കുറ്റവും ശിക്ഷയും

 പണ്ടുപണ്ട്..... സിൽബാരിപുരംദേശത്ത്, കിട്ടു എന്നൊരു (thief) കള്ളനുണ്ടായിരുന്നു. ചെറുകിട മോഷണങ്ങളായിരുന്നു(theft) അവന്റെ രീതി. ഓരോ തവണയും ഭടന്മാർ അവനെ പിടിച്ച് ന്യായാധിപന്റെ (judge) പക്കൽ ഹാജരാക്കും. പത്തു ചാട്ടവാറടി കൊടുത്ത് വിട്ടയയ്ക്കും. അവൻ പിന്നെയും മോഷ്ടിക്കും. അങ്ങനെ, വാഴക്കുലയും ചെമ്പു പാത്രങ്ങളും കിണ്ടിയും തേങ്ങയും പാരയും തൂമ്പയും കോടാലിയുമൊക്കെ മോഷണം പോയിക്കൊണ്ടിരുന്നു.

ഒരിക്കൽ, ആ ദേശത്തെ സാധുവായ നിലത്തെഴുത്ത് (Asan) ആശാൻ വൈകുന്നേരം അമ്പലത്തിൽ തൊഴാൻ പോയ സമയം. ആ തക്കം നോക്കി കിട്ടു വീട്ടിൽ കയറി. ആ വീട്ടിൽ വിലപിടിച്ചതായി ഒന്നുമുണ്ടായിരുന്നില്ല. കിട്ടുവിന്റെ കണ്ണിൽപ്പെട്ട മുറം, കഞ്ഞിക്കലം, മൺഭരണി എന്നിവ എടുത്തു കൊണ്ട് അവൻ മുങ്ങി. കിട്ടു പിന്നെ പൊങ്ങിയത്, കോസലപുരത്തെ ചന്തയിലാണ്. അവൻ അതു വിറ്റു കിട്ടിയ പണം കൊണ്ട് കള്ളു കുടിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ തിരികെ സ്വദേശത്തെത്തി.

എന്നാൽ, ഇതിനോടകം തന്നെ, ആശാൻ ഭടന്മാരോട് പരാതിപ്പെട്ടിരുന്നതിനാൽ കിട്ടുവിനെ കയ്യോടെ പൊക്കി ന്യായാധിപന്റെ മുന്നിലെത്തിച്ചു. അദ്ദേഹം പതിവുപോലെ വിധിച്ചു -

"ഹും. പത്തു ചാട്ടവാറടി കൊടുത്തേക്ക്"

എന്നാൽ, ഇത്തവണ ആശാൻ ന്യായാധിപനോട് അപേക്ഷിച്ചു-

"അങ്ങ് എന്നോടു ദയവുണ്ടാകണം. വല്ലപ്പോഴും അക്ഷരമെഴുതി പഠിക്കാൻ വരുന്ന കുഞ്ഞുങ്ങളെ സഹായിച്ചാണ് ഞാൻ ജീവിക്കുന്നത്. കിട്ടുവിന് പത്ത് അടി കിട്ടിയാലും എന്റെ എഴുത്തുമുറവും കഞ്ഞിക്കലവും മൺഭരണിയും തിരികെ കിട്ടില്ലല്ലോ. മുറമില്ലാതെ കുട്ടികളെ എങ്ങനെ കൈപിടിച്ച് ഞാൻ എഴുതിക്കും?"

തന്റെ ന്യായവിധിയെ (judiciary) ചോദ്യം ചെയ്തതായി തോന്നിയ ന്യായാധിപൻ കോപിച്ചു -

"എന്ത്? എന്റെ വിധിയെ (judgement) മറുത്തു പറയാൻ നാടുവാഴി (naduvazhi, chieftain) പോലും ഇതുവരെ വന്നിട്ടില്ല. പിന്നെയാണ് കേവലം ഒരു നിലത്തെഴുത്താശാൻ വന്നിരിക്കുന്നത്!"

ആശാൻ ഒന്നും മിണ്ടാതെ തിരികെ നടന്നു. അടുത്ത ദിവസം കിട്ടു ചെമ്മൺപാതയിലൂടെ പോകുമ്പോൾ ആശാൻ അടുത്തുള്ള കുളത്തിൽ കുളിക്കാൻ പോകുകയായിരുന്നു. ആശാൻ അവനെ അടുത്തേക്കു വിളിച്ചു-

"കിട്ടൂ, നിന്നെ ഇപ്പോൾ എത്ര തവണ ആ ന്യായാധിപൻ ശിക്ഷിച്ചിട്ടുണ്ട്?"

