Posts

Showing posts with the label സൗഹൃദം

(1251) ചേർച്ചയില്ലാത്ത കൂട്ട്!

  ഒരിക്കൽ, സിൽബാരിപുരം കാട്ടിലൂടെ ഒരു ആമ പതിയെ നടന്നു നീങ്ങുന്ന സമയം. ഒറ്റയ്ക്കു നടക്കുന്നതിനിടയിൽ വല്ലാത്ത മുഷിപ്പ് അവനു തോന്നിയതിനാൽ ഒരു കൂട്ടിന് ആരെയെങ്കിലും വേണമെന്ന് തോന്നി. അപ്പോൾ അതുവഴി ഒരു കലമാൻ വന്നു. ആ കലമാൻ അവൻ്റെ സങ്കേതത്തിലെ കൂട്ടുകാരുമായി പിണങ്ങി വന്നവനായിരുന്നു. അതിനാൽ ആമയുമായി ചങ്ങാത്തം കൂടി. എന്നാൽ, ഇതെല്ലാം കണ്ട് മരത്തിലിരുന്ന കാക്ക ഉപദേശിച്ചു: "വേഗം ഇല്ലാത്ത ആമയും വേഗം കൂടിയ കലമാനും ഒരിക്കലും ചേർന്നു പോകില്ല" പക്ഷേ, അവർ അതിനെ ചിരിച്ചുതള്ളി. സമയം വൈകുന്നേരം ആയപ്പോൾ, ഒരു കടുവ അതിലെ വന്നു. കലമാൻ ഒരു നിമിഷം ശങ്കിച്ചു നിന്നു. കാരണം, ചങ്ങാതിയെ ആപത്തിൽ തനിച്ചാക്കി പോകണമോ എന്നുള്ള ആശങ്കയായിരുന്നു അത്. പക്ഷേ, ആ നിമിഷത്തിൽ കടുവ കലമാനിനെ ചാടി പിടിച്ചു! ആമയാകട്ടെ, സ്വന്തം രക്ഷയ്ക്കായി കയ്യും കാലും തലയുമെല്ലാം കട്ടിയുള്ള തോടിനുള്ളിലാക്കി. മാനിൻ്റെ കരച്ചിൽ കേട്ട് കാക്ക പറന്നു വന്ന് രംഗം നിരീക്ഷിച്ചു. കടുവ മാനിനെ കടിച്ചു വലിച്ച് ഗുഹയിലേക്കു കൊണ്ടുപോയി. അന്നേരം, കാക്ക ആമയെ ശകാരിച്ചു: "നിൻ്റെ ചങ്ങാത്തം കാരണം ആ മാനിൻ്റെ ജീവൻ പോയതു നീ കണ്ടില്ലേ?" ഉടൻ, ആമ പറഞ്ഞു: ...

(1243) സ്നേഹമുള്ള ശിക്ഷ!

സിൽബാരിപുരം ദേശത്തെ ഒരു ഗുരുകുലത്തിൽ ചങ്ങാതിമാരായി പഠിച്ചവരാണ് സേനകനും ചീരനും. ഒരേ ഗുരുവിൻ്റെ കീഴിലായിരുന്നു പഠനമെങ്കിലും പഠനത്തിൻ്റെ കാര്യത്തിൽ ചീരൻ ഒരുപാടു പിറകിലായിരുന്നു. എങ്കിലും സേനകൻ യാതൊരു മാറ്റവും സൗഹൃദത്തിൽ കാണിച്ചില്ല. കുറെ വർഷങ്ങളുടെ പഠന ശേഷം അവർ രണ്ടാളും രണ്ടു വഴിക്കു പിരിഞ്ഞു. സേനകൻ നന്നായി പഠിച്ച് കൊട്ടാരത്തിലെ ന്യായാധിപനായി. അതേസമയം, ചീരൻ പലതരം കൂലിപ്പണികൾ ചെയ്തെങ്കിലും അവൻ്റെ കുടുംബം പട്ടിണിയായിരുന്നു. ഒരു ദിവസം, ചീരന് അമ്മയുടെ നാട്ടു ചികിൽസയ്ക്കായി കുറെ പണം വേണമായിരുന്നു. പലരോടും പണം കടം ചോദിച്ചെങ്കിലും അവരെല്ലാം പരിഹസിക്കുകയാണു ചെയ്തത്. ചീരൻ മറ്റൊരു തീരുമാനമെടുത്തു. ഏതെങ്കിലും പ്രഭുവിൻ്റെ വീട്ടിൽ കയറി മോഷണം നടത്തുക എന്നതായിരുന്നു പദ്ധതി. പക്ഷേ, യാതൊരു മുൻപരിചയവും മോഷണത്തിൽ ഇല്ല. അങ്ങനെ രാത്രിയിൽ അതിനു ശ്രമിച്ചപ്പോൾ കാവൽക്കാർ അവനെ പിടിച്ച് കൊട്ടാരത്തിലെ ന്യായാധിപനായ സേനകൻ്റെ മുന്നിലെത്തിച്ചു. വർഷങ്ങൾക്കു ശേഷം, തൻ്റെ ചങ്ങാതിയെ കണ്ട് പ്രതീക്ഷയോടെ ന്യായാധിപൻ്റെ മുഖത്തേയ്ക്ക് ചീരൻ ദയനീയമായി നോക്കി. പക്ഷേ, സേനകൻ യാതൊരു പരിചയ ഭാവവും കാട്ടിയില്ല! മാത്രമല്ല, ന്യായാധിപൻ വിധിച്...

(1199) മനുഷ്യനും നായയും!

