുവിനു കൊടുക്കാൻ മടിച്ചു. അയാൾ പറഞ്ഞു - "ഈ കിഴിയിൽ ഒരു വലിയ വജ്രം ഉണ്ടായിരുന്നു. അതെനിക്ക് കിട്ടാത്തതിനാൽ നിനക്കു സമ്മാനം തരില്ല" അവിടെ തർക്കം കൂടിയപ്പോൾ ആളുകൾ രാജാവിന്റെ അടുക്കൽ എത്തിച്ചു. രാമു സത്യസന്ധനാണെന്ന് രാജാവ് മനസ്സിലാക്കി.  അത്യാഗ്രഹിക്ക് കിഴി കൊടുക്കാതെ എങ്ങനെ പറഞ്ഞു വിടാമെന്ന് രാജാവ് ആലോചിച്ചു.  ഒടുവിൽ, രാമുവിന് കിഴി കിട്ടി. കച്ചവടക്കാരന് ഒന്നും കിട്ടാതെ അവിടെ നിന്നും പോയി. ചോദ്യം: രാജാവ് എന്തു ബുദ്ധിയാണ് പ്രയോഗിച്ചത്? ഉത്തരം: രാജാവ് കച്ചവടക്കാരനോടു ചോദിച്ചു - "നിന്റെ കിഴിയിൽ എന്തൊക്കെയായിരുന്നു?" കച്ചവടക്കാരൻ: "1000 സ്വർണ്ണ നാണയവും ഒരു വജ്രവും" രാജാവ് പറഞ്ഞു - "ഇത

(886) രാജാവിന്റെ പശ്ചാത്താപം

  തെനാലിരാമൻ കള്ള സന്യാസിയെ ഭ്രാന്തൻ മുഖേന കൊലപ്പെടുത്തിയതിൽ രാജാവായ കൃഷ്ണ ദേവരായർ യഥാർഥ സത്യം അറിയാൻ വൈകി. അയാൾ, അനേകം പേരുടെ വിഷബാധയേറ്റുള്ള മരണത്തിനും ഭ്രാന്തിനും കാരണമായ ക്രൂരനാണെന്ന് രാജാവ് അറിഞ്ഞപ്പോൾ തെനാലിയെ വധശിക്ഷയ്ക്കു വിധിച്ചതിൽ അദ്ദേഹം വല്ലാതെ വിഷമിച്ചു. തെനാലി ചെയ്തത് ഒരു സൽപ്രവൃത്തിയെന്ന് രാജാവ് വിശ്വസിച്ചു. ഇതിനിടയിൽ, തെനാലിയുടെ ബുദ്ധിശക്തി കൊണ്ട് ദുഷ്ടനായ കൂനൻ ആനയുടെ ചവിട്ടേറ്റ് മരിച്ച വിവരം രാജാവ് അറിഞ്ഞു. അടുത്ത ദിവസം, കൂനന്റെ ഭാര്യ വെളുത്തേടത്തി രാജാവിനു മുന്നിൽ നിലവിളിച്ചെത്തി. അവൾക്കു നന്നായി ജീവിക്കാൻ പറ്റുന്ന അടുത്തൂൺ (പെൻഷൻ) കൊടുക്കാനുള്ള കാര്യങ്ങൾ രാജാവ് ചെയ്തു. കുറെ കാലം കഴിഞ്ഞപ്പോൾ വെളുത്തേടത്തി നല്ലൊരു മനുഷ്യനെ വിവാഹം ചെയ്ത് വിജയനഗരം വിടുകയും ചെയ്തു. തെനാലിയുടെ ബുദ്ധിശക്തിയിൽ രാജാവ് വീണ്ടും സംപ്രീതനായി. തെനാലി കൊട്ടാരത്തിൽ വിദൂഷകനായി പിന്നെയും നിയമിതനായി. Written by Binoy Thomas, Malayalam eBooks-886-Tenali stories - 14, PDF - https://drive.google.com/file/d/1oqA9Wm9zBMX9i2Qg91IelusHxaK0V0pR/view?usp=drivesdk

(885) തെനാലിയും കൂനനും

  കള്ള സന്യാസിയെ ഭ്രാന്തൻ നിലത്തടിച്ചു കൊന്നതിനു പിന്നിൽ തെനാലി ആണെന്ന് രാജ കൊട്ടാരത്തിലെ നീതിപീഠത്തിന് അറിവു കിട്ടി. ഉടൻ, തെനാലിയെ ചോദ്യം ചെയ്തു. എന്നാൽ, തെനാലി അതു സമ്മതിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു - "ആ കള്ള സന്യാസിയുടെ നീതിപീഠത്തിലുള്ള സ്വാധീനം മൂലം അയാൾക്കു മതിയായ ശിക്ഷ കിട്ടിയില്ല. അതിനാൽ അവന്റെ ചതിയിൽ പെട്ട് ഇനിയും ആളുകൾ മരിക്കുകയും ഭ്രാന്തരാവുകയും ചെയ്യും. അതിനു ഞാൻ കണ്ടെത്തിയ വഴിയാണ് ദുരിതം നേരിട്ട ആളിനെ കൊണ്ടു തന്നെ പ്രതികാരം ചെയ്യിച്ചത് " കുപിതരായ നീതിപീഠം തെനാലിക്ക് വധശിക്ഷ വിധിച്ചു. ഇത്തവണ മണ്ണിൽ തെനാലിയെ കുഴിച്ചിട്ട് തല മാത്രം വെളിയിൽ കാണിച്ച് ആനയെ കൊണ്ട് തല ചവിട്ടി കൊല്ലുക എന്നായിരുന്നു തീരുമാനം. തെനാലിയെ അവർ കുഴിച്ചിട്ടു. എന്നിട്ട് ആനയെ കൊണ്ടുവരാൻ പോയി. ആ സമയത്ത്, അയൽ ദേശത്തെ ഒരു കൂനൻ ആ വഴി വന്നു. അയാളെ തെനാലിക്ക് അറിയാമായിരുന്നു. മഹാ ദുഷ്ടനായിരുന്നു. മാത്രമല്ല, എല്ലാ സമയത്തും മദ്യപിക്കുന്ന അവസ്ഥയും. അന്നേരം, തെനാലിക്ക് ഒരു ബുദ്ധി തോന്നി. അദ്ദേഹം പറഞ്ഞു - "കൂന് മാറാനായി ഞാൻ ഈ മണ്ണിൽ കുഴി കുത്തി കിടന്നതാണ്. ഈ മണ്ണിന് മരുന്നിന്റെ ഗുണം കിട്ടും" അപ്പോൾ, ക

