Skip to main content

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല!

This self help story is taken from my Malayalam digital book series, a good example for reducing the suicide rate in Kerala state. Read online for better insights and increase your positive outlook.

ഓരോ ദിനപത്രവും നോക്കിയാൽ സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യകൾ കൂടി വരികയാണ്. ഭൂരിഭാഗത്തിനും വഴിവയ്ക്കുന്നത് മറ്റുള്ളവരെ വിധിച്ചു വധിക്കുന്ന മലയാളിയുടെ വിഷപ്പുകയും തീയും തുപ്പാൻ ശേഷിയുള്ള ഭീകരൻ അവയവമായ നാവാണ്! 

എവിടെയെങ്കിലും ഒരു ദൗര്‍ബല്യം കണ്ടാൽ അതിൽ തൂങ്ങിയാടി സർക്കസ് നടത്തുകയെന്നത് ശരാശരി മലയാളിയുടെ ദുശ്ശീലമായിക്കഴിഞ്ഞു! എന്നാൽ അതിനെ മറികടക്കാൻ കഴിയുന്ന ആത്മബലം ഏവർക്കും ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ.

ഒരു ദൃഷ്ടാന്തം നോക്കുക....

പണ്ടുപണ്ട്, ഹൈറേഞ്ച് മേഖലയിൽ കർഷകനായിരുന്ന ഔതക്കുട്ടി കൃഷിയിറക്കാൻ വേണ്ടി അന്നാട്ടിലെ പ്രമാണിയായ ആളിൽ നിന്നും പണം കടം വാങ്ങി. അക്കാലത്ത്, ക്രിസ്ത്യൻപ്രമാണിമാരുടെ വീട് ഇപ്പോഴത്തെ ബ്ലേഡ് ബാങ്കിനു സമം. 

പണത്തിന്റെ പലിശയാകട്ടെ വട്ടിപ്പലിശ എന്ന ഓമനപ്പേരിൽ കുപ്രസിദ്ധി നേടിയിരുന്നു. സാധാരണയായി പുരയിടത്തിന്റെ ആധാരമാണ് ഈടായി മുതലാളിയുടെ നിലവറയിൽ വച്ചു പൂട്ടുന്നത്. അത് അവിടിരുന്ന് ചിതലരിച്ചാലും മുതലും പലിശയും ചേർത്ത് കൊടുത്ത് തിരികെയെടുക്കാൻ സാധു കർഷകർക്കു കഴിയാറുമില്ല. 

അനന്തരം, മുതലാളിയെ പ്രാകി നെഞ്ചത്തടിച്ച് നിലവളിച്ച് അവർ നാടുവിടുന്നു.

അതുപോലെതന്നെ, ഔതയുടെ കുടുംബത്തിനും സംഭവിച്ചു.

അതേസമയം, ഔതയുടെ ഭാര്യ അന്നാമ്മ ഒരു തൊട്ടാവാടിയായതിനാൽ-

"എന്റെ കർത്താവേ... ഞാൻ എങ്ങനെ ആൾക്കാരുടെ മുഖത്തു നോക്കും?

ഞായറാഴ്ച പള്ളീപ്പോകുന്ന കാര്യം എനിക്ക് ആലോചിക്കാനേ വയ്യാ...."

ആ സ്ത്രീ നെഞ്ചത്തലച്ചു കരഞ്ഞു. ദുരഭിമാനം മൂത്തപ്പോൾ പരിഹാരക്രിയയായി കുടുംബമൊന്നിച്ച് ജീവനൊടുക്കാമെന്ന കടുത്ത തീരുമാനത്തെ ഔതക്കുട്ടി ചിരിച്ചു തള്ളി -

"ഒന്നു പോടീ അവിടുന്ന്. നമുക്കൊരു കാര്യം ചെയ്യാം. ഈ നാട്ടുകാരൊന്നുമില്ലാത്ത എങ്ങോട്ടെങ്കിലും സ്ഥലം വിടാം"

"ഓ...പിന്നേ... അതുകൊണ്ടെന്താ കാര്യം? ഇവരുടെ ബന്ധുക്കൾ ആരെങ്കിലുമൊക്കെ അവിടെയും കാണും"

