Posts

Showing posts with the label കഥ -പഴഞ്ചൊല്‍കഥകള്‍

(1238) അലസതയുടെ ഫലം?

  "അലസതയുള്ള മനസ്സ് ചെകുത്താൻ്റെ പണിപ്പുരയാണ് " എന്നുള്ള പഴഞ്ചൊൽ പ്രയോഗം വളരെ പ്രശസ്‌തമാണ്. അതിനെ സാധൂകരിക്കുന്ന ഒരു കഥയാണിത്. പണ്ട്, സിൽബാരിപുരം രാജ്യമാകെ കൊടുംകാടായി കിടന്നിരുന്ന കാലം. കാടിൻ്റെ രാജാവായി കരുത്തനായ സിംഹമുണ്ട്. മാത്രമല്ല, വ്യത്യസ്തമായ മൃഗങ്ങളാൽ സമ്പന്നമായിരുന്നു അവിടം. ഒരിക്കൽ, പതിവുപോലെ സിംഹരാജൻ വേട്ടയ്ക്കിറങ്ങി. അന്ന് സിംഹം അതുവരെ പോകാത്ത ഒരു വഴിയിലൂടെ മുന്നോട്ടു പോയി. ഏറെ ദൂരം പിന്നിട്ടപ്പോൾ പുള്ളിമാനുകളുടെ സങ്കേതത്തിൽ ചെന്നു പെട്ടു. അവിടമാകെ നൂറു കണക്കിന് മാനുകൾ ഉണ്ടായിരുന്നു. ആദ്യമായി സിംഹത്തെ കണ്ട മാനുകൾ ചിതറിയോടി. പക്ഷേ, മാനുകളുടെ സംരക്ഷകനും നേതാവുമായ മാൻ ഓടാതെ നിന്നു. കാരണം, അവൻ്റെ പിറകിൽ ഓടാൻ വയ്യാതെ കിടക്കുന്ന ഏതാനും മാനുകൾ ഉണ്ടായിരുന്നു. അവൻ സിംഹത്തോടു പറഞ്ഞു: "മൃഗരാജാവേ ഞങ്ങളുടെ സങ്കേതത്തിൽ അനേകം മാനുകളുണ്ട്. ഇവിടെ കിടക്കുന്ന മാനുകൾ രോഗികളാണ്. അതിനാൽ നാളെ മുതൽ ഞങ്ങൾ തെരഞ്ഞെടുത്ത് ഓരോ മാനിനെയും അങ്ങയുടെ ഗുഹയിൽ എത്തിക്കാം " സിംഹത്തിന് അത് സന്തോഷമായി : "ഞാൻ അതു സമ്മതിച്ചിരിക്കുന്നു. അതിനാൽ ഇവിടെ അടുത്തുള്ള ഗുഹയിലാകും ഇനി ഞാൻ താമസിക്കുന്...

(1236) ഉപ്പിൻ്റെ കഥ!

  "ഉപ്പില്ലാത്തതെല്ലാം കുപ്പയ്ക്കു കൊള്ളാം" എന്നുള്ള പഴഞ്ചൊൽ പ്രയോഗം നിങ്ങളിൽ പലരും കേട്ടിരിക്കാൻ ഇടയുണ്ട്. അതായത്, ഉപ്പ് ചേർക്കാത്ത ആഹാരം മാലിന്യത്തിൽ എറിയാം എന്ന് അർത്ഥം. കഥയുടെ ഉറവിടം ഒന്നു വായിച്ചാലോ? പണ്ട്, സിൽബാരിപുരം രാജ്യം വാണിരുന്നത് വീരവർമ്മൻ ആയിരുന്നു. അയാൾക്ക് അഞ്ച് പുത്രിമാർ ജനിച്ചു. മാസത്തിൽ ഒരിക്കൽ കൊട്ടാരത്തിൽ പണ്ഡിത സദസ്സ് നടത്തുന്ന പതിവുണ്ട്. അവിടെ തൻ്റെ അഞ്ച് പെൺമക്കളെയും പ്രത്യേകം ഇരിപ്പിടങ്ങളിൽ അദ്ദേഹം ഇരുത്തി രാജ്യ കാര്യങ്ങളിൽ താല്പര്യം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഒരിക്കൽ, കൊട്ടാര സദസ്സിൽ അങ്ങനെ സമ്മേളനം നടക്കുമ്പോൾ രാജാവിന് മക്കളുടെ കഴിവ് എല്ലാവരെയും അറിയിക്കാൻ എന്തെങ്കിലും ചോദിക്കണമെന്നു തോന്നി. അദ്ദേഹം മൂത്ത മകളോടു ചോദിച്ചു: "നീ എനിക്ക് ഒരു സമ്മാനം തരികയാണെങ്കിൽ എന്താകും തരിക?" ഉടൻ അവൾ പറഞ്ഞു: "ഞാൻ അച്‌ഛന് ഏറ്റവും വലിയ രത്നക്കല്ല് തരും" അന്നേരം എല്ലാവരും ആരവം മുഴക്കിയപ്പോൾ രാജാവിന് അഭിമാനമായി. രണ്ടാമത്തെ മകളോടു ചോദ്യം ആവർത്തിച്ചപ്പോൾ സ്വർണ്ണം എന്നു പറഞ്ഞു. മൂന്നാമത്തെ കുമാരി വെള്ളി എന്നും നാലാമത്തെ കുമാരി കാട്ടുതേൻ എന്നും ഉത്തരം കേ...

