(624) കരടിയും ചങ്ങാതിമാരും

രണ്ടു സുഹൃത്തുക്കൾ ദൂരെ ദേശത്തേക്കു പോകാനായി കുറുക്കുവഴിയായി കാനനപാത തെരഞ്ഞെടുത്തു. കരടികളുടെ ശല്യം കൂടുതലുള്ള വഴിയായിരുന്നു അത്. അവർ നടന്നു പോകവേ, വലിയ ഒരു കരടി മുന്നിലേക്കു ചാടി വീണു!

ഒന്നാമൻ, ഒരു നിമിഷം കൊണ്ട് അടുത്ത മരത്തിൽ ചാടിക്കയറി. എന്നാൽ, വെപ്രാളത്തോടെ എതിർദിശയിലേക്കു നോക്കിയതിനാൽ രണ്ടാമന് ആ മരം കണ്ണിൽ പെട്ടില്ല. ഒന്നാമൻ ഒച്ചയെടുക്കുമ്പോൾ കരടി അറിയാതിരിക്കാനായി മിണ്ടിയില്ല. രണ്ടാമൻ, ശ്വാസം പിടിച്ച് ചത്തതുപോലെ കിടന്നു. കരടി അവൻ്റെ മൂക്കിൽ വന്നു മണം പിടിച്ചു. ചത്ത ഭക്ഷണം കരടി കഴിക്കില്ലാത്തതിനാൽ അത് കാടിനുള്ളിലേക്കു പോയി.

ഇതെല്ലാം കണ്ടു കൊണ്ട് മരത്തിലെ സുഹൃത്ത് പരിഹാസത്തോടെ ചോദിച്ചു -"ആ കരടി നിൻ്റെ ചെവിയിൽ എന്താണു കിന്നാരം പറഞ്ഞത് ?"

ഉടൻ, രണ്ടാമൻ പറഞ്ഞു - "ആപത്തിൽ സഹായിക്കാത്തവൻ നിൻ്റെ യഥാർഥ ചങ്ങാതിയല്ലെന്ന്!"

തുടർന്ന്, രണ്ടാമൻ വേറെ വഴിക്കു തിരിഞ്ഞു നടന്നു.

ഗുണപാഠം - ശരിയായ ചങ്ങാതിയെന്നാൽ ആപത്ഘട്ടങ്ങളിൽ കൂടെ നിൽക്കുന്നവനാണ്.

Malayalam eBooks - 624 - Aesop-45 - PDF file -https://drive.google.com/file/d/1zGImA9SrS63U8eouSpabxkZZUMnDA7-p/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1