ഔത പിന്നെയും പൊരുതി-

"എടീ.. നീയൊന്നടങ്ങ്... നാട്ടീന്ന് ഒരു കാലത്ത് കുറ്റീം പറിച്ചോണ്ടു പോയവര് അത്രയ്ക്കങ്ങ് ശല്യം ചെയ്യത്തില്ല. എന്താ കാര്യം? കുടിയേറ്റക്കാരൊക്കെ ഒരു കാലത്ത് ഇത്തരം വേദനയൊക്കെ തിന്നുതീർത്തവരു തന്നെയാ"

അങ്ങനെ, അവർ വയനാട്ടിലേക്ക് വെറും കയ്യോടെ കുടിയേറി. കഠിനാധ്വാനിയായ ഔതയ്ക്കു മുന്നിൽ തരിശുഭൂമി ഫലഫൂയിഷ്ഠമായ കൃഷിയിടമായി മാറി.

പിന്നീട്, ഔതയുടെയും അന്നാമ്മയുടെയും കാലം കഴിഞ്ഞു. ഇടത്തരം സാമ്പത്തികമുള്ള ആ വീട്ടിലെ ഏക മകനായ വർഗീസിന്റെ വിവാഹം കഴിഞ്ഞ് പേരക്കുട്ടികളെയും കാണാൻ ഔതയ്ക്കും അന്നാമ്മയ്ക്കും ഭാഗ്യം കിട്ടി.

1990 പിന്നിട്ട സമയം. അതിനിടയിൽ, വാനില കൃഷിയിൽ മുൻനിര രാജ്യമായ മഡഗാസ്കറിൽ ഫംഗസ് രോഗബാധയെ തുടർന്ന് വാനില ബീൻസിന്റെ ഉൽപാദനം കുത്തനെ ഇടിഞ്ഞു. ലോകവിപണിയിൽ ഒരു കിലോയ്ക്ക് അഞ്ഞൂറു ഡോളർ വരെ ഉയർന്നു. 

കേരളത്തിലും വാനില കൃഷി വ്യാപകമായി. ഉണക്ക വാനില ബീൻസിന് ഒരു കിലോയ്ക്ക് പതിനായിരത്തിനു മേൽ രൂപ വില വന്നു. റബറും കൊക്കോയും കപ്പയും കൈതയുമെല്ലാം ഉപേക്ഷിച്ച് വയനാട്, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ കർഷകർ വാനിലയിലേക്കു തിരിഞ്ഞു.

വയനാട്ടിലെ ഔതയുടെ മകൻ വർഗീസും ആ വഴിക്കു നീങ്ങി. അതിനായി ബാങ്കിൽ നിന്ന് ലോണും എടുത്തു. മുഴുവൻ പറമ്പും വൃത്തിയാക്കി വാനില വള്ളികൾ ശീമക്കൊന്നയിൽ കയറ്റിവിട്ടു. ആറുമാസം കഴിഞ്ഞപ്പോൾ വാനിലയുടെ വില കുറഞ്ഞു വന്നു. 

വർഗീസിന്റെ ബീൻസ് പാകമായപ്പോൾ ആഗോള വില കുത്തനെ ഇടിഞ്ഞു! കിലോയ്ക്ക് വെറും നൂറു രൂപ! കാരണം, മഡഗാസ്കറിലെ ഫംഗസ് രോഗം നിയന്ത്രണത്തിലായതിനാൽ ഉൽപാദനത്തിൽ വീണ്ടും അവർ തിരിച്ചു കയറിയത്രെ!

ചരിത്രം പിന്നെയും ആവർത്തിച്ചു. വർഗീസ്, എടുത്തിരുന്ന ബാങ്ക് ലോൺ തിരിച്ചടവിനായി യാതൊരു വരുമാനമാർഗവും കണ്ടില്ല. പലിശയും കുതിച്ചു കയറി. ജപ്തി ഭീഷണി വന്നപ്പോൾ ഭാര്യ സിസിലി കടുത്ത നിരാശയോടെ പറഞ്ഞു -

"ഇച്ചായാ, നമുക്ക് എല്ലാം കൂടിയങ്ങ് തീർത്താലോ?"

