(1251) ചേർച്ചയില്ലാത്ത കൂട്ട്!
ഒരിക്കൽ, സിൽബാരിപുരം കാട്ടിലൂടെ ഒരു ആമ പതിയെ നടന്നു നീങ്ങുന്ന സമയം. ഒറ്റയ്ക്കു നടക്കുന്നതിനിടയിൽ വല്ലാത്ത മുഷിപ്പ് അവനു തോന്നിയതിനാൽ ഒരു കൂട്ടിന് ആരെയെങ്കിലും വേണമെന്ന് തോന്നി. അപ്പോൾ അതുവഴി ഒരു കലമാൻ വന്നു. ആ കലമാൻ അവൻ്റെ സങ്കേതത്തിലെ കൂട്ടുകാരുമായി പിണങ്ങി വന്നവനായിരുന്നു. അതിനാൽ ആമയുമായി ചങ്ങാത്തം കൂടി. എന്നാൽ, ഇതെല്ലാം കണ്ട് മരത്തിലിരുന്ന കാക്ക ഉപദേശിച്ചു: "വേഗം ഇല്ലാത്ത ആമയും വേഗം കൂടിയ കലമാനും ഒരിക്കലും ചേർന്നു പോകില്ല" പക്ഷേ, അവർ അതിനെ ചിരിച്ചുതള്ളി. സമയം വൈകുന്നേരം ആയപ്പോൾ, ഒരു കടുവ അതിലെ വന്നു. കലമാൻ ഒരു നിമിഷം ശങ്കിച്ചു നിന്നു. കാരണം, ചങ്ങാതിയെ ആപത്തിൽ തനിച്ചാക്കി പോകണമോ എന്നുള്ള ആശങ്കയായിരുന്നു അത്. പക്ഷേ, ആ നിമിഷത്തിൽ കടുവ കലമാനിനെ ചാടി പിടിച്ചു! ആമയാകട്ടെ, സ്വന്തം രക്ഷയ്ക്കായി കയ്യും കാലും തലയുമെല്ലാം കട്ടിയുള്ള തോടിനുള്ളിലാക്കി. മാനിൻ്റെ കരച്ചിൽ കേട്ട് കാക്ക പറന്നു വന്ന് രംഗം നിരീക്ഷിച്ചു. കടുവ മാനിനെ കടിച്ചു വലിച്ച് ഗുഹയിലേക്കു കൊണ്ടുപോയി. അന്നേരം, കാക്ക ആമയെ ശകാരിച്ചു: "നിൻ്റെ ചങ്ങാത്തം കാരണം ആ മാനിൻ്റെ ജീവൻ പോയതു നീ കണ്ടില്ലേ?" ഉടൻ, ആമ പറഞ്ഞു: ...