Skip to main content

4- ചുഴി

'Malayalam eBooks-229-souhrudam-4-'chuzhi' Author- Binoy Thomas, format-PDF, price-FREE
ചുഴി 
സിൽബാരിപുരംരാജ്യത്തിലെ ഒരു ഗ്രാമം. അവിടെ ഒരു ഗുരുകുലം നടത്തി വരികയായിരുന്നു ആശാൻ. തിരക്കു കാരണം, കുട്ടികൾക്ക് അവിടെ പ്രവേശനം ലഭിക്കാൻ തന്നെ വലിയ ബുദ്ധിമുട്ടായിരുന്നു.   ഒരിക്കല്‍, അദ്ദേഹത്തിന്റെ ഇടതു കൈ വാതരോഗം വന്നു തളർന്നുപോയി. അതോടെ, ഗുരുകുലത്തിന്റെ പ്രതാപകാലമൊക്കെ അസ്തമിച്ചു. കുട്ടികൾ തീരെ കുറഞ്ഞു. മാത്രമല്ല, അവർക്ക് ആശാനെ പേടിയുമില്ലാതായി. ഒരിക്കൽ, ആശാൻ കുട്ടികളെ നീന്തൽ പഠിപ്പിക്കാനായി അടുത്തുള്ള തോട്ടിൽ കുട്ടികളെ ഇറക്കി ഒരു കയ്യുംകൊണ്ട് വിഷമിച്ച് പരിശീലിപ്പിച്ചു.
അതേസമയം, ഒരു കുട്ടി മാത്രം ശ്ലോകങ്ങൾ ഉരുവിട്ട് അത് മനഃപാഠമാക്കാൻ കരയിലിരുന്നു. അതു ശ്രദ്ധിച്ച ആശാൻ, അവനോട് വെള്ളത്തിൽ ഇറങ്ങാൻ പറഞ്ഞു -
"ആശാനേ, എനിക്കു കൊട്ടാരപണ്ഡിതൻ ആകാനാണ് ആഗ്രഹം. ഞാൻ കടത്തുകാരനോ, മീൻപിടിത്തക്കാരനോ, കക്കാ വാരാനോ പോകുന്നില്ല. എനിക്കു നീന്തല്‍ പഠിക്കേണ്ട"

കുട്ടികളിൽ ഏറ്റവും മിടുക്കനായ വിദ്യാർഥിയായതിനാൽ ആശാൻ ഒന്നും മറുത്തു പറഞ്ഞതുമില്ല. വർഷങ്ങൾ കടന്നു പോയി. ആ കുട്ടിയുടെ ആഗ്രഹം സഫലമായി. പ്രഗൽഭനായ കൊട്ടാര പണ്ഡിതൻ എന്ന സൽകീർത്തി അയൽരാജ്യമായ കോസലപുരംരാജകൊട്ടാരത്തിലുമെത്തി. തർക്കശാസ്ത്രം പഠിപ്പിക്കാനായി പണ്ഡിതനെ അവിടത്തെ രാജാവ് ഒരിക്കൽ ക്ഷണിച്ചു. കോസലപുരത്തേക്ക് എത്താനുള്ള എളുപ്പമാർഗം നദിയിലൂടെയുള്ള ജലയാത്രയാണ്. പണ്ഡിതനു പോകാനായി കൊട്ടാരംവക തോണിയും തോണിക്കാരനും കടവത്ത് സജ്ജമായി. തോണിക്കാരൻ, പണ്ഡിതന്റെ ഗുരുകുലത്തിലെ സഹപാഠിയായിരുന്നു. രണ്ടുപേർക്കും പരസ്പരം മനസ്സിലായെങ്കിലും ഭയ-ബഹുമാനം കൊണ്ട് തോണിക്കാരൻ പരിചയം പുതുക്കാൻ ശ്രമിച്ചില്ല. പണ്ഡിതനും തോണിക്കാരനോട് ഒന്നും മിണ്ടിയില്ല. സമയം കളയാൻവേണ്ടി അദ്ദേഹം സംസ്കൃത പദ്യങ്ങൾ പാടിക്കൊണ്ടിരുന്നു. തോണിക്കാരൻ അതു കേട്ട് കണ്ണു മിഴിച്ചു -

