Posts

Showing posts from July, 2025

(1091) കടമ നിർവഹിച്ച ശിഷ്യൻ!

പണ്ടൊരിക്കൽ, സിൽബാരിപുരം ദേശത്തെ ആശ്രമത്തിൽ ഗുരുവിന് പത്ത് ശിഷ്യന്മാർ ഉണ്ടായിരുന്നു. പഠന സംബന്ധമായി അനേകം കൊച്ചു കൊച്ചു പരീക്ഷണ നിരീക്ഷണങ്ങൾ അദ്ദേഹത്തിൻ്റെ ഒരു പാഠ്യ ശൈലി ആയിരുന്നു. ഒരിക്കൽ, ശിഷ്യന്മാരെ വിളിച്ച് അദ്ദേഹം പറഞ്ഞു -"നാളെ പുലർച്ചെ നിങ്ങൾ പത്തു പേരും ആറ്റു തീരത്തുള്ള മാവിൻചുവട്ടിലേക്കു പോകുക. അവിടെ നിലത്തു വീണ മാമ്പഴങ്ങൾ ധാരാളമുണ്ടാകും. ഓരോ ആളും മൂന്ന് മാമ്പഴം വീതം ഇവിടെ എൻ്റെ മുന്നിൽ എത്തിക്കണം" അടുത്ത പ്രഭാതത്തിൽ അവർ പത്തു പേരും അങ്ങോട്ടു പോയി. രാവിലെ ആയതിനാൽ ആ വലിയ മാവിൻചുവട്ടിൽ ആരും മാങ്ങാ പെറുക്കാൻ എത്തിയിരുന്നില്ല. ശിഷ്യന്മാർ 3 മാമ്പഴം വീതം കയ്യിലെടുത്ത് തിരികെ നടന്നു. ആശ്രമത്തിൻ്റെ അടുക്കലെത്തിയപ്പോൾ അയൽവാസിയായ ഒരു വൃദ്ധ ചോദിച്ചു - "മക്കളെ, ആരാണ് എനിക്ക് ഒരു മാമ്പഴം തരുന്നത്? ഞാൻ ഇന്നലെ അത്താഴം കഴിച്ചില്ല. വല്ലാതെ വിശക്കുന്നു" ഉടൻ, ഒരു ശിഷ്യൻ പറഞ്ഞു -"ഇത് അമ്മച്ചിക്കു തരാൻ പറ്റില്ല. ഗുരുവിനെ ധിക്കരിക്കാൻ പറ്റില്ല" മറ്റുള്ളവരിൽ എട്ടു പേരും അതിനെ പിന്തുണച്ചു - "ശരിയാണ്. മൂന്നു മാങ്ങയിൽ ഒരെണ്ണം പോലും കുറവു വരാൻ പാടില്ല" എന്നാൽ ഒന്ന...

(1090) കച്ചവടത്തിലെ ചതി!

