Posts

Showing posts from 2026

(1228) ഗുരുവിനെ അനുസരിച്ച ശിഷ്യൻ!

  പണ്ട്, സിൽബാരിപുരം ഗ്രാമത്തിൽ ഒരു ആശ്രമമുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന അഞ്ചു ശിഷ്യന്മാരും ഗുരുവിനെ അനുസരിച്ചു ജീവിക്കുന്നവരായിരുന്നു. എങ്കിലും അഞ്ചാമനായിരുന്ന ശങ്കു വളരെ സാധു പ്രകൃതമായിരുന്നു. മറ്റുള്ള നാലു ശിഷ്യന്മാരും നല്ല കാര്യപ്രാപ്തി ഉള്ളവരാണ്. എന്നാൽ, ശങ്കുവിന് ഏതു കാര്യത്തിനും ഗുരുവിൻ്റെ നിർദ്ദേശമോ അഭിപ്രായമോ വേണ്ടിയിരുന്നു. അതിനാൽ, ഈ രീതിയെ പരിഹസിച്ച് മറ്റുള്ള നാലു പേരും ശങ്കുവിനെ മണ്ടനായി പരിഗണിച്ചു പോന്നു. കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഗുരുവിന് പ്രായം മൂലം ആശ്രമം നടത്താൻ വയ്യാത്ത നിലയിലായി. അദ്ദേഹം പറഞ്ഞു - "നിങ്ങൾ അഞ്ചു പേരും തിരിച്ച് നിങ്ങളുടെ വീടുകളിലേക്കു പോകുക. ഞാൻ ഈ ആശ്രമം നിർത്തുകയാണ് " ഇതുകേട്ട് ഏറ്റവും വിഷമിച്ചത് ശങ്കുവായിരുന്നു. ശങ്കു ഗുരുവിനോടു ചോദിച്ചു- "ഗുരുവേ, ഞാൻ വീട്ടിലെത്തിയാൽ എങ്ങനെയാണ് ഓരോ കാര്യങ്ങൾക്കും സംശയ നിവൃത്തി വരുത്തുന്നത്?" അന്നേരം, മറ്റുള്ള നാൽവർ സംഘം പൊട്ടിച്ചിരിച്ചു. എന്നാൽ, ഗുരു ശങ്കുവിനോടു പറഞ്ഞു - "അതിനൊരു പരിഹാരമുണ്ട്. പണ്ടത്തെ ഒരു ശിഷ്യൻ ഉണ്ടാക്കിയ എൻ്റെ  കളിമൺപ്രതിമ ഇവിടെയുണ്ട്. അത് നീ വീട്ടിലേക്കു കൊണ്ടുപോയി വീടിൻ...

(1227) യഥാർഥ ഭക്തൻ!

  പണ്ട്, സിൽബാരിപുരംദേശത്ത് ഒരു ദേവീ ഭക്തൻ ജീവിച്ചിരുന്നു. ശങ്കുണ്ണി എന്നായിരുന്നു അയാളുടെ പേര്. അയൽരാജ്യമായ കോസലപുരത്തെ ദേവീക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് അയാളുടെ ജീവിതാഭിലാഷമാണ്. എങ്കിലും, ഇതുവരെയും അയാൾക്ക് അവിടെ പോകാൻ പറ്റിയിട്ടില്ല. കാരണം, ഒരു വർഷത്തിൽ ഏതാനും ദിവസം മാത്രമേ ആ പുണ്യപുരാണ ക്ഷേത്രത്തിൽ ദേവീദർശനം അനുവദിക്കുകയുള്ളൂ. നൂറ്റാണ്ടുകളായി അതായിരുന്നു അവിടത്തെ വിശ്വാസ പാരമ്പര്യം. പക്ഷേ, ആ സമയത്ത് വളരെ ദൂരമുള്ള ഒരു മാസം നടപ്പുയാത്രയുള്ള ഈ യാത്രയ്ക്ക് സ്വരൂപിച്ച പണമെല്ലാം ഏതെങ്കിലും അത്യാവശ്യത്തിനു ചെലവായിപ്പോകുകയാണു പതിവ്. അയാൾ അന്നു മുതൽ അടുത്ത വർഷത്തേക്കു പോകാൻ നാണയത്തുട്ടുകൾ സമ്പാദിക്കും. കുറെ വർഷങ്ങൾക്കു ശേഷം, പോകേണ്ട സമയത്ത് പണം തികഞ്ഞു! അയാൾ ഒറ്റയ്ക്ക് കോസലപുരത്തേക്കു നടന്നു തുടങ്ങി. പത്തു ദിവസം നടപ്പു പിന്നിട്ടപ്പോൾ വഴിയോരത്ത് ഒരു വൃദ്ധൻ കരഞ്ഞു കൊണ്ട് ശങ്കുണ്ണിയുടെ മുന്നിൽ യാചിച്ചു - "ഞാനും എൻ്റെ കുടുംബവും കുറെ ദിവസങ്ങളായി പട്ടിണിയാണ്. എന്നെ സഹായിക്കാൻ അലിവുണ്ടാകണം" ശങ്കുണ്ണി അയാളെയും കൂട്ടി അടുത്തുള്ള പലചരക്കു കടയിൽ നിന്നും വീട്ടുസാധനങ്ങൾ വാങ്ങി വൃദ്ധൻ്റ വീട്ട...

(1226) ചന്ദനക്കാട്!

  ഒരു കാലത്ത്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് വിക്രമൻ രാജാവായിരുന്നു. ആഴ്ചയിൽ ഒരു ദിവസമെങ്കിലും മൃഗയാ വിനോദത്തിനു പോകണമെന്നുള്ള കാര്യം അദ്ദേഹത്തിനു നിർബന്ധമായിരുന്നു. ഒരിക്കൽ, വേട്ടയ്ക്കു കാട്ടിലൂടെ കുതിരപ്പുറത്ത് പോയപ്പോൾ അകമ്പടി സേവിച്ചിരുന്ന ഭടന്മാരുടെ കുതിരകൾക്കു വഴി തെറ്റി വേറെ ദിശയിൽ പോയി. അങ്ങനെ, രാജാവ് ഒറ്റപ്പെട്ടപ്പോൾ വല്ലാത്ത പരവേശവും അയാൾക്കു തോന്നി. എന്നാൽ, കാട്ടിലൂടെ അലഞ്ഞുതിരിഞ്ഞ് കാടിൻ്റെ അതിർത്തി മേഖലയിൽ എത്തിയപ്പോൾ ഒരു കുടിൽ കണ്ടു. അന്നേരം, കുടിലിൻ്റെ മുന്നിൽ വിറക് കെട്ടുകൾ കരിച്ച് കരി ഉണ്ടാക്കുന്ന സാധുവായ നാണുവിന് രാജാവിനെ മനസ്സിലായില്ല. കാരണം, നാണു ആ കാട്ടുപ്രദേശത്തു നിന്നും പ്രധാന പട്ടണങ്ങളിലേക്ക് ഇതുവരെ യാത്ര ചെയ്തിട്ടില്ലായിരുന്നു. രാജാവ് ചോദിച്ചു - "എനിക്ക് വല്ലാതെ വിശക്കുന്നു. എന്തെങ്കിലും തിന്നാനും കുടിക്കാനും തരുമോ?" ഒരു പുഞ്ചിരിയോടെ നാണു കുടിലിൽ പ്രവേശിച്ച് കോപ്പയിൽ കഞ്ഞിയും ചമ്മന്തിയുമായി തിരികെ വന്ന് രാജാവിനു കൊടുത്തു. വളരെ സ്നേഹത്തോടെ അതിഥി കഴിക്കുന്നതും നോക്കി നാണു ഇരുന്നു. "കുറച്ച് കഞ്ഞിയും കൂടി വിളമ്പട്ടെ?" നാണുവിൻ്റെ ചോദ്യം കേട്ട...

(1225) ശങ്കുണ്ണിയുടെ വീട്ടുമുറ്റം!

പണ്ട്, സിൽബാരിപുരം ദേശം വാണിരുന്നത് വീരു എന്ന നാടുവാഴിയായിരുന്നു. പ്രശസ്തമായ സിൽബാരിപ്പുഴ ആ ദേശത്തിലൂടെ ഒഴുകി കടലിൽ പതിക്കുകയാണു ചെയ്തിരുന്നത്. എന്നാൽ, അയൽദേശങ്ങളായ കോസലപുരം, കുശാനപുരം, ചിത്തിരപുരം എന്നിവിടങ്ങളിൽ ഒരു പുഴ പോലും ഇല്ലായിരുന്നു. അതിനാൽ, അവിടെ പുഴമണൽ കിട്ടാനില്ലായിരുന്നു. വീടു പണിയാനും മുറ്റത്തു വിരിക്കാനും മറ്റുമായി സിൽബാരിപ്പുഴയിൽ നിന്നും മണൽ വാരിയിരുന്നു. അങ്ങനെ കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ പുഴമണലിനു കുറവു വന്നുതുടങ്ങി. അതോടെ, നാടുവാഴി മണൽവാരലിനു നിരോധനം ഏർപ്പെടുത്തി. അനേകം വർഷങ്ങൾ അങ്ങനെ കടന്നുപോയി. പിന്നെയും പുഴ മണൽ തീരത്തടിഞ്ഞ് മനോഹരമായിരിക്കുന്നു. ആ ദേശവാസിയായ ശങ്കുണ്ണിയുടെ വീട്ടുമുറ്റമാകെ കല്ലുകൾ എഴുന്നു നിൽക്കുന്ന അവസ്ഥയാണ്. ഒരു ദിവസം അയാളുടെ ഇളയ കുഞ്ഞ് മുറ്റത്തെ കല്ലിൽ തട്ടി വീണപ്പോൾ അയാൾ നിശ്ചയിച്ചു - "ഒരു ദിവസം ഞാൻ ഈ മുറ്റമാകെ പുഴയിലെ ഉരുളൻകല്ലുകൾ നിറച്ച് മനോഹരമാക്കും!" അന്നു മുതൽ, ശങ്കുണ്ണി സിൽബാരിപ്പുഴയിൽ കുളിക്കാൻ പോയിത്തുടങ്ങി. തിരികെ മടങ്ങാൻ നേരത്ത്, ഒരു കയ്യിൽ കൊള്ളുന്ന ഒരു പിടി പുഴയിലെ ചെറിയ ഉരുളൻ കല്ല് മടിശ്ശീലയിൽ വച്ച് വീട്ടിലെത്തും. എന്നിട്ട്, മു...

(1224) കുതിരയുടെ അവകാശി!

