Posts

Showing posts from 2024

(929) തെനാലി രാമന്റെ മരണം !

  തെനാലി രാമന് വിഷ സർപ്പത്തിന്റെ കടിയേറ്റ് മരണക്കിടക്കയിലായി. ഉടൻ, രാജാവിനെ കാണണമെന്ന് അവസാന ആഗ്രഹമായി തെനാലി ഞരങ്ങി. രാജാവിനെ ദൂതൻ അറിയിച്ചപ്പോൾ രാജാവ് പറഞ്ഞു - "ഇതൊക്കെ തെനാലിയുടെ സ്ഥിരം തമാശകളാണ് " തുടർന്ന്, രാജാവ് കാണാൻ പോയില്ല. തെനാലി മരിച്ചു! മരിച്ച വിവരം ഒരാൾ അറിയിച്ചപ്പോൾ വൈകിപ്പോയിരുന്നു. ശവദാഹവും കഴിഞ്ഞിരുന്നു. രാജാവ് ഈ വിവരം അറിഞ്ഞ് കൊച്ചു കുട്ടിയെപ്പോലെ നിലവിളിച്ചു - "എന്റെ രാമാ! പതിവുള്ള നിന്റെ ഫലിതമാണെന്നു ഞാൻ വിചാരിച്ചു പോയല്ലോ! എനിക്കു നിന്നെ കാണാൻ പറ്റിയില്ലല്ലോ!" അങ്ങനെ, തെനാലിയുടെ യുഗം അവസാനിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ കഴിവും കുസൃതിയും വികൃതിയും പരീക്ഷണങ്ങളുമെല്ലാം ലോകം ഉള്ളിടത്തോളം മായാതെ നിൽക്കുകയും ചെയ്യും! Written by Binoy Thomas. Malayalam eBooks-929 - Tenali rama stories - 38. PDF - https://drive.google.com/file/d/12IZXiS443PWmjW8rIgL8QOgz04l3mdw_/view?usp=drivesdk

(928) പണപ്പെട്ടി!

  തെനാലിരാമന് അളവറ്റ സമ്പത്തുണ്ടായിരുന്നു. കൊട്ടാരത്തിൽ നിന്നും പലപ്പോഴായി നേടിയിട്ടുണ്ടായിരുന്ന സ്വർണ്ണ നാണയങ്ങൾ ഒട്ടും നഷ്ടപ്പെടുത്താതെ വീട്ടിലെ ഇരുമ്പുപെട്ടിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു ദിവസം തെനാലി ആലോചിച്ചു - "സാധാരണയായി ഒരാൾ മരിച്ചാൽ ആ സമ്പത്ത് രാജാവിന്റെ ഖജനാവിലേക്ക് ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. എന്റെ സ്വത്ത് കൊട്ടാരത്തിലേക്കു പോകുമല്ലോ?" തെനാലി ഉടൻ പെട്ടിയിലെ സ്വർണനാണയമെല്ലാം മറ്റൊരു സ്ഥലത്തോട്ടു മാറ്റി. പകരം, പെട്ടിയിൽ ചില ചെറിയ ദ്വാരങ്ങൾ ഇട്ട് അതിനുള്ളിൽ കയറി കിടന്നു. കാരണം, ശ്വാസം എടുക്കാനുളള വായു അകത്തു കയറണമല്ലോ. തെനാലിയുടെ മരണ വാർത്ത കൊട്ടാരത്തിൽ അറിയിച്ചു. ഉടൻ, പെട്ടി ഏതാനും ഭടന്മാർ വന്ന് ചുമന്നുകൊണ്ടു പോയി. രാജാവ് വലിയ ദുഃഖത്തോടെ പെട്ടി തുറന്നപ്പോൾ തെനാലി അതിൽ കിടക്കുന്നു! ഉടൻ, രാജാവിനോട് തെനാലി പറഞ്ഞു - "എന്റെ സമ്പാദ്യം മുഴുവനും നഷ്ടപ്പെടുമെന്ന് ഓർത്തപ്പോൾ അതിൽ കയറി കിടന്നതാണ്" തെനാലി പറഞ്ഞതിന്റെ പൊരുൾ രാജാവിനു പിടികിട്ടി, അന്നുമുതൽ, സ്വത്ത് ഖജനാവിലേക്ക് എടുക്കുന്നത് നിർത്തി. Written by Binoy Thomas. Malayalam eBooks-928 - Tenali -37, PDF - https

(927) കലം കൊണ്ട് മൂടിയ മുഖം!

  കല്യാണത്തിന് വധുവായ ശാരദാംബാളിൽ നിന്നും ചെരിപ്പേറ് വാങ്ങിയ രാജാവിന് തെനാലിയോട് അനിഷ്ടം തോന്നിയിരുന്നു. അതിനാൽ, രാജാവ് കല്പിച്ചു - "എന്നെ ചതിയിൽ തോൽപ്പിച്ച തെനാലിയുടെ മുഖം ഈ കൊട്ടാര സദസ്സിൽ കണ്ടു പോകരുത്" പക്ഷേ, അടുത്ത ദർബാർ ഹാളിലെ സമ്മേളനത്തിലും തെനാലി എത്തി. പക്ഷേ, ഒരു കലം കൊണ്ട് മുഖം മൂടിയിരുന്നു. രണ്ടു ദ്വാരം മാത്രം കണ്ണ് കാണാനായി ഇട്ടിരുന്നു. അന്നേരം, സദസ്സിലുള്ളവരെല്ലാം തെനാലിയെ കോമാളിയായി കണ്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി. അന്നേരം രാജാവ് രംഗപ്രവേശം ചെയ്തു. തെനാലിയെ കണ്ടപ്പോൾ രാജാവ് പറഞ്ഞു - " നീ എന്റെ കല്പന എന്തിന് ലംഘിച്ചു ?" ഉടൻ, തെനാലി പറഞ്ഞു - " രാജാവിന്റെ കല്പന ഞാൻ ലംഘിച്ചില്ല. എന്റെ മുഖം കാണാതിരിക്കാനാണ് ഈ കലം കമഴ്ത്തിയത് " എല്ലാവരും പൊട്ടിച്ചിരിച്ചു. അതിനൊപ്പം രാജാവും ചിരിച്ചു. അദ്ദേഹം, ആ കലം തെനാലിയുടെ തലയിൽ നിന്നും ഊരിയെടുത്തു! Written by Binoy Thomas, Malayalam eBooks-927- Tenali stories - 36. PDF - https://drive.google.com/file/d/1zX4eHrZtm5CFo5R7HGKe4vGtYdy_C0Dg/view?usp=drivesdk

(926) രാജാവിന് ചെരിപ്പേറ്!

  ഒരിക്കൽ, കൃഷ്ണ ദേവരായരും തെനാലിയും വെറുതെ ഓരോന്ന് സംസാരിച്ചു വരികയായിരുന്നു. അതിനിടയിൽ രാജാവ് പറഞ്ഞു - "താങ്കൾ പല പ്രാവശ്യമായി എന്നെ പറ്റിച്ചിട്ടുണ്ട്. പക്ഷേ, ഇനി ഒരിക്കലും അങ്ങനെ നടക്കില്ല" ഉടൻ, തെനാലി പറഞ്ഞു - "അടുത്ത ഒരു വർഷത്തിനുള്ളിൽ രാജാവിന്റെ മുഖത്തേക്ക് ഒരു സ്ത്രീ ചെരിപ്പെറിയും!" രാജാവ് : "എങ്കിൽ തനിക്ക് 100 സ്വർണ്ണ നാണയങ്ങൾ സമ്മാനിക്കും" രാജാവിന് മലനാട്ടിലെ പ്രഭുവിന്റെ മകളെ വിവാഹം കഴിക്കാൻ ആഗ്രഹമായി. വിവാഹത്തിന് കൊട്ടാരത്തിലെത്തിയപ്പോൾ തെനാലി പ്രഭുവിനോടു പറഞ്ഞു- "താലി കെട്ടിയ ശേഷം വധു ചരടിൽ കോർത്ത ചെരിപ്പുകൾ രാജാവിന്റെ മുഖത്തെറിയുന്ന ചടങ്ങുണ്ട്" കൊട്ടാരത്തിലെ രീതി അറിയാൻ വയ്യാത്ത പ്രഭു അതു സത്യമാണെന്നു വിചാരിച്ചു. കല്യാണം കഴിഞ്ഞ ഉടൻ തന്നെ അവൾ രാജാവിനെ എറിഞ്ഞു. രാജാവ് കോപിച്ചപ്പോൾ തെനാലി പറഞ്ഞു - "ഇത് മലനാട്ടിലെ ആചാരമെന്നു കരുതിയാൽ മതി" അന്നേരം, തെനാലിക്കു കൊടുത്ത വാക്ക് രാജാവ് ഓർമ്മിച്ച് ശാന്തനായി. പൊൻപണം കൊടുക്കുകയും ചെയ്തു! Written by Binoy Thomas. Malayalam eBooks - 926-Tenali stories - 35. PDF - https://drive.google.com/f

(925) തെനാലിയുടെ പദവി?

  കൊട്ടാരത്തിലെ ബ്രാഹ്മണ പണ്ഡിതന്മാരെ തെനാലി രാമൻ വീട്ടിൽ വിളിച്ചു വരുത്തി കമ്പി കൊണ്ട് പൊള്ളിച്ചു വിട്ട സംഭവത്തിൽ അവരാകെ അസ്വസ്ഥരായിരുന്നു. രാജപുരോഹിതനോട് ആലോചിച്ചപ്പോൾ അയാൾ പറഞ്ഞു - "എന്റെയും ശത്രുവാണ് തെനാലി. അവനെ അടുത്ത രാജ പുരോഹിതൻ ആക്കാമെന്നു പറ്റിക്കണം" അവർ കൊട്ടാരത്തിൽ ഈ കാര്യം അറിയിച്ചപ്പോൾ രാജാവിനും സമ്മതമായി. കാരണം, നിലവിലുള്ള രാജ പുരോഹിതന് പ്രായമേറിയിരിക്കുന്നു. തെനാലി സമ്മതിച്ചെങ്കിലും ഇതിന്റെ ചതി മനസ്സിലാക്കാൻ പണ്ഡിത സഭയിലെ സാധു ബ്രാഹ്മണനായ സോമയാജലുവിനെ കണ്ടു. അയാൾ പറഞ്ഞു - "മുദ്ര വയ്ക്കാൻ ശരീരം പൊള്ളിക്കും. എന്നാൽ, അതു കഴിഞ്ഞ് തെനാലി വൈദീക ബ്രാഹ്മണനല്ല, നിയോഗ ബ്രാഹ്മണനെന്ന കാര്യം പറഞ്ഞ് സ്ഥാനം നിരസിക്കും" അങ്ങനെ, ആ ദിവസമെത്തി. ആദ്യം അവർ 100 സ്വർണനാണയം സമ്മാനമായി തെനാലിക്കു കൊടുത്തു. അന്നേരം, തെനാലി പറഞ്ഞു - "ഞാൻ നിയോഗീ ബ്രാഹ്മണനാണ്. ഈ സ്ഥാനം സ്വീകരിക്കുന്നത് തെറ്റാണെന്ന് ഇന്നാണ് മനസ്സിലായത്. അതുകൊണ്ട് എനിക്കു ചെലവായ 50 നാണയം ഞാൻ എടുക്കുന്നു. ബാക്കിയുള്ള 50 നാണയം നിങ്ങൾക്കു തിരികെ തരുന്നു" അങ്ങനെ, അവരുടെ പദ്ധതി പൊളിഞ്ഞു! Written by Binoy Thom

(924) ജ്യോൽസ്യന്റെ തോൽവി !

  കൃഷ്ണദേവരായർ തന്റെ സൈന്യവുമായി തുംഗഭദ്രാ നദിയുടെ തീരത്തെത്തി. നദി കടന്ന് ബീജാപ്പൂർ സുൽത്താനെ കീഴടക്കി സാമ്രാജ്യം വലുതാക്കാൻ പദ്ധതിയിട്ടു. അതേസമയം, സുൽത്താൻ തോൽവി മണത്തപ്പോൾ മറ്റൊരു സൂത്രം പ്രയോഗിച്ചു -ഒരു ജ്യോൽസ്യനെ വിജയനഗരത്തിലേക്ക് അയച്ച് കള്ള പ്രവചനം നടത്തി സേനയെ പിൻതിരിപ്പിക്കണം! ഉടൻ, ജ്യോൽസ്യൻ കൃഷ്ണദേവരായരുടെ കൊട്ടാരത്തിലെത്തി. അയാൾ പ്രവചിച്ചു - "കൃഷ്ണ ദേവരായർ തുംഗഭദ്രാ നദി കടന്നാൽ മരണം ഉറപ്പ് " യുദ്ധത്തിൽ നിന്നും പിൻതിരിയണമെന്ന് ഓർത്തപ്പോൾ രാജാവ് വല്ലാത്ത ധർമ്മസങ്കടത്തിലായി. പതിവു പോലെ തെനാലി രാമന്റെ സഹായം രാജാവ് തേടി. തെനാലി പറഞ്ഞു - "എനിക്ക് തോന്നുന്നത് ആ ജ്യോൽസ്യൻ കള്ളനാണെന്നാണ്. എന്നാൽ,  പ്രതികാര നടപടികൾക്കുള്ള അധികാരം എനിക്കു തന്നാൽ ഞാൻ തെളിയിക്കാം" രാജാവ് സമ്മതിച്ചു. തെനാലി ജ്യോൽസ്യനെ സമീപിച്ചു - "അങ്ങയുടെ മരണ സമയം പ്രവചിക്കാമോ?" അയാൾ പറഞ്ഞു - "എനിക്ക് 77 വയസ്സു തികയുമ്പോൾ ഞാൻ മരിക്കും!" ഉടൻ തെനാലി പറഞ്ഞു - "അത് തെറ്റാണ്. ഇപ്പോൾ മരിക്കും" ആ നിമിഷം തെനാലി വാളെടുത്ത് കഴുത്തിനു വെട്ടി ജ്യോൽസ്യൻ മരിച്ചു. അന്നേരം, അയാളുടെ തുണിയ

(923) ഇറച്ചി തിന്നുന്ന കുതിര!

