Posts

Showing posts from January, 2023

(630) നായയും നിഴലും

  ഒരു ദേശത്ത്, വിശന്നു വലഞ്ഞ നായ ഭക്ഷണം തേടി നടക്കുകയായിരുന്നു. അപ്പോഴാണ് മുഴുത്ത എല്ലിൻകഷണം വഴിവക്കിൽ കിടക്കുന്നത് കണ്ടത്. അവൻ ആവേശത്തോടെ അതും കടിച്ചു പിടിച്ച് മറ്റു നായ്ക്കൾ കാണാതിരിക്കാൻ വേണ്ടി ഓടി. അവൻ പോയ വഴിയിൽ ഒരു തടിപ്പാലം  കടക്കണമായിരുന്നു. അതിന്മേൽ കയറിയതും താഴെ വെള്ളത്തിൽ അവൻ്റെ നിഴൽ പ്രത്യക്ഷപ്പെട്ടു. ആ നിഴൽ കണ്ടപ്പോൾ മറ്റൊരു നായ എല്ലുമായി നിൽക്കുന്നതു പോലെ അവനു തോന്നി. ഉടൻ, നായയുടെ നാവിൽ വെള്ളമൂറി. "ഹും, താഴെ വെള്ളത്തിൽ നിൽക്കുന്നവനെ എൻ്റെ ശക്തമായ കുര കൊണ്ടു പേടിപ്പിച്ച് ആ എല്ലും കൂടി സ്വന്തമാക്കണം'' അതിനായി അവൻ സർവ്വ ശക്തിയുമെടുത്ത് കുരച്ചു - "ബ്ഭൗ!" പക്ഷേ, കുരയ്ക്കാനായി നായ വായ തുറന്നതിനൊപ്പം എല്ല് വെള്ളത്തിലേക്കു വീണു! അവൻ താഴേക്കു ചാടി മുങ്ങിയപ്പോൾ കുറച്ചു വെള്ളം കൂടി കുടിച്ചു. എല്ല് നഷ്ടമാകുകയും ചെയ്തു. ഗുണപാഠം - അത്യാഗ്രഹം ആപത്തിലേ കലാശിക്കൂ. Malayalam eBooks-630-Aesop-51 PDF file- https://drive.google.com/file/d/1DVidjeqIXDuWyhAKgKtBm_vx2jpRwPHe/view?usp=sharing

(629) ആമയും മുയലും

  കാട്ടിലെ ചെറിയ മൃഗങ്ങളെല്ലാം വട്ടം കൂടിയിരുന്ന് സംസാരിക്കുകയായിരുന്നു. അപ്പോൾ, മുയൽ ഒരു വെല്ലുവിളി ഉയർത്തി - "നമ്മുടെ ഈ കൂട്ടത്തിൽ എന്നെ ഓടി തോൽപ്പിക്കാൻ ആർക്കും സാധ്യമല്ല!" ആ പൊങ്ങച്ചം കേട്ടിട്ടും പലരും അനങ്ങിയില്ല. എന്നാൽ, ആമ ഉടൻ പറഞ്ഞു - "ഞാൻ നിൻ്റെ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു. നമുക്ക് ഇപ്പോൾത്തന്നെ ഓട്ട മൽസരം നടത്താം'' ഇതുകേട്ട് മുയൽ പരിഹാസച്ചിരിയോടെ തലകുലുക്കി സമ്മതം മൂളി. കാട്ടിലെ ഓട്ടം തുടങ്ങുന്ന സ്ഥലത്തും തീരുന്ന സ്ഥലത്തും അനേകം കൊച്ചു മൃഗങ്ങൾ തടിച്ചു കൂടി. ആമയും മുയലും ഓട്ടം തുടങ്ങി. ഏകദേശം ഓടേണ്ട ദൂരത്തിൻ്റെ മുക്കാൽ ദൂരത്തോളം മുയൽ പെട്ടെന്ന് ഓടിക്കഴിഞ്ഞപ്പോഴാണ് അവൻ്റെ അമിത ആത്മവിശ്വാസം അഹങ്കാരമായി മാറിയത്. "ആമ ഇഴഞ്ഞ് ഇവിടെ വരെ എത്തണമെങ്കിൽ ഒരുപാടു സമയം എടുക്കും. അതു വരെ എനിക്കു മയങ്ങാനുള്ള സമയമുണ്ട്" പക്ഷേ, മുയലിൻ്റെ മയക്കം ഗാഢനിദ്രയിലേക്കു വഴുതി വീണു. കുറെ നേരം കഴിഞ്ഞപ്പോൾ ആമ ശബ്ദമൊന്നുമില്ലാതെ ഓടി മുയലിൻ്റെ ദൂരം പിന്നിട്ടു! ആമ ഓട്ടം തീരുന്ന സ്ഥലത്തേക്ക് അടുക്കുന്ന കാഴ്ച എല്ലാവരിലും ആശ്ചര്യം ഉളവാക്കി. അവർ ഒന്നിച്ച് ആർത്തു വിളിച്ചപ്പോൾ

(628) എലിയും മലയും

ചീവീടുകൾ ഇല്ലാത്ത ശാന്തമായ കാടായിരുന്നു അത്. സാധുക്കളായ ചെറുമൃഗങ്ങളും കിളികളും ധാരാളമായിരുന്നു അവിടെ. വലിയ മലയായിരുന്നു ആ കാടിൻ്റെ പ്രധാന ആകർഷണം. ഒരിക്കൽ, മലയുടെ മടക്കിൽ നിന്ന് കരച്ചിലുകളും അപശബ്ദങ്ങളും വികൃതമായ ഒച്ചകളും കേട്ടു. കിളികൾ അപായത്തിൻ്റെ മുന്നറിയിപ്പ് എല്ലാവർക്കും കൊടുത്തപ്പോൾ കാട്ടിലെ മൃഗങ്ങൾ മലയടിവാരത്തേക്കു കുതിച്ചു. ഇരകൾ അനേകം ചത്തുവീഴുമെന്നു വിചാരിച്ച് കഴുകന്മാർ മാനത്തു വട്ടമിട്ടു. മൃഗങ്ങളെല്ലാം പാറയുടെ വിടവിലെ ശബ്ദം കേട്ടു ഭയന്നു വിറച്ചു. "ഇന്ന് ലോകാവസാനമാണ്!" കുറുക്കൻ പേടിച്ച് അങ്ങനെ പറഞ്ഞപ്പോൾ പിന്നെയും ഭീതിയുടെ നിമിഷങ്ങൾ! പെട്ടെന്ന്, ഒരു ചുണ്ടെലി ആ മലയിടുക്കിൽ നിന്ന് ഇറങ്ങി വന്നു! അപ്പോഴാണ്, വെറും എലിയുടെ കോപ്രായങ്ങളാണ് ഇത്രയും പ്രശ്നങ്ങൾക്കു കാരണമായതെന്ന് അവർക്കു മനസ്സിലായത്. ഗുണപാഠം - ചെറിയ കാര്യങ്ങളെ വലുതാക്കി ചിത്രീകരിക്കുന്നതിനെ മല എലിയെ പെറ്റ പോലെ എന്നു പിന്നീട് ആളുകൾ പറഞ്ഞു തുടങ്ങി. Malayalam eBooks-628-Aesop stories - 49 PDF - https://drive.google.com/file/d/1vnH4fV0D20NlqxlkxaESdabPbEbpFkHk/view?usp=drivesdk

(627) തേനും ഈച്ചകളും

ഒരിക്കൽ, ഈച്ചകൾ കൂട്ടമായി ആഹാരം തേടി നടക്കുകയായിരുന്നു.  "ഹായ്, നല്ല തേനിൻ്റെ മണം വരുന്നുണ്ട്" ഈച്ചനേതാവ് പറഞ്ഞു. തുടർന്ന്, മണം വന്ന ഭാഗത്തേക്ക് എല്ലാവരും നേതാവിൻ്റെ പിറകേ പാഞ്ഞു. അവർ എത്തിച്ചേർന്നത് ഒരു വീട്ടിലെ അടുക്കളയിലായിരുന്നു. വീട്ടമ്മ തേൻ കുടത്തിൽനിന്നും പാത്രത്തിലേക്കു പകർന്നപ്പോൾ നിലത്തു തൂവിയ തേനായിരുന്നു അത്. ഈച്ച സംഘം തേനിൽ മുങ്ങി ആറാടി. കുറച്ചു കുടിച്ചപ്പോൾത്തന്നെ അവർക്കു മത്തുപിടിച്ചിരുന്നു. പിന്നെ, പറക്കാൻ നോക്കിയെങ്കിലും ചിറകുകളിൽ തേൻ കുഴഞ്ഞു പിടിച്ചിരുന്നതിനാൽ ആർക്കും കഴിഞ്ഞില്ല. എല്ലാവരും ഓരോന്നായി ചത്തു കൊണ്ടിരുന്നു. അപ്പോൾ നേതാവ് അർദ്ധബോധാവസ്ഥയിൽ പിറുപിറുത്തു - "ഞങ്ങളെല്ലാം എത്ര മണ്ടന്മാരാണ്? കുറച്ചു നേരമുള്ള തേൻരുചി അമിതമായി ആസ്വദിച്ചപ്പോൾ അതിൻ്റെ ഫലം വൻദുരന്തമായി!" ഗുണപാഠം - അധികമായാൽ അമൃതും വിഷം എന്നു കരുതണം. Malayalam eBooks - 627- Aeop - 48 PDF file - https://drive.google.com/file/d/1EdtY6WQ794kpilBO9a8KYNVxMYOqABZh/view?usp=drivesdk