വർഗീസ് അപ്പോൾ ഓർത്തത് തനിക്ക് ഏഴു വയസ്സുള്ളപ്പോൾ കുടുംബം നാടുവിട്ട സംഭവമായിരുന്നു.

"എടീ, കർഷകന് കടം കൂടെപ്പിറപ്പാണ്. എന്റെ അപ്പനോട് അമ്മയും ഇതേ ആവശ്യം പറഞ്ഞിരുന്നു. അപ്പൻ ഈ വയനാട്ടിലേക്കു പോന്നു. അന്ന്, അമ്മയുടെ ഒപ്പം അപ്പൻ തോറ്റു പോയിരുന്നുവെങ്കിൽ ഈ ഞാനും കുടുംബവും കാണുമായിരുന്നോ?"

"ഇത്രയും വലിയ കടവും വച്ചോണ്ട് നമ്മളെന്തു ചെയ്യും ഇച്ചായാ?"

"ഉം...ഒരു വഴിയുണ്ട്, കോതമംഗലത്ത് അപ്പന്റെ പഴയ കാല സുഹൃത്തിന്റെ കുടുംബമുണ്ട്. ആ നാട്ടിലേക്കു പോകാം, ജപ്തിയെന്നു പറഞ്ഞാൽ ഈ ലോകത്തെ ആദ്യത്തെ സംഭവമൊന്നുമല്ല"

ഇതറിഞ്ഞു നാട്ടുകാര്‍ പരിഹാസവും സഹതാപതരംഗവും സൃഷ്ടിച്ചു. വൈകാതെ, അവര്‍ നിസ്സാര വിലയ്ക്ക് ലോണ്‍ സഹിതം ഒരാള്‍ക്ക് വിറ്റ് കോതമംഗലത്തേക്ക് രക്ഷപ്പെട്ടു. അവിടെയും കുറെ വര്‍ഷങ്ങള്‍ കഷ്ടപ്പെട്ടു. വര്‍ഗീസിന്റെ മൂത്ത മകള്‍ നഴ്സായി വിദേശത്തേക്ക് പോയശേഷം സാമ്പത്തികമായി ആ കുടുംബം ഉയര്‍ന്നു.

ആശയം-

രണ്ടുതവണയും ആ കുടുംബപരമ്പര അണഞ്ഞുപോകാമായിരുന്നു. പകരം, പുറപ്പാടിന്റെ അതിജീവനതന്ത്രമാണ് അവര്‍ പ്രയോഗിച്ചത്!

പണ്ട്, ഗുരുകുല വിദ്യാഭ്യാസ കാലത്ത് ഗുരുക്കന്മാർ യോഗ പഠിപ്പിച്ചിരുന്നു.

അന്നൊക്കെ ജനസംഖ്യയ്ക്ക് ആനുപാതികമായി ആത്മഹത്യകൾ കുറവായിരുന്നു. എല്ലാ വിഷയങ്ങൾക്കും ഫുൾ മാർക്ക് കൊടുക്കുന്ന ഇടപാട് അല്ലായിരുന്നു അന്നത്തെ വിദ്യാഭ്യാസം. പലയിടത്തും വിദ്യാർഥികളെ ഗുരു തോൽക്കാൻ പഠിപ്പിച്ചിരുന്നു. തോറ്റു പഠിക്കുന്ന ടെക്നിക്ക് പഠിപ്പിച്ചാൽ വലിയ പരാജയങ്ങളെയും പുല്ലുപോലെ തള്ളാൻ പറ്റും.

ഇപ്പോൾ നൂറിൽ നൂറു കിട്ടുന്ന സമ്പൂർണ്ണ വിദ്യാർഥിസമൂഹത്തിന് ചെറിയ പരാജയങ്ങൾ പോലും താങ്ങാനാവില്ല. വിദ്യാസമ്പന്നരായ കേരളത്തിലാണ് ഏറ്റവും കുടുതൽ ആത്മഹത്യ നടക്കുന്നത്. ഏറ്റവും കൂടുതൽ മനോരോഗ മരുന്നുകളും ഉപയോഗിക്കുന്നത് മലയാളികൾ!