(884) തെനാലിയും കള്ളസന്യാസിയും

  തെനാലിരാമൻ കൊട്ടാര വിദൂഷകനായി ജോലി ചെയ്യുന്ന സമയം. അക്കാലത്ത്, വിജയനഗരത്തിൽ ദുരൂഹ സാഹചര്യത്തിൽ ചിലർ മരിക്കുന്നുണ്ടായിരുന്നു. മറ്റു ചിലർ ഭ്രാന്തന്മാരായി തെരുവുകളിൽ അലയുന്നുണ്ടായിരുന്നു. തെനാലിക്ക് എന്തോ സംശയം തോന്നിയതിനാൽ അയാൾ വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചപ്പോൾ അതൊരു കള്ള സന്യാസിയാണ് ചെയ്യുന്നത് എന്നു മനസ്സിലായി. ഏതെങ്കിലും ആളുകൾ ഈ സന്യാസിയെ സമീപിച്ച് ശത്രുവിനെ സംഹരിക്കാൻ പണം കൊടുക്കും. ആരും അറിയാതെ ശത്രുവുമായി സന്യാസി ചങ്ങാത്തം കൂടി വിരുന്ന് കൊടുക്കുമ്പോൾ അതിൽ കൊടുംവിഷം കൊടുക്കും. ഒന്നുകിൽ മരിച്ചു പോകും അല്ലെങ്കിൽ മനോരോഗികളായി അലഞ്ഞുതിരിയും. തെനാലി രാമൻ കുറെ നാളുകൾ കാത്തിരുന്ന ദിവസം വന്നു ചേർന്നു. അക്രമാസക്തനായ ഒരു ഭ്രാന്തൻ വഴിയെ നടന്നു വരുന്നത് തെനാലി കണ്ടു. അവനെയും കള്ള സന്യാസി ഭ്രാന്തനാക്കിയതാണ്. സർവ്വ ധൈര്യവും സംഭരിച്ച് തെനാലി ഭ്രാന്തന്റെ കൈ പിടിച്ച് കള്ള സന്യാസിയുടെ മുഖാമുഖം നിർത്തി. പരസ്പരം കൈ കോർക്കാൻ പാകത്തിനു നിർത്തി. അന്നേരം, ഭ്രാന്തന് കള്ള സന്യാസിയെ ഓർമ്മ വന്നു. അവനെ ചതിച്ചവനെ നേരിൽ കണ്ടപ്പോൾ സന്യാസിയുടെ കൈ തിരിച്ച് നിലത്തടിച്ചു! കള്ള സന്യാസിയുടെ കഥയും അതോടെ കഴിഞ്ഞു. Written

(883) തെനാലിയുടെ ശിക്ഷ

  പ്രശസ്തമായ കൃഷ്ണ ദേവരായരുടെ കൊട്ടാരവും സമ്പത്തും കണ്ടിട്ട് പുറത്തുള്ള ശത്രുരാജ്യങ്ങളിൽ നിന്ന് ചാരന്മാർ രാജാവിനെ വധിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഒരിക്കൽ, ഗോൽക്കൊണ്ടയിൽ നിന്നും ഒരു ചാരൻ വിജയനഗരത്തിലെത്തി. പക്ഷേ, ചാരൻ താമസിച്ചത് തെനാലിയുടെ വീട്ടിലായിരുന്നു. എന്നാൽ, തെനാലിയ്ക്ക് അതൊരു ചാരനാണെന്ന് മനസ്സിലായില്ല. ചാരൻ, തെനാലിയുടെ വീട്ടിലേക്ക് രാജാവിനെ ക്ഷണിച്ചു. തെനാലിയുടെ വീട് ആയതിനാൽ രാജാവ് ഒട്ടും സംശയിക്കാതെ ഏതാനും ഭടന്മാരുടെ കൂടെ ആ വീട്ടിലെത്തി. ഉടൻ, ചാരൻ രാജാവിനെ ആക്രമിക്കാൻ ചാടി വീണെങ്കിലും ഭടന്മാർ അവനെ കൊന്നു. പക്ഷേ, കൊലയാളിക്ക് അഭയം കൊടുത്തെന്ന കാരണത്താൽ തെനാലി രാമന് വധശിക്ഷ വിധിച്ചു. എന്നാൽ, ജനങ്ങൾ തെനാലിക്ക് ഒപ്പമായിരുന്നു. തെനാലിയെ രാജസദസ്സിൽ കൊണ്ടുവന്നു. ആളുകൾ തിങ്ങി നിറഞ്ഞു. രാജദ്രോഹക്കുറ്റമായതിനാൽ അതിൽ ഇളവ് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ, രാജാവ് അവസാനമായി തെനാലിയോടു ചോദിച്ചു - "നിങ്ങളുടെ മരണം എങ്ങനെ വേണമെന്ന് താങ്കൾക്കു നിശ്ചയിക്കാം" ഉടൻ, തെനാലി പറഞ്ഞു - "വാസ്തവത്തിൽ ആ ചാരൻ എന്നെ നെറ്റിദ്ധരിപ്പിച്ച് എന്റെ വീട്ടിൽ അതിഥിയായി താമസിച്ചതാണ്. അതിനാൽ, എന്റെ മരണം എ