  ഒരിക്കൽ, തെനാലിക്ക് ദൂരെ യാത്ര പോകേണ്ടി വന്നു. കുതിരപ്പുറത്തായിരുന്നു അയാളുടെ യാത്ര. പക്ഷേ, കുറെ ദേശങ്ങൾ പിന്നിട്ടപ്പോൾ വലിയ മഴ തുടങ്ങി. അത് വകവയ്ക്കാതെ കുതിരയുമായി മുന്നോട്ടു പോയി. കുറെ കഴിഞ്ഞപ്പോൾ തെനാലിയും കുതിരയും തണുത്തു വിറയ്ക്കാൻ തുടങ്ങി. പൊതുവേ, ആൾ താമസം കുറഞ്ഞ സ്ഥലമായിരുന്നു അത്. കുറെ മുന്നോട്ടു പോയപ്പോൾ, അവിടെ ഒരു ചായക്കട കണ്ടു. എന്നാൽ, വല്ലാത്ത തണുപ്പു കാരണം, തീ കായാൻ അടുപ്പിനു ചുറ്റും ആളുകൾ കൂടി നിൽപ്പുണ്ടായിരുന്നു. അലമാര നിറയെ ഇറച്ചിവട നിറഞ്ഞ് ഇരിക്കുന്നതു കണ്ടു. തെനാലി കുതിരപ്പുറത്തു നിന്നും താഴെ ഇറങ്ങി ചായക്കടക്കാരനോടു പറഞ്ഞു - "എന്റെ കുതിരയ്ക്ക് തിന്നാൻ വേണ്ടി ഒരു ഇറച്ചിവട വേണം" അതു കേട്ട്, തീ കാഞ്ഞ ആളുകൾ ഞെട്ടി! അവർ പിറുപിറുത്തു - "കുതിര സസ്യഭുക്കാണ്. ഇറച്ചി തിന്നുന്ന കുതിരയെ നമുക്ക് കണ്ടിട്ടു വരാം" അവർ ആ കുതിരയുടെ ചുറ്റും കൂടി അഭിപ്രായങ്ങളും വാദപ്രതിവാദങ്ങളും തട്ടി മൂളിച്ചു. ഈ സമയം, ഒരു വടയും വാങ്ങി തെനാലി തീ കാഞ്ഞു. കുറച്ചു കഴിഞ്ഞ്, ആളുകൾ തിരികെ എത്തിയപ്പോൾ തെനാലി ശരീരം ചൂടുപിടിപ്പിച്ചിരുന്നു. അയാൾ, ചായക്കടയുടെ പുറത്തിറങ്ങി ആ വട ഒരു പട്ടിക്ക് എറ

(922) അടഞ്ഞ വാതിൽ!

കുറെ വർഷങ്ങൾക്കു മുൻപ് ബാംഗ്ലൂരിൽ നിന്നും ഒരു കമ്പനിയുടെ മേധാവി യു.എസിലേക്കു യാത്ര തിരിച്ചു. പ്രശസ്തമായ അമേരിക്കൻ കമ്പനിയുമായി കരാർ ഉറപ്പിച്ച് ബിസിനസ്സിലെ ഉയർച്ചയായിരുന്നു അയാളുടെ ലക്ഷ്യം. പ്രാഥമിക ചർച്ചകൾ എല്ലാം കഴിഞ്ഞിരുന്നു. അവിടെയുള്ള കമ്പനിയുടെ സിഇഒ ഒരു മദാമ്മയായിരുന്നു. അവിടെ നടന്ന ആ മീറ്റിങ്ങ് വളരെ വിജയമായി ഇന്ത്യക്കാരനു തോന്നി. ചർച്ചകൾ കഴിഞ്ഞ് അയാൾ മുന്നിൽ നടന്ന് വെളിയിലേക്കു പോകാനുള്ള ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങി. മദാമ്മ തൊട്ടു പിറകെയും. അടുത്ത ദിവസം കമ്പനികൾ തമ്മിലുള്ള കരാർ ഒപ്പിടാനുളളതാണ്. ഇന്ത്യക്കാരൻ വളരെ സന്തോഷത്തിലായി. അയാൾ കരാർ നേടിയ കാര്യം ഇന്ത്യൻ ഓഫീസിൽ അറിയിച്ചു. തുടർന്ന് വലിയ സ്വീകരണവും പാർട്ടിയും ജോലിക്കാർക്കുള്ള സമ്മാനവും എല്ലാം ഏർപ്പാടാക്കി. അടുത്ത ദിവസം, അയാൾ മദാമ്മയെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. കാര്യം തിരക്കി അയാൾ വേഗം അവരുടെ കമ്പനിയുടെ മുന്നിലെത്തി. സെക്യൂരിറ്റി വകുപ്പിൽ പറഞ്ഞ് അപ്പോയിന്റ്മെന്റ് സമയം ചോദിച്ചു. അതും മദാമ്മ നിഷേധിച്ചു. അതായത്, കമ്പനിയുടെ ഉള്ളിലേക്കു പോലും പ്രവേശനം കിട്ടിയില്ല. അയാൾക്ക് വലിയ അമ്പരപ്പും ദേഷ്യവും ദുഃഖവും എല്ലാം കൂടി ഒന്നിച്

(921) ഭാഗ്യനിർഭാഗ്യങ്ങൾ?

ബുദ്ധമതത്തിന്റെ ചൈനീസ് മാതൃകയാണ് സെൻബുദ്ധമതം. ജപ്പാനിലും അത് പ്രശസ്തിയാർജ്ജിച്ചു. സെൻ എന്ന വാക്ക് ജാപ്പനീസ് ഭാഷയിലെ ധ്യാനം എന്ന അർത്ഥമാണ്. സെൻ കഥകളും സെൻ ഗുരുക്കന്മാരും ഏറെ പ്രശസ്തി പിടിച്ചുപറ്റി. ഇനി ഒരു സെൻ ബുദ്ധ കഥ പറയാം - ഒരിക്കൽ ഒരു കർഷകൻ തന്റെ കൃഷിയിടത്തിൽ പണി ചെയ്യുകയായിരുന്നു. അതിനിടയിൽ മറ്റൊരു കുതിരയെ അടുത്ത പറമ്പിൽ കണ്ടപ്പോൾ കർഷകന്റെ കുതിര അതിന്റെ കൂടെ കടന്നു കളഞ്ഞു. ഈ കാര്യം കേട്ടിട്ട് അയൽവാസി പറഞ്ഞു - "കാലക്കേട്. ആ കുതിരയെ നഷ്ടപ്പെട്ടു" കർഷകൻ ഒന്നും മിണ്ടിയില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കർഷകന്റെ കുതിര തിരികെ വന്നു. പക്ഷേ, അതോടൊപ്പം മൂന്നു വലിയ കുതിരകളും ഉണ്ടായിരുന്നു. അന്നേരം, അയൽവാസി പറഞ്ഞു - "ഈ കർഷകന്റെ ഒരു ഭാഗ്യം നോക്കുക.. ഒന്നിനു പകരം മൂന്നു കുതിരകൾ!" അതിനും കർഷകൻ മൗനം പാലിച്ചു. പുതിയ കുതിരകളെ കണ്ടപ്പോൾ കർഷകന്റെ ഏക മകന് വലിയ ആശ്ചര്യമായി. അവൻ അപ്പനോടു നിർബന്ധിച്ച് പുതിയ കുതിരപ്പുറത്ത് സവാരി ചെയ്യാനുള്ള അനുവാദം കിട്ടി. പക്ഷേ, അനുസരണമില്ലാത്ത കുതിര വെകിളി പിടിച്ച് അവനെ കുലുക്കി താഴെയിട്ടു. കാൽ ഒടിഞ്ഞു കിടന്നപ്പോൾ പിന്നെയും അയൽവാസി അവിടെയെത്തി കർഷകനോടു

(920) നായുടെ കടപ്പാട്!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് മനോഹരൻ എന്നു പേരായ ഒരാൾ ജീവിച്ചിരുന്നു. അയാൾക്ക് കുറെ ആടുകൾ സ്വന്തമായുണ്ട്. അതിനെ തീറ്റിക്കാനായി കാടു പിടിച്ചു കിടക്കുന്ന സ്ഥലത്തേക്ക് എന്നും രാവിലെ പോകും. അതിനു ശേഷം ഏതെങ്കിലും മരച്ചുവട്ടിൽ കിടന്ന് അയാൾ ഉറങ്ങും. ഉച്ചയ്ക്കു മുൻപ് ആട്ടിൻപറ്റവുമായി തിരികെ മടങ്ങും. എന്നാൽ, ചില ദിവസങ്ങളിൽ ഒരു പ്രശ്നം നേരിടാറുണ്ട്. മനോഹരൻ ഉറങ്ങുന്ന സമയത്ത് അനുസരണക്കേടുള്ള ഏതെങ്കിലും ആട് വഴിതെറ്റി മേഞ്ഞു നടക്കും. പിന്നെ അതിന്റെ പിറകേ പോയി കണ്ടുപിടിക്കുന്നത് കുറെ സമയം കളയുന്ന കാര്യമാണ്. അതിനൊരു പരിഹാരമായി അയാൾ ഒരു നാടൻ നായ്ക്കുട്ടിയെ ചന്തയിൽ നിന്നും വാങ്ങി. പിന്നീടുള്ള കാലം, ആ നായ ആടുകൾ ചിതറി നടക്കാതെ അവനെ സഹായിച്ചു. കുറെ വർഷങ്ങൾ ഈ വിധത്തിൽ കടന്നുപോയി. ക്രമേണ നായയുടെ കഴിവും കരുത്തും കാലം ചോർത്തിയെടുത്തു. ജോലി നന്നായി ചെയ്യുന്നില്ലെന്ന് തോന്നിയപ്പോൾ അയാൾക്ക് അതിനെ എവിടെയെങ്കിലും ഉപക്ഷിക്കണമെന്നു തോന്നി. ഒരു ദിവസം, അവശനായ നായയുമായി അയാൾ കാട്ടിലേക്കു നടന്നു. കുറെ അകലെ എത്തിയപ്പോൾ ഒരു മരത്തിന്റെ ചുവട്ടിൽ കയർ കടിച്ചു മുറിക്കാൻ പറ്റാത്ത രീതിയിൽ നായയെ കെട്ടിയിട്ടു. എന്നിട്ട് അയാൾ കാ

(919) സംഖ്യകൾ തോൽക്കുന്നിടം

  അവർ പത്തു പേരുണ്ടായിരുന്നു. പൂജ്യം, ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത് എന്നായിരുന്നു അവരുടെ പേരുകൾ. ഒരിക്കൽ, ഒരു വാക്കു തർക്കം ഉണ്ടായപ്പോൾ പതിവു പോലെ ഒൻപത് അഹങ്കാരത്തോടെ എട്ടിനെ തല്ലി. പക്ഷേ, എട്ടിന് തിരിച്ചടിക്കാനുള്ള ശക്തി ഇല്ലാത്തതിനാൽ അവന്റെ കലിപ്പ് ഏഴിനോടു തീർത്തു. അന്നേരം ഏഴ് ഓർത്തു - "ഞാൻ ഒരു തെറ്റും ചെയ്യാതെ വെറുതെ അടി വാങ്ങി. എട്ടിനെ തിരികെ ഒന്നും ചെയ്യാനും പറ്റില്ല. എങ്കിൽ തൊട്ടടുത്ത ആറിനെ തല്ലാം" ആറ് അതു പോലെ അഞ്ചിനെ തല്ലി, അഞ്ച് നാലിനെയും. നാല് മൂന്നിനെ. മൂന്ന് രണ്ടിനെ. രണ്ട് ഒന്നിനെയും തല്ലി. പക്ഷേ, ഒന്ന് പൂജ്യത്തിനെ തല്ലുന്നതിനു മുൻപ് ആലോചിച്ചു - "ഇതൊരു സ്ഥിരം പരിപാടിയാണ്. ഇത് അവസാനിപ്പിച്ചേ മതിയാകൂ" ഒന്ന് പൂജ്യത്തിനെ തല്ലുന്നതിനു പകരം അവനെ ചേർത്തു പിടിച്ചു. പെട്ടെന്ന്, മറ്റുള്ള എട്ടു പേരും ഞെട്ടി! കാരണം അവർ ഒന്നിച്ചപ്പോൾ 10 ആയിരിക്കുന്നു! ഉടൻ, അവർ തിരിച്ചടി തുടങ്ങി. അവർ രണ്ടിനെ അടിച്ചു. പിന്നെ മുന്നോട്ടു നീങ്ങി മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത് എന്നിവരെയും തല്ലി. അതിൽ പിന്നെ ഒൻപതിന് ദേഷ്യം വന്നാൽ സ്വയം കടിച്ചമർത്തുന്

(918) ആത്മശോധന!

  ബിജേഷ് കോളേജിൽ ബിരുദത്തിനു പഠിക്കുന്ന സമയം. അടുത്ത ക്ലാസ്സിലെ രസതന്ത്ര വിദ്യാർഥിയായിരുന്നു മനു. ബിരുദം കിട്ടിയ പാടേ മനു കേരളത്തിനു പുറത്തുചാടി. പൊങ്ങിയത് ബാംഗ്ലൂരിലെ ഒരു സാധാരണ കമ്പനിയിൽ.  ഒരു ദിവസം, അവിടെയുള്ള ജോലി സ്ഥലത്തേക്കു കൈനറ്റിക് ഹോണ്ടയിൽ പോകുന്ന സമയത്ത് മനുവിന്റെ സ്കൂട്ടറിനു പിറകിൽ ഒരു ഓട്ടോ ഉരസി. അതിനൊപ്പം കയ്യും റോഡിൽ ഉരസി. പിന്നെ, ആശുപത്രിയിൽ ചെന്ന് മുറിവ് കെട്ടിയ മലയാളി നഴ്സിന്റെ മനസ്സുമായി ഉരസി പ്രണയത്തീ പടർന്നു പിടിച്ചപ്പോൾ വിവാഹവും കഴിഞ്ഞു. അവൾ മിടുക്കിയായിരുന്നു. ഗൾഫിലെ MOH പരീക്ഷ പാസായി ജോലിക്കു കയറിയപ്പോൾ അക്കൂട്ടത്തിൽ മനുവും വിമാനം പിടിച്ചു. ഇപ്പോഴും ബിജേഷിന്റെ facebook സുഹൃത്താണ് മനു. അങ്ങനെയിരിക്കെ, ഒരു ദിവസം ഗൾഫിലുള്ള  മലയാളി അസ്സോസ്സിയേഷൻ പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്താൻ ഒരു കഥ ബിജേഷിന് അയച്ചു. ഓൺലൈൻ പ്രൂഫ്, എഡിറ്റ് ചെയ്യാനായിരുന്നു അത്. പക്ഷേ, ക്ലീഷേ ഐറ്റമായതിനാൽ അവർ അതു തള്ളുമെന്ന് ബിജേഷ് പറഞ്ഞപ്പോൾ അയാൾ നീരസം പ്രകടിപ്പിക്കാൻ തുടങ്ങി. പിന്നെ, ബിജേഷ് വിചാരിച്ചു - "ഞാൻ പറയാനുള്ളതു വഴിപാടു പോലെ പറഞ്ഞു. ഇനിയൊക്കെ അവൻ തീരുമാനിക്കട്ടെ" വേഗത്തിൽ, ബിജേഷ് അ

(917) ബാർബർ ബാലൻ!

  ബിനീഷ് കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളായി മുടി വെട്ടിക്കാനായി പോകുന്നത് ഒരേ ബാർബർ ഷോപ്പിലാണ്. ആ കടയിലെ അയാളുടെ പേര് തൽക്കാലം ബാലൻ എന്നു കൊടുക്കാം. അതിനിടയിലാണ് കോവിഡ് കാലം വന്നത്. അന്നേരം ലോക് ഡൗൺ സമയത്ത് പുറത്തിറങ്ങാൻ പോലും കഴിയാൻ പറ്റാതായി. അന്നേരം ഭാര്യ പറഞ്ഞു - "മുടി ഞാൻ വെട്ടാമോ എന്ന് നോക്കട്ടെ" ബിനീഷിന്റെ തലയിൽ അവൾ കന്നിയങ്കം കുറിച്ചു. ഏതാണ്ട് മുക്കാൽ മണിക്കൂർ കൊണ്ട് ചീപ്പും കത്രികയും പലതരം സർക്കസുകൾ കാട്ടി മുടി വെട്ടിക്കഴിഞ്ഞു. ഉടൻ, കണ്ണാടിയിൽ പോയി നോക്കിയപ്പോൾ - "എടീ.. ഇനി നീ തന്നെ വെട്ടിയാ മതി. സംഗതി സൂപ്പറാ!" പിന്നെ, കോവിഡ് കാലമൊക്കെ കഴിഞ്ഞിട്ടും ഭാര്യതന്നെ മുടി മുറിച്ചു കൊണ്ടിരുന്നു. ഇതിനിടയിൽ ബാർബർബാലന്റെ കടയുടെ മുന്നിലൂടെ കവലയിലേക്കു ബിനീഷ് പോകുമ്പോൾ അയാൾ കാണാത്ത മട്ടിൽ നിൽക്കാൻ തുടങ്ങി. സാധാരണയായി എന്തെങ്കിലും കുശലം അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതാണ്. പിന്നെയും മാസങ്ങൾ മുന്നോട്ടു ചാടിക്കൊണ്ടിരുന്നു. ഒരാഴ്ച മുൻപ് അയാൾ നേരേ എതിരേ നടന്നു വന്നപ്പോൾ മുഖം കടന്നൽകുത്ത് ഏറ്റു വീർത്തതു പോലെ! ബിനീഷ് ഭാര്യയോടു പറഞ്ഞു - "എടീ ഞാൻ കട മാറിപ്പിടിച്ചെന്നായിരിക്കും അയാള

(916) രാജാവിന്റെ പ്രണയം

 വിജയനഗരത്തിലെ കൊട്ടാരത്തിൽ കൃഷ്ണദേവരായർ വല്ലാതെ ആശയക്കുഴപ്പത്തിലായ സമയമായിരുന്നു അത്. അന്നേരം, തെനാലിരാമൻ അവിടെയെത്തി കാര്യങ്ങൾ അന്വേഷിച്ചു. രാജാവ് അടുത്തിടെ പരിചയപ്പെട്ട ഒരു സുന്ദരിയായ യുവതിയെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു. പക്ഷേ, ചില സ്വഭാവ ദൂഷ്യങ്ങൾ ആരൊക്കയോ അവളേക്കുറിച്ച് പറഞ്ഞത് രാജാവിനു വിവരം കിട്ടി. തെനാലിയും അതേ അഭിപ്രായം തന്നെയാണ് രാജാവിനോടു പറഞ്ഞത്. അയാൾ പറഞ്ഞു - "രാജാവേ, അങ്ങയുടെ അളവറ്റ സമ്പത്തും കൊട്ടാരത്തിലെ സുഖ സൗകര്യങ്ങളും അനുഭവിക്കാൻ വേണ്ടി അവൾ മനപ്പൂർവ്വം രാജാവിനെ കുടുക്കിയതാണ് " ഉടൻ രാജാവ് തർക്കിച്ചു - "എങ്കിൽ, തെനാലി അതു തെളിയിച്ചാൽ ഞാൻ ഈ വിവാഹം ഉപേക്ഷിക്കാം" അനന്തരം, തെനാലി അവൾ താമസിക്കുന്ന ഗ്രാമത്തിലെ ഒരു മരച്ചുവട്ടിൽ വേഷം മാറി സന്യാസിയായി. അവൾ അതുവഴി നടന്നു പോയപ്പോൾ ഒരു സ്വർണ്ണ നാണയം കൊടുത്തിട്ട് പറഞ്ഞു - "എനിക്ക് ചന്തയിൽ നിന്നും ഏതാനും പഴങ്ങൾ വാങ്ങിത്തരാമോ?" യാതൊരു വിലയുമില്ലാത്ത പഴങ്ങൾ മേടിക്കാൻ സ്വർണനാണയം തന്ന ഈ സന്യാസി വളരെ ധനികനായിരിക്കും എന്ന് അവൾ ചിന്തിച്ചു. കുറച്ചു ദിവസങ്ങൾ ഇതുപോലെ പഴങ്ങൾ വാങ്ങി കുറെ സ്വർണനാണയങ്ങൾ അവൾ സമ്പാദി

(915) പണ്ഡിതന്റെ തോൽവി

  ഒറീസ്സയിലെ ഒരു പണ്ഡിതൻ വിജയനഗരം കൊട്ടാരത്തിലെത്തി. അദ്ദേഹം വളരെ പ്രശസ്തനായതിനാൽ വാഗ്വാദത്തിന് ആരും മുന്നോട്ടു വന്നില്ല. കൃഷ്ണ ദേവരായർരാജാവിന് നാണക്കേടായി. സാധാരണയായി കൊട്ടാര പണ്ഡിതന്മാർ തോൽക്കുമ്പോൾ അവസാന ആശ്രയമായി രാജാവ് തെനാലിയെ വിളിക്കുന്നതു പതിവാണ്. കാരണം, തെനാലിക്ക് വളഞ്ഞ വഴിയും വികൃതിയും ചതിയും ബുദ്ധിയും യുക്തിയും എല്ലാം കൈവശമുണ്ട്. കാര്യങ്ങൾ കേട്ടപ്പോൾ തെനാലി ശ്രമിച്ചു നോക്കാമെന്ന് രാജാവിനോടു പറഞ്ഞു. അന്നു രാത്രി തികഞ്ഞ പണ്ഡിതന്റെ ഭാവത്തിൽ ചുവന്ന പട്ടുതുണിയിൽ പൊതിഞ്ഞ ഒരു സാധനവുമായി സന്ദർശകനായ പണ്ഡിതന്റെ മുന്നിലൂടെ നടന്നു. അയാൾ തെനാലിയോടു ചോദിച്ചു - "ഇതെന്താണ്?" തെനാലി : "തിലകാഷ്ഠ മഹിഷ ബന്ധനം എന്ന മഹാ ഗ്രന്ഥമാണ്. തർക്കശാസ്ത്രത്തിന്റെ അക്ഷയ ഖനിയാണിത്. താങ്കൾ വായിച്ചുണ്ടാകും എന്നു കരുതുന്നു'' പണ്ഡിതൻ : "അത്... എനിക്കറിയാം" തെനാലി തുടർന്നു - "എങ്കിൽ, നാളെ ഈ ഗ്രന്ഥത്തിന്റെ പണ്ഡിതന്മാരെ താങ്കളുമായി മൽസരിക്കാൻ വിളിക്കാം" പണ്ഡിതൻ പേടിച്ചു പോയി. ഒരു വിറകു വെട്ടുകാരന്റെ വേഷത്തിൽ അയാൾ അന്നു രാത്രിയിൽ കൊട്ടാരത്തിൽ നിന്നും ഒളിച്ചോടി! തിലകാഷ്ഠ മഹിഷ

(914) ഗുസ്തിക്കാരന്റെ ഒളിച്ചോട്ടം

  ദില്ലിയിലെ സുൽത്താന്റെ കീഴിൽ പരിശീലിച്ച് മികച്ച ഗുസ്തിക്കാരനെന്ന് പ്രശസ്തിയുള്ള ഒരു മല്ലൻ ഒരിക്കൽ വിജയനഗരത്തിലും എത്തി. അയാൾ കൃഷ്ണ ദേവരായരുടെ കൊട്ടാരത്തിലെത്തി. കൊട്ടാരത്തിന്റെ കീഴിലെ മിടുക്കരായ മല്ലന്മാരെ എല്ലാം അയാൾ തോൽപ്പിച്ചു. രാജാവിനു നാണക്കേടായി. ഒടുവിൽ, മല്ലനെ ഓടിക്കാനായി തെനാലിയോട് എന്തെങ്കിലും ഉപായം ഉണ്ടോ എന്ന് അഭിപ്രായം ചോദിച്ചു. ശ്രമിച്ചു നോക്കാമെന്നായി തെനാലിരാമൻ. അന്നു രാത്രിയിൽ രഹസ്യമായി മല്ലന്റെ അടുക്കൽ തെനാലി എത്തി ചോദിച്ചു - "സംഖ്യാക്രമത്തിലുള്ള ഗുസ്തി മൽസരം അറിയാമോ?" ഉടൻ, ഗുസ്തിക്കാരൻ പകച്ചു. എങ്കിലും ജാള്യത പുറമേ കാട്ടാതെ അയാൾ പറഞ്ഞു - "എനിക്ക് ഏതു രീതിയിലും ഉള്ള ഗുസ്തികളും അറിയാം" തെനാലി പറഞ്ഞു - "ശരി, എങ്കിൽ നാളത്തെ മൽസരം സംഖ്യാ ക്രമത്തിലുള്ള ഗുസ്തിയായിരിക്കും. കൊട്ടാരത്തിലെ ഇനിയും ഗോദയിൽ ഇറങ്ങാത്ത മല്ലന്മാർ ആ രീതിയിൽ പ്രശസ്തരാണ്" അന്നു രാത്രി ഗുസ്തിക്കാരന് ഉറങ്ങാൻ കഴിഞ്ഞില്ല. പുതിയ രീതി തനിക്ക് പരിചയമില്ലാത്തതിനാൽ വേഗം കുറയാനും തോൽക്കാനും സാധ്യതയുണ്ട്. ഇതുവരെ കിട്ടിയ പൊൻനാണയങ്ങളുമായി വേഷം മാറി സ്ഥലം വിടണം. അങ്ങനെ, പുലർച്ചെ ഒരു വിറകു

(913) പ്രസവിച്ച പാത്രങ്ങൾ!

  ഒരു ഗ്രാമത്തിലെ കുപ്രസിദ്ധനായ രത്നചന്ദ്രൻ എന്നു പേരുള്ള കൊള്ളപ്പലിശ വാങ്ങുന്നവന്റെ വിവരങ്ങൾ തെനാലിരാമന്റെ ചെവിയിലെത്തി. പലരോടും അന്വേഷിച്ചപ്പോൾ അയാൾ കൊടും ചതിയനെന്ന് മനസ്സിലായി. തെനാലി ആ നാട്ടുകാരനായ യോഗയ്യ എന്ന മനുഷ്യനെ ചില കാര്യങ്ങൾ പറഞ്ഞു കൊടുത്ത് രത്നചന്ദ്രന്റെ അടുക്കലേക്കു വിട്ടു. മൂന്നു ചെമ്പുപാത്രങ്ങൾ കടമായി ഒരാഴ്ചത്തേക്കു വാങ്ങി യോഗയ്യ വീട്ടിലേക്കു മടങ്ങി. ഒരാഴ്ച കഴിഞ്ഞ് രത്നചന്ദ്രനു മുന്നിലേക്ക് ആറ് പാത്രങ്ങളാണ് അയാൾ നിരത്തിയത്. യോഗയ്യ പറഞ്ഞു - "ഈ മൂന്നു പാത്രങ്ങൾ പ്രസവിച്ച മൂന്നു കുഞ്ഞുങ്ങളാണ് മറ്റുള്ള മൂന്നു ചെറിയ പാത്രങ്ങൾ" ഉടൻ, രത്നചന്ദ്രൻ വിചാരിച്ചു - ഈ മനുഷ്യന് ചിത്തഭ്രമമുണ്ട്. അത് ഉറപ്പിച്ചു പറഞ്ഞേക്കാം - "ങാ, ശരിയാണ്. ഞാൻ തരുമ്പോൾ ആ മൂന്നു പാത്രങ്ങളും ഗർഭിണിയായിരുന്നു" രത്നചന്ദ്രനു വലിയ സന്തോഷമായി. യോഗയ്യ വീണ്ടും തെനാലിയുടെ പക്കലെത്തി. പിന്നെയും ചില നിർദ്ദേശങ്ങൾ തെനാലി അവനു കൊടുത്തു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും രത്നചന്ദ്രനു മുന്നിൽ യോഗയ്യ എത്തി - "അങ്ങ് എനിക്ക് വലിയ അഞ്ച് സ്വർണ്ണ പാത്രങ്ങൾ നൽകണം. പഴയതു പോലെ ഒരാഴ്ച കഴിഞ്ഞ് തിരികെ തരാം" അന്നേരം

(912) മാംസം കഴിക്കാത്തവൻ!