വലിയ വമ്പന്മാരെ പോലും വീഴ്ത്താൻ സമൂഹത്തിന്റെ വൃത്തികെട്ട നാവ്, കുടത്തിൽനിന്ന് തുറന്നു വിട്ട ഭൂതം കണക്കെ പ്രവർത്തിക്കുന്നതിനാൽ കോടീശ്വരന്മാർക്കു പോലും പരാജയങ്ങളിൽ ദുരഭിമാനം തോന്നുന്നതിനാൽ സ്വയം ബലികഴിക്കുന്നു.

ആയതിനാൽ, ഒരു കുടുംബത്തിൽ ഒരാളെങ്കിലും യോഗയിൽ അറിവു നേടണം. സ്കൂൾ മാത്രമല്ല, കോളജിലും ബിസിനസ് സ്ഥാപനങ്ങളിലും ഓരോ പഞ്ചായത്തിലും മറ്റും സംശുദ്ധമായ നിഷ്പക്ഷമായ യോഗ പഠിച്ച് മാനസിക വൈകാരിക ആത്മിക കരുത്തു നേടട്ടെ!

Comments

MOST POPULAR POSTS

Best 10 Malayalam Motivational stories

Malayalam eBooks of best 10 inspiring stories are now available for 1 hour online reading. 1. നല്ല ശിഷ്യൻ സിൽബാരിപുരം രാജ്യം വീരവർമ്മൻ ഭരിച്ചിരുന്ന കാലം. ഒരിക്കൽ, മന്ത്രിയുടെ മാളികയിൽ മോഷണം നടന്നു. കള്ളന്മാർ സ്വർണ്ണ സൂക്ഷിപ്പ് മുഴുവനും കൊള്ളയടിച്ചു. ഈ സംഭവത്തിൽ, രാജാവ് അങ്ങേയറ്റം ആശങ്കയിലായി. രാജ്യം മുഴുവൻ അരിച്ചുപെറുക്കിയപ്പോൾ രണ്ടുകള്ളന്മാർ കുടുങ്ങി. സ്വർണവും വീണ്ടെടുത്തു. അവർക്കു ജീവപര്യന്തം ഇരുണ്ട തടവറ വാസം വിധിക്കുകയും ചെയ്തു. പക്ഷേ, രാജാവിനെ കൂടുതൽ കോപാകുലനാക്കിയ കാര്യം മറ്റൊന്നായിരുന്നു - രാജ്യത്തെ പ്രധാന ഗുരുകുലത്തിൽ പഠിച്ച ശിഷ്യന്മാരായിരുന്നു ഈ രണ്ടു കള്ളന്മാരും. രാജാവ് ഉടന്‍തന്നെ, വീരമണി എന്നു പേരായ ഗുരുവിനെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി- "കള്ളന്മാരാക്കുന്ന വിദ്യയാണോ ഇത്രയും പ്രശസ്തമായ ഗുരുകുലത്തിൽ താങ്കൾ കൊടുക്കുന്നത്?" രാജാവിനു മുന്നിൽ വീരമണി ക്ഷമാപണം നടത്തി. അദ്ദേഹം ആശ്രമത്തിൽ വന്ന് വ്യസനിച്ചു. അന്ന്, ഒരു സുപ്രധാന തീരുമാനമെടുത്തു- ശിഷ്യന്മാരുടെ എണ്ണം കുറയ്ക്കുക അല്ലെങ്കിൽ ആശ്രമം പൂട്ടി കോസലപുരത്തേക്കു പോകുക. വീരമണിയുടെ ഭാര്യ അപ്പോൾ പറഞ്ഞു -"നമ്മളെന്തിന് ഈ രാ