  ആന്ധ്രയിലെ മര്യാദ രാമണ്ണ എന്ന മര്യാദരാമൻ ന്യായാധിപനായി തുടരുന്ന കാലത്ത് തൻ്റെ ബുദ്ധിയും നിരീക്ഷണ പാടവവും ഉപയോഗിച്ച് നിരവധി കുറ്റങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരിക്കൽ, ഒരു വ്യാപാരി കുതിരയുമായി ചന്തയിലേക്കു പോകുകയായിരുന്നു. അയാൾ അതിനെ വല്ലാതെ പണിയെടുപ്പിക്കുമെങ്കിലും കാര്യമായ ആഹാരം കൊടുക്കുകയുമില്ല. അതുകാരണം, കുതിര മെലിഞ്ഞതായിരുന്നു. അയാൾ പോകുന്നതിനൊപ്പം ഒരു കർഷകൻ്റെ കുതിര ഒപ്പം വന്നു. അതിനെ കണ്ട് വ്യാപാരി പിറുപിറുത്തു - "എങ്ങനെയും ഇവൻ്റെ മിടുക്കൻ കുതിരയെ തട്ടിയെടുക്കണം!" വ്യാപാരി കുതിരയെ നിർത്തി കർഷകനോടു സംസാരിച്ച് ക്രമേണ ചങ്ങാത്തം ഭാവിച്ചു - "എനിക്ക് നിൻ്റെ കുതിരപ്പുറത്തു കയറി ചന്ത വരെ പോകണമെന്ന് ഒരു ആഗ്രഹം" കർഷകൻ അതു സമ്മതിച്ചു. വ്യാപാരി ആ കുതിരയുടെ പുറത്ത് കയറാൻ തൻ്റെ യജമാനൻ സമ്മതിച്ചതിനാൽ കുതിര അനുസരിച്ചു. ആ സമയത്ത് സാധുവായ കർഷകൻ മെലിഞ്ഞ കുതിരയെ തലോടി പറഞ്ഞു -"നിനക്ക് തിന്നാൻ കുറച്ച് മുതിര തരാം" എന്നിട്ട് ആ കുതിരപ്പുറത്ത് കർഷകൻ കയറി ചന്തയിലേക്ക് യാത്രയായി. വ്യാപാരി ചന്തയിൽ ചെന്നപ്പോൾ വലിയ ഒച്ചയിട്ട് കച്ചവട സാധനങ്ങൾ വിളിച്ചു കൂവി ആളുകളുടെ ശ്രദ്ധ തിരിച്ചു. ആ...

(1223) നാറാണത്ത് ഭ്രാന്തൻ!

  കൊട്ടാരത്തിൽ ശങ്കുണ്ണി എന്ന പ്രശസ്തനായ സാഹിത്യകാരൻ, മലയാള മനോരമ പത്രത്തിലും ഭാഷാപോഷിണിയിലും അനേകം നാടോടിക്കഥകൾ പരമ്പരയായി പ്രസിദ്ധീകരിക്കുകയുണ്ടായി. അതിൽ, നാറാണത്ത് ഭ്രാന്തൻ, കടമറ്റത്ത് കത്തനാർ, ഉണ്ണിയാർച്ച, തച്ചോളി ഒതേനൻ എന്നിങ്ങനെയുള്ള അനേകം നാടോടിക്കഥകളും ഐതിഹ്യങ്ങളും ഒരുമിപ്പിച്ച് ഐതിഹ്യമാല എന്ന മഹത്തായ ഗ്രന്ഥം പിറവിയെടുത്തു. കേരളത്തിലെ മിക്കവാറും ലൈബ്രറികളിലും ഇത് വായിക്കാനാകും. അതുപോലെ, പ്രസിദ്ധീകരണ ശാലകളിൽ വാങ്ങാനാകും. ഇപ്പോൾ നിങ്ങൾ വായിക്കാൻ പോകുന്ന കഥ പറയിപെറ്റ പന്തിരുകുലത്തെ പ്രധാനിയായ നാറാണത്ത് ഭ്രാന്തൻ്റെ കഥയാണ്. നാറാണത്ത് ഭ്രാന്തൻ്റെ കല്ല് ഉരുട്ടിയ കഥ പ്രശസ്തമാണ്. രായിരനെല്ലൂർ എന്ന പാലക്കാട് ജില്ലയിലെ കുന്നിലാണ് അയാൾ ജീവിച്ചിരുന്നതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട്. അയാൾ ഒരു വലിയ കല്ല് രാവിലെ കുന്നിൻ്റെ താഴെ നിന്നും ഉരുട്ടിക്കയറ്റാൻ തുടങ്ങും. ഏകദേശം ഉച്ചയാകുമ്പോൾ മുകളിലെത്തും. എന്നിട്ട്, അത് താഴേക്ക് ഉരുട്ടിയിടും! അത് ഉരുണ്ടു പോകുന്നതു കണ്ട് അയാൾ അട്ടഹസിക്കും! പിന്നെയും ഇതുതന്നെ ആവർത്തിക്കുകയാണു പതിവ്. ഇതെല്ലാം ഒരു ഭ്രാന്തൻ്റെ ചെയ്തികളായി നാട്ടുകാർ പരിഹസിച്ചെങ്കില...

(1222) കടിച്ചതുമില്ല! പിടിച്ചതുമില്ല!

  പണ്ട്, സിൽബാരിപുരം ദേശത്ത് ഒരു നാട്ടിൻപുറത്ത് കുരങ്ങന്മാരുടെ ശല്യമുണ്ട്. അവിടെയുള്ള വീടുകളുടെ പിന്നാമ്പുറത്ത് ചെന്ന് കുരങ്ങന്മാർ ഒളിച്ചിരിക്കും. എന്നിട്ട്, അടുക്കളയിലോ വരാന്തയിലോ ആളുകൾ ഇല്ലാതിരിക്കുന്ന സമയത്ത് കയറി ആഹാരം കട്ടെടുത്ത് സമീപത്തെ കാട്ടിലേക്ക് ഓടിമറയും. പതിവുപോലെ ഒരു ദിവസം, ഒരു കുരങ്ങൻ വീടിൻ്റെ പിറകിൽ വന്നപ്പോൾ അവിടെ മുറ്റത്ത് രണ്ടു കോഴികൾ തമ്മിൽ പരസ്പരം കൊത്തുകയാണ്. കുരങ്ങൻ കാരണം അന്വേഷിച്ചപ്പോൾ മുറ്റത്ത് കിടക്കുന്ന ഒരു കള്ളപ്പം ആർക്കു വേണം എന്നതിനാണ് തർക്കം. ഉടൻ, കുരങ്ങൻ പറഞ്ഞു -"ഞാൻ നിങ്ങൾക്കു രണ്ടു പേർക്കും പകുതി വീതം ഒടിച്ചു തരാം. ഇത്രയും ചെറിയ കാര്യത്തിന് എന്തിനാണ് വഴക്കിടുന്നത്?" കോഴികൾക്ക് അത് സമ്മതമായി. കുരങ്ങൻ കള്ളപ്പം കയ്യിലെടുത്ത് രണ്ടായി മുറിച്ചു. പക്ഷേ, ഇതിനിടയിൽ കുരങ്ങൻ ഒരു ബുദ്ധി പ്രയോഗിച്ചു - നേർ പകുതി ആയിരുന്നില്ല! ഒരെണ്ണം വലുതായിരുന്നു! അത് കോഴികൾക്ക് നീട്ടിയപ്പോൾ ചെറിയ കഷണം നോക്കി ഒരു കോഴി പറഞ്ഞു -"ഇത് തുല്യമല്ല. ഒരെണ്ണം ചെറുതും മറ്റേത് വലുതുമാണ്!" പെട്ടെന്ന്, കുരങ്ങൻ പറഞ്ഞു -"ഞാൻ ഇപ്പോൾ ശരിയാക്കിത്തരാം" തുടർന്ന്, കുരങ്ങൻ വ...

(1221) അഞ്ച് കള്ളന്മാർ!

  പണ്ടുകാലത്ത്, സിൽബാരിപുരം രാജ്യത്ത് ചില പ്രഭുക്കന്മാർ ചക്രവർത്തിമാർ എന്ന പോലെ ജീവിച്ചിരുന്ന കാലമായിരുന്നു അത്. അയൽരാജ്യമായ കോസലപുരത്തു നിന്നും അഞ്ച് കള്ളന്മാർ രാത്രിയിൽ ഒരു പ്രഭുവിൻ്റെ മാളികയുടെ പിറകിലെത്തി. പ്രഭുവും കുടുംബവും ഉൽസവത്തിനു പോയിരുന്ന സമയമായതിനാൽ അവർക്ക് യാതൊന്നും പേടിക്കാനില്ലായിരുന്നു. എങ്കിലും വീടിൻ്റെ കരുത്തേറിയ വാതിലുകൾ തകർക്കുന്ന രീതി അവർക്കില്ല. അവരുടെ കയ്യിലെ ചാക്കിൽ വലിയ ഒരു ഉടുമ്പ് ഉണ്ടായിരുന്നു. ഉടുമ്പിൻ്റെ അരയിൽ കയറു കെട്ടി മാളികയുടെ മുകളിലേക്ക് അതിനെ എറിഞ്ഞു. എന്നിട്ട്, മേൽക്കൂരയിൽ ശക്തിയായി പിടിച്ചിരിക്കുന്ന ഉടുമ്പിനെ കെട്ടിയ കയറിൽ പിടിച്ച് ആ കൂട്ടത്തിലെ മെലിഞ്ഞ കള്ളൻ മുകളിലേക്കു വലിഞ്ഞു കയറി! പിന്നീട്, മറ്റുള്ളവരിൽ രണ്ടു പേരും കൂടി മുകളിലെത്തി. പിന്നീട്, ഓടിളക്കി ഇറങ്ങിയത് അടുക്കളയിലായിരുന്നു. കരിയും പുകയും മാറാലയുമെല്ലാം ദേഹത്ത് പറ്റിയെങ്കിലും നിലവറയിലെ സ്വർണ്ണവും പണവുമെല്ലാം ഒരു ചാക്കിലാക്കി. കള്ളന്മാർ ഇരുട്ടിൻ്റെ മറവിൽ വിജനമായ ഒറ്റയടിപ്പാതയിലൂടെ നടന്നപ്പോൾ അഞ്ചു പേരും പിറുപിറുത്തത് ഒരേ വിധത്തിലായിരുന്നു - "ഈ ചാക്കിലെ സമ്പത്ത് അഞ്ചായി ഭാഗിച്ചാൽ ഒരു ...

(1220) ബുദ്ധിയും കരുത്തും!

  പണ്ട്, സിൽബാരിപുരം രാജ്യത്തിൻ്റെ ഭൂരിഭാഗവും കാടായിരുന്നു. എങ്കിലും, കാട്ടു മൃഗങ്ങളിൽ വലിയ മൃഗങ്ങൾ കുറവായിരുന്നു. ഇടയ്ക്ക് നാട്ടിലെ മൃഗങ്ങൾ അവിടെ വഴക്കിട്ട് കാടുകയറുന്ന ഒരു പതിവുണ്ടായിരുന്നു. അങ്ങനെ, ഒരു നാട്ടുപൂച്ച കാട്ടിലെത്തി. കാട്ടിൽ ഏതു മൃഗങ്ങൾ വന്നാലും കാക്കകൾ മറ്റുള്ള കാട്ടുമൃഗങ്ങളെ വിളിച്ചു കൂവി അറിയിക്കുന്ന ഒരു ശീലമുള്ളതിനാൽ പതിവു പോലെ ബഹളം വച്ചു. ഉടൻ, അവിടെ ഒരു കുറുക്കൻ പ്രത്യക്ഷപ്പെട്ടു. കാക്ക നാട്ടുപൂച്ചയോടു പറഞ്ഞു -"നിനക്ക് ഞങ്ങളുടെ കാട്ടിലേക്കു സ്വാഗതം. എന്തായാലും ഏറ്റവും ബുദ്ധിശാലിയായ ഈ കുറുക്കനെ കാണാൻ പറ്റിയത് നിൻ്റെ മഹാഭാഗ്യം!" ഉടൻ, പൂച്ച നിസ്സാരമായി പറഞ്ഞു -"ബുദ്ധിയിൽ നാട്ടിലെ മനുഷ്യരുടെ ഒപ്പമെത്താൻ നമുക്കു പറ്റില്ല" പക്ഷേ, കാക്ക വിട്ടുകൊടുത്തില്ല. കുറുക്കൻ്റെ പിന്തുണ തേടിയപ്പോൾ കുറുക്കൻ പൂച്ചയെ പരിഹസിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ കോസലപുരത്തുനിന്നും ഒരു വേട്ടക്കാരൻ കാട്ടുപന്നിയെ വെടിവെച്ചു കൊണ്ട് അതുവഴി ഓടി വന്നു. പെട്ടെന്ന്, പൂച്ച മിന്നൽ വേഗത്തിൽ മരത്തിൽ കയറി ശിഖരങ്ങൾക്കിടയിൽ മറഞ്ഞു. എന്നാൽ, കുറുക്കൻ ഓടിയത് കാട്ടുപന്നി കുതിച്ച അതേ പാതയിൽ ആയിരുന്നു. വ...

