Posts

Showing posts with the label കഥ -നാടോടിക്കഥകള്‍

(1255) രാജാവിനെ പറ്റിച്ച പ്രജകൾ!

  പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്ന വിക്രമൻരാജാവിൻ്റെ കാലത്തെ ഒരു കഥ. പലതരം ഭരണ പരിഷ്‌കാരങ്ങൾ പരീക്ഷിക്കാനും നടപ്പിലാക്കാനും രാജാവിന് ഏറെ താല്പര്യമുണ്ടായിരുന്നു. ഒരു ദിവസം, കുറെ കർഷകർ രാജാവിനെ മുഖം കാണിക്കാൻ എത്തി. "മഹാരാജാവേ, ഞങ്ങളുടെ കൃഷി മുഴുവൻ എലികൾ നശിപ്പിക്കുകയാണ്. വിളകൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും പണ്ടെങ്ങും ഇല്ലാത്ത വിധം എലിശല്യം കൂടിയിരിക്കുന്നു. അങ്ങ് ഞങ്ങൾക്കായി എന്തെങ്കിലും ചെയ്യണം" രാജാവ് ഒരു ദിവസം മുഴുവൻ ആലോചിച്ചിട്ട് അടുത്ത പ്രഭാതത്തിൽ ഒരു കല്പന പുറപ്പെടുവിച്ചു: "എലിയെ നിയന്ത്രിക്കുന്നതിനായി പുതിയ നിയമം ഇന്നു മുതൽ നിലവിൽ വരും. പ്രജകളിൽ ആർക്കും എത്ര എണ്ണം എലികളെയും പിടിച്ച് കൊട്ടാരത്തിൽ സാക്ഷ്യപ്പെടുത്തിയാൽ ഓരോ എലിക്കും ഒരു വെള്ളി നാണയം പ്രതിഫലമായി തരുന്നതാണ്" പണിയൊന്നുമില്ലാതെ നടന്ന അനേകം ആളുകൾ എലിയെ പിടിക്കാൻ ഓടി നടന്നു. ചില കുടുംബങ്ങൾ മുഴുവനായും കെണികൾ വച്ച് എലികളെ പിടിച്ച് കൊട്ടാരത്തിലെത്തിച്ച് നാണയങ്ങൾ സമ്പാദിച്ചു. കിട്ടുന്ന എലികളെ അപ്പോൾത്തന്നെ രാജകൊട്ടാരത്തിലെ ഭൃതന്മാർ കൊന്നുകളഞ്ഞിരുന്നു. എന്നാൽ, രണ്ടുമാസം കഴിഞ്ഞപ്പോൾ എലികൾ ഒന്നും നാട്ടുകാർക...

(1252) ശങ്കുവിൻ്റെ കരവിരുത്!

  പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് വീരഭദ്രൻ എന്ന രാജാവായിരുന്നു. അയാൾ ഒരു ദുരാഗ്രഹിയായിരുന്നു. നികുതി വളരെ കൂടുതലാകയാൽ ജനങ്ങൾക്ക് ദുരിതമായി. രാജ്യത്തെ ഗുരുകുലങ്ങളും ആശ്രമങ്ങളും അംഗബലം അനുസരിച്ച് ഖജനാവിലേക്ക് നികുതിപ്പണം കൊടുക്കണം എന്നൊരു നിയമമുണ്ട്. അതിനാൽ, 100 വെള്ളിനാണയം വിദ്യാർഥികളുടെ പ്രവേശനത്തിനായി വാങ്ങിയിട്ട് ഗുരുക്കന്മാർ അതിൽ നിന്നും നികുതിപ്പണം കൊട്ടാരത്തിൽ ഏൽപ്പിക്കും. ഒരിക്കൽ, ചിത്രകലയിൽ ഏറെ താല്പര്യമുണ്ടായിരുന്ന ശങ്കു എന്ന വിദ്യാർഥി അവിടെയുള്ള ഒരു ഗുരുവിൻ്റെ അടുക്കലെത്തി. പക്ഷേ, അദ്ദേഹം പറഞ്ഞു: "100 നാണയം തന്നാൽ മാത്രമേ നിന്നെ ഇവിടെ ശിഷ്യനായി സ്വീകരിക്കാൻ പറ്റൂ!" അവൻ നിരാശനായി തിരികെ വീട്ടിലെത്തി. കയ്യിലെ ഉളികൊണ്ട് അനേകം കല്ലുകളിലും തടികളിലും കൊത്തുപണികൾ പരിശീലിച്ചത് വെറുതെ ആയിരിക്കുന്നു. ഈ രാജ്യത്ത് സാധുക്കൾക്ക് പഠിക്കാൻ പറ്റില്ലെന്ന് എല്ലാവരും അഭിപ്രായപ്പെട്ടപ്പോൾ അയൽരാജ്യമായ കോസലപുരത്തേക്ക് പോകാൻ വീട്ടുകാർ ശങ്കുവിനെ അനുവദിച്ചു. ഏറെ അകലെയുള്ള അവിടേക്ക് നടന്നു പോകുന്ന ചില പ്രദേശങ്ങൾ കാട്ടിലൂടെയായിരുന്നു. കുറെ ദൂരം നടന്നപ്പോൾ ശങ്കുവിന് വല്ലാത്ത നിരാശയും തള...

(1241) നാടോടിയുടെ വരം!

പണ്ട്, സിൽബാരിപുരം ദേശത്തേക്ക് ഒരു നാടോടി കടന്നുവന്നു. അയാളുടെ യഥാർഥ ദേശം കോസലപുരമായിരുന്നു. പലതരം തൊഴിലുകൾ  ചെയ്യാനുള്ള കഴിവ് അവനുണ്ടെങ്കിലും കൂടുതൽ കാലവും അന്യദേശങ്ങളിലൂടെ അലഞ്ഞു തിരിഞ്ഞു.  അങ്ങനെ, നാടോടി അയാൾക്കു പറ്റിയ തൊഴിൽ ചെയ്ത്, ശേഷിക്കുന്ന കാലം സിൽബാരിപുരത്ത് ജീവിക്കാമെന്നു തീരുമാനിച്ചു. ഒരു ദിവസം രാവിലെ നടന്നു പോയ പ്രദേശത്ത്, നല്ല പശയുള്ള മണ്ണ് ഉള്ളതായി കണ്ടു. അയാൾ മൺചട്ടികളും കുടങ്ങളും കൂജയുമൊക്കെ ഉണ്ടാക്കാൻ തുടങ്ങി. എന്നാൽ, വിൽപന കാര്യമായി നടക്കുന്നില്ലായിരുന്നു. കാരണം, അവിടത്തെ ചന്തയിൽ കുറെ കുശവന്മാർ ഉണ്ടായിരുന്നു. എങ്കിലും അയാൾ കൂടുതൽ പാത്രങ്ങൾ ഉണ്ടാക്കി.  നിരാശനായ നാടോടി കിഴക്കു ദിക്കിലേക്കു നടന്ന് കാട്ടിലെത്തി. കാടിനുള്ളിൽ ദേവീസാന്നിദ്ധ്യം ഉള്ള ഒരു കാവ് ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അയാൾ ആ കാവിൽ കുറെ ദിവസം തപസ്സു ചെയ്തപ്പോൾ കാവിലെ ദേവി പ്രത്യക്ഷപ്പെട്ടു: "പ്രിയ ഭക്താ, നിൻ്റെ സത്യസന്ധതയിലും കഠിനാധ്വാനത്തിലും ഭക്തിയിലും ഞാൻ പ്രസാദിച്ചിരിക്കുന്നു. ഞാൻ എന്തു വരമാണ് നിനക്ക് തരേണ്ടത്?" നാടോടി പറഞ്ഞു: "ഞാൻ അനേകം മൺപാത്രങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ട്. പക്ഷേ, അതൊ...