  ഒരു ദിവസം, തെനാലിയും രാജാവും ഒരു സേവകനും കൂടി ചണ്ഡാല ഗ്രാമം കാണാൻ പോയി. സാധാരണയായി അവിടെയുള്ളവരെ വിജയനഗരത്തിൽ പ്രവേശിപ്പിക്കുകയില്ല. അതിനുള്ള പ്രധാന കാരണം, അക്കൂട്ടർ ചത്ത മാംസം ഭക്ഷിക്കും എന്ന പ്രശ്നമായിരുന്നു. യാത്രക്കിടയിൽ സേവകൻ അമർഷം പൂണ്ടു പറഞ്ഞു - "ഈ ഗ്രാമത്തിലുള്ളവരെ സമ്മതിക്കണം. എങ്ങനെയാണ് ചത്ത മാംസം കഴിക്കുന്നത്?" തെനാലി അതിനുള്ള മറുപടിയായി പറഞ്ഞു: "നമ്മൾ ആ സാഹചര്യത്തിലാണു ജീവിക്കുന്നത് എങ്കിൽ കഴിക്കാതെ പറ്റില്ല. അന്നേരം, ഞാനും കഴിച്ചു പോകും" ഉടൻ സേവകൻ അതിനെ പുച്ഛിച്ചു - "ഞാൻ ഒരിക്കലും കഴിക്കില്ല" അന്നേരം, തെനാലി രാജാവിനോടു പറഞ്ഞു - "ഇയാളുടെ വീരവാദം പൊളിക്കണം" രാജാവ് സേവകനോടു പറഞ്ഞു - " നീ ഒരാഴ്ച ഇവിടെ താമസിക്കുക. ഭക്ഷണം എങ്ങനെ നേരിടുമെന്ന് അറിയാമല്ലോ" സേവകൻ വെല്ലുവിളി ഏറ്റെടുത്തു. ചണ്ഡാല ഗ്രാമത്തിലെ പ്രധാന ഭക്ഷണം കൂവരകും ചത്ത മൃഗങ്ങളുടെ ഇറച്ചിയുമായിരുന്നു. അയാൾ അതു കഴിക്കാതെ നാലു ദിവസം പട്ടിണി കിടന്നു. ശരീരം തളർന്നു ജീവൻ പോകുമെന്ന് വന്നപ്പോൾ ഗ്രാമവാസികൾ കൊടുത്ത ഭക്ഷണം ഏതെന്നു നോക്കാതെ ആർത്തിയോടെ കഴിച്ചു! തെനാലിയുടെ ന്യായവാദത്

(911) തത്തയുടെ ഭക്തി

  വിജയനഗരത്തിലെ കൃഷ്ണ ദേവരായരുടെ കൊട്ടാരത്തിൽ വളരെ ഇണങ്ങി വളരുന്ന ഒരു തത്ത ഉണ്ടായിരുന്നു. ഏതു നേരവും തത്ത ഭക്തിയുള്ള വചനങ്ങൾ പറഞ്ഞു കൊണ്ടിരിക്കും. ഇത്രയും ദൈവാശ്രയമുള്ള തത്തയെ കൃഷ്ണ ദേവരായർ വളരെ ബഹുമാനത്തോടെ ആയിരുന്നു കണ്ടിരുന്നത്. ഒരിക്കൽ, ഈ തത്തയുടെ പ്രാർഥനയെ കുറിച്ച് രാജാവ് തെനാലിയോടു സംസാരിച്ചു. തെനാലിക്ക് അതത്ര സുഖിച്ചില്ല. അയാൾ പറഞ്ഞു - " പ്രാർഥനയും നാമജപവും മറ്റും തത്തയുടെ വേലയാണ്" ഉടൻ രാജാവ് പറഞ്ഞു - "നീ തത്തയുടെ ഭക്തി കാപട്യമെന്നു തെളിയിച്ചാൽ 100 പൊൻപണം നൽകുന്നതാണ് " അടുത്ത ദിവസം,  തെനാലിയുടെ നിർദ്ദേശപ്രകാരം തത്തയുടെ കൂടിനു താഴെ ഒരു പൂച്ചയെ കെട്ടിയിട്ടു. അതുകണ്ട്, തത്ത നിലവിളിക്കാൻ തുടങ്ങി. "കുർർർ..." എന്നുള്ള ശബ്ദം ദിവസം മുഴുവനും പുറപ്പെടുവിച്ചു കൊണ്ടിരുന്നു. ഒരിക്കൽ പോലും നാമജപം ഇല്ലായിരുന്നു. തെനാലി രാജാവിനോടു പറഞ്ഞു - "പാവം തത്ത! ഒരു പൂച്ചയെ കണ്ടാൽ തീരുന്ന ഭക്തിയേ അതിനുള്ളൂ" രാജാവ് 100 സ്വർണനാണയം തെനാലിക്കു കൊടുത്തു. Written by Binoy Thomas, Malayalam eBooks-911-Tenali stories- 26, PDF - https://drive.google.com/file/d/1o3V-xdoDKZ6Vc

(910) രാജാവും റാണിയും

  ഒരിക്കൽ, കൃഷ്ണ ദേവരായർ ഒരു കവിതയെഴുതി. സംഗതി പരമ ബോറായിരുന്നു. രാത്രിയിൽ കിടക്കാൻ നേരം റാണിയെ അതു പാടി കേൾപ്പിച്ചു. പ്രകൃതിയെ വർണ്ണിക്കുന്ന കവിത ഏറെ നേരത്തേക്ക് ഉണ്ടായിരുന്നു. അതിനിടയിൽ റാണി കോട്ടുവായ വിട്ടു. അത് രാജാവിനെ ചൊടിപ്പിച്ചു. ഉടൻ രാജാവ് അവിടെ നിന്നും ഇറങ്ങി പോന്നു. പിന്നീട് ഏതാനും ആഴ്ചകളായി കിടപ്പറയിൽ എത്തുന്നില്ലായിരുന്നു. റാണിക്ക് വല്ലാത്ത ദുഃഖം തോന്നി. തെനാലി രാമനോടു പറഞ്ഞാൽ എന്തെങ്കിലും പോംവഴി കിട്ടുമെന്ന് റാണി വിചാരിച്ചു. അങ്ങനെ, തെനാലിയോടു കാര്യങ്ങൾ പറഞ്ഞു. അടുത്ത ദിവസം, ദർബാർ ഹാളിൽ നെൽകൃഷി എങ്ങനെ കൂട്ടാമെന്നും ഭക്ഷ്യക്ഷാമം കുറയ്ക്കാമെന്നും രാജാവും മന്ത്രിമാരും പ്രധാന കൃഷിക്കാരും ചർച്ച നടത്തുകയായിരുന്നു. അവിടെ തെനാലി കടന്നു കയറി. അവൻ പറഞ്ഞു - "എന്റെ കയ്യിലുള്ള ഈ നെൽവിത്ത് വിതച്ചാൽ ഇതുവരെ കിട്ടിയിട്ടില്ലാത്ത വലിയ വിളവു കിട്ടും. പക്ഷേ, ഒരു വ്യവസ്ഥയുണ്ട് - ഒരിക്കലും കോട്ടുവായ ഇടാത്ത ആളായിരിക്കണം ഇതു വിതയ്ക്കണ്ടത്" രാജാവ് ഇടപെട്ടു - "താൻ എന്തു മണ്ടത്തരമാണ് ഈ പറയുന്നത്? ഒരിക്കലും കോട്ടു വായ ഇടാത്ത ആരും ഈ ഭൂമിയിൽ ഇല്ല" അതു പറഞ്ഞതിനൊപ്പം രാജാവ് കോട്ടു വായ

(909) ഭടന്മാരുടെ വെട്ട്!

  തെനാലിരാമൻ രാജാവിനെ കളിയാക്കി ചിത്രം വരച്ചതിനാൽ വധശിക്ഷ നടപ്പാക്കാൻ കൃഷ്ണ ദേവരായർ ഉത്തരവിട്ടു. കാട്ടിൽ കൊണ്ടുപോയി വധിക്കാൻ രണ്ടു ഭടന്മാരെ ഏർപ്പെടുത്തി. മൂർച്ചയേറിയ ഊരിപ്പിടിച്ച വാളുമായി തെനാലിയുടെ ഇടത്തും വലത്തുമായി രണ്ടു ഭടന്മാരും നടന്നു. തെനാലിയുടെ ശത്രുക്കളായ രണ്ട് ഭടന്മാരായിരുന്നു അത്. തെനാലിയുടെ സൂത്രങ്ങൾ പരാജയപ്പെടാനായി രാജാവ് മനപ്പൂർവ്വം ഏർപ്പാട് ചെയ്തതായിരുന്നു. നടക്കുന്ന വേളയിൽ തെനാലി പലതും ആലോചിച്ചു കൊണ്ടിരുന്നു. അന്നേരം, തുംഗഭദ്രാ നദിയുടെ തീരത്തുകൂടി അവർ നടക്കുകയായിരുന്നു. പെട്ടെന്ന് തെനാലി പറഞ്ഞു - "ഞാനൊരു ശുദ്ധ ബ്രാഹ്മണനാണ്. എനിക്ക് പ്രാർഥിക്കാനുള്ള സമയമായി. ഞാൻ വെള്ളത്തിൽ മുങ്ങി രക്ഷപ്പെടുമെന്ന് നിങ്ങൾക്കു പേടി വേണ്ട. അതിനായി നിങ്ങൾ മുന്നിലും പിറകിലുമായി തൊട്ടടുത്ത് നിന്നു കൊള്ളൂ. ഞാൻ മുങ്ങാൻ നോക്കിയാൽ ആഞ്ഞു വീശി എന്റെ തല വെട്ടിക്കോളൂ!" അവർക്കു സമ്മതമായി. തെനാലി പ്രാർഥിച്ചു വെള്ളത്തിൽ നിന്നു. അതീവ ജാഗ്രതയോടെ തെനാലിയുടെ മുന്നിലും പിന്നിലും തൊട്ടടുത്ത് വാള് ഓങ്ങി രണ്ടു പേരും നിന്നു. പെട്ടെന്ന്, മിന്നൽ വേഗത്തിൽ തെനാലി വെള്ളത്തിൽ മുങ്ങി! ഉടൻ, രണ്ടു പേരും സർവ്വ ശക്

(908) തെനാലിയുടെ ചിത്രം

 വിജയനഗരത്തിലെ രാജാവായ കൃഷ്ണ ദേവരായർ പുതിയ കൊട്ടാരം പണികഴിച്ചു. അവിടമാകെ ചുവർ ചിത്രങ്ങൾ വരച്ചു ചേർത്തു. അതു കണ്ടു കൊണ്ട് തെനാലിയും രാജാവും നടക്കുന്ന വേളയിൽ ഒരു സുന്ദരിയായ യുവതിയുടെ ചിത്രം നോക്കി അവർ നിന്നു. പുറം തിരിഞ്ഞ് ഇരിക്കുന്ന യുവതിയുടെ ചിത്രത്തിൽ മുഖം മാത്രം വരച്ചിട്ടില്ല. തെനാലി ചോദിച്ചു - "ഇതെന്താണ് രാജാവേ, ശില്പി അവളുടെ മുഖം വരയ്ക്കാൻ മറന്നു പോയതാണോ?'' രാജാവ് പരിഹസിച്ചു - "താൻ എന്തൊരു മണ്ടനാണ്? എടോ, നോക്കുന്ന ആളിന്റെ മനോധർമ്മം അനുസരിച്ച് ഏതു മുഖവും സങ്കൽപ്പിക്കാം" തെനാലി വാശിയോടെ പറഞ്ഞു - "ഞാനും ചിത്രകല പഠിക്കാൻ പോകുകയാണ്. എന്നിട്ടു വേണം ഇത്തരം അവസരങ്ങളിൽ എനിക്കു ചിത്രം വരയ്ക്കാൻ" അയാൾ ഒരു മാസം ചിത്രരചന പഠിച്ചു. തുടർന്ന്, കൊട്ടാരം വകയായുള്ള വേനൽക്കാല വസതിയുടെ ചുവരിൽ തെനാലി വരച്ചു. രാജാവും തെനാലിയും അതു വീക്ഷിക്കാൻ എത്തിയപ്പോൾ രാജാവ് ദേഷ്യപ്പെട്ടു - "എന്താടോ ഇത്? കുറച്ചു കൈകളും കണ്ണുകളും തലകളും മറ്റും പലയിടത്തായി വരച്ചിരിക്കുന്നത്? മനുഷ്യ രൂപം പോലും ഇവിടെ കാണാൻ പറ്റുന്നില്ല!" ഉടൻ, തെനാലി പറഞ്ഞു- "നന്നായി നോക്കിയാൽ നമ്മുടെ മനോധർമം

(907) പഞ്ചസാരയും മണ്ണും!

  കൃഷ്ണ ദേവരായരുടെ കൊട്ടാരത്തിന്റെ പിന്നിലുള്ള മുറ്റത്ത് വിശേഷപ്പെട്ട പഞ്ചസാര ഉണക്കാൻ ഇട്ടിരിക്കുകയായിരുന്നു. പഞ്ചസാര ഉണക്കി കട്ടയാക്കി ദീർഘകാലത്തേക്ക് സൂക്ഷിച്ച് ഒരു പലഹാരം പോലെ തിന്നുന്നത് രാജാവിന് ഏറെ ഇഷ്ടമായിരുന്നു. ഒരിക്കൽ പഞ്ചസാര നോക്കി രാജാവ് നിന്നപ്പോൾ തെനാലി അതു വഴി വന്നു. അയാൾ ചോദിച്ചു - "രാജാവേ, ഇത് എന്താണ് ഉണക്കാൻ ഇട്ടിരിക്കുന്നത്?" ഉടൻ, തെനാലിയെ പറ്റിക്കണമെന്ന് വിചാരിച്ച് രാജാവ് പറഞ്ഞു- "ഇത് വിശേഷ തരത്തിലുള്ള മണ്ണ് ഉണക്കാൻ ഇട്ടതാണ്" തെനാലി അതു കണ്ട്, അത്ഭുതത്തോടെ നോക്കുന്നതു രാജാവ് നന്നായി ആസ്വദിച്ചു. കാരണം, തെനാലി എല്ലാവരെയും പറ്റിക്കുന്ന ആളാണല്ലോ. ഇത്തവണ അയാളെ പറ്റിച്ചെന്നു പറഞ്ഞ് രാജാവ് രാജ്ഞിയോടും മറ്റും പറഞ്ഞ് ചിരിച്ചു. അടുത്ത ദിവസം, തെനാലിയും മകനും കൂടി ആ മണ്ണ് തിന്നുന്നത് കണ്ടപ്പോൾ രാജാവ് ഞെട്ടി! "നിങ്ങൾ എന്താണ് ഈ മണ്ണു തിന്നുന്നത്?" തെനാലി പറഞ്ഞു - "രാജാവേ, ഞങ്ങളുടെ പ്രിയപ്പെട്ട വളർത്താട് ദീനം മൂലം ചത്തുപോയി. അതിന്റെ പരിഹാരമായി മണ്ണു തിന്നാമെന്ന് വിചാരിച്ചു" ഉടൻ, രാജാവിന് തെനാലിയുടെ സൂത്രം പിടികിട്ടി. അതിൽ പിന്നെ, ഒരിക്കലും ത

(906) പാൽ കുടിക്കാത്ത പൂച്ച!

