Skip to main content

തൊഴിൽ സ്നേഹം അമിതമാകരുത്!

സിൽബാരിപുരംകൊട്ടാരത്തിലെ മിടുക്കനായ സ്വർണ്ണപ്പണിക്കാരനായിരുന്നു കേശു. ലഭ്യതയും വിലക്കുറവും രൂപകല്പനയിലെ വൈദഗ്ദ്ധ്യവുമൊക്കെ സ്വര്‍ണ്ണത്തെ   ഏറെ പ്രിയങ്കരമാക്കി. ഏതെങ്കിലും ചടങ്ങിൽ പങ്കെടുക്കുമ്പോൾ മിക്കവാറും എല്ലാ സ്ത്രീകളും പുതിയ വ്യത്യസ്തമാർന്ന ആഭരണങ്ങൾ ധരിക്കാൻ ശ്രദ്ധിച്ചിരുന്നു.

അതേസമയം, കേശുവിന്റെ ഭാര്യ രുക്കുവിനും മക്കൾക്കും പുതിയ ആഭരണമൊന്നും ഉണ്ടായിരുന്നില്ല. പഴയ ചുരുക്കം ചില സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രം.  കേശുവിനോടു ചോദിച്ചാൽ ചുരുങ്ങിയ ചെലവിൽ പലപ്പോഴായി ആഭരണങ്ങൾ വാങ്ങാമെങ്കിലും അവളുടെ ന്യായം ഇതായിരുന്നു -

"അങ്ങേര് കണ്ടറിഞ്ഞ് ഭാര്യക്കും പിള്ളേർക്കും ഉണ്ടാക്കി കൊടുക്കട്ടെ"

രാവിലെ കുട്ടികൾ പായയിൽനിന്നും എണീക്കുന്നതിനു മുൻപുതന്നെ കേശു കൊട്ടാരത്തിലേക്കു പുറപ്പെട്ടിരിക്കും. തിരികെ രാത്രിയിൽ വരുമ്പോൾ അവർ ഉറക്കം പിടിച്ചിരിക്കും. ആഴ്ചയിൽ ഒരു ദിവസം കേശുവിന് അവധി കിട്ടുമ്പോൾ

കുട്ടികൾ പരിഭവം പറയും-

"അച്ഛനെ ഒന്നു കാണാൻ പോലും കിട്ടുന്നില്ല. ഞങ്ങളുടെ കൂടെ കളിക്കാനും ചിരിക്കാനും വരത്തില്ലല്ലോ "

"എന്റെ മക്കളേ... അച്ഛന് ഇഷ്ടല്ലാത്തതു കൊണ്ടല്ല. കൊട്ടാരത്തിലെ ജോലിയാണ്. ഒട്ടും വിശ്രമിക്കാൻ പറ്റില്ല. ഒരാഴ്ചയിൽ ഒരു ദിവസം കിട്ടിയാലോ വല്ലാത്ത ക്ഷീണം. ഞാനൊന്നു കിടക്കട്ടെ"

ക്രമേണ രുക്കുവിനും കുട്ടികൾക്കും അയാളോട് സ്നേഹം കുറഞ്ഞു വന്നു. എന്നാല്‍, കൊട്ടാര തൊഴില്‍ശാലയില്‍ ആളുകള്‍ പുകഴ്ത്തിപ്പാടിക്കൊണ്ടിരുന്നു. മറ്റുള്ളവരുടെ പണികള്‍കൂടി സൂത്രത്തില്‍ കേശുവിന്റെ തലയിലേക്ക് വച്ചുകൊടുത്തു!  അങ്ങനെ, കേശു എല്ലാവരുടെയും കണ്ണിലുണ്ണിയായി. ഇതേപ്പറ്റി എന്തെങ്കിലും രുക്കു പറഞ്ഞാൽ അന്നേരം, കേശു തന്റെ ജോലി ഭാരത്തിന്റെയും പണിയുടെ ഗൗരവത്തേപ്പറ്റിയും വാചാലനാകും.