(1219) കുറുക്കനു കിട്ടിയ ഓഹരി!

  സിൽബാരിപുരമാകെ ഒരിക്കൽ കൊടുംകാടായി കിടന്നിരുന്ന കാലം. ഒരു ദിവസം സിംഹം കാടിൻ്റെ കിഴക്കു ദിക്കിൽ നിന്നും മൃഗങ്ങളെ പിന്തുടർന്ന് പതുങ്ങി വന്നു. എന്നാൽ, അതേ സമയം, ഒരു കടുവ പടിഞ്ഞാറു ദിക്കിൽ നിന്നും കിഴക്കോട്ട് മൃഗങ്ങളെ ഓടിച്ച് കൊണ്ടു വരികയായിരുന്നു. എന്നാൽ, ഈ രണ്ടു മൃഗങ്ങളെയും പറ്റിച്ച് മൃഗങ്ങൾ മരത്തിൽ കയറുകയും പാറമടക്കിൽ ഒളിക്കുകയും ചെയ്തതിനാൽ അവർക്ക് യാതൊന്നും കിട്ടിയില്ല. അന്നേരം, ഒരു മുയലിൻ്റെ പിടിത്തം വിട്ട് പാറയിൽ നിന്നും താഴേക്കു വീണു! മുയൽ വീണ ഭാഗത്തേക്ക് സിംഹവും കടുവയും ഓടിയടുത്തു. പരുക്കേറ്റ മുയലിന് ഓടാനും കഴിഞ്ഞില്ല. എന്നാൽ, സിംഹം പറഞ്ഞു -"ഞാനാണ് ഈ മുയൽക്കൂട്ടങ്ങളെ ഓടിച്ചു കൊണ്ടു വന്നത് " കടുവയും ഗർജ്ജിച്ചു - "അല്ല, എന്നെ പേടിച്ച് വന്ന മൃഗങ്ങളിൽ ഈ മുയലും ഉണ്ടായിരുന്നു" അവർ ആദ്യം തർക്കം തുടങ്ങി. മുഴുവൻ ഓഹരിയും വേണമെന്ന് വാശി പിടിച്ചു. പിന്നെ ആക്രമണം തുടങ്ങി. ഈ ശബ്ദം കേട്ട് ഓടി വന്ന കുറുക്കൻ മുയലിനെ കടിച്ചെടുത്ത് ഓടിയ കാര്യം ഇവർ അറിഞ്ഞതേയില്ല! മരക്കൊമ്പിലിരുന്ന കുരങ്ങൻ്റെ അട്ടഹാസം കേട്ടാണ് സിംഹവും കടുവയും മുകളിലേക്കു നോക്കിയത്. ഉടൻ, കുരങ്ങൻ പറഞ്ഞു -"എടാ, ...

(1218) കുറുക്കനും ചന്ദ്രനും!

  സിൽബാരിപുരം കാട്ടിൽ അനേകം മൃഗങ്ങൾ ഉണ്ടായിരുന്ന കാലത്തെ കഥയാണിത്. ഒരിക്കൽ, കുറുക്കൻ പതിവുപോലെ ഇര തേടി നടക്കുന്ന സമയം. കുറെ നടന്നിട്ടും യാതൊന്നും കിട്ടിയില്ല. അങ്ങനെ, സന്ധ്യ മയങ്ങിയപ്പോൾ ക്ഷീണിച്ച് ഒരിടത്ത് കിടന്നുറങ്ങി. രാത്രിയിൽ, വെള്ളം കുടിക്കാനായി അടുത്തുള്ള തടാകക്കരയിലെത്തി. പക്ഷേ, ആ സമയത്ത് ഒരു കടുവ അവനു പിറകേ വെള്ളം കുടിക്കാൻ അവിടെത്തി! കടുവ പിറുപിറുത്തു -"ഹാവൂ! ഈ കുറുക്കനെ തിന്നിട്ട് വെള്ളവും കൂടി കുടിച്ചിട്ടു പോകാം" അതൊരു നിലാവുള്ള രാത്രിയായിരുന്നു. വെള്ളം കുടിക്കാൻ കുറുക്കൻ്റെ വായ വെള്ളത്തിൽ മുട്ടിയ നേരത്ത് ചന്ദ്രബിംബം അനങ്ങി. അതിനൊപ്പം, കടുവയുടെ മണം തിരിച്ചറിഞ്ഞ് അവൻ ഞെട്ടി! പെട്ടെന്ന്, അവൻ തല ഉയർത്തി നോക്കിയപ്പോൾ തൊട്ടു പിറകിൽ കടുവ ചാടാനായി ഓങ്ങി നിൽക്കുന്നു! കടുവയിൽ നിന്നും രക്ഷപ്പെടാൻ നിമിഷ നേരം കൊണ്ട് ഒരു തന്ത്രം കുറുക്കൻ പുറത്തെടുത്തു. "അങ്ങ്, എന്നെ തിന്നുന്നതിൽ എനിക്ക് യാതൊരു  വിരോധവുമില്ല. കാരണം,  കുറുക്കന്മാർ കടുവയുടെ ആഹാരമാണ്. അത് ദൈവ നിയോഗമാണ്. പക്ഷേ, അങ്ങ്, തെരഞ്ഞെടുത്ത ദിവസം തെറ്റിപ്പോയി" ഉടൻ, കടുവ ചോദിച്ചു - "എന്താണ് ഈ ദിവസത്തിൻ്റെ കുഴപ്...

(1217) വിവേക ശൂന്യത!

  ഒരു കാലത്ത്, സിൽബാരിപുരം രാജ്യമെങ്ങും കാടായിരുന്നു. അതിനുള്ളിലേക്ക് കോസലപുരത്തുനിന്നും ചില വേട്ടക്കാർ എത്താറുണ്ട്. ഒരിക്കൽ, വാറുണ്ണി എന്നു പേരുള്ള ഒരു വേട്ടക്കാരൻ മൃഗങ്ങളെ പിടിക്കാൻ അരയിൽ കത്തിയും വലയും മറ്റു ചില സാധനങ്ങളുമായി ആ കാട്ടിലെത്തി. മാനുകളെ വേട്ടയാടാൻ പോയെങ്കിലും അവറ്റകളെ കുടുക്കാൻ പറ്റിയില്ല. കുറെ നടന്ന് ക്ഷീണിച്ചപ്പോൾ ഒരു മരത്തണലിൽ ഇരുന്നു. ക്രമേണ ഉറങ്ങിപ്പോയി. എന്നാൽ, ശക്തമായ കാറ്റടിച്ചപ്പോൾ അയാൾക്കു തണൽ കൊടുത്തിരുന്ന ഉണങ്ങിയ ഇലകൾ പറന്നു പോയി. അപ്പോൾ അവൻ്റെ മുഖത്ത് വെയിലടിച്ചെങ്കിലും വാറുണ്ണി ഉറക്കത്തിൽ അത് അറിഞ്ഞില്ല. അതേ സമയം, ഒരു വലിയ ചിറകുള്ള പക്ഷി ആ മരത്തിൽ വിശ്രമിക്കുന്നുണ്ടായിരുന്നു. ആ പക്ഷി വിചാരിച്ചു - "എൻ്റെ വലിയ ചിറക് ഒന്നു വിരിച്ച് ഇരുന്നാൽ അയാളുടെ മുഖത്ത് വെയിൽ അടിക്കാതെ ഉറക്കത്തിന് തടസ്സമാകില്ല" അങ്ങനെ, പക്ഷി ചിറക് വിരിച്ച് ശിഖരത്തിൽ ഇരുന്നു. എന്നാൽ, കുറെ കഴിഞ്ഞപ്പോൾ ഒരു ചെറിയ പക്ഷി അവിടെ മരത്തിൽ വന്നിരുന്ന് പുറമേ മുള്ളുകൾ നിറഞ്ഞ ഒരു പഴത്തിൻ്റെ തൊണ്ട് പൊളിക്കാൻ തുടങ്ങി. താഴെ വീഴുന്ന അതിൽ ഒരെണ്ണം കൃത്യമായി വാറുണ്ണിയുടെ മുഖത്ത് പതിച്ചപ്പോൾ മുള്ള് കു...

(1216) അമിത വിശ്വാസം!

  പണ്ടുകാലത്ത്, സിൽബാരിപുരം അയൽരാജ്യമായ കോസലപുരവുമായി അതിർത്തി പങ്കിടുന്ന പ്രദേശമാകെ കാടായിരുന്നു. അതിനുള്ളിൽ ധാരാളം മൃഗങ്ങളുമുണ്ട്. ഒരിക്കൽ, കുറുക്കൻ തീറ്റ തേടി നടക്കുമ്പോൾ യാതൊന്നും കിട്ടിയില്ല. നിരാശനായി ഒരിടത്ത് വിശ്രമിക്കുമ്പോൾ അവിടെ ഒരു കഴുത വിശ്രമിക്കുന്നതു കണ്ടു. കടുത്ത വേനൽക്കാലമാകയാൽ കഴുതയും ആഹാരത്തിനായി ബുദ്ധിമുട്ട് നേരിട്ടിരുന്നു. ക്രമേണ കുറുക്കനും കഴുതയും ചങ്ങാതികളായി മാറി. കുറുക്കൻ പറഞ്ഞു -"കടുവയും സിംഹവും പുലിയുമൊക്കെ വേട്ടയാടി മൃഗങ്ങളുടെ എണ്ണം ഇവിടെ കുറഞ്ഞിട്ടുണ്ട്. മാത്രമല്ല, എനിക്കു ലഭിക്കേണ്ട ചെറു മൃഗങ്ങളെല്ലാം ഒളിവിലാണ്. അതുകൊണ്ട് നാട്ടിലിറങ്ങി മനുഷ്യർ വളർത്തുന്ന കോഴിയെ പിടിക്കാൻ ഞാൻ പോകുകയാണ് " കഴുത അതിനോടു യോജിച്ചു - "എന്നാൽ, ഞാനും നിൻ്റെ കൂടെ വരുന്നു. അവിടെ മനുഷ്യരുടെ കൃഷിയിടങ്ങൾ ധാരാളമുണ്ട് " അവർ രണ്ടുപേരും കൂടി നാടിനെ ലക്ഷ്യമാക്കി കാട്ടിലൂടെ നടന്നപ്പോൾ കിളികളും കുരങ്ങന്മാരും കുറുക്കനെ പരിഹസിച്ചു - "എടാ, കുറുക്കാ, നീ ബുദ്ധിമാനല്ലേ? മണ്ടനായ ഒരു കഴുതയെ ചങ്ങാതിയാക്കി എന്തിനു നടക്കണം? അവൻ്റെ മണ്ടത്തരം നിന്നെ കുഴപ്പത്തിലാക്കും" കുറുക്കൻ ...

