Posts

Showing posts from 2024

(956) ബീർബൽ ബർമ്മയിലേക്ക് !

 അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിൽ ബീർബൽ പ്രശസ്തനായി കഴിയുന്ന കാലം. രാജാവിൻ്റെ സ്യാലനായിരുന്ന ഹുസൈൻ ഖാന് മന്ത്രിയായി ജീവിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അയാൾ പല ദൂതന്മാരെയും ഉപയോഗിച്ച് മന്ത്രിസ്ഥാനത്തിനു വേണ്ടി വാശി പിടിച്ചു. മാത്രമല്ല, ബീഗത്തിൻ്റെ പിന്തുണയും ഖാനുണ്ടായിരുന്നല്ലോ. ഹിന്ദുവായ ബീർബലിന് രാജകൊട്ടാരത്തിൽ കിട്ടുന്ന പ്രാധാന്യമായിരുന്നു പ്രധാന കാരണം. ഒടുവിൽ, രാജാവ് അവരോടായി പറഞ്ഞു - "അയൽരാജ്യമായ ബർമ്മയിലേക്ക് ഒരു രഹസ്യ കത്തുമായി ബീർബലും ഹുസൈനും കൂടി പോകണം. തിരികെ വരുമ്പോൾ ഉചിതമായ നടപടി സ്വീകരിക്കാം" രണ്ടു പേരും കൂടി ബർമ്മയിലെത്തി രാജാവിനു കത്തു കൈമാറി. അവർക്കു താമസിക്കാൻ സൗകര്യവും കൊടുത്തു. എന്നാൽ, കത്തിലെ വിവരം വായിച്ച് ബർമ്മരാജാവ് ഞെട്ടി! "ഈ രണ്ടു പേരെയും തൂക്കിക്കൊല്ലുക" ഉടൻ, രാജാവും ന്യായാധിപനും അവരെ ഞെട്ടിക്കുന്ന ഇക്കാര്യം പറഞ്ഞിട്ടും ബീർബലിനു യാതൊരു കുലുക്കവും ഇല്ലായിരുന്നു. അവരെ തൂക്കുമരത്തേക്കു കൊണ്ടുപോകുന്ന സമയത്ത് ബീർബൽ ഹുസൈനോടു എന്തോ പിറുപിറുത്തു. തുടർന്ന്, രാജാവിനോട് ബീർബൽ പറഞ്ഞു - "രാജാവേ എന്നെ ആദ്യം തൂക്കിലേറ്റണം " ഹുസൈൻ ഖാൻ വി

(955) ബീർബൽ പേർഷ്യയിൽ !

  അക്ബറിൻ്റെ കൊട്ടാരത്തിലെ ബീർബലിൻ്റെ ബുദ്ധി സാമാർഥ്യത്തെക്കുറിച്ച് അയൽ രാജ്യങ്ങളിലും അറിവു കിട്ടി. മാത്രമല്ല, പേർഷ്യയിലെ ഷാ ചക്രവർത്തി ഇതേക്കുറിച്ച് അറിയാൻ ഇടയായി. അദ്ദേഹം ബീർബലിനെ ആദരിക്കാനും അതിലുപരിയായി പരീക്ഷിക്കാനുമായി ഒരു ദൂതൻ മുഖേന ക്ഷണക്കത്ത് കൊടുത്തയച്ചു. അക്ബറിനും ബീർബലിനും അതു സന്തോഷമായി. ബീർബൽ കുറെ ആഴ്ചകൾ സഞ്ചരിച്ച് പേർഷ്യയിലെത്തി. ആ കൊട്ടാരത്തിലേക്ക് കാൽ വച്ച ബീർബൽ ഞെട്ടി! ഒരേ പോലെ വേഷം ധരിച്ച പത്തു പേർ! ഷാ ചക്രവർത്തിയായി വേഷമണിഞ്ഞു നിൽക്കുന്നു! ഇത് മന:പൂർവ്വമായ പരീക്ഷണമാണെന്ന് ബീർബലിനു മനസ്സിലായി. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു -" ബുദ്ധിമാനായ ബീർബലിനു സ്വാഗതം!" അതിനിടയിൽ ഓരോ ആളിൻ്റെ മുന്നിലൂടെ നടക്കാതെ എല്ലാവരെയും ഒരു നിമിഷം നിരീക്ഷിച്ചു. തുടർന്ന്, യഥാർഥ ഷായുടെ അടുക്കലെത്തി നന്ദി അറിയിച്ചു. പക്ഷേ, ഷാ അത്ഭുതത്തോടെ ചോദിച്ചു - "ബീർബൽ, എങ്ങനെയാണ് മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത എന്നെ ഈ പത്തു പേരിൽ നിന്നും കണ്ടുപിടിച്ചത് ?" ബീർബൽ പറഞ്ഞു -"പ്രഭോ, മറ്റുള്ളവരുടെ മുഖത്ത് ബഹുമാനം മാത്രമല്ല, അങ്ങയുടെ മുഖത്തേക്ക് പാളി നോക്കുന്നുണ്ടായിരുന്നു. എന്നാൽ, അങ്ങയുട

(954) രാജാവിൻ്റെ മുദ്രമോതിരം

  അക്ബർ ചക്രവർത്തിക്ക് വേഷപ്രച്ഛന്നനായി ജനങ്ങളുടെ ഇടയിൽ നടക്കുന്നത് വളരെ താൽപര്യമുള്ള കാര്യമായിരുന്നു. അതുവഴി ഭരണം മെച്ചപ്പെടുത്താമെന്ന് അദ്ദേഹം വിചാരിച്ചു. എന്നാൽ, ബീർബലിന് ഈ കാര്യത്തിൽ യോജിപ്പില്ലായിരുന്നു. കാരണം, ചക്രവർത്തിയെ ആളുകൾ തിരിച്ചറിഞ്ഞാൽ കുഴപ്പമാണ്. ശത്രുക്കൾക്കു രാജാവിനെ വകവരുത്താനും എളുപ്പമായിരിക്കും. ഇത് പല തവണയായി ബീർബൽ രാജാവിൻ്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അദ്ദേഹം അതൊക്കെ അവഗണിച്ചു. ഒരു ദിവസം കറങ്ങാനിറങ്ങിയ രാജാവ് നേരം ഇരുട്ടിയത് അറിഞ്ഞതേയില്ല. വേഗത്തിൽ കൊട്ടാരത്തിലെത്താൻ വേണ്ടി ഒരു കുറുക്കുവഴിയിലൂടെ അദ്ദേഹം നടന്നു. അന്നേരം, ഒരു കള്ളൻ അദ്ദേഹത്തിനു മുന്നിലേക്കു ചാടി വീണു! ഉടൻ, രാജാവ് പറഞ്ഞു -"ഞാൻ അക്ബർ ചക്രവർത്തിയാണ്" പക്ഷേ, കള്ളൻ പൊട്ടിച്ചിരിച്ചു. തൻ്റെ വേഷം കണ്ടിട്ടാണ് മനസ്സിലാകാത്തത് എന്നു മനസ്സിലാക്കിയ രാജാവ് വിരലിലെ മുദ്ര മോതിരം കള്ളനെ കാണിച്ചു. എന്നിട്ടും അയാൾ വിശ്വസിച്ചില്ല. കള്ളൻ അട്ടഹസിച്ചു - "നീ വെറുതെ രക്ഷപെടാനായി പറയുന്ന വ്യാജ മോതിരമാണിത്. അത് ഞാൻ പരിശോധിക്കട്ടെ. ഇങ്ങു തരൂ" രാജാവ് മോതിരം കൊടുത്തതും കള്ളൻ അതുമായി ഓടി! രാജാവ് പിറകെയും. കുറ

(953) ഭാര്യ പറഞ്ഞത്!

  വേഷം മാറി അക്ബർ ചക്രവർത്തിയും ബീർബലും കൂടി നാട്ടിലൂടെ നടക്കുകയായിരുന്നു. ഭരണത്തിൽ പ്രജകളുടെ നിലപാടും താൽപര്യങ്ങളും അറിയുകയായിരുന്നു ഉദ്ദേശ്യം. ഒരു വീടിൻ്റെ മുന്നിലെത്തിയപ്പോൾ ആ വീട്ടിലെ സ്ത്രീ ഭർത്താവിനോട് ദേഷ്യപ്പെട്ടു - "നിന്നെ എന്തിനു കൊള്ളാം. തൂണു പോലെ നിൽക്കുന്ന ഒരെണ്ണം! ത്ഫൂ!" അന്നേരം രാജാവ് ബീർബലിനോടു പറഞ്ഞു -"അയാൾ ഉരുക്കു പോലെയുള്ള ശരീരം ഉള്ളവനാണ്. എന്നിട്ടും ഭാര്യയെ എന്തിന് പേടിക്കണം?" ബീർബൽ : "ഭർത്താക്കന്മാർക്കു ഭാര്യമാരെ പേടിയാണ്" എന്നാൽ, അവർ നടന്നുനീങ്ങിയപ്പോൾ ബീർബൽ പറഞ്ഞ സത്യം ശരിയാണോ എന്നു പരിശോധിക്കാൻ രാജാവ് തീരുമാനിച്ചു. അടുത്ത ദിവസം 100 ഭർത്താക്കന്മാരെ രാജാവ് ദർബാർ ഹാളിൽ വിളിച്ചു വരുത്തി. എന്നിട്ട് പറഞ്ഞു -"ഭാര്യ പറയുന്നത് മാത്രം അനുസരിക്കുന്നവർ ഇടതു ഭാഗത്തേക്കും അനുസരിക്കാത്തവർ വലത്തേക്കും നീങ്ങി നിൽക്കുക" ഒരാൾ ഒഴികെ ഇടതു വശത്തേക്കു നീങ്ങി നിന്നു. ധീരനായ ഒരാൾ ഉണ്ടല്ലോ എന്നു പറഞ്ഞ് രാജാവ് സമാധാനിച്ചു. എന്നാൽ, ബീർബൽ അവനോടു ചോദിച്ചു - "നീ എന്താണ് ഭാര്യ പറയുന്നത് അനുസരിക്കാത്തത്?" അവൻ: "ഇത് ഭാര്യ പറഞ്ഞിട്ടാണ്. അവൾ പ

(952) വിചിത്ര വിഢികൾ!

  അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലെ മുറിയിൽ എട്ട് മണ്ടന്മാർ ഒന്നിച്ചായി. അതിനുശേഷം, അടുത്ത പ്രഭാതത്തിൽ എട്ടു പേരെയും രാജാവിൻ്റെ മുന്നിൽ എത്തിച്ചു. രാജാവ് ചോദിച്ചു - "ബീർബൽ, താങ്കൾ ഞാൻ പറഞ്ഞ വ്യവസ്ഥകൾ മറന്നുപോയോ? ഇത് എട്ടു പേർ മാത്രമല്ലേ ഉള്ളൂ? മറ്റു രണ്ടു പേർ എവിടെ?" ബീർബൽ മറുപടി പറയുന്നതിനു മുൻപു തന്നെ പൊട്ടിച്ചിരിച്ചു. രാജാവ് അതുകണ്ട് അമ്പരന്നു നിൽക്കുകയാണ്. അതിനുശേഷം, ബീർബൽ പറഞ്ഞു -"ഒൻപതാമത്തെയും പത്താമത്തെയും വിഡ്ഢികൾ നമ്മൾ രണ്ടു പേരുമാണ്!" രാജാവ് അത്ഭുതത്തോടെ തുടർന്നു - "ബീർബൽ, താങ്കൾക്ക് എട്ടു പേരെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ. അതല്ലേ സത്യം?" ബീർബൽ അതു നിരസിച്ചു - "അല്ല പ്രഭോ. ഈ നാട്ടിൽ അനേകം വിഢികൾ ഉണ്ട്. എന്നാൽ, എല്ലാവരെയും കണ്ടു കേട്ട് മനസ്സിലാക്കി മണ്ടത്തരം ഓരോ ആളിൽ നിന്നും കിട്ടുക ഒരിക്കലും നടക്കാത്ത കാര്യമാണ്. അപ്പോൾ, അത്തരം ഉത്തരവിട്ട രാജാവും അതിനായി അലഞ്ഞ ഞാനും വിചിത്ര വിഢികളാണ്!" അതുവരെ ഗൗരവത്തിലായിരുന്ന രാജാവിന് പെട്ടെന്ന് ചിരി പൊട്ടി! Written by Binoy Thomas, Malayalam eBooks-952- Birbal stories - 27, PDF- https://drive.google

(951) മോതിരം നഷ്ടമായപ്പോൾ!

  അക്ബർ ചക്രവർത്തിയോട് പത്തു വിഡ്ഢികളെ കൊണ്ടുവരാമെന്നാണ് ബീർബൽ പന്തയം വച്ചിരുന്നത്. അങ്ങനെ, പതിവുപോലെ നടന്നപ്പോഴാണ് വഴികളിൽ ഇരുട്ടു വീണ കാര്യം ബീർബൽ അറിഞ്ഞത്. അന്നത്തെ നടപ്പിനിടയിൽ ഒരു മണ്ടനെയും കിട്ടിയില്ലല്ലോ എന്ന് ആലോചിച്ചു നടക്കുകയായിരുന്നു അദ്ദേഹം. നിലാവിൻ്റെ വെട്ടം മാത്രമേ ആ വഴിയിൽ ഉണ്ടായിരുന്നുള്ളൂ. കുറെ ദൂരം പിന്നിട്ടപ്പോൾ ഒരാൾ നിലാവിൻ്റെ വെളിച്ചമുള്ള സ്ഥലത്ത് നിലത്തു കുത്തിയിരുന്ന് എന്തോ തിരയുകയാണ്! ബീർബൽ ചോദിച്ചു - "താങ്കൾ എന്താണ് തിരയുന്നത്?" അയാൾ തല ഉയർത്തി പറഞ്ഞു -"എൻ്റെ നഷ്ടപ്പെട്ട മോതിരം തിരയുകയാണ്" ബീർബൽ: "മോതിരം ഇവിടെയാണ് താഴെ വീണത് എന്ന് ഉറപ്പാണോ? എങ്കിൽ ഞാനും സഹായിക്കാം" അപരിചിതൻ : "ഹേയ്! അല്ല. മോതിരം വീണത് നമ്മുടെ പിറകിൽ നിൽക്കുന്ന വലിയ മരച്ചുവട്ടിലാണ്. പക്ഷേ, അവിടെ മരം കാരണം നിലാവില്ലാത്തതിനാൽ താഴെ മുഴുവൻ ഇരുട്ടാണ്. അവിടെ ഒരിക്കലും കിട്ടില്ല. അതുകൊണ്ട് വെളിച്ചമുള്ള ഇവിടെ തപ്പി നോക്കാം!" ഈ വിചിത്രമായ മറുപടി കേട്ടപ്പോൾ ബീർബലിനു ചിരിയടക്കാനായില്ല. അയാളെയും കൂട്ടി ബീർബൽ കൊട്ടാരത്തിലേക്കു നടന്നു. Written by Binoy Thomas, Malayalam

(950) മണ്ടന്മാരുടെ വാശി!

