Posts

Showing posts from February, 2021

ഒരു ഒച്ചിന്റെ കഥ

ഒരു മധുര പ്രതികാര കഥ ആശയം - പണ്ടു പണ്ട്, സിൽബാരിപുരംദേശത്ത് വീരപാണി എന്നു പേരായ ഒരു സന്യാസി ജീവിച്ചിരുന്നു. ഒരിക്കൽ, അദ്ദേഹം സിൽബാരിപുരംക്ഷേത്രത്തിലേക്ക് പുണ്യയാത്ര പുറപ്പെട്ടു. തോളിൽ ഒരു തുണി സഞ്ചിയും ഉണ്ടായിരുന്നു. കുറെ ദൂരം പിന്നിട്ടപ്പോൾ കയ്യ് തണുത്ത വഴുവഴുപ്പുള്ള എന്തോ ഒന്നിൽ തൊട്ടു. അദ്ദേഹം നോക്കിയപ്പോൾ ഒരു തടിയൻ ഒച്ച് സഞ്ചിയുടെ വള്ളിയിൽ ഇരിക്കുന്നു. സന്യാസി, ഉടൻ അതിനെ കൈ കൊണ്ടു തട്ടി നിലത്തേക്ക് എറിഞ്ഞു. അദ്ദേഹം, ഒരു മാസത്തെ യാത്രയ്ക്കു ശേഷം തിരികെ ആശ്രമത്തിലെത്തി. പിന്നെയും നാലു വർഷങ്ങൾ കടന്നുപോയി. ഒരു ദിവസം- സന്യാസി മുറിയിൽ ഒരു ഗ്രന്ഥം വായിച്ചു കൊണ്ടിരിക്കുമ്പോൾ കാൽവിരലിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു. പാമ്പെന്നു കരുതി സന്യാസി പെട്ടെന്നു ഒരു കാൽ മടക്കി കട്ടിലിൽ വച്ചു. ഉടൻ, ഒരു ഒച്ച് സന്യാസിയോട് അലറി- "ഓർമ്മയുണ്ടോ, ഈ മുഖം?" സന്യാസി പറഞ്ഞു - "നീ കേവലം ഒരു ഒച്ചാണ്. നിന്നെ എന്തിന് ഞാൻ ഓർത്തിരിക്കണം?" ഒച്ച് പിന്നെയും ശബ്ദമുയർത്തി - "താൻ തീർച്ചയായും ഓർത്തിരിക്കണം. അഥവാ, താൻ ഓർത്തില്ലെങ്കിലും ഞാൻ എന്റെ ശത്രുവായ താങ്കളെ ഒരിക്കലും മറക്കില്ല. കാരണം, നാലു വർഷങ്ങൾക്കു

അഹങ്കാരിയായ സന്യാസി

പണ്ടുപണ്ട്, സിൽബാരിപുരംദേശത്ത്, അഹങ്കാരിയായ ഒരു അത്ഭുത സന്യാസി ഉണ്ടായിരുന്നു. അയാൾ, തന്റെ ജ്ഞാനംകൊണ്ട് മറ്റുള്ളവരെ വിസ്മയിപ്പിക്കുക എന്നൊരു പൊങ്ങച്ചമനോഭാവവും കൊണ്ടു നടക്കുന്ന വ്യക്തിയായിരുന്നു. ഒരിക്കൽ, ഒരു പ്രഭാതത്തിൽ, അയാൾ പോകുംവഴി ഒരു അണ്ണാൻ ഓരോ മരത്തിൽ നിന്നും മറ്റൊന്നിലേക്കു ചാടിച്ചാടി പോകുന്നതു കണ്ടു. അയാൾ അണ്ണാനോടു പറഞ്ഞു - "നിനക്ക് മര്യാദയ്ക്ക് ഒരു മരത്തിൽ നിന്നും വേറൊന്നിലേക്ക് നടന്നു കയറാമല്ലോ, നീ കാട്ടിലെ വലിയ മരംകേറ്റക്കാരനെന്ന് അറിയിക്കാനുള്ള ധിക്കാരമല്ലേ ഇത്? ഇങ്ങനെയാണ് 'അണ്ണാൻ മരം കേറുന്ന പോലെ' എന്നുള്ള മനുഷ്യരുടെ പറച്ചിൽ തന്നെ വന്നത്'' ഇതുകേട്ട് അണ്ണാനും ശരിയാണെന്നു തോന്നി. അവൻ പിന്നെ, മെല്ലെ കയറാനും ഇറങ്ങാനും തുടങ്ങി. അന്നേരം മറ്റു ജീവികൾ അവനെ ഉപദ്രവിച്ചു തുടങ്ങി. അയാൾ മുന്നോട്ടു പോയപ്പോൾ ഒരു പരുന്ത് എലിയെ തിന്നുകൊണ്ടിരിക്കുകയായിരുന്നു. അയാൾ പറഞ്ഞു - "ഹേയ്, പരുന്തേ, നീ ചിറകടിക്കാതെ ഒരുപാടു നേരം ആകാശത്തു പറക്കുമെന്ന് എല്ലാവരും പറയുന്നുണ്ടല്ലോ. നിനക്ക് ചിറകടിച്ചു പറക്കുന്നതിൽ എന്താണു കുഴപ്പം?" ആ പറഞ്ഞതിൽ കാര്യമുണ്ടെന്നു പരുന്തിനു തോന്നി. ആ