(1215) അവിശ്വാസികൾ!

  പണ്ട്, സിൽബാരിപുരം ദേശത്ത് ചങ്ങാതികളായ മൂന്ന് കൂട്ടുകാർ ഉണ്ടായിരുന്നു. ഒരിക്കൽ, കാട്ടിൽ നിന്നും തേനെടുക്കാനായി അവർ മൂന്നു പേരും കൂടി അങ്ങോട്ടു നടന്നു. കുറെ ദൂരം നടന്നപ്പോൾ കുറച്ച് ഉയരത്തിലായി മരക്കൊമ്പിൻ്റെ പോടിൽ ചെറുതേനീച്ചയുടെ വലിയ കൂട് കണ്ടു. അവർ പറഞ്ഞു -"തേൻ കുറച്ചു മാത്രമേ ഉള്ളൂവെങ്കിലും ചെറുതേൻ രുചി അപാരമാണ് " പക്ഷേ, ഒരു കുഴപ്പം- ആ മരത്തിൽ നിറയെ കാട്ടുവള്ളികൾ ചുറ്റിയിരിക്കുകയാണ്. അതാകട്ടെ, ദേഹം മുഴുവൻ ശക്തമായ ചൊറിച്ചിൽ ഉണ്ടാക്കുന്ന കാട്ടുചൊറികിണ്ണത്തിൻ്റെ വള്ളികൾ ആയിരുന്നു. അന്നേരം, ഒരാൾ പറഞ്ഞു -"ചൊറികിണ്ണം കാരണം നമുക്ക് മരത്തിൽ കയറി തേനെടുക്കാൻ പറ്റില്ല. പക്ഷേ, ഒരാളുടെ തോളിൽ ഒരാൾ കയറി പിന്നെ മറ്റൊരാൾ... അങ്ങനെ തേനടകൾ എത്തിപ്പിടിക്കാൻ പറ്റും" ആ രീതി അവർക്ക് എല്ലാവർക്കും സ്വീകാര്യമായി. അങ്ങനെ ഓരോ ആളും തോളിൽ കയറാൻ തുടങ്ങി. വീഴാതെ പരമാവധി കൈകളിൽ നീട്ടിപ്പിടിച്ച് മൂന്നാമൻ തേനടകൾ എടുക്കാൻ തുടങ്ങി.  എന്നാൽ, തേനീച്ചക്കൂട്ടിൽ നിറയെ മുട്ടകൾ ഉള്ളതിനാൽ വളരെ പതിയെ ഓരോ അടയും അടർത്തിയെങ്കിലും തേനറകൾ പൊട്ടി തേൻ ഒലിച്ച് മുകളിൽ നിന്നും ഏറ്റവും താഴെ നിൽക്കുന്നവൻ്റെ തോളിൽ വീണു...

(1214) കരടിയും കുറുക്കനും!

  പണ്ട്, സിൽബാരിപുരം കാട്ടിൽ മൃഗങ്ങൾ അനേകമായിരുന്നു. അവിടെ, ഒരു കരടിയുടെ ചങ്ങാതിയായി കുറുക്കൻ കൂടെ നടന്നിരുന്ന കാലം. സാധാരണയായി അവർക്ക് ആഹാരം കിട്ടുമ്പോൾ ചിലത് പങ്കിടാറുണ്ട്. ഒരിക്കൽ, വലിയ മരത്തിൽ തമ്പടിച്ചിരുന്ന പെരുംതേനീച്ചകളെ കണ്ട് കരടി ആ മരത്തിൻ്റെ മുകളിലെത്തി. തേനടകളുമായി താഴെ എത്തിയ കരടിയുടെ പിറകേ കുറുക്കൻ ചെന്നു. "എനിക്ക് വല്ലാതെ കൊതി തോന്നുന്നു. തേനടയുടെ ഒരു പങ്ക് എനിക്കും വേണം" യാതൊരു മടിയും കൂടാതെ കരടി കുറുക്കന് തേനട മുറിച്ചു കൊടുത്തു. കുറുക്കൻ സന്തോഷത്തോടെ അതുമായി പോയി. മറ്റൊരു ദിവസം, കരടിക്ക് യാതൊന്നും കാര്യമായി തിന്നാൻ കിട്ടാതെ തീറ്റി തപ്പി നടക്കുന്ന സമയത്ത് നല്ല മുയലിറച്ചിയുടെ ചോരമണം മൂക്കിൽ തുളച്ചുകയറി. കരടി മണം പിടിച്ച് കുറച്ചു ദൂരം നടന്നപ്പോൾ ചെന്നു നിന്നത് കുറുക്കൻ്റെ വാസസ്ഥലമായ പാറയിടുക്കിലാണ്. "ഹാവൂ! രക്ഷപെട്ടു. മുയലിറച്ചിയുടെ പങ്ക് എനിക്ക് കിട്ടുമല്ലോ!" പക്ഷേ, ഇതിനകം തന്നെ കുറുക്കൻ, കരടി വരുന്നതു കണ്ടതിനാൽ മുയലിറച്ചി അകത്ത് ഒളിച്ചു വച്ചിട്ട് ഒന്നും അറിയാത്ത പോലെ രക്തക്കറയുള്ള മുഖവും കയ്യും മിനുക്കി പാറയിടുക്കിൽ നിന്നും വെളിയിൽ വന്നു. കരടി പറഞ്ഞു...

(1213) സുഗന്ധലേപനം!

  ഒരു കാലത്ത്, സിൽബാരിപുരം രാജ്യത്തിലെ കച്ചവടക്കാരുടെ പ്രിയപ്പെട്ട വസ്തുവായിരുന്നു സുഗന്ധലേപനങ്ങൾ. രാജകൊട്ടാരത്തിലും പ്രഭുക്കന്മാരുടെയും ജന്മിമാരുടെയും വീടുകളുടെ പരിസരമാകെയും സുഗന്ധത്തിൽ മുങ്ങിയിരുന്നു. അത്തർ പോലുള്ളത് അയൽരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തിരുന്ന കാലം. ഒരിക്കൽ, രാജകൊട്ടാരത്തിലേക്ക് ഇത്തരം ജോലിക്കായി ഒരാളെ നിയമിക്കേണ്ട ആവശ്യം വന്നു. നല്ല ശമ്പളമുള്ള ജോലിയാണ്. അതിനാൽ, കുറെ ഉദ്യോഗാർഥികൾ കൊട്ടാരവളപ്പിൽ തടിച്ചുകൂടിയിരുന്നു. കൊട്ടാര പണ്ഡിതൻ അവർക്കു മുന്നിൽ ഒരു പരീക്ഷണം മാത്രമായി ഒരുക്കി. അദ്ദേഹം പറഞ്ഞു -"ഓരോ ആളും ഈ കൊട്ടാര മുറിയിലേക്കു കടന്നു വന്നിട്ട് രണ്ടു പൂമാലകൾ തൂക്കിയിട്ടിരിക്കുന്നത് കുറച്ച് അകലെ നിന്നും നിരീക്ഷിച്ച് അതിൽ ഏതാണ് യഥാർഥ പൂമാല എന്നു പറയണം. എന്നിട്ട്, അതിനുള്ള കാരണവും വ്യക്തമാക്കണം" അവർ ഓരോ ആളും കടന്നു വന്നു. ഭൂരിഭാഗം പേരും മണം പിടിച്ച് അറിയാനാണു ശ്രമിച്ചത്. കാരണം, ജോലി സുഗന്ധവുമായി ബന്ധപ്പെട്ടതാണല്ലോ. മണം വെളിയിൽ  നഷ്ടപ്പെടാതിരിക്കാൻ ജനാലകൾ അടച്ചിട്ടുമുണ്ട്. ഒടുവിൽ, ഒരു ബുദ്ധിമാനായ യുവാവ് മുറിയിൽ കയറി. മുറിയിൽ യഥാർഥ പൂമാലയിലെ പൂക്കളുടെ മണം അവിടമാകെ ...

(1212) മന്ത്രിപദം!

  പണ്ടുപണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചു വന്നിരുന്നത് വിക്രമൻരാജാവായിരുന്നു. ഖജനാവ് കൈകാര്യം ചെയ്തു വന്നിരുന്ന മന്ത്രിയെ ധൂർത്ത് കാരണം രാജാവ് പിരിച്ചു വിട്ടു. അതിനു പകരമായി ഒരു എഴുത്തു പരീക്ഷയിലൂടെ മികച്ച അഞ്ച് ആളുകളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. എങ്കിലും, ഇവരിൽ മിടുക്കനായ ഒരാളെ തെരഞ്ഞെടുക്കുന്നത് രാജാവിന് വലിയ വെല്ലുവിളിയായി തോന്നി. അറിവിൻ്റെ കാര്യത്തിൽ ഏകദേശം ഒരുപോലെ തോന്നിയതിനാൽ വേറെ ഏതെങ്കിലും സൂത്രം പ്രയോഗിച്ചാൽ മാത്രമേ ഇവരെ തരം തിരിക്കാൻ പറ്റൂ എന്ന് രാജാവിന് അറിയാമായിരുന്നു. അദ്ദേഹം അതിനൊരു വഴി കണ്ടെത്തി. അവർ അഞ്ചു പേരെ വിളിച്ച് അഞ്ച് മുറികളിൽ ഒരു ദിവസം താമസിക്കാൻ രാജാവ് ക്ഷണിച്ചു. എന്നിട്ട് രാജാവ് പറഞ്ഞു -"നിങ്ങൾ ഇപ്പോൾ താമസിക്കുന്ന കൊട്ടാരമുറി മന്ത്രിയായാൽ നിങ്ങളുടെ മന്ത്രിമുറി ആയിരിക്കും. അതിനാൽ, ഇനിയുള്ള ഏതാനും മണിക്കൂറുകൾ പ്രൗഢിക്കു ചേർന്ന വിധത്തിൽ മുറികൾ സജ്ജീകരിക്കാവുന്നതാണ്. ഇഷ്ടമുള്ളത് കൊട്ടാരത്തിലെ സാധനങ്ങൾ സൂക്ഷിക്കുന്ന പണിശാലയിൽ നിന്നും എടുക്കാം" അവർ പലരും പിറുപിറുത്തു - "എൻ്റെ കലാവാസന തെളിയിക്കണം" "ഞാൻ ഈ മുറിയെ സംഗീതാത്മകമാക്കും" ...

(1211) നാടോടിയുടെ ആട്!