അങ്ങനെ, വർഷങ്ങൾ ഏറെ കടന്നു പോയി. വേണ്ടതായ വിശ്രമമില്ലാതെ തുടർച്ചയായി ജോലിയിൽ മാത്രം ശ്രദ്ധിച്ച് കേശുവിന്റെ ആരോഗ്യം നശിച്ചു തുടങ്ങി.  പണിയിലെ കൃത്യത കുറഞ്ഞു വന്നപ്പോൾ അതുവരെ മുഖസ്തുതി പാടിയവര്‍ തിരിഞ്ഞു-

"അയാളുടെ കാലം കഴിഞ്ഞു. ഇനി വീട്ടിലിരിക്കുന്നതായിരിക്കും ഭേദം"

പിരിച്ചുവിടുമെന്ന് സൂചന കിട്ടി. ചിങ്ങമാസം ഒന്നാം തീയതി ജോലിയുടെ അവസാന ദിനമായിരിക്കുമെന്ന് ഉത്തരവും കിട്ടി.

ജോലിയിലെ അവസാന ദിനം -

കേശു തന്റെ കഠിനാധ്വാനത്തേപ്പറ്റിയും പ്രതിഫലത്തേപ്പറ്റിയും വീടു പണിതതുമൊക്കെ ഓർത്തുകൊണ്ട് പൊന്നുരുക്കിയെടുത്തുകൊണ്ടിരുന്നു.

അപ്പോഴാണ് അയാൾ ഒരു കാര്യം ഓർത്തത്!

രുക്കുവിനും മക്കൾക്കും താൻ പണിത ആഭരണങ്ങൾ ഒന്നും തന്നെയില്ല. എല്ലാം പഴയതു മാത്രം. പെട്ടെന്ന്, അതിമനോഹരമായ മാലയും വളയും രുക്കുവിനു വേണ്ടി ഉണ്ടാക്കി. കുട്ടികള്‍ക്ക് പൊന്നരഞ്ഞാണവും പാദസരങ്ങളും. പോരാൻനേരം, അതിന്റെ വില രാജാവ് ഇളവു ചെയ്യുകയും ചെയ്തു.

മാത്രമല്ല, രാജാവ്‌ ഒരു പണക്കിഴിയും കേശുവിനു സമ്മാനിച്ചു. അതീവ സന്തോഷത്തോടെ വീട്ടിലേക്കു നടക്കവേ, തനിക്ക് ഇനി കുട്ടികളുമായി കളിക്കാനും ഭാര്യയുമായി സംസാരിക്കാനും യഥേഷ്ടം സമയം കിട്ടുമല്ലോ എന്നോർത്ത് ആശ്വാസമായി. അങ്ങനെ രാത്രിയില്‍ വീട്ടിലേക്കുള്ള വഴിയിലൂടെ കുറെ ദൂരം നടന്നപ്പോൾ കേശുവിനു തലകറക്കമുണ്ടായി. നിലത്തു വീണയുടൻ ജീവൻ വെടിഞ്ഞു. ആ നിമിഷം തന്നെ, സഞ്ചിയിലെ കിഴിയും ആഭരണങ്ങളും  ആരോ തട്ടിയെടുക്കുകയും ചെയ്തു!

അങ്ങനെ, വിലയേറിയ ആഭരണങ്ങൾ കേശു ഉണ്ടാക്കിയതുപോലും രുക്കുവും കുട്ടികളും ഒരിക്കലും അറിഞ്ഞില്ല!

ആശയം -

'പണിയേ ശരണം' എന്നു മാത്രം വിചാരിച്ചു നടക്കുന്ന (workaholic) ആളുകള്‍ നമുക്കു ചുറ്റും അനേകമാണ്. അവരുടെ കഴിവുകളെ പരമാവധി ചോര്‍ത്തിയെടുക്കാന്‍ തൊഴില്‍സ്ഥാപനങ്ങള്‍ വെറുതെയങ്ങ്‌ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു ചൂഷണം ചെയ്തുകൊണ്ടിരിക്കും. സ്വന്തം കുടുംബത്തെ    സ്നേഹിക്കാനുള്ള സമയത്ത് അത് കൊടുക്കുകതന്നെ വേണം. സ്വീകരിക്കേണ്ട സമയത്ത് അവഗണിക്കാതെ ഏറ്റുവാങ്ങുകയും വേണം. സ്നേഹത്തിനും കരുതലിനും പരിഗണനയ്ക്കും സൗമ്യ സംസാരങ്ങള്‍ക്കും സമയം, കാലം, സന്ദർഭം എന്നിവയൊക്കെ അനുകൂലമാകാൻ കാത്തിരുന്നാൽ ചിലപ്പോൾ നിഷ്പ്രയോജനങ്ങളാകും. അതിനാൽ, പാത്രമറിഞ്ഞ് വിളമ്പുക. സ്വീകരിക്കുക. ആസ്വദിക്കുക. എങ്കിൽ മാത്രമേ, കുടുംബ ജീവിതത്തിന് സ്വർണ്ണത്തിളക്കം കിട്ടുകയുള്ളൂ.