(882) എണ്ണക്കച്ചവടക്കാരൻ

  ഒരു ചന്തയിലെ ഒന്നാമത്തെ കട എണ്ണക്കച്ചവടക്കാരന്റെ ആയിരുന്നു. രണ്ടാമത്തെ കട അരിക്കച്ചവടക്കാരന്റെയും. അവർ സുഹൃത്തുക്കളായിരുന്നു.  ഒരിക്കൽ, ഒന്നാമന്  ദൂരെ യാത്ര പോകേണ്ട കാര്യം വന്നു. ആ യാത്രാവഴിയിൽ കള്ളന്മാരുടെ ശല്യം ഉണ്ടായിരുന്നു. അതിനാൽ 100 സ്വർണ്ണ നാണയങ്ങൾ അടങ്ങുന്ന കിഴി അരിക്കച്ചവടക്കാരനെ സൂക്ഷിക്കാൻ ഏൽപ്പിച്ചു. തിരികെ എത്തിയപ്പോൾ ഒന്നാമൻ സ്വർണ്ണക്കിഴി തിരികെ ചോദിച്ചു. രണ്ടാമൻ അതു തള്ളി - "നീ മറ്റു വല്ലവർക്കുമാകാം കിഴി നൽകിയത്. എനിക്ക് നിന്റെ കിഴിയേക്കുറിച്ച് യാതൊന്നും അറിയില്ലാ" തർക്കം മുറുകിയപ്പോൾ ആളുകൾ പിടിച്ചു വലിച്ച് രണ്ടുപേരെയും കൊട്ടാരത്തിലെത്തിച്ചു. രാജാവിനു മുന്നിൽ പ്രശ്നം അവതരിപ്പിച്ചു. കാര്യം കേട്ടപ്പോൾ രാജാവ് രണ്ടാമന്റെ പഴക്കിഴികൾ എല്ലാം ഭടന്മാരെ നിയോഗിച്ച് അവിടെ എത്തിച്ചു. ഒരു മഞ്ഞത്തുണിയുടെ കിഴി കണ്ടപ്പോൾ അത് ഒന്നാമൻ തന്റേതാണെന്ന് പറഞ്ഞു. രാജാവ് യഥാർഥ പ്രതിയെ കണ്ടെത്തി. രാജാവ് എങ്ങനെയാണ് പ്രതിയെ കണ്ടുപിടിച്ചത് ? രാജാവ് ആ കിഴി വെള്ളത്തിൽ മുക്കി. അന്നേരം എണ്ണ വെള്ളത്തിൽ തെളിഞ്ഞു. കാരണം, ഒന്നാമന്റെ സഞ്ചിയിലും നാണയങ്ങളിലും എണ്ണ പറ്റിയിരുന്നു. Written by Binoy Thom

(881) എഴുതിയ കൂട്ടുകാരൻ

സിൽബാരിപുരം ദേശത്തിന്റെ കിഴക്കുദിക്കിലെ അതിർത്തി ഒരു പുഴയും അതിനടുത്തായി പാറക്കെട്ടുകളും നിറഞ്ഞ പ്രദേശത്തായിരുന്നു. എന്നാൽ, വിശാലമായ മണൽപ്പരപ്പും അവിടത്തെ പ്രത്യേകതയാണ്. ഒരിക്കൽ, രണ്ടു ചങ്ങാതികൾ പുഴയും പാറക്കെട്ടുകളും കാണാൻ പോയി. മണലിലൂടെ അവർ ഏതോ കാര്യം പറഞ്ഞു വന്നപ്പോൾ രണ്ടാമന് ദേഷ്യം വന്നു. അവൻ ശക്തിയായി ഒന്നാമനെ തള്ളി. മണലിൽ വീണ സമയത്ത് ഒന്നാമൻ മണലിൽ വിരൽ കൊണ്ട് എഴുതി - "എന്റെ ചങ്ങാതി എന്നെ തള്ളിയിട്ടു" അതേസമയം, മണലിൽ എന്തോ എഴുതുന്നത് രണ്ടാമൻ ശ്രദ്ധിച്ചെങ്കിലും ഒന്നും മനസ്സിലായില്ല. അവർ പിന്നെയും മുന്നോട്ടു പോയി. പക്ഷേ, ഒന്നും സംസാരിച്ചില്ല. നദിക്കരയിലെ പാറക്കെട്ടുകൾ കയറുമ്പോൾ ഒന്നാമന്റെ കാൽ വഴുതി, പെട്ടെന്ന്, രണ്ടാമൻ കയ്യിൽ കയറി പിടിച്ചു. അന്നേരം, ഒരു ചെറുകല്ലു കൊണ്ട് പാറയിൽ ശക്തിയായി ഉരച്ച് ഒന്നാമൻ എഴുതി - "എന്റെ ചങ്ങാതി എന്റെ ജീവൻ രക്ഷിച്ചു" ഉടൻ, അതു വായിച്ച രണ്ടാമൻ പറഞ്ഞു - "നീ മണലിൽ എഴുതിയത് എന്തായിരുന്നു?" ഒന്നാമൻ: "ചങ്ങാതി എന്നെ തള്ളിയിട്ടെന്നാണ്. പക്ഷേ, മണലിലെ താൽകാലിക എഴുത്താണ്. ഒരു ചെറു കാറ്റിനു പോലും മായിക്കാൻ പറ്റുന്ന ചെറിയ കാര്യം. എന്ന

