Posts

(704) കുറുക്കന്റെ ആർത്തി

ഒരിക്കൽ, കുറുക്കൻ രാവിലെ തന്നെ ഇര തേടി കാട്ടിലൂടെ അലഞ്ഞു. പക്ഷേ, ഒന്നും കിട്ടിയില്ല. അവൻ ക്ഷീണിതനായി ഒരു വലിയ മരച്ചുവട്ടിൽ വിശ്രമിക്കാനായി ഇരുന്നു. അന്നേരം, ഇറച്ചിക്കറിയുടെ മണം അവന്റെ മൂക്കിലേക്ക് ഇരച്ചുകയറി. കുറുക്കൻ മണം പിടിച്ചപ്പോൾ അതിന്റെ ഉറവിടം കണ്ടെത്തി! ആ മരത്തിന്റെ വലിയ വേരുകൾക്കിടയിലുള്ള പോടിനുള്ളിൽ നിന്നായിരുന്നു മണം വന്നത്. യഥാർഥത്തിൽ, നാലു വേട്ടക്കാർ ഉച്ചഭക്ഷണം പൊതിഞ്ഞ് ഒളിച്ചു വച്ചതായിരുന്നു അത്. കുറുക്കൻ പോടിനുള്ളിലേക്ക് വളരെ ഞെരുങ്ങി തിരുകിക്കയറി. അതാകട്ടെ, വളരെയധികം ആഹാരമുണ്ടായിരുന്നു. കുറുക്കൻ ഒരു പൊതി തിന്നപ്പോൾത്തന്നെ വയറു നിറഞ്ഞു. പക്ഷേ, സ്വാദേറിയ കോഴിക്കറി കണ്ടപ്പോൾ വിശപ്പു മാറിയിട്ടും പൊതികൾ എല്ലാം കീറി ശ്വാസംമുട്ടെ കഴിച്ചു. അതു കഴിഞ്ഞ്, പോടിനുള്ളിൽ നിന്നും തിരികെ ഇറങ്ങാൻ നോക്കിയപ്പോൾ അവന്റെ കുടവയർ കടന്നുപോരുന്നില്ല! കുറുക്കന്റെ വയറു വേദനിച്ചതല്ലാതെ യാതൊരു ഫലവും കണ്ടില്ല. അവൻ കരയാൻ തുടങ്ങി. കരച്ചിൽ കേട്ട്, മറ്റൊരു കുറുക്കൻ ഓടി വന്നു. അത് പുറത്തു നിന്നു കൊണ്ട് വിളിച്ചു കൂവി - "നീ രണ്ടു ദിവസം പട്ടിണി കിടക്കുമ്പോൾ വയറു മെലിയും. അന്നേരം ഇറങ്ങിപ്പോരാം" എങ്കിൽ...

(703) പര്യായപദങ്ങൾ

Malayalam synonyms, part-1  ഒരു പദത്തിനു സമാനമായ അർത്ഥം വരുന്നതായ പദങ്ങളെ അന്യ പദങ്ങൾ അഥവാ പര്യായപദങ്ങൾ എന്നു വിളിക്കുന്നു.  അംശം - വീതം, പങ്ക്, വക, ഓഹരി അകലം - ദൂരം, വിദൂരം അകാലം - അസന്ദർഭം, അകാലികം, അസമയം അകിൽ - ലോഹം, രാജാർഹം, തടിമണമുള്ള വൃക്ഷം അക്ഷരം - വർണ്ണം, എഴുത്ത്, ലിപി അഖിലം - സർവ്വം, മുഴുവൻ, സമഗ്രം. അഗം - മരം, തരു, കുടം അഗദം - മരുന്ന്, ഔഷധം അഗ്നി - തീ, പാവകൻ, അനലൻ അഗ്രജൻ - അഗ്രിമൻ, ചേട്ടൻ, ജ്യേഷ്ഠൻ അഘം - പാപം, കലുഷം, പങ്കം അങ്കം - മടി, പാളി അങ്കണം - അംഗനം, മുറ്റം, അജിരം അങ്കുശം - തോട്ടി, സൃണി അംഗം - പരതീകം, അവയവം അംഗദം - തോൾവള, കേയൂരം അംഗന - സ്ത്രീ, നാരി, മഹിള, വനിത അംഗുലി - അംഗുരി, കരശാഖ, വിരൽ അംഗുലീയം - മോതിരം, അംഗുലീമുദ്ര, വീകം അചലം - ഗിരി, ശൈലം, പർവ്വതം അചിരേണ - വിന, നാനാ, കൂടാതെ അച്ഛൻ - ജനകൻ, പിതാവ്, തന്ത, താതൻ അച്യുതൻ - കൃഷ്ണൻ, നാരായണൻ, ദാമോദരൻ അജഗരം - ശീലം, ഉലൂതം, പെരുമ്പാമ്പ് അജ്ഞൻ - മൂഢൻ, മടയൻ, അറിവില്ലാത്തവൻ അടപതിയൻ - ജീവ, ജീവനി, ജീവന്തി അടയാളം - മുദ്ര, അങ്കം, ചിഹ്‌നം, ലക്ഷണം അടയ്ക്ക - ചിക്ക, പാക്ക്, പൂഗം അടർ - യുദ്ധം, പോര്, രണം അടവി - വിപിനം, കാട്, ആരണ്യം, ...

