Posts

Showing posts from July, 2021

Kerala Folk Tales in Malayalam (കേരളത്തിലെ നാടോടിക്കഥകള്‍)

Image
Malayalam eBooks of Kerala folk tales for online reading 1. കാലിന്‍റെ നീളം! (കേരളത്തിലെ നാടോടിക്കഥകള്‍) സിൽബാരിപുരംദേശത്ത് വലിയൊരു ഗുരുകുലമുണ്ടായിരുന്നു. അവിടെ നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. അക്കൂട്ടത്തിൽ രാവുണ്ണി എന്നൊരു കുട്ടിയുണ്ടായിരുന്നു.  ഒരു ദിവസം അവന്റെ സഹപാഠിയായിരുന്ന ശങ്കുവാണ് അതു കണ്ടുപിടിച്ചത് - "എടാ, എല്ലാരും നോക്കടാ.. രാവുണ്ണിയുടെ കാലിന് എന്തൊരു നീളമാണ് !" അപ്പോൾ, മറ്റുള്ള കുട്ടികൾ രാവുണ്ണിയുടെ കാലിനു ചുറ്റിനും കൂടി അതു നോക്കിയിട്ട് അഭിപ്രായം പറഞ്ഞു തുടങ്ങി. അന്നു തന്നെ രാവുണ്ണിക്ക് 'പേക്കാലൻ', 'ഏറുമാടം', 'തോട്ടി' എന്നൊക്കെ ഇരട്ടപ്പേരുകൾ വീണു. ആദ്യമൊന്നും രാവുണ്ണി ഇതത്ര കാര്യമാക്കിയില്ല. എന്നാൽ, കുറച്ചു മാസങ്ങൾ കടന്നു പോയപ്പോൾ പരിഹാസം കൂടിവരികയും ചെയ്തു. രാവുണ്ണി എന്ന പേരു തന്നെ കുട്ടികൾ മറന്നു പോയി! അങ്ങനെ, നീളക്കൂടുതലുള്ള സ്വന്തം കാലിനെ രാവുണ്ണി വെറുക്കാനും ശപിക്കാനും തുടങ്ങി. മനസ്സു വല്ലാതെ മടുത്തപ്പോൾ രാവുണ്ണി ഗുരുകുലത്തിൽ നിന്ന് ദൂരെ ദിക്കിലുള്ള കോസലപുരംദേശത്തേക്ക് ഒളിച്ചോടി. അലഞ്ഞു തിരിഞ്ഞ് ഏതാനും വർഷങ്ങൾ കഴിഞ്ഞ് കോസലപുരത്തെത്തി.

സിൽബാരിപുരം കഥകൾ

Image
സിൽബാരിപുരംകഥകൾ (Nadodikkadhakal) ആ രാജ്യം രുദ്രൻമഹാരാജാവ് വാണിരുന്ന കാലം. അദ്ദേഹത്തിന്റെ കാലത്ത്, ഖജനാവ് നിറയെ സ്വർണവും വെള്ളിയും അപൂർവ രത്നക്കല്ലുകളും ഉണ്ടായിരുന്നു. ഒരിക്കൽ, രാജാവും മന്ത്രിമാരും കൂടി അയൽ രാജ്യമായ കോസലപുരത്തിലെ മലയിടുക്കിലുള്ള പുണ്യപുരാതന ക്ഷേത്രം സന്ദർശിക്കാൻ യാത്ര തിരിച്ചു. മുഖ്യ സൈന്യാധിപനെ താൽക്കാലിക ഭരണമേൽപിച്ചാണ് രാജാവും മന്ത്രിമാരും യാത്രയായത്. എന്നാൽ, അവരുടെ മടക്കയാത്രയിൽ മലയിടിച്ചിൽ ഉണ്ടായി. രാജാവിന്റെ കൂടെയുണ്ടായിരുന്ന എല്ലാവരും മരിച്ചു. രാജാവിന്റെ ഒരു കയ്യ് നഷ്ടപ്പെട്ടെങ്കിലും ജീവൻ തിരിച്ചു കിട്ടി. ഏകദേശം, ഒരു വർഷം കഴിഞ്ഞ് പരുക്കിന്റെ പിടിയിൽ നിന്ന് ആശ്വാസമായി. പിന്നീട്, കാട്ടിലൂടെ അലഞ്ഞു തിരിഞ്ഞ് രാജാവ് എല്ലും തോലുമായി. ആർക്കും തിരിച്ചറിയാൻപോലും പറ്റുമായിരുന്നില്ല. ഒടുവിൽ മുടന്തി വലിഞ്ഞ് കൊട്ടാരത്തിലെത്തി. അവിത്തെ കാഴ്ച കണ്ട് രാജാവ് ഞെട്ടി. പുതിയ രാജാവായി സൈന്യാധിപൻ ഭരണമേറ്റിരിക്കുന്നു! ഇതു കണ്ട്, രാജാവ് അലറിയെങ്കിലും ഭടന്മാർ രാജാവിനെ വളഞ്ഞു. പുതിയ രാജാവ് അട്ടഹാസത്തോടെ രുദ്രന്റെ അടുക്കൽ വന്നു പറഞ്ഞു - "ഹും. നിനക്കു ജീവനിൽ കൊതിയുണ്ടെങ്കിൽ ഇന്നു തന്നെ