"ഇതെന്തു കാര്യമാണ് അങ്ങ് പറയുന്നത്?"
പണ്ഡിതൻ പുച്ഛത്തിൽ പറഞ്ഞു -
"തനിക്കു പറഞ്ഞാൽ മനസ്സിലാവില്ല"
"അങ്ങു പറഞ്ഞതു ശരിയാണ്. ആശാൻ അക്ഷരങ്ങൾ പഠിപ്പിച്ചപ്പോൾ ഞാൻ കളിച്ചു നടന്നു. എഴുതാനും വായിക്കാനും ഇപ്പോഴും അറിയില്ല. ആശാൻ നീന്താൻ പഠിപ്പിച്ചതുകൊണ്ട് ഈ പണിയെങ്കിലും കിട്ടി"
"ഉം... നീ വെള്ളത്തിൽ കളിച്ചു നടന്നു. മറ്റുള്ള സഹപാഠികളെല്ലാം കൊട്ടാരത്തിലെ പലതരം ഉദ്യോഗങ്ങളിൽ പ്രവേശിച്ചു"
"അങ്ങ്, കൊട്ടാരത്തിന്റെ അകത്തു തന്നെയാണോ താമസിക്കുന്നത്? അകത്തളം കാണാൻ നല്ല ചേലാണെന്ന് എല്ലാരും പറയണ്"
"ഹും...ഇനി നിന്നോടു സംസാരിച്ചാൽ ശരിയാവില്ല. എന്നോടുള്ള പണ്ടത്തെ പരിചയം പറഞ്ഞു മുതലെടുത്ത് കൊട്ടാരത്തിലേക്ക് വന്നു പോകരുത്!"

അതു കേട്ടതോടെ തോണിക്കാരന്റെ വായടഞ്ഞു. കൊട്ടാരത്തിലെ ഭക്ഷണം കഴിച്ചു പണ്ടത്തെ ചങ്ങാതി ഇപ്പോള്‍ ഒരു പൊണ്ണത്തടിയനായി മാറിയത് അവന്‍ നോക്കിക്കൊണ്ട്‌ അമര്‍ഷത്തോടെ തോണി തുഴഞ്ഞു. 
കുറെ ദൂരം കൂടി പോയപ്പോൾ, ദൂരെയുള്ള മലഞ്ചെരുവിൽനിന്നുള്ള തോട് നദിയിൽ സന്ധിക്കുന്ന സ്ഥലമായി. മലയിൽ എവിടെയോ കനത്ത മഴ പെയ്തിരുന്നതിനാൽ ചെളിനിറമുള്ള ശക്തമായ ഒഴുക്ക് നദിയിൽ വന്നു പതിക്കുന്നുണ്ടായിരുന്നു. തൽഫലമായി ചെറുതും വലുതുമായ കുറെ ചുഴികള്‍ നദിയിൽ രൂപം കൊണ്ടു!
തോണിക്കാരൻ അതിൽ നിന്നും രക്ഷപെടാനായി തുഴ കൊണ്ടു വളളം വെട്ടിച്ചു മാറ്റിക്കൊണ്ടിരുന്നു. എങ്കിലും, വലിയൊരു ചുഴിയിൽ അവർ അകപ്പെട്ടു. വള്ളം മറിഞ്ഞു രണ്ടു പേരും വെളളത്തിലേക്കു തെറിച്ചു വീണു!

നീന്തല്‍ വശമില്ലാത്ത പണ്ഡിതന്‍ ഉച്ചത്തില്‍ നിലവിളിച്ചത് പച്ചമലയാളത്തിലായിരുന്നു- 
"എന്റമ്മച്ചിയേ..ഞാനിപ്പം ചാകുവേ..”
ഉടന്‍, തോണിക്കാരൻ ഉടുമുണ്ട് ഉരിഞ്ഞു പണ്ഡിതനു നേർക്ക് ഒരറ്റം വലിച്ചെറിഞ്ഞ് അലറി -
"പിടിച്ചോടാ..പന്നീ.."
പണ്ഡിതന്‍ ആ കച്ചിത്തുരുമ്പില്‍ പിടിച്ചു ചുഴിയില്‍നിന്നു ജീവിതത്തിലേക്ക് തിരിച്ചുകയറി. വളരെ ബുദ്ധിമുട്ടിയാണെങ്കിലും തോണിക്കാരന്‍ പണ്ഡിതനുമായി നീന്തി കരയിലെത്തി. വെള്ളം കുടിച്ചു പള്ള വീര്‍ത്ത അയാളുടെ കുടവയറിലെ വെള്ളം ഞെക്കി വായിലൂടെ പുറത്തു കളഞ്ഞു.
ബോധം വന്നപ്പോള്‍ പണ്ഡിതന്‍ വിറയലോടെ  പറഞ്ഞു-
"വേണമെങ്കില്‍, നിനക്ക് എന്നെ ചുഴിയില്‍ ഉപേക്ഷിച്ചു പോകാമായിരുന്നു. സ്നേഹത്തിന്റെ ഭാഷയാണ് ഈ ലോകത്തിലെ ഏറ്റവും വലുതെന്നുള്ള സത്യം ഇന്നാണ്  എനിക്ക് മനസ്സിലായത്!”

