Skip to main content

വിളക്കും പണവും (518)

പണ്ടുപണ്ട്, സിൽബാരിപുരംരാജ്യം സാമ്പത്തികമായി പുരോഗതി പ്രാപിച്ചിരുന്നില്ല. ശക്തിവേലു എന്ന രാജാവായിരുന്നു അവിടം ഭരിച്ചിരുന്നത്. കൊട്ടാരം വക ജോലികൾക്കു പോലും ന്യായമായ ശമ്പളം കിട്ടിയിരുന്നില്ല.  

അക്കൂട്ടത്തിൽ വരുന്ന കൊട്ടാര ജോലിക്കാരായിരുന്നു കേശുവും ചീരനും . അവർക്ക് ഞായറാഴ്ച്ച ദിവസം മാത്രം ജോലി ചെയ്യേണ്ടതില്ല. അന്ന്, അവർ ഗ്രാമത്തിലെ ആൽത്തറയിൽ ഒന്നിച്ചു കൂടും. എന്നാലോ? അവരുടെ പ്രധാന സംസാരം ജോലിയുടെ തുച്ഛമായ കൂലിയും കഷ്ടപ്പാടും ആയിരിക്കും. കൊട്ടാരത്തിൽ നിന്ന് വലിയ തൂക്കുവിളക്കുമായി അനേകം സ്ഥലങ്ങളിൽ വെളിച്ചം പകർന്ന് തിരികെ കൊട്ടാരത്തിൽ എത്തിച്ചേരുക എന്നതായിരുന്നു കേശുവിന്റെ ജോലി. 

അതേസമയം, ചീരൻ കൊട്ടാരത്തിൽനിന്ന് പണവുമായി പലയിടങ്ങളിൽ പകൽ മുഴുവനും സഞ്ചരിക്കണം. പതിവു പോലെ ഒരു ദിനം അവർ  സംസാരിച്ചത് നമുക്ക് ഒന്നു ശ്രദ്ധിക്കാം - കേശു പറഞ്ഞു- "ഹോ! ഇന്നലെ ഞാൻ വീട്ടിലെത്തിയപ്പോൾ സമയം പാതിരാ കഴിഞ്ഞു.  ആദ്യം സന്ധ്യാസമയത്ത് വഴി വിളക്കുകൾ തെളിച്ചു. അമ്പല വിളക്കുകൾ കത്തിച്ചു. ചുറ്റുവിളക്കും തെളിച്ചു. പിന്നീട്, ചില തറവാടുകളിലെത്തി നിലവിളക്കു തെളിച്ചു. ഇതിനിടയിൽ ഉൾഗ്രാമത്തിലേക്ക് പോകുന്ന ചിലർക്ക് കൈവിളക്കിലേക്കും മണ്ണെണ്ണ വിളക്കിലേക്കും തീ പകർന്നു. പൂജ നടക്കുന്നിടത്ത് നെയ് വിളക്ക് കത്തിച്ചു. കാവുകളിൽ കൽവിളക്കും കെടാവിളക്കും തെളിച്ചു. കാളവണ്ടിക്കാർക്ക് റാന്തൽ വിളക്കിനും വെളിച്ചം പകർന്നു .വിളക്കുമാടത്തിൽ കയറാനായിരുന്നു ഏറെ ബുദ്ധിമുട്ട് "

അതിനു ശേഷം , ചീരനും തന്റെ കഷ്ടപ്പാടുകൾ വിവരിച്ചു -

" പ്രഭുക്കന്മാരുടെ മാളികയിൽ ചെന്ന് തലവരിപ്പണം വാങ്ങണം , ചന്തയിൽ ചെന്ന് നികുതിപ്പണം, പലിശപ്പണം വാങ്ങണം. അമ്പലത്തിൽ പോയി നേർച്ചപ്പണവും കാണിക്കയും മേടിക്കണം. ഗ്രാമങ്ങളിലെ ജോലിക്കാർക്ക് ദിവസക്കൂലി കൊടുക്കണം. ശമ്പളം വാങ്ങുന്ന നല്ല ജോലിക്കാരുമുണ്ട്. ഇതിനിടയിൽ കള്ളപ്പണം വെളുപ്പിക്കാൻ ആരെങ്കിലും വരും. അവരെ ഓടിക്കണം. പിന്നെ, ജപ്തിപ്പണം, കുടിശ്ശികപ്പണം, പിഴപ്പണം എന്നിവയിൽ ഒഴിവു കിട്ടാൻ ചിലർ കിമ്പളം തരാൻ നോക്കും. ഞാൻ വഴങ്ങാറില്ലാ. സാധുക്കളായ പെൺകുട്ടികൾക്ക്  കൊട്ടാരത്തിൽ നിന്ന് സ്ത്രീധനം അനുവദിക്കുന്നതും , ഞാനാണ് അവർക്ക് എത്തിക്കേണ്ടത്. അതേസമയം, ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾക്ക് ജീവനാംശവും കൊട്ടാരത്തിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. വിരമിച്ച കൊട്ടാര ജോലിക്കാർക്ക് അടുത്തൂൺ (പെൻഷൻ) ഞാൻ എത്തിക്കണം. ഒരിക്കൽ കൊള്ളക്കാർക്ക് കൊട്ടാരം വക മോചനദ്രവ്യം കൊടുത്തതും ഞാനാണ്. തൊഴിലില്ലായ്മ വേതനവും വിതരണം ചെയ്യണം. കൈക്കൂലി വാങ്ങാറുമില്ലാ . കരുതൽപ്പണം, അടങ്കൽ ത്തുക, വർഷാശനം എന്നിങ്ങനെ പലതുമുണ്ട് "

അന്നേരം, കേശു പറഞ്ഞു -

" ഞാൻ തൂക്കുവിളക്കുമായി എവിടെയെല്ലാം വെളിച്ചം കൊടുക്കുന്നതാണ്. പക്ഷേ, തിരികെ കൊട്ടാരത്തിൽ ചെന്ന് വിളക്കു തൂക്കിയ ശേഷം ഞാൻ വെട്ടമില്ലാതെ തപ്പിത്തടഞ്ഞ് വീട്ടിലെത്തും. വീട്ടിലും രാത്രിയായാൽ ഒരു തരി പോലും വെട്ടമില്ല!"

"എടാ, കേശൂ, എന്റെ കാര്യവും അങ്ങനെ തന്നെ. നാടു മുഴുവനും പണം മേടിച്ചും കൊടുത്തും കഴിഞ്ഞ് പണസഞ്ചി കൊട്ടാരത്തിൽ ഏൽപ്പിച്ചു കഴിഞ്ഞ് കയ്യിൽ ഒരു വെള്ളിക്കാശുപോലും ഇല്ലെന്ന് ഭടന്മാർ ദേഹമാസകലം നോക്കിയിട്ടാണ് എനിക്കു പോരാൻ പറ്റുകയുള്ളൂ. മാസാവസാനം കിട്ടുന്ന ശമ്പളം കൊണ്ട് അരി മേടിക്കാൻ പോലും തികയില്ല" ഇവരുടെ സംസാരം കേട്ടുകൊണ്ട് ആൽത്തറയിൽ കിടന്നിരുന്ന ഒരു സന്യാസി കണ്ണു തുറക്കാതെ അവരോടു പറഞ്ഞു -

"കഷ്ടപ്പാടുകൾക്കിടയിലും നിങ്ങളുടെ കർമ്മം നന്നായി അനുഷ്ഠിക്കണം. അടുത്ത ജന്മത്തിൽ നിങ്ങളെ കാത്തിരിക്കുന്നത് എത്രയോ ശ്രേഷ്ഠം !"

ആ വാക്കുകൾ അവർക്ക് ആശ്വാസമായി.

Malayalam eBooks-518 pdf file is ready to read- https://drive.google.com/file/d/1pkZ5VKvUjn0L_4PIRHUeNdHgAqVMPWsR/view?usp=sharing

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

(Malayalam eBooks-532)Vakyathil prayogikkuka CBSE CLASS 10 Malayalam -യുദ്ധത്തിന്റെ പരിണാമം Malayalam sentence making (വാക്യത്തിൽ പ്രയോഗിക്കുക) 1. പ്രീണിപ്പിക്കുക - കാര്യം സാധിക്കാൻ വേണ്ടി രാമു ഉദ്യോഗസ്ഥനെ പ്രീണിപ്പിക്കാൻ ശ്രമിച്ചു. 2. മോഹാലസ്യപ്പെടുക - മകന്റെ അപകട വാർത്ത കേട്ട് അമ്മ മോഹാലസ്യപ്പെട്ടു. 3. ഹൃദയോന്നതി - കൂട്ടുകാരുടെ ഹൃദയോന്നതി മൂലം രാമുവിന് പുതിയ വീട് ലഭിച്ചു. 4. ആശ്ലേഷിക്കുക - ഓട്ടമൽസരത്തിൽ സമ്മാനം കിട്ടിയ രാമുവിനെ അമ്മ ആശ്ലേഷിച്ചു. 5. ജനസഹസ്രം - തൃശൂർ പൂരത്തിന് ജനസഹസ്രങ്ങൾ സാക്ഷിയായി. 6. വ്യതിഥനാകുക - പരീക്ഷയിൽ മാർക്കു കുറഞ്ഞതിൽ രാമു വ്യതിഥനായി. 7. പേടിച്ചരണ്ടു - പോലീസിനെ കണ്ട കള്ളന്മാർ പേടിച്ചരണ്ട് ഓടിയൊളിച്ചു. 8. ലംഘിക്കുക - ഗതാഗതനിയമങ്ങൾ ലംഘിക്കുന്നത് കുറ്റകരമാണ്. 9. നിറവേറ്റുക - അമ്മയുടെ ആഗ്രഹം നിറവേറ്റാനായി രാമു പഠിച്ച് ഡോക്ടറായി. 10. ശുണ്ഠി - പുതിയ സൈക്കിൾ വാങ്ങാത്തതിനാൽ രാമു അമ്മയോടു ശുണ്ഠിയെടുത്തു. 11. പ്രതിസംഹരിക്കുക - നദീജലം പങ്കിടാമെന്നു രാജാവ് തീരുമാനിച്ചതു ശത്രുരാജ്യത്തിന്റെ പോർവിളി പ്രതിസംഹരിച്ചു. 12. നിരാമയൻ - പത്തു ദിവസത്തെ ധ്യാനത്തിന്റെ ഫലമായി സന്യാസി ന