  ബീർബൽ മൂന്നു വിഡ്ഢികളെ കൊട്ടാരത്തിൽ പാർപ്പിച്ചു. രാജാവ് പറഞ്ഞപോലെ കൂടുതൽ മണ്ടന്മാർക്കായി ബീർബൽ യാത്ര തിരിച്ചു. അങ്ങനെ, വഴിയിലൂടെ പോകവേ, രണ്ടു പേർ മൽപ്പിടിത്തം നടത്തുന്നതു കണ്ടു! അവർ പരസ്പരം ആക്രോശിക്കുന്നുണ്ടായിരുന്നു. ഒന്നാമൻ അലറി - "നീ എൻ്റെ പോത്തിനെ നിൻ്റെ കടുവയെ കൊണ്ട് കൊല്ലിക്കുമോ?" രണ്ടാമനും കീഴടങ്ങിയില്ല - "നിൻ്റെ കാട്ടുപോത്ത് കടുവയെ തൂക്കി എറിയുമെന്നോ?" ബീർബൽ അന്ധാളിച്ചു - "ഇവന്മാർക്ക് കാട്ടുപോത്തും കടുവയും സ്വന്തമായി ഉള്ളവരാണ്!" ബീർബൽ ഇടപെട്ടു- "നിങ്ങൾ തമ്മിലടിക്കുന്നത് നിർത്തൂ. വഴക്കിടാനുള്ള കാരണം പറയുക. ഞാൻ പരിഹാരം കാണാൻ സഹായിക്കാം" ഒന്നാമൻ പറഞ്ഞു തുടങ്ങി- "കൂട്ടുകാരായ ഞങ്ങൾ വനദേവതയെ പ്രീതിപ്പെടുത്താനുള്ള തപസ്സ് തുടങ്ങാൻ പോകുകയാണ്. ആദ്യം ഞാൻ ചോദിക്കുന്ന വരം ഒരു കാട്ടുപോത്തിനെയും അവൻ ഒരു കടുവയെയും ആണ്. എന്നാൽ, അവൻ്റെ കടുവ എൻ്റെ പോത്തിനെ തിന്നുമെന്ന് ഭീഷണിപ്പെടുത്തുകയാണ്" അന്നേരം രണ്ടാമൻ ദേഷ്യപ്പെട്ടു - "ഇവൻ പറയുന്നത് കാട്ടുപോത്ത് കൊമ്പിൽ തൂക്കി കടുവയെ എറിഞ്ഞു കൊല്ലുമെന്നാണ്" ബീർബലിനു ചിരി അടക്കാൻ കഴിഞ്ഞില്ല. മണ്ടന്

(949) ശബ്ദവും ഓട്ടവും!

  അക്ബറിനു മുന്നിൽ എത്തിക്കാനായി രണ്ടു വിഢികളെ ബീർബലിനു കിട്ടി. അവരെ കൊട്ടാരത്തിൻ്റെ മുറിയിലാക്കി വേറെ മണ്ടന്മാരെ കിട്ടാനായി ബീർബൽ അലഞ്ഞു. അതിനിടയിൽ ഒരു മിന്നൽ പിണർ കണ്ടു. അന്നേരം അതിവേഗം ഒരാൾ ഓടി വരുന്നുണ്ടായിരുന്നു. വഴിയിലൂടെ നടന്നുവന്ന ബീർബലിനെ ഇടിച്ചു. ഉടൻ, അയാൾ ബീർബലിനോട് മാപ്പു പറയുകയും ചെയ്തു. അന്നേരം, ബീർബൽ ചോദിച്ചു: "താങ്കൾ എന്തിനാണ് ഇത്ര വേഗത്തിൽ ഓടുന്നത്?" അയാൾ പറഞ്ഞു- "ഒരു മിന്നൽ വന്നത് താങ്കൾ കണ്ടില്ലേ? അതിൻ്റെ ശബ്ദം എൻ്റെ വീട്ടിൽ എത്തുന്നതിനു മുൻപ് എനിക്ക് വീട്ടിലെത്തണം. കാരണം, കുട്ടികൾക്ക് ഇടിമുഴക്കം പേടിയാണ്!" ബീർബൽ ഉടൻതന്നെ പതിയെ പറഞ്ഞു -" ശബ്ദത്തിനൊപ്പം ഓടാൻ ശ്രമിക്കുന്ന മണ്ടൻ! മൂന്നാമത്തെ വിഡ്ഢി ഇയാൾ തന്നെ! കൊട്ടാരത്തിലേക്കു കൊണ്ടു പോകണം" അയാളെയും കൂട്ടി ബീർബൽ കൊട്ടാരത്തിലേക്കു പോയി. Written by Binoy Thomas. Malayalam eBooks-949- Birbal Story Series -24. PDF- https://drive.google.com/file/d/1eWV6nocxJx2tdusDX4WHaKuUi79Hdb7o/view?usp=drivesdk

(948) രണ്ടാമത്തെ വിഡ്ഢി!

  അക്ബർ ചക്രവർത്തിയുടെ മുന്നിലേക്ക് ബീർബൽ ഒന്നാമത്തെ വിഡ്ഢിയെ എത്തിച്ചു. രണ്ടാമത്തെ മണ്ടനെ തിരയാനായി ബീർബൽ ഇറങ്ങിത്തിരിച്ചു. വഴിയിലൂടെ നടക്കുമ്പോൾ ഒരു തടിയൻ കയ്യു രണ്ടും ഉയർത്തി ഒരു കുടം പിടിച്ച പോലെ വരുന്നതു കണ്ടു. ബീർബൽ ചോദിച്ചു - "എന്തിനാണ് ഈ കയ്യ് ഇങ്ങനെ വൃത്താകൃതിയിൽ പിടിച്ചിരിക്കുന്നത്?" ഉടൻ, അയാൾ മറുപടിയായി പറഞ്ഞു - "എൻ്റെ ഭാര്യ എന്നെ ചന്തയിലേക്ക് അയച്ചിരിക്കുകയാണ്. അവൾ കുടത്തിൻ്റെ വലിപ്പം ഇത്രയുമാണ് കാണിച്ചത്. ചന്തയിൽ പോയി ഒട്ടും മാറ്റമില്ലാതെ കാണിച്ച് വാങ്ങിയില്ലെങ്കിൽ അവൾ എന്നെ വഴക്കു പറയും!" ബീർബൽ പിറുപിറുത്തു - "രണ്ടാമത്തെ വിഡ്ഢിയായി ഇവനെ രാജാവിൻ്റെ മുന്നിൽ എത്തിക്കണം" അയാളുമായി ബീർബൽ കൊട്ടാരത്തിലേക്കു പോയി. അപ്പോഴും അയാളുടെ കൈകൾ അങ്ങനെ ഉയർത്തി പിടിച്ചിട്ടുണ്ടായിരുന്നു. Written by Binoy Thomas, Malayalam eBooks 948 - Birbal Stories- 23. PDF- https://drive.google.com/file/d/1I46hAwyP3AZ7IGGhEBeN6NB1u5vHpp9u/view?usp=drivesdk

(947) സ്വന്തം സീറ്റ് !

 പതിവുപോലത്തെ മറ്റൊരു പ്രഭാതം. ബിനീഷ് സഞ്ചിയും തൂക്കി ജോലിക്കായി കോട്ടയം പട്ടണത്തിലെത്തി. പാലാ വഴിയുള്ള ആനവണ്ടിയിൽ കയറിയിറങ്ങിയാൽ മാത്രമേ ആ ഉൾനാടൻ സ്ഥാപനത്തിലെത്താൻ കഴിയുമായിരുന്നുള്ളൂ. അവൻ പാലാ വഴി പോകുന്ന ഈരാറ്റുപേട്ട ബസിൽ കയറി. മൂന്നു പേർക്ക് ന്യായമായും അവകാശപ്പെടാവുന്ന സീറ്റിലേക്ക് രണ്ടാമനായി ബിനീഷ് രംഗപ്രവേശം ചെയ്തു. അടുത്ത ബേക്കർ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ നിന്നും ഒരാൾ കയറി. അങ്ങനെ, ബിനീഷ് ഇരുന്ന സീറ്റിലേക്ക് മൂന്നാമൻ്റെ ഊഴമായി. ഈ മൂന്നാമൻ ആകട്ടെ, മര്യാദകൾ മറന്ന മട്ടിൽ കാലുകൾ അകത്തി വച്ച് സ്വന്തം കാറിൽ വന്നിരുന്ന മാതിരി മൂടുറപ്പിച്ചപ്പോൾ ബിനീഷ് നടുക്കിരുന്ന് ഞെരുങ്ങാൻ തുടങ്ങി. പരമാവധി കാലുകൾ അടുപ്പിച്ച രീതിയിൽ അവൻ മടുത്തു. അതേസമയം, ഒന്നാമൻ ഒതുങ്ങിയാണ് ഇരുന്നത്. കുറെ നേരം കഴിഞ്ഞപ്പോൾ ബിനീഷ് മറ്റൊരു പോംവഴി കണ്ടെത്താനായി പിന്നീട് ബസിൽ കയറുന്നവരെ നിരീക്ഷിച്ചു. തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ഒരു തടിയൻ ബസിൽ കയറിയപ്പോൾ ബിനീഷ് പരിചയക്കാരനെ വിളിക്കുന്ന മട്ടിൽ - "ഹാ! ചേട്ടാ, ഇവിടെ ഇരുന്നോ?" ആ അപരിചിതൻ ബിനീഷ് ഏറ്റുകൊടുത്തപ്പോൾ ധൃതിയിൽ അങ്ങോട്ട് ബുൾഡോസർ കണക്കെ ഇടിച്ചിറങ്ങി! നമ്മുടെ

(946) യുവതിയുടെ ദാനം!

  പണ്ടുപണ്ട്, സിൽബാരിപുരം ഗ്രാമത്തിൽ നടന്ന കഥ. ഒരിക്കൽ, ആ ഗ്രാമത്തിലൂടെ ഒരു യോഗിയും ശിഷ്യനും കൂടി നടന്നു പോകുകയായിരുന്നു. അകലെയുള്ള പുണ്യപുരാതന ക്ഷേത്രം സന്ദർശിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവർ കണക്കുകൂട്ടിയതിനേക്കാൾ നടപ്പു ദൂരം കൂടുതലുണ്ടായിരുന്നു. ചോറിൽ നാരങ്ങാ നീര് ഒഴിച്ച് കുറെ പൊതികൾ എടുത്തിരുന്നെങ്കിലും അവയെല്ലാം തീർന്നു. ഉടൻ, യോഗി പറഞ്ഞു - "നമുക്ക് ഏതെങ്കിലും വീട്ടിൽ നിന്നും ആഹാരം യാചിക്കാം" അങ്ങനെ, അവർ ഒരു ചെറിയ വീടിനു മുന്നിലെത്തി. അവർ വാതിലിൽ മുട്ടി വിളിച്ചപ്പോൾ ഒരു യുവതി വാതിൽ തുറന്നു. ശിഷ്യൻ ചോദിച്ചു - "ഞങ്ങൾക്ക് ഒരു നേരത്തെ ആഹാരം ദയവായി തരണം. ദൂരെ പോകേണ്ടതാണ്" യുവതി പറഞ്ഞു - "ഇവിടെ ഞങ്ങൾക്കും ദാരിദ്ര്യമാണ്. ഒന്നും തരാൻ ഇല്ലല്ലോ. മറ്റേതെങ്കിലും വീട്ടിൽ ചോദിക്കൂ" പെട്ടെന്ന് യോഗി പറഞ്ഞു - "അതു സാരമില്ല. ഈ മുറ്റത്തെ ഒരു പിടി മണ്ണ് ഈ പാത്രത്തിലേക്ക് ഇട്ടു കൊള്ളുക!" യുവതി അമ്പരന്നു! എങ്കിലും അവൾ അതുപോലെ ചെയ്തു. അവർ രണ്ടു പേരും നടന്നു നീങ്ങിയപ്പോൾ ശിഷ്യൻ ഗുരുവിനോടു ചോദിച്ചു - "നമുക്ക് യാതൊരു പ്രയോജനവുമില്ലാത്ത മണ്ണ് പാത്രത്തിൽ വാങ്ങിയ

(945) നമ്പിടിയുടെ നാടുനീങ്ങൽ!

  ഇവിടെ രണ്ടു പഴഞ്ചൊല്ലുകൾക്ക് ആധാരമായ ഒരു കഥ പറയാം. പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് നമ്പിടി എന്നു പേരായ നമ്പൂതിരി ജീവിച്ചിരുന്നു. നല്ല പ്രതാപത്തിലിരുന്ന തറവാടായിരുന്നു അയാളുടേത്. എന്നാൽ കാലക്രമേണ തറവാടു ക്ഷയിച്ചു. ചോറുണ്ണാനുള്ള അരി പോലും ഇല്ലാതെ അയാൾ പട്ടിണി കിടന്നു. ആരും തിരിഞ്ഞു നോക്കിയില്ല. വൈകാതെ, ഒരു ദിവസം നമ്പിടി മരിച്ച വാർത്ത ആ ദേശത്തു മുഴുവൻ പരന്നു. ഉടൻ, ആളുകൾ കേട്ടറിഞ്ഞ് ദൂരെ നിന്നു പോലും അവിടെ എത്തിച്ചേർന്നു. ഉടൻ, പൗര പ്രമാണി അവിടെ എത്തിച്ചേർന്നു. അയാൾ, മറ്റുള്ളവരോടായി പറഞ്ഞു - "ഈ നമ്പിടിയ്ക്ക് വായ്ക്കരി ഇടാനായി കുറച്ച് അരി എടുത്തു കൊണ്ടു വരിക" അന്നേരം , ആ പ്രദേശവാസിയായ ഒരാൾ പിറകിൽ നിന്നും വിളിച്ചു കൂവി - "ഇയാൾ എന്തു മണ്ടത്തരമാണു പറയുന്നത്? വായ്ക്കരിക്കുള്ള അരിയെങ്കിലും ഈ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ അയാൾക്കു പട്ടിണിമരണം സംഭവിക്കുമായിരുന്നോ? അതുകൊണ്ടു കഞ്ഞി കുടിക്കില്ലായിരുന്നോ?" പൗരപ്രമാണി ലജ്ജിച്ചു തലതാഴ്ത്തി! അന്നു മുതൽക്ക്  ഈ വിധത്തിലുള്ള ഒരു പ്രയോഗമുണ്ടായി - "നമ്പിടിക്ക് അരിയുണ്ടെങ്കിൽ നാടുനീങ്ങുമായിരുന്നോ?" "ഉണ്ടവന് അറിയില്ല ഉണ്ണാത്തവന്

(944) ഏറ്റവും മൂല്യം?

