Posts

Showing posts from July, 2026

(1249) രാജാവ് ജോലിക്കു പോയ കഥ!

  പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് പ്രതാപൻ എന്ന രാജാവായിരുന്നു. കൊട്ടാരത്തിലെ ഭൃത്യന്മാർക്ക് വെള്ളിനാണയങ്ങൾ കൂലിയായി കൊടുക്കാൻ അദ്ദേഹത്തിന് വല്ലാത്ത മടിയായിരുന്നു. അതിനായി അദ്ദേഹം ഒരു മാസത്തെ ശമ്പളം ഒന്നര മാസം കഴിയുമ്പോൾ മാത്രമാണു നൽകുന്നത്. ഒരു ദിവസം, കൊട്ടാരത്തിലെ ഭൃത്യന്മാർക്ക് ശമ്പളം കൊടുക്കുന്ന ദിവസമായി. പക്ഷേ, രാജാവ് ഭൃത്യന്മാരോടു പറഞ്ഞു: "നിങ്ങളുടെ പണികൾ ശരിയായ രീതിയിൽ അല്ല ഇപ്പോൾ നടക്കുന്നത്. കൊട്ടാര മുറികളിൽ എവിടെ നോക്കിയാലും വൃത്തിക്കുറവ് കാണാം. അതിനാൽ ഈ മാസം ശമ്പളമായി 50 നാണയം മാത്രമേ ഉണ്ടാകൂ" രാജാവിൻ്റെ കല്പന വിഷമത്തോടെ കേട്ടു നിൽക്കാനേ അവർക്കു കഴിഞ്ഞുള്ളൂ. എന്നാൽ, ആ സമയത്താണ് ദൂരെ ദിക്കിലുള്ള സന്യാസി കൊട്ടാരം സന്ദർശിച്ചത്. രാജാവിൻ്റെ ഈ പ്രവൃത്തി സന്യാസിക്ക് ഇഷ്‌ടപ്പെട്ടില്ല. അദ്ദേഹം രാജാവിനോടു പറഞ്ഞു: "അവരുടെ കുടുംബങ്ങൾ ഇവിടുത്തെ പണിക്കൂലി കാരണമാണ് കഴിയുന്നത്. ജോലിയുടെ മഹത്ത്വം രാജാവിന് അറിയില്ല" രാജാവ് യാതൊരു പ്രശ്‌നവുമില്ലെന്ന മട്ടിൽ നിന്നപ്പോൾ സന്യാസി പറഞ്ഞു: "രാജാവ് ജോലി ചെയ്ത് പണിക്കൂലി വാങ്ങാനായി നിൽക്കാത്തതിനാൽ ഞാൻ പറഞ്ഞതു മനസ്സിലാകി...

(1248) കുറുക്കൻ്റെ ശൈലി!

