Posts

Showing posts from October, 2023

(790) പുരോഹിതനും കുരങ്ങന്മാരും

  വാരാണസിയിൽ ബ്രഹ്മദത്തൻ രാജാവായി ഭരിച്ചു വന്നിരുന്ന സമയം. രാജാവിന്റെ കൊട്ടാരത്തിനോടു ചേർന്ന് വലിയൊരു തോട്ടമുണ്ടായിരുന്നു. ആ തോട്ടത്തിൽ അനേകം കുരങ്ങന്മാർ താമസിക്കുന്നുണ്ട്. അവിടെ, കുരങ്ങന്മാരുടെ നേതാവായി ബോധിസത്വൻ അവതരിച്ചു. ഒരു ദിവസം, രാജപുരോഹിതൻ തോട്ടത്തിലൂടെ നടന്നു പോയപ്പോൾ ഒരു വികൃതിയായ കുരങ്ങൻ അയാളുടെ തലയിലേക്ക് കാഷ്ഠിച്ചു. കുരങ്ങൻ വലിയ കേമനായി നടിച്ച് ആർത്തുചിരിച്ചപ്പോൾ പുരോഹിതൻ ദേഷ്യം കൊണ്ട് പല്ലു ഞെരിച്ചു. ഈ വിവരം നേതാവ് അറിഞ്ഞപ്പോൾ പറഞ്ഞു - "രാജപുരോഹിതനെ ശത്രുവാക്കിയതിനാൽ ഇനി ഇവിടെ നിൽക്കുന്നതു ബുദ്ധിയല്ല. നമുക്കു വേഗം കാട്ടിലേക്കു കടക്കണം" ബോധിസത്വനും സംഘവും കാട്ടിലേക്കു പോയപ്പോൾ കുറച്ചു കുരങ്ങന്മാർ ഈ നിർദ്ദേശത്തെ പുച്ഛിച്ചു തള്ളി. ഏതാനും ദിവസങ്ങൾക്കു ശേഷം, കൊട്ടാരത്തിലെ ആനപ്പന്തിയിൽ തീപിടിത്തമുണ്ടായി. ഏതാനും ആനകൾക്കു പൊള്ളലേറ്റു. ഉടൻ, രാജ പുരോഹിതന്റെ കുബുദ്ധി ഉണർന്നു. അയാൾ രാജാവിനോടു പറഞ്ഞു - "പ്രഭോ, കുരങ്ങന്മാരുടെ നെയ്യ് പുരട്ടിയാൽ ആനയുടെ പൊള്ളൽ മാറും" അനന്തരം, രാജപുരോഹിതൻ ചൂണ്ടിക്കാണിച്ചപ്പോൾ തോട്ടത്തിലെ കുരങ്ങന്മാരെ ഭടന്മാർ വളഞ്ഞ് എല്ലാറ്റിനെയും പിടിച്

(789) കൊട്ടാരത്തിലെ രഥം

  ഒരിക്കൽ, ബോധിസത്വൻ തെരുവുനായ്ക്കളുടെ നേതാവായി ജന്മമെടുത്തു. ബ്രഹ്മദത്തൻ രാജാവായി നാടു ഭരിച്ചു വന്നിരുന്ന സമയമായിരുന്നു അത്. ഒരു ദിവസം, രാത്രിയിൽ കൊട്ടാര രഥം ഉദ്യാനത്തിൽ കിടക്കുമ്പോൾ അതിന്റെ തുകലും തോരണങ്ങളും മറ്റും കൊട്ടാരത്തിലെ വളർത്തുനായ്ക്കൾ കടിച്ചു പറിച്ചു തിന്നു. അടുത്ത ദിനം, രാജാവ് ഇതറിഞ്ഞപ്പോൾ വല്ലാതെ കോപിച്ചു - "ഈ രാജ്യത്തെ എല്ലാ നായ്ക്കളെയും കൊന്നു കളയുക" ഉടൻ, ഭടന്മാർ വീടുകളിലെ നായ്ക്കളെ ആദ്യം കൊല്ലാൻ തുടങ്ങി. അന്നേരം, മറ്റുള്ള തെരുവു നായ്ക്കൾ പേടിച്ചു വിറച്ച് നേതാവിന്റെ അടുക്കലെത്തി. ആ നായ പറഞ്ഞു - "നിങ്ങൾ പേടിക്കണ്ട. ഞാൻ രാജാവിനെ കാണാൻ പോകുകയാണ് " നായ രാജാവിന്റെ മുന്നിലെത്തി മനുഷ്യ ഭാഷയിൽ സംസാരിച്ചു - "രാജാവേ, തെറ്റു ചെയ്യാത്ത നായ്ക്കളെയും കൂടി കൊല്ലുന്നത് രാജധർമ്മമല്ല" ബുദ്ധന്റെ മുജ്ജന്മത്തിലുള്ള നായ എന്നു മനസ്സിലാക്കി രാജാവ് പറഞ്ഞു - "എങ്ങനെയാണ് രഥം നശിപ്പിച്ച നായ്ക്കളെ തിരിച്ചറിയാൻ കഴിയുക?" ബോധിസത്വൻ: "കൊട്ടാരത്തിന്റെ അതിർത്തിക്കുള്ളിൽ തെരുവുനായ്ക്കൾക്കു കടക്കാൻ പറ്റില്ല. അതിനാൽ ഇവിടെയുള്ള ഏതെങ്കിലും വളർത്തു നായ ആയിരിക്കാം&qu

(788) അരയന്നത്തിന്റെ പൊൻതൂവലുകൾ

  ഒരിക്കൽ, ബോധിസത്വൻ ബ്രാഹ്മണനായി പിറന്നു. അയാളുടെ വിവാഹം കഴിഞ്ഞു. മൂന്നു പെൺമക്കളും പിറന്നു. അങ്ങനെ, സന്തോഷമായി കഴിഞ്ഞു വന്നപ്പോൾ അപ്രതീക്ഷിതമായ രോഗം കാരണം അയാൾ മരണമടഞ്ഞു. അടുത്ത ജന്മത്തിൽ, ഒരു അരയന്നമായി ബോധിസത്വൻ ജനിച്ചു. പക്ഷേ, ഈ അരയന്നത്തിന് ഒരു പ്രത്യേകതയുണ്ട് - തൂവലുകൾ എല്ലാം സ്വർണ്ണമായിരുന്നു! എന്നാൽ, അരയന്നത്തെ വല്ലാതെ അലട്ടുന്ന ഒരു പ്രശ്നമുണ്ടായിരുന്നത് ഭാര്യയും കൊച്ചു കുട്ടികളും എവിടെയെന്ന് അറിയാൻ പറ്റാഞ്ഞതായിരുന്നു. വല്ലാത്ത വിഷമത്തോടെ എല്ലാ ദിക്കിലും തിരക്കി നടന്നു. ഒടുവിൽ, അവരെ കണ്ടെത്തി ആ സ്ത്രീയെ യഥാർഥ വിവരം അറിയിച്ചപ്പോൾ അവർ നിരാശപ്പെട്ടു - "ഒരു പക്ഷിയെ ഭർത്താവായി തിരികെ കിട്ടിയിട്ട് ഈ കുടുംബത്തിന്റെ ദാരിദ്ര്യവും പ്രശ്നങ്ങളും തീരുമോ?" അരയന്നം പറഞ്ഞു - "എല്ലാ ബുദ്ധിമുട്ടുകളും തീരാൻ പണം നിങ്ങൾക്ക് ആവശ്യമാണ്. ഓരോ ദിവസവും എന്റെ ഓരോ സ്വർണ തൂവൽ പൊഴിയുമ്പോൾ അതു വിറ്റു കിട്ടുന്ന പണം കൊണ്ട് സുഖമായി ജീവിക്കാം" ആദ്യത്തെ ദിവസം, ഭാര്യ തൂവൽ വിറ്റ് പട്ടിണി അകറ്റി. പിന്നീട്, ഓരോന്നായി വാങ്ങാൻ തുടങ്ങി. നല്ല വീടും വീട്ടുസാമാനങ്ങളും ഒക്കെ ക്രമേണ വന്നു ചേർന്നു. ഒരു ദിവ

(787) കണ്ടറിയാത്തവൻ!

 ഒരു ജന്മത്തിൽ ബോധിസത്വൻ കച്ചവടക്കാരനായി ദേശങ്ങൾ തോറും സഞ്ചരിക്കുന്ന മനുഷ്യനായിരുന്നു. ഒരിക്കൽ, ഒരു നാട്ടിലെ ആൽമരച്ചുവട്ടിൽ അദ്ദേഹം വിശ്രമിക്കുന്ന സമയം. അന്നേരം, ഒരു വലിയ മുട്ടനാട് അതിലെ മേഞ്ഞു നടക്കുന്നുണ്ടായിരുന്നു. ആ നേരത്ത്, ഒരു ബ്രാഹ്മണഭിക്ഷു തന്റെ സഞ്ചിയും ഭാണ്ഡക്കെട്ടുമായി അവിടെ വന്നിരുന്നു. എന്നാൽ, ബോധിസത്വൻ യാതൊരു ഭാവഭേദവുമില്ലാതെ ഇരിക്കുന്നതു കണ്ടിട്ട് ഭിക്ഷുവിന് ദഹിച്ചില്ല. അപ്പോൾ, ആട് അങ്ങോട്ടു വന്ന് ഭിക്ഷുവിന്റെ മുന്നിൽ പതുങ്ങി നിന്ന് തല കുനിച്ചു. ഉടൻ, അയാൾ പറഞ്ഞു - "കേവലം, ഒരു മൃഗത്തിനു പോലും ബഹുമാനിക്കേണ്ടവരെ തിരിച്ചറിയാം!" ബോധിസത്വൻ പുഞ്ചിരിയോടെ പറഞ്ഞു -"അതൊരു മുട്ടനാടാണ്. അതു തല കുനിക്കുന്നത് ആക്രമിക്കുന്നതിനു മുൻപുള്ള പതിവുരീതിയാണ് " പക്ഷേ, ഭിക്ഷു അത് പുച്ഛിച്ചു തള്ളി. അനന്തരം, അയാൾ കണ്ണടച്ച് കയ്യ് ഉയർത്തി ആടിനെ അനുഗ്രഹിച്ചു. അതേസമയം, ആട് സർവ്വ ശക്തിയും എടുത്ത് കുതിച്ചുചാടി ഭിക്ഷുവിനെ ഇടിച്ചു തെറിപ്പിച്ചു. വീണു കിടന്ന അയാളെ വീണ്ടും വീണ്ടും കുത്തി. അയാൾ വേദനയോടെ ഞരങ്ങി. അന്നേരം, ബോധിസത്വൻ പറഞ്ഞു- "കണ്ടറിയാത്തവൻ കൊണ്ടറിയും" Written by Binoy