(1231) മോങ്കുട്ടൻ്റെ ബുദ്ധി!

 പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് വീരപാണി രാജാവായിരുന്നു. അദ്ദേഹം ജനങ്ങളുടെ ഇടയിൽ ഇറങ്ങിച്ചെന്ന് പല കാര്യങ്ങളും മനസ്സിലാക്കി ഭരണം മെച്ചപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. അതിനായി പ്രഭാതനടത്തത്തിനിടയിൽ ചന്തയിലും കയറുന്ന പതിവുണ്ട്. ഒരു ദിവസം, രാവിലെ രാജാവ് പ്രധാന ചന്തയിലേക്കു ചെന്നു. അവിടെയുള്ള കച്ചവടക്കാരെയും നാട്ടുകാരെയും വിളിച്ച് സംസാരിക്കുന്നതിനിടയിൽ, ഒരു മിടുക്കനായ ബാലൻ, രാജാവിനെ കാണാനായി എത്തി നോക്കി. അത് രാജാവ് ശ്രദ്ധിച്ച് അവനെ അടുത്തേക്ക് വിളിച്ചു. ബാലൻ്റെ പേര് മോങ്കുട്ടൻ എന്നു രാജാവ് ചോദിച്ചു മനസ്സിലാക്കി. അന്നേരം, രാജാവിന് ഒരു കൗതുകം തോന്നി. രാജാവ് ഉറക്കെ വിളിച്ചു പറഞ്ഞു - "എൻ്റെ ഇടതു കയ്യിൽ ഒരു വെള്ളിനാണയമുണ്ട്. വലതു കയ്യിൽ ഒരു സ്വർണ്ണ നാണയവും. നിനക്ക് ഇഷ്‌ടമുള്ളത് ഒരെണ്ണം മാത്രം എടുത്തോളൂ" നാട്ടുകാർ എല്ലാവരും നോക്കി നിൽക്കേ, അവൻ ഇടതുകയ്യിലെ വെള്ളി നാണയം എടുത്തു! രാജാവും നാട്ടുകാരും അമ്പരന്നു! പിന്നെ എല്ലാവരും പൊട്ടിച്ചിരിച്ചു. ചിലർ പിറുപിറുത്തു - "ഇവൻ എന്തൊരു മണ്ടനാണ്? സ്വർണ്ണം എടുക്കാതെ വെള്ളിയുമായി പോകുന്നവൻ!" ഇത് രാജാവ് കേട്ടപ്പോൾ അദ്ദേഹം മനസ്സി...

(1228) ഗുരുവിനെ അനുസരിച്ച ശിഷ്യൻ!

  പണ്ട്, സിൽബാരിപുരം ഗ്രാമത്തിൽ ഒരു ആശ്രമമുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന അഞ്ചു ശിഷ്യന്മാരും ഗുരുവിനെ അനുസരിച്ചു ജീവിക്കുന്നവരായിരുന്നു. എങ്കിലും അഞ്ചാമനായിരുന്ന ശങ്കു വളരെ സാധു പ്രകൃതമായിരുന്നു. മറ്റുള്ള നാലു ശിഷ്യന്മാരും നല്ല കാര്യപ്രാപ്തി ഉള്ളവരാണ്. എന്നാൽ, ശങ്കുവിന് ഏതു കാര്യത്തിനും ഗുരുവിൻ്റെ നിർദ്ദേശമോ അഭിപ്രായമോ വേണ്ടിയിരുന്നു. അതിനാൽ, ഈ രീതിയെ പരിഹസിച്ച് മറ്റുള്ള നാലു പേരും ശങ്കുവിനെ മണ്ടനായി പരിഗണിച്ചു പോന്നു. കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഗുരുവിന് പ്രായം മൂലം ആശ്രമം നടത്താൻ വയ്യാത്ത നിലയിലായി. അദ്ദേഹം പറഞ്ഞു - "നിങ്ങൾ അഞ്ചു പേരും തിരിച്ച് നിങ്ങളുടെ വീടുകളിലേക്കു പോകുക. ഞാൻ ഈ ആശ്രമം നിർത്തുകയാണ് " ഇതുകേട്ട് ഏറ്റവും വിഷമിച്ചത് ശങ്കുവായിരുന്നു. ശങ്കു ഗുരുവിനോടു ചോദിച്ചു- "ഗുരുവേ, ഞാൻ വീട്ടിലെത്തിയാൽ എങ്ങനെയാണ് ഓരോ കാര്യങ്ങൾക്കും സംശയ നിവൃത്തി വരുത്തുന്നത്?" അന്നേരം, മറ്റുള്ള നാൽവർ സംഘം പൊട്ടിച്ചിരിച്ചു. എന്നാൽ, ഗുരു ശങ്കുവിനോടു പറഞ്ഞു - "അതിനൊരു പരിഹാരമുണ്ട്. പണ്ടത്തെ ഒരു ശിഷ്യൻ ഉണ്ടാക്കിയ എൻ്റെ  കളിമൺപ്രതിമ ഇവിടെയുണ്ട്. അത് നീ വീട്ടിലേക്കു കൊണ്ടുപോയി വീടിൻ...

(1226) ചന്ദനക്കാട്!