സദുപദേശ കഥകള്‍

Image
മലയാളം ഇ-ബുക്ക് ഓണ്‍ലൈന്‍ വായന  ഉണ്ണിക്കുട്ടന്‍ സ്കൂളില്‍നിന്നും എത്തിയ ശേഷം, വാ തോരാതെ അന്നത്തെ വിശേഷങ്ങള്‍ നാണിയമ്മയുടെ മുന്നില്‍ വിളമ്പുകയായിരുന്നു- "വല്യമ്മച്ചീ..ഇന്ന്, മോങ്കുട്ടനു പത്തില്‍ പത്തു മാര്‍ക്കും കിട്ടി. പക്ഷേ, അവന്‍ സൂത്രത്തില്‍ പുസ്തകം നോക്കി പരീക്ഷ എഴുതുന്നത് ഞാന്‍ കണ്ടതാ" "ആഹാ..വേറെ ആരൊക്കെയാ കണ്ടെഴുതിയത്?” "അത്..പിന്നെ..ഒരുപാടു പേര് കോപ്പിയടിച്ചു" ഉണ്ണിക്കുട്ടന്‍ പരുങ്ങിയതു കണ്ടപ്പോള്‍- "ഉണ്ണീ..നീ കോപ്പിയടിച്ചോ? സത്യമേ പറയാവൂ..” "ഞാന്‍, അടുത്തിരിക്കുന്ന സൂരജിന്റെ ഒരെണ്ണം മാത്രം" മുത്തശ്ശി ഉണ്ണിക്കുട്ടനോടു പറഞ്ഞ അന്നു രാത്രിയിലെ കഥ കേള്‍ക്കൂ.. സിൽബാരിപുരംദേശത്ത് കിട്ടു എന്നൊരു കള്ളനുണ്ടായിരുന്നു. അയാൾ പകൽ സമയങ്ങളിൽ വലിയ മരങ്ങളുടെ മുകളിൽ ഒളിച്ചിരിക്കും. രാത്രി മോഷണത്തിന് താഴെ ഇറങ്ങുകയും ചെയ്യും. ഒരു ദേശത്തും കൂടുതൽ തങ്ങാറില്ല. ഒരു ദിവസം പുഴക്കരയിലുള്ള വലിയ മരത്തിൽ ഇരുന്ന് ഉറങ്ങുകയായിരുന്നു കിട്ടു. എന്തോ ശബ്ദം കേട്ട് താഴേക്കു നോക്കിയപ്പോൾ ഒരു പാൽക്കാരൻ തന്റെ കുപ്പിയിൽ പാലിനൊപ്പം പുഴവെള്ളം ചേർക്കുകയാണ്! കിട്ടു അനങ്ങാതെ മരത്തിലിരു