(786) പരുന്തും നാടോടിയും

  പക്ഷികളെ പിടിക്കുന്ന തെറ്റാലിയും വലയും മറ്റുള്ള സാധനങ്ങളുമായി ഒരു നാടോടി കാട്ടിലേക്കു ചെന്നു. പക്ഷേ, അയാൾ ഒരുപാടു സമയം കളഞ്ഞെങ്കിലും ഒന്നിനെയും കിട്ടിയില്ല. അതിനിടയിൽ ഒരു വലിയ പരുന്തിനെ നാടോടി ശ്രദ്ധിച്ചു. അതിനായി വല ഒരുക്കിയെങ്കിലും പരുന്ത് അടുത്ത മരത്തിലേക്കു മാറും. പിന്നീട്, അയാൾ മറ്റൊരു ബുദ്ധി പ്രയോഗിക്കാമെന്ന് വിചാരിച്ചു. അടുത്തു കണ്ട വലിയൊരു മരക്കൊമ്പ് വെട്ടിയെടുത്തു. അതിൽ നിറയെ ഇലകളും ശിഖരങ്ങളുമുണ്ടായിരുന്നു. അയാൾ, പരുന്ത് പറന്നിരിക്കുന്ന മരത്തിനടുത്തേക്ക് ഈ ശിഖരവുമായി പോകും. കൂടുതൽ അടുത്തേക്കു ചെന്ന് വല എറിയാനായിരുന്നു അയാളുടെ പദ്ധതി. ഈ മരക്കൊമ്പും ഇലകളും തന്നോടൊപ്പം സഞ്ചരിക്കുന്നതായി പരുന്തിന് സംശയം തോന്നി. പരുന്ത് കൂടുതൽ ഉയരത്തിലേക്കു പറന്നുപൊങ്ങി. എന്നിട്ട്, ദൂരെ ദിക്കിലുള്ള കാട്ടിൽ പറന്നിറങ്ങി. അതേസമയം, നാടോടി നിരാശയോടെ മരച്ചില്ലയും വലിച്ചെറിഞ്ഞ് സ്വയം ശപിച്ച് നടന്നു പോയി. Written by Binoy Thomas, Malayalam eBooks-786- Jataka tales - 52, PDF - https://drive.google.com/file/d/1b0Rt5s0LSEvarDlx9TNSskE_w8W4l__j/view?usp=drivesdk

(785) സന്യാസിയും ആനയും

  ബോധിസത്വൻ ആശ്രമത്തിലെ ഗുരുവായി അവതരിച്ച കാലം. അവിടെ കുറച്ചു ശിഷ്യന്മാർ സന്യാസം സ്വീകരിച്ചവരായി ഉണ്ടായിരുന്നു. അതിൽ, ഒരാൾ ഒരു ആനക്കുട്ടിയെ വളർത്താൻ തുടങ്ങി. ഇതു കണ്ട്, ഗുരു അവനോടു പറഞ്ഞു - "നാം സന്യാസികൾക്ക് ഏതെങ്കിലും ഒരു മൃഗത്തോടു മാത്രമായി സ്നേഹബന്ധം സ്ഥാപിക്കുന്നതു ശരിയല്ല. എല്ലാം ത്യജിച്ചു ജീവിച്ചു ശീലിക്കണം. മാത്രമല്ല, ആനയെ വിശ്വസിക്കാൻ പറ്റില്ല. അത് അപകടകാരിയാണ് " എന്നാൽ, ഈ ഉപദേശം ആ ശിഷ്യൻ സ്വീകരിച്ചില്ല. കാലം കടന്നുപോയി. ആന വലിയ കൊമ്പനാനയായി മാറി. ഒരു വേനൽക്കാലത്ത്, സന്യാസിമാരെല്ലാം കൂടി കാട്ടിൽ നിന്നും കിഴങ്ങുകളും ഉണങ്ങിയ പഴങ്ങളും മറ്റും ശേഖരിക്കാനായി പോയി. കാരണം, മഴക്കാലത്തെ ക്ഷാമകാലത്ത് പട്ടിണി ഒഴിവാക്കാനായിരുന്നു അത്. ആശ്രമത്തിൽ ആരും ഉണ്ടായിരുന്നില്ല. അന്നേരം, കൊമ്പനാനയ്ക്കു മദമിളകി. അവൻ ഭ്രാന്തമായ ആവേശത്തിൽ ആശ്രമം അടിച്ചു തകർത്തു. അതിനു ശേഷം, കാട്ടിലൂടെ ഓടി പോകുന്ന വേളയിൽ, യജമാനനായ സന്യാസി ഈ കാഴ്ച കണ്ടു. താൻ പറഞ്ഞാൽ, ആന അനുസരിക്കുമെന്നു വിചാരിച്ച് അയാൾ കിഴങ്ങുകൾ നീട്ടി ആനയുടെ സമീപമെത്തി. ആന അയാളെ തുമ്പിക്കയ്യിൽ ചുരുട്ടിക്കൂട്ടി നിലത്തടിച്ച നിമിഷംതന്നെ ആ ജീവൻ പൊല

(784) കീരിയും പാമ്പും

  ഒരിക്കൽ, വാരാണസിയിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ബോധിസത്വൻ പിറന്നു. പിന്നീട്, അദ്ദേഹം സന്യാസിയായി കാടിനുള്ളിലെ ആശ്രമത്തിൽ കഴിയുകയായിരുന്നു. ഒരു ദിനം, അദ്ദേഹം മരച്ചുവട്ടിൽ ധ്യാനിച്ചിരുന്ന സമയത്ത്, മരപ്പൊത്തിലെ പാമ്പും കുറച്ചു മാറി ഒരു കീരിയും പരസ്പരം ശത്രുതയോടെ ആക്രമിക്കാൻ ഒരുങ്ങുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. രണ്ടു പേരെയും അദ്ദേഹം വിളിച്ച് അടുത്തായി നിർത്തിയിട്ട് പറഞ്ഞു - "നിങ്ങൾ, എക്കാലവും ശത്രുക്കളേപ്പോലെ കഴിയുന്നത് ശരിയല്ല. ആഹാരത്തിനുള്ള വകയെല്ലാം ഈ കാട്ടിൽ സുലഭമാണല്ലോ" ആ ശക്തിയുള്ള നിർദ്ദേശത്തിനു മുന്നിൽ രണ്ടു പേരും കൂട്ടുകാരായി. എങ്കിലും മനസ്സിനുള്ളിൽ നിന്നും പേടി മാറിയിട്ടില്ലായിരുന്നു. ഒരു ദിവസം, കീരി ഉറങ്ങുന്ന നേരത്ത് വായ തുറന്ന് പല്ല് വെളിയിൽ കാണിച്ച് കിടന്നത് സന്യാസി കണ്ടു. കീരി ഉറങ്ങുകയല്ല എന്ന് സർപ്പത്തെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ആ സൂത്രമെന്ന് അദ്ദേഹത്തിനു മനസ്സിലായി. അവനെ ഉണർത്തിയിട്ട് സന്യാസി സർപ്പത്തെയും വിളിച്ചു വരുത്തി. അദ്ദേഹം ഉപദേശിച്ചു - "നിങ്ങൾ പരമ്പരാഗത വൈരികൾ എന്നു കരുതി ശത്രുക്കളെ അമിതമായി പേടിക്കുകയോ, മിത്രങ്ങളെ അമിതമായി വിശ്വസിക്കുകയോ

(783) എലിയുടെ പൊൻപണം

  ഒരിക്കൽ, വളരെയേറെ സമ്പത്തുണ്ടായിരുന്ന ദമ്പതികൾ പെട്ടെന്ന് പകർച്ചവ്യാധി വന്ന് അവകാശികൾ ഇല്ലാതെ മരണമടഞ്ഞു. പക്ഷേ, കുന്നു കൂടിയ പൊൻപണം വിട്ടു പോകാൻ വല്ലാത്ത മടിയായിരുന്നു ഭാര്യയ്ക്ക്. അതുകൊണ്ടു തന്നെ അടുത്ത ജന്മത്തിൽ ആ വീട്ടിൽത്തന്നെ മൂഷികനായി ആ സ്ത്രീ ജനിച്ചു. എന്നാൽ, പിന്നെയും വിഷമിക്കുകയാണ് മൂഷികൻ ചെയ്തത്. കാരണം, സ്വർണം കൊണ്ട് ആഹാരം പോലും വാങ്ങാൻ പറ്റാത്ത അവസ്ഥ. അതേസമയം, ബോധിസത്വൻ ആ ദേശത്തെ രത്നക്കല്ലുകളുടെ പണിക്കാരനായി അവതരിച്ചിരുന്നു. മൂഷികൻ ഒരു സ്വർണ്ണ നാണയവും കടിച്ചു പിടിച്ച് അയാളുടെ അടുത്ത് ചെന്നിട്ടു പറഞ്ഞു - "എനിക്ക് ഈ സ്വർണം കൊണ്ട് ഒന്നും ചെയ്യാനാകില്ല. പകരം, അങ്ങ് ഇതു വിറ്റു കിട്ടുന്ന പണം കൊടുത്ത് എനിക്ക് ഇറച്ചി മേടിച്ചു തന്നാൽ മതി" പണിക്കാരനു സമ്മതമായി. എന്നും ഓരോ നാണയത്തിനു പകരമായി എലിക്കു ഇറച്ചിയും കിട്ടിയിരുന്നു. ഒരിക്കൽ, ഇറച്ചിയുമായി വന്ന എലി പൂച്ചയുടെ മുന്നിൽ അകപ്പെട്ടു. രക്ഷപ്പെടാനായി എലി പറഞ്ഞു - "എല്ലാ ദിവസവും എനിക്കു കിട്ടുന്ന ഇറച്ചിയുടെ പകുതി അങ്ങേയ്ക്കു തരാം" ആ കരാർ പൂച്ചയ്ക്ക് സമ്മതമായി. കുറെ ദിവസം കഴിഞ്ഞപ്പോൾ പൂച്ചയുടെ കൂട്ടുകാരും ഈ വിവരം അറ