  സിൽബാരിപുരം കാട്ടിലെ ഒരു കഥ. രാജാവായ സിംഹത്തിന് ഒരിക്കൽ കുറുക്കനെ സഹായിയായി കിട്ടി. അന്നു മുതൽ, കുറുക്കൻ ഓരോ മൃഗങ്ങളുടെ സങ്കേതവും, വരുന്ന വഴിയും വ്യക്തമായി മനസ്സിലാക്കി സിംഹത്തിന് ഇരയെ പിടിക്കാൻ വഴിയൊരുക്കി. അതേസമയം, കുറുക്കൻ സൗമ്യനായി മറ്റു മൃഗങ്ങളുടെ മുന്നിൽ അഭിനയിച്ചതിനാൽ മൃഗങ്ങളെ ചതിക്കുന്നത് കുറുക്കനെന്ന് അവർക്കു മനസ്സിലായില്ല. കുറുക്കൻ മാനുകളുടെ താവളം നോക്കി നടക്കുന്നതിനിടയിൽ, കുറച്ച് വേട്ടക്കാർ വലിയ ഒരു കിടങ്ങ് ഉണ്ടാക്കുന്നതു കണ്ടു. സർക്കസ് പരിശീലനത്തുള്ള മൃഗങ്ങളെ പിടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ കണ്ണിൽ പെടാതെ കുറുക്കൻ തിരികെ നടന്നു. അവൻ പിറുപിറുത്തു: "കാട്ടിലെ മൃഗങ്ങൾക്ക് ഞാൻ വളരെ മാന്യനാണ്. അവറ്റകളെ ഒറ്റിക്കൊടുക്കുന്നത് ഞാൻ ആണെന്ന് ആർക്കും അറിയില്ല. അതിനാൽ, ഈ സിംഹത്തെ വേട്ടക്കാർ കൊണ്ടുപോയാൽ പിന്നെ എനിക്കു രാജാവാകാൻ പറ്റിയേക്കും" അവൻ സിംഹത്തോടു പറഞ്ഞു: "രാജാവേ, മാനുകളുടെ പുതിയ സങ്കേതം ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്. നമുക്ക് നാളെ രാവിലെ അങ്ങോട്ടു പോകാം" അടുത്ത ദിവസം രാവിലെ സിംഹം മുന്നിലായി നടന്നു. കുറുക്കൻ പിറകെയും. പെട്ടെന്ന്, ചതിക്കുഴിയിൽ സിംഹം പതിച്...

(1247) കുമാരൻ്റെ ഭക്തി!

  പണ്ട്, സിൽബാരിപുരം ദേശത്ത് ഒരു ഭക്തൻ ജീവിച്ചിരുന്നു. ഭക്തിയോഗത്തെ വളരെ കൂടുതലായി ആശ്രയിച്ചിരുന്ന അയാളുടെ പേര് കുമാരൻ എന്നായിരുന്നു. കുമാരൻ തൻ്റെ കുടുംബത്തിൻ്റെ യാതൊരു ആവശ്യങ്ങളിലും ശ്രദ്ധിക്കാത്തതിനാൽ ഭാര്യയായിരുന്നു വീട്ടുകാര്യങ്ങൾ നോക്കിയിരുന്നത്.  അതിനായി ആ സ്‌ത്രീ അയലത്തെ വലിയ തറവാട്ടിൽ അടുക്കള ജോലികൾക്കു പോയിട്ടാണ് കുടുംബം പുലർത്തിയത്. അതേസമയം, കുമാരൻ ഏതെങ്കിലും തീർഥാടനത്തിലും ആശ്രമ പരിസരത്തും പ്രാർഥനകളിലും നടന്നിട്ട് ഇടയ്ക്കു മാത്രം പണികൾക്കു പോകും. ചില രോഗശല്യങ്ങളുള്ള ഭാര്യ മിക്കവാറും കുമാരനോടു വഴക്കു കൂടുകയും ചെയ്യുന്നത് പതിവായിരുന്നു. എന്നാലോ? കുമാരൻ ചില ഭക്തിചിന്തകൾ അവളോടു വിളമ്പുകയും ചെയ്യും. ഒരു ദിവസം, കുമാരൻ പ്രശസ്തമായ ഒരു ദേവീക്ഷേത്രത്തിലേക്കു നടക്കുകയായിരുന്നു. ക്ഷേത്രത്തിന് ഏറെ സ്ഥലം സ്വന്തമായുണ്ട്. അവൻ ആ പ്രദേശത്ത് എത്തി. അന്നേരം, ഒരു മരത്തിലെ പൊത്തിൽ നിന്നും കുറച്ചു കിളിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് അവൻ അവിടെ നിന്ന് അതു ശ്രദ്ധിച്ചു. പക്ഷേ, അങ്ങോട്ട് പറന്നു വന്നത് വലിയ വേറെ ഏതോ പക്ഷിയായിരുന്നു. ഈ കുഞ്ഞുങ്ങളെ തിന്നാൻ വന്ന വലിയ പക്ഷിയെ നോക്കിയപ്പോൾ അതിൻ്റെ വല...

(1246) ഈശ്വര വാദി!