Guru Nithyachaithanya yathi

ഗുരു നിത്യചൈതന്യയതി  ഗുരുവിന്റെ യഥാർഥ നാമം ജയചന്ദ്ര പണിക്കർ എന്നായിരുന്നു. ജയചന്ദ്രന് ആറു വയസ്സുള്ളപ്പോൾ അവന്റെ ക്ലാസിൽ ക്രിസ്ത്യാനി മുസ്ലീം ഹിന്ദു കുട്ടികളെല്ലാം കൂട്ടുകാരായി ഉണ്ടായിരുന്നു. ഒരു ദിവസം ഗോപാലപിള്ളസാർ ക്ലാസ് എടുക്കുന്നതിനിടെ എല്ലാവരോടുമായി ചോദിച്ചു - "ഈ ക്ലാസിലെ ക്രിസ്ത്യാനികൾ എണീറ്റു നിൽക്ക '' ഉടൻ, കുറച്ചു കുട്ടികൾ എണീറ്റു. അക്കൂട്ടത്തിൽ അവന്റെ ഉറ്റ ചങ്ങാതിയായ പീറ്ററും ഉണ്ടായിരുന്നു. അങ്ങനെ, ജയചന്ദ്രനും അവന്റെ കൂടെ എണീറ്റു. കാരണം, താൻ ഏതു മതക്കാരനെന്ന് ആ കുട്ടിക്ക് അറിയില്ലായിരുന്നു. ഉടൻ, ഗോപാലപിള്ളസാർ അവനെ തറപ്പിച്ചു നോക്കി പറഞ്ഞു - "ഇരിക്കടാ, അവിടെ " അവൻ ഇരുന്നു. പിന്നെ സാർ പറഞ്ഞു - "ഇനി മുസ്ലീങ്ങൾ എണീറ്റു നിൽക്കുക" അപ്പോൾ ജയചന്ദ്രൻ നോക്കിയപ്പോൾ കൂട്ടുകാരായ ബീരാൻകുട്ടിയും മറ്റും എണീറ്റിരിക്കുന്നു. ഉടൻ, അവൻ വീണ്ടും എണീറ്റു. അന്നേരം, സാർ വീണ്ടും കോപത്തോടെ പറഞ്ഞു - "നീ ഇരിക്ക് " ജയചന്ദ്രൻ അതോടെ ആശയക്കുഴപ്പത്തിലായി. പിന്നെ, സാർ ആവശ്യപ്പെട്ടത് - "ഈ ക്ലാസിലെ ഹിന്ദു കുട്ടികൾ എണീക്ക്" ഇത്തവണ മറ്റു പലരും എണീറ്റെങ്കിലും രണ്ടു

നിരീക്ഷണ പാടവം I.Q. Series-4

ഒരു ദിവസം സ്കൂളിൽ ബിജുസാറിന്റെ ക്ലാസ് റൂമിലേക്ക് കുട്ടികൾ എത്തി. തലേ ദിവസം രാത്രി മുഴുവൻ മഴയായതിനാൽ വലിയ ചൂടും തണുപ്പുമില്ലാത്ത മിതമായ കാലാവസ്ഥയായിരുന്നു ആ മുറിയിൽ. അതായത്, മൂന്നാം ക്ലാസിലെ കുട്ടികൾ സ്മാർട് ക്ലാസ് കഴിഞ്ഞ് അവരുടെ സ്വന്തം 3-C ക്ലാസിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. അന്നേരം, ഫാൻ കറങ്ങുന്നില്ലായിരുന്നു. അപ്പോൾ, കുട്ടികൾ തമ്മിൽ ചെറിയൊരു തർക്കം - "സാറേ, ഞങ്ങൾക്കു ഫാനിടണം" "വേണ്ട സാറേ, ഞങ്ങൾക്കു തണുപ്പാ" രണ്ടു കൂട്ടരും ഇങ്ങനെ പറഞ്ഞപ്പോൾ സാർ പറഞ്ഞു - "ഫാൻ വേണമെന്നുള്ളവർ കൈ ഉയർത്തൂ..." അപ്പോൾ, 16 കുട്ടികൾ കൈ പൊക്കി. പഠിക്കാൻ മിടുക്കരായ ചില കുട്ടികളും ഒരു ടീച്ചറുടെ മകനും അക്കൂട്ടത്തിലുണ്ട്. "ഇനി, ഫാൻ വേണ്ടാ എന്നുള്ളവർ കൈ ഉയർത്തുക" അപ്പോഴും ബാക്കിയുള്ള 16 കുട്ടികൾ കൈ പൊക്കി. അപ്പോൾ തുല്യം - തുല്യം! ഇനിയെന്തു ചെയ്യും? അപ്പോൾ, സാർ ചെറിയൊരു കൗശലം പ്രയോഗിച്ചു - "നിങ്ങൾ രണ്ടു കൂട്ടരും സമനില പാലിക്കുന്നതിനാൽ, ഞാൻ ഇനി ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയുന്ന ഗ്രൂപ്പിന്റെ ആവശ്യമായിരിക്കും ഞാൻ അംഗീകരിക്കുക" എല്ലാവരും സമ്മതിച്ചു. സാർ തുടർന്നു

I.Q.SERIES-3

 1. ഗാന്ധിജിയുടെ കാലത്ത് ഇന്ത്യയിലും സൗത്ത് ആഫ്രിക്കയിലും ഷെവര്‍ലെ, ഫോര്‍ഡ്,  പ്ലിമത്ത്, ഫിയറ്റ്, വിന്റെജ്...എന്നിങ്ങനെ പലതരം കാറുകള്‍ ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍,  ഗാന്ധിജി ഇന്ത്യയില്‍ ഓടിച്ച കാർ ഏതായിരുന്നു? 2. പൂവന്‍കോഴികളുടെയും പെടക്കോഴികളുടെയും ഒരു കഥ. ഒരു പൂവൻ രണ്ടു പെട, ഒരു പെടയും രണ്ടുപെട. എങ്കില്‍ ആകെയുള്ള പൂവനും പെടയും എത്ര? 3. ഒരു പറമ്പിൽ 2 ആട് നില്‍പ്പുണ്ട്. ഒരെണ്ണം കിഴക്കോട്ട് നോക്കി നിൽക്കുന്നു. മറ്റേത്, പടിഞ്ഞാറോട്ട് നോക്കി നില്‍ക്കുന്നു. എങ്കിൽ തിരിയാതെയും കണ്ണാടി നോക്കാതെയും കുനിയാതെയും വെള്ളത്തിൽ നോക്കാതെയും അവര്‍ക്ക് മുഖം കാണാൻ പറ്റും. എങ്ങനെ? 4. എല്ലാ കലണ്ടറിലും ഒരു പഴത്തിന്റെ കാര്യം ഒരിടത്ത് എഴുതിയിട്ടുണ്ട്. ഏതാണത്?  ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം- ബ്രിട്ടീഷുകാര്‍  ഉത്തരം-2  ഒരു പൂവൻ ഒരു പിട. കാരണം, പൂവനും പിടയും രണ്ടുതവണ പേടിച്ചുവിറച്ചു പിടച്ചില്‍ നടത്തിയല്ലോ. മൂന്നാമത്തെ ഉത്തരം - ഒരെണ്ണം കിഴക്കോട്ടും മറ്റേത് എതിരേ പടിഞ്ഞാട്ടു നോക്കി മുഖാമുഖം നോക്കി നില്‍ക്കുന്നു. അപ്പോള്‍, ഒരു മാറ്റവും വരാതെ പരസ്പരം കാണാമല്ലോ. നാലാമത്തെ ഉത്തരം- ഡേറ്റ്സ് (ഈന്തപ്പഴം)