  ഒരു കാലത്ത്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് വിക്രമൻ രാജാവായിരുന്നു. ആഴ്ചയിൽ ഒരു ദിവസമെങ്കിലും മൃഗയാ വിനോദത്തിനു പോകണമെന്നുള്ള കാര്യം അദ്ദേഹത്തിനു നിർബന്ധമായിരുന്നു. ഒരിക്കൽ, വേട്ടയ്ക്കു കാട്ടിലൂടെ കുതിരപ്പുറത്ത് പോയപ്പോൾ അകമ്പടി സേവിച്ചിരുന്ന ഭടന്മാരുടെ കുതിരകൾക്കു വഴി തെറ്റി വേറെ ദിശയിൽ പോയി. അങ്ങനെ, രാജാവ് ഒറ്റപ്പെട്ടപ്പോൾ വല്ലാത്ത പരവേശവും അയാൾക്കു തോന്നി. എന്നാൽ, കാട്ടിലൂടെ അലഞ്ഞുതിരിഞ്ഞ് കാടിൻ്റെ അതിർത്തി മേഖലയിൽ എത്തിയപ്പോൾ ഒരു കുടിൽ കണ്ടു. അന്നേരം, കുടിലിൻ്റെ മുന്നിൽ വിറക് കെട്ടുകൾ കരിച്ച് കരി ഉണ്ടാക്കുന്ന സാധുവായ നാണുവിന് രാജാവിനെ മനസ്സിലായില്ല. കാരണം, നാണു ആ കാട്ടുപ്രദേശത്തു നിന്നും പ്രധാന പട്ടണങ്ങളിലേക്ക് ഇതുവരെ യാത്ര ചെയ്തിട്ടില്ലായിരുന്നു. രാജാവ് ചോദിച്ചു - "എനിക്ക് വല്ലാതെ വിശക്കുന്നു. എന്തെങ്കിലും തിന്നാനും കുടിക്കാനും തരുമോ?" ഒരു പുഞ്ചിരിയോടെ നാണു കുടിലിൽ പ്രവേശിച്ച് കോപ്പയിൽ കഞ്ഞിയും ചമ്മന്തിയുമായി തിരികെ വന്ന് രാജാവിനു കൊടുത്തു. വളരെ സ്നേഹത്തോടെ അതിഥി കഴിക്കുന്നതും നോക്കി നാണു ഇരുന്നു. "കുറച്ച് കഞ്ഞിയും കൂടി വിളമ്പട്ടെ?" നാണുവിൻ്റെ ചോദ്യം കേട്ട...

(1223) നാറാണത്ത് ഭ്രാന്തൻ!

  കൊട്ടാരത്തിൽ ശങ്കുണ്ണി എന്ന പ്രശസ്തനായ സാഹിത്യകാരൻ, മലയാള മനോരമ പത്രത്തിലും ഭാഷാപോഷിണിയിലും അനേകം നാടോടിക്കഥകൾ പരമ്പരയായി പ്രസിദ്ധീകരിക്കുകയുണ്ടായി. അതിൽ, നാറാണത്ത് ഭ്രാന്തൻ, കടമറ്റത്ത് കത്തനാർ, ഉണ്ണിയാർച്ച, തച്ചോളി ഒതേനൻ എന്നിങ്ങനെയുള്ള അനേകം നാടോടിക്കഥകളും ഐതിഹ്യങ്ങളും ഒരുമിപ്പിച്ച് ഐതിഹ്യമാല എന്ന മഹത്തായ ഗ്രന്ഥം പിറവിയെടുത്തു. കേരളത്തിലെ മിക്കവാറും ലൈബ്രറികളിലും ഇത് വായിക്കാനാകും. അതുപോലെ, പ്രസിദ്ധീകരണ ശാലകളിൽ വാങ്ങാനാകും. ഇപ്പോൾ നിങ്ങൾ വായിക്കാൻ പോകുന്ന കഥ പറയിപെറ്റ പന്തിരുകുലത്തെ പ്രധാനിയായ നാറാണത്ത് ഭ്രാന്തൻ്റെ കഥയാണ്. നാറാണത്ത് ഭ്രാന്തൻ്റെ കല്ല് ഉരുട്ടിയ കഥ പ്രശസ്തമാണ്. രായിരനെല്ലൂർ എന്ന പാലക്കാട് ജില്ലയിലെ കുന്നിലാണ് അയാൾ ജീവിച്ചിരുന്നതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട്. അയാൾ ഒരു വലിയ കല്ല് രാവിലെ കുന്നിൻ്റെ താഴെ നിന്നും ഉരുട്ടിക്കയറ്റാൻ തുടങ്ങും. ഏകദേശം ഉച്ചയാകുമ്പോൾ മുകളിലെത്തും. എന്നിട്ട്, അത് താഴേക്ക് ഉരുട്ടിയിടും! അത് ഉരുണ്ടു പോകുന്നതു കണ്ട് അയാൾ അട്ടഹസിക്കും! പിന്നെയും ഇതുതന്നെ ആവർത്തിക്കുകയാണു പതിവ്. ഇതെല്ലാം ഒരു ഭ്രാന്തൻ്റെ ചെയ്തികളായി നാട്ടുകാർ പരിഹസിച്ചെങ്കില...

(1222) കടിച്ചതുമില്ല! പിടിച്ചതുമില്ല!

  പണ്ട്, സിൽബാരിപുരം ദേശത്ത് ഒരു നാട്ടിൻപുറത്ത് കുരങ്ങന്മാരുടെ ശല്യമുണ്ട്. അവിടെയുള്ള വീടുകളുടെ പിന്നാമ്പുറത്ത് ചെന്ന് കുരങ്ങന്മാർ ഒളിച്ചിരിക്കും. എന്നിട്ട്, അടുക്കളയിലോ വരാന്തയിലോ ആളുകൾ ഇല്ലാതിരിക്കുന്ന സമയത്ത് കയറി ആഹാരം കട്ടെടുത്ത് സമീപത്തെ കാട്ടിലേക്ക് ഓടിമറയും. പതിവുപോലെ ഒരു ദിവസം, ഒരു കുരങ്ങൻ വീടിൻ്റെ പിറകിൽ വന്നപ്പോൾ അവിടെ മുറ്റത്ത് രണ്ടു കോഴികൾ തമ്മിൽ പരസ്പരം കൊത്തുകയാണ്. കുരങ്ങൻ കാരണം അന്വേഷിച്ചപ്പോൾ മുറ്റത്ത് കിടക്കുന്ന ഒരു കള്ളപ്പം ആർക്കു വേണം എന്നതിനാണ് തർക്കം. ഉടൻ, കുരങ്ങൻ പറഞ്ഞു -"ഞാൻ നിങ്ങൾക്കു രണ്ടു പേർക്കും പകുതി വീതം ഒടിച്ചു തരാം. ഇത്രയും ചെറിയ കാര്യത്തിന് എന്തിനാണ് വഴക്കിടുന്നത്?" കോഴികൾക്ക് അത് സമ്മതമായി. കുരങ്ങൻ കള്ളപ്പം കയ്യിലെടുത്ത് രണ്ടായി മുറിച്ചു. പക്ഷേ, ഇതിനിടയിൽ കുരങ്ങൻ ഒരു ബുദ്ധി പ്രയോഗിച്ചു - നേർ പകുതി ആയിരുന്നില്ല! ഒരെണ്ണം വലുതായിരുന്നു! അത് കോഴികൾക്ക് നീട്ടിയപ്പോൾ ചെറിയ കഷണം നോക്കി ഒരു കോഴി പറഞ്ഞു -"ഇത് തുല്യമല്ല. ഒരെണ്ണം ചെറുതും മറ്റേത് വലുതുമാണ്!" പെട്ടെന്ന്, കുരങ്ങൻ പറഞ്ഞു -"ഞാൻ ഇപ്പോൾ ശരിയാക്കിത്തരാം" തുടർന്ന്, കുരങ്ങൻ വ...