  ഒരിക്കൽ, നാട്ടിലെങ്ങും എലികൾ വല്ലാതെ പെറ്റുപെരുകി. എലി പെരുകിയാൽ നാട്ടിലെങ്ങും ഭക്ഷണ ദൗർലഭ്യമുണ്ടാകുമെന്ന് പരക്കെ ഒരു വിശ്വാസമുണ്ടായിരുന്നു. വിജയനഗരത്തിലെ കൃഷ്ണ ദേവരായർ അതിനൊരു ബുദ്ധി കണ്ടെത്തി - എല്ലാ വീട്ടിലും പൂച്ചകളെ വളർത്തുക. അതിനായി അടുത്ത ദേശത്തു നിന്നും അനേകം പൂച്ചകളെ കൊട്ടാരത്തിലെത്തിച്ചു. ഓരോ പ്രജയും വീട്ടിലേക്കു പൂച്ചകളുമായി പോയി. പൂച്ചയ്ക്കു പാലും മറ്റും വാങ്ങാൻ അവർക്ക് പണവും അനുവദിച്ചു. തെനാലിയും ഒരു പൂച്ചയെ വാങ്ങി. അതിനുള്ള പണവും വാങ്ങി. എന്നിട്ട് പാൽ വാങ്ങി മകനു കൊടുത്തു. പൂച്ചയ്ക്ക് ഒട്ടും കൊടുത്തില്ല. ഒരു മാസം കഴിഞ്ഞപ്പോൾ രാജാവ് എല്ലാ പൂച്ചകളെയും കൊണ്ടുവരാൻ പറഞ്ഞു.  അന്നേരം, തെനാലി ഒരു ബുദ്ധി പ്രയോഗിച്ചു. നല്ലതുപോലെ തിളച്ച പാൽ ആദ്യമായി പൂച്ചയുടെ മുന്നിലേക്ക് വച്ചു. അത് ആർത്തിയോടെ കുടിക്കാനായി ശ്രമിച്ചപ്പോൾ അതിന്റെ മുഖവും വായും നാവുമെല്ലാം പൊള്ളി! പിന്നെ, പാൽ കാണുമ്പോൾ പൂച്ച ഓടിയൊളിക്കും. രാജാവിനു മുന്നിൽ വന്ന പൂച്ചകളെല്ലാം പാൽ കുടിച്ചു തടിച്ചു കൊഴുത്തിരുന്നു. എന്നാൽ, തെനാലിയുടെ പൂച്ച മാത്രം മെലിഞ്ഞ് ഉണങ്ങി വന്നതു കണ്ടപ്പോൾ രാജാവ്  ദേഷ്യപ്പെട്ടു - "തെനാലീ... താൻ

(905) കിട്ടിയതിന്റെ പകുതി

  കൃഷ്ണദേവരായർ രാജാവായിരിക്കുന്ന വിജയനഗര കൊട്ടാരത്തിലേക്ക് കുച്ചിപ്പുഡി സംഘം കടന്നുവന്നു. എന്നാൽ, തെനാലിരാമനെ ആ പരിപാടിയിൽ പങ്കെടുപ്പിക്കാൻ രാജാവിനു താൽപര്യം ഇല്ലായിരുന്നു. കാരണം, എല്ലായ്പ്പോഴും എന്തെങ്കിലും വികൃതി ഒപ്പിക്കാൻ തെനാലിക്ക് ഒരു പ്രത്യേക വിരുതുണ്ട്. അതിനാൽ, കലാപരിപാടി നടക്കുന്ന സദസ്സിലേക്ക് അയാളെ കടത്തി വിടരുതെന്ന് രണ്ടു കാവൽക്കാരെ ചട്ടം കെട്ടിയിരുന്നു. ആ പരിപാടി നടക്കുന്ന സമയത്ത് തെനാലിക്ക് രണ്ടു ഭടന്മാരും പ്രവേശനം നിഷേധിച്ചു. ഉടൻ തെനാലി ഒരു സൂത്രം പ്രയോഗിച്ചു. "എന്നെ കടത്തിവിട്ടാൽ എനിക്ക് കിട്ടുന്നതിൽ പകുതി ഓരോ ആളിനും ഞാൻ പ്രതിഫലമായി തരുന്നതായിരിക്കും" ഉടൻ, അവർ അയാളെ കടത്തി വിട്ടു. കാരണം, തെനാലിക്ക് രാജാവ് മിക്കവാറും സ്വർണ്ണ നാണയങ്ങൾ സമ്മാനമായി കൊടുക്കാറുണ്ട്. രാജാവ് തനിക്കു പ്രവേശനം നിഷേധിച്ചതിനാൽ വല്ലാത്ത അമർഷം തെനാലിക്ക് ഉണ്ടായിരുന്നു. അതിനാൽ തെനാലി ആ പരിപാടി അലങ്കോലമാക്കി നിർത്തിച്ചു. ഉടൻ, രാജാവിന് കലശലായ ദേഷ്യം വന്നു. ശിക്ഷയായി 10 ചാട്ടവാറടി വിധിച്ചു. അന്നേരം, തെനാലി കാവൽക്കാരായ രണ്ടു പേരെയും വിളിച്ചു - "ഞാൻ പറഞ്ഞ പ്രകാരം എനിക്കു കിട്ടിയ സമ്മാനത്തിന്റെ

(904) ഒരു കൊയ്ത്തുകാരൻ!

  ഏകദേശം 75 വർഷങ്ങൾക്കു പിറകിൽ പഴകിയ ഒരു സംഭവ കഥയാകട്ടെ അടുത്തത്. ചെറുപ്പത്തിൽത്തന്നെ അപ്പൻ മരിച്ചു പോയ കുടുംബത്തിൽ അമ്മയും മകനും മാത്രം. അവൻ കൊച്ചു കുട്ടിയായിരുന്ന സമയത്തു മിടുക്കനെന്ന പേരു സമ്പാദിച്ചു തുടങ്ങിയിരുന്നു. അമ്മയ്ക്കു പണി പാടങ്ങളിലെ കൊയ്ത്താണ്. അക്കാലത്ത്, കൂലിയായി നെല്ലു മാത്രമാണ് കൊടുത്തിരുന്നത്. അത് വീട്ടിൽ വന്ന് നെല്ലുകുത്തി അരിയെടുത്ത് കലത്തിലിട്ട് അടുപ്പിൽ വയ്ക്കും. പൊതുവേ, ദാരിദ്ര്യമായിരുന്നു അവരുടെ കൂട്ട്. പക്ഷേ, മിതഭാഷിയായിരുന്ന ആ കുട്ടി ഇന്നത്തെ പത്താം ക്ലാസ്സിനു തുല്യമായ പരീക്ഷ അന്ന് മികച്ച മാർക്ക് വാങ്ങി ജയിച്ചു. പാവപ്പെട്ടവരുടെ സ്ഥിരം ചോദ്യമായ "ഇനിയെന്ത്?" എന്നുള്ള ചോദ്യം ആ അമ്മയുടെ മനസ്സിലും ആളി. അന്നേരം, സ്കൂളിലെ ടീച്ചർ വീട്ടിലെത്തി പറഞ്ഞു - "ഇവനെ പഠിപ്പിക്കാൻ കോളേജിൽ അയയ്ക്കണം. അല്ലാതെ പണിക്ക് കൊണ്ടുപോകരുത്" പക്ഷേ, അക്കാലത്ത് കോളേജ് അടുത്ത പ്രദേശത്തൊന്നും ഉണ്ടായിരുന്നില്ല. ഏതാണ്ട്, 30 കിലോമീറ്റർ അകലെയുള്ള കോളജിൽ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കണം. അതിനു വേണ്ടിയ പണത്തിനായി ആ സ്ത്രീ കൊയ്ത്തിനു സ്ഥിരമായി പോകുന്ന വലിയ വയലുകൾ ഉള്ള തറവാട്ടിൽ ചെന്

(903) കുതിരയും ചവറ്റുകൊട്ടയും!

  ഒരിക്കൽ, തെനാലിരാമന് 100 സ്വർണ്ണ നാണയം രാജാവായ കൃഷ്ണ ദേവരായർ സമ്മാനമായി നൽകി. അത് അവിടെയുള്ള പൂജാരിമാർക്ക് ഇഷ്ടമായില്ല. കാരണം, ഒരു നായയെ പട്ടിണി കിടത്തി അതിന്റെ വാൽ നിവർത്തി രാജാവിനെ കാണിച്ച് സമ്മാനം നേടിയതിനാൽ ആയിരുന്നു അത്. പൂജാരിമാർ നായയുടെ ശാപം തെനാലിക്കു വരുമെന്ന് വലിയ പ്രചാരണം നടത്തി. അതിനെ തുടർന്ന്, രാജാവ് തെനാലിയോടു പറഞ്ഞു - "കൊട്ടാരത്തിലെ പൂജാരിമാർ പറയുന്നതു കേൾക്കുക. പരിഹാര ക്രിയകൾ ചെയ്യുക" പൂജാരിമാർക്ക് സന്തോഷമായി. അവർ തെനാലിയെ സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞു - "പൂജകൾ നടത്തിക്കഴിയുമ്പോൾ നിങ്ങൾക്ക് പണം തരണമല്ലോ. അതിനായി എന്റെ മിടുക്കനായ കുതിരയെ വിറ്റു കിട്ടുന്ന പണം നിങ്ങൾക്കു തരാം. എന്താ? സമ്മതമാണോ?" അവർക്കു വലിയ സന്തോഷമായി. കാരണം, കുതിരയ്ക്ക് 100 സ്വർണനാണയമെങ്കിലും തീർച്ചയായും കിട്ടും. അങ്ങനെ, പൂജകൾ കഴിഞ്ഞു. അവർ പണം ആവശ്യപ്പെട്ടു. തെനാലി അവരോടൊപ്പം ചന്തയിലേക്കു പോയി. കുതിരയ്ക്കൊപ്പം ഒരു ചവറ്റുകൊട്ടയും ഉണ്ടായിരുന്നു. തെനാലി ചന്തയിൽ ചെന്ന് വിളിച്ചു കൂവി - "ഞാനിതാ, ഈ കുതിരയെ വെറും ഒരു ചെമ്പുനാണയത്തിന് വിൽക്കാൻ പോകുന്നു. പക്ഷേ, അവനൊപ്പം ഈ ചവറ്റുകൊട്ടയും ക

(902) കുപ്പിയിലെ മണം?

  പണ്ടുപണ്ട്, ഉഗ്രപതിരാജാവ് ഭരിച്ചിരുന്ന  രാജ്യമായിരുന്നു അത്. ഒരിക്കൽ, പുതിയ മന്ത്രിയെ നിയമിക്കേണ്ട ആവശ്യം വന്നു. തെരഞ്ഞെടുത്ത നൂറ് ആളുകൾ കൊട്ടാരത്തിലെത്തി മന്ത്രി ജോലിക്കായി മൽസരിച്ചു. അവസാനം മിടുക്കരായ അഞ്ചു പേർ അവശേഷിച്ചു. ആ അഞ്ചു പേരിൽ ഏറ്റവും ബുദ്ധിമാനെ മന്ത്രിയാക്കാൻ രാജാവ് തീരുമാനിച്ചു. നീളമുള്ള 5 അടച്ച കുപ്പികൾ രാജാവ് കൊണ്ടു വന്നു. ഓരോ ആൾക്കും ഓരോ കുപ്പി കൊടുത്തിട്ടു പറഞ്ഞു-  "കാട്ടിലെ അമ്പലച്ചുവട്ടിൽ നിൽക്കുന്ന ഇലഞ്ഞിമരത്തിന്റെ ചുവട്ടിൽ നിൽക്കണം. എന്നിട്ട് ഒരു മിനിറ്റു കഴിഞ്ഞ് മണം മാത്രമായി കുപ്പിയിൽ ശേഖരിച്ചു കൊണ്ടുവരിക" ചോദ്യം - ഈ പരീക്ഷണത്തിൽ ഒരാൾ മാത്രം ജയിച്ച് മന്ത്രിയായി. എങ്ങനെ? ഉത്തരം - അവൻ കുപ്പിയിൽ വെള്ളം നിറച്ച് കൊണ്ടു പോയി. മരച്ചുവട്ടിൽ ചെന്ന് വെള്ളം കളഞ്ഞു. അന്നേരം, അവിടത്തെ വായു മാത്രം കുപ്പിയിൽ കയറി. മറ്റുള്ളവരുടെ കുപ്പിയിൽ കൊട്ടാരത്തിലെ വായു നേരത്തേ ഉണ്ടായിരുന്നു. Written by Binoy Thomas, Malayalam eBooks-902- Riddles -58. PDF - https://drive.google.com/file/d/15ZQJCtEjbNvj1az2rPQDJNLvxeOvyiZ4/view?usp=drivesdk

(901) പാലവും ഭൂതവും

  വിജയനഗരത്തിലെ തുംഗഭദ്ര നദിക്കു കുറുകെ ഒരു പാലം പണിയാൻ രാജാവ് തീരുമാനിച്ചു. പക്ഷേ പണി പൂർത്തിയായ സമയത്ത് അത് ഇടിഞ്ഞു വീണു. ഇത് ഭൂതത്തിന്റെ കോപമാണെന്ന് പലരും അന്ധവിശ്വാസം പ്രകടിപ്പിച്ചു. അത് പിന്നീട് പണിയാൻ ആരും മുന്നോട്ടു വന്നില്ല. എന്താണ് ഇതിനൊരു പോംവഴിയെന്ന് രാജാവ് ഒരു സന്യാസിയുമായി ആലോചിച്ചു. അയാൾ പറഞ്ഞു - "പണ്ട് നരബലി നടത്തിയിരുന്ന നദീ തീരമായിരുന്നു ഇവിടം. പാലം പണിതിട്ട് ഒരു നരബലി നടത്തിയാൽ മാത്രമേ പാലത്തിന് സ്ഥിരമായ നിലനിൽപ്പുള്ളൂ" രാജാവ് പിന്നെയും കുഴങ്ങി. നരബലിക്കുള്ള ആളിനെ എവിടെ കിട്ടും? വെറുതെ ഏതെങ്കിലും ആളിനെ കൊന്നാൽ ജനവികാരം തനിക്ക് എതിരാകുമെന്ന് രാജാവിന് അറിയാമായിരുന്നു. ഒടുവിൽ, രാജാവ് തെനാലിയെ വിളിച്ചു. അയാൾ പറഞ്ഞു - "രാജാവേ, ഓരോ പാലം പണിയുമ്പോഴും നരബലിക്കായി ആളിനെ കിട്ടാൻ യാതൊരു പ്രയാസവുമില്ല. കൊടും ക്രൂരന്മാരായ കുറ്റവാളികൾക്ക് നാം വധശിക്ഷയാണല്ലോ കൊടുക്കുന്നത്. അതിലെ ആളുകളെ നരബലിക്കു കൊടുക്കാം. വെറുതെ കൊന്നുതള്ളുന്നവരെ ഇങ്ങനെ പ്രയോജനപ്പെടുത്താമല്ലോ" രാജാവിന് തെനാലിയുടെ ബുദ്ധിശക്തിയിൽ അഭിമാനം തോന്നി. Written by Binoy Thomas, Malayalam eBooks-901 - Tena

(900) തെനാലിയുടെ നായ!

  ഒരു ദിവസം, വിജയനഗരത്തിലെ കൃഷ്ണദേവരായരുടെ കൊട്ടാരത്തിലേക്ക് പത്ത് നായ്ക്കളെ അന്യദേശത്തു നിന്നും കൊണ്ടുവന്നു. മുന്തിയ ഇനം നായ്ക്കളായിരുന്നു അവറ്റകൾ. തെനാലിയെ കണ്ടപ്പോൾ രാജാവിന് എന്തെങ്കിലും ഒരു ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യം ചോദിക്കണമെന്ന് തോന്നി. അദ്ദേഹം സദസ്യരോടായി പറഞ്ഞു - "ഈ പത്തു നായ്ക്കളെയും പത്ത് ആളുകൾക്ക് കൊണ്ടുപോകാം. പക്ഷേ, ഒരു മാസം കഴിഞ്ഞ് തിരികെ എത്തിക്കുമ്പോൾ പട്ടിയുടെ വാല് നിവർത്തി കൊണ്ടുവരുന്ന ആളിന് 100 സ്വർണ്ണ നാണയം സമ്മാനമായി ലഭിക്കുന്നതാണ് " അങ്ങനെ, ആദ്യത്തെ ഒൻപതു നായ്ക്കളും ഓരോ ആളും കൊണ്ടുപോയി. പത്താമനായി തെനാലി വന്നു. പത്താമത്തെ നായയെ കൊണ്ടുപോയി. ആദ്യത്തെ ഒൻപതു പേരും നായുടെ വാലിന്റെ വളവ് നിവർത്താനുള്ള കഠിന ശ്രമങ്ങൾ ആരംഭിച്ചു. ഒരാൾ വാലിൽ കമ്പ് വച്ചു കെട്ടി. മറ്റൊരുവൻ കുഴലിൽ വാൽ കയറ്റി വച്ചു. വേറൊരുവൻ അവന്റെ നായെ തിരുമ്മുകാരന്റെ അടുക്കൽ കൊണ്ടുപോയി. ഒരാൾ നായെ വാലിൽ തലകീഴായി കെട്ടിത്തൂക്കി. രാജാവ് പറഞ്ഞ ദിവസം വന്നെത്തി. നായ്ക്കളുമായി ആദ്യത്തെ ഒൻപതു പേരും കൊട്ടാരത്തിലെത്തി. പക്ഷേ, എല്ലാവരുടെയും നായയുടെ വാലുകൾ വളഞ്ഞുതന്നെ! രാജാവ് ആകാംക്ഷയോടെ പത്താമനായ തെനാലിയെ

(899) തെനാലിയുടെ ദാനം!

  ഒരിക്കൽ, കൃഷ്ണദേവരായർ തന്റെ സദസ്സിലുണ്ടായിരുന്ന തെനാലി രാമനോട് പറഞ്ഞു - " താങ്കൾക്ക് ആവശ്യത്തിൽ കവിഞ്ഞ സ്വത്ത് ഉണ്ടല്ലോ. മാത്രമല്ല, കൊട്ടാരത്തിൽ നിന്നും നല്ല ശമ്പളവും. അതിനാൽ ഒരു ഉത്തമ ബ്രാഹ്മണനു ചേരും വിധം ധാനധർമ്മങ്ങൾ ചെയ്തു കൂടെ?" തെനാലി ചോദിച്ചു - "അങ്ങ് എന്തു ദാനമാണ് ഉദ്ദേശിക്കുന്നത്?" രാജാവ് പറഞ്ഞു - "ഒരു വീട് ദാനമായി കൊടുക്കുക" ഉടൻ, തെനാലി അതു സമ്മതിച്ചു. പക്ഷേ, തെനാലിക്ക് മറ്റുള്ളവർക്ക് വീട് ദാനം ചെയ്യുന്നതിൽ യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല. അതിനാൽ അയാൾ ഒരു ഉപായം കണ്ടുപിടിച്ചു - തന്റെ സ്വന്തം വീട് ദാനം ചെയ്യുന്നതായി ഭാവിക്കുക! അടുത്ത ദിവസം സ്വന്തം മാളികയുടെ മുന്നിൽ തെനാലി ഒരു പലകയിൽ എഴുതി വച്ചു - "ഉള്ളതിൽ സംതൃപ്തി തോന്നുന്ന ആളിന് ഈ വീട് കൊടുക്കുന്നതാണ് " ആരും കുറെ ദിവസത്തേക്ക് ഈ മാളിക വേണമെന്ന് ആഗ്രഹിച്ച് അവിടെ വന്നില്ല. എന്നാൽ, ഒരു ബ്രാഹ്മണൻ അവിടെത്തി. തെനാലിയോട് വീട് ചോദിച്ചു.  തെനാലി ചോദിച്ചു - "താങ്കൾ ഇപ്പോൾ താമസിക്കുന്ന വീട് എപ്രകാരമാണ് ?" ബ്രാഹ്മണൻ പറഞ്ഞു - "അത് ചെറിയ വീടാണ്. മാത്രമല്ല, വളരെ പഴയതുമാണ് " അന്ന

(898) ടൈംപീസിന്റെ കഥ

  സിൽബാരിപുരംദേശത്തെ ഒരു പ്രമാണിയുടെ തറവാട്. അയാളുടെ മുറിയിൽ ഒരു പഴയ ടൈംപീസ് ഇരിപ്പുണ്ടായിരുന്നു. അതിന്റെ കീ കൊടുക്കാൻ കുറെ സമയം വേണ്ടി വരും. പക്ഷേ, മുതലാളി എന്നും രാവിലെ കൃത്യമായി അതിന്റെ സ്പ്രിങ്ങ് മുറുക്കും. അത് അയയുന്ന മുറയ്ക്ക് മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും സെക്കന്റ് സൂചിയും ക്രമമായി കറങ്ങുകയും ചെയ്യും. ഒരു ദിവസം, സെക്കന്റ് സൂചി മറ്റുള്ളവരോടു പറഞ്ഞു - "എത്രയോ വർഷങ്ങളായി ഞാൻ ഒരേ ദിശയിൽ കറങ്ങി വല്ലാതെ മടുത്തിരിക്കുന്നു. നമുക്ക് എല്ലാവർക്കും ഈ കറക്കം നിർത്തിയാലോ? അന്നേരം, മുതലാളി നമ്മളെ ഉപേക്ഷിക്കുമ്പോൾ പിരിമുറുക്കമില്ലാതെ സ്വസ്ഥമായി കഴിയാമല്ലോ" അന്നേരം മണിക്കൂർ സൂചി പറഞ്ഞു - " അതു നിന്റെ മാത്രം കാര്യമാണ്. എനിക്ക് വളരെ ചെറിയ ദൂരം പതിയെ പോയാൽ മതി. ഞാൻ ചലിക്കുന്നത് മറ്റുള്ളവർക്കു കാണാൻ പോലും പറ്റുന്നില്ലാ" ഉടനെ, മിനിറ്റ് സൂചി ഇടപെട്ടു- "അതു ശരിയാണ്. സെക്കന്റ് സൂചി പോലെ വേഗത്തിൽ എനിക്കും കറങ്ങേണ്ട കാര്യമില്ല" അതേസമയം, സെക്കൻഡ് സൂചി ഒന്നും മിണ്ടിയില്ല. പക്ഷേ, അവൻ അടുത്ത ദിവസം മുതൽ ഓട്ടം നിർത്തി. അവന്റെ കറക്കത്തിന്റെ സമയക്രമം വച്ചായിരുന്നു മറ്റുള്ളവരുടെ ക

(897) വിളക്കിന്റെ ചൂട്

  ഒരു ദിവസം, പതിവു പോലെ അക്ബറും ബീർബലും കൂടി പ്രഭാത നടത്തത്തിനു പോയി. തടാകത്തിനു സമീപത്തിരുന്ന് അവർ കുറച്ചുനേരം സംസാരിച്ചു. അതിനിടയിൽ, തടാകത്തിലെ വെള്ളത്തിൽ ബീർബൽ കൈ മുക്കിയിട്ട് പെട്ടെന്ന് കൈ വലിച്ചു - "ഹോ! അപാരമായ തണുപ്പ്!" അന്നേരം, രാജാവ് ഒരു തമാശയായി ബീർബലിനോടു ചോദിച്ചു - "ഇത്രയും തണുത്ത വെള്ളത്തിൽ ആർക്കെങ്കിലും ജീവൻ പോകാതെ ഒരു രാത്രി മുഴുവൻ ഇതിൽ നിൽക്കാൻ കഴിയുമോ?" ബീർബൽ: "ഉവ്വ്, മഹാരാജാവേ, നല്ലൊരു പ്രതിഫലം കൊടുത്താൽ അതു സാദ്ധ്യമാണ്" ഉടൻ, അതു പരീക്ഷിക്കാൻ രാജാവ് തയ്യാറായി. ബീർബൽ ഒരാളെ ഏർപ്പാടാക്കി. അവൻ രാത്രി മുഴുവൻ നിന്ന് രാവിലെ കൊട്ടാരത്തിലെത്തി. രാജാവ് അത്ഭുതത്തോടെ ചോദിച്ചു - " നീ എങ്ങനെയാണ് ഈ സാഹസത്തിൽ തണുപ്പിനെ അതിജീവിച്ചത്?" അന്നേരം, അയാൾ പറഞ്ഞു - "രാത്രി മുഴുവൻ ഒരു തെരുവു വിളക്ക് കത്തി നിൽപ്പുണ്ടായിരുന്നു. ഞാൻ അതിലേക്കു നോക്കി നിന്നപ്പോൾ മനസ്സിനു ചൂടു തോന്നി" പക്ഷേ, രാജാവിന് ബീർബലിനെയും ആ മനുഷ്യനെയും തോൽപ്പിക്കണമെന്ന് വാശി തോന്നി. അദ്ദേഹം പറഞ്ഞു - " വിളക്കിൽ നിന്നും ചൂടു കിട്ടിയ നിനക്ക് സമ്മാനം തരാൻ പറ്റില്ല" ഉടൻ തന

(896) രാമുവിന്റെ ഉറക്കം?

  രാമു നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരനാണ്. സാധാരണയായി രോഗങ്ങൾ കാര്യമായി അവനെ ബാധിക്കാറില്ല. എന്നാൽ, ഒരിക്കൽ രാമുവിന് ഒരു രോഗം പിടിപെട്ടു. അതുകാരണം ആശുപത്രിയിൽ 3 മാസം കിടക്കേണ്ടി വന്നു. പിന്നീട്, രോഗം ഭേദമായി അവൻ വീട്ടിലെത്തി. പക്ഷേ, അടുത്ത 50 days തുടർച്ചയായി അവൻ ഒട്ടും ഉറങ്ങിയില്ല! ചോദ്യം:  തുടർച്ചയായി 50 days രാമു ഉറങ്ങാത്തതിനാൽ അവന് എന്തു സംഭവിക്കും? ഉത്തരം: രാമുവിന് ഒന്നും സംഭവിക്കില്ല. കാരണം, അവൻ ഉറങ്ങാതിരുന്നത് തുടർച്ചയായ 50 days പകൽ ആണ്. ആ 50 രാത്രിയിൽ അവൻ സുഖമായി ഉറങ്ങി! Written by Binoy Thomas, Malayalam eBooks-896- Riddles - 57, PDF - https://drive.google.com/file/d/1DVrEgbBN8IcVzTDqw_ThlmiJwCawdIUr/view?usp=drivesdk

(895) എവറസ്റ്റ് പർവ്വതം ?

  ചോദ്യം - 1 എവറസ്റ്റ് പർവ്വതം കണ്ടുപിടിക്കുന്നതിനു മുൻപ് ലോകത്തെ ഏറ്റവും വലിയ പർവ്വതം ഏതായിരുന്നു? എവറസ്റ്റ് തന്നെ! കാരണം അതിനു മുൻപും എവറസ്റ്റ് അവിടെയുണ്ടായിരുന്നു. ചോദ്യം - 2 വാങ്ങാൻ പറയുന്നവൻ ആ സാധനം ഉപയോഗിക്കുന്നില്ല. വാങ്ങാൻ പോകുന്നവൻ ആ സാധനം ഉപയോഗിക്കില്ല. അത് ഉണ്ടാക്കുന്നവൻ ആ സാധനം ഉപയോഗിക്കില്ല. ഉപയോഗിക്കുന്ന ആൾ സാധനം വാങ്ങിയ കാര്യം അറിയുന്നുമില്ല. എന്താണ് ആ സാധനം? ശവപ്പെട്ടി. ചോദ്യം -3 ഏറ്റവും കൂടുതൽ നിങ്ങളെ support ചെയ്യുന്ന പഴം? സപ്പോട്ട Written by Binoy Thomas, Malayalam eBooks-895 - Riddles - 56- PDF - https://drive.google.com/file/d/1ZSSa5ejS91FvMabACYPuv4tm2rFexmVF/view?usp=drivesdk

(894) കുറ്റവാളിയുടെ മുറി ?