(782) കുട്ടിക്കുരങ്ങൻ

  കാടിനോടു ചേർന്നുള്ള ഗ്രാമമായിരുന്നു അത്. ഗ്രാമവാസികൾ നട്ടുവളർത്തിയ അത്തിമരം വളരെ വലുതായി. സ്വാദേറിയ അത്തിപ്പഴങ്ങൾ മരം നിറയെ കിടക്കുന്ന കാലം. കാട്ടിലെ കുരങ്ങന്മാർ കൂട്ടമായി വന്ന് അത്തിപ്പഴങ്ങൾ തിന്നിട്ടു മടങ്ങുന്നതിൽ നാട്ടുകാർക്കു വലിയ ശല്യമായി. അവർ പല രീതിയിലും ശ്രമിച്ചിട്ടും കുരങ്ങന്മാരുടെ ശല്യം നിർത്താൻ പറ്റിയില്ല. പിന്നീട്, ഗ്രാമത്തലവൻ പറഞ്ഞ പ്രകാരം, അത്തിമരത്തിനു ചുറ്റും വേലി കെട്ടി ആളുകൾ കാവൽ നിന്നു. കുരങ്ങന്മാരുടെ സംഘത്തിൽ ഒരു കുട്ടിക്കുരങ്ങനായി ബോധിസത്വൻ ജന്മമെടുത്തു. ആളുകൾ കാവൽ നിൽക്കുന്ന കാര്യം അവൻ മനസ്സിലാക്കി മറ്റുള്ളവരോടു പറഞ്ഞു - "നമ്മൾ ആ മരം ഉപേക്ഷിക്കുന്നതാണു നല്ലത്. കാരണം, മനുഷ്യർ നമ്മളുമായി കാഴ്ചയ്ക്ക് സാമ്യം ഉണ്ടെങ്കിലും അവർക്കു ബുദ്ധിശക്തി കൂടുതലാണ്. നമ്മെ കെണിയിൽ വീഴ്ത്തും" പക്ഷേ, ഈ മുന്നറിയിപ്പ് എല്ലാവരും അവഗണിച്ചു. അന്ന്, പാതിരാത്രിയാകാൻ വാനര സംഘം കാത്തിരുന്നു. അന്നേരം, കാവൽക്കാർ വീട്ടിൽ പോയി കിടന്നുറങ്ങി. ഉടൻ, കുരങ്ങന്മാർ അത്തിമരത്തിൽ കയറി പഴങ്ങൾ മൂക്കറ്റം തിന്നു. പിന്നീട്, സുരക്ഷാ കാര്യങ്ങളൊക്കെ കുരങ്ങന്മാർ മറന്ന് അവരുടെ ജന്മവാസനയായ ബഹളം തുടങ്ങി. അതു

(781) യോഗതലത്തിലുള്ള അറിവുകൾ

ജീവിതത്തിലെ സർവ്വ മേഖലയിലും സ്വാധീനം ചെലുത്താൻ പറ്റുന്ന  യോഗതലത്തിലുള്ള ചിന്താഗതികൾ വഴിയായി ജീവിതമാകെ പ്രകാശിപ്പിക്കാൻ നമുക്കു കഴിയും. സ്വന്തം തെറ്റുകൾ സമ്മതിക്കാത്ത അറിവുള്ള വ്യക്തികളുമായി തർക്കത്തിനു പോകരുത്. കാരണം, അവർ വാഗ്വാദത്തിനായി അനേകം വളഞ്ഞ അറിവുകൾ നിരത്തിക്കൊണ്ടിരിക്കും. നമ്മുടെ ഊർജവും സമയവും പോകും. നാം പ്രയോഗിച്ചു നോക്കി പ്രയോജനമെന്നു കണ്ടെത്തിയ കാര്യത്തെ ആര് എതിർത്താലും മാറി ചിന്തിക്കരുത്. ഉദാ: ജോലിക്കു പോകുന്ന എന്റെ ബാഗിൽ സ്ഥിരമായി തുണിസഞ്ചി ഉണ്ട്. പ്ലാസ്റ്റിക് സഞ്ചികൾ വളരെ ചുരുക്കമായേ വീട്ടിലെത്തൂ. നമുക്ക് ചെയ്യാൻ പറ്റുന്നത് നോക്കണം. ഇന്ത്യയിലെ പ്ലാസ്റ്റിക് ഉൽപാദനം നിയന്ത്രിക്കാനുള്ള ശക്തി നമുക്കില്ല.  ഞാൻ ആണവ ബോംബുകൾക്ക് എതിരാണ്. പക്ഷേ, അമേരിക്കയുടെയും റഷ്യയുടെയും മറ്റും ഹൈഡ്രജൻ ബോംബിനെ ഒരു ചുക്കും ചെയ്യാൻ എനിക്കു പറ്റില്ല. എന്നാലോ? എന്റെ വീട്ടിൽ  പടക്കം ഉപയോഗം വേണ്ടെന്നു വയ്ക്കാൻ എനിക്കു പറ്റും. 1954 ൽ ലോകത്ത് ആദ്യം endosulfan തുടങ്ങിയത് അമേരിക്കയാണ്. അതിങ്ങ് കാസർഗോഡ് ജില്ലയിൽ കനത്ത നാശമാണ് ഉണ്ടാക്കിയത്. എല്ലാത്തിനും "കുമേരിക്ക"എന്നു കുരയ്ക്കുന്ന ഒരു സയന്റിസ്റ

(780) സർപ്പവും മിന്നാമിനുങ്ങും

  പണ്ടുപണ്ട്, സിൽബാരിപുരംരാജ്യമാകെ കാടുപിടിച്ചു കിടക്കുകയായിരുന്നു. ഒരിക്കൽ, ഇരുട്ടു വീണ വഴിയിലൂടെ ഒരു പാമ്പ് ഇഴഞ്ഞു വരുന്ന വഴിയിൽ, ഇലയിൽ ഇരിക്കുന്ന മിന്നാമിനുങ്ങിനെ കണ്ടു. ഉടൻ, പാമ്പ് അതിനെ വിഴുങ്ങാനായി നാവു നീട്ടി. ഞെട്ടി വിറച്ചു കൊണ്ട് മിന്നാമിനുങ്ങ് പാമ്പിനോടു ചോദിച്ചു - "എന്നെ വിഴുങ്ങുന്നതിനു മുൻപ് അങ്ങ് ദയവായി എന്റെ ചില സംശയങ്ങൾക്കുള്ള ഉത്തരം തരുമോ?" പാമ്പ് : "ഉം.. നിന്റെ അന്ത്യാഭിലാഷമല്ലേ? സാധിച്ചു തന്നേക്കാം" മിന്നാമിനുങ്ങ് ചോദിച്ചു - "ഒരു മിന്നാമിനുങ്ങ് പാമ്പിന്റെ ഭക്ഷണ ശൃംഖലയിൽ ഉൾപ്പെടുന്നവനാണോ?" പാമ്പ് : "അല്ലാ" മിന്നാമിനുങ്ങ്: "ഞാൻ അങ്ങയെ ഉപദ്രവിച്ചോ? എന്തെങ്കിലും തടസ്സമോ പ്രശ്നമോ വരുത്തിയോ?" പാമ്പ് : "ഏയ്, ഒന്നുമില്ലാ" മിന്നാമിനുങ്ങ്: "എന്നെ തിന്നാൽ അങ്ങയുടെ വിശപ്പു മാറുമോ?" പാമ്പ് : "ഇല്ലാ, എനിക്കു വിശക്കുന്നില്ല" മിന്നാമിനുങ്ങ്: "എങ്കിൽ പിന്നെ എന്തിനാണ് എന്നെ വിഴുങ്ങുന്നത്?" പാമ്പ് തന്റെ ലക്ഷ്യം വെളിപ്പെടുത്തി - "നീ തിളങ്ങുന്നത് എനിക്കു സഹിക്കുന്നില്ല. ഇത്രയും വലിയ എനിക്ക് ഇല്ല

(779) മിന്നാമിനുങ്ങിന്റെ നന്മ

  പണ്ടുപണ്ട്, സിൽബാരിപുരം രാജ്യത്ത് വൈദ്യുതിയും മണ്ണെണ്ണയും വന്നിട്ടില്ലാത്ത സമയം. രാത്രിയായാൽ എങ്ങു നോക്കിയാലും കൂരിരുട്ട്. മാത്രമല്ല, രാത്രിഞ്ചരന്മാരായ വന്യമൃഗങ്ങൾ കാരണം ആളുകൾ വെളിയിലേക്കു പോകാറില്ല. അഥവാ പോയാലും സംഘം ചേർന്നാണു പോകാറുള്ളത്. നിലാവിന്റെ വെട്ടം മാത്രമായിരിക്കും ആകെയുള്ള പ്രകാശം. ആ നാട്ടിലെ ഒരു സന്യാസിയുടെ രാത്രിവെളിച്ചം കിട്ടാനുള്ള പ്രാർഥന സൂര്യഭഗവാൻ കേട്ടു. സൂര്യൻ നക്ഷത്രങ്ങളോടു പറഞ്ഞു - "രാത്രിയായാൽ എന്റെ വെളിച്ചം ഭൂമിയിലെ മറുകരയിലായിരിക്കും. രാത്രി നിങ്ങൾക്ക് വെളിച്ചം കൊടുക്കാമോ?" നക്ഷത്രങ്ങൾ പറഞ്ഞു - "ഞങ്ങൾ ഭൂമിയിൽ നിന്നും വളരെ അകലെയായതിനാൽ തീരെ ചെറിയ വെട്ടം മാത്രമേ അവിടെ ലഭിക്കൂ" അന്നേരം, ചന്ദ്രൻ പറഞ്ഞു - "ഭൂമിയിൽ വെളിച്ചമെത്തിക്കാൻ എനിക്കു സന്തോഷമേയുള്ളൂ. പക്ഷേ, മേഘങ്ങൾ വെളിച്ചം തടയുന്നുണ്ട് " സൂര്യൻ പറഞ്ഞു - "മേഘത്തെ തടഞ്ഞാൽ യഥാസമയം ഭൂമിയിൽ മഴ കിട്ടില്ല. വേറെ ആരാണു നമ്മെ സഹായിക്കുക?" ഉടൻ, ഭൂമിയിലെ ഒരു മിന്നാമിനുങ്ങ് പറഞ്ഞു - "ഞാൻ, എനിക്കു പറ്റുന്നതുപോലെ രാത്രി മുഴുവൻ വെളിച്ചം നൽകാം" മിന്നാമിനുങ്ങ് പാറിപ്പറന്നു നടന

(778) ഉദ്യാനത്തിലെ വഴക്ക്

  സിൽബാരിപുരംദേശത്തെ, ഗുരുജിയുടെ ആശ്രമത്തിലെ മനോഹരമായ പൂന്തോട്ടമായിരുന്നു അത്. ആ ഉദ്യാനത്തിൽ അനേകം മരങ്ങളും ചെടികളും പ്രാണികളും വണ്ടുകളും പൂമ്പാറ്റകളും തേനീച്ചകളും ഒക്കെ ഉണ്ടായിരുന്നു. ഒരിക്കൽ, പക്ഷികളെല്ലാം കൂടി അണ്ണാനെ കളിയാക്കാൻ തുടങ്ങി. അന്ന്, വൈകുന്നേരം ഗുരുജി വന്നപ്പോൾ അണ്ണാൻ തന്റെ സങ്കടം ഗുരുജിയോടു പറഞ്ഞു. അദ്ദേഹം പക്ഷികളെ ശകാരിച്ചു - "ഇവിടെ ഉണ്ടായ വലിയ മരങ്ങളിൽ ഏറിയ പങ്കും പണ്ടിവിടെ ഉണ്ടായിരുന്ന അണ്ണാന്മാർ പെറുക്കി സൂക്ഷിച്ച കായ്കളിൽ നിന്നാണ്. പക്ഷികൾ പഴം തിന്നുമ്പോൾ ഓർക്കണം " മറ്റൊരിക്കൽ, ചിത്രശലഭത്തെ വണ്ടുകൾ കളിയാക്കി. ആ പരാതിയിൽ ഗുരുജി താക്കീത് നൽകി - "മനുഷ്യരെ ഏറെ സന്തോഷിപ്പിക്കുന്ന കാഴ്ചയാണ് പൂമ്പാറ്റകളുടേത്. വണ്ടിനെ കണ്ടാൽ മനുഷ്യർ ഓടി മാറും" വേറൊരു ദിവസം, പൂച്ചെടികളിൽ അഹങ്കാരിയായ റോസാച്ചെടി കള്ളിമുൾച്ചെടിയെ പരിഹസിച്ചു. അതു കേട്ട്, ഗുരുജി പറഞ്ഞു - "വേനൽക്കാലത്ത് നീ ഉണങ്ങിപ്പോയാലും കള്ളിമുൾച്ചെടി ഉണങ്ങാതെ നിൽക്കും. മാത്രമല്ല, വെള്ളം നിറച്ച ഇലമടക്കുകളിൽ നിന്ന് പക്ഷികളും പ്രാണികളും വെള്ളം കുടിക്കുന്നുണ്ട്" ഇനിയും പരസ്പരം, പരാതിയും പരിഭവവും വരാതിര