(1220) ബുദ്ധിയും കരുത്തും!

  പണ്ട്, സിൽബാരിപുരം രാജ്യത്തിൻ്റെ ഭൂരിഭാഗവും കാടായിരുന്നു. എങ്കിലും, കാട്ടു മൃഗങ്ങളിൽ വലിയ മൃഗങ്ങൾ കുറവായിരുന്നു. ഇടയ്ക്ക് നാട്ടിലെ മൃഗങ്ങൾ അവിടെ വഴക്കിട്ട് കാടുകയറുന്ന ഒരു പതിവുണ്ടായിരുന്നു. അങ്ങനെ, ഒരു നാട്ടുപൂച്ച കാട്ടിലെത്തി. കാട്ടിൽ ഏതു മൃഗങ്ങൾ വന്നാലും കാക്കകൾ മറ്റുള്ള കാട്ടുമൃഗങ്ങളെ വിളിച്ചു കൂവി അറിയിക്കുന്ന ഒരു ശീലമുള്ളതിനാൽ പതിവു പോലെ ബഹളം വച്ചു. ഉടൻ, അവിടെ ഒരു കുറുക്കൻ പ്രത്യക്ഷപ്പെട്ടു. കാക്ക നാട്ടുപൂച്ചയോടു പറഞ്ഞു -"നിനക്ക് ഞങ്ങളുടെ കാട്ടിലേക്കു സ്വാഗതം. എന്തായാലും ഏറ്റവും ബുദ്ധിശാലിയായ ഈ കുറുക്കനെ കാണാൻ പറ്റിയത് നിൻ്റെ മഹാഭാഗ്യം!" ഉടൻ, പൂച്ച നിസ്സാരമായി പറഞ്ഞു -"ബുദ്ധിയിൽ നാട്ടിലെ മനുഷ്യരുടെ ഒപ്പമെത്താൻ നമുക്കു പറ്റില്ല" പക്ഷേ, കാക്ക വിട്ടുകൊടുത്തില്ല. കുറുക്കൻ്റെ പിന്തുണ തേടിയപ്പോൾ കുറുക്കൻ പൂച്ചയെ പരിഹസിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ കോസലപുരത്തുനിന്നും ഒരു വേട്ടക്കാരൻ കാട്ടുപന്നിയെ വെടിവെച്ചു കൊണ്ട് അതുവഴി ഓടി വന്നു. പെട്ടെന്ന്, പൂച്ച മിന്നൽ വേഗത്തിൽ മരത്തിൽ കയറി ശിഖരങ്ങൾക്കിടയിൽ മറഞ്ഞു. എന്നാൽ, കുറുക്കൻ ഓടിയത് കാട്ടുപന്നി കുതിച്ച അതേ പാതയിൽ ആയിരുന്നു. വ...

(1219) കുറുക്കനു കിട്ടിയ ഓഹരി!

  സിൽബാരിപുരമാകെ ഒരിക്കൽ കൊടുംകാടായി കിടന്നിരുന്ന കാലം. ഒരു ദിവസം സിംഹം കാടിൻ്റെ കിഴക്കു ദിക്കിൽ നിന്നും മൃഗങ്ങളെ പിന്തുടർന്ന് പതുങ്ങി വന്നു. എന്നാൽ, അതേ സമയം, ഒരു കടുവ പടിഞ്ഞാറു ദിക്കിൽ നിന്നും കിഴക്കോട്ട് മൃഗങ്ങളെ ഓടിച്ച് കൊണ്ടു വരികയായിരുന്നു. എന്നാൽ, ഈ രണ്ടു മൃഗങ്ങളെയും പറ്റിച്ച് മൃഗങ്ങൾ മരത്തിൽ കയറുകയും പാറമടക്കിൽ ഒളിക്കുകയും ചെയ്തതിനാൽ അവർക്ക് യാതൊന്നും കിട്ടിയില്ല. അന്നേരം, ഒരു മുയലിൻ്റെ പിടിത്തം വിട്ട് പാറയിൽ നിന്നും താഴേക്കു വീണു! മുയൽ വീണ ഭാഗത്തേക്ക് സിംഹവും കടുവയും ഓടിയടുത്തു. പരുക്കേറ്റ മുയലിന് ഓടാനും കഴിഞ്ഞില്ല. എന്നാൽ, സിംഹം പറഞ്ഞു -"ഞാനാണ് ഈ മുയൽക്കൂട്ടങ്ങളെ ഓടിച്ചു കൊണ്ടു വന്നത് " കടുവയും ഗർജ്ജിച്ചു - "അല്ല, എന്നെ പേടിച്ച് വന്ന മൃഗങ്ങളിൽ ഈ മുയലും ഉണ്ടായിരുന്നു" അവർ ആദ്യം തർക്കം തുടങ്ങി. മുഴുവൻ ഓഹരിയും വേണമെന്ന് വാശി പിടിച്ചു. പിന്നെ ആക്രമണം തുടങ്ങി. ഈ ശബ്ദം കേട്ട് ഓടി വന്ന കുറുക്കൻ മുയലിനെ കടിച്ചെടുത്ത് ഓടിയ കാര്യം ഇവർ അറിഞ്ഞതേയില്ല! മരക്കൊമ്പിലിരുന്ന കുരങ്ങൻ്റെ അട്ടഹാസം കേട്ടാണ് സിംഹവും കടുവയും മുകളിലേക്കു നോക്കിയത്. ഉടൻ, കുരങ്ങൻ പറഞ്ഞു -"എടാ, ...