(702) നാനാർത്ഥം

 നാനാർത്ഥം എന്നാൽ എന്താണ്? ഒരേ വാക്കിന് പലതരം അർത്ഥങ്ങൾ വന്നാൽ നാനാർത്ഥം എന്നു വിളിക്കാവുന്നതാണ്. അക്ഷരം - ലിപി, ആകാശം, മോക്ഷം. അക്ഷയ - സന്യാസി, ക്ഷയമില്ലാത്തത് അക്രമം - അനീതി, ക്രമരഹിതം അകാലം - അസമയം, വെളുത്തത് അകം - ഉൾവശം, മനസ്സ്, സ്ഥലം അംശു- അല്പം, കിരണം, ശോഭ അംശുമാൻ - സൂര്യൻ, ഭംഗിയുള്ളവൻ, ചന്ദ്രൻ അംശുമതി - യമുനാ നദി, പ്രകാശമുള്ളവൾ അക്ഷി- താന്നിമരം, കണ്ണ് അഖിലം - വൃക്ഷം, പാമ്പ്, പർവതം അഗം - പർവതം, ഏഴ്, വൃക്ഷം അംഗം - ശരീരം, പാമ്പ്, ഭാഗം അംഗജം - രോമം, രക്തം, വ്യാധി അംഗതി - ബ്രാഹ്മണൻ, ബ്രഹ്മാവ് അംഗുലം - കൈവിരൽ, ഒന്നേകാൽ ഇഞ്ച്, അരയാൽ അംഗുഷം - അസ്ത്രം, കീരി അഗിരം - സ്വർണം, അഗ്നി അഗ്നിമുഖൻ - ബ്രാഹ്മണൻ, ദേവൻ അഗ്രം - അറ്റം, കൊടുമുടി അഗ്രജൻ - ബ്രാഹ്മണൻ, ജ്യേഷ്ഠൻ അഗ്രിമൻ - ഒന്നാമൻ, ശ്രേഷ്ഠൻ അഘം - പാപം, ദുഃഖം, കുറ്റം അങ്കം - മടിത്തട്ട്, യുദ്ധം, പിഴ അങ്കണം - മുറ്റം, ചേറ് അങ്കനം - ചിഹ്നനം, അടയാളപ്പെടുത്തൽ അങ്കി - തുണി, അഗ്നി അങ്കുരം - മുള, വെള്ളം, പ്രാരംഭം അങ്കുശം - തോട്ടി, ചിഹ്നം അങ്ങാടി - ചന്ത, മരുന്ന് അച്ഛൻ - പിതാവ്, ശുക്രൻ, യജമാനൻ. അജം - ആട്, ധാന്യം അജൻ - ഇന്ദ്രൻ, വിഷ്ണു, നായകൻ അജരം - കു...

(701) Malayalam reverse dictionary

 Malayalam to English reverse dictionary, Part-1 അകമ്പടി - escort അകപ്പൊരുൾ - inner meaning അകക്കാമ്പ് - heart അകത്ത് - inside അകം - interior അകിട് - udder അകത്തുക - to make wider അകർമ്മം - inaction അകലം - distance അകലെ - away അകവശം - inside അകന്ന - distant അകതാര് - mind അകക്കണ്ണ് - inner mind അകാല മരണം - untimely death അകപ്പെടുക - be involved അക്കച്ചി - elder sister അകറ്റുക - driving away അകാലജനനം - premature birth അകിൽ - Sandalwood അക്ക - elder sister അകൃത്രിമം - not artificial അംശം - portion അക്കം - number അക്കിടി - trouble അക്കര - other shore അക്കരപ്പച്ച - mirage അക്രമം - violence അക്ലിഷ്ടം - effortless അക്രൂരൻ - not cruel അക്രമരാഹിത്യം - non-violence അക്ഷം - axis അക്ഷോഭ്യൻ - calm person അക്ഷീണം - untired അക്ഷി - eye അക്ഷാവലി - rosary അക്ഷാംശം - latitude അക്ഷരി- rainy season അക്ഷയം - imperishable അക്ഷരം - letter അക്ഷയ ലോകം - heaven അക്ഷമം - weak അക്ഷതം - comfort അക്ഷന്തവ്യം - inexcusable അക്ഷരമാല - alphabet അക്ഷശാല - mint അക്ഷരാർഥം - literal meaning അക്ഷാംശ രേഖകൾ - Parallels of...