മലയാളം പഴങ്കഥകൾ

Image
ശുപ്പുണ്ണിയുടെ പേടി (MALAYALAM EBOOKS)  പണ്ടുപണ്ട്, സിൽബാരിപുരംദേശത്ത് നല്ലൊരു വിദ്യാലയമുണ്ടായിരുന്നു. അവിടെ, ഒട്ടേറെ മിടുക്കരായ കുട്ടികള്‍ക്കിടയില്‍ പഠിച്ചിരുന്ന ഒരു സാധുവായിരുന്നു ശുപ്പുണ്ണി. ഒരിക്കൽ, ആ നാട്ടില്‍ ഒരു കാട്ടുപോത്ത് ഇറങ്ങി വിലസാൻ തുടങ്ങി. വൈകുന്നേരം, വിദ്യാലയത്തിൽ നിന്നും വീട്ടിലേക്കു മടങ്ങുന്നതിനിടയിലാണ് അതു സംഭവിച്ചത്! ശുപ്പുണ്ണിയുടെ മുന്നിൽ കാട്ടുപോത്ത് പ്രത്യക്ഷപ്പെട്ടു! അത് മുക്രയിട്ടു ! "മ്രാ..” അതിനു മറുപടിയെന്നോണം- "പ്ധും" പാവം- ശുപ്പുണ്ണി ബോധംകെട്ട് വെട്ടിയിട്ട വാഴത്തട കണക്കെ താഴെ വീണു. പക്ഷേ, കാട്ടുപോത്ത് അവനെ ഒന്നു നോക്കുക പോലും ചെയ്യാതെ തിരികെ കാട്ടിലേക്കു പോയി. ഒന്നു രണ്ടു മണിക്കൂർ പിന്നിട്ടപ്പോൾ ശുപ്പുണ്ണിക്ക് ബോധം വീണു. എന്നാൽ, ആ സംഭവത്തോടെ അവനെ പേടി വിട്ടുപോയില്ല. വിദ്യാലയത്തിൽ പേടിത്തൊണ്ടൻശുപ്പുണ്ണിയെന്ന് സഹപാഠികൾ വിളിക്കാൻ തുടങ്ങി.  കുട്ടികളെയും പേടിയായതിനാൽ ചെറുക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ട് കൂട്ടുകാരുടെ ശല്യവും കൂടിക്കൂടി വന്നു. അങ്ങനെ, ശുപ്പുണ്ണി പഠനം ഉപേക്ഷിച്ച് കൂലിപ്പണിക്കു പോയിത്തുടങ്ങി. കല്യാണം കഴിക്കാൻ നോക്കിയെങ്കിലും പേടിത്തൊ

സൂത്രം അറിയില്ലാത്ത കുറുക്കൻ!

Image
MALAYALAM EBOOKS OF GRANDMA STORIES പണ്ടുപണ്ട്, സിൽബാരിപുരംദേശം കാടുപിടിച്ചു കിടന്നിരുന്ന സമയം. അക്കാലത്ത്, അനേകം പക്ഷിമൃഗാദികൾ അവിടത്തെ മനുഷ്യരുമായി ചങ്ങാത്തത്തിലായിരുന്നു. ഒരു ദിവസം- രാവിലെ നാണിയമ്മ വരാന്തയിലിരുന്ന് ഉമിക്കരി കൊണ്ട് ആകെയുണ്ടായിരുന്ന പത്തിരുപത് പല്ലുകൾ മെല്ലെ തേച്ചുമിനുക്കുകയായിരുന്നു. അപ്പോൾ, വീട്ടുമുറ്റത്ത് ചെമ്പൻകുറുക്കനും പന്നിക്കുട്ടനും പ്രത്യക്ഷപ്പെട്ടു. നാണിയമ്മയെ മുഖം കാണിക്കുകയായിരുന്നു ലക്ഷ്യം. "നാണിയമേ, ഞങ്ങൾ രണ്ടു പേരും ഇവിടത്തെ പണികൾ ചെയ്തു കഴിഞ്ഞോളാം. കൂലിയായി രണ്ടു നേരം ആഹാരം മാത്രം തന്നാൽ മതി" അല്പം ആലോചിച്ചിട്ടു നാണിയമ്മ പറഞ്ഞു -"വീട്ടിലെ പണിയൊക്കെ ഞാൻ ഒറ്റയ്ക്കു ചെയ്തോളാം. നിങ്ങൾ എന്റെ പറമ്പിലെ പണിയൊക്കെ ചെയ്തോളൂ'' അവർ രണ്ടു പേരും കുട്ടയും തൂമ്പയുമൊക്കെ എടുത്ത് പണിക്കുപോയിത്തുടങ്ങി. എന്നും പണി കഴിഞ്ഞു വരുമ്പോൾ പന്നിക്കുട്ടന്റെ ദേഹമാസകലം ചെളിയായിരിക്കും. ചെമ്പൻ കുറുക്കൻ നല്ല വൃത്തിയായി വൈകുന്നേരത്തെ ഭക്ഷണത്തിനു മുന്നിലിരിക്കും. അതു നോക്കിയിട്ട് നാണിയമ്മ അധ്വാനിയായ പന്നിക്കുട്ടനു കൂടുതൽ ആഹാരം കൊടുക്കും. കുറുക്കന് അല്പം മാത്രവും. ക