(626) കാലിത്തൊഴുത്തിലെ നായ

പണ്ടുകാലത്തെ വലിയ ഒരു തറവാട്. അവിടെ വലിയൊരു കാലിത്തൊഴുത്തുണ്ട്. ആ വീട്ടുകാരന് കുറെ പശുക്കളുണ്ട്. അവറ്റകൾ പകൽ വിശാലമായ പറമ്പിലൂടെ മേഞ്ഞു നടക്കും.  ഉച്ചകഴിഞ്ഞ്, തിരികെ കാലിത്തൊഴുത്തിലേക്കു തനിയെ മടങ്ങി വന്നുകൊള്ളും. എന്നാൽ, ആ വീട്ടിലെ വളർത്തുനായയെ രാത്രി സമയത്ത്, വീടിൻ്റെ മുന്നിലെ തൂണിൽ ബന്ധിക്കുന്ന തുടലിൽ കെട്ടിയിടും. അന്നേരം, ഒട്ടും ഉറങ്ങാതെ വീടിനു കാവലിരിക്കും. പകൽ, എവിടെയെങ്കിലും കിടന്നുറങ്ങുകയും ചെയ്യാറാണു പതിവ്. എന്നാൽ, ഒരു ദിവസം - നായ ഉറങ്ങാനായി തെരഞ്ഞെടുത്ത സ്ഥലം കാലിത്തൊഴുത്തിലെ പുല്ല് വച്ചിരിക്കുന്ന സ്ഥലത്താണ്. പുല്ല് ഒരു മെത്ത പോലെ അവൻ ശരിയാക്കി അവിടെ കിടന്നുറങ്ങുകയും ചെയ്തു. ഉച്ചകഴിഞ്ഞ്, പശുക്കളെല്ലാം മടങ്ങിയെത്തി. വൈകുന്നേരമായപ്പോൾ, അക്കൂട്ടത്തിലെ വലിയ പശുവിന് നന്നായി വിശന്നു. ആ പശു, തൊഴുത്തിലുള്ള പുല്ലിനടുത്തെത്തിയപ്പോൾ - നായ ഞെട്ടിയുണർന്ന് വല്ലാത്ത ദേഷ്യത്തോടെ തുടർച്ചയായി കുരച്ചു ചാടി! അന്നേരം, പശു പറഞ്ഞു - "പട്ടി പുല്ലു തിന്നുകയുമില്ല, എന്നെയൊട്ടു തീറ്റിക്കുകയുമില്ല!" ഗുണപാഠം - സ്വയം ചെയ്യുകയുമില്ല മറ്റുള്ളവരെ ചെയ്യാൻ സമ്മതിക്കുകയുമില്ലാത്ത സ്വഭാവം ആർക്കും നല്ലത

(625) കുഴിയിൽ വീണ കുറുക്കൻ

ഒരിക്കൽ, കാട്ടിലൂടെ അശ്രദ്ധനായി നടന്ന കുറുക്കൻ ആഴം കുറഞ്ഞ ഒരു പൊട്ടക്കിണറിലേക്കു കാൽ വഴുതി വീണു. അവൻ പലതവണ ചാടി നോക്കിയെങ്കിലും അല്പം കൂടി ഉയരമുള്ള എന്തെങ്കിലും ചവിട്ടി നിൽക്കാൻ പറ്റിയിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു. ആ സമയത്ത്, ഒരു ആട് അതുവഴി വന്നപ്പോൾ ഈ കാഴ്ച കണ്ടു. "ഹേയ് ! നീയെങ്ങനെ ഇതിൽ വീണു? സാധാരണ നിനക്ക് നല്ല ജാഗ്രത ഉള്ളതാണല്ലോ?" അപ്പോൾ, കുറുക്കൻ ഉച്ചത്തിൽ അതിനോടു പറഞ്ഞു - "ഞാൻ വീണതല്ല, ചാടിയതാണ്. കാരണം, കാട്ടിൽ കൊടും വരൾച്ച വരുന്നു! ഈ കിണറ്റിൽ ഉറവ ഉള്ളതിനാൽ എനിയ്ക്കു വെള്ളം കുടിക്കാമല്ലോ. നീയും വേഗം ഇങ്ങോട്ടു പോരൂ" ബുദ്ധിമാനായ കുറുക്കൻ പറഞ്ഞതിനാൽ ആടിന് യാതൊരു സംശയവുമില്ലാതെ അതിലേക്കു എടുത്തുചാടി. ആ നിമിഷംതന്നെ കുറുക്കൻ വളരെ ശക്തിയോടെ ആടിന്റെ മുതുകിൽ ചവിട്ടി ഉയർന്നു ചാടി കരയിലെത്തി! എന്നിട്ട്, അവൻ ആടിനോട് പറഞ്ഞു- "കാലക്കേടിൽ കിടക്കുന്നവരുടെ ഉപദേശം ഒരിക്കലും സ്വീകരിക്കരുത് എന്നു നീ ഇനിയെങ്കിലും മനസ്സിലാക്കണം!" സാരോപദേശം- ദുരിതം ബാധിച്ചവരുടെ ഉപദേശങ്ങൾ സ്വീകരിക്കരുത്. മലയാളം ഡിജിറ്റൽ പുസ്തക പരമ്പര-625-ഈസോപ് കഥകൾ-46 പി.ഡി.എഫ് ഫയൽ- https://drive.google.

(624) കരടിയും ചങ്ങാതിമാരും

രണ്ടു സുഹൃത്തുക്കൾ ദൂരെ ദേശത്തേക്കു പോകാനായി കുറുക്കുവഴിയായി കാനനപാത തെരഞ്ഞെടുത്തു. കരടികളുടെ ശല്യം കൂടുതലുള്ള വഴിയായിരുന്നു അത്. അവർ നടന്നു പോകവേ, വലിയ ഒരു കരടി മുന്നിലേക്കു ചാടി വീണു! ഒന്നാമൻ, ഒരു നിമിഷം കൊണ്ട് അടുത്ത മരത്തിൽ ചാടിക്കയറി. എന്നാൽ, വെപ്രാളത്തോടെ എതിർദിശയിലേക്കു നോക്കിയതിനാൽ രണ്ടാമന് ആ മരം കണ്ണിൽ പെട്ടില്ല. ഒന്നാമൻ ഒച്ചയെടുക്കുമ്പോൾ കരടി അറിയാതിരിക്കാനായി മിണ്ടിയില്ല. രണ്ടാമൻ, ശ്വാസം പിടിച്ച് ചത്തതുപോലെ കിടന്നു. കരടി അവൻ്റെ മൂക്കിൽ വന്നു മണം പിടിച്ചു. ചത്ത ഭക്ഷണം കരടി കഴിക്കില്ലാത്തതിനാൽ അത് കാടിനുള്ളിലേക്കു പോയി. ഇതെല്ലാം കണ്ടു കൊണ്ട് മരത്തിലെ സുഹൃത്ത് പരിഹാസത്തോടെ ചോദിച്ചു -"ആ കരടി നിൻ്റെ ചെവിയിൽ എന്താണു കിന്നാരം പറഞ്ഞത് ?" ഉടൻ, രണ്ടാമൻ പറഞ്ഞു - "ആപത്തിൽ സഹായിക്കാത്തവൻ നിൻ്റെ യഥാർഥ ചങ്ങാതിയല്ലെന്ന്!" തുടർന്ന്, രണ്ടാമൻ വേറെ വഴിക്കു തിരിഞ്ഞു നടന്നു. ഗുണപാഠം - ശരിയായ ചങ്ങാതിയെന്നാൽ ആപത്ഘട്ടങ്ങളിൽ കൂടെ നിൽക്കുന്നവനാണ്. Malayalam eBooks - 624 - Aesop-45 - PDF file - https://drive.google.com/file/d/1zGImA9SrS63U8eouSpabxkZZUMnDA7-p/view?usp=drivesdk