അവൻ അലക്ഷ്യമായി പറഞ്ഞു-

"കൃത്യമായി ഓർമ്മയില്ല. അൻപതു തവണയ്ക്കു മേലായി"

ആശാൻ നിർദ്ദേശിച്ചു -

"നീ ഇത്ര നാളും മോഷണം നടത്തിയിട്ടും എന്തെങ്കിലും പ്രയോജനം കിട്ടിയോ? ചെയ്യുകയാണെങ്കിൽ ആയുഷ്കാലം നിനക്കു സുഖമായി ജീവിക്കാൻ പറ്റുന്ന വലുതൊന്ന് ചെയ്യണം. ഈ ദേശത്ത്, ന്യായാധിപന്റെ വീട്ടിൽ ധാരാളം സ്വർണവും പണവും ഉണ്ട്. അതിനുശേഷം, ഏതെങ്കിലും അന്യനാട്ടിൽ പോയി പ്രഭുവായി ജീവിക്കാൻ നോക്ക്"

കിട്ടു വിറച്ചുകൊണ്ടു പറഞ്ഞു-

"ആശാനേ, എന്നെ പിടിച്ചാൽ ശിക്ഷ ഭയങ്കരമായിരിക്കും!"

ആശാൻ നിസ്സാരമായി പറഞ്ഞു -

"ഓ...ചെറുതായാലും വലുതായാലും പത്തു ചാട്ടവാറടി കിട്ടും!"

ആശാൻ പറഞ്ഞതുപോലെ അവൻ മോഷണം നടത്തി കോസലപുരത്തേക്കു കടക്കാൻ ശ്രമിച്ചപ്പോൾ ന്യായാധിപന്റെ ഉത്തരവു പ്രകാരം ഭടന്മാർ കള്ളനെ അരിച്ചുപെറുക്കി അന്വേഷിച്ചു കൊണ്ടിരുന്നു. തൊണ്ടിസഹിതം, കിട്ടുവിനെ പിടികൂടി ന്യായാധിപന്റെ പക്കൽ എത്തിച്ചു.

ന്യായാധിപൻ കോപം കൊണ്ടു വിറച്ചു-

"ഈ ദുഷ്ടനായ കള്ളനെ പത്തു ചാട്ടവാറടി കൊടുത്തു വിട്ടാൽ നാട്ടുകാർക്കെല്ലാം പിന്നെയും ശല്യമാകും. അതിനാൽ, പത്തു വർഷത്തെ കാരാഗൃഹവാസം ഈ കള്ളനു ഞാൻ വിധിച്ചിരിക്കുന്നു!"

ഉടൻ, ആളുകളുടെ ഇടയിൽനിന്ന് ന്യായാധിപന്റെ മുന്നിലൂടെ പൊട്ടിച്ചിരിച്ചു കൊണ്ട് ആശാൻ നടന്നുപോയി. ന്യായാധിപൻ കാര്യം മനസ്സിലാക്കി ലജ്ജിച്ചു തലതാഴ്ത്തി.

ആശയം - 

ഇരട്ടത്താപ്പ് ചില മനുഷ്യരുടെ സഹജവാസനയാണ്. സമൂഹമാധ്യമങ്ങളിലൂടെയും ചർച്ചയിലും സാധാരണ സംസാരങ്ങളിലുമൊക്കെ ആദർശവും മൂല്യവും അടങ്ങുന്ന തത്വസംഹിതകൾ തട്ടി മൂളിക്കും. സ്വന്തം കാര്യത്തിൽ നേരെ വിപരീത സ്വഭാവവും കാണിക്കും. പല ലോക രാജ്യങ്ങളിലും കൃത്യമായ ന്യായമായ ശിക്ഷയുടെ അഭാവത്താൽ imprisonment, guilty, crime, കുറ്റകൃത്യങ്ങൾ പെരുകുന്നുണ്ട്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി അതേ കുറ്റകൃത്യം വീണ്ടും ആവർത്തിക്കുന്ന ദുരവസ്ഥയിൽ എവിടെയാണ് പിശകു പറ്റുന്നതെന്ന് നിങ്ങൾ ആലോചിക്കുക!

Comments

Popular posts from this blog

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം