Posts

Showing posts from June, 2025

(1084) രണ്ട് കൂട്ടുകാർ

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് നല്ലൊരു ചന്ത സ്ഥിതി ചെയ്തിരുന്നു. ആ ചന്തയിലേക്ക് എളുപ്പ മാർഗത്തിൽ പോകണമെങ്കിൽ കാടിനോടു ചേർന്നു കിടക്കുന്ന ഒറ്റയടി പാതയിലൂടെ പോകണം. നേരെയുള്ള വഴിയിലൂടെ ആണെങ്കിൽ വളരെ ദൂരം യാത്ര ചെയ്യേണ്ടിവരും. അതിനാൽ ആൾക്കാർ ഈ വഴിയായിരുന്നു തെരഞ്ഞെടുത്തുകൊണ്ടിരുന്നത്. ഒരു ദിവസം, ഒരു കച്ചവടക്കാരൻ അതിലൂടെ യാത്ര ചെയ്യുകയാണ്. കുറെ പാണ്ടക്കെട്ടുകൾ  അയാളുടെ കയ്യിലുണ്ടായിരുന്നു. മാത്രമല്ല, പഴക്കിഴി അരയിൽ കെട്ടി വെച്ചിട്ടുണ്ടായിരുന്നു. അതിൽ 100 സ്വർണ്ണ നാണയങ്ങളുണ്ട്. അയാൾ നടന്നു നീങ്ങുന്നതിനിടയിൽ വഴിയിൽ വച്ച് ഈ സ്വർണ്ണക്കിഴി താഴെ പുല്ലിലേക്ക് വീണത് അയാളുടെ ശ്രദ്ധയിൽ പെട്ടില്ല. അയാൾ അറിയാതെ മുന്നോട്ട് പോയി.  അതിനു പിറകെയായി കുറേസമയം കഴിഞ്ഞ്, രണ്ട് കൂട്ടുകാർ വർത്തമാനം പറഞ്ഞത് നടന്നുവരികയായിരുന്നു. അപ്പോൾ, ഒന്നാമൻ ഈ കിഴി കണ്ടു. പെട്ടെന്ന്, അവൻ കുനിഞ്ഞ് എടുത്തു. എന്നിട്ട് അവൻ ആവേശത്തോടെ പറഞ്ഞു - "ഇന്ന് എൻ്റെ ഭാഗ്യദിവസമാണ്. ഞാൻ ഇതുകൊണ്ട് സുഖമായി അന്യദേശത്ത് പോയി ജീവിക്കും" ഇത് കേട്ട് രണ്ടാമൻ പറഞ്ഞു - "നീ അങ്ങനെ പറയരുത്. നമ്മുടെ രണ്ടുപേരുടെയും ഭാഗ്യമാണ് എന്ന് വേണം പറയാ...

(1083) വൈദ്യൻ്റെ മുളക്!

  പണ്ടൊരിക്കൽ, സിൽബാരിപുരം രാജ്യത്ത് പ്രശസ്തനായ ഒരു വൈദ്യൻ ഉണ്ടായിരുന്നു. പലയിടങ്ങളിൽ നിന്നും ആളുകൾ വിവിധ ചികിത്സയ്ക്കായി അയാളുടെ അടുക്കൽ വരാറുണ്ട്. ക്രമേണ, അയാൾക്ക് പ്രശസ്തിയോടൊപ്പം അഹങ്കാരവും തോന്നിത്തുടങ്ങി. ഒരു ദിവസം രോഗിയുടെ മുറിവിൽ മരുന്നു വച്ചു കെട്ടാൻ തുടങ്ങിയപ്പോൾ അയാൾക്ക് ഒരു കുബുദ്ധി തോന്നി. മരുന്നിനൊപ്പം കുറച്ച് മുളകുപൊടിയും കൂടി ചേർത്തു! മുറിവിൽ മുളകു കാരണം നീറിയതിനാൽ രോഗി കരയുന്നത് കണ്ട് വൈദ്യന് ഉള്ളിൽ ചിരിയാണു വന്നത്. ഇങ്ങനെ ഏതാനും വർഷം മുന്നോട്ടു പോയി. അതിനൊപ്പം ഈ വികൃതിയും അയാൾ തുടർന്നു. ഒരിക്കൽ, വൈദ്യൻ ദൂരെ ഒരു ക്ഷേത്രത്തിലേക്ക് കാൽനടയായി പോയി. അതിനിടയിൽ, അയാൾ വഴിയിൽ കിടന്ന ഒരു കല്ലിൽ തട്ടി വീണു! ഈ സംഭവം, പാതയോരത്തുള്ള വീട്ടിലെ ആൾ കണ്ടപ്പോൾ കൈ പിടിച്ച് വീട്ടിലെ വരാന്തയിൽ കൊണ്ടു പോയി ഇരുത്തി. തുടർന്ന് കയ്യിൽ പച്ചമരുന്നുമായി വന്ന് വൈദ്യൻ്റെ മുറിവിൽ പുരട്ടി. പെട്ടെന്ന്, വൈദ്യൻ നിലവിളിച്ചു - "ഹൊ! എനിക്ക് നീറ്റലും പുകച്ചിലും സഹിക്കാൻ വയ്യായേ! തനിക്ക് എവിടെ നിന്നാണ് ഈ മരുന്ന് കിട്ടിയത്?" വീട്ടുകാരൻ പറഞ്ഞു -"എൻ്റെ ബന്ധു സിൽബാരിപുരത്താണ് താമസിക്കുന്നത്. അയാൾക്ക...