(623) പിശുക്കൻ്റെ സ്വർണ്ണം

ഒരു ദേശത്ത്, സ്വാർത്ഥമതിയും പിശുക്കനുമായിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ തനിച്ചായിരുന്നു താമസിച്ചിരുന്നത്. വട്ടിപ്പലിശയ്ക്കു പണം കൊടുത്ത് ധാരാളം പണം ഉണ്ടാക്കിയപ്പോൾ ഒരു ദിനം, അയാൾക്കു തോന്നി- ഇനി പണമായി സൂക്ഷിക്കുന്നതിനേക്കാൾ നല്ലത്, സ്വർണ്ണമായി മാറ്റുന്നതായിരിക്കും! അങ്ങനെ, തൻ്റെ പണമെല്ലാം കൊടുത്ത് വലിയ സ്വർണ്ണക്കട്ടി വാങ്ങി. എന്നിട്ട്, ആരും കാണാതിരിക്കാനായി പാതിരാത്രിയിൽ, മുറ്റത്തെ മണ്ണിനടിയിൽ കുഴിച്ചിട്ടു. പക്ഷേ, ഈ സംഭവം അടുത്ത വീട്ടിലെ ആൾ കാണുന്നുണ്ടായിരുന്നു. അന്നു രാത്രിയിൽത്തന്നെ, അവൻ അതു മാന്തിയെടുത്ത് അയൽരാജ്യത്തേക്കു പാഞ്ഞു! അടുത്ത പാതിരാവിൽ തൻ്റെ നിധി നോക്കി ആനന്ദിക്കാനായി കുഴിമാന്തിയപ്പോൾ സ്വർണ്ണം മോഷണം പോയതറിഞ്ഞ് അയാൾ മാറിലടിച്ച് ഉറക്കെ നിലവിളിച്ചു! അതു കേട്ട്, നല്ലൊരു അയൽക്കാരൻ ഓടിവന്ന് കാര്യം തിരക്കി. അതിനു ശേഷം, അയാൾ ആശ്വസിപ്പിച്ചു - "സ്വർണ്ണക്കട്ടിക്കു പകരമായി തുല്യ തൂക്കം വരുന്ന പാറക്കല്ല് സ്വർണ്ണ മെന്നു മനസ്സിൽ വിചാരിച്ചു കൊണ്ട് മണ്ണിട്ടു മൂടുക. കാരണം, ആർക്കും പ്രയോജനമില്ലാതെ മണ്ണിനടിയിൽ കിടക്കുന്ന പാറക്കല്ലും സ്വർണ്ണക്കട്ടിയും ഒരുപോലെയാണ്!" ഗുണപാഠം -

(622) സിംഹത്തിൻ്റെ പ്രണയം

കാട്ടിലെ രാജാവായ സിംഹം ഒരിക്കൽ, കാട്ടു മനുഷ്യരുടെ പെൺകുട്ടിയെ കണ്ടുമുട്ടി. സിംഹം ചിന്തിച്ചു - തനിക്ക് സിംഹിയെ ഇത്തവണ വിവാഹം ചെയ്യേണ്ട. പകരമായി, ഈ പെൺകുട്ടിയെ മതി. അവളുടെ മാതാപിതാക്കളെ ഈ കാര്യം അറിയിച്ചപ്പോൾ അവർ ഞെട്ടി! സിംഹരാജനെ എതിർത്താൽ എല്ലാവരുടെയും കഥ കഴിക്കുമെന്ന് തീർച്ചയാണ്. അവർ സിംഹ രാജാവിനോടു പറഞ്ഞു - "ഞങ്ങളുടെ മകളെ വനത്തിൻ്റെ അധിപനായിരിക്കുന്ന അങ്ങേയ്ക്ക് കല്യാണം ചെയ്തു തരാൻ അങ്ങേയറ്റം അഭിമാനമുണ്ട്. പക്ഷേ, കൂർത്ത നഖങ്ങളും പേടിക്കുന്ന പല്ലുകളും ഉള്ളതിനാൽ സ്നേഹപ്രകടനങ്ങൾ കാട്ടുമ്പോൾ മകൾക്ക് അപകടം വരാനിടയുണ്ട്. അതുകൊണ്ട്, അങ്ങയുടെ പല്ലുകളും നഖങ്ങളും കളഞ്ഞിട്ടു വന്നാൽ, കല്യാണം ഉടൻ നടത്താം" സിംഹം അതിൻ പ്രകാരം പാറക്കല്ലിൽ അടിച്ച് നഖങ്ങൾ കൊഴിച്ചു. കാതലുള്ള മരത്തിൽ കടിച്ച് പല്ലുകളും കൊഴിച്ചു. എന്നിട്ട്, സന്തോഷത്തോടെ വീട്ടുകാരുടെ പക്കലെത്തി. അന്നേരം, ആളുകൾ ഓടിക്കൂടി വിളിച്ചു പറഞ്ഞു - "പല്ലു കൊഴിഞ്ഞ സിംഹത്തെ എന്തിനു കൊള്ളാം?" സിംഹം അലറിയെങ്കിലും ആക്രമിക്കാൻ നഖവും കടിച്ചു വലിക്കാൻ പല്ലുകളും ഇല്ലാത്ത ധൈര്യത്തിൽ ആളുകൾ വടിയെടുത്ത് സിംഹത്തെ അടിച്ചോടിച്ചു. ഇര തേടാനുള്ള ശേഷ

(621) ഉപ്പും പഞ്ഞിയും

ഒരു ദേശത്ത്, ഉപ്പു കച്ചവടം നടത്തുന്ന ആൾ ഉണ്ടായിരുന്നു. തൻ്റെ ഉപ്പു ചാക്കുകൾ കഴുതപ്പുറത്ത് കൊണ്ടു പോയി പല ദേശങ്ങളിലും വിറ്റു. എല്ലാ ദിവസവും ചെറിയ തോട്ടിലെ വെള്ളത്തിലൂടെ മുറിച്ചുകടന്നാണ് ചന്തയിലേക്കു പോകുന്നത്. ഒരു ദിനം, കഴുത ഉപ്പു ചാക്കുമായി തോടു കടക്കവേ, കാലിടറി വെള്ളത്തിൽ വീണു. കുറെ നേരമെടുത്ത് ഉപ്പുചാക്ക് വീണ്ടും കഴുതപ്പുറത്ത് വച്ചപ്പോൾ കഴുതയ്ക്ക് ഒരുപാട് ഭാരം കുറഞ്ഞതായി അനുഭവപ്പെട്ടു. കാരണം, കുറെ ഉപ്പ് വെള്ളത്തിൽ അലിഞ്ഞു പോയിരുന്നു. ഇത് നല്ലൊരു ഉപായമായി കഴുതയ്ക്കു തോന്നി. കാരണം, ഭാരം കുറച്ചു ചുമന്നാൽ മതിയല്ലോ. അടുത്ത ദിവസം തോടു മുറിച്ചു കടന്നപ്പോൾ കഴുത മന:പൂർവ്വം ഇടറി വീണു. ഒരു തവണ കൂടി ആവർത്തിച്ചുപ്പോൾ കച്ചവടക്കാരനു കാര്യം പിടികിട്ടി. അയാൾ ഇതിനുള്ള പോംവഴി ആലോചിച്ച് ഒരു സൂത്രം പ്രയോഗിക്കാൻ തീരുമാനിച്ചു. അടുത്ത ദിവസം കഴുതയുടെ കാലിടറി വെള്ളത്തിൽ മുങ്ങിപ്പൊങ്ങിയപ്പോൾ അപാരമായ ഭാരം! കഴുത അന്ധാളിച്ചു. ഇത്തവണ കച്ചവടക്കാരൻ ഉപ്പിനു പകരം പഞ്ഞിയായിരുന്നു ചാക്കിൽ കുത്തിനിറച്ചത്. പഞ്ഞി വെള്ളം കുടിച്ചു ഭാരം കൂട്ടി. പിന്നീട്, കഴുതയ്ക്കു കാൽ ഇടറിയില്ല. ഗുണപാഠം -മടിയന്മാർ മല ചുമക്കേണ്ടി വരും. Malaya

(620) മുറിവാലൻ കുറുക്കൻ

ഒരു കുറുക്കൻ കാട്ടിലൂടെ ഇര തേടി നടക്കുകയായിരുന്നു. പെട്ടെന്ന്, അവൻ ഒരു കെണിയിൽ അകപ്പെട്ടു. മരണവെപ്രാളത്തിനിടയിൽ വാലിൻ്റെ മുക്കാൽ പങ്കും മുറിഞ്ഞു പോയെങ്കിലും അവൻ രക്ഷപ്പെട്ട് ഗുഹയ്ക്കുള്ളിൽ അഭയം പ്രാപിച്ചു. വാൽ മുറിഞ്ഞ നാണക്കേടു കാരണം, കുറെ ദിവസം ആരും കാണാതെ ഒഴിഞ്ഞുമാറി നടന്നു. ഒടുവിൽ, കൂട്ടുകാരുടെ ഇടയിൽ ഇറങ്ങണമെങ്കിൽ എന്തെങ്കിലും സൂത്രം പ്രയോഗിക്കണമെന്ന് തീരുമാനിച്ചു. അവരെ കണ്ടപ്പോൾ കുറുക്കൻ പറഞ്ഞു - "എൻ്റെ വാൽ നോക്കുക. ഞാൻ മുറിച്ചു കളഞ്ഞു. കാരണം, ശത്രു മൃഗങ്ങൾ ആക്രമിക്കുമ്പോൾ വാലിലാണ് പിടിത്തം വീഴുന്നത്. മാത്രമോ? നമുക്ക് എവിടെയെങ്കിലും ഒന്നിരിക്കണമെങ്കിൽ വാൽ അസൗകര്യമല്ലേ? അതിനാൽ, നിങ്ങളും വാൽ മുറിക്കണം എന്നാണ് എൻ്റെ അഭിപ്രായം!" ഉടൻ, കൂട്ടത്തിലെ പ്രായമേറിയ കുറുക്കൻ പറഞ്ഞു - "വാൽ നമ്മുടെ അഭിമാനമാണ്, മനോഹരവുമാണ്. നിൻ്റെ വാൽ മുറിഞ്ഞു പോയില്ലായിരുന്നെങ്കിൽ നീ ഇതു പറയുമായിരുന്നോ?" ഗുണപാഠം - സ്വാർഥന്മാരുടെ ഉപദേശങ്ങൾ കേൾക്കരുത്. Malayalam eBooks - 620- Aesop - 41- PDF file - https://drive.google.com/file/d/1IKEPE-ZjTob4Qe__w-lA5vqmZ7HAogNJ/view?usp=drivesdk