(1197) മർക്കട മുഷ്ടിയുടെ കഥ!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശമാകെ മനുഷ്യവാസമില്ലാത്ത കാലം. ആ കാട്ടിൽ മൃഗഭരണത്തിന് സിംഹവും കടുവയും ആനയും കരടിയും പുലിയും ഇല്ലായിരുന്നു. അതായത്, കാടാകെ, ചെറിയ മൃഗങ്ങളായിരുന്നു കൂടുതലും ഉണ്ടായിരുന്നത്. ഒരിക്കൽ, മൃഗങ്ങളെല്ലാം വലിയൊരു സംഘമായി വലിയ ആൽമരത്തിൻ്റെ ചുറ്റും കൂടി. കാട്ടുപോത്ത് പറഞ്ഞു- "കൂട്ടുകാരെ, എല്ലാ കാടുകളിലും മൃഗരാജാവായി സിംഹമോ ഇല്ലെങ്കിൽ കടുവയോ ഉണ്ടെന്നു കേൾക്കുന്നു. വലിയവർ ഇല്ലെങ്കിലും നമുക്കും ഒരു രാജാവ് വേണം!" മറ്റു മൃഗങ്ങളെല്ലാം അതിനെ പിന്തുണച്ചു. പക്ഷേ, ആരാണു രാജാവ് ആകേണ്ടത് എന്ന കാര്യത്തിൽ തീരുമാനമായില്ല. അന്നേരം, മുയൽ പറഞ്ഞു - "കാട്ടിലെ ഏറ്റവും ബുദ്ധിമാൻ കുറുക്കനാണ്. അതിനാൽ കുറുക്കനെ രാജാവാക്കാം" ഉടൻ, മുയൽ പറഞ്ഞു -"ഈ കാട്ടിൽ അയൽരാജ്യമായ കോസലപുരത്തു നിന്നും വേട്ടക്കാർ എത്താറുണ്ട്. അവരെ അകലെ നിന്നും തിരിച്ചറിയാൻ ഏറ്റവും വലിയ മരത്തിൽ താമസിക്കുന്ന കുരങ്ങൻ മതിയാകും. അവിടെ നിന്നും നിരീക്ഷിക്കാൻ കഴിവുള്ള കുരങ്ങൻ രാജാവായാൽ നമുക്ക് നല്ല സുരക്ഷ കിട്ടില്ലേ?" എന്നാൽ, ഏതാനും മൃഗങ്ങൾ കുറുക്കന് അനുകൂലമായി സംസാരിച്ചതിനാൽ എല്ലാവരും വേണ്ട വിധം ആലോചിച്ചതിനു...

(1059) സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!