  സിൽബാരിപുരം രാജ്യത്തിൽ ചെറുതും വലുതുമായ പാറക്കെട്ടുകളും കുന്നിൻ ചെരിവുകളുമെല്ലാം ഉണ്ടായിരുന്നു. അവിടെ കുന്നിൻ ചെരിവിലൂടെയും പാറക്കെട്ടുകൾക്കിടയിലെയും തീറ്റികൾ തിന്നാൻ കോലാടുകൾ നടക്കുന്നത് പതിവാണ്. മാത്രമല്ല, കാട്ടിൽ നിന്നും കുറുക്കന്മാർ താഴ്‌വാരത്തിലൂടെ വരുമ്പോഴും ആടുകൾ അതിവേഗം ഉയരമേറിയ മലമടക്കുകളിലേക്ക് ചാടിക്കയറി രക്ഷപ്പെടും. ഒരിക്കൽ, ഒരു നാടോടി ആ നാട്ടിലെത്തി. ചെങ്കുത്തായ പാറമേൽ പിടിച്ചു കയറുന്ന കോലാടുകളെ നോക്കി അവൻ പറഞ്ഞു - "ഒരെണ്ണത്തിനെ ഇണക്കി വളർത്താൻ കിട്ടിയിരുന്നെങ്കിൽ?" അത്തരം കോലാടുകൾക്ക് ഇഷ്ടമുള്ള ഇലകൾ തിന്നാൻ കൊടുത്തപ്പോൾ ഒരു കോലാട് നാടോടിയോടു ഇണക്കം കാട്ടി. അന്നേരം, മറ്റുള്ള ആടുകൾ ശകാരിച്ചു - "നമുക്ക് തീറ്റി തേടാൻ മനുഷ്യൻ്റെ ആവശ്യമെന്തിനാണ്?" പക്ഷേ, ആ കോലാട് അത് കേട്ട മട്ടു കാട്ടാതെ പിറുപിറുത്തു - "ഈ മനുഷ്യൻ നല്ലവനാണ്. എനിക്ക് ഒട്ടും അധ്വാനിക്കാതെ നല്ല തീറ്റി കിട്ടുമല്ലോ'' അങ്ങനെ കുറെ മാസങ്ങൾ കടന്നുപോയി. അതിനിടയിൽ കോലാട് തടിയനായി മാറിയിരുന്നു. അത് കുന്നും പാറക്കെട്ടും കയറുന്നതു മറന്നു. എങ്കിലും നാടോടി എപ്പോഴും ആടിൻ്റെ കൂടെ ഉള്ളതിനാൽ കുറുക...

(1210) കയ്യടി!

  സിൽബാരിപുരം ദേശമാകെ ഒരു കാലത്ത് വെള്ളക്കെട്ടുകൾ നിറഞ്ഞ പ്രദേശമായിരുന്നു. അതുകൊണ്ടു തന്നെ അവിടെ കൊതുകുകൾ വല്ലാതെ പെരുകിയ സ്ഥലമാണ്. അതിനാൽ, കൊതുകുശല്യം കാരണം നാട്ടുകാർ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. കൊതുകുകൾക്കും പ്രത്യേകം സംഘങ്ങൾ ഉണ്ടായിരുന്നു. അത്തരം ഒരു സംഘം നാണുവിൻ്റെ വീടിനു മുന്നിലെ വെള്ളക്കെട്ടിൽ താവളമടിച്ചു. മുട്ടകൾ വിരിഞ്ഞ് കുഞ്ഞൻകൊതുകുകൾ പുറത്തിറങ്ങാൻ തുടങ്ങിയ സമയമായിരുന്നു അത്. അന്നേരം, അവരുടെ നേതാവ് ഉച്ചത്തിൽ പറഞ്ഞു -"നിങ്ങൾ ആദ്യമായി വേട്ടയ്ക്ക് ഇറങ്ങുകയാണ്. ഈ വീട്ടിലെ ആളുകളുടെ രക്തം കുടിക്കാൻ പോകുമ്പോൾ നല്ലതു പോലെ ശ്രദ്ധിക്കണം. കാരണം അവർ ക്രൂരന്മാരാണ്. നമ്മളെ അവർ ശത്രുക്കളായിട്ടാണു കാണുന്നത്" അപ്പോൾ ഒരു കൊതുക് പറഞ്ഞു -"ഞാൻ ആദ്യം പോയി കുടിച്ചിട്ടു വരാം. അതുകഴിഞ്ഞ് മറ്റുള്ളവർ വന്നാൽ മതി " അങ്ങനെ ആ വീട്ടിലേക്ക് ആദ്യമായി കുഞ്ഞൻകൊതുക് പറന്നു കയറി. എന്നാൽ, കുറച്ചു കഴിഞ്ഞ് വളരെ സന്തോഷത്തോടെ അവൻ മടങ്ങി വന്ന് നേതാവിനോടു പറഞ്ഞു -"അങ്ങ് പറഞ്ഞതു തെറ്റാണ്. മനുഷ്യർക്ക് നമ്മളോടു വലിയ സ്നേഹമാണ്. എൻ്റെ മൂളിപ്പാട്ട് കേട്ടയുടൻ, അവരെല്ലാം കൈ കൊട്ടി എന്നെ പ്രോത്സാഹിപ്പിക...

(1209) കുടങ്ങൾ പറഞ്ഞ കഥ!

പണ്ട്, സിൽബാരിപുരം ദേശത്ത് ആശ്രമത്തിലെ ഗുരുജിക്ക് നാല് ശിഷ്യന്മാർ ഉണ്ടായിരുന്നു.പല അവസരങ്ങളിലായി രാജാവും ജന്മിമാരും ഗുരുവിന് സമ്മാനങ്ങൾ നൽകുന്നതു പതിവായിരുന്നു. ഒരു സ്വർണം പൂശിയ കുടവും വെള്ളികുടവും ചെമ്പുകുടവും മൺകുടവും സമ്മാനങ്ങൾക്കിടയിൽ ഇരിപ്പുണ്ടായിരുന്നു. ഒരു ദിവസം - ആ മുറി വൃത്തിയാക്കാൻ വന്ന 4 ശിഷ്യന്മാർ ഈ കുടങ്ങൾ വൃത്തിയാക്കുന്ന വേളയിൽ കുടങ്ങളേക്കുറിച്ച് ഓരോ കാര്യങ്ങൾ പറയാൻ തുടങ്ങി. ക്രമേണ പലതും പറഞ്ഞ് ശിഷ്യന്മാർ ദേഷ്യപ്പെടാൻ തുടങ്ങി. ഇതു കേട്ടുകൊണ്ട് ഗുരു അങ്ങോട്ടു വന്ന് അവരോടു പറഞ്ഞു - ''ഇന്ന് നിങ്ങൾ ദൂരെയുള്ള തടാകത്തിൽ നിന്നും ഈ നാല് കുടങ്ങളിൽ വെള്ളം കൊണ്ടുവരിക. ഇഷ്ടമുള്ള കുടം നിങ്ങൾ നാലു പേർക്കും എടുക്കാം" ഗുരു പോയപ്പോൾ സ്വർണ്ണം പൂശിയ കുടത്തിനായിരുന്നു നാലു പേരും വാശി പിടിച്ചത്. ഏറ്റവും കരുത്തൻ മറ്റുള്ളവരെ ഭയപ്പെടുത്തി അത് സ്വന്തമാക്കി. പിന്നെ, വെള്ളിക്കുടം രണ്ടാമൻ പിടിച്ചു വലിച്ച് മേടിച്ചു. മൂന്നാമന് ചെമ്പു കുടവും കിട്ടി. നാലാമൻ നിരാശയോടെ മൺകുടവുമായി നടക്കാൻ തുടങ്ങി. നടന്ന വഴിയിൽ സ്വർണ്ണക്കുടവും വെള്ളിക്കുടവും ഉണ്ടായിരുന്ന രണ്ടു പേരും അഹങ്കാരത്തിലായിരുന്നു. എന്ന...

(1208) വഴിയിലെ നാണയങ്ങൾ!

  പണ്ട്, സിൽബാരിപുരം രാജ്യത്ത് വിക്രമൻ രാജാവ് ഭരിച്ചു വന്നിരുന്ന കാലമായിരുന്നു അത് . ഒരിക്കൽ, ഉറ്റ ചങ്ങാതികളായ ചീരനും സോമുവും കൂടി ചന്തയിലേക്കു പോയ സമയത്ത് ഇലകൾക്കിടയിൽ ഒരു തുണിക്കിഴി വീണു കിടന്നതു ശ്രദ്ധിച്ചത് സോമു ആയിരുന്നു. അവൻ പെട്ടെന്ന് അതെടുത്തു. പക്ഷേ, ചീരൻ പേടിച്ചു നിന്ന സമയത്ത് സോമു തുറന്നു നോക്കി. അവൻ പറഞ്ഞു -"ദേ, നോക്കടാ, ഇതിൽ നിറയെ സ്വർണനാണയങ്ങളാണ് " ഉടൻ, ചീരൻ പറഞ്ഞു -"ഹാവൂ! നമ്മുടെ ദാരിദ്ര്യമെല്ലാം ഇതോടെ തീർന്നു. നേർ പകുതി എനിക്കു തരൂ" എന്നാൽ, സോമുവിൻ്റെ മറുപടി മറ്റൊരു വിധത്തിലായിരുന്നു - "ഇത് എടുത്തത് ഞാനാണ്. അതിനാൽ ഇത് എൻ്റെ മാത്രം നാണയങ്ങളാണ്. ഒരെണ്ണം പോലും നിനക്കു തരില്ല. വീട്ടിൽ ചെന്ന് അത്യാവശ്യം വേണ്ട പാണ്ടക്കെട്ട് എടുത്ത് ഞാൻ കോസലപുരത്തേക്ക് രക്ഷപെടുകയാണ് " പിന്നെ, ചീരൻ യാതൊന്നും മിണ്ടിയില്ല. ചീരൻ ചന്തയിലേക്കു നടന്നു. സോമു വേഗത്തിൽ വീട്ടിലേക്കും. വീട്ടിലെത്തിയ സോമു പാണ്ഡക്കെട്ടുമായി കോസലപുരം ലക്ഷ്യമാക്കി നടപ്പുതുടങ്ങിയിരുന്നു. ഇതേ സമയം, കൊട്ടാരഭടന്മാർ നാണയം തപ്പി നാടെങ്ങും നടക്കുകയായിരുന്നു. കൊട്ടാരത്തിൻ്റെ ചന്തയിലെ പണപ്പിരിവ് ആയിരുന്നു...

(1207) ചാട്ട മൽസരം!

  പണ്ട്, സിൽബാരിപുരം ദേശത്ത് മനോഹരമായ ഒരു തടാകം ഉണ്ടായിരുന്നു. അവിടെ ഒരു തടാകത്തിനു വേണ്ടിയ സകല ജീവികളും ഉണ്ടായിരുന്നു. മുതലകൾക്ക് ഇഷ്ടം പോലെ മീനുകളും തിന്നാൻ കിട്ടുന്നുണ്ട്. ഒരു ദിവസം, രണ്ട് തവളകൾ തടാകത്തിൽ ഉന്തിനിൽക്കുന്ന ചെറിയ പാറയിൽ ഇരിക്കുകയായിരുന്നു. അന്നേരം, അവിടെ നീന്തി നടക്കുന്ന ചെറുമീൻ ഒന്നാമത്തെ തവളയെ നോക്കി പറഞ്ഞു - "നീയാണ് ഏറ്റവും നീളത്തിൽ പറന്നു ചാടി വെള്ളത്തിലൂടെ പോകുന്നത്. മറ്റു തവളകൾക്ക് നിൻ്റെ കഴിവില്ല" ഇതു പറഞ്ഞിട്ട് മീൻ പോയെങ്കിലും രണ്ടാമന് അത് ഇഷ്ടമായില്ല. അവൻ പറഞ്ഞു -"ആ മീൻ പറഞ്ഞത് വെറും വങ്കത്തരമാണ്. എൻ്റെ ചാട്ടം അത് കണ്ടിട്ടില്ല" കുറച്ചു നേരം കഴിഞ്ഞപ്പോൾ അവർ രണ്ടും വലിയ വഴക്കായി. ഇതെല്ലാം ശ്രദ്ധിച്ച് ഒരു മുതല വെള്ളത്തിൽ കിടപ്പുണ്ടായിരുന്നു. മുതല ഈ കാര്യത്തിൽ ഇടപെട്ടു - "നിങ്ങൾ പരസ്പരം വഴക്കിടാതെ മൽസരിച്ച് വിജയി ആരാണെന്ന് തീരുമാനിക്കൂ" അത് രണ്ട് തവളകൾക്കും സ്വീകാര്യമായി. അവർ ഒരുമിച്ച് പാറപ്പുറത്തു നിന്ന് താഴെ വെള്ളത്തിലേക്ക് ചാടാൻ മുതല പറഞ്ഞു. തവളകൾ പരമാവധി ശക്തിയെടുത്ത് മൽസരബുദ്ധി മാത്രം മനസ്സിൽ ഓർത്ത് ചാടി. പറന്നു വരുന്ന രണ്ട് തവളക...

(1206) എലിയും പുലിയും!

  പണ്ടുകാലത്ത്, സിൽബാരിപുരം രാജ്യമാകെ കാടായിരുന്നു. പിന്നീട്, കാട് വെട്ടിത്തെളിച്ച് ചില സ്ഥലങ്ങളിൽ മാത്രമായി ആളുകൾ താമസിച്ചു തുടങ്ങി. അവരിൽ, ഒരു ദിവ്യഗുരുവും ഉണ്ടായിരുന്നു. കുറെ വർഷങ്ങൾ കഴിഞ്ഞു പോയപ്പോൾ ഒരു ദിവസം - ഗുരു മരത്തണലിൽ ധ്യാനിക്കുകയായിരുന്നു. അന്നേരം, ഒരു പരുന്ത് എലിയെ റാഞ്ചിയെടുത്ത്  പറക്കുന്നതിനിടയിൽ എലി ശക്തമായി കുതറിയപ്പോൾ കാലിലെ പിടിവിട്ട് താഴേക്കു പതിച്ചു. ഗുരുവിൻ്റെ മടിയിലാണ് എലി വന്നു വീണത്. ഗുരു അതിന് ആഹാരം കൊടുത്ത് വളർത്തി. ആശ്രമത്തിലെ നല്ല ജീവിതം എലി ആസ്വദിച്ചു വളരുന്ന കാലം. ഒരു ദിവസം അയലത്തെ പൂച്ച ഈ എലിയെ ഓടിച്ച് പിടിക്കാൻ നോക്കിയപ്പോൾ രക്ഷയ്ക്കായി ഗുരുവിൻ്റെ മുന്നിലേക്ക് അത് ഓടിവന്നു. ഗുരുവിനോട് എലി പറഞ്ഞു - "ആ പൂച്ച എൻ്റെ ജീവനു ഭീഷണിയാാണ്. ഞാൻ പല തവണ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. അതുകൊണ്ട് പൂച്ചയെ പേടിച്ചുള്ള ഈ ജീവിതംതന്നെ എനിക്കു മടുത്തിരിക്കുന്നു. എന്നെ ഒരു പൂച്ചയായാക്കി മാറ്റണം" ഗുരു ഒരു മന്ത്രം ചൊല്ലിയ നിമിഷത്തിൽ എലി പൂച്ചയായി മാറി. പിന്നീട് അയലത്തെ പൂച്ചയെ പേടിക്കേണ്ടി വന്നില്ല. എന്നാൽ, കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ രാത്രിയിൽ ഒരു പുലി കാട്ടിൽ നിന്നും നാ...

(1205) ഭൃത്യൻ്റെ ബുദ്ധി!

  ഒരിക്കൽ സിൽബാരിപുരം രാജ്യത്ത് വിക്രമൻ രാജാവ് ഭരിച്ചു വന്നിരുന്ന കാലം. സ്വന്തം തെറ്റ് സമ്മതിക്കാത്ത പ്രകൃതമായിരുന്നു രാജാവിൻ്റേത്. വളരെ പ്രധാനപ്പെട്ട ആളുകൾ ആരെങ്കിലും തെറ്റുകൾ ചൂണ്ടിക്കാട്ടിയാലും അതൊക്കെ എങ്ങനെയെങ്കിലും മറികടക്കാൻ നോക്കുകയും ചെയ്യും. ഒരു ദിവസം, രാജാവ് രാജ്ഞിയുമായി സംസാരിച്ചിരുന്ന സമയത്ത് അവൾ പറഞ്ഞു -"അങ്ങേയ്ക്ക് വല്ലാത്ത വായ്നാറ്റമുണ്ട്. കൊട്ടാര വൈദ്യനെ കണ്ട് എന്തെങ്കിലും മരുന്നു വാങ്ങണം" ഉടൻ, മേശപ്പുറത്ത് ഇരിക്കുന്ന ഒരു വടിയെടുത്ത് ഭാര്യയെ തല്ലാൻ തോന്നിയെങ്കിലും രാജാവ് അടക്കം പാലിച്ചു. അയാൾ പറഞ്ഞു -"വായ്നാറ്റമുള്ളതായി  എനിക്കു തോന്നുന്നില്ല. ഒരു കാര്യം ചെയ്യാം. നമുക്ക് ഇവിടെ നിൽക്കുന്ന മൂന്ന് ഭൃത്യന്മാരോടു ചോദിക്കാം" രാജാവ് ഒന്നാമത്തെ ഭൃത്യനോടു ചോദിച്ചു - "ഞാൻ ഊതുമ്പോൾ നാറ്റം ഉണ്ടോയെന്ന് നീ പറയുക" രാജാവ് അവൻ്റെ അടുത്തുവന്ന് ഊതിയപ്പോൾ അവൻ പറഞ്ഞു -" രാജാവേ, നല്ലതുപോലെ ദുർഗന്ധമുണ്ട് " ഉടൻ, രാജാവിന് ദേഷ്യമായി. മേശപ്പുറത്ത് ഇരുന്ന വടിയെടുത്ത് അവനെ തല്ലിയോടിച്ചു. ഇതുകണ്ട്, മറ്റു രണ്ടു ഭൃത്യന്മാരും ഭയന്നു വിറച്ചു! രാജാവ് രണ്ടാമനെ വിളി...

(1204) കുറുക്കൻകുഞ്ഞും സിംഹ കുട്ടികളും!

 പണ്ട്, സിൽബാരിപുരം കാട്ടിൽ സിംഹവും സിംഹിയും നാലു സിംഹ കുട്ടികളും കഴിഞ്ഞു വരുന്ന കാലം. ഒരു ദിവസം, സിംഹം വേട്ടയ്ക്കിറങ്ങി. അതിനിടയിൽ അവിടെ ഒരു കുറുക്കൻ്റെ മാളത്തിനടുത്തായി സിംഹം പതുങ്ങി നിന്നു. കുറുക്കനും അതിൻ്റെ കുട്ടിയും കൂടി മാളത്തിൽ നിന്നും പുറത്തിറങ്ങിയപ്പോൾ സിംഹം പറന്നു ചാടി! എന്നാൽ, വലിയ കുറുക്കനെ കിട്ടിയില്ല. പകരം, കുറുക്കൻ്റെ കുഞ്ഞിനെയാണ് കിട്ടിയത്. സിംഹം അതുമായി തൻ്റെ കുടുംബത്തിനു തീറ്റി കൊടുക്കാനായി വന്നു. അന്നേരം, സിംഹി പറഞ്ഞു -"ഈ കുറുക്കൻകുഞ്ഞിനെ തിന്നരുത്. അത് ഇവിടെ നമ്മുടെ കുട്ടികളുടെ കൂടെ കളിച്ചു വളരട്ടെ!" സിംഹത്തിനും അത് സമ്മതമായി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുറുക്കൻ കുട്ടിയും സിംഹ കുട്ടികളും നല്ല ചങ്ങാതികളായി. ഒരു ദിവസം, ഇങ്ങനെ കളിച്ചു കൊണ്ടിരുന്ന സമയത്ത് അതുവഴി ഒരു കാട്ടാന വന്നു. കുറുക്കൻ കുഞ്ഞ് ആനയെ ഭയന്ന് നിലവിളിച്ചു - "കൂട്ടുകാരേ, ആന നമ്മളെ കൊല്ലാൻ വരുന്നേ! എല്ലാവരും ഓടിക്കോളൂ!" കുറുക്കൻ കുറെ ദൂരം ഓടി ഒരു മാളത്തിൽ ഒളിച്ചു. എന്നാൽ, സിംഹക്കുട്ടികൾ അതൊന്നും കാര്യമാക്കാതെ അവിടെ നിന്നു. സിംഹത്തിൻ്റെ താവളമെന്ന് മനസ്സിലാക്കിയ ആന പേടിച്ച് വേറെ വഴിയിലൂട...

(1203) പാലിലെ വെള്ളം!

  പണ്ട്, സിൽബാരിപുരം ദേശത്ത് ഒരു കർഷകൻ ജീവിച്ചിരുന്നു. കുമാരൻ എന്നായിരുന്നു അയാളുടെ പേര്. ആ വീട്ടിൽ അവനും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. അവർക്ക് കുട്ടികൾ ജനിച്ചതുമില്ല. എങ്കിലും കുമാരന് അത്യാഗ്രഹം ഉണ്ടായിരുന്നു. അതിനാൽ, അയാളുടെ കറവപ്പശുവിൻ്റെ പാൽ ചായക്കടയിൽ വിൽക്കാൻ പോകുമ്പോൾ അതിൽ കുറച്ചു വെള്ളവും കൂടി ചേർത്തിരുന്നു. പക്ഷേ, ഇതു ശ്രദ്ധിച്ച് ഭാര്യ പറയും- "അത്യാഗ്രഹത്തിൻ്റെ അവസാനം നാശമാണ്. നമ്മളെ വിശ്വസിച്ച് പാൽ വാങ്ങുന്നവരെ ചതിക്കുന്നത് ശരിയല്ല" എന്നാൽ, അയാൾ അതൊന്നും വകവച്ചില്ല. "എടീ, ഞാൻ ഹരിശ്ചന്ദ്രൻ കളിച്ചു കൊണ്ടിരുന്നാൽ അടുത്ത പശുവിനെ മേടിക്കാൻ പറ്റുമോ?" അങ്ങനെ, കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ മറ്റൊരു പശുവിനെ വാങ്ങാനുള്ള നാണയം തികഞ്ഞു. അയാൾ ആ നാണയ സഞ്ചിയുമായി കാലിച്ചന്തയിലേക്കു പോയി. അവിടെ ആടും പശുവും പോത്തും എരുമയും കാളയും എല്ലാമുണ്ട്. അയാൾ നടന്നു നീങ്ങവേ ഇടയ്ക്ക് ഒന്നു വിശ്രമിക്കാനായി വലിയ ഒരു മരത്തിൻ്റെ ചുവട്ടിൽ ചാരിയിരുന്നു. ആ മരം പുഴയോരത്ത് നിന്നതിനാൽ നല്ല തണുപ്പും അവിടെ ഉണ്ടായിരുന്നു, ക്രമേണ, കുമാരൻ ക്ഷീണത്താൽ ഉറങ്ങിപ്പോയി. അന്നേരം മരത്തിലുണ്ടായിരുന്ന കുരങ്ങൻ താ...

(1202) പ്രതിഫലത്തിൻ്റെ പ്രശ്നം!