ആശയം..
അറിവിന്റെ മഹത്വം സന്ദർഭത്തെ ആശ്രയിച്ചിരിക്കും. സാധാരണയായി മലയാളികൾ ചെയ്യുന്ന ദുഷിച്ച പ്രവണത എന്തെന്നാൽ, ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ഉയര്‍ന്ന തസ്തികയില്‍ അല്ലെങ്കില്‍, ഉന്നത വിദ്യാഭ്യാസമുള്ളവർ കയ്യടിയും അവാർഡും അംഗീകാരവും നേടുമ്പോൾ മറ്റുള്ളവരുടെ ആവശ്യമേ ഈ ഭൂമിയിൽ ഇല്ലെന്ന് ധരിക്കും. എല്ലാത്തരം അറിവും ഒത്തുചേരുമ്പോഴാണ് മനുഷ്യജീവിതം ഈ ഭൂമിയിൽ സുഗമമാവുന്നത്. എല്ലാവരുടെയും അറിവിന് ഉതകുന്ന ചെറുതും വലുതുമായ റോളുകൾ എപ്പോഴെങ്കിലും എവിടെയെങ്കിലും വന്നു ചേരും. അതിനാൽ, ആരും മോശക്കാരല്ല!
To read online browser/ download/ offline of this safe Google Drive PDF eBook-229 file, click here-
https://drive.google.com/file/d/128zBZt2UoyXWxxYZffBfTiU0KYAcfsIA/view?usp=sharing

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

(Malayalam eBooks-532)Vakyathil prayogikkuka CBSE CLASS 10 Malayalam -യുദ്ധത്തിന്റെ പരിണാമം Malayalam sentence making (വാക്യത്തിൽ പ്രയോഗിക്കുക) 1. പ്രീണിപ്പിക്കുക - കാര്യം സാധിക്കാൻ വേണ്ടി രാമു ഉദ്യോഗസ്ഥനെ പ്രീണിപ്പിക്കാൻ ശ്രമിച്ചു. 2. മോഹാലസ്യപ്പെടുക - മകന്റെ അപകട വാർത്ത കേട്ട് അമ്മ മോഹാലസ്യപ്പെട്ടു. 3. ഹൃദയോന്നതി - കൂട്ടുകാരുടെ ഹൃദയോന്നതി മൂലം രാമുവിന് പുതിയ വീട് ലഭിച്ചു. 4. ആശ്ലേഷിക്കുക - ഓട്ടമൽസരത്തിൽ സമ്മാനം കിട്ടിയ രാമുവിനെ അമ്മ ആശ്ലേഷിച്ചു. 5. ജനസഹസ്രം - തൃശൂർ പൂരത്തിന് ജനസഹസ്രങ്ങൾ സാക്ഷിയായി. 6. വ്യതിഥനാകുക - പരീക്ഷയിൽ മാർക്കു കുറഞ്ഞതിൽ രാമു വ്യതിഥനായി. 7. പേടിച്ചരണ്ടു - പോലീസിനെ കണ്ട കള്ളന്മാർ പേടിച്ചരണ്ട് ഓടിയൊളിച്ചു. 8. ലംഘിക്കുക - ഗതാഗതനിയമങ്ങൾ ലംഘിക്കുന്നത് കുറ്റകരമാണ്. 9. നിറവേറ്റുക - അമ്മയുടെ ആഗ്രഹം നിറവേറ്റാനായി രാമു പഠിച്ച് ഡോക്ടറായി. 10. ശുണ്ഠി - പുതിയ സൈക്കിൾ വാങ്ങാത്തതിനാൽ രാമു അമ്മയോടു ശുണ്ഠിയെടുത്തു. 11. പ്രതിസംഹരിക്കുക - നദീജലം പങ്കിടാമെന്നു രാജാവ് തീരുമാനിച്ചതു ശത്രുരാജ്യത്തിന്റെ പോർവിളി പ്രതിസംഹരിച്ചു. 12. നിരാമയൻ - പത്തു ദിവസത്തെ ധ്യാനത്തിന്റെ ഫലമായി സന്യാസി ന