  സിൽബാരിപുരംദേശത്തിലെ പ്രശസ്തമായ ആശ്രമത്തിന് അളവറ്റ സമ്പത്തുണ്ടായിരുന്നു. കുതിരകൾ, കഴുതകൾ, വാഴക്കുലകൾ, പച്ചക്കറികൾ, പുരാവസ്തു ശേഖരം, സ്വർണ്ണവും വെള്ളിയും ചേർന്ന പാത്രങ്ങൾ... അങ്ങനെ വൻ ശേഖരമുണ്ടായിരുന്നു. പത്തു ശിഷ്യന്മാർ പഠനം പൂർത്തിയായി വീട്ടിലേക്കു മടങ്ങാൻ സമയമായി. അന്നേരം, ശിഷ്യന്മാരുടെ കഴിവും പ്രായോഗിക ബുദ്ധിയും എത്രയുണ്ടെന്ന് നോക്കാനായി ഗുരു അവരെ അരികിലേക്കു വിളിച്ചു. "ഇതൊരു തമാശക്കളിയാണ്. എങ്കിലും നിങ്ങളിൽ ആരാണു കേമൻ എന്നറിയാൻ ഒരു കൗതുകം തോന്നുന്നു. ഈ ആശ്രമത്തിലെ എന്തിലാണോ നിങ്ങൾ തൊടുന്നത് അതെല്ലാം നിങ്ങൾക്കു സ്വന്തമായിരിക്കും എന്നു സങ്കൽപ്പിക്കുക. അന്നേരം, ഇവിടെ ആരാണ് ഏറ്റവും സമ്പന്നൻ എന്നറിയാമല്ലോ" കളി ആരംഭിച്ചു. ഒന്നാമൻ സ്വർണ്ണത്തളിക തൊട്ടു. രണ്ടാമൻ വെള്ളി, മൂന്നാമൻ വിലയേറിയ മോതിരങ്ങൾ, നാലാമൻ ധാന്യപ്പുര, അഞ്ചാമൻ പഴയ വാൾ, ആറാമൻ കുതിരകൾ, ഏഴാമൻ കഴുതകൾ, എട്ടാമൻ പച്ചക്കറികൾ, ഒൻപതാമൻ വീട് എന്നിങ്ങനെ തൊട്ടു സ്വന്തമാക്കി. അതേസമയം, പത്താമൻ ഗുരുവിനെ കെട്ടിപ്പിടിച്ചു! ഗുരു പ്രഖ്യാപിച്ചു - " എന്നെ തൊട്ടതിലൂടെ ഈ ആശ്രമവും സകല സമ്പത്തുക്കളും സ്വന്തമാകുമെന്ന് ഇവൻ ബുദ്ധി കണ്ടു!

(943) വഴികൾ തിരിച്ചറിയണം!

  ഒരിക്കൽ, കോസലപുരത്തു നിന്നും സിൽബാരിപുരത്തെ പ്രശസ്തമായ ആശ്രമം ലക്ഷ്യമാക്കി ഒരു യുവാവ് യാത്രയായി. ചിങ്ങമാസത്തിലെ ആദ്യ തിങ്കളാഴ്ച ദിവസമാണ് അവിടെയുള്ള കളരിയിൽ യുവാക്കളെ ചേർക്കുന്നത്. അന്ന്, ഉച്ചയ്ക്കു മുൻപ് അവിടെ എത്തണം എന്ന വിചാരത്താൽ അവൻ വേഗത്തിൽ നടക്കാൻ തുടങ്ങി. എന്നാൽ, അതിനിടയിൽ ഒരു വലിയ ആൽമരച്ചുവട്ടിൽ എത്തിയപ്പോൾ വഴികൾ രണ്ടായി പിരിയുകയാണ്. അവിടെ ഒരു വൃദ്ധൻ ഇരിപ്പുണ്ടായിരുന്നു. വഴി ഏതെന്ന് അവൻ ചോദിച്ചു മനസ്സിലാക്കി.  പിന്നീട് - "എനിക്ക് ഇന്ന് ഉച്ചയ്ക്കു മുൻപ് അവിടെ എത്താൻ കഴിയുമോ?" അന്നേരം, വൃദ്ധൻ പറഞ്ഞു - "പതിയെ പോയാൽ ഉച്ചയ്ക്കു മുൻപ് അവിടെയെത്താം!" ഉടൻ, വേഗത്തിൽ നടന്നുകൊണ്ട് യുവാവ് പറഞ്ഞു - "പതിയെ നടന്നാൽ ഇന്നെങ്ങും എത്തില്ല. ഈ വൃദ്ധന് സ്ഥിരബുദ്ധി പോയിരിക്കുന്നു!" അവൻ വേഗത്തിൽ നടക്കാൻ തുടങ്ങി. കുറെ ദൂരം കഴിഞ്ഞപ്പോൾ ആ വഴിയെല്ലാം പ്രത്യേക തരം പായൽ കാരണം വല്ലാത്ത വഴുക്കലായിരുന്നു. അവൻ അതു വക വയ്ക്കാതെ നടന്നപ്പോൾ തെന്നിവീണു! കാൽ ഒടിഞ്ഞിരിക്കുന്നു! ഈ വർഷം ഇനി കാൽ ഒടിഞ്ഞവനെ കളരിയിൽ ചേർക്കില്ല! അയാൾ കരഞ്ഞു കൊണ്ട് ഒരു മരക്കമ്പിന്റെ സഹായത്തോടെ എന്തിവലിഞ്ഞ് തിര

(942) വീട്ടമ്മയുടെ തപസ്സ്!

  പണ്ടുകാലത്തെ സിൽബാരിപുരം ഗ്രാമം. അവിടെ വേലു എന്നു പേരുള്ള ഒരാൾ ജീവിച്ചിരുന്നു. അയാൾ ചെറുപ്പം മുതൽക്കുതന്നെ യോഗ അഭ്യസിച്ചു പോന്നു. ഒരു ദിവസം, അയാൾ സർവ്വതും ഉപേക്ഷിച്ച് കാട്ടിലെ ഗുഹയിലേക്കു തപസ്സ് ചെയ്യാനായി പോയി. കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ അയാൾക്ക് അപാരമായ യോഗശക്തി കിട്ടി. അതോടൊപ്പം അഹങ്കാരം മനസ്സിൽ ഉരുണ്ടുകൂടി. തിരികെ നാട്ടിലേക്കു മടങ്ങുന്ന വഴിയിൽ വച്ച് ഒരു മരത്തിൽ ഇരുന്ന കുയിൽ വേലുവിന്റെ തോളിലേക്ക് കാഷ്ഠിച്ചു! ഉടൻ, ദേഷ്യം പൂണ്ട് ഉഗ്ര തപശ്ശക്തിയോടെ ആ പക്ഷിയെ നോക്കിയപ്പോൾ അത് കരിഞ്ഞ് നിലം പതിച്ചു! അയാളുടെ ശക്തി അങ്ങനെ ഉറപ്പാക്കിയപ്പോൾ വീണ്ടും ഗർവ്വ് വർദ്ധിച്ചു. അതിനിടയിൽ വേലുവിന് വിശന്നു. അയാൾ ഒരു വീടിന്റെ മുന്നിലെത്തി പല തവണ വിളിച്ചിട്ടും ആരും വിളി കേട്ടില്ല. അയാൾ തിരികെ നടന്നപ്പോൾ ആ വീടിനകത്തു നിന്നും വീട്ടമ്മ ഇറങ്ങി വന്നു - "ആരാണ്? എന്താ വേണ്ടത്?" ഉടൻ, വേലു കോപം കൊണ്ട് ജ്വലിച്ചു. "ഞാൻ നിന്നെ എത്ര തവണയായി വിളിക്കുന്നു? എന്റെ ശക്തി നിനക്ക് അറിയാമോ? ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്നതു നീ കണ്ടോളൂ" അന്നേരം, വീട്ടമ്മ പറഞ്ഞു - "കുയിലിനെ ചെയ്ത പോലെ എന്റെ അടുത്ത് വേലുവിന്റെ

(941) സന്യാസിയുടെ ത്യാഗം!

സിൽബാരിപുരം ഗ്രാമത്തിൽ മരം വെട്ടുകാരനായിരുന്ന ചീരൻ എന്നു പേരായ മനുഷ്യൻ അസംതൃപ്തമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. അതിനൊരു കാരണമുണ്ടായിരുന്നു - തന്റെ അയൽവാസികൾ പലരും വളരെ അഭിവൃദ്ധി പ്രാപിച്ചിരിക്കുന്നു! തനിക്കു മാത്രം യാതൊരു പുരോഗതിയുമില്ല. അങ്ങനെ, അയാൾ കാടിനുള്ളിലേക്ക് മൂർച്ച കൂട്ടിയ മഴുവുമായി യാത്ര തിരിച്ചു. കാട്ടിൽ എവിടെയോ ചന്ദന മരങ്ങൾ കൂട്ടമായി നിൽക്കുന്നുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വന്യമൃഗങ്ങളെ പേടിച്ച് പോകാതിരുന്നാൽ തനിക്ക് ഒന്നും നേടാനാവില്ല. അയാൾ കാട്ടിലൂടെ അലഞ്ഞുതിരിഞ്ഞ് ഒരു ഗുഹയുടെ മുന്നിലെത്തി. അതിനുള്ളിൽ ഒരു യോഗി ധ്യാനത്തിൽ ഇരിപ്പുണ്ടായിരുന്നു. ചീരൻ അദ്ദേഹത്തോടു ചോദിച്ചു - "ഈ കാട്ടിൽ എവിടെയോ ചന്ദന മരങ്ങൾ നിൽപ്പുണ്ടെന്ന് അറിഞ്ഞു. എവിടെയാണത്?" യോഗി പറഞ്ഞു - "കിഴക്കു ദിക്കിലേക്ക് പോകുക. വലിയ തേക്കു മരം കാണും. അതിനു ശേഷമുള്ള അരുവി കടന്നാൽ വിലപിടിപ്പുള്ള ചന്ദന മരങ്ങൾ കാണാം" ചീരനു സന്തോഷമായി. അന്നേരം അവന് ഒരു സംശയം തോന്നി. "ഗുരുവിന് കൃത്യമായി അറിയാമെങ്കിൽ ചന്ദന മരങ്ങൾ പലപ്പോഴായി മുറിച്ചു വിൽക്കാമല്ലോ. ഇവിടെ ഇരുന്നിട്ട് എന്തു കിട്ടാനാണ്?" അദ്ദേഹം

(940) സ്വർണ്ണവും നീതിയും

  ഒരു ദിവസം - അക്ബർ ചക്രവർത്തി കൊട്ടാര വരാന്തയിലൂടെ ഉലാത്തിയപ്പോൾ ഒരു ചിന്ത കടന്നുവന്നു. ഒരു ചോദ്യമായിരുന്നു അത്. ഈ ചോദ്യം ചോദിച്ചാൽ ബീർബൽ ആശയക്കുഴപ്പത്തിലാകും! അദ്ദേഹം ഊറിച്ചിരിച്ചു. ബീർബൽ മുന്നിലെത്തിയപ്പോൾ രാജാവ് ചോദിച്ചു - "ബീർബൽ, ഒരേ സമയം നീതിയും സ്വർണ്ണവും താങ്കൾക്കു മുന്നിൽ വന്നാൽ ഏതായിരിക്കും തിരഞ്ഞെടുക്കുക?" ഉടൻ, തെല്ലും ആശങ്കയില്ലാതെ ബീർബൽ പറഞ്ഞു - "തീർച്ചയായും സ്വർണ്ണം തിരഞ്ഞെടുക്കും!" രാജാവ് അത്ഭുതപ്പെട്ടു - "ന്യായമായ ശമ്പളവും സമ്പത്തും ഉള്ള താങ്കൾക്ക് സ്വർണ്ണത്തോട് ഇത്ര ആർത്തിയോ?" ബീർബൽ പുഞ്ചിരിച്ചു - "പ്രഭോ, അങ്ങയുടെ ഭരണത്തിൻ കീഴിൽ നീതി സൗജന്യമായി പ്രജകൾക്ക് കിട്ടുന്നുണ്ട്. എന്നാൽ, സ്വർണ്ണം അങ്ങനെ കിട്ടുന്നില്ല!" രാജാവിന് ബീർബലിന്റെ മറുപടി ഏറെ ഇഷ്ടമായി. Written by Binoy Thomas, Malayalam eBooks - 940-Birbal stories - 22, PDF - https://drive.google.com/file/d/1Hqo1DOsjEBspMuHRWnURSkUOAJrlqVxJ/view?usp=drivesdk

(939) ഒന്നാമത്തെ വിഡ്ഢി

  ഒരു ദിവസം - അക്ബർ ചക്രവർത്തി ചില ആലോചനകളിൽ മുഴുകിയ സമയം. അന്നേരം, ഒരു പുതിയ ചിന്ത അദ്ദേഹത്തിനു തോന്നി. കൊട്ടാര സദസ്സിൽ എപ്പോഴും ബുദ്ധിമാൻമാരുടെ മൽസരമാണു നടക്കുന്നത്. തന്റെ രാജ്യത്ത് വിഢികൾ ആരും ഇല്ലാത്ത പോലാണു കാര്യങ്ങൾ പോകുന്നത്. ബുദ്ധി മത്സരമല്ലാതെ വിഢികൾക്കും ഒരു മൽസരം വേണം. അതിനായി ബീർബലിനെ വിളിച്ചു. "ബീർബൽ, ഈ രാജ്യത്തെ ഏറ്റവും വലിയ പത്ത് വിഡ്ഢികളെ താങ്കൾക്കു കണ്ടു പിടിക്കാൻ പറ്റുമോ?" ബീർബൽ മറുപടിയായി പറഞ്ഞു - "പ്രഭോ, എനിക്ക് പത്തു ദിവസത്തെ സമയം നൽകിയാൽ ഞാൻ ശ്രമിക്കാം" രാജാവ് അനുവദിച്ചു. അടുത്ത ദിവസം, ബീർബൽ വഴിയിലൂടെ നടക്കാൻ ഇറങ്ങി. അന്നേരം, വിചിത്രമായ കാഴ്ച കാണാൻ ഇടയായി. ഒരു കഴുതപ്പുറത്ത് കയറിയിരുന്ന് ഒരാൾ വരുന്നത് ബീർബൽ കണ്ടു. കഴുത വേച്ചുവേച്ച് ക്ഷീണിതനായിരുന്നു. എന്നാൽ, കഴുതപ്പുറത്ത് ഇരുന്ന മനുഷ്യന്റെ തലയിൽ വലിയൊരു ചുമടുണ്ടായിരുന്നു! ബീർബൽ അത്ഭുതത്തോടെ ചോദിച്ചു - "താങ്കൾ എന്തിനാണ് ചുമട് തലയിൽ വച്ചിരിക്കുന്നത്? അതു കഴുതപ്പുറത്ത് വയ്ക്കാൻ വയ്യേ?" ഉടൻ, അയാൾ പറഞ്ഞു - "താങ്കൾ എന്തൊരു വിഢിയാണ്. കഴുത ക്ഷീണിച്ചു നടക്കാൻ വയ്യാതിരിക്കുന്നത് താൻ കണ്ടില്