  പണ്ടുപണ്ട്, സിൽബാരിപുരം കൊടുംകാടായി കിടന്നിരുന്ന സമയം. ആ കാട്ടിൽ കടുവയും സിംഹവും ഒന്നുമില്ല. എന്നാൽ, ആനകൾ ഏറെയുള്ള കാടായിരുന്നു അത്. ഒരു ദിവസം, പത്തോളം കുട്ടിക്കൊമ്പന്മാർ തീറ്റി തിന്ന് നടക്കുന്ന നേരത്ത്, ഒരു വയസ്സൻ പിടിയാന അതുവഴി വന്നപ്പോൾ പറഞ്ഞു -"മക്കളേ, ആ കാണുന്ന കുന്നിൻ ചെരിവിലേക്കു പോകരുത്. ദുഷ്ടന്മാരായ മനുഷ്യർ വലിയ കുഴികൾ ഉണ്ടാക്കിയിട്ട് കരിയിലയിട്ട് മൂടിയിട്ടുണ്ട്. അത്തരം വാരിക്കുഴിയിൽ വീണാൽ നമുക്ക് തിരിച്ചു കയറാൻ ആവില്ല. മനുഷ്യർ പിടിച്ചു കൊണ്ട് പോകും!" അതു ശ്രദ്ധിച്ച് മിക്കവാറും ആനകളും ആ പ്രദേശം ഒഴിവാക്കാൻ തീരുമാനിച്ചു. എന്നാൽ, വികൃതിയായ കുട്ടിക്കൊമ്പൻ പറഞ്ഞു - "ഈ കാട്ടിലെ ശക്തരായ നമ്മളെ ചെറിയ മനുഷ്യർ എങ്ങനെ പിടിക്കുമെന്നാണ്? അതൊക്കെ വെറും മണ്ടത്തരമാണ്" അന്നേരം, കൂട്ടുകാർ അവനെ വിലക്കി - "ആനയമ്മ നമ്മളേക്കാൾ കാട് ഒരുപാട് കണ്ടതാണ്. അതുകൊണ്ട് അതിൽ കാര്യമുണ്ട്" അപ്പോൾ, കുട്ടിക്കൊമ്പൻ ചിന്നം വിളിച്ച് തൻ്റെ ശക്തി അറിയിച്ച് കുന്നിൻ ചരിവിലേക്ക് പോയി. പനയോല ചാഞ്ഞു കിടക്കുന്ന സ്ഥലത്തേക്ക് അവൻ നടന്ന് അടുത്തപ്പോൾ വാരിക്കുഴിയിലേക്ക് വീണു! സർവ്വശക്തിയുമെടുത്ത് ...

(1058) ഇരിക്കുന്ന കമ്പ് മുറിക്കരുത്!

  പണ്ടുകാലത്തെ സിൽബാരിപുരം ദേശത്ത് ഒരു നാടുവാഴി ഉണ്ടായിരുന്നു. ശങ്കുണ്ണി എന്നായിരുന്നു അയാളുടെ പേര്. അയാളുടെ കാര്യസ്ഥനായിരുന്നു രാജപ്പൻ. രാജപ്പനെ വിശ്വാസമാകയാൽ പണമിടപാടുകൾ വരെ നാടുവാഴി വിശ്വസിച്ച് ഏൽപ്പിക്കുമായിരുന്നു. നാട്ടുകാർ മിക്കവാറും അസൂയയോടെ പറയുന്ന ഒരു കാര്യമുണ്ട് - "കിട്ടുകയാണെങ്കിൽ രാജപ്പൻ്റെ ജോലി കിട്ടണം. എന്താ, സുഖം? കനത്ത ശമ്പളം, സർവ്വ സ്വാതന്ത്ര്യവും ഉള്ള തറവാട്. ഇതൊക്കെയാണ് രാജയോഗം എന്നു പറയുന്നത്!" അങ്ങനെ ഏതാനും വർഷങ്ങൾ പിന്നിട്ടു. ഒരു രൂപയുടെ തിരിമറി പോലും നടത്താതെ കാര്യങ്ങൾ ഭംഗിയായി മുന്നോട്ടു പോകുന്ന സമയമായിരുന്നു രാജപ്പൻ്റെ കാര്യങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ, ഒരിക്കൽ കൃഷി ആവശ്യത്തിനായി മറ്റൊരു നാടുവാഴിയിൽ നിന്നും ആയിരം രൂപ ശങ്കുണ്ണി കടം വാങ്ങിയിരുന്നു. പലിശ സഹിതം ആയിരത്തി ഇരുന്നൂറ് രൂപ തിരികെ ഏൽപ്പിക്കാനായി രാജപ്പൻ്റെ കയ്യിൽ കൊടുത്തു വിട്ടു. ദുർഘടം പിടിച്ച വഴിയിലൂടെ നടന്നപ്പോൾ അയാൾ ആദ്യമായി വേറിട്ട വഴികളിലൂടെ ചിന്തിച്ചു പിറുപിറുത്തു - "എന്നും ഒരു നാടുവാഴിയുടെ കീഴിൽ കഴിഞ്ഞാൽ മതിയോ? ഈ രൂപയുമായി കോസലപുരം ദേശത്ത് ചെന്നാൽ വലിയ കച്ചവടം തുടങ്ങാം. അവിടെ പ്രഭു...

(1057) ഐകമത്യം മഹാബലം!

  സിൽബാരിപുരം ദേശത്തെ വീടുകളിൽ കോഴി വളർത്തൽ പതിവായിരുന്നു. അതുകൂടാതെ ഉടമസ്ഥരില്ലാത്ത കോഴികളും പെരുകി. അക്കാലത്ത്, ലഭ്യത കൂടുതലാകയാൽ കോഴിമുട്ടയ്ക്കും കോഴിയിറച്ചിക്കും യാതൊരു വിലയും ഇല്ലായിരുന്നു. കോഴികളുടെ പെരുപ്പം കാരണം ഒരിക്കൽ കാട്ടിലെ കുറുക്കൻ രാത്രിയിൽ നാട്ടിലേക്ക് ഇറങ്ങി ഓരോ കോഴിയെ പിടിക്കാൻ തുടങ്ങി.  എണ്ണമറ്റ കോഴികൾ ഉള്ളതിനാൽ നാട്ടുകാർ അതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. പക്ഷേ, കോഴികൾക്ക് മുഴുവനും ജീവനിൽ പേടിയായിത്തുടങ്ങി. തങ്ങളിൽ ആരെയാണ് ഓരോ രാത്രിയിലും കൊണ്ടുപോകുന്നത് എന്ന് അറിയാൻ പാടില്ലല്ലോ. അവർ എല്ലാവരും കൂടി ജനവാസം കുറഞ്ഞ ഒരു പ്രദേശത്ത് പകൽ ഒന്നിച്ചു കൂടി. പ്രായത്തിൽ മൂത്ത കോഴിമൂപ്പൻ പറഞ്ഞു -"ഇതെല്ലാം നമ്മുടെ വിധിയാണ്. നമ്മൾ കോഴികൾ വിചാരിച്ചാൽ സൂത്രശാലിയായ കുറുക്കനെ തോൽപ്പിക്കാൻ പറ്റില്ല" എല്ലാവരും അതു തലകുലുക്കി സമ്മതിച്ചപ്പോൾ ബുദ്ധിശാലിയായ ഒരു പൂവൻ കോഴി പറഞ്ഞു -"കുറുക്കൻ്റെ ബുദ്ധിയെ നമ്മളും ബുദ്ധിശക്തി ഉപയോഗിച്ച് നേരിടണം. ഇന്നു രാത്രി ഒരു കോഴിക്കൂട് മാത്രം തുറന്നിടണം. അന്നേരം കുറുക്കൻ മറ്റുള്ളവരുടെ വാതിൽ തള്ളിത്തുറക്കാതെ ആ കോഴിക്കൂട്ടിൽ കയറും. ആ നിമിഷം നമ്മൾ എല...

(1052) തത്തമ്മേ പൂച്ച പൂച്ച!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് ഒരു സാധുവായ മനുഷ്യനും ഭാര്യയും ജീവിച്ചിരുന്നു. അവർക്ക് കുട്ടികൾ ഇല്ലായിരുന്നു. സ്വന്തമായി കൃഷി ചെയ്യാനുള്ള സ്ഥലം ഇല്ലായിരുന്നെങ്കിലും മറ്റുള്ളവരുടെ സ്ഥലം പാട്ടത്തിന് എടുത്തായിരുന്നു നെൽകൃഷി ചെയ്തിരുന്നത്. ഒരിക്കൽ, അവരുടെ വീട്ടിലേക്ക് എവിടെ നിന്നോ ഒരു പൂച്ച കയറി വന്നു. യാതൊരു സ്നേഹവും ഇല്ലാത്ത പൂച്ചയെങ്കിലും കുട്ടികൾ ഇല്ലാത്ത വിഷമത്തിൽ അതിനെ ഈ ദമ്പതികൾ നല്ല ഭക്ഷണം കൊടുത്ത് വളർത്തി. മറ്റൊരിക്കൽ- ഒരു തത്ത, പരുന്തിൻ്റെ ആക്രമണത്തിൽ പരുക്കേറ്റ് ആ വീട്ടിൽ അഭയം പ്രാപിച്ചു. കുറെ ദിവസങ്ങളുടെ സ്നേഹ പരിചരണം കൊണ്ട് തത്ത ആരോഗ്യം വീണ്ടെടുത്തു. എന്നാൽ, തത്തയുടെ വരവ് പൂച്ചയ്ക്ക് ഇഷ്ടമായില്ല. കാരണം, തത്തയെ വർത്തമാനം പറയാൻ പഠിപ്പിക്കുന്നത് പൂച്ചയ്ക്ക് സഹിച്ചില്ല. എങ്ങനെ തത്തയുടെ സാന്നിധ്യം ഒഴിവാക്കാമെന്ന് പൂച്ച ആലോചിച്ചു. ഈ വീട്ടുകാർ, കൃഷിസ്ഥലങ്ങൾ പാട്ടത്തിനു കൊടുത്ത സമ്പന്നരായ ഏതാനും ആളുകളെ സദ്യ കൊടുത്ത് സൽക്കരിക്കുന്നത് ഓരോ വർഷവും പതിവാണ്. വിളവെടുപ്പ് കഴിഞ്ഞ് കൂലിയായി കിട്ടിയ നെല്ലും വിറ്റു കഴിഞ്ഞാണ് ഇങ്ങനെ നന്ദിയായി വീട്ടിലേക്ക് അവരെ ക്ഷണിക്കുന്നത്. അവർ വീട്ടിലെത്...