(619) ആട്ടിടയൻ്റെ കള്ളക്കരച്ചിൽ

ആട്ടിടയനായ ബാലൻ എല്ലാ ദിവസവും ഒരു പറ്റം ആടുകളുമായി കുന്നുകയറി പുൽമേട്ടിലേക്കു പോകും. എല്ലാ ദിവസവും കൃത്യമായി ഈ കാര്യങ്ങൾ നടന്നു പോന്നെങ്കിലും അവന് വല്ലാതെ മുഷിപ്പ് അനുഭവപ്പെട്ടു. ഒരു ദിവസം, ആടുകൾ മേഞ്ഞിരുന്ന സമയത്ത് അവന് ഒരു വികൃതി തോന്നി. "അയ്യോ! എല്ലാവരും ഓടി വരണേ. ചെന്നായ ആടിനെ പിടിക്കുന്നേ!" ഈ കരച്ചിൽ കേട്ട്, താഴ്‌വരയിൽ പണിയെടുത്തു കൊണ്ടിരുന്ന ആളുകൾ വടികളുമായി രക്ഷിക്കാൻ പാഞ്ഞെത്തി. "ഹായ്.. ഹായ്... ഞാൻ എല്ലാവരെയും പറ്റിച്ചേ!" അവൻ പൊട്ടിച്ചിരിച്ചു. നാട്ടുകാർ ദേഷ്യപ്പെട്ട് തിരികെ പോയി. കുറച്ചു ദിവസം കഴിഞ്ഞ് ഇതേ കബളിക്കൽ, അവൻ രണ്ടു പ്രാവശ്യം കൂടി നടത്തി. നാട്ടുകാർ കോപിച്ചും ശകാരിച്ചും തിരിച്ചുമടങ്ങുകയും ചെയ്തു.  അടുത്ത ആഴ്ചയിൽ ഒരു ദിനം -ആടുകൾ വിരണ്ട് ഓടുന്നതു കണ്ട് ആട്ടിടയൻ നോക്കിയപ്പോൾ ഒരു ചെന്നായ! അവൻ സർവ്വ ശക്തിയും എടുത്ത് യഥാർഥത്തിൽ നിലവിളിച്ചു, അതുകേട്ട്, താഴെയുള്ള കൃഷിക്കാർ പറഞ്ഞു - "ആരും കുന്നുകയറി ഓടിച്ചെല്ലരുത്. ഇത് അവൻ്റെ കള്ളക്കരച്ചിലാണ്" അവൻ ഒരുപാടു നേരം കരഞ്ഞെങ്കിലും ഇതിനോടകം, ഏറ്റവും വലിയ ആടിനെ ചെന്നായ തിന്നു. മറ്റുള്ള ആടുകൾ ചിതറിയോടി കാട്ടി

(618) ബാലൻ്റെ മോഷണം

പണ്ടുപണ്ട്, ആ നാട്ടിലെ വിദ്യാലയത്തിൽ നിന്നും ഒരു ബാലൻ വീട്ടിലെത്തിയത് കൂട്ടുകാരൻ്റെ പുസ്തകവുമായിട്ടായിരുന്നു. അവൻ ക്ലാസ് മുറിയിൽ നിന്നും മോഷ്ടിച്ചത് അറിഞ്ഞ് അവൻ്റെ അമ്മ ശകാരിക്കുന്നതിനു പകരം പ്രോൽസാഹിപ്പിക്കുകയാണ് ചെയ്തത്. പിന്നീട്, കടകളിൽ നിന്നും തുണികൾ, പലചരക്കു സാധനങ്ങൾ എന്നിവയൊക്കെ അവൻ മോഷ്ടിച്ചു. കുറെ പ്രായം ഉയർന്നപ്പോൾ, അകലെയുള്ള വീടുകളിലെ ആഭരണങ്ങളും പണവും ഒക്കെ കൊള്ളയടിച്ചു തുടങ്ങി. പക്ഷേ, ഒരുനാൾ അവൻ പിടിയ്ക്കപ്പെട്ടു. ന്യായാധിപൻ അവനു വധശിക്ഷ വിധിച്ചു. അവസാന ആഗ്രഹമായി എന്തെങ്കിലും ആവശ്യമുണ്ടോ എന്ന വ്യവസ്ഥയിൽ സ്വന്തം അമ്മയെ കാണണമെന്ന് അവൻ പറഞ്ഞു. അതിനായി വീട്ടിലെത്തിയപ്പോൾ അമ്മ കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു. അന്നേരം, അവൻ ചെവിയിൽ ഇപ്രകാരം മന്ത്രിച്ചു - "ഞാൻ വിദ്യാലയത്തിൽ നിന്നും ആദ്യത്തെ മോഷണം നടത്തിയപ്പോൾ നിങ്ങൾ തന്നെ വിലക്കിയിരുന്നെങ്കിൽ എനിക്ക് ഈ ദുർഗതി വരില്ലായിരുന്നു!" അതു പറഞ്ഞു തീർന്നപ്പോൾ അവൻ അമ്മയുടെ ചെവി കടിച്ചു മുറിച്ചു! ഗുണപാഠം - ദുഷിച്ച കാര്യങ്ങൾ മുളയിലെ നുള്ളണം. അല്ലെങ്കിൽ അവ ഗുരുതരമാകും. Malayalam eBooks-618- Aesop - 39 PDF file - https://drive.google

(617) വൃദ്ധൻ്റെ ആവശ്യം

ഒരിടത്ത്, വിറകുകെട്ടുകൾ ചുമക്കുന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അയാൾ കാട്ടിൽ നിന്നും ശേഖരിച്ച് അതെല്ലാം അടുക്കിയ ശേഷം കയറുകൊണ്ടു കെട്ടി വലിയ തലച്ചുമടായി ദിവസവും ചന്തയിൽ പോയി വിറ്റുകൊണ്ടിരുന്നു. ഒരു ദിവസം, വിറകുമായി കാട്ടിലെ ഒറ്റയടിപ്പാതയിലൂടെ നടന്നുപോരുമ്പോൾ വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു. തളർന്നപ്പോൾ വിറകു കെട്ടു താഴെ വീണു. അയാൾ കുറെ നേരം മരച്ചുവട്ടിൽ ഇരുന്നിട്ട് എണീറ്റ് വിറക് ചുമലിൽ വയ്ക്കാൻ പോലും കഴിഞ്ഞില്ല. അയാൾ നിലവിളിച്ചു - " ഹേ! മരണമേ! നീ വന്ന് എന്നെ സഹായിച്ചെങ്കിൽ!" ഉടൻ, കറുത്ത രൂപത്തിൽ മരണം അവനു മുന്നിൽ പ്രത്യക്ഷപ്പെട്ടു! അയാൾ ഞെട്ടിപ്പോയി! "ഹും! ഞാൻ മരണമാണ്. നീ എന്നെ ആവശ്യപ്പെട്ടത് എന്തിനാണ്?" പെട്ടെന്ന്, മരണം അയാളെ കൂട്ടിക്കൊണ്ടു പോകാൻ വന്നതാണെന്നുള്ള അപകടം അയാൾ മണത്തു. പെട്ടെന്ന്, വിറകുകാരൻ പറഞ്ഞു - " ഞാൻ നിന്നെ വിളിച്ചത് ഈ വിറകുകെട്ട് എൻ്റെ തലയിൽ ഒന്നു വച്ചുതരാനായിരുന്നു" പെട്ടെന്നുള്ള വിറകുകാരൻ്റെ യുക്തി കേട്ട് മരണം പൊട്ടിച്ചിരിച്ചു കൊണ്ട് വിറകുകെട്ട് അവൻ്റെ തലയിൽ വച്ചു കൊടുത്തു. അയാൾ ക്ഷീണം വകവയ്ക്കാതെ പേടിയോടെ ധൃതിയിൽ നടന്നു നീങ്ങി. ഗുണപാഠം -

(616) മാൻകണ്ണ്

മനോഹരമായ കുന്നിൻചരിവും അതിനപ്പുറം കടലുമായി കിടന്ന ദേശമായിരുന്നു അത്. ഒരിക്കൽ, എങ്ങനെയോ തീറ്റി തേടി കുന്നിൻ മുകളിലേക്ക് കൂട്ടം തെറ്റി ഒരു മാൻ കയറിപ്പോയി. ആ മാനിൻ്റെ ഇടതു കണ്ണിന് കാഴ്ചയില്ലായിരുന്നു. അതിനാൽത്തന്നെ, ഇടതു വശത്തുകൂടി ശത്രു മൃഗങ്ങളോ വേട്ടയാടാൻ വരുന്ന മനുഷ്യരെയോ അതിനു കാണാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ശ്രദ്ധാലുവായ മാൻ എപ്പോഴും ഇടതു വശത്തുകൂടി പെട്ടെന്ന് ആക്രമണം ഉണ്ടാകാനുള്ള സ്ഥലവും സാഹചര്യവും ഒഴിവാക്കുമായിരുന്നു. കുന്നിൻ ചെരിവിൻ്റെ ഇടതുവശമായ കടലിൽ കൂടി യാതൊന്നും തന്നെ ആക്രമിക്കില്ലെന്ന് മാൻ വിചാരിച്ച് അത് പുല്ലുമേഞ്ഞു നടന്നു. ഒരിക്കൽ, ഒരു മലവേടൻ മാനിൻ്റെ കാഴ്ചയില്ലാത്ത നടപ്പ് ദൂരെ നിന്നും വീക്ഷിച്ചു. പിന്നീട്, അയാൾ ഇടതു വശത്തുള്ള കടലിലൂടെ നീന്തി കുന്നിൻ്റെ ഇടതു വശത്തുകൂടി വന്ന് മാനിനെ വലയിട്ടു പിടിച്ചു. അന്നേരം, മാൻ വിലപിച്ചു - "എനിക്കു വിധിച്ചതേ കൊയ്യാനാകൂ" ഗുണപാഠം - നല്ലതായാലും ചീത്തയായാലും വരാനുള്ളത്  വഴിയിൽ തങ്ങില്ല! Malayalam eBooks - 616- Aesop - 37 PDF file - https://drive.google.com/file/d/1RXLe7Tnq57Ngx8h7AHT_zRglcLOgU8ze/view?usp=drivesdk

(615) പൂച്ചയ്ക്ക് ആര് മണികെട്ടും?

