Posts

നമ്മെ നയിക്കുന്ന വിനോദം

കോസലപുരംദേശം ഒരു കാലത്ത് ഏറെ അഭിവൃദ്ധി പ്രാപിച്ചിരുന്നു. തടിക്കച്ചവടമായിരുന്നു മുഖ്യ വരുമാനം. പ്രധാന ഇനമാകട്ടെ, പ്ലാവിന്റെ തടിയും. ഒട്ടേറെ ആശാരിമാരും മരംവെട്ടുകാരും അനേകം ദേശങ്ങളിലേക്ക് ഉരുപ്പടികളും കരകൗശല വസ്തുക്കളും വീട്ടുസാധനങ്ങളും പുഴയിലൂടെ കയറ്റി വിട്ടുകൊണ്ടിരുന്നു. എവിടെ നോക്കിയാലും കൊത്തുപണികൾ ചെയ്ത തടിവീടുകൾ കാണാമായിരുന്നു. പത്തു വർഷം അങ്ങനെ കടന്നു പോയി. അവിടത്തെ പ്ലാവുകളെല്ലാംതന്നെ തീർന്നു. പിന്നീട്, അവർ ആഞ്ഞിലിത്തടിയെ പ്രധാന ഇനമാക്കി. ആ സമയത്ത്, അവിടെ പുഴവക്കത്ത് ഉണക്കമരത്തിൽ വലിയ തരം കറുത്ത ഉറുമ്പുകൾ പാർത്തിരുന്നു. അവരുടെ നേതാവായിരുന്നു കിട്ടനുറുമ്പ്‌. എന്നാൽ, ശക്തിയായി കാറ്റടിച്ച സമയത്ത് മരം ഒടിഞ്ഞ് പുഴവെള്ളത്തിൽ വീണു. അതേസമയം, ഉറുമ്പു സംഘം വെള്ളത്തിൽ മുങ്ങാതെ പൊങ്ങിയ മരത്തടി ഭാഗത്ത് പറ്റിച്ചേർന്നു കിടന്നു. വാട്ടർ തീം പാർക്കിലെ റൈഡു പോലെ അവർ തടിക്കൊപ്പം ഏതാനും ദിവസങ്ങൾ വെള്ളത്തിലൂടെ ഒഴുകി സിൽബാരിപുരംദേശത്ത് വന്നു കരയ്ക്കടിഞ്ഞു. സിൽബാരിപുരംദേശം അപ്പോൾ കാടുപിടിച്ചു കിടന്ന സ്ഥലമായിരുന്നു. ആ പ്രദേശത്ത്, എവിടെ നോക്കിയാലും അനേകം പ്ലാവുകളും അതിൽ നൂറുകണക്കിന് വലിയ ചക്കകളും പതിവു കാ...

സന്തോഷസൂചികയിലെ ഇന്ത്യ!

UN Sustainable Development Solutions Network ഓരോ വർഷവും 156 രാജ്യങ്ങളിലെ സന്തോഷസൂചിക നിർണയിച്ച് ലോകത്തെ അറിയിക്കാറുണ്ട്. ഓരോ രാജ്യവും അതു നോക്കി കൂടുതൽ മെച്ചപ്പെടാൻ പരിശ്രമിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു. വ്യക്തിഗത  വരുമാനം, സ്വാതന്ത്ര്യം, അഴിമതിയില്ലായ്ക, ആരോഗ്യത്തോടെയുള്ള ദീർഘായുസ്, സാമൂഹിക പിന്തുണ, ഉദാരത എന്നിങ്ങനെ ആറു ഘടകങ്ങൾ വിലയിരുത്തി റാങ്ക് തയാറാക്കുന്നു. 2019 Happiness Index പ്രകാരം തുടർച്ചയായി രണ്ടാം വർഷവും സന്തോഷത്തില്‍ ഒന്നാമത്തെ രാജ്യം ഫിൻലൻഡ്. എന്നാല്‍, അവിടത്തെ മതവിശ്വാസികളല്ലാത്ത ജനത 43% വരും! ഹാപ്പിനസ് റാങ്ക് - രാജ്യം - മതമില്ലാത്തവരുടെ ശതമാനം എന്ന ക്രമത്തിൽ ശ്രദ്ധയോടെ വായിക്കുക- 1. ഫിൻലൻഡ് - 43% 2. നോർവേ - 62 % 3. ഡെൻമാർക്ക് - 61% 4. ഐസ് ലൻഡ് - 42 % 5. സ്വിറ്റ്സർലൻഡ്- 24 % 6. നെതർലൻഡ് -68% 7. കാനഡ – 24% 8. ന്യൂസീലൻഡ് - 42% 9. സ്വീഡൻ – 54% 10. ഓസ്ട്രേലിയ – 30% 11. ഇസ്രയേൽ – 37% 12. ഓസ്ട്രിയ – 12% 13. കോസ്റ്റാറിക്ക - 11 % 14. ഐർലൻഡ് - 7% 15. ജർമനി - 34% 16. ബൽജിയം - 35% 17. ലക്സംബർഗ് - 30% 18. യു.എസ്.-23% 19. യു.കെ - 53% 20. യു. എ. ഇ - 4 % (ജനതയുടെ നാലിലൊന്നും കുടി...