സിൽബാരിപുരംദേശത്തിലെ കച്ചവടക്കാരനായിരുന്നു സോമു. കച്ചവടം കൂടുന്നത് അനുസരിച്ച് വേറെ പല സ്ഥലങ്ങളിലേക്കു കൂടി അത് വ്യാപിപ്പിക്കാൻ സോമു തീരുമാനിച്ചു. അതിനായി കൂടുതൽ പണം ആവശ്യമായി വന്നു. അന്നേരം, കച്ചവടത്തിനായി ഒരു സുഹൃത്തായ ചീരനെ കൂടെ കൂട്ടി. അയാൾ പക്ഷേ, ചതിയനായിരുന്നു. ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ അയാൾ സോമുവിനെ ചതിച്ച് പണവുമായി അടുത്ത നാട്ടിലേക്കു രക്ഷപെട്ടു. സോമുവിന് പ്രതികാര ബുദ്ധി ഇരച്ചുകയറി. അയാൾ മുണ്ടിൻ്റെ മടിക്കുത്തിൽ ഒരു കഠാരയും ഒളിപ്പിച്ചിരുന്നു. ചീരനെ കണ്ടു പിടിച്ച് അയാളെ വധിക്കുകയായിരുന്നു അവൻ്റെ ലക്ഷ്യം. സോമു വെപ്രാളപ്പെട്ട് നടക്കുന്നതിനിടയിൽ ക്ഷീണിതനായി. അവൻ വഴിയിൽ കണ്ട ആൽത്തറയിൽ ഉറങ്ങിപ്പോയി. അടുത്തുള്ള അമ്പലത്തിൽ നിന്നും മടങ്ങിയ ഒരു സന്യാസി സോമുവിൻ്റെ അരികിൽ വിശ്രമിക്കാനായി ഇരുന്നു. സോമു എണീറ്റപ്പോൾ സന്യാസി പരിചയപ്പെട്ടു. അവൻ്റെ പ്രതികാര ലക്ഷ്യം ഒട്ടും ശമിച്ചിട്ടില്ലായിരുന്നു. അത് കണ്ടിട്ട് സന്യാസി പറഞ്ഞു -"നിനക്ക് നിൻ്റെ സുഹൃത്തിനെ എളുപ്പത്തിൽ വധിക്കാൻ പറ്റും. എന്നാൽ, കോസലപുരം ദേശത്തു നിന്നും രക്ഷപെട്ടു പോരാൻ നിനക്കു സാധിക്കില്ല. ആയുഷ്കാലം മുഴുവൻ ഇരുണ്ട തടവറയിൽ കിടന്നു ന...

(1089) മഴ നനഞ്ഞ കുട!

പണ്ട്, രാമു എന്നൊരാൾ സിൽബാരിപുരം ദേശത്തിലെ ഒരു സാധാരണക്കാരനായി ജീവിച്ച കാലം. അവിടെ മഴക്കാലം പതിവിലേറെ നീണ്ടതായിരുന്നു. മാത്രമല്ല, വേനൽ മഴയും ശക്തമായിരുന്നു. അയാളുടെ കയ്യിൽ എപ്പോഴും വലിയൊരു കാലൻകുടയും കാണുമായിരുന്നു. ഒരു ദിവസം രാവിലെ ചെറിയ ചാറ്റുമഴ തുടങ്ങി. രാമു കുടയും ചൂടി അമ്പലത്തിലേക്കു പോയി. അവിടെയൊരു കല്യാണത്തിൽ സംബന്ധിക്കാനായിരുന്നു യാത്ര. പിന്നീട് ശക്തമായ വെയിൽ തെളിഞ്ഞു. കല്യാണ സദ്യയ്ക്ക് ഇരുന്നപ്പോഴാണ് നനഞ്ഞ കുട ഒരു ബാധ്യതയായി അയാൾക്കു തോന്നിയത്. ആളുകൾ തിങ്ങി നിറഞ്ഞതിനു സമീപമുള്ള മേശയിൽ കുട വയ്ക്കാൻ നോക്കി. നടന്നില്ല. മടിയിൽ വയ്ക്കാൻ നോക്കി. പറ്റിയില്ല. ഉടൻ രാമു ഉച്ചത്തിൽ പറഞ്ഞു -"നാശം! ഈ കുട വല്ലാത്ത ശല്യമായല്ലോ!" അയാൾ കുട മേശക്കാലിൽ ചാരിവച്ചു. ആ മേശയുടെ അടിയിൽ സ്ഥിരമായി തമ്പടിച്ചിരുന്ന ഒരു കൂട്ടം ഉറുമ്പുകൾ കുടയുടെ ശീലയിലേക്ക് കയറിത്തുടങ്ങി. അവറ്റകൾ വരിവരിയായി എല്ലാവരും ശീലമടക്കുകളിൽ വിശ്രമിച്ചു. കല്യാണ സദ്യ കഴിഞ്ഞ് രാമു കുടയുമായി തിരികെ വീട്ടിലേക്കു നടന്നു. അതിനിടയിൽ വെയിൽ മാറി വീണ്ടും മഴക്കാറ് മാനത്ത് കൂടുകൂട്ടി. രാമുവിന് ഒരു തടിപ്പാലം കൂടി കടന്നാൽ മാത്രമേ വീട്ടിലേക...