  ഒരിക്കൽ, സിൽബാരിപുരം ദേശത്ത്, നിരീശ്വരവാദിയായ ഒരു പണ്ഡിതൻ ഉണ്ടായിരുന്നു. എവിടെയെങ്കിലും പ്രാർഥനകളോ പൂജകളോ ഹോമങ്ങളോ നടന്ന കാര്യം കേട്ടാൽ അയാൾ അതിനെ പുഛിച്ചു സംസാരിക്കുന്നതും പതിവായിരുന്നു. ഒരു ദിവസം ഈ പണ്ഡിതൻ തൻ്റെ യാത്രാവേളയിൽ ആൽമരച്ചുവട്ടിൽ വിശ്രമിക്കാനായി ഇരുന്നു. അന്നേരം, സമീപത്തുള്ള അമ്പലത്തിൽ നിന്നും മടങ്ങുകയായിരുന്ന ഗുരുവിനെ കണ്ടപ്പോൾ പണ്ഡിതന് അമർഷം തോന്നി. അയാൾ ഗുരുവിനോടു ചോദിച്ചു: "ഭക്തിയോഗത്തിൽ മുങ്ങി നിൽക്കുന്ന താങ്കൾ എങ്ങനെയാണ് ശിഷ്യന്മാർക്ക് ശരിയായ ദിശ പകർന്നു കൊടുക്കുന്നത്?" ഗുരു പറഞ്ഞു: "ദൈവവിശ്വാസം ഒരു ശിഷ്യനെയും നശിപ്പിക്കില്ല" പണ്ഡിതൻ തുടർന്നു: "പക്ഷേ, താങ്കൾ ഇല്ലാത്ത ദൈവത്തിൻ്റെ പേര് പറഞ്ഞ് ശിഷ്യരെ തെറ്റിദ്ധരിപ്പിച്ച് ഭയപ്പെടുത്തുകയാണ് " ഗുരു മറുപടിയായി പറഞ്ഞു: "ദൈവം ഇല്ലെന്ന് താങ്കളോട് ആരാണു പറഞ്ഞത്?" അപ്പോൾ പണ്ഡിതൻ മറുചോദ്യം എറിഞ്ഞു: "ദൈവം ഉണ്ടെന്ന് ആരാണ് പറഞ്ഞത്?" ഗുരു അല്പം ആലോചിച്ചിട്ടു പറഞ്ഞു: "ദൈവം ഇല്ലെന്ന് താങ്കൾ വിശ്വസിക്കുന്ന പോലെ ദൈവം ഉണ്ടെന്ന് വിശ്വസിക്കാനുള്ള തുല്യ അവകാശം എനിക്കുമുണ്ട് " പക്ഷേ...

(1245) കറവക്കാരൻ!

  പണ്ട് സിൽബാരിപുരം ദേശമാകെ മനോഹരമായ അനേകം ഗ്രാമങ്ങൾ ചേർന്നതായിരുന്നു. അവിടെയുള്ള പുഷ്‌കരൻ നല്ലൊരു കറവക്കാരനാണ്. എന്നാൽ സ്വന്തമായി ഒരു ആടോ പശുവോ ഒന്നും അയാൾക്കില്ല. അയലത്തെ മുതലാളിക്ക് വലിയ ഗോശാലയുണ്ട്. ഏതാണ്ട്, ആ ഗ്രാമത്തിലെ പാലിൻ്റെ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ ഈ ഒരു ഗോശാല ധാരാളമായിരുന്നു. അവിടെ മുതലാളിക്ക് വേറെ ഒരുപാട് സേവകന്മാർ ഉണ്ടായിരുന്നെങ്കിലും പുഷ്കരൻ്റെ കൈപ്പുണ്യം നാട്ടുകാർക്കെല്ലാം അറിയാവുന്നതാണ്. അങ്ങനെ ആത്മാർഥമായി ജോലി ചെയ്തു വരുന്ന സമയത്ത് ഒരു ദിവസം പുഷ്‌കരനു പനി പിടിച്ചു. പണി ചെയ്യാൻ പറ്റാത്ത വിധം കിടപ്പിലാകയാൽ ഗോശാലയിലേക്ക് ഒരാഴ്ച വരാൻ പറ്റിയില്ല. അതിനു ശേഷം അയാൾ ഗോശാലയിലേക്ക് ചെന്നപ്പോൾ മുതലാളി ഗർജ്ജിച്ചു: "നീ എങ്ങോട്ടാ? നിനക്ക് തോന്നുമ്പോൾ വന്നു ജോലി ചെയ്യാൻ ഇതെന്താ സത്രമാണോ?" ഉടൻ, പുഷ്‌കരൻ വിറച്ചു കൊണ്ട് പറഞ്ഞു: "മുതലാളീ, എന്നോടു പൊറുക്കണം. പനി കാരണം ഒന്ന് എണീറ്റ് നിൽക്കാൻ പോലും പറ്റില്ലായിരുന്നു. ഞാൻ ഭാര്യയെ വിട്ട് തറവാട്ടിൽ ഈ വിവരം അറിയിച്ചിരുന്നു" മുതലാളി അലറി!: "പ്‌ഫ! നീ എന്നോടു ന്യായം പറയാൻ വളർന്നോടാ? ഇനി ഒരു നിമിഷം പോലും ഈ തറവാട്ടിൽ നിന്ന...