  പണ്ട്, സിൽബാരിപുരം ദേശത്ത് ഒരു ദിവ്യഗുരുവിന് ആശ്രമമുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ആശ്രമത്തിൽ ഓരോ സമയത്തും പല മൃഗങ്ങളും വന്നു കയറുന്നത് പതിവാണ്. ഗുരുവിന് മൃഗങ്ങളുമായി ആശയവിനിമയത്തിന് കഴിവുണ്ടായിരുന്നു. ഒരിക്കൽ, ഒരു ദിവസം തന്നെ കുറുക്കനും പോത്തും ചെന്നായും കുരങ്ങനും പല സമയത്ത് ആശ്രമത്തിലെത്തി. അവിടെ മൃഗങ്ങൾ പരസ്പരം വഴക്കിടാൻ പാടില്ലെന്ന് ഗുരു എല്ലാ ജീവികളോടും പറഞ്ഞിട്ടുണ്ട്. എന്നാൽ, ഈ മൃഗങ്ങൾ എല്ലാം കൂടി ആശ്രമ പരിസരത്ത് നടക്കുന്നത് ഗുരുവിന് ഇഷ്ടമായില്ല. കാരണം, അതിഥികൾ വരുമ്പോൾ ചിലപ്പോൾ പേടിക്കാൻ സാധ്യതയുണ്ടല്ലോ. അവറ്റകളെ ഒഴിവാക്കാൻ ഗുരു ഒരു സൂത്രം പ്രയോഗിക്കാൻ തീരുമാനിച്ചു. "ഈ ആശ്രമത്തിന് ഒരുപാട് പുരയിടമുണ്ട്. അവിടെ വന്യമൃഗങ്ങളുടെ ശല്യം ചിലപ്പോൾ വരാറുണ്ട്. അതിനാൽ, നിങ്ങളെ ഓരോ ആളിനെയും ഒരു ജോലി ഏൽപ്പിക്കുകയാണ് " ആ നാലു മൃഗങ്ങൾക്കും അത് സമ്മതമായി. അദ്ദേഹം പറഞ്ഞു -"സിംഹത്തിൻ്റെ ഗുഹയിൽ ചെന്ന് അവൻ്റെ ഇന്നത്തെ ആഹാരം എന്താണെന്ന് അറിഞ്ഞു വരുന്നതാണ് ഒരു ജോലി. അങ്ങനെ മടങ്ങി വരുന്നവർക്ക് നാലു നേരത്തേ ആഹാരം ഞാൻ തരും. അടുത്ത ജോലി -കടുവയുടെ ഗുഹയിൽ പോയി അറിഞ്ഞു വന്നാൽ മൂന്ന് നേരത്തേ ആഹാ...

(1201) സൗജന്യമായി തേങ്ങയോ?

  പണ്ട്, സിൽബാരിപുരം ദേശത്ത് കർഷകനായി ജീവിച്ചിരുന്ന നല്ലൊരു മനുഷ്യനായിരുന്നു ശങ്കുണ്ണി. ലളിതമായ ജീവിതം നയിക്കുന്നതിനാൽ അയാളുടെ ജീവിതച്ചെലവ് നന്നേ കുറവായിരുന്നു. അയാളുടെ പറമ്പിലെ പ്രധാന വരുമാനം തെങ്ങിൻ തോപ്പിൽ നിന്നുമാണ്. നല്ല കായ്ഫലമുള്ള ഇനം തെങ്ങുകളായിരുന്നു ആ പറമ്പിൽ ഉണ്ടായിരുന്നത്. ഒരു ദിവസം അയാൾ ആലോചിച്ചു പിറുപിറുത്തു - "ഈ നാട്ടിൽ നല്ലയിനം തെങ്ങുകൾ ഉള്ളത് എൻ്റെ പറമ്പിലാണ്. നാട്ടുകാർക്കും ഇത്തരം തെങ്ങിൻതോപ്പുകൾ പല സ്ഥലങ്ങളിലും വരുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. ഇതിൽ നിന്നുള്ള തേങ്ങ ഒന്നാന്തരമാണ്. വേണമെങ്കിൽ ഉപയോഗിക്കാം അല്ലെങ്കിൽ വിൽക്കാം. മാത്രമല്ല, ആ  തേങ്ങയിൽ നിന്നും തെങ്ങിൻതൈ വളർത്തി പണം നേടാമല്ലോ" അതിനായി ശങ്കുണ്ണി പാതയോരത്തുള്ള ഒരു തെങ്ങിലെ തേങ്ങ താഴെ വീഴുന്നതു മുഴുവൻ നാട്ടുകാർക്ക് കൊടുത്തേക്കാമെന്ന് വിചാരിച്ചു. അയാൾ ആ തെങ്ങിൽ ഇങ്ങനെ എഴുതിവച്ചു - "ഈ തെങ്ങിൽ നിന്നും വീഴുന്ന തേങ്ങകൾ ആർക്കും എടുക്കാവുന്നതാണ് " തെങ്ങിൽ ഒരു പലകയിൽ എഴുതി വച്ച് കയറുകൊണ്ട് കെട്ടിവച്ചു. അത് ആദ്യം കണ്ടവൻ നെറ്റിചുളിച്ചു - "ഇതിൽ എന്തോ ചതിയുണ്ട് " പിന്നെ വന്നവരും സംശയത്തോടെ തെങ...

(1200) ശിഷ്യന്മാരും കടുവയും!

  ഒരിക്കൽ, സിൽബാരിപുരം ദേശത്ത് പ്രശസ്തമായ ആശ്രമത്തിൽ അഞ്ച് ശിഷ്യന്മാർ മികച്ച വിദ്യാഭ്യാസം നേടി. അതിനുശേഷം, അവർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാനുള്ള സമയമായി. അന്നേരം, ഗുരു പറഞ്ഞു -"നിങ്ങൾ പഠിച്ചിരിക്കുന്ന ഏറ്റവും വലിയ അറിവ് ജീവികൾക്ക് ജീവൻ കൊടുക്കാനുള്ള വിദ്യയാണ്. പക്ഷേ, അത് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പ്രയോഗിക്കേണ്ട ഒന്നാണ്. അല്ലാതെ, പ്രശസ്തിക്കോ, പണത്തിനോ, പദവിക്കോ വേണ്ടി ഒരിക്കലും ദുരുപയോഗം ചെയ്യരുത്!" ശിഷ്യന്മാർ അഞ്ചു പേരും അതെല്ലാം സമ്മതിച്ച് കാട്ടിലൂടെ യാത്ര തുടങ്ങി. ഏറെ ദൂരം പിന്നിട്ടപ്പോൾ ഒരു കടുവയുടെ അസ്ഥികൂടം കിടക്കുന്നതു കണ്ടു. അപ്പോൾ, ഒന്നാമൻ പറഞ്ഞു -"കൂട്ടുകാരേ, നമ്മൾ പഠിച്ചത് പരീക്ഷിക്കാൻ എനിക്കു കൊതിയാവുന്നു. ഈ കടുവയെ പഴയതുപോലെ ആക്കാൻ കഴിയുമോ?" ഉടൻ, അഞ്ചാമൻ പറഞ്ഞു -"അരുത്! ഗുരു പറഞ്ഞത് ഓർമ്മയില്ലേ? ആ ദിവ്യശക്തി വെറുതെ പാഴാക്കാൻ ഉള്ളതല്ല" അന്നേരം, മറ്റൊരാൾ പറഞ്ഞു - ''നമ്മൾ ആശ്രമത്തിൽ നിന്നും ബഹുദൂരം പിന്നിട്ടിരിക്കുന്നു. ഗുരു ഒരിക്കലും ഇത് അറിയാൻ പോകുന്നില്ല" പെട്ടെന്ന്, ഒന്നാമൻ മന്ത്രം ഉരുവിട്ടപ്പോൾ കടുവയ്ക്ക് തൊലിയും മാംസവും വന...

(1199) മനുഷ്യനും നായയും!

മനുഷ്യൻ്റെ ഉറ്റ ചങ്ങാതിയായി നായ്ക്കൾ എന്നാണു മാറിയതെന്ന് ആർക്കും അറിയില്ല. എന്നാൽ, ഒട്ടേറെ രസകരമായ കഥകൾ ഇതുമായി ബന്ധപ്പെട്ട് എനിക്ക് വായിക്കാൻ പറ്റിയിട്ടുണ്ട്. അത്തരം ഒരു കഥ. അനേകം നൂറ്റാണ്ടുകൾക്കു മുൻപ്, സിൽബാരിപുരത്ത് നാടും കാടും ഇടകലർന്ന് കിടന്നിരുന്ന സമയം. അക്കാലത്ത്, ചെന്നായ്ക്കൾ അൻപതും നൂറും എണ്ണം ഒന്നിച്ച് താമസിക്കുകയായിരുന്നു പതിവ്. പക്ഷേ, ഉൾക്കാട്ടിലായിരുന്നു അവറ്റകൾ. എന്നാൽ, കാടിനോടു ചേർന്ന് തീറ്റി തേടി നടന്നിരുന്ന നായ്ക്കൾ അനേകമായിരുന്നു. പക്ഷേ, അവറ്റകൾ മനുഷ്യനുമായി ഇണങ്ങിയിരുന്നില്ല. അതിൽ ഒരു നായ കാടിനുള്ളിലേക്കു കയറി. ഒരു കുറുക്കനെ കണ്ടപ്പോൾ അവനുമായി ചങ്ങാത്തമായി. പക്ഷേ, ഉറങ്ങാൻ കിടന്ന സമയത്ത് രാത്രിയിൽ തെളിഞ്ഞു നിന്നിരുന്ന ചന്ദ്രനെ നോക്കി നായ കുരയ്ക്കാൻ തുടങ്ങി. കുറുക്കൻ പറഞ്ഞു -"നീ എൻ്റെ ഉറക്കം കൂടി കളഞ്ഞു. ഇവിടെ നിന്നും പോകൂ! " പിന്നെ, നായ മുന്നോട്ടു പോയപ്പോൾ ഒരു ആടിനെ കണ്ടു. അവർ കൂട്ടുകാരായി. അടുത്ത ദിവസം പാതിരാത്രിയിൽ നായയുടെ കുര കേട്ട് ആട് അതൃപ്തി അറിയിച്ചു. അവൻ വേറെ ദിക്കിലേക്കു പോയപ്പോൾ ഒരു പശുവിനെ കൂട്ടു കിട്ടി. അവിടെയും രാത്രിയിൽ സ്വന്തം കുര കാരണം പശുവി...

(1198) ഭാഗ്യവും നിർഭാഗ്യവും!

  പണ്ട് സിൽബാരിപുരം ദേശത്ത് പുരുഷോത്തമൻ എന്ന പേരുള്ള ഒരാൾ  ജീവിച്ചിരുന്നു. ഒരിക്കൽ, അയാൾ ചന്തയിലേക്ക് ചുമടുമായി പോകുന്നതു കണ്ടപ്പോൾ ആളുകൾ പറഞ്ഞു - "കഷ്ടം! അയാളുടെ ദുരിതം നോക്കൂ " പിന്നീട്, അയാൾ ചുമടു ചുമക്കാനായി ഒരു കഴുതയെ വാങ്ങി. കഴുത ചുമടുമായി പോകുന്നതു കണ്ടപ്പോൾ ആളുകൾ പറഞ്ഞു -"ഭാഗ്യം! അയാൾ രക്ഷപ്പെട്ടു" എന്നാൽ, കുറെ ദിവസം കഴിഞ്ഞപ്പോൾ ആ കഴുതയെ കണ്ട് മറ്റൊരു കഴുത പിറകേ കൂടി. മറ്റൊരു കഴുതയെ പുരുഷോത്തമനു കിട്ടിയ കാര്യം നാട്ടുകാർ അറിഞ്ഞപ്പോൾ അവർ വീണ്ടും പറഞ്ഞു -"അയാളുടെ ഭാഗ്യം!" എന്നാൽ, പുതിയ കഴുത യാതൊരു മെരുക്കവുമില്ലാത്ത ഒരെണ്ണമായിരുന്നു. പുരുഷോത്തമൻ്റെ മകനെ ആ കഴുത തൊഴിച്ചപ്പോൾ അവൻ്റെ കാൽ ഒടിഞ്ഞു. അത് അറിഞ്ഞപ്പോൾ അയൽവാസികൾ പറഞ്ഞു -"കഷ്ടം! കഴുത വന്നു കയറിയത് ദൗർഭാഗ്യമായി" ആ സമയത്ത് കൊട്ടാരത്തിലേക്ക് കാവൽ ഭടന്മാരെ നിയമിക്കുന്ന പെരുമ്പറ മുഴങ്ങി. കാൽ ഒടിഞ്ഞ മകന് പോകാൻ പറ്റിയില്ല. അത് അറിഞ്ഞ നിമിഷം നാട്ടുകാർ പറഞ്ഞു - "പുരുഷുവിൻ്റെ മകന് കാലക്കേടിൻ്റെ സമയമാണ്. നല്ല ജോലി കിട്ടിയില്ല" എന്നാൽ, കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു വാർത്ത കാട്ടുതീ പോലെ വ്...