മനുഷ്യൻ്റെ ഉറ്റ ചങ്ങാതിയായി നായ്ക്കൾ എന്നാണു മാറിയതെന്ന് ആർക്കും അറിയില്ല. എന്നാൽ, ഒട്ടേറെ രസകരമായ കഥകൾ ഇതുമായി ബന്ധപ്പെട്ട് എനിക്ക് വായിക്കാൻ പറ്റിയിട്ടുണ്ട്. അത്തരം ഒരു കഥ. അനേകം നൂറ്റാണ്ടുകൾക്കു മുൻപ്, സിൽബാരിപുരത്ത് നാടും കാടും ഇടകലർന്ന് കിടന്നിരുന്ന സമയം. അക്കാലത്ത്, ചെന്നായ്ക്കൾ അൻപതും നൂറും എണ്ണം ഒന്നിച്ച് താമസിക്കുകയായിരുന്നു പതിവ്. പക്ഷേ, ഉൾക്കാട്ടിലായിരുന്നു അവറ്റകൾ. എന്നാൽ, കാടിനോടു ചേർന്ന് തീറ്റി തേടി നടന്നിരുന്ന നായ്ക്കൾ അനേകമായിരുന്നു. പക്ഷേ, അവറ്റകൾ മനുഷ്യനുമായി ഇണങ്ങിയിരുന്നില്ല. അതിൽ ഒരു നായ കാടിനുള്ളിലേക്കു കയറി. ഒരു കുറുക്കനെ കണ്ടപ്പോൾ അവനുമായി ചങ്ങാത്തമായി. പക്ഷേ, ഉറങ്ങാൻ കിടന്ന സമയത്ത് രാത്രിയിൽ തെളിഞ്ഞു നിന്നിരുന്ന ചന്ദ്രനെ നോക്കി നായ കുരയ്ക്കാൻ തുടങ്ങി. കുറുക്കൻ പറഞ്ഞു -"നീ എൻ്റെ ഉറക്കം കൂടി കളഞ്ഞു. ഇവിടെ നിന്നും പോകൂ! " പിന്നെ, നായ മുന്നോട്ടു പോയപ്പോൾ ഒരു ആടിനെ കണ്ടു. അവർ കൂട്ടുകാരായി. അടുത്ത ദിവസം പാതിരാത്രിയിൽ നായയുടെ കുര കേട്ട് ആട് അതൃപ്തി അറിയിച്ചു. അവൻ വേറെ ദിക്കിലേക്കു പോയപ്പോൾ ഒരു പശുവിനെ കൂട്ടു കിട്ടി. അവിടെയും രാത്രിയിൽ സ്വന്തം കുര കാരണം പശുവി...

(1190) സൗഹൃദ അട്ടിമറി!

  സിൽബാരിപുരം ദേശത്തെ ഒരു തറവാട്ടിൽ വളർത്തുമൃഗങ്ങൾ പലതും ഉണ്ടായിരുന്നു. അവിടെ, ഒരു പൂച്ചയും നായയും നല്ല ചങ്ങാതികളാണ്. ആഹാരം കിട്ടുമ്പോൾ അവർ പങ്കിട്ടു തിന്നുന്നതും പതിവായിരുന്നു. ഒരു ദിവസം, പൂച്ച ഉറങ്ങാൻ കിടന്നപ്പോൾ ചിന്തിച്ചു - യജമാനന് തന്നേക്കാൾ സ്നേഹം ഈ നായയോടാണ്. ഈ തറവാട്ടിൽ എൻ്റെ പ്രാധാന്യം കുറയുകയാണ്. ഇങ്ങനെ മുന്നോട്ടു പോയാൽ ഏറെ താമസിയാതെ എന്നെ ഇവിടെ നിന്നും ഇറക്കി വിട്ടേക്കാൻ സാധ്യതയുണ്ട്. അന്നു രാത്രി അവൻ പലതും ആലോചിച്ച് ഒരു തീരുമാനമെടുത്തു - നായയെ ഏതെങ്കിലും ചതിയിൽ പെടുത്തി യജമാനൻ്റെ ശിക്ഷ കിട്ടുന്ന എന്തെങ്കിലും ചെയ്തേ മതിയാകൂ. നേരം വെളുത്ത ഉടൻ, യജമാനൻ ചന്തയിലേക്കു പോയി. തിരികെ വരുന്നത് ഉച്ചകഴിഞ്ഞാണ്. അയാൾ വന്നയുടൻ ഊണ് കഴിക്കാൻ ഇരിക്കും. ആ സമയം നോക്കി ചെയ്യാനുള്ള കാര്യങ്ങൾ പൂച്ച ആസൂത്രണം ചെയ്തു. അന്നേരം, നായ വരാന്തയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. കാരണം, രാത്രി മുഴുവൻ ഉണർന്നിരുന്ന് തറവാടിൻ്റെ സുരക്ഷയായിരുന്നു അവൻ്റെ പ്രധാന ജോലി. ആ തക്കം നോക്കി പൂച്ച അടുക്കളയിൽ പതുങ്ങി നിന്ന് കാര്യങ്ങൾ നിരീക്ഷിച്ചു. യജമാനന് ഊണിനുള്ള ഇറച്ചിക്കറി ഒരു കോപ്പയിൽ വിളമ്പി വച്ചത് പൂച്ച ശ്രദ്ധിച്ചു. പിന...

(1186) ചങ്ങാതിയുടെ ചതി!

  സിൽബാരിപുരം രാജ്യത്തെ ഒരു ഗ്രാമത്തിലായിരുന്നു ചങ്ങാതികളായ വീരമണിയും ദാമുവും താമസിച്ചിരുന്നത്. ഒരിക്കൽ, രാജ്യത്തെ ഏറ്റവും നല്ല ജ്യോതിഷാലയത്തിൽ പഠനത്തിനായി അവർ ചേർന്നു. രണ്ടു വർഷമായി ആശ്രമത്തിൽ താമസിച്ച് പഠിച്ച ശേഷം അവർ ഗുരുവിനോട് യാത്ര പറഞ്ഞ് കാട്ടിലൂടെയുള്ള എളുപ്പ വഴിയിൽ നാട്ടിലേക്ക് നടക്കാൻ തുടങ്ങി. "നമുക്ക് കൊട്ടാരത്തിലെ ജ്യോതിഷികളായി എങ്ങനെയും കയറിപ്പറ്റണം" വീരമണി അങ്ങനെ പറഞ്ഞപ്പോൾ ദാമു അതിനെ അനുകൂലിച്ചു. എന്നാൽ, അതേ സമയം ദാമു ചിന്തിച്ചത് മറ്റൊരു വിധത്തിലായിരുന്നു. അവൻ പിറുപിറുത്തു - "കൊട്ടാരത്തിൽ രണ്ട് ജ്യോതിഷ പണ്ഡിതൻ്റെ ആവശ്യമില്ല. ഒരാളെ മാത്രമേ നിയമിക്കൂ. എങ്ങനെയും എനിക്ക് ആ ജോലി കിട്ടിയേ തീരൂ!" അവർ നടന്നു പോകുന്നതിനിടയിൽ, നായാട്ടിനായി കാട്ടിലൂടെ പോകുന്ന രാജാവ് എതിരെ വന്നു. കുതിരപ്പുറത്തു നിന്നും രാജാവ് ഇറങ്ങി അവർ ആരാണെന്ന് തിരക്കി. ഉടൻ, രാജാവ് പറഞ്ഞു -"നിങ്ങൾ ജ്യോതിഷം നന്നായി പഠിച്ചോ എന്ന് എനിക്കറിയണം. ദാമു എൻ്റെ ഭാവി പ്രവചിക്കുക. പിന്നെ, വീരമണിയും" വീരമണിയെ രാജാവ് മാറ്റിനിർത്തി. തുടർന്ന്, ദാമു തൻ്റെ കവിടി നിരത്തി നോക്കിയപ്പോൾ ഞെട്ടി! രാജാവ് അല്പാ...

