(890) ഓട്ടക്കുടം

 സിൽബാരിപുരംദേശം വരൾച്ച ബാധിച്ച സമയം. ഒരു സ്ത്രീ ദൂരെയുള്ള കിണറ്റിൽ നിന്നും വെള്ളം കോരി രണ്ടു കുടങ്ങളിൽ നിറയ്ക്കും. എന്നിട്ട്, വിലങ്ങനെ ഒരു അലകുള്ള കമ്പിന്റെ രണ്ടറ്റത്തുമായി കുടം കെട്ടിയിടും. പിന്നെ, കമ്പ് തോളിൽ വിലങ്ങനെ എടുത്തു വച്ച് നടക്കും.

വീട്ടിൽ എത്തുമ്പോൾ ഒരു കുടത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമേ കാണാറുള്ളൂ. കാരണം, വലതു വശത്തു സ്ഥിരമായി തൂക്കിയിരുന്ന കുടത്തിന് ചെറിയ ചോർച്ചയുണ്ടായിരുന്നു.

എന്നാൽ, ആ വീട്ടുകാരി അതു കാര്യമാക്കിയില്ല. പക്ഷേ, കുടത്തിന് വലിയ വിഷമമായി. അത് പറഞ്ഞു - "അമ്മച്ചീ, ഇത്രയും ദൂരം എന്നെയും തൂക്കി വന്നിട്ട് കാൽ ഭാഗത്തോളം വെള്ളം, ചെറിയ ദ്വാരത്തിലൂടെ വഴിയിൽ നഷ്ടപ്പെടും. ഒന്നെങ്കിൽ, എന്റെ ചോർച്ച തടയുക. അല്ലെങ്കിൽ എന്നെ ഉപേക്ഷിച്ച് പുതിയ കുടം വാങ്ങാമല്ലോ"

ഉടൻ, ആ സ്ത്രീ പറഞ്ഞു - "നിന്റെ ചോർച്ച കുറെ മാസങ്ങൾക്കു മുൻപ് ഞാൻ അറിഞ്ഞതാണ്. എനിക്ക് കുറച്ചു ചുണ്ണാമ്പ് വച്ച് അത് അടയ്ക്കാം. പക്ഷേ, ചോർച്ചയുടെ പ്രയോജനം ഓർത്തപ്പോൾ വേണ്ടെന്നു വച്ചു"

പക്ഷേ, പ്രയോജനം എന്താണെന്ന് കുടത്തിനു മനസ്സിലായില്ല. അടുത്ത ദിനം രാവിലെ കിണറ്റു കരയിലേക്കു നടന്നപ്പോൾ വലതു കുടം വെള്ളവുമായി വരുന്ന പാതയുടെ വശം കാണിച്ച് സ്ത്രീ കുടത്തോടു പറഞ്ഞു -  "നീ നോക്കൂ. നിന്റെ ചോർച്ചയുള്ള കുടത്തിലെ വെള്ളം വീണ് ഇവിടെ ചെടികളും പുല്ലും ഒക്കെയുണ്ട്. ഇടതു വശത്ത് വെള്ളം ഇല്ലാതെ എല്ലാം കരിഞ്ഞുണങ്ങിയിരിക്കുന്നു"

അന്നേരം, വലതു കുടത്തിന് വളരെ സന്തോഷമായി.

ചിന്തിക്കുക...

ചില കുറവുകൾ ദൈവത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുന്നതാണ്. അതിനെ ഓർത്ത് വിഷമിക്കാതെ നിമിത്തമായോ നിയോഗമായോ കാണാൻ ശ്രമിക്കുക. അല്ലെങ്കിലും പരിപൂർണ്ണത ദൈവത്തിന്റെ മാത്രം കുത്തകയാണല്ലോ. മനുഷ്യരിൽ കുറ്റവും കുറവുമൊക്കെ സ്വാഭാവികവും.

Written by Binoy Thomas, Malayalam eBooks-890- Katha sarit Sagara - 9. PDF -https://drive.google.com/file/d/1sIAQw-F0gsC_ZA-VAtZuk6mKUkl48hWw/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam