(995) നീലക്കുറുക്കൻ

 സിൽബാരിപുരം കാട്ടിലൂടെ കുറുക്കൻ ഇരതേടി നടന്നിട്ടും യാതൊന്നും കിട്ടിയില്ല. കുറെ ദൂരം അലഞ്ഞപ്പോൾ ചെന്നായ്ക്കളുടെ ആരവം കേട്ടു. കുറുക്കൻ ജീവനും കൊണ്ട് പാഞ്ഞു!

ഓട്ടത്തിനിടയിൽ കാടിനോടു ചേർന്ന നാട്ടിൻപുറമായതും അവൻ അറിഞ്ഞില്ല. അവൻ ചാടിയത് ഒരു അലക്കുകാരൻ വച്ചിരുന്ന നീലച്ചായത്തിലേക്കായിരുന്നു!

മുങ്ങി നിവർന്നതു കണ്ടപ്പോൾ കുറുക്കൻ സ്വയം ഞെട്ടി! ശരീരം മുഴുവൻ നീലനിറം. അപ്പോഴാണ് മനുഷ്യരുടെ വീട്ടിലാണ് താനെന്ന് ബോധം വന്നത്. ഉടൻ, തിരിഞ്ഞോടി കാട്ടിലെത്തി.

അവിടെയുള്ള മൃഗങ്ങൾ പേടിച്ചു വിറച്ചു. ഇത്തരം ഒരു ജീവിയെ മുൻപ് ആരും കണ്ടിട്ടില്ലായിരുന്നു. ഉടൻ, കുറുക്കൻ ഒരു ബുദ്ധി പ്രയോഗിച്ചു - "ഞാൻ ദൈവത്തിൻ്റെ പ്രത്യേക ദൂതനാണ്. എന്നെ എല്ലാവരും രാജപദവിയോടെ ബഹുമാനിക്കുകയും ആഹാരം എൻ്റെ ഗുഹയിൽ എത്തിക്കുകയും വേണം"

അന്നു മുതൽ സുഖമായി കുറുക്കൻ ജീവിക്കാൻ തുടങ്ങി. ഒരു ദിവസം കുറുക്കൻ ഉറങ്ങിക്കിടന്നപ്പോൾ ദൂരെ നിന്നും മറ്റൊരു കുറുക്കൻ ഓരിയിട്ടു.

പെട്ടെന്ന്, തൻ്റെ പദവി ഓർക്കാതെ ഞെട്ടിയുണർന്ന് നീലക്കുറുക്കനും ഓരിയിട്ടു! അതുകേട്ട് മൃഗങ്ങൾ ഓടിക്കൂടി.

"ഇവൻ വേഷം മാറിയ കള്ളക്കുറുക്കനാണ്! അവനെ വെറുതെ വിടരുത്!"

മറ്റു മൃഗങ്ങൾ അവനെ വളഞ്ഞ് കടിച്ചു കീറി! ഒരു വിധത്തിൽ ആ കാട്ടിൽ നിന്നും മറ്റൊരിടത്തേക്കു കുറുക്കൻ യാത്രയായി!

ഗുണപാഠം - എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കാൻ സാധിക്കില്ല. ഒരു നാൾ പിടിക്കപ്പെടും!

Written by Binoy Thomas, Malayalam eBooks-995 - Panchatantra stories - 37, PDF -https://drive.google.com/file/d/12cSa-w1YC-H2PK-vBdLKnsd0QrwSAU4d/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