ബാലസാഹിത്യം

Image
Malayalam E-books of children's literature മന്ത്രിയുടെ നിയമനം ആശയം- moral of the story ഉണ്ണിക്കുട്ടന്‍ സ്കൂളില്‍ പോയിക്കഴിഞ്ഞപ്പോള്‍ നാണിയമ്മ അവന്റെ മുറിയില്‍ കയറി പുസ്തകങ്ങള്‍ അടുക്കി വച്ചപ്പോള്‍, പെന്‍സില്‍ ബോക്സ്‌ കൊണ്ടുപോയില്ലെന്നു മനസ്സിലായി. വൈകുന്നേരം, തിരികെ വന്നപ്പോള്‍ ടീച്ചര്‍ വഴക്കും പറഞ്ഞെന്നു പിടികിട്ടി. അതിനു പറ്റിയ കഥ കിടക്കാന്‍ നേരം നാണിയമ്മ പറഞ്ഞുതുടങ്ങി: സിൽബാരിപുരംരാജ്യം വീരവർമ്മരാജാവിന്റെ കാലത്ത് നാൾക്കുനാൾ അഭിവൃദ്ധി പ്രാപിച്ചു വന്നു. തന്റെ മന്ത്രിസഭയിൽ പുതിയ വകുപ്പുകൾ വികസിപ്പിച്ച് ചുമതലയേൽപ്പിക്കാൻ ഒരു മന്ത്രിയും കൂടി വേണമെന്ന് രാജാവ് തീരുമാനിച്ചു. മന്ത്രിയെ തെരഞ്ഞെടുക്കാനുള്ള രാജ വിളംബരം ഉടൻ കല്പനയായി. സവിശേഷ പദവിയായതിനാൽ അനേകം മിടുക്കർ മൽസരിക്കാനെത്തി. തെരഞ്ഞെടുപ്പിനുള്ള പല മൽസര ഘട്ടങ്ങൾ ഓരോന്നായി കഴിഞ്ഞു കൊണ്ടിരുന്നു. അങ്ങനെ, ഒടുവിൽ മിടുക്കരായ രണ്ടു പേർ ഒരുപോലെ അവശേഷിച്ചു. രാജാവ് കുഴങ്ങി. പരമ്പരാഗത മൽസരയിനങ്ങൾ ഇനിയൊന്നും ബാക്കിയില്ല. ഉടൻ രാജാവ് ഒരു ഉപായം കണ്ടുപിടിച്ചു - "നിങ്ങൾ രണ്ടു പേരും കൊട്ടാരത്തിന്റെ കിഴക്കുമുറിയിൽ പ്രവേശിക്കണം. എന്നിട്ട്, അവിടെ ക

ഗുണപാഠ കഥകൾ

Image
Malayalam eBooks of soft stories with moral values ബസ് യാത്രകൾക്കിടയിൽ ബിനീഷ് ചേതമില്ലാത്ത ഒരു ഉപകാരം ചെയ്യാറുണ്ട്. തന്റെ സീറ്റ് പ്രായമായവർക്കോ കുട്ടികളുമായി വരുന്നവർക്കോ വേണ്ടി എണീറ്റു കൊടുക്കുന്നതിൽ അയാൾ സന്തോഷം കണ്ടെത്തുന്നു.  അപ്പോൾ സ്വാഭാവികമായും ഒരു സംശയം നമുക്കു തോന്നും- എങ്കിൽപിന്നെ എന്തിനാണ് അയാൾ സീറ്റിൽ ഇരിക്കാൻതന്നെ പോകുന്നത്? അതിന് അയാൾക്ക് ഉത്തരമുണ്ട് - അയാൾ ഇരുന്നില്ലെങ്കിൽ ആരോഗ്യമുള്ള സാധാരണക്കാർ ഇരിക്കും. അവർ മറ്റുള്ളവർക്കായി എണീറ്റു കൊടുക്കില്ല. അതായത്, സീറ്റുകൾ ആവശ്യക്കാർക്കായി ബിനീഷ് മുൻകൂർ റിസർവ് ചെയ്യുന്നുവെന്ന് സാരം. ഇങ്ങനെ, വർഷങ്ങളായി പല യാത്രകളിലും ചെയ്തു വന്നപ്പോൾ ഒരിക്കൽ, ഒരാശയം അയാളുടെ മനസ്സിലേക്കു കടന്നു വന്നു - ഈ ചെറിയ ഉപകാരം കിട്ടുന്നവർ പ്രത്യുപകാരത്തിന് ശ്രമിക്കുമോ? അങ്ങനെ, ദീർഘദൂര യാത്രകളിൽ ബിനീഷിന്റെ കൊച്ചു പരീക്ഷണവും നടത്തി നോക്കി. സംഗതി ഇതാണ്- പല അവസരങ്ങളിലായി ഏഴ് പേർക്ക് തന്റെ സീറ്റ് ഒഴിഞ്ഞു കൊടുത്ത് ആ സീറ്റിന്റെ മുന്നിലായി ബിനീഷ് നിന്നു. ഉപകാരം കിട്ടിയ ആറു പേരും അയാൾക്കു മുൻപു തന്നെ സീറ്റൊഴിഞ്ഞ് മുന്നിൽ നിൽക്കുന്ന ബിനീഷിനെ നോക്കുക പോലും ചെയ്യാതെ സ്ഥ