I.Q.test-2

ചോദ്യം-1  ഞാൻ 11 ഇംഗ്ലീഷ് അക്ഷരമുള്ള ഇന്ത്യയിലെ സിറ്റി- 9,8,4 വായിച്ചാല്‍ ഒരു നിറം  7,8,3 അക്ഷരങ്ങൾ വായിച്ചാൽ ഒരു പക്ഷിയുടെ പേര് 6,7,5,3 അക്ഷരം വായിച്ചാൽ മുഖത്ത് ഉള്ള ഒരു സാധനം 1,8,3 അക്ഷരം വായിച്ചാൽ വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന ഒരു വസ്തു 9,5,3 അക്ഷരങ്ങൾ വായിച്ചാൽ ഒരു സോപ്പിന്റെ പേര് അവസാനത്തെ 6 അക്ഷരം വായിച്ചാൽ ഒരു പഴത്തിന്റെ പേര് എന്തായിരിക്കും ഉത്തരം? രണ്ടാമത്തെ ചോദ്യം- സിൽബാരിപുരത്തെ ഒരു കയറുകട. കേശു എന്നൊരു കള്ളന്‍ 50 രൂപയ്ക്ക് കയർ വാങ്ങി 100 രൂപ ആ കടക്കാരനു കൊടുത്തു. പക്ഷേ, കയറുകടക്കാരന്റെ കയ്യിൽ ചില്ലറ ഇല്ലായിരുന്നതിനാൽ ആ 100 രൂപയ്ക്ക് രണ്ടാമത്തെ കടക്കാരന്റെ കയ്യിൽ നിന്ന് ചില്ലറ വാങ്ങി. എന്നിട്ട്, കയറും ബാക്കി 50 രൂപയും കേശുവിനു കൊടുത്തു വിട്ടു. അതിന്റെ ബാക്കി 50 രൂപ മേശവലിപ്പു തുറന്ന് അതിലിട്ടു. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടാമത്തെ കടക്കാരൻ പറഞ്ഞു - "എടാ, നീ തന്ന 100 രൂപ കള്ളനോട്ടാണ്. രാജാവ് അറിഞ്ഞാൽ തലവെട്ടും" ഉടൻ, അവർ പെട്ടെന്ന്, കള്ളനോട്ട് കത്തിച്ചുകളഞ്ഞു. എന്നിട്ട്, രണ്ടാമൻ പറഞ്ഞു- "എന്റെ നൂറു രൂപ തരൂ" കയറുകടക്കാരൻ വിഷമത്തോടെ നല്ല നൂറു രൂപ രണ്ടാമനെ ഏൽപ്പിച്ചു.

ബുദ്ധിപരീക്ഷ (I.Q. Test series)

 1. സില്‍ബാരിപുരംദേശത്ത് 3 കുളങ്ങളും 3 അമ്പലങ്ങളും ഉണ്ട്. ഇത് നിൽക്കുന്നത് ആദ്യം കുളം പിന്നെ അമ്പലം എന്നിങ്ങനെ ഇടവിട്ടാകുന്നു. കേശുവിന്റെ കയ്യിൽ കുറച്ചു പൂക്കളുണ്ട്. കുളത്തിൽ മുങ്ങിയ ശേഷമേ അമ്പലത്തിൽ പൂവുകള്‍  അര്‍പ്പിക്കാന്‍ പറ്റൂ. കുളത്തിന്റെ പ്രത്യേകത എന്തെന്നാല്‍, മുങ്ങിയാൽ പൂക്കൾ ഇരട്ടിയാകും. 3 കുളത്തിൽ മുങ്ങുകയും 3 അമ്പലത്തിൽ പൂവു വയ്ക്കുകയും വേണം. 3 അമ്പലത്തിലും തുല്യ പൂക്കളായിരിക്കണം വയ്ക്കേണ്ടത് . അതിനുശേഷം കയ്യിൽ പൂക്കൾ ഒന്നുപോലും ഉണ്ടാവാൻ പാടില്ല. ചോദ്യം- അയാളുടെ കയ്യിൽ ഉണ്ടായിരുന്ന പൂക്കളുടെ എണ്ണമെത്ര? അമ്പലത്തിൽ അര്‍പ്പിക്കുന്ന  പൂക്കളുടെ എണ്ണം എത്ര....? 2. കാര്യമായ വിവരമില്ലാത്ത കേശുവിനെ തേങ്ങ എണ്ണാൻ ഏൽപ്പിച്ചുകഴിഞ്ഞ്  യജമാനന്‍ കോസലപുരത്തു പോയിട്ട് തിരിച്ചു വന്നപ്പോൾ എണ്ണം ചോദിച്ചു.  കേശു  ഇങ്ങനെ ഉത്തരം പറഞ്ഞു- രണ്ട് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി മൂന്ന് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി നാല്‌ വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി അഞ്ച് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി ആറ് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി ഏഴ് വീതം വെച്ച് എണ്ണിയപ്പോൾ ഒന്നും ബാക്കിയില്ല. അപ്

പ്രകൃതിസ്നേഹം ശീലിക്കാം

ഒരിക്കൽ, സിൽബാരിപുരംദേശത്ത് രത്നം എന്നു പേരുള്ള ഒരു സന്യാസിയുണ്ടായിരുന്നു. അയാൾ കാട്ടിലൂടെ നടക്കുമ്പോൾപോലും ഒന്നിനെയും നോവിക്കാതെ തികഞ്ഞ ജാഗ്രത പുലർത്തിയിരുന്നു. ഒരു ദിവസം, അദ്ദേഹം ഗ്രാമത്തിലെ ഒറ്റയടിപ്പാതയിലൂടെ നടക്കവേ, തന്റെ കാൽക്കീഴിൽ ഒരു പുഴു കിടക്കുന്നതു കണ്ടു. സന്യാസി അതിനെ ഇലകൊണ്ട് തോണ്ടിയെടുത്ത് അടുത്തു കണ്ട മരത്തിൽ വച്ചു മുന്നോട്ടു നടന്നു. അപ്പോൾ, പിറകേ വന്നയാൾ ഇതു കണ്ടിട്ട് പറഞ്ഞു- "സന്യാസീ, ആരെ ബോധിപ്പിക്കാനാണ് താങ്കൾ ഇങ്ങനെ ചെയ്യുന്നത്? ഒരു പുഴുവിന് കൂടി വന്നാൽ ഒരാഴ്ച ആയുസു കാണും. മാത്രമോ? ഈ കാട്ടിലെ പുഴുക്കളെയെല്ലാം രക്ഷിക്കാൻ സന്യാസിക്കു പറ്റുമോ?" സന്യാസി പുഞ്ചിരിച്ചു - "ഓരോ ജീവിക്കും അതിന്റെ ജീവിത കാലയളവ് പ്രധാനമാണ്. ഓരോ ദിനവും അമൂല്യമാണ്. കാരണം, അതാണ് അവരുടെ ലോകം. നമ്മുടെ ലോകം പോലെ, ആ ജീവിക്ക് അത് പ്രധാനമാണ്. ആ പുഴുവിന്റെ 7 ദിവസം നമ്മുടെ 70 വർഷത്തെ ആയുസ്സിനു തുല്യമാകാം. അതായത്, നമ്മുടെ പത്തു വർഷത്തെ പ്രാധാന്യമാണ് പുഴുവിന്റെ ഒരു ദിനം !" അയാൾ സന്യാസിയെ പരിഹസിച്ചു - "ഇവിടെ മനുഷ്യന് ഒരു വിലയുമില്ലാത്ത കാലമാണ്, അന്നേരമാണ് പുഴുവിന്റെ കാര്യം!" സന്

ഒരു പ്രതിമയുടെ തണല്‍ കഥ

Story of a statue with it's shadows as main theme in Malayalam. പണ്ടുപണ്ട്, സിൽബാരിപുരംദേശമാകെ വരണ്ട പ്രദേശമായിരുന്നു. പാതയോരത്ത് തണൽമരങ്ങളും കുറവായിരുന്നു. ഒരിക്കൽ, വിക്രമ രാജാവിന് തന്റെ പിതാവിന്റെ വലിയൊരു പ്രതിമ പണിയണമെന്ന് ആഗ്രഹമുദിച്ചു. ദേശത്തെ മാത്രമല്ല അയൽനാടുകളിലെയും അനേകം ശില്പികൾ രാജാവിനെ മുഖം കാണിക്കാനെത്തി. കനത്ത പ്രതിഫലവും രാജ്യമെങ്ങും പ്രശസ്തിയും കിട്ടുന്ന അവസരം ആരാണു വേണ്ടെന്നു വയ്ക്കുക? ലോകം ഇതേ വരെ കണ്ടിട്ടില്ലാത്ത വലുപ്പമുള്ള പ്രതിമയായിരിക്കണം അതെന്ന് രാജാവിന് നിർബന്ധമുണ്ടായിരുന്നു. എവിടെ സ്ഥാപിക്കണമെന്നായി പിന്നീടുള്ള പ്രശ്നം. ഭൂരിഭാഗം ശില്പികളും പറഞ്ഞു- "കുന്നിന്റെ മുകളിൽ പണിതാൽ ഏതു ദേശത്തു നിന്നാലും ആളുകൾക്ക് തങ്ങളുടെ പ്രിയപ്പെട്ട മഹാരാജാവിനെ കാണാമല്ലോ" അപ്പോൾ, കടലോരത്തുള്ള ചില ശില്പികൾ പറഞ്ഞു- "കടൽത്തീരത്ത് ആയാൽ മഹാരാജാവ് ഒരു കാലത്ത് കടൽ കടന്നുള്ള സാമ്രാജ്യം സ്ഥാപിച്ച ആളാണെന്നു വരുംതലമുറകൾ കരുതിക്കോളും" നദീതീരത്തു താമസിച്ചിരുന്ന വേറെ കുറച്ചു ശില്പികൾ പറഞ്ഞു- " നദിയുടെ നടുക്ക് പ്രതിമ പണിതാൽ കാലത്തിന്റെ കുത്തൊഴുക്കിൽ പതറാതെ നിന്ന രാജാവെന്

കരിയര്‍ പരാജയം (Career failure)

This is a small story about career failure of a man. Success is something related to the present day achievements and not on future dreams.  ഓഫീസിലെ ജോലിയിൽനിന്ന് ഒരാഴ്ചയായി കുമാർ അവധിയിലാണ്. കാരണം അന്വേഷിച്ചപ്പോൾ വീട്ടുമുറ്റത്ത് വീണിട്ട് ദേഹമാകെ കുപ്പിച്ചില്ലു കൊണ്ടെന്നാണ് വിവരം. പുതിയതായി ജോലിക്കു കയറിയ മനോജിന്റെ അടുത്തിരുന്ന ആള്‍ തമാശയായി പറഞ്ഞു - "കുമാർസാര്‍ ഗ്ലാസ് ഫാക്ടറിയിലെ ജോലി കൂടി ചെയ്യുന്നുണ്ടോ? ദേഹം മുഴുവനും മുറിയാൻ?" അപ്പോൾ, സതീഷ് ചിരിച്ചു കൊണ്ടു പറഞ്ഞു - "ഗ്ലാസും കുപ്പിയും എപ്പോഴും ഉപയോഗിക്കുന്ന ആളാണ്. കുപ്പിയിലെ ചുവന്ന വെള്ളം ഗ്ലാസിൽ ഒഴിച്ചു കുടിച്ചാൽ പിന്നെ ആരാണു വീഴാത്തത്?" അതുകേട്ട്, മറ്റുള്ളവരും കൂടി ചുണ്ടിൽ ചിരി ഫിറ്റു ചെയ്തു. മദ്യപനാണ് കുമാർസാറെന്നു മനോജിനു പിടികിട്ടി. മറ്റൊരു ദിവസം മനോജ് വേറൊരു സ്റ്റാഫിനോടു വിവരം തിരക്കി. അയാൾ പറഞ്ഞു - "മനോജ്, അയാൾ ചെറുപ്പകാലത്ത് തുടങ്ങിയതല്ല മദ്യപാനം. കോളേജിലും മറ്റും പഠിക്കുന്ന സമയത്ത് കുമാർ എന്തിനും ഏതിനും മിടുമിടുക്കനായിരുന്നു. അങ്ങനെ, ഡിഗ്രി കഴിഞ്ഞ് സിവിൽ സർവീസ് എക്സാം എഴുതാൻ തയ്യാറെടുത്തു. ആദ്യ ചാൻസി