(1051) ഒരുമയുണ്ടെങ്കിൽ ഉലക്കപ്പുറത്തും കിടക്കാം!

  പണ്ടു പണ്ട്, സിൽബാരിപുരം ദേശം കൊടുംകാടായി കിടന്ന കാലം. ഒരിക്കൽ, ഒരു ഉഗ്രസർപ്പം കാടിനെയാകെ വിറപ്പിച്ചു തുടങ്ങി. സാധാരണയായി സർപ്പങ്ങൾ ഇരയെ മാത്രം വിഴുങ്ങുകയും ശത്രുക്കളെ കൊത്തുകയും ചെയ്തിരുന്നപ്പോൾ ഈ പാമ്പ് കണ്ണിൽ കാണുന്നവരെയെല്ലാം കടിച്ച് കൊല്ലുമായിരുന്നു. അതിനാൽ, എലികളും മുയലുകളും ഓന്തും അരണയും എന്നിങ്ങനെ ചെറു ജീവികൾ പാമ്പിൻ്റെ ഇരയായിക്കൊണ്ടിരുന്നു. ഒരു ദിവസം, പാമ്പ് ഇഴഞ്ഞു നടക്കുമ്പോൾ ഏതോ ചെറിയ ജീവിയുടെ കരച്ചിൽ കേട്ടു. അങ്ങോട്ട് ഇഴഞ്ഞ് നോക്കിയപ്പോൾ ഒരു എലിക്കുഞ്ഞ് ആയിരുന്നു അത്. ഉടൻ, സർപ്പം പറഞ്ഞു -"എലിക്കുഞ്ഞാണെങ്കിലും തൽക്കാലത്തേക്ക് വിശപ്പിന് ആശ്വാസമാകും" കണ്ണു തുറന്നിട്ടില്ലാത്ത എലിക്കുഞ്ഞിന് പാമ്പിൻ്റെ സാമീപ്യം മനസ്സിലായപ്പോൾ നിലവിളിച്ചു - "ദയവായി എന്നെ കൊല്ലരുതേ. എൻ്റെ അമ്മ എന്നെ ഉപേക്ഷിച്ചു പോയതാണ്. ഞാൻ ഈ ലോകം കണ്ണു തുറന്ന് കണ്ടിട്ടു പോലുമില്ല" അന്നേരം പാമ്പ് പറഞ്ഞു - "ഞാൻ നിന്നെ കൊന്നില്ല എന്നു കരുതിയാലും മറ്റാരെങ്കിലും നിന്നെ കൊല്ലുമല്ലോ. ആരാണ് നിന്നെ രക്ഷിക്കാൻ വരുന്നത്?" എലി പറഞ്ഞു - "ദൈവത്തിനു തുല്യമായ ആരെങ്കിലും എന്നെ രക്ഷിക്കും" ...

(1050) തീയിൽ കുരുത്തത് വെയിലത്ത് വാടില്ല!

