Posts

Showing posts from March, 2025

(1059) സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!

  പണ്ടുപണ്ട്, സിൽബാരിപുരം കൊടുംകാടായി കിടന്നിരുന്ന സമയം. ആ കാട്ടിൽ കടുവയും സിംഹവും ഒന്നുമില്ല. എന്നാൽ, ആനകൾ ഏറെയുള്ള കാടായിരുന്നു അത്. ഒരു ദിവസം, പത്തോളം കുട്ടിക്കൊമ്പന്മാർ തീറ്റി തിന്ന് നടക്കുന്ന നേരത്ത്, ഒരു വയസ്സൻ പിടിയാന അതുവഴി വന്നപ്പോൾ പറഞ്ഞു -"മക്കളേ, ആ കാണുന്ന കുന്നിൻ ചെരിവിലേക്കു പോകരുത്. ദുഷ്ടന്മാരായ മനുഷ്യർ വലിയ കുഴികൾ ഉണ്ടാക്കിയിട്ട് കരിയിലയിട്ട് മൂടിയിട്ടുണ്ട്. അത്തരം വാരിക്കുഴിയിൽ വീണാൽ നമുക്ക് തിരിച്ചു കയറാൻ ആവില്ല. മനുഷ്യർ പിടിച്ചു കൊണ്ട് പോകും!" അതു ശ്രദ്ധിച്ച് മിക്കവാറും ആനകളും ആ പ്രദേശം ഒഴിവാക്കാൻ തീരുമാനിച്ചു. എന്നാൽ, വികൃതിയായ കുട്ടിക്കൊമ്പൻ പറഞ്ഞു - "ഈ കാട്ടിലെ ശക്തരായ നമ്മളെ ചെറിയ മനുഷ്യർ എങ്ങനെ പിടിക്കുമെന്നാണ്? അതൊക്കെ വെറും മണ്ടത്തരമാണ്" അന്നേരം, കൂട്ടുകാർ അവനെ വിലക്കി - "ആനയമ്മ നമ്മളേക്കാൾ കാട് ഒരുപാട് കണ്ടതാണ്. അതുകൊണ്ട് അതിൽ കാര്യമുണ്ട്" അപ്പോൾ, കുട്ടിക്കൊമ്പൻ ചിന്നം വിളിച്ച് തൻ്റെ ശക്തി അറിയിച്ച് കുന്നിൻ ചരിവിലേക്ക് പോയി. പനയോല ചാഞ്ഞു കിടക്കുന്ന സ്ഥലത്തേക്ക് അവൻ നടന്ന് അടുത്തപ്പോൾ വാരിക്കുഴിയിലേക്ക് വീണു! സർവ്വശക്തിയുമെടുത്ത് ...

(1058) ഇരിക്കുന്ന കമ്പ് മുറിക്കരുത്!

  പണ്ടുകാലത്തെ സിൽബാരിപുരം ദേശത്ത് ഒരു നാടുവാഴി ഉണ്ടായിരുന്നു. ശങ്കുണ്ണി എന്നായിരുന്നു അയാളുടെ പേര്. അയാളുടെ കാര്യസ്ഥനായിരുന്നു രാജപ്പൻ. രാജപ്പനെ വിശ്വാസമാകയാൽ പണമിടപാടുകൾ വരെ നാടുവാഴി വിശ്വസിച്ച് ഏൽപ്പിക്കുമായിരുന്നു. നാട്ടുകാർ മിക്കവാറും അസൂയയോടെ പറയുന്ന ഒരു കാര്യമുണ്ട് - "കിട്ടുകയാണെങ്കിൽ രാജപ്പൻ്റെ ജോലി കിട്ടണം. എന്താ, സുഖം? കനത്ത ശമ്പളം, സർവ്വ സ്വാതന്ത്ര്യവും ഉള്ള തറവാട്. ഇതൊക്കെയാണ് രാജയോഗം എന്നു പറയുന്നത്!" അങ്ങനെ ഏതാനും വർഷങ്ങൾ പിന്നിട്ടു. ഒരു രൂപയുടെ തിരിമറി പോലും നടത്താതെ കാര്യങ്ങൾ ഭംഗിയായി മുന്നോട്ടു പോകുന്ന സമയമായിരുന്നു രാജപ്പൻ്റെ കാര്യങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ, ഒരിക്കൽ കൃഷി ആവശ്യത്തിനായി മറ്റൊരു നാടുവാഴിയിൽ നിന്നും ആയിരം രൂപ ശങ്കുണ്ണി കടം വാങ്ങിയിരുന്നു. പലിശ സഹിതം ആയിരത്തി ഇരുന്നൂറ് രൂപ തിരികെ ഏൽപ്പിക്കാനായി രാജപ്പൻ്റെ കയ്യിൽ കൊടുത്തു വിട്ടു. ദുർഘടം പിടിച്ച വഴിയിലൂടെ നടന്നപ്പോൾ അയാൾ ആദ്യമായി വേറിട്ട വഴികളിലൂടെ ചിന്തിച്ചു പിറുപിറുത്തു - "എന്നും ഒരു നാടുവാഴിയുടെ കീഴിൽ കഴിഞ്ഞാൽ മതിയോ? ഈ രൂപയുമായി കോസലപുരം ദേശത്ത് ചെന്നാൽ വലിയ കച്ചവടം തുടങ്ങാം. അവിടെ പ്രഭു...