ഒരു ദേശത്ത്, പൂച്ചകളുടെ ആക്രമണം മൂലം എലികൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമായി. പൂച്ചകൾ വല്ലാതെ പെറ്റു പെരുകുകയും ചെയ്തു. ഒരു ദിവസം, ഇതിൽ നിന്നും രക്ഷ നേടാനുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി എലികളുടെ മഹാസമ്മേളനം രഹസ്യമായി ഗുഹയ്ക്കുള്ളിൽ വിളിച്ചു ചേർത്തു. പലരും പല ആശയങ്ങളും പറഞ്ഞെങ്കിലും അതൊന്നും പൊതുവായി സ്വീകാര്യമായില്ല. ഒടുവിൽ, ഒരു ചെറുപ്പക്കാരനായ എലി എണീറ്റു നിന്ന് ഉച്ചത്തിൽ പറഞ്ഞു - "പൂച്ചകൾ നമ്മളെ പിടിക്കാൻ വരുന്നത് പാത്തും പതുങ്ങിയുമാണല്ലോ. പൂച്ചയുടെ കഴുത്തിൽ ഒരു മണി കെട്ടിയാൽ നമുക്ക് അവറ്റകൾ വരുന്നത് അറിയാൻ പറ്റും!" ഉടൻ, എല്ലാവരും  കയ്യടിച്ച് ആ പ്രമേയം പാസ്സാക്കി. ഇതിനിടയിൽ പ്രായമേറിയ എലി പറഞ്ഞു - "കാര്യം നല്ലതു തന്നെ. പക്ഷേ, പൂച്ചയ്ക്കാര് മണികെട്ടും?" അന്നേരം, ആരും പേടിച്ചിട്ട് മുന്നോട്ടു വന്നില്ല! ഗുണപാഠം - നടപ്പാക്കാൻ പറ്റാത്ത കാര്യങ്ങൾ വെറുതെ വീമ്പിളക്കരുത്. Malayalam eBooks-615-Aesop stories-36 PDF file- https://drive.google.com/file/d/1rhAqMo3qhKepEnYWbJ9p9TGVfM-gRSe-/view?usp=sharing

(614) കഴുതയുടെ അഹങ്കാരം

ഒരു ദേശത്ത്, ജനങ്ങൾ എല്ലാം കൂടി പരിശ്രമിച്ച് പുതിയ അമ്പലം പണിതു. അതിൽ പ്രതിഷ്ഠിക്കാനായി അയൽദേശത്തു നിന്നും വിഗ്രഹം കൊണ്ടുവരാൻ തീരുമാനമായി. അതിർത്തിയിൽ വച്ച് വിഗ്രഹം സ്വീകരിച്ചു. ആഘോഷങ്ങളുടെ അകമ്പടിയോടെ അലങ്കരിച്ച കഴുതപ്പുറത്ത് വലിയ വിഗ്രഹം വച്ചു നടന്നു. ആളുകൾ വിഗ്രഹത്തെ താണുവണങ്ങി. സ്തുതിഗീതങ്ങളും പ്രാർഥനകളും എങ്ങും മുഴങ്ങിക്കേട്ടു. അന്നേരം, ആ കഴുത വിചാരിച്ചത് ജനങ്ങളെല്ലാം അതിനെയാണ് വണങ്ങുന്നതെന്നാണ്. സ്വന്തം കഴുതജീവിതത്തിൽ ആദ്യമായി ആളുകൾ ബഹുമാനിക്കുന്നതു കണ്ടപ്പോൾ ആ മൃഗത്തിന് അഹങ്കാരം തോന്നി. അങ്ങനെ, കഴുത അതെല്ലാം ആസ്വദിച്ചു കൊണ്ട് മെല്ലെ നടന്നു. അപ്പോൾ ആളുകൾ കഴുതയെ പതിയെ ഉന്തിക്കൊണ്ടിരുന്നു. പിന്നെ, കഴുത നടക്കാൻ മടിച്ച് സ്വപ്ന രാജ്യത്തിലെന്ന പോലെ വിഭ്രമിച്ചു. ഉടൻ, ആരോ ആക്രോശിച്ചു - "പ്ഫ! അങ്ങോട്ട് നടക്ക് കഴുതേ!" അതു പറഞ്ഞതിനൊപ്പം വടികൊണ്ട് ഒരു പ്രഹരം കിട്ടിയപ്പോൾ കഴുത വേഗത്തിൽ നടന്നു. ഗുണപാഠം - അർഹതയില്ലാത്ത അംഗീകാരത്തിനും പ്രശസ്തിക്കും പിറകെ പോകരുത്. Malayalam Digital books-614-Aesop story series-35 PDF file- https://drive.google.com/file/d/1NjmWh71bkk4U_tAfV1bUhEaLZ7AGXc1

(613) വിളക്കിൻ്റെ അഹങ്കാരം

അതൊരു മഴക്കാലമായിരുന്നു. ഒരു ദേശത്തെ വൈകുന്നേര സമയം. വീടിൻ്റെ ഉമ്മറത്ത് ഗൃഹനാഥൻ പതിവുപോലെ സന്ധ്യാസമയത്ത് നിലവിളക്കിൽ ദീപം തെളിച്ചു. നിറയെ വിളക്കെണ്ണയും ഒഴിച്ചതിനാൽ നിലവിളക്ക് ആവേശത്തോടെ തിരിയിലൂടെ പരമാവധി എണ്ണ വലിച്ചു കയറ്റി ജ്വാല മനോഹരമാക്കി. അതിനിടയിൽ, നിലവിളക്കിന് അഹങ്കാരവും വന്നുചേർന്നു. അത് ഉറക്കെ പ്രഖ്യാപിച്ചു - "എല്ലാവരും ഇവിടെ നോക്കുക. സൂര്യനേക്കാൾ തേജസ്സോടെയല്ലേ ഞാൻ പ്രകാശിക്കുന്നത്?" ഇതെല്ലാം ഗൃഹനാഥൻ കേൾക്കുന്നുണ്ടായിരുന്നു. താമസിയാതെ, ശക്തമായ കാറ്റും മഴത്തുള്ളികളും വീശിയപ്പോൾ വിളക്കണഞ്ഞു. അന്നേരം, ഗൃഹനാഥൻ വിളക്കിനോടു പറഞ്ഞു - "നീ പൊങ്ങച്ചം വിളമ്പാതെ നിശബ്ദമായി സേവനം ചെയ്യൂ. ആകാശത്തിലെ നക്ഷത്രങ്ങളുടെ പ്രകാശം കുറച്ചു മാത്രം ഭൂമിയിൽ എത്തുന്നു എങ്കിലും അവ അനശ്വരമായി നിലകൊള്ളുന്നു!" ഗുണപാഠം - സമ്പത്ത്, പ്രശസ്തി, അധികാരം എന്നിവയൊക്കെ എപ്പോൾ വേണമെങ്കിലും അണഞ്ഞുപോകുന്നവ ആകയാൽ അതിലൊന്നും അഹങ്കരിക്കരുത്. Malayalam eBooks - 613- Aesop - 34 PDF file- https://drive.google.com/file/d/16VAy-OZGiCoPkiykDv1sAMHcuNiEJF8J/view?usp=drivesdk

(612) പൊൻമുട്ടയിടുന്ന താറാവ്

ഒരിടത്ത്, കർഷകൻ ഒരു താറാവിനെ വളർത്തിയിരുന്നു. ഒരു ദിവസം, അയാൾ താറാവിൻ്റെ മുട്ട എടുക്കാൻ ചെന്നപ്പോൾ വലിയൊരു സ്വർണ നിറമുള്ള മുട്ട! അയാൾ വിശദമായി പരിശോധിച്ചപ്പോൾ അതൊരു സ്വർണ്ണ മുട്ടയാണെന്ന് മനസ്സിലായി. ആ മുട്ട സ്വർണക്കടക്കാരനു വിറ്റു പണം സമ്പാദിച്ചു. ഓരോ ദിവസവും അയാൾക്ക് ഓരോ മുട്ട കിട്ടിക്കൊണ്ടിരുന്നു. ക്രമേണ, അയാൾ സമ്പന്നനായി മാറി. ഒരു ദിനം, അയാൾക്കു തോന്നി- "ഈ താറാവിൻ്റെ വയറുകീറി വരാനിരിക്കുന്ന മുട്ടകൾ എല്ലാം ഒരുമിച്ച് എടുക്കണം. വെറുതെ ഓരോ ദിവസവും എന്തിന് ഞാൻ കാത്തിരിക്കണം?" അയാൾ അപ്രകാരം ചെയ്തു. പക്ഷേ, താറാവിൻ്റെ ശരീരത്തിനുള്ളിൽ നിന്ന് സ്വർണ്ണ മുട്ട ഒന്നു പോലും കിട്ടിയില്ല! മാത്രമോ? താറാവ് ചത്തു പോയി! ഗുണപാഠം - അത്യാഗ്രഹം നാശം വിളിച്ചു വരുത്തും. Malayalam eBooks-612-Aesop-33 PDF file- https://drive.google.com/file/d/1dcmHjTad8uoRlnewG92IjSrB32uzeNVi/view?usp=sharing