(1084) രണ്ട് കൂട്ടുകാർ

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് നല്ലൊരു ചന്ത സ്ഥിതി ചെയ്തിരുന്നു. ആ ചന്തയിലേക്ക് എളുപ്പ മാർഗത്തിൽ പോകണമെങ്കിൽ കാടിനോടു ചേർന്നു കിടക്കുന്ന ഒറ്റയടി പാതയിലൂടെ പോകണം. നേരെയുള്ള വഴിയിലൂടെ ആണെങ്കിൽ വളരെ ദൂരം യാത്ര ചെയ്യേണ്ടിവരും. അതിനാൽ ആൾക്കാർ ഈ വഴിയായിരുന്നു തെരഞ്ഞെടുത്തുകൊണ്ടിരുന്നത്. ഒരു ദിവസം, ഒരു കച്ചവടക്കാരൻ അതിലൂടെ യാത്ര ചെയ്യുകയാണ്. കുറെ പാണ്ടക്കെട്ടുകൾ  അയാളുടെ കയ്യിലുണ്ടായിരുന്നു. മാത്രമല്ല, പഴക്കിഴി അരയിൽ കെട്ടി വെച്ചിട്ടുണ്ടായിരുന്നു. അതിൽ 100 സ്വർണ്ണ നാണയങ്ങളുണ്ട്. അയാൾ നടന്നു നീങ്ങുന്നതിനിടയിൽ വഴിയിൽ വച്ച് ഈ സ്വർണ്ണക്കിഴി താഴെ പുല്ലിലേക്ക് വീണത് അയാളുടെ ശ്രദ്ധയിൽ പെട്ടില്ല. അയാൾ അറിയാതെ മുന്നോട്ട് പോയി.  അതിനു പിറകെയായി കുറേസമയം കഴിഞ്ഞ്, രണ്ട് കൂട്ടുകാർ വർത്തമാനം പറഞ്ഞത് നടന്നുവരികയായിരുന്നു. അപ്പോൾ, ഒന്നാമൻ ഈ കിഴി കണ്ടു. പെട്ടെന്ന്, അവൻ കുനിഞ്ഞ് എടുത്തു. എന്നിട്ട് അവൻ ആവേശത്തോടെ പറഞ്ഞു - "ഇന്ന് എൻ്റെ ഭാഗ്യദിവസമാണ്. ഞാൻ ഇതുകൊണ്ട് സുഖമായി അന്യദേശത്ത് പോയി ജീവിക്കും" ഇത് കേട്ട് രണ്ടാമൻ പറഞ്ഞു - "നീ അങ്ങനെ പറയരുത്. നമ്മുടെ രണ്ടുപേരുടെയും ഭാഗ്യമാണ് എന്ന് വേണം പറയാ...

(1081) മരവള്ളിയുടെ ചതി!

പണ്ടുപണ്ട്, സിൽബാരിപുരം ദേശമാകെ നാടും കാടും ഇടകലർന്ന് കിടന്നിരുന്ന കാലം. ആ ദേശം വാണിരുന്നത് വിക്രമൻരാജാവായിരുന്നു. നാട്ടിൻപുറത്ത് നല്ല ഗാംഭീര്യത്തോടെ തലയുയർത്തി ഒരു വലിയ മരം നിൽപ്പുണ്ടായിരുന്നു. അതിന് ശിഖരങ്ങളില്ലാതെ ഒറ്റത്തടിയായി വളരെയേറെ പൊക്കമുണ്ടായിരുന്നതിനാൽ കിളികൾക്ക് ഏറെ ഇഷ്ടമായിരുന്നു. കാരണം, പെട്ടെന്ന് മരത്തിൽ കയറി പക്ഷിക്കൂടുകളും പക്ഷികളും പിടിക്കാൻ മനുഷ്യർ മെനക്കെടാറില്ല. അതിനാൽ, ധാരാളം കിളിക്കൂടുകളും മുട്ടകളും കുഞ്ഞുങ്ങളും അതിൽ ഉണ്ടായിരുന്നു. ഒരു ദിവസം- പ്രായമേറിയ കിളി മരത്തിലേക്ക് കയറിയ ഒരു വള്ളി കണ്ടിട്ട് മരത്തോടു പറഞ്ഞു -"ഈ വള്ളി ഇപ്പോൾ ചെറുതെങ്കിലും വലുതായാൽ മരത്തിൻ്റെ ശിഖരത്തിൽ നിന്ന് താഴേക്ക് കരുത്തുറ്റ വള്ളിയായി തൂങ്ങിക്കിടക്കും. അന്നേരം, മനുഷ്യർ പിടിച്ചു കയറി ഞങ്ങളെ പിടിച്ചേക്കാം. അതിനാൽ നമുക്ക് ഉടനെ എന്തെങ്കിലും ചെയ്യണം" പക്ഷേ, ഇതുകേട്ട് മരം കുലുങ്ങിച്ചിരിച്ചു - "നീ എന്തു മണ്ടത്തരമാണ് ഈ പറയുന്നത്? മരവള്ളി കാരണം ശക്തനായ എനിക്ക് യാതൊന്നും പേടിക്കാനില്ല, നിങ്ങൾക്കു പേടിയുണ്ടെങ്കിൽ ഇവിടുന്ന് പറന്നു പോകൂ!" കിളി പിന്നെ ഒന്നും മിണ്ടിയില്ല. കുറെ മാസങ്ങൾ...