(1218) കുറുക്കനും ചന്ദ്രനും!

  സിൽബാരിപുരം കാട്ടിൽ അനേകം മൃഗങ്ങൾ ഉണ്ടായിരുന്ന കാലത്തെ കഥയാണിത്. ഒരിക്കൽ, കുറുക്കൻ പതിവുപോലെ ഇര തേടി നടക്കുന്ന സമയം. കുറെ നടന്നിട്ടും യാതൊന്നും കിട്ടിയില്ല. അങ്ങനെ, സന്ധ്യ മയങ്ങിയപ്പോൾ ക്ഷീണിച്ച് ഒരിടത്ത് കിടന്നുറങ്ങി. രാത്രിയിൽ, വെള്ളം കുടിക്കാനായി അടുത്തുള്ള തടാകക്കരയിലെത്തി. പക്ഷേ, ആ സമയത്ത് ഒരു കടുവ അവനു പിറകേ വെള്ളം കുടിക്കാൻ അവിടെത്തി! കടുവ പിറുപിറുത്തു -"ഹാവൂ! ഈ കുറുക്കനെ തിന്നിട്ട് വെള്ളവും കൂടി കുടിച്ചിട്ടു പോകാം" അതൊരു നിലാവുള്ള രാത്രിയായിരുന്നു. വെള്ളം കുടിക്കാൻ കുറുക്കൻ്റെ വായ വെള്ളത്തിൽ മുട്ടിയ നേരത്ത് ചന്ദ്രബിംബം അനങ്ങി. അതിനൊപ്പം, കടുവയുടെ മണം തിരിച്ചറിഞ്ഞ് അവൻ ഞെട്ടി! പെട്ടെന്ന്, അവൻ തല ഉയർത്തി നോക്കിയപ്പോൾ തൊട്ടു പിറകിൽ കടുവ ചാടാനായി ഓങ്ങി നിൽക്കുന്നു! കടുവയിൽ നിന്നും രക്ഷപ്പെടാൻ നിമിഷ നേരം കൊണ്ട് ഒരു തന്ത്രം കുറുക്കൻ പുറത്തെടുത്തു. "അങ്ങ്, എന്നെ തിന്നുന്നതിൽ എനിക്ക് യാതൊരു  വിരോധവുമില്ല. കാരണം,  കുറുക്കന്മാർ കടുവയുടെ ആഹാരമാണ്. അത് ദൈവ നിയോഗമാണ്. പക്ഷേ, അങ്ങ്, തെരഞ്ഞെടുത്ത ദിവസം തെറ്റിപ്പോയി" ഉടൻ, കടുവ ചോദിച്ചു - "എന്താണ് ഈ ദിവസത്തിൻ്റെ കുഴപ്...

(1217) വിവേക ശൂന്യത!

  ഒരു കാലത്ത്, സിൽബാരിപുരം രാജ്യമെങ്ങും കാടായിരുന്നു. അതിനുള്ളിലേക്ക് കോസലപുരത്തുനിന്നും ചില വേട്ടക്കാർ എത്താറുണ്ട്. ഒരിക്കൽ, വാറുണ്ണി എന്നു പേരുള്ള ഒരു വേട്ടക്കാരൻ മൃഗങ്ങളെ പിടിക്കാൻ അരയിൽ കത്തിയും വലയും മറ്റു ചില സാധനങ്ങളുമായി ആ കാട്ടിലെത്തി. മാനുകളെ വേട്ടയാടാൻ പോയെങ്കിലും അവറ്റകളെ കുടുക്കാൻ പറ്റിയില്ല. കുറെ നടന്ന് ക്ഷീണിച്ചപ്പോൾ ഒരു മരത്തണലിൽ ഇരുന്നു. ക്രമേണ ഉറങ്ങിപ്പോയി. എന്നാൽ, ശക്തമായ കാറ്റടിച്ചപ്പോൾ അയാൾക്കു തണൽ കൊടുത്തിരുന്ന ഉണങ്ങിയ ഇലകൾ പറന്നു പോയി. അപ്പോൾ അവൻ്റെ മുഖത്ത് വെയിലടിച്ചെങ്കിലും വാറുണ്ണി ഉറക്കത്തിൽ അത് അറിഞ്ഞില്ല. അതേ സമയം, ഒരു വലിയ ചിറകുള്ള പക്ഷി ആ മരത്തിൽ വിശ്രമിക്കുന്നുണ്ടായിരുന്നു. ആ പക്ഷി വിചാരിച്ചു - "എൻ്റെ വലിയ ചിറക് ഒന്നു വിരിച്ച് ഇരുന്നാൽ അയാളുടെ മുഖത്ത് വെയിൽ അടിക്കാതെ ഉറക്കത്തിന് തടസ്സമാകില്ല" അങ്ങനെ, പക്ഷി ചിറക് വിരിച്ച് ശിഖരത്തിൽ ഇരുന്നു. എന്നാൽ, കുറെ കഴിഞ്ഞപ്പോൾ ഒരു ചെറിയ പക്ഷി അവിടെ മരത്തിൽ വന്നിരുന്ന് പുറമേ മുള്ളുകൾ നിറഞ്ഞ ഒരു പഴത്തിൻ്റെ തൊണ്ട് പൊളിക്കാൻ തുടങ്ങി. താഴെ വീഴുന്ന അതിൽ ഒരെണ്ണം കൃത്യമായി വാറുണ്ണിയുടെ മുഖത്ത് പതിച്ചപ്പോൾ മുള്ള് കു...

(1216) അമിത വിശ്വാസം!

  പണ്ടുകാലത്ത്, സിൽബാരിപുരം അയൽരാജ്യമായ കോസലപുരവുമായി അതിർത്തി പങ്കിടുന്ന പ്രദേശമാകെ കാടായിരുന്നു. അതിനുള്ളിൽ ധാരാളം മൃഗങ്ങളുമുണ്ട്. ഒരിക്കൽ, കുറുക്കൻ തീറ്റ തേടി നടക്കുമ്പോൾ യാതൊന്നും കിട്ടിയില്ല. നിരാശനായി ഒരിടത്ത് വിശ്രമിക്കുമ്പോൾ അവിടെ ഒരു കഴുത വിശ്രമിക്കുന്നതു കണ്ടു. കടുത്ത വേനൽക്കാലമാകയാൽ കഴുതയും ആഹാരത്തിനായി ബുദ്ധിമുട്ട് നേരിട്ടിരുന്നു. ക്രമേണ കുറുക്കനും കഴുതയും ചങ്ങാതികളായി മാറി. കുറുക്കൻ പറഞ്ഞു -"കടുവയും സിംഹവും പുലിയുമൊക്കെ വേട്ടയാടി മൃഗങ്ങളുടെ എണ്ണം ഇവിടെ കുറഞ്ഞിട്ടുണ്ട്. മാത്രമല്ല, എനിക്കു ലഭിക്കേണ്ട ചെറു മൃഗങ്ങളെല്ലാം ഒളിവിലാണ്. അതുകൊണ്ട് നാട്ടിലിറങ്ങി മനുഷ്യർ വളർത്തുന്ന കോഴിയെ പിടിക്കാൻ ഞാൻ പോകുകയാണ് " കഴുത അതിനോടു യോജിച്ചു - "എന്നാൽ, ഞാനും നിൻ്റെ കൂടെ വരുന്നു. അവിടെ മനുഷ്യരുടെ കൃഷിയിടങ്ങൾ ധാരാളമുണ്ട് " അവർ രണ്ടുപേരും കൂടി നാടിനെ ലക്ഷ്യമാക്കി കാട്ടിലൂടെ നടന്നപ്പോൾ കിളികളും കുരങ്ങന്മാരും കുറുക്കനെ പരിഹസിച്ചു - "എടാ, കുറുക്കാ, നീ ബുദ്ധിമാനല്ലേ? മണ്ടനായ ഒരു കഴുതയെ ചങ്ങാതിയാക്കി എന്തിനു നടക്കണം? അവൻ്റെ മണ്ടത്തരം നിന്നെ കുഴപ്പത്തിലാക്കും" കുറുക്കൻ ...

(1215) അവിശ്വാസികൾ!

  പണ്ട്, സിൽബാരിപുരം ദേശത്ത് ചങ്ങാതികളായ മൂന്ന് കൂട്ടുകാർ ഉണ്ടായിരുന്നു. ഒരിക്കൽ, കാട്ടിൽ നിന്നും തേനെടുക്കാനായി അവർ മൂന്നു പേരും കൂടി അങ്ങോട്ടു നടന്നു. കുറെ ദൂരം നടന്നപ്പോൾ കുറച്ച് ഉയരത്തിലായി മരക്കൊമ്പിൻ്റെ പോടിൽ ചെറുതേനീച്ചയുടെ വലിയ കൂട് കണ്ടു. അവർ പറഞ്ഞു -"തേൻ കുറച്ചു മാത്രമേ ഉള്ളൂവെങ്കിലും ചെറുതേൻ രുചി അപാരമാണ് " പക്ഷേ, ഒരു കുഴപ്പം- ആ മരത്തിൽ നിറയെ കാട്ടുവള്ളികൾ ചുറ്റിയിരിക്കുകയാണ്. അതാകട്ടെ, ദേഹം മുഴുവൻ ശക്തമായ ചൊറിച്ചിൽ ഉണ്ടാക്കുന്ന കാട്ടുചൊറികിണ്ണത്തിൻ്റെ വള്ളികൾ ആയിരുന്നു. അന്നേരം, ഒരാൾ പറഞ്ഞു -"ചൊറികിണ്ണം കാരണം നമുക്ക് മരത്തിൽ കയറി തേനെടുക്കാൻ പറ്റില്ല. പക്ഷേ, ഒരാളുടെ തോളിൽ ഒരാൾ കയറി പിന്നെ മറ്റൊരാൾ... അങ്ങനെ തേനടകൾ എത്തിപ്പിടിക്കാൻ പറ്റും" ആ രീതി അവർക്ക് എല്ലാവർക്കും സ്വീകാര്യമായി. അങ്ങനെ ഓരോ ആളും തോളിൽ കയറാൻ തുടങ്ങി. വീഴാതെ പരമാവധി കൈകളിൽ നീട്ടിപ്പിടിച്ച് മൂന്നാമൻ തേനടകൾ എടുക്കാൻ തുടങ്ങി.  എന്നാൽ, തേനീച്ചക്കൂട്ടിൽ നിറയെ മുട്ടകൾ ഉള്ളതിനാൽ വളരെ പതിയെ ഓരോ അടയും അടർത്തിയെങ്കിലും തേനറകൾ പൊട്ടി തേൻ ഒലിച്ച് മുകളിൽ നിന്നും ഏറ്റവും താഴെ നിൽക്കുന്നവൻ്റെ തോളിൽ വീണു...

(1214) കരടിയും കുറുക്കനും!

  പണ്ട്, സിൽബാരിപുരം കാട്ടിൽ മൃഗങ്ങൾ അനേകമായിരുന്നു. അവിടെ, ഒരു കരടിയുടെ ചങ്ങാതിയായി കുറുക്കൻ കൂടെ നടന്നിരുന്ന കാലം. സാധാരണയായി അവർക്ക് ആഹാരം കിട്ടുമ്പോൾ ചിലത് പങ്കിടാറുണ്ട്. ഒരിക്കൽ, വലിയ മരത്തിൽ തമ്പടിച്ചിരുന്ന പെരുംതേനീച്ചകളെ കണ്ട് കരടി ആ മരത്തിൻ്റെ മുകളിലെത്തി. തേനടകളുമായി താഴെ എത്തിയ കരടിയുടെ പിറകേ കുറുക്കൻ ചെന്നു. "എനിക്ക് വല്ലാതെ കൊതി തോന്നുന്നു. തേനടയുടെ ഒരു പങ്ക് എനിക്കും വേണം" യാതൊരു മടിയും കൂടാതെ കരടി കുറുക്കന് തേനട മുറിച്ചു കൊടുത്തു. കുറുക്കൻ സന്തോഷത്തോടെ അതുമായി പോയി. മറ്റൊരു ദിവസം, കരടിക്ക് യാതൊന്നും കാര്യമായി തിന്നാൻ കിട്ടാതെ തീറ്റി തപ്പി നടക്കുന്ന സമയത്ത് നല്ല മുയലിറച്ചിയുടെ ചോരമണം മൂക്കിൽ തുളച്ചുകയറി. കരടി മണം പിടിച്ച് കുറച്ചു ദൂരം നടന്നപ്പോൾ ചെന്നു നിന്നത് കുറുക്കൻ്റെ വാസസ്ഥലമായ പാറയിടുക്കിലാണ്. "ഹാവൂ! രക്ഷപെട്ടു. മുയലിറച്ചിയുടെ പങ്ക് എനിക്ക് കിട്ടുമല്ലോ!" പക്ഷേ, ഇതിനകം തന്നെ കുറുക്കൻ, കരടി വരുന്നതു കണ്ടതിനാൽ മുയലിറച്ചി അകത്ത് ഒളിച്ചു വച്ചിട്ട് ഒന്നും അറിയാത്ത പോലെ രക്തക്കറയുള്ള മുഖവും കയ്യും മിനുക്കി പാറയിടുക്കിൽ നിന്നും വെളിയിൽ വന്നു. കരടി പറഞ്ഞു...