(611) കാക്കയുടെ ദാഹം

ഒരിക്കൽ, കാക്കയ്ക്ക് വല്ലാത്ത ദാഹം തോന്നിയതിനാൽ വെള്ളം അന്വേഷിച്ച് ഒരു വീടിനു പരിസരത്തെത്തി. അന്നേരം, വീട്ടമ്മ മുറ്റത്തിരുന്ന് പാത്രം തേച്ചു കഴുകുകയായിരുന്നു. ഒരു ചെമ്പുകുടത്തിൽ നിന്നായിരുന്നു വെള്ളം ഒഴിച്ചിരുന്നത്. വീട്ടമ്മ വീടിനുള്ളിലേക്കു കയറിയപ്പോൾ കാക്ക നേരെ പറന്ന് കുടത്തിൻ്റെ വക്കിൽ പറന്നിറങ്ങി. പക്ഷേ, ഇതിനോടകം തന്നെ, കുടത്തിലെ വെള്ളം കാൽഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ, കാക്ക കഴുത്തു നീട്ടിയെങ്കിലും കൊക്കിനു നീളമില്ലാത്ത കാരണം, വെള്ളം കിട്ടിയില്ല. ഉടനെ, കാക്ക അതിനൊരു ബുദ്ധി കണ്ടു പിടിച്ചു. അത്, ഓരോ കല്ല് പെറുക്കി ആ കുടത്തിൽ ഇടാൻ തുടങ്ങി. കുടത്തിൽ കല്ലുകൾ നിറയുന്നതിനനുസരിച്ച്, വെള്ളവും ഉയർന്നു കൊണ്ടിരുന്നു. അന്നേരം, വെള്ളം കുടിച്ച ശേഷം, കാക്ക പറന്നു പോയി. ഗുണപാഠം - ആവശ്യമാണ്  കണ്ടുപിടിത്തത്തിൻ്റെ മാതാവ്. അന്നേരം, വഴികൾ താനേ തുറന്നുകൊള്ളും. Malayalam eBooks -611-Aesop - 32- PDF file - https://drive.google.com/file/d/1DrslgNeWbvJbTc_GIAQucBJOccmeIrDM/view?usp=drivesdk

(610) കഴുതയുടെ തൊഴി

എങ്ങും പച്ചപ്പുല്ലു നിറഞ്ഞ കാട്ടിലൂടെ ഒരു കഴുത യഥേഷ്ടം പുല്ലു മേഞ്ഞു നടക്കുന്ന സമയം. അപ്പോഴാണ് ചെന്നായ, തന്നെ ലക്ഷ്യമിട്ട് പതുങ്ങി വരുന്നത് കഴുതയുടെ ശ്രദ്ധയിൽ പെട്ടത്. ഇനി ഓടിയാലും ചെന്നായുടെ വായിൽ അകപ്പെട്ടതു തന്നെ! പെട്ടെന്ന്, കഴുതയ്ക്ക് ഒരു ഉപായം തോന്നി. അവൻ ഉറക്കെ കരഞ്ഞു- "അയ്യോ! എന്റെ കാലിൽ മുള്ളു തറച്ചേ! എനിയ്ക്കു വേദന സഹിക്കാൻ വയ്യാ!" ഉടൻ, ചെന്നായ അവനോടു ചോദിച്ചു- "നിന്നെ ഞാൻ തിന്നാൻ പോവുകയാണ്. ഈ വേദനയൊക്കെ എത്ര നിസ്സാരം?" കഴുത അപ്പോൾ പറഞ്ഞു- "പക്ഷേ, എന്നെ തിന്നുന്ന നിനക്കും കുഴപ്പമുണ്ട്. ഈ വലിയ മുള്ള് നിന്റെ തൊണ്ടയിലും കുടുങ്ങുമല്ലോ. അതുകൊണ്ട്, എന്റെ കാലിലെ മുള്ള് ഊരി കളഞ്ഞതിനു ശേഷം എന്നെ തിന്നുകൊള്ളൂ" കഴുത പറഞ്ഞതിൽ കഴമ്പുണ്ടെന്ന് ചെന്നായയ്ക്ക് തോന്നി. ഉടൻ, കാലിലെ മുള്ള് കടിച്ചെടുക്കാനായി ചെന്നായ കുനിഞ്ഞപ്പോൾ- കഴുത തന്റെ കാൽ പിന്നോട്ടു വലിച്ച് സർവ ശക്തിയും എടുത്ത് ചെന്നായുടെ മുഖമടച്ച് ആഞ്ഞു തൊഴിച്ചു! ചെന്നായുടെ പല്ലുകൾ തെറിച്ചു പോയി. അത് ജീവനും കൊണ്ട് ഓടുന്നതിനിടയിൽ പിറുപിറുത്തു- "അമ്മ എന്നെ പരിശീലിപ്പിച്ചത് കഴുതയെ കൊന്നുതിന്നാനാണ്. അല്ലാതെ, ച

(609) ശില്പിയുടെ യുക്തി

തടികൾ കൊണ്ട് മനോഹരമായ ശില്പങ്ങൾ ഉണ്ടാക്കി വിറ്റാണ് അയാൾ ജീവിച്ചു വന്നിരുന്നത്. ക്രമേണ, വില്പന കുറഞ്ഞു വന്നു. അതോടെ, അയാളുടെ കുടുംബം ദാരിദ്ര്യത്തിലുമായി. ഒരു ദിനം, അയാൾ ഉറച്ച ഒരു തീരുമാനം എടുത്തു. ദൈവങ്ങളുടെ ശില്പങ്ങൾ മാത്രം ഉണ്ടാക്കി ഭക്തരുടെ വീടുകളിൽ വിൽപ്പന നടത്തുക. അതു ഫലിച്ചു. മുൻപത്തേക്കാൾ വില്പന മെച്ചപ്പെട്ടു. എന്നാൽ, വേറെ ചില ശില്പികളും ഈ രംഗത്തേക്കു വന്നതിനാൽ പിന്നെയും കച്ചവടം കുറഞ്ഞു. വീണ്ടും അയാൾ മാറി ചിന്തിച്ചു. ഒരു ദിവസം, ഭക്തരുടെ തീർഥാടന കേന്ദ്രത്തിൻ്റെ കവാടത്തിൽ നിന്നു കൊണ്ട്, അയാൾ വിളിച്ചുകൂവി - " എല്ലാവരും ശ്രദ്ധിക്കൂ. ഈ ദേവതയുടെ ശില്പം നിങ്ങളുടെ പൂജാമുറിയിൽ വച്ചാൽ അളവറ്റ സമ്പത്ത് നിങ്ങൾക്കു വന്നു ചേരും!" ഉടൻ, ആളുകൾ അയാൾക്കു ചുറ്റും തടിച്ചു കൂടി. പക്ഷേ, ആളുകൾ ശില്പങ്ങൾ വാങ്ങാതെ വെറും കാഴ്ചക്കാരായി ശില്പങ്ങൾ തിരിച്ചും മറിച്ചും നോക്കി നിന്നതേ ഉള്ളൂ. അന്നേരം, ഒരാൾ വാങ്ങാനായി പണക്കിഴി തുറന്നപ്പോൾ അക്കൂട്ടത്തിലെ ഒരു വിരുതൻ ഉച്ചത്തിൽ ശില്പിയെ ചോദ്യം ചെയ്തു - "ഞങ്ങൾ ഒരു ശില്പം വീട്ടിൽ വച്ചാൽ അളവറ്റ സമ്പത്ത് കിട്ടുമെങ്കിൽ ഇത്തരത്തിലുള്ള അനേകം ശില്പങ്ങൾ കയ്യിലുള്ള