(938) ബീഗത്തിന്റെ തോൽവി

  അക്ബർ ചക്രവർത്തിയുടെ മന്ത്രിമാരുടെ ഗണത്തിലേക്ക് ബീർബൽ തെരഞ്ഞെടുക്കപ്പെട്ടു. അതിൽ പലർക്കും അമർഷമുണ്ടായിരുന്നു. അക്കൂട്ടത്തിൽ, ഏറ്റവും ദേഷ്യപ്പെട്ടത് അക്ബർ ചക്രവർത്തിയുടെ ഭാര്യ ബീഗമായിരുന്നു. കാരണം, ബീഗത്തിന്റെ സഹോദരനായ  ഹുസൈൻ ഖാനെ മന്ത്രിയാക്കാനായി അവർ ഉറപ്പിച്ചിരുന്നു. അക്കാര്യം രാജാവിനും അറിയാമായിരുന്നു. അവർ രണ്ടു പേരും കൂടി ആലോചിച്ചപ്പോൾ ഒരു കുബുദ്ധി രാജാവിന്റെ തലയിൽ ഉദിച്ചു. അത് ഇപ്രകാരമായിരുന്നു - സാധാരണ അക്ബർ-ബീർബൽ സൗഹൃദ സംഭാഷണത്തിന് ഇടയിൽ തങ്ങൾ പിണക്കത്തിലാണെന്ന് രാജാവ് പറയുന്നു. പിണക്കം മാറ്റാനായി ബീർബൽ ബീഗത്തെ വിളിക്കും. പക്ഷേ, ബീഗം മന:പൂർവ്വമായി അവിടെ വരാതിരിക്കണം. അന്നേരം, രാജകല്പന നിറവേറ്റാൻ പറ്റാത്ത ബീർബലിനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റണം! അവരുടെ പദ്ധതി അനുസരിച്ച് രാജാവും റാണിയും വഴക്ക് അഭിനയിച്ചു. സാധാരണയായി അവരുടെ പിണക്കം മാറ്റുന്നത് ബീർബൽ ആയിരുന്നല്ലോ. പതിവു പോലെ റാണിയെ വിളിക്കാൻ ബീർബൽ ചെന്നു. പക്ഷേ, ബീഗം വല്ലാതെ ദേഷ്യപ്പെട്ട് അന്തപ്പുരത്തിന്റെ വാതിൽ അടച്ചു. ഉടൻ, ബീർബലിന്റെ അടുക്കലേക്ക് ഒരു ദൂതൻ പാഞ്ഞു വന്നു. അവൻ രഹസ്യമായി ചില വിവരങ്ങൾ പറഞ്ഞു. റാണി അതു കേൾക്കാനായി അക

(937) ഗുജറാത്തി

  ഒരിക്കൽ, അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് ഒരു പരദേശി കടന്നുവന്നു. അനേകം ലോക ഭാഷകൾ ഒരേ സമയം കൈകാര്യം ചെയ്യാൻ കഴിയുന്ന ആളായിരുന്നു അയാൾ. കൊട്ടാര സദസ്സിനു മുന്നിൽ അറബി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, സംസ്കൃതം, പേർഷ്യൻ എന്നിങ്ങനെ പലതിലും സംസാരിച്ച് അയാൾ തിളങ്ങി. ഇതിനിടയിൽ രാജാവ് സദസ്യരോടു ചോദിച്ചു- "ഈ പണ്ഡിതന്റെ സംസാരം  കേട്ടിട്ട് ജന്മദേശം എവിടെയെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ?" അനേകം ഭാഷകൾ പറഞ്ഞതു കേട്ട് അമ്പരന്ന് ഇരുന്ന കൊട്ടാരവാസികൾ ഒന്നും മിണ്ടാതെ തല കുനിച്ചു. അതിനു ശേഷം, ബീർബലിനോടു രാജാവ് ചോദിച്ചു. ബീർബൽ പറഞ്ഞു - "രാജാവേ നാളെ രാവിലെ ഞാൻ ഉത്തരം തരാം" അതിനു ശേഷം, ബീർബൽ ഒരു സേവകനെ ചില കാര്യങ്ങൾ ഏൽപ്പിച്ചു. അതിരാവിലെ, പണ്ഡിതൻ ഉറങ്ങിക്കിടന്ന കട്ടിലിനു സമീപം സേവകൻ എത്തി. എന്നിട്ട്, പെട്ടെന്ന് തണുത്ത വെള്ളം പണ്ഡിതന്റെ മേൽ ഒഴിച്ചിട്ട് അയാൾ ഒളിച്ചു. അന്നേരം, ഞെട്ടി ഉണർന്ന പണ്ഡിതൻ ദേഷ്യപ്പെട്ടു - "ഇതെവിടെ നിന്നാണ് തണുത്ത വെള്ളം വീണത്? എന്റെ സ്വപ്നമാണോ ഇത്?" ഈ പറഞ്ഞത് ഗുജറാത്തി ഭാഷയിലായിരുന്നു. അടുത്ത രാജസദസ്സിൽ ബീർബൽ, പണ്ഡിതനൊരു ഗുജറാത്തിയെന്ന് പറഞ്ഞു. സത്യ

(936) വരച്ച വരയിൽ!

  മിക്കവാറും അക്ബറിന്റെ കൊട്ടാര സദസ്സിൽ ബുദ്ധിശക്തിയുടെ കേന്ദ്ര ബിന്ദുവായിരുന്നു ബീർബൽ. ഒരു ദിവസം, രാജാവിന് ഇത്തരം ബുദ്ധിയും യുക്തിയും ചേർന്ന ഒരു ചോദ്യം മറ്റുള്ളവരോടു ചോദിക്കാൻ തോന്നി. അങ്ങനെ, അദ്ദേഹം കൊട്ടാര സദസ്സിൽ വച്ച് ഇപ്രകാരം ചോദിച്ചു - "ഞാൻ ഈ ഭിത്തിയിൽ കരിക്കട്ട കൊണ്ട് ഒരു വര വരച്ചിരിക്കുന്നത് നിങ്ങൾ എല്ലാവരും കണ്ടു കാണുമല്ലോ. ആ വര മായ്ക്കാതെയും കൂട്ടി വരയ്ക്കാതെയും അതിൽ തൊടാതെയും നിങ്ങൾക്ക് ആ വര ചെറുതാക്കാൻ പറ്റുമോ?" സദസ്യർ പലരും ശ്രമിച്ചു പരാജയപ്പെട്ടു. ഒടുവിൽ, രാജാവ് ബീർബലിനോടു ചോദിച്ചു. ബീർബൽ ആ കരിക്കട്ട എടുത്ത് ആദ്യത്തെ വരയോടു ചേർന്ന് വേറെ ഒരു വലിയ വര വരച്ചു! അന്നേരം, രാജാവിന്റെ വര ചെറുതായി! അതിൽ സന്തോഷിച്ച് രാജാവ് ബീർബലിന് സമ്മാനവും കൊടുത്തു. Written by Binoy Thomas, Malayalam eBooks-936 - Birbal stories - 18, PDF - https://drive.google.com/file/d/1Ig3dwYd219KkU7MhX53L-N19QQqpoJL1/view?usp=drivesdk

(935) മാവിന്റെ ഉടമ?

  അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിനു മുന്നിലേക്ക് തർക്കവുമായി രണ്ടു പേർ വന്നു ചേർന്നു. ശങ്കുവും ദത്തനും എന്നായിരുന്നു അവരുടെ പേര്. പിന്നീട്, രാജാവിനു മുന്നിൽ അവരെ ഹാജരാക്കി. അക്ബർ ചോദിച്ചു - "എന്താണ് നിങ്ങളുടെ പ്രശ്നം?" ദത്തൻ പറഞ്ഞു - "പ്രഭോ, ഞങ്ങളുടെ വീടുകൾ അടുത്താണ്. പറമ്പിന്റെ അതിർത്തിയിൽ ഒരു വലിയ മാവ് നിൽപ്പുണ്ട്. അതിന്റെ ഉടമസ്ഥാവകാശം ഇയാൾ ഉന്നയിക്കുകയാണ്. ഞാനാണ് ആ മാവ് കുഴിച്ചു വച്ച് ഇത്രയും ആക്കിയത്" ശങ്കു അതു നിഷേധിച്ചു - "അതു പച്ചക്കള്ളമാണു പ്രഭോ. എന്റെ മാവാണത്!" അക്ബർ കുഴങ്ങി. ഉടൻ, ബീർബലിനെ വിളിച്ചു - "ആ മാവ് കുഴിച്ചു വച്ചത് ആരാണെന്ന് എങ്ങനെയാണു തെളിവു കിട്ടുന്നത്?" ബീർബൽ പറഞ്ഞു - "അതു കിട്ടും പ്രഭോ. എനിക്ക് ഒരാഴ്ച സമയം തന്നാൽ മതി" ബീർബൽ രഹസ്യമായി മൂന്നു പേരെ വിളിച്ച് ചില കാര്യങ്ങൾ ഏൽപ്പിച്ചു. അവർ, അടുത്ത ദിവസം രാത്രിയിൽ തർക്കമുള്ള മാവിന്റെ ചുവട്ടിലെത്തി. രണ്ടു പേർ അതിൽനിന്നും വലിയ ശബ്ദമുണ്ടാക്കി മാങ്ങാ പറിച്ച് കുട്ടയിലാക്കാൻ തുടങ്ങി. മൂന്നാമൻ, അവിടമെല്ലാം നിരീക്ഷിച്ചു കൊണ്ട് ഒളിച്ചു നിന്നു. ആദ്യം ദത്തനും കുടുംബവും ഈ ശബ്ദം കേട്

(934) നിരീശ്വരവാദി

  ഒരിക്കൽ, അക്ബർചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് ഒരു നിരീശ്വരവാദി കടന്നുവന്നു. രാജാവുമായുള്ള വാദപ്രതിവാദങ്ങൾ തുടർന്നു. അതിനിടയിൽ, അയാൾ ചോദിച്ചു - "പ്രഭോ, ഈശ്വരൻ ഉണ്ടെന്നുള്ള തെളിവ് കാട്ടിത്തരാമോ?" രാജാവ് കുഴങ്ങി. അന്നേരം, ബീർബലിനെ രാജാവ് ഈ പ്രശ്ന പരിഹാരം കാണാൻ വിളിച്ചു. ബീർബൽ പറഞ്ഞു - "ഒരു ഭരണിയിൽ നിറയെ പാൽ കൊണ്ടു വരിക" ഉടൻ, പാൽ കൊണ്ടുവന്നു. ബീർബൽ അതെടുത്ത് നിരീശ്വരവാദിയുടെ മുന്നിലേക്കു വച്ചു. എന്നിട്ട്, ചോദിച്ചു - "തൈര് ഉണ്ടാകുന്നത് എവിടെ നിന്നാണ് ?" അയാൾ പറഞ്ഞു - "ഈ പാലിൽനിന്ന് " ബീർബൽ തുടർന്നു - "മോര്? നെയ്യ്? വെണ്ണ? പനീർ? പാൽക്കട്ടി?" അതിനെല്ലാം മറുപടിയായി അയാൾ ഭരണിയിലെ പാൽ എന്ന് ഉത്തരം പറഞ്ഞു. അന്നേരം ബീർബൽ ചോദിച്ചു - "എന്നാൽ, ഇവിടെ പാൽ മാത്രമേ ഉള്ളൂ. മുൻപ് പറഞ്ഞ ഉൽപന്നങ്ങളെല്ലാം ഇതിൽ നിന്നും വരുമെന്ന് നിങ്ങളുടെ കർമ്മത്തിലൂടെയുള്ള കാത്തിരിപ്പാണ്. പാൽ, പുളിച്ചു ചീറുന്നതു വരെ താങ്കൾ കാത്തിരിക്കണം. അതു പോലെയാണ് ഈശ്വരനെ കാത്തിരിക്കേണ്ടതും. ദീർഘക്ഷമയോടെ കാത്തിരിക്കണം" നിരീശ്വരവാദിക്ക് ഉത്തരം മുട്ടി! Written by Binoy Thomas, Ma

(933) ബീർബലും സ്വർഗ്ഗവും?