പഞ്ചതന്ത്രം കഥകള്‍ -1

This eBook 'Panchathanthram kathakal-1.viddikal' is the selected stories of most popular folk tales (nadodikkathakal) Author- Binoy Thomas, size- 92 kb, Page- 8, pdf format. 'പഞ്ചതന്ത്രം കഥകള്‍-1- വിഡ്ഢികള്‍' ഈ പരമ്പരയിലെ ഒന്നാമത്തെ നാടോടിക്കഥയാണ്. മലയാളം ഇ ബുക്ക്‌ ഡിജിറ്റല്‍/ഓണ്‍ലൈന്‍ രൂപത്തില്‍ വായിക്കൂ.. To download Google drive pdf eBook file-  https://drive.google.com/file/d/10oG9ZleiM4R5C3LrTO6mZVHDBGpOEz6D/view?usp=sharing പഞ്ചത(ന്തം കഥകള്‍ രചിക്കപ്പെട്ടത് എ.ഡി.മൂന്നാം നൂറ്റാണ്ടില്‍ ആണെന്നു കരുതപ്പെടുന്നു. മൂലകൃതി സംസ്കൃതത്തിലും പിന്നീട്,എ.ഡി. 570-ല്‍ ആദ്യമായി തര്‍ജ്ജമ ചെയ്യപ്പെടുകയും ചെയ‌്തു. ഇപ്പോള്‍ ലോകമെമ്പാടും അനേകം ഭാഷകളില്‍ ഇതു ലഭ്യമാണ‌്. ധർമ തത്ത്വങ്ങളും നീതിസാരങ്ങളും ഉള്‍ക്കൊള്ളുന്ന കഥകള്‍ ഈ കൃതിയുടെ മുഖമുദ്രയാകുന്നു. ഒരിക്കല്‍,മഹിളാരോപ്യം എന്ന പട്ടണത്തില്‍ അമരശക്തി എന്നൊരു രാജാവുണ്ടായിരുന്നു.അദ്ദേഹത്തിനു മൂന്നു പുത്രന്മാര്‍-വസുശക്തി, ഉഗ്രശക്തി, അനേകശക്തി. അവര്‍ മൂന്നുപേരും കുബുദ്ധികളായി വളരുന്നതു കണ്ട രാജാവു സഭ വിളിച്ചുകൂട്ടി ഇതിനൊരു പരിഹാരം എന്തെന

അറബിക്കഥകള്‍ -1

This Malayalam 'eBook-21-ayirathonnu-ravukal-arabikkathakal-1' is a series of Persian Arabian Fantasy literature. Author- Binoy Thomas, Price- FREE 'ആയിരത്തൊന്ന്-രാവുകള്‍-അറബിക്കഥകള്‍-1' മലയാളം ഡിജിറ്റല്‍ ഇ-ബുക്ക്‌ രൂപത്തിലുള്ള ഈ പരമ്പര പേര്‍ഷ്യന്‍ അറേബ്യന്‍ സാഹിത്യത്തിലെ മികച്ച കൃതിയാണ്. രാത്രിയില്‍ സുല്‍ത്താന്‍ ശ്രവിച്ച ആയിരത്തൊന്ന് കഥകള്‍ ഓണ്‍ലൈന്‍ വായനയിലേക്ക്.. To download this pdf eBook Google drive file, click here- https://drive.google.com/file/d/0Bx95kjma05ciZFRXMGpGUFgySUk/view?usp=sharing&resourcekey=0-lEHlIKxdBDS7qpWWRLFyOw കഥകളുടെ ലോകത്തെ ഒരു വിസ്മയമാകുന്നു 'ആയിരത്തൊന്ന് രാവുകള്‍'. അറബിക്കഥകള്‍ എന്ന പേരിലും ഇവ പ്രശസ്തമാണ്. അറബിഭാഷയില്‍ രചിക്കപ്പെട്ട ഈ കൃതി ഇപ്പോള്‍ അനേകം ലോകഭാഷകളില്‍ ലഭ്യമാണ്. ഇതില്‍ ഒട്ടേറെ അറബ്-പേര്‍ഷ്യന്‍ നാടോടിക്കഥകളും ഉള്‍പ്പെടുന്നുണ്ട്. അനേകം സാഹിത്യകാരന്മാരും വിവര്‍ത്തകരും ഈ കഥകളുടെ സമാഹരണത്തില്‍ വിവിധ തരത്തില്‍ പങ്കാളികളായി.  ഇറാഖില്‍ 9-10 നൂറ്റാണ്ടുകള്‍ക്കിടയില്‍ കിട്ടിയ അറബിക്കഥകള്‍ ഇത്തരത്തില്‍ ലഭ്യമായ ഏറ്റവും പഴക്