 ഒരു രാജ്യത്തെ രാജാവ് വളരെ നീതിമാനും സത്യസന്ധനുമായിരുന്നു. അതിനാൽ, കുറ്റവാളികൾക്ക് ശിക്ഷ കൊടുക്കുന്നതിൽ യാതൊരു വിട്ടുവിഴ്ചയുമില്ലായിരുന്നു. ഒരു ദിവസം, ഒരു കുറ്റവാളിയെ കോടതി വധശിക്ഷയ്ക്കു വിധിച്ചു. അന്നേരം, രാജാവിന് ഒരു ആശയം തോന്നി. കുറ്റവാളിക്ക് നല്ല ബുദ്ധിശക്തി ഉണ്ടെങ്കിൽ ശിക്ഷയിൽ നിന്നും ഒഴിവാകട്ടെ. അതിനായി രാജാവ് 5 ജയിൽ മുറികൾ പണിതു. ഒന്നാമത്തെ മുറിയിൽ ഒരു കടുവ. രണ്ടാമത്തെ മുറിയിൽ ഒരു ദിവസം പട്ടിണി കിടന്ന പുലി. മൂന്നാമത്തെ മുറിയിൽ 5 ദിവസം പട്ടിണി കിടന്ന കരടി. നാലാമത്തെ മുറിയിൽ 10 ദിവസം പട്ടിണി കിടന്ന ചെന്നായ്ക്കൾ. അഞ്ചാമത്തെ മുറിയിൽ 20 ദിവസം പട്ടിണി കിടന്ന സിംഹം. ചോദ്യം: കുറ്റവാളി ഏതു ജയിൽ മുറി തിരഞ്ഞെടുക്കും? ഉത്തരം: അഞ്ചാമത്തെ സിംഹത്തിന്റെ മുറി. കാരണം, 20 ദിവസം പട്ടിണി കിടന്ന സിംഹത്തിന് ജീവൻ കാണില്ല. അല്ലെങ്കിൽ ഒന്നിനും വയ്യാ. Written by Binoy Thomas, Malayalam eBooks-894 - Riddles - 55. PDF - https://drive.google.com/file/d/1A4nOgLWpLGJvllKLOqByNRsyIaRiLOni/view?usp=drivesdk

(893) എത്ര ദിവസം ?

  ഒരു ഗ്രാമത്തിൽ ഒരു മുതലാളി ജീവിച്ചിരുന്നു. അയാളുടെ വീടിന്റെ അതിർത്തി പങ്കിടുന്ന ആൾ ഒരു സാധുവായിരുന്നു. അയൽവാസിയുടെ പറമ്പ് സ്വന്തമാക്കാൻ വേണ്ടി മുതലാളി അതിർത്തിയിലെ ചെറുമതിൽ പൊളിച്ചു കളഞ്ഞു. ഉടൻ, അയൽവാസി ഒരു നല്ല മതിൽ പണിയാൻ തീരുമാനിച്ചു. അയാൾ കുറച്ചു പണിക്കാരെ വിളിച്ചു. എത്രയും പെട്ടെന്ന് മതിൽ പണിയാൻ അവരോടു പറഞ്ഞു. എട്ട് പണിക്കാർ ചേർന്ന് 5 ദിവസം കൊണ്ട് ആ മതിൽ നിർമ്മിച്ചു. ചോദ്യം : അതേ മതിൽ 4 പണിക്കാർ ചേർന്ന് പണിയാൻ എത്ര ദിവസം വേണം? ഉത്തരം: Zero! കാരണം, ആ മതിൽ പണിതു കഴിഞ്ഞു. അതേ മതിൽ വീണ്ടും നിർമ്മിക്കാൻ പറ്റില്ല. Written by Binoy Thomas, Malayalam eBooks-893- Riddles -54. PDF - https://drive.google.com/file/d/1w0ff9vKuhgTuQj0kh4hEGOu3oS5VXVHe/view?usp=drivesdk

(892) ഇഡ സ്കഡർ

  സാധാരണയായി ചികിൽസയുമായി ബന്ധപ്പെട്ട് എല്ലാവരും കേൾക്കാൻ ഇടയുള്ള ഒരു പ്രയോഗം - "വെല്ലൂർക്ക് കൊണ്ടുപോയിട്ടും രക്ഷപ്പെട്ടില്ല" അതായത്, ആധുനിക വൈദ്യശാസ്ത്രത്തിന്റെ പരമാവധി ചെയ്തു എന്നർഥം. ഇങ്ങനെ, മികവിന്റെ സ്ഥാപനമായ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂർ എന്ന സ്ഥാപനം ഉണ്ടായത് എങ്ങനെയെന്ന് അറിയുക... അമേരിക്കൻ മിഷനറി പ്രവർത്തകനും ഡോക്ടറുമായ ജോൺ സ്കഡറുടെ പുത്രി ഇഡാ സ്കഡർ (Ida Sophia Scudder) 1870 കാലത്ത് തമിഴ്നാട്ടിലെ ദിണ്ടിവനം എന്ന ഗ്രാമത്തിലാണ് ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്കു പോയെങ്കിലും പിതാവിനെ സഹായിക്കാനായി ഇരുപതാമത്തെ വയസിൽ ഇന്ത്യയിൽ തിരിച്ചെത്തി. ഗ്രാമീണ മേഖലകളിൽ അക്കാലത്ത് സ്ത്രീകളുടെ ശരാശരി ആയുസ് ഇരുപത്തിനാല് വയസ്സായിരുന്നു! കാരണം, പുരുഷന്മാരായ ഡോക്ടർമാർ സ്ത്രീകളെ ചികിൽസിക്കാൻ പാടില്ല എന്ന ദുരാചാരവും അന്ധവിശ്വാസവും ഒക്കെ അക്കാലത്ത് ഉണ്ടായിരുന്നു. വൈദ്യശാസ്ത്രപഠനം നടത്തിയ സ്ത്രീകൾ അക്കാലത്ത് ഉണ്ടായിരുന്നുമില്ല. പ്രസവത്തോടെ സ്ത്രീകൾ മരണപ്പെടുന്ന  ദുരവസ്ഥയായിരുന്നു ഇന്ത്യയിലെ ഗ്രാമങ്ങളിൽ ഉണ്ടായിരുന്നത്. 1894 കാലത്ത്, ഒരു പാതിരാത്രിയിൽ ഇഡയും പിതാവും താമസിക്കു

(891) നിന്ദയുടെ സമ്മാനം

  വിജയനഗരത്തിലെ കൃഷ്ണ ദേവരായരുടെ കൊട്ടാരത്തിൽ അനേകം കുതിരകൾ ഉണ്ടായിരുന്നു. അതിൽ, രാജാവിന് ഏറ്റവും ഇഷ്ടമുള്ള ഒരു കുതിരയുമുണ്ട്. ഈ കുതിരയുടെ കഴിവും ബുദ്ധിസാമർഥ്യവും വിവരിക്കാൻ രാജാവിന് നൂറു നാവായിരുന്നു. ഇതു കേട്ട് തെനാലി രാമന് അമർഷം വന്നു. അവൻ പറഞ്ഞു - "രാജാവേ, ഇതിലും കഴിവുള്ള കുതിരയെ അങ്ങ് ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്" അന്നേരം, രാജാവ് പറഞ്ഞു - "എങ്കിൽ അങ്ങനെ ഒരു കുതിരയെ കൊണ്ടുവരാൻ താങ്കൾക്കു പറ്റുമോ?" തെനാലി ആ വെല്ലുവിളി സ്വീകരിച്ചു. അടുത്ത ദിവസം, രോഗം ബാധിച്ച് എല്ലും തോലുമായി ചാകാറായ ഒരു കുതിരയെ രാജാവിന്റെ മുന്നിലേക്ക് തെനാലി കൊണ്ടുവന്നു. രാജാവ് ദേഷ്യത്തോടെ അവനോടു പറഞ്ഞു - " ഈ കുതിരയ്ക്കാണോ എന്റെ കുതിരയേക്കാൾ കഴിവുണ്ടെന്നു പറഞ്ഞത് ?" തെനാലി: "അതേ പ്രഭോ. അങ്ങ് എന്റെ കൂടെ അടുത്തുള്ള നദിയുടെ ഭാഗത്തേക്ക് വന്നാലും" രാജാവും തെനാലിയും മെലിഞ്ഞ കുതിരയും ഒരു പാലത്തിന്റെ മുകളിലെത്തി. എന്നിട്ട് നല്ല ആഴമുള്ള നദിയിലേക്ക് തെനാലി ആ കുതിരയെ തള്ളിയിട്ടു! കുതിര രക്ഷപെടാൻ പോലും നോക്കാതെ ജീവൻ വെടിഞ്ഞു. അന്നേരം, രാജാവിനു വീണ്ടും ദേഷ്യം വന്നു - &q

(890) ഓട്ടക്കുടം

  സിൽബാരിപുരംദേശം വരൾച്ച ബാധിച്ച സമയം. ഒരു സ്ത്രീ ദൂരെയുള്ള കിണറ്റിൽ നിന്നും വെള്ളം കോരി രണ്ടു കുടങ്ങളിൽ നിറയ്ക്കും. എന്നിട്ട്, വിലങ്ങനെ ഒരു അലകുള്ള കമ്പിന്റെ രണ്ടറ്റത്തുമായി കുടം കെട്ടിയിടും. പിന്നെ, കമ്പ് തോളിൽ വിലങ്ങനെ എടുത്തു വച്ച് നടക്കും. വീട്ടിൽ എത്തുമ്പോൾ ഒരു കുടത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമേ കാണാറുള്ളൂ. കാരണം, വലതു വശത്തു സ്ഥിരമായി തൂക്കിയിരുന്ന കുടത്തിന് ചെറിയ ചോർച്ചയുണ്ടായിരുന്നു. എന്നാൽ, ആ വീട്ടുകാരി അതു കാര്യമാക്കിയില്ല. പക്ഷേ, കുടത്തിന് വലിയ വിഷമമായി. അത് പറഞ്ഞു - "അമ്മച്ചീ, ഇത്രയും ദൂരം എന്നെയും തൂക്കി വന്നിട്ട് കാൽ ഭാഗത്തോളം വെള്ളം, ചെറിയ ദ്വാരത്തിലൂടെ വഴിയിൽ നഷ്ടപ്പെടും. ഒന്നെങ്കിൽ, എന്റെ ചോർച്ച തടയുക. അല്ലെങ്കിൽ എന്നെ ഉപേക്ഷിച്ച് പുതിയ കുടം വാങ്ങാമല്ലോ" ഉടൻ, ആ സ്ത്രീ പറഞ്ഞു - "നിന്റെ ചോർച്ച കുറെ മാസങ്ങൾക്കു മുൻപ് ഞാൻ അറിഞ്ഞതാണ്. എനിക്ക് കുറച്ചു ചുണ്ണാമ്പ് വച്ച് അത് അടയ്ക്കാം. പക്ഷേ, ചോർച്ചയുടെ പ്രയോജനം ഓർത്തപ്പോൾ വേണ്ടെന്നു വച്ചു" പക്ഷേ, പ്രയോജനം എന്താണെന്ന് കുടത്തിനു മനസ്സിലായില്ല. അടുത്ത ദിനം രാവിലെ കിണറ്റു കരയിലേക്കു നടന്നപ്പോൾ വലതു കുടം വെള്ളവ

(889) കള്ളൻ ആരാണ്?

  സിറ്റിയിലെ ഒരു ന്യൂ ജനറേഷൻ ബാങ്ക്.  അവിടെ ഒരു അപരിചിതൻ ബ്രീഫ് കേസും കോട്ടുമിട്ട് ബാങ്കിൽ കയറി. അവിടെ നിന്നും പണവുമായി പോകുന്നവരെ അയാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കൂടുതൽ പണവും കുറഞ്ഞ ആരോഗ്യവുമുള്ള ആളിനെ ഒടുവിൽ കണ്ടെത്തി. അയാൾ പുറത്തിറങ്ങിയ പിറകിലായി അപരിചിതൻ ഇറങ്ങി. ബാങ്കിന്റെ പിറകിലൂടെയുള്ള ചെറിയ വഴിയിലൂടെ പണവുമായ നടന്ന ആളിനെ അയാൾ ഉന്തി വീഴിച്ചു.  പക്ഷേ, വേറെ ആളുകൾ നടന്നു വന്നതിനാൽ അപരിചിതൻ മുന്നോട്ട് നടക്കാൻ ശ്രമിച്ചു. ഉടൻ, പോലീസ് വന്നു. സംശയം തോന്നിയ പോലീസ് ഓഫീസർക്ക് മോഷണശ്രമം ആയിരുന്നുവെന്ന് മനസ്സിലായി. വീണ ആളിനെ ബോധം പോയതിനാൽ ആശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ, പോലീസ് ഓഫീസർ അവിടെ കണ്ട നാലു പേരെ ചോദ്യം ചെയ്തു. അന്നേരം അപരിചിതൻ പറഞ്ഞു - "ഞാൻ അരമണിക്കൂറായി ഈ ബസ് വെയിറ്റിങ്ങ് ഷെഡിൽ നിൽക്കുകയായിരുന്നു" ഉടൻ, പോലീസ് ഓഫീസർ അവന്റെ കോട്ടിൽ തൊട്ടു. എന്നിട്ട് അവനെ അറസ്റ്റ് ചെയ്തു. ചോദ്യം: എന്താണ് തെളിവ് കിട്ടിയത്? ഉത്തരം: കോട്ടിൽ നല്ല തണുപ്പായിരുന്നു. കാരണം, അവൻ അല്പം മുൻപു വരെ എസിയിൽ ഇരിക്കുകയായിരുന്നു. അര മണിക്കൂർ വെയിറ്റിങ്ങ് ഷെഡിൽ എന്നു കള്ളം പറഞ്ഞതാണ്. Written by Binoy Thomas, Ma

(888) രാജകുമാരിയും പ്രേതവും!