(1213) സുഗന്ധലേപനം!

  ഒരു കാലത്ത്, സിൽബാരിപുരം രാജ്യത്തിലെ കച്ചവടക്കാരുടെ പ്രിയപ്പെട്ട വസ്തുവായിരുന്നു സുഗന്ധലേപനങ്ങൾ. രാജകൊട്ടാരത്തിലും പ്രഭുക്കന്മാരുടെയും ജന്മിമാരുടെയും വീടുകളുടെ പരിസരമാകെയും സുഗന്ധത്തിൽ മുങ്ങിയിരുന്നു. അത്തർ പോലുള്ളത് അയൽരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തിരുന്ന കാലം. ഒരിക്കൽ, രാജകൊട്ടാരത്തിലേക്ക് ഇത്തരം ജോലിക്കായി ഒരാളെ നിയമിക്കേണ്ട ആവശ്യം വന്നു. നല്ല ശമ്പളമുള്ള ജോലിയാണ്. അതിനാൽ, കുറെ ഉദ്യോഗാർഥികൾ കൊട്ടാരവളപ്പിൽ തടിച്ചുകൂടിയിരുന്നു. കൊട്ടാര പണ്ഡിതൻ അവർക്കു മുന്നിൽ ഒരു പരീക്ഷണം മാത്രമായി ഒരുക്കി. അദ്ദേഹം പറഞ്ഞു -"ഓരോ ആളും ഈ കൊട്ടാര മുറിയിലേക്കു കടന്നു വന്നിട്ട് രണ്ടു പൂമാലകൾ തൂക്കിയിട്ടിരിക്കുന്നത് കുറച്ച് അകലെ നിന്നും നിരീക്ഷിച്ച് അതിൽ ഏതാണ് യഥാർഥ പൂമാല എന്നു പറയണം. എന്നിട്ട്, അതിനുള്ള കാരണവും വ്യക്തമാക്കണം" അവർ ഓരോ ആളും കടന്നു വന്നു. ഭൂരിഭാഗം പേരും മണം പിടിച്ച് അറിയാനാണു ശ്രമിച്ചത്. കാരണം, ജോലി സുഗന്ധവുമായി ബന്ധപ്പെട്ടതാണല്ലോ. മണം വെളിയിൽ  നഷ്ടപ്പെടാതിരിക്കാൻ ജനാലകൾ അടച്ചിട്ടുമുണ്ട്. ഒടുവിൽ, ഒരു ബുദ്ധിമാനായ യുവാവ് മുറിയിൽ കയറി. മുറിയിൽ യഥാർഥ പൂമാലയിലെ പൂക്കളുടെ മണം അവിടമാകെ ...

(1212) മന്ത്രിപദം!

  പണ്ടുപണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചു വന്നിരുന്നത് വിക്രമൻരാജാവായിരുന്നു. ഖജനാവ് കൈകാര്യം ചെയ്തു വന്നിരുന്ന മന്ത്രിയെ ധൂർത്ത് കാരണം രാജാവ് പിരിച്ചു വിട്ടു. അതിനു പകരമായി ഒരു എഴുത്തു പരീക്ഷയിലൂടെ മികച്ച അഞ്ച് ആളുകളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. എങ്കിലും, ഇവരിൽ മിടുക്കനായ ഒരാളെ തെരഞ്ഞെടുക്കുന്നത് രാജാവിന് വലിയ വെല്ലുവിളിയായി തോന്നി. അറിവിൻ്റെ കാര്യത്തിൽ ഏകദേശം ഒരുപോലെ തോന്നിയതിനാൽ വേറെ ഏതെങ്കിലും സൂത്രം പ്രയോഗിച്ചാൽ മാത്രമേ ഇവരെ തരം തിരിക്കാൻ പറ്റൂ എന്ന് രാജാവിന് അറിയാമായിരുന്നു. അദ്ദേഹം അതിനൊരു വഴി കണ്ടെത്തി. അവർ അഞ്ചു പേരെ വിളിച്ച് അഞ്ച് മുറികളിൽ ഒരു ദിവസം താമസിക്കാൻ രാജാവ് ക്ഷണിച്ചു. എന്നിട്ട് രാജാവ് പറഞ്ഞു -"നിങ്ങൾ ഇപ്പോൾ താമസിക്കുന്ന കൊട്ടാരമുറി മന്ത്രിയായാൽ നിങ്ങളുടെ മന്ത്രിമുറി ആയിരിക്കും. അതിനാൽ, ഇനിയുള്ള ഏതാനും മണിക്കൂറുകൾ പ്രൗഢിക്കു ചേർന്ന വിധത്തിൽ മുറികൾ സജ്ജീകരിക്കാവുന്നതാണ്. ഇഷ്ടമുള്ളത് കൊട്ടാരത്തിലെ സാധനങ്ങൾ സൂക്ഷിക്കുന്ന പണിശാലയിൽ നിന്നും എടുക്കാം" അവർ പലരും പിറുപിറുത്തു - "എൻ്റെ കലാവാസന തെളിയിക്കണം" "ഞാൻ ഈ മുറിയെ സംഗീതാത്മകമാക്കും" ...

(1211) നാടോടിയുടെ ആട്!