(1088) ഗുഹയിലെ നിധി!

 പണ്ട്, സിൽബാരിപുരം ദേശത്ത് ഗുരുവിൻ്റെ ആശ്രമം പ്രശസ്തമായിരുന്നു. എന്നാൽ, ആ ദേശത്ത് പലിശയ്ക്കു പണം കൊടുക്കുന്ന ഒരു ദുരാഗ്രഹി വളർന്നു വന്നു. ക്രമേണ അയാൾ മുതലാളിയായി മാറി. അയാളുടെ വട്ടിപ്പലിശയ്ക്കു മുന്നിൽ നാട്ടുകാർക്ക് പിടിച്ചു നിൽക്കാനായില്ല. കടം വാങ്ങിയ പലരും സർവ്വതും നഷ്ടമായി ദൂരെ ദിക്കിലേക്ക് പുറപ്പെട്ടു പോയി. ഒടുവിൽ, ചില ആളുകൾ ഗുരുവിൻ്റെ അടുക്കലെത്തി ആവലാതികൾ ബോധിപ്പിച്ചു. അപ്പോൾ ഗുരു പറഞ്ഞു - "അയാളെ ശിക്ഷിക്കാനുള്ള അധികാരമൊന്നും എനിക്കില്ല. എന്നാൽ, അവന് വലിയ സമ്പത്ത് കിട്ടുന്നതും അല്ലെങ്കിൽ നാശം വരുന്നതുമായ ഒരു അവസരം ഞാൻ കൊടുക്കുന്നുണ്ട് " നാട്ടുകാർ പിരിഞ്ഞു പോയി. അടുത്ത ദിവസം, മുതലാളിയെ ഗുരു ആളയച്ച് ആശ്രമത്തിൽ വരുത്തി കാര്യങ്ങൾ അവതരിപ്പിച്ചു. അതിൻപ്രകാരം, അതിരാവിലെ ഗുരുവിൻ്റെ അടുക്കൽ മുതലാളി എത്തിച്ചേർന്നു. അവർ കാട്ടിലേക്കു യാത്രയായി. ഒടുവിൽ, ഇരുവരും ഒരു ഗുഹയുടെ മുന്നിലെത്തി. അന്നേരം ഗുരു പറഞ്ഞു - "ഗുഹയുടെ ഉള്ളിൽ ലോകം ഇതുവരെ കണ്ടില്ലാത്ത രത്നശേഖരമുണ്ട്. പക്ഷേ, നിനക്ക് അതിൽ നിന്നും ഒരെണ്ണം മാത്രം എടുക്കാം. കവാടം ഇപ്പോൾ രാവിലെ കുറച്ചു നേരം മാത്രമേ തുറന്നിരിക്കുകയുള്ളൂ...

(1087) പ്രമേഹം കുറയ്ക്കാം!