(881) എഴുതിയ കൂട്ടുകാരൻ

സിൽബാരിപുരം ദേശത്തിന്റെ കിഴക്കുദിക്കിലെ അതിർത്തി ഒരു പുഴയും അതിനടുത്തായി പാറക്കെട്ടുകളും നിറഞ്ഞ പ്രദേശത്തായിരുന്നു. എന്നാൽ, വിശാലമായ മണൽപ്പരപ്പും അവിടത്തെ പ്രത്യേകതയാണ്. ഒരിക്കൽ, രണ്ടു ചങ്ങാതികൾ പുഴയും പാറക്കെട്ടുകളും കാണാൻ പോയി. മണലിലൂടെ അവർ ഏതോ കാര്യം പറഞ്ഞു വന്നപ്പോൾ രണ്ടാമന് ദേഷ്യം വന്നു. അവൻ ശക്തിയായി ഒന്നാമനെ തള്ളി. മണലിൽ വീണ സമയത്ത് ഒന്നാമൻ മണലിൽ വിരൽ കൊണ്ട് എഴുതി - "എന്റെ ചങ്ങാതി എന്നെ തള്ളിയിട്ടു" അതേസമയം, മണലിൽ എന്തോ എഴുതുന്നത് രണ്ടാമൻ ശ്രദ്ധിച്ചെങ്കിലും ഒന്നും മനസ്സിലായില്ല. അവർ പിന്നെയും മുന്നോട്ടു പോയി. പക്ഷേ, ഒന്നും സംസാരിച്ചില്ല. നദിക്കരയിലെ പാറക്കെട്ടുകൾ കയറുമ്പോൾ ഒന്നാമന്റെ കാൽ വഴുതി, പെട്ടെന്ന്, രണ്ടാമൻ കയ്യിൽ കയറി പിടിച്ചു. അന്നേരം, ഒരു ചെറുകല്ലു കൊണ്ട് പാറയിൽ ശക്തിയായി ഉരച്ച് ഒന്നാമൻ എഴുതി - "എന്റെ ചങ്ങാതി എന്റെ ജീവൻ രക്ഷിച്ചു" ഉടൻ, അതു വായിച്ച രണ്ടാമൻ പറഞ്ഞു - "നീ മണലിൽ എഴുതിയത് എന്തായിരുന്നു?" ഒന്നാമൻ: "ചങ്ങാതി എന്നെ തള്ളിയിട്ടെന്നാണ്. പക്ഷേ, മണലിലെ താൽകാലിക എഴുത്താണ്. ഒരു ചെറു കാറ്റിനു പോലും മായിക്കാൻ പറ്റുന്ന ചെറിയ കാര്യം. എന്ന...

മലയാളം ഡിജിറ്റൽ ഗുരുകുലം കഥകൾ- 524

Image
പണ്ടു കാലങ്ങളിലെ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഗുരുക്കന്മാർ പ്രയോഗിച്ചു വന്നിരുന്ന കാര്യമാണ് സന്മാർഗ കഥകൾ. അത്തരം രണ്ടു കഥകൾ വായിക്കുക. പണ്ടുപണ്ട്, സിൽബാരിപുരം ദേശത്തെ വീരമണിഗുരുജിയുടെ ആശ്രമം. അദ്ദേഹം കുട്ടികളോടു കഥ പറയാൻ തുടങ്ങി. ഒരിക്കൽ, നല്ല ചൂടുള്ള വേനൽക്കാലത്തെ ഉച്ച കഴിഞ്ഞ സമയം. ആശ്രമത്തിന്റെ വരാന്തയിൽ മൺകലത്തിൽ നിറയെ കുടിവെള്ളം വച്ചിരുന്നു. ഏതോ കുട്ടി വെള്ളം കുടിച്ച ശേഷം അതു മൂടി വയ്ക്കാൻ മറന്നു. ആ തക്കം നോക്കി ഒരു കാക്ക മൺകലത്തിൽ തലയിട്ടു വെള്ളം കുടിച്ചു. എന്നിട്ട് അത്ഭുതത്തോടെ കലത്തിനോടു ചോദിച്ചു - " ഈ വേനൽക്കാലത്തും എങ്ങനെയാണ് ഇതിനുള്ളിൽ നീ ഇത്രയും തണുത്ത വെള്ളം സൂക്ഷിക്കുന്നത്?" കലം പറഞ്ഞു- " ഞാൻ വയലിൽ കളിമണ്ണായി കഴിഞ്ഞിരുന്ന കാലത്ത് വെള്ളം എന്റെ ഉറ്റ ചങ്ങാതിയായിരുന്നു. ഞങ്ങൾ കുഴഞ്ഞുമറിഞ്ഞ ങ്ങനെ കളിച്ചു രസിച്ചിരുന്ന പണ്ടത്തെ സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു " ഉടൻ, കാക്ക ചോദിച്ചു - "അതെങ്ങനെ ശരിയാകും? ആ കളിമണ്ണ് തീച്ചൂളയിൽ ചുട്ടെടുത്തപ്പോൾ വെള്ളമൊക്കെ പോയല്ലോ? പിന്നെ എങ്ങനെയാണ് ചങ്ങാത്തം ശരിയാകുന്നത് ?" മൺകലം പറഞ്ഞു - "അക്കാലത്തെ വെള...

ശ്വാസതടസ്സം മാറിയപ്പോൾ!

Image
മേഘമോൾ വീട്ടിൽ വന്നാലുടൻ മമ്മിയോട് (റീന) സ്കൂളിലെ വിശേഷങ്ങൾ വിളമ്പിത്തുടങ്ങും. അത്തരമൊരു വിശേഷത്തിലേക്ക്.. "മമ്മീ..എന്റെ ക്ലാസിലെ മിയയ്ക്ക് ശ്വാസം മുട്ടലാണ്. അവളുടെ കയ്യിലൊരു ചെറിയ മരുന്നുണ്ട്. അതു വായിൽവച്ച് ഞെക്കിയാൽ അവൾക്കു കുറയും" "നിന്റെടുത്താണോ ആ കൊച്ചിരിക്കുന്നത്?" "ങാ.. ഇന്നു മുതൽ ടീച്ചർ ഇരുത്തി. മമ്മീ.. അവളുടെ കൂടെ ഇരിക്കാൻ ആർക്കും ഇഷ്ടമല്ല " "അതെന്താ?" " അവള് പേഷ്യന്റാണെന്ന് ചില പിള്ളേര് പറയുന്നതു കേട്ടു . അതു കൊണ്ട് ആരും കൂട്ടില്ല. ക്ലാസ്സില്‍ മേലായ്കയുള്ളവരെ ഒറ്റപ്പെടുത്തും. ആരും കാണാതിരിക്കാൻ വേണ്ടി മരുന്നടിക്കാൻ വാഷ് റൂമിൽ പോകും" "മോളേ, ആസ്ത്മയ്ക്ക് ഇൻഹേലർ വച്ച് പഫ് എടുക്കുന്നതാണ്. വയ്യാത്തവരെ ഒറ്റപ്പെടുത്തുന്നത് ദൈവത്തിനു നിരക്കാത്ത പണിയാണ്. എന്റെ കൊച്ച് അങ്ങനൊന്നും കാണിക്കരുത് " മമ്മിയാകട്ടെ, പപ്പ (ബിജേഷ്) വന്നപ്പോഴേ ഇക്കാര്യം പറഞ്ഞു. അന്നു മുതൽ അവർ കുടുംബപ്രാർഥനയിൽ മിയയുടെ രോഗശമനവും ദൈവത്തോട് ആവശ്യപ്പെട്ടു തുടങ്ങി. അതിനിടയിൽ, ബിജേഷ് ഒരു തത്വചിന്ത വിളമ്പി - "നിങ്ങളു രണ്ടും ഒരു കാര്യം ഓർത്തോണം - ആ കൊച്ചിന്റ...

13-മരംവെട്ടുകാരനും തോണിക്കാരനും

Malayalam eBooks-501-souhrudam-13-maramvettukaranum thonikkaranum Author- Binoy Thomas, Price- FREE പണ്ടുപണ്ട്.... സില്‍ബാരിപുരംരാജ്യത്തില്‍ ചന്തുവും ചീരനും ഉറ്റ ചങ്ങാതികളായി കഴിഞ്ഞിരുന്ന ബാല്യകാലം. അതു പിന്നിട്ട്, വലുതായപ്പോൾ ചന്തു നല്ലൊരു മരംവെട്ടുകാരനായിത്തീർന്നു. ചീരനാകട്ടെ, മിടുക്കനായ തോണിക്കാരനുമായി. രണ്ടു പേരും ഏതു പ്രതികൂല കാലാവസ്ഥയിലും തങ്ങളുടെ ജോലിയിൽ ആത്മാർഥത കാണിച്ചു കൊണ്ടിരുന്നു. ഒരിക്കൽ, അവർ രണ്ടുപേരും ചായക്കടയിൽ ചായ കുടിച്ചിരുന്ന സമയത്ത്, ഒരു ഏഷണിക്കാരന് ഇവരുടെ സൗഹൃദത്തില്‍ അസൂയ തോന്നി. അവന്‍ ചന്തുവിന്റെ മരംവെട്ടിന്റെ കാര്യം ഏറെ പുകഴ്ത്തിപ്പറഞ്ഞു. അതുകേട്ട് ചായക്കടക്കാരൻ അതേറ്റു പിടിച്ചു. അയാള്‍, തോണിക്കാരന്‍ചീരന്റെ കേമത്തരങ്ങളും പറഞ്ഞ് തിരിച്ചടി കൊടുത്തു. ചങ്ങാതികൾ രണ്ടു പേരും ആ വിഷവും തലയിലേറ്റി വെളിയിലിറങ്ങി. അങ്ങനെ ആദ്യമായി അവര്‍ക്കിടയില്‍ വിദ്വേഷത്തിന്റെ കനല്‍ എരിഞ്ഞുതുടങ്ങി. അടുത്ത ദിനംതന്നെ ഒരു തർക്കമുണ്ടായി - ഞാനോ നീയോ വലുത് എന്നുള്ള വാഗ്വാദം! ചന്തു വാശിയോടെ പറഞ്ഞു - "ഞാൻ വെട്ടിയ മരങ്ങൾ കൊണ്ടാണ് ഈ നാട്ടിൽ അനേകം വീടുകൾ പണിതിരിക്കുന്നത്. രാജാവ് ശയിക്കുന്ന കട്ട...

12-ഒരു കപ്പല്‍ സൗഹൃദം

Malayalam eBooks-472-souhrudam-12-oru kappal souhrudam Author- Binoy Thomas, Price- FREE ബിജേഷിന്റെ വിവാഹം കഴിഞ്ഞ് ഏകദേശം ഒരു മാസം പിന്നിട്ടിരിക്കുന്നു. ഒരു ദിവസം, അവനും ഭാര്യയും കുറവിലങ്ങാട് പള്ളിയിൽ പോകാനായി ബസിൽ പള്ളിക്കവലയിൽ ഇറങ്ങി. അപ്പോൾ, പിറകിൽനിന്ന് ഒരു വിളി കേട്ടു- "നിങ്ങള് പള്ളീലോട്ടാണോ?" ജോമി എന്ന പഴഞ്ചൻകൂട്ടുകാരനാണു വിളിച്ചത്. "ഓ... ജോമി എന്തൊക്കെയുണ്ട് വിശേഷം? എത്ര നാളായി നിന്നെ കണ്ടിട്ട്?" അതിനു ശേഷം പറയാതെ അവൻ അല്പനേരം എന്തോ ഓർത്തതുപോലെ നിന്നു. പിന്നെ, കുറച്ചു ചിലമ്പിച്ച ശബ്ദത്തിൽ മുഖത്തേക്കു നോക്കാതെ പറഞ്ഞൊപ്പിച്ചു - "എടാ, നമ്മളെത്ര കളിച്ചു നടന്നതാ. എന്നാലും, നീയെന്നെ കല്യാണം വിളിച്ചില്ലല്ലോ. എനിക്കു കുറെ ദെണ്ണമുണ്ടടാ" അന്നേരം, ബിജേഷിന്റെ നാവിറങ്ങിപ്പോയി! ഭാര്യ കൂടി കേട്ടതിനാൽ ബിജേഷ് ചൂളിപ്പോയി. ബിജേഷ് എന്തോ ന്യായം പറയാൻ വാ തുറന്നെങ്കിലും അതു കേൾക്കാൻ നിൽക്കാതെ ജോമി ഒരുതരം നിസംഗതയോടെ നടന്നു നീങ്ങി. പള്ളിയിലേക്കുള്ള റോഡിലൂടെ നടന്നപ്പോൾ ഭാര്യ ചോദിച്ചു - "അതെന്താ, ആ ഫ്രണ്ട് അങ്ങനെ പറഞ്ഞത്? പുള്ളിക്കാരന്റെ കണ്ണു നിറഞ്ഞായിരുന്നു. എന്തായാലും...