സന്തോഷമുള്ള ഫിൻലൻഡ്‌

ഫിന്‍ലന്‍ഡ്‌ സന്തോഷത്തിന്റെ പട്ടികയില്‍ ഒന്നാമത്തെ റാങ്കുമായി നില്‍ക്കുമ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇന്ത്യയുടെ റാങ്കുകള്‍ നോക്കാം. 156 രാജ്യങ്ങളില്‍ ഇന്ത്യയുടെ റാങ്ക്  2015-ല്‍ 117 ആയിരുന്നു.  2016- 118 2017- 122 2018- 133 2019-ല്‍   140 ആയി താണിരിക്കുന്നു! യു. എന്‍. സന്തോഷ സൂചിക പ്രകാരം, മതത്തിന്റെ അധിക സ്വാധീനം ഇന്ത്യയില്‍ സന്തോഷം കുറയാന്‍ കാരണമാകുന്നു. ഇന്ത്യയില്‍ വെറും 7% മാത്രമേ മതമില്ലാതെ ജീവിക്കുന്നുള്ളൂ. ഫിന്‍ലന്റില്‍ 43% ! എന്തായാലും, ലോകത്തിന്റെ പോക്ക് സന്തോഷം കുറയുന്ന സ്ഥിതിയിലേക്കാണ്. ഇന്നത്തെ ട്രെൻഡ് നോക്കുമ്പോൾ സോഷ്യൽ മീഡിയ വലിയ പങ്കുവഹിക്കുന്നു.  ഏതുനേരവും ഫോണില്‍ നോക്കി തല കുമ്പിട്ടു നടക്കുന്ന യുവാക്കളില്‍ സന്തോഷം കിട്ടുന്നില്ലെങ്കില്‍ അവര്‍ അതില്‍ ശ്രദ്ധിക്കുമോ? എന്നാല്‍, വാസ്തവം അതല്ല. യുവാക്കളിലും മറ്റും അത് സന്തോഷമല്ല, പകരം പ്രശ്നമുണ്ടാക്കുന്നു. തുടക്കത്തില്‍ സന്തോഷമായി തുടങ്ങുന്ന ഏതെങ്കിലും സോഷ്യല്‍ മീഡിയ ഗ്രൂപ്പ്‌ നോക്കുക. ഉദാഹരണത്തിന് 50 പേരുള്ള ഒരു  ഗ്രൂപ്പില്‍ ഏതുനേരവും 50 വിരുദ്ധ അഭിപ്രായങ്ങള്‍ വരാം. അപ്പോള്‍, പിന്നെ വഴക്കായി. ഒര...

ചാർളി ചാപ്ലിൻ

Image
Malayalam eBooks about Charlie Chaplin ചാപ്ലിന്റെ മഹത് വചനങ്ങള്‍ ശ്രദ്ധിക്കൂ.. He was a famous Hollywood comedian film actor who lived in USA. Now, try to understand that great life! ചാർളി ചാപ്ലിൻ (1889-1977) ലോകം കണ്ട ഏറ്റവും മികച്ച ഹാസ്യനടനാണ്. അഞ്ചു വയസു മുതൽ എണ്‍പത് വയസുവരെ അഭിനയം തുടർന്നു. ട്രാംപ് എന്ന കഥാപാത്രമാണ് നാം ഏറ്റവും കൂടുതൽ കണ്ടതും ചാപ്ലിൻ അവതരിപ്പിച്ചതും. അദ്ദേഹത്തിന്റെ മറക്കാനാവാത്ത ഒരു അനുഭവം കേള്‍ക്കൂ.. ചാപ്ലിന്‍ താമസിച്ചിരുന്ന തെരുവിന്റെ അവസാന അറ്റത്ത് ഒരു അറവുശാലയുണ്ടായിരുന്നു. ഒരിക്കൽ ആടുകളെ കൂട്ടത്തോടെ അങ്ങോട്ടു കൊണ്ടു പോകുന്നതിനിടയിൽ ഒരെണ്ണം ചാടിപ്പോയി. അതിനെ പിടിക്കാനായി ആളുകൾ പിറകെയും. ആട് രക്ഷപ്പെടാനായി ഓടി നടക്കുന്ന വിക്രിയകൾ കണ്ട് ചാർളി ചാപ്ലിൻ പൊട്ടിച്ചിരിച്ചു. എന്നാൽ, താമസിയാതെ ആളുകൾ വളഞ്ഞു പിടിച്ച് അറവുശാലയിലേക്ക് കൊണ്ടുപോയി. അപ്പോൾ മാത്രമാണ്- ആടു കാട്ടിയത് വിക്രിയയല്ല, അതിന്റെ ജീവന്മരണ പോരാട്ടമായിരുന്നെന്ന് അവനു മനസ്സിലായത്. അന്നേരം, പൊട്ടിക്കരഞ്ഞുകൊണ്ട് അവരതിനെ കൊല്ലുമെന്ന് അമ്മയോടു പറഞ്ഞു. ഒരിക്കൽ, ആഴ്ചകളോളം രോഗബാധിതനായി ചാപ്ലിൻ കിടന്നപ്പോൾ മുറിക്കു വ...