(608) കുറുക്കനും മുന്തിരിയും

ഒരു വേനൽക്കാലം. ഒരിക്കൽ, ഒരു കുറുക്കൻ വിശന്നുവലഞ്ഞ് കാട്ടിലൂടെ നടക്കുകയായിരുന്നു. അപ്പോൾ, ഒരു മരത്തിൽ നിറയെ മുന്തിരിവള്ളികൾ കാടുപിടിച്ചു കിടക്കുന്നത് അവൻ്റെ ശ്രദ്ധയിൽ പെട്ടു. അതിലുള്ള പഴുത്തു നിൽക്കുന്ന മുന്തിരിക്കുലകൾ കണ്ട് കുറുക്കൻ്റെ വായിൽ വെള്ളമൂറി. പക്ഷേ, ഒരു തടസ്സമുണ്ട് - മുന്തിരിക്കുലകൾ കുറച്ചു പൊക്കത്തിലാണ്. അന്നേരം, അതൊന്നും വകവയ്ക്കാതെ കുറുക്കൻ ചാടാൻ തുടങ്ങി. ചാടുമ്പോൾ അതിൻ്റെ തൊട്ടരികിൽ എത്തുന്നുവെങ്കിലും ലേശം കൂടി ഉയർന്നെങ്കിൽ മാത്രമേ കടിക്കാൻ കിട്ടുകയുള്ളൂ. അവൻ തുടർച്ചയായി ചാടിയെങ്കിലും ഓരോ തവണയും ക്ഷീണിതനായി ശക്തി ചോർന്നു പോയി. ഒടുവിൽ കുറുക്കൻ തൻ്റെ ശ്രമം മതിയാക്കി നടന്നു നീങ്ങി. അപ്പോൾ അവൻ ആരോടെന്നില്ലാതെ സ്വയം പറഞ്ഞ് ആശ്വസിച്ചു - "അല്ലെങ്കിലും ആർക്കു വേണം ഈ പുളിച്ച മുന്തിരി?'' ഗുണപാഠം - കിട്ടാത്ത മുന്തിരിങ്ങ പുളിക്കും! Malayalam eBooks-608-Aesop -29 PDF file- https://drive.google.com/file/d/1gJADiyj9YgbUWA3YtCtPmJBznGgCeqTh/view?usp=sharing

(607) മയിലിൻ്റെ പരാതി

ഒരിക്കൽ, കാട്ടിലൂടെ മയിൽ നൃത്തമാടി നടന്നിരുന്ന സമയം. അപ്പോഴാണ് മനോഹരമായ കുയിൽനാദം എവിടെ നിന്നോ വരുന്നത് അത് ശ്രദ്ധിച്ചത്. മയിൽ, ശബ്ദം കേട്ട ഭാഗത്തേക്കു പറന്ന് ഒരു മരച്ചുവട്ടിലെത്തി. ആ മരത്തിൻ്റെ ഉയർന്ന ശിഖരത്തിൽ ഇരിക്കുന്ന കുയിലിനെ മയിൽ കണ്ടു. മയിൽ പിറുപിറുത്തു - "ഹായ്, എന്തു മനോഹരമായിരിക്കുന്നു. എനിക്ക് ആ ശബ്ദം കിട്ടിയിരുന്നെങ്കിൽ!" എന്താണ് ഇതിനൊരു പോംവഴി? ഒടുവിൽ വനദേവതയോട് അപേക്ഷിച്ചാൽ സംഗതി നടക്കുമെന്ന് മയിലിനു തോന്നി. ഇലഞ്ഞിമരത്തിൽ കുടികൊള്ളുന്ന വനദേവതയുടെ സമീപത്ത് മയിൽ എത്തിച്ചേർന്നു. "എനിക്ക് എൻ്റെ ശബ്ദം അരോചകമായി തോന്നുന്നു. മനോഹരമായ കുയിൽനാദം തന്ന് എന്നെ ദേവത അനുഗ്രഹിച്ചാലും" വനദേവത ചെറു പുഞ്ചിരിയോടെ പറഞ്ഞു: "നിൻ്റെ  ഭംഗിയുള്ള നിറങ്ങൾ നിറച്ച തൂവലുകൾ വിടർത്തിയുള്ള നൃത്തം കാണാൻ എന്തു രസമായിരിക്കുന്നു. ഉള്ളതിൽ സന്തോഷം കണ്ടെത്തുക" ഗുണപാഠം: എല്ലാ കാര്യങ്ങളിലും ഒന്നാമനാകാൻ ശ്രമിച്ചാൽ ദു:ഖിക്കേണ്ടി വരും. ഉള്ളതിൽ സന്തോഷിക്കണം. Malayalam eBooks-607- Aesop-28 PDF file-  https://drive.google.com/file/d/1XZCW6XvNXlxIcg5IQEBvQAIiG4yGtiX3/view?usp=drivesdk

(606) കാറ്റും സൂര്യനും

ആ ദേശത്ത്, നല്ല സൂര്യപ്രകാശം കിട്ടിയിരുന്ന പ്രദേശമാകയാൽ, പലതരത്തിലുള്ള കൃഷികൾ മെച്ചപ്പെട്ട രീതിയിൽ എല്ലായിടത്തും കാണാമായിരുന്നു.  എന്നാൽ, വല്ലപ്പോഴും ശക്തിയുള്ള കാറ്റും വീശുമായിരുന്നു. ഒരിക്കൽ, സൂര്യനും കാറ്റും തമ്മിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ തങ്ങളിൽ ആരാണു ശക്തൻ എന്ന് ഒരു തർക്കമുണ്ടായി. ഇതിനൊരു പ്രശ്ന പരിഹാരമായി സൂര്യൻ ഒരു കാര്യം നിർദ്ദേശിച്ചു - " ആ വഴിയിലൂടെ നടന്നുപോകുന്ന മനുഷ്യൻ്റെ മേൽക്കുപ്പായം അഴിക്കാൻ ശക്തി കാട്ടുന്നത് നീയോ ഞാനോ എന്നറിയണം'' ആദ്യം, കാറ്റിൻ്റെ ഊഴമായിരുന്നു. അന്നേരം സൂര്യൻ മേഘങ്ങൾക്കിടയിൽ ഒളിച്ചു.  കാറ്റ് ഉഗ്രമായി വീശി. എങ്കിലും, ആ മനുഷ്യൻ്റെ മേലുടുപ്പ് പറന്നു പോകാതെ അയാൾ ഇറുക്കിപ്പിടിച്ചു. കുറെ നേരം കാറ്റ് പയറ്റിയെങ്കിലും തോറ്റു പിന്മാറി. പിന്നെ, സൂര്യൻ്റെ ഊഴമായിരുന്നു. അത് മേഘങ്ങളുടെ മറനീക്കി അതിശക്തമായ ചൂട് ആ മനുഷ്യൻ പോകുന്ന വഴിയിൽ തെളിച്ചു. ചൂട് കൂടിയപ്പോൾ അയാൾ കുപ്പായം ഊരി ദൂരെയെറിഞ്ഞു. ഗുണപാഠം - സ്വന്തം ശക്തിയേക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ ആരെയും വെല്ലുവിളിക്കാൻ പോകരുത്! മലയാളം ഈസോപ് കഥാപരമ്പര eBooks-606-Aesop-27 PDF file- https://drive.goog

(605) വവ്വാലിൻ്റെ ചേരി

ഒരിക്കൽ, കാട്ടിൽ മൃഗങ്ങളും പക്ഷികളും പരസ്പരം വഴക്കിട്ടു. ഏതാനും ദിവസങ്ങൾ കൊണ്ട് ഇരുകൂട്ടരും പരമാവധി അംഗബലം കൂട്ടാൻ ശ്രമിച്ചുകൊണ്ടിരുന്നു. ആ സമയത്ത്, ഈ കാര്യങ്ങൾ മനസ്സിലാക്കിയ ഒരു വവ്വാൽ നിഷ്പക്ഷമായി നിൽക്കാൻ തീരുമാനിച്ചു. കാരണം, ഘോര യുദ്ധം വന്നാൽ, തനിക്കും പരിക്കുപറ്റുമല്ലോ. സ്വന്തം പക്ഷത്തിൽ എണ്ണം കൂട്ടാൻ മൃഗങ്ങൾ നടന്നപ്പോൾ വവ്വാൽ തല കീഴായി മരത്തിൽ തൂങ്ങി കിടപ്പുണ്ടായിരുന്നു. അവർ ചോദിച്ചു - "നീ ഞങ്ങളുടെ ചേരിയിൽ ചേരണം" ഉടൻ, വവ്വാൽ പറഞ്ഞു - "ഞാനൊരു പക്ഷിയാണ്. എനിക്ക് അവരുടെ കൂടെ മാത്രമേ നിൽക്കാൻ പറ്റുകയുള്ളൂ" മൃഗങ്ങൾ ആ മറുപടിയിൽ പരസ്പരം തല കുലുക്കി യോജിച്ചു. കുറെ കഴിഞ്ഞപ്പോൾ പക്ഷികൾ വന്ന് ഇതേ ആവശ്യം ഉന്നയിച്ചു. അന്നേരം, വവ്വാൽ പിന്നെയും തല തിരിഞ്ഞ ആശയം, തല കീഴായി അവതരിപ്പിച്ചു - "ഞാനൊരു പക്ഷിയല്ല, മൃഗമാണ്. അവരുടെ കൂടെ ചേർന്നില്ലെങ്കിൽ എന്നെ ഒറ്റപ്പെടുത്തും" പക്ഷികൾ പിന്നെ യാതൊന്നും മറുത്തു പറയാൻ നിന്നില്ല. അടുത്ത ദിനം മൃഗങ്ങളുടെയും പക്ഷികളുടെയും ചില നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയിൽ സമാധാനം പുന:സ്ഥാപിച്ചു. തുടർന്ന്, എല്ലാവരും ആഹാരമൊക്കെ പങ്കിട്ട് ആഘോഷത്തിലായ