11-സൗഹൃദ പ്രകൃതം

Malayalam eBooks-465-souhrudam-11-souhruda prakrutham Author- Binoy Thomas, Price- FREE സൌഹൃദപ്രകൃതം ഒരിക്കൽ, സിൽബാരിപ്പുഴയുടെ തീരത്ത് കുറച്ചു മനുഷ്യർ എത്തിച്ചേർന്നു. മറുകരയിലുള്ള ക്ഷേത്രത്തിലേക്കു പോകുകയായിരുന്നു അവരുടെ ലക്ഷ്യം. ഓരോ ആളിന്റെയും പ്രകൃതം അനുസരിച്ച് ത്യാഗി, പ്രേമൻ, കരുണൻ, ഭക്തൻ, ശക്തി, സമ്പത്ത് എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. വള്ളം അക്കരെ കടക്കാൻ ഇവർ നോക്കിയപ്പോൾ ഒരു വള്ളം മാത്രമേയുള്ളൂ. കടത്തുകാരൻ അവിടെയില്ല! അയാൾ എവിടെ പോയെന്ന് ആർക്കും അറിയില്ല. ഉടൻ സമ്പത്ത് പറഞ്ഞു - "എനിക്കു യാത്ര ചെയ്യാനായി ഞാൻ ഈ വള്ളം വാങ്ങാൻ തീരുമാനിച്ചു" ഉടൻ, അയാൾ തന്റെ പണക്കിഴി തുറന്ന് പത്തു സ്വർണനാണയമെടുത്ത് വള്ളത്തിന്റെ ഉടമസ്ഥനായ അടുത്ത കടയിലെ വ്യാപാരിക്കു നൽകി. അങ്ങനെ വള്ളം സമ്പത്ത് സ്വന്തമാക്കി. പക്ഷേ, ഒരു കുഴപ്പം- നല്ല ഒഴുക്കുള്ള പുഴ വെള്ളത്തിൽ തുഴയാനുള്ള കഴിവ് അയാൾക്കില്ലായിരുന്നു. അന്നേരം, ശക്തി എന്നു പേരുള്ള ഒരാൾ പറഞ്ഞു - "ഞാൻ തുഴഞ്ഞു കൊള്ളാം. എനിക്ക് അതിനുള്ള ശക്തിയുണ്ട്'' അപ്പോൾ, പ്രേമൻ പറഞ്ഞു- "ആ വള്ളത്തിൽ ഇരിക്കാൻ കുറച്ചു പേർക്കു കൂടി പറ്റുമല്ലോ" ഉ...

10-കാട്ടാനയുടെ ചങ്ങാത്തം

Malayalam eBooks-414-souhrudam-10-kattanayude changatham Author- Binoy Thomas, Price- FREE കാട്ടാനയുടെ ചങ്ങാത്തം  ഒരു കാലത്ത്, സിൽബാരിപുരവും കോസലപുരവും മനുഷ്യവാസം തീരെ കുറവുള്ള കൊടുംകാടായിരുന്നു. ഒരിക്കൽ, കോസലപുരംകാട്ടിൽ കറുമ്പൻകാട്ടാന കൂട്ടുകാരുമൊന്നിച്ച് തിന്നു മദിച്ച് കൂത്താടി നടക്കുകയായിരുന്നു. പക്ഷേ, ഇടയ്ക്ക് അവനു വഴിതെറ്റി. ആനത്താരകൾ കണ്ടുപിടിക്കാൻ പിന്നെ കഴിഞ്ഞില്ല. കറുമ്പൻ ഒരുപാടു ദൂരം അലഞ്ഞു തിരിഞ്ഞ് സിൽബാരിപുരംകാട്ടിലെത്തി. പലയിടത്തും തേടിയിട്ടും ആനകളെയൊന്നും കണ്ടില്ല. മുൻപ്, കൂട്ടമായി നടന്നു ശീലമുള്ള കറുമ്പന് കൂട്ടില്ലാതെ പറ്റില്ലെന്നായി. അപ്പോൾ അതുവഴി ഒരു കുറുക്കൻ വന്നു. കറുമ്പൻ ചോദിച്ചു - "ഹേയ്... കുറുക്കാ എന്നെ നിന്റെ ചങ്ങാതിയാക്കാമോ? ഞാനിവിടെ പുതിയതായി വന്നതാണ് " കുറുക്കൻ പരിഹസിച്ചു - "ഞങ്ങൾ ആനകളേക്കാൾ ബുദ്ധിശാലികളും മഹാസൂത്രക്കാരുമാണ്. നിന്റെ കൂട്ട് എനിക്കു വേണ്ട" കറുമ്പൻ മുന്നോട്ടു നടന്നപ്പോൾ ഒരു കുരങ്ങൻ മരത്തിലൂടെ തൂങ്ങിയാടുന്നതു കണ്ടു. കറുമ്പൻ ചോദ്യം ആവർത്തിച്ചു.  കുരങ്ങൻ പല്ലിളിച്ചു ഗോഷ്ഠി കാട്ടി ചോദിച്ചു - "എന്റെ കൂടെ മരത്തിൽ ചാടി നടക്കാൻ ന...

9-സ്വര്‍ണ്ണമീനും തവളക്കുട്ടനും

Malayalam eBooks-409-souhrudam-9-swarnameenum thavalakkuttanum Author- Binoy Thomas, Price- FREE സിൽബാരിപുരംദേശത്ത് ആഴമേറിയ ഒരു കുളം ഉണ്ടായിരുന്നു. അതിനുള്ളിൽ പലതരം മീനുകളും തവളകളും മറ്റുള്ള ജലജീവികളുമൊക്കെയുണ്ട്. എങ്കിലും, കുളത്തിലെ പ്രധാന ആകർഷണം ഏതാനും സ്വർണമീനുകളായിരുന്നു. അവ സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുമ്പോൾ സ്വർണാഭരണങ്ങൾ ആണെന്നേ തോന്നുകയുള്ളൂ. അവിടെ, ഒരു ചെറിയ തവളക്കുട്ടനും സ്വർണമീനും തമ്മിൽ വലിയ കൂട്ടായി. അവർ വെള്ളത്തിൽ നീന്തിക്കളിച്ചു നടക്കുക പതിവാണ്. ഒരു ദിവസം, ആമയാശാൻ അതു വഴി വന്നു. നൂറു വയസിനുമേൽ പ്രായമുള്ള അത്, കുളത്തിലെ വെള്ളം കുടിക്കുന്ന വേളയിൽ, മീനും തവളയും ഒരുമിച്ചു നീന്തുന്നതു കണ്ടു. ആമ പറഞ്ഞു - "എടാ, തവളക്കുട്ടാ, നിന്റെ തരപ്പടിക്കാരുടെ കൂടെ പോയി കളിക്കാൻ നോക്ക്. അവന്റെ തിളക്കം നിനക്കു നല്ലതിനല്ല " അപ്പോൾ, തവളക്കുട്ടൻ പിറുപിറുത്തു - "നമ്മളേപ്പോലെ ഓടിച്ചാടി കുത്തിമറിഞ്ഞു നടക്കാൻ പറ്റാത്ത ആമയാശാന് മുഴുത്ത കണ്ണുകടിയാണ്" കുറച്ചു നേരം കഴിഞ്ഞപ്പോൾ വലിയൊരു നീർക്കാക്ക അതുവഴി പറന്നു പോയി. ദൂരദേശത്തേക്ക് പോകുകയായിരുന്നുവെങ്കിലും വെള്ളത്തിലെ സ്വർണനിറം കണ്ടപ...