(880) വെള്ളത്തിലായ മനുഷ്യൻ

  സിൽബാരിപുരം ദേശത്തെ കുറച്ചുപേർ ഒന്നിച്ചു കൂടി ഒരു തോണി വാടകയ്ക്ക് എടുത്തു. എന്നിട്ട്, ദൂരെയുള്ള ദേശത്തു പോകുകയായിരുന്നു ലക്ഷ്യം.  അവിടെയുള്ള തീർഥാടന കേന്ദ്രം വളരെ പ്രശസ്തമായിരുന്നു. അവർ നദിയിലൂടെ തുഴഞ്ഞു പോകവേ, ഒരു തടി ഒഴുകി വരുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു. അപ്പോൾ, ഒന്നാമൻ പറഞ്ഞു - "ആ തടി എത്ര വേഗത്തിലാണ് ഒഴുകുന്നത്?" രണ്ടാമൻ അതിനെ വിമർശിച്ചു - "ഏയ്, അതല്ല കാര്യം. തടി ഒഴുക്കില്ലാത്ത സ്ഥലത്താണു കിടക്കുന്നത്. നമ്മുടെ തോണിയുടെ വേഗം കൊണ്ട് വെറുതെ തോന്നുന്നതാണ് " മൂന്നാമൻ ഇടപെട്ടു - " യഥാർഥത്തിൽ നദിയുടെ വെള്ളത്തിനാണ് ഏറ്റവും വേഗമുള്ളത്. അതിനൊപ്പിച്ച് തോണി അതിൽ കിടക്കുന്നേയുള്ളൂ'' ഉടൻ, നാലാമൻ പറഞ്ഞു - "നിങ്ങൾ മൂവരും പറഞ്ഞതല്ല യഥാർഥ സത്യം. ഭൂമിയുടെ ആകർഷണത്തിന്റെ വേഗമാണ് ഇതിനെല്ലാം അടിസ്ഥാനം" അഞ്ചാമൻ : "എവിടെയെല്ലാം എന്തെല്ലാം ഉണ്ടെന്നു പറഞ്ഞിട്ടു കാര്യമില്ല, നമ്മളാണ് ഈ തോണിയുടെ വേഗവും ദിശയും തീരുമാനിക്കുന്നത് " ആറാമൻ: "യഥാർഥത്തിൽ നമ്മളല്ല, നമ്മുടെ ലക്ഷ്യസ്ഥാനമാണ് നമ്മെ അങ്ങോട്ട് ആകർഷിക്കുന്നത്. തീർഥാടന കേന്ദ്രം ഇല്ലായിരുന്നെങ്കിൽ ഈ

(879) കാട്ടിലെ മണം

  പണ്ടുപണ്ട്, സിൽബാരിപുരം കാടുപിടിച്ചു കിടക്കുകയായിരുന്നു. രണ്ടു കടുവകൾ ആ കാട്ടിലെ മൃഗങ്ങൾക്കും പുറത്തെ നാട്ടുകാർക്കും പേടിസ്വപ്നമായിരുന്നു. അവറ്റകൾ മൃഗങ്ങളെ തിന്നാനായി ഇരിക്കുന്ന സ്ഥലത്ത് രണ്ട് വലിയ മരങ്ങൾ നിൽപ്പുണ്ടായിരുന്നു. കൊന്നു തിന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങൾ അവിടെ മരങ്ങൾക്കു മുന്നിലായി കൂടിക്കിടന്നു. പക്ഷേ, അത് കണ്ടമാനം ദുർഗന്ധം ഉണ്ടാക്കി. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ഒരു മരം അടുത്തു നിന്നവനോടു പറഞ്ഞു - "നമ്മൾ എന്തിന് ഈ ദുർഗന്ധം സഹിക്കണം? നമുക്ക് ആ കടുവകളെ പേടിപ്പിച്ച് ഓടിക്കണം" ഒരു ദിവസം രണ്ടു കടുവകളും തീറ്റി കഴിഞ്ഞ് മരച്ചുവട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്നു. അന്നേരം, മാനത്ത് മഴക്കാറു കയറി കാട്ടിലെങ്ങും ഇരുൾ പരന്നു. ആ സമയത്ത് രണ്ടു മരങ്ങളും കൂടി ചില്ലകൾ കൂട്ടിയടിച്ചും ഇലകൾ പറത്തിയും ഇളകിയാടിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അന്നേരം, രണ്ടു കടുവകളും ഞെട്ടിയെണീറ്റ് ദൂരെ ദിക്കിലേക്ക് ഓടി. കടുവകൾ വിചാരിച്ചത് ഏതോ മഹാദുരന്തം വരുന്നുവെന്നാണ്! അങ്ങനെ, കടുവകൾ ഈ കാടു വിട്ടു പോയ കാര്യം നാട്ടുകാർ അറിഞ്ഞു. കുറെ മരംവെട്ടുകാർ നല്ല മരം നോക്കി നടന്ന് ഈ രണ്ടു വലിയ മരങ്ങളുടെ അടുത്തെത്തി. മരങ്ങൾ രണ