(777) വിഢികളുടെ ഉപകാരം

  ഒരു മുതലാളിക്ക് തന്റെ പൂന്തോട്ടം എന്നു പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയായിരുന്നു. ഏതു നേരവും അതിലെ ചെടികളും പൂക്കളും പരിപാലിക്കാൻ ഒരു തോട്ടക്കാരനെയും നിയമിച്ചിരുന്നു. ഒരിക്കൽ, എവിടെ നിന്നോ ഒരു പറ്റം വാനരന്മാർ പൂന്തോട്ടത്തിനു ചുറ്റുമെത്തി. അവറ്റകൾ പലതരം കുസൃതികളും വികൃതികളും കാണിച്ച് തോട്ടക്കാരനുമായി ചങ്ങാത്തം കൂടി. ഒരു ദിവസം - തോട്ടക്കാരൻ വിഷമിച്ച് ഇരിക്കുന്നതു കണ്ട കുരങ്ങന്മാർ ചോദിച്ചു - "അങ്ങ്, എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്?" തോട്ടക്കാരൻ: "എനിക്ക് ഒരു ബന്ധുവിന്റെ കല്യാണത്തിനു പോകണം. മുതലാളി ദൂരെ യാത്രയ്ക്കു പോയതിനാൽ അനുവാദം ചോദിക്കാനും പറ്റില്ല. മാത്രമല്ല, ചെടികൾക്കു വെള്ളം ഒഴിക്കാനുണ്ട്. കിണറ്റിൽ വെള്ളം തീരെ കുറവാണ്" കുരങ്ങൻനേതാവ് : "അങ്ങ് ധൈര്യമായി പോയി വരിക. ഞങ്ങൾ എല്ലാം കൃത്യമായി ചെയ്തു കൊള്ളാം" തോട്ടക്കാരൻ കല്യാണത്തിനു പോയി. നേതാവ് പറഞ്ഞു - "പൂന്തോട്ടം നനയ്ക്കാൻ വെള്ളം കുറവാണ്. അതുകൊണ്ട് വേര് കൂടുതലുള്ള ചെടികൾക്ക് കൂടുതൽ വെള്ളം ഒഴിക്കണം. കുറവ് വേരുള്ളതിനു കുറവും" ഉടൻ, ഒരു കുട്ടിക്കുരങ്ങൻ ചോദിച്ചു - "അത് എങ്ങനെയാണ് തിരിച്ചറി

(776) കാക്കയും പ്രാവും

  ഒരു വീട്ടുകാരൻ പക്ഷികളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അതിനാൽ, പലതരം പക്ഷിക്കൂടുകൾ ഉണ്ടാക്കി വീടിനു ചുറ്റും തൂക്കിയിട്ടിട്ടുണ്ട്. അതിനുള്ളിൽ കിളികൾ വന്നു താമസിക്കട്ടെ എന്നു വിചാരിച്ചു. എന്നാൽ, അടുക്കളയുടെ സമീപമുള്ള കൂട്ടിൽ ഒരു പ്രാവ് താമസം തുടങ്ങി. പ്രാവ് സന്തോഷമായി കഴിഞ്ഞു വന്നപ്പോൾ ഒരു കാക്ക പ്രാവിനോടു ചങ്ങാത്തം കൂടി. അടുക്കളയിൽ നിന്നും തരം കിട്ടുമ്പോൾ മോഷ്ടിക്കാമെന്ന് കാക്ക മനസ്സിൽ കണക്കു കൂട്ടി. വീട്ടുകാരന് സംശയം ഒട്ടും തോന്നുകയുമില്ലല്ലോ. ഒരു ദിവസം, പ്രാവ് അകലെയുള്ള നെൽപ്പാടത്തിലേക്കു പറക്കുന്നതിനു മുൻപ് കാക്കയോടു പറഞ്ഞു - "ചങ്ങാതീ, അടുക്കളയിൽ നിന്നും ഒന്നും കട്ടുതിന്നാൻ നോക്കരുത്. അത് അപകടമാണ്" പ്രാവ് പോയപ്പോൾ, അടുക്കളയിലെ വേലക്കാരൻ മീൻ നുറുക്കി വച്ചിരിക്കുന്നതു കണ്ടു. അതിനിടയിൽ, അയാൾ മാറിയ തക്കം നോക്കി കാക്ക അടുക്കളയിൽ കയറി. പക്ഷേ, അന്നേരം വേലക്കാരൻ തിരികെ എത്തിയിരുന്നു. അവൻ ദേഷ്യത്തോടെ അടുക്കള വാതിൽ അടച്ചു. വടിയെടുത്ത് കാക്കയെ അടിച്ചു വീഴ്ത്തി. കുറെ, തൂവൽ പറിച്ചെടുത്ത് ആ ഭാഗത്ത് മീൻകറിക്കുള്ള മുളക് അരച്ചത് തേച്ചു പിടിപ്പിച്ചു. എന്നിട്ട് പറത്തി വിട്ടു. കാക്ക വേദന കൊണ്ടു പുള

(775) വലയിൽ അകപ്പെട്ട മാൻ

  ഒരു കുളത്തിലെ ആമയായി ബോധിസത്വൻ അവതരിച്ചു. കുളക്കരയിൽ താമസിച്ചിരുന്ന മരംകൊത്തിയും അതുവഴി വന്നിരുന്ന മാനും കൂട്ടുകാരായി മാറി. പിന്നെ, മൂവരും ചങ്ങാത്തം കൂടി. അങ്ങനെയിരിക്കെ, എവിടെ നിന്നോ വന്ന ഒരു വേട്ടക്കാരൻ കുളത്തിനരികത്തായി രാത്രിയിൽ വല വിരിച്ചു. മാൻ, പതിവു പോലെ ഓടിച്ചാടി അങ്ങോട്ടു വന്നപ്പോൾ വലയിൽ കുടുങ്ങി. അതുകണ്ട്, മരംകൊത്തി ആമയോടു പറഞ്ഞു - "നിന്റെ പല്ലുകൾക്ക് മൂർച്ച ഉണ്ടല്ലോ. വേഗം, വല മുറിച്ചു മാനിനെ രക്ഷിക്ക്" ആമ പേടിയോടെ പറഞ്ഞു - "ഞാൻ മുറിക്കാം. പക്ഷേ, വേട്ടക്കാരൻ വന്നാൽ എന്നെ പിടികൂടും. കാരണം, ഇഴഞ്ഞ് കുളത്തിൽ ഇറങ്ങാൻ പതിയെ മാത്രമേ എനിക്കു സാധിക്കുകയുള്ളൂ" മരംകൊത്തി: "നീ മുറിച്ചോളൂ. ഞാൻ അതിനുള്ള സൂത്രം ചെയ്യാം" മരംകൊത്തി വേഗം പറന്ന് വേട്ടക്കാരന്റെ വീടിനു മുന്നിലെത്തി. അയാൾ ചാക്കും കത്തിയുമായി ഇറങ്ങാൻ തുടങ്ങിയപ്പോൾ മരംകൊത്തി അവന്റെ ചുറ്റിനും പറന്ന് ചിലയ്ക്കാൻ തുടങ്ങി. "ഛെ! ദുശ്ശകുനം! തിരികെ വീട്ടിൽ കയറിയിട്ട് ഇറങ്ങാം" അയാൾ പിറുപിറുത്തു. പിന്നീട്, രണ്ടു തവണ ഇതേ കാര്യം തന്നെ മരംകൊത്തി ആവർത്തിച്ചപ്പോൾ കുറെ സമയം നഷ്ടപ്പെട്ടിരുന്നു. അയാൾ, വലയുടെ

(774) പരുന്തിനു കിട്ടിയ ഇറച്ചി

  ഒരു പരുന്തിന് അന്നേ ദിവസം, തിന്നാൻ യാതൊന്നും കിട്ടിയില്ല. അതിനാൽ, അവൻ കാട്ടിൽ നിന്നും നാട്ടിലേക്ക് കടന്ന്, ആകാശത്ത് വട്ടമിട്ടു പറന്നു. അതിനിടയിൽ, ചന്തയിലെ ഇറച്ചിക്കടയിൽ തടിപ്പലകയിൽ വച്ചിരിക്കുന്ന ഇറച്ചിക്കഷണം അവൻ കണ്ടു. മിന്നൽ വേഗത്തിൽ, ആ ഇറച്ചിക്കഷണം റാഞ്ചിയെടുത്ത് പരുന്ത് പൊങ്ങി ഉയർന്നപ്പോൾ മറ്റുള്ള പരുന്തുകൾ അവനെ വളഞ്ഞു. എല്ലാവരും കൂടി കൊത്തിയപ്പോൾ വേദന കൊണ്ട് ഇറച്ചി താഴെയിട്ടു. അത്, വേറൊരു പരുന്ത് താഴെ നിന്നും എടുത്ത് പറന്നപ്പോൾ മറ്റുള്ള പരുന്തുകൾ അവനെയും ആക്രമിച്ചു. അങ്ങനെ പല തവണ ഇതേ കാര്യം ആവർത്തിച്ചു കൊണ്ടിരുന്നു. ഇതെല്ലാം കണ്ട്, മരച്ചുവട്ടിൽ ധ്യാനിക്കുകയായിരുന്ന ബോധിസത്വൻ പറഞ്ഞു - "മനുഷ്യരും ഇതുപോലെ തന്നെയാണ്.  ഇറച്ചിക്കഷണം പോലെ ആഗ്രഹങ്ങൾ അവരെ വേട്ടയാടുകയാണ്. പക്ഷേ, ആഗ്രഹങ്ങൾ സമ്മാനിക്കുന്നത് വേദനകളും പരാതികളും ദുഃഖങ്ങളുമാണ് " Written by Binoy Thomas, Malayalam eBooks- 774 -Jataka story Series - 44, PDF - https://drive.google.com/file/d/1h8yIWsn16GTmWaKRd1ObYISCOGW3fsSK/view?usp=drivesdk

