Posts

Showing posts from April, 2026

(1227) യഥാർഥ ഭക്തൻ!

  പണ്ട്, സിൽബാരിപുരംദേശത്ത് ഒരു ദേവീ ഭക്തൻ ജീവിച്ചിരുന്നു. ശങ്കുണ്ണി എന്നായിരുന്നു അയാളുടെ പേര്. അയൽരാജ്യമായ കോസലപുരത്തെ ദേവീക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് അയാളുടെ ജീവിതാഭിലാഷമാണ്. എങ്കിലും, ഇതുവരെയും അയാൾക്ക് അവിടെ പോകാൻ പറ്റിയിട്ടില്ല. കാരണം, ഒരു വർഷത്തിൽ ഏതാനും ദിവസം മാത്രമേ ആ പുണ്യപുരാണ ക്ഷേത്രത്തിൽ ദേവീദർശനം അനുവദിക്കുകയുള്ളൂ. നൂറ്റാണ്ടുകളായി അതായിരുന്നു അവിടത്തെ വിശ്വാസ പാരമ്പര്യം. പക്ഷേ, ആ സമയത്ത് വളരെ ദൂരമുള്ള ഒരു മാസം നടപ്പുയാത്രയുള്ള ഈ യാത്രയ്ക്ക് സ്വരൂപിച്ച പണമെല്ലാം ഏതെങ്കിലും അത്യാവശ്യത്തിനു ചെലവായിപ്പോകുകയാണു പതിവ്. അയാൾ അന്നു മുതൽ അടുത്ത വർഷത്തേക്കു പോകാൻ നാണയത്തുട്ടുകൾ സമ്പാദിക്കും. കുറെ വർഷങ്ങൾക്കു ശേഷം, പോകേണ്ട സമയത്ത് പണം തികഞ്ഞു! അയാൾ ഒറ്റയ്ക്ക് കോസലപുരത്തേക്കു നടന്നു തുടങ്ങി. പത്തു ദിവസം നടപ്പു പിന്നിട്ടപ്പോൾ വഴിയോരത്ത് ഒരു വൃദ്ധൻ കരഞ്ഞു കൊണ്ട് ശങ്കുണ്ണിയുടെ മുന്നിൽ യാചിച്ചു - "ഞാനും എൻ്റെ കുടുംബവും കുറെ ദിവസങ്ങളായി പട്ടിണിയാണ്. എന്നെ സഹായിക്കാൻ അലിവുണ്ടാകണം" ശങ്കുണ്ണി അയാളെയും കൂട്ടി അടുത്തുള്ള പലചരക്കു കടയിൽ നിന്നും വീട്ടുസാധനങ്ങൾ വാങ്ങി വൃദ്ധൻ്റ വീട്ട...

(1226) ചന്ദനക്കാട്!

  ഒരു കാലത്ത്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് വിക്രമൻ രാജാവായിരുന്നു. ആഴ്ചയിൽ ഒരു ദിവസമെങ്കിലും മൃഗയാ വിനോദത്തിനു പോകണമെന്നുള്ള കാര്യം അദ്ദേഹത്തിനു നിർബന്ധമായിരുന്നു. ഒരിക്കൽ, വേട്ടയ്ക്കു കാട്ടിലൂടെ കുതിരപ്പുറത്ത് പോയപ്പോൾ അകമ്പടി സേവിച്ചിരുന്ന ഭടന്മാരുടെ കുതിരകൾക്കു വഴി തെറ്റി വേറെ ദിശയിൽ പോയി. അങ്ങനെ, രാജാവ് ഒറ്റപ്പെട്ടപ്പോൾ വല്ലാത്ത പരവേശവും അയാൾക്കു തോന്നി. എന്നാൽ, കാട്ടിലൂടെ അലഞ്ഞുതിരിഞ്ഞ് കാടിൻ്റെ അതിർത്തി മേഖലയിൽ എത്തിയപ്പോൾ ഒരു കുടിൽ കണ്ടു. അന്നേരം, കുടിലിൻ്റെ മുന്നിൽ വിറക് കെട്ടുകൾ കരിച്ച് കരി ഉണ്ടാക്കുന്ന സാധുവായ നാണുവിന് രാജാവിനെ മനസ്സിലായില്ല. കാരണം, നാണു ആ കാട്ടുപ്രദേശത്തു നിന്നും പ്രധാന പട്ടണങ്ങളിലേക്ക് ഇതുവരെ യാത്ര ചെയ്തിട്ടില്ലായിരുന്നു. രാജാവ് ചോദിച്ചു - "എനിക്ക് വല്ലാതെ വിശക്കുന്നു. എന്തെങ്കിലും തിന്നാനും കുടിക്കാനും തരുമോ?" ഒരു പുഞ്ചിരിയോടെ നാണു കുടിലിൽ പ്രവേശിച്ച് കോപ്പയിൽ കഞ്ഞിയും ചമ്മന്തിയുമായി തിരികെ വന്ന് രാജാവിനു കൊടുത്തു. വളരെ സ്നേഹത്തോടെ അതിഥി കഴിക്കുന്നതും നോക്കി നാണു ഇരുന്നു. "കുറച്ച് കഞ്ഞിയും കൂടി വിളമ്പട്ടെ?" നാണുവിൻ്റെ ചോദ്യം കേട്ട...