(1057) ഐകമത്യം മഹാബലം!

  സിൽബാരിപുരം ദേശത്തെ വീടുകളിൽ കോഴി വളർത്തൽ പതിവായിരുന്നു. അതുകൂടാതെ ഉടമസ്ഥരില്ലാത്ത കോഴികളും പെരുകി. അക്കാലത്ത്, ലഭ്യത കൂടുതലാകയാൽ കോഴിമുട്ടയ്ക്കും കോഴിയിറച്ചിക്കും യാതൊരു വിലയും ഇല്ലായിരുന്നു. കോഴികളുടെ പെരുപ്പം കാരണം ഒരിക്കൽ കാട്ടിലെ കുറുക്കൻ രാത്രിയിൽ നാട്ടിലേക്ക് ഇറങ്ങി ഓരോ കോഴിയെ പിടിക്കാൻ തുടങ്ങി.  എണ്ണമറ്റ കോഴികൾ ഉള്ളതിനാൽ നാട്ടുകാർ അതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. പക്ഷേ, കോഴികൾക്ക് മുഴുവനും ജീവനിൽ പേടിയായിത്തുടങ്ങി. തങ്ങളിൽ ആരെയാണ് ഓരോ രാത്രിയിലും കൊണ്ടുപോകുന്നത് എന്ന് അറിയാൻ പാടില്ലല്ലോ. അവർ എല്ലാവരും കൂടി ജനവാസം കുറഞ്ഞ ഒരു പ്രദേശത്ത് പകൽ ഒന്നിച്ചു കൂടി. പ്രായത്തിൽ മൂത്ത കോഴിമൂപ്പൻ പറഞ്ഞു -"ഇതെല്ലാം നമ്മുടെ വിധിയാണ്. നമ്മൾ കോഴികൾ വിചാരിച്ചാൽ സൂത്രശാലിയായ കുറുക്കനെ തോൽപ്പിക്കാൻ പറ്റില്ല" എല്ലാവരും അതു തലകുലുക്കി സമ്മതിച്ചപ്പോൾ ബുദ്ധിശാലിയായ ഒരു പൂവൻ കോഴി പറഞ്ഞു -"കുറുക്കൻ്റെ ബുദ്ധിയെ നമ്മളും ബുദ്ധിശക്തി ഉപയോഗിച്ച് നേരിടണം. ഇന്നു രാത്രി ഒരു കോഴിക്കൂട് മാത്രം തുറന്നിടണം. അന്നേരം കുറുക്കൻ മറ്റുള്ളവരുടെ വാതിൽ തള്ളിത്തുറക്കാതെ ആ കോഴിക്കൂട്ടിൽ കയറും. ആ നിമിഷം നമ്മൾ എല...

(1056) സാരസ കൊക്കുകൾ!