(773) മീനുകളും നീർക്കോലിയും

  ആ നദിയിൽ മീനുകളുടെ ലഭ്യത വളരെ കൂടുതലായിരുന്നു. മീൻ പിടിക്കാൻ ധാരാളം ആളുകൾ വരുന്നത് പതിവാണ്. ഒരു ദിവസം, ഏതോ ഒരാൾ വെള്ളത്തിൽ വച്ചിരുന്ന കൂട് നിറയെ ചെറുമീനുകൾ കുടുങ്ങി. അന്നേരം, അശ്രദ്ധമായി വെള്ളത്തിലൂടെ വന്ന നീർക്കോലിയും ഈ മീൻ കൂടയിൽ പെട്ടു. എന്നാൽ, പെട്ടെന്ന് മീനുകളെല്ലാം കൂടി പാമ്പിനെ കടിക്കാൻ തുടങ്ങി. അത്, വേദന കൊണ്ടു പുളഞ്ഞു. അതിനിടയിൽ, ഒരു വലിയ തവള അതുവഴി നീന്തിയപ്പോൾ നീർക്കോലി നിലവിളിച്ചു - "എന്നെ ഈ മീനുകളെല്ലാം കൂടി വളഞ്ഞിട്ട് ആക്രമിക്കുകയാണ്. വേദനിച്ചിട്ടു വയ്യാ. നീ എന്നെ രക്ഷിക്കൂ" എന്നാൽ, തവള പരിഹസിച്ചു - "ഒരു തവളയോ മീനോ ഒറ്റയ്ക്കു പോകുമ്പോൾ നീ അവരുടെ വേദന നോക്കാതെ വിഴുങ്ങുകയല്ലേ ചെയ്യുന്നത്? നീ അവിടെ കിടക്ക്" തവള അതിന്റെ വഴിക്കു പോയി. Written by Binoy Thomas, Malayalam eBooks-773 - Jataka tales - 43, PDF - https://drive.google.com/file/d/1EubjA20VZPsMEkPxaF9j_D_eJgaC1p3z/view?usp=drivesdk

(772) ആനയെ തിന്ന കുറുക്കൻ!

  ഒരിക്കൽ, കാട്ടിലെ കുറുക്കനായി ബോധിസത്വൻ ജനിച്ചു. അവനൊരു അത്യാർത്തിക്കാരനായിരുന്നു. ഒരു ദിനം, വിശന്നുവലഞ്ഞ് നടക്കുമ്പോൾ ആന ചരിഞ്ഞതു കണ്ടു. വേറെ മൃഗങ്ങൾ ആരും കണ്ടില്ലാത്തതിനാൽ ഈ മുഴുവൻ ആനയെയും ഒറ്റയ്ക്ക് തിന്നു തീർക്കണമെന്ന അത്യാർത്തിയും ആഹ്ലാദവും അവനുണ്ടായി. പക്ഷേ, ആനയുടെ ശക്തമായ തൊലിക്കട്ടി കാരണം, വാലിലും ചെവിയിലും തുമ്പിക്കയ്യിലും മറ്റും കടിച്ചിട്ടും ഒരു കഷണം മാംസം പോലും കിട്ടിയില്ല. ഒടുവിൽ, വയറിന്റെ കട്ടി കുറഞ്ഞ ഭാഗത്ത് അവൻ കടിച്ചു പറിച്ച് ഒരു ദ്വാരമുണ്ടാക്കി. ക്രമേണ, അതു വലുതാക്കി കുറുക്കൻ ആനയുടെ വയറിനുള്ളിലേക്ക് നുഴഞ്ഞുകയറി. പരവേശത്തോടെ ചോരയും മാംസവും ഒരുപാടു തിന്നപ്പോൾ അവൻ മത്തുപിടിച്ച് ഒരു മാളത്തിൽ കിടന്നുറങ്ങുന്ന മാതിരി മയങ്ങിപ്പോയി. പക്ഷേ, ഗാഢനിദ്ര കഴിഞ്ഞ് അവൻ കണ്ണു തുറന്നപ്പോൾ ഒന്നും കാണാൻ പറ്റാത്ത കൂരിരുട്ട്! കാരണം, വെയിലേറ്റ് മാംസം ചുരുങ്ങിയപ്പോൾ കുറുക്കൻ കയറിയ ദ്വാരം അടഞ്ഞിരുന്നു! അവൻ നിലവിളിച്ചെങ്കിലും ആരു കേൾക്കാൻ? എന്നാൽ, അന്നു രാത്രി കാടെങ്ങും കനത്ത മഴ പെയ്തു. അന്നേരം, ആനയുടെ വയർ ചീർത്തു തുടങ്ങി. പകൽ വന്നപ്പോൾ മുറിഞ്ഞ ചെറിയ ദ്വാരത്തിലൂടെ പ്രകാശം വയറിനുള്ളിലേക്കു കയറി.

(771) അത്യാഗ്രഹിയും അസൂയക്കാരനും!

  പണ്ടുപണ്ട്, സിൽബാരിപുരം കാട്ടുപ്രദേശത്ത് ഒരു അത്യാഗ്രഹിയായ മനുഷ്യൻ ജീവിച്ചിരുന്നു. അയാളുടെ അയൽവാസിയാകട്ടെ, മുഴുത്ത അസൂയക്കാരനുമായിരുന്നു. ഇവർ രണ്ടു പേരും തമ്മിൽ പുറമേ, സൗഹൃദം നടിക്കുമെങ്കിലും അത്യാഗ്രഹവും അസൂയയും പരസ്പരം ഉണ്ടായിരുന്നു. അതിനാൽത്തന്നെ, ഒരാൾ നശിച്ചു കാണാനായിരുന്നു മറ്റൊരുവന്റെ ചിന്ത. ഒരിക്കൽ, കൂടുതൽ സമ്പത്തു ലഭിക്കാനായി അത്യാഗ്രഹി ആരും കാണാതെ ഒളിച്ച് കാട്ടിലേക്കു കയറി. പക്ഷേ, അസൂയക്കാരൻ രഹസ്യമായി ഇതെല്ലാം നിരീക്ഷിച്ച് പിറകേ പോയി. ഒടുവിൽ, രണ്ടുപേരും ഒരുമിച്ച് ഒരേ സ്ഥലത്ത്, ഉഗ്രമായ തപസ്സ് തുടങ്ങി. കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ അവർക്കു മുന്നിൽ വനദേവത പ്രത്യക്ഷപ്പെട്ടു- "നിങ്ങൾക്ക് വരം തരുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. പക്ഷേ, ഒരു വ്യവസ്ഥയുണ്ട് - ആദ്യം ആര് വരം ചോദിക്കുന്നുവോ, അതിന്റെ ഇരട്ടി രണ്ടാമത്തെ ആളിന് കൊടുക്കും" അന്നേരം, അത്യാഗ്രഹി മൗനം പാലിച്ചു. കാരണം, അസൂയക്കാരൻ ആദ്യം ചോദിക്കട്ടെ. ഇരട്ടി തനിക്കു കിട്ടുമല്ലോ എന്നാണ് അത്യാർത്തി മൂലം കണക്കുകൂട്ടിയത്. എന്നാൽ, അതുവരെ, അസൂയക്കാരൻ സമ്പത്താണ് വരമാക്കാൻ നിശ്ചയിച്ചിരുന്നത്. എങ്കിലും, അസൂയ കുബുദ്ധിയായി ഇവിടെ പ്രവർത്തിച്ചു.

(770) അടുപ്പിലെ സ്വർണ്ണം

  പണ്ടുപണ്ട്, നൂർ എന്നു പേരുള്ള ഒരാൾ പേർഷ്യയിൽ ജീവിച്ചിരുന്നു. അയാൾ സാധുവായ ഒരു കൃഷിക്കാരനാണ്. പട്ടിണിയില്ലാതെ കഴിഞ്ഞു പോകുന്നുവെന്നു മാത്രം. അതിനാൽ, അടുപ്പിലെ ചാരത്തിനുള്ളിൽ സ്വർണ്ണ നാണയങ്ങൾ കൊണ്ട് നിറയണമെന്നായിരുന്നു അയാളുടെ വിചിത്രമായ പ്രാർഥന! ഒരിക്കൽ, അയാൾ തന്റെ പറമ്പിൽ കിളച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ചെമ്പുകുടം കിട്ടി. തുറന്നു നോക്കിയപ്പോൾ അതിൽ നിറയെ സ്വർണ്ണനാണയങ്ങൾ! പക്ഷേ, അയാൾ ചിന്തിച്ചത് മറ്റൊന്നായിരുന്നു -താൻ പ്രാർത്ഥിച്ചത് വീടിന്റെ അടുപ്പിൽ സ്വർണ്ണനാണയം വരണമെന്നാണ്. അപ്പോൾ, ഇത് തനിക്കുള്ളതല്ല എന്നു വിചാരിച്ച് വീട്ടിലേക്ക് തിരികെ പോന്നു. ഈ കാര്യം അയാൾ ഭാര്യയോട് പറഞ്ഞു. അപ്പോൾ ഭാര്യ പറഞ്ഞു - "മനുഷ്യാ, നിങ്ങൾ എന്ത് മണ്ടത്തരമാണ് ഈ പറയുന്നത്? നിങ്ങൾ കണ്ടതിനാൽ ആ കുടം നമുക്കുള്ളതു തന്നെയാണ്"  എന്നാൽ, ഭാര്യ എത്ര പറഞ്ഞിട്ടും നൂർ ആ നിധി എടുക്കാൻ തയ്യാറായില്ല. പക്ഷേ, പിന്നീട്, ഭാര്യ ഈ വിവരം അയൽക്കാരിയെ രഹസ്യമായി അറിയിച്ചു. എന്നിട്ട് പറഞ്ഞു - "നമുക്ക് നാളെ രാത്രി അവിടെ പോയി പകുതി പകുതിയായി ഈ നിധി പങ്കിട്ടെടുക്കാം" അന്നേരം, അയൽക്കാരി മറ്റൊരു ചതി ഒരുക്കി. അവളും ഭർത്താവും