(878) ആമ്പൽക്കുളം

  തുടർച്ചയായി സേനകൻമന്ത്രി ബാലനായ ബോധിസത്വന്റെ മുന്നിൽ തോറ്റുകൊണ്ടിരുന്നു. ആ ബാലനെ ബുദ്ധിയിൽ തോൽപ്പിക്കാൻ പറ്റില്ലെന്ന് അയാൾക്ക് അറിയാമായിരുന്നു. അതിനാൽ, സംഭവിക്കാൻ ഒട്ടും സാധ്യതയില്ലാത്ത കാര്യങ്ങൾ ചെയ്യാൻ പറഞ്ഞാൽ ചിലപ്പോൾ ബാലൻ തോൽവി സമ്മതിക്കുമെന്ന് മന്ത്രി കണക്കുകൂട്ടി. അയാളുടെ പുതിയ നിർദ്ദേശം ഇതായിരുന്നു - "കാട്ടിലെ അഞ്ചു തരം ആമ്പലുകൾ ഉള്ള ആമ്പൽക്കുളത്തിൽ കുളിക്കാൻ രാജാവ് ആഗ്രഹിക്കുന്നു. ഉടൻ, ആമ്പൽക്കുളത്തെ കൊട്ടാര ഉദ്യാനത്തിൽ എത്തിക്കണം" ഈ സന്ദേശം വായിച്ച ബോധിസത്വന് അസാദ്ധ്യ കാര്യമെന്ന് മനസ്സിലായി. അവൻ നാലുപേരെ വിളിച്ചിട്ട് കുറെ നിർദ്ദേശങ്ങൾ കൊടുത്തു. അവർ നാലു പേരുടെ കയ്യിൽ കയറുണ്ടായിരുന്നു. അവരെല്ലാം ആമ്പൽക്കുളത്തിലെ ചെളിയിൽ പുളച്ചു. കുറെ ആമ്പൽ വള്ളികൾ ദേഹത്ത് ചുറ്റി. എന്നിട്ട്, ചെളി പുരണ്ട് കൊട്ടാര വാതിൽക്കൽ ബഹളം ഉണ്ടാക്കി. രാജാവ് കാര്യം എന്തെന്ന് അവരോടു ചോദിച്ചു. അവർ മറുപടിയായി പറഞ്ഞു - "മന്ത്രി പറഞ്ഞതിൻ പ്രകാരം ഞങ്ങൾ ആമ്പൽക്കുളത്തെ പിടിച്ചു കെട്ടി കൊണ്ടുവരുന്ന വഴിക്ക് അവൻ ചാടിപ്പോയി" രാജാവ് കണ്ണുമിഴിച്ചു - "നിങ്ങൾ എന്തു ഭ്രാന്താണ് ഈ പറയുന്നത് ?" &q

(877) മണൽക്കയർ!

  സേനകൻമന്ത്രി തോൽവി സമ്മതിക്കാൻ തയ്യാറല്ലായിരുന്നു. പല പ്രാവശ്യം കുട്ടിയായ ബോധിസത്വനു മുന്നിൽ തോറ്റിട്ടും അയാൾ അടങ്ങിയിരുന്നില്ല. ഒരു ദിവസം അയാളുടെ കുബുദ്ധിയിൽ ഒരു ആശയം തോന്നി. അയാൾ യവമജ്ജക ഗ്രാമത്തിലേക്ക് ഒരു സന്ദേശം കൊടുത്തു വിട്ടു : "കൊട്ടാരത്തിലെ രാജാവിന്റെ ഊഞ്ഞാൽ പൊട്ടിപ്പോയിരിക്കുന്നു. അതിനാൽ, ഊഞ്ഞാലിനുള്ള മണൽക്കയർ കൊടുത്തു വിടണം" ബോധിസത്വൻ ആ സന്ദേശം കണ്ടയുടൻ ഇതു നടക്കാത്ത കാര്യമാണെന്ന് മനസ്സിലാക്കി. അവൻ, മൂന്നുപേരെ വിളിച്ച് അവർക്കു കുറച്ചു നിർദ്ദേശങ്ങൾ കൊടുത്തിട്ട് അവരെ കൊട്ടാരത്തിലേക്ക് അയച്ചു. അവർ രാജാവിനെ മുഖം കാണിച്ചു. "രാജാവേ, അങ്ങയുടെ ഊഞ്ഞാലിനുള്ള മണൽക്കയറിന് എത്ര വണ്ണം വേണം? എത്ര ഇഴകൾ വേണം? ഏതു നിറം വേണം? അതൊക്കെ മനസ്സിലാക്കാൻ മാതൃകയായി ഒരു മുഴം മണൽകയർ തന്നു വിടാമോ?" രാജാവ് അമ്പരന്നു! "മണൽക്കയറോ? ഞാൻ അങ്ങനെ ഒന്ന് കേട്ടിട്ടു പോലുമില്ല. നിങ്ങളെ ആരാണ് ഇങ്ങോട്ട് അയച്ചത് ?" അതുവരെയുള്ള കാര്യങ്ങൾ അവർ വിവരിച്ചപ്പോൾ ബോധിസത്വന്റെ ബുദ്ധിയും മന്ത്രിയുടെ കുബുദ്ധിയും രാജാവിനു പിടികിട്ടി. Written by Binoy Thomas, Malayalam eBooks-877 - Jataka tales - 113,