  പണ്ടു പണ്ട്, സിൽബാരിപുരം ദേശമാകെ നാടും കാടും ഇടകലർന്ന് കിടന്നിരുന്ന കാലം. ഒരിക്കൽ, ബ്രഹ്മാവിന് ഒരാഗ്രഹം തോന്നി - ഭൂമിയിൽ ഏറ്റവും സ്നേഹവും അനുകമ്പയും ഉള്ളത് ഏതു ജീവിക്കാണെന്ന് കണ്ടു പിടിക്കണം. അതിനായി ഭൂമിയിലൂടെ അതിവേഗം പറന്നു. മനുഷ്യർ പലതരം ദുശ്ശീലങ്ങളും തിന്മകളും ദുഷ്ടതകളും നിറഞ്ഞതാണെന്ന് മനസ്സിലാക്കി. മൃഗങ്ങൾ മറ്റുള്ളവയെ കൊന്നു തിന്നുന്നതും കണ്ടു. ചില സാധുവായ മൃഗങ്ങൾ പോലും അവരിൽത്തന്നെ മേൽക്കോയ്മ നേടാനായി സഹജീവികളെ ഉപദ്രവിക്കുന്നതും കണ്ടു. ബ്രഹ്മാവിൻ്റെ മനസ്സു മടുത്ത് തിരികെ സ്വർഗ്ഗത്തിലേക്ക് പോകാനായി പുറപ്പെട്ടു. അങ്ങനെ ആകാശത്തിലൂടെ പറക്കുന്ന സമയം നട്ടുച്ച നേരമായിരുന്നു. അപ്പോഴാണ് ഇണപ്പക്ഷികളായ രണ്ട് സാരസ കൊക്കുകൾ ബ്രഹ്മാവിനെ കണ്ടത്. ഉടൻ, ആൺപക്ഷി പറഞ്ഞു -"നോക്കൂ! അതൊരു ദിവ്യ മനുഷ്യനാണ്. അതിനാലാണ് ഇങ്ങനെ പറക്കാൻ പറ്റുന്നത്. എന്നാൽ, ശക്തിയേറിയ വെയിലേറ്റ് അയാൾ തളർന്നു വീഴും" പെട്ടെന്ന്, രണ്ടു പക്ഷികളും ചിറക് വിരിച്ച് ബ്രഹ്മാവിൻ്റെ മുകളിലൂടെ പറന്ന് നിഴൽ കൊടുത്തു. ഈ കാരുണ്യം കണ്ട് ബ്രഹ്മാവ് അവരെ അനുഗ്രഹിച്ചു - "ഞാൻ ഭൂമിയിലെങ്ങും ഇതു പോലെ കരുണ ആഗ്രഹിക്കുന്നവരെ കണ്ടില്ല. അ...

(1055) പൂട്ട് തുറന്ന വിദ്യ!

  പണ്ടുകാലത്ത്, സിൽബാരിപുരംദേശം വിക്രമൻ രാജാവ് ഭരിച്ചു കൊണ്ടിരുന്ന സമയം. അദ്ദേഹത്തിന് പുതിയ ഒരു മന്ത്രിയെ നിയമിക്കേണ്ട ആവശ്യം വന്നുചേർന്നു. അതിനു വേണ്ടിയ ക്രമീകരണങ്ങൾ ചെയ്തു. പലതരം പരീക്ഷകളിൽ വിജയിച്ച് അഞ്ചുപേർ ഒരു പോലെ മുന്നിലെത്തി. ഏകദേശം, കഴിവുകൾ സമാനമായതിനാൽ രാജാവ് ആശയക്കുഴപ്പത്തിലായി. ഒടുവിൽ, മറ്റൊരു ബുദ്ധിപരീക്ഷ ഏർപ്പാടാക്കാൻ രാജാവ് തീരുമാനിച്ചു. ആശാരിയെ വിളിച്ച് കൊട്ടാരത്തിലെ അഞ്ചു മുറികളിൽ പ്രത്യേകമായി പൂട്ടും താഴും പിടിപ്പിക്കാൻ നിർദ്ദേശിച്ചു. അഞ്ചുപേരെയും ഓരോ മുറിയിലാക്കി വാതിൽ പുറത്തു നിന്നും താഴിട്ട് പൂട്ടി! അഞ്ചു പേരും ഇത് അത്ഭുതത്തോടെ നോക്കി നിന്നു. കാരണം, വാതിലിൻ്റെ പൂട്ടും താഴും അവർക്ക് അകത്തു നിന്ന് നോക്കിയാൽ വ്യക്തമായി കാണാമായിരുന്നു. രാജാവ് അവരുടെ മുന്നിലേക്ക് വന്നു പറഞ്ഞു -"ഇപ്പോൾ ഈ മുറി പുറത്തു നിന്നും പൂട്ടിയിരിക്കുകയാണ്. എന്നാൽ, നിങ്ങളിൽ ആർക്കെങ്കിലും ഈ പൂട്ടും താഴും മറികടന്ന് വെളിയിൽ വരാൻ പറ്റിയാൽ അയാളെ അടുത്ത മന്ത്രിയാക്കും "  അഞ്ചുപേരും ഇതുകണ്ട് നിരാശരായി. ഒന്നാമൻ പറഞ്ഞു -"നമ്മളെ പൂട്ടിയിട്ട് എങ്ങനെ പുറത്തു കടക്കാനാണ്? ഈ അവസാന ഘട്ടത്തിൽ നമ്മൾ തോ...