8-ശത്രുമിത്ര പ്രതിഭാസം

Malayalam eBooks-404-souhrudam-8-shathrumithra prathibhasam Author- Binoy Thomas, Price- FREE ഒരു ദിവസം ബിജുക്കുട്ടനെ തേടി അകന്ന ബന്ധത്തിലുള്ള അങ്കിളും ആന്റിയും വന്നു. അങ്കിൾ വലിയ വെപ്രാളത്തോടെ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു - "എന്റെ ബിജുക്കുട്ടാ, നീയെന്നെയൊന്ന് സഹായിക്കണം. എന്റെ മകൾക്ക് IELTS എല്ലാത്തിനും 7 സ്കോർ കിട്ടി. ഓസ്ട്രേലിയയ്ക്കു സ്റ്റുഡന്റ് വിസയിൽ പോകാനാണു പ്ലാൻ. അവിടത്തെ യൂണിവേഴ്സിറ്റിയിൽ ആദ്യ വർഷത്തെ മുഴുവൻ ഫീസും അടച്ചാൽ മാത്രമേ വിസ പാസ്സാകൂ. ഞങ്ങൾ പകുതി നാലര ലക്ഷം അടച്ചിട്ടുണ്ട്. ഇനിയൊരു നാലര കൂടി വേണം. ഇല്ലെങ്കിൽ ആകെ കുഴപ്പത്തിലാകും" ഇതു കേട്ട് ബിജുക്കുട്ടന്റെ കണ്ണു തള്ളി! "അല്ലാ... നിങ്ങളെന്താ ഒരു പ്ലാനിങ്ങുമില്ലാതെ ഇതിലേക്ക് എടുത്തു ചാടിയത്?" "മോനേ, ഒരാള് ഇന്നലെ വരെ തരാമെന്നു പറഞ്ഞിരുന്നതാ. ഇന്നു രാവിലെ നടക്കില്ലെന്നു പറഞ്ഞ് ഉഴപ്പി" "എനിക്ക് സഹായിക്കണമെന്നുണ്ട്. പക്ഷേ, ഞാൻ ഉള്ള സത്യം പറയാലോ, എന്നേക്കൊണ്ട് പറ്റുന്ന കാര്യമല്ല. കയ്യിൽ വച്ചിട്ട് തരാത്തതല്ല" അന്നേരം, ആന്റി കരച്ചിലിന്റെ വക്കോളമെത്തി. അങ്കിൾ മറ്റൊരു നിർദ്ദേശം വച്ചു- ...

7-സൗഹൃദക്കൂട്ടം

Malayalam eBooks-379-souhrudam-7-souhrudakoottam Author- Binoy Thomas, Price- FREE പണ്ടുപണ്ട്, സിൽബാരിപുരംദേശത്ത് കുഞ്ചു എന്നൊരു സാധു മനുഷ്യൻ ജീവിച്ചിരുന്നു. കരിമ്പിൻകൃഷി ചെയ്തിരുന്നതിനാൽ പഞ്ചാരക്കുഞ്ചു എന്നായിരുന്നു വിളിപ്പേര്. നാട്ടുകാർക്കെല്ലാം കുഞ്ചുവിനെ വലിയ ഇഷ്ടമാകയാൽ സുഹൃത്തുക്കളെന്നു പറഞ്ഞാൽ കുഞ്ചുവിന് സ്വകാര്യ അഹങ്കാരമായി തോന്നിയിരുന്നു. അങ്ങനെയിരിക്കെ, ആ ദേശത്ത് കരിമ്പിൻകൃഷിക്ക് ഏതോ അജ്ഞാതരോഗം പിടിപെട്ട് കുഞ്ചുവിന്റെ കൃഷിയാകെ നശിച്ചുപോയി. അയാൾ പട്ടിണിയിലായി. അതേ സമയം, അവന്റെ കൂട്ടുകാർ മറ്റു കൃഷികളിലും പണികളിലും ഏർപ്പെട്ടിരുന്നതിനാൽ അവരൊന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതുമില്ല. ആ സമയത്ത്, കുഞ്ചു തന്റെ ഉറ്റ ചങ്ങാതിമാരോട് കുറച്ചു വെള്ളിനാണയങ്ങൾ കടം ചോദിച്ചു. എന്നാൽ മറുപടികൾ നിരാശാജനകമായിരുന്നു - "കടം കൊടുക്കാനുള്ള പണമൊന്നും എന്റെ കയ്യിലില്ല" "മകളുടെ വിവാഹ ആവശ്യത്തിനുള്ള പണം, നിനക്കു കടം തരാനാവില്ല" "കുഞ്ചുവിന് പണം തന്നാലും എങ്ങനെ വീട്ടാനാണ്? ഇനി തന്റെ കരിമ്പു കൃഷിയൊന്നും ഈ ദേശത്ത് നടക്കില്ല" "വേറെ ആരോടെങ്കിലും ചോദിക്ക് " കുഞ്ചുവിന്റെ...