(700) കാട്ടാടും മുന്തിരിവള്ളികളും

  വിശ്വസാഹിത്യത്തിലെ പ്രശസ്തമായ കഥകളാണ് ഈസോപ് കഥകൾ. ആ പരമ്പരയിലെ കഥ-102 വായിക്കൂ. കാട്ടിലൂടെ പുല്ലു തിന്നു നടക്കുകയായിരുന്നു കാട്ടാട്. എന്തോ ശബ്ദം കേട്ട് ആട് തിരിഞ്ഞു നോക്കിയപ്പോൾ ഒരു വേട്ടക്കാരൻ അമ്പു തൊടുക്കാനായി ഉന്നം പിടിക്കുന്നതു കണ്ടു! ആട്, ആ നിമിഷം തന്നെ പരമാവധി വേഗത്തിൽ മുന്നോട്ടു കുതിച്ചു. വേട്ടക്കാരൻ പിറകെയും. കുറെ ദൂരം ഓടിയപ്പോൾ ആടിൻ്റെ കാലുകൾ കുഴഞ്ഞു. പ്രാണൻ രക്ഷിക്കാനായി മുന്തിരിവള്ളികൾ തിങ്ങിനിറഞ്ഞ പള്ളയിലേക്ക് ആട് ഓടിക്കയറി അനങ്ങാതെ നിന്നു. വേട്ടക്കാരൻ അവിടമാകെ നോക്കിയിട്ടും ആടിനെ കിട്ടാത്ത നിരാശയിൽ പിറുപിറുത്തു കൊണ്ട് പതിയെ തിരികെ നടന്നു. അപ്പോൾ, ആടിന് ആശ്വാസമായി. അവൻ അപ്പോഴാണ് ചുറ്റുപാടും ഒന്നു നിരീക്ഷിച്ചത്. താൻ നിൽക്കുന്നത് മുന്തിരിവള്ളികൾക്കിടയിലാണെന്ന് വളരെ സന്തോഷത്തോടെ കാട്ടാട് തിരിച്ചറിഞ്ഞു. ഒട്ടും സമയം പാഴാക്കാതെ ആട് മുന്തിരിയിലകൾ തിന്നാൻ തുടങ്ങി. അതേ സമയം, കുറച്ചകലെ എത്തിയ വേട്ടക്കാരൻ അലക്ഷ്യമായി ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ - അതാ, കാട്ടുപള്ളയ്‌ക്കിടയിൽ എന്തോ അനങ്ങുന്നു! അയാൾ വേഗം ഓടിയെത്തി ഇലയനക്കമുള്ള ഭാഗത്തേക്ക് അമ്പെയ്തു! അത് തറച്ചത് ആടിൻ്റെ വയറ്റിലായിരു...