  അക്ബർ ചക്രവർത്തിയുടെ വിദൂഷകനായി ബീർബൽ കഴിഞ്ഞ കാലത്ത് പലർക്കും ബീർബലിനോട് പക ഉണ്ടായിരുന്നു. എങ്ങനെയും അയാളെ ഇല്ലാതാക്കാനും പ്രശസ്തി കളയാനും ശ്രമിച്ചു കൊണ്ടിരുന്നു. അങ്ങനെ, കൊട്ടാരത്തിലെ ശത്രുക്കളിൽ ഒരു ക്ഷുരകനും ഉണ്ടായിരുന്നു. അയാൾ, ഒരു പദ്ധതി തയ്യാറാക്കി കൂട്ടാളികളുമായി ആലോചിച്ചു. എന്നിട്ട്, രാജാവിനു മുന്നിലെത്തി - "പ്രഭോ, വളരെ അപൂർവ്വമായി മാത്രം തയ്യാറാക്കുന്ന ഹോമകുണ്ഡത്തിലൂടെ സ്വർഗ്ഗത്തിൽ പോയി തിരികെ വരാനുള്ള അവസരം ഏതെങ്കിലും ഒരാൾക്കു മാത്രം സിദ്ധിക്കുന്നതാണ്. നമ്മുടെ രാജ്യത്തെ ബീർബൽ അതിന് ഏറ്റവും യോഗ്യനാണ് " തുടർന്ന്, രാജാവ് ബീർബലിനെ കണ്ട് സംസാരിച്ചു. ബീർബൽ ആദ്യം തന്നെ എന്നാണ് ഈ ഹോമം നടത്തുന്നത് എന്ന കാര്യം തിരക്കിയപ്പോൾ ഒരു മാസം കഴിഞ്ഞാണ് എന്നുള്ള വിവരവും കിട്ടി. ശത്രുക്കളുടെ കെണിയാണെന്ന് മനസ്സിലായെങ്കിലും അതിനു സമ്മതം മൂളി. ഹോമത്തിനുള്ള ദിവസമെത്തി. ഹോമകുണ്ഡത്തിനു മുകളിലായി വിറക് അടുക്കി വച്ചു. ബീർബൽ അതിനുള്ളിൽ കിടന്നു. എന്നിട്ട്, തീ കൊളുത്തി. അവിടമെങ്ങും തീയും പുകയും നിറഞ്ഞു! ബീർബൽ സ്വർഗ്ഗത്തിൽ പോയെന്ന അത്ഭുതം എല്ലാവരും വിശ്വസിച്ചു. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ താടിയും

(932) കടൽത്തവള

  സിൽബാരിപുരംദേശത്തെ ഒരു പൊട്ടക്കിണറ്റിൽ കുറെ തവളകൾ താമസിച്ചിരുന്നു. ഒരിക്കലും വറ്റാത്ത  വെള്ളമുണ്ട്. പക്ഷേ, പണ്ടെങ്ങോ ജനവാസം ഉപേക്ഷിച്ചു പോയ സ്ഥലമായിരുന്നു അത്. ഏകദേശം, അൻപത് തവളകളുടെ നേതാവായി ഒരു വലിയ പച്ചത്തവള എന്നും വെള്ളത്തിനു മീതെ പൊന്തി നിൽക്കുന്ന വലിയ കല്ലിൽ കയറി ഇരിക്കും. മറ്റുള്ളവർ മറ്റേ അറ്റത്തുള്ള ചെറിയ കല്ലിലും. ശേഷം, അവൻ കൂട്ടുകാരോട് വലിയ പൊങ്ങച്ചം വിളമ്പും. ഈ ലോകത്തിൽ നമ്മൾ മാത്രമേ ഉള്ളൂ എന്നായിരുന്നു അവരുടെ വിചാരം.  എന്നാൽ, ഒരു ദിവസം, ആ നാട്ടിലെ മുക്കുവന്മാർ തോണിയുമായി കടലിൽ മീൻ പിടിക്കാൻ പോയതിനു ശേഷം, മടക്കയാത്രയിൽ ഒരു കടൽത്തവള ചാടി വള്ളത്തിൽ കയറി ഒളിച്ചു. വള്ളം കരയ്ക്കടുത്ത നിമിഷം, തവള പറന്നു കരയിലേക്കു ചാടി. പിന്നെ, അനേകം മനുഷ്യരെ കടൽത്തീരത്ത് കണ്ടപ്പോൾ അതിനു പേടിയായി. ഒടുവിൽ, ചാടിയോടി ആ പൊട്ടക്കിണറ് ഉള്ള പറമ്പിലെത്തി. പരിചയക്കുറവ് കാരണം, ഒരു ചാട്ടം പിഴച്ച് പൊട്ടക്കിണറ്റിലെ വെള്ളത്തിൽ ചെന്നു വീണു. ഉടൻ നേതാവും കൂട്ടരും അത്ഭുതത്തോടെ അതിനെ നോക്കി. നേതാവ് ചോദിച്ചു -"നീ വരുന്നത് ആകാശത്തു നിന്നാണോ?" കടൽത്തവള പറഞ്ഞു - "ഏയ്, ഞാൻ വരുന്നത് കടലിൽ നിന്നാണ്" ന

(931) കുറുക്കനുള്ള ശിക്ഷ!

  സിൽബാരിപുരം ദേശത്തെ ഒരു കൃഷിക്കാരന് ഏറെ സ്ഥലമുണ്ട്. പലതരം കൃഷികൾ അയാൾ അവിടെ ചെയ്തുപോന്നു. ഒരിക്കൽ, അയാളുടെ കോഴിക്കൂട്ടിലെ കോഴികളുടെ എണ്ണം കുറഞ്ഞുവരുന്നത് ശ്രദ്ധയിൽ പെട്ടു. അയാൾ ഒളിച്ചിരുന്ന് നിരീക്ഷിച്ചപ്പോൾ ഒരു കുറുക്കൻ വന്ന് സൂത്രത്തിൽ പതുങ്ങിയിരുന്ന് കോഴികളെ കടിച്ചു പിടിച്ച് കൊണ്ടു പോകുന്ന കാര്യം അയാൾ മനസ്സിലാക്കി. കർഷകൻ ദേഷ്യം കൊണ്ട് കുറുക്കനെ കൊല്ലുമെന്ന് അലറി. ഭാര്യ അയാളോടു പറഞ്ഞു - "കുറുക്കൻമാർ സൂത്രശാലികളാണ്. അതിനാൽ, ക്ഷമയോടെ കെണിയൊരുക്കണം" അയാളുടെ കോപം അടങ്ങിയപ്പോൾ കുറുക്കനുള്ള കെണി ഒരുക്കി. അന്നു രാത്രിയിൽ കുറുക്കൻ കെണിയിൽ വീണു. വീണ്ടും അയാൾ കുറുക്കനു നേരെ അലറി! - "ഞാൻ ഇവന്റെ വാലിൽ തുണി ചുരുട്ടി കത്തിച്ചു വിടും. അവൻ വെന്തു ചാകട്ടെ" അന്നേരം, ഭാര്യ ഉപദേശിച്ചു - "അതിനെ നിങ്ങൾ ഒന്നും ചെയ്യേണ്ട. അതു പട്ടിണി കിടന്നു കൂട്ടിൽ ചത്തുകിടക്കും. കാരണം, വെളിയിൽ ഇറക്കി യാതൊന്നും വേണ്ട" പക്ഷേ, ഭാര്യയുടെ വാക്കുകൾ ഒന്നും അയാളുടെ കോപത്തെ ശമിപ്പിച്ചില്ല. അയാൾ അതിന്റെ വായ ചരടുകൊണ്ട് കെട്ടി. പിന്നെ, കൈകാലുകൾ ബന്ധിച്ചു. എന്നിട്ട്, വാലിൽ നന്നായി തുണി ചുറ്റിയ ശേഷം അതിന

(930) സത്യസന്ധനായ ബാലൻ!

  സിൽബാരിപുരം രാജ്യം ഭരിച്ചു കൊണ്ടിരുന്നത് നീതിമാനായ വിക്രമൻ രാജാവായിരുന്നു. അദ്ദേഹത്തിന് മക്കളില്ലാത്ത വിഷമം ആ രാജ ദമ്പതികളെ വല്ലാതെ അലട്ടിയിരുന്നു. രാജാവും റാണിയും ഒടുവിൽ ഒരു തീരുമാനത്തിലെത്തി - അനന്തരാവകാശിയായി ഒരു കുട്ടിയെ ദത്തെടുത്ത് അവന് മികച്ച വിദ്യാഭ്യാസവും പരിശീലനവും കൊടുക്കുക. അങ്ങനെ, ആ നാട്ടിലെ മിടുക്കരായ കുറെ കുട്ടികൾ പലതരം പരീക്ഷയിൽ ഏർപ്പെട്ട് വിജയവും പരാജയവും രുചിച്ചു. പിന്നെ, അതിൽ നിന്നും വിജയിച്ച പത്തു കുട്ടികൾ മുന്നിലെത്തി. ഇവരിൽ ആരാവണം അടുത്ത അവകാശി? രാജാവ് ഈ വിധം ആലോചിച്ചു കൊണ്ട് ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു. പത്ത് കുട്ടികളെയും വിളിച്ച് ഓരോ കുട്ടിക്കും ഒരു ചെടിയുടെ കുരു കൊടുത്തു. അതിനു ശേഷം പറഞ്ഞു - "ഇത് എല്ലാവർക്കും പരിചയമുള്ള ചെടിയുടെ കുരുവാണ്. അത് ചെടിച്ചെട്ടിയിൽ വളർത്തി മൂന്നു മാസം തികയുമ്പോൾ ഇവിടെ വന്ന് എന്നെ കാണിക്കണം. ഏറ്റവും നല്ല ചെടിയുടെ ഉടമ അടുത്ത രാജാവാകാനുള്ള യോഗ്യത നേടും!" ആ ബാലന്മാർ സന്തോഷത്തോടെ പോയി. മൂന്നു മാസം കഴിഞ്ഞ് പത്തുപേരും ചെടിച്ചട്ടിയുമായി വന്നു. രാജാവ് എല്ലാവരുടെയും ചെടികൾ കണ്ട് അഭിനന്ദിച്ചു. പക്ഷേ, ഏറ്റവും പിറകിൽ ചട്ടിയുമായി ന

(929) തെനാലി രാമന്റെ മരണം !

  തെനാലി രാമന് വിഷ സർപ്പത്തിന്റെ കടിയേറ്റ് മരണക്കിടക്കയിലായി. ഉടൻ, രാജാവിനെ കാണണമെന്ന് അവസാന ആഗ്രഹമായി തെനാലി ഞരങ്ങി. രാജാവിനെ ദൂതൻ അറിയിച്ചപ്പോൾ രാജാവ് പറഞ്ഞു - "ഇതൊക്കെ തെനാലിയുടെ സ്ഥിരം തമാശകളാണ് " തുടർന്ന്, രാജാവ് കാണാൻ പോയില്ല. തെനാലി മരിച്ചു! മരിച്ച വിവരം ഒരാൾ അറിയിച്ചപ്പോൾ വൈകിപ്പോയിരുന്നു. ശവദാഹവും കഴിഞ്ഞിരുന്നു. രാജാവ് ഈ വിവരം അറിഞ്ഞ് കൊച്ചു കുട്ടിയെപ്പോലെ നിലവിളിച്ചു - "എന്റെ രാമാ! പതിവുള്ള നിന്റെ ഫലിതമാണെന്നു ഞാൻ വിചാരിച്ചു പോയല്ലോ! എനിക്കു നിന്നെ കാണാൻ പറ്റിയില്ലല്ലോ!" അങ്ങനെ, തെനാലിയുടെ യുഗം അവസാനിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ കഴിവും കുസൃതിയും വികൃതിയും പരീക്ഷണങ്ങളുമെല്ലാം ലോകം ഉള്ളിടത്തോളം മായാതെ നിൽക്കുകയും ചെയ്യും! Written by Binoy Thomas. Malayalam eBooks-929 - Tenali rama stories - 38. PDF - https://drive.google.com/file/d/12IZXiS443PWmjW8rIgL8QOgz04l3mdw_/view?usp=drivesdk

(928) പണപ്പെട്ടി!

  തെനാലിരാമന് അളവറ്റ സമ്പത്തുണ്ടായിരുന്നു. കൊട്ടാരത്തിൽ നിന്നും പലപ്പോഴായി നേടിയിട്ടുണ്ടായിരുന്ന സ്വർണ്ണ നാണയങ്ങൾ ഒട്ടും നഷ്ടപ്പെടുത്താതെ വീട്ടിലെ ഇരുമ്പുപെട്ടിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു ദിവസം തെനാലി ആലോചിച്ചു - "സാധാരണയായി ഒരാൾ മരിച്ചാൽ ആ സമ്പത്ത് രാജാവിന്റെ ഖജനാവിലേക്ക് ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. എന്റെ സ്വത്ത് കൊട്ടാരത്തിലേക്കു പോകുമല്ലോ?" തെനാലി ഉടൻ പെട്ടിയിലെ സ്വർണനാണയമെല്ലാം മറ്റൊരു സ്ഥലത്തോട്ടു മാറ്റി. പകരം, പെട്ടിയിൽ ചില ചെറിയ ദ്വാരങ്ങൾ ഇട്ട് അതിനുള്ളിൽ കയറി കിടന്നു. കാരണം, ശ്വാസം എടുക്കാനുളള വായു അകത്തു കയറണമല്ലോ. തെനാലിയുടെ മരണ വാർത്ത കൊട്ടാരത്തിൽ അറിയിച്ചു. ഉടൻ, പെട്ടി ഏതാനും ഭടന്മാർ വന്ന് ചുമന്നുകൊണ്ടു പോയി. രാജാവ് വലിയ ദുഃഖത്തോടെ പെട്ടി തുറന്നപ്പോൾ തെനാലി അതിൽ കിടക്കുന്നു! ഉടൻ, രാജാവിനോട് തെനാലി പറഞ്ഞു - "എന്റെ സമ്പാദ്യം മുഴുവനും നഷ്ടപ്പെടുമെന്ന് ഓർത്തപ്പോൾ അതിൽ കയറി കിടന്നതാണ്" തെനാലി പറഞ്ഞതിന്റെ പൊരുൾ രാജാവിനു പിടികിട്ടി, അന്നുമുതൽ, സ്വത്ത് ഖജനാവിലേക്ക് എടുക്കുന്നത് നിർത്തി. Written by Binoy Thomas. Malayalam eBooks-928 - Tenali -37, PDF - https

(927) കലം കൊണ്ട് മൂടിയ മുഖം!

  കല്യാണത്തിന് വധുവായ ശാരദാംബാളിൽ നിന്നും ചെരിപ്പേറ് വാങ്ങിയ രാജാവിന് തെനാലിയോട് അനിഷ്ടം തോന്നിയിരുന്നു. അതിനാൽ, രാജാവ് കല്പിച്ചു - "എന്നെ ചതിയിൽ തോൽപ്പിച്ച തെനാലിയുടെ മുഖം ഈ കൊട്ടാര സദസ്സിൽ കണ്ടു പോകരുത്" പക്ഷേ, അടുത്ത ദർബാർ ഹാളിലെ സമ്മേളനത്തിലും തെനാലി എത്തി. പക്ഷേ, ഒരു കലം കൊണ്ട് മുഖം മൂടിയിരുന്നു. രണ്ടു ദ്വാരം മാത്രം കണ്ണ് കാണാനായി ഇട്ടിരുന്നു. അന്നേരം, സദസ്സിലുള്ളവരെല്ലാം തെനാലിയെ കോമാളിയായി കണ്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി. അന്നേരം രാജാവ് രംഗപ്രവേശം ചെയ്തു. തെനാലിയെ കണ്ടപ്പോൾ രാജാവ് പറഞ്ഞു - " നീ എന്റെ കല്പന എന്തിന് ലംഘിച്ചു ?" ഉടൻ, തെനാലി പറഞ്ഞു - " രാജാവിന്റെ കല്പന ഞാൻ ലംഘിച്ചില്ല. എന്റെ മുഖം കാണാതിരിക്കാനാണ് ഈ കലം കമഴ്ത്തിയത് " എല്ലാവരും പൊട്ടിച്ചിരിച്ചു. അതിനൊപ്പം രാജാവും ചിരിച്ചു. അദ്ദേഹം, ആ കലം തെനാലിയുടെ തലയിൽ നിന്നും ഊരിയെടുത്തു! Written by Binoy Thomas, Malayalam eBooks-927- Tenali stories - 36. PDF - https://drive.google.com/file/d/1zX4eHrZtm5CFo5R7HGKe4vGtYdy_C0Dg/view?usp=drivesdk

(926) രാജാവിന് ചെരിപ്പേറ്!