(876) സേനകന്റെ തന്ത്രം

  ബാലനായിരുന്ന ബോധിസത്വനെ എങ്ങനെയെങ്കിലും തോൽപ്പിക്കാൻ പലതരം അടവുകളും മന്ത്രിയായ സേനകൻ പയറ്റിക്കൊണ്ടിരുന്നു. പക്ഷേ, എല്ലാം ദയനീയമായി പരാജയപ്പെട്ടു. എങ്കിലും അയാൾ പിന്മാറിയില്ല. ഒരു ദിവസം, അയാൾ മറ്റൊരു തന്ത്രം പ്രയോഗിച്ചു. ഒരു കുറിപ്പ് യവമജ്ജക ഗ്രാമത്തിലേക്കു കൊടുത്തു വിട്ടു. ഒരു പാത്രത്തിൽ കൊട്ടാരത്തിലേക്ക് ചോറ് കൊടുത്തു വിടണം എന്നായിരുന്നു പ്രധാന കാര്യം. അതിനൊപ്പം 8 വ്യവസ്ഥകളും എഴുതിയിരുന്നു : "അരി ഉപയോഗിക്കാൻ പാടില്ല. വെള്ളം പാടില്ല. തീയ് ഉപയോഗിക്കരുത്. കലത്തിൽ പാചകം പാടില്ല. അടുപ്പ് ഉപയോഗിക്കരുത്. വിറക് അരുത്. പാചകം ചെയ്ത ചോറ് ആണിന്റെ കയ്യിലോ പെണ്ണിന്റെ കയ്യിലോ കൊടുത്തു വിടരുത്. പെരുവഴിയിലൂടെ ചോറ് കൊണ്ടുവരാൻ പാടില്ല" ബോധിസത്വൻ ഇതു വായിച്ചിട്ട് കുറെ നേരം ആലോചിച്ചു. എന്നിട്ട്, അരിക്കു പകരം പൊടിയരിഞുറുക്ക് എടുത്തു. അടുപ്പിനു പകരം രണ്ടു തടിക്കട്ടകൾ വച്ചു. കലത്തിനു പകരം മൺചട്ടി എടുത്തു. വെള്ളത്തിനു പകരം മഞ്ഞുകട്ടി എടുത്തു. വിറകിനു പകരം കരിയില കൂട്ടി. തീ ഉണ്ടാക്കാൻ വിറക് കൂട്ടിയുരച്ചു. അരി ചോറായപ്പോൾ ആണും പെണ്ണും അല്ലാത്ത ഒരാളുടെ കയ്യിൽ കൊട്ടാരത്തിലേക്ക് കൊടുത്തു വിട്ടു. തൊണ്ടില

(875) കാളയുടെ പ്രസവം!

  പലതവണയായി സേനകൻ മന്ത്രി ബോധിസത്വൻ എന്നു പേരായ കുട്ടിയെ തോൽപ്പിക്കാൻ ശ്രമിച്ചെങ്കിലും എല്ലാം പരാജയത്തിൽ കലാശിച്ചു. എങ്കിലും അയാൾ വിടാൻ ഭാവമില്ലായിരുന്നു. ഒരിക്കലും നടക്കാത്ത കാര്യം ആ കുട്ടിക്കു മുന്നിലെത്തിക്കണം എന്ന് മന്ത്രി തീരുമാനിച്ചു. അതിനായി, ഒരു കാളയെ അമിതമായി തീറ്റി തുടർച്ചയായി കൊടുത്ത് കുടവയർ വരുത്തി. പിന്നെ, കാളക്കൊമ്പ് അറത്തു കളഞ്ഞു. എന്നിട്ട്, ഈ പശുവിന്റെ പ്രസവം എടുത്ത് പശുവിനെയും കിടാവിനെയും കൊട്ടാരത്തിൽ എത്തിക്കാനും മന്ത്രി ദൂതനോടു പറഞ്ഞു വിട്ടു. യവമജ്ജക ഗ്രാമത്തിലെ ബോധിസത്വൻ ആ കാളയെ ഒറ്റ നോട്ടത്തിൽ മനസ്സിലാക്കി. ഒരു കാളയെ പ്രസവിപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് ബാലനു മനസ്സിലായി. അവൻ നന്നായി അഭിനയിക്കാൻ അറിയാവുന്ന ഒരുവനെ കൊട്ടാരത്തിലേക്കു വിട്ടു. കൊട്ടാര കവാടത്തിൽ എത്തി അവൻ നിലവിളിക്കാൻ തുടങ്ങി. ആരോടും കാര്യം പറയാൻ കൂട്ടാക്കാതെ വന്നപ്പോൾ രാജാവ് വന്നു. അന്നേരം അവൻ പറഞ്ഞു - "എന്റെ അച്ഛന് സുഖപ്രസവം നടക്കാനായി ഇവിടുന്ന് വൈദ്യന്മാരെ അയയ്ക്കണം " രാജാവ് കോപിച്ചു - "നീ എന്തു ഭ്രാന്താണു പറയുന്നത്? ആണുങ്ങൾ പ്രസവിക്കുമോ?" ഉടൻ, അവൻ പറഞ്ഞു - "എങ്കിൽ, എന്തിനാണ്

(874) രത്നത്തിലെ നൂല്

  ഒരിക്കൽ, രാജാവിന്റെ മാലയെ വിശിഷ്ടമാക്കിയിരുന്ന രത്നത്തിന്റെ നൂല് പൊട്ടിപ്പോയി. അകത്ത് നൂല് പൊട്ടി കുടുങ്ങിപ്പോയതിനാൽ വേറെ നൂല് കോർക്കാനും പറ്റിയില്ല. പ്രശസ്തമായ ആ രത്നം മാലയിൽ കെട്ടാതെ രാജാവിന് ഉറക്കം വന്നില്ല, ഒടുവിൽ, അദ്ദേഹം വിചാരിച്ചു - യവമജ്ജക ഗ്രാമത്തിലെ ബുദ്ധിമാനായ ബാലന് എന്തെങ്കിലും സൂത്രം അറിയാമായിരിക്കും. അങ്ങനെ, രത്നം ഭടന്മാരുടെ കയ്യിൽ കൊടുത്തു വിട്ടു. അവിടെ ബോധിസത്വന്റെ കയ്യിൽ കിട്ടിയപ്പോൾ അവൻ എന്തു ചെയ്യണമെന്ന് കുറച്ചുനേരം ആലോചിച്ചു. പിന്നെ, രത്നത്തിന്റെ നൂൽ കോർക്കാനുള്ള തീരെ ചെറിയ ദ്വാരത്തിലേക്ക് തേൻ ഒഴിച്ചു. രത്നത്തിന്റെ പുറഞ്ഞു പറ്റിയ തേനെല്ലാം നന്നായി തുടച്ചു കളഞ്ഞു. അതിനു ശേഷം വളരെ ചെറിയ ഉറുമ്പുകൾ വസിക്കുന്ന സങ്കേതത്തിൽ കൊണ്ടുപോയി വച്ചു. ഉറുമ്പുകൾ തേൻ നോക്കി ദ്വാരത്തിലേക്ക് നുഴഞ്ഞുകയറി. അവറ്റകൾ തേൻ പറ്റിയിരുന്ന കുടുങ്ങിയ നൂലിന്റെ അംശങ്ങളെല്ലാം കരണ്ടു തിന്നു. ഒരു ദിവസം കഴിഞ്ഞ്, രത്നം വെള്ളത്തിലിട്ട് നന്നായി ഊതി വൃത്തിയാക്കി. പിന്നീട്, അതിലൂടെ പുതിയ നൂൽ കടത്തി മാലയിൽ കോർക്കാനുള്ള രീതിയിലാക്കി. രാജാവിന്റെ പക്കൽ അതു തിരികെ കിട്ടിയപ്പോൾ അദ്ദേഹത്തിന് അതിയായ സന്തോഷമുണ്ടായി.

(873) പാമ്പുകളെ തിരിച്ചറിഞ്ഞത് എങ്ങനെ?

  ബാലനായ ബോധിസത്വനെ സേനകൻമന്ത്രി പല തവണ പരാജയപ്പെടുത്താൻ നോക്കിയെങ്കിലും എല്ലാം പരാജയപ്പെടുകയാണ് ഉണ്ടായത്. എങ്കിലും, അയാൾ അടങ്ങിയിരുന്നില്ല. ഇത്തവണ യവമജ്ജക ഗ്രാമത്തിലേക്ക് ഒരു കൂടയിലാക്കിയ ആൺ പാമ്പിനെയും പെൺ പാമ്പിനെയും കൊടുത്തു വിട്ടു. അവയിൽ ആൺ-പെൺ വ്യത്യാസം തിരിച്ചറിഞ്ഞ് തിരികെ കൊടുത്തു വിടണം എന്നായിരുന്നു കൽപ്പന. അല്ലാത്ത പക്ഷം, നൂറ് വെള്ളി നാണയം പിഴയും വിധിച്ചു. തോറ്റാൽ ആ ബാലൻ നാടു വിടുമെന്നായിരുന്നു സേനകന്റെ കണക്കുകൂട്ടൽ. പക്ഷേ, ബോധിസത്വൻ പാമ്പുകളെ നോക്കി ഒരു കുറിമാനം കൊടുത്തു വിട്ടു - "ഈ കൂടയിലെ ആൺ പാമ്പിന്റെ വാലറ്റം തടിച്ച് ഉരുണ്ടതാണ്. പെൺ വാൽ കൂർത്ത് നീണ്ടതും " സേനകൻ വീണ്ടും പരാജയം നേരിട്ടു. Written by Binoy Thomas, Malayalam eBooks-873 - Jataka tales - 109, PDF - https://drive.google.com/file/d/1YKBzo8-ja06BxsTfU5UdYATv0b6trowd/view?usp=drivesdk

(872) സേനകന്റെ പരീക്ഷണം!