(769) കൊറ്റിയുടെ അഭിനയം

 ഹിമാലയത്തിനു താഴെയുള്ള ഒരു പൊയ്കയിൽ ധാരാളം മീനുകൾ ഉണ്ടായിരുന്നു.  ബോധിസത്വൻ, ആ പൊയ്കയിൽ മീനുകളുടെ രാജാവായി ജനിച്ചു. ഒരിക്കൽ, ആ പ്രദേശത്തിലൂടെ ഒരു കൊറ്റി പറന്നു പോയപ്പോൾ മീനുകളുടെ ബഹളം കണ്ടു. ഏതു വിധത്തിലും ഇവറ്റകളെ പിടിക്കണമെന്ന് ആ പക്ഷി വിചാരിച്ചു. അതിനു വേണ്ടി ഒരു സൂത്രം കണ്ടുപിടിച്ചു. അങ്ങനെ, പൊയ്കയുടെ തീരത്ത് വെള്ളത്തോടു ചേർന്ന്  പക്ഷി ചത്തതുപോലെ കിടന്നു. മീനുകൾ അവനെ നിരീക്ഷിച്ചു. എങ്കിലും യാതൊരു അനക്കവുമില്ല. പിന്നെയും അവരെല്ലാം കൂടി അടുത്തു വന്നു നോക്കി. കൊക്കിന്റെ അടുത്തു മീനുകൾ വരാനായി കൊറ്റി വീണ്ടും ക്ഷമയോടെ കിടന്നു. അന്നേരം, മീൻരാജാവ് പറഞ്ഞു - "നിങ്ങൾ അവന്റെ അടുത്തേക്കു പോകരുത്. കൊറ്റികൾ ചതിയന്മാരാണ്. ഇവന് ജീവൻ ഇല്ലെന്ന് നമുക്ക് ഉറപ്പിക്കാൻ പറ്റില്ലാ" അതുകേട്ട്, അവരെല്ലാം വെള്ളത്തിന്റെ ആഴത്തിലേക്കു പോയി. ഇനി വെറുതെ സമയം കളഞ്ഞിട്ട് കാര്യമില്ലെന്നു തോന്നിയതിനാൽ കൊറ്റി എങ്ങോട്ടോ പറന്നു പോയി. Written by Binoy Thomas, Malayalam eBooks-769 - Jataka Stories- 41, PDF - https://drive.google.com/file/d/1mqHqRsQa84eDwVfYu-ooQdt6tBpF8_0p/view?usp=drivesdk

(768) കുറുക്കന്റെ അഹങ്കാരം

  കാട്ടിലെ സിംഹം ഒന്നാന്തരം വേട്ടക്കാരനായിരുന്നു. മിക്കവാറും വലിയ മൃഗങ്ങളെയാവും പിടിക്കുക. അതിനു ശേഷം, ധാരാളം ഇറച്ചി മിച്ചം വരികയും ചെയ്യും. ഇതെല്ലാം ഒരു കുറുക്കൻ ഒളിച്ചിരുന്ന് നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവൻ ചിന്തിച്ചു - ഈ സിംഹത്തിന്റെ കൂടെ കൂടിയാൽ ഈ ആയുസ്സു മുഴുവനും ശാപ്പാട് സുഖമാകും. അനന്തരം, കുറുക്കൻ സിംഹത്തിന്റെ മുന്നിലെത്തി താണുവണങ്ങി. "രാജാവേ, അങ്ങയുടെ അടിമയായി  ശിഷ്ടകാലം സേവിച്ച് കഴിയണമെന്ന് അടിയന്റെ ജീവിതാഭിലാഷമാണ്" സിംഹം ഒരു വ്യവസ്ഥ വച്ചു - "കാട്ടിലെ ഉയരം കൂടിയ കുന്നിന്റെ മുകളിൽ നീ കയറി നിന്ന് മൃഗങ്ങളുടെ സഞ്ചാരം നിരീക്ഷിക്കണം. എന്നിട്ട്, സൂചന നൽകിയാൻ എനിക്ക് അതിനെ പിടിക്കാൻ എളുപ്പമാണ് " കുറുക്കന് സന്തോഷമായി. അവൻ വീണ്ടും കൗശലം പ്രയോഗിച്ചു. തനിക്ക് തിന്നാൻ കൊതിയുള്ള ഇറച്ചിയുള്ള മൃഗങ്ങളെ ചൂണ്ടിക്കാട്ടും. മാത്രമോ? ഇറച്ചി മിച്ചം വരുന്ന രീതിയിലുള്ള വലിയ മൃഗങ്ങളെയും അറിയിക്കും. കുറെ മാസങ്ങൾ കടന്നുപോയപ്പോൾ കുറുക്കൻ തിന്നു തടിച്ചു. ക്രമേണ, അഹങ്കാരവും വന്നു തുടങ്ങി. അവൻ ചിന്തിച്ചു - തന്റെ മിടുക്കു കാരണമാണ് സിംഹത്തിന് ഇത്രയും എളുപ്പത്തിൽ മൃഗങ്ങളെ കിട്ടുന്നത്. ഇനി ക

(767) കൊറ്റിയും ഞണ്ടും

 ഒരു കുളത്തിൽ ധാരാളം മീനുകൾ ഉണ്ടായിരുന്നു. ഒരിക്കൽ, കുളക്കരയിലുള്ള മരത്തിൽ വന്നിരുന്ന് കൊറ്റി കുളത്തിലേക്കു കൊതിയോടെ നോക്കി. ഈ മീനുകളെയെല്ലാം തിന്നാൻ പറ്റുന്ന സൂത്രം പ്രയോഗിക്കണമെന്ന് ആ പക്ഷി തീരുമാനിച്ചു. അതിനായി കൊറ്റി കുളക്കരയിൽ വിഷമത്തോടെ ഇരിക്കുന്നതായി അഭിനയിച്ചു. മീനുകൾ ഇതു കണ്ട്, ചോദിച്ചു - "എന്താണ് നിനക്ക് ഇത്രയേറെ ആലോചിക്കാനുള്ളത്?" കൊറ്റി ദുഃഖത്തോടെ പറഞ്ഞു - "ഇനി വരുന്ന വേനൽക്കാലം വളരെ ദുരിതങ്ങൾ വരുത്തുന്ന ഒന്നാണ്. ഈ കുളത്തിൽ ഒരു തുള്ളി വെള്ളം പോലും ഇല്ലാതെ വറ്റിവരളും. നിങ്ങളുടെ കാര്യം എന്താകുമെന്ന് ഓർത്തു പോയതാണ് " മീനുകൾ പേടിച്ചു - "എന്താണ് നമുക്ക് ചെയ്യാൻ പറ്റുന്നത് ?" കൊറ്റി : " കിഴക്കുദിക്കിലുള്ള തടാകം എല്ലാ സമയത്തും ജലസമ്പന്നമായിരിക്കും. ഞാൻ നിങ്ങളെ അവിടെത്തിക്കാം" പക്ഷേ, മീനുകളെ തിന്നുന്ന കൊറ്റിയെ വിശ്വസിക്കാൻ അവർ തയ്യാറായില്ല. അന്നേരം, കൊറ്റി അടവു മാറ്റി നോക്കി- "നിങ്ങൾക്ക് എന്നെ വിശ്വാസമില്ല എങ്കിൽ ആരെങ്കിലും ഒരാൾ എന്റെ കൂടെ പോരട്ടെ. സ്വർഗ്ഗതുല്യമായ തടാകം കാണിച്ചിട്ട് ഞാൻ അയാളെ  തിരികെ എത്തിക്കാം" ഉടൻ, ധീരനായ ഒരു തടിയ

(766) കാക്കയും കുറുക്കനും

  ഹിമാലയത്തിന്റെ താഴെയുള്ള പ്രദേശത്ത്, ഒരു വൃക്ഷ ദേവതയായി ബോധിസത്വൻ ജന്മമെടുത്തിരിക്കുകയാണ്. നിറയെ അത്തിപ്പഴമുള്ള അത്തിമരത്തിലാണു താമസം. ഒരു ദിവസം, എങ്ങു നിന്നോ പറന്നു വന്ന കാക്ക ഈ പഴങ്ങൾ കണ്ട് അവിടെ കൂടി. പഴങ്ങൾ തിന്ന് തുള്ളിച്ചാടി നടന്ന നേരത്ത്, ഒരു കുറുക്കൻ മരച്ചുവട്ടിൽ വന്നിട്ട് മുകളിലേക്ക് നോക്കി. "ഒരു അത്തിപ്പഴമെങ്കിലും എനിക്കു കിട്ടിയിരുന്നെങ്കിൽ!" അങ്ങനെ പിറുപിറുത്തു കൊണ്ട് നിൽക്കവേ, മരത്തിലെ കാക്കയെ കണ്ടു. കാക്കയെ മുഖസ്തുതി വഴി പ്രീതിപ്പെടുത്തിയാൽ ഒരു പഴമെങ്കിലും കിട്ടുമെന്ന് കുറുക്കൻ വിചാരിച്ചു. "ഹേയ്, നീ കാക്ക വംശത്തിലെ വലിയ പാട്ടുകാരിയാണെന്ന് കാട്ടിൽ എല്ലാവരും പറയുന്നുണ്ട് " ആ പ്രശംസയിൽ കാക്കയുടെ മനസ്സ് കോരിത്തരിച്ചു. കാക്ക പറഞ്ഞു - "നിനക്ക് എന്താണു വേണ്ടത്? കുറച്ച് അത്തിപ്പഴം തരട്ടെ?" കാക്ക അത്തിപ്പഴങ്ങൾ കൊത്തി താഴേക്ക് ഇട്ടു. അതിനു ശേഷം പറഞ്ഞു - "ചങ്ങാതീ, സജ്ജനങ്ങൾക്കു മാത്രമേ നിന്നേപ്പോലെ ചിന്തിക്കാൻ പറ്റൂ" ഈ വിധത്തിൽ രണ്ടു പേരും പിന്നീടും പരസ്പരം പുകഴ്ത്താൻ തുടങ്ങി. അത്തിമരത്തിലെ ബോധിസത്വന് ഇതു കേട്ട് ദേഷ്യം വന്നു - "ശവം തിന്

(765) ആടിന്റെ ബുദ്ധി

 ഒരു കാട്ടിൽ, കുറുക്കനും കുറുക്കച്ചിയും സുഖമായി കഴിഞ്ഞു വരികയായിരുന്നു. ഒരിക്കൽ, ആ പ്രദേശത്തേക്ക് ഒരു കൂട്ടം ആടുകൾ മേയാനെത്തി. പിന്നീട്, അവർ അവിടെ സ്ഥിരതാമസമാക്കി. പിന്നീട്, കുറുക്കൻകുടുംബത്തിന് ഇവറ്റകളെ മുഴുവൻ എങ്ങനെ തിന്നാമെന്നായി ചിന്ത. സൂത്രത്തിൽ രണ്ടു പേരും ചേർന്ന് ഓരോ ആടിനെയും കൂട്ടം തെറ്റിച്ച് ഒറ്റപ്പെടുത്തി ആരുമറിയാതെ കൊന്നു തിന്നു തുടങ്ങി. ക്രമേണ, ആടിന്റെ എണ്ണം കുറഞ്ഞു വന്നു. ഒടുവിൽ, ഒരു പെണ്ണാട് മാത്രം അവശേഷിച്ചു. അവൾ ബുദ്ധിമതി ആയതിനാൽ ഇവരുടെ പല കെണികളെയും അതിജീവിച്ചു. കുറുക്കച്ചി പറഞ്ഞു - "നമുക്ക് ഈ ആടിനെ തിന്നാൻ വേറിട്ട രീതിയിൽ എന്തെങ്കിലും സൂത്രം ചെയ്തേ മതിയാകൂ" ഒടുവിൽ, കുറുക്കൻ പറഞ്ഞു - "നീ ആടുമായി ചങ്ങാത്തം കൂടുക. വിശ്വാസം നേടിയെടുത്തു കഴിഞ്ഞ് വഴിയിൽ ഞാൻ ചത്തതു പോലെ കിടന്ന് സൂത്രത്തിൽ എന്റെ അടുക്കലേക്കു കൊണ്ടുവന്നാൽ ഞാൻ ചാടി വീണ് കൊന്നു കൊള്ളാം" കുറുക്കച്ചി ആടുമായി ചങ്ങാത്തത്തിലായി. ഒരു ദിനം, വഴിയിൽ കിടക്കുന്ന കുറുക്കനെ നോക്കി കുറുക്കച്ചി നിലവിളിച്ചു - "ഓടി വരണേ. ഞങ്ങളെ രക്ഷിക്കണമേ!" പക്ഷേ, ആട് നല്ല ജാഗ്രതയിലായിരുന്നു. കാരണം, കുറുക്കരുടെ വംശ