(604) കാക്കയും സർപ്പവും

ഒരിക്കൽ, ഒരു കാക്ക വിശന്നുവലഞ്ഞ് അലഞ്ഞു തിരിയുന്ന സമയം. ചിലയിടങ്ങളിൽ നിന്ന് ആഹാരം എടുക്കാൻ മറ്റു മൃഗങ്ങൾ സമ്മതിച്ചില്ല. വേറെ ചില സ്ഥലത്ത് മനുഷ്യർ ആട്ടിയോടിച്ചു. പിന്നെ, കാക്ക കാടുപിടിച്ചു കിടക്കുന്ന പ്രദേശത്തേക്കു കടന്നു. അവിടെ കല്ലിനിടയിൽ ഒരു പാമ്പ് കിടന്നുറങ്ങുന്നത് അവൻ്റെ ശ്രദ്ധയിൽ പെട്ടു. "ഹായ്, ഇന്നത്തെ വിശപ്പിന് അവസാനമായി" അവൻ പറന്നു ചെന്ന് അതിനെ കൊത്തിയെടുത്തു. പക്ഷേ, ആ നിമിഷംതന്നെ ആ പാമ്പ് തിരിഞ്ഞു കൊത്തി. കണ്ണിൽ ഇരുട്ടു കയറുമ്പോൾ കാക്ക അവ്യക്തമായി പിറുപിറുത്തു - "എൻ്റെയൊരു ദുർവിധി! അനുഗ്രഹമെന്നു കരുതിയത് എൻ്റെ നാശത്തിനു കാരണമായി" ഗുണപാഠം - പ്രഥമദൃഷ്ട്യാ അനുഗ്രഹമെന്നും വരദാനമെന്നും തോന്നുന്നവ യഥാർഥത്തിൽ അങ്ങനെ ആയിരിക്കണമെന്നില്ല. Malayalam ebooks-604-Aesop -25 - PDF file - https://drive.google.com/file/d/1dv8EAIy4i_9sf-MYZ-31IgWW85LJ09sA/view?usp=drivesdk

(603) പ്രാവും കട്ടുറുമ്പും

കാട്ടിലെ കട്ടുറുമ്പിനു വല്ലാത്ത ദാഹം തോന്നിയപ്പോൾ വെള്ളമുള്ള സ്ഥലം തേടി യാത്ര തുടങ്ങി. ഒടുവിൽ അവനൊരു ആറ്റുതീരത്തെത്തി.  ആർത്തിയോടെ വെള്ളം കുടിക്കാനായി മുന്നോട്ട് ആഞ്ഞതും കൈകാൽ വഴുതി ഒഴുക്കുള്ള വെള്ളത്തിലേക്കു വീണു! എന്നാൽ, നദിക്കരയിലുണ്ടായിരുന്ന മരത്തിൽ ഇരുന്ന പ്രാവ് ഇതു കാണാനിടയായി. അവൾ ആ മരത്തിലെ മുറം പോലത്തെ ഇലകൾ കൊക്കു കൊണ്ടു മുറിച്ചു താഴേയ്ക്കിട്ടു. പെട്ടെന്ന്, ഉറുമ്പ് ഒഴുകി വന്ന ആ ഇലയിൽ കടിച്ചു തൂങ്ങി കുറെ ദൂരം പിന്നിട്ട്, കരയ്ക്കു കയറി.  അതുകഴിഞ്ഞ്, ഉറുമ്പ് താൻ വന്ന വഴിയേ കൂട്ടുകാരുടെ സംഘത്തിലെത്താനായി തിരിഞ്ഞു നടന്നു.  അങ്ങനെ, ആ മരത്തിനു സമീപമെത്തിയപ്പോൾ ഒരു വേടൻ തെറ്റാലി കൊണ്ട് ആ മരത്തിലേക്ക് ഉന്നം പിടിക്കുന്നതു കണ്ടു. ഉറുമ്പിൻ്റെ കണ്ണിൽ മിന്നായം പോലെ ആ കാഴ്ച കണ്ടു! "ഇത്....എന്നെ രക്ഷിച്ച പ്രാവ്!" ആ നിമിഷംതന്നെ വേടൻ്റെ കാലിൽ കട്ടുറുമ്പ് ആഞ്ഞു കടിച്ചു!  വേടൻ്റെ ഉന്നം തെറ്റി കല്ലു ദൂരേക്ക് പാഞ്ഞു. പ്രാവ് അതിവേഗം പറന്നുപോയി.  എന്നിട്ട്, ഉറുമ്പ് ഇലയ്ക്കിടയിൽ മറഞ്ഞു നടന്ന് അവിടം വിട്ടു. ഗുണപാഠം - മറ്റുള്ളവർക്കു നന്മ ചെയ്താൽ നിങ്ങൾ പോലും അറിയാതെ ആരെങ്കിലും നിങ്ങൾക്കും നന്മ

(602) കള്ളനും പൂവൻകോഴിയും

ഒരിക്കൽ, ഒരു ദേശത്ത് ഉത്സവം നടക്കുന്ന രാത്രി. ആ സമയത്ത്, മൂന്നു കള്ളന്മാർ മോഷണത്തിനായി ഒരു വീട്ടിൽ കയറിയെങ്കിലും വിലയുള്ള യാതൊന്നും അവർക്കു കിട്ടിയില്ല. എന്നാൽ, കോഴിക്കൂട്ടിലെ പൂവൻകോഴിയെ കണ്ട മാത്രയിൽ അതിൻ്റെ കഴുത്തിനു കുത്തിപ്പിടിച്ച് അവരുടെ താവളത്തിലേക്കു നടന്നു. അവിടെയെത്തി അതിനെ കൊല്ലാൻ ഒരുങ്ങിയപ്പോൾ ആ പൂവൻകോഴി ദയനീയമായി അവരോടു പറഞ്ഞു - " എന്നെ ദയവു ചെയ്ത് കൊല്ലാതെ വിടണം. കാരണം, ആ വീട്ടുകാരെ എന്നും രാവിലെ കൂവി ഉണർത്തുന്നത് ഞാനാണ് " ഉടൻ, ഒരു കള്ളൻ മുരണ്ടു - "അതു മാത്രമോ? നിങ്ങൾ പാതിരാക്കോഴി കൂവി പല വീട്ടുകാരും എണീറ്റ് പലപ്പോഴും ഞങ്ങളുടെ കഞ്ഞികുടി മുട്ടിച്ചിരിക്കുന്നു!" പെട്ടെന്ന്, അവർ അതിൻ്റെ കഥ കഴിച്ചു. ഗുണപാഠം - സത്കർമ്മങ്ങൾ എല്ലാവരും ഒരുപോലെ കണ്ടെന്നു വരില്ല. Malayalam eBooks -602-Aesop-23-PDF - https://drive.google.com/file/d/1hGKYFQuWqXcr7OzRAJn5sRklqVdBTRdY/view?usp=drivesdk

(601) മൊട്ടത്തലയനും ഈച്ചയും

പണ്ടു പണ്ട്, ഒരു ദേശത്ത് കൃഷിക്കാരനായ മനുഷ്യന് പണിയൊന്നുമില്ലാത്ത ദിവസം. അയാൾ അലഷ്യമായി ഓരോന്ന്  ആലോചിച്ചു കൊണ്ട് ചൂടു ചായ കുടിച്ചു കൊണ്ടിരുന്ന സമയം. അന്നേരം, എവിടെ നിന്നോ ഒരു ഈച്ച പറന്നു വന്ന് അയാളുടെ മൊട്ടത്തലയിൽ ഇരുന്നു. അയാൾ തല കുലുക്കിയപ്പോൾ അതിനൊപ്പം ചായക്കപ്പ് പിടിച്ചിരുന്ന കയ്യും അനങ്ങി അല്പം ചായ തുടയിലേക്കു വീണു! "ഹോ! തുട നീറുന്നല്ലോ. ഈച്ചയെ ഞാൻ ശരിയാക്കും!" അയാൾ ചായ നിലത്തു വച്ചിട്ട് ഈച്ചയെ അടിക്കാൻ ശ്രമിച്ചു. എന്നാൽ, അത് പിടികൊടുക്കാതെ തലയുടെ ചുറ്റും ഇടയ്ക്കിടെ വട്ടമിട്ടു.  ഒടുവിൽ, ഈച്ച തലയിൽ വന്നിരുന്നപ്പോൾ അയാൾ കലിപ്പു തീർത്ത് ഒറ്റയടി! സ്വന്തം തലയ്ക്ക് നല്ലതുപോലെ വേദനിച്ചതല്ലാതെ ഈച്ച പിന്നെയും രക്ഷപ്പെട്ട് വട്ടമിട്ടു പറന്നു കൊണ്ടിരുന്നു. തോൽവി സമ്മതിച്ചു കൊണ്ട് അയാൾ മറ്റൊരു ന്യായം കണ്ടെത്തി സ്വയം സമാധാനിപ്പിച്ചു -"ഇത്രയും വലിയ ഞാൻ, കേവലം ഒരീച്ചയുടെ പിറകേ നടക്കുന്നത് എന്തൊരു നാണക്കേടാണ്?" ഗുണപാഠം - ചെറിയ ശല്യങ്ങളെ തോൽപ്പിക്കാൻ സമയം ഏറെ കളയരുത്. അത് അവഗണിക്കാൻ ശീലിക്കുക. Malayalam eBooks-601-Aesop-22-PDF file- https://drive.google.com/file/d/1ZoErPL87plHI