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

(Malayalam eBooks-532)Vakyathil prayogikkuka CBSE CLASS 10 Malayalam -യുദ്ധത്തിന്റെ പരിണാമം Malayalam sentence making (വാക്യത്തിൽ പ്രയോഗിക്കുക) 1. പ്രീണിപ്പിക്കുക - കാര്യം സാധിക്കാൻ വേണ്ടി രാമു ഉദ്യോഗസ്ഥനെ പ്രീണിപ്പിക്കാൻ ശ്രമിച്ചു. 2. മോഹാലസ്യപ്പെടുക - മകന്റെ അപകട വാർത്ത കേട്ട് അമ്മ മോഹാലസ്യപ്പെട്ടു. 3. ഹൃദയോന്നതി - കൂട്ടുകാരുടെ ഹൃദയോന്നതി മൂലം രാമുവിന് പുതിയ വീട് ലഭിച്ചു. 4. ആശ്ലേഷിക്കുക - ഓട്ടമൽസരത്തിൽ സമ്മാനം കിട്ടിയ രാമുവിനെ അമ്മ ആശ്ലേഷിച്ചു. 5. ജനസഹസ്രം - തൃശൂർ പൂരത്തിന് ജനസഹസ്രങ്ങൾ സാക്ഷിയായി. 6. വ്യതിഥനാകുക - പരീക്ഷയിൽ മാർക്കു കുറഞ്ഞതിൽ രാമു വ്യതിഥനായി. 7. പേടിച്ചരണ്ടു - പോലീസിനെ കണ്ട കള്ളന്മാർ പേടിച്ചരണ്ട് ഓടിയൊളിച്ചു. 8. ലംഘിക്കുക - ഗതാഗതനിയമങ്ങൾ ലംഘിക്കുന്നത് കുറ്റകരമാണ്. 9. നിറവേറ്റുക - അമ്മയുടെ ആഗ്രഹം നിറവേറ്റാനായി രാമു പഠിച്ച് ഡോക്ടറായി. 10. ശുണ്ഠി - പുതിയ സൈക്കിൾ വാങ്ങാത്തതിനാൽ രാമു അമ്മയോടു ശുണ്ഠിയെടുത്തു. 11. പ്രതിസംഹരിക്കുക - നദീജലം പങ്കിടാമെന്നു രാജാവ് തീരുമാനിച്ചതു ശത്രുരാജ്യത്തിന്റെ പോർവിളി പ്രതിസംഹരിച്ചു. 12. നിരാമയൻ - പത്തു ദിവസത്തെ ധ്യാനത്തിന്റെ ഫലമായി സന്യാസി ന