  ഒരിക്കൽ, കൃഷ്ണ ദേവരായരും തെനാലിയും വെറുതെ ഓരോന്ന് സംസാരിച്ചു വരികയായിരുന്നു. അതിനിടയിൽ രാജാവ് പറഞ്ഞു - "താങ്കൾ പല പ്രാവശ്യമായി എന്നെ പറ്റിച്ചിട്ടുണ്ട്. പക്ഷേ, ഇനി ഒരിക്കലും അങ്ങനെ നടക്കില്ല" ഉടൻ, തെനാലി പറഞ്ഞു - "അടുത്ത ഒരു വർഷത്തിനുള്ളിൽ രാജാവിന്റെ മുഖത്തേക്ക് ഒരു സ്ത്രീ ചെരിപ്പെറിയും!" രാജാവ് : "എങ്കിൽ തനിക്ക് 100 സ്വർണ്ണ നാണയങ്ങൾ സമ്മാനിക്കും" രാജാവിന് മലനാട്ടിലെ പ്രഭുവിന്റെ മകളെ വിവാഹം കഴിക്കാൻ ആഗ്രഹമായി. വിവാഹത്തിന് കൊട്ടാരത്തിലെത്തിയപ്പോൾ തെനാലി പ്രഭുവിനോടു പറഞ്ഞു- "താലി കെട്ടിയ ശേഷം വധു ചരടിൽ കോർത്ത ചെരിപ്പുകൾ രാജാവിന്റെ മുഖത്തെറിയുന്ന ചടങ്ങുണ്ട്" കൊട്ടാരത്തിലെ രീതി അറിയാൻ വയ്യാത്ത പ്രഭു അതു സത്യമാണെന്നു വിചാരിച്ചു. കല്യാണം കഴിഞ്ഞ ഉടൻ തന്നെ അവൾ രാജാവിനെ എറിഞ്ഞു. രാജാവ് കോപിച്ചപ്പോൾ തെനാലി പറഞ്ഞു - "ഇത് മലനാട്ടിലെ ആചാരമെന്നു കരുതിയാൽ മതി" അന്നേരം, തെനാലിക്കു കൊടുത്ത വാക്ക് രാജാവ് ഓർമ്മിച്ച് ശാന്തനായി. പൊൻപണം കൊടുക്കുകയും ചെയ്തു! Written by Binoy Thomas. Malayalam eBooks - 926-Tenali stories - 35. PDF - https://drive.google.com/f

(925) തെനാലിയുടെ പദവി?

  കൊട്ടാരത്തിലെ ബ്രാഹ്മണ പണ്ഡിതന്മാരെ തെനാലി രാമൻ വീട്ടിൽ വിളിച്ചു വരുത്തി കമ്പി കൊണ്ട് പൊള്ളിച്ചു വിട്ട സംഭവത്തിൽ അവരാകെ അസ്വസ്ഥരായിരുന്നു. രാജപുരോഹിതനോട് ആലോചിച്ചപ്പോൾ അയാൾ പറഞ്ഞു - "എന്റെയും ശത്രുവാണ് തെനാലി. അവനെ അടുത്ത രാജ പുരോഹിതൻ ആക്കാമെന്നു പറ്റിക്കണം" അവർ കൊട്ടാരത്തിൽ ഈ കാര്യം അറിയിച്ചപ്പോൾ രാജാവിനും സമ്മതമായി. കാരണം, നിലവിലുള്ള രാജ പുരോഹിതന് പ്രായമേറിയിരിക്കുന്നു. തെനാലി സമ്മതിച്ചെങ്കിലും ഇതിന്റെ ചതി മനസ്സിലാക്കാൻ പണ്ഡിത സഭയിലെ സാധു ബ്രാഹ്മണനായ സോമയാജലുവിനെ കണ്ടു. അയാൾ പറഞ്ഞു - "മുദ്ര വയ്ക്കാൻ ശരീരം പൊള്ളിക്കും. എന്നാൽ, അതു കഴിഞ്ഞ് തെനാലി വൈദീക ബ്രാഹ്മണനല്ല, നിയോഗ ബ്രാഹ്മണനെന്ന കാര്യം പറഞ്ഞ് സ്ഥാനം നിരസിക്കും" അങ്ങനെ, ആ ദിവസമെത്തി. ആദ്യം അവർ 100 സ്വർണനാണയം സമ്മാനമായി തെനാലിക്കു കൊടുത്തു. അന്നേരം, തെനാലി പറഞ്ഞു - "ഞാൻ നിയോഗീ ബ്രാഹ്മണനാണ്. ഈ സ്ഥാനം സ്വീകരിക്കുന്നത് തെറ്റാണെന്ന് ഇന്നാണ് മനസ്സിലായത്. അതുകൊണ്ട് എനിക്കു ചെലവായ 50 നാണയം ഞാൻ എടുക്കുന്നു. ബാക്കിയുള്ള 50 നാണയം നിങ്ങൾക്കു തിരികെ തരുന്നു" അങ്ങനെ, അവരുടെ പദ്ധതി പൊളിഞ്ഞു! Written by Binoy Thom

(924) ജ്യോൽസ്യന്റെ തോൽവി !

  കൃഷ്ണദേവരായർ തന്റെ സൈന്യവുമായി തുംഗഭദ്രാ നദിയുടെ തീരത്തെത്തി. നദി കടന്ന് ബീജാപ്പൂർ സുൽത്താനെ കീഴടക്കി സാമ്രാജ്യം വലുതാക്കാൻ പദ്ധതിയിട്ടു. അതേസമയം, സുൽത്താൻ തോൽവി മണത്തപ്പോൾ മറ്റൊരു സൂത്രം പ്രയോഗിച്ചു -ഒരു ജ്യോൽസ്യനെ വിജയനഗരത്തിലേക്ക് അയച്ച് കള്ള പ്രവചനം നടത്തി സേനയെ പിൻതിരിപ്പിക്കണം! ഉടൻ, ജ്യോൽസ്യൻ കൃഷ്ണദേവരായരുടെ കൊട്ടാരത്തിലെത്തി. അയാൾ പ്രവചിച്ചു - "കൃഷ്ണ ദേവരായർ തുംഗഭദ്രാ നദി കടന്നാൽ മരണം ഉറപ്പ് " യുദ്ധത്തിൽ നിന്നും പിൻതിരിയണമെന്ന് ഓർത്തപ്പോൾ രാജാവ് വല്ലാത്ത ധർമ്മസങ്കടത്തിലായി. പതിവു പോലെ തെനാലി രാമന്റെ സഹായം രാജാവ് തേടി. തെനാലി പറഞ്ഞു - "എനിക്ക് തോന്നുന്നത് ആ ജ്യോൽസ്യൻ കള്ളനാണെന്നാണ്. എന്നാൽ,  പ്രതികാര നടപടികൾക്കുള്ള അധികാരം എനിക്കു തന്നാൽ ഞാൻ തെളിയിക്കാം" രാജാവ് സമ്മതിച്ചു. തെനാലി ജ്യോൽസ്യനെ സമീപിച്ചു - "അങ്ങയുടെ മരണ സമയം പ്രവചിക്കാമോ?" അയാൾ പറഞ്ഞു - "എനിക്ക് 77 വയസ്സു തികയുമ്പോൾ ഞാൻ മരിക്കും!" ഉടൻ തെനാലി പറഞ്ഞു - "അത് തെറ്റാണ്. ഇപ്പോൾ മരിക്കും" ആ നിമിഷം തെനാലി വാളെടുത്ത് കഴുത്തിനു വെട്ടി ജ്യോൽസ്യൻ മരിച്ചു. അന്നേരം, അയാളുടെ തുണിയ

(923) ഇറച്ചി തിന്നുന്ന കുതിര!

  ഒരിക്കൽ, തെനാലിക്ക് ദൂരെ യാത്ര പോകേണ്ടി വന്നു. കുതിരപ്പുറത്തായിരുന്നു അയാളുടെ യാത്ര. പക്ഷേ, കുറെ ദേശങ്ങൾ പിന്നിട്ടപ്പോൾ വലിയ മഴ തുടങ്ങി. അത് വകവയ്ക്കാതെ കുതിരയുമായി മുന്നോട്ടു പോയി. കുറെ കഴിഞ്ഞപ്പോൾ തെനാലിയും കുതിരയും തണുത്തു വിറയ്ക്കാൻ തുടങ്ങി. പൊതുവേ, ആൾ താമസം കുറഞ്ഞ സ്ഥലമായിരുന്നു അത്. കുറെ മുന്നോട്ടു പോയപ്പോൾ, അവിടെ ഒരു ചായക്കട കണ്ടു. എന്നാൽ, വല്ലാത്ത തണുപ്പു കാരണം, തീ കായാൻ അടുപ്പിനു ചുറ്റും ആളുകൾ കൂടി നിൽപ്പുണ്ടായിരുന്നു. അലമാര നിറയെ ഇറച്ചിവട നിറഞ്ഞ് ഇരിക്കുന്നതു കണ്ടു. തെനാലി കുതിരപ്പുറത്തു നിന്നും താഴെ ഇറങ്ങി ചായക്കടക്കാരനോടു പറഞ്ഞു - "എന്റെ കുതിരയ്ക്ക് തിന്നാൻ വേണ്ടി ഒരു ഇറച്ചിവട വേണം" അതു കേട്ട്, തീ കാഞ്ഞ ആളുകൾ ഞെട്ടി! അവർ പിറുപിറുത്തു - "കുതിര സസ്യഭുക്കാണ്. ഇറച്ചി തിന്നുന്ന കുതിരയെ നമുക്ക് കണ്ടിട്ടു വരാം" അവർ ആ കുതിരയുടെ ചുറ്റും കൂടി അഭിപ്രായങ്ങളും വാദപ്രതിവാദങ്ങളും തട്ടി മൂളിച്ചു. ഈ സമയം, ഒരു വടയും വാങ്ങി തെനാലി തീ കാഞ്ഞു. കുറച്ചു കഴിഞ്ഞ്, ആളുകൾ തിരികെ എത്തിയപ്പോൾ തെനാലി ശരീരം ചൂടുപിടിപ്പിച്ചിരുന്നു. അയാൾ, ചായക്കടയുടെ പുറത്തിറങ്ങി ആ വട ഒരു പട്ടിക്ക് എറ

(922) അടഞ്ഞ വാതിൽ!

കുറെ വർഷങ്ങൾക്കു മുൻപ് ബാംഗ്ലൂരിൽ നിന്നും ഒരു കമ്പനിയുടെ മേധാവി യു.എസിലേക്കു യാത്ര തിരിച്ചു. പ്രശസ്തമായ അമേരിക്കൻ കമ്പനിയുമായി കരാർ ഉറപ്പിച്ച് ബിസിനസ്സിലെ ഉയർച്ചയായിരുന്നു അയാളുടെ ലക്ഷ്യം. പ്രാഥമിക ചർച്ചകൾ എല്ലാം കഴിഞ്ഞിരുന്നു. അവിടെയുള്ള കമ്പനിയുടെ സിഇഒ ഒരു മദാമ്മയായിരുന്നു. അവിടെ നടന്ന ആ മീറ്റിങ്ങ് വളരെ വിജയമായി ഇന്ത്യക്കാരനു തോന്നി. ചർച്ചകൾ കഴിഞ്ഞ് അയാൾ മുന്നിൽ നടന്ന് വെളിയിലേക്കു പോകാനുള്ള ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങി. മദാമ്മ തൊട്ടു പിറകെയും. അടുത്ത ദിവസം കമ്പനികൾ തമ്മിലുള്ള കരാർ ഒപ്പിടാനുളളതാണ്. ഇന്ത്യക്കാരൻ വളരെ സന്തോഷത്തിലായി. അയാൾ കരാർ നേടിയ കാര്യം ഇന്ത്യൻ ഓഫീസിൽ അറിയിച്ചു. തുടർന്ന് വലിയ സ്വീകരണവും പാർട്ടിയും ജോലിക്കാർക്കുള്ള സമ്മാനവും എല്ലാം ഏർപ്പാടാക്കി. അടുത്ത ദിവസം, അയാൾ മദാമ്മയെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. കാര്യം തിരക്കി അയാൾ വേഗം അവരുടെ കമ്പനിയുടെ മുന്നിലെത്തി. സെക്യൂരിറ്റി വകുപ്പിൽ പറഞ്ഞ് അപ്പോയിന്റ്മെന്റ് സമയം ചോദിച്ചു. അതും മദാമ്മ നിഷേധിച്ചു. അതായത്, കമ്പനിയുടെ ഉള്ളിലേക്കു പോലും പ്രവേശനം കിട്ടിയില്ല. അയാൾക്ക് വലിയ അമ്പരപ്പും ദേഷ്യവും ദുഃഖവും എല്ലാം കൂടി ഒന്നിച്

(921) ഭാഗ്യനിർഭാഗ്യങ്ങൾ?