6- ഇത്തിള്‍ക്കണ്ണികള്‍

'Malayalam eBooks-266-souhrudam-5-'itthilkkannikal' is the story of friendship, companion, friends, better relationship, story series. Author- Binoy Thomas, format-PDF, price-FREE സുഹൃത്ത്, സൗഹൃദം, കൂട്ട്, കൂട്ടുകാര്‍, സുഹൃത്തുക്കള്‍, ഫ്രണ്ട്ഷിപ്പ്, ചങ്ങാത്തം, ചങ്ങാതി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്ന 'സൗഹൃദം-6- ഇത്തിള്‍കണ്ണികള്‍ ഇവിടെ വായിക്കാം. ഒരു പുരയിടത്തിൽ പാഴ്മരവും ചെറുമാവും അടുത്തടുത്തായി വളർന്നുവന്നു. അതിനിടയിൽ, പാഴ്മരത്തിന്റെ ചുവട്ടിൽ കുരുമുളകുചെടി തനിയെ വളർന്ന് ആ മരത്തിൽ ഒട്ടിപ്പിടിച്ചു. അതേസമയം, മാവിൻചുവട്ടിൽ ചെറിയൊരു ഇത്തിൾക്കണ്ണിയാണ് അഭയം പ്രാപിച്ചത്. കുറച്ചു കാലം കഴിഞ്ഞു. ഒരിക്കൽ, ആ നാട്ടിൽ ശക്തിയായ കാറ്റു വീശാൻ തുടങ്ങി. പതിവില്ലാത്ത വിധം അത് നാടെങ്ങും നാശം വിതച്ചു തുടങ്ങി. ഒരു തെങ്ങ് കടപുഴകി വീട്ടുകാരന്റെ കന്നുകാലിക്കൂട് തകർന്നു വീണു! ആ ദേഷ്യത്തിൽ അയാൾ കലിതുള്ളി പറമ്പിലൂടെ നടന്ന് പിറുപിറുത്തു. കൂടെ മകനുമുണ്ടായിരുന്നു. പിന്നെ, മാവിന്റെയും പാഴ്മരത്തിന്റെയും അരികു ചേർന്ന് നടന്നപ്പോൾ അയാൾ പറഞ്ഞു - "ഈ പറമ്പിൽ ആവശ്യമില്ലാത്ത ഒരൊറ്റ മരം പോലും ന...

5-തിരുത്തല്‍വാദികള്‍

Malayalam eBooks-250-souhrudam-5-thiruthalvaadikal. Author- Binoy Thomas, Price- FREE. തിരുത്തൽവാദികൾ ബിജോ ഏതോ ദുഷിച്ച പത്രവാർത്ത കണ്ടപ്പോഴാണ് അല്പം തത്വചിന്തകൾ അയാളില്‍ തലപൊക്കിയത് - എത്ര വലിയ യാത്രയും തുടങ്ങുന്നത് ആദ്യത്തെ ഒരു ചുവടുവയ്പിൽ നിന്നാണെന്ന് ചൈനീസ് പഴമൊഴി. ബിജോയുടെ ഒരു സുഹൃത്ത് ഇപ്പോൾ ഒന്നാന്തരം മദ്യപാനിയാണ്. തുടക്കം കോളജ് ഹോസ്റ്റൽ മുറിയിലെ കൂട്ടുകാരന്റെ ഒരു ഗ്ലാസ് വൈനിൽനിന്ന് ! മറ്റൊരാൾ മുറുക്കാനുമായി സൗഹൃദത്തിലായി ചവയ്ക്കാൻ തുടങ്ങിയത് ഗ്രാമത്തിലെ കലുങ്കിലെ വൃദ്ധനിൽനിന്ന് ഏകദേശം 12 വയസ്സിൽ! വേറൊരാൾ ഡൈവോഴ്സിന്റെ വക്കിലെത്തിയിരിക്കുന്നു. അവനു പ്രചോദനമായത് സുന്ദരിസഹപാഠിയുടെ പുഞ്ചിരി! മറ്റൊരുവൻ മഹാ ധൂർത്താണ്. ആ ചങ്ങാത്തം തുടങ്ങിവച്ചത് അയലത്തെ കൂട്ടുകാരൻ ഗൾഫീന്നു കൊടുത്ത ഒരു പെര്‍ഫ്യൂം! വേറൊരുവൻ ചെറുകിട ബ്ലേഡ്- ക്വട്ടേഷൻ പണികളാണ്. ഈ ദുശ്ശീല കൂട്ടുകൂടാന്‍ ഊർജമായത് ഒരു സിനിമ! അങ്ങനെ എത്ര പേർ.. ചിലരെ തുടക്കത്തിൽത്തന്നെ, തിന്മയുടെയും ദുശീലങ്ങളുടെയും അബദ്ധ വിശ്വാസങ്ങളുടെയും തെറ്റായ തീരുമാനങ്ങളുടെയും- ചങ്ങാത്തത്തില്‍നിന്നു തക്ക സമയത്ത് ആരെങ്കിലും തിരുത്തിവിടുന്നു. അതോടെ രക്ഷപ്പെടുന്ന...

4- ചുഴി

'Malayalam eBooks-229-souhrudam-4-'chuzhi' Author- Binoy Thomas, format-PDF, price-FREE ചുഴി  സിൽബാരിപുരംരാജ്യത്തിലെ ഒരു ഗ്രാമം. അവിടെ ഒരു ഗുരുകുലം നടത്തി വരികയായിരുന്നു ആശാൻ. തിരക്കു കാരണം, കുട്ടികൾക്ക് അവിടെ പ്രവേശനം ലഭിക്കാൻ തന്നെ വലിയ ബുദ്ധിമുട്ടായിരുന്നു.   ഒരിക്കല്‍, അദ്ദേഹത്തിന്റെ ഇടതു കൈ വാതരോഗം വന്നു തളർന്നുപോയി. അതോടെ, ഗുരുകുലത്തിന്റെ പ്രതാപകാലമൊക്കെ അസ്തമിച്ചു. കുട്ടികൾ തീരെ കുറഞ്ഞു. മാത്രമല്ല, അവർക്ക് ആശാനെ പേടിയുമില്ലാതായി. ഒരിക്കൽ, ആശാൻ കുട്ടികളെ നീന്തൽ പഠിപ്പിക്കാനായി അടുത്തുള്ള തോട്ടിൽ കുട്ടികളെ ഇറക്കി ഒരു കയ്യുംകൊണ്ട് വിഷമിച്ച് പരിശീലിപ്പിച്ചു. അതേസമയം, ഒരു കുട്ടി മാത്രം ശ്ലോകങ്ങൾ ഉരുവിട്ട് അത് മനഃപാഠമാക്കാൻ കരയിലിരുന്നു. അതു ശ്രദ്ധിച്ച ആശാൻ, അവനോട് വെള്ളത്തിൽ ഇറങ്ങാൻ പറഞ്ഞു - "ആശാനേ, എനിക്കു കൊട്ടാരപണ്ഡിതൻ ആകാനാണ് ആഗ്രഹം. ഞാൻ കടത്തുകാരനോ, മീൻപിടിത്തക്കാരനോ, കക്കാ വാരാനോ പോകുന്നില്ല. എനിക്കു നീന്തല്‍ പഠിക്കേണ്ട" കുട്ടികളിൽ ഏറ്റവും മിടുക്കനായ വിദ്യാർഥിയായതിനാൽ ആശാൻ ഒന്നും മറുത്തു പറഞ്ഞതുമില്ല. വർഷങ്ങൾ കടന്നു പോയി. ആ കുട്ടിയുടെ ആഗ്രഹം സഫലമായി. പ്രഗൽ...