മഹാകവി ഉള്ളൂർ / ശ്രീനാരായണഗുരു

മഹാകവി ഉള്ളൂർ സാഹിത്യ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന സമയം- ശ്രീനാരായണഗുരു ആത്മീയതയിലും. ഒരിക്കല്‍, അദ്ദേഹം  ഗുരുവിനെ കാണാന്‍ ആശ്രമത്തിലെത്തി. ഉള്ളൂര്‍ തന്റെ കാർ ശിവഗിരികുന്നിനു താഴെയുള്ള വഴിയിൽ നിർത്തി. ഒരു നിമിഷത്തെ ആലോചനക്കു ശേഷം ഉള്ളൂർ തലപ്പാവും കസവു നേരിയതും എടുത്തു കാറിന്റെ സീറ്റിൽ വെച്ചു. ചെരുപ്പ് ഊരിയിട്ടു. ഔദ്യോഗിക പദവിയുടെ ചന്ദസും അലങ്കാരങ്ങളും ഉപേക്ഷിച്ചു. അദ്ദേഹം കുന്നിന്റെ പടവുകൾ കയറി. കുന്നിനു മുകളിൽ ശ്രീനാരായണ ഗുരു ഉള്ളൂരിനെ സ്വീകരിക്കാൻ കാത്തു നിന്നിരുന്നു. രണ്ടുപേരും ആശ്രമത്തിലേക്ക് നടന്നു. ഏറെ നേരം വർത്തമാനം പറഞ്ഞു. ആ തമിഴ് ബ്രാഹ്മണപ്രതിഭയെ അങ്ങേയറ്റം ആദരിച്ചുകൊണ്ടാണ് ഗുരു സംഭാഷണം നടത്തിയത്. പിന്നീട്, ഗുരു ഉള്ളൂരിനെ ഉച്ചയൂണിന് ക്ഷണിച്ചു. അവർ ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിൽ എത്തി. അവിടെ ഒന്നുരണ്ട് സന്യാസി ശിഷ്യന്മാരും കുറെ ഹരിജൻകുട്ടികളും ഊണ് കഴിക്കാൻ ഉണ്ടായിരുന്നു. വേഷം കൊണ്ടും രൂപം കൊണ്ടും അത്ര യോഗ്യരല്ലാത്ത ഹരിജൻകുട്ടികളെ കണ്ട് ഉള്ളൂർ ചെറുതായൊന്നു പകച്ചതുപോലെ ഗുരുവിനു തോന്നി. വേടക്കിടാത്തനിൽ ആധ്യാത്മിക വെളിച്ചം കണ്ട കവിയാണ് ഉള്ളൂർ. നീലപ്പുലക്കള്ളിയെ...