ബുദ്ധമതത്തിന്റെ ചൈനീസ് മാതൃകയാണ് സെൻബുദ്ധമതം. ജപ്പാനിലും അത് പ്രശസ്തിയാർജ്ജിച്ചു. സെൻ എന്ന വാക്ക് ജാപ്പനീസ് ഭാഷയിലെ ധ്യാനം എന്ന അർത്ഥമാണ്. സെൻ കഥകളും സെൻ ഗുരുക്കന്മാരും ഏറെ പ്രശസ്തി പിടിച്ചുപറ്റി. ഇനി ഒരു സെൻ ബുദ്ധ കഥ പറയാം - ഒരിക്കൽ ഒരു കർഷകൻ തന്റെ കൃഷിയിടത്തിൽ പണി ചെയ്യുകയായിരുന്നു. അതിനിടയിൽ മറ്റൊരു കുതിരയെ അടുത്ത പറമ്പിൽ കണ്ടപ്പോൾ കർഷകന്റെ കുതിര അതിന്റെ കൂടെ കടന്നു കളഞ്ഞു. ഈ കാര്യം കേട്ടിട്ട് അയൽവാസി പറഞ്ഞു - "കാലക്കേട്. ആ കുതിരയെ നഷ്ടപ്പെട്ടു" കർഷകൻ ഒന്നും മിണ്ടിയില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കർഷകന്റെ കുതിര തിരികെ വന്നു. പക്ഷേ, അതോടൊപ്പം മൂന്നു വലിയ കുതിരകളും ഉണ്ടായിരുന്നു. അന്നേരം, അയൽവാസി പറഞ്ഞു - "ഈ കർഷകന്റെ ഒരു ഭാഗ്യം നോക്കുക.. ഒന്നിനു പകരം മൂന്നു കുതിരകൾ!" അതിനും കർഷകൻ മൗനം പാലിച്ചു. പുതിയ കുതിരകളെ കണ്ടപ്പോൾ കർഷകന്റെ ഏക മകന് വലിയ ആശ്ചര്യമായി. അവൻ അപ്പനോടു നിർബന്ധിച്ച് പുതിയ കുതിരപ്പുറത്ത് സവാരി ചെയ്യാനുള്ള അനുവാദം കിട്ടി. പക്ഷേ, അനുസരണമില്ലാത്ത കുതിര വെകിളി പിടിച്ച് അവനെ കുലുക്കി താഴെയിട്ടു. കാൽ ഒടിഞ്ഞു കിടന്നപ്പോൾ പിന്നെയും അയൽവാസി അവിടെയെത്തി കർഷകനോടു

(920) നായുടെ കടപ്പാട്!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് മനോഹരൻ എന്നു പേരായ ഒരാൾ ജീവിച്ചിരുന്നു. അയാൾക്ക് കുറെ ആടുകൾ സ്വന്തമായുണ്ട്. അതിനെ തീറ്റിക്കാനായി കാടു പിടിച്ചു കിടക്കുന്ന സ്ഥലത്തേക്ക് എന്നും രാവിലെ പോകും. അതിനു ശേഷം ഏതെങ്കിലും മരച്ചുവട്ടിൽ കിടന്ന് അയാൾ ഉറങ്ങും. ഉച്ചയ്ക്കു മുൻപ് ആട്ടിൻപറ്റവുമായി തിരികെ മടങ്ങും. എന്നാൽ, ചില ദിവസങ്ങളിൽ ഒരു പ്രശ്നം നേരിടാറുണ്ട്. മനോഹരൻ ഉറങ്ങുന്ന സമയത്ത് അനുസരണക്കേടുള്ള ഏതെങ്കിലും ആട് വഴിതെറ്റി മേഞ്ഞു നടക്കും. പിന്നെ അതിന്റെ പിറകേ പോയി കണ്ടുപിടിക്കുന്നത് കുറെ സമയം കളയുന്ന കാര്യമാണ്. അതിനൊരു പരിഹാരമായി അയാൾ ഒരു നാടൻ നായ്ക്കുട്ടിയെ ചന്തയിൽ നിന്നും വാങ്ങി. പിന്നീടുള്ള കാലം, ആ നായ ആടുകൾ ചിതറി നടക്കാതെ അവനെ സഹായിച്ചു. കുറെ വർഷങ്ങൾ ഈ വിധത്തിൽ കടന്നുപോയി. ക്രമേണ നായയുടെ കഴിവും കരുത്തും കാലം ചോർത്തിയെടുത്തു. ജോലി നന്നായി ചെയ്യുന്നില്ലെന്ന് തോന്നിയപ്പോൾ അയാൾക്ക് അതിനെ എവിടെയെങ്കിലും ഉപക്ഷിക്കണമെന്നു തോന്നി. ഒരു ദിവസം, അവശനായ നായയുമായി അയാൾ കാട്ടിലേക്കു നടന്നു. കുറെ അകലെ എത്തിയപ്പോൾ ഒരു മരത്തിന്റെ ചുവട്ടിൽ കയർ കടിച്ചു മുറിക്കാൻ പറ്റാത്ത രീതിയിൽ നായയെ കെട്ടിയിട്ടു. എന്നിട്ട് അയാൾ കാ

(919) സംഖ്യകൾ തോൽക്കുന്നിടം

  അവർ പത്തു പേരുണ്ടായിരുന്നു. പൂജ്യം, ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത് എന്നായിരുന്നു അവരുടെ പേരുകൾ. ഒരിക്കൽ, ഒരു വാക്കു തർക്കം ഉണ്ടായപ്പോൾ പതിവു പോലെ ഒൻപത് അഹങ്കാരത്തോടെ എട്ടിനെ തല്ലി. പക്ഷേ, എട്ടിന് തിരിച്ചടിക്കാനുള്ള ശക്തി ഇല്ലാത്തതിനാൽ അവന്റെ കലിപ്പ് ഏഴിനോടു തീർത്തു. അന്നേരം ഏഴ് ഓർത്തു - "ഞാൻ ഒരു തെറ്റും ചെയ്യാതെ വെറുതെ അടി വാങ്ങി. എട്ടിനെ തിരികെ ഒന്നും ചെയ്യാനും പറ്റില്ല. എങ്കിൽ തൊട്ടടുത്ത ആറിനെ തല്ലാം" ആറ് അതു പോലെ അഞ്ചിനെ തല്ലി, അഞ്ച് നാലിനെയും. നാല് മൂന്നിനെ. മൂന്ന് രണ്ടിനെ. രണ്ട് ഒന്നിനെയും തല്ലി. പക്ഷേ, ഒന്ന് പൂജ്യത്തിനെ തല്ലുന്നതിനു മുൻപ് ആലോചിച്ചു - "ഇതൊരു സ്ഥിരം പരിപാടിയാണ്. ഇത് അവസാനിപ്പിച്ചേ മതിയാകൂ" ഒന്ന് പൂജ്യത്തിനെ തല്ലുന്നതിനു പകരം അവനെ ചേർത്തു പിടിച്ചു. പെട്ടെന്ന്, മറ്റുള്ള എട്ടു പേരും ഞെട്ടി! കാരണം അവർ ഒന്നിച്ചപ്പോൾ 10 ആയിരിക്കുന്നു! ഉടൻ, അവർ തിരിച്ചടി തുടങ്ങി. അവർ രണ്ടിനെ അടിച്ചു. പിന്നെ മുന്നോട്ടു നീങ്ങി മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത് എന്നിവരെയും തല്ലി. അതിൽ പിന്നെ ഒൻപതിന് ദേഷ്യം വന്നാൽ സ്വയം കടിച്ചമർത്തുന്

(918) ആത്മശോധന!

  ബിജേഷ് കോളേജിൽ ബിരുദത്തിനു പഠിക്കുന്ന സമയം. അടുത്ത ക്ലാസ്സിലെ രസതന്ത്ര വിദ്യാർഥിയായിരുന്നു മനു. ബിരുദം കിട്ടിയ പാടേ മനു കേരളത്തിനു പുറത്തുചാടി. പൊങ്ങിയത് ബാംഗ്ലൂരിലെ ഒരു സാധാരണ കമ്പനിയിൽ.  ഒരു ദിവസം, അവിടെയുള്ള ജോലി സ്ഥലത്തേക്കു കൈനറ്റിക് ഹോണ്ടയിൽ പോകുന്ന സമയത്ത് മനുവിന്റെ സ്കൂട്ടറിനു പിറകിൽ ഒരു ഓട്ടോ ഉരസി. അതിനൊപ്പം കയ്യും റോഡിൽ ഉരസി. പിന്നെ, ആശുപത്രിയിൽ ചെന്ന് മുറിവ് കെട്ടിയ മലയാളി നഴ്സിന്റെ മനസ്സുമായി ഉരസി പ്രണയത്തീ പടർന്നു പിടിച്ചപ്പോൾ വിവാഹവും കഴിഞ്ഞു. അവൾ മിടുക്കിയായിരുന്നു. ഗൾഫിലെ MOH പരീക്ഷ പാസായി ജോലിക്കു കയറിയപ്പോൾ അക്കൂട്ടത്തിൽ മനുവും വിമാനം പിടിച്ചു. ഇപ്പോഴും ബിജേഷിന്റെ facebook സുഹൃത്താണ് മനു. അങ്ങനെയിരിക്കെ, ഒരു ദിവസം ഗൾഫിലുള്ള  മലയാളി അസ്സോസ്സിയേഷൻ പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്താൻ ഒരു കഥ ബിജേഷിന് അയച്ചു. ഓൺലൈൻ പ്രൂഫ്, എഡിറ്റ് ചെയ്യാനായിരുന്നു അത്. പക്ഷേ, ക്ലീഷേ ഐറ്റമായതിനാൽ അവർ അതു തള്ളുമെന്ന് ബിജേഷ് പറഞ്ഞപ്പോൾ അയാൾ നീരസം പ്രകടിപ്പിക്കാൻ തുടങ്ങി. പിന്നെ, ബിജേഷ് വിചാരിച്ചു - "ഞാൻ പറയാനുള്ളതു വഴിപാടു പോലെ പറഞ്ഞു. ഇനിയൊക്കെ അവൻ തീരുമാനിക്കട്ടെ" വേഗത്തിൽ, ബിജേഷ് അ

(917) ബാർബർ ബാലൻ!

  ബിനീഷ് കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളായി മുടി വെട്ടിക്കാനായി പോകുന്നത് ഒരേ ബാർബർ ഷോപ്പിലാണ്. ആ കടയിലെ അയാളുടെ പേര് തൽക്കാലം ബാലൻ എന്നു കൊടുക്കാം. അതിനിടയിലാണ് കോവിഡ് കാലം വന്നത്. അന്നേരം ലോക് ഡൗൺ സമയത്ത് പുറത്തിറങ്ങാൻ പോലും കഴിയാൻ പറ്റാതായി. അന്നേരം ഭാര്യ പറഞ്ഞു - "മുടി ഞാൻ വെട്ടാമോ എന്ന് നോക്കട്ടെ" ബിനീഷിന്റെ തലയിൽ അവൾ കന്നിയങ്കം കുറിച്ചു. ഏതാണ്ട് മുക്കാൽ മണിക്കൂർ കൊണ്ട് ചീപ്പും കത്രികയും പലതരം സർക്കസുകൾ കാട്ടി മുടി വെട്ടിക്കഴിഞ്ഞു. ഉടൻ, കണ്ണാടിയിൽ പോയി നോക്കിയപ്പോൾ - "എടീ.. ഇനി നീ തന്നെ വെട്ടിയാ മതി. സംഗതി സൂപ്പറാ!" പിന്നെ, കോവിഡ് കാലമൊക്കെ കഴിഞ്ഞിട്ടും ഭാര്യതന്നെ മുടി മുറിച്ചു കൊണ്ടിരുന്നു. ഇതിനിടയിൽ ബാർബർബാലന്റെ കടയുടെ മുന്നിലൂടെ കവലയിലേക്കു ബിനീഷ് പോകുമ്പോൾ അയാൾ കാണാത്ത മട്ടിൽ നിൽക്കാൻ തുടങ്ങി. സാധാരണയായി എന്തെങ്കിലും കുശലം അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതാണ്. പിന്നെയും മാസങ്ങൾ മുന്നോട്ടു ചാടിക്കൊണ്ടിരുന്നു. ഒരാഴ്ച മുൻപ് അയാൾ നേരേ എതിരേ നടന്നു വന്നപ്പോൾ മുഖം കടന്നൽകുത്ത് ഏറ്റു വീർത്തതു പോലെ! ബിനീഷ് ഭാര്യയോടു പറഞ്ഞു - "എടീ ഞാൻ കട മാറിപ്പിടിച്ചെന്നായിരിക്കും അയാള

(916) രാജാവിന്റെ പ്രണയം

 വിജയനഗരത്തിലെ കൊട്ടാരത്തിൽ കൃഷ്ണദേവരായർ വല്ലാതെ ആശയക്കുഴപ്പത്തിലായ സമയമായിരുന്നു അത്. അന്നേരം, തെനാലിരാമൻ അവിടെയെത്തി കാര്യങ്ങൾ അന്വേഷിച്ചു. രാജാവ് അടുത്തിടെ പരിചയപ്പെട്ട ഒരു സുന്ദരിയായ യുവതിയെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു. പക്ഷേ, ചില സ്വഭാവ ദൂഷ്യങ്ങൾ ആരൊക്കയോ അവളേക്കുറിച്ച് പറഞ്ഞത് രാജാവിനു വിവരം കിട്ടി. തെനാലിയും അതേ അഭിപ്രായം തന്നെയാണ് രാജാവിനോടു പറഞ്ഞത്. അയാൾ പറഞ്ഞു - "രാജാവേ, അങ്ങയുടെ അളവറ്റ സമ്പത്തും കൊട്ടാരത്തിലെ സുഖ സൗകര്യങ്ങളും അനുഭവിക്കാൻ വേണ്ടി അവൾ മനപ്പൂർവ്വം രാജാവിനെ കുടുക്കിയതാണ് " ഉടൻ രാജാവ് തർക്കിച്ചു - "എങ്കിൽ, തെനാലി അതു തെളിയിച്ചാൽ ഞാൻ ഈ വിവാഹം ഉപേക്ഷിക്കാം" അനന്തരം, തെനാലി അവൾ താമസിക്കുന്ന ഗ്രാമത്തിലെ ഒരു മരച്ചുവട്ടിൽ വേഷം മാറി സന്യാസിയായി. അവൾ അതുവഴി നടന്നു പോയപ്പോൾ ഒരു സ്വർണ്ണ നാണയം കൊടുത്തിട്ട് പറഞ്ഞു - "എനിക്ക് ചന്തയിൽ നിന്നും ഏതാനും പഴങ്ങൾ വാങ്ങിത്തരാമോ?" യാതൊരു വിലയുമില്ലാത്ത പഴങ്ങൾ മേടിക്കാൻ സ്വർണനാണയം തന്ന ഈ സന്യാസി വളരെ ധനികനായിരിക്കും എന്ന് അവൾ ചിന്തിച്ചു. കുറച്ചു ദിവസങ്ങൾ ഇതുപോലെ പഴങ്ങൾ വാങ്ങി കുറെ സ്വർണനാണയങ്ങൾ അവൾ സമ്പാദി