(1082) ഗുരുവിൻ്റെ നിർദ്ദേശം!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് ദിവ്യനായ ഗുരുവും, ശിഷ്യനും കൂടി ക്ഷേത്ര ദർശനത്തിനായി പോകുകയായിരുന്നു. അവർ പോകുന്ന വഴിയുടെ അപ്പുറത്തായി കുറെ ആളുകൾ കൂടിനിൽക്കുന്നതായി കണ്ടു. അതിനൊപ്പം, സ്ത്രീകളുടെ നിലവിളിയും കേൾക്കാമായിരുന്നു. ഗുരുവും ശിഷ്യനും കാര്യം തിരക്കി. അന്നേരം, ഒരാൾ പറഞ്ഞു -"ആ വീട്ടിലെ ചെറുപ്പക്കാരൻ മരണപ്പെട്ടു. കുടുംബമാകെ അതീവ ദു:ഖത്തിലാണ്" ഉടൻ, ശിഷ്യൻ പറഞ്ഞു - ''ഗുരുവേ, അത്യാവശ്യ ഘട്ടമാകയാൽ ഈ കുടുംബത്തെ അങ്ങേയ്ക്കു സഹായിക്കാനാകും. അവരോടു കരുണ തോന്നേണമേ" ഗുരു പുഞ്ചിരിച്ചു - "ഈ ഗൃഹനാഥനോടുള്ള അവരുടെ സ്നേഹം യഥാർഥമാണെന്ന് ഞാൻ കരുതുന്നില്ല. അയാളുടെ വിയോഗം താങ്ങാൻ പറ്റുന്നത് ആണോയെന്ന് ഞാൻ പരീക്ഷിച്ചിട്ട് പുനർജീവൻ കൊടുക്കാം" അവർ രണ്ടു പേരും വീടിനുള്ളിൽ കയറി. നാലുമക്കളും ഭാര്യയും വല്യമ്മയും കുടുംബാംഗങ്ങളായി വിങ്ങിപ്പൊട്ടി അവിടെ തളർന്നിരിപ്പുണ്ട്. ഗുരു അവരോടു പറഞ്ഞു -"ഇയാളുടെ വിയോഗം നിങ്ങൾക്ക് ഏറെ വിഷമമാകയാൽ ഞാൻ ഇയാൾക്ക് പുനർജീവൻ കൊടുക്കാൻ പോകുകയാണ്. പകരം, ആ നിമിഷം നിങ്ങൾ ആറു പേരിൽ ഒരാളുടെ ജീവൻ പോകും. ആരാണ് അതിന് തയാറായി മുന്നോട്ടു വരുന്നത്?" അ...

(1081) മരവള്ളിയുടെ ചതി!