തോമസ് ആൽവാ എഡിസൺ

അമേരിക്കനായിരുന്ന തോമസ് ആൽവാ എഡിസൺ(1847-1931), അമേരിക്കൻ പേറ്റന്റുകൾ 1093 എണ്ണം നേടി ലോകത്തെ അമ്പരിപ്പിച്ചു. അദ്ദേഹം 'മെൻലോ പാർക്കിലെ മാന്ത്രികൻ' എന്നറിയപ്പെടുന്നു. അനേകം സർവേകളിലും അഭിപ്രായ വോട്ടെടുപ്പുകളിലും ഈ ഭൂഗോളത്തിൽ ജീവിച്ചിരുന്ന പ്രതിഭകളിൽ ആദ്യ പത്തിൽ സ്ഥാനം പിടിച്ച വ്യക്തിയാണിത്. ഫോണോഗ്രാഥ്, ചലച്ചിത്രക്യാമറ(കൈനറ്റോഗ്രാഫ്), വൈദ്യുത ബൾബ്, ആദ്യത്തെ വ്യാവസായിക ഗവേഷണ ലാബ്, യാന്ത്രിക വോട്ടിങ്ങ് സംവിധാനം, റെക്കോഡ് ചെയ്ത സംഗീതം, ഇലക്ട്രോണിക് ബാറ്ററി, വൈദ്യുത നിർമാണ വിതരണ സംവിധാനങ്ങൾ, ഓഹരി വില കാട്ടുന്ന ടിക്കർ, ഫ്ലൂറോസ്കോപ്പ്, കാർബൺ മൈക്രോഫോൺ...എന്നിങ്ങനെ അനേകം കണ്ടുപിടിത്തങ്ങൾ നടത്തി ശ്രദ്ധേയനായി. എഡിസണിനു സ്കൂൾ പഠനകാലത്ത്  ഒന്നിലും പൂർണമായി ശ്രദ്ധിക്കാനായില്ലെന്ന് സത്യം. അധ്യാപകനായിരുന്ന റവറന്റ് അങ്കിൾ എന്ന അധ്യാപകൻ 'പതറിയ ബുദ്ധിയുള്ളവൻ' എന്നാണ് എഡിസനെ നിർവചിച്ചത്!  പിന്നീട്, ഒരു ദിവസം, എഡിസണ്‍ സ്കൂളില്‍നിന്നും വീട്ടില്‍ വന്നപ്പോള്‍ അദ്ധ്യാപിക അമ്മയ്ക്ക് കൊടുക്കാന്‍ വേണ്ടി ഒരു കത്ത് അവനെ ഏല്‍പ്പിച്ചിരുന്നു. എഡിസനെ സ്കൂളില്‍നിന്നും കൊണ്ടുപൊയ്ക്കോളൂ എന്നായിരുന്നു അതിന്റ...

പീച്ചിഡാമിലെ കൊച്ചുകിളികൾ!

ബിനീഷ് കോളജിൽ പഠിക്കുന്ന കാലം. കോളേജ് സ്ഥിതി ചെയ്യുന്നിടം പട്ടണമൊന്നുമല്ല- അതൊരു വികസിത പഞ്ചായത്ത് ആയിരുന്നു. കുട്ടികളിൽ ഏറെയും ഗ്രാമങ്ങളിൽ നിന്നുള്ളവരും. ഈ രണ്ടു കാര്യങ്ങളാൽ വിദ്യാർഥികൾ പൊതുവേ ശാന്ത പ്രകൃതരും ആയിരുന്നു. അതുകൊണ്ട്, കലാലയത്തിൽ സംഘട്ടനങ്ങളും മറ്റും ഉണ്ടായിരുന്നില്ല. വര്‍ഷാവസാനം, കോളജ് വിദ്യാർഥികൾക്ക് ഏറ്റവും ആനന്ദം പകരുന്ന വിനോദയാത്രക്കുള്ള സമയമായി. യാത്രയിൽ പല സ്ഥലങ്ങളും കറങ്ങി ബിനീഷും കൂട്ടുകാരും പീച്ചി ഡാമിലെത്തി. അവിടെ കുറച്ചു നേരം ചെലവിട്ട ശേഷം ആ പരിസരം മുഴുവനും കാണാൻ പറ്റുന്ന അനേകം ചവിട്ടുപടികളുള്ള ഗോപുരത്തിൽ (വാച്ച് ടവര്‍) മിക്കവാറും കുട്ടികളും അധ്യാപകരും കയറി. കളിച്ചു ചിരിച്ച് വാതോരാതെ വർത്തമാനം പറഞ്ഞു കൊണ്ടിരുന്ന പെൺകുട്ടികൾ അതിന്റെ മുകളിൽ ചെന്നപ്പോൾ ഒന്നു ബ്ലിങ്കി! ബഹളമൊക്കെ പമ്പ കടന്നു! പലർക്കും താഴേക്കു നോക്കാൻ പേടി! ചിലർക്കു തലകറക്കം! അപ്പോൾ ചെറു കുരുവികൾ ഗോപുരമുകളിൽ പറന്നു കളിക്കുന്നുണ്ടായിരുന്നു. അതു ശ്രദ്ധിച്ച്, അധ്യാപകൻ പറഞ്ഞു - "നിങ്ങൾ ആ കുരുവികൾ കളിക്കുന്നതു കണ്ടോ?" ഏതാനും ചില കുട്ടികൾ മൂളി. ഒട്ടും വൈകാതെ അവരെല്ലാം താഴെയിറങ്ങി. അന്നേരം, ഒരു പ...