(533) പുല്ലിംഗം, സ്ത്രീലിംഗം

മലയാളം എതിർ ലിംഗം പദങ്ങളുടെ അർത്ഥം ആൺ (പുരുഷൻ) എങ്കിൽ പുല്ലിംഗം (pullingam, Masculine gender) എന്നാകുന്നു. പെൺ (സ്ത്രീ) എന്നാണെങ്കിൽ സ്ത്രീലിംഗം (sthreelingam, feminine gender) ആകുന്നു. സ്‌ത്രീപുരുഷഭേദം തിരിച്ചു പറയാൻ പറ്റാത്തവയെ നപുംസകലിംഗം (neuter) എന്നു പറയുന്നു. കള്ളൻ - കള്ളി - കള്ളം എന്നിവ യഥാക്രമം ഒരു ഉദാഹരണം. ആണും പെണ്ണും ചേർന്നതിനെ ഉഭയ ലിംഗം (bisexual) എന്നും പറയും. എന്താണ് എതിർലിംഗം? പരീക്ഷകളിലും മറ്റും വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നാണിത്. അതായത്, മേൽപറഞ്ഞവ ഏതെങ്കിലും ചോദ്യത്തിൽ നൽകി അതിനു പറ്റുന്ന എതിരായ ലിംഗം എഴുതണം. List of opposite genders (എതിർ ലിംഗം ലിസ്റ്റ് ) അധ്യാപകൻ - അധ്യാപിക അച്ഛൻ - അമ്മ അനിയൻ - അനിയത്തി ആൺകുട്ടി - പെൺകുട്ടി അഭിഭാഷകൻ - അഭിഭാഷക അധിപൻ - അധിപ അവൻ - അവൾ അനിയൻ - അനിയത്തി അന്ധൻ - അന്ധ അനുഗൃഹീതൻ - അനുഗൃഹീത അഭിനേതാവ് - അഭിനേത്രി അപരാധി - അപരാധിനി ആതിഥേയൻ - ആതിഥേയ ആങ്ങള - പെങ്ങൾ ആചാര്യൻ - ആചാര്യ ഈശ്വരൻ - ഈശ്വരി ഇവൻ - ഇവൾ ഇഷ്ടൻ - ഇഷ്ട ഇടയൻ - ഇടയത്തി ഉപാദ്ധ്യായൻ - ഉപാദ്ധ്യായി ഉദാസീനൻ - ഉദാസീന ഊരാളി - ഊരാട്ടി ഉത്തമൻ - ഉത്തമ എമ്പ്ര

Best 10 Malayalam Motivational stories

Malayalam eBooks of best 10 inspiring stories are now available for 1 hour online reading. 1. നല്ല ശിഷ്യൻ സിൽബാരിപുരം രാജ്യം വീരവർമ്മൻ ഭരിച്ചിരുന്ന കാലം. ഒരിക്കൽ, മന്ത്രിയുടെ മാളികയിൽ മോഷണം നടന്നു. കള്ളന്മാർ സ്വർണ്ണ സൂക്ഷിപ്പ് മുഴുവനും കൊള്ളയടിച്ചു. ഈ സംഭവത്തിൽ, രാജാവ് അങ്ങേയറ്റം ആശങ്കയിലായി. രാജ്യം മുഴുവൻ അരിച്ചുപെറുക്കിയപ്പോൾ രണ്ടുകള്ളന്മാർ കുടുങ്ങി. സ്വർണവും വീണ്ടെടുത്തു. അവർക്കു ജീവപര്യന്തം ഇരുണ്ട തടവറ വാസം വിധിക്കുകയും ചെയ്തു. പക്ഷേ, രാജാവിനെ കൂടുതൽ കോപാകുലനാക്കിയ കാര്യം മറ്റൊന്നായിരുന്നു - രാജ്യത്തെ പ്രധാന ഗുരുകുലത്തിൽ പഠിച്ച ശിഷ്യന്മാരായിരുന്നു ഈ രണ്ടു കള്ളന്മാരും. രാജാവ് ഉടന്‍തന്നെ, വീരമണി എന്നു പേരായ ഗുരുവിനെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി- "കള്ളന്മാരാക്കുന്ന വിദ്യയാണോ ഇത്രയും പ്രശസ്തമായ ഗുരുകുലത്തിൽ താങ്കൾ കൊടുക്കുന്നത്?" രാജാവിനു മുന്നിൽ വീരമണി ക്ഷമാപണം നടത്തി. അദ്ദേഹം ആശ്രമത്തിൽ വന്ന് വ്യസനിച്ചു. അന്ന്, ഒരു സുപ്രധാന തീരുമാനമെടുത്തു- ശിഷ്യന്മാരുടെ എണ്ണം കുറയ്ക്കുക അല്ലെങ്കിൽ ആശ്രമം പൂട്ടി കോസലപുരത്തേക്കു പോകുക. വീരമണിയുടെ ഭാര്യ അപ്പോൾ പറഞ്ഞു -"നമ്മളെന്തിന് ഈ രാ