(533) പുല്ലിംഗം, സ്ത്രീലിംഗം

മലയാളം എതിർ ലിംഗം പദങ്ങളുടെ അർത്ഥം ആൺ (പുരുഷൻ) എങ്കിൽ പുല്ലിംഗം (pullingam, Masculine gender) എന്നാകുന്നു. പെൺ (സ്ത്രീ) എന്നാണെങ്കിൽ സ്ത്രീലിംഗം (sthreelingam, feminine gender) ആകുന്നു. സ്‌ത്രീപുരുഷഭേദം തിരിച്ചു പറയാൻ പറ്റാത്തവയെ നപുംസകലിംഗം (neuter) എന്നു പറയുന്നു. കള്ളൻ - കള്ളി - കള്ളം എന്നിവ യഥാക്രമം ഒരു ഉദാഹരണം. ആണും പെണ്ണും ചേർന്നതിനെ ഉഭയ ലിംഗം (bisexual) എന്നും പറയും. എന്താണ് എതിർലിംഗം? പരീക്ഷകളിലും മറ്റും വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നാണിത്. അതായത്, മേൽപറഞ്ഞവ ഏതെങ്കിലും ചോദ്യത്തിൽ നൽകി അതിനു പറ്റുന്ന എതിരായ ലിംഗം എഴുതണം. List of opposite genders (എതിർ ലിംഗം ലിസ്റ്റ് ) അധ്യാപകൻ - അധ്യാപിക അച്ഛൻ - അമ്മ അനിയൻ - അനിയത്തി ആൺകുട്ടി - പെൺകുട്ടി അഭിഭാഷകൻ - അഭിഭാഷക അധിപൻ - അധിപ അവൻ - അവൾ അനിയൻ - അനിയത്തി അന്ധൻ - അന്ധ അനുഗൃഹീതൻ - അനുഗൃഹീത അഭിനേതാവ് - അഭിനേത്രി അപരാധി - അപരാധിനി ആതിഥേയൻ - ആതിഥേയ ആങ്ങള - പെങ്ങൾ ആചാര്യൻ - ആചാര്യ ഈശ്വരൻ - ഈശ്വരി ഇവൻ - ഇവൾ ഇഷ്ടൻ - ഇഷ്ട ഇടയൻ - ഇടയത്തി ഉപാദ്ധ്യായൻ - ഉപാദ്ധ്യായി ഉദാസീനൻ - ഉദാസീന ഊരാളി - ഊരാട്ടി ഉത്തമൻ - ഉത്തമ എമ്പ്ര

Best 10 Malayalam Motivational stories

Malayalam eBooks of best 10 inspiring stories are now available for 1 hour online reading. 1. നല്ല ശിഷ്യൻ സിൽബാരിപുരം രാജ്യം വീരവർമ്മൻ ഭരിച്ചിരുന്ന കാലം. ഒരിക്കൽ, മന്ത്രിയുടെ മാളികയിൽ മോഷണം നടന്നു. കള്ളന്മാർ സ്വർണ്ണ സൂക്ഷിപ്പ് മുഴുവനും കൊള്ളയടിച്ചു. ഈ സംഭവത്തിൽ, രാജാവ് അങ്ങേയറ്റം ആശങ്കയിലായി. രാജ്യം മുഴുവൻ അരിച്ചുപെറുക്കിയപ്പോൾ രണ്ടുകള്ളന്മാർ കുടുങ്ങി. സ്വർണവും വീണ്ടെടുത്തു. അവർക്കു ജീവപര്യന്തം ഇരുണ്ട തടവറ വാസം വിധിക്കുകയും ചെയ്തു. പക്ഷേ, രാജാവിനെ കൂടുതൽ കോപാകുലനാക്കിയ കാര്യം മറ്റൊന്നായിരുന്നു - രാജ്യത്തെ പ്രധാന ഗുരുകുലത്തിൽ പഠിച്ച ശിഷ്യന്മാരായിരുന്നു ഈ രണ്ടു കള്ളന്മാരും. രാജാവ് ഉടന്‍തന്നെ, വീരമണി എന്നു പേരായ ഗുരുവിനെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി- "കള്ളന്മാരാക്കുന്ന വിദ്യയാണോ ഇത്രയും പ്രശസ്തമായ ഗുരുകുലത്തിൽ താങ്കൾ കൊടുക്കുന്നത്?" രാജാവിനു മുന്നിൽ വീരമണി ക്ഷമാപണം നടത്തി. അദ്ദേഹം ആശ്രമത്തിൽ വന്ന് വ്യസനിച്ചു. അന്ന്, ഒരു സുപ്രധാന തീരുമാനമെടുത്തു- ശിഷ്യന്മാരുടെ എണ്ണം കുറയ്ക്കുക അല്ലെങ്കിൽ ആശ്രമം പൂട്ടി കോസലപുരത്തേക്കു പോകുക. വീരമണിയുടെ ഭാര്യ അപ്പോൾ പറഞ്ഞു -"നമ്മളെന്തിന് ഈ രാ