(533) പുല്ലിംഗം, സ്ത്രീലിംഗം

മലയാളം എതിർ ലിംഗം പദങ്ങളുടെ അർത്ഥം ആൺ (പുരുഷൻ) എങ്കിൽ പുല്ലിംഗം (pullingam, Masculine gender) എന്നാകുന്നു. പെൺ (സ്ത്രീ) എന്നാണെങ്കിൽ സ്ത്രീലിംഗം (sthreelingam, feminine gender) ആകുന്നു. സ്‌ത്രീപുരുഷഭേദം തിരിച്ചു പറയാൻ പറ്റാത്തവയെ നപുംസകലിംഗം (neuter) എന്നു പറയുന്നു. കള്ളൻ - കള്ളി - കള്ളം എന്നിവ യഥാക്രമം ഒരു ഉദാഹരണം. ആണും പെണ്ണും ചേർന്നതിനെ ഉഭയ ലിംഗം (bisexual) എന്നും പറയും. എന്താണ് എതിർലിംഗം? പരീക്ഷകളിലും മറ്റും വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നാണിത്. അതായത്, മേൽപറഞ്ഞവ ഏതെങ്കിലും ചോദ്യത്തിൽ നൽകി അതിനു പറ്റുന്ന എതിരായ ലിംഗം എഴുതണം. List of opposite genders (എതിർ ലിംഗം ലിസ്റ്റ് ) അധ്യാപകൻ - അധ്യാപിക അച്ഛൻ - അമ്മ അനിയൻ - അനിയത്തി ആൺകുട്ടി - പെൺകുട്ടി അഭിഭാഷകൻ - അഭിഭാഷക അധിപൻ - അധിപ അവൻ - അവൾ അനിയൻ - അനിയത്തി അന്ധൻ - അന്ധ അനുഗൃഹീതൻ - അനുഗൃഹീത അഭിനേതാവ് - അഭിനേത്രി അപരാധി - അപരാധിനി ആതിഥേയൻ - ആതിഥേയ ആങ്ങള - പെങ്ങൾ ആചാര്യൻ - ആചാര്യ ഈശ്വരൻ - ഈശ്വരി ഇവൻ - ഇവൾ ഇഷ്ടൻ - ഇഷ്ട ഇടയൻ - ഇടയത്തി ഉപാദ്ധ്യായൻ - ഉപാദ്ധ്യായി ഉദാസീനൻ - ഉദാസീന ഊരാളി - ഊരാട്ടി ഉത്തമൻ - ഉത്തമ എമ്പ്ര

Best 10 Malayalam Motivational stories

Malayalam eBooks of best 10 inspiring stories are now available for 1 hour online reading. 1. നല്ല ശിഷ്യൻ സിൽബാരിപുരം രാജ്യം വീരവർമ്മൻ ഭരിച്ചിരുന്ന കാലം. ഒരിക്കൽ, മന്ത്രിയുടെ മാളികയിൽ മോഷണം നടന്നു. കള്ളന്മാർ സ്വർണ്ണ സൂക്ഷിപ്പ് മുഴുവനും കൊള്ളയടിച്ചു. ഈ സംഭവത്തിൽ, രാജാവ് അങ്ങേയറ്റം ആശങ്കയിലായി. രാജ്യം മുഴുവൻ അരിച്ചുപെറുക്കിയപ്പോൾ രണ്ടുകള്ളന്മാർ കുടുങ്ങി. സ്വർണവും വീണ്ടെടുത്തു. അവർക്കു ജീവപര്യന്തം ഇരുണ്ട തടവറ വാസം വിധിക്കുകയും ചെയ്തു. പക്ഷേ, രാജാവിനെ കൂടുതൽ കോപാകുലനാക്കിയ കാര്യം മറ്റൊന്നായിരുന്നു - രാജ്യത്തെ പ്രധാന ഗുരുകുലത്തിൽ പഠിച്ച ശിഷ്യന്മാരായിരുന്നു ഈ രണ്ടു കള്ളന്മാരും. രാജാവ് ഉടന്‍തന്നെ, വീരമണി എന്നു പേരായ ഗുരുവിനെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി- "കള്ളന്മാരാക്കുന്ന വിദ്യയാണോ ഇത്രയും പ്രശസ്തമായ ഗുരുകുലത്തിൽ താങ്കൾ കൊടുക്കുന്നത്?" രാജാവിനു മുന്നിൽ വീരമണി ക്ഷമാപണം നടത്തി. അദ്ദേഹം ആശ്രമത്തിൽ വന്ന് വ്യസനിച്ചു. അന്ന്, ഒരു സുപ്രധാന തീരുമാനമെടുത്തു- ശിഷ്യന്മാരുടെ എണ്ണം കുറയ്ക്കുക അല്ലെങ്കിൽ ആശ്രമം പൂട്ടി കോസലപുരത്തേക്കു പോകുക. വീരമണിയുടെ ഭാര്യ അപ്പോൾ പറഞ്ഞു -"നമ്മളെന്തിന് ഈ രാ