(1250) സഞ്ചിയിലെ നിധി!
സിൽബാരിപുരത്തെ ഒരു വലിയ തറവാട്ടിലെ കഥ. ശങ്കുണ്ണിയുടെ തറവാട്ടിൽ നല്ല സ്വത്ത് പാരമ്പര്യമായി ഉള്ളതാണ്. മക്കൾ 3 ആൺകുട്ടികളായിരുന്നു. അവർ വലുതായപ്പോൾ മൂന്നു പേർക്കും ചൂതുകളിയിൽ താല്പര്യം വന്നുതുടങ്ങി. ക്രമേണ ആ ദുശ്ശീലം കൂടി വന്നപ്പോൾ തറവാട്ടിലെ സമ്പത്തെല്ലാം ക്ഷയിച്ചു തുടങ്ങി. ഇതെല്ലാം കണ്ടുകേട്ട് ശങ്കുണ്ണിയുടെ ആരോഗ്യവും ക്ഷയിച്ചു തുടങ്ങിയിരുന്നു. തറവാട്ടിലെ സമ്പത്തെല്ലാം പോയി. മക്കൾ കൃഷിയൊന്നും ചെയ്യാത്തതിനാൽ പറമ്പുകൾ കാടുകയറി തുടങ്ങി. അയാൾക്ക് മക്കളുടെ ഈ അവസ്ഥ ആലോചിച്ച് യാതൊരു സമാധാനവുമില്ലായിരുന്നു. ഒരു ദിവസം, ശങ്കുണ്ണി മക്കളെ കട്ടിലിൻ്റെ അടുക്കലേക്ക് വിളിച്ച് ഇപ്രകാരം പറഞ്ഞു: "ഞാൻ എൻ്റെ ചങ്ങാതിക്ക് ഒരിക്കൽ കടമായി 100 സ്വർണ്ണ നാണയം കൊടുത്തിരുന്നു. എന്നാൽ, അവൻ അതുമായി നാടുവിട്ടു പോയി. എങ്കിലും കോസലപുരത്ത് വ്യാപാരത്തിൽ ഏർപ്പെട്ട് അവൻ വലിയ വ്യാപാരിയായി മാറി. പിന്നീട് പ്രഭുവായി. ഇപ്പോൾ, ന്യായാധിപനാണ്. എന്നാൽ, അയാൾ കുറ്റബോധം തോന്നി നിങ്ങൾ മൂന്നു മക്കൾക്കായി മൂന്ന് സഞ്ചി നിറയെ സ്വർണ്ണ നാണയങ്ങളുമായി വരുന്നുണ്ട്" ഇതു പറഞ്ഞതിനു ശേഷം, ശങ്കുണ്ണി അന്ത്യശ്വാസം വലിച്ചു! ശങ്കുണ്ണി പറഞ്ഞതു പ...