(1227) യഥാർഥ ഭക്തൻ!
പണ്ട്, സിൽബാരിപുരംദേശത്ത് ഒരു ദേവീ ഭക്തൻ ജീവിച്ചിരുന്നു. ശങ്കുണ്ണി എന്നായിരുന്നു അയാളുടെ പേര്. അയൽരാജ്യമായ കോസലപുരത്തെ ദേവീക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് അയാളുടെ ജീവിതാഭിലാഷമാണ്. എങ്കിലും, ഇതുവരെയും അയാൾക്ക് അവിടെ പോകാൻ പറ്റിയിട്ടില്ല. കാരണം, ഒരു വർഷത്തിൽ ഏതാനും ദിവസം മാത്രമേ ആ പുണ്യപുരാണ ക്ഷേത്രത്തിൽ ദേവീദർശനം അനുവദിക്കുകയുള്ളൂ. നൂറ്റാണ്ടുകളായി അതായിരുന്നു അവിടത്തെ വിശ്വാസ പാരമ്പര്യം. പക്ഷേ, ആ സമയത്ത് വളരെ ദൂരമുള്ള ഒരു മാസം നടപ്പുയാത്രയുള്ള ഈ യാത്രയ്ക്ക് സ്വരൂപിച്ച പണമെല്ലാം ഏതെങ്കിലും അത്യാവശ്യത്തിനു ചെലവായിപ്പോകുകയാണു പതിവ്. അയാൾ അന്നു മുതൽ അടുത്ത വർഷത്തേക്കു പോകാൻ നാണയത്തുട്ടുകൾ സമ്പാദിക്കും. കുറെ വർഷങ്ങൾക്കു ശേഷം, പോകേണ്ട സമയത്ത് പണം തികഞ്ഞു! അയാൾ ഒറ്റയ്ക്ക് കോസലപുരത്തേക്കു നടന്നു തുടങ്ങി. പത്തു ദിവസം നടപ്പു പിന്നിട്ടപ്പോൾ വഴിയോരത്ത് ഒരു വൃദ്ധൻ കരഞ്ഞു കൊണ്ട് ശങ്കുണ്ണിയുടെ മുന്നിൽ യാചിച്ചു - "ഞാനും എൻ്റെ കുടുംബവും കുറെ ദിവസങ്ങളായി പട്ടിണിയാണ്. എന്നെ സഹായിക്കാൻ അലിവുണ്ടാകണം" ശങ്കുണ്ണി അയാളെയും കൂട്ടി അടുത്തുള്ള പലചരക്കു കടയിൽ നിന്നും വീട്ടുസാധനങ്ങൾ വാങ്ങി വൃദ്ധൻ്റ വീട്ട...