(764) ആനകളും ഞണ്ടും

  ഹിമാലയത്തിന്റെ താഴെ ഒരു തടാകമുണ്ട്. അതിനുള്ളിൽ ഭീമാകാരമായ ഒരു ഞണ്ട് ജീവിച്ചിരുന്നു. ആനക്കൂട്ടങ്ങൾക്കു പോലും തടാകത്തിലെ വെള്ളം കുടിക്കാനായി പോകാൻ പേടിയാണ്. അവിടെ ആനക്കൂട്ടത്തിൽ ബോധിസത്വൻ ആനയായി ജനിച്ചു. അവൻ വലുതായപ്പോൾ കല്യാണവും കഴിഞ്ഞു. ഒരു ദിവസം, തടാകത്തിൽ വെള്ളം കുടിക്കാനായി ഒരുങ്ങിയപ്പോൾ പിതാവ് തടഞ്ഞു. പക്ഷേ, ബോധിസത്വൻ പോകാൻ തുടങ്ങിയപ്പോൾ ബുദ്ധിമതിയായ ഭാര്യയും കൂടെ പോന്നു. അന്നേരം, മറ്റുള്ള ആനകളും പിറകെ കൂടി. തടാകത്തിലെത്തിയപ്പോൾ ആന (ബോധിസത്വൻ) വെള്ളത്തിലിറങ്ങി. തിരികെ കയറിയപ്പോൾ ആനയുടെ കാലിൽ ഞണ്ട് കടിച്ച് വെള്ളത്തിലേക്കു താഴ്ത്താൻ നോക്കി. ഉടൻ, പിടിയാന നിലവിളിച്ചു - "ദയവായി, എന്റെ ഭർത്താവിനെ വെറുതെ വിടൂ. ലോകത്തിലെ ഏറ്റവും ശക്തിമാനായ അങ്ങ് ഞങ്ങളോട് കരുണ കാണിക്കൂ" ഒരു നിമിഷം, ഞണ്ട് പ്രശംസയിൽ മതിമറന്ന് കാലിലെ പിടിവിട്ടു. പെട്ടെന്ന്, ആന ശക്തിയായി ഞണ്ടിനെ ചവിട്ടി. ഞണ്ടിന്റെ പുറംതോട് തകർന്ന് അത് ചത്തുമലച്ചു! ആനക്കൂട്ടങ്ങൾ എല്ലാം ആഹ്ലാദത്തിൽ മതിമറന്നു. Written by Binoy Thomas, Malayalam eBooks-764- Jataka Stories -36, PDF - https://drive.google.com/file/d/1AHw-7GWyDMBQxSsCnsdfI

(763) മൃഗങ്ങളുടെ തർക്കം

  ബോധിസത്വൻ ആശ്രമത്തിലെ ഗുരുവായി അവതരിച്ചു. അദ്ദേഹം, ശിഷ്യന്മാരോട് ഒരു കഥ പറയാൻ തുടങ്ങി. ഒരിക്കൽ, കാട്ടിലെ കാക്ക കൂടുവച്ചു താമസിച്ചത് ബദാം മരത്തിലായിരുന്നു. ആ മരച്ചുവട്ടിൽ വച്ച് ഒരു ആനയും കരടിയും തമ്മിൽ കൂട്ടായി. അവരോടൊപ്പം കാക്കയും ചങ്ങാത്തം കൂടി. ആഴ്ചയിൽ ഒരു ദിനമെങ്കിലും മരച്ചുവട്ടിൽ ഒന്നിച്ചിരുന്ന് സംസാരിക്കുന്നത് അവരുടെ ശീലമായി. ഒരിക്കൽ, തങ്ങളിൽ ആർക്കാണു പ്രായക്കൂടുതൽ എന്ന കാര്യം ചർച്ചയായി. അന്നേരം ആന പറഞ്ഞു- "എന്റെ ചെറുപ്പത്തിൽ ഈ ബദാം മരം വയറിനും താഴെയായിരുന്നു" ഉടൻ, കരടി പറഞ്ഞു- "എന്റെ കുട്ടിക്കാലത്ത് ഞാൻ ബദാം മരത്തിൽ കയറിട്ടുണ്ട്. അതുകൊണ്ട്, ആന എന്നേക്കാൾ മൂത്തവനാണ് " അപ്പോൾ, കാക്ക പറഞ്ഞു - "എന്റെ ചെറുപ്പകാലത്ത്, ഞാൻ കാഷ്ഠിച്ച ബദാം കുരു ഇവിടെ വീണപ്പോഴാണ് ഈ മരം ഇവിടെ വളർന്നത് " ഉടൻ, കരടിയും ആനയും പറഞ്ഞു- "ഹൊ! ഞങ്ങളിൽ മൂപ്പൻ നീ തന്നെ" ഈ കഥ പറഞ്ഞു നിർത്തിയിട്ട് ശിഷ്യന്മാരോടു ബോധിസത്വൻ പറഞ്ഞു - "ഇപ്പോൾ, മനുഷ്യർ ആയിരുന്നെങ്കിൽ എന്തു മാത്രം ബഹളം നടക്കുമായിരുന്നു? മൃഗങ്ങൾ എത്രയോ ഭേദമാണ്?" Written by Binoy Thomas, Malayalam eBooks-763 -

(762) ആരാധനാലയത്തിലെ പൂച്ച

  സിൽബാരിപുരംദേശത്ത്, പ്രശസ്തമായ ഒരു ആരാധനാലയം സ്ഥിതി ചെയ്യുന്നുണ്ട്. അവിടത്തെ പ്രത്യേകത എന്തെന്നാൽ, മണി കെട്ടിയ പൂച്ചയെ ഒരു തൂണിൽ കെട്ടിയിട്ടുണ്ട്. അതിനെ ആൾക്കാർ വണങ്ങുകയും ആഹാരം നേർച്ചയായി കൊടുക്കയും ചെയ്തുപോന്നു. ഒരിക്കൽ, അവിടെ ഒരു വൃദ്ധൻ പ്രാർഥിക്കാനായി വന്നു. പ്രാർഥന കഴിഞ്ഞ് ഇറങ്ങാൻ നേരം, പൂച്ചയുടെ ചുറ്റും ആളുകൾ കൂടിയിട്ടുണ്ട്. വൃദ്ധൻ വേച്ചുവേച്ച് അവിടെ എത്തി നോക്കി. "ഹോ! ഇപ്പോഴും ശല്യക്കാരായ പൂച്ചകൾ ഇവിടെയുണ്ടോ?" ഉടൻ, അതു കേട്ട്, അടുത്തു നിന്ന ആൾ കയർത്തു - "തനിക്ക് അനുഗ്രഹം വേണമെങ്കിൽ ഈ അവതാരത്തോടു പ്രാർഥിക്ക്!" വൃദ്ധൻ ഇതു കേട്ട് പൊട്ടിച്ചിരിച്ചു -" എന്റെ ചെറുപ്പത്തിൽ, ഇവിടെ തൂപ്പുകാരനായിരുന്നു ഞാൻ. ഒരിക്കൽ, എവിടെ നിന്നോ വന്ന മണി കെട്ടിയ പൂച്ചയുടെ മണിനാദം കാരണം, പുരോഹിതന്റെ മണി കിലുക്കത്തിന് ശല്യമായി. അന്ന്, ഉടമസ്ഥൻ വരും വരെ ഈ തൂണിൽ പൂച്ചയെ കെട്ടിയതു ഞാനാണ്. പിന്നെ, പകർച്ചവ്യാധി ഈ നാട്ടിൽ വന്ന നേരത്ത് ഞാൻ നാടുവിട്ടു" അപരിചിതൻ പിന്നെയും വൃദ്ധനോടു തട്ടിക്കയറി - "എങ്കിൽ, അതു കഴിഞ്ഞും എത്ര പൂച്ചകൾ ഇവിടെ അവതരിച്ചിട്ടുണ്ടാകും?" വൃദ്ധൻ പരിഹാസത്തോട

(761) ശിഷ്യനു കിട്ടിയ കണ്ണാടി

പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത്, ചെറിയൊരു ആശ്രമം ഉണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന ഗുരുവിന് ഒട്ടേറെ മാന്ത്രിക സിദ്ധികൾ ഉണ്ടായിരുന്നു. എന്നാൽ, ഒരു സമയം, ഒരു ശിഷ്യൻ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശിഷ്യസമ്പത്ത്. ആ ശിഷ്യന്റെ പഠന കാലം കഴിഞ്ഞ് സ്വന്തം ഗൃഹത്തിലേക്കു മടങ്ങാറായി. പോകാൻ നേരം, ഗുരു വിശിഷ്ടമായി എന്തെങ്കിലും ശിഷ്യനു കൊടുത്തു വിടണമെന്ന് ആലോചിച്ചു. അതിനായി അദ്ദേഹം ഒരു മാന്ത്രികക്കണ്ണാടി ശിഷ്യനു നൽകിയിട്ടു പറഞ്ഞു - "ഈ കണ്ണാടി ആരുടെ നേരേ തിരിക്കുന്നുവോ അവരുടെ മനസ്സിലെ  കാര്യങ്ങൾ നിനക്കു തെളിഞ്ഞു വരും!" അതു കയ്യിൽ കിട്ടിയ പാടേ, അവൻ ഗുരുവിനു നേരേ തിരിച്ചു. ഗുരുവിന്റെ സമ്പത്തിനോടുള്ള ആർത്തി കണ്ട് അവൻ ഒന്നും മിണ്ടാതെ ആശ്രമത്തിൽ നിന്നും ഇറങ്ങി നടന്നു. പിന്നീട്, സ്വന്തം വീട്ടിലെത്തി കണ്ണാടിയിലൂടെ നോക്കിയപ്പോഴും പലതരം ദുഷ്ടതകൾ കാണാനായി. അവിടെ നിന്നും ഇറങ്ങി ഒരു നല്ല മനുഷ്യനെ കാണാനായി അലഞ്ഞു. പക്ഷേ, പലർക്കും പലതരം ദുശ്ശീലങ്ങൾ! ഒടുവിൽ, അവന്റെ മനസ്സു മടുത്ത്, ഈ കണ്ണാടി ഗുരുവിന് തിരികെ കൊടുക്കാമെന്നു വിചാരിച്ചു. അവിടെ എത്തി ഗുരുവിനോടു പറഞ്ഞു - "ഗുരുവേ, ഞാൻ എവിടെ നോക്കിയിട്ടും ആരിലു