  സിൽബാരിപുരം രാജ്യത്തിൽ ചെറുതും വലുതുമായ പാറക്കെട്ടുകളും കുന്നിൻ ചെരിവുകളുമെല്ലാം ഉണ്ടായിരുന്നു. അവിടെ കുന്നിൻ ചെരിവിലൂടെയും പാറക്കെട്ടുകൾക്കിടയിലെയും തീറ്റികൾ തിന്നാൻ കോലാടുകൾ നടക്കുന്നത് പതിവാണ്. മാത്രമല്ല, കാട്ടിൽ നിന്നും കുറുക്കന്മാർ താഴ്‌വാരത്തിലൂടെ വരുമ്പോഴും ആടുകൾ അതിവേഗം ഉയരമേറിയ മലമടക്കുകളിലേക്ക് ചാടിക്കയറി രക്ഷപ്പെടും. ഒരിക്കൽ, ഒരു നാടോടി ആ നാട്ടിലെത്തി. ചെങ്കുത്തായ പാറമേൽ പിടിച്ചു കയറുന്ന കോലാടുകളെ നോക്കി അവൻ പറഞ്ഞു - "ഒരെണ്ണത്തിനെ ഇണക്കി വളർത്താൻ കിട്ടിയിരുന്നെങ്കിൽ?" അത്തരം കോലാടുകൾക്ക് ഇഷ്ടമുള്ള ഇലകൾ തിന്നാൻ കൊടുത്തപ്പോൾ ഒരു കോലാട് നാടോടിയോടു ഇണക്കം കാട്ടി. അന്നേരം, മറ്റുള്ള ആടുകൾ ശകാരിച്ചു - "നമുക്ക് തീറ്റി തേടാൻ മനുഷ്യൻ്റെ ആവശ്യമെന്തിനാണ്?" പക്ഷേ, ആ കോലാട് അത് കേട്ട മട്ടു കാട്ടാതെ പിറുപിറുത്തു - "ഈ മനുഷ്യൻ നല്ലവനാണ്. എനിക്ക് ഒട്ടും അധ്വാനിക്കാതെ നല്ല തീറ്റി കിട്ടുമല്ലോ'' അങ്ങനെ കുറെ മാസങ്ങൾ കടന്നുപോയി. അതിനിടയിൽ കോലാട് തടിയനായി മാറിയിരുന്നു. അത് കുന്നും പാറക്കെട്ടും കയറുന്നതു മറന്നു. എങ്കിലും നാടോടി എപ്പോഴും ആടിൻ്റെ കൂടെ ഉള്ളതിനാൽ കുറുക...

(1208) വഴിയിലെ നാണയങ്ങൾ!

  പണ്ട്, സിൽബാരിപുരം രാജ്യത്ത് വിക്രമൻ രാജാവ് ഭരിച്ചു വന്നിരുന്ന കാലമായിരുന്നു അത് . ഒരിക്കൽ, ഉറ്റ ചങ്ങാതികളായ ചീരനും സോമുവും കൂടി ചന്തയിലേക്കു പോയ സമയത്ത് ഇലകൾക്കിടയിൽ ഒരു തുണിക്കിഴി വീണു കിടന്നതു ശ്രദ്ധിച്ചത് സോമു ആയിരുന്നു. അവൻ പെട്ടെന്ന് അതെടുത്തു. പക്ഷേ, ചീരൻ പേടിച്ചു നിന്ന സമയത്ത് സോമു തുറന്നു നോക്കി. അവൻ പറഞ്ഞു -"ദേ, നോക്കടാ, ഇതിൽ നിറയെ സ്വർണനാണയങ്ങളാണ് " ഉടൻ, ചീരൻ പറഞ്ഞു -"ഹാവൂ! നമ്മുടെ ദാരിദ്ര്യമെല്ലാം ഇതോടെ തീർന്നു. നേർ പകുതി എനിക്കു തരൂ" എന്നാൽ, സോമുവിൻ്റെ മറുപടി മറ്റൊരു വിധത്തിലായിരുന്നു - "ഇത് എടുത്തത് ഞാനാണ്. അതിനാൽ ഇത് എൻ്റെ മാത്രം നാണയങ്ങളാണ്. ഒരെണ്ണം പോലും നിനക്കു തരില്ല. വീട്ടിൽ ചെന്ന് അത്യാവശ്യം വേണ്ട പാണ്ടക്കെട്ട് എടുത്ത് ഞാൻ കോസലപുരത്തേക്ക് രക്ഷപെടുകയാണ് " പിന്നെ, ചീരൻ യാതൊന്നും മിണ്ടിയില്ല. ചീരൻ ചന്തയിലേക്കു നടന്നു. സോമു വേഗത്തിൽ വീട്ടിലേക്കും. വീട്ടിലെത്തിയ സോമു പാണ്ഡക്കെട്ടുമായി കോസലപുരം ലക്ഷ്യമാക്കി നടപ്പുതുടങ്ങിയിരുന്നു. ഇതേ സമയം, കൊട്ടാരഭടന്മാർ നാണയം തപ്പി നാടെങ്ങും നടക്കുകയായിരുന്നു. കൊട്ടാരത്തിൻ്റെ ചന്തയിലെ പണപ്പിരിവ് ആയിരുന്നു...

(1207) ചാട്ട മൽസരം!

  പണ്ട്, സിൽബാരിപുരം ദേശത്ത് മനോഹരമായ ഒരു തടാകം ഉണ്ടായിരുന്നു. അവിടെ ഒരു തടാകത്തിനു വേണ്ടിയ സകല ജീവികളും ഉണ്ടായിരുന്നു. മുതലകൾക്ക് ഇഷ്ടം പോലെ മീനുകളും തിന്നാൻ കിട്ടുന്നുണ്ട്. ഒരു ദിവസം, രണ്ട് തവളകൾ തടാകത്തിൽ ഉന്തിനിൽക്കുന്ന ചെറിയ പാറയിൽ ഇരിക്കുകയായിരുന്നു. അന്നേരം, അവിടെ നീന്തി നടക്കുന്ന ചെറുമീൻ ഒന്നാമത്തെ തവളയെ നോക്കി പറഞ്ഞു - "നീയാണ് ഏറ്റവും നീളത്തിൽ പറന്നു ചാടി വെള്ളത്തിലൂടെ പോകുന്നത്. മറ്റു തവളകൾക്ക് നിൻ്റെ കഴിവില്ല" ഇതു പറഞ്ഞിട്ട് മീൻ പോയെങ്കിലും രണ്ടാമന് അത് ഇഷ്ടമായില്ല. അവൻ പറഞ്ഞു -"ആ മീൻ പറഞ്ഞത് വെറും വങ്കത്തരമാണ്. എൻ്റെ ചാട്ടം അത് കണ്ടിട്ടില്ല" കുറച്ചു നേരം കഴിഞ്ഞപ്പോൾ അവർ രണ്ടും വലിയ വഴക്കായി. ഇതെല്ലാം ശ്രദ്ധിച്ച് ഒരു മുതല വെള്ളത്തിൽ കിടപ്പുണ്ടായിരുന്നു. മുതല ഈ കാര്യത്തിൽ ഇടപെട്ടു - "നിങ്ങൾ പരസ്പരം വഴക്കിടാതെ മൽസരിച്ച് വിജയി ആരാണെന്ന് തീരുമാനിക്കൂ" അത് രണ്ട് തവളകൾക്കും സ്വീകാര്യമായി. അവർ ഒരുമിച്ച് പാറപ്പുറത്തു നിന്ന് താഴെ വെള്ളത്തിലേക്ക് ചാടാൻ മുതല പറഞ്ഞു. തവളകൾ പരമാവധി ശക്തിയെടുത്ത് മൽസരബുദ്ധി മാത്രം മനസ്സിൽ ഓർത്ത് ചാടി. പറന്നു വരുന്ന രണ്ട് തവളക...