  പണ്ടുപണ്ട് സിൽബാരിപുരം  ദേശത്തെ ഒരു വിദ്യാലയം. അവിടെ പണക്കാരുടെയും പാവപ്പെട്ടവരുടെയും കുട്ടികൾ ഒരുമിച്ചാണ് പഠിച്ചിരുന്നത്. പണക്കാർ കുട്ടികളെ വലിയ സ്കൂളുകളിൽ അയയ്ക്കണമെങ്കിൽ ദൂരെയുള്ള പട്ടണത്തിൽ പോകേണ്ടി വരും. അങ്ങനെ, പാവപ്പെട്ട രാമുവും പണക്കാരനായ ഗോപിയും ഒരേ ക്ലാസ്സിൽ പഠിക്കുന്ന കാലം. ഗോപിക്ക് രാമുവിനെ കാണുമ്പോൾ പരിഹസിക്കണമെന്ന് നിർബന്ധമാണ്. "ഹലോ മിസ്റ്റർ പട്ടിണിക്കോലം" എന്നായിരുന്നു രാമുവിനെ ഗോപി കളിയാക്കുന്നത്. ഒരിക്കൽ, സ്കൂളിൽ നിന്നും ടൂർ പോകുന്ന അവസരമായി. പക്ഷേ, നൂറ് രൂപ മുടക്കി പോകുന്നത് പണക്കാരുടെ കുട്ടികൾ മാത്രമേ ഉള്ളൂ. 'പട്ടിണിക്കോലം, നമ്മുടെ കൂടെ ഇല്ലെന്ന് കുറച്ചു കുട്ടികൾ രാമുവിനെ കളിയാക്കി. എന്നാൽ, സ്കൂൾ അധികൃതർ ഏതെങ്കിലും ഒരു കുട്ടിക്ക് സൗജന്യമായി വിനോദയാത്രയിൽ ചേരാമെന്ന് തീരുമാനിച്ചപ്പോൾ ഭാഗ്യം തുണച്ചത് രാമുവിനെയാണ്! ടൂറിനുള്ള ബസിൽ ഇരിക്കുമ്പോഴും ഗോപിയും കൂട്ടുകാരും രാമുവിനെ കളിയാക്കാൻ മറന്നില്ല. അവർ പലയിടങ്ങളിലും സന്ദർശിച്ച ശേഷം, സുഗുണൻസാർ പറഞ്ഞു -"ആ കാണുന്ന മല കയറിയാൽ അപ്പുറത്ത് വലിയ വെള്ളച്ചാട്ടമുണ്ട്" എല്ലാവരും വല്ലാത്ത ആവേശത്തോടെ മല കയറാൻ തുട...

(1049) ചൊട്ടയിലെ ശീലം ചുടല വരെ!

പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത്, രാവുണ്ണി എന്നാരു കർഷകൻ ജീവിച്ചിരുന്നു. ക്രമേണ കൃഷികളിൽ താൽപര്യം കുറഞ്ഞു. എന്നാൽ, ആത്മികകാര്യങ്ങളിൽ ശ്രദ്ധ കൂടുകയും ചെയ്തു. വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അയാൾ ഒരു ദിവസം ഒരു തീരുമാനത്തിലെത്തി - ആത്മിക മാർഗ്ഗങ്ങളിൽ ഇനിയുള്ള ജീവിതം കഴിക്കണം. അതിനായി അയാൾ ഒരു ഭാണ്ഡക്കെട്ടും എടുത്ത് ദൂരെ ദിക്കിലേക്ക് പുറപ്പെട്ടു. ഏറെ ദൂരം പിന്നിട്ടപ്പോൾ വളരെ ശാന്തമായ ഒരു അമ്പലമുറ്റത്ത് എത്തിച്ചേർന്നു. അവിടെയുള്ള ആൽത്തറയിൽ കിടന്നുറങ്ങി. പല ആളുകളും അമ്പലത്തിൽ വരുന്നതും പോകുന്നതും എല്ലാം അയാൾ നിരീക്ഷിച്ചു. ഒട്ടേറെ ജീവിതാനുഭവങ്ങൾ അറിയാൻ പറ്റുന്നതിൽ രാവുണ്ണിക്ക് അതിയായ സന്തോഷം തോന്നി. അവിടെ വരുന്ന ഭക്തജനങ്ങൾ കൊടുക്കുന്ന ആഹാരമായിരുന്നു രാവുണ്ണി കഴിച്ചിരുന്നത്. എന്നാൽ, ആൽമരത്തിനു മുകളിൽ കഴിഞ്ഞിരുന്ന കുരങ്ങൻ ഭക്ഷണ പൊതികൾ തട്ടിയെടുക്കാൻ തുടങ്ങി. രാവുണ്ണി ദേഷ്യപ്പെട്ടു -"എനിക്ക് കിട്ടുന്ന ആഹാരമെല്ലാം മോഷ്ടിക്കാൻ നിനക്ക് നാണമില്ലേ?" അന്നേരം, കുരങ്ങൻ പറഞ്ഞു -"ഞാനല്ല നീയാണ് നാണിക്കേണ്ടത്. എൻ്റെ ഭക്ഷണമാണ് ഇതെല്ലാം. ഭക്തജനങ്ങൾ എനിക്കു തന്നത് ഇപ്പോൾ നിനക്കു കിട്ടുന്...

(1045) ആടിന് അറിയാമോ അങ്ങാടി വാണിഭം?