നന്ദികെട്ട കുമാരന്‍

പണ്ടുപണ്ട്, സിൽബാരിപുരംദേശത്ത് എവിടെ നോക്കിയാലും കൃഷിയിടങ്ങൾ കാണാമായിരുന്നു. വേനൽക്കാലത്തെ  ഒരു ദിനം - സ്വദേശിയായ കുമാരൻ എന്നൊരു യുവാവ് പണിക്കു പോയ കൃഷിയിടത്തിന്റെ സമീപമുള്ള വലിയൊരു മാവിൻചുവട്ടിൽ കുറച്ചു നേരം വിശ്രമിക്കുന്നതിനായി ഇരുന്നു.  അപ്പോൾ മാവ് പറഞ്ഞു - "നിനക്കു തണലേകാൻ കഴിഞ്ഞതിൽ എനിക്കു സന്തോഷമേയുള്ളൂ. മതിയാവോളം ഇരുന്നുകൊള്ളൂ" യുവാവിന് സന്തോഷമായി. അരമണിക്കൂർ കഴിഞ്ഞപ്പോൾ അവൻ അവിടം വിട്ടു. അടുത്ത ദിവസവും പണികൾ അതേ കൃഷിയിടത്തിലാകയാൽ, ആ മാവിനു ചുവട്ടിൽത്തന്നെ വിശ്രമിക്കാനായി ഇരുന്നു. അപ്പോൾ, തണൽകൊണ്ടുമാത്രം അവനു സംതൃപ്തി തോന്നിയില്ല. വല്ലാത്ത വിശപ്പു തോന്നിയതിനാൽ മാവിനോടു ചോദിച്ചു - "എനിക്കു വിശക്കുന്നു. നിന്റെ കയ്യിൽ നാലഞ്ച് മാങ്ങാപ്പഴം എടുക്കാൻ കാണുമോ?" മാവ് സന്തോഷത്തോടെ പറഞ്ഞു - "മാങ്ങയുടെ സമയം കഴിഞ്ഞിരിക്കുന്നു. എങ്കിലും, എന്റെ ഏറ്റവും മുകളിലുള്ള ശിഖരത്തിൽ ഇതുപോലെ അത്യാവശ്യക്കാർക്കു കൊടുക്കാൻ വേണ്ടി ഏതാനും മാങ്ങകൾ ഞാൻ ഇലകൾക്കിടയിൽ സൂക്ഷിച്ചിട്ടുണ്ട്" എന്നിട്ട്, കാറ്റ് ഇല്ലാഞ്ഞിട്ടും മാവ് തന്റെ കൊമ്പുകുലുക്കി അഞ്ചു മാങ്ങകൾ താഴെയിട്ടു. കുമാരൻ ആർത്തിയ

എഴുത്തുകാരനും പ്രസാധകരും

Malayalam writers and publishers- It 's a self help series in Malayalam literature, books printing press, authors and publishing companies of Kerala, royalty etc. ഒരിക്കല്‍, ബിജുക്കുട്ടന്‍ ചെറുകിട രീതിയില്‍ സ്വന്തം പുസ്തകങ്ങള്‍ മാത്രം അച്ചടിക്കുന്ന ഒരു ബുക്ക് ഷോപ്പും പ്രിന്റിങ്ങ് മെഷീനും സ്ഥാപിക്കാന്‍ ആലോചിച്ചു. സുഹൃത്തായ ഒരു പത്രത്തിലെ പ്രൂഫ്‌ റീഡര്‍- കോശിസാറിനെ കണ്ടപ്പോള്‍ അദ്ദേഹത്തോടു അഭിപ്രായം ചോദിച്ചു. അപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു- “ഏയ്‌...ഒരിക്കലും താന്‍ അങ്ങനെയുള്ള മണ്ടത്തരത്തില്‍ പോയി ചാടരുത്. ഞാന്‍ കുറച്ചു വര്‍ഷം മുന്‍പ്, ഒരു ലക്ഷം രൂപ മുടക്കി പ്രിന്റിങ് മെഷീനും അനുബന്ധ സാധനങ്ങളും വാങ്ങി വീടിനോടു ചേര്‍ന്നു കട തുടങ്ങി. എന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. വല്ലപ്പോഴും കുറച്ചു നോട്ടീസുകളും കലണ്ടറും വന്നാലായി. എട്ടുനിലയില്‍ പൊട്ടി. പിന്നെ, നിസ്സാര വിലയ്ക്ക് മെഷീന്‍ കൊടുത്തു" പണ്ടൊക്കെ, എഴുത്തുകാര്‍ കയ്യെഴുത്തുപ്രതിയുമായി വീടുവീടാന്തരം കയറിയിറങ്ങി നടക്കുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നെ, അച്ചടിച്ച സ്വന്തം പുസ്തകവുമായി നടന്നു.  ചങ്ങമ്പുഴ തലച്ചുമടായി കൃതികള്‍ വില്‍ക്കാന്‍

വയലിലെ കിളികള്‍ (folk tale in Malayalam)

This nadodikkatha explains the need of self sufficiency in our day today activities. Why we should depend on others if we are capable to do that? പണ്ടുപണ്ട്, സിൽബാരിപുരംദേശം അനേകം നെൽപാടങ്ങളാൽ സമൃദ്ധമായിരുന്നു. അതിനാൽത്തന്നെ ഇത്തരം കൃഷിയിടങ്ങളെ ആശ്രയിച്ച് കൂട്ടം കൂട്ടമായി പക്ഷികൾ തലങ്ങും വിലങ്ങും പറക്കുന്നതു സ്ഥിരം കാഴ്ചയായിരുന്നു. ഒരിക്കൽ, ശങ്കുവിന്റെ നെൽപ്പാടത്തിനു സമീപം ചെറിയൊരു മരത്തിൽ ചിന്നൻ പക്ഷിയും കുടുംബവും താമസമാക്കി. നെല്ലു തിന്നാൻ പാകമായി വരാൻ കാത്തിരിക്കുകയായിരുന്നു ആ പക്ഷികൾ. എല്ലാ ദിവസവും രാവിലെ ചിന്നൻ നെൽക്കതിരിൽ കൊത്തിവലിക്കും. ശേഷം, അവൻ ഇണപക്ഷിയോടും കുഞ്ഞുങ്ങളോടും വിളിച്ചുകൂവും- "ഒരാഴ്ച കാത്തിരുന്നാൽ നല്ല സ്വാദുള്ള നെല്ലു വയറു നിറയെ തിന്നാം. അതുവരെ നമുക്ക് പാടത്തിലെ പ്രാണികളെ തിന്നാം" ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ശങ്കുവും ഭാര്യയും അങ്ങോട്ടു വന്നു. ശങ്കു ഭാര്യയോടു പറഞ്ഞു- "നാളെ രാവിലെ ഈ പാടം കൊയ്യാൻ തുടങ്ങണം. ഇന്നുതന്നെ പണിക്കാരോടു പറയണം" ഇതുകേട്ട്, ഇണപ്പക്ഷി ചിന്നനോടു പറഞ്ഞു- "എത്രയും വേഗം ഇവിടം വിടണം. പൊക്കം കുറഞ്ഞ മരമായതിനാൽ കൊയ്ത്തിനു വരുന്നവ