(1244) സന്തോഷത്തിൻ്റെ കുപ്പായം !

  ഒരിക്കൽ, സിൽബാരിപുരം ദേശത്തെ ആശ്രമത്തിൽ ഏതാനും യുവാക്കൾ പരിശീലനത്തിനായി ഗുരുവിൻ്റെ അടുക്കലെത്തി. ഒരു മാസത്തെ കാലയളവിൽ അവരുടെ പലതരം പ്രശ്‌നങ്ങൾ തീർത്ത് ദൂരെ ദിക്കിലേക്ക് ജോലിക്കു പോകുക എന്നുള്ളതാണ് അവരുടെ ലക്ഷ്യം. അവരുടെ സംഘത്തിൽ കുമാരൻ എന്നു പേരുള്ള ഒരുവൻ വളരെ ദുഃഖിതനായിരുന്നു. ഗുരു അവനെ വിളിച്ച് കാര്യം തിരക്കി. അവൻ പറഞ്ഞു: "ഗുരുജീ, എനിക്ക് ഒന്നിലും സന്തോഷം കണ്ടെത്താനാകുന്നില്ല. ഏതു കാര്യം നോക്കിയാലും എന്നേക്കാൾ മുന്നിൽ അനേകം പേരുണ്ട്. ഞാൻ ഏറ്റവും പിറകിലായി കഴിവു കെട്ടവനായി തോന്നുകയാണ്" ഗുരു പറഞ്ഞു: "ഈ ലോകത്ത് അനേകം ആളുകൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ട്. അവരിൽ ഏറ്റവും ആനന്ദിക്കുന്ന ആളിൻ്റെ വസ്‌ത്രം നീ ധരിച്ചാൽ നിനക്കും അതേ ആനന്ദം കിട്ടും. അതിനാൽ നീ അടുത്ത ദിവസം രാവിലെ കൊട്ടാര വീഥിയിലൂടെ നടന്ന് ആ വസ്ത്രം കരസ്ഥമാക്കണം" ശിഷ്യൻ അടുത്ത പ്രഭാതത്തിൽ വഴിയിലൂടെ നടന്നു. ആദ്യം കണ്ടത് കൊട്ടാര പണ്ഡിതനെ ആയിരുന്നു. കുമാരൻ അദ്ദേഹത്തോടു ചോദിച്ചു: "അങ്ങ് സന്തോഷത്തിലാണോ ജീവിക്കുന്നത്?" പണ്ഡിതൻ പറഞ്ഞു: "ഞാൻ സന്തോഷവാനല്ല, കാരണം കൊട്ടാര തർക്കങ്ങളിൽ ഞാൻ തോറ്റാൽ കൊട്ടാരത്തിൽ...

(1243) സ്നേഹമുള്ള ശിക്ഷ!