  ഒരിക്കൽ, രാജകുമാരിയും തോഴിമാരും കാട്ടിലെ കുളത്തിൽ കുളിക്കാനായി പോയി. അതിനിടയിൽ, ഒരു കാട്ടാന വന്നപ്പോൾ രാജകുമാരി തല കറങ്ങി വീണു. മറ്റുള്ളവർ ഓടി. അവൾക്കു ബോധം വന്നപ്പോൾ രാത്രിയായിരുന്നു. ഒരു ഗുഹയിൽ കയറി ഒളിച്ചു. ഗുഹയിലെ പ്രേതം അവളിൽ പ്രവേശിച്ചു. അവൾ ആ രാത്രിയിൽ കൊട്ടാരത്തിലെത്തി. അവളിലെ പ്രേതത്തെ ഒഴിപ്പിക്കാൻ മഹാ മാന്ത്രികൻ വന്നു. മാന്ത്രികൻ പ്രേതത്തോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. പ്രേതം ഒരു വ്യവസ്ഥ പറഞ്ഞു - " ഒരു വർഷത്തിൽ വെറും ഏഴു ദിവസം മാത്രം ഞാൻ മാറി നിൽക്കാം. മറ്റുള്ള ദിവസങ്ങളിൽ ഞാൻ ഇവിടെ കാണും. ദിവസങ്ങൾ താങ്കൾക്കു നിശ്ചയിക്കാം" ബുദ്ധിമാനായ മാന്ത്രികൻ 7 ദിവസങ്ങൾ തെരെഞ്ഞെടുത്തു. അന്നേരം, പ്രേതം എന്നന്നേയ്ക്കുമായി കൊട്ടാരം വിട്ടു പോയി. ചോദ്യം:  മാന്ത്രികൻ എന്തു സൂത്രമാണ് പ്രയോഗിച്ചത്? ഇത്തരം:  മാന്ത്രികന്റെ 7 ദിവസങ്ങൾ - തിങ്കൾ, ചൊവ്വാ, ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ എന്നിവ ആയിരുന്നു. ഒരു വർഷത്തിലെ എല്ലാ ദിവസങ്ങളും ഇതിൽ ഉൾപ്പെടും. Written by Binoy Thomas, Malayalam eBooks-888-Brain teasers - 52, PDF- https://drive.google.com/file/d/1wtQsS5GNyGoVPXOdBw3Ob9m6H3Ry9alU/view?u

(887) സ്വർണ്ണക്കിഴി നഷ്ടമായത് എങ്ങനെ?

  ഒരു ആഭരണ വ്യാപാരി ചന്തയിലൂടെ നടന്നപ്പോൾ 1000 സ്വർണ്ണനാണയങ്ങൾ അടങ്ങിയ കിഴി നഷ്ടപ്പെട്ടു. ഉടൻ, അയാൾ വിളിച്ചു കൂവി - "എന്റെ കിഴി കണ്ടുപിടിച്ചു തരുന്ന ആളിന് ഞാൻ 100 സ്വർണ്ണ നാണയം സമ്മാനമായി നൽകും" കുറെ കഴിഞ്ഞപ്പോൾ രാമുവിന് ചന്തയിലെ സാധനങ്ങൾക്ക് ഇടയിൽ നിന്നും കിഴി കിട്ടി. രാമു വ്യാപാരിക്കു കൊടുത്തു. സമ്മാനം ആവശ്യപ്പെട്ടു. അന്നേരം, അത്യാഗ്രഹിയായ കച്ചവടക്കാരൻ 100 നാണയങ്ങൾ രാമുവിനു കൊടുക്കാൻ മടിച്ചു. അയാൾ പറഞ്ഞു - "ഈ കിഴിയിൽ ഒരു വലിയ വജ്രം ഉണ്ടായിരുന്നു. അതെനിക്ക് കിട്ടാത്തതിനാൽ നിനക്കു സമ്മാനം തരില്ല" അവിടെ തർക്കം കൂടിയപ്പോൾ ആളുകൾ രാജാവിന്റെ അടുക്കൽ എത്തിച്ചു. രാമു സത്യസന്ധനാണെന്ന് രാജാവ് മനസ്സിലാക്കി.  അത്യാഗ്രഹിക്ക് കിഴി കൊടുക്കാതെ എങ്ങനെ പറഞ്ഞു വിടാമെന്ന് രാജാവ് ആലോചിച്ചു.  ഒടുവിൽ, രാമുവിന് കിഴി കിട്ടി. കച്ചവടക്കാരന് ഒന്നും കിട്ടാതെ അവിടെ നിന്നും പോയി. ചോദ്യം: രാജാവ് എന്തു ബുദ്ധിയാണ് പ്രയോഗിച്ചത്? ഉത്തരം: രാജാവ് കച്ചവടക്കാരനോടു ചോദിച്ചു - "നിന്റെ കിഴിയിൽ എന്തൊക്കെയായിരുന്നു?" കച്ചവടക്കാരൻ: "1000 സ്വർണ്ണ നാണയവും ഒരു വജ്രവും" രാജാവ് പറഞ്ഞു - "ഇത

(886) രാജാവിന്റെ പശ്ചാത്താപം

  തെനാലിരാമൻ കള്ള സന്യാസിയെ ഭ്രാന്തൻ മുഖേന കൊലപ്പെടുത്തിയതിൽ രാജാവായ കൃഷ്ണ ദേവരായർ യഥാർഥ സത്യം അറിയാൻ വൈകി. അയാൾ, അനേകം പേരുടെ വിഷബാധയേറ്റുള്ള മരണത്തിനും ഭ്രാന്തിനും കാരണമായ ക്രൂരനാണെന്ന് രാജാവ് അറിഞ്ഞപ്പോൾ തെനാലിയെ വധശിക്ഷയ്ക്കു വിധിച്ചതിൽ അദ്ദേഹം വല്ലാതെ വിഷമിച്ചു. തെനാലി ചെയ്തത് ഒരു സൽപ്രവൃത്തിയെന്ന് രാജാവ് വിശ്വസിച്ചു. ഇതിനിടയിൽ, തെനാലിയുടെ ബുദ്ധിശക്തി കൊണ്ട് ദുഷ്ടനായ കൂനൻ ആനയുടെ ചവിട്ടേറ്റ് മരിച്ച വിവരം രാജാവ് അറിഞ്ഞു. അടുത്ത ദിവസം, കൂനന്റെ ഭാര്യ വെളുത്തേടത്തി രാജാവിനു മുന്നിൽ നിലവിളിച്ചെത്തി. അവൾക്കു നന്നായി ജീവിക്കാൻ പറ്റുന്ന അടുത്തൂൺ (പെൻഷൻ) കൊടുക്കാനുള്ള കാര്യങ്ങൾ രാജാവ് ചെയ്തു. കുറെ കാലം കഴിഞ്ഞപ്പോൾ വെളുത്തേടത്തി നല്ലൊരു മനുഷ്യനെ വിവാഹം ചെയ്ത് വിജയനഗരം വിടുകയും ചെയ്തു. തെനാലിയുടെ ബുദ്ധിശക്തിയിൽ രാജാവ് വീണ്ടും സംപ്രീതനായി. തെനാലി കൊട്ടാരത്തിൽ വിദൂഷകനായി പിന്നെയും നിയമിതനായി. Written by Binoy Thomas, Malayalam eBooks-886-Tenali stories - 14, PDF - https://drive.google.com/file/d/1oqA9Wm9zBMX9i2Qg91IelusHxaK0V0pR/view?usp=drivesdk

(885) തെനാലിയും കൂനനും

  കള്ള സന്യാസിയെ ഭ്രാന്തൻ നിലത്തടിച്ചു കൊന്നതിനു പിന്നിൽ തെനാലി ആണെന്ന് രാജ കൊട്ടാരത്തിലെ നീതിപീഠത്തിന് അറിവു കിട്ടി. ഉടൻ, തെനാലിയെ ചോദ്യം ചെയ്തു. എന്നാൽ, തെനാലി അതു സമ്മതിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു - "ആ കള്ള സന്യാസിയുടെ നീതിപീഠത്തിലുള്ള സ്വാധീനം മൂലം അയാൾക്കു മതിയായ ശിക്ഷ കിട്ടിയില്ല. അതിനാൽ അവന്റെ ചതിയിൽ പെട്ട് ഇനിയും ആളുകൾ മരിക്കുകയും ഭ്രാന്തരാവുകയും ചെയ്യും. അതിനു ഞാൻ കണ്ടെത്തിയ വഴിയാണ് ദുരിതം നേരിട്ട ആളിനെ കൊണ്ടു തന്നെ പ്രതികാരം ചെയ്യിച്ചത് " കുപിതരായ നീതിപീഠം തെനാലിക്ക് വധശിക്ഷ വിധിച്ചു. ഇത്തവണ മണ്ണിൽ തെനാലിയെ കുഴിച്ചിട്ട് തല മാത്രം വെളിയിൽ കാണിച്ച് ആനയെ കൊണ്ട് തല ചവിട്ടി കൊല്ലുക എന്നായിരുന്നു തീരുമാനം. തെനാലിയെ അവർ കുഴിച്ചിട്ടു. എന്നിട്ട് ആനയെ കൊണ്ടുവരാൻ പോയി. ആ സമയത്ത്, അയൽ ദേശത്തെ ഒരു കൂനൻ ആ വഴി വന്നു. അയാളെ തെനാലിക്ക് അറിയാമായിരുന്നു. മഹാ ദുഷ്ടനായിരുന്നു. മാത്രമല്ല, എല്ലാ സമയത്തും മദ്യപിക്കുന്ന അവസ്ഥയും. അന്നേരം, തെനാലിക്ക് ഒരു ബുദ്ധി തോന്നി. അദ്ദേഹം പറഞ്ഞു - "കൂന് മാറാനായി ഞാൻ ഈ മണ്ണിൽ കുഴി കുത്തി കിടന്നതാണ്. ഈ മണ്ണിന് മരുന്നിന്റെ ഗുണം കിട്ടും" അപ്പോൾ, ക

(884) തെനാലിയും കള്ളസന്യാസിയും

  തെനാലിരാമൻ കൊട്ടാര വിദൂഷകനായി ജോലി ചെയ്യുന്ന സമയം. അക്കാലത്ത്, വിജയനഗരത്തിൽ ദുരൂഹ സാഹചര്യത്തിൽ ചിലർ മരിക്കുന്നുണ്ടായിരുന്നു. മറ്റു ചിലർ ഭ്രാന്തന്മാരായി തെരുവുകളിൽ അലയുന്നുണ്ടായിരുന്നു. തെനാലിക്ക് എന്തോ സംശയം തോന്നിയതിനാൽ അയാൾ വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചപ്പോൾ അതൊരു കള്ള സന്യാസിയാണ് ചെയ്യുന്നത് എന്നു മനസ്സിലായി. ഏതെങ്കിലും ആളുകൾ ഈ സന്യാസിയെ സമീപിച്ച് ശത്രുവിനെ സംഹരിക്കാൻ പണം കൊടുക്കും. ആരും അറിയാതെ ശത്രുവുമായി സന്യാസി ചങ്ങാത്തം കൂടി വിരുന്ന് കൊടുക്കുമ്പോൾ അതിൽ കൊടുംവിഷം കൊടുക്കും. ഒന്നുകിൽ മരിച്ചു പോകും അല്ലെങ്കിൽ മനോരോഗികളായി അലഞ്ഞുതിരിയും. തെനാലി രാമൻ കുറെ നാളുകൾ കാത്തിരുന്ന ദിവസം വന്നു ചേർന്നു. അക്രമാസക്തനായ ഒരു ഭ്രാന്തൻ വഴിയെ നടന്നു വരുന്നത് തെനാലി കണ്ടു. അവനെയും കള്ള സന്യാസി ഭ്രാന്തനാക്കിയതാണ്. സർവ്വ ധൈര്യവും സംഭരിച്ച് തെനാലി ഭ്രാന്തന്റെ കൈ പിടിച്ച് കള്ള സന്യാസിയുടെ മുഖാമുഖം നിർത്തി. പരസ്പരം കൈ കോർക്കാൻ പാകത്തിനു നിർത്തി. അന്നേരം, ഭ്രാന്തന് കള്ള സന്യാസിയെ ഓർമ്മ വന്നു. അവനെ ചതിച്ചവനെ നേരിൽ കണ്ടപ്പോൾ സന്യാസിയുടെ കൈ തിരിച്ച് നിലത്തടിച്ചു! കള്ള സന്യാസിയുടെ കഥയും അതോടെ കഴിഞ്ഞു. Written

(883) തെനാലിയുടെ ശിക്ഷ

  പ്രശസ്തമായ കൃഷ്ണ ദേവരായരുടെ കൊട്ടാരവും സമ്പത്തും കണ്ടിട്ട് പുറത്തുള്ള ശത്രുരാജ്യങ്ങളിൽ നിന്ന് ചാരന്മാർ രാജാവിനെ വധിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഒരിക്കൽ, ഗോൽക്കൊണ്ടയിൽ നിന്നും ഒരു ചാരൻ വിജയനഗരത്തിലെത്തി. പക്ഷേ, ചാരൻ താമസിച്ചത് തെനാലിയുടെ വീട്ടിലായിരുന്നു. എന്നാൽ, തെനാലിയ്ക്ക് അതൊരു ചാരനാണെന്ന് മനസ്സിലായില്ല. ചാരൻ, തെനാലിയുടെ വീട്ടിലേക്ക് രാജാവിനെ ക്ഷണിച്ചു. തെനാലിയുടെ വീട് ആയതിനാൽ രാജാവ് ഒട്ടും സംശയിക്കാതെ ഏതാനും ഭടന്മാരുടെ കൂടെ ആ വീട്ടിലെത്തി. ഉടൻ, ചാരൻ രാജാവിനെ ആക്രമിക്കാൻ ചാടി വീണെങ്കിലും ഭടന്മാർ അവനെ കൊന്നു. പക്ഷേ, കൊലയാളിക്ക് അഭയം കൊടുത്തെന്ന കാരണത്താൽ തെനാലി രാമന് വധശിക്ഷ വിധിച്ചു. എന്നാൽ, ജനങ്ങൾ തെനാലിക്ക് ഒപ്പമായിരുന്നു. തെനാലിയെ രാജസദസ്സിൽ കൊണ്ടുവന്നു. ആളുകൾ തിങ്ങി നിറഞ്ഞു. രാജദ്രോഹക്കുറ്റമായതിനാൽ അതിൽ ഇളവ് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ, രാജാവ് അവസാനമായി തെനാലിയോടു ചോദിച്ചു - "നിങ്ങളുടെ മരണം എങ്ങനെ വേണമെന്ന് താങ്കൾക്കു നിശ്ചയിക്കാം" ഉടൻ, തെനാലി പറഞ്ഞു - "വാസ്തവത്തിൽ ആ ചാരൻ എന്നെ നെറ്റിദ്ധരിപ്പിച്ച് എന്റെ വീട്ടിൽ അതിഥിയായി താമസിച്ചതാണ്. അതിനാൽ, എന്റെ മരണം എ