കുറ്റവും ശിക്ഷയും

 പണ്ടുപണ്ട്..... സിൽബാരിപുരംദേശത്ത്, കിട്ടു എന്നൊരു (thief) കള്ളനുണ്ടായിരുന്നു. ചെറുകിട മോഷണങ്ങളായിരുന്നു(theft) അവന്റെ രീതി. ഓരോ തവണയും ഭടന്മാർ അവനെ പിടിച്ച് ന്യായാധിപന്റെ (judge) പക്കൽ ഹാജരാക്കും. പത്തു ചാട്ടവാറടി കൊടുത്ത് വിട്ടയയ്ക്കും. അവൻ പിന്നെയും മോഷ്ടിക്കും. അങ്ങനെ, വാഴക്കുലയും ചെമ്പു പാത്രങ്ങളും കിണ്ടിയും തേങ്ങയും പാരയും തൂമ്പയും കോടാലിയുമൊക്കെ മോഷണം പോയിക്കൊണ്ടിരുന്നു. ഒരിക്കൽ, ആ ദേശത്തെ സാധുവായ നിലത്തെഴുത്ത് (Asan) ആശാൻ വൈകുന്നേരം അമ്പലത്തിൽ തൊഴാൻ പോയ സമയം. ആ തക്കം നോക്കി കിട്ടു വീട്ടിൽ കയറി. ആ വീട്ടിൽ വിലപിടിച്ചതായി ഒന്നുമുണ്ടായിരുന്നില്ല. കിട്ടുവിന്റെ കണ്ണിൽപ്പെട്ട മുറം, കഞ്ഞിക്കലം, മൺഭരണി എന്നിവ എടുത്തു കൊണ്ട് അവൻ മുങ്ങി. കിട്ടു പിന്നെ പൊങ്ങിയത്, കോസലപുരത്തെ ചന്തയിലാണ്. അവൻ അതു വിറ്റു കിട്ടിയ പണം കൊണ്ട് കള്ളു കുടിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ തിരികെ സ്വദേശത്തെത്തി. എന്നാൽ, ഇതിനോടകം തന്നെ, ആശാൻ ഭടന്മാരോട് പരാതിപ്പെട്ടിരുന്നതിനാൽ കിട്ടുവിനെ കയ്യോടെ പൊക്കി ന്യായാധിപന്റെ മുന്നിലെത്തിച്ചു. അദ്ദേഹം പതിവുപോലെ വിധിച്ചു - "ഹും. പത്തു ചാട്ടവാറടി കൊടുത്തേക്ക്" എന്നാൽ, ഇത്ത

അമിത സമ്പാദനം ഒരു ആസക്തി

സിൽബാരിപുരംദേശത്ത് കള്ളുചെത്തുന്ന പണിയായിരുന്നു സോമുവിന്. തെങ്ങും പനയും ഒരു പോലെ കൈകാര്യം ചെയ്യുന്നയാൾ. ഒരു രൂപ പോലും വെറുതെ കളയാത്ത ശീലമാണ് അയാൾക്കുള്ളത്. പേരെടുത്ത പിശുക്കനാണെന്നു പ്രത്യേകിച്ചു പറയണം. സാധാരണയായി ഷർട്ട് ഇടാറില്ല. ഒരു കൈലിമുണ്ടും തോർത്തും തോളിലിട്ട് എത്ര ദൂരം വേണമെങ്കിലും നടന്നു പോകും. സാമാന്യമായി ചിന്തിച്ചാൽ പണത്തോടുള്ള ആർത്തിയാകും പിശുക്കിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്. വൈകുന്നേരം ചായ കുടിച്ചാലും ചെറുകടി ഒന്നും വീട്ടിൽ ഉണ്ടാക്കില്ല. പക്ഷേ, ആ സമയത്ത് സോമു പറമ്പിലേക്ക് ഒന്നിറങ്ങും. ചിലപ്പോൾ മാങ്ങ, ചക്ക, കൈതച്ചക്ക, സപ്പോട്ട, പപ്പായ, ചാമ്പങ്ങ, കശുമാങ്ങ, ആഞ്ഞിലിപ്പഴം, അത്തിപ്പഴം.... ഇങ്ങനെ ഏതെങ്കിലും സീസണ്‍ അനുസരിച്ച് കയ്യിലാക്കി തിരികെ വീട്ടിലെത്തും. വീടൊക്കെ ഓടിട്ട പഴയ വീട്. അതിനിടയിൽ അയാൾ വഴിപോലുമില്ലാത്ത അകത്തുള്ള സ്ഥലങ്ങൾ പലയിടത്തായി വാങ്ങിക്കൂട്ടി. സ്ഥലം വാങ്ങിയതൊന്നും ആരും അറിയുക പോലുമില്ല. കാരണം, അതിനൊന്നും അത്ര സുതാര്യതയില്ലതാനും. അതിനെല്ലാം സോമുവിന്റെ കയ്യിലുള്ള പ്രധാന ആയുധം ശുദ്ധമായ നാടൻകള്ളായിരുന്നു. അക്കാലത്ത്, സ്ഥലത്തിനൊന്നും അത്ര വിലയുണ്ടായിരുന്നില്ല. ച

കല്യാണ ആലോചനകള്‍

This is a Family life self help story in Malayalam that explains the need of marriage proposals from near by place. Otherwise, there may be a chance of cheating. ഒരു വ്യക്തിയുടെ മൂന്നിലൊരു ഭാഗം ജീവിതം മാത്രമേ സ്വതന്ത്രമായി ജീവിക്കുന്നുള്ളൂ. ഭൂരിഭാഗമുള്ള കാലവും വിവാഹശേഷമുള്ള കുടുംബ ജീവിതമാണ്. അതിനാൽത്തന്നെ, നല്ലൊരു കുടുംബസൃഷ്ടിക്കായി കല്യാണ ആലോചന വരുമ്പോൾ തന്നെ നന്നായി ഒരുങ്ങുകയും പഠിക്കുകയും വിശകലനം ചെയ്യുകയും വേണം. ഒരു കഥയിലേക്ക്- സിൽബാരിപുരംദേശത്ത്, രാജശേഖരന്റെ ഒരേ ഒരു മകൾ- കുമാരി. ആ പെൺകുട്ടി എം.ബി.എ. കഴിഞ്ഞ് വലിയൊരു കമ്പനിയിൽ ജോലി ചെയ്യുന്നു. നല്ല സൗന്ദര്യവും സ്വഭാവവും ശമ്പളവും ഒത്തുചേർന്നപ്പോൾ കല്യാണാലോചനകളുടെ ബഹളമയം. ഏതു വേണമെന്നായി വീട്ടുകാരുടെ വെപ്രാളം. ഒടുവിൽ, ഗൾഫിൽ ജോലിയുള്ള വലിയൊരു തറവാട്ടുകാരെ ബോധിച്ചു. എന്നാൽ, ഏകദേശം നൂറു കിലോമീറ്റർ അകലെയാണു പയ്യന്റെ വീട്. എങ്കിലും, ഒരു വട്ടം ആരോ അന്വേഷിച്ചിട്ടു പയ്യന്റെ (കുമാരൻ എന്നു തൽക്കാലം വിളിക്കാം) വീട്ടുകാരു നല്ലതെന്ന് പച്ചക്കൊടി കാട്ടി. കല്യാണം അത്യാർഭാടമായി നടന്നു. പത്തു ദിവസത്തെ അവധിയും കഴിഞ്ഞ് ഗൾഫുകാരൻ കുമാരൻ തിരികെപ്പോയി. ഒരു മ