Opposite words in Malayalam

This is very beneficial to students, teachers, Malayalam language promotions and quick online reference reading. Opposites, Antonyms words Malayalam taken from my digital books as online fast access. തെറ്റ് x ശരി തെളിയുക X മെലിയുക തിന്മx നന്മ തുഷ്ടിx അതുഷ്ടി തുല്യംx അതുല്യം തുടക്കം X ഒടുക്കം തുച്ഛം X മെച്ചം തിളങ്ങുകx മങ്ങുക തിരോഭാവംx ആവിർഭാവം തമസ്സ് x ജ്യോതിസ് തർക്കം X നിസ്തർക്കം താണx എഴുന്ന താപംx തോഷം തിണ്ണംx പയ്യെ തിക്തംx മധുരം തെക്ക് x വടക്ക് തിരസ്കരിക്കുക X സ്വീകരിക്കുക താൽപര്യം X വെറുപ്പ് ദുശ്ശീലം X സുശീലം ദയx നിർദ്ദയ ദരിദ്രൻ x ധനികൻ ദുർബലം X പ്രബലം ദുർജനം X സജ്ജനം ദുർഗന്ധം X സുഗന്ധം ദുർഗ്രഹം X സുഗ്രഹം ദുർഘടംx സുഘടം ദീനംx സൗഖ്യം ദുരന്തം x സദന്തം ദുരുപയോഗം x സദുപയോഗം ദിനംx രാത്രി ദീർഘംx ഹ്രസ്വം ദക്ഷിണം X ഉത്തരം ദയx നിർദ്ദയ ദരിദ്രൻ X ധനികൻ ദയാലു x നിർദ്ദയൻ ദാർഢ്യം X ശൈഥില്യം ദാക്ഷിണ്യം X നിർദാക്ഷിണ്യം ദിക്ക് x വിദിക്ക് ദുരൂഹം X സദൂഹം ദുഷ്പേര് x സൽപേര് ദുഷ്കർമംx സത്കർമം ദുഷ്കരം X സുകരം ദുർഗ്ഗമം X സുഗമം ദുർഭഗം X സുഭഗം ദുർഗതി x സദ്ഗതി ദുർദിനം X സുദിനം ദുർബുദ്ധി x സദ്ബുദ്ധി ദുർഭഗX സുഭഗ

ചെറുകഥകള്‍

ചെറുകഥ-2 This Malayalam 'eBook-51-Malayalam-short-stories-2-munvidhi' Author- Binoy Thomas, format-PDF, size-112 KB, pages-14, price-FREE. 'മലയാളം-ചെറുകഥകള്‍--2-മുന്‍വിധി' ഡിജിറ്റല്‍ ഇ-ബുക്ക്‌ Click here- https://drive.google.com/file/d/0Bx95kjma05ciMWhyZC0tTkZQSnM/view?usp=sharing&resourcekey=0-kYnkKVdqEfkGuuhTTdiVWQ മുന്‍വിധി (short stories in Malayalam) ഇന്ന് തിങ്കള്‍. ഞായറിന്റെ ആലസ്യത്തിനുശേഷം ആശുപത്രിയിലെ ഓ.പി.കൾ വീണ്ടും സജീവമാകുന്ന ദിനം. ആംബുലൻസുകൾ ശബ്ദം മുഴക്കി എങ്ങോട്ടൊക്കയോ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു. രോഗികളെ നേരിടാൻ ഡോക്ടർമാർ നേരത്തേതന്നെ ഹാജരായി. പേരു വിളിക്കുന്നതും കാത്ത് രോഗികൾ അക്ഷമരായി പലയിടങ്ങളിലും നിലയുറപ്പിച്ചിരുന്നു. എല്ലാവരുടെയും മുഖത്ത്, ആകുലതയും വേദനയും ആശയക്കുഴപ്പവും ദൈന്യവും നിറഞ്ഞുനില്പുണ്ട്; അല്ലെങ്കിലും ആശുപത്രിയില്‍ സന്തോഷത്തിന് എന്തു പ്രസക്തി? പലതരം രോഗാണുക്കൾക്കു മുന്നിൽ പൂര്‍ണ്ണമായി കീഴടങ്ങാൻ മടിച്ച രോഗികളെ ആശുപത്രിക്കാര്‍ കനത്ത ബില്ലിലൂടെ അനായാസം കീഴടക്കുന്നതും പതിവു കാഴ്ചയായി. മിക്കവാറും എല്ലാ വകുപ്പുകളും വാരം മുഴുവനും ഓടുന്നുണ്ടെങ