  ആഗോള പ്രമേഹ രോഗികളിൽ 95 ശതമാനവും Type - 2 പ്രമേഹം. അതിന്റെ കാരണങ്ങൾ - 1. Insulin resistance = മതിയായ അളവിൽ ഇൻസുലിൻ ഉണ്ടാകുന്നില്ല / ശരീരത്തിന് പ്രയോജനപ്പെടുത്താൻ പറ്റുന്നില്ല. 2. പ്രായം - പ്രായം 45 മേൽ കൂടുമ്പോൾ സാധ്യത വർദ്ധിക്കുന്നു 3. പിരിമുറുക്കം - Stress hormones / കോശങ്ങളിൽ വിഷമയം ഉണ്ടാകുന്നു 4. വിഷാദം - കൂടുതൽ ആഹാരം അളവറിയാതെ 5. പാർശ്വഫലങ്ങൾ ഉള്ള ഇംഗ്ലീഷ് മരുന്നുകൾ 6. അമിത വണ്ണം, belly fat, മെല്ലെ നടക്കുന്നവർ. മടിയന്മാർ, മടിച്ചികൾ. കാറും Two Wheeler ഒരുമിച്ച് ഉള്ളവർ (അകലെ കാറിലും അടുത്ത് ഇരു ചക്രത്തിലും പോകും) 7. ഇൻഡ്യൻ വംശജർ (ജനിതക ഘടന) 8. അമർഷം, അസംതൃപ്തി വെറുപ്പ്, നിരാശ കൊണ്ടു നടക്കുന്നവർ 9. ഊർജ്ജം ചെലവാകാത്ത ജോലി ചെയ്യുന്ന കസേര ജോലികൾ 10. അമിതാഹാരം, ചോറ് കൂടുതൽ കഴിക്കുന്നവർ. ഇതിന് എന്താണു ചെയ്യാൻ പറ്റുക? കഴിക്കുന്ന ആഹാരം ഉണ്ടാക്കുന്ന ഊർജ്ജം, ചെയ്യുന്ന ജോലിയിൽ ഊർജം മിച്ചം വരാതെ നോക്കണം. അതായത് ഊർജ്ജം കത്തിക്കാത്ത മെയ്യനങ്ങാത്ത ജോലിയെങ്കിൽ കൊഴുപ്പ് ആയി ശരീരത്തിൽ അടിയുന്നു. ശരീര അവയവങ്ങളിൽ അടിയുന്നു. പഴങ്ങൾ പ്രകൃതിയുടെ ഉൽപന്നമെന്നു കരുതി ഒറ്റത്തവണ കൂടുതൽ കഴിച്ചാലും പ്രമേഹം...

(1086) പ്രായമേറിയ ഉൽക്ക!

സൂര്യനേക്കാൾ പഴക്കമുള്ള ഉൽക്കാശില! മർച്ചീസൺ ഉൽക്ക ഒട്ടേറെ പ്രത്യേകതയുള്ളതാണ്. വെറുതെ ഭൂമിയിൽ വീണു കിടന്നത് പിന്നീട് ശേഖരിച്ചതല്ല. പകരം, ഉൽക്കാപതനം നടന്ന സമയത്ത് പൊട്ടിത്തെറിച്ച പാറക്കല്ലുകൾ നേരിട്ട് എടുത്തതാണ്. സെപ്റ്റംബർ 28, 1969 കാലത്താണ് ഇതു സംഭവിച്ചത്. ഓസ്ട്രേലിയ - വിക്ടോറിയ 160 കി.മീ. അടുത്തായി മർച്ചീസൺ എന്ന സ്ഥലത്താണ് ഈ ഉൽക്ക ആകാശത്ത് പൊട്ടിത്തെറിച്ചത്. അങ്ങനെയാണ് ഉൽക്കകൾക്ക് ആ സ്ഥലനാമം പേരായി കിട്ടിയത്. കല്ലുകൾ ഏകദേശം 32 കി.മീ. പ്രദേശത്ത് ഒട്ടാകെ ചിതറിക്കിടന്നു. അങ്ങനെ ഏകദേശം നൂറു കിലോഗ്രാം പലയിടത്തും നിന്നായി കിട്ടി. അവയിൽ വലുതിന്  7 കിലോ വരെ ഭാരം ഉണ്ടായിരുന്നു. ഓസ്ട്രേലിയൻയൂണിവേഴ്സിറ്റിയായ മെൽബൺയൂണിവേഴ്സിറ്റി പറയുന്നത് ഈ ഉൽക്കയുടെ മണം ഏതാണ്ട് മദ്യത്തിൻ്റെ സാമ്യം ഉണ്ടായിരുന്നു എന്നാണ്. കാൺബണേഷ്യസ് കോൺഡ്രൈറ്റ് വിഭാഗത്തിൽ വരുന്ന ഉൽക്ക ശിലയാണിത്. അനേകം കാർബൺ സംയുക്തങ്ങളും വെള്ളവും വിചിത്രങ്ങളായ അമിനോ ആസിഡുകളും ഇതിൽ നിറഞ്ഞിരുന്നു. ഭൂമിയിൽ സാധാരണമായ പത്തൊൻപത്  അമിനോ ആസിഡുകളല്ലാതെ ഭൂമിയിൽ ഇല്ലാത്ത 70 ലേറെ ഈ കല്ലുകളിൽ ഉണ്ടായിരുന്നു. പ്രോട്ടീനുകളുടെ നിർമ്മിതിയിലെ അടിസ്ഥാന ഘടകമ...