കിളിയുടെ വാചകം (നാടോടിക്കഥ)

Kiliyude vachakam- Indian folk tales in Malayalam ഒരിക്കൽ, സിൽബാരിപുരംരാജ്യം ഭരിച്ചുവന്നിരുന്നത് ത്രിവിക്രമരാജനായിരുന്നു. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിനോദം പക്ഷികളെ പരിപാലിക്കുകയും അപൂർവയിനം പക്ഷികളുടെ ശേഖരണവും ആയിരുന്നു. അതിനായി നിരവധി പരിചാരകരുള്ള ഒരു പക്ഷിസങ്കേതവും നിർമ്മിച്ചു- അതോടൊപ്പം പക്ഷികളെ ഉപദ്രവിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നവർക്കു ശിക്ഷയും ഏർപ്പെടുത്താൻ രാജാവ് മറന്നില്ല. എന്തായാലും, ആ രാജ്യത്ത് പക്ഷികളുടെ കച്ചവടവും പൊടിപൊടിച്ചു. പക്ഷി വളർത്തുന്ന വീടുകളെ എല്ലാത്തരം കരമൊഴിവും കൊടുത്തു. ഇതിനിടയിൽ അന്യദേശത്തു നിന്നു കൊണ്ടുവന്ന മൈന, കവളംകാളി, തത്ത എന്നിങ്ങനെയുള്ള പക്ഷികളെ രാജാവിനെ സ്തുതിക്കുന്ന വചനങ്ങൾ പ്രജകള്‍ പഠിപ്പിച്ചു. എന്നിട്ട്, രാജാവിനെ മുഖം കാണിക്കും. പക്ഷികളുടെ മുഖസ്തുതികൾ രാജാവ് കേൾക്കുന്ന മാത്രയിൽ വെള്ളിനാണയങ്ങൾ നിറഞ്ഞ പണക്കിഴികൾ സമ്മാനമായി ലഭിക്കുകയും ചെയ്യും. ആ കിളികളെ പക്ഷിസങ്കേതത്തിലേക്ക് കൂട്ടുകയാണു പതിവ്. ഒരു ദിവസം, ഗ്രാമവാസിയായ വിറകുവെട്ടുകാരൻസോമുവിന്റെ ശ്രദ്ധ അയൽവീട്ടുകാരുടെ കിളികളുടെ 'കലപില ' ശബ്ദത്തിലായി. അയൽവീട്ടുകാരെല്ലാം കിളികളെ വർത്തമാനവു

സോഷ്യല്‍ മീഡിയ ഗുണമോ ദോഷമോ?

Social media good or bad? ഭൂരിപക്ഷം പ്രജകളും പ്രായഭേദമന്യെ സമൂഹമാധ്യമങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ചിലർക്കത് ലഹരിയാണെങ്കിൽ മറ്റു ചിലർ ഇതിന്റെ അടിമകളാണ്. കേരളത്തിൽ 33% യുവാക്കളും എന്തെങ്കിലും ലഹരി വസ്തുക്കൾക്ക് അടിമയാണ്. അതിന്റെ വിപണനത്തിന് സോഷ്യൽ മീഡിയ സഹായിക്കുന്നുണ്ട്. ഫേയ്സ്ബുക്ക്, വാട്സാപ് , ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ടെലഗ്രാം, ടിക് ടോക് എന്നിങ്ങനെ വരുന്ന ഒന്നിലധികം ആപ്പുകളിലും ഗ്രൂപ്പുകളിലും അംഗമാകുന്നതോടെ ഒരാൾ അയാളുടെ ഉൽപാദനപരമായ സമയത്തെ അവയുടെ കമ്പനികൾക്കായി  വിൽക്കുകയാണു ചെയ്യുക. കാരണം, ഓരോ അംഗവും കമ്പനിയുടെ വകയായി കാണിക്കുന്ന പരസ്യങ്ങൾ സ്വീകരിക്കുന്നു. ഈ സർക്കിളിൽ നിന്നും പുറത്തുചാടാനാകാതെ വിധേയത്വം കടന്നു വരികയാണ്. സ്വാഭാവികമായും മനസ്സിൽ ഉയരുന്ന ചോദ്യമുണ്ട് - എന്തെങ്കിലും രസം തന്നില്ലെങ്കിൽ കോടിക്കണക്കിനു ജനങ്ങൾ ഇതിനു പിറകേ പോകുമോ? രസം പിടിക്കാനും രസംകൊല്ലിയാകാനും സമൂഹ മാധ്യമങ്ങൾക്കു കഴിവുണ്ട്. ആദ്യം ഗുണപരമായ ചില കാര്യങ്ങളിലേക്ക് എത്തി നോക്കാം. Social media benefits- 1. ഔപചാരികമായി സൗഹൃദങ്ങൾ നിലനിർത്താം. അവരുടെ നിലവിലെ അവസ്ഥകൾ മനസ്സിലാക്കാൻ പറ്റുന്നു. അതനുസരിച്ച് അടുക്കുകയോ അക