(760) ഓന്തും പല്ലിയും

  ബോധിസത്വൻ കാട്ടുപല്ലികളുടെ രാജാവായി ജന്മം എടുത്തു കഴിഞ്ഞു. കാട്ടിൽ സുഖമായി ജീവിച്ചു വരുന്നതിനിടയിൽ രാജാവിന് ഒരു പുത്രൻ ജനിച്ചു. അവൻ വളർന്നു വലുതായി. അന്നേരം അവനു കൂട്ടായി ലഭിച്ചത് ഒരു ഓന്ത് ആയിരുന്നു.  സാധാരണയായി കാട്ടുപല്ലികൾ ഓന്തുമായി യാതൊരു ചങ്ങാത്തവും കൂടാറില്ല. ഇത് കണ്ടപ്പോൾ ബോധിസത്വൻ തന്റെ മകനെ ഉപദേശിച്ചു - "നീ ഒരു ഓന്തുമായി കൂട്ടുകൂടുന്നത് ഒരിക്കലും നന്നല്ല. കാരണം, ഓന്ത് എപ്പോഴും അവരുടെ നിറം മാറുന്നത് പോലെ തന്നെ പെരുമാറ്റവും മാറിക്കൊണ്ടിരിക്കും. ഒരിക്കലും അവരെ വിശ്വസിക്കാൻ കൊള്ളില്ല" പക്ഷേ മകൻ ഇത് ഒട്ടും ചെവിക്കൊണ്ടില്ല. എന്നാൽ, വൈകാതെ അപകടം വരുമെന്ന് രാജാവ് കണക്കുകൂട്ടി. അതിനാൽ, അവരുടെ മാളത്തിന് അകത്തു നിന്നും പിറകിലൂടെ പുറത്തേക്ക് മറ്റൊരു വഴി ഉണ്ടാക്കണമെന്ന് രാജാവ് പറഞ്ഞപ്പോൾ എല്ലാ പല്ലികളും കൂടി അധ്വാനിച്ച് അതു പൂർത്തിയാക്കി. ഒരു ദിനം, ഓന്ത് പാറപ്പുറത്ത് പല്ലിയുമായി ഓടി നടക്കുന്നതിനിടയിൽ ഒരു വേടൻ ഓന്തിനെ വലയിൽ കുടുക്കി. പക്ഷേ, രക്ഷപ്പെടാനായി അവൻ ഒരു സൂത്രം പ്രയോഗിച്ചു - "എന്നെ പിടിക്കുന്നതിനേക്കാൾ നല്ലത് അപ്പുറത്തുള്ള വലിയ മരത്തിന്റെ കീഴിൽ ഈയലുകളെ തിന്നുകൊണ്ട

(759) കാക്കയും പൊന്മാനും

  ബോധിസത്വൻ പൊന്മാനായി അവതരിച്ചു. അവൻ തടാകക്കരയിലുള്ള മരത്തിലായിരുന്നു താമസിച്ചിരുന്നത്. ഇഷ്ടം പോലെ മീനുകൾ തടാകത്തിൽ ഉണ്ടായിരുന്നതിനാൽ സുഖമായി കഴിഞ്ഞു പോന്നു. ഒരിക്കൽ, അയൽരാജ്യത്ത് കടുത്ത വരൾച്ചയും പക്ഷികൾക്ക് ആഹാരം കിട്ടാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ടു. അതിനാൽ, ഒരു കാക്ക ആ ദിക്കിൽ നിന്നും ഈ തടാകക്കരയിലെത്തി. അന്നേരം, പൊന്മാൻ വലിയ മീനെ തിന്നുകൊണ്ടിരിക്കുകയായിരുന്നു. കാക്ക സൂത്രത്തിൽ അടുത്തു കൂടിയപ്പോൾ മിച്ചം വന്ന മീൻ കഷണങ്ങൾ കാക്കയ്ക്കും കിട്ടി. അങ്ങനെ, പൊന്മാന്റെ ചങ്ങാതിയാകാൻ ഏതാനും ദിവസമേ എടുത്തുള്ളൂ. ഈ വിധത്തിൽ എല്ലാ ദിവസവും കാക്കയ്ക്ക് മീൻഭാഗങ്ങൾ തിന്ന് തടിച്ചു കൊഴുത്തു. ഒരു ദിവസം, അവൻ ആലോചിച്ചു - എന്നും ഈ പൊന്മാനെ ആശ്രയിക്കുന്നത് എന്റെ കഴിവിനും കരുത്തിനും ചേർന്നതല്ലെന്ന്. കാക്ക പൊന്മാനോടു പറഞ്ഞു - "ഇന്നു മുതൽ നീ തരുന്ന മീനൊന്നും എനിക്കു വേണ്ട. ഞാൻ തനിയെ വേട്ടയ്ക്ക് ഇറങ്ങുകയാണ്" അന്നേരം, പൊന്മാൻ അതിനെ നിരുൽസാഹപ്പെടുത്തി - "ചങ്ങാതീ, എനിക്ക് ആവശ്യത്തിൽ കൂടുതൽ മീൻ കിട്ടുന്നതിൽ ഒരു പങ്ക് നിനക്കു തരുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. മാത്രമല്ല, നീ മീൻ പിടിച്ചാൽ അപകട സാധ്യതയുമുണ

(758) കടുവയുടെ തർക്കം

  കാടിനുള്ളിലെ രണ്ടു ഗുഹകൾ അടുത്തടുത്തായി സ്ഥിതി ചെയ്തിരുന്നു. ആദ്യത്തെ ഗുഹയിൽ സിംഹവും രണ്ടാമതിൽ കടുവയും താമസിച്ചു. ക്രമേണ, അവർ ചങ്ങാതിമാരായി. കിട്ടുന്ന മാംസം വരെ പങ്കിട്ടു തിന്നാൻ തുടങ്ങി. ഒരിക്കൽ, കാട്ടിലെങ്ങും വലിയ ശൈത്യം അനുഭവപ്പെട്ടു. ഒരു ദിനം, കടുവ സിംഹത്തോടു പറഞ്ഞു - "ഇതു ചന്ദ്രന്റെ വെളുത്ത പക്ഷമായതു കാരണമാണ് ഇത്രയും തണുപ്പ്." പക്ഷേ, സിംഹം വിരുദ്ധമായി സംസാരിച്ചു - "എയ്, കറുത്ത പക്ഷത്തിന്റെ തണുപ്പാണിത്" ആദ്യമായി ആ കൂട്ടുകാർ പരസ്പരം തർക്കിക്കാൻ തുടങ്ങി. എന്നാൽ, ശരിയായ കാര്യം പിടികിട്ടാത്തതിനാൽ രണ്ടു പേരും പിണക്കമായി. കുറെ ദിവസങ്ങൾ രണ്ടു പേരും മിണ്ടാതിരുന്നു. പിന്നീട്, അവർ ഒരു യോജിച്ച തീരുമാനത്തിലെത്തി - കാട്ടിലെ ആശ്രമത്തിലുള്ള സന്യാസിയായ ബോധിസത്വനോടു ചോദിക്കാമെന്ന് തീരുമാനത്തിലായി. അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു - " നിങ്ങൾ രണ്ടു പേരും പറഞ്ഞത് ശരിയാണ്. വെളുത്തപക്ഷത്തിലും കറുത്ത പക്ഷത്തിലും തണുപ്പ് വരാറുണ്ട്. ഇത്രയും ചെറിയ കാര്യങ്ങൾക്ക് തർക്കിച്ച് സമയം കളയരുത്" സൗഹൃദം കളയാൻ ഇതു പോലുള്ള നിസ്സാരമായ കാരണങ്ങൾ വന്നേക്കാമെന്ന് അവർ പാഠം പഠിച്ചു. Written by Binoy

(757) കുയിലുകളുടെ ഒരുമ

  ഒരു കാട്ടിലെ കുയിലുകൾ എല്ലാവരും വളരെ സ്നേഹത്തിൽ ഒരുമിച്ചാണു കഴിഞ്ഞിരുന്നത്. അവരുടെ രാജാവായിരുന്നു കുയിലായി ജന്മമെടുത്ത ബോധിസത്വൻ. ഒരിക്കൽ, ഒരു വേട്ടക്കാരൻ ഈ കുയിൽകൂട്ടത്തെ കണ്ടപ്പോൾ വളരെ രഹസ്യമായി വല വിരിച്ചു. അതിലൂടെ പറന്നു പോകുന്ന ചില കുയിലുകൾ വലയിൽ കുടുങ്ങി. വേട്ടക്കാരൻ എല്ലാ ദിവസവും വല വിരിക്കും. ക്രമേണ, കുയിലുകളുടെ എണ്ണം കുറഞ്ഞുവരുന്നത് ബോധിസത്വന്റെ ശ്രദ്ധയിൽ പെട്ടു. അവൻ അന്വേഷിച്ചപ്പോൾ വേട്ടക്കാരൻ എല്ലാ ദിവസവും പക്ഷികളുടെ ശ്രദ്ധ തിരിക്കാനായി പല സ്ഥലങ്ങളിലായി വല വിരിക്കുമെന്ന് മനസ്സിലാക്കി. അവൻ മറ്റുള്ള കുയിലുകളോടു പറഞ്ഞു - "നിങ്ങൾ പറക്കുന്ന വേളയിൽ വലയിൽ കുടുങ്ങിയാൽ എല്ലാവരും ഒന്നിച്ച് വലയും കൊണ്ട് മുകളിലേക്ക് ഉയരാൻ ശ്രമിക്കണം. പലപ്പോഴായി ഒറ്റയ്ക്ക് ശ്രമിച്ചാൽ ആരും രക്ഷപ്പെട്ടില്ലന്നു വരും" അടുത്ത ദിവസം കുറെ കുയിലുകൾ പറന്നു വന്ന വഴിയിൽ വല വിരിച്ചിട്ടുണ്ടായിരുന്നു. അവർ എല്ലാവരും കുടുങ്ങി. അന്നേരം, കുയിൽരാജാവ് പറഞ്ഞത് അവരുടെ ഓർമ്മയിലെത്തി. എല്ലാവരും ഒരുമിച്ച് മേലോട്ട് ശക്തിയായി പറന്നപ്പോൾ വല ഇളകി അവർ അതുമായി പറന്ന് രാജാവിന്റെ അടുക്കലെത്തി. അപ്പോൾ, രാജാവ് വലയുടെ കണ്ണികൾ പ