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത്, ഒരു വിദ്യാലയത്തിലെ വികൃതിയായ കുട്ടിയായിരുന്നു രാമു. അതേസമയം, അവൻ്റെ മാതാപിതാക്കൾക്ക് സ്കൂൾ വിദ്യാഭ്യാസം യാതൊന്നും ഇല്ലാത്തവരായിരുന്നു. അതുകൊണ്ട് എന്തെങ്കിലും കള്ളം പറഞ്ഞ് രാമു അമ്മയുടെ കയ്യിൽ നിന്നും പണം മേടിക്കുന്നതും പതിവായി. ഒരു ദിവസം, അടുത്തുള്ള പട്ടണത്തിലെ തീയറ്ററിൽ പുതിയ സിനിമ വന്നിട്ടുണ്ടെന്ന് കൂട്ടുകാർ പറഞ്ഞു. അന്നേരം, അവൻ വീമ്പിളക്കി - "ഞാൻ നിങ്ങളുടെ എല്ലാവരുടെയും ടിക്കറ്റ് എടുത്തോളാം. നാളെ സ്കൂളിൽ കയറാതെ നമ്മൾ അഞ്ചു പേരും സിനിമയ്ക്കു പോകും" അന്നേരം, കൂട്ടുകാർ പിറുപിറുത്തു -"ഇവൻ എങ്ങനെയാണ് ഇത്രയും രൂപ ഉണ്ടാക്കുന്നത്?" അവൻ അന്നു വീട്ടിൽ ചെന്ന നേരത്ത് അമ്മയോടു പറഞ്ഞു -"അമ്മേ, എനിക്ക് നാളെ 50 രൂപ വേണം" "അൻപതു രൂപയോ?" അമ്മ ഞെട്ടി. ഉടൻ അവൻ കള്ളം പറഞ്ഞു തുടങ്ങി- "അമ്മേ, ഞങ്ങളുടെ സാർ ഉത്തരക്കടലാസ് നോക്കുമ്പോൾ നല്ല മാർക്കു തരണമെങ്കിൽ ഒരെണ്ണത്തിന് പത്ത് രൂപ കൊടുക്കണം. അങ്ങനെ അഞ്ചെണ്ണത്തിന് 50 രൂപയാകും" പാവം പിടിച്ച അമ്മ അതു വിശ്വസിച്ചു. അവൻ രൂപയുമായി കൂട്ടുകാരെ വിളിച്ചു. അവർ നാലുപേരും രാമുവിനെ സംശയത്തോ...

(945) നമ്പിടിയുടെ നാടുനീങ്ങൽ!

  ഇവിടെ രണ്ടു പഴഞ്ചൊല്ലുകൾക്ക് ആധാരമായ ഒരു കഥ പറയാം. പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് നമ്പിടി എന്നു പേരായ നമ്പൂതിരി ജീവിച്ചിരുന്നു. നല്ല പ്രതാപത്തിലിരുന്ന തറവാടായിരുന്നു അയാളുടേത്. എന്നാൽ കാലക്രമേണ തറവാടു ക്ഷയിച്ചു. ചോറുണ്ണാനുള്ള അരി പോലും ഇല്ലാതെ അയാൾ പട്ടിണി കിടന്നു. ആരും തിരിഞ്ഞു നോക്കിയില്ല. വൈകാതെ, ഒരു ദിവസം നമ്പിടി മരിച്ച വാർത്ത ആ ദേശത്തു മുഴുവൻ പരന്നു. ഉടൻ, ആളുകൾ കേട്ടറിഞ്ഞ് ദൂരെ നിന്നു പോലും അവിടെ എത്തിച്ചേർന്നു. ഉടൻ, പൗര പ്രമാണി അവിടെ എത്തിച്ചേർന്നു. അയാൾ, മറ്റുള്ളവരോടായി പറഞ്ഞു - "ഈ നമ്പിടിയ്ക്ക് വായ്ക്കരി ഇടാനായി കുറച്ച് അരി എടുത്തു കൊണ്ടു വരിക" അന്നേരം , ആ പ്രദേശവാസിയായ ഒരാൾ പിറകിൽ നിന്നും വിളിച്ചു കൂവി - "ഇയാൾ എന്തു മണ്ടത്തരമാണു പറയുന്നത്? വായ്ക്കരിക്കുള്ള അരിയെങ്കിലും ഈ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ അയാൾക്കു പട്ടിണിമരണം സംഭവിക്കുമായിരുന്നോ? അതുകൊണ്ടു കഞ്ഞി കുടിക്കില്ലായിരുന്നോ?" പൗരപ്രമാണി ലജ്ജിച്ചു തലതാഴ്ത്തി! അന്നു മുതൽക്ക്  ഈ വിധത്തിലുള്ള ഒരു പ്രയോഗമുണ്ടായി - "നമ്പിടിക്ക് അരിയുണ്ടെങ്കിൽ നാടുനീങ്ങുമായിരുന്നോ?" "ഉണ്ടവന് അറിയില്ല ഉണ്ണാത്തവന്...