(915) പണ്ഡിതന്റെ തോൽവി

  ഒറീസ്സയിലെ ഒരു പണ്ഡിതൻ വിജയനഗരം കൊട്ടാരത്തിലെത്തി. അദ്ദേഹം വളരെ പ്രശസ്തനായതിനാൽ വാഗ്വാദത്തിന് ആരും മുന്നോട്ടു വന്നില്ല. കൃഷ്ണ ദേവരായർരാജാവിന് നാണക്കേടായി. സാധാരണയായി കൊട്ടാര പണ്ഡിതന്മാർ തോൽക്കുമ്പോൾ അവസാന ആശ്രയമായി രാജാവ് തെനാലിയെ വിളിക്കുന്നതു പതിവാണ്. കാരണം, തെനാലിക്ക് വളഞ്ഞ വഴിയും വികൃതിയും ചതിയും ബുദ്ധിയും യുക്തിയും എല്ലാം കൈവശമുണ്ട്. കാര്യങ്ങൾ കേട്ടപ്പോൾ തെനാലി ശ്രമിച്ചു നോക്കാമെന്ന് രാജാവിനോടു പറഞ്ഞു. അന്നു രാത്രി തികഞ്ഞ പണ്ഡിതന്റെ ഭാവത്തിൽ ചുവന്ന പട്ടുതുണിയിൽ പൊതിഞ്ഞ ഒരു സാധനവുമായി സന്ദർശകനായ പണ്ഡിതന്റെ മുന്നിലൂടെ നടന്നു. അയാൾ തെനാലിയോടു ചോദിച്ചു - "ഇതെന്താണ്?" തെനാലി : "തിലകാഷ്ഠ മഹിഷ ബന്ധനം എന്ന മഹാ ഗ്രന്ഥമാണ്. തർക്കശാസ്ത്രത്തിന്റെ അക്ഷയ ഖനിയാണിത്. താങ്കൾ വായിച്ചുണ്ടാകും എന്നു കരുതുന്നു'' പണ്ഡിതൻ : "അത്... എനിക്കറിയാം" തെനാലി തുടർന്നു - "എങ്കിൽ, നാളെ ഈ ഗ്രന്ഥത്തിന്റെ പണ്ഡിതന്മാരെ താങ്കളുമായി മൽസരിക്കാൻ വിളിക്കാം" പണ്ഡിതൻ പേടിച്ചു പോയി. ഒരു വിറകു വെട്ടുകാരന്റെ വേഷത്തിൽ അയാൾ അന്നു രാത്രിയിൽ കൊട്ടാരത്തിൽ നിന്നും ഒളിച്ചോടി! തിലകാഷ്ഠ മഹിഷ

(914) ഗുസ്തിക്കാരന്റെ ഒളിച്ചോട്ടം

  ദില്ലിയിലെ സുൽത്താന്റെ കീഴിൽ പരിശീലിച്ച് മികച്ച ഗുസ്തിക്കാരനെന്ന് പ്രശസ്തിയുള്ള ഒരു മല്ലൻ ഒരിക്കൽ വിജയനഗരത്തിലും എത്തി. അയാൾ കൃഷ്ണ ദേവരായരുടെ കൊട്ടാരത്തിലെത്തി. കൊട്ടാരത്തിന്റെ കീഴിലെ മിടുക്കരായ മല്ലന്മാരെ എല്ലാം അയാൾ തോൽപ്പിച്ചു. രാജാവിനു നാണക്കേടായി. ഒടുവിൽ, മല്ലനെ ഓടിക്കാനായി തെനാലിയോട് എന്തെങ്കിലും ഉപായം ഉണ്ടോ എന്ന് അഭിപ്രായം ചോദിച്ചു. ശ്രമിച്ചു നോക്കാമെന്നായി തെനാലിരാമൻ. അന്നു രാത്രിയിൽ രഹസ്യമായി മല്ലന്റെ അടുക്കൽ തെനാലി എത്തി ചോദിച്ചു - "സംഖ്യാക്രമത്തിലുള്ള ഗുസ്തി മൽസരം അറിയാമോ?" ഉടൻ, ഗുസ്തിക്കാരൻ പകച്ചു. എങ്കിലും ജാള്യത പുറമേ കാട്ടാതെ അയാൾ പറഞ്ഞു - "എനിക്ക് ഏതു രീതിയിലും ഉള്ള ഗുസ്തികളും അറിയാം" തെനാലി പറഞ്ഞു - "ശരി, എങ്കിൽ നാളത്തെ മൽസരം സംഖ്യാ ക്രമത്തിലുള്ള ഗുസ്തിയായിരിക്കും. കൊട്ടാരത്തിലെ ഇനിയും ഗോദയിൽ ഇറങ്ങാത്ത മല്ലന്മാർ ആ രീതിയിൽ പ്രശസ്തരാണ്" അന്നു രാത്രി ഗുസ്തിക്കാരന് ഉറങ്ങാൻ കഴിഞ്ഞില്ല. പുതിയ രീതി തനിക്ക് പരിചയമില്ലാത്തതിനാൽ വേഗം കുറയാനും തോൽക്കാനും സാധ്യതയുണ്ട്. ഇതുവരെ കിട്ടിയ പൊൻനാണയങ്ങളുമായി വേഷം മാറി സ്ഥലം വിടണം. അങ്ങനെ, പുലർച്ചെ ഒരു വിറകു

(913) പ്രസവിച്ച പാത്രങ്ങൾ!

  ഒരു ഗ്രാമത്തിലെ കുപ്രസിദ്ധനായ രത്നചന്ദ്രൻ എന്നു പേരുള്ള കൊള്ളപ്പലിശ വാങ്ങുന്നവന്റെ വിവരങ്ങൾ തെനാലിരാമന്റെ ചെവിയിലെത്തി. പലരോടും അന്വേഷിച്ചപ്പോൾ അയാൾ കൊടും ചതിയനെന്ന് മനസ്സിലായി. തെനാലി ആ നാട്ടുകാരനായ യോഗയ്യ എന്ന മനുഷ്യനെ ചില കാര്യങ്ങൾ പറഞ്ഞു കൊടുത്ത് രത്നചന്ദ്രന്റെ അടുക്കലേക്കു വിട്ടു. മൂന്നു ചെമ്പുപാത്രങ്ങൾ കടമായി ഒരാഴ്ചത്തേക്കു വാങ്ങി യോഗയ്യ വീട്ടിലേക്കു മടങ്ങി. ഒരാഴ്ച കഴിഞ്ഞ് രത്നചന്ദ്രനു മുന്നിലേക്ക് ആറ് പാത്രങ്ങളാണ് അയാൾ നിരത്തിയത്. യോഗയ്യ പറഞ്ഞു - "ഈ മൂന്നു പാത്രങ്ങൾ പ്രസവിച്ച മൂന്നു കുഞ്ഞുങ്ങളാണ് മറ്റുള്ള മൂന്നു ചെറിയ പാത്രങ്ങൾ" ഉടൻ, രത്നചന്ദ്രൻ വിചാരിച്ചു - ഈ മനുഷ്യന് ചിത്തഭ്രമമുണ്ട്. അത് ഉറപ്പിച്ചു പറഞ്ഞേക്കാം - "ങാ, ശരിയാണ്. ഞാൻ തരുമ്പോൾ ആ മൂന്നു പാത്രങ്ങളും ഗർഭിണിയായിരുന്നു" രത്നചന്ദ്രനു വലിയ സന്തോഷമായി. യോഗയ്യ വീണ്ടും തെനാലിയുടെ പക്കലെത്തി. പിന്നെയും ചില നിർദ്ദേശങ്ങൾ തെനാലി അവനു കൊടുത്തു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും രത്നചന്ദ്രനു മുന്നിൽ യോഗയ്യ എത്തി - "അങ്ങ് എനിക്ക് വലിയ അഞ്ച് സ്വർണ്ണ പാത്രങ്ങൾ നൽകണം. പഴയതു പോലെ ഒരാഴ്ച കഴിഞ്ഞ് തിരികെ തരാം" അന്നേരം

(912) മാംസം കഴിക്കാത്തവൻ!

  ഒരു ദിവസം, തെനാലിയും രാജാവും ഒരു സേവകനും കൂടി ചണ്ഡാല ഗ്രാമം കാണാൻ പോയി. സാധാരണയായി അവിടെയുള്ളവരെ വിജയനഗരത്തിൽ പ്രവേശിപ്പിക്കുകയില്ല. അതിനുള്ള പ്രധാന കാരണം, അക്കൂട്ടർ ചത്ത മാംസം ഭക്ഷിക്കും എന്ന പ്രശ്നമായിരുന്നു. യാത്രക്കിടയിൽ സേവകൻ അമർഷം പൂണ്ടു പറഞ്ഞു - "ഈ ഗ്രാമത്തിലുള്ളവരെ സമ്മതിക്കണം. എങ്ങനെയാണ് ചത്ത മാംസം കഴിക്കുന്നത്?" തെനാലി അതിനുള്ള മറുപടിയായി പറഞ്ഞു: "നമ്മൾ ആ സാഹചര്യത്തിലാണു ജീവിക്കുന്നത് എങ്കിൽ കഴിക്കാതെ പറ്റില്ല. അന്നേരം, ഞാനും കഴിച്ചു പോകും" ഉടൻ സേവകൻ അതിനെ പുച്ഛിച്ചു - "ഞാൻ ഒരിക്കലും കഴിക്കില്ല" അന്നേരം, തെനാലി രാജാവിനോടു പറഞ്ഞു - "ഇയാളുടെ വീരവാദം പൊളിക്കണം" രാജാവ് സേവകനോടു പറഞ്ഞു - " നീ ഒരാഴ്ച ഇവിടെ താമസിക്കുക. ഭക്ഷണം എങ്ങനെ നേരിടുമെന്ന് അറിയാമല്ലോ" സേവകൻ വെല്ലുവിളി ഏറ്റെടുത്തു. ചണ്ഡാല ഗ്രാമത്തിലെ പ്രധാന ഭക്ഷണം കൂവരകും ചത്ത മൃഗങ്ങളുടെ ഇറച്ചിയുമായിരുന്നു. അയാൾ അതു കഴിക്കാതെ നാലു ദിവസം പട്ടിണി കിടന്നു. ശരീരം തളർന്നു ജീവൻ പോകുമെന്ന് വന്നപ്പോൾ ഗ്രാമവാസികൾ കൊടുത്ത ഭക്ഷണം ഏതെന്നു നോക്കാതെ ആർത്തിയോടെ കഴിച്ചു! തെനാലിയുടെ ന്യായവാദത്

(911) തത്തയുടെ ഭക്തി

  വിജയനഗരത്തിലെ കൃഷ്ണ ദേവരായരുടെ കൊട്ടാരത്തിൽ വളരെ ഇണങ്ങി വളരുന്ന ഒരു തത്ത ഉണ്ടായിരുന്നു. ഏതു നേരവും തത്ത ഭക്തിയുള്ള വചനങ്ങൾ പറഞ്ഞു കൊണ്ടിരിക്കും. ഇത്രയും ദൈവാശ്രയമുള്ള തത്തയെ കൃഷ്ണ ദേവരായർ വളരെ ബഹുമാനത്തോടെ ആയിരുന്നു കണ്ടിരുന്നത്. ഒരിക്കൽ, ഈ തത്തയുടെ പ്രാർഥനയെ കുറിച്ച് രാജാവ് തെനാലിയോടു സംസാരിച്ചു. തെനാലിക്ക് അതത്ര സുഖിച്ചില്ല. അയാൾ പറഞ്ഞു - " പ്രാർഥനയും നാമജപവും മറ്റും തത്തയുടെ വേലയാണ്" ഉടൻ രാജാവ് പറഞ്ഞു - "നീ തത്തയുടെ ഭക്തി കാപട്യമെന്നു തെളിയിച്ചാൽ 100 പൊൻപണം നൽകുന്നതാണ് " അടുത്ത ദിവസം,  തെനാലിയുടെ നിർദ്ദേശപ്രകാരം തത്തയുടെ കൂടിനു താഴെ ഒരു പൂച്ചയെ കെട്ടിയിട്ടു. അതുകണ്ട്, തത്ത നിലവിളിക്കാൻ തുടങ്ങി. "കുർർർ..." എന്നുള്ള ശബ്ദം ദിവസം മുഴുവനും പുറപ്പെടുവിച്ചു കൊണ്ടിരുന്നു. ഒരിക്കൽ പോലും നാമജപം ഇല്ലായിരുന്നു. തെനാലി രാജാവിനോടു പറഞ്ഞു - "പാവം തത്ത! ഒരു പൂച്ചയെ കണ്ടാൽ തീരുന്ന ഭക്തിയേ അതിനുള്ളൂ" രാജാവ് 100 സ്വർണനാണയം തെനാലിക്കു കൊടുത്തു. Written by Binoy Thomas, Malayalam eBooks-911-Tenali stories- 26, PDF - https://drive.google.com/file/d/1o3V-xdoDKZ6Vc

(910) രാജാവും റാണിയും

  ഒരിക്കൽ, കൃഷ്ണ ദേവരായർ ഒരു കവിതയെഴുതി. സംഗതി പരമ ബോറായിരുന്നു. രാത്രിയിൽ കിടക്കാൻ നേരം റാണിയെ അതു പാടി കേൾപ്പിച്ചു. പ്രകൃതിയെ വർണ്ണിക്കുന്ന കവിത ഏറെ നേരത്തേക്ക് ഉണ്ടായിരുന്നു. അതിനിടയിൽ റാണി കോട്ടുവായ വിട്ടു. അത് രാജാവിനെ ചൊടിപ്പിച്ചു. ഉടൻ രാജാവ് അവിടെ നിന്നും ഇറങ്ങി പോന്നു. പിന്നീട് ഏതാനും ആഴ്ചകളായി കിടപ്പറയിൽ എത്തുന്നില്ലായിരുന്നു. റാണിക്ക് വല്ലാത്ത ദുഃഖം തോന്നി. തെനാലി രാമനോടു പറഞ്ഞാൽ എന്തെങ്കിലും പോംവഴി കിട്ടുമെന്ന് റാണി വിചാരിച്ചു. അങ്ങനെ, തെനാലിയോടു കാര്യങ്ങൾ പറഞ്ഞു. അടുത്ത ദിവസം, ദർബാർ ഹാളിൽ നെൽകൃഷി എങ്ങനെ കൂട്ടാമെന്നും ഭക്ഷ്യക്ഷാമം കുറയ്ക്കാമെന്നും രാജാവും മന്ത്രിമാരും പ്രധാന കൃഷിക്കാരും ചർച്ച നടത്തുകയായിരുന്നു. അവിടെ തെനാലി കടന്നു കയറി. അവൻ പറഞ്ഞു - "എന്റെ കയ്യിലുള്ള ഈ നെൽവിത്ത് വിതച്ചാൽ ഇതുവരെ കിട്ടിയിട്ടില്ലാത്ത വലിയ വിളവു കിട്ടും. പക്ഷേ, ഒരു വ്യവസ്ഥയുണ്ട് - ഒരിക്കലും കോട്ടുവായ ഇടാത്ത ആളായിരിക്കണം ഇതു വിതയ്ക്കണ്ടത്" രാജാവ് ഇടപെട്ടു - "താൻ എന്തു മണ്ടത്തരമാണ് ഈ പറയുന്നത്? ഒരിക്കലും കോട്ടു വായ ഇടാത്ത ആരും ഈ ഭൂമിയിൽ ഇല്ല" അതു പറഞ്ഞതിനൊപ്പം രാജാവ് കോട്ടു വായ