ഹോജ-മുല്ലാ-കഥകള്‍ -1

This Malayalam eBook-12-Hoja-Mulla-kathakal-1-sathyam is a selected humour, comedy, joke stories digital books series for entertainment and laughing. Author- Binoy Thomas, size- 100 KB, format- PDF, Page-6, Name of Hoja well known with a number of similar names like Nasruddin Hodja, Nasreddin Hoja, Mullah, Mulla, Mollakka etc, So that this funny stories/anecdotes are also called as hoja kathakal, mulla kadhakal. 'ഹോജ-മുല്ലാ-കഥകള്‍ -1- സത്യം' മലയാളം ഡിജിറ്റല്‍ ഇ-ബുക്ക്‌ രൂപത്തിലുള്ള ചെറുനര്‍മ ഹാസ്യകഥകള്‍ ചിരിക്കാന്‍ വേണ്ടി ഓണ്‍ലൈന്‍ വായനയിലൂടെ ഇവിടെ ലഭിക്കുന്നു. ഹോജകഥകള്‍, ഹോജാക്കഥകള്‍, മുല്ലാക്കഥകള്‍, മൊല്ലാക്കയുടെ ഫലിതങ്ങള്‍ എന്നൊക്കെ അറിയപ്പെടുന്ന ഇതിന്‍റെ നായകന്‍ നസറുദ്ദിന്‍-നാസറുദ്ദീന്‍ ഹോജ. To download safe Google drive eBook, click here- https://drive.google.com/file/d/0Bx95kjma05ciM2owVzhsQ1VWSFE/view?usp=sharing&resourcekey=0-mNeF9w8sTr9wpnv1Sf8Dhw ഹോജകഥകള്‍, മുല്ലാക്കഥകള്‍, മുല്ലായുടെ ഫലിതങ്ങള്‍... എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന നര്‍മകഥകളുടെ നായകന്‍ ആരാണ‌്? ന