(699) ചെന്നായും ചെമ്മരിയാടും

  പുൽമേട്ടിലൂടെ ഒരു പറ്റം ചെമ്മരിയാടുകൾ മേഞ്ഞു നടക്കുകയായിരുന്നു. പെട്ടെന്ന്, ഒരു ചെന്നായ ഒരെണ്ണത്തിനെ മാത്രം ലക്ഷ്യമിട്ടു കൊണ്ട് അതിനെ ഓടിച്ചു മറ്റുള്ളവയിൽ നിന്നും അകറ്റി. കുറെ ദൂരം ഓടിയപ്പോൾ ആട് ക്ഷീണിച്ചു. ചെന്നായ തന്നെ പിടിക്കുമെന്ന് ഉറപ്പായപ്പോൾ ആട് ഓട്ടം നിർത്തി. എന്നിട്ട്, പറഞ്ഞു - "ഞാൻ തോറ്റിരിക്കുന്നു. പക്ഷേ, നീ എന്നെ തിന്നുന്നതിനു മുൻപ് എനിക്ക് ഒരു അന്ത്യാഭിലാഷമുണ്ട് " "എന്താണത്?" ചെന്നായ ആശ്ചര്യത്തിലായി. "എനിക്ക് സന്തോഷത്തോടെ മരിക്കണം. അതിന്, നീ ഒരു പാട്ടു പാടണം. അതു കേട്ട് ഞാൻ നൃത്തം വയ്ക്കും. അതു കഴിഞ്ഞ് എന്നെ തിന്നുകൊള്ളൂ" ചെന്നായ അതു സമ്മതിച്ചു. അവൻ ഓരിയിടുന്ന പോലെ പാട്ടു പാടിയപ്പോൾ ആട് ബഹളം വയ്ക്കുന്ന മാതിരി നൃത്തമാടി. ഈ അപൂർവ കാഴ്ച കണ്ട് കിളികളും ചെറുമൃഗങ്ങളും ഒച്ചയെടുത്തു. പെട്ടെന്ന്, ശബ്ദം കേട്ട ഭാഗത്തേക്ക് വേട്ടനായ്ക്കളും പിറകെ വേട്ടക്കാരും കുതിച്ചെത്തി. അപ്പോൾ, ചെന്നായ ജീവനും കൊണ്ട് പാഞ്ഞു! ആട് കാട്ടുപള്ളയ്ക്കുള്ളിൽ മറഞ്ഞു. ഗുണപാഠം - ഏത് ആപത്തിലും സമചിത്തത വെടിയാതെ പ്രവർത്തിക്കണം. Written by Binoy Thomas, Malayalam eBooks - 699- Aesop ...

(698) തവളയും സിംഹവും

  ഒരിക്കൽ, കാട്ടിൽ കൊടും വരൾച്ച അനുഭവപ്പെട്ടതിനാൽ മൃഗങ്ങൾ ഒരിറ്റു വെള്ളത്തിനായി പരക്കം പാഞ്ഞു. കാടിൻ്റെ കിഴക്കുവശത്തിലൂടെ ഒഴുകുന്ന നദി മാത്രമായിരുന്നു എല്ലാവരുടെയും ഏക ആശ്രയം. നദിയിലും വെള്ളം കുറവായിരുന്നു. മദ്ധ്യഭാഗത്ത്, ഒരു ചാലു കീറിയ പോലെ വെള്ളം മെല്ലെ ഒഴുകിയപ്പോൾ അവിടെ മൃഗങ്ങൾ ക്ഷമയോടെ കാത്തു നിന്നു. കാരണം, വലിയ മൃഗങ്ങൾ കുടിച്ചതിനു ശേഷമാകും ചെറിയവ അങ്ങോട്ടു വരിക. എന്നാൽ, വരൾച്ചയൊന്നും ഒട്ടും ബാധിക്കാത്ത മട്ടിൽ ഒരു തവള പുഴ വെള്ളത്തിൽ ആഘോഷത്തിലായിരുന്നു. എല്ലാ മൃഗങ്ങളും വെള്ളത്തിനായി തൻ്റെ മുന്നിൽ വരുന്നതു കണ്ടപ്പോൾ അവൻ്റെ ശബ്ദം ഇരട്ടിച്ചു - "പോക്രോം...പോക്രോം...'' ഈ ശബ്ദം വെള്ളം കുടിക്കാൻ വരുന്ന മൃഗങ്ങൾക്ക് അരോചകമായി. പലരും അവനോടു ഇതേപ്പറ്റി പറഞ്ഞെങ്കിലും മറുപടി ഇപ്രകാരമായിരുന്നു - "ഞാൻ നിങ്ങളെ ശല്യം ചെയ്യാൻ അങ്ങോട്ടു വന്നതല്ല. നിങ്ങളെല്ലാം എന്നെ ശല്യം ചെയ്യാൻ വേണ്ടി ഇങ്ങോട്ടു വന്നിരിക്കുന്നു. മര്യാദയ്ക്ക് വെള്ളം കുടിച്ചിട്ടു സ്ഥലം വിട്ടോളൂ" എന്നിട്ട്, തവള കൂടുതൽ ശബ്ദത്തിൽ അമറിക്കൊണ്ടിരുന്നു. കുറെ സമയം കഴിഞ്ഞപ്പോൾ സിംഹം വെള്ളം കുടിക്കാനായി അങ്ങോട്ടു വന്നു. അന്...