മലയാളം ചെറുകഥ - സീറ്റ് തര്‍ക്കം

അന്നും പതിവുദിനം പോലെ വൈകുന്നേരമെത്തി. ബിജുമോൻ റെയിൽവേ പ്ലാറ്റ്ഫോമിലൂടെ നടക്കുകയാണ്. വലത് ഒരം ലേശം പൊക്കി ബാഗ് ഊർന്നു പോകാതെ തോളെല്ലിന്റെ മുഴയിൽ കൊളുത്തി ലാലേട്ടൻ നടക്കും പോലെ സിമന്റ് ബഞ്ച് നോക്കി നടന്നു. നല്ല ബഞ്ചു കിട്ടാൻ പാടാണ്. ഒന്നുകിൽ അതിനെ മേലെ അല്ലെങ്കിൽ കീഴെ തടിയൻ നായ്ക്കൾ വിശ്രമിക്കുന്നുണ്ട്, അല്ലെങ്കിൽ പക്ഷിക്കാഷ്ഠത്തിന്റെയോ മറിഞ്ഞു വീണ ചായയുടെയോ തിരുശേഷിപ്പ് കാണും. ഒടിഞ്ഞു തൂങ്ങിയ കമ്പിയുമായി പൂർണ തകർച്ച കാത്തിരിക്കുന്ന ദുർബല സ്ലാബുകൾ രണ്ടെണ്ണമുണ്ട്. അതിലും രക്ഷയില്ല. പിന്നെ, മനുഷ്യർ കാണിക്കുന്ന മറ്റൊരു വേലത്തരമുണ്ട് - ബാഗുകൾ മടിയിലോ നിലത്തോ വയ്ക്കാതെ ഇരിപ്പിടത്തിൽത്തന്നെ വയ്ക്കും. അതു കണ്ടാൽ വല്ലപ്പോഴും യാത്ര ചെയ്യുന്നവരൊക്കെ സ്വയം സമർപ്പണത്തിലൂടെ നിന്നുനിന്ന് സ്വന്തം കാലിനെ പീഡിപ്പിക്കുകയും ചെയ്യും- സ്ഥിരം യാത്രക്കാരുടെ മുന്നിൽ ആ കളി അത്ര വിലപ്പോകില്ല.  ബിജുമോൻ ഒരാളുടെ ബാഗ് നോക്കി മൃദുവായി പറഞ്ഞു- "എക്സ്ക്യൂസ് മി.... ഈ ബാഗ് മാറ്റിയാൽ എനിക്ക് ഇരിക്കാം" അയാൾ കേട്ട മാത്രയില്‍ അത്ര രസിക്കാത്ത മട്ടിൽ ബാഗ് മടിയിൽ വച്ച് വീണ്ടും ഇരിപ്പുറപ്പിച്ചു. അതേസമയം, ബിജുമോൻ ഒന്നും

കിടമത്സരം

സിൽബാരിപുരം ദേശത്തെ ഒരു തറവാട്. അതിന്റെ നടയിൽ വെണ്ണക്കല്ല് (മാര്‍ബിള്‍) പാകിയിട്ടുണ്ട്. ആ കൽപാളികൾക്കിടയിൽ ഒരു നുള്ളു മണ്ണ് കിടന്നിരുന്നു. അതിൽ പറ്റിപ്പിടിച്ച് ഒരു ആഞ്ഞിലിക്കുരുവിൽനിന്നും വിത്തു മുള പൊട്ടി. അത് കല്ലിന് ഇഷ്ടമായില്ല. അത് പറഞ്ഞു - "കരുത്തരായ കല്ലുകൾക്കിടയിൽ വളരാൻ നോക്കുന്ന നീ എന്തു മണ്ടനാണ്? യജമാനൻ കണ്ടാൽ നിന്റെ ആയുസ്സ് അതോടെ തീരും" വിത്ത്- "എനിക്കു കല്ലെന്നോ കോൺക്രീറ്റെന്നോ യാതൊന്നിനെയും പേടിയില്ല. എന്റെ വേരുകൾ മണ്ണിനെ കണ്ടെത്തുമെന്നും സൂര്യപ്രകാശം കിട്ടുമെന്നും ഉറപ്പുണ്ട് " കല്ല്- "നിനക്കു വേറെ എത്ര സ്ഥലങ്ങളുണ്ട്? വീടിനു മുന്നിൽത്തന്നെ വേണമെന്നുണ്ടോ?" വിത്ത്- "ഞാൻ മനപൂർവ്വമായി ഇവിടെ വന്നതല്ല. ഈ വീട്ടിലേക്കു വന്ന യജമാനന്റെ ചെരിപ്പനിടയിൽ അറിയാതെ പെട്ടു പോയ വിത്താണ്" കല്ല്- " ദുർബലരുമായുള്ള ചങ്ങാത്തം എനിക്ക് ഇഷ്ടമല്ല. മുറ്റത്തെങ്ങാനും പോയി വളരൂ " വിത്ത്- "എനിക്കും ദുർബലരുമായുള്ള ചങ്ങാത്തം വേണ്ട" കല്ല്- " എന്ത്? കേവലം ഒരു പുൽനാമ്പിന് ഇത്രയും ധിക്കാരമോ? കടക്ക്, പുറത്ത്!" വിത്ത്- "കേവലം വൈകുന്നേരമുള്ള

Om Sound and Self awareness

ഓംകാരം പ്രപഞ്ച ശബ്ദമാണ്. ആദിശബ്ദമാകുന്നു. NASA (USA) പുറത്തുവിട്ട സൂര്യന്റെ ശബ്ദവും ശുക്രന്റെ ശബ്ദവും ഓംകാരമാണ്! ഓം+കാരം എന്നാൽ, ഓം എന്ന അക്ഷരം. അകാരം, ഉകാരം എന്നാൽ അ ഉ എന്ന അക്ഷരം. അതേ പോലെ അഹം+കാരം ഞാനെന്ന അക്ഷരം. എന്നാൽ, ഈ അഹങ്കാരം നിഘണ്ടുവിലും നാം കൂടുതലായി ഉപയോഗിക്കുന്നതും അഹന്ത, ഗർവ്വ്, അഹങ്കാരി, അഹങ്കരിക്കുന്നത് എന്ന രീതിയിലാണ്. ഒരാള്‍ക്ക് ഇതു നല്ലതല്ല. ഇനി അഹംഭാവം നോക്കിയാൽ ഞാനെന്ന ഭാവം മുന്നിട്ടു നിൽക്കും. അതും എളിമയില്ലാത്തതിനാൽ നല്ലതല്ല. ഇനി അടുത്തത് - അഹംബോധം എന്ന ഞാനെന്ന ബോധം. ഞാനാരാണ് എന്ന ചോദ്യം വരുന്നത് ഇവിടെയാണ്. ഇതാണു നല്ലത്. ഒരു യോഗി ഇടയ്ക്ക് സ്വയം ചോദിക്കുന്നത് നല്ലതാണ്. നിർഭാഗ്യവശാൽ, ഈ ചോദ്യം വയസുകാലത്ത് മാത്രമേ ചില ആളുകൾ എങ്കിലും സ്വയം ചോദിക്കാറുള്ളൂ. ഉദാഹരണത്തിന്, പരിചയമുള്ള പ്രദേശത്തെ ഒരു മതിലിൽ തങ്കലിപികളിൽ കൊത്തിവച്ചിരിക്കുന്ന നെയിം ബോര്‍ഡ് കണ്ടു - അയാളുടെ യഥാർഥ പേര് നീളമുള്ള ഇനീഷ്യലുള്ളതാണ്. എന്നാല്‍, ഇവിടെ ജോലി മുന്നിലും തറവാട്ടുപേര് പിന്നിലും, നടുക്ക്‌ സ്വന്തം പേരിന്റെ ആദ്യഭാഗം മാത്രം! ഇവിടെ ആദ്യം പദവിയാകുന്ന അഹങ്കാരവും വാലറ്റത്ത് പ്രശസ്തമായ വീട്ടുപേര്‍ അഹം