(1085) രാഷ്ട്രീയ രോഗി

  ഒരിക്കൽ, കേരളത്തിൽ ഇലക്ഷൻ്റെ പ്രചാരണം തുടങ്ങി. ഒരു പ്രമുഖ നേതാവിനേക്കുറിച്ച് ഏതോ ദിനപത്രം പുകഴ്ത്തി എഴുതിയത് വായിച്ചതിൻ്റെ രത്നച്ചുരുക്കം ഇതാണ് - നേതാവിൻ്റെ ചിത്രവും അതിനൊപ്പം പാർട്ടി അനുഭാവിയായ ഒരു സാധാരണക്കാരൻ്റെ ചിത്രവും. ആ സാധാരണ മനുഷ്യൻ്റെ അമ്മയ്ക്ക് ഒരു സർജറി ഉടൻ വേണമെന്ന് ഡോക്ടർമാർ കുറിച്ചു. അത് തിരുവനന്തപുരത്തെ പ്രശസ്തമായ ഹോസ്പിറ്റലിൽ ചുരുങ്ങിയ ചെലവിൽ ചെയ്യാൻ പറ്റും. പക്ഷേ, ഏകദേശം ഒന്നു മുതൽ രണ്ടുവർഷം വരെ നീളുന്ന വെയിറ്റിങ്ങ് ലിസ്റ്റിലാണ് രോഗികൾ. ആ രോഗികൾ ശക്തിയുള്ള മരുന്നുകൾ കഴിച്ച് ദിവസങ്ങൾ നീട്ടി വിടുകയാണ്. കാര്യങ്ങൾ ഈ വിധമെന്ന് ആ മനുഷ്യന് തോന്നിയതിനാൽ അയാൾ ഒരു കുറുക്കുവഴി തേടി. ആ പ്രമുഖ നേതാവിൻ്റെ വീട്ടിലേക്ക് രാവിലെ എത്തി തിരുവനന്തപുരത്തെ ആശുപത്രി അധികാരികൾക്ക് ഒരു എഴുത്ത് വാങ്ങി. അവിടെ കൊടുത്ത ആഴ്ചയിൽ അയാളുടെ അമ്മയുടെ സർജറി നടന്നു. ആ സ്ത്രീ രക്ഷപ്പെടുകയും ചെയ്തു. ആ നന്ദി പ്രകടനമാണ് പത്രക്കാർ ഇലക്ഷൻ തന്ത്രമായി പ്രയോഗിച്ചത്. കരുണയുടെ വൻമരം, ആശ്രയമില്ലാത്തവരുടെ അത്താണി, നന്മയുടെ നിറകുടം, സാത്വികൻ, സത്കർമ്മി, പുണ്യപുരുഷൻ, അവതാരം എന്നിങ്ങനെ പത്രത്തിൽ എഴുതി ഇളക്കി മറിച്ചു...