  ബോധിസത്വൻ 545 ജന്മങ്ങളിലൂടെ കടന്നുപോയ സമയം. 546 ജന്മത്തിൽ ശ്രീബുദ്ധനായി തീർന്നു. വാസ്തവത്തിൽ 545 ലെ ജന്മകാലം വിവിധ പരീക്ഷണങ്ങളിലൂടെ കടന്നു പോയെന്ന് പറയാം. യവമജ്ജക ഗ്രാമത്തിലെ ബുദ്ധിമാനായ കുട്ടിയായി ബോധിസത്വൻ പ്രശസ്തി പിടിച്ചു പറ്റിയിരുന്നു. പക്ഷേ, മന്ത്രിയായ സേനകൻ അത് രാജാവിന്റെ മുന്നിൽ മൂടി വയ്ക്കാൻ ശ്രമിക്കുകയാണു ചെയ്തത്. മാത്രമല്ല, പലതരം പരീക്ഷണങ്ങൾ വഴിയായി ആ ബാലനെ തോൽപിക്കാൻ ശ്രമിക്കുകയും ചെയ്തു. അതിലെ ഒരു കഥ - സേനകൻമന്ത്രി, മരണമടഞ്ഞ ഒരു സ്ത്രീയുടെയും പുരുഷന്റെയും തലയോടുകൾ ശ്മശാനത്തിൽ നിന്നും എടുത്തു. അത് ഒരു ദൂതൻ വഴി ബോധിസത്വന് കൊടുത്തു വിട്ടു. അതിനൊപ്പം ഒരു കുറിമാനമുണ്ടായിരുന്നു - "നീ ഒരു ബുദ്ധിശാലിയെങ്കിൽ ഈ രണ്ടു തലയോടുകളിൽ സ്ത്രീയുടെയും പുരുഷന്റെയും ഏതെന്ന് അടയാളമിട്ട് തിരികെ കൊടുത്തു വിടുക' ദൂതൻ അതുമായി ബാലന്റെ പക്കലെത്തി. അവൻ രണ്ടും പരിശോധിച്ചതിനു ശേഷം പറഞ്ഞു - "ഇതിൽ ആണിന്റ തലയോട്ടി ചേരുന്ന ഭാഗം നേരെയാണ്. പെണ്ണിന്റെ തലയോട്ടിയിൽ ആ ഭാഗം വളഞ്ഞിരിക്കും" ശരിയായി അടയാളമിട്ട് സേനകന്റെ പക്കൽ തലയോടുകൾ മടങ്ങിയെത്തി. അയാൾ വീണ്ടും പരാജയം രുചിച്ചു. Written by Binoy Th

(871) കാതലുള്ള വടി

 ബോധിസത്വൻ 545 ജന്മത്തിലൂടെ കടന്നുപോയ കാലത്തെ കഥ. 546 - ൽ ശ്രീബുദ്ധനായി അവതരിച്ചു. യവമജ്ജക ഗ്രാമത്തിലെ കുട്ടി (ബോധിസത്വൻ) ബുദ്ധിമാൻ എന്ന പേരു സമ്പാദിച്ച വിവരം രാജാവ് അറിഞ്ഞപ്പോൾ അവനെ കാണാൻ ആഗ്രഹിച്ചു. എന്നാൽ, സേനകൻ മന്ത്രി അത് തടഞ്ഞു കൊണ്ടിരുന്നു. ഒരിക്കൽ, സേനകൻ കുട്ടിയെ തോൽപിക്കാൻ ഒരു ബുദ്ധി പ്രയോഗിച്ചു. കാതലുള്ള തടി ചുവടെ വെട്ടി വണ്ണം കുറച്ച്  അതിന്റെ തലയും വാലും അറിയാത്ത രീതിയിൽ ചീകി മിനുക്കി. അത് കുട്ടിയെ ദൂതന്മാർ വഴി ഏൽപ്പിച്ചു. അതിൽ ഒരു സന്ദേശമുണ്ടായിരുന്നു - " ഈ തടിയുടെ ചുവടും മുകൾ ഭാഗവും തിരിച്ചറിഞ്ഞ് തടിയിൽ അടയാളമിട്ട് തിരികെ കൊടുത്തുവിടുക" കുട്ടിയായ ബോധിസത്വൻ നോക്കിയപ്പോൾ രണ്ടു വശവും ഒരു പോലെ. അവൻ ഒരു പരന്ന തടിപ്പാത്തിയിൽ വെള്ളം നിറച്ചു. പതിയെ, തടിയിൽ കൃത്യമായി നടുക്ക് ചരടു കെട്ടി വെള്ളത്തിൽ തൊടുവിച്ചു. നേരിയ ഭാരം കൂടുതലുള്ളത് തടിയുടെ ചുവടായിരുന്നു. ആദ്യം അത് വെള്ളത്തിൽ മുങ്ങി. നേരിയ വ്യത്യാസത്തിൽ പിന്നെ മുകൾ ഭാഗവും. അതിൽ അടയാളം കുറിച്ച് കുട്ടി തിരികെ കൊടുത്തു വിട്ടു. സേനകൻ അതു കണ്ട് ഞെട്ടി! രാജാവിന് കുട്ടിയുടെ ബുദ്ധിയിൽ അഭിമാനം തോന്നി. Written by Binoy Thomas, Mala