Proverbs sayings

പഴഞ്ചൊ ല്‍കഥകള്‍ Drama നാടകം, kathaprasangam കഥാപ്രസംഗം, Ballet ബാലെ, kadhakali കഥകളി, chakyarkooth ചാക്യാർകൂത്ത് തുടങ്ങിയവയിലെ ഹാസ്യ പ്രയോഗങ്ങൾ അന്നു പ്രധാനപ്പെട്ടവയായിരുന്നു. പക്ഷേ, അതൊന്നും ഇവിടെ ഇ-ബുക്കിലൂടെ അവതരിപ്പിക്കാൻ വിഷമമാണ്. എന്നാൽ, പണ്ടത്തെ നർമബോധമുള്ളവർ നിത്യസംസാരത്തിന്റെ ഭാഗമാക്കി ആളുകളെ രസിപ്പിച്ചിരുന്ന മലയാള പ്രയോഗമായിരുന്നു പഴഞ്ചൊല്ലുകൾ. പഴക്കമുള്ള ചൊല്ല് എന്നര്‍ഥം. പഴയകാലത്തിന്റെ സാമൂഹിക-ബൗദ്ധിക വളര്‍ച്ചയ്ക്ക് സഹായിച്ച വാമൊഴികള്‍ എന്നും പറയാം. 'പഴഞ്ചൊല്ലില്‍ പതിരില്ല' എന്നുപറഞ്ഞാല്‍, പഴഞ്ചൊല്ലാകുന്ന നെല്‍കൂമ്പാരത്തില്‍ പതിരുപോലുള്ള അര്‍ത്ഥമില്ലായ്മ കാണില്ലെന്ന്! ഫോൺ, ടി.വി, സിനിമ, ഇന്റർനെറ്റ് എന്നിവയൊന്നും ഇല്ലാതിരുന്ന കാലത്ത് എന്തായിരുന്നു ആളുകളുടെ തമാശകളെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇപ്പോഴും പ്രായമായവർ പറയുന്ന പഴഞ്ചൊല്ലുകൾ എനിക്കു വളരെ പ്രിയപ്പെട്ടതാണ്. മലയാള ഭാഷയുടെ സരസമായ പ്രയോഗമാണിത്. Colloquial languages അതിൽ നർമവും യുക്തിയും ആക്ഷേപഹാസ്യവും ഉപദേശവുമൊക്കെ ഇഴചേർന്നിരിക്കുന്നു. എന്നാൽ, നിർഭാഗ്യമെന്നു പറയട്ടെ, പഴഞ്ചൊല്ലുകളൊക്കെ മലയാളികളുടെ ചുണ്ടിൽനിന്ന് ...

പഴഞ്ചൊല്‍കഥകള്‍-1

Malayalam eBooks-75-pazhamcholkathakal-1- is a series of old sayings of ancient kerala society as pazhamchollukal, pazhanchollu, pazhamchollu kathakal, pazhamcholkathakal etc,. Author- Binoy Thomas, pdf format book, 7 pages, size-70 kb. Price-FREE. For making any donation/contribution to this website project, visit 'about/contact' pages. പഴഞ്ചൊല്ലുകള്‍, പഴഞ്ചൊല്‍കഥകള്‍-1- ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇതില്‍ വായിക്കാം. ഓണത്തിനിടയ്ക്കാണോ പുട്ടുകച്ചവടം? പ്രശസ്തമായ ഈ പഴഞ്ചൊല്ല് നാം പലപ്പോഴും കേൾക്കുന്നതും പ്രയോഗിക്കുന്നതുമല്ലേ? പ്രാധാന്യമുള്ള ഒരു കാര്യത്തിനിടയില്‍ നിസ്സാരമായത് വേണ്ട എന്നാണു പൊതുവേ ഇത് സൂചിപ്പിക്കുന്നത്. ഇതിന്റെ ആദ്യ പ്രയോഗം എന്നായിരുന്നു? ആർക്കുമറിയില്ല. എന്നാൽ, ഇതു സംബന്ധിച്ച് ഒട്ടേറെ കഥകൾ മലയാളികൾക്കുണ്ട്. അതിലൊന്ന് പറയാം- പണ്ടുപണ്ട്, വീരു എന്നു പേരായ രാജാവ് ഭരിച്ചു വന്നിരുന്ന നാട്ടുരാജ്യമുണ്ടായിരുന്നു. സാമ്പത്തികമായി ഏറെ പുരോഗമിച്ച നാടായിരുന്നില്ല അത്. കൃഷി മാത്രമായിരുന്നു വരുമാനമാർഗം. ചില വർഷങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി കൃഷികൾ നശിക്...