(1257) ഭരണിയിലെ അത്ഭുതം!
പണ്ട്, സിൽബാരിപുരം ഗ്രാമത്തിലെ രാവുണ്ണിയും ദാസനും അയൽക്കാരായിരുന്നു. എങ്കിലും അവർ തമ്മിൽ കാര്യമായ ചങ്ങാത്തമൊന്നും ഇല്ലായിരുന്നു. കാരണം, രാവുണ്ണിയുടെ അസൂയയും അത്യാഗ്രഹവുമായി ദാസന് യോജിച്ച് പോകാൻ പറ്റിയിരുന്നില്ല. ഒരു ദിവസം, ദാസൻ വിറക് ശേഖരിക്കാൻ കാട്ടിലൂടെ പോയപ്പോൾ കാട്ടാനയുടെ ചിന്നംവിളി കേട്ട് അയാൾ പേടിച്ച് ദിക്കറിയാതെ ഓടി. അതുവരെ പോകാത്ത ഉൾക്കാട്ടിലേക്കു പോയപ്പോൾ ഇടതൂർന്ന മരങ്ങൾ കാരണം സൂര്യപ്രകാശം ഒട്ടും അവിടെ പതിക്കുന്നില്ലായിരുന്നു. മൃഗങ്ങളെ പേടിച്ച് അയാൾ ഒരു ഗുഹയിൽ കയറി ഒളിച്ചു. പെട്ടെന്ന്, അവൻ്റെ കാൽ തട്ടി "ണിം" എന്നൊരു മണിശബ്ദം കേട്ടു. നേരിയ വെളിച്ചത്തിൽ നോക്കിയപ്പോൾ അതൊരു വലിയ ഭരണിയാണെന്നു മനസ്സിലായി. അവൻ ഭാരമേറിയ അതും ചുമന്ന് കുറച്ച് വെട്ടമുള്ള സ്ഥലത്തെത്തി. ദാസൻ നോക്കിയപ്പോൾ ഭരണിക്ക് ശക്തിയായി ഉറപ്പിച്ച ഒരു തടിയുടെ അടപ്പുണ്ടായിരുന്നു. അത് ഏറെ ബലം പ്രയോഗിച്ച് ഇളക്കിമാറ്റി! അന്നേരം, അവിടമാകെ പുക നിറഞ്ഞു. അതിനൊപ്പം ഭീകരമായ ഒരു അട്ടഹാസവും മുഴങ്ങി! "ഏറെ നൂറ്റാണ്ടുകൾക്കു മുൻപ് ഒരു മന്ത്രവാദി എന്നെ അടിമയാക്കി ഈ ഭരണിയിൽ അടച്ചതാണ്. ഇന്ന് നീയാണ് എന്നെ സ്വതന്ത്രമാക്കിയ...