മലയാളം വാക്യത്തിൽ പ്രയോഗം

(Malayalam eBooks-532)Vakyathil prayogikkuka CBSE CLASS 10 Malayalam -യുദ്ധത്തിന്റെ പരിണാമം Malayalam sentence making (വാക്യത്തിൽ പ്രയോഗിക്കുക) 1. പ്രീണിപ്പിക്കുക - കാര്യം സാധിക്കാൻ വേണ്ടി രാമു ഉദ്യോഗസ്ഥനെ പ്രീണിപ്പിക്കാൻ ശ്രമിച്ചു. 2. മോഹാലസ്യപ്പെടുക - മകന്റെ അപകട വാർത്ത കേട്ട് അമ്മ മോഹാലസ്യപ്പെട്ടു. 3. ഹൃദയോന്നതി - കൂട്ടുകാരുടെ ഹൃദയോന്നതി മൂലം രാമുവിന് പുതിയ വീട് ലഭിച്ചു. 4. ആശ്ലേഷിക്കുക - ഓട്ടമൽസരത്തിൽ സമ്മാനം കിട്ടിയ രാമുവിനെ അമ്മ ആശ്ലേഷിച്ചു. 5. ജനസഹസ്രം - തൃശൂർ പൂരത്തിന് ജനസഹസ്രങ്ങൾ സാക്ഷിയായി. 6. വ്യതിഥനാകുക - പരീക്ഷയിൽ മാർക്കു കുറഞ്ഞതിൽ രാമു വ്യതിഥനായി. 7. പേടിച്ചരണ്ടു - പോലീസിനെ കണ്ട കള്ളന്മാർ പേടിച്ചരണ്ട് ഓടിയൊളിച്ചു. 8. ലംഘിക്കുക - ഗതാഗതനിയമങ്ങൾ ലംഘിക്കുന്നത് കുറ്റകരമാണ്. 9. നിറവേറ്റുക - അമ്മയുടെ ആഗ്രഹം നിറവേറ്റാനായി രാമു പഠിച്ച് ഡോക്ടറായി. 10. ശുണ്ഠി - പുതിയ സൈക്കിൾ വാങ്ങാത്തതിനാൽ രാമു അമ്മയോടു ശുണ്ഠിയെടുത്തു. 11. പ്രതിസംഹരിക്കുക - നദീജലം പങ്കിടാമെന്നു രാജാവ് തീരുമാനിച്ചതു ശത്രുരാജ്യത്തിന്റെ പോർവിളി പ്രതിസംഹരിച്ചു. 12. നിരാമയൻ - പത്തു ദിവസത്തെ ധ്യാനത്തിന്റെ ഫലമായി സന്യാസി ന

(533) പുല്ലിംഗം, സ്ത്രീലിംഗം

മലയാളം എതിർ ലിംഗം പദങ്ങളുടെ അർത്ഥം ആൺ (പുരുഷൻ) എങ്കിൽ പുല്ലിംഗം (pullingam, Masculine gender) എന്നാകുന്നു. പെൺ (സ്ത്രീ) എന്നാണെങ്കിൽ സ്ത്രീലിംഗം (sthreelingam, feminine gender) ആകുന്നു. സ്‌ത്രീപുരുഷഭേദം തിരിച്ചു പറയാൻ പറ്റാത്തവയെ നപുംസകലിംഗം (neuter) എന്നു പറയുന്നു. കള്ളൻ - കള്ളി - കള്ളം എന്നിവ യഥാക്രമം ഒരു ഉദാഹരണം. ആണും പെണ്ണും ചേർന്നതിനെ ഉഭയ ലിംഗം (bisexual) എന്നും പറയും. എന്താണ് എതിർലിംഗം? പരീക്ഷകളിലും മറ്റും വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നാണിത്. അതായത്, മേൽപറഞ്ഞവ ഏതെങ്കിലും ചോദ്യത്തിൽ നൽകി അതിനു പറ്റുന്ന എതിരായ ലിംഗം എഴുതണം. List of opposite genders (എതിർ ലിംഗം ലിസ്റ്റ് ) അധ്യാപകൻ - അധ്യാപിക അച്ഛൻ - അമ്മ അനിയൻ - അനിയത്തി ആൺകുട്ടി - പെൺകുട്ടി അഭിഭാഷകൻ - അഭിഭാഷക അധിപൻ - അധിപ അവൻ - അവൾ അനിയൻ - അനിയത്തി അന്ധൻ - അന്ധ അനുഗൃഹീതൻ - അനുഗൃഹീത അഭിനേതാവ് - അഭിനേത്രി അപരാധി - അപരാധിനി ആതിഥേയൻ - ആതിഥേയ ആങ്ങള - പെങ്ങൾ ആചാര്യൻ - ആചാര്യ ഈശ്വരൻ - ഈശ്വരി ഇവൻ - ഇവൾ ഇഷ്ടൻ - ഇഷ്ട ഇടയൻ - ഇടയത്തി ഉപാദ്ധ്യായൻ - ഉപാദ്ധ്യായി ഉദാസീനൻ - ഉദാസീന ഊരാളി - ഊരാട്ടി ഉത്തമൻ - ഉത്തമ എമ്പ്ര