പണ്ടുപണ്ട്, സിൽബാരിപുരം ദേശമാകെ നാടും കാടും ഇടകലർന്ന് കിടന്നിരുന്ന കാലം. ആ ദേശം വാണിരുന്നത് വിക്രമൻരാജാവായിരുന്നു. നാട്ടിൻപുറത്ത് നല്ല ഗാംഭീര്യത്തോടെ തലയുയർത്തി ഒരു വലിയ മരം നിൽപ്പുണ്ടായിരുന്നു. അതിന് ശിഖരങ്ങളില്ലാതെ ഒറ്റത്തടിയായി വളരെയേറെ പൊക്കമുണ്ടായിരുന്നതിനാൽ കിളികൾക്ക് ഏറെ ഇഷ്ടമായിരുന്നു. കാരണം, പെട്ടെന്ന് മരത്തിൽ കയറി പക്ഷിക്കൂടുകളും പക്ഷികളും പിടിക്കാൻ മനുഷ്യർ മെനക്കെടാറില്ല. അതിനാൽ, ധാരാളം കിളിക്കൂടുകളും മുട്ടകളും കുഞ്ഞുങ്ങളും അതിൽ ഉണ്ടായിരുന്നു. ഒരു ദിവസം- പ്രായമേറിയ കിളി മരത്തിലേക്ക് കയറിയ ഒരു വള്ളി കണ്ടിട്ട് മരത്തോടു പറഞ്ഞു -"ഈ വള്ളി ഇപ്പോൾ ചെറുതെങ്കിലും വലുതായാൽ മരത്തിൻ്റെ ശിഖരത്തിൽ നിന്ന് താഴേക്ക് കരുത്തുറ്റ വള്ളിയായി തൂങ്ങിക്കിടക്കും. അന്നേരം, മനുഷ്യർ പിടിച്ചു കയറി ഞങ്ങളെ പിടിച്ചേക്കാം. അതിനാൽ നമുക്ക് ഉടനെ എന്തെങ്കിലും ചെയ്യണം" പക്ഷേ, ഇതുകേട്ട് മരം കുലുങ്ങിച്ചിരിച്ചു - "നീ എന്തു മണ്ടത്തരമാണ് ഈ പറയുന്നത്? മരവള്ളി കാരണം ശക്തനായ എനിക്ക് യാതൊന്നും പേടിക്കാനില്ല, നിങ്ങൾക്കു പേടിയുണ്ടെങ്കിൽ ഇവിടുന്ന് പറന്നു പോകൂ!" കിളി പിന്നെ ഒന്നും മിണ്ടിയില്ല. കുറെ മാസങ്ങൾ...

(1080) പണി ചെയ്യാത്തവൻ?

പണ്ടുപണ്ട്, സിൽബാരിപുരം ദേശമാകെ പലതരം കൃഷിയിടങ്ങളാൽ സമ്പന്നമായിരുന്നു. അവിടെ ഏറ്റവും കൂടുതൽ കരഭൂമിയുണ്ടായിരുന്നത് ശങ്കുണ്ണി എന്ന നാടുവാഴിക്കാണ്. മാത്രമല്ല, ഏകദേശം നൂറു പേരോളം അവിടെ പണിയെടുക്കുന്നുണ്ടായിരുന്നു. ഒരിക്കൽ, നാടുവാഴിയുടെ തോട്ടങ്ങളിൽ കൃഷികൾക്കെല്ലാം ഏതോ അജ്ഞാത രോഗം പിടിപെട്ട് വലിയ കൃഷിനാശം ഉണ്ടായി. അതോടെ നാടുവാഴിക്ക് പണിക്കാർക്കുള്ള കൂലി കൊടുക്കാനും ബുദ്ധിമുട്ടുകൾ നേരിട്ടു. ഒരു ദിവസം രാത്രിയിൽ പണിക്കാരുടെ കുടിലിൽ അവരുടെ നേതാവ് രഹസ്യമായി യോഗം ചേർന്നു. "കൂട്ടുകാരെ, നാടുവാഴിയുടെ കീഴിൽ ഇവിടെ നിന്നിട്ട് ഇനി യാതൊരു കാര്യവുമില്ല. കൂലി കൃത്യമായി കിട്ടുമെന്ന് തോന്നുന്നില്ല. രോഗം ബാധിച്ച തോട്ടങ്ങൾ തീയിട്ട് നശിപ്പിച്ചു കഴിഞ്ഞ് പുതിയ തൈകൾ വച്ച് ഇനി എന്നാണ് നാടുവാഴിക്ക് വരുമാനമാകുന്നത്?" മറ്റുള്ള തൊഴിലാളികളും അയാളുടെ അഭിപ്രായത്തോടു യോജിച്ചു - "ശരിയാണ് അടുത്ത രാത്രിയിൽ ദൂരെയുള്ള കോസല ദേശത്തേക്ക് പോകണം" അവർ ഒരു സംഘമായി രാത്രിയിൽ നടന്നു നീങ്ങി. കുറെ ദൂരം നടന്ന് ഒരു ആലിൻചുവട്ടിൽ വിശ്രമിച്ചു. അവിടെ കിടന്നുറങ്ങിയിരുന്ന സന്യാസി ഇവരുടെ സംസാരം കേട്ട് ഉണർന്നു - "ഈ രാത്രിയിൽ...