സിൽബാരിപുരം ദേശത്തെ ഒരു ഗുരുകുലത്തിൽ ചങ്ങാതിമാരായി പഠിച്ചവരാണ് സേനകനും ചീരനും. ഒരേ ഗുരുവിൻ്റെ കീഴിലായിരുന്നു പഠനമെങ്കിലും പഠനത്തിൻ്റെ കാര്യത്തിൽ ചീരൻ ഒരുപാടു പിറകിലായിരുന്നു. എങ്കിലും സേനകൻ യാതൊരു മാറ്റവും സൗഹൃദത്തിൽ കാണിച്ചില്ല. കുറെ വർഷങ്ങളുടെ പഠന ശേഷം അവർ രണ്ടാളും രണ്ടു വഴിക്കു പിരിഞ്ഞു. സേനകൻ നന്നായി പഠിച്ച് കൊട്ടാരത്തിലെ ന്യായാധിപനായി. അതേസമയം, ചീരൻ പലതരം കൂലിപ്പണികൾ ചെയ്തെങ്കിലും അവൻ്റെ കുടുംബം പട്ടിണിയായിരുന്നു. ഒരു ദിവസം, ചീരന് അമ്മയുടെ നാട്ടു ചികിൽസയ്ക്കായി കുറെ പണം വേണമായിരുന്നു. പലരോടും പണം കടം ചോദിച്ചെങ്കിലും അവരെല്ലാം പരിഹസിക്കുകയാണു ചെയ്തത്. ചീരൻ മറ്റൊരു തീരുമാനമെടുത്തു. ഏതെങ്കിലും പ്രഭുവിൻ്റെ വീട്ടിൽ കയറി മോഷണം നടത്തുക എന്നതായിരുന്നു പദ്ധതി. പക്ഷേ, യാതൊരു മുൻപരിചയവും മോഷണത്തിൽ ഇല്ല. അങ്ങനെ രാത്രിയിൽ അതിനു ശ്രമിച്ചപ്പോൾ കാവൽക്കാർ അവനെ പിടിച്ച് കൊട്ടാരത്തിലെ ന്യായാധിപനായ സേനകൻ്റെ മുന്നിലെത്തിച്ചു. വർഷങ്ങൾക്കു ശേഷം, തൻ്റെ ചങ്ങാതിയെ കണ്ട് പ്രതീക്ഷയോടെ ന്യായാധിപൻ്റെ മുഖത്തേയ്ക്ക് ചീരൻ ദയനീയമായി നോക്കി. പക്ഷേ, സേനകൻ യാതൊരു പരിചയ ഭാവവും കാട്ടിയില്ല! മാത്രമല്ല, ന്യായാധിപൻ വിധിച്...

(1242) സ്‌ഫടിക പാത്രം!