(1197) മർക്കട മുഷ്ടിയുടെ കഥ!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശമാകെ മനുഷ്യവാസമില്ലാത്ത കാലം. ആ കാട്ടിൽ മൃഗഭരണത്തിന് സിംഹവും കടുവയും ആനയും കരടിയും പുലിയും ഇല്ലായിരുന്നു. അതായത്, കാടാകെ, ചെറിയ മൃഗങ്ങളായിരുന്നു കൂടുതലും ഉണ്ടായിരുന്നത്. ഒരിക്കൽ, മൃഗങ്ങളെല്ലാം വലിയൊരു സംഘമായി വലിയ ആൽമരത്തിൻ്റെ ചുറ്റും കൂടി. കാട്ടുപോത്ത് പറഞ്ഞു- "കൂട്ടുകാരെ, എല്ലാ കാടുകളിലും മൃഗരാജാവായി സിംഹമോ ഇല്ലെങ്കിൽ കടുവയോ ഉണ്ടെന്നു കേൾക്കുന്നു. വലിയവർ ഇല്ലെങ്കിലും നമുക്കും ഒരു രാജാവ് വേണം!" മറ്റു മൃഗങ്ങളെല്ലാം അതിനെ പിന്തുണച്ചു. പക്ഷേ, ആരാണു രാജാവ് ആകേണ്ടത് എന്ന കാര്യത്തിൽ തീരുമാനമായില്ല. അന്നേരം, മുയൽ പറഞ്ഞു - "കാട്ടിലെ ഏറ്റവും ബുദ്ധിമാൻ കുറുക്കനാണ്. അതിനാൽ കുറുക്കനെ രാജാവാക്കാം" ഉടൻ, മുയൽ പറഞ്ഞു -"ഈ കാട്ടിൽ അയൽരാജ്യമായ കോസലപുരത്തു നിന്നും വേട്ടക്കാർ എത്താറുണ്ട്. അവരെ അകലെ നിന്നും തിരിച്ചറിയാൻ ഏറ്റവും വലിയ മരത്തിൽ താമസിക്കുന്ന കുരങ്ങൻ മതിയാകും. അവിടെ നിന്നും നിരീക്ഷിക്കാൻ കഴിവുള്ള കുരങ്ങൻ രാജാവായാൽ നമുക്ക് നല്ല സുരക്ഷ കിട്ടില്ലേ?" എന്നാൽ, ഏതാനും മൃഗങ്ങൾ കുറുക്കന് അനുകൂലമായി സംസാരിച്ചതിനാൽ എല്ലാവരും വേണ്ട വിധം ആലോചിച്ചതിനു...

(1196) സന്യാസിയും താറാവും!

  പണ്ട്, സിൽബാരിപുരം ദേശത്തെ സന്യാസിയുടെ ആശ്രമത്തിൽ വലിയ ഒരു കുളമുണ്ടായിരുന്നു. പണ്ടുകാലത്ത്, രാജാവ് ആ സ്ഥലമെല്ലാം സന്യാസിക്ക് ദാനമായി നല്കിയതാണ്. കുറെ വർഷങ്ങൾ നീണ്ട കഠിനമായ ധ്യാനത്തിൻ്റെ ഫലമായി പ്രകൃതിയിലെ എല്ലാത്തരം ജീവികളുമായി സംസാരിക്കുന്നതിനുള്ള അത്ഭുത സിദ്ധിയും അദ്ദേഹത്തിനു കിട്ടി. ഒരിക്കൽ, ആ കുളത്തിലേക്ക് എവിടെ നിന്നോ കുറെ താറാവുകൾ വന്നുചേർന്നു. അവർക്ക് അവിടം ഏറെ ഇഷ്ടമായി. സന്യാസിയെ കണ്ട് അവർ ചോദിച്ചു - "ഞങ്ങൾ ഇനിയുള്ള കാലം ഇവിടെ താമസിച്ചോട്ടെ?" അദ്ദേഹം പറഞ്ഞു -"താമസിച്ചോളൂ. എന്നാൽ, ഈ കുളത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത നിങ്ങളെ ശല്യം ചെയ്യാൻ ആരും ഇവിടെ വരില്ല. മാത്രമല്ല, ഇവിടെയുള്ള ജീവികളെല്ലാം പരസ്പരം സ്നേഹിച്ചു കഴിയുന്നവരാണ്" ഉടൻ, താറാവുകളുടെ നേതാവ് പറഞ്ഞു -"ഞങ്ങൾ ഇവിടെ ഉള്ളവരെ ഒരിക്കലും ശല്യം ചെയ്യില്ല" അങ്ങനെ അവർ അവിടെ താമസമാക്കി. കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ പ്രാണഭീതിയിൽ ഏതോ പ്രദേശത്തു നിന്നും ഒരു താറാവ് ആ കുളത്തിൻ്റെ കരയിലെത്തി. കുളത്തിൽ ഇറങ്ങാൻ തുടങ്ങിയപ്പോൾ മറ്റുള്ള താറാവുകൾ അതിനു സമ്മതിച്ചില്ല. "ഇവിടെ ഞങ്ങൾക്കു നീന്തിക്കളിക്കാനുള്ള സ്ഥലമ...

(1195) സിംഹത്തെ കൊന്ന കുറുക്കൻ!

  സിൽബാരിപുരം രാജ്യമാകെ പണ്ടുകാലത്ത് കൊടുംകാടായിരുന്നു. ഒരിക്കൽ, സിംഹം ഇര തേടി നടക്കുകയാണ്. അന്നേരം, ഒരു കുറുക്കൻ താഴെ പാറമടക്കിൽ എന്തോ കുനിഞ്ഞ് നോക്കി ഇരിക്കുന്നത് സിംഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടു. സിംഹം ക്ഷമയോടെ പതുങ്ങിച്ചെന്ന് ചാടിവീഴാനുള്ള തക്കം പാർത്തു. അതിനുമുൻപ്, മുയലുകൾ കുറുക്കനെ കണ്ട നിമിഷത്തിൽ പാറമടക്കിൽ കയറി ഒളിച്ചിരുന്നു. അങ്ങനെ കുറുക്കനും ക്ഷമയോടെ ഇരയെ കാത്തിരിക്കുകയായിരുന്നു. എന്നാൽ, സമയം വൈകുന്നേരമായതിനാൽ മുകളിൽ നിന്ന സിംഹത്തിൻ്റെ നിഴൽ ആ പാറക്കെട്ടിൽ വന്നു പതിഞ്ഞത് കുറുക്കൻ്റെ കണ്ണിൽ പെട്ടു! അവൻ തിരിഞ്ഞു നോക്കിയപ്പോൾ സിംഹം ചാടാനായി നോക്കി നിൽക്കുകയാണ്. പാറയുടെ മുകളിലേക്ക് ഓടിക്കയറി രക്ഷപെടാൻ പറ്റില്ലെന്ന് കുറുക്കനു മനസ്സിലായി. താഴെ ഒരു കുഴിയാണ്, ചാടിയാലും സിംഹത്തിനു താഴെ ഇറങ്ങി പിടിക്കാനാകും. ഉടൻ, അവൻ സൂത്രം പ്രയോഗിച്ചു - "മൃഗരാജാവേ, ഞാൻ ഇത്രയും നേരമായി ഈ പാറമടക്കിൽ ധ്യാനിക്കുകയായിരുന്നു. താമസിയാതെ വീരചരമം പ്രാപിക്കുമെന്ന് എനിക്ക് ഉൾവിളി കിട്ടിയിരുന്നു. എന്നാൽ, അവസാനമായി എനിക്ക് ഒരു അപേക്ഷയുണ്ട്. ഒരു കരുത്തനായ സിംഹം പറന്നു ചാടി എന്നെ കീഴ്പ്പെടുത്തണം എന്നാണ് എൻ്റെ ആഗ്രഹ...

(1194) സ്വർണ്ണക്കൊതി!

  ഒരിക്കൽ, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് രുദ്രൻ എന്ന രാജാവായിരുന്നു. അയാൾ വലിയ ഒരു ദേവീ ഭക്തനാണ്. എന്നാൽ, സമ്പത്തിനോട് അമിതമായ ആസക്തിയുണ്ടായിരുന്നു. അതിനിടയിൽ, മറ്റൊരു ആഗ്രഹം രാജാവിനു തോന്നി. ഈ ലോകത്തിലെ ഏറ്റവും കൂടുതൽ സ്വർണ്ണ ശേഖരം ഉള്ള രാജാവ് എന്ന ബഹുമതി സ്വന്തമാക്കണം! അതിനായി അയാൾ ശക്തമായ പ്രാർഥനകളും യാഗങ്ങളും പൂജകളും രഹസ്യമായി നടത്തി. ഒടുവിൽ, ദേവി പ്രത്യക്ഷപ്പെട്ടു- " അല്ലയോ, ഭക്താ, നിനക്ക് ഇഷ്ടമുള്ള വരം ചോദിച്ചുകൊള്ളുക" ഉടൻ, രാജാവ് തൻ്റെ ആഗ്രഹം അറിയിച്ചു. ദേവി വരം കൊടുത്തു - "നീ ആഗ്രഹിക്കുന്ന അത്രയും അളവ് സ്വർണ്ണം കിട്ടാനുള്ള അനുഗ്രഹം നിനക്ക് ഞാൻ തരുന്നു. അതിനായി നീ എവിടെ എന്തു തൊടുന്നുവോ അതു മുഴുവനും സ്വർണ്ണമായി മാറും!" രാജാവിന് വളരെയേറെ സന്തോഷമായി. അയാൾ അടുത്തു കണ്ട കൊട്ടാരത്തിലെ തൂൺ തൊട്ടപ്പോൾ അത് സ്വർണ്ണമായി മാറി! കിടക്കുന്ന കട്ടിലും, സിംഹാസനവും കിരീടവും വാളും വസ്ത്രങ്ങളുമെല്ലാം സ്വർണ്ണമായി മാറി. രാജാവിന് ലോകം പിടിച്ചടക്കിയ സന്തോഷമാണ് ഉണ്ടായത്. ഇതിനിടയിൽ, ഉച്ച സമയത്ത്, തീൻമേശയിൽ സദ്യ വിളമ്പിയത് കഴിക്കാനായി കൈ ചോറിൽ തൊട്ടപ്പോൾ അതും സ്വർണ്ണമായി. വെള്ളം കു...