സിൽബാരിപുരത്തെ ആശ്രമത്തിലെ ഗുരുജിയെ കാണാൻ ദൂരെ ദിക്കിൽ നിന്നു പോലും ആളുകൾ എത്താറുണ്ട്. അതിൽ ഭൂരിഭാഗവും പഴയകാല ശിഷ്യന്മാരായിരിക്കും. അവർ വരുമ്പോൾ എന്തെങ്കിലും സമ്മാനവുമായിട്ടാകും വരിക. ഒരു ദിവസം, കോസലപുരത്തു നിന്നും ഒരു പ്രഭു ഗുരുവിനെ കാണാനെത്തി. അയാളെ കണ്ടയുടൻ, ഗുരുവിന് ആ ശിഷ്യനെ മനസ്സിലായിരുന്നു. അവർ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. അതിനിടയിൽ പ്രഭു പറഞ്ഞു: "ചീനരാജ്യത്തിൽ (ചൈന) നിന്നും വന്ന കച്ചവടക്കാരൻ്റെ കയ്യിൽ നിന്നും ഒരു അപൂർവ്വ സാധനം ഞാൻ വാങ്ങി. അങ്ങ് ദയവായി ഈ സമ്മാനം സ്വീകരിച്ചാലും" ഒരു സ്ഫടിക പാത്രമായിരുന്നു അത്. ചൂടുള്ള പാനീയം എന്തെങ്കിലും അതിൽ ഒഴിച്ചാൽ അനേകം നിറക്കൂട്ടുകൾ അതിൽ തെളിഞ്ഞു വരും! ആ സമ്മാനം ഏറെ സന്തോഷത്തോടെ ഗുരു സ്വീകരിച്ചു. പ്രഭു സ്വദേശത്തേക്കു മടങ്ങുകയും ചെയ്തു. ഗുരുജി അതുവരെ ചായയും ചൂടുവെള്ളവും മറ്റും കുടിച്ചിരുന്ന നിറം മങ്ങിയ പോറലുകൾ നിറഞ്ഞ ഒരു സ്റ്റീൽ കപ്പ് എടുത്ത് അടുക്കളയിൽ എവിടെയോ വച്ചു. പകരക്കാരനായി സമ്മാനം കിട്ടിയ സ്ഫടിക പാത്രം ഉപയോഗിക്കാനും തുടങ്ങി. ഓരോ തവണയും ചൂടുള്ളത് നിറയുമ്പോൾ മിന്നിമറയുന്ന നിറങ്ങളിൽ ഗുരുവിന് വല്ലാത്ത ഇഷ്‌ടം തോന്നുകയും ചെയ്തു. ...

(1241) നാടോടിയുടെ വരം!

പണ്ട്, സിൽബാരിപുരം ദേശത്തേക്ക് ഒരു നാടോടി കടന്നുവന്നു. അയാളുടെ യഥാർഥ ദേശം കോസലപുരമായിരുന്നു. പലതരം തൊഴിലുകൾ  ചെയ്യാനുള്ള കഴിവ് അവനുണ്ടെങ്കിലും കൂടുതൽ കാലവും അന്യദേശങ്ങളിലൂടെ അലഞ്ഞു തിരിഞ്ഞു.  അങ്ങനെ, നാടോടി അയാൾക്കു പറ്റിയ തൊഴിൽ ചെയ്ത്, ശേഷിക്കുന്ന കാലം സിൽബാരിപുരത്ത് ജീവിക്കാമെന്നു തീരുമാനിച്ചു. ഒരു ദിവസം രാവിലെ നടന്നു പോയ പ്രദേശത്ത്, നല്ല പശയുള്ള മണ്ണ് ഉള്ളതായി കണ്ടു. അയാൾ മൺചട്ടികളും കുടങ്ങളും കൂജയുമൊക്കെ ഉണ്ടാക്കാൻ തുടങ്ങി. എന്നാൽ, വിൽപന കാര്യമായി നടക്കുന്നില്ലായിരുന്നു. കാരണം, അവിടത്തെ ചന്തയിൽ കുറെ കുശവന്മാർ ഉണ്ടായിരുന്നു. എങ്കിലും അയാൾ കൂടുതൽ പാത്രങ്ങൾ ഉണ്ടാക്കി.  നിരാശനായ നാടോടി കിഴക്കു ദിക്കിലേക്കു നടന്ന് കാട്ടിലെത്തി. കാടിനുള്ളിൽ ദേവീസാന്നിദ്ധ്യം ഉള്ള ഒരു കാവ് ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അയാൾ ആ കാവിൽ കുറെ ദിവസം തപസ്സു ചെയ്തപ്പോൾ കാവിലെ ദേവി പ്രത്യക്ഷപ്പെട്ടു: "പ്രിയ ഭക്താ, നിൻ്റെ സത്യസന്ധതയിലും കഠിനാധ്വാനത്തിലും ഭക്തിയിലും ഞാൻ പ്രസാദിച്ചിരിക്കുന്നു. ഞാൻ എന്തു വരമാണ് നിനക്ക് തരേണ്ടത്?" നാടോടി പറഞ്ഞു: "ഞാൻ അനേകം മൺപാത്രങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ട്. പക്ഷേ, അതൊ...